Plus Two History Question Paper March 2024 Malayalam Medium

Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers March 2024 Malayalam Medium helps in understanding answer patterns.

Kerala Plus Two History Previous Year Question Paper March 2024 Malayalam Medium

Time: 2 1⁄2 Hours
Scores : 80

Question 1.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക.

A B
റാണി ലക്ഷ്മിഭായ് ഡൽഹി
കൻവർസിങ്ങ് ഝാൻസി
ബഹാദൂർഷാ ക കാൺപൂർ
നാനാ സാഹിബ് ആറ (ബീഹാർ)

Answer:

A B
റാണി ലക്ഷ്മിഭായ് ത്ധാൻസി
കൻവർസിങ്ങ് അറ
ബഹാദൂർഷാ ക ഡൽഹി
നാനാ സാഹിബ് കാൺപൂർ

2 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 2.
ഖൽസാ പാമ്പിന്റെ സ്ഥാപകൻ ആര്?
a) ഗുരുനാനാക്
b) ഗുരു അർജൻ
c) ഗുരു ഗോബിന്ദ് സിംഗ്
d) ഗുരു തേജ് ബഹാദുർ
Answer:
c) ഗുരു ഗോബിന്ദ് സിംഗ്

Plus Two History Question Paper March 2024 Malayalam Medium

Question 3.
പത്മാവതിന്റെ രചയിതാവിനെ തിരിച്ചറിയുക.
a) യണിയ
b) മാലിക് മുഹമ്മദ് ജെയ്സി
c) രാമാനന്ദ
d) ബാബ ഫരീദ്
Answer:
b) മാലിക് മുഹമ്മദ് ജെയ്സി

Question 4.
‘ഗരീബ് നവാസ് എന്ന് പ്രശസ്തിയാർജിച്ചത് ആര്?
a) ഖ്വാജ മുദീൻ
b) മുഹമ്മദ് ബിൻ തുഗ്ലക്ക്
(c) അക്ബർ
d) ഷെയ്ഖ് നിസാമുദ്ദീൻ
Answer:
a) ഖ്വാജ മുദീൻ

Question 5.
ചുവടെ കൊടുത്തിട്ടുള്ളവയിൽ വചനങ്ങളുമായി ബന്ധ പ്പെട്ട വിഭാഗം ഏത്?
a) ആൾവാർമാർ
b) സിഖുകാർ
c) നായനാർമാർ
d) വീരശൈവന്മാർ
Answer:
d) വീരശൈവന്മാർ

Question 6.
പ്രാചീന കേരളത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പെരുമാറ്റ സംഹിത.
a) ല്ലാപ്പം
b) സടൈ
c) വിരുത്തി
d) തൊടുത്തൽ
Answer:
a) ല്ലാപ്പം

Question 7.
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ രാജാവിനെ ചൂണ്ടിക്കാണിക്കുക.
a) കുഞ്ഞാലി മരയ്ക്കാർ
b) ശക്തൻ തമ്പുരാൻ
c) മാർത്താണ്ഡവർമ്മ
d) ടിപ്പു സുൽത്താൻ
Answer:
c) മാർത്താണ്ഡവർമ്മ

Question 8.
ചുവടെ കൊടുത്തിട്ടുള്ളവയെ കാലഗണനയ്ക്കനുസ രിച്ച് എഴുതുക.

  • കുറിച്യ കലാപം
  • പഴശ്ശി കലാപം
  • ക്ഷേത്രപ്രവേശന വിളംബരം
  • കുണ്ടറ വിളംബരം

Answer:
പഴശ്ശ കലാപം (1793 – 1805)
കുണ്ടറ വിളംബരം (1809)
കുറിച്യ കലാപം (1812
ക്ഷേത്രപ്രവേശന വിളംബരം (1936)

Question 9.
തന്നിരിക്കുന്ന പ്രാചീന ഇന്ത്യയുടെ രൂപരേഖയിൽ ചുവടെ കൊടുത്തിട്ടുള്ള സ്ഥലങ്ങൾ അടയാളപ്പെടു എത്തുക.
ബോധ്യ
സാഞ്ചി
സാരാനാഥ്
അമരാവതി
Answer:
േണ്ാധ്ഗയ
സാരാനാഥ്
സാഞ്ചി
അമരാവതി

10 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരമെഴുതുക. (8 × 2 = 16)

Question 10.
സ്തൂപങ്ങൾ നിർമ്മിച്ചത് എന്തിന്?
Answer:
ബുദ്ധന്റെ അവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുള്ള കുന കളാണ് സ്തൂപങ്ങൾ. ബുദ്ധന്റെ അവശിഷ്ടങ്ങൾ അശോകൻ പ്രധാന നഗരങ്ങളിലേക്ക് വിതരണം ചെയ്യു കയും സ്തൂപങ്ങൾ നിർമ്മിക്കാൻ നിർദ്ദേശം നൽകു കയും ചെയ്തു.

Question 11.
സിയാറത്തും, ഖവാലിയും നിർവചിക്കുക.
Answer:
സിയാറത്ത് – സൂഫി ഗുരുക്കന്മാരുടെ ശവകുടി രത്തിലേക്കുള്ള തീർത്ഥയാത്ര.
ഖവാലി – സിയാറത്തിന്റെ സമയത്ത് നടത്തുന്ന സംഗീതാലാപനം.

Question 12.
മിൽക്കിയത്തിനെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
Answer:
സെമീന്ദാർമാരുടെ സ്വകാര്യ ഭൂമി: സെമീന്ദാർമാരുടെ സ്വകാര്യ ആവശ്യത്തിനാണ് ഇവിടെ കൃഷി ചെയ്തത്.

Question 13.
ജമ, ഹസിൽ എന്നീ പദങ്ങൾ നിർവ്വചിക്കുക.
Answer:
ജമ – കണക്കാക്കിയ നികുതി
ഹസിൽ – പിരിച്ചെടുത്ത നികുതി

Question 14.
ജോട്ടദാർമാർ ആരായിരുന്നു?
Answer:
പണം പലിശയ്ക്കു നൽകുന്നതും പ്രാദേശിക വ്യാപാ രവും നിയന്ത്രിച്ചിരുന്ന ബംഗാളിലെ ധനിക കർഷകരാ യിരുന്നു ജോട്ടേദാർമാർ.

Question 15.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്മഹൽ കുന്നുകൾക്ക് ചുറ്റും ജീവിച്ചിരുന്ന രണ്ട് ജനവിഭാഗങ്ങ ളുടെ പേര് എഴുതുക.
Answer:
പഹാരിയകൾ
പന്താളുകൾ

Plus Two History Question Paper March 2024 Malayalam Medium

Question 16.
1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ഏതെങ്കിലും രണ്ട് കിംവദന്തികൾ സൂചിപ്പിക്കുക.
Answer:

  • പുതിയ വെടിയുണ്ടയിൽ പശുവിന്റേയും പന്നിയു ടേയും കൊഴുപ്പ് പുരട്ടിയിട്ടുണ്ട്.
  • കമ്പോളങ്ങളിൽ വിൽക്കുന്ന ധാന്യപ്പൊടിയിൽ ബ്രിട്ടീഷുകാർ പശുവിന്റേയും പന്നിയുടേയും എല്ലുപൊടി മിശ്രണം ചെയ്തിരിക്കുന്നു.
  • ഹിന്ദുക്കളുടേയും, മുസ്ലിങ്ങളുടേയും മതങ്ങളെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ ഗൂഢാലോചന നടത്തു ന്തു.

Question 17.
1857 – ലെ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും രണ്ട് ചിത്രങ്ങളുടെ പേര് എഴുതുക.
Answer:
റിലീഫ് ഓഫ് ലഖ്നൗ
ഇൻ മെമ്മോറിയം
ജസ്റ്റിസ്
മിസ്സ് വീലർ
മാണി ലക്ഷ്മീഭായ്
ദി ക്ലമൻസി ഓഫ് കാനിംഗ്
എക്സിക്യൂഷൻ ഓഫ് മ്യൂട്ടിനീർസ് ഇൻ പെഷവാർ
ദി ബ്രിട്ടീഷ് ലയൺസ് വെൻജിയൻസ് ഓൺ ദ

Question 18.
സംഘം പദ്യങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും രണ്ട് തിണകളുടെ പേര് എഴുതുക.
Answer:
കുറിഞ്ചി
മുല്ലൈ
പാലൈ
മരുതം
നെയ്തൽ

19 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 3 = 6)

Question 19.
ഹാരപ്പൻ സംസ്കാരത്തിന്റെ അധഃപതനത്തിലേക്ക് നയിച്ച് ഏതെങ്കിലും മൂന്ന് കാരണങ്ങൾ എഴുതുക.
Answer:
വനനശീകരണം
കാലാവസ്ഥയിലെ മാറ്റം
അമിതമായ വെള്ളപൊക്കം
ഭൂമിയുടെ അമിതമായ ഉപയോഗം
നദിയുടെ ഗതി മാറിയതോ വറ്റി വരണ്ടതോ

Question 20.
മുഗൾ കാലഘട്ടത്തിലെ ഏതെങ്കിലും മൂന്ന് ദിനവൃത്താ ഞങ്ങളുടെ പേര് എഴുതുക.
Answer:

