Practicing with Std 8 Malayalam Adisthana Padavali Notes Pdf and ആ വാഴവെട്ട് Aa Vazha Vettu Notes Questions and Answers improves language skills.
ആ വാഴവെട്ട് Question Answer Notes Std 8 Malayalam Adisthana Padavali Chapter 2
Class 8 Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Aa Vazha Vettu
Class 8 Malayalam Aa Vazha Vettu Notes Questions and Answers
Question 1.
“അത്യധ്വാനം കൊണ്ട് ചുവടുപിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച ആ കർഷക കുടുംബത്തിന്റെ തണൽ”
മണ്ണിനോടും കൃഷിയോടുമുള്ള മാർക്കോ സിന്റെയും റാഹേലിന്റെയും ആഭിമുഖ്യം ഈ വരികളിൽ തെളിയുന്നുണ്ട്. വിശക ലനം ചെയ്യുക.
മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹി ക്കുന്ന കഠിനാധ്വാനിയായ കർഷകനാണ്, മാർക്കോസ്. തനിക്ക് ആകെയുള്ള ഒരേ ക്കർ സ്ഥലത്ത് കഠിനമായി അധ്വാനിച്ചാണ് അയാൾ ജീവിതം പുലർത്തുന്നത്. തന്റെ അപ്പനെയും മണ്ണിനെയും ഒരു പോലെ സ്നേഹിക്കുന്ന മകൾ റാഹേലും പിതാ വിന് കൂട്ടായുണ്ട്. വൃദ്ധനായ ആ കർഷ കന്റെ അധ്വാനത്തിൽ പലതരം വാഴകൾ ആ പുരയിടത്തിൽ ആരോഗ്യത്തോടെ വളർന്നു. റേഷനരി വാങ്ങാനുള്ള പണം പറമ്പിലെ വാഴക്കുലകളിൽ നിന്നാണ് മാർക്കോസ് സ്വരൂപിക്കുന്നത്.
കൂടാതെ ഇലയും വാഴനാരും വിറ്റു മക്ക ളായ റാഹേലും മറ്റും ഒരു രൂപയോളം നേടും. മണ്ണിനെ അറിയുന്നവനാണെങ്കിലും വാഴയല്ലാതെ മറ്റു കൃഷിയൊന്നും ചെയ്യാ നുള്ള സാമ്പത്തിക സ്ഥിതി ആ കർഷക നില്ല. മക്കളെപ്പോലെ മർക്കോസ് സ്നേഹി ക്കുന്ന വാഴകൾ തന്നെയാണ് ആ കുടും ബത്തിലെ പട്ടിണി കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് നമുക്ക് മനസ്സി ലാക്കാം. കൃഷിയെയും മണ്ണിനെയും ഒരു പോലെ സ്നേഹിക്കുന്ന വരാണ് ആ അച്ഛനും മകളും എന്നത് ഇവിടെ വ്യക്ത മാണ്.
Question 2.
“വാഴവെട്ടാൻ ഓർഡർ പാസായ കാര്യം തനിക്കറിഞ്ഞുകൂടേ? ഈ വാഴയെല്ലാം വേഗം വെട്ടിക്കൊള്ളണം.”
“രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ?”
വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകൾ വായിച്ചല്ലോ.
പാഠഭാഗം ആസ്പദമാക്കി ചർച്ച ചെയ്യുക.
Answer:
ആ വാഴവെട്ട് എന്ന കഥയിൽ ഒരു പ്രദേ ശത്തെ വാഴകൾ മുഴുവൻ രോഗബാധിത രാണെന്നും അതിനാൽ അവയെല്ലാം വെട്ടി നശിപ്പിക്കണമെന്ന ഉത്തരവുമായി എത്തി ‘യതാണ് ഉദ്യോഗസ്ഥർ. കൃഷിയെയും കർഷരെയും സഹായിക്കുകയും സംരക്ഷി ക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥർ ഇവിടെ കർഷകരുടെ ശത്രുവായിട്ടാണ് അവതരി ക്കുന്നത്.
രോഗമുള്ള പ്രദേശത്തെ മുഴുവൻ വാഴകളും വെട്ടിനശിപ്പിക്കുക എന്നത് മാത്ര മാണ് അവരുടെ കയ്യിലുള്ള പ്രതിവിധി. രോഗമുള്ള വാഴകൾ മാത്രമല്ലേ വെട്ടേണ്ട തുള്ളൂ എന്നും തന്റെ വാഴകൾക്ക് രോഗ മില്ല എന്നും മർക്കോസ് പറയുന്നുണ്ട്. ഒരു കൃഷിക്കാരന്റെ അറിവും അനുഭവജ്ഞാ നവും വച്ച് തന്റെ വിളകളുടെ രോഗവും ആരോഗ്യവുമെല്ലാം കർഷകനേ മനസി ലാകൂ എന്ന പ്രായോഗിക അറിവാണ് മാർക്കോസ് ചേട്ടൻ പങ്കുവയ്ക്കുന്നത്. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറല്ല.
‘രോഗം വന്നാൽ എല്ലാം വെട്ടികളഞ്ഞാൽ മതിയോ? അങ്ങനെയാണെങ്കിൽ ഈ ആശുപത്രി ഒന്നും വേണ്ടല്ലോ. എല്ലാരേം കൊണാപ്പി ആശുപത്രി വേണോ?’ എന്ന ചോദ്യത്തിൽ നിലവിലിരിക്കുന്ന സാമൂഹി കവ്യവസ്ഥിതികളോടുള്ള ആ കർഷകന്റെ രോഷവും, ആവലാതികളും മുഴുവൻ അട ങ്ങിയിട്ടുണ്ട്. മനുഷ്യത്വമില്ലാതെ എല്ലാം നിയമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി ക്കാണുന്ന ഒരു പറ്റം അധികാരികളുടെയും, സ്വന്തം വാഴ ക മക്കളെ പോലെ സ്നേഹിക്കുന്ന ഒരു കർഷകന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഈ വരികളിൽ വ്യക്തമാവുന്നത്.
![]()
Question 3.
“മക്കളും മണ്ണും വാഴകളും മർക്കോസിന് ഒരു പോലെയാണ്.” ഈ പ്രസ്താവന വാഴവെട്ട് എന്ന കഥ ആസ്പദമാക്കി വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.”
Answer:
മണ്ണിനെ അറിയുന്ന മണ്ണിനെ സ്നേഹി ക്കുന്ന കഠിനാധ്വാനിയായ കർഷകനാണ് മർക്കോസ്. ആകെയുള്ള ഒരേക്കർ സ്ഥലത്തെ ‘വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവി തോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവ ളങ്ങളും കീട നാശിനികളും മറ്റുമിട്ട് അയാൾ അമിതലാഭത്തിനായി ദാഹിക്കു ന്നില്ല. മണ്ണിന്റെയും വാഴയുടെയും ആരോ ഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. ചാണകവും ചാരവുമിട്ട് വളർത്തുന്ന വാഴകളുടെ വളർച്ചയെ മക്കളുടെ വളർച്ചപോലെത്ത ന്നെയാണ് അയാൾ കാണുന്നത്.
രോഗമുള്ള വാഴകൾ മാത്രമല്ല വെട്ടേണ്ട തുള്ളൂ എന്നും തന്റെ വാഴകൾക്ക് രോഗമില്ല എന്നും മർക്കോസ് ചേട്ടൻ പറ യുന്നുണ്ട്. ഒരു കൃഷിക്കാരന്റെ അറിവും അനുഭവജ്ഞാനവും വച്ച് തന്റെ വിളക ളുടെ രോഗവും ആരോഗ്യവുമെല്ലാം അദ്ദേ ഹത്തിന് അറിയാമായിരുന്നു.
