തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 1 Chapter 2 തേങ്ങ Thenga Notes Questions and Answers Pdf improves language skills.

Thenga Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 1 Chapter 2 Thenga Question Answer

Class 6 Malayalam Thenga Notes Question Answer

കണ്ടെത്താം പറയാം
Question 1.
പണിയെടുക്കാനുള്ള തിടുക്കം കൊണ്ടോ, തേങ്ങാപ്പൂളു തിന്നാനുള്ള കൊതികൊണ്ടോ അല്ല “അമ്മ, നാൻ തേങ്കായ് പെറുക്കിക്കൂട്ടട്ടേ” എന്ന് അക്കമ്മ ചോദിച്ചത്. പിന്നെ എന്തിനായി രിക്കാം ?
Answer:
തേങ്ങകൾ മഴ നനഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ അമ്മക്കു വിഷമമായി. തെങ്ങും തേങ്ങയും ഒന്നും ഇല്ലാത്ത നാട്ടിൽ നിന്നാണ് അവൾ വരു ന്നത്. അമ്പലത്തിൽ നേദിക്കാൻ വർഷത്തിലൊ രിക്കൽ അവളുടെ അച്ഛൻ വാങ്ങിക്കൊടുക്കുന്ന തേങ്ങയാണ് അവൾക്ക് ആകെ കിട്ടുന്നത്. അത് കൊണ്ടാണ് തേങ്ങ പെറുക്കി കൂട്ടട്ടെ എന്നവൾ ചോദിച്ചത്.

Question 2.
വീട്ടമ്മ വാതിൽ അടച്ചു പൂട്ടുമ്പോൾ പെട്ടി കൾക്കുള്ളിൽ വച്ച് തന്നെ പൂട്ടുകയാണെന്ന് അക്കമ്മയ്ക്ക് തോന്നാൻ കാരണമെന്താവാം ?
Answer:
ആ വലിയ വീട്ടിലെ കോണിച്ചുവട്ടിലെ കുടുസ്സു മുറിയിലാണ് അക്കമ്മ കിടന്നത്, അവൾക്ക് നേരിയ ഭയം തോന്നി. വീട്ടമ്മ വാതിലുകളും ജനലുകളും ഓരോന്നടച്ചു പൂട്ടുമ്പോൾ, തന്നെ ഒരു പെട്ടിയി ലിട്ടു പൂട്ടി, പിന്നെ വലിയ വലിയ പെട്ടികളിലൊ തുക്കി. ഓരോ താഴും പൂട്ടുകയാണെന്നു തോന്നി. അവൾ പേടിച്ചു. കാരണം ഇങ്ങനെ അടച്ചു പൂട്ടിയ മുറിയിൽ കിടന്നു അവൾക്കു ശീലമില്ല. നാട്ടിൻപു റത്തെ അവളുടെ കുടിലിൽ വലിയ പൂട്ടോ, ബല മുള്ള വാതിലുകളോ ഒന്നും ഇല്ല. പുതിയ സാഹ ചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴി യാത്ത ഒരു പെൺകുട്ടിയുടെ മാനസികാവ സ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

Question 3.
പൊഴിഞ്ഞു കിടക്കുന്ന തേങ്ങകളെ അനാഥക്കു ഞ്ഞുങ്ങളായി സങ്കൽപ്പിച്ചിരിക്കുന്നത് എന്തുകൊ
ണ്ടാണ് ?
Answer:
പ്രഭാതത്തിൽ വാതിൽ തുറന്ന് പുറത്തേക്കു നോക്കിയ അക്കമ്മയെ അവിടെ കണ്ട കാഴ്ച കര ളലിയിപ്പിച്ചു. അനാഥക്കുഞ്ഞുങ്ങളെപ്പോലെ മഴ നനഞ്ഞു, മുഖം കരിഞ്ഞ്, കണ്ണീരൊലിപ്പിച്ച്, ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന ഉണക്കത്തേ ങ്ങകൾ. അന്യനാട്ടിൽ ബന്ധുക്കളെ വിട്ടു ഒറ്റയ്ക്ക് കഴിയേണ്ടി വന്ന തന്റെ അവസ്ഥക്ക് തുല്യമാണ് തേങ്ങകളുടെ കിടപ്പു എന്നവൾക്ക് തോന്നിയിരി ക്കാം. അതുകൊണ്ടാകാം തേങ്ങകളെ അനാഥകു ട്ടികളായി അക്കമ്മ കാണുന്നത്.

Question 4.
അക്കമ്മയെ ഓടിച്ചെന്നു പുണർന്ന വീട്ടമ്മയുടെ മനോവിചാരങ്ങൾ എന്തായിരിക്കാം ?
Answer:
അക്കമ്മ തേങ്ങകളെല്ലാം പെറുക്കി സുരക്ഷിത മായി അറയിലാക്കിയതറിഞ്ഞ് വീട്ടമ്മ അക്കമ്മയെ ഓടിച്ചെന്ന് പുണർന്നു. വീട്ടമ്മയുടെ അച്ഛൻ പണ്ട് കാലത്തു രാപകലില്ലാതെ കഷ്ടപെട്ടിട്ടാണ് മൊട്ട കുന്ന് ഇന്ന് കാണുന്ന പോലെ തെങ്ങിൻ തോപ്പാക്കി മാറ്റിയത്. അച്ഛൻ തെങ്ങുകളെ സ്വന്തം മക്കളെപോലെയാണ് പോറ്റിയത് വളർത്തിയത്. അച്ഛന് തെങ്ങിനോടുണ്ടായിരുന്ന സ്നേഹം അക്ക മ്മക്കും ഉണ്ടെന്നു അറിഞ്ഞ സന്തോഷത്തിലാണ് വീട്ടമ്മ അവളെ പുണരുന്നത്.

