Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 കോയയുടെ ചെറിയ വസ്തുക്കൾ Koyayude Cheriya Vasthukkal Notes Questions and Answers Pdf improves language skills.
Koyayude Cheriya Vasthukkal Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 2 Chapter 5 Koyayude Cheriya Vasthukkal Question Answer
Class 6 Malayalam Koyayude Cheriya Vasthukkal Notes Question Answer
പഠനപ്രവർത്തനങ്ങൾ
Question 1.
‘ആ ദിവസം ഭാര്യയിൽ നിന്നും ലഭിച്ച മനസ്സു നിറച്ച വാർത്തയിൽ അയാൾ സന്തുഷ്ടനായിരുന്നു.’
വാർത്ത എന്തായിരുന്നു?
Answer:
തനിക്ക് ഒരു മകൻ പിറന്നിരിക്കുന്നു എന്ന വാർത്തയിലാണ് അയാൾ സന്തുഷ്ടനായത്.
Question 2.
അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞിരുന്നു. കാരണമെന്ത്?
Answer:
14 വർഷങ്ങൾക്കു മുമ്പ് ട്രെയിൻ തട്ടി മരിച്ചുപോയ മകനുശേഷം വീണ്ടും ഒരു മകൻ പിറന്നിരിക്കുന്നു എന്ന വാർത്ത അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞതാക്കി.
Question 3.
കോയയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയതെപ്പോൾ?
Answer:
ഭാര്യയെയും കുഞ്ഞിനെയും കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നതിനാൽ പെട്ടെന്ന് വന്ന് കാണാൻ സാധിക്കില്ല എന്നതുകൊണ്ടാണ് അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത്.
Question 4.
‘പതുക്കെ അയാളുടെ ആഹ്ളാദം കെട്ടടങ്ങി.’ എന്തുകൊണ്ട്?
Answer:
ഏറെ സന്തോഷത്തോടെ ഭാര്യക്ക് മകനും വേണ്ടി വാങ്ങിയ സാധനങ്ങൾ നാട്ടിലേക്ക് പാഴ്സൽ അയക്കാനുള്ള പണം തികയാതെ വന്നതിനാണ് അയാളുടെ ആഹ്ലാദം കെട്ടിടങ്ങിയത്.
![]()
Question 5.
ഭാര്യക്കുവേണ്ടി വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് കോയയെ നയിച്ച സാഹചര്യം എന്താ യിരുന്നു?
Answer:
കുട്ടിക്ക് വാങ്ങിയ സാധനങ്ങൾ അയക്കാൻ ഉമ്മയ്ക്ക് വാങ്ങിയതിന്റെ വില മതിയാകും എന്നതാണ് കോയയെ ഭാര്യക്ക് വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് നയിച്ച സാഹചര്യം.
കൂടുതൽ ചോദ്യങ്ങൾ
Question 1.
ഈ കഥയിലെ പ്രധാന കഥാപാത്രം ആര്?
Answer:
മുഹമ്മദ് കോയ
Question 2.
മുഹമ്മദ് കോയ ആർക്കുവേണ്ടിയാണ് സമ്മാനം വാങ്ങിയത്?
Answer:
ഭാര്യക്കും കുഞ്ഞിനും വേണ്ടി
Question 3.
ആരോടാണ് മുഹമ്മദ് കോയ പണം കടം വാങ്ങിയത്
Answer:
തന്റെ മുതലാളിയോട്
Question 4.
ശൂന്യത എന്ന വാക്ക് കഥയിൽ ആവർത്തിച്ചു വരുന്നതിന്റെ പൊരുൾ എന്ത്?
