വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam വംശം Vamsam Notes Question and Answer improves language skills.

Vamsam Notes Question Answer Class 9 Malayalam Adisthana Padavali Chapter 4

9th Class Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Vamsam

Class 9 Malayalam Vamsam Notes Questions and Answers

Question 1.
“എണ്ണ മിനുങ്ങും മുഖത്തെന്തു ഗൗരവം
എടൽക്കെന്തൊരു സൗകുമാര്യം!”
“ദാരുവിൽ നിന്നെപകർത്തണമെന്നെന്റെ
വേരു ദാഹിച്ചിതാ നോക്കിനിൽക്കു”
ഉറുമ്പിന്റെ പ്രവൃത്തി ജീവിതമാതൃകയാക്കാം എന്ന് കവിക്ക് തോന്നിയത് എന്തുകൊണ്ടാവാം? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
എണ്ണ മിനുങ്ങുന്ന ഉറുമ്പിന്റെ സൗന്ദര്യത്തെ ആരാധനയോടെ നോക്കുകയാണ് കവി ഇവിടെ. മാത്രമല്ല എള്ളു പോലെ മെലിഞ്ഞ ശരീരം ആരാണ് ആഗ്രഹിക്കാത്തത്, എള്ള് പോലെ മെലിഞ്ഞ ആ ശരീരത്തിന് നല്ല അഴകാണ് എന്ന് കൂടി പറയുകയാണ് കവി. ഒരു മരത്തിൽ കൊത്തി വെയ്ക്കുന്നതു പോലെ തന്റെ ജീവിതത്തിലേക്ക് ആ ചെറിയ ജീവിയെ കൊത്തി വെയ്ക്കണം എന്ന് കവി ആഗ്രഹിച്ചു പോകുന്നു. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും കാണാൻ അത്രമേൽ ലളിതമാണെങ്കിലും എത്ര മനോഹരമായ ഉടലും സൗന്ദര്യവുമാണ് ഈ ചെറിയ ജീവിക്ക് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് കവി മാത്രമല്ല അത്രയും ലളിതമായ ആ ശരീരം കൊണ്ട് എന്തെല്ലാം ജോലികളാണ് ആ ജീവി നിസാരമായി ചെയ്യുന്നത്, ഭൂമിയിലെ ഏറ്റവും നിസാരമായതിൽ നിന്നും എന്തെല്ലാം പഠിക്കാൻ ഉണ്ട് എന്ന് ആവിഷ്ക്കരിക്കുകയാണ് കവി

Question 2.
“രാവുപകൽ സന്ധ്യയിലുഷസ്സില്ലാതെ
വേലയെടുത്ത മരിച്ചുപോകും
പാവമേ! നിന്നെത്തുടച്ചുനീക്കുന്നതും
പാപമെന്നോർത്തേ മടിച്ചു നിൽക്കു”
ഉറുമ്പുകളോടുള്ള കവിയുടെ കരുതലും അനുതാപവും നമുക്കു നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പരിശോധിക്കുക?
Answer:
ഏറ്റവും ലളിതവും ചെറുതും നിസാരമെങ്കിലും നിരന്തരമായി മരണം വരെ അധ്വാനിക്കുന്ന ഒരു ജീവിയോടുള്ള അനുതാപവും സഹതാപവും ആണ് ഈ വരികളിൽ തെളിയുന്നത്. താൻ നിരന്തരമായി ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു. ഒരു ചെറു കരസ്പർശം പോലും തന്റെ ജീവനെ അപഹരിക്കുന്നതാണ്. എങ്കിൽ പോലും ഒന്നുമേ ഒരു പ്രതിസന്ധിയല്ല ‘ഐകമത്യം മഹാബലം’ എന്ന തത്വത്തെ മാത്രം സ്മരിച്ചു പോകുകയാണ് കവി. അതുകൊണ്ടു തന്നെ തന്റെ അടുക്കളയിൽ കയറിയ ഉറുമ്പിനെ തുടച്ചു നീക്കാൻ തനിക്കു മനസ്സ് അനുവദിക്കുന്നില്ല എന്ന് കവി സാക്ഷ്യപെടുത്തുകയാണ് ഇതിലൂടെ.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Question 3.
ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ച ചെയ്യുക.
Answer:
ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവിയാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽ പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആകുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തിനകത്തു വളരെ വലിയ മനസ്സുള്ളവർ. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ. ആപത്തു കാലത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാകത്തക്ക എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കുള്ളത്. അതു കൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്കരിക്കുന്നത്.

Question 4.
“പേമഴക്കാലത്തു സ്വാദുവാമീരി
സോദരർക്കൊത്താസ്വദിക്ക നല്ല”
-വിജയലക്ഷ്മി
“പദാർഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം”
പ്രേമസംഗീതം
(ഉള്ളൂർ എസ്. പരമേശ്വരയ്യർ)
രണ്ടു കാവ്യഭാഗങ്ങളിലെയും ജീവിതദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?.
Answer:
കൂട്ടമായും സമൂഹമായും ജീവിക്കുന്ന ജീവികളാണല്ലോ ഉറുമ്പുകൾ. ഏറ്റവും ചെറിയവർ അവരേക്കാൾ ചെറുത് വരെ ഒത്തിരി പേർക്കായ് പങ്കുവെയ്ക്കുന്നു. ചെറുതായിരിക്കുന്നതിന്റെ ഒന്നിത്വമാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്. ഭൂമിയിൽ ഏറ്റവും ചെറിയവനും അത്രമേൽ വലിയവനാകാൻ കഴിയും എന്നതാണ് ഈ വരികൾ പുലർത്തുന്ന ആശയം. മഹാകവി ഉള്ളൂരിന്റെ വിശ്വദർശനം വെളിപ്പെടുത്തുന്ന കവിതയാണ് പ്രേമ സംഗീതം. ഈ ഭൂമിയിലെ ഏക മതം സ്നേഹമാണ് എന്ന് ഉദ്ഘോഷിക്കുകയാണ് ഈ കവിതയിലൂടെ, ഉള്ളൂരിന്റെ കഴ്ചപ്പാടിൽ പ്രപഞ്ചം മുഴുവൻ സ്നേഹമാണ്. ഉള്ളൂരിന്റെ അഭിപ്രായത്തിൽ പ്രാണി കുലത്തിന്റെ ഗുണം തന്നെ ആണ് പരസ്പര പ്രേമം. പരസ്പരം സഹകരിച്ചും കൂട്ടത്തോടെയും ഒന്നായ് ജീവിക്കുന്ന സമൂഹമാണ് ഉറുമ്പുകൾ. മനുഷ്യരുടെ ജീവിതത്തിൽ പകർത്താൻ കഴിയുന്ന ധാരാളം പാഠങ്ങൾ ഈ ജീവികൾ പങ്കുവയ്ക്കുന്നുണ്ട്.

Question 5.
ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന എന്തെല്ലാം നൈപുണികളാണ് ഉറുമ്പിൽ കവി കാണുന്നത് ? കണ്ടെത്തുക
Answer:

  • അധ്വാന ശീലം
  • മടിയും തളർച്ചയുമില്ലാത്ത അധ്വാനം
  • പരസ്പരം പങ്കു വെക്കൽ
  • കരുതൽ
  • പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോഭാവം

Question 6.
പാതകത്തിൻമേൽത്തെറിച്ചതോത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി ഈ വരികളിൽ തെളിയുന്ന കാവ്യഭംഗി വ്യക്തമാക്കുക. ഇത്തരത്തിലുള്ള കൂടുതൽ വരികൾ കവിതയിൽനിന്ന് കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:

  • പേമഴക്കാലത്തു സ്വാദുവാമിത്തരി
    സോദരർക്കൊത്താസ്വദിക്ക നല്ല.
  • ദാരുവിൽനിന്നെപ്പകർത്തണമെന്നെന്റെ
    വേരു ദാഹിച്ചിതാ നോക്കി നിൽപ്പൂ.

കവിതയിലെ ഓരോ വരിയും കാവ്യത്മകമാണ്. വളരെ വലിയ ആശയങ്ങളെ വളരെ താളാത്മകമായും ഇമ്പമായും അവതരിപ്പിച്ചിരിക്കുകയാണ് ഓരോ വരികളിലും. കവിതയിലുടനീളം ഉറുമ്പിനോടുള്ള കവിയുടെ സ്നേഹവും അതിന്റെ അധ്വാന ശീലത്തോടുള്ള കവിയുടെ ആദരവും ഏറിവരുന്നതായി കാണാം. പാതകത്തിൻ മേൽ തെറിച്ച തേങ്ങാത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി എന്ന് പറയുന്ന വരികളിൽ ആവർത്തിച്ചുള്ള അക്ഷര പ്രയോഗവും കാവ്യത്തിന്റെ ഓരോ വരിയുടെയും മാറ്റ് കൂട്ടുന്നുണ്ട്. അനുകൂലമായ പദങ്ങളുടെ സംയോഗവും കാവ്യത്തെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു കവിതയിലെല്ലായിടത്തും തെളിഞ്ഞു കാണുന്ന ഈ പദ സംയോഗങ്ങൾ ചേർന്നാണ് കവിത ജനിപ്പിക്കുന്ന ആശയ തലങ്ങൾക്കു ഇത്രയും മനോഹാരിത കൈ വന്നത്. ചെറിയവരിൽ ചെറിയവനായ അല്പപാണി വലിയ മനുഷ്യകൂട്ടങ്ങൾക്ക് നൽകുന്ന മഹത്തായ സന്ദേശമാണ് ഈ കാവ്യത്തിൽ.

Question 7.
മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം വരികൾ ഉൾക്കൊള്ളുന്ന ആശയം വിശദമാക്കുക?
Answer:
ഭൂമിയിലെ ഏറ്റവും ചെറുതായിരിക്കുന്ന ജീവകണങ്ങൾ നമുക്ക് തരുന്ന അനുഭവങ്ങൾ അനുഭവപാഠങ്ങൾ വളരെ വലുതാണ് എന്നാവിഷ്ക്കരിക്കുന്ന വരികളാണ് ഇവിടെ തന്നിരിക്കുന്നത്. മുക്കുറ്റിയും ഉറുമ്പിനെ പോലെ വളരെ വളരെ ചെറിയ ഒരു ജീവനാണല്ലോ,ആരുടെ എങ്കിലും പാദത്തിനടിയിൽ പെട്ടാൽ പോലും ചതഞ്ഞരിക്കാവുന്ന കുഞ്ഞു ജീവൻ, എന്നാൽ അതിനു പോലും മറ്റുള്ളവർക്കു മാതൃകയാകാൻ കഴിയുന്ന ഒരു ലോകത്തെ ഉള്ളിൽ ഒതുക്കാനുള്ള കഴിവുണ്ട്. അതിനു മേൽ ഇരിക്കുന്ന മഞ്ഞുതുള്ളികൾക്കോ അതിനെക്കാൾ മഹത്വപൂർണമായ മറ്റൊരു ലോകത്തെ ഉൾക്കൊള്ളനുള്ള കഴിവുണ്ട്. ഭൂമിയിൽ ചെറുതായിരിക്കുന്നതിന്റെ ചെറിയവന്റെ വലിപ്പമാണ് ഈ വരികൾ പങ്കു വയ്ക്കുന്നത്.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Question 8.
സ്മാരകത്തിലെ അപ്പുപ്പൻ താടിയെയും വിജയലക്ഷ്മിയുടെ ഉറുമ്പുകളെയും താരതമ്യം ചെയ്തു ചെറു കുറിപ്പ് തയ്യാറാക്കുക?
Answer:
ചെറുതായിരിക്കുന്നതിന്റെ മഹത്വം, ഭൂമിയിലെ ചെറിയ ജീവികൾ തരുന്ന വലിയ ജീവിത പാഠങ്ങൾ, ലാളിത്യം അവ ഒടുവിൽ മനുഷ്യനും പ്രകൃതിക്കുമായി മാറ്റിവെക്കുന്ന മൂല്യങ്ങൾ എന്നിവ വരും തലമുറകളിലേക്ക് പകരുന്ന കവിതകളാണ് വീരാൻ കുട്ടി മാഷിന്റെ സ്മാരകവും വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന വംശം എന്ന കവിതയും. ഇരുകവിതകളും പുലർത്തുന്ന മിതത്വം എളിമ എന്നിവ പകരുന്നത് ലോകത്തിൽ എല്ലാ മനുഷ്യരും തിരിച്ചറിയേണ്ട മൂല്യങ്ങളാണ്. ഏറ്റവും എളിയവർ പഠിപ്പിക്കുന്ന പാഠം പകരുന്ന ഊർജമാണ് ഈ കവിതകളുടെ ഉള്ളടക്കം. രാപകലില്ലാതെ അധ്വാനിക്കുന്ന ഉറുമ്പുകളും, ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഉറുമ്പുകളും അപ്പുപ്പൻ താടിയും വാഗ്ദാനം ചെയ്യുന്ന നൈതികത ഒന്ന് തന്നെ ആണ്.

Question 9.
എള്ളുടൽ എന്ന് ഉറുമ്പിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് ?
Answer:
വളരെ ചെറുതും എള്ളുപോലെ കറുത്തതും നേർത്ത തുമായ ശരീരപ്രകൃതമായതിനാൽ.

