Students can use SSLC Malayalam Kerala Padavali Notes Unit 3 Chapter 3 വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Vellathinu Theliyathirikkanavilla Summary in Malayalam Pdf to grasp the key points of a lengthy text.
Class 10 Malayalam Vellathinu Theliyathirikkanavilla Summary
Vellathinu Theliyathirikkanavilla Class 10 Summary
Class 10 Malayalam Kerala Padavali Unit 3 Chapter 3 വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Summary
ഗ്രന്ഥകാരപരിചയം

മലയാളത്തിലെ പ്രമുഖനോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സാറാജോസഫ്. ജനനം 1946 ഫെബ്രുവരി പത്തിന്, തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ, കേരള ത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയു മായ സാറാജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും, സമത്വവും സ്വാത ന്ത്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടുമുള്ള കാരുണ്യം നിറഞ്ഞുനിൽക്കുന്നു. മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, പാപത്തറ, ഒടു വിലത്തെ സൂര്യകാന്തി, നിലാവ് അറിയുന്നു പുതുരാമായണം മുതലായ കഥാ സാറാ ജോസഫ് സമാഹാരങ്ങളും, ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി ആനന്ദം, ബുധിനി, എസ്തേർ മുതലായ നോവലുകളുമാണ് പ്രധാനകൃതികൾ.
![]()
പാഠസംഗ്രഹം
സാറാജോസഫിന്റെ ‘ആതി’ എന്ന നോവലിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ് ‘വെളളത്തിന് തെളിയാതിരിക്കാനാകില്ല’ എന്ന പാഠം.
കായലുകളാൽ ചുറ്റപ്പെട്ട ആതിയെന്ന മനോഹരമായ പ്രദേശത്തിന് ചുറ്റും ജീവിക്കുന്നവരുടെ കഥയാണ് ‘ആതി’ എന്ന നോവലിൽ നോവലിസ്റ്റ് പറയുന്നത്. മനുഷ്യന്റെ അത്യാഗ്രഹവും സ്വാർഥതയും പ്രകൃതിയെ എങ്ങനെയാണ് ഇരയാക്കുന്നതെന്ന് അതിയെന്ന നോവൽ കാട്ടിത്തരുന്നു. കായൽ മലിനമാക്കുന്നതിലൂടെ, പാടങ്ങൾ മണ്ണിട്ടു നികത്തുന്നതിലൂടെ മനുഷ്യൻ സ്വന്തം ജീവിതത്തിന്റെ താളം തെറ്റിക്കുക മാത്രമല്ല, ഭൂമി യിലെ കോടാനുകോടി ജൈവസമ്പത്തുകൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിലും ശരീരത്തിലും മാരക മായി അണുവികരണമേറ്റു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്നും മാറി മുങ്ങിക്കിടക്കാൻ എനിക്കൊരു കയം വേണം എന്ന് നോവലിസ്റ്റ് തന്നെ ആമുഖത്തിൽ പറയുന്നുണ്ട്.
ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജലദൗർലഭ്യവുമാണ് സാറാജോസഫ് ‘ആതി’ എന്ന നോവലിലൂടെ വരച്ചു കാട്ടുന്നത്. തന്റെ ചുറ്റുമുള്ള പ്രകൃതിയെയും ജീവജാലങ്ങളെയും സംര ക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന നോവലാണ് ആതി. സത്യത്തോട് ചേർന്നു നിന്നുകൊണ്ട് പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിയാനുള്ള കരുത്ത് മനുഷ്യനിൽ നിന്നും ചോർന്നു പോകരു തെന്ന് ഓർമ്മിപ്പിക്കുന്ന കൃതിയാണിത്. ജൈവൈവിധ്യസംരക്ഷണം എന്ന ആശയം ശക്തമായി മുന്നോട്ടു വയ്ക്കുന്ന ഒരു കൃതിയെന്ന നിലയിൽ ആതിയെന്ന നോവൽ ഏറെ സമകാലിക പ്രാധാന്യം നേടുന്നു.
