Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 ഗാന്ധിജിയുടെ അതിഥി Gandhijiyude Athidhi Notes Questions and Answers Pdf improves language skills.
Gandhijiyude Athidhi Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 2 Chapter 6 Gandhijiyude Athidhi Question Answer
Class 6 Malayalam Gandhijiyude Athidhi Notes Question Answer
പഠനപ്രവർത്തനങ്ങൾ
കവിതയ്ക്കൊപ്പം
Question 1.
വാർധയിലെ ആശ്രമത്തിൽ വന്നെത്തിയ കുട്ടിയുടെ രൂപഭാവങ്ങൾ എങ്ങനെയായിരുന്നു?
Answer:
വാർധയിലെ ആശ്രമത്തിൽ വന്നെത്തിയ കുട്ടിയുടെ രൂപഭാവങ്ങൾ കീറിയ വേഷവും ഏറെ തളർന്നു കുഴഞ്ഞ ഭാവവും ആയിരുന്നു.
Question 2.
ചുറ്റുമണഞ്ഞ് ചോദ്യങ്ങളുതിർത്തവരോട് കുട്ടി പറഞ്ഞതെന്താണ്?
Answer:
ചുറ്റുമണഞ്ഞ് ചോദ്യങ്ങളുതിർത്തവരോട് കുട്ടി പറഞ്ഞത് “ഇക്ഷണം ബപ്പുവേ കണ്ടിടേണം’ എന്നു മാത്രമാണ്.
![]()
Question 3.
കുട്ടി കണ്ട ഗാന്ധിജിയെ കവി എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്?
Answer:
ഒരു കൊച്ചു പായയിൽ പുഞ്ചിരിയോട് കൂടി നൂൽനൂറ്റിരിക്കുന്നതായിട്ടാണ് കുട്ടി കണ്ട ഗാന്ധിജിയെ കവി അവതരിപ്പിക്കുന്നത്.
Question 4.
‘പോയിതെന്നച്ഛനുമമ്മയും, ഞാൻ ഏകൻ, എനിക്കിനിയാരുമില്ല’ എന്നു സങ്കടപ്പെട്ട കുട്ടിയെ ഗാന്ധിജി സമാധാനിപ്പിച്ചതെങ്ങനെ?
Answer:
‘കുഞ്ഞേ നിനക്കുള്ളതാണീക്കാണും
ഞങ്ങളും നമ്മുടെയാശ്രമവും
ഇവിടെ നീയെന്നോമലുണ്ണി
വേറിട്ടിനിമേൽ നീയെങ്ങുമേ
പോയിടേണ്ട!’
നമ്മുടെ ആശ്രമവും ഇവിടെക്കാണുന്ന
ആളുകളും നിനക്കുള്ളതാണെന്ന് ഗാന്ധിജി കുട്ടിയോട് പറയുന്നു. തുടർന്ന് നീ എന്റെ ഓമലുണ്ണിയാണെന്നും ഇവിടെ നിന്ന് നീയിനി വേറിട്ട് എവിടേക്കും പോകേണ്ടതില്ലെന്നും പറഞ്ഞു സമാധാനിപ്പിക്കുന്നു.
Question 5.
“മകനേ, പറഞ്ഞോളൂ, വേണ്ടകാര്യം!” എന്നു ചോദിച്ച ഗാന്ധിജിയോട് കുട്ടി പറഞ്ഞതെന്തായിരുന്നു
Answer:
തനിക്ക് ഒരു ജോലി പോലുമറിയില്ലെന്നും. അലസനായിട്ട് എങ്ങിനെയാണ് ഇവിടെ താമസിക്കുന്നതെന്നുമെന്നാണ് കുട്ടി ഗാന്ധിജിയോട് പറഞ്ഞത്.
Question 6.
‘ഇനിയുമമ്മയ്ക്കു മടിത്തടത്തിൽ ഇടമുണ്ടു നിങ്ങൾക്കുവേല നൽകാൻ’-
ആരെയാണ് ഇവിടെ അമ്മയെന്നു പറഞ്ഞിരിക്കുന്നത്?
Answer:
സ്വന്തം രാജ്യത്തെ ആണ് ഇവിടെ അമ്മയെന്ന് പറഞ്ഞിരിക്കുന്നത്.
പ്രയോഗ ഭംഗി
Question 1.
