Kerala SSLC Malayalam 2 Question Paper March 2024 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Question Paper March 2024 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Question Paper March 2024 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിര ഞെഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
“വേണ്ടപ്പെട്ടവർ ആരോ ഒക്കെ ഇടപെട്ട് ആ അത്യാഹിതം തടഞ്ഞു”. (കൊച്ചു ചക്കരച്ചി)
ഇവിടെ സൂചിപ്പിക്കുന്ന ‘അത്യാഹിതം’ ഏത്?

  • തടിക്കച്ചവടക്കാർ തമരുവച്ചു തളച്ചത്
  • കൊച്ചു ചക്കരച്ചിയെ വെട്ടിനീക്കാൻ തുനിഞ്ഞത്
  • യുദ്ധകാലമായതോടെ മാവുകൾക്ക് വില കൂടിയത്
  • കൊച്ചു ചക്കരച്ചിക്ക് ജീവദകരമായ രോഗം പിടിപെട്ടത്

Answer:
കൊച്ചു ചക്കരച്ചിയെ വെട്ടിനീക്കാൻ തുനിഞ്ഞത്

Question 2.
“കൈനകരി മുഴുവൻ ഊന്നി നടന്നപ്പോൾ രാത്രിയുടെ കുരി രുട്ടിൽ നടക്കുന്ന ചില വൻ വ്യാപാരങ്ങൾ കോരൻ കണ്ടു”. (പ്ലാവിലക്കഞ്ഞി)
കോരൻ കണ്ട വൻ വ്യാപാരം എന്ത്?

  • നെല്ല് കൂലി കൊടുക്കൽ
  • നെല്ല് നശിപ്പിക്കൽ
  • കുടിയ വിലയ്ക്ക് നെല്ല് മറിച്ചു വിൽക്കൽ
  • പലിശയ്ക്ക് പണം കൊടുക്കൽ

Answer:
കുടിയ വിലയ്ക്ക് നെല്ല് മറിച്ചു വിൽക്കൽ

Kerala SSLC Malayalam 2 Question Paper March 2024 (Adisthana Padavali)

Question 3.
താഴെ കൊടുത്തവയിൽ ശരിയായി പിരിച്ചെഴുതിയ പദമേത്?

  • വാഴ്ത്തിപ്പറഞ്ഞ് – വാഴ്ത്തി, പറഞ്ഞ
  • പത്രങ്ങൾക്കുള്ള – പ്രതങ്ങൾ, ക്കുള്ള
  • വേണമെങ്കിൽ – വേണം, മെങ്കിൽ
  • ഫലമില്ല – ഫലം, ഇല്ല

Answer:
ഫലമില്ല – ഫലം + ഇല്ല

Question 4.
“ഭദ്രമായ്ത്തന്നെയിരിക്കട്ടെ, കുട്ടികൾ
തൊട്ടുവായിച്ചാല് ശുദ്ധമെന്നോതി നീ”
തൊട്ടുവായിച്ചാൽ അശുദ്ധമെന്നോതിയത് ഏതാണ്?

  • പുസ്തകങ്ങൾ
  • അമ്മയുടെ എഴുത്തുകൾ
  • പഴയകാല രേഖകൾ
  • മരുന്നു കുറിപ്പുകൾ

Answer:
അമ്മയുടെ എഴുത്തുകൾ

Question 5.
“കാറ്റു മാറി വീശി. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹാ യിച്ചു തുടങ്ങി”. (കോഴിയും കിഴവിയും)
മത്തായിയുടെ ഈ മാറ്റത്തിനു കാരണമെന്ത്?

  • പരോപകാര ബുദ്ധി
  • ഉപകാരസ്മരണ
  • പുരവയ്ക്കാനുള്ള സ്ഥലത്തിന്റെ ആവശ്യം
  • ചങ്ങാത്തം പുതുക്കൽ

Answer:
പുരവയ്ക്കാനുള്ള സ്ഥലത്തിന്റെ ആവശ്യം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുഴുതുക. (2 × 2 = 4)

Question 6.
“കൊച്ചു ചക്കരച്ചിക്ക് ലേഖകൻ നൽകുന്ന മാനുഷിക ഭാവങ്ങ ളാണ് ആ ലളിതോപന്യാസത്തെ മനോഹരമാക്കുന്നത്”.
ഈ പ്രസ്താവനയെ സാധൂകരിക്കുന്ന പാഠഭാഗത്തെ രണ്ട് വാക്യ ങ്ങൾ എഴുതുക.
Answer:

  • മരത്തിന്റെ ഇലകളെ തലമുടിയായി വിശേഷിപ്പിക്കുന്നു.
  • അവൾ എന്നും മുത്തശ്ശി എന്നും വിശേഷിപ്പിക്കുന്നത്.
  • നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ കഥ അവൾ പറ യുമായിരുന്നു.

