രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Practicing with Std 8 Malayalam Adisthana Padavali Notes and രണ്ടു മത്സ്യങ്ങൾ Randu Malsyangal Notes Questions and Answers improves language skills.

രണ്ടു മത്സ്യങ്ങൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Randu Malsyangal

Class 8 Malayalam Randu Malsyangal Notes Questions and Answers

Question 1.
മത്സ്യങ്ങൾ ആകാശദേവനോടും ശൂലാപ്പ് ദേവിയോടു കരഞ്ഞു പ്രാർത്ഥിക്കാൻ കാരണമെന്ത്?
Answer:
വരും തലമുറയുടെ നിലനിൽപ്പിനു നേരെ ഉയരുന്ന ഭീഷണികൾ മറികടക്കുന്നതി നായി ശൂലാപ്പ് കാവിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന മീനുകളുടെ കഥ യാണ് അംബികാസുതൻ മാങ്ങാടിന്റെ രണ്ട് മത്സ്യങ്ങൾ. തങ്ങളുടെ വാസസ്ഥല മായ കവ്വായിക്കായലിലെ ഉപ്പു വെള്ള ത്തിൽ മുട്ടയിട്ടാൽ ചീഞ്ഞുപോകുമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നവരാണ് നെടുംചൂരി മത്സ്യങ്ങൾ. അതിനാൽ മുട്ടി യിടാനും കുഞ്ഞു ങ്ങളെ പോറ്റി വ ളർത്താനും ശൂലാപ്പ് കാവിനകത്തെ ജലാ ശയത്തിലേക്ക് വേനൽമഴ തുടങ്ങുമ്പോ ഴേക്കും അവർ കുന്നുകൾ ചാടി ചാടി കയ റിപ്പോകും.

എന്നാൽ ഇപ്രാവശ്യം മഴയുടെ ദൗർലഭ്യം നിമിത്തം കുന്നുകളിൽ നീരൊ ഴുക്കുണ്ടായില്ല. മഴ പെയ്തില്ലെങ്കിൽ അവർക്ക് ശൂലാപ്പ് കാവിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും പിന്നീട് മഴക്കാലമാവുമ്പോൾ സുരക്ഷിത മായി തിരികെ എത്തിച്ചേരാനും കഴിയില്ല. അതിനാലാണ് അഴകനും പൂവാലിയും ആകാശദേവനോടും ശൂലാപ്പ് ദേവിയോടും മഴക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചത്.

Question 2.
യാത്രയിൽ എന്തെല്ലാം പ്രതിസന്ധിക ളാണ് മത്സ്യങ്ങൾ അഭിമുഖീകരിച്ചത് ? ചർച്ച ചെയ്യുക.
Answer:
ശൂലാപ്പ് കാവിലേക്കുള്ള യാത്രക്ക് ആവ ശ്യമായ മഴ ഇല്ലാത്തതായിരുന്നു അവർ നേരിട്ട ആദ്യ പ്രതിസന്ധി, എങ്കിലും പുലർച്ചെ മഴ കനത്തു തുടങ്ങിയതോടെ അഴകനും പൂവാലിയും (രണ്ട് മത്സ്യങ്ങൾ) യാത്ര ആരംഭിച്ചു. നീരൊഴുക്കുള്ള പാറ ക്കെട്ടിന് മുകളിലൂടെ രണ്ട് മത്സ്യങ്ങളും കുന്നുകയറാൻ ആരംഭിച്ചു. വെളിസ്ഥല ങ്ങൾ എത്തിയപ്പോൾ മനുഷ്യർ തങ്ങളെ പിടിക്കാൻ കുന്തങ്ങളും വാളുകളുമായി ഓടിവരുന്നത് കണ്ട് അവർ പരിഭ്രാന്തരാ യി. മനുഷ്യരുടെ കാഴ്ച്ചവട്ടത്തു നിന്നും രക്ഷപ്പെട്ട് മാളത്തിനകത്തു കയറുന്ന മത്സ്യങ്ങൾ നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമു ട്ടുന്നു. ഭൂമിയുടെ ചോര മെലിഞ്ഞ നീർച്ചാ ലിലൂടെ ശൂലാപ്പ് കാവിലെത്തിയ തവള യെയും മത്സ്യങ്ങളെയും കാത്തിരുന്നത് കാടായി നിറഞ്ഞു നിന്നിരുന്ന കാവിന്റെ ഓർമ്മ പോലെ നാലഞ്ചു മരങ്ങൾ മാത്ര മായിരുന്നു.

അവിടെയുള്ള ജലാശയം നികത്തി മനോ ഹരമായ സൗധം പണിഞ്ഞിരിക്കുന്നു. കഴി
ഞ്ഞവർഷം മുട്ടയിടാൻ വന്ന മീനുകൾ വെള്ളത്തിലെ രാസവിഷം കാരണം ചത്തു പൊങ്ങിയതും കുറെ മനുഷ്യർ കാവിനു തീയിട്ടതും കുറെ കിളികളോടൊപ്പം പച്ച തത്ത അവരോട് സങ്കടത്തോടെ വിവരി ച്ചു. അവിടെ നിന്നും തവള നൽകിയ ഊർജ്ജത്തിൽ നിന്നും ജീവനെ കുളിര ണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം തേടി ശുഭപ്രതീക്ഷയോടെ മത്സ്യങ്ങൾ യാത്ര തുടരുന്നു.

മനുഷ്യന്റെ ജൈവനീതിയില്ലായ്മ പ്രകൃ തിയെ നശിപ്പിച്ചതും, അതിലൂടെ തങ്ങളുടെ ആവാസ വ്യവസ്ഥയും ത്തെയും തകർത്തതിന്റെ പ്രതിസന്ധിക ളാണ് യാത്രയിലുടനീളം മത്സ്യങ്ങൾ അഭി മുഖീകരിച്ചത്.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 3.
‘മഴ കൊട്ടിയിറങ്ങുക’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ഇതുപോലുള്ള പ്രയോഗങ്ങൾ പാഠഭാഗത്തു നിന്ന് കണ്ട ത്തിയെഴുതൂ.
Answer:
മഴ കൊട്ടിയിറങ്ങുക
കൊട്ടിയിറങ്ങുക, കൊട്ടിക്കയറുക എന്നിവ വാദ്യ ഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങുന്നതിനെ മീനുകൾ സ്വീക രിക്കുന്നത് വാദ്യഘോഷത്തിന്റെ മാധുര്യ ത്തോടെയാണ്. മഴയുടെ കൊട്ടിയിറക്ക ത്തിന് ശേഷമാണ് വിത്തുകൾ മണ്ണിൽ മുള പൊട്ടുന്നത്. ഈ കഥയിൽ അനന്തരതല മുറയുടെ മുളപൊട്ടലിനായി മഴ പെയ്തിറ ങ്ങാൻ മീനുകൾ കാത്തിരിക്കുന്നു.