പുലരിക്കതിരിനോടൊപ്പമൊപ്പം പടികടന്ന്-
പ്രഭാതത്തിൽ ആശ്രമത്തിന്റെ പടി കടന്നുവരുന്ന കുട്ടിക്ക് ഉദയസൂര്യനെപ്പോലെ തിളക്കമുണ്ടായിരുന്നു. ഒപ്പമൊപ്പം എന്ന പ്രയോഗം കൊണ്ട് കുട്ടിയുടെ തേജസ്സും കുട്ടി എത്തിയ സമയവും കവി ആവിഷ്കരിച്ചിരിക്കുന്നു.
ഇതുപോലെ,
• പുഞ്ചിരി നൂൽത്തിരി നൂറ്റിരിക്കുന്ന
• മഴ പെയ്തുതീർന്നിട്ടും വീശി നിൽക്കും കുളിർ തെന്നൽ പോലെ
• അക്ഷീണമന്ദസ്മിതവുമായി
എന്നീ പ്രയോഗങ്ങളുടെ ചേർച്ചയും ഭംഗിയും ചർച്ചചെയ്ത് എഴുതു
Answer:
1. പുഞ്ചിരി നൂൽത്തിരി നൂറ്റിരിക്കുന്ന.
ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ മുഖം പുഞ്ചിരിച്ചതായിരുന്നു. ഓരോന്നൂലും കോർത്തിണക്കിയാണ് വസ്ത്രമുണ്ടാകുന്നത്. അതുപോലെ ദേശമാകെ സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും നെയ്തെടുക്കുകയാണ് ഗാന്ധിജി തന്റെ പ്രവർത്തിയിലൂടെ. ഇവിടെ പുഞ്ചിരി നൂൽത്തിരി എന്ന പ്രയോഗം സന്തോഷത്തെ / സമാധാനത്തെ സ്വാതന്ത്യത്തെ പതിയെ ജനങ്ങളിലേക്ക് പകരുന്നതിനെ വ്യക്തമാക്കുന്നു.
2. മഴപെയ്തു തീർന്നിട്ടും വീശി നിൽക്കുന്ന കുളിർ തെന്നൽ പോലെ.
കവിതയിലെ കുട്ടി ഏകനാണ്. അവനു അച്ഛനും അമ്മയും നഷ്ടമായിരിക്കുന്നു. താൻ ഒറ്റയ്ക്കാണ് എന്നതാണ് അവനെ ഏറെ വിഷമിപ്പിക്കുന്നത്. ഗാന്ധിജിയുടെ വാക്കുകൾ അവനു വലിയ ആശ്വാസമാണ് നൽകിയത്.
മഴപെയ്തു തീർന്നു എന്നത് അവന്റെ അകന്നു പോയ ആശങ്കയെ സൂചിപ്പിക്കുന്നു. ആശങ്ക അകന്നെങ്കിലും. മാതാപിതാക്കളെ നഷ്ടമായ ദുഃഖം അവനിൽ നിലനിൽക്കുന്നു. മഴപെയ്തു തീർന്നിട്ടും വീശിനില്കും കുളിർത്തെന്നൽ പോലെ എന്ന പ്രയോഗം അവനിൽ അവശേഷിക്കുന്ന ദുഖത്തെ സൂചിപ്പിക്കുന്നു.
3. അക്ഷീണ മന്ദസ്മിതവുമായി.
ചർക്കയിൽ നൂൽ നൂറ്റും നേതാക്കളും പത്രക്കാരുമായി നിരന്തരം സംവദിച്ചും പ്രശ്നങ്ങളായി എത്തുന്നവർക്ക് പരിഹാരം നിർദേശിച്ചും ഗാന്ധിജി എപ്പോഴും ഓരോ പ്രവർത്തികളിൽ വ്യാപിതനായിരിക്കും.ക്ഷീണിതനായോ ദുഖിതനയോ ഒരിക്കൽ പോലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. പ്രസന്നതയോടും പ്രസരിപ്പോടും കൂടി പ്രവർത്തികളിൽ മുഴുകുന്ന ഗാന്ധിജിയുടെ വ്യക്തിത്വം വ്യക്തമാക്കുകയാണ് ‘അക്ഷീണ മന്ദ സ്മിതം എന്ന പ്രയോഗം.
![]()
അമ്മയും നമ്മളും
Question 1.
ഉണ്ണിക്കര മിതു പെറ്റനാടിൻ
കണ്ണുനീരൊപ്പാൻ കരുത്തിയന്നാൽ
അമ്മയ്ക്ക് പിന്നെന്തു ദുഃഖം? അമ്മ-
യുള്ളപ്പോൾ നമ്മൾക്കുമെന്തു ദുഃഖം?