Question 7.
“അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ടു ദെവസം പത്തായി. ക തന്നെ കപ്പ! അതാ ഈ വെളർച്ച. അവടെങ്ങും നെല്ലും കണി കാണാനില്ല”. (പ്ലാവിലക്കഞ്ഞി)
അക്കാലത്തെ സാമൂഹിക ജീവിതത്തിലെ എന്തെല്ലാം പ്രശ്നങ്ങ ളാണ് ഈ വരികളിൽ തെളിയുന്നത്? രണ്ടെണ്ണം കുറിക്കുക.
Answer:

  • കർഷകർ അനുഭവിച്ച ദാരിദ്ര്യം
  • നെല്ല് കൂലി കിട്ടാത്ത അവസ്ഥ
  • ജന്മിമാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്

Question 8.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക?
ബഹുലക്ഷം ജനങ്ങളുടെ അന്ധകാര ജീവിതത്തിൽ ഗുരുപ കാശം പരത്തുകയും
അവരെ സ്വാതന്ത്ര്യബോധമുള്ള മനുഷ്യരാക്കുകയും ചെയ്തു.
Answer:

  • ബഹലക്ഷം ജനങ്ങളുടെ ജീവിതത്തിൽ ഗുരു പ്രകാശം പരത്തി.
  • അവരെ സ്വാതന്ത്ര്യബോധമുള്ളവരാക്കുകയും ചെയ്തു.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുഴു തുക. (അരപ്പുറം) (5 × 4 = 20)

Question 9.
“ആരു വായിക്കുമി
മായുമെഴുത്തുകൾ
ആരുടെ നാവിലു-
യിർക്കുമിച്ചൊല്ലുകൾ
നാളെയിക്കുട്ടികൾ
ചോദിക്കുമോ, നമ്മ-
ളാരുടെ കുട്ടികൾ?
ആരുടെ നോവുകൾ?
(അമ്മയുടെ എഴുത്തുകൾ)
കവിയുടെ മനസ്സിലെ ആശങ്കകൾ എന്തെല്ലാം? ഈ ആശങ്കകൾക്ക് ഇക്കാലത്ത് പ്രസക്തിയുണ്ടോ? സ്വാഭിപ്രായം വ്യക്തമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:

  • മാതൃഭാഷ നഷ്ടമാകുന്നതിലെ ആശങ്ക
  • ചൊല്ലുകളും, ശീലുകളും ഓർമ്മകളാകുന്ന അവസ്ഥ
  • മാതൃഭാഷയുടെ പ്രാധാന്യം
  • പുതുതലമുറ മാതൃഭാഷയെ അവഗണിക്കുന്നതിനുള്ള ആശങ്ക
  • സമകാലിക പ്രസക്തി

Kerala SSLC Malayalam 2 Question Paper March 2024 (Adisthana Padavali)

Question 10.
“സത്യം കണ്ടുപിടിക്കാൻ പല അടവുകളും നോക്കേണ്ടി വരും; ഗുണി ക്കൽ, ഹരിക്കൽ അഭ്യൂഹം, ഭാവന തുടങ്ങി പലതും”. (പ്രതനീതി)
സുകുമാർ അഴിക്കോടിന്റെ ഈ നിരീക്ഷണത്തിന്റെ പൊരുൾ വിശ ദമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രതവാർത്തകളിലെ സത്യം കണ്ടുപിടിക്കുക എന്നത് ഏറെ ബുദ്ധി – മുട്ടുള്ള കാര്യമാണെന്ന ഈ വാക്കുകൾ സൂചിപ്പിക്കുന്നു. പല പത്രങ്ങൾ വായിച്ച് അസത്യങ്ങളുടെയും, അർദ്ധസത്വങ്ങളുടെയും, കെട്ടുകഥകളുടെയും ഇടയിൽ നിന്ന് സത്യം കണ്ടെത്താൻ പ്രയാ സപ്പെടുന്ന വായനക്കാരന്റെ ദുരാവസ്ഥ ഈ വാക്യത്തിൽ വ്യക്ത മാകുന്നു. പ്രത മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനു വേണ്ടിയും പ്രചാരണം വർദ്ധിപ്പിക്കാനും അധികാര കേന്ദ്രങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിയും വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. വായനക്കാരു ടെയും സമൂഹത്തിന്റെയും താൽപര്യങ്ങൾക്ക് മുൻഗണന നൽകു മ്പോൾ പത്രത്തിന്റെ ധാർമ്മികത നഷ്ടപ്പെടുന്നു. പത്രസ്ഥാപന ങ്ങളുടെ രാഷ്ട്രീയവും മതപരവുമായ പക്ഷപാതവും വാർത്ത കളെ സ്വാധീനിക്കുന്നു. പത്രങ്ങൾ ധാർമ്മികത കൈവിടുമ്പോൾ നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുന്നു. അന്ധവിശ്വാസങ്ങളും ആചാരങ്ങളും മടങ്ങിവരുന്നു. ദുരാചാരങ്ങൾ പെരുകുന്നു. യുക്തിചിന്ത നഷ്ടപ്പെടുന്നു.

Question 11.
“പെറ്റു കിടക്കും തെരുവുപട്ടിക്കെന്തൊ-
കുറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു.” (അമ്മത്തൊട്ടിൽ)
മൃഗങ്ങൾ പോലും പരിഷ്കൃതരായ മനുഷ്യർക്ക് ചില പാഠങ്ങൾ പകർന്നു നൽകുന്നുണ്ടല്ലോ. കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
സവിശേഷമായ ഒരു കാവ്യസന്ദർഭമാണിത്. മകൻ അമ്മയെ എവി ടെയെങ്കിലും ഉപേക്ഷിക്കാൻ കൊണ്ടു പോവുകയാണ്. അതിനു പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ട് നഗരത്തിലെ തെരുവിലൂടെ ആ കാർ മുന്നോട്ടു നീങ്ങുകയാണ്. ഒരു വലിയ മാളിന്റെ മുമ്പിൽ ആയാലോ എന്ന് അയാൾ ചിന്തിക്കുന്നു. മാളിന്റെ പ്രത്യേകത തന്നെ ആരും ആരെയും ശ്രദ്ധിക്കില്ല എന്നതാണല്ലോ. പക്ഷേ, അവിടെ പെറ്റു കിടക്കുന്ന ഒരു തെരുവു പട്ടി കുരച്ച് ചാടിക്കുതി ക്കുന്നു. അത് ആരെയും അങ്ങോട്ട് അടുപ്പിക്കുന്നില്ല. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ആ തെരുവു പട്ടി കാണിക്കുന്നത്. പക്ഷേ, അല്പം മുതിർന്നാൽ അതിന്റെ കുഞ്ഞുങ്ങൾ അമ്മപ്പട്ടിയെ ഉപേക്ഷിച്ചുപോകും. അതൊന്നും ആ അമ്മയുടെ ചിന്തയിലില്ല. മക്കളെ സംരക്ഷിക്കുക എന്ന മാതൃചിന്ത മാത്രമേയുള്ളൂ അവിടെ. അമ്മയെ ഉപേക്ഷിക്കാൻ മുതിരുന്ന മകന്റെ മുമ്പിൽ ഈ ചിത്രം എത്ര അന്വർത്ഥമായിരിക്കുന്നു.

