Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 ഇടുക്കിയുടെ താജ്മഹൽ Idukkiyude Tajmahal Notes Questions and Answers Pdf improves language skills.
Idukkiyude Tajmahal Class 5 Notes Questions and Answers
Class 5 Malayalam Kerala Padavali Notes Unit 3 Chapter 7 Idukkiyude Tajmahal Question Answer
Class 5 Malayalam Idukkiyude Tajmahal Notes Question Answer
യാത്രാനുഭവം
Question 1.
യാത്രകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
നിങ്ങൾ നടത്തിയ ഒരു യാത്രയുടെ ഒരുക്കങ്ങളും അനുഭവങ്ങളും.
Answer:
ഊട്ടിയിലേക്കൊരു കുടുംബയാത
2012-ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറിന്റെ ചർച്ചകൾ വന്നത്. തൃശൂർ അതിരപ്പള്ളി എറണാകുളം പോയ ആദ്യയാത്ര നല്ല വിജയമായിരുന്നു. മെമ്പർമാരിൽ പലരും വിദ്യാർത്ഥി കളും ജോലിക്കാരും മറ്റും ആയതിനാൽ ഏകദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ. പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. ഡിസംബർ 9നു യാത്ര പോകാൻ തീരുമാനിച്ചു. രാവിലെ ആറുമണിക്ക് ഞങ്ങളുടെ ബസ്സ് ഊട്ടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കഴിക്കാനായി നാടുകാണി മദ്രാസ്സയിൽ എത്തിച്ചേർന്നു.
എല്ലാവരും കൊണ്ട് വന്ന വ്യത്യസ്ത ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യയാത്ര യിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാനിക്കുകയായിരുന്നു. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ പ്രകൃതി ഒരുക്കിവച്ചിരിക്കുന്നത്. നാലുഭാഗത്തും മനോഹരമായ കാഴ്ചകൾ, ഗൂഡല്ലൂർ പട്ടണത്തിന്റെ ആകാശകാഴ്ച, ഞങ്ങളെ പേടിപ്പെടുത്തുന്ന അഗാധമായ കൊക്ക ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ ഇതൊക്കെയായിരുന്നു അവിടെ ഞങ്ങൾ കണ്ടത്. ഊട്ടിയിൽ ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത്. ഊട്ടിയിലെ തണുപ്പ് ഞങ്ങളിലേക്ക് ശരിക്കും ഇറങ്ങുന്നുണ്ടായിരുന്നു. അവിടത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ചകൾ തന്നെയാണ് എന്റെ നയനങ്ങൾക്കു സമ്മാനിച്ചത്.
കുടുംബത്തിലെ പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഈ യാത്ര ഞങ്ങളെ സഹായിച്ചു. യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കുവെ ക്കുന്നതിനു തുല്യമായിരുന്നു. ചില കാരണങ്ങളാൽ എന്റെ പ്രിയസഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരു ന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര ആസ്വദിച്ചു. യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോഷത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.
വാക്കുകളുടെ ലോകം
Question 1.
പ്രകൃതിസൗന്ദര്യം – പ്രകൃതിയുടെ സൗന്ദര്യം
കച്ചവടക്കാരുടെ സംഘം – കച്ചവടസംഘം
പദങ്ങൾ പിരിയുമ്പോഴും കൂടിച്ചേരുമ്പോഴുമുള്ള മാറ്റങ്ങൾ കണ്ടില്ലേ?
ഈ പാഠത്തിൽ ഇങ്ങനെയുള്ള ധാരാളം വാക്കുകളുണ്ട്. അവ കണ്ടെത്തി മുകളിൽ കൊടുത്തതുപോലെ പിരിച്ചും ചേർത്തും എഴുതിവയ്ക്കു.
Answer:
പിടിച്ചിരിക്കുകയായിരുന്നു – പിടിച്ച് ഇരിക്കുക ആയിരുന്നു.
പണിതുയർത്തി – പണിത് ഉയർത്തി
പച്ചമലകൾ – പച്ചപ്പ് നിറഞ്ഞ മലകൾ
വെള്ളത്തൂവൽ – വെള്ളനിറത്തിലുള്ള തൂവൽ
പുഴകൾ മലകൾ പൂവനങ്ങൾ………………
Question 1.
ചുറ്റും ധാരാളം പച്ചമലകൾ തലപൊക്കിയ താഴ്വരയാണ് ആ പ്രദേശം
ഇതുപോലെ വാക്കുകൾകൊണ്ട് വരച്ചിട്ട കാഴ്ചകൾ ഈ പാഠഭാഗത്തിലൂടെ നീളമുണ്ട്. അവ കണ്ടെത്തി ഉറക്കെ വായിക്കൂ.