വിശകലനം ചെയ്യാം
Question 1.
“ഒരു തെളിഞ്ഞ മുഖം കാണാൻ അവൾക്ക് സാധിച്ചിരുന്നില്ല.” ഈ പ്രസ്താവന അക്കമ്മ യുടെ ഗ്രാമജീവിത പശ്ചാത്തലവുമായി ബന്ധ പ്പെടുത്തി വിശദീകരിച്ചു.
Answer:
അക്കമ്മയുടെ നാടിന്റെ ദാരിദ്ര്യവും, കഷ്ടപ്പാടും ആണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. മല കൾക്കിടയിൽ, കൊച്ചു കുടിലുകളിൽ പട്ടിണി യോട് മല്ലിട്ട് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണർക്കി ടയിൽ ആരിലും അവൾക്ക് ഒരു തെളിഞ്ഞ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല. ആ ഗ്രാമത്തിലെ അവളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് നമുക്ക് ഇതിലൂടെ മനസിലാക്കാം.

Question 2.
“തെങ്ങ് മുഖം താഴ്ത്തി അവളെ ഉറ്റുനോക്കി.” “അവളുടെ തലമുടിയിലേക്ക് തെങ്ങിന്റെ ഇമകൾ”. തോർന്നു.
“തെങ്ങുകൾ കൃതജ്ഞതയോടെ മന്ത്രിച്ചു”.
ഈ പ്രയോഗങ്ങളിൽ തെളിയുന്ന, പ്രകൃതിയും അക്കമ്മ തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുക.
Answer:
തെങ്ങുകൾക്ക് മനുഷ്യരുടെ ഭാവങ്ങൾ നൽകുന്ന വാക്കുകളാണ് മുഖം താഴ്ത്തി, ഇമകൾ തോർന്നു, കൃതജ്ഞതയോടെ മന്ത്രിച്ചു എന്നീ പദങ്ങൾ, മഴ നനഞ്ഞു അനാഥക്കുഞ്ഞുങ്ങളെ പോലെ കിട ക്കുന്ന തേങ്ങാക്കുഞ്ഞുങ്ങളെ സുരക്ഷിതമായി തേങ്ങാക്കൂട്ടിൽ എത്തിക്കുന്ന അമ്മയോട് തെങ്ങുകൾ നന്ദി അറിയിക്കുന്നു. അവരുടെ ഓല കളാകുന്ന കൺപീലികളിൽനിന്ന് കണ്ണീരുപോലെ വെള്ളം ഇറ്റുവീഴുന്നു. പ്രകൃതി തന്റെ സ്നേഹ ത്തിനു നന്ദി രേഖപ്പെടുത്തുകയാണ് എന്ന് അക്ക മ്മക്ക് തോന്നുന്നു.

Question 3.
അക്കമ്മ പൈതൃകമായി കാണുന്നതും സംഗീ തചേച്ചി പെണ്ണിന്റെ പ്രാന്തായി കാണുന്നതും രണ്ടു കാഴ്ചപ്പാടുകളാണ്. ചർച്ച ചെയ്ത് എഴുതു.
Answer:
വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ വളർന്ന അക്കമ്മയുടെയും സംഗീതയുടെയും കാഴ്ചപ്പാടു കളിലെ വ്യത്യസ്തതയാണ് ഇവിടെ വ്യക്തമാകു ന്നത്. തേങ്ങാക്കൂടുണ്ടായിട്ടും, തേങ്ങാ പെറുക്കി അതിലിടാത്തതിനെയാണ് അക്കമ്മ പൈതൃമായി കാണുന്നത്. ദരിദ്രയായ അക്കമ്മ, അച്ഛനെ കൃഷി ജോലികളിലും മറ്റും സഹായിച്ചാണ് വളർന്നു വന്നത്. അവളെ സംബന്ധിച്ചു ഈ വീണു കിട ക്കുന്ന തേങ്ങകൾ അമൂല്യമാണ്.

െടണത്തിൽ നിവർന്ന സംഗീതക്കാകട്ടെ പ്രകൃതിയുമായോ കൃഷിയുമായോ യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെയാണ് അക്ക മ്മയുടെ പ്രവൃത്തി അവൾക്ക് പ്രാന്തായി തോന്നി യത്.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

സംഭാഷണം
Question 1.
“തെങ്ങ് മുഖം താഴ്ത്തി അവളെ ഉറ്റുനോക്കി-”
തെങ്ങുകൾ അവളോട് എന്തെല്ലാമോ പറഞ്ഞു എന്നു സങ്കൽപ്പിക്കുക.
എന്തെല്ലാമായിരിക്കും പറയാനുണ്ടാവുക ?
അക്കമ്മയുടെ മറുപടി എന്താവാം ? സംഭാഷണം തയ്യാറാക്കൂ.
Answer:
തെങ്ങ് : കുഞ്ഞേ നിന്റെ പേരെന്താ ? നീ ഇവിടെ പുതിയതാണോ ?
അക്കമ്മ : എന്റെ പേര് അക്കമ്മ, ഞാൻ ഇവിടെ പുതുതായി ജോലിക്കു വന്നതാ.
തെങ്ങ് : കുറേ നാളുകൾക്കു ശേഷമാണ് ഞങ്ങളെ കാണാൻ ഒരാള് വരുന്നത്.
അക്കമ്മ : അതെന്താ ?
തെങ്ങ് : ഞങ്ങളെ നട്ടുവളർത്തിയ ആൾ മരിച്ചു പോയശേഷം ആർക്കും ഞങ്ങളെ വേണ്ടാ.
അമ്മ : വിഷമിക്കണ്ടാ, ഞാനിനി എന്നും നിങ്ങളെ കാണാൻ വരും. ആദ്യം ഞാൻ ഈ മഴ നനഞ്ഞു കിടക്കുന്ന തേങ്ങകൾ പെറുക്കി കൂട്ടിൽ ഇടട്ടെ.
തെങ്ങ് : നന്ദിയുണ്ട് മോളേ, ഒരുപാടുകാലമായി ഇവിരിവിടെ മഴയും കൊണ്ട് കിടക്കുന്നു, മോൾക്ക് നല്ലതേ വരൂ.
അക്കമ്മ : ഇപ്പോൾ ഞാൻ പോകട്ടെ, കൊച്ചമ്മ വിളിക്കുന്നുണ്ട്. ഞാൻ പിന്നെ വരാം.