Question 12.
“ഒരു നേരം ഭക്ഷണം കഴിക്കാനില്ലെങ്കിലും പരസ്പര സ്നേഹ ത്താൽ ഇല്ലായ്മകളെ അതിജീവിച്ചവരാണ് പ്ലാവിലക്കഞ്ഞിയിലെ കഥാപാത്രങ്ങൾ’
പാഠഭാഗത്തിലെ മറ്റ് സന്ദർഭങ്ങൾ കൂടി പരിഗണിച്ച് പ്രസ്താവന വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
തകഴിയുടെ പ്രസിദ്ധമായ ‘രണ്ടിടങ്ങഴി’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് കോരൻ എന്ന കാർഷികത്തൊഴിലാളി. ഒരു കർഷ കത്തൊഴിലാളിയുടെ ധാർമ്മിക ബോധം കോരൻ എന്ന കഥാപാ ത്രത്തെ ഒരു നല്ല മനുഷ്യനാക്കുന്നു. കുട്ടനാട്ടിലെ കർഷകത്തൊ ഴിലാളികളുടെ പ്രതിനിധിയാണയാൾ. പകലന്തിയോളം ചേറിൽ നിന്ന് പണിയെടുത്തിട്ടും ഒരുമണി നെല്ലിന് അവകാശമില്ലാത്ത പട്ടിണിമാത്രം അനുഭവിക്കേണ്ടി വരുന്ന പാവപ്പെട്ട കർഷകത്തൊ ഴിലാളിയുടെ പ്രതിനിധി. സ്നേഹസമ്പത്താണ് കോരൻ ഒരു ഭർത്താവ് എന്ന നിലയിൽ ഭാര്യയെ സംരക്ഷിക്കുന്നതിൽ കരുത ലോടെ കാക്കുന്നതിൽ കോരന് ശ്രദ്ധയുണ്ട്. ദിവസം മുഴുവൻ ഒന്നും കഴിക്കാതെ തന്നെയും കാത്തിരുന്ന അവൾക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാനാണ് അരി അന്വേഷിച്ച് അവൻ വള്ളമുന്തി നാടുമുഴുവൻ ചുറ്റുന്നത്. ഒടുവിൽ കൊണ്ടു വന്ന അരിയും കപ്പയും പാകപ്പെടുത്തിയപ്പോൾ അത് അവർ കഴി ച്ചോട്ടെ എന്നു കരുതി എന് വയറ്റിന് കമ്പിതമെടി’ എന്ന് പറഞ്ഞ് അത് കഴിക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു.

ഇല്ലായ്മകളെ സ്നേഹം കൊണ്ട് അതിജീവിക്കാമെന്നു കാണിച്ചു തരുന്ന ആ ദമ്പ തിമാർ. ഒരു മകൻ എന്ന നിലയിൽ തന്റെ കർത്തവ്വം പൂർണമായി നിറവേറ്റാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം കോരനെ വിഷമിപ്പി ക്കുന്നുണ്ട്. ചിരുതയെ വിവാഹം കഴിച്ചപ്പോൾ ഉണ്ടായ ഒരു തർക്ക ത്തിന്റെ പേരിൽ ബന്ധുക്കളെല്ലാം പിണങ്ങിപ്പോയി. അച്ഛനും അവ രോടൊപ്പം കൂടി. അതുകൊണ്ട് തന്നെ വളർത്തി വലുതാക്കിയ അച്ഛനെ അദ്ദേഹത്തിന് സംരക്ഷണം വേണ്ടക്കാലത്ത് അത് നൽകു വാൻ കഴിഞ്ഞില്ല. വാസ്തവത്തിൽ അത് കോരന്റെ കുറ്റമല്ലാതിരു ന്നിട്ടു കൂടി അയാൾ അതിൽ ഖേദിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളിൽ കാണുന്ന ധാർമ്മികബോധവും അവകാശബോ ധവും കോരനിലും തകഴി കണ്ടെത്തുന്നു. ഒരുപക്ഷേ മുതലാളി മാരിലും ജന്മിമാരിലും കാണാൻ കിട്ടാത്ത മനുഷ്യത്വവും സദാചാ ര ധാർമ്മിക ബോധങ്ങളും കാത്തു സൂക്ഷിക്കുന്നത് ചേറിൽ പണി യെടുക്കുന്ന സാധാരണ തൊഴിലാളിയാണ് എന്ന് പറയാൻ കുട്ട നാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ള ആഗ്രഹിക്കു ന്നുണ്ടാകും. ആ സത്യത്തിന്റെ വിളംബരമാണല്ലോ രണ്ടിടങ്ങഴി എന്ന നോവൽ. അധഃസ്ഥിതിവർഗത്തിലെ ഇന്ദുലേഖ എന്നാണ് ചരുത എന്ന കഥാ പാത്രത്തെക്കുറിച്ച് മുണ്ടശ്ശേരി വിശേഷിപ്പിച്ചത്. കോരന്റെ ഭാര്യയാണ് ചിരുത. ഭർത്താവിനോട് അതിയായ സ്നേഹം അവർക്കുണ്ട്.