വാഴവെട്ടാൻ ഒരു ദിവസം മാത്രം ബാക്കി യുള്ളപ്പോൾ താൻ വളർത്തിവലുതാക്കിയ, മക്കളെ പോലെ സ്നേഹിച്ച ഓരോ വാഴയ്ക്ക് മുന്നിലും ദുഃഖത്തോടെ നിൽക്കുന്നു. ഉദ്യോഗസ്ഥരുടെ അന്ത്യശാ സനയെ മാനിച്ചു മനസ്സില്ല മനസ്സോടെ വാഴ കൾ വെട്ടാൻ ഒരുങ്ങുന്ന അയാൾ വളരെ ദുർബലനായി തീരുന്നു. ഇതിലും ഭേദം തന്റെ മക്കളെ വെട്ടിക്കളയുകയാണ് എന്ന് പോലും അദ്ദേഹം ചിന്തിക്കുന്നു. സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു പിതാവിന്റെ സങ്കടം ആ കർഷകനിൽ നമുക്ക് കാണാം.
Question 4.
കൃഷി പ്രമേയവുമായി വരുന്ന കഥകൾ ശേഖരിച്ച് കഥയരങ്ങ് സംഘടിപ്പിക്കുക.
Answer:
ആ അമ്പതു പറ നിലം ദൂരെ വൈക്ക ത്തുള്ള ഒരാളിന്റെ വകയാണ്. കഴിഞ്ഞ നാൽപ്പതു കൊല്ലമായി കേശവൻ നായ രാണ് അതു കൃഷി ചെയ്തു പോരുന്നത്. അതിനുമുമ്പ് കേശവൻ നായരുടെ അമ്മാ വനായിരുന്നു.
കുറഞ്ഞ പാട്ടമായിരുന്നു പണ്ട്. ഇപ്പോൾ സ്വൽപ്പം കൂടിയിട്ടുണ്ട്. എല്ലാ മീനമാസ ത്തിലും പാട്ടനെല്ല് ഉണക്കി ചാക്കിൽക്കെട്ടി വൈക്കത്തു കൊണ്ടുപോയി കൊടുക്കണം. അങ്ങനെ ഈ കഴിഞ്ഞ കൊല്ലങ്ങളി ലെല്ലാം നടന്നുവരുകയാണ്. അമ്പതിന്റെ നാലുവശത്തുള്ള നിലങ്ങളുടെ ഉടമസ്ഥാ വകാശവും കൈവശാവകാശവും ഈ കാലഘട്ടത്തിനിടയ്ക്ക് പലകൈ മറിഞ്ഞു. അമ്പതിന്റെ ജന്മിയും കൃഷിക്കാരനും പഴയ ആളു തന്നെ. ജന്മിക്കാണെങ്കിൽ നെല്ലുകിട്ടാനുളളതായി ഇതേയുള്ളൂ. പാട്ട ക്കാരൻ പാരമ്പര്യമായി ഒരു കൃഷിക്കാരാ നാണ്. അയാൾക്കും ഇത്രമേയുള്ളൂ കൈവ ശഭൂമി.
എട്ടുപത്തു കൊല്ലം മുമ്പ്, നെല്ലിന് അഞ്ചും ഏഴും രൂപവിലയുണ്ടായിരുന്ന കാലത്ത് ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും വലിയ പണക്കാർ അവിടെ കൃഷിക്കു വന്നു. ഒരു പാടശേഖര മടച്ചും മറ്റും അവർ പാട്ടത്തിനേറ്റു കൃഷി ചെയ്തു. ട്രാക്റ്റർ കൊണ്ടു താഴ്ത്തുഴതും പുതിയ വളങ്ങളുപയോഗിച്ചു കൊണ്ടും നല്ല വിള വുണ്ടാക്കി അവർക്കു പെരുത്ത ലാഭവു മുണ്ടായി. ഇപ്പോഴും അങ്ങനെത്തന്നെ കൃഷി നടന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു വ്യവസായി കൃഷി ചെയ്യുന്ന പാടത്തിന്റെ നടുക്കാണ് കേശവൻ നായ രുടെ അമ്പതും ഔതക്കുട്ടിയെന്ന ആ വൻ കൃഷിക്കാരൻ കേശവൻ നായരെ ഒരു ദിവസം വരമ്പിൽ വച്ചു കണ്ടു. നാലുപാ ടുമുള്ള നിലത്തിലെ നെല്ലിനെക്കാൾ മോശ മാണ് അമ്പതിലെ നെല്ല്. ഔതക്കുട്ടി ഒരു കുശലം ചോദിച്ചു.
“എന്താ നെല്ലിന് ഒരു എഴിപ്പും കരുത്തുമി ല്ലാത്തത് വളമിട്ടിലോ?” ആ ചോദ്യം കേശ വൻനായരുടെ കരളിൽ ഒന്നു കൊണ്ടു. അയാളുടെ കൃഷി മോശമെന്ന് അയൽ നിലം കൃഷിക്കാരൻ പറയുകയാണ്.
“അതെങ്ങനാ, നിങ്ങളും വല്യ കൃഷിക്കാ രു വന്നപ്പം കാലത്തിനും നേരത്തിനും വെള്ളം കേറ്റാനും ഇറക്കാനും ഒക്കുമോ? ഒരിക്കലും നിങ്ങൾക്കു സൗകര്യപ്പെട ത്തില്ല. നിങ്ങളുടെ സൗകര്യം നോക്കിയല്ലേ ഞങ്ങൾക്കു കൃഷി ചെയ്യാനൊക്കൂ.”
നയചതുരനായ ഔതക്കുട്ടി പറഞ്ഞു. “അതെന്താ കേശവമ്മാവൻ അങ്ങനെ പറ യുന്നത് കേശവമ്മാവന്റെ സൗകര്യം നോക്കിയല്ലേ ഞങ്ങൾക്കു കൃഷി ചെയ്യാ നൊക്കൂ.”
നയ ചതുരനായ ഔതക്കുട്ടി പറഞ്ഞു. “അതെന്താ കേശവമ്മാവൻ അങ്ങനെ പറ യുന്നത് ? കേശവമ്മാവന്റെ സൗകര്യം നോക്കണമെന്നു ഞാൻ പ്രത്യേകം പറഞ്ഞ് ഏർപ്പാട് ചെയ്തിരുന്നതാ.” കേശവൻനാ യർ പരിഭവിച്ചു.
“ഓഹോ നല്ല ഏർപ്പാടാ ചെയ്തത്. എന്റെ വിത്ത് കരിഞ്ഞാണങ്ങിയതിനുശേഷം ഒന്നു നനയ്ക്കാൻ കഴിഞ്ഞത്. നിങ്ങളുടെ വേലക്കാരന്റെ പൊറകെ നടന്നു ഞാൻ കെഞ്ചി. ഒക്കുകേല, വെള്ളം തരരുതെന്നു നിങ്ങൾ കെഞ്ചി. ഒക്കുകേല, വെള്ളം തര രു തെന്നു നിങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് അവൻ പറഞ്ഞു. ഉം പുഞ്ചക്കമാ സത്യം ഉള്ളതാ ഓർത്തോളണം.
ആ ആരോപണത്തിന് ഒരു സമാധാനം ഔതക്കുട്ടി പറയേണ്ട താ യിട്ടുണ്ട്. അയലോടൊപ്പം വിളവെറക്കിയാൽ ഈ വിഷയം വരുമോ?
കേശവൻ നായർക്ക് സ്വൽപ്പം ദേഷ്യം വന്നു. “അതൊന്നും എന്നെ പഠിപ്പിക്കേ ണ്ട, ഞാൻ ഇന്നുമിന്നലമല്ല കൃഷി തുട ങ്ങിയത്.”
അൽപ്പം കൂടി വർധിച്ച ദേഷ്യത്തോടെ കേശവൻ നായർ തുടർന്നു. “എങ്ങാ ണ്ടൊന്നു കൊറേ പണം കൊണ്ടുവന്നു കൊറെ വളോം വാരിയിട്ടു നെല്ലാണ്ടാക്കി യതു കൊണ്ട് ആരും കൃഷിക്കാരനാക ത്തില്ല”
തന്നെ ഉദ്ദേശിച്ചാണു കേശവൻ നായർ സംസാരിക്കുന്നതെന്ന് ഔതക്കുട്ടിക്കു മന സ്സിലായി; “കേശവമ്മാവനെന്തിനാ കെറു വിക്കുന്നേ”?