Question 10.
നീ, ജനൽ മെല്ലെക്കടന്നു മുറ്റത്തുള്ള പൂവാങ്കുരുന്നിലക്കാടുചുറ്റി, വൻ മലപോലെ വഴിമുടക്കാൻ നിന്ന വെള്ളാരങ്കല്ലിന്റെ ചോടു ചുറ്റി, നീലക്കിഴാനെല്ലി, മുക്കുറ്റി പൂക്കുന്ന മുലയ്ക്ക് മൺകുനക്കോട്ട് പറ്റി, ആകെത്തിരക്കിട്ട കത്തേയ്ക്കുപോകയാണായാ സമില്ലാച്ചുമട്ടുകാരി. ഈ വരികളിൽ മനുഷ്യനോട് സംവദിക്കപ്പെടുന്ന ആശയം എന്ത്?
Answer:
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾക്ക് ചെടികളും, ചെറിയ ഇലയും, കരിങ്കൽ കഷ്ണങ്ങളും ചെറിയൊരു മണൽത്തരി പോലും വലിയൊരു പ്രതിസന്ധിയാണ്. എന്നാൽ അതിലൊന്നും തെല്ലും ഭയന്നു പോകാതെ തന്റെ ചെറിയ ശരീരം വെച്ചുകൊണ്ട് നിരന്തരമായ ശ്രമത്തിലൂടെ മുന്നോട്ട് പോകയാണ് ചെയ്യുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും പകച്ചു പോകുകയും മാനസീകമായി അടിപ്പെട്ട് പോവുകയും ചെയ്യുന്ന മനുഷ്യർക്കു ഈ കൊച്ചു ജീവിയുടെ പ്രവർത്തികൾ ഒരു മാതൃകയാണ്.

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam പദം പദം ഉറച്ചു നാം Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer പദം പദം ഉറച്ചു നാം

Question 1.
ചിത്രവും വരികളും വിശകലനം ചെയ്യുക. ലഭിച്ച ആശയങ്ങൾ വിവിധ വ്യവഹാരരൂപങ്ങളിൽ ആവിഷ്കരിക്കുക.?
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 1
Answer:

  • കവിതയുടെ പശ്ചാത്തലത്തിൽ കാണുന്ന ചിത്രം നോക്കി നിങ്ങളുടെ മനസിൽ വരുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചു കവിതയോ കഥയോ, മറ്റു ചിത്രങ്ങളോ ആവിഷ്ക രിക്കുക
  • കവിതയ്ക്കു ഉചിതമായ തലക്കെട്ട് നിർമിക്കുക,
  • ആശയങ്ങൾ കാവ്യത്മകമായി അവതരിപ്പിക്കുക
  • കഥയ്ക്ക് അനുകൂലമായ തലക്കെട്ടും സന്ദർഭവും നൽകി അനുയോജ്യമായ ഭാഷയിൽ എഴുതുക
  • ചിത്രങ്ങൾ വരയ്ക്കുക ആശയം വിപുലമാക്കുക

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Question 2.
ജി യുടെ കവിതകൾ കണ്ടെത്തി ക്ലാസ്സിൽ അവതരി പ്പിക്കുക?
Answer:
നക്ഷത്രഗീതം
എരിയും സ്നേഹാർദ്രമാ-
മെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടേ
ദിവ്യമാം ദുഃഖജ്വാല;

എങ്കിലും, നെടുവീർപ്പിൻ
ചുമരേഖയാൽ നൂനം
പങ്കിലമാക്കില്ലെന്നും
ദേവമാർഗ്ഗമാം വാനം;

എങ്കിലും മദീയാത്മ
വ്യാപിയാമുഷ്മാവാർക്കും
പങ്കിടില്ലാജന്മാന്തം
ഞാനതിലെരിഞ്ഞാലും.

എൻചിതയിങ്കൽത്തന്നെ
യാണു ഞാനെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ
പഥികൻ ദർശിക്കുന്നു.

വീണു ഞാനാകാശത്തി-
ന്നത്യാഗാധതയിങ്കൽ
ത്താണുപോയേക്കാം മൂർച്ഛ-
ധീനമായ; ല്ലെന്നാകിൽ,

ഭസ്മമായേക്കാം; തീരെ
ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം-
എന്നാലുമിതു സത്യം

ജീവിതമെനിക്കൊരു
ചൂളയായിരുന്നപ്പോൾ,
ഭൂവിനാ വെളിച്ചത്താൽ
വെന്മ ഞാനുളവാക്കി.

ആമുഖം

ജി യുടെ കവിതകൾ എല്ലാം പരിസ്ഥിതി സൗന്ദര്യത്തിൽ മുങ്ങി ആറാടി നിൽക്കുന്ന കവിതകളാണ് പരിസ്ഥിതിയുടെ സ്പർശനങ്ങളെ ജീവിതത്തിന്റെ പൊരുളാക്കി തീർക്കാൻ ജിയുടെ കവിതകൾക്കു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു കൃതിയാണ് നക്ഷത്രഗീതവും. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മവാർഷിക ദിനമാണ് ജൂൺ 3. അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ ആകാശങ്ങൾ അവ കാണിച്ചുതന്നു. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാർശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു. മനോഹരമായ പദങ്ങളിൽക്കൂടി മഹത്തായ ആശയങ്ങൾ പകർന്നു നൽകാനുള്ള അന്യാദൃശമായ കഴിവ് അദ്ദേഹത്തെ മറ്റു കവികളിൽനിന്ന് വ്യത്യസ്ഥനാക്കി, മേഘത്തിനേയും മഴവില്ലിനേയും മറ്റും ആധാരമാക്കി സൃഷ്ടി നടത്തിയ മഹാകവി അന്നുവരെ അന്യമായിരുന്ന പല മിസ്റ്റിക് അനുഭൂതികൾക്കും ആവിഷ്ക്കാരം നൽകി. ഇത് പുതിയൊരു കാവ്യ സംസ്ക്കാരത്തിന്റെ ആവിർഭാവം കൂടിയായിരുന്നു. ഒറ്റ വായനയ്ക്ക് എന്നതിലുമുപരി യഥാർത്ഥ കവിതയ്ക്ക് അനവധി ആസ്വാദന തലങ്ങളും, അർത്ഥതലങ്ങളുമുണ്ടെന്ന് ശങ്കരക്കുറുപ്പിന്റെ ആശയപ്രപഞ്ചം തെളിവുനൽകുന്നു.

പാഠാപഗ്രഥനം

യാത്ര ജീവിതമാകുന്നതും ജീവിതം യാത്രയാകുന്നതുമായ അനുഭവത്തിലൂടെയാണ് നാം കടന്നു വന്നത് .ഇവിടെ ജി യുടെ രണ്ടു വരിക്കവിതയിലുൾക്കൊള്ളിച്ചിരിക്കുന്നതു ജീവിതത്തിന്റെ മറ്റൊരു അനുഭവ തലമാണ്. ജീവിതത്തിൽ എന്നും സന്തോഷവും സുഖവും ആയിരിക്കണമെന്നില്ലല്ലോ .ജീവിതം എന്ത് തന്നെ സമ്മാനിച്ചാലും അതിനെ കൈനീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. കഠിനമായതെല്ലാം അതിജീവിക്കുകയും വേണമെന്ന തത്വമാണ് ഈ രണ്ടുവരിയുടെ പൊരുൾ എന്നു കാണാം

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

അറിവിലേക്ക്
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 2
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 – ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. 17-ാം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളതെ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.

  • 1901 ജൂൺ മൂന്നിന് ജനനം
  • 1921 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
  • 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
  • 1931ൽ വിവാഹം, സഹധർമ്മിണി : സുഭദ്ര അമ്മ
  • 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
  • 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • 1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • 1965 ജ്ഞാനപീഠം
  • 1978 ഫെബ്രുവരി രണ്ടിന് മരണം

ഓർത്തിരിക്കൻ

  • മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠ അവാർഡ് ലഭിച്ചത് ജി. ശങ്കര കുറുപ്പിനാണ്
  • മലയാളത്തിലെ മിസ്റ്റിക് കവിയാണ് ജി
  • പ്രകൃതി തത്വങ്ങൾ ജീവിതത്തിനോട് ചേർത്തുവെച്ച കൃതികൾ ആണ് ജി യുടേത്
  • ബഷീറിന്റെ നാടകമായ കഥാബീജത്തിന്റെ ആമുഖഗാനം ജി യുടെ നക്ഷത്ര ഗീതങ്ങളിലെ ഈ വരികളായിരുന്നു.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Notes Question and Answer improves language skills.

Manalkkoonakalkkidayiloode Notes Question Answer Class 9 Malayalam Adisthana Padavali Chapter 3

9th Class Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Manalkkoonakalkkidayiloode

Class 9 Malayalam Manalkkoonakalkkidayiloode Notes Questions and Answers

Question 1.
“അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയ നീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ചു തുടങ്ങി ”
ഈ വാക്യത്തിൽനിന്ന് നജീബിന്റെ യാത്രയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകൾ കണ്ടെത്താം?
Answer:
നജീബിന്റെ മനസ്സിലുണ്ടായ ആശങ്കയും ഭീതിയും വെളിപ്പെടുത്താനാണ് ഈ സാദൃശ്യകല്പന നടത്തിയത്. ഗൾഫിലെത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നജീബിൽ ഈ അവസ്ഥ ഉണ്ടാക്കിയത്. അർബാബിന്റെ മോശമായ പെരുമാറ്റം, മണിക്കൂറുകൾ നീണ്ടുനിന്ന, വിശ്രമമില്ലാത്ത യാത്ര, കത്തുന്ന വിശപ്പ്, കടുത്ത ദാഹം എന്നിവയെല്ലാം നജീബിൽ ആശങ്കയും ഭീതിയും ഉളവാക്കി. മണിയനീച്ച തികച്ചും അസ്വസ്ഥത ഉളവാക്കുന്ന ഒരു ജീവിയാണ്. അതിന്റെ മുരളിച്ചയും മനുഷ്യന്റെ തലക്കു ചുറ്റുമുള്ള വട്ടം പാറക്കലും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഒന്നാണ്. സാധാരണക്കാരനായ ഒരു നാട്ടുംപുറത്തുകാരന്റെ അസ്വാസ്ഥതകളോട് ചേരുന്ന വാക്കുകളാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. തന്റെ യാത്രയുടെ തുടക്ക ത്തിൽ ഉണ്ടയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.

Question 2.
“മരുഭൂമിയിൽ മരിക്കുന്ന ഒട്ടകത്തിനറിയാം
നീരുറവയുടെ ആഴം
കിണറ്റിലെ തവളയോടു ചോദിക്കു
കടലിന്റെ വലുപ്പം’.
താജിൽ, വീണ്ടും
(സച്ചിദാനന്ദൻ)
ഈ കവിതാഭാഗത്തെ ആശയതലത്തിന്റെ അടിസ്ഥാനത്തിൽ ‘നജീബിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അവനവൻ അനുഭവിക്കുന്ന അവസ്ഥ അവനവനെക്കാൾ വലുതായി ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന സത്യാ വസ്ഥയാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന ആമുഖകുറിപ്പോടു കൂടിയാണ് ആടുജീവിതം തുടങ്ങുന്നത് തന്നെ. അത്രമേൽ തീവ്രമായ ജീവിതാവസ്ഥകൾ വെറും നുണകളായി തോന്നാം എന്നുള്ളതുകൊണ്ടാകാം ഈ വരികൾ ചേർത്തിരിക്കുന്നത്. മരുഭൂമിയിലെ ഒട്ടകത്തിന് വെള്ളത്തിന്റെ വില നന്നായറിയാം. നീരുറവയുടെ കുളിരും ആഴവും അതിന്റെ സ്വപ്നമായിരുന്നിരിക്കണം. കിണറ്റിലെ തവളയ്ക്കു സ്വാതന്ത്ര്വത്തിന്റെ വിലയും ഈ നോവൽ സന്ദർഭവുമായി ഏറ്റവും യോജിച്ചു നിൽക്കുന്ന വാക്കുകളാണിത്.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Question 3.
ഗൾഫിലെ ആദ്യദിവസത്തെ യാത്രാനുഭവത്തെക്കുറിച്ച് നജീബ് തന്റെ കൂട്ടുകാരന് അയയ്ക്കാനിടയുള്ള ശബ്ദ സന്ദേശം (വോയ്സ് മെസേജ് തയ്യാറാക്കുക. ?
Answer:
ഹക്കീമേ .. നീ എവിടെയാണ് ? ഞാൻ എത്തപ്പെട്ടിരിക്കുന്നതു വലിയ ഒരു അപകടത്തിലാണ്. പടച്ചോനല്ലതെ എന്നെ ഇവിടുന്നു ആർക്കും രക്ഷിക്കാൻ പറ്റാതെ ഒരിടമാണ് ഹക്കിമേ.. നിനക്ക് സുഖമാണോ നീ എവിടെയാണ് രാത്രി എന്തെങ്കിലും കഴിച്ചോ ..ഓരു നിനക്ക് കുടിക്കാനോ തിന്നാനോ എന്തെങ്കിലും തന്നോ.. എനിക്ക് പേടിയാകുന്നു ഹക്കിമേ .. നമുക്ക് തിരിച്ചു പോകാൻ കഴിയുമോ ഹക്കീമേ.