വാക്യങ്ങൾ നിർമ്മിക്കാം
Question 1.
താഴെ കൊടുത്ത പ്രയോഗങ്ങൾ ചേർത്ത് വാക്യ ങ്ങൾ എഴുതു.
(മാതൃക: കണ്ണീരുണങ്ങിയ നീർച്ചാൽ – കൊടിയ വേനലിൽ ഞങ്ങളുടെ ഗ്രാമത്തിലെ പുഴ കണ്ണീ രുണങ്ങിയ നീർച്ചാൽ പോലെയാവാറുണ്ട്).
* കരയുന്ന മഴ
* ചുവന്നു കലങ്ങിയ വെയിൽ
Answer:
കരയുന്ന മഴ
അവധിക്കാലം കഴിഞ്ഞ് പള്ളിക്കൂടം തുറന്നാൽ ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കരയുന്ന മഴ യാണ്.

ചുവന്നു കലങ്ങിയ വെയിൽ
സ്കൂളടച്ച് അവധിയ്ക്ക് കുളിക്കാനിറങ്ങിയപ്പോൾ ചുവന്നു കലങ്ങിയ വെയിലേറ്റ് ഞങ്ങളുടെ ശരീര മെല്ലാം പൊള്ളി.

ആസ്വാദനക്കുറിപ്പ്
Question 1.
തേങ്ങ എന്ന കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാ റാക്കൂ, എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കാം?
• അക്കമ്മയുടെ ജീവിത പശ്ചാത്തലം, സ്വഭാവ സവിശേഷത.
• പ്രകൃതിയും അക്കമ്മയും തമ്മിലുള്ള ബന്ധം.
• അക്കമ്മയുടെയും സംഗീതചേച്ചിയുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസം.
• വീട്ടമ്മയുടെ സ്നേഹം.
• അക്കമ്മയുടെയും വീട്ടമ്മയുടെ കുട്ടിക്കാല ത്തേയും ജീവിത സാഹചര്യങ്ങൾ തമ്മിലുള്ള സാമ്യത.
സ്വന്തം അഭിപ്രായം കൂടി ഉൾപ്പെടുത്തി എഴുതാം?
Answer:
ദാരിദ്ര്യം നിറഞ്ഞ സ്വന്തം ഗ്രാമത്തെയും കുടും ബത്തെയും വിട്ടു നഗരത്തിലെ ഒരു വീട്ടിൽ ജോലി ക്കായി എത്തുന്ന ഒരു പെൺകുട്ടിയാണ് അക്ക മ, പുതിയ ഒരു സാഹചര്യത്തിലേക്ക് പറിച്ചു നട്ട തിന്റെ ഭയം അവൾക്കു ഉണ്ടായിരുന്നെങ്കിലും, ആ വീടും, വീടിനോട് ചേർന്ന് കിടക്കുന്ന തെങ്ങിൻ തോപ്പും അവളെ വല്ലാതെ ആകർഷി ക്കുന്നു. അച്ഛനെ കൃഷി ജോലികളിലും മറ്റും സഹാ യിച്ചു വളർന്നു വന്ന അവൾക്ക് ആരും ശ്രദ്ധി ക്കാതെ കിടന്ന ആ തെങ്ങിൻ തോപ്പും അവിടെ അനാഥരായി കിടക്കുന്ന തേങ്ങകളും കണ്ടപ്പോൾ വിഷമമായി. അവൾ തേങ്ങകളെല്ലാം പെറുക്കി സുരക്ഷിതമായി അറയിലാക്കി. പ്രകൃതിയോടും കൃഷിയോടും കുട്ടിക്കാലം മുതലുള്ള അവളുടെ ഇഷ്ടമാണ് അവിടെ തെളിയുന്നത്. ആ വീട്ടിലെ മുതിർന്ന കുട്ടിയായ സംഗീത, നഗരത്തിൽ ജനിച്ചു വളർന്നവളാണ്.

അക്കമ്മയുടെ നേർവിപരീതമായ സാഹചര്യങ്ങ ളിൽ ജീവിച്ച് അവൾക്ക് അക്കമ്മ ഈ ചെയ്യുന്ന തൊക്കെ ഭ്രാന്തായാണ് തോന്നുന്നത്. എന്നാൽ പ്രകൃതിയോടുള്ള അക്കമ്മയുടെ ഈ സ്നേഹം വീട്ടമ്മയുമായി അവളെ അടുപ്പിക്കുന്നു. വീട്ടമ്മ യുടെ അച്ഛൻ പണ്ട് കാലത്തു രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടാണ് മൊട്ടക്കുന്നായ ഈ സ്ഥലം ഇന്ന് കാണുന്നപോലെ തെങ്ങിൻ തോപ്പാക്കി മാറ്റിയത്. അച്ഛൻ തെങ്ങുകളെ സ്വന്തം മക്കളെപ്പോലെയാണ്

പോറ്റി വളർത്തിയത്. അച്ഛന് തെങ്ങിനോടുള്ള സ്നേഹം അക്കമ്മക്കും ഉണ്ടെന്ന് അറിഞ്ഞ വീട്ടമ്മ അവളെ ആശ്ലേഷിക്കുന്നു.

മനുഷ്യർ തമ്മിലുള്ള സ്നേഹം മാത്രമല്ല, മനു ഷ്യരും പ്രകൃതിയും തമ്മിലുള്ള സ്നേഹം കൂടി ചേരുമ്പോഴാണ് ഈ ലോകം പൂർണ്ണമാകുന്നത് എന്ന് ഈ കഥയിലൂടെ പി. വത്സല നമ്മോടു പറ യുന്നു.