“ഞാൻ കെറുവിക്കുകയല്ല, പറയുവാ രുന്നു”
കുറേ ദിവസങ്ങൾ കഴിഞ്ഞ്, ആ കണ്ട ത്തിന്റെ വരമ്പിൽ കേശവൻനായരും ഔത ക്കുട്ടിയുടെ വേലക്കാരനും തമ്മിൽ വഴക്കു നടന്നു. നാലുപാടും നിറയെ വെള്ളമുണ്ട്. അമ്പതു വരണ്ടു വിണ്ടുകീറി നെൽക്കാ ലുകൾ കരിഞ്ഞു നിൽക്കുകയാണ്. ആ കാഴ്ച കണ്ടു നെഞ്ചു തകർന്ന കേശ വൻനായർ വരമ്പിൽ മടവെട്ടി വെച്ചു. വേല ക്കാരൻ മടകെട്ടി. പരസ്പരം ഉന്തും തള്ളു മായി കൊലപാതകത്തോളം എത്താൻ ആ സംഭവം പോർ മാ യി രു ന്നു. ഭാഗ്യം കൊണ്ടതു നടന്നില്ല. നാലു ദിവസം കഴി ഞ്ഞപ്പോൾ കേശവൻ നായരുടെ “അമ്പത് നെല്ലിന്റെ മുടിമുങ്ങി വെള്ളം കയറിക്കിട ക്കുന്നു. നെല്ലിന്റെ തല കാണാനില്ല. ആ വേലക്കാരൻ ചെയ്തതാണ്. ഔതക്കുട്ടി യുടെ നിലത്തിലെ നെൽക്കാലിന്റെ ചുവടു കായേണ്ട സമയം വന്നപ്പോൾ വെളളം കേശവൻ നായരുടെ നിലത്തിലേക്കു മുറിച്ചു വച്ചു. ആ വെള്ളം എങ്ങനെ വറ്റി ക്കാനാണ്? എങ്ങോട്ടു കൊണ്ടുപോകും? കുടിച്ചു വറ്റിക്കാനൊക്കുമോ? കേശ വൻനായരുടെ നെല്ല് ചീഞ്ഞളിയാൻ തുട ങ്ങി.
അതൊരു അക്രമമായിപ്പോയി എന്ന് എല്ലാ വരും പറഞ്ഞു. പക്ഷേ ഫലമെന്താണ്? ഔതക്കുട്ടിയെത്തേടി കേശവൻ നായർ നാലുനാൾ നടന്നു കണ്ടുകിട്ടിയില്ല. എന്തു ചെയ്യണമെന്നു കേശവൻ നായർക്കറിഞ്ഞു കൂടാ. രണ്ടുനാൾ കൂടി അങ്ങനെ വെള്ളം കിടന്നാൽ കൃഷി നഷ്ടപ്പെട്ടതു തന്നെ. കേശവൻനായർ ഭ്രാന്തനെപ്പോലെയായി.
കേശവൻനായരുടെ ഒരു കൂട്ടുകാരനായ കുട്ടിച്ചോവാൻ മനസ്സു മുട്ടി ചോദിച്ചു. “രാത്രീല് ആ മട തിരിച്ചുമുറിച്ചുവച്ചാലോ?”
കേശവൻ നായർക്ക് അതിഷ്ടമായില്ല. അയാൾ പറഞ്ഞു. “അത് പുഞ്ചക്ക ത്തിൽ ചെയ്തു എന്നതാണ്. രാത്രിയിൽ പുഞ്ചക്കണ്ടത്തി മടയ്ക്കാനോ? കൃഷിക്കാ രൻ അതു ചെയ്യുമോ കുട്ടീ, ഞാൻ മുടി ഞ്ഞാട്ടേ എന്നാലും ചെയ്യരുതാത്തത് ചെയ്യുകയില്ല.
(ബാക്കി ഭാഗം കണ്ടെത്തി എഴുതുക)
![]()
ശബ്ദിക്കുന്ന കലപ്പ
പൊൻകുന്നം വർക്കി
മലയാളത്തിൽ, സാഹിത്യത്തിന്റെ രൂപഭാ വങ്ങളെക്കുറിച്ചും രചനയുടെ ലക്ഷ്യങ്ങളെ ക്കുറിച്ചും ചൂടുപിടിച്ച ചർച്ചകൾ നടന്ന കാലമാണ് 1940-കൾ. പുരോഗമന സാഹിത്യ പ്രസ്ഥാനം കേരളത്തിൽ ശക്തിയാർജിച്ച ഈ കാലഘട്ടത്തിൽ സാമൂഹിക ഉന്മനം ലക്ഷ്യമാക്കിയുള്ള പല വിപ്ലവകൃതികളും പിറവിയെടുത്തിട്ടുണ്ട്. രാഷ്ട്രീയത്തെയും സാമൂഹ്യാവസ്ഥയെയും നിശിതമായി വിമർശിക്കുന്നവയായിരുന്നു അക്കാലത്ത് പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക ചെറുകഥകളും. തകഴി ശിവശങ്കരപിള്ള, പി.കേശവദേവ്, തുടങ്ങിയ അക്കാലഘട്ടത്തിലെ എഴുത്തു കാരുടെ ഒപ്പം തന്നെയാണ് പൊൻകുന്നം വർക്കിയുടെയും സ്ഥാനം.
സമൂഹത്തിൽ കാണുന്നതെന്തും യഥാർത്ഥമായി ആവി ഷ്കരിക്കുക എന്ന സമൂഹത്തിന് നേരെ പിടിച്ച് കണ്ണാടിയാവണം സാഹിത്യം) പുരോഗമന സാഹിത്യത്തിന്റെ സങ്ക ത്തെ തന്നെ യാണ് പൊൻകുന്നം വർക്കിയും പിൻപറ്റുന്നത്. കഥകളെ തികച്ചും രാഷ്ട്രീയവൽക്കരിക്കുന്നുണ്ട് അദ്ദേഹം. താനുൾപ്പെടുന്ന കത്തോലിക്ക സഭയുടെ പൗരോഹിത്യത്തിന്റെ അനീതി കൾക്കെതിരെയും താൻ ജീവിക്കുന്ന തിരു വിതാംകൂറിലെ ദുർഭരണത്തിനെതിരെയും സമൂഹത്തിന്റെ കപടസദാചാരസങ്കൽപ്പ ങ്ങൾക്കെതിരെയും നിരന്തരം തന്റെ തൂലിക ചലിപ്പിച്ചു.
എങ്ങനെയെഴുതണമെ ന്നതിനല്ല എഴുതണമെന്നതിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. സർ സി.പി.യുടെ ദുർഭരണത്തിനെതിരെ എഴു തിയ മോഡൽ’ എന്ന കഥയുടെ പേരിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവി ക്കേണ്ടി വന്നിട്ടുണ്ട്. പൗരോഹിത്യത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ‘അന്തോണി നീയും അച്ചനായോടാ’ ‘അച്ചൻ കൊമ്പത്തെ’ തുടങ്ങിയ കഥകളും പൊൻകുന്നം വർക്കിയുടേതായിട്ടുണ്ട്. വേശ്യകളുടേയും തെണ്ടികളുടേയും ഉന്ന മനത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴി യുന്ന സ്ഥാനാർത്ഥിക്ക് ഓപ്പൺ വോട്ട് ചെയ്യുന്ന അവളുടെ വോട്ടിലെ വേശ്യമായ ശോശ അദ്ദേഹത്തിന്റെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ്. ദാരിദ്ര്യവും സമൂ ഹത്തിന്റെ കപടതയും ചേർന്ന് വ്യക്തികളെ വേശ്യകളും കുറ്റവാളികളും ആക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമാണ് പൊൻ കുന്നം വർക്കി പ്രതിഷേധത്തിന്റെ ഭാഷ യിൽ രേഖപ്പെടുത്തുന്നത്.
എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ മനു ഷ്യനും മറ്റ് ജീവിവർഗ്ഗങ്ങളും തമ്മിലുള്ള സ്നേഹത്തെ കുറിക്കുന്ന കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ നായയെ കേന്ദ്രപമയമാക്കി തകഴി വെള്ള പ്പൊക്കത്തിൽ’ എന്നൊരു കഥയെഴുതിയി ട്ടുണ്ട്. അതുപക്ഷേ മനുഷ്യൻ ഒരു നായ യോട് കാണിക്കുന്ന നന്ദികേടിന്റെ കഥയാണ്. അതിൽ നിന്നും വ്യത്യസ്ത മായി മനുഷ്യനും ഒരു കാളയും തമ്മി ലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പൊൻകുന്നം വർക്കി ശബ്ദിക്കുന്ന കല ‘ലയിലൂടെ പറയാന് ശ്രമിക്കുന്നത്. ലളി താംബിക അന്തർജനത്തിന്റെ മാണിക്കൻ എന്ന കഥയമായി നിരൂപകൻ ഈ കഥയെ താരതമ്യപ്പെടുത്താറുണ്ട്.
കർഷകനായ അവുസേപ്പു ചേട്ടന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാളയായ കണ്ണ ന്റെയും നിശബ്ദസ്നേഹത്തിന്റെ കഥ യാണ് ശബ്ദിക്കുന്ന കലപ്പ, കാളപ്രാന്തൻ എന്നാണ് അയാളെ നാട്ടുകാർ വിളിക്കുന്നത്. കഥയുടെ കാലദൈർഘ്യം നോക്കുമ്പോൾ ചെറുകഥയിലൊതുങ്ങുന്നതല്ല ഇതിലെ കഥാകാരൻ ചുരുക്കി അവതരിപ്പിക്കുന്നു. നേർരേഖയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ആഖ്യാനത്തിലോ കഥാപാത്രവിഷ്ക്കരണ ത്തിലോ പുതുമയൊന്നും അവകാശപ്പെടാ നില്ലെങ്കിലും കഥ പറച്ചിൽ കൊണ്ടു നമ്മെ അനുഭവിപ്പിക്കാൻ പൊൻകുന്നം വർക്കി യുടെ ഭാഷയ്ക്ക് ശക്തിയുണ്ട്.
അവസേപ്പു ചേട്ടനും കണ്ണനും തമ്മിലുളള ബന്ധം കഥാകൃത്ത് വിവരിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ഒരു സാധാരണ കർഷകൻ തന്റെ കൃഷിയുപകരണങ്ങളിലൊന്നു മാത്ര മായാണ് കാളയെ കണക്കാക്കാറ്. എന്നാൽ അവുസേപ്പു ചേട്ടനാകട്ടെ അതിനെ ജീവി യായിട്ടു മാത്രമല്ല തന്നോളം സ്ഥാനമുള്ള ഒരു സഹജീവിയായിത്തന്നെ പരിഗണിക്കു ന്നു. ഉപകരണങ്ങളെ പരമാവധി ചൂഷണം ചെയ്യുക. അതുകഴിയുമ്പോൾ വലിച്ചെറി യുക എന്ന വിപണി മൂല്യത്തിന്റെ വിരുദ്ധ ധ്രുവത്തിലാണ് അവുസേപ്പു ചേട്ടന്റെ സ്ഥാനം. അയാൾ മണ്ണിനെ സ്നേഹിക്കുന്ന കാളയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കർഷകനാണ്. ലാഭക്കൊതിയുടെ പുതിയ രസതന്ത്രം മനസിലാവാത്ത അവുസേപ്പു ചേട്ടനെപ്പോലെയുളള കർഷകൻ എപ്രകാ രമാണ് അരികുവത്ക്കരിക്കപ്പെടുന്നത് എന്ന് അടക്കിവെച്ച് അമർഷത്തോടെ പൊൻ വർക്കി വിവരിക്കുന്നു.
നീതികേടായ സ്ത്രീധനത്തിന്റെ പേരി ലാണ് അവുസേപ്പു ചേട്ടന് തന്റെ സർവ്വ സ്വമായ കാളക്കുട്ടനെ വിൽക്കേണ്ടി വരു ന്നത്. കണ്ണനും അവുസേപ്പു ചേട്ടനും തമ്മി ലുള്ള വേർപാടിന്റെ സമയത്ത് കഥാക ത്തിന്റെ ഭാഷ വികാരാർദ്രമാവുന്നു. വാചാ ലതയും പ്രകടനങ്ങളും സ്നേഹത്തിന്റെ ആത്മാവിലുള്ളതല്ല. ദുഃഖിയ്ക്കാൻ കഴി വുള്ള മനസ്സുകൾ തമ്മിലുള്ള അടുപ്പമാണ് സ്നേഹമെങ്കിൽ കണ്ണനെയും അവുസേപ്പു ചേട്ടനെയും പോലെ അടുത്തവർ ലോക ത്തിലില്ല എന്നു കഥാകൃത്തു പറയുമ്പോൾ സ്നേഹത്തെക്കുറിച്ച് വളരെ വ്യത്യസ്ത മായ ഒരു സങ്കല്പം തെളിഞ്ഞു വരുന്നു. സ്നേഹത്തെക്കുറിച്ച് നിരന്തരം പാടുകയും പറയുകയും ചെയ്ത, ചെയ്യുന്ന സാഹിത്യ ത്തിൽ ഈ വാക്കുകൾ ഇന്നും പ്രസക്ത മാകുന്നത് ആ നിശബ്ദതയുടെ കനത്ത സൗന്ദര്യം കൊണ്ടാണ്, അസമത്വത്തെ സ്നേഹം കൊണ്ടു സമത്വമാക്കി മാറ്റു ന്നതു കൊണ്ടാണ്.
ഒടുവിൽ താൻ വിറ്റ് കണ്ണനെ അവുസേപ്പു ചേട്ടൻ കാണുന്നത് അറവു ശാലയിൽ വെച്ചാണ്. എല്ലുന്തി വേണം നിറഞ്ഞ പരു വത്തിൽ കണ്ണനെ കാണു മ്പോൾ അയാൾക്ക് സഹിക്കാനാവുന്നില്ല. ഒടുവിൽ മകൾക്ക് തുണി വാങ്ങാൻ വെച്ച് കാശ ടുത്ത് കണ്ണനെ അയാൾ തിരികെ വാങ്ങി ക്കൊണ്ടു പോരുന്നു. കണ്ണനും അവു സേപ്പു ചേട്ടനും തമ്മിലുള്ള പുനസമാഗ മവും കഥാകൃത്ത് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. തുണി വാങ്ങാതെ വന്ന അപ്പനോട് പരിഭവം പറയുന്ന മകൾ കൃതിയോട് അവുസേപ്പു ചേട്ടൻ പറയുന്ന തിങ്ങനെയാണ്. ‘എനിക്ക് നിന്നെപ്പോലെ അവനും’ കഥയുടെ സാരം മുഴുവൻ കഥാ കൃത്ത് സംഗ്രഹിച്ചിരിക്കുന്നത് ഈ വാക്യ ത്തിലാണ്. കഥയിലെ പ്രധാനപ്പെട്ട വാക്യവും ഇതു തന്നെ. ഒടുവിൽ തന്നെ ച്ചൊല്ലി ഒരു കുടുംബം മുഴുവൻ വേദനി ക്കുന്നത് കാണാനാവാതെ കണ്ണൻ “കടന്നു കളഞ്ഞു’ എന്നാണ് കഥാകൃത്ത് പറയു ന്നത്. നിശബ്ദ സ്നേഹത്തിന് നിശബ്ദ ത്യാഗമെന്നു കൂടി അർത്ഥമുണ്ടെന്ന് കഥാ കൃത്ത് പറഞ്ഞുവെയ്ക്കുന്നു.
