Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam അച്യുതമ്മാമ Achyuthammama Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Chapter 8 Question Answer Notes അച്യുതമ്മാമ
9th Class Malayalam Kerala Padavali Unit 3 Chapter 8 Notes Question Answer Achyuthammama
Class 9 Malayalam Achyuthammama Notes Questions and Answers
Question 1.
“പിറ്റേന്ന് കാലത്തു കുളിമുറിയിൽ കടന്നപ്പോളാണ് അച്യുതൻ മാമ്മയെ കുറിച്ചുള്ള ചിന്ത പ്രജ്ഞയിൽ പ്രകാശം പാറ്റിയത്.”
അച്യുതമ്മാമയെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കഥാനായകൻ പങ്കുവെയ്ക്കുന്നത്? കുറിപ്പ് തയ്യാറാക്കുക?
Answer:
അച്ഛനെ ഓർമയില്ലാത്ത തനിക്കു അച്ഛന്റെ കർത്തവ്യങ്ങൾ മുടങ്ങാതെ നിവർത്തിച്ചു തന്നയാൾ. ഇന്ന് കാണുന്ന ജീവിതത്തിലേക്ക് അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ച് താങ്ങായത് അച്യുതൻ മാമ്മയാണ്. ബാല്യത്തിൽ ഉത്സവമേറ്റിയതും, താൻ തോളിൽ കയറിയാൽ കുതിരയായി മാറിയും. അമ്പലപ്പറമ്പിൽ അമിട്ട് പൊട്ടുമ്പോലെ ചിരിച്ചും തന്റെ ബാല്യകാല സന്തോഷങ്ങളിൽ ഒറ്റപ്പെടലിന്റെ വാതിലടച്ചു തനിക്കു കൂട്ടായി തീർന്നതും അച്യുതൻമാമ്മയാണ്. ഓണനാളുകൾ ബാല്യകാലത്തിന്റെ കുളിരോർമകളാണല്ലോ അവയ്ക്കെല്ലാം തന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത് അമ്മാമയാണ് എന്ന ഓർമ്മകൾ കഥാനായകനിൽ നിറയുന്നുണ്ട്. അമ്മാവന്റെ ഭാര്യ മരിച്ചതിനു ശേഷം അമ്മാമ അനുഭവിച്ചു വന്ന ജീവിത ക്ലേശങ്ങളും മക്കളിൽ നിന്നും ലഭിക്കാതെ പോന്ന താങ്ങും തണലും എല്ലാം അമ്മാമയുടെ വരവിലൂടെ മാധവന്റെ ഓർമകളിലേക്ക് തെളിയുന്നുണ്ട്.
![]()
Question 2.
“നിനക്കതിനു ആവില്ല മാധവാ. ഞാൻ കാണുന്നില്ല”. “അച്യുതമ്മാമ ഇങ്ങനെ പറയാൻ ഇടയായ സാഹചര്യം എന്താവും? കഥാസന്ദർഭങ്ങൾ വിശകലനം ചെയ്ത് നിങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കുക?
Answer:
മാധവനെ കാണാൻ പല തവണ അച്യുതൻമ്മാമ വരുകയുണ്ടായി. അദ്ദേഹത്തിന് വേണ്ടത് മാധവന്റെ വെറും രണ്ടു മണിക്കൂറുകൾ മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് തന്റെ തിരക്കിട്ട ജീവിതത്തിൽ രണ്ടു മണിക്കറുകൾക്കു വളരെയധികം പ്രധാന്യമുണ്ടായിരുന്നു. തന്റെ പ്രാഥമിക കാര്യങ്ങൾ വരെ എണ്ണി തിട്ടപ്പെടുത്തി ചെയ്യുന്ന ആളാണ് മാധവൻ. തന്റെ ബാക്കി വരുന്ന സമയങ്ങൾ എല്ലാം മൊബൈൽ എന്ന ചെകുത്താൻ കവർന്നെടുക്കുന്നതായി കഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഒടുവിലൊരു ഞായറാഴ്ച അച്യുതൻ മാമ്മയ്ക്കു വേണ്ടി മാറ്റിവെക്കുകയ്യായിരുന്നു മാധവൻ.
