ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ശാസ്ത്രം മുന്നേറുന്നു Shastram Munnerunnu Notes Questions and Answers Pdf improves language skills.

Shastram Munnerunnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 11 Shastram Munnerunnu Question Answer

Class 6 Malayalam Shastram Munnerunnu Notes Question Answer

പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം

Question 1.
“മനുഷ്യർ എത്രയോ മുമ്പു ജീവിച്ചിരുന്ന എല്ലാത്തരം തിര്യക്കുകളെക്കാൾ കൗതുകകരമായൊരു ജീവിയാണ്.” മനുഷ്യന് മറ്റു ജീവികളേക്കാൾ എന്തു വ്യത്യസ്തതയുണ്ടെന്നാണ് നെഹ്റു സൂചിപ്പിക്കുന്നത്?
Answer:
മനുഷ്യനു മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി മനസ്സ് ഉണ്ട്. അത് ജ്ജിജ്ഞാസ സൃഷ്ടിക്കുന്നു.

Question 2.
“എന്നാൽ അവൻ തന്നോടല്ലാതെ ആരോടു ചോദിക്കാനാണ്? വേറെ ആരുണ്ട് അന്നു മറുപടി പറയാൻ?” ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞതെങ്ങനെ?
Answer:
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മനുഷ്യനു കഴിഞ്ഞത് അവന്റെ പക്കൽ വിസ്മയാവഹമായ മനസ്സ് ഉണ്ടായിരുന്നത് കൊണ്ടാണ്. മനസ്സിന്റെ സഹായത്തോടെ സാവധാനത്തിൽ പല അനുഭവ ങ്ങളും ശേഖരിച്ച് പഠിച്ചു.

Question 3.
“എന്നാൽ ഇത് ശാസ്ത്രത്തിന്റെ തെറ്റായിരുന്നില്ല.” എന്തിനെക്കുറിച്ചാണ് ഈ വാക്യം സൂചിപ്പിക്കുന്നത്?
Answer:
ശാസ്ത്രം ജീവിതം സുഗമമാക്കാനുള്ള വഴികൾ മാത്രമല്ല കണ്ടെത്തിയത്. നശീകരണത്തിനുള്ള ഏറ്റവും സമർത്ഥമായ സാമഗ്രികളും സൃഷ്ടിച്ചിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ തെറ്റായിരുന്നില്ല എന്നാണ് പറയുന്നത്.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 4.
“പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിച്ചതോടെ മാറ്റത്തിന്റെ ഗതിക്ക് വേഗത കൂടി.”ഈ പ്രസ്താവനയ്ക്കു തെളിവായി ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളെന്തെല്ലാമാണ്?
Answer:
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി കമ്പി. ദൂരശ്രവണയന്ത്രം, മോട്ടോർ വാഹനം, വിമാനം എന്നി ങ്ങനെ തുടരെ തുടരെ കണ്ടുപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

Question 5.
ശാസ്ത്രത്തിന്റെ സമ്മാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ള കാര്യം എന്താണ്?
Answer:
പ്രകൃതിക്കുമേൽ ആജ്ഞാശക്തി നേടിയ മനുഷ്യനു സ്വയം നിയന്ത്രിക്കാനോ ആജ്ഞാപിക്കാനോ അറിയാതെ പോയതിനാൽ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്താൻ തുടങ്ങി എന്നുപറയുന്നത്.