Answer:
കഥയിൽ ശൂന്യത എന്ന വാക്ക് ആവർത്തിച്ചു വരുന്നു. ട്രങ്ക് പെട്ടിയും നിറം മങ്ങിയ തറ വിരിയും ഒഴിച്ച് അയാളുടെ മുറിയുടെ മറ്റിടമെല്ലാം ശൂന്യമായിരുന്നു. ഇവിടെ പ്രവാസത്തിന്റെ ഒറ്റപ്പെടൽ വ്യക്തമാക്കുന്നു. മറ്റൊന്ന് കഥയുടെ അവസാന ഭാഗത്ത് തന്റെ കയ്യിലുള്ള വസ്തുക്കൾ ശൂന്യതയിൽ പ്രദർശിപ്പിക്കുന്ന ഒരാളായി മാറി എന്ന് പറയുന്നു. ഇത് മുന്നോട്ടുള്ള ജീവിത പാതയിൽ ഒരു വഴിയും തെളിയാതെ നിൽക്കുന്നവരുടെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തുന്നു.
വാക്കുകൾക്കുമപ്പുറം
Question 1.
കോയയുടെ മുറിയിലെ അനക്കമില്ലാത്ത അവസ്ഥ കഥാകൃത്ത് ആവിഷ്കരിക്കുന്നത് നോക്കൂ. ‘കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടിനിന്നു.’
ഇങ്ങനെ പറയുന്നതിലെ സിവശേഷതയെന്ത്? ചർച്ചചെയ്യൂ.
ഇതുപോലുള്ള പ്രയോഗങ്ങൾ കഥയിൽ ഇനിയുമുണ്ട്. അവ കണ്ടെത്തി എഴുതുക.
അവയുടെ പ്രത്യേകതകൾ ചർച്ചചെയ്യുമല്ലോ.
Answer:
കോയയുടെ മുറിയിൽ നിശ്ചലത തളം കെട്ടിനിന്നു
വീടിനെയും വീട്ടുകാരെയും വിട്ട് ദൂരദേശത്ത് ജോലി ചെയ്യുന്ന മുഹമ്മദ് കോയയുടെ കഥ പറയുകയാണ് കോയയുടെ ചെറിയ വസ്തുക്കൾ എന്ന പാഠഭാഗം ഇതിൽ വൈകാരിക നിമിഷങ്ങളെ വായനക്കാരന് അനുഭവവേദ്യമാക്കാൻ നിരവധി സവിശേഷപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
1. നിശ്ചലത തളം കെട്ടി നിന്നു.
അന്ന് അയാളെ തേടി വന്നത് ഒരു നല്ല വാർത്തയായിരുന്നു. മനസ്സ് നിറഞ്ഞ സന്തോഷത്തിൽ അയാൾ വീട്ടിലേക്ക് കത്തെഴുതാൻ തീരുമാനിച്ചു. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും അയാൾ മറന്നു പോകുന്നുണ്ട്. സന്തോഷം നിറഞ്ഞ് നിൽക്കുന്ന സമയത്തും അയാളുടെ മുറിയിൽ മറ്റാരുമില്ലാതെ അയാൾ ഒറ്റയ്ക്കായിരുന്നു. സന്തോഷം ആഘോഷമാണ് എന്നാൽ ഇവിടെ ആ സമയവും നിശ്ചലമായിരുന്നു.
2. അന്ധാളിച്ച് കണ്ണുകൾ ഒടുവിൽ ഒരു പച്ച പെട്ടിയിൽ തങ്ങിനിന്നു.
അമ്മയ്ക്കും കുഞ്ഞിനും സമ്മാനമായി നൽകാനുള്ള വസ്തുക്കൾ അന്വേഷിച്ച് കുറേ അലഞ്ഞ് ഒടുവിൽ മനസ്സിൽ സങ്കൽപ്പിച്ച അതേ വസ്തുക്കൾ കിട്ടിയ മുഹൂർത്തത്തെ കഥാകൃത്ത് സവിശേഷമായി ആവി ഷ്കരിക്കുന്നു. തുണിക്കടയിലെത്തിയ കോയ അവിടെ നിരവധി വസ്തുക്കൾ കണ്ട് അന്ധാളിക്കുന്നു. സവിശേഷമായ ആ നിമിഷത്തെ കാഴ്ചയുടെ പ്രത്യേകതയായി അവതരിപ്പിച്ചിരിക്കുന്നു. ഒരു നോട്ട ത്തിലേക്ക് വായനക്കാരനെ പൂർണമായി എത്തിക്കുന്നു. കണ്ണുകൾ ഒടുവിൽ പച്ച പെട്ടിയിൽ തങ്ങി നിന്നു. ഇത് സവിശേഷപ്രയോഗം ആയി മാറി മറ്റൊന്നിലേക്കും പോകാൻ ആകാത്ത വിധം കണ്ടെത്തി യിരിക്കുന്നു. തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.