ഫോൺ ഓഫ് ആക്കി വെച്ചിട്ടും, ലാൻഡ് ഫോണിന്റെ കാര്യം ഭാര്യയെ ചട്ടം കെട്ടിയിട്ടും അയാളുടെ തിരക്കുകളിൽ നിന്ന് ഒഴിയാൻ അയാൾക്ക് സാധിച്ചില്ല. രണ്ടു മണിക്കൂറുകൾ പോലും തന്റെ അമ്മാമയ്ക്കു വേണ്ടി മാറ്റി വെയ്ക്കാനില്ലാത്ത മാധവൻ ഇന്നത്തെ തലമുറകളുടെ നേർക്കാഴ്ചയാണ്. ഒടുവിൽ തനിക്കു പറയാ നുണ്ടായിരുന്ന കഥകൾ എല്ലാം രണ്ടു വരിയിൽ ഒതുക്കുകയായിരുന്നു അമ്മാമ. ഒത്തിരിക്കാര്യങ്ങൾ ചേർത്തും ഓർത്തും പറയുന്ന പഴയ തലമുറയുടെ പ്രതിനിധിയായ അമ്മാമ ഒടുവിൽ കേൾവിക്കാരി ല്ലാത്തവർക്കു മുന്നിൽ തന്റെ വാക്കുകൾ ചുരുക്കി ചെറുതാക്കി രണ്ടു വരികളിൽ ഒതുക്കുകയായിരുന്നു.
Question 3.
“അച്യുതമ്മാമയ്ക്കു വേണ്ടി മാറ്റിവെച്ച് ഞായറാഴ്ചയുടെ ചിതയെരിയുന്ന നേരത്താണ് എനിക്ക് മടങ്ങാൻ കഴിഞ്ഞത്. ‘കഥയിലെ ഈ വാക്യത്തിന്റെ അർത്ഥതലം കണ്ടെത്തി എഴുതുക?
Answer:
ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ കഥയിൽ നിന്ന് കണ്ടെത്തി വിശകലനം ചെയ്യുക? മൂന്ന് നാലു തവണ തന്നെ കാണാൻ കയറിയിറങ്ങിയ അച്യുതൻമ്മാമ മാധവനോട് ചോദിച്ച രണ്ടു മണിക്കൂർ അനുവദിച്ചു കിട്ടിയത് ഒരു ഞായറാഴ്ചയായിരുന്നു. ഒടുവിൽ ആ ഞായറഴ്ച്ചയും അപഹരിച്ചു അച്യുതൻമ്മാമയുടെ കഥകളെ തനിച്ചാക്കി തന്റെ തിരക്കുകളുടെ ലോകത്തേക്ക് ബന്ധിക്ക പ്പെടുകയ്യായിരുന്നു മാധവൻ. തിരക്കുകൾക്കവസാനമില്ല എന്ന് മനസിലാക്കിയ അമ്മാമ രണ്ടു വരികൾക്കിടയിൽ തനിക്കു പറയാനുള്ളതെല്ലാം ഒതുക്കി വെച്ച് യാത്ര തിരിച്ചു.
മാധവൻ പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ നേരത്തെ വരാം അമ്മാമേ എന്ന്. അതിനു അയാൾക്കു കഴിയില്ല എന്ന് അയാൾ മനസിലാക്കി കഴിഞ്ഞിരുന്നു. ഇത് പോലെ തന്നെ അയാളുടെ മകളും അച്ഛന്റെ തിരക്കുകൾക്കു അറുതിയില്ല എന്ന് മനസിലാക്കി കഴിഞ്ഞിരുന്നു. അച്ഛനെ ഒന്നിനും കിട്ടൂല അമ്മാമേ എന്ന കുട്ടിയുടടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും വന്ന പരിഭവത്തിന്റെ സ്വരമാണ്. അത് പോലെ തന്നെ ഭാര്യയും തന്റെ ഭർത്താവിന്റെ തിരക്കുകളിൽ അറിയിച്ച് അതൃപ്തി കുടുംബത്തിൽ മാധവന്റെ തിരക്കുകൾ മൂലം നഷ്ടമാകുന്ന നല്ല സമയങ്ങളെ ഓർമപ്പെടുത്തുന്നതാണ്.
Question 4.
“ഒൻപതുമണിക്ക് തുടങ്ങുന്ന കോൺഫറൻസിനുള്ള ഡാറ്റ ഓഫീസിലെത്തും മുമ്പ് ഞാൻ വിഴുങ്ങേണ്ടതുണ്ട്.”