കഥയിൽ ശീർഷകമായി, നിശബ്ദ സാന്നി ദ്ധ്യമായി, ബിംബമായി നില്ക്കുന്ന കല പ്പയെ അവസാനവാക്യങ്ങളിൽ പ്രത്യക്ഷ ബിംബമാക്കിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. കണ്ണന്റെ മൃത ദേഹ ത്തിനും വേദനി യ്ക്കുന്ന കർഷകനും മുകളിലായിരിക്കുന്ന ആ ചുക്കിലി പിടിച്ച് കലപ്പ കർഷകന്റെ ദാരിദ്ര്യവും നഷ്ടപ്പെട്ടുപോകുന്ന കാർഷിക സംസ്ക്കാരം, കലപ്പയ്ക്ക് പകരം വെയ്ക്കാ വുന്ന യന്ത്രങ്ങളുടെ തള്ളിക്കയറ്റം തുട ങ്ങിയ വിവിധ സങ്കല്പങ്ങളെ ധ്വനിപ്പിക്കു ന്നുണ്ട്. കൂടാതെ അതിശക്തമായ ഈ ബിംബത്തിലേക്ക് കഥാസാരത്തെ മുഴുവൻ ചുരുക്കിയെടുക്കാനും കഥാക സാധിച്ചിട്ടുണ്ട്.
ഏതു കാലത്തു വായിച്ചാലും പ്രസക്ത നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലാണ് ഈ കൃതിയെ കാലാതിവർത്തിയാക്കുന്നത്. ശബ്ദിക്കുന്ന കലപ്പയ്ക്ക് ശേഷം മലയാള കഥ ഏറെ പുരോഗമിച്ചിട്ടുണ്ട്. പല പുതിയ പ്രസ്ഥാനങ്ങളും ആശയങ്ങളും സാങ്കേ തിക കഥയിൽ വരികയും പോവുകയും ചെയ്തു. ഇന്നു നാമിതു വായിക്കുമ്പോൾ ആഖ്യാനരീതിയിൽ പുതുമകളൊന്നുമു യോഗിക്കാത്ത സാധാരണ കഥയായി തോന്നാം എന്നാൽ അതിലവതരിപ്പിച്ച ശക്തമായ പ്രമേയത്തിന് ഇന്നും പ്രസക്തി യുണ്ട്. പ്രകൃതി ചൂഷണത്തെക്കുറിച്ചും മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയെക്കു റിച്ചും ഇന്നും നിരന്തരം ചർച്ച ചെയ്യപ്പെടു ന്നു; കൃതികളുണ്ടാകുന്നു.
ചർച്ചകളും എഴുത്തുകളും മനുഷ്യന്റെ സമത്വത്തെക്കു റിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മനുഷ്യനും പ്രകൃതിയിലെ മറ്റു ജീവിവർഗ്ഗങ്ങളെപ്പോലെ ഒന്നുമാത്രമാ ണെന്നും മറ്റുള്ളവയ്ക്ക് പ്രകൃതിയ്ക്ക് മേലുള്ള അധികാരം മാത്രമേ മനുഷ്യനു മുള്ളൂ എന്നുമുള്ള പ്രകൃതിയിലൂന്നിയ കാഴ്ച്ചപ്പാട് ഇന്ന് ഉയർന്നു വരുന്നുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പാണ് ഒരു കാളയെ സഹജീവിയായി സ്നേഹിക്കുന്ന കർഷകന്റെ മഹത്വം പൊൻകുന്നം വർക്കി വിളിച്ചു പറഞ്ഞത്. സ്നേഹത്തിലൂന്നിയ ഒരു വികസന കാഴ്ച പ്പാടുതന്നെയല്ലേ ഈ കഥയും മുന്നോട്ടു വെയ്ക്കുന്നത്?
Question 5.
“മാർക്കോസുചേട്ടൻ ഒരു നല്ല കൃഷിക്കാ രനാണ്.”ഈ അഭിപ്രായത്തെ ഉദാഹരണ സഹിതം സാധൂകരിക്കുക.
Answer:
കർഷകരുടെ ഹൃദയമറിഞ്ഞ പൊൻകുന്നം വർക്കിയുടെ ആ വാഴവെട്ട് എന്ന ചെറുക ഥയിലെ കഥാപാത്രമാണ് മാർക്കോസു ചേട്ടൻ. കഠിനാധ്വാനിയായ കർഷകനാണ് അദ്ദേഹം. കുംഭത്തിലെ വെളുത്തവാവിൻ നാൾ ചേന നട്ടാൽ ചന്ദ്രനോളം മുഴപ്പുണ്ടാ കുമെന്ന് പറയുന്ന അദ്ദേഹത്തിന് കൃഷി രീതിയെക്കുറിച്ച് നല്ല അറിവായിരുന്നു. അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും ഒരു കൃഷിക്കാരന്റേതു തന്നെയായിരുന്നു. കൂടാതെ പൊള്ളുന്ന വെയിലത്തും മണ്ണിൽ വിയർപ്പൊഴുക്കി അധ്വാനിച്ച് പച്ചപിടിപ്പിച്ച തന്റെ വാഴകളെ നശിപ്പിക്കേണ്ടി വരുന്ന തിൽ അതിയായി ദുഃഖിക്കുന്നു. മാർ ക്കോസു ചേട്ടൻ ഒരു നല്ല കൃഷിക്കാരനാ ണെന്നതിൽ തെല്ലും സംശയമില്ല.
Question 6.
രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ? മാർക്കോസു ചേട്ടൻ ഇങ്ങനെ വിലപിക്കാൻ കാരണമെന്ത്?
Answer:
ഒരേക്കർ പുരിയിടത്തിൽ കൃഷി ചെയ് താണ് മാർക്കോസ് എന്ന കർഷകൻ ഉപ ജീവനം നടത്തുന്നത്. കഠിനാധ്വാനം കൊണ്ട് അവിടെയുള്ള വാഴകളെല്ലാം പച്ച പിടിച്ചു നില്ക്കുന്നു. എന്നാൽ പടർന്നു പിടിക്കുന്ന വാഴ രോഗം മൂലം ആ പ്രദേ ശത്തെ വാഴകളെല്ലാം വെട്ടി കുഴിച്ചു മൂട ണമെന്ന് ഗവൺമെന്റ് ഉത്തരവിറക്കുന്നു. ഉത്തരവു നടപ്പാക്കാൻ വന്ന ഉദ്യോഗസ്ഥ രോടു മാർക്കോസു ചേട്ടൻ ചോദിക്കുന്ന ചോദ്യമാണിത്. തന്റെ വാഴക്കുലയ്ക്കു രോഗമില്ലെന്നു വാദിക്കുന്ന അദ്ദേഹം പ്ലാവിനും തെങ്ങിനും എല്ലാം രോഗമു ണ്ടെന്നു രോഗം വന്നാൽ എല്ലാം നശിപ്പി ക്കുകയാണോ വേണ്ടതെന്നും നെഞ്ചു പൊട്ടി ചോദിക്കുന്നു. തന്റെ ജീവിതമാർഗം അറ്റുപോകുന്നു എന്ന വേദനയും ഈ വാക്കുകളിൽ തെളിയുന്നു. കൂടാതെ രോഗ ത്തിനു തക്കതായ ചികിത്സയാണ് വേണ്ട തെന്നും അല്ലാതെ എല്ലാം നശിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നു.
![]()
Question 7.
മാർക്കോസു ചേട്ടൻ വാഴിച്ചു വിട്ടിൽ ഇരുന്നു കണ്ട് ഭയങ്കര സ്വപ്നമെന്ത്? ഈ കഥയിൽ അതിന്റെ പ്രസക്തിയെന്ത്?