സ്കൂൾ പരിസരത്തും വീടിനടുത്തുമുള്ള ചില കാഴ്ചകളെ ഇങ്ങനെ എഴുതാൻ ശ്രമിക്കൂ.
Answer:
പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് എന്റെ വെള്ളാർ മലനാട്. വരിവരിയായി നിൽക്കുന്ന മലനിര കൾ. പച്ച പട്ടുവിരിച്ച കുന്നുകളും പുൽമേടുകളും അവയ്ക്കു മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആമയും മാനും പുലിയുമെല്ലാം സ്വന്തമായി വിഹരിക്കുന്നുണ്ടിവിടെ – മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടെവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതു പോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും നാനാവർണങ്ങളിലുള്ള ഉടുപ്പിട്ട കിളി കൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും, മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ നേട്ടങ്ങൾ നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്നു. പൂക്കളൊരുക്കിയ പൂന്തോട്ട ങ്ങൾ സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. വെളളാർ മലയുടെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല.
പേരും പ്രവൃത്തിയും
Question 1.
രാജൻ വളരെനേരം ആലോചിച്ചു
വേനലവധിക്ക് വിദ്യാലയം അടയ്ക്കും
അമ്മ പുഞ്ചിരി തൂകുന്നു
പേരും (നാമം) പ്രവൃത്തി (ക്രിയ) തിരിച്ചറിഞ്ഞല്ലോ
പാഠഭാഗം വായിച്ച് താഴെക്കൊടുത്ത പദസൂര്യൻ പൂർത്തീകരിക്കൂ.
Answer:
Question 1.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
ഈ ചൊല്ലിന്റെ ആശയം എന്താണ്?
ക്ലാസിൽ ചർച്ച ചെയ്യുക. അമ്മുവിനും അഖിലിനും താജ്മഹൽ കാണാൻ കഴിഞ്ഞില്ല. ഏറെ ദൂരെത്തേക്ക് പോകാനുള്ള പണവും സാഹചര്യവുമില്ലായിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ ഹൃദ്യമായ അനുഭവമാണ് അവർക്ക് ലഭിച്ചത്.
നിങ്ങളുടെ നാട്ടിലുമില്ലേ ഇതുപോലെ മനോഹരമായ പ്രദേശങ്ങൾ? മാതാപിതാക്കളോടൊപ്പം അവിടം സന്ദർശിച്ച് അനുഭവം ക്ലാസിൽ പങ്കുവയ്ക്കു. നോട്ടുപുസ്തകത്തിൽ എഴുതു
Answer:
പലപ്പോഴും നമ്മുടെ തൊട്ടടുത്തുള്ള മഹത്തുക്കളെ അവഗണിക്കുകയും അകലെയുള്ള പ്രശസ്തരെ തോളി ലേറ്റുകയും ചെയ്യുക എന്നത് നമ്മുടെ ഒരു രീതിയാണ്.
പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് എന്റെ വെള്ളാർ മലനാട്. വരിവരിയായി നിൽക്കുന്ന മലനിര കൾ. പച്ച പട്ടുവിരിച്ച കുന്നുകളും പുൽമേടുകളും അവയ്ക്കു മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആമയും മാനും പുലിയുമെല്ലാം സ്വന്തമായി വിഹരിക്കുന്നുണ്ടിവിടെ – മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടെവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതു പോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും നാനാവരണങ്ങളിലുള്ള ഉടുപ്പിട്ട കിളി കൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും, മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ നേട്ടങ്ങൾ നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്നു. പൂക്കളൊരുക്കിയ പൂന്തോട്ട ങ്ങൾ സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. വെളളാർ മലയുടെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല.
Answer
കാശ്മീർ കാഴ്ചകൾ
മഞ്ഞിൻ തൊപ്പിയിട്ട മരത്തിന്റെ പച്ചയുടുപ്പിട്ട
അരുവികൊണ്ടരഞ്ഞാണമിട്ട
പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ
നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ
ഒരു കൂട്ടുകാരുമായി കാശ്മീർ കണ്ട ദിവസമെഴുതിയ ഡയറിക്കുറിപ്പിലെ വാക്യങ്ങളാണിത്
ഈ കുറിപ്പിൽ കാശ്മീരിന്റെ ഒരു ചിത്രം കാണുന്നില്ലേ? കാശ്മീരിനെ ഉമ്മ വയ്ക്കാൻ കുട്ടി ആഗ്രഹിച്ചത് എന്തുകൊണ്ടാവാം?