സമാനമായ മറ്റു പ്രയോഗങ്ങൾ

  • ആകാശക്കാഴ്ചയുടെ ഇരുളിമ
  • ഭൂമിയുടെ ചോര കക്കിയ ജഡം പോലെ
  • ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയം
  • ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴു കുന്ന നീർച്ചാൽ
  • രാക്ഷസ യന്ത്രങ്ങൾ പാറകൾ ഭക്ഷി ക്കുന്നു.
  • ജീവനെ കുളിരണിയിക്കുക

Question 4.
തവളയും ബുദ്ധനും കണ്ടു മുട്ടുന്ന സന്ദർഭവും തുടർന്നുള്ള സംഭാഷണവും നൽകുന്ന സന്ദേശമെന്തെന്ന് സംഗ ഹിച്ചെഴുതുക.
Answer:
ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ആഗ്രഹിക്കാത്ത ശ്രീബുദ്ധൻ ഒരു നാൾ ധ്യാനത്തിനായി കാവിൽ എത്തിയപ്പോൾ അറിയാതെ തവളയെ ചവിട്ടുന്നു. താൻ തവളയെ വേദനിപ്പിച്ചോ എന്നോർത്ത് അദ്ദേഹത്തിന്റെ മനസ്സ് വേദനിക്കുന്നു. തവ ളയെ കയ്യിലെടുത്തു അലിവോടെ സ്നേഹ പൂർവ്വം തലോടി അദ്ദേഹം ക്ഷമാപണം നട ത്തുന്നു. ശ്രീബുദ്ധന്റെ സ്നേഹവും, കരു ണയും പ്രകൃതിയോടും ജീവജാല ങ്ങളോടും കൂടിച്ചേർന്നുള്ള, അഹിംസ യിൽ അധിഷ്ഠിതമായ ജീവിതം വിഭാവനം ചെയ്ത ദർശനികനാണ് ശ്രീബുദ്ധൻ. നിസ്സാരമെന്ന് തോന്നുന്ന ചെറുജീവിക ളോട് പോലും അദ്ദേഹം കാണിക്കുന്ന കരു തൽ സഹജീവി സ്നേഹത്തിന്റെ മഹ ത്തായ സന്ദേശമാണ് നമുക്ക് നൽകുന്നത്. നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്ര മല്ലെന്നും സർവ്വ ജീവജാലങ്ങൾക്കും അവ കാശപ്പെട്ടതാണെന്നും ബോധ്യപ്പെടുത്തുന്ന താണ് അദ്ദേഹത്തിന്റെ പ്രവൃത്തി.

Question 5.
ഈ കഥയിൽ തവളയുടെ ദൗത്യമെന്ത്? ഒരു ലഘുവിവരണം തയ്യാറാക്കുക.
Answer:
അഴകൻ പൂവാലി എന്നീ മത്സ്യങ്ങളുടെ വേവലാതികളെ പാരിസ്ഥിതികമായ പശ്ചാ ത്തലത്തിൽ പങ്കുവെയ്ക്കുന്ന കഥയാ ണിത്. രണ്ടുമത്സ്യങ്ങളെ കൂടാതെ തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കഥാപാത മാണ് പുരാതനരൂപമുള്ള തവള. നൂറ്റാണ്ടു കളുടെ പ്രായമുള്ള തവള വികസന ത്തിന്റെ പേരിൽ മനുഷ്യൻ ഭൂമിയെ നശി പ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃക്സാക്ഷി യാണ്. ഈ കഥയിൽ ഒരു സന്യാസിയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ഉഭയജീവിയായ തവള കരയിലെയും വെള്ളത്തിലെയും ജീവജാലങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിക ടിയാണ്. വഴിമുട്ടി നിൽക്കുന്ന രണ്ടുമത്സ്യ ങ്ങളെയും വിലപിച്ചുകൊണ്ടിരുന്ന കിളി യെയും ലക്ഷ്യത്തിലേക്കു നയിക്കുന്ന വഴി കാട്ടിയാണ് തവള. ലോകചരിത്രത്തെ ഗുണ പരമായി സ്വാധീനിച്ച മഹത്വ്യക്തിത്വങ്ങളെ തവള ഓർമ്മിപ്പിക്കുന്നു.

പ്രകൃതിയെ മുഴുവൻ നശിപ്പിച്ച് മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സി മാകാത്ത വികസന സങ്കൽപ്പത്തെ പരിഹസിക്കുന്നതിലൂടെയും ബുദ്ധന്റെ അഹിംസയിൽ അധിഷ്ഠിതമായ ജീവിത ദർശനം ഓർമ്മിപ്പിക്കുന്നതിലൂടെയും മത്സ്യ ങ്ങൾക്കും പക്ഷിയ്ക്കും മാത്രമല്ല മനു ഷ്യർക്കും വലിയ പാഠങ്ങൾ പകർന്നു നൽകുന്നു.