Question 4.
വിമാനത്തിൽ നിന്നും എത്രയോ മണിക്കുറുകൾക്കു മുമ്പ് കിട്ടിയ ഇത്തിരി പച്ചവെള്ളം മാത്രമായിരുന്നു എന്റെ അന്നത്തെ അതുവരെയുളള ആഹാരം.
അടിവരയിട്ടിരിക്കുന്ന പദം നൽകുന്ന അർഥമെന്ത്? ഇതു പോലെ ‘പച്ച’ ചേർന്നു വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തി അർഥതലം വ്യക്തമാക്കുക. ?
Answer:

  • വിമാനത്തിൽ നിന്നും വെള്ളമില്ലാതെ വിശപ്പുമാറ്റാൻ ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഇത് ധ്വനിപ്പിക്കുന്ന അർത്ഥം
  • പച്ചവെള്ളം – ചൂടാക്കാത്ത വെള്ളം
  • പച്ചമനുഷ്യൻ – കളങ്കമില്ലാത്ത മനുഷ്യൻ
  • പച്ചപ്പരിഷ്കാരി – ഏറ്റവും പുതിയ പരിഷ്കാരം സ്വീകരിച്ചയാൾ
  • പച്ചമാങ്ങ – പഴുക്കാത്ത മാങ്ങ

Question 5.
“മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടു ജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൗന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാള നോവലിൽ ഇത് ആഴത്തിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാളസാഹിത്യത്തെയും ഭാഷയെയും ഈ നോവൽ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു”
പി. വത്സല
പി. വത്സല ‘ആടുജീവിത’ത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് മനസ്സിലാക്കിയല്ലോ. ഏറെ ചർച്ചചെയ്യപ്പെട്ട ഈ നോവൽ വായിച്ച് പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക. കൂട്ടു കാരുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കാം.
Answer:
ബന്യാമിൻ എഴുതിയ മലയാള നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോകുന്ന നജീബും അദ്ദേഹത്തോടൊപ്പം സഹയാത്രികനായി വരുന്ന ഹക്കീമും അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളും മരുഭൂമിയിൽ സ്വപ്നങ്ങൾ തളിരിടും എന്ന് കരുതിയ സ്വപ്നങ്ങൾ തളർന്നു ഇല്ലതാകുകയും ചെയ്യുന്നതിന്റെ വാങ്മയ ചിത്രങ്ങളാണ് ആടുജീവിതം എന്ന നോവലിൽ ബെന്യാമിൻ വരച്ചു കാണിക്കുന്നത്. നജീബ് ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തിയാണ്, അയാൾ അനുഭവിച്ചു തീർത്ത യാതനകളാണ് ആടുജീവിതം ചർച്ച ചെയ്യുന്നത്. പച്ചയായ ജീവിത യാഥർഥ്യങ്ങളെ പുസ്തക രൂപത്തിൽ ആക്കുന്നത് ഇത് ആദ്യമായല്ല, എങ്കിൽ പോലും ഇത്രമേൽ തീവ്രമായ അനുഭവങ്ങളെ നേർകാഴ്ചപോലെ അനുഭവിപ്പിക്കുകയും വായനക്കാരനിൽ മരുഭൂമിയുടെ ചൂടും നീറ്റലും നായകൻ അനുഭവിക്കും പോലെ തീവ്രമായി തന്നെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ. ബെന്യാമിൻ എന്ന വ്യക്തിക്ക് നജീബിന്റെ കഥ ഒരു കേട്ടുകേൾവിയാണ് എന്നാൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ അത് ആട് ജീവിതമാക്കിയപ്പോൾ അത് ഒരുപാടു പേരിലേക്ക് പകർന്ന പെരുത്ത വേദനയായി മാറി.

സ്വന്തം കുടുംബത്തിന് വേണ്ടി മറുനാട്ടിൽ പോയി പെടാപ്പാട് പെടുന്നവരുടെ വേദനകളെ എല്ലാവരും മനസാ സ്മരിക്കുന്നതായി മാറി ആട് ജീവിതം എന്ന നോവൽ. തന്റെ ഉടമയുടെ ആയിരക്കണക്കിനാടുകളെ നോക്കുക എന്നതായിരുന്നു നജീബിന് കൊടുത്ത പണി. ആടുകൾക്കു കൊടുക്കുന്ന പരിഗണന പോലും ആ മനുഷ്യന് അയാൾ കൊടുത്തിരുന്നില്ല. ദുഷ്ടതയുടെ ആൾ രൂപമായിരുന്നു അയാൾ. അയാൾ നിരന്തരമായി നജീബിനെ ഉപദ്രവിച്ചിരുന്നു. ആരോഗ്യവനായ നജീബിന്റെ ശരീരം ഉണങ്ങിയ വിറകുകൊള്ളിപോലെയായി. അയാളിലെ അടങ്ങാത്ത വിശപ്പും ദാഹവും വറ്റിവരണ്ട കുബ്ബൂസിൽ ഒതുങ്ങി തീർന്നു, വീടും വീട്ടുകാരും അയാളുടെ കയ്യിലെ അച്ചാറുകുപ്പിയിലെ ഓർമകളും മണവും മാത്രമായി അവശേഷിച്ചു. എങ്കിലും മരണം വരെ തന്റെ പ്രതീക്ഷ അയാൾ കൈവിട്ടില്ല എന്നുള്ളതാണ്. ഏറ്റവും തീവ്രമായ അവസ്ഥയിലൂടെ നാം കടന്നു പോകുമ്പോഴും പ്രതീക്ഷയുടെ വാതിലുകൾ നാമുക്ക് മുന്നിൽ തുറന്നു വരും എന്നും ആടുജീവിതം സാക്ഷ്യപെടുത്തുന്നു.

Question 6.
നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ അറബി നാടുകളിൽ ജോലി ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ അവരുടെ അനുഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുക ?
Answer:

  • എത്ര വർഷമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു?
  • താങ്കൾക്ക് അവിടെ എന്ത് തൊഴിലാണ്?
  • നാട്ടിൽ നിന്നും അകന്നു നിന്ന് തൊഴിൽ ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം ?
  • ആട് ജീവിതം എന്ന സിനിമ കണ്ടിരുന്നോ? അങ്ങനെയുള്ള അനുഭവങ്ങൾ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
  • അത്തരം അനുഭവങ്ങൾ നേരിട്ടവരെ പരിചയം ഉണ്ട്.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Question 7.
പതിപ്പ് നിർമ്മാണം
Answer:

  • ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് നിർമ്മിക്കാം.
  • പതിപ്പ് നിർമ്മിക്കുമ്പോൾ
  • കട്ടികൾ വിവിധ ചുമതലകൾ ഏറ്റെടുക്കുക
  • ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുക
  • പതിപ്പിന്റെ രൂപകല്പന തയ്യാറാക്കുക
  • ആമുഖം തയ്യാറാക്കൽ
  • ശേഖരിക്കുക ക്രോഡീകരിച്ചു ക്ലാസിൽ പ്രദർശിപ്പിക്കുക.

Question 8.
തീം ലൈബ്രറി
Answer:
യാത്രാവിവരണങ്ങൾ, യാത്ര പ്രമേയമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാനുഭവങ്ങൾ, വീഡിയോകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ലൈബ്രറി സജ്ജീകരിക്കുക.

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Manalkkoonakalkkidayiloode Summary

മണൽക്കൂനകൾക്കിടയിലൂടെ Summary in Malayalam

ആമുഖം

നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും എന്ന മുഖവാക്യത്തോടെ തുടങ്ങുന്ന കൃതിയാണ് ബെന്യാമിന്റെ ആടുജീവിതം. ജീവിതത്തിൽ ഒരുപാടു പ്രതീക്ഷകളോടെ മരുഭൂമിയിലേക്ക് പോകുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ആട് ജീവിതം. യാത്രകൾ എപ്പോളും രസമുള്ളതും മനോഹരവും ലളിതവും അത്രമേൽ ജീവിതപാഠങ്ങൾ തരുന്നത് മാത്രമാകണമെന്നില്ല. ചില യാത്രകൾ സ്വഷ്ടിക്കുന്ന അനിശ്ചിതത്വത്തെ മറികടക്കാൻ ഒരായിസ്സു തന്നെ തികയാതെ വരും. നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില അനുഭവങ്ങൾ കൂടി ചില ജീവിത യാത്രകളാണ് ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ആടുജീവിതം. ചോര വാർക്കുന്ന ജീവിതം തന്നെയാണ് എന്ന് നിരൂപകർ രേഖപ്പെടുത്തുന്നത് വെറുതെയല്ല. ഒരു മനുഷ്യന്റെ സ്വപ്നസഞ്ചാരമായിരുന്നു ഈ യാത്ര ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള യാത്ര. യാത്രയവസാനിക്കുന്ന ഇടത്തു തന്നെ തന്റെ പ്രതീക്ഷകളും അവസാനിക്കുകയാണ്. ഒരുമനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അറ്റ ഒരുയാത്രയുടെ കഥയാണ് ആടുജീവിതം.

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

പാഠസംഗ്രഹം
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 1
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 2
നാട്ടിൽ മണൽവാരൽ തൊഴിലാളിയായിരുന്ന നജീബ് ഏറെ പ്രതീക്ഷകളോടെ ഗൾഫിലേക്ക് പോകാനൊരുങ്ങുന്നു. കൂടെ പരിചയ ക്കാരനായ ഹക്കീമും. സൗദി അറേബ്യയിലെ റിയാദിൽ വിമാനമിറങ്ങിയ അവർ അർബാബിനെ കാത്തിരിക്കുന്നു. അവിടെയെത്തിയ ആൾ അർബാബാണെന്ന് കരുതി രണ്ടുപേരും അയാൾക്കൊപ്പം പോകുന്നു. വളരെ പഴക്കം ചെന്ന വണ്ടിയിലാണവർ പോകുന്നത്. ഗൾഫിന്റെ വീഥികളിലൂടെ, വേഗം കുറഞ്ഞ വണ്ടിയിലൂടെ അവർ യാത്ര തുടരുന്നത് ഏറെ പ്രതീക്ഷകളോടുകൂടിയാണ്. അർ ബാബിന്റെ മോശമായ പെരുമാറ്റവും വണ്ടിയുടെ പിറകുവശത്തിരുന്നുള്ള യാത്രയുമെല്ലാം നജീബിനെ പ്രയാസപ്പെടുത്തിയെങ്കിലും ആ യാത്രയിലും ചില സന്തോഷങ്ങൾ കണ്ടെത്താൻ നജീബ് ശ്രമിക്കുന്നു. വിശപ്പും ദാഹവുമെല്ലാം ആ യാത്രയിൽ അവർക്കനുഭവപ്പെടുന്നു.

താൻ സ്വപ്നം കണ്ട് ഒരു ഗൾഫിലേക്കല്ല, തന്റെ യാത്ര എന്ന തോന്നലുണ്ടാകു മ്പോഴും നജീബ് സ്വയം ആശ്വസിക്കുന്ന ഭാഗവും ഇതിൽ കാണാം. മലയാള സാഹിത്യത്തിൽ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ധാരളം ചർച്ച ചെയ്യ പെട്ടിട്ടുണ്ട് അനുഭവകഥകളും ആത്മകഥകളും എല്ലാം മലയാള സാഹി ത്വത്തിൽ സമ്പന്നമാണ് എന്നാൽ ഇത്രമേൽ ആഴത്തിൽ ഒരു മനുഷ്യന്റെ ജീവിതം ചിത്രീകരിക്കപ്പെടുകയും ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തു കയും, അത്രമേൽ തീവ്രമായി ഒരാൾക്ക് അതിജീവിക്കാൻ സാധ്യമാകുമോ എന്ന ചിന്തയെ ലോകത്തിനു മുന്നിലവതരിപ്പിക്കുകയും ചെയ്ത ഒരു കഥ വേറെ ഉണ്ടാകില്ല എന്നു തന്നെ പറയാം. ഒരുമനുഷ്യന്റെ സ്വാപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഒരു നിമിഷം കൊണ്ടവസാനിക്കുന്ന ഒരു യാത്രയായിരുന്നു ആടു ജീവിതം. എന്നാൽ ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ഉള്ള അതിജീവനവും അവസാനം വരെയുള്ള വിശ്വാസവും ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകുന്നു എന്നതിനുള്ള തെളിവാണ് ഈ കഥ.
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 3

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

അറിവിലേക്ക്

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 4
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. കഥാകൃത്ത്, നോവലിസ്റ്റ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, അബീശഗിൻ, മഞ്ഞ വെയിൽ മരണങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മർകേസ് ഇല്ലാത്ത മക്കൊണ്ടോ, തരകൻസ് ഗ്രന്ഥവരി, നിശബ്ദ സഞ്ചാ രങ്ങൾ തുടങ്ങിയ കൃതികൾ. ആടുജീവിതം 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ 2021- ലെ വയലാർ അവാർഡും നേടിയിട്ടുണ്ട്. ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകൾ ഉണ്ടായതോടൊപ്പം അത് സിനിമയായും ചിത്രീകരിച്ചിട്ടുണ്ട്.
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 5
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന മുഖവാക്യത്തോടെയാണ് ബെന്യമാമിന്റെ ആടുജീവിതം എന്ന നോവൽ പുറത്തിറങ്ങിയത്. 2008 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. നിരവധി പതിപ്പു കളിലൂടെ ആയിരക്കണക്കിന് വായനക്കാരെ ആകർഷിച്ച ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകളുമുണ്ടായിട്ടുണ്ട്. മറുനാടിനെക്കുറിച്ചുള്ള ആകാംക്ഷയും അന്വേഷണത്വരയും അവയിലൂടെ ആർജിക്കുന്ന പുതിയ അറിവുകളും അനുഭവങ്ങളും നമ്മളിൽ പുതിയ ഒരു ലോക വീക്ഷണം തന്നെ രൂപപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലും തേടിയുള്ള മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നുമലയാളിയുടെ വ്യക്തിപരവും സാമൂഹികപരവും സാംസ്കാരിവും സാമ്പത്തികവുമായ ജീവിതക്രമത്തിൽ വലിയ മാറ്റങ്ങളാണ് പ്രവാസിലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ആടുജീവിതം എന്ന നോവലിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ: ‘ മഴയ്ക്കു ശേഷം വരണ്ട മണ്ണിനു മീതെ പൊന്തി വന്ന പച്ച വിരിപ്പുകളിൽ ഒരു കുഞ്ഞു ചെടി നജീബിനു കൊടുക്കുന്നത് ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്’ നജീബേ, മരു ഭൂമിയുടെ ദത്തുപുത്രാ ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. അത് നിന്റെ ജീവനെ ചോദിക്കും. വിട്ടുകൊടുക്കരുത്…..
ബെന്യാമിൻ
(ഒരു അഭിമുഖത്തിൽ നിന്നും)

ഓർത്തിരിക്കൻ

  • യാത്രകൾ നൽകുന്ന അനുഭവങ്ങൾ വേറിട്ടതാണ്.
  • അവസാനം വരെയുള്ള ആത്മവിശ്വാസം ജീവിതത്തിൽ ശുഭാപ്തി വിശ്വാസം നൽകും.
  • ജീവിതം ഒരു യാത്രയാണ്.
  • പ്രതീക്ഷകൾ ഏതു പ്രതിസന്ധിയിലും മനുഷ്യനെ മുന്നോട്ട് നയിക്കും.