Answer:
സമൃദ്ധമായി പച്ചപിടിച്ചു നില്ക്കുന്ന വാഴ കളെല്ലാം വെട്ടി നശിപ്പിക്കണമല്ലൊ എന്ന വേദനയിൽ മാർക്കോസു ചേട്ടൻ വാഴച്ചു വട്ടിൽ തളർന്നിരുന്നു. ക്ഷീണം കാരണം മയങ്ങിയ അദ്ദേഹം ഭയങ്കരമായൊരു സ്വപ്നം കണ്ടു. തോട്ടത്തിലെ വെട്ടിയിട്ട വാഴയായ വാഴയെല്ലാം ചോരയൊലിപ്പിച്ചു കൊണ്ട് അദ്ദേഹത്തോട് സംസാരിക്കുന്നു. ഭിന്നിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഭരണരീതിമാറുമെന്നും, കർഷക രുടെ രാജ്യം വരുമെന്നും ഒരു സ്വതന്ത ഭൂമിയിൽ വച്ച് നമുക്ക് വീണ്ടും കാണാം എന്നുമാണ് വാഴകൾ അദ്ദേഹത്തോട് പറ ഞ്ഞത്. കർഷകരുടെ സ്വപ്നങ്ങളാണ് ഇവിടെ വരച്ചിടുന്നത്. ബ്രിട്ടീഷുകാരുടെ അടിമത്തഭരണം മാറി അധ്വാനിക്കുന്ന ജന തയുടെ ഭരണം വരുമെന്നും അന്ന് സ്വാത ത്തിന്റെ പുലർ വെളിച്ചം തെളിയു മെന്നും കഥാകാരൻ ഇവിടെ പ്രത്യാശി ക്കുന്നു.
Question 8.
“എന്റെ പിതാവിനും രോഗമുണ്ട്. അദ്ദേ ഹം കൂടി നിങ്ങൾ വെട്ടി മൂടുക.” ഇങ്ങനെ റാഹേൽ പറയാൻ കാരണമെന്ത്?
Answer:
വാഴകൾക്ക് രോഗം വന്നു എന്ന കാരണ ത്താൽ എല്ലാ വാഴകളും വെട്ടി കുഴിച്ചു മൂടാൻ സർക്കാർ ഉത്തരവിട്ടു. ഈ ഉത്ത രവ് നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥ ന്മാർ വീടുകൾ തോറും കയറിയിറങ്ങി കർഷകരെ ഭീഷണിപ്പെടുത്തി. മണ്ണിനേയും മക്കളേയും വാഴകളേയും ഒരുപോലെ
കണ്ടിരുന്നു മാർക്കോസ് മാപ്പിള വാഴകളെ വെട്ടിക്കളയാൻ ഇഷ്ടപ്പെട്ടില്ല. അങ്ങനെ എങ്കിൽ രോഗം വന്ന എല്ലാ മനുഷ്യരേയും കൊന്നുകളയേണ്ടിവരുമല്ലോ എന്നാണദ്ദേ ഹത്തിന്റെയും മകളുടെയും അഭിപ്രായം. ഒടുവിൽ വാഴവെട്ടാൻ മാർക്കോസ് ചേട്ടൻ ഒരുങ്ങി. വെട്ടരിവാൾ വാഴപ്പിണ്ടിയെ ഭേദിച്ച് മാർക്കോസ് മാപ്പിളയുടെ കാലിൽ പതിച്ചു. അദ്ദേഹത്തെ ആശു പത്രിയിലാക്കി. രോഗിക്ക് കൊടുക്കാൻ ഒരു കരിക്കിനു വേണ്ടി മകൾ റാഹേൽ പുരയിടത്തിൽ വന്നു. സർക്കാർ ഉദ്യോഗസ്ഥർ വാഴ യെല്ലാം വെട്ടിമാറ്റി. അവൾ ആർത്ത് കരഞ്ഞ് അലറി വിളിച്ചു.
കൂടുതൽ അറിവിന്
Question 9.
‘ആ വാഴവെട്ട്’ എന്ന കഥയിലെ മാർക്കോസ് ചേട്ടൻ എന്ന കഥാപാത്രത്തിന്റെ സവിശേ ഷതകൾ കണ്ടെത്തി ചുവടെ കൊടുത്ത പദസൂര്യൻ പൂർത്തിയാക്കുക.

Answer:

ആ വാഴവെട്ട് എന്ന കഥയിലെ കഥാപാ തങ്ങൾ
- മാർക്കോസ് ചേട്ടൻ
- റാഹേൽ
- പരിഷ്കാരികൾ
- പൗലോസ്
- ജോൺ
- ഗോപാലൻ നായർ
- വറുഗീസ്
കൃഷിച്ചൊല്ലുകൾ / കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
- ആഴത്തിൽ ഉഴുതു
അകലത്തിൽ നടണം - ഇല്ലം നിറ
വല്ലം നിറ
പെട്ടി നിറ
പത്തായം നിറ - അടുത്ത് നട്ടാൽ അഴക്
അകലത്തിൽ നട്ടാൽ വിളവ്
കാലത്തേ വിതച്ചാൽ
നേരത്തെ കൊയ്യാം - കുംഭത്തിൽ നട്ടാൽ കുടയോളം
മീനത്തിൽ നട്ടാൽ മീൻ കണ്ണോളം - ഞാറ്റിൽ പിഴച്ചാൽ
ചോറ്റിൽ പിഴച്ചു - ഉടമയുടെ കണ്ണ് ഒന്നാന്തരം വളം
- തൊഴുതുണ്ണരുതു ഉഴുതുണ്ണുക
- മണ്ണറിഞ്ഞു
വിത്ത് എറിയണം - മുതിരക്ക് മൂന്ന് മഴ
മുൻവിള പൊൻവിള - വിത്തുഗുണം പത്തുഗുണം
- വിത്തെടുത്തുണ്ണരുത്വി
ളയുന്ന വിത്ത് മുളയിലറിയാം
കൃഷിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കുക


Question 10.
ആ വാഴവെട്ട്, കൃഷിക്കാരൻ എന്നീ കഥ യിലെ കൃഷിക്കാരെ താരതമ്യം ചെയ്ത് ആധുനിക കർഷകൻ കൃഷിയെ സമീപി ക്കുന്നത് എങ്ങനെ എന്ന് വിശകലനം റിപ്പ് തയ്യാറാക്കുക.
• ലാഭക്കൊതി കൂടി
• ഭക്ഷ്യവിളകൾ നാണ്യവിളകൾക്കു വഴി മാറി
• വളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം
• കൃഷി ഒരു വ്യവസായമായി മാറി
• നാട്ടറിവുകൾ ശാസ്ത്രീയതക്കു വഴിമാറി
Answer:
മാർക്കോസ് ചേട്ടനും കേശവൻ നായ ർക്കും കൃഷി ഉപജീവനം മാർഗ്ഗം ആണ്. എന്നാൽ വെറും ഒരു തൊഴിൽ എന്നതിന് അപ്പുറം അവർ കൃഷിയെ സ്നേഹിച്ചി രുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. മർക്കോസ് ചേട്ടന് തന്റെ വാഴകളോട് മക്ക ളോട് എന്നപോലെ സ്നേഹം ആയിരുന്നു. കേശവൻ നായർ ആകട്ടെ, നിവൃത്തിയി ല്ലാതെ പാട്ടഭൂമി വിറ്റു എങ്കിലും, പിന്നെയും ആ കൃഷിഭൂമിയേയും വിളകളെ സ്നേഹ ത്തോടെ കാണാനും അവയെ തൊട്ടറി യാനും എത്തുന്നുണ്ട്. അവരുടെ ജീവിത
ത്തിൽ അലിഞ്ഞു ചേർന്ന ഒന്നായിരുന്നു കൃഷി. അത്തരത്തിലുള്ള ധാരാളം കർഷ കർ പണ്ട് കാലത്ത് ഉണ്ടായിരുന്നു.