കഥയരങ്ങ്
Question 1.
‘തേങ്ങ’ എന്ന കഥ വായിച്ചല്ലോ. പ്രകൃതിയിലെ സർവചരാചരങ്ങളോടും മനുഷ്യനുള്ള ഹൃദയ സ്പർശിയായ ബന്ധം പ്രമേയമായി വരുന്ന വേറെയും കഥകളുണ്ടല്ലോ.
• ബഷീറിന്റെ ഭൂമിയുടെ അവകാശികൾ
• പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കല്പ്പ
• കാരൂരിന്റെ ആനക്കാരൻ
• തകഴിയുടെ വെള്ളപ്പൊക്കത്തിൽ
ഇത്തരം ചെറുകഥകൾ കണ്ടെത്തി ഉചിതമായ ഭാവ ത്തോടെ വായിച്ചവതരിപ്പിക്കുക.
Answer:
ഭൂമിയുടെ അവകാശികൾ
വൈക്കം മുഹമ്മദ് ബഷീർ

കഥാസംഗ്രഹം
ഒരു കിണറും പഴയവീടും ഉൾപ്പെടുന്ന രണ്ടേക്കർ പുരയിടം ബഷീർ വാങ്ങി. എല്ലാ നികുതികളും ഒടുക്കി സ്വന്തമാക്കിയ ഭൂമിയിൽ മറ്റവകാശികൾ പക്ഷികൾ, പ്രാണികൾ, ചിത്രശലഭങ്ങൾ, കുറു ക്കൻ, കീരി, പഴുതാര, വാവൽ തുടങ്ങിയവ പൗരാ ണികമായ അവകാശബോധത്തോടെ വിഹരിക്കു ന്നു. ആ പുരയിടത്തിൽ മറ്റ് അവകാശങ്ങൾ വക വച്ചുകൊടുക്കാൻ ഭാര്യ തയാറല്ല. പുരയിടം എന്ന വാക്ക് മനുഷ്യന്റെ പുരയ്ക്കുള്ള ഇടം മാത്രമല്ല, ദൈവസൃഷ്ടികൾ തന്നെയായ മറ്റുള്ള ജീവി കൾക്കും പുരയ്ക്കുമുള്ള ഇടമാണ് എന്ന ബഷീ റിന്റെ കാഴ്ചപ്പാടിനാൽ അദ്ദേഹം സ്വസ്ഥനും നിസ്സംഗനുമാണ്. വീടിനകം മുഴുവനും പ്രാണിക ളുടെ ആക്രമണം പടരുന്നു.

പഴുതാര, എട്ടുകാലി, പാറ്റ, തേൾ തുടങ്ങി പലതിനെയും ഭാര്യ കൊല്ലു ന്നു, എലിക്കു വിഷം വച്ചപ്പോൾ കോഴി, പൂച്ച എന്നിവയും എലികൾക്കൊപ്പം ചത്തു. കരിക്കു കൾ നശിപ്പിക്കുന്ന വാവലുകളെ വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാവലുകൾ പൂർവീക രുടെ ആത്മക്കളാണെന്നു പറഞ്ഞ് ഹിന്ദുക്കൾ എതിർത്തതാണ് കാരണം. ഈ പരാക്രമങ്ങ ളെല്ലാം നടക്കുമ്പോഴും ബഷീർ തന്റെ നിസ്സംഗത യിലും തുല്യാവകാശ വാദത്തിലും ഉറച്ചു നില്ക്കുന്നു.

ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ താങ്ങിനിർത്തിയിരിക്കുന്ന ദൈവംതമ്പുരാൻ ഭൂമി യിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരി ക്കുന്നു! പഴങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, പുഷ്പ ങ്ങൾ, പുല്ല്, വെള്ളം വായു പിന്നെ ചൂടും വെളി ച്ചവും. ഭൂമിയിലെ ഉൽപ്പന്നങ്ങളുടെയെല്ലാം അവ കാശികളാണ് ജന്തുക്കളും മൃഗങ്ങളും കൃമികീട ങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പര മാർത്ഥം എപ്പോഴും ഓർക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ലേ? എന്നാണ് ബഷീർ ചോദിക്കുന്ന ത്. ഭർത്താവിന്റെ യുക്തി ചോദ്യം ചെയ്തുകൊണ്ട് ഭാര്യ പറയുന്നത് ഈ വിശ്വാസമുള്ളവർ വല്ല ഗുഹ യിലും നഗ്നമായി തപസ്സു ചെയ്യുന്നതാണ് നല്ല തെന്നാണ്.

ഭാര്യയുടെ ഈ അഭിപ്രായത്തോടു യോജിക്കുന്നവർ ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയുടെ സർവജന്തുക്കളെയും പക്ഷിക ളെയും മൃഗങ്ങളെയും കൊന്നൊടുക്കും. മരങ്ങ ളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്ന ടങ്കം ചാകും എന്നാണ് ബഷീർ പറയുന്നത്. ബഷീ റിന്റെ പ്രകൃതിബോധത്തിന്റെ പ്രഖ്യാപനമാണിത്. തമാശയുടെ അടരിനുള്ള ഒരു സർവനാശ ദർശനം

മനുഷ്യപ്രകൃതി ജൈവപ്രകൃതിക്കു നേരെ നട ത്തുന്ന ദയാശൂന്യമായ അക്രമത്തിലേക്ക് ബഷീർ നീങ്ങുന്നു. മറ്റു ജീവികളുടെയും കാടുകളുടെയും, നദികളുടെയും അവകാശത്തെപ്പറ്റിയുള്ള നീതി ബോധത്തിന്റെ രൂപീകരണമാണിത്. റിയലിസത്തി ന്റെയും ആധുനികതയുടെയും പ്രകൃതി സങ്കല്പത്തെ ബഷീർ തിരസ്കരിച്ചു. പ്രകൃതിയെ അനന്തമായ പുരോഗതി എന്ന വ്യവസായവൽക്ക രണം സങ്കല്പത്തിന്റെ എതിർ ധ്രുവമായാണ് ബഷീർ സ്വീകരിച്ചത്.

പുതുപുത്തനായ ഒരു തത്ത്വശാസ്ത്രം, വ്യക്ത യായ ഒരു വിശ്വാസ പ്രമാണം വേണമെന്ന് പ്രപ ഞ്ചങ്ങളായ പ്രപഞ്ചങ്ങളുടെയെല്ലാം സഷ്ടാ വായ ദൈവത്തോടു പ്രാർത്ഥിക്കുന്ന ബഷീർ ഒരു
ജൈവധർമ ശാസ്ത്രത്തിന്റെ അനിവാര്യയെപ്പറ്റി യാണ് സംസാരിക്കുന്നതെന്നു കാണാൻ വിഷമ മില്ല. ഭൂമിയിലെ ജീവിതം ആപൽസ്ഥിതിയിലാ ണെന്ന ബോധമാണ് ജൈവസദാചാരത്തിലേക്കു കൊണ്ടെത്തിക്കുന്നത്.

ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളിൽ

വാവലുകൾ അവകാശമുണ്ട്. ദൈവം തമ്പുരാൻ സൃഷ്ടിയുടെ ദിവ്യമുഹൂർത്തത്തിൽ കല്പിച്ചു കൊടുത്ത പുരാതന പുരാതനമായ അവകാശം ഓർക്കുക. ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ എന്നെഴുതി കഥ അവസാനിപ്പി ക്കുന്ന ബഷീറിന്റെ ജൈവനീതി ബോധത്തിൽ മത പരമായ അംശം പ്രത്യക്ഷമാണ്.

ഖുർആനിൽ ൽ പ്രവാചകൻ പറയുന്ന അല്ലാഹു വിന്റെ ഒട്ടകത്തിന്റെ ദൃഷ്ടാന്തം ബഷീറിനെ സ്വാധീനിച്ചിരിക്കാൻ സ്വാഭാവികമായും സാധ്യത യുണ്ട്. അല്ലാഹുവിന്റെ ഭൂമിയിൽ മേഞ്ഞു തിന്നാൻ അതിനെ വിട്ടേക്കുക. അതിന് യാതൊരു ഉപദ വവും ചെയ്യരുത്. ചെയ്താൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും എന്നാണ് പ്രവാച കൻ പറയുന്നത്. പ്രകൃതിയോടുള്ള മനോഭാവ ത്തിൽ മതാത്മകതയുടെ സവിശേഷതയായിരു ന്നു. ബഷീറിലും അതുകാണാം.

പ്രകൃതിയെക്കുറിച്ചുള്ള ആദർശ വാദവും യാഥാർത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ഭൂമിയുടെ അവകാശികളിലെ ധർമ്മ സംഘം വർദ്ധിപ്പിക്കു ന്നു.

എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുവെന്ന് പറയുന്ന ബഷീറിനോട് ഞാനും മക്കളുമാണ് പ്രപഞ്ചമെന്ന് വിചാരിച്ചാൽ മതിയെന്ന് ഭാര്യ തിരിച്ചടിക്കുന്നു. വീട്ടുകലഹത്തിന്റെ മാധുര്യമുള്ള ഫലിതത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ട് ആധുനികത്വത്തെ വിമർശിക്കാനാണ് ബഷീർ ശ്രമിച്ചത്. മനുഷ്യനിൽ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ള ആധുനികത്വ ത്തിന്റെ പുരോഗതി സങ്കൽപ്പത്തെ ഫലിത ത്തിന്റെ ലോലമായ പുറമ്പാളിക്കു മറവിൽ ബഷീർ ചോദ്യം ചെയ്തു.

പൊരിഞ്ഞ യുദ്ധങ്ങളും പാപത്തിന്റെ സന്താന മായ തോക്കുമുള്ള ആധുനികത്വത്തെ ബഷീർ എതിർക്കുന്നു. അതിജീവനത്തിനു വേണ്ടിയാണ് കൽ പോലുമുള്ള ആധുനികത്വത്തിന്റെ ഭൗതിക ലാഭേച്ഛയെ അംഗീകരിക്കാൻ വയ്യാത്ത ബഷീർ അതിനെ എതിർക്കാനും വയ്യാത്ത സാഹചര്യ മാണ് വീട്ടിൽ നേരിടുന്നത്. ഫലിതം കൊണ്ടു മറച്ചു വച്ച് ആത്മസംഘർഷമാണ് ബഷീറിനെ ആധുനികത്വത്തിന്റെ വിമർശനത്തിലേക്കു നയി ക്കുന്നത്.

ഭൂമിയിലുളള സർവജന്തുക്കളെയും കൊന്നൊടു ക്കിയ ശേഷം മനുഷ്യൻ മാത്രം അവശേഷിച്ചത് ഒടുവിൽ അവനും ഒന്നടങ്കം ചാവുന്ന കാലത്തേ ക്കുറിച്ചുള്ള ഓർമ ഒരു മുന്നറിയപ്പുപോലെ കഥ യിൽ പ്രത്യക്ഷപ്പെടുന്നു. കടുകുമണിയാലം മാത്രം വലുപ്പമുള്ള, നീലച്ചിറകുള്ള ഷഡ്പദം ബഷീറിനെ ഈശ്വര സൃഷ്ടിയെക്കുറിച്ചുള്ള ചിന്ത യിലേക്കു കൊണ്ടുപോകുന്നു. ടി.എസ്. എലിയ റ്റിനെപ്പോലെ ബഷീറും മതത്തിന്റെ പ്രപഞ്ചദർശ നത്തിലേക്കു നീങ്ങുന്നു. ഭാര്യ നടത്തുന്ന ഹിംസ കൾക്കെല്ലാം ബഷീർ മാപ്പുചോദിക്കുന്നു. ആ മാപ്പു പറച്ചിൽ ആധുനികതയിലെ മനുഷ്യന്റെ നിസ്സഹാ യതയും അതിനോടുള്ള വിമർശനവും ഉൾക്കൊ ള്ളുന്നു. അതിലൂടെ പ്രകൃതിയെക്കുറിച്ചു മാത്രമല്ല പ്രകൃതിക്കുവേണ്ടിയും അദ്ദേഹം സംസാരിക്കുന്നു.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

ശബ്ദിക്കുന്ന കലപ്പ
പൊൻകുന്നം വർക്കി

കഥാസംഗ്രഹം

അവുസേപ്പു ചേട്ടന്റെ പ്രിയപ്പെട്ട കാളയാണ് കണ്ണൻ. ചാരനിറം, നല്ല ഉടലായം, കൂൺ മൊട്ടു പോലുള്ള കൊമ്പുകൾ. നടും പുറത്ത് മദ്ധ്യത്തിൽ നിന്ന് ഉപ്പുണിയോടടുത്തു തെളിഞ്ഞ ചുഴി. വെളി യിലേക്കു തെറിച്ചു നില്ക്കുന്ന കണ്ണുകൾ. കണ്ണന്റെ നടപ്പിനുമുണ്ട് ഒരു പ്രത്യേക ചന്തം. ഇവയാണ് കണ്ണന്റെ ബാഹ്യരൂപം.