അറിയുവാനൊത്തിരി ബാക്കി

Question 1.
അറിഞ്ഞോതേണ്ടതൊക്കേയും
പറഞ്ഞിട്ടില്ല പൂർവികർ,
അറിഞ്ഞാലും പറഞ്ഞാലു-
മൊടുങ്ങാതുണ്ടു വാസ്തവം.
(പദ്യകൃതികൾ സഹോദരൻ അയ്യപ്പൻ)
ഈ കവിതാഭാഗം എന്തെല്ലാം പറയുന്നുണ്ട്?
കഴിഞ്ഞ കാലത്ത് എല്ലാ അറിവുകളും കണ്ടെത്തിയിട്ടില്ല.
ഇനിയും ഒട്ടേറെ കാര്യങ്ങൾ കണ്ടെത്താനുണ്ട്.
…………………………………………………….
…………………………………………………….
നെഹ്റുവിന്റെ ലേഖനം വീണ്ടും വായിക്കൂ. അറിവിനെക്കുറിച്ച് ഈ കവിതാഭാഗത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശകലനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
സഹോദരനയ്യപ്പന്റെ വരികൾ അറിവിനെക്കുറിച്ച് പറയുന്നു. നമ്മൾ അറിഞ്ഞിടേണ്ട അറിവുകൾ മുഴുവനായും പൂർവ്വികർ നമുക്ക് പറഞ്ഞു തന്നിട്ടില്ല. പൂർവ്വികർക്ക് അത് പറഞ്ഞു തീർക്കാനും കഴി യില്ല. കാരണം അറിവുകൾ അതിനുമാത്രം അധികമാണ്. പറഞ്ഞാലും അറിഞ്ഞാലും തീരാത്ത അത്രയും അറിവുകളാണ് നമുക്ക് ചുറ്റുമുള്ളത് എന്നാണ് സഹോദരനയ്യപ്പന്റെ പദ്യകൃതിയിൽ പറയുന്നത്.

അറിവും കണ്ടുപിടുത്തങ്ങളും മനുഷ്യൻ നേടിയെടുക്കുന്നത് ജിജ്ഞാസ നിറഞ്ഞ മനസ്സ് ഉള്ളതി നാലാണ്. ആദികാലത്ത് ജിജ്ഞാസ തോന്നുമ്പോൾ ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. അതി നാൽ അവൻ മനസിനോടു തന്നെ ചോദിക്കുകയും അനുഭവങ്ങളിൽ നിന്ന് അറിവു നേടുകയും ചെയ്തു. അത് തുടർന്നു കൊണ്ടേയിരിക്കുന്നു.

അറിവ് എന്നത് പകർന്നുകിട്ടുന്നതുമാത്രമല്ല. പകർന്നു കിട്ടിയാലും മുഴുവനായി അറിയാൻ സാധി ക്കുന്നതുമല്ല എന്ന് സഹോദരനയ്യപ്പൻ പറയുന്നു. അറിവ് മനസ്സിന്റെ അന്വേഷണ പാടവം കൊണ്ട് ഉണ്ടാകുന്നതും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതുമാണെന്നും അത് അന്ത്യമില്ലാതെ തുടർന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും നെഹ്റു പറയുന്നു. അറിവ് അനന്തമാണ്. അത് ഓരോ കാലത്തും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രയോഗഭംഗി

Question 1.
ആശയം ശക്തമായും പൂർണ്ണമായും വായനക്കാരിലേക്ക് എത്തിക്കുന്നതിനായി എഴുത്തുകാർ പ്രത്യേക പ്രയോഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. മനോരാജ്യം കൊള്ളുക, മിഴിച്ചുനോക്കുക തുടങ്ങിയ പ്രയോഗങ്ങൾ നോക്കൂ. ഈ ലേഖനത്തിൽ ഇനിയും ഇതുപോലുള്ള പ്രയോഗങ്ങളുണ്ട്. അവ കണ്ടെത്തി എഴുതൂ.
Answer:

  • മനോരാജ്യം കൊളളുക
  • മിഴിച്ചു നോക്കുക
  • മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു
  • നിരവസാനമായ ഘോഷയാത്

എഴുത്തിൽ ഇത്തരം സവിശേഷ പ്രയോഗങ്ങൾ കൂട്ടി ച്ചേർക്കുന്നത് വാക്യഭംഗിക്കും ആശയവ്യക്ത തയ്ക്കും വേണ്ടിയാണ്. സവിശേഷ പ്രയോഗങ്ങൾ വായനകാർക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സി ലാക്കാൻ സഹായിക്കുന്നു.