“ബാല്യത്തിന് ഉത്സവമേറ്റിയ ആ മനുഷ്യൻ ചായ കുടിച്ചു തീരും മുൻപ് കമ്പനി വണ്ടിയുടെ ഹോർണിൽ കുരുങ്ങി എനിക്ക് ഓഫീസിലേക്ക് പോകേണ്ടിയും വന്നു”.
സൂചനകൾ ശ്രദ്ധിച്ചല്ലോ? കഥാ നായകന് കുടുംബ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ കഴിയാതെ പോകുന്നുണ്ടോ? കഥ വിശകലനം ചെയ്തു നിങ്ങളുടെ അഭിപ്രായം സമർഥിക്കുക?
Answer:
കഥാ നായകന് തന്റെ തിരക്കുകളുടെ അതിപ്രസരം മൂലം സ്വന്തം കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാനോ ജീവിതത്തിന്റെ ഒരു നേരങ്ങൾ പോലും ആസ്വദിക്കാനോ കഴിയുന്നില്ല എന്നതിനുള്ള തെളിവുകളാണ് കഥയിലുട നീളം കാണുന്നത്. പ്രഭാത ഭക്ഷണം കഴിക്കുകയല്ല വിഴുങ്ങുകയാണ് ചെയ്യുന്നത്. ഈ വാക്യത്തിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ തിരക്കുകളുടെ ആഴം തിരിച്ചറിയാൻ കഴിയും. കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുന്ന ഇടങ്ങളും സമയവുമാണല്ലോ ഭക്ഷണനേരങ്ങൾ അവിടെ പോലും രുചിയറിഞ്ഞു ഭക്ഷണം കഴിക്കാനോ തന്റെ ചുറ്റുമുള്ളവരോട് മനസ്സു തുറക്കാനോ അദ്ദേഹത്തിന് കഴിയുന്നില്ല.
തന്റെ ബാല്യത്തിന്റെ സന്തോഷങ്ങളുടെ ആണിക്കല്ലായ തന്റെ അമ്മാമ നാളുകൾക്കു ശേഷം വീട്ടിൽ എത്തിയതാണ്. അദ്ദേഹത്തിനോട് ചേർന്നിരിക്കാനോ കുശലം പറയാനോ അയാൾ സമയം കണ്ടെത്തിയില്ല. നൈമിഷികമായ മനുഷ്യ ജീവിതത്തിൽ തന്റെ കുടുംബത്തെയോ ചുറ്റുപാടുക ളെയോ കാണാൻ ഉള്ള കണ്ണുകൾ അയാൾക്കില്ലതെ പോകുന്നു അവർക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ മാത്രമായിരിക്കും ജീവിതത്തിൽ ഒടുവിൽ ബാക്കിയാവുക എന്ന തിരിച്ചറിവ് ആധുനിക സമൂഹത്തിനു നഷ്ടമായി തുടങ്ങിയിരിക്കുന്നു എന്നതിനുള്ള തിരിച്ചറിവ് നൽക്കുകയാണ് ഈ കഥ.
![]()
Question 5.
“എന്റെ ജീവിതം എത്രത്തോളം എന്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷമായിരുന്നു അത്”. “പ്രവൃത്തി ദിവസങ്ങളിലെ ഇരുപത്തിനാലിൽ കവിയുന്ന മണിക്കൂറുകൾ എല്ലാം ഞായറാഴ്ചത്തേക്കാണ് ഞാൻ നീക്കിവെക്കാറുള്ളത്. തന്നിരിക്കുന്ന സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു മാനസികോല്ലാസം പകരുന്നവയാകണം തൊഴിലിടങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക?