പൂട്ടുന്നിടത്തും മറ്റും അവുസേപ്പുചേട്ടൻ മനസ്സിൽ കാണുന്നതു കണ്ണൻ മനസ്സിലാക്കി കഴിയും. പലക പിടിക്കുന്നിടത്ത്, കട്ടയടിക്കുന്നടത്ത് എവിടെ എന്താണ് അയാൾ ഉദ്ദേശിക്കുന്നത് അതു മനസ്സി ലാക്കാനുള്ള കഴിവ് ആ കാളയ്ക്കുണ്ട്. പൂട്ടുന്നി ടത്ത് മറ്റു കാളകൾ എത്രയുണ്ടെങ്കിലും അവ
യ്ക്കെല്ലാം നേതൃത്വം നല്കുന്നത് കണ്ണനായിരി ക്കും. ഒരു കണ്ടം വിട്ട് മറുകണ്ടത്തിൽ കടക്കു മ്പോൾ വരമ്പിലെങ്ങും അവൻ കാലു കുത്താറി ല്ല. പൂട്ടുകഴിഞ്ഞ് കണ്ണനെ എവിടെയും മേയാൻ വിടാം. ഇന്നതു കടിക്കരുതെന്ന് അവുസേപ്പു ട്ടൻ. നിർദ്ദേശിച്ചാൽ അവൻ അതുപോലെ ചെയ്യും. പക്ഷേ പൂട്ടുമ്പോൾ അവുസേപ്പുചേട്ടൻ തന്നെ പിറ കിൽ വേണമെന്ന് അവനു നിർബന്ധമാണ്.

അവുസേപ്പുചേട്ടൻ കണ്ണനെ സ്നേഹിച്ചു, ലാളി ച്ചു, പോറ്റിവളർത്തി. അന്ത്യനിമിഷത്തിലും പരി ചരണത്തിനെത്തി. പൊതുവെ കാള ബ്രാന്തനായ അവുസേപ്പുചേട്ടൻ തന്റെ ഇഷ്ടത്തിനൊത്ത ഒരു കാളയെ – കണ്ണനെ – കിട്ടിയപ്പോൾ എല്ലാം മറന്നു സന്തോഷിച്ചു. കാള അയാളുടെ ജീവന്റെ ജീവനാ യി. കാളയുടെ വയറു നിറയുമ്പോൾ മാത്രമേ അയാളുടെ വിശപ്പുമാറു. ഇങ്ങനെ അവർ തമ്മിൽ ഇരു ശരീരത്തിലെ ഒരു ജീവനായി.

കണ്ണൻ അവുസേപ്പു ചേട്ടനെയും അവുസേപ്പു ചേട്ടൻ കണ്ണനെയും സഹായിച്ചു. അവുസേപ്പു
ചേട്ടൻ കല്പിച്ചാൽ ഒരു ദിവസം എത്ര കണ്ടം ഉഴുതുമറിക്കാനും കണ്ണൻ തയ്യാറാണ്. അയാൾ പറ യുന്നതിനപ്പുറം ഒന്നും ചെയ്യില്ല. ആ കൃഷിക്കാ രന്റെ സ്നേഹത്തിനു മുമ്പിൽ അവൻ തല കുനി ച്ചു. അവുസേപ്പു ചേട്ടന്റെ ശബ്ദം പോലും കണ്ണനും സംഗീതസാന്ദ്രമായിരുന്നു.ഈ ബന്ധം ഒരു പന്തീരാണ്ടുകാലം നിലനിന്നു.

മകളുടെ കല്യാണച്ചെലവിനു വേണ്ടി അവുസേ ചേട്ടന് കണ്ണനെ വിലക്കേണ്ടി വന്നു. മകനു കിട്ടുന്ന സ്ത്രീധനം വാങ്ങി. മകളുടെ കല്യാണം നടത്താറില്ലേ? അതുപോലെ വിചാരിച്ചാൽ മതി. കണ്ണൻ പടിയിറങ്ങിപ്പോകുന്നതു കണ്ടു നില്ക്കാ നുള്ള കരളുറപ്പ് അവുസേപ്പു ചേട്ടനില്ലായിരുന്നു. ആ സമയം അയാൾ അവിടെ നിന്നു മാറിക്കള ഞ്ഞു.

കണ്ണൻ വില്ക്കപ്പെട്ടു. കൊല്ലങ്ങൾ കഴിഞ്ഞു. എല്ലും തോലുമായി കശാപ്പിനുള്ള മുദ്രയുമായി മുനിസിപ്പാലിറ്റി ഓഫീസിന്റെ ഭിത്തിക്കു വെളിയിൽ നില്ക്കുന്ന കണ്ണനെ അവുസേപ്പു ചേട്ടൻ കണ്ടു. ഈ കാഴ്ച അയാളെ തളർത്തിക്കളഞ്ഞു. കടി ഞ്ഞൂൽ പ്രസവം കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്കു പോകുന്ന മകൾക്കു മുണ്ടും ചട്ടയും വാങ്ങാതെ ആ രൂപ കൊടുത്തു കാളയെ വാങ്ങിക്കൊണ്ടുവ ന്നു. അതിനെ മരണത്തിൽ നിന്നു രക്ഷിച്ച സന്തോഷത്തോടെ കൃതകൃത്യതയോടെ ഇങ്ങനെ കണ്ണനും അവുസേപ്പുചേട്ടനുമായുള്ള ഏതു സംഭ വമെടുത്തു നോക്കിയാലും അവർ തമ്മിലുള്ള ബന്ധം ശക്തമായിരുന്നു എന്നു കാണാം.