ഈ വരികളിലെ ആശയം വിശകലനം ചെയ്ത് കുറിപ്പെഴുതൂ.
Answer:
വിഷ്ണു നാരായണൻ നമ്പൂതിരി രചിച്ച ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണിവ. മാതാപിതാക്കൾ നഷ്ടമായ കുട്ടിക്ക് വാർധയിലെ ഗാന്ധി ആശ്രമം അഭയം നൽകുന്നു. അവിടെ വച്ചു കുട്ടി തിരിച്ചറിയുന്നു അമ്മയെന്നത് പെറ്റനാട് തന്നെ ആണ്.
ഇവിടെ രാജ്യ സ്നേഹത്തെ കുറിച്ച് പ്രതിപാദിക്കുന്നു. കവിതയിലെ അഥിതി ആയകുട്ടി ഏകനാണ്. അവനു മാതാപിതാക്കളെ നഷ്ടമായി. മാതാപിതാക്കളെ നഷ്ടമായെങ്കിലും സ്വന്തം രാജ്യം അമ്മയാണെന്നു കവി പറയുന്നു. ആ അമ്മയ്ക്ക് ഒന്നും രണ്ടുമല്ല നൂറുകോടി മക്കളാണുള്ളത്.
അതിൽ ഉണ്ണികൈകൾ പോലും പെട്ടനാടിന്റെ കണ്ണുനീരൊപ്പാൻ ഉള്ള കരുത്ത് ആർജിച്ചു കഴിഞ്ഞാൽ അമ്മയ്ക്ക് പിന്നെ ദുഖിക്കേണ്ടി വരില്ല. അമ്മയുള്ളപ്പോൾ നമ്മൾ മക്കൾക്ക് എന്ത് ദുഖമനുണ്ടാവുകയെന്നു കവി ചോദിക്കുന്നു.
രണ്ടു കുട്ടികൾ താരതമ്യ കുറിപ്പ്
Question 1.
“ അറിയില്ലെനിക്കൊരു വേലപോലും,
അലസനായെമ്മട്ടു പാർത്തിടും ഞാൻ?”
കുട്ടി ഗാന്ധിജിയോട് ഇങ്ങനെ സങ്കടം പറഞ്ഞത് ഓർമ്മയില്ലേ? ഇനി, ഈ കുറിപ്പു വായിക്കൂ.
Answer:
ഗാന്ധിജിയെ കണ്ട കുട്ടി എന്ന കഥയിൽ അടുത്ത് കൂടെ നടന്നു പോയിട്ടും ഗാന്ധിജിയെ കാണാതിരുന്ന കുട്ടിയെ കുറിച്ച് പറയുന്നു. ഗാന്ധിജിയുടെ അതിഥി എന്ന കവിത ഗാന്ധിജിയെ കാണാനായി ആശ്രമത്തിൽ എത്തിയ കുട്ടിയെ കുറിച്ചാണ് പറയുന്നത്. കഥയിലും കവിതയിലും കാണുന്ന കുട്ടികളിലെ സാമ്യം തൊഴിലാണ്. കവിതയിലെ കുട്ടി അനാഥനാണ്. അവൻ തൊഴിൽ തേടി ഗാന്ധിജിയുടെ അടുക്കലേക്ക് ചെല്ലുന്നു. കഥയിലെ കുട്ടി തന്റെ തൊഴിലിൽ വ്യാപൃതനാണു. അവൻ ആത്മാർത്ഥതയോടുകൂടി തന്നെ പണി ചെയ്യുന്നു. തന്റെ കൂട്ടുകാർ അധ്വാനിച്ച് വിശന്നു വരുമ്പോൾ അവർക്ക് നൽകാനുള്ള ഭക്ഷണം ഉണ്ടാക്കുകയായിരുന്നു ആ കുട്ടി. അരികിൽ കൂടി നടന്നുപോയ ഗാന്ധിജിയെ കാണുന്നതിലുപരി തന്റെ തൊഴിലിൽ അവൻ വ്യാപൃതനായിരുന്നു.
ഇവിടെ തൊഴിൽ സഹജീവിസ്നേഹം പരസ്പര പരിഗണന അധ്വാനിക്കാനുള്ള മനസ്സ് അധ്വാനിച്ച് ജീവിക്കണം എന്ന ബോധ്യം എന്നിവ വ്യക്തമാണ്. യഥാർത്ഥ മൂലധനം അധ്വാനശേഷിയും ബുദ്ധിശക്തിയും ആണെന്ന് ഗാന്ധിജിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നതാണ് കവിതയും കഥയും
കവിതകൾ ശേഖരിക്കാം
1. ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും, ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിൻ
ധൈര്യവും മൊരാളിൽച്ചേർന്നൊത്തുകാണണമെങ്കിൽ
ചെല്ലുവിൻ, ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിൻ.