ആതി ദേശത്തേക്കെത്തിച്ചേരുന്ന കഥപറച്ചിലുകാർ സൃഷ്ടിക്കുന്ന കഥാസായാഹ്നങ്ങളിലൂടെയാണ് ആതി യെന്ന നോവൽ ഇതൾ വിരിയുന്നത്. കഥ പറച്ചിലുകാർ നിരവധിയുണ്ട്. അതിലൊരു കഥപറച്ചിലുകാരനാണ് നൂർ മുഹമ്മദ്. കഥ പറയുന്നതിന് മുമ്പ് ഒരു ആമുഖക്കാരനും ഉണ്ടാവും. അയാൾ ആമുഖം പറഞ്ഞു കഴിയുമ്പോൾ കഥ പറച്ചിലുകാർ കഥ ആരംഭിക്കും. ആതിയിലെ കഥാസായാ ഹ്നങ്ങളിലേക്കെത്തിച്ചേരുന്നത് ഊരുതെണ്ടികളായ കഥ പറ ച്ചിലുകാരാണ്. അവർ കഥ പറഞ്ഞു കഴിഞ്ഞാൽ അതെ ങ്ങനെ ജീവിതത്തിൽ പ്രയോജനപ്പെടുത്താം എന്നൊരു ചോദ്യം ചോദിക്കും. ഈ ചോദ്യത്തിനുത്തരം കഥ കേട്ടിരി ക്കുന്ന ആദിവാസികൾ സ്വയം കണ്ടെത്തി പ്രായോഗികമാ ക്കണം. ഇതാണ് നോവലിസ്റ്റിന്റെ സങ്കല്പം

‘വെളളത്തിന് തെളിയാതിരിക്കാനാകില്ല’ എന്ന ഭാഗത്തെ കഥ പറച്ചിലുകാരൻ നൂർ മുഹമ്മദാണ്. ആതി എന്ന ദേശം വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കുകയാണെന്നാണ് നോവലിസ്റ്റിന്റെ ഭാവന. ആതിക്ക് വെള്ളവുമായി അത്ര ബന്ധ മുണ്ട്. അവിടെയുള്ള വെള്ളത്തിനും, മണ്ണിനും നെൽവിത്തു കൾക്കുമൊക്കെ ധാരാളം പഴങ്കഥകൾ പറയാനുണ്ട്. ആ കഥ കളൊക്കെ ഒരു ദേശത്തിന്റെ സംസ്കാരമായി രൂപപ്പെടുക യാണ് നോവലിൽ.
നൂർ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെടുന്ന ഒരു പെൺകു ട്ടിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ‘വെള്ളത്തിന് തെളി യാതിരിക്കാനാകില്ല’ എന്ന അധ്യായം ആരംഭിക്കുന്നത്. ഈ പെൺകുട്ടിയെ കുളക്കരയിലോ തോടിന്റെ വക്കത്തോ അല്ലെ ങ്കിൽ കായൽക്കരയിലോ ഒക്കെ വച്ചാണ് നൂർ മുഹമ്മദ് കാണു ന്നത്. വെള്ളം നോക്കി എത്രനേരം വേണമെങ്കിലും അവൾ നിൽക്കും. എന്നാൽ കുളിക്കാനോ അലക്കാനോ, കക്ക വാരാനോ ഒന്നുമല്ല അവൾ വെള്ളത്തിന്നരികിലേക്ക് വരു ന്നത്. പെൺകുട്ടിയുടെ ഈ വിചിത്രമായ സ്വഭാവം പുതുമയുള്ളതായി അയാൾക്ക് തോന്നി. മറ്റൊരു ദിവസം വെള്ളത്തിലൂടെ നടന്ന് അവൾ കണ്ടൽക്കാടുകൾക്കിടയിൽ മറഞ്ഞുപോകുന്നത് നൂർ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടു. അവളെ വീണ്ടും കാണണമെന്ന് അയാൾക്ക് മോഹം തോന്നി.
എന്നാൽ അവൾ തിരികെ വന്നില്ല. നിലാവുദി ക്കുമ്പോൾ പച്ചവളപോലെയുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നും അവൾ തിരികെ വരുമെന്ന് അയാൾ പ്രതീക്ഷിച്ചു. നാലഞ്ചുദിവസം ആ പെൺകുട്ടിയെ അന്വേഷിച്ച് അയാൾ അലഞ്ഞു നടന്നു. അയാൾ ഒരു തോണിയിൽ നിരാലംബനായി കിടന്നു. ആറാമത്തെ ദിവസം ചെറിയ ഒരാമ്പൽ കുളത്തിന്റെ കരയിൽ അയാൾ അവളെ കണ്ടു. അയാളെ കണ്ടപ്പോൾ അവൾ പരിചയം നടിച്ചു. ആമ്പൽക്കുളത്തിലെ വെള്ളം കലങ്ങിയിരിക്കു ന്നതിനെക്കുറിച്ച് അവൾ പറഞ്ഞു. കലങ്ങിയ വെളളം കുറേക്കഴിയുമ്പോൾ തെളിയുമെന്ന് പറഞ്ഞിട്ടൊന്നും അവൾ വിശ്വസിക്കുന്നില്ല. അവൾക്ക് വിശ്വാസം വരാനായി അയാൾ ഒരു ബുദ്ധകഥ പറഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യനോടൊപ്പം ഗ്രാമത്തിലൂടെ നടന്നുപോകുമ്പോൾ കടുത്ത ദാഹം അനുഭവപ്പെട്ടു. തങ്ങൾ പിന്നിട്ട വഴി യിൽ കണ്ട് അരുവിയിൽ വെള്ളമുണ്ട്. ബുദ്ധൻ ശിഷ്യനെ വെള്ളമെടുക്കാനായി അയച്ചു.
