Students can use SSLC Malayalam Kerala Padavali Notes Unit 2 Chapter 2 അന്നന്നത്തെ മോക്ഷം Annannathe Moksham Summary in Malayalam Pdf to grasp the key points of a lengthy text.
Class 10 Malayalam Annannathe Moksham Summary
Annannathe Moksham Class 10 Summary
Class 10 Malayalam Kerala Padavali Unit 2 Chapter 2 അന്നന്നത്തെ മോക്ഷം Summary
മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിലൊരാളാണ് പി. എൻ. ഗോപീ കൃഷ്ണൻ. ജനനം : 1968-ൽ. ജനനസ്ഥലം : കൊടുങ്ങല്ലൂരിനടുത്തുള്ള ശ്രീനാരാ യണപുരം. മാതാപിതാക്കൾ: വി. എസ്. സരസ്വതി, പി.കെ. നാരായണൻ.

കവിതാസമാഹാരങ്ങൾ : മടിയരുടെ മാനിഫെസ്റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോടു പറയുന്നത്, ബിരിയാണിയും മറ്റ് കവിതകളും; കവിതകൾ കൂടാതെ, ലേഖന സമാ ഹാരങ്ങളും, പഠനങ്ങളും, വിവർത്തനങ്ങളുമൊക്കെ ഗോപീകൃഷ്ണന്റെ സാഹിത്യ സംഭാവനകളാണ്.
പാംസംഗ്രഹം

സോഷ്യൽ മീഡിയ അഥവാ നവമാധ്യമങ്ങൾ മനുഷ്യ ജീവിത ത്തിലുണ്ടാക്കുന്ന സ്വാധീനശക്തി എത്രമാത്രമാണെന്ന് വ്യക്തമാ ക്കുന്ന കവിതയാണിത്. യുവതലമുറയെ മാത്രമല്ല സകല തലമുറ യെയും കീഴടക്കി വാഴുന്ന സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം വ്യക്തികളിലും, കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങൾ ചെറുതല്ല. മനുഷ്യായുസ്സിന്റെ വലിയൊരു ഭാഗം നവമാധ്യമങ്ങളിൽ മുഴുകാനായി മനുഷ്യൻ ചെലവഴിക്കുന്നു വെന്നത്. ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. മൊബൈലിൽ വരുന്ന ഒരു വിവരം ലൈക്ക് ചെയ്യുക, തുടർന്ന് വ്യക്തികൾക്കോ ഗ്രൂപ്പു കൾക്കോ ഷെയർ ചെയ്യുക, അതിലൂടെ മഹത്തായ ഒരു സായൂജ്യം കണ്ടെത്തുക ഇതാണ് ഇപ്പോഴത്തെ പ്രവണത.
മൊബൈലിൽ വന്ന തമാശ വായിച്ചപ്പോൾ പെട്ടെന്ന് അത് ലൈക്കും ഷെയറും ചെയ്യാനുളള ആവേശം വർധിച്ചു എന്ന ആശയം വ്യക്തമാ ക്കാനാണ് കവി വലംകൈയിൽ ഒരു വിരൽ കൂടി മുളച്ചതായി തോന്നി. എന്ന് എഴുതിയത്.
![]()
ഷെയർ ചെയ്യാനുള്ള വ്യഗ്രതയാണിവിടെ കവി സൂചിപ്പിക്കുന്നത്. കൃഷ്ണമണി തിളങ്ങുകയും ചെരിപ്പ്, കാലിൽ ഇക്കിളിയിടുന്ന പോലെ തോന്നുകയുമൊക്കെ ചെയ്തത് പങ്കുവയ്ക്കാനുളള ത്വരയാലാണ്. ഒരു തമാശ മൊബൈലിൽ കണ്ടാൽ, അത് തന്റെ മനസ്സിൽ തന്നെ സൂക്ഷി ക്കാൻ ആർക്കും താൽപര്യമില്ല. മനസ്സിലിരുന്ന് അത് വളിക്കുകയും പുളിക്കുകയും ചെയ്യാൻ അനുവദിച്ചു കൂടാ. അതുകൊണ്ട് അത് നൂറ്റമ്പത് പേർക്കെങ്കിലും വിതരണം ചെയ്യാൻ കഴിയണം. അങ്ങനെ ഒരു തമാശ നൂറ്റമ്പത് പേരിലെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതല്ല. ഷെയർ ചെയ്തയാൾ പിന്നെ ഒരു കർത്താവ് ആയി മാറുന്നു. നൂറ്റമ്പത് വായനക്കാരുടെ കർത്താവ്. നൂറ്റമ്പത് സിനിമയിലെ ഹാസ്യതാരത്തിന്റെ നിലയിൽ അയാളെത്തുന്നു. അങ്ങനെ അയാൾ നൂറ്റമ്പത് ലോകങ്ങൾ തന്നെ സ്വന്തമാക്കുന്നു.
പുതിയ വാർത്താവിനിയമ സംസ്കാരത്തിന്റെ നേർ വിമർശകനായിട്ടാണ് ഇവിടെ കവി പ്രത്യക്ഷപ്പെടുന്നത്. മൊബൈൽ ഫോണിൽ എന്ത് കണ്ടാലും, അത് അനുകരണമാണോ, മോഷണമാണോ എന്നൊന്നും അന്വേ ഷിക്കാതെ അതിന് കൈയടിക്കുകയാണ് സാമാന്യ ജനങ്ങൾ ചെയ്യു ന്ന ത്. അനു ക ര ണത്ത പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകൾക്ക് താഴെ, വീണ്ടും കമന്റുകൾ ഇട്ട് കൈയടി വാങ്ങുന്നവർ ധാരാളമുണ്ട്. ഒരു കർത്താവിനെ കൊണ്ട് നൂറ്റമ്പത് കർത്ത്യത്വം നേടുന്നവരുമുണ്ട്. എസ് എം എസ് ചെയ്യാനൊരു ഫോണും ഒരു വിരലുമുണ്ടായിരുന്നാൽ എല്ലാമായി. സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും പുകഴ്ത്തി വാനോളമെ ത്തിക്കാനും അല്പം ശത്രുത ഭാവിക്കുന്ന ഒരാളെ ഇകഴ്ത്തി നരകത്തിലെത്തിക്കാനും എസ്.എം.എസുകൾക്ക് കഴിയും. ഇതൊക്കെയാണ് കവിതയുടെ ഉളളടക്കവും ധ്വനിയും.