എന്നാൽ ഇന്ന് ആധുനിക രീതിയിൽ കാർഷിക രംഗം വളരെയധികം മാറിയിരി ക്കുന്നു. ലാഭക്കൊതി കൂടി ഭക്ഷ്യവിളകൾ നാണ്യവിളകൾക്ക് വഴിമാറി. കൃഷി ഒരു വ്യവസായമായി മാറി. കൂടാതെ ആരോ ഗ്യത്തിന് പോലും പ്രാധാന്യം കൽപ്പി ക്കാത്ത വളങ്ങളും കീടനാശിനികളും അമി തമായി ഉപയോഗിക്കുവാൻ തുടങ്ങി. കാർഷിക രംഗം നാട്ടറിവുകളിൽ നിന്നും ശാസ്ത്രീയതയിലേക്ക് മാറി. ഈ മാറ്റം നല്ല കാര്യങ്ങൾക്ക് കാരണം ആയി എങ്കിൽ കൂടിയും പല ദുരുപയോഗങ്ങൾക്കും വഴി തെളിച്ചു. മാർക്കോസ് ചേട്ടനെയും കേശ വൻനായരെയും പോലുള്ള കർഷകർ ഇന്ന് വളരെ കുറഞ്ഞു എന്ന് തന്നെ പറയാം
കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ വിത്തിടൽ പാട്ട്
ഒന്നാം മലവെട്ടി ഒന്നര മലവെട്ടി നിന്നും
കൊണ്ടൊരു നാഴി തിന വിതച്ച
നാത്തുൻമാരിരുവരും ചേട്ടത്തിമാരിരുവരും
തേങ്ങിത്തങ്ങി നിന്നു തിന വിതച്ച ഇക്കണ്ട
തിനയെല്ലാം കിളി തിന്നുപോയപ്പം
നീയെങ്ങു പോയെടീ കിളി കുറുമ്പേ
അക്കരെ പാണ്ഡ്യനും ഞാനും കൂടിയ
കിളിമാടം കെട്ടിക്കളിച്ചിരുന്നു
![]()
ഞാറ്റുപാട്ട്
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടു ഞാൻ ഇക്കണ്ടം നട്ടു ഞാൻ
മേലേക്കണ്ടത്തിൽ ഞാറുനട്ടു
ഞാറുകുത്തി കേറി വരുമ്പം
എന്നാലും തമ്പാനും തീണ്ടലാണ് പുഞ്ച
നെല്ലായ നെല്ലെല്ലാം കൊഴുതു മെതിച്ച്
അറയിൽ ഇടുമ്പോൾ തീണ്ടൽ ഇല്ല
അറകൾ നിറച്ച് പത്തായം നിറച്ച്
ഇറങ്ങിവരുമ്പോഴും തീണ്ടലാണ് പുഞ്ച
കൊയ്ത്തു പാട്ട്
താഴ്ത്തി കൊടി താളത്തിൽ കൊയ്യടി
താഴെ നിൽക്കുന്ന പെണ്ണാളെ
നീട്ടി കയ്യടി നിർത്തത്തിൽ കയ്യടി
നീലത്താമര പെണ്ണാളേ
തെയ്യകം തിന്തിമി തെയ്യകം
താരം തെയ്യകം തിന്തിരി തെയ്യകം താരാ
തന്നാനേ താരക തന്നാനം
തന്നാനേ താര തക താരോ
കഥാപാത്ര നിരൂപണം
മർക്കോസ്
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മാർക്കോസ്, എല്ലുകൾ ഉന്തി നിൽക്കുന്ന അർധനഗ്നമായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാടി ന്റെയും ദാരിദ്ര്യത്തിന്റെയും അധ്വാനത്തി ന്റെയും നേർചിത്രമാണ് വരച്ചു കാണിക്കു ന്നത്.
മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹി ക്കുന്ന കഠിനാധ്വാനിയായ കർഷകനാണ് ആകെയുള്ള ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവി തോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റുമിട്ട് അയാൾ അമി തലാഭത്തിനായി ദ്രോഹിക്കുന്നില്ല. മണ്ണി ന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. കൃഷിയെപ്പോലെതന്നെ തന്റെ കുടുംബത്തെയും സ്നേഹിക്കുന്ന വനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടി പ്പിക്കുന്നുണ്ട്.
നിലവിലുള്ള സാമൂഹിക വ്യവസ്ഥതിക ളോടും അധികാരികളുടെ ദീർഘവീക്ഷണ മില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊ ന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടു വിൽ താൻ ജലവും വിയർപ്പുതുള്ളികളും ഒഴുകി വളർത്തിയ വാഴകളെ തന്റെ വില യേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴ യിൽ ആഞ്ഞുവെട്ടിയാൽ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നു കൊണ്ടത് അയാ ളുടെ കാലിൽത്തന്നെയാണ്.
ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തി ന്റെയും പ്രതിരൂപമായ മാർക്കോസ് ചേട്ടൻ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാ ശിക്കാം.
റാഹേൽ
ഈ കഥയിലെ പ്രധാന കഥാപാത്രമായ മർക്കോസിന്റെ മകളാണ് റാഹേൽ. കർഷ കനായ പിതാവിനെയും കൃഷിയെയും അവൾ അതിരറ്റു സ്നേഹിക്കുന്നു. അധ്വാ നിക്കുന്ന പിതാവിന്റെ ആവശ്യങ്ങൾ കണ്ട റിഞ്ഞു അവൾ എപ്പോഴും വിഴിപ്പാടകലെ യുണ്ട്. ദാരിദ്ര്യവും ഇല്ലായ്മയും മൂലം നല്ല ഒരു വസ്ത്രം പോലും ഇല്ലെങ്കിലും അതി ലൊന്നും അവൾക്ക് പരാതിയുണ്ടായിരുന്നില്ല. അച്ഛനെപ്പോലെ മണ്ണും പ്രകൃതിയും അറിഞ്ഞു പ്രവർത്തിക്കാൻ റാഹേലിനു കഴിഞ്ഞിരുന്നു. കൂടാതെ ഇലയും വാഴ നാരും വിറ്റു തന്നാലാവുന്ന രീതിയിൽ കുടുംബത്തിന് ഒരു തണലാവാൻ അവൾ ശ്രമിച്ചിരുന്നു. വാഴകൾ നഷ്ടപ്പെടുമെന്നോ ർത്ത് സങ്കടപ്പെട്ടു നിൽക്കുന്ന പിതാവി നോട് മറ്റേതെങ്കിലും നാട്ടിൽ പോയി കൃഷി ചെയ്യാമെന്നവൾ പറയുന്നു. പ്രതിസന്ധി കൾ തളരാതെ അതിനെതിരെ പോരാടാ നുള്ള റാഹേലിന്റെ മനസ്സ് ഇവിടെ കാണാം.
തന്റെ അച്ഛൻ ആശുപത്രിയിലായതും, പുര യിടം മരുഭൂമിയായതും സഹിക്കാൻ അവ ൾക്കു കഴിയുന്നില്ല. കണ്ണീരു കൊണ്ടല്ല അവൾ അവിടെയുണ്ടായിരുന്ന ഉദ്യോഗ സ്ഥരോട് പ്രതികരിക്കുന്നത്, പകരം ഒരു പെൺസിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊ ണ്ടായിരുന്നു. വാഴത്തോട്ടം നശിച്ചെങ്കിലും റാഹേലിനു അച്ഛനോടുള്ള സ്നേഹവും കൃഷിയോടുള്ള പ്രതിപത്തിയും പ്രത്യാശയുടെ വിത്തുകൾ നമ്മുടെ മനസ്സിൽ പാകുന്നു. ആ തോട്ടം വീണ്ടും ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ നമുക്ക് നൽകുന്നു.
Question 11.
