Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 4 Chapter 10 മഴ ചാറുമ്പോൾ Mazha Charumbol Notes Questions and Answers Pdf improves language skills.
Mazha Charumbol Class 5 Notes Questions and Answers
Class 5 Malayalam Kerala Padavali Notes Unit 4 Chapter 10 Mazha Charumbol Question Answer
Class 5 Malayalam Mazha Charumbol Notes Question Answer
കവിത ചൊല്ലാം
Question 1.
കവിത ഈണത്തിൽ ഭാവാത്മകമായി ചൊല്ലി അവതരിപ്പിക്കുക.
Answer:
കൂട്ടുകാരെ ഇതു നിങ്ങൾ തന്നെ ചെയ്യണേ…
കവിതക്ക് ഒപ്പം
Question 1.
ഈ കവിതയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വരികൾ ഏതെല്ലാമാണ്?
എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്? പറഞ്ഞുനോക്കൂ. നോട്ടുപുസ്തകത്തിലെഴുതൂ.
Answer:
കവിതയിലെ ഇഷ്ട്ടപ്പെട്ട വരികൾ
‘ഒത്തുചേർന്നവർ തങ്ങൾ തന്നോർമ്മ
ക്കൊത്ത തേൻ മൊഴിപ്പാട്ടു പാടുന്നു.’
നഷ്ടപ്പെട്ടു പോകുന്ന കൃഷിയുടേയും കൂട്ടായ്മയുടേയും ചിത്രം ഈ വരികളിലൂടെ കവി വരച്ചിടുന്നു. കൃഷി ചെയ്യുമ്പോൾ അതിന്റെ ആയാസം കുറയ്ക്കാനായി കൃഷിക്കാർ ഒത്തുചേർന്ന് കൃഷി പാട്ടുകൾ പാടുകയും അവരുടെ ഓർമ്മകളും കൃഷി അറിവുകളും പങ്കുവെക്കുകയും ചെയ്യുന്നതിൽ നിന്നാണ് ഇത്തരം കൃഷിപ്പാട്ടുകൾ രൂപപ്പെടുന്നത്. അവ വായ്മൊഴിപ്പട്ടുകളായി തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്നു. എന്നാൽ കൃഷി ഇല്ലാതാകുന്നതോടെ ഇത്തരം കൂട്ടായ്മകളും അതിൽ നിന്നും ഉടലെടുക്കുന്ന അറിവുകളും നമുക്ക് നഷ്ടമാകുന്നു.
നഷ്ടപ്പെട്ടുപോകുന്ന ഒരു നല്ല കാലത്തെ കവി ഈ വരികളിൽ ചേർത്ത് വെക്കുന്നു.
![]()
ചന്തമുള്ളഭാഷ
Question 1.
വെള്ളിതൻ നേർത്ത കമ്പി, കാർമുകിലിൻ നുറുങ്ങ്, ഉള്ളിനുള്ളിൽ നിന്നോലുമിപ്പാട്ട് തുടങ്ങിയ പ്രയോ ഗങ്ങളുടെ ആശയവും ഭംഗിയും കൂട്ടുകാരുമായി ചർച്ച ചെയ്ത് കണ്ടെത്തി എഴുതൂ.
Answer:
വെള്ളിതൻ നേർത്ത കമ്പി : ഈ വാക്യത്തിൽ ചാറ്റൽ മഴയുടെ ഭംഗിയെ കവി അവതരിപ്പിക്കുന്നു. മഴത്തുള്ളികളിൽ പതിക്കുന്ന പ്രകാശം അവയെ വെള്ളി നിറമാക്കി മാറ്റുന്നതായും നേർത്ത വെള്ളി കമ്പികൾ പോലെ സുന്ദരമായി അവ മാറുന്നതായും കവി ഭാവന ചെയ്യുന്നു.
കാർമുകിലിൻ നുറുങ്ങ് : ആകാശത്തിലെ മഴമേഘങ്ങളെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. മേഘങ്ങളുടെ ആകൃതിയും വലിപ്പവും ചെറു നുറുങ്ങുകളെ പോലെ കാണപ്പെടുന്നു. കവിയുടെ കാവ്യപ്രയോഗ ചാരുതയെ ഈ പ്രയോഗത്തിൽ വ്യക്തമാകുന്നു.