തനിയ്ക്ക് കഞ്ഞി വേണ്ടെന്ന് പറഞ്ഞ് വയറുവേദന നടിച്ച് കിട ക്കുന്ന കോരനെ നിർബന്ധിച്ച് കഞ്ഞി കുടിപ്പിക്കുന്നതിൽ ചിരു തയുടെ ഭർതൃസ്നേഹം നമുക്ക് മനസ്സിലാക്കാം. കഞ്ഞി അൽപം മാറ്റി വെക്കുന്നിടത്തും ഈ സ്നേഹമാണ് തെളിയുന്നത്. അടുത്ത ദിവസം ഉച്ചയ്ക്ക് മാത്രമാണ് പാടത്ത് അധ്വാനിക്കുന്ന ഭർത്താ വിന് ഭക്ഷണം കിട്ടുകയുള്ളൂ എന്ന് അറിയാവുന്നതുകൊണ്ട് രാവിലെ എന്തെങ്കിലും കുടിപ്പിച്ച് പറഞ്ഞയക്കണം എന്ന ചിരു തയുടെ ബോധം കോരനോടുള്ള അവളുടെ സ്നേഹവും കരു തലും വ്യക്തമാക്കുന്നു. ഭർത്താവിന്റെ കുടുംബഭാരത്തെ തണാ ലാവും വിധം കുറയ്ക്കാൻ ചിരുത ശ്രമിക്കുന്നുണ്ട്. വീട്ടിലിരുന്ന് മുറം നെയ്ത് അത് വിറ്റ് കിട്ടുന്ന കാശുകൊണ്ട് അരി വാങ്ങു ന്നത് അതിനുള്ള തെളിവാണ്. കോരന്റെ അച്ഛൻ വന്നപ്പോൾ അയാളുടെ വയറുനിറയ്ക്കാൻ ചിരുത ശ്രമിക്കുന്നു. ചിരുത തന്റെ വിശപ്പകറ്റുന്നതിനേക്കാൾ കോരന്റെയും അവന്റെ അച്ഛന്റെയും വിശപ്പകറ്റാൻ ശ്രമിക്കുന്നു. ഇത് അവളുടെ കുടുംബസ്നേഹം വ്യക്തമാക്കുന്നു.

Question 13.
“എന്റെ അപ്പൻ ഒരു മാടം വെച്ചു കിടക്കാൻ സമ്മതിച്ചില്ലെങ്കിൽ ഇതു ങ്ങളു വല്ല വഴീലും കടന്നു താല്”. (മർക്കോസ്)
“ഞാനിവിടെ വന്നുകൂടിയില്ലെങ്കിൽ പിച്ചപ്പാളയും കൊണ്ടിറ ങ്ങേണ്ടി വന്നേനെ അവന്.” (മത്തായി)
സൂചനകളും പാഠഭാഗവും പരിഗണിച്ച് മുകളിൽ നിന്നു കീഴോ ടൂർന്നിറങ്ങുന്ന മർക്കോസിന്റെയും താഴെ നിന്ന് മേലോട്ടു വള രുന്ന മത്തായിയുടെയും ജീവിതവീക്ഷണങ്ങൾ താരതമ്വം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജനിച്ചവരാണ് മത്താ യിയും മർക്കോസും. കാലക്രമേണ മർക്കോസ് സമൃദ്ധിയിൽ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയെങ്കിൽ മത്തായി ദാരി ദ്വത്തിൽ നിന്ന് സമ്പന്നതയിലേക്കാണ് ഉയർന്നത്. തന്റെ കുടും ബത്തിന്റെ ഉയർച്ചയ്ക്ക് കാരണമായത് മാർക്കോസിന്റെ അപ്പന്റെ സഹായമാണെന്ന് അറിയാമെങ്കിലും അതിൽ നന്ദിയോ, കടപ്പാ ടോ ഒട്ടും ഇല്ലാത്ത വ്യക്തിയാണ് മത്തായി മർക്കോസിന്റെ ബാക്കി യുള്ള സ്ഥലം കൂടി തന്റെ പുരയിടത്തിനോട് ചേർക്കാനായി സാമ്പത്തിക സഹായങ്ങൾ ചെയ്ത മത്തായി കുടില ചിന്താഗതി ക്കാരനായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

പണത്തിന്റെ ഹുങ്കും അഹങ്കാരവുമുള്ള മത്തായി തന്റെ ലക്ഷ്യം നേടാൻ ഏതു വളഞ്ഞവഴിയും സ്വീകരിക്കുമായിരുന്നു. അതിനായി തന്റെ അമ്മ യോടും പോലും വഴക്കിടാനും, അവരുടെ വാക്കുകൾ ധിക്കരി ക്കാനും അയാൾ തയ്യാറാവുന്നു, മർക്കോസാകട്ടെ തന്റെ തറവാ ടിത്തത്തിൽ അഹങ്കരിക്കുന്നവനായിരുന്നു. പുത്തൻ പണക്കാര നായ മത്തായിയോട് അയാൾക്ക് പുച്ഛമായിരുന്നു. തങ്ങൾക്കിട യിലുള്ള ശത്രുത തങ്ങളുടെ മക്കൾക്കിടയിലേക്കു പടരുന്നത് തട യാൻ മത്തായി ഒരിക്കലും ശ്രമിക്കുന്നില്ല. എങ്കിലും തന്റെ 7 സഹോദരിമാരെ കെട്ടിച്ചയക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുക യും, മത്തായിയെ ശത്രുവായി കരുതുന്നെങ്കിലും മത്തായിയുടെ അമ്മയോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഉള്ളിൽ തിന്മയുടെ വ്യക്തിയാണ് അയാളെന്നു നമുക്ക് കാണാം.