എന്റെ ഗുരുനാഥൻ – വള്ളത്തോൾ നാരായണമേനോൻ.
2. ഗാന്ധിയെ വരയ്ക്കാൻ എളുപ്പമാണ്
ഒന്നോ രണ്ടോ വരകൾ മതി
ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ്.
കെട്ടിയ വേഷങ്ങൾ എല്ലാം അഴിച്ചു കളഞ്ഞാൽ മതി.
– കൽപ്പറ്റ നാരായണൻ
3. തൊട്ടുഞാനുമ്മ! ഗാന്ധിയെ
തൊട്ടുഞാനുമ്മ ഗാന്ധിയെ പട്ടുപോലെ
നനുത്ത തോളിൽ തൊട്ടു ഞാനുമ്മ
കടലു കരകയ്യേറുമാറ് മനുഷ്യരാകെ ഇരമ്പിയാർത്തു.
വൈക്കം ജെട്ടിയിൽ ബോട്ടടുത്തു.
ഗാന്ധി വന്നുമ്മ വന്നു നാട്ടില്
കാന്തി വന്നുമ്മാ!
ഗാന്ധി കാലുവെച്ചു മണ്ണിൽ
ശാന്തി വിത്തു തരിച്ചു
രണ്ടു പല്ലുപോയ മോണ
സൂര്യൻ ചിരിച്ചു.
വിത്തു പൊട്ടിച്ചെടിയായി
വൈക്കമൊരു വാടിയായി.
നോക്കിനിൽക്കെ എന്തുമായ
പൂത്തുലഞ്ഞുമ്മ കാന്തി
പൂത്തുലഞ്ഞമ്മ.
-ഗാന്ധി തൊടൽമാല. -അൻവർ അലി.
ഗാന്ധിജിയുടെ വാക്കുകൾ
- മനുഷ്യ രാശിയുടെ ഏകതയിൽ ഞാൻ വിശ്വസിക്കുന്നു.
- യഥാർത്ഥമായ മൂലധനം വെള്ളിയോ സ്വർണമോ അല്ല. അധ്വാനശേഷിയും ബുദ്ധിശക്തിയുമാണ്.
- എന്റെ ജീവിതമാണ് എന്റെ സന്ദേശം.
- നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.
![]()
മഹാത്മാ ഗാന്ധിജി
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥം വരുന്ന ബാപ്പു എന്നീ നാമ വിശേ ഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
വാർധ ((Wardha) (മഹാരാഷ്ട്രയിലെ ഒരു നഗരവും ജില്ലയും ആണ്.)
മഹാത്മാ ഗാന്ധി 1930 ൽ സബർമതി ആശ്രമത്തിൽ നിന്നും ഉപ്പു സത്യാഗ്രഹത്തിനായി ദണ്ഡിയിലേക്ക് പദയാത്ര ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ഗാന്ധി രണ്ടുകൊല്ലത്തിലധികം തടവിൽ കഴിഞ്ഞിരുന്നു. ജയിലിൽ നിന്നു മോചിതനായ ശേഷം അദ്ദേഹം ഇന്ത്യമുഴുവൻ ചുറ്റി സഞ്ചരിച്ചു. മധ്യഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ പിന്തുടർച്ചക്കാരനും വ്യവസായിയുമായ ജംനാലാൽ ബജാജ് ക്ഷണിച്ചതുപ്രകാരം 1934ൽ വാർധയിലെത്തിയ അദ്ദേഹം വാർധയിലെ ജംനാലാലിന്റെ ബംഗ്ലാവിൽ (ബജാജ് വാദി) മഹിളാ ആശ്രമത്തിലെ പ്രാർഥനാ ക്ഷേത്രത്തിൽ ഒരു മുറിയിൽ താമസിച്ചു.