Question 6.
വർണങ്ങൾ ചേരുമ്പോൾ വരുന്ന മാറ്റം കണ്ടെത്തു.
രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 1
Answer:
രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2

Question 6.
• പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തിയ കട ന്നുകയറ്റം.
• ജീവികളുടെ പരസ്പരാശ്രയത്വമാണ് ആവാസവ്യവസ്ഥയുടെ അടിസ്ഥാനം.
• പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ അനിവാര്യത തുടങ്ങിയ ആശയങ്ങൾ ഈ കഥയിൽ പ്രതിപാദിക്കുന്നു.
പ്രസ്തുത ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മുഖപ്രസംഗം തയ്യാറാക്കുക.
Answer:
വികസനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മുഖമുദ്ര. റോഡുകൾ, കെട്ടിടങ്ങൾ, മാളു കൾ, തുരങ്കപാതകൾ അങ്ങനെ വികസന ത്തിന്റെ വർണ്ണ തിളക്കമാണ് എങ്ങും. പക്ഷേ നമ്മുടെ വികസനം ശാസ്ത്രീയ മാണോ? ജൈവ നീതി പുലർത്തുന്ന താണോ? അല്ല എന്ന് തന്നെ പറയേണ്ടി വരും. കാടുകൾ വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മല കളും കുന്നുകളും ഇടിച്ചു നിരത്തുന്നു. കുളങ്ങളും തോടുകളും മണ്ണിട്ടുമൂടി ഭൂമി യുടെ ജലസ്രോതസ്സുകളെ നശിപ്പിക്കുന്നു. എന്നിട്ടതിനെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.

കഥയിലെ തവള പറയുന്നതുപോലെ പ്രക തിയെ മുഴുവൻ നശിപ്പിച്ച്, മനുഷ്യൻ മാത്രം ബാക്കിയാവുന്ന, ആർക്കും മനസ്സി ലാകാത്ത വികസന സങ്കൽപ്പമാണ് നമ്മു ടേത്. നാം അധിവസിക്കുന്ന ഭൂമി നമ്മു ടേത് മാത്രമല്ലെന്നും, സർവ്വജീവജാല ങ്ങൾക്കും അവകാശപ്പെട്ടതാണെന്നുമുള്ള സത്യത്തെ തിരിച്ചറിയാതെയുള്ള, പാരിസ്ഥി തികമായ നിരവധി അസ്വാസ്ഥങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ വികസന കട ന്നുകയറ്റം പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതൊന്നുമല്ല. കൊടും ചൂടും, വരൾച്ചയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചി ലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറേ അനുഭവിച്ചതാണ ല്ലോ. മനുഷ്യർക്ക് ഇത്രയും നാശനഷ്ട ങ്ങൾ ഉണ്ടായെങ്കിൽ പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങളുടെ അവസ്ഥ അതിലും ഭയാനകമാണ്. വെള്ള ത്തിലും കരയിലുമായി ജീവിക്കുന്ന നൂറു കണക്കിന് ജീവജാലങ്ങളും, സസ്യങ്ങളും മനുഷ്യന്റെ ചെയ്തികളുടെ ഫലമായി വംശനാശത്തിന്റെ ഭീഷണിയിലാണ്.

വികസനം അനിവാര്യമാണ്. പക്ഷെ, അത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാവരുത്.. പ്രകൃതിയെന്നത് ജീവവംശത്തിന്റെ അതി ജീവന പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണ്. ഒരർത്ഥത്തിൽ ജീവവംശത്തിന്റെ നിലനിൽപ്പിനായുള്ള സർവ്വവും പ്രകൃതി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവന്റെ നിലനിൽപ്പിനാധാരമായ വെള്ളം, വായു, മറ്റ് ജൈവ ഉൽപ്പന്നങ്ങൾ തുടങ്ങി ജൈവീകമായ ഒരു ആവാസവ്യവസ്ഥയി ലാണ് ഈ പ്രകൃതിയും, മനുഷ്യനും, മറ്റ് ജീവജാലങ്ങളും നിലനിൽക്കുന്നത്. അതി നാൽ തന്നെ പ്രകൃതിയെ നമുക്ക് ആവ ശ്യമുള്ളതിനേക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യമുണ്ടെന്ന ബോധ്യം നമുക്കോരു ത്തർക്കും ഉണ്ടാവണം.

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാവണം നമ്മുടെ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശ ങ്ങളാണ്. ഈ തിരിച്ചറിവിലൂടെ മുന്നേറു ന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 7.
താഴെ കൊടുത്ത സൂചനകൾ കൂടി പരിഗ ണിച്ച് കഥയ്ക്ക് ആസ്വാദനം തയ്യാറാക്കൂ..
• “നമ്മൾ മീനുകൾക്ക് നാലു ചുറ്റിലും കണ്ണുവേണം”
• “ഭൂമിയുടെ ചോരപോലെ മെലിഞ്ഞാ ഴുകിയ നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തി…”
• “കാടായി നിറ ഞ്ഞു നിന്നു മുന്ന കാവിന്റെ ഓർമ്മപോലെ നാലഞ്ചു മര ങ്ങൾ മാത്രം”
Answer:
കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത ചെയ്തു. അവിടത്തെ ശുദ്ധജലത്തിൽ മുട്ട യിടാനൊരുങ്ങുന്ന അഴകൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥിതികമായ പശ്ചാത്തല ത്തിൽ പങ്കു വയ്ക്കുകയാണ് ഡോ. അംബികാസുതൻ മാങ്ങാടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. മനുഷ്യന്റെ പ്രക തിയിലുള്ള കടന്നുകയറ്റം മൂലം ജീവി ക്കാൻ പ്രയാസപ്പെടുന്ന എല്ലാ ജീവജാല ങ്ങളുടെയും പ്രതിനിധികളായ രണ്ടു മത്സ്യ ങ്ങളുടെ യാത്രയിലൂടെയാണ് കഥ പുരോ ഗമിക്കുന്നത്.

രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതന രൂപ മുള്ള തവള, കിളികൾ എന്നീ കഥാപാത ങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തിൽ മുട്ട യിട്ടാൽ ചീഞ്ഞു പോകുമെന്ന യാഥാർ ത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ. അതുകൊണ്ടുത ന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും ശൂലാപ്പ് കാവിന കത്തെ ജലാശയത്തിലേക്ക് വേനൽമഴ തുട ങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറി പോകുന്നത്. വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടക ത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടി യിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായ ലിലും എത്തിക്കാം എന്ന അഴ കന്റെ വാക്കുകൾ പൂവാലിക്ക് ധൈര്യവും ആത്മ വിശ്വാസവും പകരുന്നു ഉണ്ടങ്കിലും പെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു.