സ്മാരകം Smarakam Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf സ്മാരകം Smarakam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Smarakam Summary

സ്മാരകം Summary in Malayalam

ആമുഖം

ഭൂമിയിലെ ഏറ്റവും വിനീതമായ ഒരു പറക്കലിനെ അവതരിപ്പിക്കുകയാണ് വീരാൻകുട്ടി സ്മാരകം’ എന്ന കവിതയിലൂടെ ഒരു അപ്പുപ്പൻ താടി ഏറ്റവും ലളിതമായി ആവിഷ്കരിക്കുന്നതിന്റെ സഞ്ചാരപാതയാണ് കവിതയുടെ പ്രമേയം. ജീവിതം തന്നെ യാത്ര എന്ന മനോഹരമായ ആവിഷ്കരണങ്ങളാണല്ലോ ഈ ഭാഗത്തു നാം കാണുന്നത്. മുൻപനുഭവിച്ചറിഞ്ഞ യാത്ര വിശേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രകൃതിയിലെ ഒരു ജീവകണം മനുഷ്യന് മുന്നിൽ ഏറ്റവും എളിമയോടുകൂടി അടയാളപ്പെടുത്തുന്ന ഒരു ജീവിത യാത്രയാണ് ഈ കവിതയിൽ. അത്രമേൽ മനോഹരമായ വാക്കുകൾ കൊണ്ട് ലാളിത്വത്തിന്റെ അതിരുകൾ കടന്നു വീരാൻകുട്ടി വായനക്കാരിൽ കോറിയിടുന്ന ജീവിത സത്യങ്ങളാണ് കവിതയുടെ ഓരോ വരികളും . മലയാള സാഹിത്യത്തിലെ പുതുതലമുറയുടെ കവിയാണ് (ഉത്തരാധുനിക) വീരാൻ കുട്ടി.

പ്രകൃതിയിലേക്ക് നോക്കി നിന്നുകൊണ്ട് പ്രപഞ്ചസത്യങ്ങളുടെ വാതിൽ തുറന്നു മനുഷ്യനെ ചിന്തിപ്പിക്കുന്ന കൃതികളാണ് വീരാൻകുട്ടിയുടെ എല്ലാ കവിതകളും. വീരാൻകുട്ടിയുടെ സ്മാരകം എന്ന കവിത അപ്പൂപ്പൻതാടിയുടെ പറക്കലിനെക്കുറിച്ചാണ്. പ്രതീക്ഷകളുടെ ഭാരമില്ലാതെ വിത്തിനെയും മടിയിൽ വെച്ച് അത് പറക്കുന്നു. ധീരമെങ്കിലും എളിയ ആ ശ്രമം സാർഥകമാവുന്നത്, അത് വീണിടത്ത് നാളെ ആരുമറിയാതെ ഒരു മരം ഉയർന്നുവന്ന് തണൽ വിരിക്കുമ്പോഴാണ്, ഒരു സ്മാരകമായി മാറുമ്പോഴാണ്. തന്റെ യഥാർഥ ശക്തിയെയും കഴിവിനെയും സ്വയം തിരിച്ചറിഞ്ഞ് സ്വന്തം വഴികൾ കണ്ടെത്തി മുന്നോട്ട് പോകുന്നവർക്ക് കാലത്തെയും അതിജീവിച്ചു കഴിയുമെന്ന ജീവിതപാഠമാണ് അപ്പൂപ്പൻ താടിയുടെ ജീവിതയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നത്.

പാരസംഗ്രഹം
സ്മാരകം Smarakam Summary in Malayalam Class 9 1
പ്രകൃതിയിൽനിന്നുള്ള കൗതുകങ്ങളും കാഴ്ചകളും ബിംബങ്ങളും അനുഭവങ്ങളും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന കവിയാണ് വീരാൻകുട്ടി. അത്തരമൊരു കവിതയാണ് സ്മാരകം. അപ്പൂപ്പൻതാടിയുടെ യാത്രയാണ് കവി ഇവിടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ഒരു ചോദ്യ ത്തിനുള്ള ഉത്തരമായോ, അഭിപ്രായമായോ അവതരിപ്പിക്കുന്ന രീതിയിലാണ് കവിത ആരംഭിക്കുന്നത്. തുടർന്ന് ഇങ്ങനെയൊരു അഭിപ്രായമുണ്ടാകാൻ കാരണമെന്തെന്ന് വ്യക്തമാക്കുന്നു. അപ്പൂപ്പൻ താടിക്ക് ചിറകുകളില്ല. ദേശാന്തരയാത്രകൾ വിധിച്ചിട്ടില്ല. അതിന് സ്വന്തമായ ഒരവകാശവുമില്ല എന്നിട്ടും അത് താനായി നിൽക്കാൻ പോകുന്ന തന്റെ വിത്തിനെയും കരുതി പറക്കുന്നു. അപ്പൂപ്പൻ താടിയുടെ ഈ പറക്കൽ വിനീതമായ ഒരു ശ്രമമായി അവതരിപ്പിക്കുന്നത്, സാധാരണയായി പറക്കുന്നവയ്ക്കുണ്ടാകുന്ന വലിയ ലോകങ്ങളുടെ സാധ്യതകളില്ലാത്തതുകൊണ്ടാണ്. ചിറക്, ആകാശം, ദേശാന്തരം എന്നിവയെല്ലാാം പറക്കുന്നവയുടെ സാധ്യതകളും സ്വതന്ത്ര്യവു മാണ്. ഒരമ്മ കുഞ്ഞിനെ തന്റെ മടിയിൽ വെച്ചത്രയും സൂക്ഷ്മമായി ആണോ നടക്കുന്നത് അത്രമേൽ കരുതലോടെയാണ് അപ്പുപ്പൻ താടി തന്റെ വിത്തുമായി പറന്നു പോകുന്നത്.

തന്റെ യാത്ര അവസാനിക്കുന്നിടത്തു ഒരു പുതിയ പ്രതീക്ഷയുടെ തുടക്കമാവുകയാണ് അപ്പുപ്പൻ താടി. ആരോടും പിണക്കമോ പരാതികളോ ഇല്ലാതെ. ആരുടെയും കരുതലോ പിൻബലമോ ഇല്ലാതെ ഞാൻ ആകാനുള്ള യാത്രയിൽ അത്രമേൽ വിനയത്തോടെ ലോലമായ ചിറകുകൾകൊണ്ട് അറിവെന്ന അഹങ്കാരമോ അറിവില്ലായ്മയുടെ ഭാരക്കുറവോ തന്നെ അലട്ടുകയോ സ്പർശിക്കുകയോ ചെയ്യാതെ താൻ താനാകുന്ന പുതിയൊരു കാലത്തു തന്റെ മരച്ചുവട്ടിൽ തണലേൽക്കുന്നവരെകുറിച്ച് പോലും അറിയാതെ ആനന്ദകരമായി തന്റെ യാത്ര തുടരുകയാണ്. തെല്ലും അഹങ്കരിക്കാതെ തന്റേതു മാത്രമായ വഴിതേടി പോകുകയാണ് ഈ കുഞ്ഞു ജീവകണം നാളെകളുടെ പ്രതീക്ഷയോ ഇന്നിന്റെ ആകുലതകളോ ഇല്ലാത്തത്രമേൽ നടക്കുന്തോറും തെളിയും വഴികൾ നിഷ്കളങ്കവും അത്രമേൽ ലക്ഷ്യബോധവും മാത്രമുള്ള ജീവിതം. അപ്പുപ്പൻ താടിയുടെ പറക്കലിനെ അത്ര മേൽ ലളിതമായത് എന്ന് പറയുന്ന കവിതന്നെ അത്രമേൽ ധീരമായത് എന്ന് ഒടുവിൽ രേഖപെടുത്തുന്നുണ്ട്.

സ്മാരകം Smarakam Summary in Malayalam Class 9

അറിവിലേക്ക്

വീരാൻകുട്ടി
സ്മാരകം Smarakam Summary in Malayalam Class 9 2
ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവിക ളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാ പുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തക മായിട്ടുണ്ട്. എസ്. സി. ആർ. ടി. മൂന്ന്, എട്ട് ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തി യിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, അറബിക്, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ നടക്കുന്തോറും തെളിയും വഴികൾ പ്രക്ഷേപണം ചെയ്തു. 1962 ജൂലൈ 9 – ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മക നായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച് പഹാട് നവോദയ വിദ്യാലയ (രാജസ്ഥാൻ), കല്ലിക്കണ്ടി എൻ.എ.എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ.കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു.
സ്മാരകം Smarakam Summary in Malayalam Class 9 3
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു ബിരുദം നേടുകയും പൊന്നാനി എ.വി. ഹൈ സ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്ത് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വർ നാടകപ്രവർത്തനവും സജീവമായി നിർവ്വഹിക്കുന്നു. രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കാണെക്കാണെ’ (കറന്റ് ബുക്സ്1999), രണ്ടായ് മുറിച്ചത്’ (കറന്റ് ബുക്സ് 2004).

ഓർത്തിരിക്കൻ

  • ഏറ്റവും ലളിതമായി ജീവിതം ആവിഷ്കരിക്കുന്ന അപ്പുപ്പൻ താടിയുടെ ജീവിതയാത്രയെ ചിത്രീകരിക്കുന്നു.
  • പ്രകൃതി ലളിത ജീവിതങ്ങൾ ആവിഷ്കരിക്കുന്നു.
  • ചെറിയവരായിരിക്കുന്നതിന്റെ വലിപ്പം മനസിലാക്കിത്തരുന്നു.
  • തന്നിൽ ഉള്ള കഴിവുകൾ കണ്ടെത്തി ഏറ്റവും പരിമിതമായ സാഹചര്യത്തിൽ നിന്നുപോലും ജീവിതയാത്ര ഏറ്റവും സുന്ദരമാക്കുന്നു.
  • സ്വയം ഇല്ലാതാകുന്ന അവസ്ഥയിൽ പോലും തന്റെ സ്വത്വത്തെ കണ്ടെടുത്താനും വലിയൊരു സ്മാരകമാക്കാനും കഴിയുന്ന അപ്പുപ്പൻ തടി മനുഷ്യ ജീവിതത്തിനു ഒരു മാതൃക ആണ്.
  • ആരും പ്രോത്സാഹിപ്പിക്കാനോ മുന്നോട്ടു നയിക്കാനോ ഇല്ലാതിരുന്നിട്ടും അപ്പുപ്പൻതാടി അതിന്റെ യാത്രകൾ ലളിതമായി ആവിഷ്കരിച്ചുകൊണ്ടേ ഇരിക്കുന്നു.

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam സ്മാരകം Smarakam Notes Question and Answer improves language skills.

Smarakam Notes Question Answer Class 9 Malayalam Adisthana Padavali Chapter 2

9th Class Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Smarakam

Class 9 Malayalam Smarakam Notes Questions and Answers

Question 1.
അപ്പുപ്പൻ താടിയുടെ പറക്കത്തെ വിനീതമായ ഒരു ശ്രമമായി കാണണം കവി ഇങ്ങനെ പറയാൻ കാരണമെന്താവാം? കണ്ടെത്തിയെഴുതുക?
Answer:
അപ്പുപ്പൻ താടിയുടെ പറക്കത്തെ മനോഹരമായ ഒരു ശ്രമമായി കാണണം എന്നാണ് കവി കവിതയുടെ തുടക്കത്തിലേ വരച്ചിടുന്നത്. എന്തുകൊണ്ടെന്നാൽ അത്രമേൽ ലളിതമായാവിഷ്ക്കരിക്കുന്ന യാത്രയാണല്ലോ അത്. ചിറകുകളില്ലാതിരുന്നിട്ടും സ്വന്തമായി പറക്കാനിടമില്ലാതിരുന്നിട്ടും, ദേശാന്തരങ്ങൾ താണ്ടാൻ കഴിയാതിരുന്നിട്ടും അത് അതിന്റെ പറക്കൽ തുടർന്നുകൊണ്ട ഇരിക്കുന്നു. ഒരമ്മ കുഞ്ഞിനെ എത്രമാത്രം കരുതലോടെ കാക്കുന്നു എന്ന പോലെ തന്റെ വിത്തിനെ അത്രമാത്രം കരുതലോടെ കാത്തുകൊണ്ട് പറക്കുകയാണ് അപ്പുപ്പൻ താടി.