ഉള്ളിനുള്ളിൽ നിന്നോലുമിപ്പാട്ട് : കൃഷിക്കാരുടെ ഒത്തുപ്പാട്ടിനെയാണ് ഈ പ്രയോഗം അവതരിപ്പിക്കുന്നത്. കൃഷിപ്പണിയുടെ ആയാസം കുറയ്ക്കാൻ അവർ പാടുന്ന പാട്ടുകൾ അവർക്കുള്ളിൽ നിറയുന്ന പ്രതീക്ഷയുടേയും, പ്രത്യാശയുടേയും ഈണമാണ്.
പിന്നെയും പിന്നെയും
Question 1.
“ദൂരെദൂരെക്കിഴക്കുനിന്നെത്തും
വാരിദങ്ങൾ കുതറി നീങ്ങുന്നു.”
‘ദൂരെദൂരെ’ എന്നു പറയുമ്പോൾ അർഥമാക്കുന്നതെന്താണ്?
ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കവിതയിൽനിന്നു കണ്ടെത്തി അവ
കവിതയ്ക്ക് നൽകുന്ന ഭംഗി ചർച്ച ചെയ്യൂ.
ഇങ്ങനെ ഒരേ പദം ആവർത്തിച്ചുവരുന്ന സിനിമാഗാനങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാകുമല്ലോ. പാടി നോക്കൂ.
ഉദാ: മിനുങ്ങും മിന്നാമിനുങ്ങ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
ബി.കെ. ഹരിനാരായണൻ
Answer:
പദങ്ങൾ ആവർത്തിച്ച് വരുന്നത് കവിതക്ക് കൂടുതൽ ഭംഗിയും ചാരുതയും കൈവരുത്തുന്നു. കവിത ചെല്ലുമ്പോൾ കൂടുതൽ ലാളിത്യവും ലഭിക്കുന്നു.
ഒരേ പദം ആവർത്തിച്ചു വരുന്ന സിനിമാ ഗാനങ്ങൾ
1. പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
ഗിരീഷ് പുത്തഞ്ചേരി
2. മേലെ മേലെ മാനം, മാനം നീളേ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാർത്തുന്നു.
ഗിരീഷ് പുത്തഞ്ചേരി
വരമഴ, വർണമഴ
Question 1.
കവിത വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞ മഴച്ചിത്രങ്ങൾ നോട്ടുപുസ്തകത്തിൽ വരച്ചുനോക്കൂ. വരച്ച ചിത്രങ്ങൾക്ക് കവിതയിലെ യോജിച്ച വരികളോ നിങ്ങളുടെ സ്വന്തം വാക്യങ്ങളോ അടിക്കുറി പ്പായി ചേർക്കുമല്ലോ.
കവിതയിലെ കാഴ്ചകൾക്കു പുറമേ മഴയെക്കുറിച്ച് വേറെയും ചിത്രങ്ങൾ വരച്ച് ക്ലാസിൽ ഒരു മഴച്ചി ത്രപ്രദർശനം നടത്തു.
Answer:
കൂട്ടുകാരെ…. ഇതു തനിയെ ചെയ്യണേ…
മഴയനുഭവം പലതല്ലേ?
രണ്ടു മഴക്കാഴ്ചകൾ
മട്ടുപ്പാവിലിരുന്നൊരു കുട്ടി
മഴ കാണുന്നുണ്ട്.
പട്ടുകുടയ്ക്ക് പുറത്തൊരു പട പട
ഇ കൊട്ടുകൊടുക്കും മട്ടിൽ.
തൊട്ടൊരു കൂരയിൽ നിന്നൊരു കുട്ടി
മഴ കാണുന്നുണ്ട്
പൊട്ടിച്ചൊരും പുരയിൽ നിന്നും
ഞെട്ടിയെണീക്കും മട്ടിൽ
ഇ. ജനനൻ
Question 1.
രണ്ടുകുട്ടികളുടെ മഴയനുഭവമാണ് മുകളിലെ വരികളിലുള്ളത്. മഴ വ്യത്യസ്തമായ അനുഭവങ്ങൾക്ക് കാരണമാകുന്നത് എങ്ങനെയെല്ലാമാണ്? ചർച്ച ചെയ്യും കണ്ടെത്തലുകൾ എഴുതൂ.