Kerala SSLC Malayalam 2 Question Paper March 2024 (Adisthana Padavali)

Question 14.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാരാ യണ സന്ദേശം എക്കാലത്തും ഏതു രാജ്യത്തും വിലപ്പോകു ന്നതും ഏതു സമുദായത്തിന്റെയും സാംസ്കാരിക വികസനത്തിന് അത്യന്തം ഉപകരിക്കുന്നതുമായ ഒരു വിശിഷ്ടാശയമാണ്”. (ശ്രീനാരായണ ഗുരു)
സമകാലിക സംഭവങ്ങളെ മുൻനിർത്തി, കുറ്റിപ്പുഴ കൃഷ്ണപിള്ള യുടെ ഈ അഭിപ്രായത്തോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി എന്ന സുപ്ര സിദ്ധമായ ഗുരുവചനത്തിൽ മനുഷ്യ നന്മമയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്യാവശ്യമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കു റിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാരണം നടത്തിയപ്പോൾ എല്ലാ മതങ്ങളുടെയും ആന്തരിക സത്തയെക്കുറിച്ചാണ്, അത് സമാനമായതാണ് എന്നാണ് ഗുരു പറഞ്ഞത്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും വിലപ്പോവുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാരിക വികസന ത്തിന് ഉതുകുന്നതുമാണ്. ഭൂമുഖത്തെ വികൃതമാക്കുന്ന സമസ്ത ജാതി മതവർഗഭേദങ്ങളും ഇല്ലാതായി. കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥയാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാരണ ഗതിയിൽ വിഭിന്നങ്ങളായ മത ങ്ങളും ഇല്ലാതാകും. അപ്പോൾ പിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്രമേഖല യിൽ രൂപം പൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശ യത്തിന്റെ ഒരു മുദ്രവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗ ണിക്കാം.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുഴുതുക. (ഒരു പുറം) (2 × 6 = 12)

Question 15.
“മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞുപോയ കണ്ണു കൾ കൊണ്ട് അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധി”.

  • “പടുക്കമ്പളും റേഡിയോ കേൾക്കാം മൂപ്പരേ, ഞാനങ്ങ നാർന്നു.
  • “എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങൾ എഴുതി വയ്ക്കണം”. സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും വിലയിരുത്തി ‘ചാക്കുണ്ണി’ എന്ന കഥാപാ ത്രത്തെ നിരൂപണം ചെയ്യുക.

Answer:
ഇ. സന്തോഷ്കുമാറിന്റെ ‘പണയം’ എന്ന ചെറുകഥയിലെ കേന്ദ്ര കഥാപാത്രമാണ് ചാക്കുണ്ണി. അയാൾ ആറാട്ടുകുന്നിലെ തയ്യൽക്കാ രനാണ്. മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുന്നുവെങ്കിലും രണ്ട റ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സാധാരണക്കാരൻ, എങ്കിലും പാട്ടും, നാടകവും, സിനിമയുമൊക്കെ ആസ്വദിക്കുന്ന തിൽ താൽപര്യമുള്ള ഒരു കലാസ്നേഹി ആണയാൾ. അതു കൊണ്ടാണ് അയാൾ റേഡിയോ വാങ്ങുന്നത്. ആറാട്ടുപറമ്പിൽ ആദ്യമായി റേഡിയോ വാങ്ങിയ പൗരനാണ് ചാക്കുണ്ണി. അതു വാങ്ങുവാൻ അയാൾ വളരെ കഷ്ടപ്പെട്ടു. ഓണക്കാലത്ത് രാപ കൽ ഭേദമെന്യ വിശ്രമമില്ലാതെ ജോലിചെയ്തു. പതിവുള്ള ബീഡിവലി നിർത്തി. അത്യാവശ്യമായിരുന്നിട്ടുകൂടി ചെരുപ്പ് വാങ്ങി യില്ല. ആണ്ടിലൊരിക്കൽ മലയാറ്റൂർക്ക് പോകാറുള്ളതും അത്ത വണ മുടക്കി.

റേഡിയോ സ്വന്തമായപ്പോൾ അയാളുടെ ജീവിതസമയതാളത്തെ അത് ക്രമീകരിച്ചു. റേഡിയോയുമായി തയ്യൽക്കടയിൽ പോകും. ജോലി ചെയ്യുന്നത് റേഡിയോയിലെ പാട്ടും, നാടകവും, ശബ്ദ രേഖയുമൊക്കെ കേട്ടുകൊണ്ടായി. തിരിച്ചു വീട്ടിലേക്കുള്ള യാത്ര യിലും വീട്ടിലെത്തിയാലും റേഡിയോ പരിപാടികൾ തുടർന്നു കൊണ്ടിരിക്കും. പ്രക്ഷേപണം അവസാനിക്കുന്നതു വരെ അങ്ങനെ റേഡിയോ അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇവിടെ റേഡിയോ എന്നത് കലയും സാഹിത്യവും തന്നെ യാണല്ലോ. അവയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ, അവയില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ചാക്കുണ്ണിക്കുണ്ട്.