Answer:
ജീവിക്കാൻ മനുഷ്യന് തൊഴിൽ അനിവാര്യമാണ്. തൊഴിൽ ഇല്ലാതെയോ സാമ്പത്തികമില്ലാതെയോ ജീവിതം മുന്നോട്ട് പോകുന്നത് സാധ്യമായ കാര്യമല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ആവശ്യമാണ് വ്യകതിഗതമായ വളർച്ചയ്ക്കും മാനസിക വികസനത്തിനും തൊഴിൽ കൂടിയേ തീരു. എന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നതാ യിരിക്കണം നമ്മുടെ തൊഴിലിടങ്ങൾ. ജീവിതം കൂടുതൽ സംഘർഷ പൂർണ്ണമാക്കുന്നതായിരിക്കരുത് തൊഴിലിടങ്ങൾ. ക്ഷണിക മാത്രമായ മനുഷ്യജീവിതം തന്റെ ചുറ്റുവട്ടത്തോട് ചേർന്നിരുന്നു സന്തോഷിക്കാനുള്ളതാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു നമ്മൾ കടന്നു പോകുമ്പോൾ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടിയാണ് സംഘർഷത്തിലാകുന്നത്.
കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന് നാം കേട്ടിട്ടുണ്ടല്ലോ അപ്പോൾ തീർച്ചയായും മനുഷ്യർക്കു കൂടിച്ചേരലുകൾ അനിവാര്യമാണ്. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചു നോക്കു കൂട്ടത്തോടെ ജീവിച്ചു ഒരുമിച്ചു പങ്കുവെച്ചും കൂട്ടമായി ആഘോഷിച്ചുമാണ് അവർ ഒരു സംസ്കാരം കെട്ടിപ്പടുത്തത്. അതിന്റെ തുടർച്ചയിലാണ് നാം എല്ലാവരും കണ്ണിചേർന്നത്. അതുകൊണ്ടുതന്നെ ആണ് മനുഷ്യന് ഒറ്റപെടലുകളോട് താല്പര്യമില്ലാത്തതും ഒറ്റപെടലുകൾ അതിജീവിക്കാൻ മറ്റു മനുഷ്യരെ പോലെ സാധ്യമാവാത്തതും. അതുകൊണ്ടു തന്നെ മനുഷ്യനു കൂട്ടുചേരലും ഒന്നിച്ചിരിക്കലും അവന്റെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും സന്തോഷമായ ജീവിത അന്തരീക്ഷത്തിനും അനിവാര്യമാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചു ലോക തൊഴിലാളികൾ “എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം” എന്ന റോബർട്ട് ഓവന്റെ മഹത്തായ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സമരം ചെയ്തിരുന്നത്. ഇത് ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്യമാണ്.
എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ ആരോഗ്യവും അവന്റെ മാനസിക നിലയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. മനുഷ്യന്റെ ഒന്നിച്ചിരിക്കൽ നേരങ്ങൾ, വിനോദങ്ങൾ എന്നിവ അവന്റെ സ്വാതന്ത്ര്യമാണ്. ലോകമിത്രയും പുരോഗമിച്ചിട്ടും സ്വന്തം ജീവിതം മറന്നു തിരക്കുകൾക്ക് പിന്നാലെ മാത്രം പായുന്നവർ തിരിച്ചറിയുക നമുക്ക് ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കണം. തൊഴിലിടങ്ങൾ സന്തോഷപൂർണവും സമാധാനപൂർണവും ആയാൽ കുടുംബ ത്തിനോടും സൗഹൃദങ്ങളോടും ചേർന്നിരിക്കാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കും.
Question 6.
ശോഭ അച്യുതമ്മാമയ്ക്ക് ചായ കൊടുത്തു?
അച്യുതമ്മാമയോട് ഞാൻ ലോഹ്യം പറഞ്ഞു?
ഞാൻ അച്യുതമ്മാമയെ കണ്ടു?
അച്യുതമ്മാമയുടെ ആവശ്യം എന്തായിരുന്നോ ആവോ?
അടിവരയിട്ട പദങ്ങൾ വാക്യത്തിന്റെ അർത്ഥത്തിനുണ്ടാക്കുന്ന മാറ്റം എന്ത്?