Answer:
ഇ. ജിനൻ എഴുതിയ കവിതയിൽ രണ്ട് മഴയനുഭവങ്ങൾ നമുക്ക് കാണുവാൻ കഴിയും. സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും ഇരു മുഖങ്ങളാണ് അവ. വ്യത്യസ്ത ജീവിതാവസ്ഥകൾ മനുഷ്യരുടെ അനുഭവ ലോകങ്ങളെ വ്യത്യസ്തമാക്കുന്നു.
കവിതയുടെ ആദ്യ ഭാഗത്ത് സമ്പന്ന കുടുംബത്തിലെ ഒരു കുട്ടിയുടെ മഴയനുഭവമാണ് പരാമർശിക്കുന്നത്. അവൻ മട്ടുപാവിൽ ഇരുന്ന് മഴ ആസ്വദിക്കുകയാണ്, മഴയെ സുന്ദരമായി കാണുവാനും അനുഭവിക്കുവാനും ആ കുട്ടിക്ക് കഴിയുന്നു. മട്ടുപ്പാവുള്ള വീടും പട്ടു കുടയുമെല്ലാം അവൻ അനുഭവിക്കുന്ന സാമ്പത്തിക സുരക്ഷയുടെ ചിത്രങ്ങളാണ്.
കവിതയുടെ രണ്ടാം ഭാഗത്ത് മറ്റൊരു കുട്ടിയുടെ മഴയനുഭവം വിവരിക്കുന്നു. പൊട്ടിച്ചോരുന്ന പുരയിൽ കിടക്കുമ്പോൾ മഴ അവനൊരു പേടി സ്വപ്നമായി മാറുന്നു. വീടിന്റെ സുരക്ഷിതത്വമില്ലായ്മയും അവൻ അനുഭവിക്കുന്ന ദാരിദ്ര്യവും ഈ വരികളിൽ വേദനയോടെ കവി അവതരിപ്പിക്കുന്നു.
ഈ രണ്ട് അനുഭവങ്ങളും ഒരേ നാട്ടിലെ കുട്ടികളാണ് അനുഭവിക്കുന്നത്, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ഇവിടെ വ്യക്തമാകുന്നു.
മഴക്കവിതകൾ ചൊല്ലാം
Answer:
മഴക്കവിതകൾ
|
രാത്രിമഴ സുഗതകുമാരി |
തോരാമഴ
റഫീക്ക് അഹമ്മദ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തുനിന്നു.
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീർന്നിരുന്നു .
വാടകയ്ക്കായെടുത്തുള്ള കസേരകൾ
ഗ്യാസ് ലൈറ്റ്, പായകള് കൊണ്ടുപോയി .
വേലിക്കൽ പണ്ടവൾ നട്ടൊരു ചമ്പക
ച്ചോടോളമപ്പോളിരുട്ടുവന്നു,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര് വെളിച്ചം തുടച്ചു നിന്നു.
ഉമ്മറയ്ക്കടിച്ചോട്ടിലവളഴി
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി, മരക്കൊമ്പിലേറി.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളാരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പില് പുതുതായി കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തിവെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ
ട്ടിന്നോളമാ മഴ തോര്ന്നുമില്ല.
***
മഴ
വിജയലക്ഷ്മി
രാത്രിവീണയുമായ്
ഏകാകിയാം യാത്രികൻ വന്നു
വീണ്ടുമീ കർക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാൾ മുമ്പിലെന്നപോൽ
ജന്നലില് ഒറ്റമിന്നലിൽ
വീണ്ടും പഴയ ഞാൻ
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന് വന്നു
വീണ്ടുമീ കർക്കടം
കാറ്റു തൊട്ടാൽ പുഴങ്ങുന്ന വേരുകൾ ചോട്ടിലെങ്കിലും
മേലെ തളിരുകൾ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
കാറ്റു തൊട്ടാല് പുഴങ്ങുന്ന വേരുകൾ ചോട്ടിലെങ്കിലും
മേലെ തളിരുകൾ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
***
മഴ
ഒ. എൻ. വി കുറുപ്പ്
കൊട്ടിപ്പാടുന്നു മഴ നടവരമ്പത്തൊരു
കുട്ടിയുണ്ടതിൻ കൈയിൽ
പുസ്തകം പൊതിച്ചോറും
കുടയായൊരു തൂശനിലയും
അതുകൊത്തിക്കുടയുമ്പോ
മഴക്കാറ്റിന്റെ കാക്കക്കൂട്ടം
****
![]()
കൂടുതൽ ചോദ്യങ്ങൾ
Question 1.