3. സന്തോഷത്തിന്റെ അവസാന ബിന്ദു കാറ്റ് പൊടി പറത്തി കളയുന്നത് പോലെ ഇല്ലാതായി. ഏറെ ആഗ്രഹിച്ചുണ്ടായ കുഞ്ഞിനും കുഞ്ഞിന് ജന്മം നൽകിയ അമ്മയ്ക്കും വാങ്ങിയ സമ്മാനം അയക്കാൻ കഴിയാതെ വന്ന സന്ദർഭത്തെ സാഹിത്യ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. “സന്തോഷത്തിന്റെ അവസാന ബിന്ദു കാറ്റ് പൊടി പറത്തി കളയുന്നത് പോലെ ഇല്ലാതെയായി’ എന്ന സവിശേഷപ്രയോഗം കഥാപാത്രത്തിന്റെ നിസ്സഹായ അവസ്ഥയെ വ്യക്തമാക്കുന്നു.
4. പെട്ടെന്ന് പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെ തിരി അയാളുടെ ഉള്ളിൽ വീണു. ഭാര്യക്കും കുഞ്ഞിനുമുള്ള സമ്മാനം അയക്കാൻ പണം തികയാതെ നിരാശനായ കോയക്ക് മുന്നിൽ ഒരു വഴി തെളിയുന്നതാണ് സന്ദർഭം. ‘തരി അയാളുടെ ഉള്ളിൽ വീണു’ എന്ന പ്രയോഗം മനസ്സിൽ പുതിയൊരു ആശയം കിട്ടിയതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം കച്ചവടക്കാരന് തിരികെ നൽകി കിട്ടുന്ന തുക പാഴ്സൽ ചാർജ് ആയി ഉപയോഗിക്കുക എന്നതായിരുന്നു ആശയം.
5. ആണി അടിച്ച് തറച്ചത് പോലെ നിന്നു.
കുഞ്ഞിനും ഭാര്യക്കും വേണ്ടി ആഗ്രഹിച്ചു വാങ്ങിയ വസ്ത്രങ്ങൾ നാട്ടിലേക്ക് അയച്ചു കൊടുക്കാൻ പണം തികയാതെ വന്ന സന്ദർഭത്തിലാണ് ആണിയടിച്ചു തറച്ചത് പോലെയെന്ന് പ്രയോഗിച്ചി രിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ സാഹചര്യത്തിന്റെ നിസ്സഹായത വ്യക്തമാക്കി അവതരിപ്പിക്കാൻ ഈ പ്രയോഗത്തിന് സാധിച്ചു. ആണിയടിച്ചു തറക്കുക എന്നാൽ ഇനിയെന്ത് എന്നു അറിയാതെ നിശ്ചലമായി പോകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.
![]()
വാക്കുകൾ കൂടിച്ചേരുമ്പോൾ
Question 1.
• അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.
• അല്ലലില്ലാത്ത മനസ്സുമായി അയാളിരുന്നു.
ഈ രണ്ടു വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്?
ഇങ്ങനെ ഒന്നിലേറെ വാക്കുകൾ കൂട്ടിച്ചേർത്തു പറയുകയും എഴുതുകയും പതിവാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
ഇതുപോലെ ധാരാളം വാക്യങ്ങൽ പാഠത്തിലുണ്ട്. അവ കണ്ടെത്തി, ഏതെല്ലാം വാക്കുകൾ ചേർന്നാണ് അവ രൂപപ്പെട്ടതെന്ന് എഴുതു.