മനോരാജ്യം കൊള്ളുക
ഒരാളുടെ ഭാവനയിൽ നിറയുന്ന സ്വപ്നങ്ങളും ചിന്തകളുമാണ് മനോരാജ്യം എന്നതുകൊണ്ട് അർത്ഥ മാക്കുന്നത്. ഭാവനയിൽ മാത്രം കാണുന്ന ഒന്നാണത്.

മിഴിച്ചു നോക്കുക
അത്ഭുതത്തോടു കൂടി നോക്കുക എന്നർത്ഥമാക്കുന്നു. അപ്രതീക്ഷമായ വിഷയങ്ങളിലോ കാര്യ ങ്ങളെ മനസ്സിലാക്കാൻ കഴിയാതെ വരുന്ന അവസരത്തിലോ അത്ഭുതത്തെ അടയാളപ്പെടുത്താൻ മിഴിച്ചു നോക്കുക എന്ന് പ്രയോഗിക്കുന്നു.

മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു
ഇവിടെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ കാണിക്കാൻ, അവയുടെ വേഗതയെ അടയാളപ്പെടു ത്താൻ വേണ്ടിയാണ് കുതിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രയോഗിക്കുന്നത്.

നിരവസാനമായ ഘോഷയാത്ര
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രയോഗം “നിരവസാനമായി ഒരിക്കലും അവസാനമില്ലാതെ തുടരുന്നതിനെ കാണിക്കുന്നു. “ഷോഘയാത്ര’-സന്തോഷകരമായ യാത്രയാണ്. ആളുകൾ ഒരുമിച്ച് ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനെയാണ് ഘോഷയാത്ര എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഇവിടെ ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളും സന്തോഷകരമായി തുടർന്നുകൊണ്ടിരിക്കുന്നു എന്നു വ്യക്തമാക്കാൻ ഈ സവിശേഷ പ്രയോഗത്തിനു സാധിക്കുന്നു.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

ചിഹ്നങ്ങളുടെ കാര്യം

Question 1.
“ഒരു തീവണ്ടിപ്പാത നിർമ്മിക്കുന്നു. മുഴുമിച്ച് പ്രവർത്തിക്കാറാവുമ്പോഴേക്കുതന്നെ അത് പഴഞ്ചനായിക്കഴിഞ്ഞു!”
വാക്യങ്ങൾ പൂർത്തിയാകുമ്പോൾ സാധാരണയായി പൂർണ്ണവിരാമം (.) ഉപയോഗിക്കാറുണ്ട്.
ഇവിടെ പഴഞ്ചനായിക്കഴിഞ്ഞു എന്ന വാക്യം അവസാനിക്കുന്നിടത്ത് ആശ്ചര്യചിഹ്നമാണുള്ളത്. ഏതെല്ലാം സന്ദർഭങ്ങളിലാണ് നാം വാക്യങ്ങളിൽ ആശ്ചര്യചിഹ്നമുപയോഗിക്കുന്നത്?
ഇത് വാക്യത്തിന്റെ അർഥത്തിനുണ്ടാക്കുന്ന വ്യത്യാസമെന്താണ്?
ഈ വാക്യങ്ങൾ ശ്രദ്ധിക്കൂ. ചിഹ്നം ചേർത്തു വായിക്കുമ്പോൾ വാക്യങ്ങളിൽ വരുന്ന അർഥവ്യത്യാസം കണ്ടെത്താമോ?

കുഞ്ഞ് നടക്കാൻ തുടങ്ങി കുഞ്ഞ് നടക്കാൻ തുടങ്ങി!
ഈ പൂവിന് നല്ല ഭംഗിയുണ്ട്. ഹായ്! ഈ പൂവിനെന്തൊരു ഭംഗി!
ആരാണീ വരുന്നത്? ആരാണീ വരുന്നത്!
വല്ലാത്ത ബഹളം. വല്ലാത്ത ബഹളം!