കൃഷിയോട് വെളിപ്പെടു ആഭിമുഖ്യം ത്തുന്ന പാഠ സന്ദർഭങ്ങളും വരികളും കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
“ചേനത്തലകൾ ഏതേതുകാലത്ത് നടണ മെന്നുള്ള കാര്യത്തിൽ മർക്കോസുചേട്ടന് വളരെ നിശ്ചയമുണ്ട്.”
മർക്കോസ് നല്ലൊരു കർഷകനാണ്. കൃഷി യെക്കുറിച്ച് പാരമ്പര്യമായി അറിവ് ലഭിച്ച അയാൾക്ക് ഓരോ കാലാവസ്ഥയിലും കൃഷി ചെയ്യേണ്ടവ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം.
വാഴവെട്ടാൻ വന്നവരാണെന്നറിഞ്ഞപ്പോൾ കർഷകന്റെ ഉള്ളിൽ തീ പിടിച്ചു.
കഷ്ടിച്ചു ഒരേക്കർ വരുന്ന ഭൂമിയിൽ കൃഷി ചെയ്തിരിക്കുന്ന വാഴയിൽ നിന്നുളള വരു മാനം കൊണ്ടാണ് ആ കുടുംബം കഴിയു ന്നത്. അവരുടെ അന്നന്നത്തെ അന്നമാണ് ഈ വാഴകൾ. മക്കളെപ്പോലെ സ്നേഹി ക്കുന്ന വാഴകൾ വെട്ടേണ്ടി വരുമെന്നറി ഞ്ഞപ്പോൾ മർക്കോസ് തകർന്നുപോയി.
“ഇതിനു രോഗമൊന്നുമില്ലെന്നുള്ളത് എനി ക്കറിയാം. ഞാൻ കൃഷിക്കാരനല്ലേ?”
രോഗമുള്ള വാഴകൾ മാത്രമല്ല വെട്ടേണ്ട തുള്ളൂ എന്നും തന്റെ വാഴകൾക്ക് രോഗ മില്ല എന്നുമാണ് മർക്കോസ് പറയുന്നത്. ഒരു കൃഷിക്കാരന്റെ അറിവും അനുഭവ ജ്ഞാനവും വച്ച് തന്റെ വിളകളുടെ രോഗവും ആരോഗ്യവുമെല്ലാം അദ്ദേഹ ത്തിന് അറിയാമായിരുന്നു.
“നിലാവ് ആ മാവിനെ ചതിച്ചു”.
തന്റെ വരിക്കമാവുപോലും മനഃപൂർവ്വമല്ലെ ങ്കിലും ഇത്തവണതന്നെ ചതിച്ചു എന്ന് ദുഃഖത്തോടെ മർക്കോസ് ഓർക്കുന്നു.
മാവിന്റെ തെറ്റല്ല. സൂര്യനെ പ്രതീക്ഷിച്ചു വിരിഞ്ഞ മാമ്പൂക്കൾ പക്ഷെ ചന്ദ്രന്റെ നിലാവെളിച്ചമാണ് കണ്ടത്. നിലാവാണ് മാവിനെ ചതിച്ചത്. നിലാവത്ത് വിരിയുന്ന മാമ്പൂക്കളെല്ലാം കായ്ക്കാതെ കൊഴിഞ്ഞു പോകും എന്നതാണ് കാരണം.
തന്റെ ജീവിതത്തിന്റെ രക്തധമനികളായ ആ ചെടികളുടെ ഓരോ ചുവട്ടിലും ഹൃദയ ഭാരത്തോടുകൂടി അയാൾ നോക്കി നിന്നു.
വാഴവെട്ടാൻ ഒരു ദിവസം മാത്രം ബാക്കി യുളളപ്പോൾ താൻ വളർത്തിവലുതാക്കിയ, മക്കളെ പോലെ സ്നേഹിച്ച ഓരോ വാഴയ്ക്ക് മുന്നിലും അദ്ദേഹം ദുഃഖ ത്തോടെ നിൽക്കുന്നു. സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു പിതാ വിന്റെ സങ്കടം ആ കർഷകനിൽ നമുക്ക്
കാണാം.
‘വാഴവെട്ടുകയാൽ മരുഭൂമിയായിത്തീർന്ന പുരയിടം കണ്ട് അവൾ മാറിൽത്തല്ലി.’
തന്റെ അച്ഛൻ ആശുപത്രിയിലായതും, പുര യിടം മരുഭൂമിയായതും സഹിക്കാൻ റാഹേ ലിന് സഹിക്കാൻ കഴിഞ്ഞില്ല. ആ വാഴ കൾ അവൾക്കും പ്രിയപ്പെട്ടവയായിരുന്നു. കൂടാതെ തന്റെ അപ്പന്റെ ഏറെ നാളത്തെ ചോരയും നീരുമാണ് ഈ വെട്ടിമാറ്റപ്പെട്ടി രിക്കുന്ന വാഴകൾ എന്ന ചിന്ത അവളുടെ നിയന്ത്രണം നഷ്ടപ്പെടുത്തി
![]()
Question 12.
ഈ കഥയിലെ പ്രധാന കഥാപാത്രമായ വാഴയ്ക്ക് മനുഷ്യഭാവം പല സന്ദർഭങ്ങ ളിലും കൈവരുന്നതായി കാണാം അവ കണ്ടെത്തി വിശദീകരിക്കുക.
Answer:
മർക്കോസിനെയും റാഹേലിനെയും പോലെത്തന്നെ ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് വാഴകൾ. മർക്കോസ് മക്കളെപ്പോലെ സ്നേഹിക്കുന്ന വാഴകൾ പലപ്പോഴും അദ്ദേഹത്തെ തിരിച്ചും സ്നേഹിക്കുന്നതായി നമുക്ക് തോന്നും.
‘അത്യധ്വാനം കൊണ്ട് ചുവടു പിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച ആ കർഷക കുടുംബത്തിന്റെ തണൽ.’
ഒരു കുടുംബത്തെ പട്ടിണിയില്ലാതെ നോക്കുന്നത് ഗൃഹനാഥനാണ്. അതു പോലെ മർക്കോസിന്റെ കുടുംബത്തെ കാക്കുന്നത് വാഴകളാണ്. ഒരു കുടുംബ നാഥനെപ്പോലെ താങ്ങും തണലുമാവുക യാണ് ഇവിടെ വാഴകൾ.
‘ആ ദുഃഖിതനിലുള്ള അനുകമ്പയാലോ എന്നുതോന്നുമാറ് വാഴക്കൈകൾ മന്ദമായി വീശി അയാളെ ആശ്വസിപ്പിച്ചു.’
താൻ വളർത്തിവലുതാക്കിയ, മക്കളെ പോലെ സ്നേഹിച്ച ഓരോ വാഴയ്ക്ക് മുന്നിലും മർക്കോസ് ദുഃഖത്തോടെ നിൽക്കുന്നു. അയാളുടെ സങ്കടം മനസ്സി ലാക്കിയിട്ടെന്നപോലെ, അയാളെ സമാധാ നിപ്പിക്കാൻ ആ വാഴകൾ തങ്ങളുടെ ഇല കൾ കൊണ്ട് പതുക്കെ വീശി.
‘ഓരോ വാഴപ്പിണ്ടിയും എഴുന്നേറ്റ് നിന്ന് അയാളോട് പറയുന്നു.’
മർക്കോസിന്റെ സ്വപ്നത്തിൽ വരുന്ന വെട്ടി യിട്ട വാഴപ്പിണ്ടികൾ മനുഷ്യശബ്ദത്തി ലാണ് അദ്ദേഹത്തോട് സംസാരിക്കുന്നത്.
‘ആ തണ്ടുകൾ അയാളുടെ വിരലുകളിൽ വെൺമയുടെ ലേപനം ചേർത്തു.’
തങ്ങളെ സങ്കടത്താൽ തലോടുന്ന മർക്കോ സിന്റെ കൈകളിൽ ആ വേദനകൾക്ക് ആശ്വാസമാവാനെത്തോണം വെളളനിറ മുള്ള ലേപനം പുരട്ടുകയാണ് വാഴകൾ.