  • അക്ബർ നാ
  • ബാദ്ഷ നാമ
  • ഹുമയൂൺ നാമ
  • ആലംഗീർ നാമ

Question 21.
മഹാത്മാഗാന്ധിയുടെ ആദ്യകാലത്തെ മൂന്ന് പ്രാദേശിക സമരങ്ങൾ ഏതെല്ലാം?
Answer:
ചമ്പാരൻ സത്യഗ്രഹം – 1917 – ബീഹാർ
ഖേദ സത്യഗ്രഹം – 1918 – ഗുജറാത്ത്
അഹമ്മദാബാദ് മിൽ സമരം – 1918 – ഗുജറാത്ത്

22 മുതൽ 26 വരെയുള്ള ചോദ്വങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (4 × 4 = 16)

Question 22.
ലിഖിത തെളിവുകളുടെ പരിമിതികൾ എന്തെല്ലാം?
Answer:

  • സാങ്കേതിക പരിമിതികൾ: അക്ഷരങ്ങൾ അവ്യക്ത മായി കൊത്തിയിട്ടുണ്ടാകും.
  • ലിഖിതങ്ങൾ നശിക്കുകയോ അക്ഷരങ്ങൾ നഷ്ട പെടുകയോ ചെയ്തിരിക്കാം.
  • ലിഖിതങ്ങളിൽ ഉപയോഗിച്ചിട്ടുള്ള വാക്കുകളുടെ അർത്ഥം എപ്പോഴും ശരിയാകണമെന്നില്ല.
  • എല്ലാ ലിഖിതങ്ങളും കണ്ടെത്തി വായിച്ച്, പ്രസിദ്ധീ കരിച്ച്, പരിഭാഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
  • പലതിനും കാലത്തെ അതിജീവിക്കാൻ കഴിഞ്ഞി
  • രേഖപ്പെടുത്തിയ സംഭവങ്ങളുടെ പ്രാധാന്യം.
  • ലിഖിതം തയ്യാറാക്കാൻ അനുവാദം നൽകിയ വ്യക്തിയുടെ കാഴ്ചപ്പാട് ഉയർന്ന് നിൽക്കും.

Question 23.
ധർമ്മശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന നാല് വർണ്ണ ങ്ങളുടെ മാതൃകാ തൊഴിലുകൾ വിശദീകരിക്കുക
Answer:
ബ്രാഹ്മണൻ – വേദങ്ങൾ പഠിക്കുന്നു, പഠി പ്പിക്കുന്നു. യാഗങ്ങൾ അനു ഷ്ഠിക്കുന്നു. പാരിതോഷിക ങ്ങൾ നൽകുകയും, സ്വീക രിക്കുകയും ചെയ്യുന്നു.

  • ക്ഷത്രിയന്മാർ – യുദ്ധത്തിൽ ഏർപ്പെടുന്നു. ജനങ്ങളെ സംരക്ഷിക്കു കയും നീതിന്യായ ഭരണം നട ത്തുകയും ചെയ്യുന്നു, വേദ ങ്ങൾ പഠിക്കുന്നു. യാഗ ങ്ങൾ നടത്തുന്നു. പാരിതോ ഷികങ്ങൾ’ നൽകുന്നു.
  • വൈശ്യന്മാർ – കൃഷി, കാലി വളർത്തൽ, കച്ചവടം എന്നിവയിലേർപ്പെ ട്ടുന്നു.
  • ശൂദ്രന്മാർ – മൂന്ന് ഉന്നതവർണങ്ങളേയും സേവിക്കുന്നു.

Question 24.
വിജയ നഗര സാമ്രാജ്യത്തിൽ നിലനിന്നിരുന്ന അമരനാ യക സമ്പ്രദായം വിവരിക്കുക.
Answer:
വിജയനഗര സാമ്രാജ്യത്തിന്റെ ‘അമര നായക സമ്പ്രദായം നിലനിന്നിരുന്നു. ഡെൽഹി സുൽത്താന്മാ രുടെ ‘ഇക്താ സമ്പ്രദായത്തിന്റെ പല സവിശേഷതകളും അമരനായക സമ്പ്രദായത്തിന് ഉണ്ടായിരുന്നു. അമരനാ യകന്മാർ സൈനിക മേധാവികളായിരുന്നു. വിജയനഗര രാജാക്കന്മാർ അവർക്കു ഭരിക്കുന്നതിനു വേണ്ടി ചില പ്രദേശങ്ങൾ നൽകിയിരുന്നു. ഈ പ്രദേശങ്ങളെ ‘അമര’ എന്നാണ് വിളിച്ചിരുന്നത്.

ഈ പ്രദേശങ്ങളുടെ അഥവാ അമരത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് നായകന്മാരാണ്. അതുകൊണ്ടാണ് അവരെ അമരനായകന്മാർ ‘എന്നു വിളിച്ചിരുന്നത്. ഈ പ്രദേശത്തെ കർഷകർ, കൈവേലക്കാർ, കച്ചവടക്കാർ എന്നിവരിൽ നിന്ന് നികുതികളും മറ്റു കരങ്ങളും അവർ പിരിച്ചെടുത്തു. വരുമാനത്തിൽ ഒരു ഭാഗം സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി അവർ ഉപയോഗിച്ചു. മറ്റൊരു മാർഗ്ഗം ഒരു നിശ്ചിത എണ്ണം കുതിരകളേയും ആനകളേയും നിലനിർത്തുന്നതിനുവേണ്ടി ചെലവഴിച്ചു വരുമാനത്തിന്റെ ചെറിയൊരു ഭാഗം ക്ഷേത്രപരിപാലനത്തിനും ജലസേചന പ്രവർത്തനങ്ങൾ ക്കുമായി വിനിയോഗിച്ചിരുന്നു. അമരനായകന്മാർ വിജയനഗര രാജാക്കന്മാർക്ക് നിക സഹായം നൽകിയിരുന്നു. ഈ സൈനിക ശക്തി ഉപയോഗിച്ചാണ് രാജാക്കന്മാർ ദക്ഷിണ ഉപദ്വീപ് പൂർ ണ്ണമായും അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്.

അമരനായകന്മാർ രാജാവിന് വർഷംതോറും കപ്പം നൽ കണമായിരുന്നു. മാത്രമല്ല രാജകൊട്ടാരത്തിൽ ചെന്ന് രാജാവിന് സമ്മാനം നൽകികൊണ്ട് അദ്ദേഹത്തോടുള്ള അവരുടെ കൂറ് പ്രകടിപ്പിക്കണമായിരുന്നു. അമര നായകന്മാരുടെ മേലുള്ള നിയന്ത്രണം കാണിക്കുന്നതി നുവേണ്ടി രാജാക്കന്മാർ അവരെ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. എങ്കിലും 17 -ാം നൂറ്റാണ്ടോടെ അമരനായ ശ കാരായി രാജാവിന്റെ അധികാരത്തെ പോലും അവർ വെല്ലുവിളിക്കാൻ തുടങ്ങി.

Question 25.
അവധിലെ താലൂക്ക്ദാർമാർ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്താൻ കാരണമെന്ത്?
Answer:
താലൂക്ക്ദാർമാരെ ഒഴിവാക്കികൊണ്ട് യഥാർത്ഥ ഭൂവുട മകളുമായി നികുതി വ്യവസ്ഥയുണ്ടാക്കാം എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ കരുതിയിരുന്നത്. ഇത് കർഷ കചൂഷണം കുറയ്ക്കുമെന്നും ഗവൺമെന്റിന്റെ വരു മാനം വർധിപ്പിക്കുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഇതൊന്നുമുണ്ടായില്ല. അവധിലെ ഭൂരി ഭാഗം പ്രദേശങ്ങളിലും കർഷകരുടെമേൽ അമിതമായ നികുതിയാണ് ചുമത്തിയിട്ടുള്ളതെന്ന് താമസിയാതെ ഉദ്യോഗസ്ഥന്മാർക്ക് മനസ്സിലായി. ചുരുക്കത്തിൽ താൽക്കാലിക വ്യവസ്ഥ ഒരു പരാജയമായിരുന്നു.

താലൂ ക്ക്ദാർമാരെയോ കർഷകരെയോ അത് തൃപ്തരാക്കിയില്ല. താലൂക്ക്ദാർമാർ സ്ഥാനഭൃഷ്ടരായതോടെ അവധിലെ സാമൂഹ്യക്രമം പൂർണ്ണമായും തകർന്നു. താലൂ ക്ക്ദാർമാരും കർഷകരും തമ്മിലുണ്ടായിരുന്ന കെട്ടുപാ ടുകളെല്ലാം തകർന്നു. ബ്രിട്ടീഷ് കാലഘട്ടത്തിനു മുമ്പ് താലൂക്ക്ദാർമാരും കർഷകരും തമ്മിൽ ഒരു ആത്മ ബന്ധം നിലനിന്നിരുന്നു. താലൂക്ക്ദാർമാർ കർഷകരെ പീഡിപ്പിച്ചിരുന്നുവെങ്കിലും ഒരു രക്ഷകർത്താവിനെ പോലെ അവരോട് ഉദാരത കാണിച്ചിരുന്നു. അവശ്യ ഘട്ട ങ്ങളിലെല്ലാം അവർ കർഷകരെ സഹായിച്ചു.