ഭൂമിയിലെ സർവചരാചരങ്ങൾക്കും മഴകി ട്ടാൻ പ്രാർത്ഥിക്കുന്ന ഈ മീനിണകൾ ഭയ ക്കുന്നത് വംശങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻകൊത്തികളെയുമല്ല മുട്ടയിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ് മലകയറ്റത്തി നിയതിൽ മനുഷ്യരുടെ കാഴ്ചവട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങൾ കടും പച്ച നിറമുള്ള നൂറ്റാണ്ടു കളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്നതന്നെ ബുദ്ധൻ അറിയാതെ ചവിട്ടി യതും സ്നേഹപൂർവ്വം തലോടി ക്ഷമാ പണം നടത്തിയതും ചിരഞ് ജീവി യാക്കിത്തീർത്തതുമായ ഓർമ്മകൾ അഴ കനും പൂവാലിയുമായി തവള പങ്കുവെ യ്ക്കുന്നു.

മനു ഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാകാത്ത വികസന സങ്കൽപ്പത്തെ തവള പരിഹസിക്കുന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാ ലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവള യെയും രണ്ടുമത്സ്യങ്ങളെയും കാത്തിരി ക്കുന്നത് ചുറ്റുംകാട് നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓർമപോലെ നാലഞ്ചു മരങ്ങൾ മാത്രം. അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതു പോലെ കാട്ടു വള്ളി കൾകൊണ്ട് അവ പരസ്പരം പൊത്തിപ്പിടി ച്ചിരിക്കുന്നു. അവിടെ പകുതി കത്തിയെ രിഞ്ഞ ബോധിവൃക്ഷത്തിനുമുകളിൽ പാടി ക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിതത്തെയാണ് കാവിനകത്തെ ജലാശയത്തിനു വന്നു ചേർന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേൾപ്പിച്ചത്.

പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥ ങ്ങളെ ‘രണ്ടു മത്സ്യങ്ങൾ’ പങ്കുവയ്ക്കു ന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളു ടെയും നീർനായ്ക്കളുടെയും മീൻകൊത്തി കളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടും പച്ച നിറമുള്ള ഏക തവള കാവിനുചുറ്റു മായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷി ക്കുന്നത്, മനുഷ്യന്റെ വികലമായ വിക സന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, കാടായി നിറഞ്ഞു നിന്നിടത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞു തീർന്ന കിളിയുടെ വംശങ്ങൾ, എവിടെയെ ങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിര വധി സൂചനകൾ “രണ്ടു മത്സ്യ ങ്ങളിലുണ്ട്”

Question 1.
മനുഷ്യൻ മാത്രം ബാക്കിയാവുന്ന ഒരു സങ്കല്പത്തെയാണോ വികസനം എന്നു വിളിക്കുന്നത്? തവളയുടെ ചോദ്യമാണിത്. നമ്മുടെ വികസന സങ്കൽപ്പങ്ങളിൽ വരു ത്തേണ്ട മാറ്റങ്ങളെന്തെല്ലാം? നിങ്ങളുടെ അഭിപ്രായം എഴുതുക?
Answer:
തവളയുടെ ഈ ചോദ്യം സമകാലിക സമൂ ഹത്തിൽ വളരെയധികം പ്രസക്തമാണ്. തികച്ചും വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മലകളും കുന്നു കളും ഇടിച്ചു നിരത്തുന്നു, കുന്നുകളും തോടുകളും മണ്ണിട്ടുമൂടുന്നു എന്നിട്ടതിനെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. ജൈവനീതി പുലർത്താതെയുള്ള പാരി സ്ഥിതിക മായ നിരവധി അസ്വാസ്ഥ ങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ ഇത്തരം വികസന കടന്നു കയറ്റങ്ങൾ പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറു തൊന്നുമല്ല. കൊടും ചൂടും വരൾച്ചയും വെള്ളപ്പൊക്കവും മണ്ണിടിച്ചി ലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറെ അനുഭവിച്ചതാ ണല്ലോ.

വികസനം വേണ്ട എന്ന് വയ്ക്കുന്ന താണോ ഇതിനെല്ലാം പ്രതിവിധി? ഒരിക്ക ലുമല്ല. പകരം പരിസ്ഥിതി സൗഹൃദവിക സനം എന്ന രീതിയിലേക്ക് നാം മാറണം. വികസനം അനിവാര്യമാണ്. പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത്. പ്രകൃതിയെ നമുക്ക് ആവശ്യമുള്ളതിനേ ക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യമു ണ്ടെന്ന ബോധ്യം നമുക്കോരുരുത്തർക്കും ഉണ്ടാവണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാവണം നമ്മുടെ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഈ തിരിച്ചറിവിലൂടെ, മുന്നേറുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

Question 2.
ഉൾക്കണ്ണ് എന്ന പദം കൊണ്ട് അർത്ഥമാ ക്കുന്നതെന്താണ്?
Answer:
മനസ്സാകുന്ന കണ്ണ് എന്നാണ് ഈ പദ ത്തിന്റെ അർത്ഥം. ചുറ്റുമുള്ള കാഴ്ചകൾ നമുക്ക് കണ്ണുകൾ കൊണ്ട് കാണാം. എന്നാൽ നമ്മുടെ കാഴ്ചക്കുമപ്പുറമുള്ള, പതിയിരിക്കുന്ന അപകടങ്ങളോ സത്യങ്ങളോ കാണാൻ ഉൾക്കണ്ണ് കൊണ്ട് നമുക്ക് സാധി . കണ്ണിൽ കാണുന്നതിനുമപ്പുറം സംഭ വിക്കാൻ സാധ്യതയുള്ളതിനെ ഉൾക്കാഴ്ച നല്കുന്ന ദീർഘവീക്ഷണം കൊണ്ട് നമുക്ക് തിരിച്ചറിയാൻ കഴിയും.