Answer:
വാക്കുകൾ ചേർത്ത് എഴുതുമ്പോൾ വാക്യഭംഗി കൂടുന്നു. അർഥപൂർണ്ണത ഉണ്ടാകുന്നു.
ഉദാ: 1. അതിൽ നിന്ന് “പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധം ഉയർന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
2. അവന് ഒരു പേര് കണ്ടു വച്ചിട്ടുണ്ടോ ‘എന്നെനിക്കറിയില്ല.’
ഇവിടെ പറഞ്ഞറിയിക്കാനാകാത്ത, എന്നെനിക്കറിയില്ല എന്നീ പ്രയോഗങ്ങളിലെ വാക്കുകൾ ചേർത്ത്
ഉപയോഗിച്ചിരിക്കുന്നതായി കാണാം.
ഇങ്ങനെ ഭാഷ പ്രയോഗങ്ങൾക്ക് പ്രത്യേകം പേരുകൾ നൽകിയിരിക്കുന്നു. അവ എന്തെല്ലാം എന്നു
നോക്കാം.
ആശയ പ്രകാശനത്തിന് ശേഷിയുള്ള ഏറ്റവും ചെറിയ കണികയാണ് വർണ്ണം. വർണ്ണങ്ങൾ ചേർന്നുണ്ടാവുന്നതാണ് അക്ഷരങ്ങൾ. ഇങ്ങനെ വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെ വരുന്ന മാറ്റങ്ങളെ വ്യവസ്ഥ പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം.
1. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം കുറയുന്നു. ഇതിനെ ലോപ സന്ധി എന്ന് പറയുന്നു. ഭാഷയിൽ ഏറ്റവും കൂടുതൽ ഉദാഹരണങ്ങൾ ഉള്ളത് സംവൃത ഉകാരങ്ങൾ കുറയുന്നതിനാണ്.
ഉദാ : വളവ് + ഉണ്ട് = വളവുണ്ട്
കനിവ് + അറ്റ = കനിവറ്റ.
2. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയ ഒരു വർണ്ണം വന്നു ചേരുന്നു. അതിനെ ആഗമ സന്ധി എന്ന് പറയുന്നു.
ഉദാ : തിരു + ആതിര = തിരുവാതിര
കന്നി + അങ്കം = കന്നിയങ്കം
3. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നു. അതിനെ ദിത്വ സന്ധി എന്ന് പറയുന്നു
ഉദാ : മഞ്ഞ + പുടവ = മഞ്ഞപ്പുടവ
ഓണം + ചന്ത = ഓണച്ചന്ത
4. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒന്നിനെ മാറ്റി മറ്റൊന്ന് വന്നു ചേരുന്നു. ഇതിനെ ആദേശ സന്ധി എന്ന് പറയുന്നു.
ഉദാ : നെൽ + മണി = നെന്മണി
വിൽ + തു = വിറ്റു.
കൂടുതൽ ചോദ്യങ്ങൾ
Question 1.
കോയയുടെ മനസ്സുനിറച്ച വാർത്ത എന്തായിരുന്നു?
Answer:
ഭാര്യ കുഞ്ഞിന് ജന്മം നൽകിയെന്ന വർത്ത
Question 2.
ആരിൽ നിന്നാണ് കോയ നൂറു ദീർഹം കടം വാങ്ങിയത്?
Answer:
മുതലാളിയിൽ നിന്ന്
Question 3.
ഭാര്യയുടെ കത്തിൽ പറഞ്ഞിരുന്നതെന്ത്?
Answer:
കുഞ്ഞിനു ജന്മം നൽകിയെന്ന വാർത്തയും അതിനാൽ ഒരു മാസത്തേയ്ക്ക് ജോലിക്കൊന്നും പോകാ നാവില്ലെന്നും വീട്ടുചിലവിനും കുഞ്ഞിന്റെ കാര്യങ്ങൾക്കുമുള്ള പണം മുഴുവനായി അണ മെന്നും.