സമാനമായ വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി വിഭക്തിപ്രത്യയങ്ങൾ അർത്ഥ പൂർത്തീകരണത്തിൽ വഹിക്കുന്ന പങ്കു കണ്ടെത്തി ചർച്ച ചെയ്യുക
Answer:
നാല് വാക്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. വാക്യത്തിൽ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കാൻ നാമത്തിൽ വരുത്തുന്ന മാറ്റമാണ് വിഭക്തി എന്ന് പറയുന്നത്. ന്റെ , ഓട്, ആൽ, ഇന്, തുടങ്ങിയവയാണ് വാക്യങ്ങൾ കൂട്ടി ചേർക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങൾ. ഇവ കൂട്ടി ചേർക്കുമ്പോൾ പദങ്ങൾ തമ്മിൽ ബന്ധമുണ്ടാവുകയും അർത്ഥമുള്ള വാക്യമായി മാറുകയും ചെയ്യുന്നു. പ്രത്യയങ്ങൾ കൂട്ടിച്ചേർത്തു വ്യത്യസ്ത അർത്ഥമുള്ള വാക്യങ്ങൾ നിർമിക്കാൻ കഴിയും.
- ഒന്നാമത്തെ വാക്യത്തിൽ “ക്ക്’ എന്ന പ്രത്യയമാണ് ചേർത്തിരിക്കുന്നത് ഇവിടെ അതിഥിക്ക് അഥവാ വന്നയാൾക്കു പ്രാധാന്യം ലഭിക്കുന്നതിനായാണ് “അച്യുതമ്മാമയ്ക്ക്’ എന്ന് ചേർത്തിരിക്കുന്നത്.
- രണ്ടാമത്തെ വാക്യത്തിൽ ഒരാൾ മറ്റൊരാളോട് എന്ന അർത്ഥത്തിൽ “ഓട്” എന്ന പ്രത്യയം ചേർത്തിരിക്കുന്നു.
- മൂന്നാമത്തെ വാക്യത്തിൽ “യെ ‘എന്ന പ്രത്യയം ആണ് ചേർത്തിരിക്കുന്നത്
- അവസാന വാക്യത്തിലാകട്ടെ “ഉടെ” എന്നാണ് . ഇവിടെ പ്രത്യയങ്ങൾ എല്ലാം ചേർത്തിരിക്കുന്നത് അച്യുതമ്മാമ എന്ന വ്യക്തിയോട് കൂടിയാണ് വാക്യത്തിൽ പ്രാധാന്യം ലഭിക്കേണ്ടത് അച്യുതമ്മാമയ്ക്ക് ആയതുകൊണ്ടും ഉദ്ദേശിക്കുന്ന അർത്ഥത്തിലേക്കു കൃത്യമായി എത്തുന്ന തിനുമാണ് ഇങ്ങനെ പ്രത്യയങ്ങൾ ചേർത്തിരിക്കുന്നത്
Question 7.
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നിങ്ങൾ എന്നും കാണാറുണ്ടോ? പണ്ടുകാലത്ത് ഇന്നത്തെ പോലുള്ള ആധുനിക സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അകലെ ഉള്ളവരുടെ സുഖവിവരങ്ങൾ അറിയാൻ സമയം കണ്ടെത്തിയിരുന്നത് കത്തിലൂടെയും മറ്റുമായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും കുടുംബത്തിനും വിശേഷങ്ങൾ അന്വേഷിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കുക?
Answer:
പ്രിയപ്പെട്ട ആര്യ നിനക്ക് സുഖമാണോ? എത്ര നാളുകളായി നമ്മൾ തമ്മിൽ കണ്ടിട്ട് ഏഴാം ക്ലാസ് കഴിഞ്ഞിട്ട് നമ്മൾ തമ്മിൽ കണ്ടതേയില്ല. നീ എന്നെ ഓർക്കാറുണ്ടോ. നീ അന്ന് നമ്മുടെ നെല്ലിമര ചുവട്ടിൽ നിന്റെ വിലാസം മണ്ണിൽ എഴുതിയിട്ടത് ഓർമ്മയുണ്ടോ? അന്ന് നീ എഴുതിയ വിലാസം ഇന്നും എന്റെ ഓർമയിലുണ്ട് മായാതെ. നിന്നെ ഓർക്കുമ്പോൾ എല്ലാം ഞാൻ നിന്റെ വിലാസവും നമ്മൾ ഒരുമിച്ചു വർഷങ്ങൾ കളിച്ചും കഥപറഞ്ഞും പരസ്പരം കൈ കോർത്തിരുന്ന നെല്ലി മരവും ഓർക്കാറുണ്ട്.