Question 3.
ഞാൻ പ്രാർത്ഥിക്കാം അഴകാ നമുക്ക് വേണ്ടി മാത്രമല്ല ഭൂമിയിലെ സർവചരാച രങ്ങൾക്കും മഴ കിട്ടാൻ പൂവാലിയുടെ പ്രാർത്ഥന സമകാലിക സമൂഹത്തിന് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക?
Answer:
മഴയില്ലാതായതോടെ തങ്ങളുടെ പുതുത ലമുറയ്ക്ക് ജന്മം നൽകാൻ കഴിയുമോ എന്ന ഉൽക്കണ്ഠയിൽ ആ രണ്ടു മത്സ്യ ങ്ങളും ആകാശദേവനോടും ശൂലാപ്പ് ദേവി യോടും മഴയ്ക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നു. എന്നാൽ അവർക്കു വേണ്ടി മാത്രമല്ല, ഭൂമിയിലെ സർവചരാച രങ്ങൾക്കും മഴകിട്ടാനാണ് അവർ പ്രാർത്ഥി ക്കുന്നത്. നമ്മൾ നിസ്സാരമെന്നു കരുതുന്ന ജീവജാലങ്ങൾപോലും സഹജീവിസ്നേഹ ത്തിന്റെയും നിസ്സ്വാർത്ഥതയുടെയും വില പ്പെട്ട പാഠങ്ങളാണ് ഇതിലൂടെ സമകാലിക സമൂഹത്തിന് പകർന്നു നൽകുന്നത്. നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്ര മല്ലന്നും സർവ്വജീവജാലങ്ങൾക്കും അവ കാശപ്പെട്ടതാണെന്നുമുള്ള സത്യത്തെ തിരി ച്ചറിയാതെയുള്ള, ജൈവനീതി പുലർത്താ തെയുള്ള മനുഷ്യന്റെ വികസന സങ്കല്പ ങ്ങൾ മാറേണ്ടതുണ്ട് എന്ന തിരിച്ചറിവ് നൽകാൻ മത്സ്യങ്ങളുടെ പ്രാർത്ഥനയ്ക്ക് കഴിയുന്നു.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 4.
കണ്ണു വേണമിരുപുറമെപ്പോഴും എന്ന കാവ്യശകലത്തിലൂടെ കവി അർത്ഥമാക്കു ന്നത് എന്താണ്? വിശദമാക്കുക
“കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണു വേണം മുകളിലും താഴോം
കണ്ണിലെപ്പോഴും കത്തിജ്വലിക്കു
മുൾക്കണ്ണു വേണമണയാത്ത കണ്ണ്”
Answer:
കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിതയിലെ വരികളാണിത്. തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന തിരിച്ചറിവാണ് ഈ വരികളിൽ ഉള്ളത്. കണ്ണുണ്ടായാൽ മാത്രം പോരാ കാണണമെന്നും ചുറ്റും പതിയിരിക്കുന്ന അപകട ങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കണ മെന്നും ഉൾക്കണ്ണുകൊണ്ട് അത് കാണാൻ കഴിയണമെന്നും തള്ളക്കോഴിയിലൂടെ കവി നമ്മെയും ഓർമ്മിപ്പിക്കുന്നു.

Question 5.
കണ്ണു വേണ മിരുപുറമെപ്പോഴും എന്ന യൂണിന്റെ ശീർഷകവും രണ്ട് മത്സ്യങ്ങൾ എന്ന കഥയും തമ്മിൽ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?
Answer:
കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിതയിലെ വരികളാണ് കണ്ണുവേണമിരു പുറമെപ്പോഴും എന്നത്. ചുറ്റും പതിയിരി ക്കുന്ന അപകടങ്ങളെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന തിരിച്ചറിവാണിത്. മനുഷ്യന്റെ പ്രകൃതിയി ലുള്ള കടന്നുകയറ്റം മൂലം ജീവിക്കാൻ പ്രയാസപ്പെട്ട രണ്ടു മത്സ്യങ്ങളും സമാന മായ രീതിയിൽ ജാഗ്രത പുലർത്തുന്നവ രാണ്. ഇരയുമായി വന്ന ചൂണ്ടക്കൊളു ത്തിൽ നിന്നും, കുന്തവും വാളുമായി കൊല്ലാൻ വരുന്ന മനുഷ്യരുടെ പിടിയിൽ നിന്നുമെല്ലാം അവരെ രക്ഷിക്കുന്നത്. ഈ ജാഗ്രതയാണ് മുട്ടയിടാൻ പോവുക യാണോ മുട്ടയിട്ട് കുഞ്ഞു ങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ് മത്സ്യങ്ങൾ ഏറ്റവും പേടിക്കുന്നത്. മനുഷ്യരുടെ ക്രൂര തയിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് എപ്പോഴും തുറന്നു വച്ച് കണ്ണുമായി തള്ള കോഴിയും മീനുകളും ജാഗരൂകരായിരി ക്കുന്നത്.

Question 6.
ചിരഞ്ജീവിയായതിനാൽ അഭിമാനിച്ചി രുന്ന തവളയുടെ മരണം സൂചിപ്പിക്കുന്ന തെന്താവാം?
Answer:
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രകൃതി യുടെയും അഹിംസയുടെയും പ്രതീക മാണ് പച്ചത്തവള. ചിരഞ്ജീവിയായി വരം കിട്ടിയിട്ടുണ്ടെങ്കിലും പ്രകൃതിയുടെ നാശ മാണ് തവളയിലൂടെ വ്യക്തമാകുന്നത്. പ്രകൃതിയുടെ നാഡിഞരമ്പുകളായ മരങ്ങ ളും, പുഴകളും, കുന്നുകളുമെല്ലാം മനു ഷ്യന്റെ കടന്നുകയറ്റത്താൽ നഷ്ടപ്പെട്ട പ്രകൃതി അൽപ്പാൽപ്പമായി മരിച്ചുകൊണ്ടി രിക്കുകയാണ്. മനുഷ്യർ മറ്റു ജീവജാലങ്ങ ളോട് കാണിക്കുന്ന ക്രൂരതകൾ അവയിൽ പലതിന്റെയും വംശനാശത്തിന് തന്നെ കാരണമായിട്ടുണ്ട്. ഒരിക്കലും നാശമി ല്ലാത്ത ഭൂമിപോലും മനുഷ്യന്റെ ഇടപെട ലുകൾ മൂലം നശിച്ചുകൊണ്ടിരിക്കുന്നതാ യാണ്. ചിരഞ്ജീവിയായ പച്ചതവളയുടെ മരണത്തിലൂടെ കഥാകാരൻ സൂചിപ്പിക്കു ന്നത്.