പാഠത്തിൽ ആശ്ചര്യചിഹ്നമുപയോഗിച്ചിരിക്കുന്ന മറ്റു വാക്യങ്ങൾ കൂടി കണ്ടെത്തു. ഇനി, ആശ്ചര്യചിഹ്നം ഉപയോഗിച്ചുള്ള ഏതാനും വാക്യങ്ങൾ സ്വന്തമായെഴുതാമല്ലോ
Answer:
ലിഖിത ഭാഷയിൽ വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്യങ്ങളിൽ ചില അടയാളങ്ങൾ ഇടുന്ന തിനാണ് ചിഹ്നം എന്നുപറയുന്നത്. ഭാഷണത്തിലെ വിരാമങ്ങളേയും തുടർച്ചയേയും എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നം. വാക്യങ്ങളുടെ തുടർച്ചയിൽ സംശയത്തിന് ഇട വരുത്താതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.

വിശ്ലേഷണം (’) വലയം (()) കോഷ്ഠം ([]) ഭിത്തിക (:) രേഖ (-) വിക്ഷേപണി (!) ബിന്ദു (.) രോധിനി (;) അങ്കശം (,) ശൃംഖല () കാകു (?) ഉദ്ധരണി (“ ”) എന്നിങ്ങനെ നിരവധി ചിഹ്നങ്ങൾ നമുക്കുണ്ട്. ഓരോരോ ചിഹ്നങ്ങളും ഓരോ അർത്ഥങ്ങളെ വഹിക്കുന്നു.

ആശ്ചര്യചിഹ്നത്തിന് വിക്ഷേപണിയെന്നും പേരുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആശ്ചര്യത്തെ (!) അത്ഭുതത്തെ അടയാളപ്പെടുത്തുകയാണ് ആശ്ചര്യ ചിഹ്നം (!)

സ്വഭാവിക അർത്ഥത്തെ ഉൾക്കൊള്ളുന്ന വാക്യത്തെ ആശ്ചര്യചിഹ്നത്തിന്റെ സഹായത്തോടെ അസാ ധാരണമോ അത്ഭുതമോ ആയ വാക്യമാക്കി മാറ്റാൻ സാധിക്കും.

ഉദാ : അത് പഴഞ്ചനായിക്കഴിഞ്ഞു എന്നത് സാധാരണ വാക്യമാണ്.

അത് പഴഞ്ചനായിക്കഴിഞ്ഞു. ഇതേ വാക്യത്തോടൊപ്പം അത്ഭുദ ചിഹ്നം കൂട്ടിചേർക്കുമ്പോൾ അത് അവിശ്വസനീയമായ കാര്യമായി മാറുന്നു. ഒരിക്കലും സംഭവിക്കില്ലാന്നു കരുതിയിരുന്ന കാര്യം പെട്ടെന്നു സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുദത്തെ ജനിപ്പിക്കുന്നു.

പാഠഭാഗത്ത് നിന്ന്

ഞാൻ എന്തെഴുതട്ടെ!
ഞാൻ എവിടെ നിന്നു തുടങ്ങട്ടെ!
നീ അവിടെ പോയോ!
മഴ പെയ്തോ!
നീ അത് കഴിച്ചോ!

ജവഹർലാൽ നെഹ്റു
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 1
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയും സ്വാതന്ത്രസമരസേനാനിയുമാ യിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1930 – 33 കാലഘട്ടത്തിൽ ജയി ലിൽ വെച്ച് മകൾ ഇന്ദിരാഗാന്ധിക്ക് പത്തുവയസ്സുള്ളപ്പോൾ അയച്ച 196-ഓളം കത്തുകളുടെ സമാഹാരമാണ് വിശ്വചരിത്രാവലോകം എന്ന നാമത്തിൽ പ്രസിദ്ധീകരിക്കുന്നത്. 1928 ൽ നെഹ്റു ലോകചരി തത്തെയും സംസ്കാരങ്ങളെയും കുറിച്ച് ഇന്ദിരയ്ക്ക് അയച്ച് മുപ്പതു കത്തുകൾ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധീക രിച്ചിരുന്നു. അതിനു ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാൻ പ്രചോദനമായതെന്ന് പുസ്തകത്തിന്റെ ആമുഖ ത്തിൽ നെഹ്റു പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തെയും ലോകച്ചരിത്ര ത്തെയും മകൾക്ക് പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കത്തുകളെഴുതിയത്.