ശിഷ്യൻ അരുവിയി ലെത്തിയപ്പോൾ, നിരനിരയായി കുറെ കാളവണ്ടികൾ അരുവി മുറിച്ചു കടന്നതിനാൽ വെള്ളം കലങ്ങി മറഞ്ഞി രിക്കുന്നത് ശിഷ്യൻ കണ്ടു. അയാൾ വെള്ളമെടുക്കാതെ തിരികെയെത്തിയപ്പോൾ വെള്ളം കാത്തിരുന്നാൽ തെളിയുമെന്നും തെളിയുന്നത് വരെ കാത്തിരുന്ന് വെള്ളമെടുക്കണമെന്നും നിർദ്ദേശിച്ച് ബുദ്ധൻ വീണ്ടും ശിഷ്യനെ നദിക്കരയിലേക്കയച്ചു. ശിഷ്യൻ തിരികെപ്പോയി വെള്ളം തെളിയുന്നതുവരെ കാത്തിരുന്നു. തെളിഞ്ഞ വെളള വുമായി ബുദ്ധന്റെയടുത്തെത്തി. തന്നെ രണ്ടാമതും നടത്തിച്ചതിൽ ബുദ്ധശിഷ്യന് ദേഷ്യമുണ്ടായിരുന്നെങ്കിലും വെള്ളം തെളിയുന്നതുവരെ അരുവിയുടെ കരയിൽ കാത്തിരുന്നപ്പോൾ വെള്ളം തെളിയുന്നതുപോലെ തന്നെ ശിഷ്യന്റെ മനസ്സും തെളിഞ്ഞു.
ഒരിക്കലും കുളത്തിലെ ജലം തെളിയുകയില്ലെന്ന് വിഷാദിച്ചിരുന്ന പെൺകുട്ടി ബുദ്ധന്റെ കഥകേട്ടപ്പോൾ ഏറെ ആനന്ദിച്ചു. അവളുടെ മനസ്സിലുണ്ടായ ആനന്ദം നൂർ മുഹമ്മദിലേക്കും പ്രസരിച്ചു. ആനന്ദം തന്നെയായി മാറിയ അവളെ അയാൾ സൂക്ഷിച്ചു നോക്കി. ആരും കാണാത്തതിനെ ആദ്യം കണ്ടവളാണവൾ; ആരും ഉൾക്ക പ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉത്കണ്ഠിതയായവളാണ് അവൾ. ആരും വേദനിക്കാത്തതിനെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൾ ആണ് അവൾ. ഇക്കാര്യം നൂർ മുഹമ്മദിന് ബോധ്യമായി. കണ്ണടച്ചിരുന്നാൽ എന്തും കാണാൻ കഴിയുമെന്ന് നൂർ മുഹമ്മദ് അവളോട് പറയുന്നു.
താനും കണ്ണടച്ചിരിക്കാൻ തയ്യാറാണെന്ന് അവൾ പറയുന്നു. പിന്നീട് അവൾ കണ്ണടച്ചിരുന്നു. പിന്നെ കാണാൻ തുടങ്ങി. അനന്തമായ നീലാകാശവും നിർമല തടാകങ്ങളും പച്ചക്കാടുകളും ശുദ്ധമായ അരുവികളും ദൂരെ കാറ്റിനൊപ്പം ആടിയുലഞ്ഞുവരുന്ന തോണിയും, തോണിയിൽ കണ്ണടച്ചിരിക്കുന്ന കഥപറച്ചിലുകാരനെയുമൊക്കെ അവൾ കണ്ടു. അയാൾ അടുത്തുവരുന്തോറും ഏതോ മൃദുലമായ സുഗന്ധം. ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക് എന്ന് ചോദിക്കുന്നതിന് പകരം “ഏത് പൂവാണ് നിങ്ങൾ?” എന്നാണവൾ ചോദിച്ചത്. നൂർ മുഹമ്മദ് കണ്ണുതുറന്നപ്പോൾ വെള്ളം ചവിട്ടിത്തെറിപ്പിച്ചു കൊണ്ടു കടന്നുപോകുന്ന പെൺകുട്ടിയെയാണയാൾ കണ്ടത്.
![]()
കഠിന പദങ്ങളും അർഥവും
അനന്തം = അവസാനമില്ലാത്ത
സ്ഫടികം = കണ്ണാടി (ഗ്ലാസ്)
ആനന്ദം = സന്തോഷം
കറുക = ഒരു തരം പുല്ല്
അധരം = കീഴ്ച്ചുണ്ട്
താരുണ്യം = യൗവനം
നിരാലംബൻ = ആശ്രയമില്ലാത്തവൻ
മീനുടൽ = മീനിന്റെ ശരീരം
വിഷാദം = ദുഃഖം
അലക്കുക = തുണികഴുകുക.