വെളളപ്പൊക്കത്തിൽ
തകി ശിവശങ്കരപ്പിള്ള

കഥാസംഗ്രഹം
വെള്ളം! സർവ്വത്ര വെള്ളം! നാട്ടുകാരെല്ലാം കര തേടിപ്പോയി. ചേന്നന്റെ ഒരു രാത്രിയും പകലും വെള്ളത്തിൽ തന്നെ നിന്നു. അവനു വളമില്ല. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തി നോക്കിയപ്പോൾ മടലും കമ്പും കൊണ്ട് തട്ടും പരം കെട്ടി. രണ്ടു ദിവസം അതിൽ കാത്തിരു ന്നു. ഒടുവിൽ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമായി. മേൽക്കൂരയിലെ രണ്ടുവരി യോല വെള്ളത്തിനടിയിലായി. അകത്തു നിന്നു ചേന്നൻ വിളിച്ചു കൂവി. ആരുമില്ല. വിളി കേൾക്കാൻ. ഗർഭിണിയായ ഭാര്യയും, നാലു കുട്ടി കളും, ഒരു പൂച്ചയും, പട്ടിയും അവനെ ആശ്രയിച്ചു കഴിയുന്നു. അധികം താമസിയാതെ പുരയ്ക്കു മുകളിൽ വെള്ളമെത്തും. കുടുംബത്തിന്റെ അന്ത്യ മടുത്തു എന്നവനു തോന്നി. പുറത്തിറങ്ങി ചുറ്റും നോക്കി. വടക്കൊരു കെട്ടുവള്ളം പോകുന്നു. ചേന്നൻ ഉറക്കെ വിളിച്ചു കൂവി. ഭാഗ്യത്തിനു കെട്ടു വള്ളം അടുത്തുവന്നു. ഭാര്യയും കിടാങ്ങളും പുച്ചയും ചേന്നനും വള്ളത്തിൽ കയറി. വള്ളം മറ്റൊരിടത്തേക്കു നീങ്ങി. അങ്ങനെ ചേന്നനും കുടുംബവും വെളളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെ ട്ടു. പട്ടിയുടെ കാര്യം മറന്നുപോയി. അതാകട്ടെ പടിഞ്ഞാറെ ചരുവിൽ അവിടെയും ഇവിടെയും മണത്തു നടക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് വിളിപൊങ്ങുകയാൽ വള്ളം അങ്ങോട്ട് നീങ്ങി. ചേന്നന്റെ വള്ളം അങ്ങകലെ കൂടി പാഞ്ഞുപോ കുന്നതും നോക്കി പട്ടി മരണവേദനയോടെ മോങ്ങി.

അത്യുച്ചത്തിൽ മോങ്ങിക്കൊണ്ട് പട്ടി പുരപ്പുറത്ത് ഇരിക്കുകയായിരുന്നു. ചുറ്റും വെള്ളം രക്ഷപ്പെടാൻ വഴിയില്ല. സമയം രാത്രി. അപ്പോൾ വടക്കെപ്പോ ഒരു വീട്ടിൽ ഇരുന്ന് വീട്ടുകാവൽക്കാരൻ രാമാ യണം വായിക്കുന്നു. നിശീഥിനിയുടെ നിശ്ശബ്ദ തയിൽ ശ്രുതിമധുരമായ രാമായണം വായന പര ന്നൊഴുകി. ആ ശൂനകൻ ആ മാനവ ശബ്ദം ചെവി യോർത്തുകൊണ്ട് ഏറെ നേരം നിശ്ചലം നിന്നു. മാനവ ശബ്ദമാണോ ശ്രുതിമാധുര്യമാണോ പട്ടിയെ നിശ്ചനാക്കിയത്? നിശ്ചയമില്ല.

പട്ടി ചേന്നനെ സ്നേഹിച്ചു. എന്നാൽ ചേന്നനിൽ നിന്നു തിരിച്ചു കിട്ടിയത് അവഗണനയും നന്ദി കേടുമാണ്. ചേന്നന്റെ കുടുംബവും പട്ടിയും ഭീക രമായ വെള്ളപ്പൊക്കത്തിന്റെ നടുവിൽ പെട്ടുപോ യി. തരം കിട്ടിയപ്പോൾ ചേന്നനും കുടുംബവും വള്ളത്തിൽ കയറി സ്ഥലം വിട്ടു. പട്ടിയുടെ കാര്യം ഓർത്തതേയില്ല. ഒരു പ്രത്യേക പരിതഃസ്ഥിതി യിൽ സംഭ്രമത്തിനിടയിൽ അങ്ങനെ പെട്ടുപോ യതാണെന്നു പറയാൻ വയ്യ. കാരണം ചേന്നന്റെ മക്കളാരെങ്കിലുമാണ് ഇങ്ങനെ പെട്ടുപോയിരുന്ന തെങ്കിൽ എന്താവുമായിരുന്നു കഥ തിരക്കിവ രില്ലേ? രക്ഷപ്പെടുത്തുകയില്ലെ? പട്ടിയെ ‘പട്ടി’ യാ യിത്തന്നെ കരുതി. അതിൽ നിന്നു നന്ദി പ്രതീ ക്ഷിക്കുന്ന ചേന്നന്റെ അതിന് അതു കൊടുത്തില്ല. മനുഷ്യരാരും തന്നെ അതിനഭയം കൊടുത്തില്ല. മനുഷ്യവർഗ്ഗത്തെ വെറുത്തുകൊണ്ടാണ് ചേന്നന്റെ പട്ടി അന്ത്യശ്വാസം വലിച്ചത്.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