ഉത്സവ കാലങ്ങളിൽ അവർക്ക് വായ്പകൾ നൽകുകയും ചെയ്തു. കർഷകരാകട്ടെ താലൂക്ക്ദാർമാരോട് വലിയ കൂറുപുലർത്തുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാ രുടെ വരവോടെ ഈ ബന്ധങ്ങളെല്ലാം തകിടം മറിഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്നും യാതൊരു പരിഗണനകളും കർഷകർക്ക് ലഭിച്ചില്ല. മാത്രമല്ല അമിതമായ നികുതിഭാരം അവർ കർഷകർക്കുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. കർക്കശമായ രീതിയിലാണ് നികുതി പിരിച്ചെ ടുത്തിരുന്നത്. കഷ്ടപാടുകളുടേയും വിളനാശത്തി ന്റെയും സമയത്ത്, അല്ലെങ്കിൽ ഉത്സവകാലത്ത് ബ്രിട്ടീ ഷുകാരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഇളവു

കളോ സഹായമോ അവർക്ക് കിട്ടിയില്ല. സ്ഥാനഭ്രഷ്ടരാവുകയും പുറന്തള്ളപ്പെടുകയും ചെയ്ത താലൂക്ക്ദാർമാർ തങ്ങളുടെ നഷ്ടപ്പെട്ട എസ്റ്റേറ്റുകളും പദവിയും വീണ്ടെടുക്കാൻ ആഗ്രഹിച്ചു. അവർ ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും കടുത്ത എതിരാളികളായി ത്തീർന്നു. 1857-ൽ ഉഗ്രവും ദീർഘവുമായ പോരാട്ട ങ്ങൾ നടന്ന അവധിനെപ്പോലെയുള്ള പ്രദേശങ്ങളിൽ താലൂക്ക്ദാർമാരും കർഷകരുമാണ് കലാപത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നത്.

താലൂക്ക്ദാർമാരിൽ പലരും അവധിലെ നവാബിനോട് കൂറുള്ളവരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അവർ നവാബിന്റെ ഭാര്യയായ ബീഗം ഹസ്റത്ത് മഹലിനോടൊപ്പം ചേർന്നു. പരാജയത്തിലും അവർ ബീഗത്തെ കൈവിട്ടില്ല.
അവധ് പിടിച്ചെടുത്ത് ശിപായിമാരേയും അസംതൃപ്തമാ ക്കിയിരുന്നു. ശിപായിമാരിൽ നല്ലൊരു ഭാഗവും അവ ധിൽ നിന്നുള്ളവരായിരുന്നു. ജന്മനാട് ബ്രിട്ടീഷുകാരുടെ കൈകളിൽ അകപ്പെടുന്നത് രോഷത്തോടെയാണ് അവർ നോക്കി കണ്ടത്.

Plus Two History Question Paper March 2024 Malayalam Medium

Question 26.
ഇന്ത്യ വിഭജനം സ്ത്രീകളെ ബാധിച്ചത് എങ്ങനെയാണ്?
Answer:
വിഭജന സമയത്ത് സാധാരണ ജനങ്ങൾക്കുണ്ടായ അനു ഭവങ്ങൾ ചരിത്രകാരന്മാർ വിശകലനം ചെയ്തിട്ടുണ്ട്. അക്കാലത്ത് സ്ത്രീ കൾക്കുണ്ടായ ഭീകരമായ അനുഭ വങ്ങളെക്കുറിച്ചും ധാരാളം പണ്ഡിതന്മാർ എഴുതിയിട്ടു ണ്ട്. വിഭജനത്തിന്റെ ഏറ്റവും ക്രൂരമായ ഇരകൾ സ്ത്രീക ളായിരുന്നു. അവർ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും തട്ടിക്കൊണ്ടുപോയി വിറ്റു. അപരിചിതമായ നാടുകളിൽ അപരിചിതമായ സാഹചര്യങ്ങളിൽ അപരിചിതരോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവർ നിർബദ്ധി തരായി. ഈ ഭീകരമായ അനുഭവങ്ങൾ സ്ത്രീകളെ അങ്ങേയറ്റം വ്രണപ്പെടുത്തി. പുതിയ സാഹചര്യങ്ങളു മായി ഇണങ്ങിച്ചേർന്ന് ഒരു പുതിയ കുടുംബബന്ധമാരം ഭിക്കാൻ അവരിൽ പലരും തയ്യാറായി.

എന്നാൽ മനുഷ്യബന്ധത്തിലെ സങ്കീർണ്ണതകൾ മന സ്സിലാക്കാൻ ഇന്ത്യയിലേയോ പാക്കിസ്ഥാനിലെയോ ഗവൺമെന്റുകൾ ശ്രമിച്ചില്ല. ഇന്ത്യയിലുള്ള പാക്കി സ്ഥാൻ സ്ത്രീകളേയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ സ്ത്രീകളേയും കണ്ടുപിടിച്ച് പരസ്പരം കൈമാറാൻ ഇരു ഗവൺമെന്റുകളും തീരുമാനിച്ചു. ഇതിനെത്തുടർന്ന്,

തട്ടിക്കൊണ്ടുപോയ സ്ത്രീകളെ കണ്ടെത്തുന്നതിനുള്ള ശ്രമം രണ്ടു രാജ്യങ്ങളിലും ആരംഭിച്ചു. അവരെ പഴയ കുടുംബങ്ങളിലേക്കോ സ്ഥലങ്ങളിലേക്കോ തിരിച്ചയച്ചു. ഇക്കാര്യത്തിൽ സ്ത്രീകളുടെ അഭിപ്രായമോ സമ്മതമോ ആരും തിര ക്കിയില്ല. അങ്ങനെ സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു.
കണക്കനുസരിച്ച് മൊത്തം 30,000 സ്ത്രീകൾ വീണ്ടെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് 22,000 മുസ്ലീം സ്ത്രീകളേയും പാക്കിസ്ഥാനിൽ നിന്ന് 8000 ഹിന്ദു – സിഖ് സ്ത്രീകളേയും. ഈ വീണ്ടെടുക്കൽ പ്രക്രിയ 1954 വരെ നീണ്ടുനിന്നു.

27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 5 = 10)

Question 27.
ഹാരപ്പൻ ജനത കരകൗശലോൽപ്പാദനത്തിന് ആവശ്വ മായ അസംസ്കൃത വസ്തുക്കൾ കരസ്ഥമാക്കിയിരുന്നത് എങ്ങനെ?
Answer:
കരകൗശലോല്പന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ വസ്തുക്കൾ ഹരപ്പൻ ജനത ഉപഭൂഖണ്ഡത്തിൽ നിന്ന് ശേഖരിച്ചിരുന്നു. ഇതിനായി പല തന്ത്രങ്ങളും അവർ ഉപയോഗിച്ചു.

1) അധിവാസകേന്ദ്രങ്ങളുടെ സ്ഥാപനം (Establish ment of Settlements) അസംസ്കൃത വിഭവങ്ങൾ കരസ്ഥമാക്കുന്നതിനുവേണ്ടി ഹരപ്പൻ ജനത ഉപയോഗിച്ച ഒരു തന്ത്രം അംസ്കൃത വിഭവങ്ങൾ സുഗമമായി ലഭിക്കുന്ന പ്രദേശ ങ്ങളിൽ അധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്. ഉദാഹര ണത്തിന്, ചിപ്പികൾ ധാരാളമായി ലഭിച്ചിരുന്ന പ്രദേശ ങ്ങളിൽ അവർ നാഗേശ്വർ, ബലാകോട്ട് എന്നീ അധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. അതുപോലെ ഇന്ദ്രനീലക്കല്ല് സുലഭ മായി ലഭ്യമായിരുന്ന പോർതുഗായിലും (അഫ്ഗാനിസ്ഥാൻ), ഇന്ദ്രഗോപ കല്ലും വെണ്ണക്കല്ലും ലോഹങ്ങളും ലഭ്യമായിരുന്ന ലോഥാളിലും അവർ അധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു.

അധിവാസ കേന്ദ്രങ്ങൾ
നാഗേശ്വർ, ബാലാകോട്ട്
പോർതുഗായി
വസ്തുക്കൾ
ചിപ്പികൾ
• ഇന്ദ്രനീലക്കല്ല് (അഫ്ഗാനിസ്ഥാൻ)
• ഇന്ദ്രഗോപക്കല്ല്
(ബച്ചിൽ നിന്ന്
• വെണ്ണക്കല്ല് (ദക്ഷിണ രാജസ്ഥാനിൽ നിന്നും വടക്കൻ ഗുജറാത്തിൽ നിന്നും
ചെമ്പ് (രാജസ്ഥാനിലെ ഖേത്രി ഖനികളിൽ നിന്ന്

2) പര്യടനങ്ങൾ അയയ്ക്കൽ (Sending expeditions) : അസംസ്കൃത വിഭവങ്ങൾ കരസ്ഥമാക്കു ന്നതിന് ഹരപ്പൻ ജനത സ്വീകരിച്ച മറ്റൊരു തന്ത്രം പര്വടനങ്ങൾ അയയ്ക്കുക എന്നതാണ്. രാജസ്ഥാ നിലെ ഖത്രിയിലേക്കും (ചെമ്പിനു വേണ്ടി ദക്ഷിണേന്ത്യയിലേക്കും സ്വർണ്ണത്തിനുവേണ്ടി അവർ പര്യടനങ്ങൾ അയച്ചു.