അതിനിടയിലാണ് ഈ താളക്രമത്തെ തെറ്റിക്കുന്നതരത്തിൽ അയാ ളുടെ ഇളയകുട്ടിക്ക് അസുഖം പിടിപെട്ടത്. ചികിത്സിക്കാനുള്ള പണം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. കടം കിട്ടാവുന്നവ രിൽ നിന്നൊക്കെ വാങ്ങി. മറ്റു മാർഗങ്ങളൊന്നുമില്ലാതെ അയാൾ റേഡിയോ പണയം വയ് ക്കുന്നു. അതും സംഗീതവും പാട്ടുമൊന്നും ജീവിതത്തിൽ ആവശ്യമില്ല എന്നു വിശ്വസിക്കുന്ന ചെമ്പുമത്തായിയുടെ അടുത്ത് സ്വന്തം ജീവിതത്തിൽനിന്ന് ഒരു ഭാഗം ആരോ പറിച്ചു മാറ്റുന്നതുപോലെ അയാൾക്കു തോന്നി. റേഡിയോയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും അയാൾക്കുണ്ടായിരുന്നു. ‘ഒരു നോട്ടം വേണമേ’ എന്ന് മത്തായി യോട് പറയാൻ ആവാതെ അയാൾക്ക് തിരിച്ചുപോകേണ്ടിവന്നു.

റേഡിയോ പണയത്തിലായതോടെ അയാളുടെ ജോലിയിലുള്ള താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി. ജോലി ചെയ്യുമ്പോൾ അജ്ഞാതമായ ഒരു പാട്ടിനുവേണ്ടി കാതോർത്തു. ചുറ്റുപാടും നിരവധി ആളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. അയാളുടെ ഏകാന്തത ഇല്ലായ്മ ചെയ്തിരു ന്നത്, അയാൾക്ക് കൂട്ടായി ഉണ്ടായിരുന്നത് പാട്ടും നാടകവു മൊക്കെ ആയിരുന്നല്ലോ. ഒടുവിൽ അയാളുടെ മകൻ മരണപ്പെടുമ്പോൾ ആശ്വാസം തേടു ന്നതും റേഡിയോയെത്തന്നെയാണ്. മകൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ‘ബാലമണ്ഡലം’ എന്ന പരിപാടി കേട്ടപ്പോൾ, അതിലുള്ള കുട്ടിക ളുടെ പാട്ടും ചിരിയുമൊക്കെ കേട്ടപ്പോൾ മനസ്സിന്റെ കനം കുറച്ചു കുറഞ്ഞു.

ചാക്കുണ്ണി എന്ന കഥാപാത്രം കല ഇഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതി നിധിയാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ് ജീവിത ത്തിലെ സമ്പത്ത്, സുഖത്തിലും ദുഃഖത്തിലും കൂട്ടായിരിക്കുന്നത് പാട്ടും നാടകവും സിനിമയുമൊക്കെയാണ്. നല്ല മനുഷ്യർക്ക് അങ്ങനെയേ കഴിയൂ. “എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം” എന്ന് ചാക്കുണ്ണി പറയുമ്പോൾ അത് ഒരു നല്ല മനുഷ്യന്റെ വാക്കുകളായി നമ്മൾ കേൾക്കുന്നു.

Question 16.
ഓരോ മനുഷ്യനും തന്നിലേക്ക് ചുരുങ്ങുകയും സ്വന്തം സുഖ സൗകര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു ഈ കാല ഘട്ടത്തിൽ, പരസ്പരം സ്നേഹവും വിശ്വാസവുമാണ് ജീവി തത്തെ മനോഹരമാക്കുന്നത് എന്ന ആശയം ആണല്ലോ ‘ഓരോ വിളിയും കാത്ത്’ എന്ന കഥ നൽകുന്നത്.
ഈ അഭിപ്രായവും കഥാഭാഗവും വർത്തമാനകാല സാഹച ര്യവും പരിഗണിച്ച് ‘ബന്ധങ്ങളുടെ തീവ്രത വർത്തമാനകാല സമു ഹത്തിൽ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
യു. കെ. കുമാരന്റെ ഓരോ വിളിയും കാത്ത് എന്ന ചെറുകഥ ഒരു വീട് വീടാകുന്നത് അതിൽ താമസിക്കുന്ന മനുഷ്യരുടെ സ്നേഹബന്ധം കൊണ്ടാണ് എന്ന് ബോധ്യപ്പെടുത്തുന്നു. വളരെ മധുരമായ ഒരു സങ്കല്പവും ഒരു വികാരവുമാണ് കുടും ബം കുടുംബം എന്നാൽ വീട്, അച്ഛൻ, അമ്മ, മക്കൾ, അച്ഛാമ്മ, അച്ഛാഛൻ, പേരകുട്ടികൾ എന്നിങ്ങനെ എല്ലാം ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന മധുരമായ ഒരു ഉത്സവമാണ് കുടുംബം. ജീവിതത്തിൽ അർത്ഥസാന്ദ്രമായ ഒരു സമ്മേളനം കൂടിയാണ് കുടുംബം. എന്നാൽ ഇതൊക്കെ പഴയകഥയായി മാറുകയാണ്. ഇന്ന് സ്വാർത്ഥതയുടെ യും, സ്നേഹകുറവിന്റെയും സ്ഥലമായി കുടുംബം മാറിയിരിക്കു ന്നു എന്ന് പറയാം. മലയാളിയുടെ പൊങ്ങച്ചം, കാട്ടിക്കൂട്ടലുകൾ, സ്വാർത്ഥത തുടങ്ങിയ സങ്കുചിത വികാരങ്ങൾ നമ്മുടെ കുടുംബ ബന്ധങ്ങളെ വലിയ തരത്തിൽ അസ്ഥിരതപ്പെടുത്തിക്കൊണ്ടിരിക്കു ന്നു. നമുക്ക് ഒരിക്കലും ഊഹിക്കാൻ കഴിയാത്ത തരത്തിലാണ് കുടുംബ പശ്ചാത്തലങ്ങൾ മാറിമറയുന്നത്.