നീ അമ്മയുടെ വീട്ടിൽ പോയി വന്നതിനു ശേഷം എനിക്ക് കൊണ്ടുവന്നു തരാറുള്ള ചക്കരമാങ്ങയുടെ മധുരം ഇന്നും എന്റെ നാവിലുണ്ട്. നമ്മൾ ഒരുമിച്ചുണ്ട് മുത്തശ്ശി വച്ചുണ്ടാക്കിതരുന്ന പൊതിച്ചോറിന്റെ രുചി നീ എന്നും ഓർമിക്കുമെന്നു എന്നോട് നീ പറയാറില്ലേ അതുപോലെ. പോട്ടെ എനിക്കിവിടെ സുഖമാണ്, പുതിയ വിദ്യാലയം അദ്ധ്യാപകർ ദിനവും ബസ്സിൽ ഉള്ള യാത്രകൾ അങ്ങനെ തിരക്കുള്ള ഒരാളായി മാറി ഞാനും. വൈകുന്നേരങ്ങളിൽ അധികമായി ട്യൂഷനും ഉണ്ട്. നിനക്ക് സുഖമാണോ, അമ്മയ്ക്കോ അമ്മ യോടും അച്ചനോടും ചേച്ചിയോടും എന്റെ സ്നേഹാ ന്വേഷണങ്ങൾ പറയില്ലേ? ഒരുപാടു സ്നേഹത്തോടെ നിന്റെ സ്വന്തം അമ്മു.
Question 8.
കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിനിൽക്കുന്നത് പരസ്പരമുള്ള സംസാരത്തിലും കൂടിച്ചേരലിലും ആണ്. എന്നാൽ ഇന്ന് കാണുന്ന അണുകുടുംബങ്ങളിൽ ഇത്തരം സന്തർഭങ്ങൾക്കു എത്രത്തോളം പ്രാധാന്യം ലഭിക്കാറുണ്ട്. ചർച്ച ചെയ്തു പ്രതികരണം രേഖപ്പെടുത്തുക
Answer:
ഇന്നത്തെ കാലത്തു എല്ലാ കുടുംബങ്ങളും അണു കുടുംബങ്ങൾ ആണ്. അച്ഛൻ, അമ്മ, മക്കൾ എന്നതിൽ ഒതുങ്ങുന്നു ബന്ധങ്ങൾ. അച്ഛനും അമ്മയും വിദ്യാസമ്പന്നരായവരാണ് എല്ലാ കുടുംബത്തിലും അതുകൊണ്ടു തന്നെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയും കുട്ടികൾക്ക് മികച്ച ജീവിത സാഹചര്യം നൽകുന്നതിനുമായി എല്ലാ മാതാപിതാക്കളും തൊഴിലിടങ്ങളിലേക്കും പോകുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാവരും ദിവസവും തിരക്കിട്ട യാത്രകളിലും അവരവരുടേതായ പ്രവർത്തന മേഖലകളിലും ആയിരിക്കും അവർ വ്യാപൃതരാകുക. തിരക്കുകൾ കൊണ്ട് പരസ്പരം കാണണോ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കാനോ സാമയം ലഭ്യമായെന്നു വരില്ല. ഇനി ലഭിക്കുന്ന അധിക സമയങ്ങൾ ഫോണിലും സോഷ്യൽ മീഡിയകളിലുമായി ചിലവിടുകയായിരിക്കും ചെയ്യുക.
ഇങ്ങനത്തെ സാഹചര്യത്തിൽ വീട്ടിലെ അംഗങ്ങൾ തമ്മിൽ ആശയവിനിമയം നടക്കാതെ വരുകയും മാനസികമായി അകൽച്ച ഉണ്ടാവുകയും മനസിന്റെ സമ്മർദ്ദം കൂടി വരികയും ചെയ്യുന്നു. എന്നാൽ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുകയും ഒഴിവു സമയങ്ങൾ ഒരുമിച്ചു ചേരുകയും ചെയ്തിരുന്നു. മാനസിക സമ്മർദ്ദങ്ങൾ ഒഴിഞ്ഞ കുട്ടികളും ഒരുപാട് നന്മകൾ ഉള്ള ജീവിതാന്തരീക്ഷവുമാണ് ഈ കാലത്തു ഉണ്ടായിരുന്നത്. പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമല്ല എങ്കിലും ഒരുമിച്ചിരിക്കേണ്ട നേരങ്ങൾ എല്ലാം തന്നെ വളരെ അനിവാര്യതയാണ്.