Question 2.
കുഞ്ഞിനെ എന്നപോലെ വിത്തിനെ മടിയിൽ വച്ച് എന്ന പ്രയോഗത്തിന്റെ പൊരുൾ ചർച്ചചെയ്യുക.?
Answer:
ഒരമ്മ തന്റെ കുഞ്ഞിനെ എത്രമാത്രം കരുതലോടെയാണ് നോക്കുന്നത് അത്രമേൽ കരുതലോടുതന്നെ തന്റെ വിത്തിനെ മടിയിൽ വെച്ച് യാതൊരു ഭാരവുമറിയാതെ തന്റെ പറക്കൽ തുടരുകയാണ് അപ്പുപ്പൻ താടി. കുഞ്ഞ് അമ്മയ്ക്കു അത്രമേൽ പ്രിയപ്പെട്ടതാണ്. അമ്മയുടെ നാളെകൾ കുഞ്ഞിലൂടെയണല്ലോ കാണാനാവുക. അതുപോലെ തന്നെ അപ്പുപ്പൻ താടി തന്റെ നാളെകൾ തന്റെ കയ്യിൽ ഭദ്രമാക്കുകയാണ്. അത്രമേൽ ഭദ്രമായി തന്റെ തലമുറകളെ കയ്യിലൊതുക്കുകയാണ് അപ്പുപ്പൻ താടി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ പൊരുൾ എത്ര കാലമെടുത്താലും വിശദീകരിക്കാൻ സാധിക്കാത്ത ബന്ധമാണ്.

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Question 3.
‘ധീരമെങ്കിലും എളിയ ശ്രമം’ എന്നാണ് അപ്പുപ്പൻ താടിയുടെ പറക്കലിനെ കവി വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം നൽകുന്ന അർഥസാധ്യതകൾ എന്തെല്ലാമാണ്? കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ തുടക്കത്തിൽ അപ്പുപ്പൻ താടിയുടെ പറക്കലിനെ എളിയ പറക്കൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ കവിതയുടെ അവസാനമാകട്ടെ അതൊരു ധീരമായ പറക്കലായി മാറുന്നു ചിറകുകളും ദേശാന്തരങ്ങളും ആകാശവും സ്വന്തമായില്ലത്തവന്റെ പറക്കൽ വെറും ഒരു പറക്കൽ അല്ല അതൊരു പ്രയാണമാണ്. ഭൂമിയിലെ ഏറ്റവും ലളിതമായ ഒന്നിന്റെ പ്രയാണം. ഒന്നുമില്ലാത്തവനും ഭൂമിയിൽ ഏറ്റവും ചെറിയവനും സ്വന്തമായി ആകാശവും ചിറകുകൾ ഇല്ലാത്തവനും പറക്കാൻ സാധിക്കും എന്നുള്ള ഭൂമിയുടെ അടയാളമായാണ് അപ്പുപ്പൻ താടിയുടെ പറക്കലിനെ കൊണ്ട് കവി സൂചിപ്പിക്കുന്നത്. ഭൂമിയിലെ ഏറ്റവും ചെറിയവ പുലർത്തുന്ന ജീവിതം ഒരു പാഠമാണ്. ഏറ്റവും എളിയവയുടെ പറക്കൽ ധീരമായ അടയാളപ്പെടുത്തലാണ്. വീണു പോകുന്നിടത്ത് ഒരു സ്മാരകം അവശേഷിപിപ്പിച്ചു തന്റെ പറക്കൽ അടയാളപ്പെടുത്തികൊണ്ടാണ് ഏറ്റവും എളിയവൻ ഒരു സ്മാരകമാകുന്നത്. ഒരു തലമുറയെ തന്റെ കയ്യിലൊതുക്കി വീണിടത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ആരും പുകഴ്ത്താനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാത്തവന്റെ പ്രയാണമാണ് അപ്പുപ്പൻ താടിയുടെ പറക്കൽ. തന്റെ അറിവില്ലായ്മയുടെ ഭാരക്കുറവിലാണ് അപ്പുപ്പൻ താടി പറക്കുന്നത് എന്ന് കവി പറയുന്നു. അതെ തന്റെ ഇല്ലായ്മയിൽ സ്വയം മുന്നോട്ടു തെളിച്ച ധീരമായ സഞ്ചാരപാതയാണ് അപ്പുപ്പൻ താടി അടയാള പ്പെടുത്തുന്നത് വീണു പോകുന്നണിടത്തുപോലും തന്റെ സ്വത്വത്തെ കൈവിടാതെ മുന്നോട്ടു പോകുകയാണ് അപ്പുപ്പൻ താടി. വരാനിരിക്കുന്ന നാളെകളെകുറിച്ച് വമ്പൻ പ്രതീക്ഷകൾ ഇല്ലാതെ സ്വയം വഴിതെളിച്ചു മുന്നോട്ട് നീങ്ങുകയാണ് അപ്പുപ്പൻ താടി

Question 4.
ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായി ആവിഷ്കരിക്കുകയാണ് കവി. ‘ഈ പ്രസ്താവനയുടെ സാധുത വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വിത്തുകൾ എല്ലാം ഭൂമിയുടെ കുഞ്ഞുങ്ങളാണ്. ഭൂമിയുടെ നാളെകൾ എല്ലാം ഭൂമി ഭദ്രമാക്കുക വിത്തുകളിലൂടെയാണ്. എല്ലാ പ്രതീക്ഷകളും പച്ചപ്പും ഭൂമി നിറച്ചു വച്ചിരിക്കുന്നത് ഓരോ വിത്തുകൾക്കുള്ളിലാണ്. ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായിട്ടാണ് കവി ആവിഷ്ക്കരിക്കുന്നത്. ജീവിതം തന്നെ ഒരു യാത്രയാണ് ഓരോ വിത്തുകളിൽ നിന്നുമാണ് ഓരോ യാത്രകളുടെയും തുടക്കം യാത്രകൾ നമുക്ക് തരുന്നത് ജീവിത പാഠങ്ങളാണ് പ്രപഞ്ചത്തിലെ വിത്തുകൾ നടത്തുന്ന ലളിതമായ യാത്രയും നമുക്ക് പ്രകൃതി ഒരുക്കുന്ന പാഠപുസ്തകങ്ങളാണ്.

അത്ര മേൽ നിശ്ശബ്ദമായി പ്രഹസനങ്ങൾ ഇല്ലാതെ പ്രചോദനമോ ആർപ്പുവിളികളോ മുന്നിൽ നിന്നോ പിന്നിൽ നിന്നോ പ്രോത്സാഹനത്തിന് ആരുടെയും വാക്കുകൾ പോലും ഇല്ലാതെ സ്വന്തമെന്നു പറയാൻ ദേശാന്തരങ്ങളോ ആകാശമോ ഇല്ലാത്തവരുടെ യാത്രകളെ അടയാളപെടുത്തുകയാണ് വിത്തുകൾ. വിത്തുകൾ തങ്ങളുടെ പരിമിതമായ ഇടത്തു നിന്നും തങ്ങൾക്കാവശ്യമുള്ള ഊർജം ആഗിരണം ചെയ്തു സ്വയം ചരിക്കുകയാണ്. എവിടെയാണോ തന്റെ യാത്രയാവസാനിക്കുന്നതു അവിടെ നിന്നും പുതിയ ഒരു നാളെകൾ തുറന്നു തന്റെ യാത്രയുടെ പൂർത്തീകരണത്തിൽ എത്തിച്ചേരുകയും തന്റെ തലമുറകളുടെ പ്രയാണത്തിനു വഴി തുറക്കുകയും ചെയ്യുന്നു

Question 5.
“ എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം” – (സോക്രട്ടീസ്)
“ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു” – (വീരാൻ കുട്ടി)
സോക്രട്ടീസിന്റെ വാക്കുകളും കവിതാഭാഗവും താരതമ്യം ചെയ്യുക.
Answer:
എനിക്ക് ഒന്നും അറിയില്ല. അത്രമേൽ എളിയവനാണ് ഞാൻ എന്ന തിരിച്ചറിവാണ് ഒരു മനുഷ്യന്റെ പൂർണ്ണമായ അറിവ് എന്ന് സോക്രട്ടീസ് പറയുന്നു. തനിക്കെല്ലാത്തിനെക്കുറിച്ചും അറിയാം എന്ന വിചാരം അറിവില്ലായ്മയുടെ തുടക്കവുമാണ് എന്തു കൊണ്ടെന്നാൽ നാം ദിനംപ്രതി മാറ്റങ്ങൾക്കു വിധേയപെട്ടുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനും ജീവിതം അത്രമേൽ ലളിതവും നിഷ്പ്രഭവുമാണ് എന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണ് ഏറ്റവും ലളിതവും മനോഹരവും. ഈ തിരിച്ചറിവ് മനുഷ്യന് പ്രദാനം ചെയ്യുന്നത് ലോകത്തെകുറിച്ചുള്ള പരമമായ വെളിച്ചമാണ്. ഇതേ ആശയത്തെ ഉൾക്കൊണ്ടാണ് വീരാൻകുട്ടി തന്റെ കവിതയിൽ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു എന്ന് പറയുന്നത് . ഒന്നും അറിയാത്തവന് തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ കുറിച്ച് വളരെയേറേ ചിന്തിക്കേണ്ടി വരുന്നില്ല വരുന്നതിനെയെല്ലാം ചെറുതാകുന്ന തന്റെ കഴിവുകൾ കൊണ്ട് തരണം ചെയ്തു ഒടുവിൽ അതിന്റെ യാത്രയുടെ അവസാനത്തിൽ പോലും തനിക്കു താനായി നിൽക്കാനുള്ള തുടരാനുള്ള ഇടം കണ്ടെത്തുകയും ചെയ്യുന്നു . പ്രകൃതി പങ്കുവെയ്ക്കുന്ന ചെറിയ ജീവകണങ്ങളുടെ ജീവിതപാഠമാണ് അപ്പുപ്പൻ താടിയിലൂടെ വീരാൻ കുട്ടി ആവിഷ്ക്കരിക്കുന്നത് .

Question 6.
ഇവിടെയുണ്ടു ഞാൻ, എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി
(ലളിതം)
പി. പി. രാമചന്ദ്രൻ)
ഈ വരികളുടെ ആശയം കൂടി പരിഗണിച്ച് ‘സ്മാരകം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ് ഇവിടെ രേഖപെടുത്തിയിരിയ്ക്കുന്നത്. ചെറിയ വാക്കുകൾ കൊണ്ട് അത്രമേൽ ലളിതമായി വലിയ കാര്യങ്ങൾ, വലിയ വാർത്താമാനങ്ങൾ പങ്കു വെയ്ക്കുകയാണ് കവി. ലോക വീക്ഷണങ്ങൾ തന്നെ നാലു വരിയിൽ ഒതുക്കി ഏറ്റവും എളിയ ഒരു കിളിയുടെ ജീവിതത്തിലൂടെ ആവിഷ്കരിക്കുകയാണിവിടെ. മലയാള കവിതയിൽ വാക്കി ന്റെയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങൾ സൃഷ്ടിച്ച കവിയാണ് പി.പി. രാമചന്ദ്രൻ. കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളിൽ ഒരേസമയം പാര മ്പര്യത്തേയും നവീനതയേയും മിതവാക്കായി സമന്വയി പിച്ചയാൾ. ഏറെയെഴു താതിരുന്നിട്ടും ഏറെ ആഴത്തിൽ മുഴക്കമുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷിച്ചിറകിലൂടെ മനുഷ്യ ഭാഗധേയത്തേയും ലോകത്തുള്ള എല്ലാ ജനതകളിലേക്കും മനുഷ്യ ജീവിതത്തിന്റെ ലാളി ത്വത്തെ ആവിഷ്കരിക്കുകയാണ് കവി. എന്നാൽ വീരാൻ കുട്ടിയുടെ സ്മാരകത്തിലാകട്ടെ കിളിയേക്കാൾ ലളിതമായ അപ്പുപ്പൻ താടി സ്വന്തമായി ദേശാന്തരങ്ങളും ആകാശവും ഇല്ലാഞ്ഞിട്ടും അറിവില്ലായ്മയുടെ ഭാരക്കുറവിൽ സ്വയം മറന്നു തന്റെ കർത്തവ്യത്തിൽ മുഴുകുകയും. ഏറ്റവും ഏറ്റവും ലളിതമായി തന്റെ ജീവിതത്തെ അടയാളപെടു ത്തുകയും ചെയ്യുന്നു.