കുടുംബം എന്ന് പറയുന്നത് സ്നേഹത്തോടെ കഴിയേണ്ട ഇടമാ ണ്. സ്നേഹം നൽകി മനസ്സിനെ ശുദ്ധീകരിക്കാനും ആർദ്രമാ ക്കാനും കുടുംബം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാമു ഹിക ജീവിതത്തിന്റെ ആരംഭം കുടുംബത്തിലാണ്. കുടുംബ ത്തിലെ സ്നേഹം, സൗഹാർദ്ദം, മമതയിൽ നിന്നുണ്ടാകുന്ന വൈകാരികത എന്നിവ അനുഭവിക്കാനുള്ള അവസരം ഓരോ രുത്തരും ഉണ്ടാക്കണം. ലോകത്തിന്റെ ഒരു കൊച്ചുപതിപ്പുതന്നെയാകണം കുടുംബം. മനു ഷ്യൻ ആദ്യമായി ബന്ധങ്ങൾ സ്ഥാപിക്കുന്നത് കുടുംബത്തിലാണ്. സ്വന്തം ആനന്ദത്തിന്റെ ഒരു ലോകത്തു നിന്ന് യാഥാർത്ഥ്യത്തിന്റെ മറ്റൊരു ലോകത്തേക്കാണ് ശിശുവിന്റെ വളർച്ച വികാരങ്ങൾ. നിയ ന്തിക്കാനും മറ്റുളളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും കുട്ടി പഠിക്കുന്നു. തന്നെ മറ്റുള്ളവർ പരിഗണിക്കുന്നതുപോലെ തിരിച്ചും പരിഗണന വേണ്ടതുണ്ടെന്നു മനസ്സിലാക്കുന്നു.

കുടുംബ ബന്ധങ്ങൾക്കാധാരം സ്നേഹമാണ്. കുടുംബാംഗ ങ്ങൾക്ക് പരസ്പരം ചില കടമകളും കടപ്പാടുകളുമുണ്ട്. നിസ്വാർത്ഥമായ സഹായമാണ് ആവശ്യം. മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടാനും ത്യാഗം സഹിക്കാനുമുള്ള മനസ്സ് കുടുംബത്തിൽ നിന്നു രൂപപ്പെടണം. ഇത്തരം കഷ്ടപ്പാടുകൾക്കുമുണ്ട് ഒരു ആന സമൂഹജീവിയായ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൾ സുദ ശക്തവുമാകുന്നത് സഹജീവികളോടുള്ള ആത്മാർത്ഥയും അതിരറ്റതുമായ സ്നേഹബന്ധങ്ങളിലൂടെയാണ്. വർത്തമാനകാലത്തെ ഓരോ മനുഷ്യനും തന്നിലേക്ക് വല്ലാതെ ഒതുങ്ങുകയും തന്റെ മാത്രം സുഖസൗകര്യങ്ങൾക്കായി ജീവിതത്തെ മാറ്റിത്തീർക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് മനുഷ്യൻ എന്ന തിരിച്ചറിവോടെ ജീവിത ത്തിൽ തന്റെ നന്മ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് അതുപകരിക്കുകയും ചെയ്യുന്ന സാമൂഹികാവസ്ഥ നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. കുടുംബബന്ധങ്ങൾ ശക്തമാക്കാനും കുടുംബത്തിൽ നിന്ന് സമൂഹത്തിലേക്ക് അത് വ്യാപിപ്പിക്കാനും സ്നേഹത്തിലും നന്മയിലും അധിഷ്ഠിതമായ സമൂഹം സൃഷ്ടി ക്കാനും നാം ശ്രമിക്കണം.

വർണത്തിളപ്പിന്റെ ലോകം മനുഷ്യബന്ധങ്ങളെ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെട്ട് കയ്യോ വളരുന്നു കാലോ വളരുന്നു എന്നു കരുതി വളർത്തി വലുതാക്കുന്നു. എന്നാൽ വലുതായശേഷം വളർത്തി യവരെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതെ അവരുടെ ഇഷ്ടം അനുസരിച്ച് ജീവിക്കുന്നു. കുടുംബ ബന്ധങ്ങളിൽ നിന്നെല്ലാം അകന്നുള്ള ഒരു കാഴ്ചപ്പാടാണ് അവർക്കുള്ളത്. ഇത്തരം ഒരു രീതി വർത്തമാന കാലത്തിൽ ഏറി വരികയാണ്. ഇതിന് മാറ്റമുണ്ടായേ മതിയാവൂ. ത്വാഗമനസ്ഥിതിയും, പരസ്പര വിശ്വാസവും ചെറുപ്പം മുതൽ ശീലമാക്കിയാൽ കുടുംബബന്ധ ങ്ങൾ ഊഷ്മളമാവുകതന്നെ ചെയ്യും.