Question 9.
തൊഴിൽ മേഖലകൾ എങ്ങനെ ഉള്ളതാകണം നിങ്ങളുടെ അഭിപ്രായം പട്ടിക പെടുത്തക
Answer:
- തൊഴിലിടങ്ങൾ സമാധാനപൂർണമാകണം
- മാനസികവും ബൗദ്ധീകവുമായ സഹകരണം സാധ്യമാകണം
- തൊഴിലാളികളുടെ അവകാശങ്ങൾ ആവശ്യങ്ങൾ എന്നിവയ്ക്ക് പ്രധാന്യം
- നൽകണം തൊഴിലാളി മുതലാളി ബന്ധങ്ങൾക്ക് പരസ്പരം ബഹു മാനം വേണം
- കൃത്യമായ ഇടവേളകൾ തൊഴിലിടങ്ങളിൽ അനി വാര്യമാണ്
![]()
Question 10.
അച്യുതമ്മാമ എന്ന കഥാപത്രത്തെ പാഠഭാഗത്തെ സവിശേഷതകൾ മുൻനിർത്തി നിരൂപണം ചെയ്യുക?
Answer:
അച്യുതമ്മാമ കഥയിലെ കേന്ദ്രകഥാപാത്രമാണ്. അച്യുതമ്മാമയുടെ പ്രകൃതം തിരക്കുള്ള കഥാനായകന് ഒരിക്കലും സ്വീകാര്യമായതല്ല. രണ്ടു തലമുറകൾ തമ്മിലുള്ള അന്തരമാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക, അച്യുതമ്മാമയുടെ സ്വഭാവരീതി കഥയുടെ തുടക്കത്തിൽ തന്നെ കഥാനായകൻ പറഞ്ഞുവെയ്ക്കുണ്ട്. ഒന്നും ഒതുക്കി പറയുന്ന ശീലം അച്യുതമ്മാമയ്ക്ക് ഇല്ല പരത്തി വിശദീ കരിച്ചു ഒന്നിൽ നിന്ന് തുടങ്ങി ഓർത്തോർത്തു പറയണം അമ്മാമയ്ക്ക്. എന്നാൽ കഥയിലുടനീളം തന്റെ നേരങ്ങളെ അളന്നു തിട്ടപെടുത്തി ജീവിക്കുന്ന കഥാനായകന്റെ ഇപ്പോളത്തെ സാഹചര്യത്തിന് അമ്മാമയുടെ കഥകൾക്കു ചെവികൊടുക്കാൻ നേരമില്ല. കഥാനായകന് അച്ഛന് പകരമായവനാണ് അമ്മാമ. തന്റെ അമ്മയുടെ അതെ മുഖച്ചായ ഉള്ളയാൾ. തന്റെ ബാല്യങ്ങൾക്കു ഉത്സവ പറമ്പിലെ നിറങ്ങൾ പകർന്നയാൾ. തന്റെ തമാശകൾക്ക് അമിട്ട് പൊട്ടുമ്പോലെ ചിരിച്ചു തിമിർത്തയാൾ അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് തന്റെ രണ്ടു മണിക്കൂറാണ് അതിനായി അയാൾ മൂന്ന് നാല് നേരം വരികയും ചെയ്തു എന്നിട്ടൊടുവിൽ പരത്തി പറയേണ്ടതെല്ലാം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കേണ്ടവയെല്ലാം രണ്ടു വരികളിൽ ഒതുക്കി വെയ്ക്കുകയായിരുന്നു അദ്ദേഹം
Question 11.
അച്യുതമ്മാമയുടെയും മാധവന്റെയും പ്രത്യേകതകൾ താരതമ്യം ചെയ്ത് പട്ടികയിൽ ചേർക്കുക?
| അച്യുതമ്മാമ | മാധവൻ |
| പഴയ കാലത്തിന്റെ പ്രതിനിധി. | ആധുനികതയുടെ പ്രതിനിധി. |
| ഒരുപാട് സംസാരിക്കുന്നയാൾ. | സ്വന്തം കാര്യം നോക്കാൻ പോലും സമയമില്ല. |
| മറ്റാരും സ്വന്തമെന്നു പറയാൻ ഇല്ല. | ബന്ധങ്ങൾക്കു വിലകൊടുക്കാൻ കഴിയില്ല. |