ഈ ര്യടനങ്ങൾ പ്രാദേശിക സമുദായങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ അവരെ സഹായിച്ചു. ഹരപ്പൻ ജനത നിർമ്മിച്ച വെണ്ണക്കല്ലുകൊണ്ടുള്ള ചെറിയ കണ്മണി മാലകൾ പോലെയുള്ള സാധന ങ്ങൾ ഈ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇരുകൂട്ടരും തമ്മിലുള്ള ബന്ധങ്ങളെ സൂചിപ്പി ക്കുന്നു..

പുരാവസ്തു ഗവേഷകർക്ക് ഗണേഷ് വർ ജോധ്പുര (Ganeshwar Jodhpura) സംസ്കാരം എന്നു വിളിക്കുന്ന സംസ്കൃതിയെക്കുറിച്ചുള്ള തെളിവുകൾ തി പ്രദേശത്തു നിന്ന് ലഭിച്ചിട്ടുണ്ട്. ഹരപ്പയിൽ നിന്നും വ്യത്യസ്തമായ മൺപാത്രങ്ങളും,

ചെമ്പുസാധനങ്ങളുടെ അസാധാരണ സമ്പന്നത യുമാണ് ഈ സംസ്കാരത്തിന്റെ സവിശേഷതകൾ. ഈ പ്രദേശത്തെ നിവാസികൾ ഹരപ്പൻ ജനതയ്ക്ക് ചെമ്പ് വിതരണം ചെയ്തിരിക്കാനുള്ള സാധ്യതയുണ്ട്.

Question 28.
പതിനാറ് മഹാജനപദങ്ങളിൽ മഗധ ഒന്നാമതെത്താൻ കാര ണമെന്ത്?
Answer:
പതിയോഗികളെ കീഴ്പ്പെടുത്തി ഒരു വൻ ശക്തിയായി ഉയർന്നു വരാൻ മഗധയെ സഹായിച്ച നിരവധി കാരണ ങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്.

മഗധ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നു. അവിടത്തെ സമ്പുഷ്ടമായ എക്കൽ മണ്ണ് കൃഷി യുടെ വളർച്ചയെ സഹായി ക്കുകയും ഉല്പാദ നക്ഷമത വർധിപ്പിക്കുകയും ചെയ്തു. ഇത് മിച്ചോ ല്പാദനം നടത്താൽ കർഷകരെ പ്രാപ്തരാക്കി.

തലസ്ഥാന നഗരത്തോടു ചേർന്നുള്ള ഇരുമ്പ് ഖനി കൾ മഗധയുടെ കൈപിടിയിലായിരുന്നു. അതി നാൽ ഇരുമ്പു പയോഗിച്ച് മേൽത്തരം ആയുധ ങ്ങളും ഉപകരണങ്ങളും നിർമ്മിക്കാൻ അവർക്കു കഴിഞ്ഞു.

മഗധൻ സൈന്യത്തിന്റെ ഒരു പ്രധാന ഘടകമാ യിരുന്ന ആനകൾ അവിടത്തെ വനങ്ങളിൽ സുല ഭമായിരുന്നു. യുദ്ധങ്ങളിൽ ആനകളെ വൻതോതിൽ ഉപയോഗിച്ചിരുന്ന ആദ്യത്തെ രാജ്യം മഗധയാണ്.

ഗംഗയും അതിന്റെ പോഷക നദികളും കുറഞ്ഞ ചെലവിൽ യാത്രചെയ്യാനും വിനിമയം സൗകര്യ പ്രദമാക്കാനും ജനങ്ങളെ സഹായിച്ചു.

മഗധയുടെ ആദ്യ തലസ്ഥാനമായിരുന്ന രാജ ഗൃഹവും പിന്നത്തെ തലസ്ഥാനമായ പാടലീ പുത്രയും തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്തിരുന്നത്. ഇത് പുറമെ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് സംരക്ഷണ
മേകി.

ബിംബിസാരൻ, അജാതശത്രു, മഹാപത്മ നന്ദൻ തുട ങ്ങിയ രാജാക്കന്മാരുടേയും അവരുടെ മന്ത്രിമാരു ടേയും നയങ്ങൾ

Plus Two History Question Paper March 2024 Malayalam Medium

Question 29.
ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയ്ക്ക് മുഗൾഭ രണം വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. വിശ ദമാക്കുക.
Answer:
ഇത് സാംസ്കാരിക സമന്വയത്തിന്റെ കാലമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം തുർക്കി, ഇറാൻ സംസ്കാരങ്ങളുമായി ഇഴുകിച്ചേർന്നു. ഈ സമന്വയം വാസ്തുവിദ്യ, ചിത്രകല, ഭാഷ, സാഹിത്യം, സംഗീതം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയിലെല്ലാം കാണാവുന്നതാണ്. പേർഷ്യൻ സ്വാധീനം സാഹിത ത്തിലും ഭാഷയിലും കാണാൻ കഴിയും. അറബിക് ഭാഷ യിലേയും പേർഷ്യൻ ഭാഷയിലേയും നിരവധി വാക്കു കളും പ്രയോഗങ്ങളും വിവിധ ഇന്ത്യൻ ഭാഷകളെ സമ്പു ഷ്ടമാക്കി. രാമായണം, മഹാഭാരതം തുടങ്ങിയ ഇന്ത്യൻ കൃതികൾ പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തി. ഈ സമ സ്വയം മറ്റ് മേഖലകളായ വസ്ത്രം, ഭക്ഷണം, ആഘോഷ ങ്ങൾ തുടങ്ങിയവയിലും കാണാവുന്നതാണ്.

30 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക.

Question 30.
‘മോഹൻജോദാരോ ഒരു ആസൂത്രിത നഗരകേന്ദ്രം ആയി രുന്നു. സാധൂകരിക്കുക.
കോട്ട നഗരവും കീഴ്പട്ടണം
വലിയ കുളം
അഴുക്ക്ചാൽ സംവിധാനം
ഗാർഹിക വാസ്തുവിദ്യ
Answer:
i) യോജിക്കുന്നു. ഹാരപ്പൻ സംസ്കാരം ഒരു നഗര സംസ്കാരമാണെന്ന് തെളിയിക്കുന്ന ധാരാളം തെളിവു കൾ ചരിത്രം ബാക്കിവെച്ചിട്ടുണ്ട്.

ഹാരപ്പൻ സംസ്കാരത്തിന്റെ ഏറ്റവും പ്രസിദ്ധമായ സൈറ്റാണ് മോഹൻജോദാരോ, ഹാരപ്പയ്ക്കു ശേഷമാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്. ഹാരപ്പൻ സംസ്കാരത്തിന്റെ നഗരാസൂത്രണം, വീടുകൾ, മുദ്രകൾ എന്നിവയെക്കു റിച്ചുള്ള മിക്ക വിവരങ്ങളും ലഭിച്ചിട്ടുള്ളത് മോഹൻജോ ദാരോയിൽ നിന്നാണ്. സിന്ധിലെ ലാർക്കാന ജില്ലയിൽ സിന്ധുനദിയുടെ തീരത്താണ് ഈ വൻനഗരം സ്ഥിതി ചെയ്യുന്നത്. മോഹൻ ജോദാരോ എന്ന പദത്തിന്റെ അർത്ഥം “മരിച്ചവരുടെ കുന്ന്’ (The mound of the dead) എന്നാണ്. ഇവിടെ നടത്തിയ ഉത്ഖനനങ്ങൾ ആസൂത്രിതമായി ഒരു നഗര കേന്ദ്രത്തിന്റെ അവശിഷ്ട ങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു. ഈ നഗരത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു. 1. കോട്ട (The Citadel)
2. ജീഴ്പടണം (The Lower Town).

1. കോട് (The Citadel)
മനുഷ്യനിർമ്മിതമായ ഒരു ചെറിയ വേദിയാണ്’ (Platform) കോട്ട നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്താണ് ഇത് നിർമ്മി ക്കപ്പെട്ടിട്ടുള്ളത്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗമാണ് കോട്ട. ഇതിന്റെ അസാധാരണ ഉയരത്തിന് രണ്ട് കാരണ ങ്ങളുണ്ട്. ഒന്നാമതായി, ഒരു ഉയർന്ന പ്രദേശത്താണ് അത് നിർമ്മിച്ചിട്ടുള്ളത്. രണ്ടാമതായി, അതിലെ കെട്ടിടങ്ങൾ മണ്ണു കൊണ്ടുള്ള ഇഷ്ടികകൾക്ക് മുകളിലാണ് നിർമ്മിച്ചിട്ടുള്ളത്. കോട്ടയെ മതിലുകൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ കീഴ്പ്പട്ടണത്തിൽ നിന്ന് അത് വേറിട്ടു നിൽക്കുന്നു. കോട്ട യിൽ ധാരാളം വലിയ കെട്ടിടങ്ങളുണ്ട്. അവ പൊതു കെട്ടിടങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രത്യേകമായ പൊതുലക്ഷ്യങ്ങൾക്കുവേണ്ടിയാണ് അവ ഉപയോഗിക്ക പ്പെട്ടിരുന്നത്. കലവറ, വലിയ കുളിപ്പുര എന്നിവയാണ് കോട്ടയിലെ പ്രധാന കെട്ടിടങ്ങൾ.