തിരുനല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിതയ്ക്ക് ആസ്വാദനം എഴുതുക.
Answer:
മഴ ഇഷ്ടമല്ലാത്തതായി ആരുമില്ല ചക്രവാളത്തിന്റെ അറ്റത്തുനിന്ന് വരുന്ന മഴമേഘങ്ങൾ ആകാശത്ത് അംഗങ്ങളായ ചിതറി നീങ്ങുന്നതും അവ മെല്ലെ മഴത്തുള്ളികളായി താഴേക്ക് പതിക്കുന്നതും കവി കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. താഴേക്ക് പതിക്കുന്ന മഴത്തുള്ളികളെ വെള്ളികമ്പികളുടെ സാദൃശ്യപ്പെടുത്തുന്ന കവിഭാവന കവിതയെ കൂടുതൽ ആകർഷണീയമാക്കുന്നു.
വയലിൽ പണിയെടുക്കുന്ന സ്ത്രീകളെയും കവി മനോഹരമായി വർണിച്ചിരിക്കുന്നത് കാണാം. താഴെവീണ ആകൃതി മാറിയ കാർമേഘത്തുണ്ടുകളായാണ് വയലിൽ അങ്ങിങ്ങായി ജോലി ചെയ്യുന്ന സ്ത്രീകളെ കവി അവതരിപ്പിക്കുന്നത്. കാർമേഘം മഴയായി പെയ്തിറങ്ങുമ്പോഴാണ് മണ്ണിന് തണുപ്പ് ലഭിക്കുന്നതും വിളകൾ സമൃദ്ധമായി വളരുന്നതും അതുപോലെ തന്നെയാണ് കർഷകർ മണ്ണിൽ അധ്വാനിച്ച് സമൃദ്ധിയെ വിളയിക്കുന്നതും ഇവിടെ കൃഷിയും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഓർമ്മപ്പെടുത്തുന്നു.
കായികമായ തൊഴിലിലേർപ്പെടുമ്പോൾ അത് ആയാസരഹിതമാക്കാൻ പഴമക്കാർ നിരവധി പാട്ടുകൾ പാടുമായിരുന്നു അത്തരത്തിൽ ഇവിടെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾ പാട്ടുപാടുന്നത് മഴയിൽ മനസ്സും ശരീരവും പുലർത്തതിനാൽ ആണോ എന്ന് കവി സംശയിക്കുന്നു. എന്തുതന്നെയായാലും ആ പാട്ടുകൾ തേൻമൊഴികൾ ആണ്. ഇങ്ങനെയും മനസ്സുനിറക്കുന്ന മഴയും തേൻ മൊഴിയായ പാട്ടും ഇപ്പോൾ വിടർന്ന് സ്വപ്നം കാണുന്ന പൂമെല്ലാം ഒന്നിച്ചു ചേർന്ന സന്തോഷം തന്നെയാണ് സമൃദ്ധി എന്ന് പറഞ്ഞു നിർത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യബന്ധത്തെ ഭംഗിയെ അവതരിപ്പിച്ചിരിക്കുന്ന കവിതയാണ് തിരുനല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ.
Question 2.
മഴ ചാറുമ്പോൾ എന്ന കവിത രചിച്ചതാര്?
Answer:
തിരുനല്ലൂർ കരുണാകരൻ
Question 3.
മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ചയെ കവി എന്തിനോടാണ് ഉപമിക്കുന്നത്?
Answer:
വെള്ളി കമ്പികളോട്
Question 4.
ചെളിയിളകുന്ന വയലിൽ ഞാറു നടുന്ന കർഷക സ്ത്രീകളെ കണ്ടാൽ എന്തു തോന്നും എന്നാണ് കവി പറയുന്നത്.
Answer:
താഴെവീണ് ആകൃതി മാറിയ കാർമേഘതുണ്ടുകളായി തോന്നും എന്നാണ് കവി പറയുന്നത്.
Question 5.
വയലിൽ പണിയെടുക്കുന്ന സ്ത്രീകൾ പാട്ടുപാടുന്നത് എന്തുകൊണ്ടാണ് കവി സംശയിക്കുന്നത്
Answer:
മഴയിൽ കർഷക സ്ത്രീകളുടെ ശരീരവും മനസ്സും കുളിർത്തതിനാൽ ആണോ അതോ അവരുടെ ക്ഷീണം മാറ്റുവാൻ ആണോ എന്നാണ് കവി സംശയിക്കുന്നത്
Question 6.