Question 4.
കോയ അയാളുടെ കത്തിൽ കൂട്ടിച്ചേർത്തതെന്ത്?
Answer:
കുഞ്ഞിനേയും നിന്നേയും എത്രയും പെട്ടെന്നു വന്നു കാണാൻ ഞാൻ ശ്രമിക്കും.
![]()
Question 5.
കോയ ആണിയടിച്ചു തറച്ചതുപോലെ നിന്നതെന്തുകൊണ്ട്?
Answer:
പാഴ്സലയയ്ക്കാൻ പണം തികയാതെ വന്നതിനാൽ
Question 6.
പാഴ്സലയയ്ക്കാൻ പണത്തിനായി കോയ കണ്ടെത്തിയ വഴിയെന്ത്?
Answer:
ഭാര്യയ്ക്കായി വാങ്ങിയ വസ്ത്രം മറ്റാർക്കെങ്കിലും വിൽക്കാം എന്നതായിരുന്നു.
Question 7.
കോയ എന്ന കഥാപാത്രം സമകാലിക പ്രസക്തമാണോ?
Answer:
കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥ പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ വിഷയമാ ക്കുന്നു. സാമ്പത്തിക ഭദ്രതയ്ക്കും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാനും വേണ്ടിയാണ് പലരും ദൂരദേശങ്ങളിൽ ജോലിക്കായി പോകുന്നത്. നാടും വീടും വിട്ട് നിൽക്കേണ്ടി വരുന്നതും കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം സമ്പാദനം നടത്തേണ്ടതും മാത്രമായിപ്പോകുന്നു പല പ്രവാസികളുടേയും
ജീവിതം.
കോയയുടെ കഥ വർഷങ്ങൾക്ക് മുന്നേ നടന്നതാണെങ്കിലും ഇന്നും ഇതേ സാഹചര്യത്തിൽ സഞ്ച രിക്കേണ്ടി വരുന്നവർ ഉണ്ട്. കാലഘട്ടത്തിന്റെ മാറ്റം പ്രയാസങ്ങളെക്കുറയ്ക്കുന്നുവെങ്കിലും സാമ്പ ത്തിക ബുദ്ധിമുട്ടും ഒറ്റപ്പെടലും അനുഭവിക്കുന്ന നിരവധി പ്രവാസ ജീവിതങ്ങൾ ഇന്നും ഉണ്ട്. അതിനാൽ കോയ എന്ന കഥാപാത്രവും കോയയുടെ കഥയും ഇന്നും പ്രസക്തമാണ്.
Class 6 Malayalam Kerala Padavali Notes Unit 2 നടുകിൽ തിന്നാം


എഴുത്തുകാരനെ പരിചയപ്പെടാം
അക്കിത്തം അച്യുതൻ നമ്പൂതിരി

മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008ൽ ഇദ്ദേഹത്തിനു ലഭിച്ചു.2019ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 94-ാം വയസിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
![]()
പ്രധാന കൃതികൾ
- ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
- വെണ്ണക്കല്ലിന്റെ കഥ.
- ബലിദർശനം
- പണ്ടത്തെ മേൽശാന്തി
- മനസാക്ഷിയുടെ പൂക്കൾ
- നിമിഷ ക്ഷേത്രം
- പഞ്ചവർണ്ണക്കിളി
മറ്റ് പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ് (1972) ബലിദർശനം എന്ന കൃതിക്ക്.
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
- ഓടക്കുഴൽ അവാർഡ് (1974)
- സഞ്ജയൻ പുരസ്കാരം(1952)
- പത്മപ്രഭ പുരസ്കാരം (2002)
- അമൃതകീർത്തി പുരസ്കാരം (2004)
- എഴുത്തച്ഛൻ പുരസ്കാരം (2008)
- മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
- വയലാർ അവാർഡ് 2012 അന്തിമഹാകാലം.
- പത്മശ്രീ (2017)
- ജ്ഞാനപീഠം (2019)