6000 ബി. സി. മുതൽ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രത്തെ സർവ്വദിഗ്ദർശക മായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശ്വചരിത്രാവലോകം. ആകെ 196 അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇന്ദിരയ്ക്കയച്ച ഓരോ കത്തും ഓരോ അധ്യായവും ഓരോ യുഗത്തെ പറ്റി പ്രതിപാദിക്കുന്നതുമാണ്. ആദ്യത്തെ കത്തുകളിൽ മറ്റു മാതാപിതാക്കൾ മക്കൾക്ക് നൽകുന്നപോലെ ഭൗതികമായ സമ്മാനങ്ങൾ മകൾക്ക് നൽകാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നുണ്ട്. പകരമായി തനിക്കു കൈമുതലായുള്ള അറിവും വിദ്യയും തന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളു മായി കോർത്തിണക്കിയുള്ള സമ്മാനം മകൾക്കു നൽകാമെന്ന് വാക്കു കൊടുക്കുന്നു. എല്ലാ സാമ്രാജ്യ ങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യജീവിത സംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യൻ കോണിൽ നിന്നല്ലാതെയുള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്ര അവലോകനമായി ഈ കൃതിയെ കണക്കാക്കാം. പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിലെ യൂറോപ്യൻ ആധിപത്യം പരിഗണിച്ചും എന്നാൽ അതേ കാലഘട്ടത്തിലെ ഏഷ്യൻ സാമ്രാജ്യങ്ങളായ മോങ്കോളിനെയും മുഗളി നെയും ഉയർത്തിക്കാട്ടിയാണ് ഈ കൃതി മുന്നോട്ട് കൊണ്ട് പോകുന്നത്. ചെങ്കിസ് ഖാനെ ലോകചരി ത്രത്തിലെ ഏറ്റവും ശക്തനായ പടത്തലവനായും നേതാവായും അദ്ദേഹം കാണുന്നു. ഭാരതത്തിലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ചും ശിപായി ലഹളയെക്കുറിച്ചും സാർ ചക്രവർത്തിമാരെക്കുറിച്ചും ലെനിനെക്കുറിച്ചും മഹാത്മാഗാന്ധിയെക്കുറിച്ചുമെല്ലാം അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

ജയിലിലായിരുന്നതുകൊണ്ട് അവലംബത്തിനായി ആവശ്യത്തിന് പുസ്തകമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതിയ കുറിപ്പുകളാണ് അദ്ദേഹം അവലംബമായി ഉപയോഗിച്ചത്. തനിക്കു സഹായകരമായ പുസ്തകങ്ങളിൽ എച്ച്. ജി. വെൽസ് രചിച്ച ഔട്ട്ലൈൻ ഓഫ് ദി ഹിസ്റ്ററിയെപറ്റി ആമുഖത്തിൽ പ്രത്യേകം പറയുന്നു.
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 2
ജവഹർലാൽ നെഹ്റു (നവംബർ 14, 1889-മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, (1) (2) ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥ കർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച നെഹ്റു രാജ്യാന്തരതലത്തിൽ ചേരിചേരാ നയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാത ന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964-ൽ മരി ക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമ നുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യ യുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

കൂടുതൽ ചോദ്യങ്ങൾ

Question 1.
പത്ത് വയസുകാരി ഇന്ദിരയ്ക്ക് കത്തുകൾ അയച്ചതാരാണ്?
Answer:
ഇന്ദിരയുടെ പിതാവും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ജവഹർലാൽ നെഹ്റു.