കലവറ (The Warehouse)
മോഹൻജോദാരോയിലെ ഏറ്റവും വലിയ കെട്ടിടം അവി ടത്തെ കലവറ അഥവാ ധാന്യപ്പുരയാണ്. ഈ കെട്ടിട ത്തിന്റെ കീഴ്ഭാഗം ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചി ട്ടുള്ളത്. അത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കലവ റയുടെ മേൽഭാഗം മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവയെല്ലാം വളരെ കാലം മുമ്പുതന്നെ ദ്രവിച്ചു പോയി രിക്കുന്നു. മിച്ചം വരുന്ന ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചുവെ ക്കുന്നതിനാണ് കലവറകൾ ഉപയോഗിച്ചിരുന്നത്.

വലിയ കുളിപ്പുര (The Great Bath)
മോഹൻജോദാരോയിലെ കോട്ടയ്ക്കുള്ളിൽ കാണപ്പെ ടുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുകെട്ടിടം വലിയ കുളി പുരയാണ്. ദീർഘചതുരാകൃതിയിലുള്ള ഒരു വലിയ കുളിപ്പുര. നാലുവശങ്ങളും ഇടനാഴികയാൽ ചുറ്റപ്പെട്ട ഒരു അങ്കണത്തിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. കുളത്തിലേക്ക് ഇറങ്ങുന്നതിന് വടക്കും തെക്കും ഭാഗ ങ്ങളിലായി പടവുകളുണ്ട്. കുളത്തിലെ ജലം ചോർന്നു പോകാതിരിക്കുന്നതിനുവേണ്ടി അതിന്റെ അടിത്തട്ട് ഇഷ്ടികകളും ചുണ്ണാമ്പു കൊണ്ടുള്ള ചാന്തും ഉപയോ ഗിച്ച് ഉറപ്പിച്ചിട്ടുണ്ട്. കുളത്തിന്റെ മൂന്നു വശങ്ങളിലും മുറി കളുണ്ട്. ഒരു മുറിയിലെ വലിയ കിണറിൽ നിന്നാണ് കുള ത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കുളത്തിൽ ജലം നിറയ്ക്കാനും മലിനജലം അഴുക്കുചാലിലേക്ക് ഒഴു ക്കിക്കളയാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു.

വലിയ കുളിപ്പുരയ്ക്ക് മതപരമായ ഒരു ലക്ഷ്യമാണ് ഉണ്ടാ യിരുന്നതെന്ന് ചരിത്രകാരന്മാർ കരുതുന്നു. അനുഷ്ഠാ നപരമായ സ്നാനത്തിനു വേണ്ടിയാണ് ഈ കുളിപ്പുര ഉപയോഗിക്കപ്പെട്ടിരുന്നതെന്ന് അവർ അഭിപ്രായപ്പെ 5303.

വലിയ കുളിപ്പുര ഹാരപ്പൻ ജനത ശുചിത്വത്തിനു നൽകി യിരുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നു. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തേയും അത് പ്രകടിപ്പി ക്കുന്നു.

കീഴ്പ്പട്ടണം : ഗൃഹനിർമ്മാണ വാസ്തു വിദ്യ (Lower Town: Domestic Architecture)
നഗരത്തിന്റെ കിഴക്കുഭാഗത്ത്, കോട്ടയ്ക്ക് തൊട്ടു താഴെയാണ് കീഴ്പ്പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇതി നേയും മതിലുകെട്ടി സംരക്ഷിച്ചിരുന്നു. കീഴ്പട്ടണം ഒരു അധിവാസ മേഖലയായിരുന്നു. ധാരാളം ഇഷ്ടിക വീടു കൾ അടങ്ങിയ ഈ പ്രദേശത്താണ് ഭൂരിഭാഗം ജനങ്ങളും താമസിച്ചിരുന്നത്. ‘ഗ്രിഡ് സമ്പ്രദായം (Grid System) പ്രകാ രമാണ് വീടുകൾ ക്രമീകരിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം റോഡുകൾ മട്ടകോണിൽ പരസ്പരം മുറിച്ചു കടക്കുകയും പട്ടണത്തെ ദീർഘ ചതുരാകൃതിയിലുള്ള അനേകം ബ്ലോക്കുകളായി വിഭജിക്കുകയും ചെയ്തു. റോഡുകളു ടേയും ഇടവഴികളുടേയും ഇരുഭാഗങ്ങളിലായി വീടുകൾ നിർമ്മിക്കപ്പെട്ടു.

എല്ലാ വീടുകൾക്കും ഒരു തുറന്ന നടുമുറ്റവും അതിനു ചുറ്റുമായി മുറികളും ഉണ്ടായിരുന്നു. പാച കം, നെയ്ത്ത് തുടങ്ങിയ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രം നടുമുറ്റമായിരുന്നുവെന്ന് കരുതപ്പെടുന്നു. വീടുകൾ നിർമ്മിച്ചപ്പോൾ ഹാരപ്പൻ ജനത സ്വകാര്യ തയ്ക്ക് ജനാലകൾ പിടിപ്പിച്ചിരുന്നില്ല. തെരുവുകളെ അഭിമുഖീകരിക്കുന്ന വാതിലുകളും ജനാലകളും അപൂർവമായിരുന്നു. കൂടാതെ, പ്രധാന വാതിലി ലൂടെ പ്രവേശിക്കുമ്പോൾ അകത്തളത്തെയോ നടു മുറ്റത്തെയോ നേരിട്ടു കാണാൻ കഴിയുമായിരുന്നി

എല്ലാ വീടുകൾക്കും കുളിമുറികൾ ഉണ്ടായിരുന്നു. ഇഷ്ടിക പാകിയ ഈ കുളിമുറികളെ തെരുവിലെ ഓവു ചാലുകളുമായി ബന്ധിപ്പിച്ചിരുന്നു. വീടുകൾ പല വലി പത്തിൽ ഉള്ളവയായിരുന്നു. ചെറിയ വീടുകൾ മുതൽ മാളികവീടുകൾ വരെ അവയിൽ ഉൾപ്പെട്ടിരുന്നു. ചില വീടുകളിൽ രണ്ടാം നിലയിലോ മേല്പുരയിലോ എത്തു ന്നതിന് കോണിപ്പടികൾ ഉണ്ടായിരുന്നു. രണ്ടുമുറികളുള്ള

കുടിലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾ താമസിച്ചിരുന്ന വീടു കളാണ് അവയെന്ന് കരുതപ്പെടുന്നു.

പല വീടുകളിലും കിണറുകൾ ഉണ്ടായിരുന്നു. പുറമെനിന്നുള്ളവർക്ക് ഉപയോഗിക്കാവുന്ന തര ത്തിൽ വീടിന്റെ ഒരു മുറിയിലാണ് കിണർ കുഴിച്ചി രുന്നത്. വഴിപോക്കർ അവ ഉപയോഗിച്ചിട്ടുണ്ടാകാം.
മോഹൻജോദാരോയിൽ ഉദ്ദേശം 700 കിണറുകൾ ഉണ്ടാ യി രു ന്നു വെന്ന് പണ്ഡിതൻമാർ കണ ക്കാക്കിയിട്ടുണ്ട്.
നഗരത്തിലെ വീടുകളെല്ലാം പണിതുയർത്തിയിരുന്നത് പ്ലാറ്റ് ഫോമുകളുടെ മുകളിലാണ്. ഈ പ്ലാറ്റ്ഫോമുകൾ അടിത്തറകളായി വർത്തിച്ചു. അധിവാസകേന്ദ്രങ്ങൾ ആദ്യം ആസൂത്രണം ചെയ്യുകയും തദനുസൃതമായി നടപ്പിലാക്കു കയുമാണ് ചെയ്തിരുന്നതെന്ന് കരുതപ്പെടുന്നു. ചുടുക ട്ടകളും വെയിലത്തുണക്കിയ പച്ചക്കട്ടകളും കെട്ടിടനിർമ്മാ ണത്തിന് ഉപയോഗിച്ചിരുന്നു. ഈ ഇഷ്ടികകളെല്ലാം ഒരു നിശ്ചിത അനുപാതത്തിലുള്ളവയായിരുന്നു. ഇഷ്ടിക കൾക്ക് അവയുടെ ഉയരത്തിന്റെ നാലിരട്ടി നീളവും രണ്ടി രട്ടി വീതിയും ഉണ്ടായിരുന്നു. എല്ലാ ഹാരപ്പൻ അധിവാസ കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള ഇഷ്ടികകളാണ് ഉപയോ ഗിച്ചിരുന്നത്.