പ്രകൃതി സൗന്ദര്യത്തിനും പുൽമേടുകൾക്കും പ്രസിദ്ധമാണ് ഈ സ്ഥലം. ഓരോ കുന്നുകളും മഞ്ഞ് കൊണ്ട് മൂടിയിരിക്കുകയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയം പ്രദേശം മുഴുവനും കാട്ടുപൂക്കളാൽ നിറയുകയും അതേപോലെ തന്നെ തെളിഞ്ഞ ആകാശം കാണുവാൻ സാധിക്കുകയും ചെയ്യുന്ന സമയമാണിത്. മനോഹരമായ ഈ ദൃശ്യം കണ്ടപ്പോ ഴാണ് കുട്ടിയ്ക്ക് കാശ്മീരിനെ ഉമ്മ വയ്ക്കാൻ കുട്ടി ആഗ്രഹമുണ്ടായത്
Class 5 Malayalam Kerala Padavali Notes Unit 3 നടന്നുനടന്ന്, പിന്നെ പറന്നുപറന്ന്
വാക്കുകൾ കൊണ്ടുള്ള ഈ ചിത്രം വരയുടെ അടിസ്ഥാനമായി മാറുന്നത് യാത്രാനുഭവങ്ങ ളാണ്. ഓരോ യാത്രകളും അറിവിനെയും ലോകബോധത്തെയും പുതുക്കുന്നു. ഭൂപ്രകൃതി, ജനങ്ങൾ, ഭാഷ, വേഷം, ആഘോഷങ്ങൾ, ആചാരങ്ങരൾ, ഭക്ഷണം, പാർപ്പിടം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലെ സാമ്യ വ്യത്യാസങ്ങൾ അറിയാനും വൈകാരികമായി ഉൾക്കൊള്ളാനും വ്യത്യസ്തമായി ആവിഷ്ക രിക്കാനും യാത്രകൾ അവസരമൊരുക്കുന്നു. പുസ്തക വായനപോലെ യാത്രാനുഭവങ്ങൾ നമ്മുടെ ചിന്തയെയും ഭാവനെയും ഉത്തേജിപ്പിക്കും. യാത്രകൾ നൽകുന്ന ഈ ബാധ്യതകളാണ് യൂണിറ്റിൽ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
വീടിനും വിദ്യാലയത്തിനും അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് അകലെയുള്ള സ്ഥലങ്ങ ളിലേക്കുള്ള യാത്രകൾ പോലെതന്നെ പ്രാധാന്യമുള്ളതാണെന്ന് ഇടുക്കിയിലെ താജ്മഹൽ എന്ന കഥ ഓർമ്മിപ്പിക്കുന്നു. ചുരങ്ങൾ കയറി മലമുകളിലേക്കുള്ള ബസ് യാത്ര വാക്കുകളിലൂടെ സുന്ദര മായി ആവിഷ്കരിക്കുകയാണ്. കെ. തായാട്ട് ഉയരങ്ങളിലേയ്ക്കൊരു യാത്ര എന്ന യാത്രാവിവരണ ത്തിലൂടെ ചെയ്യുന്നത്.
നാം മുകളിലോട്ടാണോ പ്രകൃതി കീഴ്പ്പോട്ടാണോ നമ്മളും പ്രകൃതിയും കൂടി മേൽപ്പോട്ടാണോ യാത്ര ചെയ്യുന്നത് എന്ന് സംശയിക്കാവുന്നത് അനുഭൂതികൾ ഈ യാത്രവിവരണം നൽകുന്നു. താഴെ നിന്ന് കാണുന്ന ആകാശം നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നാൽ ആകാശത്തിൽ നിന്ന് കാണുന്ന വിമാനത്തിൽ നിന്നും കാണുന്ന ഭൂമിയെയാണ് ഒട്ടേറെ വാങ്മയ ചിത്രങ്ങളിലൂടെ ബാലാമണിയമ്മ ആവിഷ്ക്കരിക്കുന്നത്. ചുരുക്കത്തിൽ വ്യത്യസ്ത സ്ഥലങ്ങളിലും തലങ്ങളിലുമുള്ള യാത്രാനുഭവങ്ങൾ സുന്ദരമായ ഭാഷയിലൂടെ ആവിഷ്കരിച്ച രചനകളാണ് ഈ യൂണിറ്റിൽ ഉള്ളത്.
പ്രവേശക പ്രവർത്തനം
Question 1.
ചിത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം പറയാനുണ്ട്
Answer:
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക വർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തു വിദ്യാമാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാ വിദ്യയുടെ ഉത്തമോദഹരണമാണ് താജ്മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തിരണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
1983 -ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെപെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ് താജ്മഹൽ. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാനശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രവീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.