Question 7.
രണ്ടു മത്സ്യങ്ങൾ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
വേനൽമഴ തുടങ്ങുമ്പോൾ കവ്വായിക്കായ ലിൽ നിന്ന് ശൂലാപ്പ് കാവിൽ ചെന്ന് അവി ടത്തെ ശുദ്ധജലത്തിൽ മുട്ടയിടാൻ യാത യാരംഭിക്കുന്നു. അഴകൻ, പൂവാലി എന്നീ മത്സ്യങ്ങൾ ഈ മത്സ്യങ്ങളുടെ വിഹ്വലത കളെ പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാ ത്തലത്തിൽ അവതരിപ്പിക്കുന്ന കഥയാണ് രണ്ടു മത്സ്യങ്ങൾ. കഥയുടെ തുടക്കം മുതൽ അവസാനം വരെ രണ്ടു മത്സ്യങ്ങ ളിലൂടെയാണ് കഥ മുന്നേറുന്നത്. വംശം നിലനിർത്താൻ അവ നടത്തുന്ന അതിജീ വന സമരവും ഈ കഥയിൽ കാണാം. മനുഷ്യന്റെ പ്രകൃതിയോടുള്ള അതിക്രമ ങ്ങളുടെ പരിണിത ഫലങ്ങളെ രണ്ടു മത്സ്യ ങ്ങളുടെ ജീവിത സമരത്തോട് ചേർത്ത് അ അവതരിപ്പിച്ചതിനാൽ ഈ ശീർഷകം കഥയ്ക്ക് ഉചിതമാണ്.

Question 8.
പരിസ്ഥിതി നാശത്തിന്റെ ഭിന്നമുഖങ്ങൾ രണ്ടുമത്സ്യങ്ങൾ എന്ന കഥയിൽ കഥാ കൃത്ത് അവതരിപ്പിക്കുന്നു. ഈ പ്രസ്താ വിയുടെ സാധ്യത പരിശോധിക്കുക.
Answer:
രണ്ടു മത്സ്യങ്ങൾ എന്ന കഥയിൽ പരി സ്ഥിതി നാശത്തിന്റെ ഭിന്നമുഖങ്ങൾ കഥാ

കൃത്ത് അവതരിപ്പിക്കുന്നു. ശൂലാപ്പ് കാവ് നശിച്ചപ്പോൾ മഴ കുറഞ്ഞു. മരങ്ങൾ ഇല്ലാ തായാൽ മഴ കുറയും. കല്ലുപൊട്ടിക്കുന്ന രാക്ഷസയന്ത്രത്തെക്കുറിച്ച് തവള പറയു ന്നു. ജെ.സി.ബിയുടെ ആക്രമണം മലകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വെള്ള ത്തിൽ വിഷം കലർന്ന് മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതിനെക്കുറിച്ച്, കഥാകൃത്ത് സൂചിപ്പിക്കുന്നു. മനുഷ്യൻ മാത്രം ബാക്കി യാവുന്ന ഒരു സങ്കൽപ്പത്തെയാണോ വിക സനം എന്നു വിളിക്കുന്നത് എന്ന ചോദ്യവും പരിസ്ഥിതിനാശത്തിന്റെ സൂച നയാണ്.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 9.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
Answer:
അഴകനും പൂവാലിയും
അംബികാസുതൻ മങ്ങാട് എഴുതിയ “രണ്ടു മത്സ്യങ്ങൾ” എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് അഴകനും പൂവാ ലിയും. ഈ പേരുകൾ കഥാകൃത്ത് സ്വീക രിച്ചത് കാരൂരിന്റെ “അഴകനും പൂവാ ലിയും” എന്ന നീണ്ടകഥയിൽ നിന്നുമാണ്. കവ്വായിക്കായലിൽ ജീവിക്കുന്ന നെടും ചൂരി മത്സ്യങ്ങളുടെ അതിജീവനത്തിനാ യുള്ള യാത്രയിൽ നമ്മുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നത് “അഴകനും പൂവാലിയും” തമ്മിലുള്ള അഗാധമായ സ്നേഹബന്ധമാണ്.

“രണ്ടു മത്സ്യങ്ങൾ” എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ അഴകനും പൂവാലിയ്ക്കും നിരൂപകന്റെ കാഴ്ചപ്പാ ടിൽ തുല്യമായ സ്ഥാനമാണുള്ളത്.

അഴകൻ
കഥയുടെ തുടക്കത്തിൽ തന്റെ ഇണയായ പൂവാലിയെ ചൂണ്ടക്കെണിയിൽ നിന്നും രക്ഷിക്കുന്ന അഴകൻ പറയുന്ന ഒരു കാര്യ മുണ്ട്. ‘നമ്മൾ മീനുകൾ നാലു ചുറ്റിലും കണ്ണു വേണം’ അടുത്ത തല മുറയെ വാർത്തെടുക്കേണ്ട തന്റെ പ്രിയതമയോ ടുള്ള കരുതലാണ് ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. മുന്നോട്ടുള്ള യാത്രയിലുടനീളം ആ കരുതലിന്റെ വാക്കു കൾ കാണാൻ കഴിയും. പുഴയിലൂടെ സഞ്ചരിക്കുമ്പോൾ ഇനി നാം ഏറെ ശ്രദ്ധി ക്കണം മനുഷ്യർ ആയുധങ്ങളുമായി പതു ങ്ങിയിരിപ്പുണ്ടാവും.

തുടർന്ന്, തന്നെ മനുഷ്യർ പിടിച്ചാലും പൂവാലി രക്ഷപ്പെടണമെന്ന് ആഗ്രഹിക്കു ന്നിടത്ത് അഴകനിലെ ത്യാഗമനോഭാവമാണ് വ്യക്ത മാക്കു ന്ന ത്. തന്റെ ജീവൻ പോയാലും തന്റെ പ്രിയതമയും, അവളി ലൂടെ തന്നെ കുഞ്ഞുങ്ങളും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് അഴകന്റെ വാക്കുക ളിൽ തെളിയുന്നത്. മരണം മുന്നിൽ കാണു മ്പോൾ അഴകൻ ഭയപ്പെട്ടെങ്കിലും കഥാ ന്ത്യത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പൂവാലി, നിൽക്കുമ്പോൾ ജീവനെ കുളി രണിയിക്കാൻ ഒരിടം തേടി പോകുവാൻ തീരുമാനിക്കുന്നത് അഴകന്റെ മനസ്സിലെ ശുഭാപ്തി വിശ്വാസമാണ് കാട്ടുന്നത്.