അഴുക്കുചാൽ സമ്പ്രദായം (The Drainage System) ഹാരപ്പൻ നഗരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായൊരു സവി ശേഷത മികവോടെ ആസൂത്രണം ചെയ്തിട്ടുള്ള അഴുക്കു ചാൽ സമ്പ്രദായമാണ്. അത് വളരെയധികം പുരോഗതി പ്രാപിച്ചതും ഉദാത്തവുമായിരുന്നു. അഴുക്കുചാലുകളെ ക്കുറിച്ചുള്ള മാക്കെയുടെ പ്രതികരണം വളരെ ശ്രദ്ധേയ മാണ്. “അത് നിശ്ചയമായും ഇതുവരെയും കണ്ടുപിടിച്ചി ട്ടുള്ളതിൽ ഏറ്റവും പൂർണ്ണതയാർന്ന പുരാതന സമ്പ്രദാ യമാണെന്ന്” അദ്ദേഹം പറയുന്നു. ഓരോ വീടിനേയും തെരുവിലെ ഓവുചാലുമായി ബന്ധിപ്പിച്ചിരുന്നു. കട്ടകളും ചാന്തും ഉപയോഗിച്ചാണ് പ്രധാന ചാലുകൾ നിർമ്മിച്ചിരു ന്നത്.

അഴുക്കുചാലുകൾ ഇഷ്ടികകൊണ്ടോ കരിങ്കൽപ്പാ ളികൾകൊണ്ടോ മൂടിയിരുന്നു. ചിലയിടങ്ങളിൽ ചുണ്ണാമ്പു കല്ലും മൂടികളായി ഉപയോഗിച്ചിരുന്നു. ഈ ആവരണങ്ങ ളെല്ലാം ഇളക്കിമാറ്റി ഓടകൾ വൃത്തിയാക്കാൻ കഴിയുമാ യിരുന്നു. തെരുവിലെ ഓടകൾ ആൾത്തുളകൾ (Mar- holes) കൊണ്ട് സജ്ജമാക്കപ്പെട്ടിരുന്നു.

ഓവുചാലുകളോടു കൂടിയ തെരുവുകളാണ് ആദ്യം നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. പിന്നീട് അവയോട്
ചേർന്ന് വീടുകളും നിർമ്മിക്കപ്പെട്ടു. വീടുകളിലെ മലിനജലം തെരുവിലെ ഓടകളിലേക്ക് ഒഴുകണമെങ്കിൽ ഓരോ വീടിനും തെരുവിനോടു ചേർന്ന് ഒരു ഭിത്തിയെ ങ്കിലും വേണമായിരുന്നു.

അഴുക്കുചാൽ സമ്പ്രദായം ഹാരപ്പൻ ജനതയുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്യം പ്രകടമാക്കുന്നു. ഹാരപ്പൻ നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായി രുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ആരോഗ്യത്തിനും ശുചിത്വത്തിനും ഹാരപ്പൻ ജനത അതീവ ശ്രദ്ധ നൽകിയിരുന്നുവെന്നും ഇതു സൂചി പ്പിക്കുന്നു.

അഴുക്കുചാൽ സമ്പ്രദായം വലിയ നഗരങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നില്ല. ലോഥാളിനെപ്പോലെ യുള്ള ചെറിയ അധിവാസകേന്ദ്രങ്ങളിലും അവ കാണപ്പെട്ടിരുന്നു. ലോഥാളിലെ വീടുകൾ പച്ചക്കട്ട കൾകൊണ്ടാണ് നിർമ്മിച്ചിരുന്നത്. എന്നാൽ അവി ടത്തെ ഓടകൾ നിർമ്മിച്ചത് ചുടുകട്ടകൾ കൊണ്ടാ യിരുന്നു.

Question 31.
ചുവടെ കൊടുത്തിട്ടുള്ള സൂചനകളെ അടിസ്ഥാന ടുത്തി അൽ ബിറുനിയെക്കുറിച്ച് ഒരു ഉപന്യാസം തയ്യാ
നാക്കുക.
കിതാബ് ഉൾ – ഹിന്ദ്
അൽബിറൂനി നേരിട്ട തടസ്സങ്ങൾ
ജാതി വ്യവസ്ഥയെകുറിച്ചുള്ള വിവരണം
Answer:
അൽ ബിറൂണി (973 10501 ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarezm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അതിനാൽ അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറുണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക് പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകന്മാ രുടേയും കൃതികൾ അവയുടെ അറബിക് പരിഭാഷക ളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നു.

1017 – ൽ സുൽത്താൻ മുഹമുദ് ഗസ്നി ഖാദിസം ആക്രമി ച്ചു. അൽ ബിറൂണി ഉൾപ്പെടെയുള്ള അനേകം പണ്ഡി തന്മാരേയും കവികളേയും അദ്ദേഹം തടവുകാരായി പിടിക്കുകയും ഗസ്നിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഒരു തടവുകാരനായാണ് അൽബി റൂണി ഗസ്നിയിലെത്തിയത്. എന്നാൽ ക്രമേണ അദ്ദേഹം ആ നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. മഹ്മൂദ് ഗസ്നിയുടെ സേവനത്തിൽ പ്രവേശിച്ച അദ്ദേഹം ശേഷജീവിതം ഗസ്നി യിൽ തന്നെ ചെലവഴിച്ചു. 70 – 3മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ഗസ്നിലായിരുന്നപ്പോഴാണ് അൽബറുണിയിൽ ഇന്ത്യ യോട് ഒരു താൽപര്യം വളർന്നു വന്നത്. എട്ടാം നൂറ്റാ ണ്ടുമുതൽ ജോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യ ശാസ്ത്രം തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള ഗ്രന്ഥ ങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇതിനിടെ പഞ്ചാബ് ഗസ്നവിഡ് സാമ്രാജ്യത്തിന്റെ ഭാഗ മായിരുന്നപ്പോൾ പ്രാദേശിക ജനതയോട് അടുപ്പം സ്ഥാപിക്കുവാനും അതിലൂടെ പരസ്പരവിശ്വാസത്തി ന്റെയും മനസ്സിലാക്കലിന്റെയും ഒരു സാഹചര്യം സൃഷ്ടി ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ബ്രാഹ്മണപുരോ ഹിതമാരുമായും പണ്ഡിതൻമാരുമായും അനേകവർഷം അദ്ദേഹം ചെലവഴിക്കുകയും അവരിൽ നിന്നും സംസ്കൃത മത തത്ത്വചിന്ത ഗ്രന്ഥങ്ങളും പഠിക്കുകയും ചെയ്തു.

അറബി ഭാഷയിൽ എഴുതിയ അൽബറൂണിയുടെ കിതാ ബ് ഉൽ- ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അദ്ധ്യായങ്ങളായി വിഭ ജിക്കുകയും മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജോതിശാ സ്ത്രം, രസയാനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമു ഹിക ജീവിതം, അളവുതൂക്കങ്ങൾ, വിഗ്രഹപഠനം, നീയ മങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഓരോ അധ്യായത്തിനും വ്യത്യസ്ത മായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോ ടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടി സ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള താരതമ്വത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവചാതാത്മകതകൊണ്ട് ഇത് ഒരു ജ്യാമിതീയ ഘടനയെന്ന് ചില പണ്ഡിതർ വാദി ക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

അപരിചിതമായ നാടുകളെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അൽ – ബിറൂണി ബോധവാനായിരു ന്നു. തന്റെ ഗ്രഹണശേഷിയെ തടസ്സപ്പെടുത്തിയ മൂന്ന് പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 11 ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി – പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാ ണെന്ന് അൽ ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളു ഷമായിരുന്നില്ല.

2) മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാ സമായിരുന്നു രണ്ടാമത്തെ പ്രതിബന്ധം,

3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന പ്രാദേശിക ജനതയായി രുന്നു മൂന്നാമത്തെ പ്രതിബ ന്ധം. വിദേശികളെ സംശ യദൃഷ്ടികളോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയില്ല. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണന അൽ ബിറൂണി സ്വീകരിച്ചു. എന്നാൽ അശുദ്ധരെക്കു റിച്ചുള്ള ബ്രാഹ്മണ സങ്കൽപ്പത്തെ അദ്ദേഹം അംഗീക രിച്ചില്ല. അശുദ്ധ മായിത്തീരുന്ന തെല്ലാം അതിന്റെ യഥാർത്ഥ വിശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെ ട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കു ന്നു.