ഈ തിരക്കിട്ട ലോകത്തു മനുഷ്യർ മത്സരത്തിലാണ്. തങ്ങൾക്കു നിലനിൽക്കാൻ തന്റെ നിലനിൽപ്പുകൾ അടയാളപ്പെടുത്താൻ മനുഷ്യൻ അത്രമേൽ ക്രൂരമായി ഇടപെടുന്നതു ഇന്നത്തെ പത്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ സാധിക്കും. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നത് മനുഷ്യന് പാഠമാകുകയാണ് വേണ്ടത് രണ്ടു കവിതകളും ആവിഷ്കരിക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും ലളിതമായ ജീവിതങ്ങളാണ്. ആരോടും മത്സരിക്കുകയോ പരാതികൾ പറയാതെയും തങ്ങളുടെ ജീവിത ലക്ഷ്യത്തെ മനോഹരമായി ആവിഷ്ക്കരിക്കുന്ന ചെറിയ ജീവികളുടെ മഹത്വമാണ് ഈ കവിതകൾ. ചെറിതായിരിക്കുന്നതിന്റെ മഹത്വത്തെ വെളിപ്പെടുത്തുകയാണ് ഈ കവിതകൾ

Question 7.
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിത കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക?
Answer:
ലളിതം
ഇവിടെയുണ്ടുഞാൻ
എന്നരിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവൽ
താഴെയിട്ടാൽ മതി

ഇനിയുമുണ്ടാകു-
മെന്നതിൻ സാശ്യമായ്
അടയിരുന്നതിൻ
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Question 8.
അപ്പുപ്പൻതാടി ബാല്യ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്. അപ്പുപ്പൻ താടിയും നിങ്ങളും എന്ന വിഷയത്തിൽ ഒരു ബാല്യ കാല ഓർമ്മക്കുറിപ്പ് തയ്യാറാക്കുക?
Answer:
ബാല്യകാലത്തെ ഏറ്റവും സ്നേഹമുള്ള കൗതുകങ്ങളിൽ ഒന്നായിരുന്നു അപ്പുപ്പൻ താടി. അപ്പുപ്പൻ താടിയുടെ പിന്നാലെ എത ദൂരമാണ് ഓടിയിട്ടുള്ളത്. ഞങ്ങൾ കുട്ടികളെ കളിപ്പിച്ചു കൊണ്ട് ഒന്ന് താന്നും പിന്നെ കയ്യെത്താ ദൂരത്തോളം പൊങ്ങി ഞങ്ങളെ നോക്കി കണ്ണിറുക്കിയും അത് പറന്നു പറന്നു പോകും ഇടയിലെപ്പോളോ കയ്യിൽ കിട്ടുകയും ചെയ്യും. കയ്യിൽ കിട്ടുമ്പോൾ ഏറെ നേരം കയ്യിൽ ഇരിക്കുയും ഇല്ലല്ലോ. കുറെ നേരം പിടിവിടാതെ കൈയിൽ പിടിച്ചു മനോഹരമായ വെള്ളത്താടിയിൽ സൗമ്യ മായൊന്നും ഊതുകയും ചെയ്യും ഒന്ന് കൈതെറ്റിയാൽ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു വീണ്ടും പറക്കൽ തുടരും. ഹോ അന്നൊന്നും അറിയില്ലായിരുന്നു അപ്പുപ്പൻ താടിയുടേത് ഇത്രമേൽ മനോഹരവും ലളിതവുമായ യാത്രയാണെന്ന്.

Question 9.
ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്… പറവയുടെ വഴികൾ തെളിയുന്നു ഈ വാക്കുകളുടെ അർഥം വിശദമാക്കുക?
Answer:
പ്രപഞ്ചത്തിൽ ഏറ്റവും ലളിതമായ ജീവിക്കുന്നവയുടെ ജീവിത യാത്രകൾ അടയാളപ്പെടുത്തുകയാണല്ലോ ഈ പാഠഭാഗത്തിൽ. പ്രപഞ്ചവും മനുഷ്യനും പരസ്പരബന്ധം പുലർത്തുകയും പരസ്പര്യത്തിൽ ജീവിക്കുകയും വേണം എന്ന് നാം കഴിഞ്ഞ പാഠഭാഗങ്ങളിൽ പഠിച്ചുവല്ലോ മനുഷ്യർക്ക് അവർക്കു എത്രമേൽ ലളിതമായി ജീവിക്കാൻ കഴിയും എന്നതിനുള്ള പാഠമാവുകയാണ് പ്രകൃതിയിലെ ഈ ചെറിയ ജീവികൾ അവർ തനകളുടെ ജീവിതത്തിൽ മറ്റുള്ളവരുമായി മത്സരിക്കുകയോ, തങ്ങളേക്കാൾ വലിയ നേട്ടം കൊയ്യുന്നവരെ നോക്കി നിൽക്കുകയോ ചെയ്യുന്നില്ല. സ്വന്തം വഴികൾ സ്വന്തം സഞ്ചാരപാത സ്വയം തെളിയിക്കുക യാണ് ചെയ്യുന്നത് ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്. പറവയുടെ വഴിയവിടെ തെളിയുന്നു. തന്റെ യാത്രകളുടെ ശേഷിപ്പുകൾ അവിടെ അവശേഷിപ്പിച്ചു അത് യാത്ര തുടരുന്നു.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 4 Chapter 3 कब तक कविता Kab Tak Kavita Questions and Answers Notes improves language skills.

Class 9 Hindi Kab Tak Kavita Question Answer Notes

कब तक कविता Question Answer Notes

Class 9 Hindi Unit 4 Chapter 3 कब तक कविता Notes Question Answer

प्रश्न 1.
‘अपनी पहचान जानने केलिए दूसरे का मुँह जोहते रहना’ – इससे आपने क्या समझा ?
സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ മറ്റുള്ളവരെ ആശ്രയിക്കുക ഇതിൽ നിന്നും താങ്കൾ എന്താണ് മനസ്സിലാക്കിയത്?
उत्तर:
अपनी पहचान जानने केलिए दूसरे का मुँह जोहते रहने की ज़रूरत नहीं है। हमें अपने आपके संबन्ध में एक दृष्टिकोण की आवश्यकता है। ऊँचे स्तर के मूल्यों पर निर्भर होकर आगे बढ़ना है।

തന്നെത്തന്നെ തിരിച്ചറിയുന്നതിന് നമ്മൾ മറ്റു ള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നമുക്ക് നമ്മളെപ്പറ്റി ഒരു വീക്ഷണം ആവശ്യമാണ്. ഉയർന്ന മൂല്യങ്ങളെ ആശ്രയിച്ച് മുന്നേറണം.

प्रश्न 2.
कि तुम्हारा इतिहास
तुमने नहीं उसने लिखा है – इसमें किस बात की ओर संकेत है।
നിന്റെ ചരിത്രം നീ അല്ല അവരാണ് എഴുതി യത് – ഈ വരികളിൽ എന്ത് കാര്യമാണ് സൂചിപ്പിക്കുന്നത്?
उत्तरः
इसमें हमारे आत्म-सम्मान की ओर संकेत है।

ഇതിൽ നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്.

प्रश्न 3.
कि आत्म-सम्मान से
बड़ी कोई चीज़ नहीं होती। – इन पंक्तियों पर अपना विचार प्रकट करें।
ആത്മാഭിമാനത്തെക്കാൾ വലിയ സംഗതി ഒന്നും ഇല്ല. ഈ വരികളെപ്പറ്റി നിങ്ങളുടെ അഭിപ്രായം പ്രകടമാക്കുക.
उत्तर:
हमारे जीवन में आत्म सम्मान का बड़ा महत्व है। इसमें अपने व्यक्तित्व को अधिकाधिक सशक्त एवं प्रतिष्ठित बनाने की क्षमता है। जीवन की बड़ी- बड़ी मुसीबतों का सामना करके आगे बढ़ने की प्रेरणा भी आत्म-सम्मान से होती है। आत्म-सम्मान के कारण ही हम अपने जीवन में सकारात्मक बन सकते हैं। इसलिए आत्म-सम्मान से भी बड़ी चीज़ जीवन में नहीं होती है।

നമ്മുടെ ജീവിതത്തിൽ ആത്മാഭിമാനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കൂടുതൽ ശക്തമാക്കാനും പ്രതിഷ്ഠിക്കാനു മുള്ള കഴിവ് ഇതിലുണ്ട്. ജീവിതത്തിലുണ്ടാ കുന്ന ബുദ്ധിമുട്ടുകളെ നേരിട്ടു കൊണ്ട് മുന്നേ റാനുള്ള പ്രേരണ ലഭിക്കുന്നത് ആത്മാഭിമാന ത്തിൽ നിന്നുമാണ്. ആത്മാഭിമാനം ഉള്ളതു കൊണ്ട് മാത്രമാണ് നമ്മൾ ജീവിതത്തിൽ പോസിറ്റീവ് ആകുന്നത്. അതുകൊണ്ട് ആത്മാ ഭിമാനത്തേക്കാൾ വലിയ സംഗതി ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ല.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 4.
समान आशयवाली पंक्तियाँ चुनकर
സമാന ആശയം വരുന്ന വരികൾ തെരഞ്ഞ ടുത്ത് എഴുതുക.
अपना परिचय जानने के लिए दूसरों का इन्तज़ार न करो ।
തന്റെ പരിചയത്തിന് വേണ്ടി മറ്റുള്ളവരെ കാത്തിരിക്കേണ്ട.
उत्तरः
कब तक जोहते रहोगे
अपनी पहचान जानने
केलिए दूसरे का मुँह ।

ऐसी आशा छोड़ दो कि तुम्हारे लिए संघर्ष करने कोई आएगा।
നിനക്കുവേണ്ടി പോരാടാൻ ആരെങ്കിലും വരു മെന്ന ആഗ്രഹം ഉപേക്ഷിച്ചു.
उत्तर:
और कब तक आसरे में
रहोगे कि कोई आए
और तुम्हारे लिए लड़े।

कोई भी तुम्हारा दुख दूर करने को तैयार नहीं होगा जिससे उसके दुख की वृद्धि हो ।
അവന്റെ ദുഃഖം വർദ്ധിപ്പിച്ചുകൊണ്ട് നിന്റെ ദുഃഖം അകറ്റാൻ ആരും തയ്യാറാകില്ല.
उत्तरः
क्यों करेगा कोई तुम्हारी व्यथा का निराकरण
अपनी व्यथा बढ़ाने के लिए।

प्रश्न 5.
कविता पर चर्चा करें और ऐसे महापुरुषों के नाम जोड़ें जिन्होंने समाज के उत्थान केलिए अपनी जिन्दगी का समर्पण किया है:
കവിതയെപ്പറ്റി ചർച്ച ചെയ്യുന്നതോടൊപ്പം സമൂഹത്തിന്റെ ഉത്ഥാനത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച മഹാന്മാരുടെ പേരുകൾ ഉൾപ്പെടുത്തുക.
उत्तरः
कविता ‘कब तक?’ में कवयित्रि वंदना टेटे ने आत्म-सम्मान के बारे में स्पष्ट किया है। उनकी राय में अपना पहचान जानने केलिए दूसरों का सहारा लेने की आवश्यकता नहीं है। तुम्हारे लिए’ लड़ने केलिए कोई नहीं आएगा। तुम्हारे संबन्ध में इतिहासकार ने कहानी में चर्चा की है। यह सोचकर खुश होने की ज़रूरत नहीं है। दूसरों की शरण में रहनेवाले तुम जैसे लोगों का इतिहास तुमने नहीं बल्कि इतिहासकार ने लिखा है। तुम्हारे उद्धार केलिए अवतारों के आगमन के इन्तज़ार करने की ज़रूरत नहीं है। पहले हमारे देश, रहन- सहन, आचार आदि को उद्धार करने केलिए स्वातंत्र्य संग्राम के नेता श्रीमती अक्कामा चेरियान, समाज सुधारक श्रीनारायण गुरु, महात्मा अय्यंकाली, मुसलमानों के नेता एवं पत्रकार वक्कम अब्दुल खादर माँलवी आदि महानपुरुष उन्होंने अपना जीवन दूसरों केलिए समर्पण किया। लेकिन आज अपने दुख को बढ़ाकर कोई तुम्हारा दुख दूर करने केलिए तैयार नहीं होगा । इसलिए स्वयं बदलो। समय बदल चुका है। कोई अपनी निवाला किसी को नहीं देता है। कोई स्वयं अपमान उठाना नहीं चाहता है। आत्म-सम्मान. सबसे बड़ी बात है। किसी भी मुसीबत का सामना करके आगे बढ़ने की प्रेरणा आत्म-सम्मान से ही मिलती है।

കബ് തക് എന്ന കവിതയിൽ കവയിത്രി വന്ദ ടേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് സ്പഷ്ടമാ ക്കിയിട്ടുള്ളത്. അവരുടെ അഭിപ്രായമനുസരിച്ച് സ്വയം (തന്നെ) തിരിച്ചറിയുന്നതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടി പോരാടാൻ ആരും വരില്ല. നിങ്ങളെപ്പറ്റി ചരിത്രകാരൻ കഥയിൽ പരാമർശിച്ചിട്ടുണ്ട്. ഇതോർത്ത് സന്തോഷിക്കേണ്ടതില്ല. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന നിങ്ങളെപ്പോലെയുള്ളവ രുടെ ചരിത്രം നിങ്ങളല്ല ചരിത്രകാരന്മാരാണ് എഴുതിയിട്ടുള്ളത്. നിങ്ങളെ ഉദ്ധരിക്കാൻ വേണ്ടി അവതാരങ്ങളുടെ ആഗമനം കാത്തിരിക്കേണ്ട തില്ല. സ്വാതന്ത്ര്യസമരനേതാവായ ശ്രീമതി അക്കാമ ചെറിയാനും, സാമൂഹികപരിഷ്കർ ത്താക്കളായ ശ്രീ നാരായണ ഗുരുവും, മഹാത്മ നായ അയ്യങ്കാളിയും മുസ്ലീംകളുടെ നേതാവും പത്രപ്രവർത്തനുമായ വക്കം അബ്ദുൾഖാദർ മൗലവിയും മഹാന്മാരായിരുന്നു. അവർ തങ്ങ ളുടെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു.