Kerala SSLC Malayalam 2 Question Paper March 2024 (Adisthana Padavali)

Question 17.
നഗര സംസ്കാരത്തിന്റെ കടന്നു വരവോടെ ഗ്രാമങ്ങളിൽ നഷ്ട മായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകളെ വിളിച്ചുണർത്താനുള്ള ശ്രമ മാണ് ‘ഓണമുറ്റത്ത്’ എന്ന കവിതയിലൂടെ വൈലോപ്പിള്ളി നട ത്തുന്നത്.
പ്രസ്താവനയും ഓണമുറ്റത്ത് എന്ന കവിതയിലെ ആശയവും വില യിരുത്തി ‘മലയാളിയുടെ മാറുന്ന ഓണസങ്കല്പം’ എന്ന വിഷയ ത്തിൽ മുഖപ്രസംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക.
Answer:
ഒരു വസന്തകാലത്തിന്റെ ഓർമ്മകളുമായി പൂവിളികളും ആഘോ ഷങ്ങളുമായി ഈ പൊന്നിൻ ചിങ്ങമാസത്തിൽ സമ്പൽസമൃദ്ധി യുടെ നിറവിൽ മറ്റൊരു പൊന്നോണക്കാലം കൂടി വരവായി. ഗൃഹാ തുരത്വത്തിന്റെ മധുരസ്മൃതികൾക്കിപ്പുറത്ത് ശതകാലസ്മരണ യുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ മഹോ ത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിൽക്കുന്ന പ്രകൃതി. മറ്റൊർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം. തുമ്പയും മുക്കുറ്റിയും പ്രകൃതിക്ക് തിലകം ചാർത്തി ഒരിക്കൽ കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനിൽക്കുന്നു. മഴ പെയ്ത് നനഞ്ഞുകുതിർന്ന മണ്ണിൽ നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പാട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികൾക്കിടയി ലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതി സൗന്ദര്വത്തിന്റെയും കേരളസാംസ്കാരത്തിന്റെയും കാർഷികോത്സവത്തിന്റെയും തനി മയും പാരമ്പര്യവും വിളിച്ചോതുന്നതാണ് ഓണം.

ഇന്നത്തെ ഓണം ഇങ്ങനെയാണ് കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങൾക്കപ്പുറത്ത്, ഒരു ഷോപ്പിങ്ങിന്റെ ആഹ്ലാദത്തിനപ്പുറത്ത്, എക്സ്ചേഞ്ച് ഓഫറുകളുടെ പെരുമഴക്കാലത്തിനപ്പുറം ഓണം ഒന്നുമല്ലാതായിരിക്കുന്നു. എവിടെപ്പോയൊളിച്ചു നമ്മുടെ ഓണ അപ്പനും ഓണപ്പാട്ടുകളും പുലിക്കളിയും. എന്റെ തലമുറകൾക്ക് പറയാൻ ഒരു ഓണത്തപ്പനും അത്തം മുതൽ പത്തുദിവസം മുറ്റത്ത് ചാണകം മെഴുകി പൂക്കളം തീർക്കുന്നതും, ഉത്രാടദിനം ഏഴരവെളുപ്പിനുണർന്നു മാതേവരെ പ്രതിഷ്ഠിക്കുന്നതും, പൂവി ളികളും ഓണത്തുമ്പിയും പുലിക്കളികളുടെയും ദീപ്തസ്മരണ കളെങ്കിലും കാണും. എന്നാൽ പുതുതലമുറയോട് ഇതൊന്നും ചോദിച്ചുപോകരുത്, കാരണം മഹാബലിയെ ചോദിച്ചാൽ അയാൾ ഏതു രാജ്യക്കാരനാണ് എന്ന് ചോദിച്ചു പോകും.

തുമ്പയും കാക്കപ്പൂവും കണ്ണാന്തളിയും നമുക്ക് പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. മുക്കുറ്റിയും ചെമ്പരത്തിയും മുറ്റത്തെ റാണിയും എല്ലാം നമുക്ക് സ്മൃതികളിൽ മാത്രം വർണം വിതറി നിൽക്കുന്നു. തികച്ചും ഒരന്യനായി. ഓണയാത്രകളുടെ വിവിധ യിനം ഫോട്ടോകൾ പരസ്പരം ടാറ്റ് ചെയ്ത് ഇൻബോക്സുക ളിൽ ആശംസകളുടെ നിലക്കാത്ത കുത്തൊഴിക്കും ഓണവിശേഷം പരസ്പരം പങ്കുവക്കാൻ എല്ലാ സമയവും ഫെയ്സ് ബുക്കിലും മറ്റുമായി നേരം കളയുന്ന പുത്തൻ മലയാളികൾ വഴിയോരക്കച്ച വടക്കാർ മുതൽ വൻകിട കമ്പനികൾ വരെ, ടി.വി. ചാനലുകൾ മുതൽ ഫോൺകമ്പനികളും കൈനിറയെ ഓഫറുകളുമായാണ് മലയാളികളെ സ്വീകരിക്കുന്നത്.

ഓണത്തപ്പനെ വരവേൽക്കാൻ തയ്യാറായി കാട്ടിലും മേട്ടിലുമുള്ള പൂക്കളായ പൂക്കളെല്ലാം അണിഞ്ഞൊരുക്കി നാടും നഗരവും വർണ്ണം കൊണ്ട് സമൃദ്ധമായ ആഘോഷം. പ്രകൃതിയുടെ ഉത്സവം, പ്രകൃതി ചൈതന്യത്തെയും കേരള സാംസ്കാരത്തെയും വിളിച്ചോ തുന്ന ഈ വരവേൽപ്പിന്റെ ഉത്സവം ഒരു പഴങ്കഥയാകാതിരിക്കട്ടെ! മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സാംസ്കാര ത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ എല്ലാ മല യാളികൾക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ.

Leave a Comment