കടലിലെ ഉപ്പ് വെള്ളത്തിന്റെ മലിനീകരണത്തെ തട യുന്നു. പ്രകൃതിദത്തമായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമി യിലെ ജീവിതം അസാധ്യമാകുമെന്ന് അൽ ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാ നമായ തൊട്ടുകൂട്ടായ്മ അഥവാ സാമൂഹ്യഅശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീക രിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത്ര കർക്ക ശമൊന്നുമായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യജ ജാതിവ്യവസ്ഥയ്ക്കു വെളിയിൽ ജനിച്ചവർ) രെപോലെയുള്ള സാമൂഹ്യവിഭാഗങ്ങൾ കർഷകർക്കും സമീന്ദാർമാർക്കും കുറഞ്ഞ വേതനത്തിന് പണിചെയ്തു കൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരായിരുന്നുവെങ്കിലും എല്ലാ സാമ്പ ത്തിക പ്രവർത്തനങ്ങളിലും അവരെ ഉൾപ്പെടുത്തിയിരു

Plus Two History Question Paper March 2024 Malayalam Medium

Question 32.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചുവടെ പറ യുന്ന മുന്നേങ്ങൾ വിശകലനം ചെയ്യുക.
നിസ്സഹകരണ പ്രസ്ഥാനം
ഉപ്പ് സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
Answer:
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ വൻ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം. നിസ്സഹകരണം ഗാന്ധിജിയുടെ സത്യാഗ്രഹ സങ്കൽപ്പ ത്തിന്റെ ഒരു ഘടകമായിരുന്നു. തുടക്കത്തിൽ ബ്രിട്ടീഷു കാരുമായി സഹകരിക്കുന്ന ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ 1919 – ലെ ചില സംഭവങ്ങൾ ലറ്റ് നിയമങ്ങൾ, ജാലിയൻ വാലാബാഗ് ദുരന്തം, ഖിലാ ഫത്ത് പ്രസ്ഥാനം – ഗാന്ധിജിക്ക് ബ്രിട്ടീഷുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി. ഒരു പോരാളി യായി മാറാനും ബ്രിട്ടീഷുകാരോട് നിസ്സഹകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഈ സംഭവങ്ങളാണ്. നിസ്സഹ കരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പി ച്ചതും ഇതേ സംഭവങ്ങൾ തന്നെയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിനു മൂന്നു ലക്ഷങ്ങളുണ്ടാ യിരുന്നു.

(1) പഞ്ചാബ് പ്രശ്നത്തിനു പരിഹാരം കാണുക. (2) ഖിലാ ഫത്ത് പ്രശ്നം തീർക്കുക. (3) സ്വരാജ് നേടുക. നിസ്സഹകരണത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തോട് വ്യാപകമായ പ്രതികരണമുണ്ടായി. വിദ്യാർത്ഥികൾ ഗവൺമെന്റ് സ്കൂളുകളും കോളേജുകളും ബഹിഷ്ക രിച്ചു. പട്ടണങ്ങളിലേയും നഗരങ്ങളിലേയും ആയിരക്ക ണക്കിനു തൊഴിലാളികൾ പണിമുടക്കി. 1921 ൽ 396 പണി മുടക്കുകൾ നടന്നുവെന്നും 6 ലക്ഷം തൊഴിലാളികൾ ഇതിൽ പങ്കെടുത്തുവെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 ദശലക്ഷം പ്രവൃത്തി ദിനങ്ങളും നഷ്ടപ്പെ ട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീകളും കർഷ കരും സജീവമായി പങ്കെടുത്തു. സമരത്തിൽ പങ്കെടു ക്കാനായി നൂറുക്കണക്കിനു സ്ത്രീകൾ പർദ്ദയുപേക്ഷിച്ച് രംഗത്തു വന്നു.

നിസ്സഹകരണ പ്രസ്ഥാനം നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചു. വടക്കൻ ആന്ധ്രയിലെ ഗിരിവർഗ്ഗക്കാർ വന നിയമങ്ങൾ ലംഘിച്ചു. അവധിലേയും ബീഹാറിലേയും കർഷകർ നികുതി നിഷേധിച്ചുകൊണ്ട് സമരത്തിൽ പങ്കു ചേർന്നു. കുമോണിലെ കർഷകർ കോളനി ഉദ്യോഗസ്ഥ ന്മാരുടെ സാധനങ്ങൾ ചുമന്നുകൊണ്ടുപോകാൻ കൂട്ടാ ക്കിയില്ല.
ഈ പ്രതിഷേധ പ്രസ്ഥാനങ്ങൾ പലപ്പോഴും പ്രാദേശിക ദേശീയ നേതാക്കന്മാരുടെ തീരുമാനങ്ങളെ ലംഘി കൊണ്ടാണ് നടന്നത്. കർഷകരും തൊഴിലാളികളും മുക ളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനു പകരം സ്വന്തം നിലയിൽ കൊളോണിയൻ ഭരണത്തോട് നിസ്സഹകരിക്കുകയാണ് ചെയ്തത്.

ബ്രിട്ടീഷുകാരുടെ മർദ്ദന നടപടികൾ സമരത്തെ വളർത്തുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. നിസ്സഹകരണ പ്രസ്ഥാനം കൂടുതൽ ഊർജ്ജസ്വലത യോടെ മുന്നോട്ടു പോയി. എന്നാൽ ചൗരിചൗരിയിൽ നടന്ന നിർഭാഗ്യകരമായ ഒരു സംഭവം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ എല്ലാ പരിപാ ടികളേയും തകിടം മറിച്ചു. പ്രക്ഷോഭം നിർത്തിവെക്കാൻ ഗാന്ധിജി നിർബന്ധിതനായി. 1922 ഫെബ്രുവരിയിൽ കർഷകർ നടത്തിയ ഒരു ജാഥയ്ക്കു നേരെ പോലീസ് വെടിവെച്ചതോടെയാണ് ചൗരിചൗരിയിൽ അക്രമം പൊട്ടി പുറപ്പെട്ടത്. കുപിതരായ ഒരു സംഘം കർഷകർ ചൗരി ചൗരിയിലെ (ഇപ്പോൾ ഉത്തരാഞ്ചലിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്തു. 22 പോലീസുകാർ കൊല്ലപ്പെട്ടു.

ഈ സംഭവം ഗാന്ധിജിയെ ഞെട്ടിച്ചു. അഹിംസാത്മകമായയൊരു സമരം നടത്താൻ ജനങ്ങൾ ഇനിയും സജ്ജരായിട്ടില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. ഉടനെതന്നെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെയ്ക്കാനും പിൻവലിക്കാനും അദ്ദേഹം തീരുമാനിച്ചു. ഒരു പ്രകോപനവും നിസ്സഹാ യരായ ആ മനുഷ്യരുടെ കൊലപാതകത്തെ ന്യായീകരി ക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ തീരുമാനത്തെ കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗീ കരിച്ചു. അങ്ങനെ 1922 ഫെബ്രുവരി 22-ാം തീയതി നിസ്സഹകരണ പ്രസ്ഥാനത്തിനു തിരശ്ശീല വീണു. നിസ്സഹകരണ പ്രസ്ഥാനം വലിയ പ്രാധാന്യമുള്ളൊരു സംഭവമാണ്. ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചി ല്ലെങ്കിലും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ മായാത്തൊരു മുദ്ര പതിപ്പിക്കാൻ അതിനു കഴിഞ്ഞു.

നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയുടെയും ഗാന്ധി ജിയുടേയും ജീവിതത്തിലെ ഒരു സംഭവമായി മാറി യെന്ന് ഗാന്ധിജിയുടെ ജീവചരിത്രത്തിൽ ലൂയി ഫിഷർ (അമേരിക്ക) അഭിപ്രായപ്പെടുന്നു. “നിസ്സഹ കരണം സമാധാനപരമായിരുന്നില്ലെങ്കിലും ഫലപ്ര ദമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. നിഷേ ധം, പരിത്യാഗം, ആത്മനിയന്ത്രണം എന്നിവ അതിൽ ഒത്തു ചേർന്നിരുന്നു. അത് സ്വയംഭരണ ത്തിനുള്ള ഒരു പരിശീലനമായിരുന്നു.

ലാഹോർ സമ്മോളയത്തിൽ വച്ചാണ് ഗാന്ധിജിയുടെ നേതൃത്വത്തിൻ കീഴിൽ നിയമലംഘന പ്രസ്ഥാനം ആരം ഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഗവൺമെന്റിനെ തിരെ പോരാടുന്നതിവേണ്ടി ഗാന്ധിജി പുതിയൊരു സമ രായുധം സ്വീകരിച്ചു. ഉപ്പുനിയമം ലംഘിച്ച് സിവിൽ നിയ മലംഘനപ്രസ്ഥാനം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാ പിച്ചു. ഉപ്പുനിയമം ബ്രിട്ടീഷ് ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളിൽ ഒന്നായിരുന്നു. ഈ നിയമപ്രകാരം ഉപ്പു നിർമ്മിക്കാനും വിൽക്കാനുമുള്ള അധികാരം ഗവൺമെന്റിന്റെ കുത്തകയായിരുന്നു. ഉപ്പ് ജനങ്ങളുടെ ഭക്ഷണത്തിന്റെ അനിവാര്യ ഘടകമായിരുന്നു. അതിനാൽ ഓരോ ഇന്ത്യൻ കുടുംബത്തിനും അത് അത്യന്താപേക്ഷി തമായിരുന്നു.