Question 2.
ഏത് കാലഘട്ടത്തിലാണ് ഈ കത്തുകൾ എഴുതപ്പെട്ടിട്ടുള്ളത്?
Answer:
1930 – 1933 ൽ ജയിലിൽവച്ച്

Question 3.
ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹരാത്തിന് നൽകിയ പേര് എന്ത്?
Answer:
വിശ്വചരിത്രാവലോകം.

Question 4.
വിശ്വചരിത്രാവലോകം വിവർത്തനം ചെയ്തിരിക്കുന്നതാര്?
Answer:
വി. രാമനുണ്ണി

Question 5.
മനുഷ്യൻ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാകുന്നത് ഏത് സവിശേഷ വസ്തുകൊണ്ടാണ്?
Answer:
മനസ്സ് അഥവാ ജിജ്ഞാസ അന്വേഷിക്കുവാനും മനസ്സിലാക്കുവാനുമുള്ള ആഗ്രഹമാണത്.

Question 6.
മാറ്റത്തിന്റെ ഗതിക്ക് വേഗതകൂടിയത് ഏത് നൂറ്റാണ്ടോടു കൂടിയാണ്?
Answer:
19-ാം നൂറ്റാണ്ട്

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 7.
ജനജീവിതത്തെ മാറ്റിയ വമ്പിച്ച മാറ്റങ്ങൾ എന്തെല്ലാം?
Answer:
കമ്പി, ദൂരവണയന്ത്രം, മോട്ടോർ വാഹനം, വിമാനം

Question 8.
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിന് സഹായകമായതെങ്ങനെ?
Answer:
മനുഷ്യരുടെ ക്ലേശങ്ങളെ കുറിച്ച് ജീവിതം കൂടുതൽ ശ്രമരഹിതവും, സുഖകരവുമാക്കി തീർത്തു.

Question 9.
ശാസ്ത്രത്തിന്റെ ജോലി എന്തായിരുന്നു?
Answer:
പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ആജ്ഞാശക്തിയെ വർധിപ്പിക്കുക.

Question 10.
മനുഷ്യൻ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യാൻ കാരണം എന്താണ് എന്നാണ് കത്തിൽ പറയു ന്നത്?
Answer:
മനുഷ്യന് അവനവനോട് ആജ്ഞാപിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്തതിനാലാണ്.

Class 6 Malayalam Kerala Padavali Notes Unit 4 അറിഞ്ഞു വിടരാം

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 3
അമേരിക്കൻ ശാസ്ത്രഞ്ജനും വ്യവസായിയുമായിരുന്നു, തോമസ് ആൽവ എഡിസൺ. വൈദ്യുതോർജ്ജ ഉൽപ്പാദനം, ബഹുജന ആശയവി നിമയം ശബ്ദറിക്കോർഡിംഗ് ചലനചിത്രങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു. ഇലക്ട്രിക് ലൈറ്റ് ബൾബിന്റെ ആദ്യകാല പതിപ്പുകൾ ഉൾപ്പെടുന്ന കണ്ടുപിടുത്തങ്ങൾ ആധു നിക വ്യവസായിക ലോകത്ത് വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടു ണ്ട്. ഈ വിജയത്തിലേക്കെത്താൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തു
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 4
അമ്പതിനായിരം പരീക്ഷണങ്ങൾ നടത്തിയാണ് സ്റ്റോറേജ് ബാറ്ററിയു ണ്ടാക്കാൻ എഡിസനു കഴിഞ്ഞത്. ഇതറിഞ്ഞ് അമ്പതിനായിരം പരാജയ ങ്ങൾക്കൊടുവിലാണല്ലോ നിങ്ങൾ സ്റ്റോറേജ് ബാറ്ററി കണ്ടെത്തുന്നതിൽ വിജയിച്ചത് എന്നുള്ള സുഹൃത്തിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറ ഞ്ഞത് ഇങ്ങനെയാണ്.