കർഷക സ്ത്രീകളുടെ പാട്ടുകൾ എന്തു പോലെ എന്നാണ് കവി പറയുന്നത്
Answer:
കർഷകരുടെ പാട്ടുകൾ തേന്മൊഴികൾ ആണ് എന്നാണ് കവി പറയുന്നത്.
Class 5 Malayalam Kerala Padavali Notes Unit 4 കുടയോളം ഭൂമി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം മനസിലാക്കി തരുന്ന കൃതികളാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർ പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രകൃതിക്ക് ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്, ശാസ്ത്രീയമായ കൃഷിരീതികളും പ്രകൃതി വിഭവങ്ങളുടെ ക്രമമായ ഉപയോഗവുമെല്ലാം ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ വളരെ പ്രധാന്യം അർഹിക്കുന്നു. എന്നാൽ പ്രകൃതിയെ തിരിച്ചു പിടിക്കാനും നിലനിർത്താനും കഴിയാത്ത രീതിയിൽ മനുഷ്യർ പ്രവർത്തിക്കുമ്പോൾ ആഗോളതാപനം പോലുള്ള വലിയ വിപത്തുകൾ ഉണ്ടാകുന്നു . മനുഷ്യർ പ്രകൃതിയുടെ ഉടമയല്ല എന്നും എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നുമുള്ള വലിയ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട് ഇത്തരം തിരിച്ചറിവുകൾ ഉണ്ടാക്കാനാണ് ഈ ഭാഗത്തെ കൃതികൾ ശ്രമിക്കുന്നത്.
ഭാഷാ പഠനത്തിലൂടെ പ്രകൃതിയുടെ ഭാഷ കൂടി മനസിലാക്കാനും,. സാഹിത്യസ്വാദനത്തിലൂടെ ഭൂമിയുടെ സൗന്ദര്യത്തെ ആസ്വദിക്കാനും കുട്ടിക്ക് കഴിയുന്നു. തിരുനല്ലൂർ കരുണാകരൻ എഴുതിയ കവിത മഴ ചാറുമ്പോൾ. പ്രൊഫസർ എസ്. ശിവദാസ് എഴുതിയ മണ്ണും മനുഷ്യനും എന്ന ലേഖനത്തിലെ “ഇതാ ഒരു മായാ ലോകം ‘ എന്ന ഭാഗം. വി. ഷിനിലാൽ എഴുതിയ “ഡാലിയമ്മുമ്മയുടെ പുഴ’ എന്ന കഥ എന്നിവയാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന കൃതികൾ. പ്രകൃതി സൗന്ദര്യം തിരിച്ചറിയാനും ആസ്വദിക്കാനും പരിരക്ഷിക്കാനും ഉള്ള മനോഭാവം ഈ കൃതികൾ നിർമ്മിക്കുന്നു.
![]()
പ്രവേശക പ്രവർത്തനം
Question 1.
“’ഇനിയവർ തനിച്ചാവുമോ?’ എന്ന ചോദ്യത്തിലാണ് കവിത അവസാനിക്കുന്നത്. ഇങ്ങനെ പറ യാൻ കാരണമെന്താവാം? ചർച്ച ചെയ്യൂ.
Answer:
പ്രകൃതി വലിയ പരിവർത്തനങ്ങളിലൂടെ കടന്നു പോകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ മാറ്റത്തെ പ്രകടമാക്കുന്നു. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ആവാസവ്യവസ്ഥയെ അപകടത്തിൽ ആക്കുന്നുണ്ട്. ചൂടിന്റെ ആധിക്യം കാലാവസ്ഥ മാറ്റം എന്നിവ ജീവികളുടെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നുണ്ട്. പുഴ, കുന്ന്, സമുദ്രം, മണ്ണ്, കായൽ, കുളം എന്നിവയെല്ലാം ഭീഷണി നേരിടുന്നു ഇങ്ങനെ പ്രകൃതിയുടെ നാശത്തെ കുറിച്ചുള്ള ആകുലതയാണ് കവിതാന്ത്യത്തിൽ കാണാൻ സാധ്യമാകുന്നത്.