1936 ഏപ്രിലിൽ ഗാന്ധിജി വാർധയ്ക്ക് പുറത്ത് സെഗോൺ എന്ന ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു. സേവാഗ്രാം എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. പസേവാഗ്രാമിൽ വന്നപ്പോൾ ഗാന്ധി ജിക്ക് 67 വയസ്സായിരുന്നു. ഗ്രാമീണ വീടുകൾ ഗാന്ധിയും, കസ്തൂർബായും, അനുയായികളും ആശ്രമത്തിൽ നിർമ്മിച്ച ചെറിയ വീടുകൾക്ക് സമാനമായിരുന്നു. ജാതീയ വ്യവസ്ഥ മാറ്റുന്നതിനായി ഹരിജനങ്ങൾ ആ ആശ്രമത്തിലെ അടു ക്കളയിൽ ജോലിചെയ്തു. ധാം നദിയുടെ തീരത്താണ് വിനോബാ ഭാവേയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ദേശീയ കാര്യങ്ങളും പ്രസ്ഥാനങ്ങളും സംബന്ധിച്ച നിരവധി തീരുമാനങ്ങൾ സേവാഗ്രാമിലാണ് നടന്നിരുന്നത്. ഈ രാജ്യത്തിന്റെ അന്തർലീനമായ ശക്തിക്ക് ഗാന്ധിജി നിർമ്മിച്ച രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരവധി സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാനം കൂടിയാണിത്.
കൂടുതൽ ചോദ്യങ്ങൾ
Question 1.
വാർധയിലെ ആശ്രമത്തിൽ എത്തിയ അതിഥി ആര്?
Answer:
ബാലൻ
Question 2.
അതിഥിയായി എത്തിയ ബാലന്റെ അവസ്ഥ എന്തായിരുന്നു?
Answer:
കീറിപ്പൊളിഞ്ഞ വേഷവും ഏറെ തളർന്നു കുഴഞ്ഞ ഭാവവും.
Question 3.
നിരവധി ചോദ്യങ്ങൾക്ക് മറുപടിയായി ബാലൻ പറഞ്ഞ ഉത്തരമെന്ത്?
Answer:
ഇക്ഷണം ബാപ്പുവെ കണ്ടിടേണം
Question 4.
കൊച്ചതിഥിയെ ഗാന്ധി സ്വീകരിച്ചതെങ്ങനെ?
Answer:
അടുക്കൽ വിളിച്ചിരുത്തി തലോടിക്കൊണ്ട്
Question 5.
കുട്ടി ഗാന്ധിജിയോട് പറഞ്ഞതെന്തെല്ലാം?
Answer:
അച്ഛനും അമ്മയും നഷ്ടമായെന്നും തനിക്ക് ആരുമില്ലെന്നുമാണ് കുട്ടി പറഞ്ഞത്.
Question 6.
ഗാന്ധിജി കുട്ടിയോട് പറഞ്ഞതെന്തെല്ലാമാണ്?
Answer:
കുഞ്ഞേ, നിനക്കുള്ളതാണ് ഈ കാണുന്ന ഞങ്ങളും നമ്മുടെ ആശ്രമവും. അതിനാൽ നീ ഇവിടെ നിന്ന് എവിടേക്കും പോകേണ്ടതില്ല.
![]()
Question 7.
ജോലികളൊന്നും അറിയില്ലെന്ന കുട്ടിയുടെ വിഷമത്തിന് മറുപടിയായി ഗാന്ധിജി പറഞ്ഞതെന്ത്?
Answer:
ഒന്നും പത്തുമല്ല നൂറുകോടിയെ പോറ്റിയിട്ടും ഇനിയും ജോലിതരാനുള്ള കഴിവ് നമ്മുടെ നാടി നുണ്ട്.
Question 8.
കവിതയിൽ രാജ്യത്തെ എങ്ങനെയെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:
അമ്മ, പെറ്റനാട്
Question 9.
അമ്മയ്ക്ക് ദുഃഖമില്ലാതാകുന്നതെപ്പോൾ എന്നാണ് കവി പറയുന്നത്?
Answer:
ഉണ്ണിക്കരങ്ങൾ പെറ്റനാടിന്റെ കണ്ണീരൊപ്പാൻ കരുത്താർജിക്കുമ്പോൾ.
Question 10.
അമ്മയുള്ളപ്പോൾ നമ്മൾക്കെന്തു ദുഃഖം’ എന്ന് വരി അർത്ഥമാക്കുന്നതെന്ത്?
Answer:
അമ്മ തന്റെ കുഞ്ഞിന്റെ സംരക്ഷണം എല്ലാകാലത്തും ഒരുപോലെ ഏറ്റെടുക്കുന്നു. അതിനാൽ അമ്മയുള്ള കാലം എല്ലാ മക്കൾക്കും ദുഃഖമില്ലാത്ത സമയമാണ്. ഇവിടെ അമ്മ എന്നത് സ്വരാജ്യം കൂടിയാണ്.