“നിങ്ങളുടെ വിലയിരുത്തൽ ശരിയല്ല. ബാറ്ററി നിർമ്മിക്കാൻ പര്യാ പ്തമല്ലാത്ത അമ്പതിനായിരം വഴികളാണ് ഞാനാദ്യം കണ്ടെത്തിയത്” ഈ പ്രതികരണത്തിലൂടെ അദ്ദേഹത്തിന്റെ ശുപാപ്തി വിശ്വാസം തിരിച്ച റിയാൻ കഴിയും. ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിറകിലും നിരവധി പരാ ജയങ്ങളും അശാന്തപരിശ്രമവും ഉണ്ടാകും. ഓരോ കണ്ടുപിടുത്തങ്ങളും ഓരോ പുരോഗതിയാണ്. എന്നാൽ ശാസ്ത്രപരീക്ഷണങ്ങളിലൂടെ മാത മല്ല നമ്മൾ പുരോഗതിയിലേക്കെത്തുന്നത് മനോധൈര്യവും പരിശ്രമവും അതിന് അനിവാര്യമാണ്.

പ്രവേശക ചോദ്യവും ഉത്തരവും

Question 1.
സുഹൃത്തിന്റെ ചോദ്യത്തോട് എഡിസൺ എങ്ങനെയാണ് പ്രതികരിച്ചത്?
Answer:
സുഹൃത്തിന്റെ വിലയിരുത്തൽ ശരിയല്ലന്നും. പരാജയമല്ല, മറിച്ച് പര്യാപ്തമല്ലാത്ത വഴികളാണ് ആദ്യം കണ്ടെത്തിയത് എന്നുമായിരുന്നു.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 2.
എഡിസന്റെ പ്രതികരണത്തിലൂടെ നിങ്ങൾ മനസ്സിലാക്കുന്നതെന്താണ്?
Answer:
പരാജയങ്ങളിൽ തളരരുതെന്നും, ഓരോ പരാജയവും വിജയത്തിലേക്കുള്ള വഴിയാണെന്നും മന സിലാക്കാം.

Question 3.
പലതവണ പരിശ്രമിച്ച് ഒടുവിൽ വിജയിച്ച ഏതെങ്കിലും അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ?
Answer:
ഉദാ: സൈക്കൽ ചവിട്ടി പഠിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ആദ്യ മായി സൈക്കിൾ ചവിട്ടുമ്പോൾ എല്ലാം ഞാൻ വീഴുകയും മുറിവേൽക്കുകയും ചെയ്തിരുന്നു. വീണ്ടും പരിശ്രമിച്ചതുകൊണ്ടാണ് ഇന്ന് സൈക്കിൾ ഉപയോഗിക്കാൻ സാധിക്കുന്നത്.

Question 4.
നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ക്ലാസിൽ പങ്കുവയ്ക്കു.
Answer:
അറിവും കണ്ടുപിടുത്തവും മാനവരാശിയുടെ പുരോഗതിക്ക് അനിവാര്യമായിരുന്നു. വ്യക്തിവികാ സത്തിനും അറിവ് ആവശ്യമാണ്. ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതു മുതൽ അവൾക്കു മുന്നിൽ പ്രതിസന്ധികളും പരാജയങ്ങളും കടന്നുവരുന്നു. എന്നാൽ നമ്മൾ അതിനെയെല്ലാം പരാജയപ്പെ ടുത്തികൊണ്ട് വിജയിക്കുന്നു. അതുപോലെ പുരോഗതിക്കായുള്ള ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിന്നിലും നിരവധി പരാജയ കഥകൾ പറയാനുണ്ടാകും. എന്നാൽ വിജയം കണ്ടതിനുശേഷം മാത്രമേ നമ്മൾ പരാജയകഥകളെ ഓർമ്മിക്കവാൻ പാടുള്ളൂ.

Leave a Comment