പൂവാലിയോട് ഓരോ സമയത്തും അഴകൻ പെരുമാറുന്നത് ശ്രദ്ധിക്കുക. തെറ്റ് കാണു മ്പോൾ ശാസിക്കാനും പൂവാലിയുടെ വിഷ മങ്ങളിൽ ആശ്വസിപ്പിക്കാനും പ്രതിസന്ധി കളിൽ തളർന്നു നിൽക്കുമ്പോൾ പ്രതീക്ഷ പകർന്നു നൽകുവാനും അഴകന് സാധി ക്കുന്നുണ്ട്. ഒരു ഉത്തമ വ്യക്തിത്വത്തിന്റെ ഗുണങ്ങൾ അഴകനിൽ കഥാകൃത്ത് സന്നി വേശിപ്പിച്ചിരിക്കുകയാണ്.

തവളയോടുള്ള അഴകന്റെ പെരുമാറ്റം അവ നിൽ വിനയഭാവം എടുത്തു കാണിക്കു ന്നുണ്ട്. കഥയുടെ ആഴത്തിലുള്ള വായന അഴകനെ നമുക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തിയാക്കിയതും കാണിക്കുന്നുണ്ട്. ഇത്തരത്തിൽ ആവിഷ്ക്കരിക്കുവാൻ വേണ്ടി കഥാകൃത്ത് മാനുഷിക വികാര ങ്ങൾ ഉൾക്കൊള്ളിച്ചാണ് അഴകനെ അവ തരിപ്പിച്ചിരിക്കുന്നത്. ഇതിനു കാരണം അഴ കൻ നേരിടുന്ന പ്രശ്നം അവരുടെ മാത്രം പ്രശ്നമല്ല അത് ഭൂമിയിലെ മനുഷ്യനുൾപ്പെ ടെയുള്ള ഓരോ ജീവികളുടേയും പ്രശ്ന മായതുകൊണ്ടാണ്.

കഥയിലെ സന്ദർഭങ്ങളിലൂടെയും മികച്ച സംഭാഷണങ്ങളിലൂടെയുമാണ് അഴകൻ എന്ന കഥാപാത്രം വായനക്കാരുടെ മന സ്സിൽ ആഴത്തിൽ പതിയുന്നത്.

പൂവാലി
സ്നേഹാർദ്രമായ പെരുമാറ്റം കൊണ്ടു തന്റെ പ്രിയതമനെ അപകടാവസ്ഥയിൽ ഒറ്റയ്ക്കു വിട്ടിട്ടു പോകാതിരിക്കാനുള്ള മന സ്സുകൊണ്ടും വായനക്കാരന്റെ മനസ്സിനെ കീഴടക്കുന്ന കഥാപാത്രമാണ് പൂവാലി.

കവ്വായിക്കായലിൽ നീന്തിത്തുടിക്കുന്ന നേരം പൂവാലി പറയുന്ന ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. അഴകാ നമ്മുടെ മരണശേ ഷവും നമുക്ക് കായലിൽ ജീവിക്കണം നമ്മുടെ കുഞ്ഞുങ്ങളിലൂടെ….. എന്തു മനോ ഹരമായ വാക്യമാണിത്. മരണം ഒരുനാൾ ഏവരെയും പിടികൂടും എന്ന യാഥാർത്ഥ്യം അറിഞ്ഞിട്ടും ജീവിതത്തെ മുന്നോട്ടു നയി ക്കാൻ പര്യാപ്തമാണാവാക്യങ്ങൾ അഴ കനെ മരണത്തെ അതിജീവിക്കുന്ന ജീവി തത്തിന്റെ മഹത്വം മനസ്സിലാക്കി കൊടു ക്കുന്നതും ഈ വാക്യമാണ്. അതുകൊണ്ട് തന്നെയാവണം മനുഷ്യരുടെ പിടിയിലക പ്പെടുകയും എന്നായപ്പോൾ അഴകൻ പൂവാലിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവൻ വെടിയാൻ തയ്യാറാകുന്നത്.

എന്നാൽ അവിടെയും പൂവാലി മനസ്സാ ന്നിധ്യം കൈവെടിയുന്നില്ല. അവൾ പറയു ന്നത് ശൂലാപ്പ് ദേവി നമ്മെ കാത്തുകൊ ള്ളുമെന്നാണ്. കൂടാതെ ഈ ഭൂമിയിൽ നീയില്ലാതെ ഞാൻ ജീവിക്കുകയില്ല. എന്നും പറയുന്നുണ്ട്. അഴകനോട് പൂവാ ലിക്കുള്ള സ്നേഹമാണ് ആ വാക്കുകളിൽ വ്യക്തമാകുന്നത്.

ഇത്തരത്തിലുള്ള സംഭാഷണങ്ങളിലൂടെ യാണ് കഥാകൃത്ത് പൂവാലി എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആഴ ത്തിൽ വായിക്കുന്നവർക്ക് പൂവാലി എന്ന കഥാപാത്രത്തിന്റെ ഓരോ സംഭാഷണവും ഓരോ സന്ദേശമാണ്. ജീവിതത്തെ മുന്നോട്ടു നയിക്കുവാനുള്ള പ്രചോദാത്മ കമായ പല കാര്യങ്ങളും പൂവാലി എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നുണ്ട്.

അധിക വായന
നെടുംചൂരി മത്സ്യങ്ങൾ
ഇളം കറുപ്പുനിറമാണ് നെടുംചൂരി മത്സ്യ ങ്ങൾക്ക്. ചൂണ്ടുവിരലിന്റെ നീളമുണ്ട് ഇവ ്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിടു ക. മറ്റൊരിടത്ത് മുട്ടിയിടാനോ കുഞ്ഞു ങ്ങളെ പോറ്റി വളർത്താനോ ഇവയ്ക്ക് സാധിക്കുന്നില്ല.