എന്നാൽ ഇന്ന് തങ്ങളുടെ ദുഃഖത്തെ വർദ്ധിപ്പി ച്ചുകൊണ്ട് നിങ്ങളുടെ ദുഃഖം അകറ്റാൻ ആരും തയ്യാറാകില്ല. അതുകൊണ്ട് മാറുക. സമയം മാറിക്കഴിഞ്ഞു. ആരും തന്റെ ചോറുരുള മറ്റുള്ളവർക്ക് കൊടുക്കുന്നില്ല. ആരും സ്വയം അപമാനിതരാകാൻ ആഗ്രഹിക്കുന്നില്ല. ആത്മാ ഭിമാനം ഏറ്റവും വലിയ കാര്യമാണ്. ഏതൊരു വിഷമഘട്ടത്തേയും തരണം ചെയ്ത് മുന്നേറാ നുള്ള പ്രേരണ ലഭിക്കുന്നത് ആത്മാഭിമാന ത്തിൽ നിന്നാണ്.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 6.
कविता में ‘कोई’ शब्द का प्रयोग बार-बार हुआ है । यह किसको सूचित करता है ?
കവിതയിൽ കണ്ടു” എന്ന വാക്ക് പല പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ഇത് ആരെയാണ് സൂചിപ്പി ക്കുന്നത്?
उत्तरः
यहाँ आधुनिक स्वार्थी मनुष्य को सूचित करता है।
ഇത് ഇന്നത്തെ സ്വാർത്ഥനായ മനുഷ്യനെ സൂചിപ്പിക്കുന്നു.

प्रश्न 7.
प्रयोग की विशेषता पहचानें:
പ്രയോഗത്തിന്റെ പ്രത്യേകത തിരിച്ചറിയുക.
उत्तरः
मुँह जोहना-निर्भर होना, सहारा लेने (ആശ്രയിക്കുക. )
बच्चा अपने माँ-बाप का मुँह जोहता है।
കുട്ടി തന്റെ മാതാപിതാക്കളെ ആശ്രയിക്കുന്നു.
बाट जोहनाः- इन्तज़ार करना (കാത്തിരിക്കുക)
यात्री गाड़ी का बाट जोहता है।
യാത്രക്കാരൻ വണ്ടി കാത്തിരിക്കുന്നു.

प्रश्न 8.
कविता का आशय लिखें:
കവിതയുടെ ആശയം എഴുതുക.
कब तक Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तर:
इस पाठ के पाँचवाँ प्रश्न के उत्तर पढ़ो।

ഈ പാഠത്തിലെ 5-ാമത്തെ ചോദ്യത്തിന്റെ ഉത്തരം പഠിക്കുക.

प्रश्न 9.
कवयित्री की राय में तुम्हारा इतिहास किसने लिखा है?
കവയിത്രിയുടെ അഭിപ്രായത്തിൽ നിങ്ങളുടെ ചരിത്രം എഴുതിയത് ആരാണ്?
उत्तर :
कवयित्री की राय में तुम्हारा इतिहास इतिहासकार ने लिखा है।

കവയിത്രിയുടെ അഭിപ്രായത്തിൽ നിങ്ങളുടെ ചരിത്രം എഴുതിയത് ചരിത്രകാരനാണ്.

प्रश्न 10.
कविता में प्रयोग किए गए ‘ उसने’ और ‘तुम्हारा’ किन किनको सूचित करता है ?
കവിതയിൽ ഉപയോഗിച്ചിരിക്കുന്ന ‘उसने’, ‘तुम्हारा ‘ ആരെയെല്ലാം സൂചിപ്പിക്കുന്നു?
उत्तर :
‘उसने ‘ इतिहासकार और ‘तुम्हारा’ दूसरों का सहारा लेनेवाला, दूसरों का इन्तज़ार करनेवाला आदि को सूचित करता है।
‘उसने’ എന്നുളളത് ചരിതകാരനേയും ‘तुम्हारा’ എന്നുള്ളത് മറ്റുള്ളവരെ ആശ്രയിക്കുകയും കാത്ത് നിൽക്കുന്നവരെയും സൂചിപ്പിക്കുന്നു.

‘कब तक ?” कविता का यह अंश पढ़ें और निम्न लिखित प्रश्नों के उत्तर लिखें ।

कब तक जोहते रहोगे
अपनी पहचान जानने
केलिए दूसरे का मुँह
और कब तक आसरे में
रहोगे कि कोई आए
और तुम्हारे लिए लड़े।
कब तक खुश होते रहोगे
कि उनकी कहानी में
तुम्हारा जिक्र है
कि तुम्हारा इतिहास
तुमने नहीं उसने लिखा है।

प्रश्न 11.
‘सहारा’ केलिए कविता में प्रयुक्त शब्द कौन सा है?
(आसरा, ज़िक्र, इतिहास)
‘सहारा’ എന്ന വാക്കന് കവിതയിൽ ഉപയോഗി ച്ചിരിക്കുന്ന പദം ഏതാണ്?
उत्तरः
‘आसरा’

प्रश्न 12.
अपनी पहचान केलिए किसका सहारा ले रहा है ?
തന്നെ തിരിച്ചറിയാൻ ആരെയാണ് ആശ്രയിക്കു ന്നത്?
उत्तरः
अपनी पहचान केलिए दूसरों का सहारा ले रहा है।
തന്നെ തിരിച്ചറിയാൻ മറ്റുള്ളവരെ ആശ്രയിക്കുന്നു.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 13.
उनकी कहानी में तुम्हारा ज़िक्र है। किनकी कहानी में ?
അദ്ദേഹത്തിന്റെ കഥയിൽ നിന്നെപ്പറ്റി വിവരിച്ചി ട്ടുണ്ട് ആരുടെ?
उत्तर:
कहानीकार की कहानी में तुम्हारा ज़िक्र है।
കഥാകൃത്തിന്റെ കഥയിൽ നിന്നെപ്പറ്റി വിവരിച്ചിട്ടു ങ്.

प्रश्न 14.
कवि और कविता का परिचय देते हुए कवितांश का आशय लिखे ।
കവിയേയും കവിതയേയും പരിചയപ്പെടുത്തി കവിതയുടെ ആശയം എഴുതുക.
उत्तरः
‘कब तक?” नामक कविता श्रीमती वंदना टेटे की है। यह कवितांश इससे लिया गया है। इन पंक्तियों में कवयित्री ने आत्मसम्मान के बारे में स्पष्ट किया है।
कवयित्री कहती है कि अभिमानी आदमी अपनी पहचान केलिए दूसरों का सहारा नहीं लेता है। वह अपने लिए लड़ने के लिए भी दूसरों की शरण नहीं पाता है। वह अपने बारे में दूसरों के द्वारा लिखे इतिहास और विवरणों को पढ़कर कई दिन तक खुश होते नहीं रहता है। आत्म सम्मान के आदमी को बड़ा आत्म विश्वास होता है।

‘कब तक?’ എന്ന കവിത ശ്രീമതീ ടേതാണ്. ഈ കവിതാഭാഗം അതിൽ നിന്നും എടു വരികളിൽ കവയിത്രി ത്തിട്ടുള്ളതാണ്. ആത്മാഭിമാനത്തെപ്പറ്റിയാണ് പറഞ്ഞിട്ടുള്ളത്. അഭിമാനം ഉള്ള വ്യക്തി തന്നെ തിരിച്ചറിയുന്ന തിന് മറ്റുള്ളവരെ ആശ്രയിക്കുന്നില്ല എന്നാണ് കവയിത്രി പറയുന്നത്. അവൻ തനിക്കുവേണ്ടി പോരാടാൻ മറ്റുള്ളവരെഴുതിയ ചരിത്രവും വിവര ണവും വായിച്ച് കുറേനാൾ സന്തോഷിച്ച് കഴിയു ന്നില്ല. ആത്മാഭിമാനമുള്ള വ്യക്തിക്ക് വലിയ ആത്മവിശ്വാസമുണ്ട്.

‘कब तक ?” कविता का यह अंश पढ़ें और निम्न लिखित प्रश्नों के उत्तर लिखें ।
कब तक जोहते रहोगे
अवतारों के आगमन की बाट
कि हो सके
तुम्हारा उद्धार
क्यों करेगा कोई तुम्हारी
व्यथा का निराकरण
अपनी व्यथा बढ़ाने के लिए
इसलिए बदलो
कि
समय बदल चुका है ।
है।

प्रश्न 15.
‘ बाट जोहना’ का अर्थ कोष्ठ से चुनकर लिखो ।
‘बाट जोहना’ ~gmolonô mdono mangl നിന്നും തെരഞ്ഞെടുത്ത് എഴുതുക.
(सहारा लेना, इन्तज़ार करना, कोशिश करना)
उत्तरः
इन्तज़ार करना ।

प्रश्न 16.
तुम्हारा उद्धार होने केलिए किसका इन्तज़ार करते हो ?
നിന്റെ ഉത്ഥാനത്തിന് നീ ആരെയാണ് കാത്തിരി ക്കുന്നത്?
उत्तरः
तुम्हारा उद्धार होने केलिए अवतारों के आगमन का इन्तज़ार करते हो ।
നിന്റെ ഉത്ഥാനത്തിന് അവതാരങ്ങളുടെ ആഗമ നത്തെയാണ് കാത്തിരിക്കുന്നത്.

प्रश्न 17.
कवयित्री ने स्वयं बदलने की चेतावनी क्यों दी है?
കവയിത്രി സ്വയം മാറണമെന്ന മുന്നറിയിപ്പ് എന്ത് കൊണ്ടാണ് നൽകിയത്?
उत्तर:
कवयित्री कहती है कि हरेक को स्वयं बदलना है। क्योंकि कोई अपना दुःख बढ़ाकर दूसरों के दुःख को दूर करने केलिए तैयार नहीं होगा। कोई दूसरों को उद्धार करने केलिए नहीं आएगा। समय के बदलने के साथ हरेक को बदलना है ।

ഓരോരുത്തരും സ്വയം മാറണം എന്നാണ് കവ യിത്രി പറയുന്നത്. കാരണം ആരും തന്റെ ദുഃഖം വർദ്ധിപ്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ദുഃഖത്തെ അകറ്റാൻ തയ്യാറാകുകയില്ല. ആരും മറ്റുള്ളവരുടെ ഉത്ഥാനത്തിന് വേണ്ടി വരില്ല. സമയം മാറുന്നതിനോടൊപ്പം ഓരോരുത്തരും
മാറണം.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 18.
कवि और कविता का परिचय देते हुए कवितांश का आशय लिखें।
കവിയേയും കവിതയേയും പരിചയപ്പെ ടുത്തിക്കൊണ്ട് കവിതാഭാഗത്തിന്റെ ആശയം എഴുതുക.
उत्तर:
यह कवितांश कवयित्री वंदना टेटे की ‘कब तक?’ कविता से लिया गया है। इन पंक्तियों के द्वारा कवयित्री आत्म सम्मान की ओर इशारा करती है । वे कहती है कि हरेक के उद्धार केलिए अवतारों के आगमन की प्रतीक्षा करने की ज़रूरत नहीं है। उसीप्रकार हरेक का दुःख दूर करने केलिए दूसरा कोई नहीं तैयार होगा। समय के बदलने के साथ साथ हरेक को बदलना ज़रूरी है। और आत्म सम्मान के साथ आगे बढ़ना है।

ഈ കവിതാഭാഗം കവയിത്രി വന്ദന ടേടേയുടെ “कब तक?” കവിതയിൽ നിന്ന് എടുത്തിട്ടുള്ളതാ ണ്. ഈ വരികളിലൂടെ കവയിത്രി ആത്മാഭിമാ നത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ ഉത്ഥാനത്തിനുവേണ്ടി അവതാരങ്ങ ളുടെ ആഗമനത്തെ പ്രതീക്ഷിക്കേണ്ടതില്ലയെ ന്നാണ് കവയിത്രി പറയുന്നത്. അതുപോലെ തന്നെ ഓരോരുത്തരുടേയും ദുഃഖം അകറ്റാൻ വേറെ ആരും തയ്യാറാകില്ല. സമയം മാറുന്നതിന നുസരിച്ച് ഓരോരുത്തരും മാറേണ്ടത് അത്യാവ ശ്യമാണ്. അങ്ങനെ ആത്മാഭിമാനത്തോടെ മുന്നേറണം.