കഥാപാത്രനിരൂപണം
അക്കത്ത
പി. വത്സല എഴുതിയ വത്സലയുടെ തിരഞ്ഞ ടുത്ത കഥകൾ എന്ന കൃതിയിൽ നിന്നും എടുത്ത തേങ്ങാ എന്ന കഥ യിലെ പ്രധാനകഥാപാത്ര മാണ് അമ്മ. 10 വയസ്സുള്ള തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശത്തുനിന്നും കേരളത്തിലെ ഒരു വീട്ടിലേക്ക് വീട്ടുജോലിക്കായി വന്ന പെൺ കുട്ടിയാണ് അക്കമ്മ. ദരിദ്രമായ ചുറ്റുപാടിൽ നിന്ന വന്ന അവൾക്ക് പണിയെടുക്കാൻ ഒരു മടിയും ഇല്ലായിരുന്നു. ആരും പറയാതെ പോലും ജോലികൾ ചെയ്യാൻ അവൾ തയ്യാറായിരുന്നു. അക്കമ്മയേയും കൊണ്ട് ശങ്കരൻ പട്ടണ ത്തിൽ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പുതിയ വീട്ടിലെത്തിയപ്പോൾ വീട്ടമ്മ അവൾക്ക് ജോലി കൊടുത്തു. എന്നാൽ അവൾ സ്വന്തം തൊടിയിലെ തേങ്ങകൾ പെറുക്കി തേങ്ങാ പുരയിൽ ഇട്ടു. ഈ പ്രവൃത്തി സംഗീത ചേച്ചിക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. സംഗീത ചേച്ചി വിചാരിച്ചത് അമ്മ വഴക്കു പറയും എന്നാണ്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അക്കമ്മ യാണ് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്ന കഥാ പാത്രം. അവളുടെ ചിന്തകളും അനുഭവങ്ങളുമാണ് ഈ കഥയിൽ ആദ്യാവസാനം ഉള്ളത്. അതായത് കഥയുടെ പേര് പോലെ ഇത് അക്കമ്മയുടെ കഥയാണ്.

പ്രകൃതിയോടേ ചേർന്ന് നിൽക്കുന്ന കഥാപാത്ര മാണ് അക്കമ്മ. കൃഷികാര്യങ്ങളിൽ താല്പര്യമുണ്ട്. തെങ്ങും തേങ്ങയും അവളോട് സംസാരിക്കുന്നതു പോലെ തോന്നും. ആർക്കും വേണ്ടാതെ തെങ്ങിൻ ചുവട്ടിൽ വീണുകിടക്കുന്ന തേങ്ങകളെ അനാഥ കുഞ്ഞുങ്ങളായി കണ്ട ആ കുട്ടിയുടെ കരളലിഞ്ഞു. താനും ഒരർത്ഥത്തിൽ തേങ്ങപോലെ അനാഥയാ ണെന്ന് അവൾ തിരിച്ചറിയുന്നു. തേങ്ങാക്കുഞ്ഞു ങ്ങളെ പെറുക്കിയെടുക്കുമ്പോൾ തെങ്ങാവുന്ന അമ്മ അവളുടെ തലമുടിയിലേക്ക് ഇമകൾ തോർന്നു. ഇതേപോലെ ഒരു സംഭവം കഥയുടെ അവസാന ഭാഗത്തും കാണാം.

വീട്ടമ്മയുടെ മനസ്സിൽ ഗൃഹനാഥൻ കുറ്റ്യാടി തെങ്ങിൻതൈ നട്ടു പരിപാലിച്ചത്, സദാ സമ യവും തോപ്പിലെത്തി പരിപാലിച്ചു വളർത്തിയ തെങ്ങിൻ തൈകളെ ഇപ്പോൾ സ്നേഹിക്കാൻ ആരും ഇല്ലാതായി. ആ തേങ്ങ കുഞ്ഞുങ്ങളെ അക്കമ്മ പെറുക്കിക്കൂട്ടിയത് കണ്ടപ്പോൾ വീട്ട മ്മയുടെ മനസ്സിൽ ആ പഴയകാല സംഭവ ങ്ങൾ ഓർമ്മവന്നു. ഒരു നിമിഷം ആ വീട്ടമ്മ അക്കമ്മയെ മകളായി കണ്ടു. അച്ഛന്റെ തെങ്ങിനെ സംരക്ഷി ക്കുന്ന മകൾ.

ഈ കഥയിലെ അക്കമ്മ വെറും ഒരു കഥാപാത്ര മായി തോന്നില്ല. ജീവിച്ചിരിക്കുന്ന ഒരാളായേ തോന്നു. ആ അക്കമ്മ നമ്മുടെ മനസ്സിൽ നിന്നും മായാതെ നിൽക്കും. വീട്ടമ്മയുടെ സാരി ഞൊറി കളിൽ മുഖം പൂഴ്ത്തിയ അക്കമ്മ നമ്മുടെ ഹൃദയ ത്തിലാണ് പിന്നീട് ജീവിക്കുന്നത്.

അധികവായന

തെങ്ങ് ആദ്യം വളർന്നത് എവിടെയാണെന്ന കാര്യ ത്തിൽ തീരുമാനമില്ല. തെക്കേ അമേരിക്കയാ ണെന്നും ഇന്ത്യൻ ഉപഭൂഖണ്ഡമാണെന്നും ന്യൂസിലാന്റാണെന്നുമെല്ലാം പറഞ്ഞു വരുന്നു.

ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ ഒരു പ്രകൃതിദത്ത പാനീയമാണ് കരിക്കിൻവെള്ളം. തേങ്ങാപ്പാലിൽ പഞ്ചസാര, ആൽബുമിൻ, ടാർടാ റിക് അമ്ലം എന്നിവയും വെളിച്ചെണ്ണയിൽ കാപി ലിക്ക്, ഗ്ലീസറൈഡുകൾ, മിരിസ്റ്റിക് അമ്ലം, സ്റ്റിയ റിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്.

കുറ്റ്യാടിത്തേങ്ങ
തെങ്ങിൽ മികച്ചത് കുറ്റ്യാടികളാണ്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കുറ്റ്യാടിയിൽ ഉണ്ടാകുന്ന തെങ്ങിൻ തൈകൾ രോഗപ്രതിരോധശേഷി കൂടുതലുള്ളവയാണ്.

പുന്നയ
നാട്ടിൻ പുറങ്ങളിൽ കുട്ടികൾ ഗോട്ടി കളിക്കാനു പയോഗിക്കുന്ന കായയാണ് പുന്നയക്ക. വെളുത്ത പൂക്കളുണ്ടാകുന്ന ഒരു മരമാണ് പുന്നയക്ക്. ജലാ ശയങ്ങളുടെയും മറ്റും തീരത്ത് വളരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൂക്കുന്നു. ജൂൺ ആകു മ്പോൾ കായ്ക്കൾ വിളയും. കായിൽ നിന്നും എടുക്കുന്ന പുന്നയെണ്ണ വിളക്കു കത്തിക്കാനും അതുപോലെ ത്വരോഗചികിത്സയ്ക്കും ഉപയോ ഗിക്കാറുണ്ട്.

Leave a Comment