ശൂലാപ്പ് കാവ്
ശൂലാപ്പ് ദേവിയുടെ പ്രതിഷ്ഠയുള്ള കാവാണ് ശൂലാപ്പ് കാവ്. കാസർഗോഡ് ജില്ലയിലെ ചിമേനിയിലാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. പതിമൂന്ന് ഏക്കറോളം വിസ്തൃതിയുണ്ടായിരുന്നു മുമ്പ് കാവി നെന്ന് പഴമക്കാർ പറയുന്നു. ഇന്നത് ചുരുങ്ങി രണ്ടേക്കറായി.

ബോധിവൃക്ഷം
അരയാൽ ആണ് ബോധിവൃക്ഷം എന്നറി യപ്പെടുന്നത്. ഗൗതമൻ ബോധജ്ഞാനം നേടുന്നത് അരയാലിന്റെ ചുവട്ടിൽ ധാന്യ നിരതനായി ഇരുന്നപ്പോഴാണ് തത്ത്വവൃക്ഷ മെന്നും ദേവവൃക്ഷമെന്നും എല്ലാം അര യാലിനുപേരുണ്ട്.

കഥയ്ക്ക് പിന്നിലെ കഥ
ഏഴെട്ടു വർഷം മുമ്പ് പത്രത്തിൽ വന്നൊരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം. നെടുംചൂരി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം വറ്റുന്നു എന്നായിരുന്നു വാർത്ത. അപ്പോ ഴാണ് ശൂലാപ്പ് കാവിൽ നെടുംചൂരി മത്സ്യ ങ്ങൾ മുട്ടിയിടുന്നുണ്ട് എന്നും കുന്നുകയറി മീൻ വന്ന് ശുദ്ധജലത്തിൽ മുട്ടയിടും എന്നും കഥാകൃത്ത് അറിയുന്നത്.

അനേകം ഏക്കറുകളുണ്ടായിരുന്ന ശൂലാപ്പ് കാവ് കയ്യേറി കയ്യേറി ഇപ്പോൾ ചെറിയൊരു സ്ഥലമായി മാറിയിരിക്കുന്നു. അതിനകത്ത് ചെറിയൊരു ജലാശയമുണ്ട് അതും വറ്റി പോകുന്നു. അതിലേക്ക് വരുന്ന വഴികളി ലൊക്കെ കല്ലുവെട്ടുകുഴികളും റബ്ബർക്കാ ടുകളും നിറഞ്ഞ് മത്സ്യങ്ങൾക്ക് വരാൻ പറ്റാത്ത ഒരവസ്ഥയുണ്ട്. ഇതെല്ലാം മനസ്സി ലാക്കി വായിച്ചും ആളുകളോട് ചോദിച്ചു മനസ്സിലാക്കിയുമെല്ലാം പെട്ടെന്ന് എഴുതി ഉണ്ടാക്കിയ കഥയാണ് രണ്ടു മത്സ്യങ്ങൾ.

കഥയിലെ സ്ഥലങ്ങളെല്ലാം യഥാർത്ഥത്തി ലുള്ളതാണ്. കവ്വായി കായലിലാണ് ഈ മീൻ താമസിക്കുന്നത്. നീലേശ്വരം പുഴയി ലൂടെ കാര്യങ്കോട് പുഴയിലൂടെ അത് കേറി വന്ന് കുന്നുകൾ കയറി ശൂലാപ്പ് കാവി ലെത്തി വേനൽമഴയുടെ സമയത്ത് മുട്ടി യിട്ട് കുഞ്ഞുങ്ങൾ വളർന്ന് മഴക്കാലമാകു മ്പോൾ വളർന്ന കുഞ്ഞുങ്ങളുമായി കവ്വാ യിക്കായലിലേക്കു തന്നെ തിരിച്ചുപോകും.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Notes Unit 2 കണ്ണുവേണമിരുപുറമെപ്പോഴും

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 3
അതിജീവനം എന്നത് ഒരു സത്യമാണ്. അതായത് കാലത്തെ അതിജീവിക്കാൻ സാധി ക്കുന്നതിനേ നിലനിൽപ്പുള്ളൂ. അല്ലാത്തവയെല്ലാം വംശനാശം വന്നുപോകും. വംശ നാശം വന്ന ജീവിവർഗ്ഗങ്ങളും വൃക്ഷലതാദികളും ഈ സത്യം നമുക്ക് പറഞ്ഞുതരുന്നു. അതിജീ വനത്തിന് ശക്തിയില്ലാത്തതിനെ സംരക്ഷിക്കുകയും അതിലൂടെ അതിജീവനശക്തി വളർത്തിയെടുക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ധർമ്മമാണ്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടാണ് ‘കണ്ണുവേണമിരുപുറമെപ്പോഴും’ എന്ന പാഠഭാഗം ചർച്ചചെയ്യുന്നത്.

Question 1.
എന്തെല്ലാം ആശയങ്ങളാണ് കവിതയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്? ചർച്ച ചെയ്യുക?
Answer:
കുഞ്ഞുപുല്ലിനെപ്പോലെ ദുർബലരായവർക്കു അതിജീവനം കഠിനമാണ്. കടുത്ത വേന ലിലും പ്രതികൂലങ്ങളെ അനുകൂലങ്ങളായി പച്ചപ്പ് കാത്തു സൂക്ഷിച്ച് മഞ്ഞപ്പൂക്കള ണിഞ്ഞ് വേനലിനെ അതിജീവിക്കാൻ കൊന്നമരത്തിന് അറിയാം. കൊന്നമരത്തിനെ പോലെതന്നെ വേനലിനെ അതിജീവിക്കാൻ ഉങ്ങ് മരത്തിനോട് കവി പറയുന്നു. അത ല്ലെങ്കിൽ ആരും സഹായിക്കാൻ ഇല്ലാത്ത കുഞ്ഞുപുല്ലുകൾക്കു വേനലിനെ അതിജീ വിക്കാൻ കഴിയില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള അതിജീവന തന്ത്ര ങ്ങൾ നാം ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തി പഠിക്കണം. പ്രതികൂല സാഹചര്യ ങ്ങളെ അതിജീവിക്കാൻ ദുർബലരെ കൈപിടിച്ചുയർത്തി സഹായിക്കേണ്ടത് ശക്തരാ യിട്ടുള്ളവരുടെ കടമയാണെന്ന ആശയമാണ് കവി ഈ കവിതയിലൂടെ പങ്കുവെക്കു ന്നത്.

Leave a Comment