എന്നാൽ വീട്ടാവശ്വത്തിനുപോലും ഉപ്പു ണ്ടാക്കാൻ ബ്രിട്ടീഷുകാർ അവരെ അനുവദിച്ചില്ല. അതു കൊണ്ട് കടകളിൽ നിന്ന് ഉയർന്ന വില കൊടുത്ത് ഉഷ് വാങ്ങാൻ അവർ നിർബന്ധിതരായി. മാത്രമല്ല ഗവൺമെന്റ് ഉപ്പുനികുതി ഇരട്ടിയാക്കി വർദ്ധിപ്പിക്കു കയും ചെയ്തു. സ്വാഭാവികമായും ഉപ്പുനിർമ്മാണത്തി ലുള്ള ഗവൺമെന്റ് കുത്തകയ്ക്കെതിരെ ജനരോഷം ആളിപ്പടർന്നു. ഉപ്പുനികുതി മറ്റു നികുതികളെക്കാൾ ജന ദ്രോഹപരമാണെന്ന് ഗാന്ധിജി മനസ്സിലാക്കി.

ഉപ്പു നികുതിയെ മുഖ്യപ്രശ്നമാക്കി സിവിൽ നിയമലംഘ നപ്രസ്ഥാനം ആരംഭിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനം തികച്ചും തന്ത്രപരമായ ഒരു നീക്കമായിരുന്നു. ഇതിലൂടെ ജനരോഷം ബ്രിട്ടീഷുകാർക്കെതിരെ തിരിച്ചു വിടാൻ കഴിയുമെന്ന് ഗാന്ധിജി കണക്കുകൂട്ടി.

1930, മാർച്ച് 12 ന് തന്റെ ആശ്രമമായ സബർമതിയിൽ നിന്നും ഗാന്ധിജി യാത്ര തിരിച്ചു. മൂന്നു ആഴ്ചകൾക്കു ശേഷം അദ്ദേഹം അവിടെ എത്തിച്ചേരുകയും ഉപ്പുനിർമ്മി ച്ചുകൊണ്ട് നിയമത്തിന്റെ മുമ്പിൽ കുറ്റവാളി ആവുകയും ചെയ്തു. ഇതേ രീതിയിലുള്ള ഉപ്പുസത്യഗ്രഹങ്ങൾ ഇന്ത്യ യുടെ വിവിധഭാഗങ്ങളിൽ നടത്തുകയും ചെയ്തു.
രാജ്യത്താകമാനം കർഷകർ വെറുക്കപ്പെട്ട കൊളോണി യൽ വനനിയമം ലംഘിച്ചു.

ചില നഗരങ്ങളിൽ, ഫാക്ടറിയിലെ തൊഴിലാളികൾ സമരത്തിൽ ഏർപ്പെട്ടു. വക്കീലന്മാർ ബ്രിട്ടീഷ് കോടതി ബഹിഷ്ക്കരിക്കുകയും വിദ്യാർത്ഥികൾ ബ്രിട്ടീഷുകാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുവാൻ വിസമ്മതിക്കുകയും ചെയ്തു. ഗാന്ധിജി ഉൾപ്പെടെ ഏകദ്ദേശം 6000ത്തോളം ഇന്ത്യാക്കാരെ ഈ കാലഘട്ടത്തിൽ അറസ്റ്റ് ചെയ്തു. ഉപ്പുസത്വഗ്രഹത്തിന്റെ പുരോഗതി മറ്റൊരു സ്രോതസ്സിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. അമേരിക്കൻ വാർത്ത മാഗസിനായ ടൈം ആയിരുന്നു അത്. അതിന്റെ ആദ്യ റിപ്പോർട്ടിൽ ഉപ്പുസത്യഗ്രഹം അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുമോയെന്ന് ടം സംശയം പ്രകടിപ്പിച്ചു. രണ്ടാം ദിവസത്തിന്റെ അവസാനത്തിൽ ഗാന്ധിജി വിഴു മെന്ന് മാഗസിൻ അവകാശപ്പെട്ടു. എന്നാൽ ആഴ്ച കൾക്കുള്ളിൽ ടൈം അതിന്റെ കാഴ്ചപ്പാടിൽ മാറ്റംവരുത്തി. പിന്നീട് അവർ ഗാന്ധിജിയെ യോഗിയായും രാഷ്ട്രത ജ്ഞനായും വാഴ്ത്തി.

മൂന്നു കാരണങ്ങൾകൊണ്ടാണ് ഉപ്പുസത്യഗ്രഹം ശ്രദ്ധി ക്കപ്പെട്ടത്. ആദ്വമായ് ഈ സംഭവം ഗാന്ധിജിയ്ക്ക് ലോകശ്രദ്ധ നേടി കൊടുത്തു. യൂറോപ്യൻ അമേരിക്കൻ മാധ്യമങ്ങൾ വ്യാപ കമായി റിപ്പോർട്ട് ചെയ്തു. രണ്ടാമതായി, സ്ത്രീകൾ വ്യാപകമായി പങ്കെടുത്ത ആദ്വത്തെ ദേശീയപ്രസ്ഥാനമായിരുന്നു ഇത്.

മൂന്നാമതായി, ബ്രിട്ടീഷുകാരുടെ ഭരണം വളരെ ദീർഘ കാലം ഇന്ത്യയിൽ നീണ്ടുപോകുകയില്ലായെന്ന് ഉപ്പുസ ഗ്രഹം ബ്രിട്ടീഷുകാരെ മനസ്സിലാക്കി കൊടുത്തു. ആദ്യനടപടിയെന്ന നിലയിൽ ബ്രിട്ടീഷ് ഗവൺമെന്റ് തുടർച്ചയായി ലണ്ടനിൽ വട്ടമേശസമ്മേളനം നടത്തി. 1930 ലാണ് ആദ്യവട്ടമേശസമ്മേളനം നടന്നത്. ഗാന്ധി ജിയോ മറ്റു പ്രധാന കോൺഗ്രസ് നേതാക്കളോ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. 1931 ൽ ഗാന്ധിജിയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും തുടർന്നുള്ള മാസ ങ്ങളിൽ വൈസറോയിയുമായി ധാരാളം കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തു.

ഇത് ഗാന്ധി – ഇർവിൻ ഉട മ്പടിയിലേക്ക് നയിക്കുകയും തൽഫലമായി ഗാന്ധിജി നിയമലംഘനപ്രസ്ഥാനം പിൻവലിക്കുകയും ചെയ്തു. ക്രിപ്സ് ദൗത്വത്തിന്റെ പരാജയത്തിനു ശേഷം ബ്രിട്ടീഷ് ഭരണത്തി നെതിരെയുള്ള തന്റെ മൂന്നാമത്തെ സമരം ആരംഭിക്കാൻ ഗാന്ധിജി തീരുമാനിച്ചു. ഈ സമരം ‘ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം’ എന്ന പേരിൽ അറിയപ്പെടുന്നു. 1942 ആഗസ്റ്റിലാണ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്. ക്രിപ്സ് ദൗത്യത്തിന്റെ പരാജയമാണ് ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിനുള്ള ആസന്ന കാരണം. ബ്രിട്ടി ഷുകാർ ക്രമപ്രകാരവും സമയോചിതവുമായി ഇന്ത്യ വിടണ മെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. കോൺഗ്രസ്സ് ഈ ആശയം അംഗീകരിച്ചു.

1942 ആഗസ്റ്റ് 8 ന് ബോബെയിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം ബ്രിട്ടീഷുകാരോട് ഉടനെ ഇന്ത്യ വിട്ടു പോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി. ഇന്ത്യാക്കാർക്ക് അധികാരം കൈമാറി ഇന്ത്യ വിട്ടുപോകാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വ ത്തിൽ ഒരു ജനകീയ സമരം ആരംഭിക്കുമെന്ന് പ്രമേയം വ്യക്തമാക്കി. ഈ പ്രമേയം ‘ക്വിറ്റ് ഇന്ത്യ സമരം’ എന്ന പേരിൽ അറിയപ്പെട്ടു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (Do or Die) എന്ന മന്ത്രവുമായി എല്ലാവരും സമരരംഗത്തിറങ്ങാൻ ഗാന്ധിജി ആഹ്വാനം ചെയ്തു.

. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമാ യിരുന്നു. ആയിരക്കണക്കിനു സാധാരണ ജനങ്ങൾ ഈ സമരത്തിൽ അണിചേർന്നു. കോളേജ് ബഹി ഷ്കരിച്ച് ജയിലിൽ പോകാൻ യുവജനങ്ങൾക്ക് ഇത് പ്രചോദനമേകി.

ക്വിറ്റ് ഇന്ത്യാ സമരം ദേശീയ ബോധത്തിന്റെ ആഴവും, സമരം ചെയ്യാനും താഗങ്ങളനുഭവിക്കാനുള്ള ജന ങ്ങളുടെ കഴിവും പ്രകടിപ്പിച്ചു.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകൾ എണ്ണ പെട്ടിരിക്കുന്നുവെന്ന് ഈ സമരം ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തി. അധികാര കൈമാറ്റത്തെക്കുറിച്ച് കൂടിയാലോചനകൾ നടത്താൻ ഇതവരെ പ്രേരിപ്പിച്ചു. ഇന്ത്യൻ പ്രശ്നത്തിലേക്ക് പുറംലോകത്തിന്റെ ശ്രദ്ധ തിരിയുന്നതിന് ഈ സമരം കാരണമായി.

Leave a Comment