कवितांश पढ़कर निम्नलिखित प्रश्नों के उत्तर लिखे।
नहीं देता है अब कोई
अपना निवाला
नहीं देता अपना गाल
और नहीं रखता कोई
अपने सर पर जूती ।
कि आत्म-सम्मान से
बड़ी कोई चीज़ नहीं होती ।

प्रश्न 19.
‘गाल’ का अर्थ कोष्ठक से चुनकर लिखें।
എന്ന വാക്കിന്റെ അർത്ഥം ബാക്കറ്റിൽ നിന്നും തെരഞ്ഞെടുത്ത് എഴുതുക.
उत्तरः
गाली

प्रश्न 20.
कवि की राय में सबसे बड़ी चीज़ क्या होती
കവിയുടെ അഭിപ്രായത്തിൽ ഏറ്റവും വലിയ സംഗതി എന്താണ്?
उत्तरः
कवयित्री की राय में सबसे बड़ी चीज़ आत्म- सम्मान है।
കവയിത്രിയുടെ വാക്കുകളിൽ ഏറ്റവും വലിയ സംഗതി ആത്മാഭിമാനമാണ്.

प्रश्न 21.
कवि और कविता का परिचय देते हुए कवितांश का आशय लिखें।
കവിയേയും കവിതയേയും പരിചയപ്പെടുത്തി കവിതാഭാഗത്തിലെ ആശയം എഴുതുക.
उत्तरः
कवयित्री वन्दना टेटे की ‘कब तक?’ नामक कविता से लिए गए इस कवितांश में आत्म- सम्मान के बारे में कहा गया है।
कवयित्री कहती है कि कोई अपना निवाला किसी को नहीं देता है। कोई दूसरों को गाली देकर अपने सिर पर जूता रखना नहीं चाहता है। अर्थात् कोई अपमानित होना नहीं चाहता है। हरेक के जीवन में आत्म-सम्मान से बड़ी चीज़ नहीं होती है ।

കവയിത്രി വന്ദന ടേടേയുടം എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ള ഈ കവിതാഭാഗത്ത് ആത്മാഭിമാനത്തെപ്പറ്റിയാണ് പറഞ്ഞിട്ടുളളത്.

ആരും തന്റെ ചോറുരുള മറ്റുള്ളവർക്ക് കൊടു ക്കുന്നില്ല എന്നാണ് കവയിത്രി പറയുന്നത്. ആരും മറ്റുള്ളവരെ തെറിവിളിച്ച് ചെരിപ്പ് തല യിൽ വയ്ക്കാനാഗ്രഹിക്കുന്നില്. അതായത് അപമാനിതരാകാൻ ആഗ്രഹിക്കുന്നില്ല. ഓരോ രുത്തരുടേയും ജീവിതത്തിൽ ആത്മാഭിമാന ത്തേക്കാൾ വലുതായി മറ്റൊന്നും തന്നെയില്ല.

कब तक कविता Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and कब तक कविता Kab Tak Kavita Summary in Hindi Malayalam before the exam can save a lot of preparation time.

Kab Tak Kavita Summary in Malayalam Hindi

कब तक कविता Summary in Hindi

Kab Tak Kavita Summary in Hindi

‘कब तक’ कविता में कवयित्रि वन्दना टेटे ने आत्म सम्मान के बारे में लिखा है। आत्म-सम्मानवाले व्यक्ति अपनी पहचान केलिए और अपने लिए लड़ने के लिए दूसरों का सहारा नहीं लेता है। वह अपने संबन्ध में कहानी और इतिहास में लिखी वर्णना देखकर खुश नहीं होता । वह अपने उद्धार केलिए अवतारों का आगमन और अपने दुःख दूर करनेवालों का इन्तज़ार नहीं करता है। समय के बदलने के साथ सबको बदलना है। कोई अपना निवाला नहीं देता है और दूसरों को गाली देकर स्वयं अपमानित होना नहीं चाहता है। अंत में कवयित्री कहती है कि आत्म सम्मान ही सबसे बड़ी चीज़ है ।

Kab Tak Kavita Summary in Malayalam

कब तक कविता Summary in Malayalam

കവിതയിൽ വന്ദന മേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്. ആത്മാഭിമാനിയായ വ്യക്തി തന്റെ തിരിച്ചറിവിനും തനിക്കുവേണ്ടി പോരാടാനും മറ്റാരേയും ആശ്രയിക്കുന്നില്ല. അവൻ തന്നെപ്പറ്റി കഥയിലും ചരിത്രത്തിലും എഴുതിയത് വായിച്ച് സന്തോഷിക്കുന്നില്ല. അവൻ തന്റെ ഉത്ഥാനത്തിനായി അവ താരങ്ങളുടെ ആഗമനത്തേയോ തന്റെ ദുഃഖം അകറ്റുന്നവരേയോ കാത്തിരിക്കുന്നില്ല. സമയമാറ്റമനുസരിച്ച് എല്ലാവരും മാറണം. ആരും തന്റെ ചോറുരുള കൊടുക്കുകയോ മറ്റുള്ളവരെ തെറിവിളിച്ച് സ്വയം അപമാനത രാവുകയോ ചെയ്യുന്നില്ല. ആത്മാഭിമാനമാണ് ഏറ്റവും വലിയതെന്നാണ് കവയിത്രി പറയുന്നത്.

കവിതയുടെ മലയാള പരിഭാഷ

എപ്പോൾ വരെ ആശ്രയിക്കും
സ്വന്തം വ്യക്തിത്വം അറിയുന്നതിന്
വേണ്ടി മറ്റുള്ളവരുടെ മൊഴികൾ
എപ്പോൾവരെ ആശയത്തിൽ
കഴിയും അതായത് ആരെങ്കിലും വന്ന്
നിങ്ങൾക്ക് വേണ്ടി പോരാടും.
എപ്പോൾ വരെ ആഹ്ലാദിച്ചു കഴിയും
അതായത് അദ്ദേഹത്തിന്റെ കഥയിൽ
നിങ്ങളുടെ പരാമർശം ഉണ്ട്
വാസ്തവത്തിൽ നിങ്ങളുടെ ഇതിഹാസം
നിങ്ങളല്ല അദ്ദേഹമാണ് എഴുതിയത്.
എപ്പോൾ വരെ കാത്തിരിക്കും
അവതാരങ്ങളുടെ ആഗമനത്തെ
ശരിക്കും സംഭവിക്കുമോ
നിങ്ങളുടെ ഉത്ഥാനം
വ്യഥയെ അകറ്റുമോ
സ്വന്തം വ്യഥയെ വർദ്ധിപ്പിക്കാൻ വേണ്ടി
അതുകൊണ്ട് മാറു
കാരണം
സമയം മാറിക്കഴിഞ്ഞു
ഇനി ആരും തരില്ല
സ്വന്തം ഉരുള
സ്വയം ചീത്തയും വിളിക്കില്ല.
ആരും വില്ല
തന്റെ തലയിൽ ചെരുപ്പ്.
അതായത് ആത്മാഭിമാനത്തേക്കാൾ
വലിയ ഒരു സംഗതി ഇല്ല.

कब तक कविता Summary Class 9 Hindi Kerala Syllabus

कब तक कविता कवि परिचय वंदना टेटे

वंदना टेटे का जन्म 13 सिंतबर 1969 को झारखंड के सिमडेगा जिले के सामटोली में भारतीय आदिवासी लेखिका, कवि, प्रकाशक, एक्टिविस्ट और आदिवासी दर्शन, ‘आदिवासियत’ की प्रबल पैरोकार है। सामुदायिक आदिवासी जीवनदर्शन एवं सौन्दर्यबोध को अपने लेखन और देश भर के साहित्यिक व अकादमिक संगोष्ठियों में दिए गए वक्तव्यों के ज़रिए उन्होंने आदिवासी विमर्श को नया आवेग प्रदान किया है। हिन्दी और खडिया में लिखे इनके लेख, कविताएँ और कहानियाँ, पत्र-पत्रिकाओं में प्रकाशित है। ‘किसका राज है’, ‘आदिवासी साहित्यः परंपरा और प्रयोजन’, ‘आदिम राग, कोनजोग आदि उनकी प्रमुख कृतियाँ है।

വന്ദന ടേടേ 1969 സെപ്തംബർ 13-ന് ഝാർഖണ്ഡിലെ സിമഡേഗ ജില്ലയിലെ സാംടോളിയിൽ ജനി ച്ചു. അവർ ഒരു ഭാരതീയ ആദിവാസ ലേഖികയും, കവയിത്രിയും, പ്രസാദകയും, പ്രവർത്തകയും, ആദിവാസി തത്വശാസ്ത്രം, ആദിവാസിത്തം’ ത്തിനുവേണ്ടി ശക്തമായി വാദിക്കുന്നവരായ സമുദായ പരമായ ആദിവാസി ജീവിതതത്വശാസ്ത്രവും സൗന്ദര്യബോധവും തന്റെ ലേഖനത്തിലും, രാജ്യം മുഴുവനും ഉള്ള സാഹിത്യവും വിദ്യാഭ്യാസപരവുമായ സെമിനാറുകളിൽ നൽകുന്ന പ്രസംഗങ്ങളി ലുടെ ആദിവാസി വിമർശനത്തിന് പുതിയ ആവേശം നൽകിയിട്ടുണ്ട്. ഹിന്ദിയിലും ഘടിയാ ഭാഷ യിലും എഴുതിയിട്ടുളള ഇവരുടെ ലേഖനം, കവിതകൾ, കഥകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിസ്കാ രാജ്, ആദിവാസി സാഹിത്യം: പരമ്പര ഓർ പ്രയോജൻ, ആദിം രാഗ്, കോൻ ജോഗാ മുതലാവ അവരുടെ പ്രധാന കൃതികളാണ്.

कब तक कविता शब्दाथ

  • मुँह जोहना – ആശ്രയിക്കുക
  • आसरा – ആശ്രയം
  • पहचान – identity, തിരിച്ചറിവ്, വ്യക്തിത്വം
  • दूसरा – രണ്ടാമത്തെ, മറ്റുള്ളവർ
  • जानना – അറിയുക
  • लड़ना – പോരാടുക
  • खुश होना – സന്തോഷിക്കുക
  • कहानी – കഥ
  • जिक्र – വിവരണം, ചർച്ച
  • इतिहास – ചരിത്രം
  • बाट जोह – പ്രതീക്ഷിക്കുക
  • उद्धार होना – ഉദ്ധരിക്കപ്പെടുക
  • व्यथा – दु:ख, ദുഃഖം
  • निराकरण करना – നിരാകരിക്കുക
  • बढ़ाना – വർദ്ധിപ്പിക്കുക
  • बदलो – മാറൂ
  • बदल चुका – മാറിക്കഴിഞ്ഞു
  • निवाला – ചോറുരുള
  • गाल देना – गाली देना, തെറിവിളിക്കുക.
  • सर – सिर, തല
  • जूती – जूता, ചെരുപ്പ്
  • आत्म-सम्मान – ആത്മാഭിമാനം
  • चीज़ – വസ്തു

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Madhurakkizhanginte Ruchi Summary

മധുരക്കിഴങ്ങിന്റെ രുചി Summary in Malayalam

ആമുഖം

ആമുഖം ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ അനുഭവക്കുറിപ്പാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “മധുരക്കിഴങ്ങിന്റെ രുചി’. മനുഷ്യമനസ്സിലെ സംഘർഷങ്ങളും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും അവയെ മറികടക്കാൻ ഓരോ വ്യക്തിയും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമാണ്. പ്രതിസന്ധികളെ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃകകൾ ആയിത്തീരുന്ന ചെറുതും വലുതുമായ നിരവധി വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. കാസർഗോഡ് ബേഡഡുക്കയിലെ രണ്ടു കുരുന്നുകൾ സുജിത്തും സുനിതയും, അനാഥരായ അവർക്ക് നേരിടേണ്ടിവന്ന ദുരന്തങ്ങൾ, ദാരിദ്ര്യം അതിജീവിക്കുവാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എല്ലാം ശ്രദ്ധേയമായ മാതൃകയാവേണ്ടതാണ്. അവർക്ക് ആശ്രയമാകുന്ന ചെറിയോനേട്ടൻ അനുഭവക്കുറിപ്പിന്റെ വ്യാപ്തി വിശാലമാകുകയാണ്.

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

പാരസംഗ്രഹം
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 1
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഭയന്നു പിന്തിരിഞ്ഞു പോകരുത് എല്ലാപ്രതിസന്ധികളെയും അതിജീവിച്ചു കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും നിരന്തരമായ പ്രയത്നത്തിലൊടുവിൽ ജീവിതത്തിന്റെ ലാഭ നഷ്ട്ടങ്ങൾ അറിയാത്ത കുട്ടികൾ അവരുടെ ജീവിത വിജയത്തിന്റെ മധുരം പങ്കു വെയ്ക്കുന്ന കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മധുരക്കിഴങ് തിന്നുന്നവർ എന്ന കഥാഭാഗം, ജീവിതത്തിൽ ലാഭ നഷ്ട്ടങ്ങളെക്കാൾ തങ്ങളുടെ ചെറിയ സ്വപ്നങ്ങൾക്കും വിശപ്പിനും പ്രധാന്യം നൽകിയ രണ്ടു ചെറിയ കുട്ടികളുടെ പരിശ്രമത്തിന്റെ ഫലം ആണ് ഈ കഥ പങ്കു വെയ്ക്കുന്നത്.

അറിവിലേക്ക്
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 2
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർ ത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഓർത്തിരിക്കാൻ

  • ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മനംനൊന്ത് പിൻതിരിഞ്ഞ് പോകരുത്.
  • ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ നിരവധി വ്യക്തികൾ ലോകത്തിലുണ്ട്.
  • അവരുടെ പേരുകൾ കണ്ടെത്തി കൂട്ടിച്ചേർക്കുന്നു. അവരുടെ ജീവിതദർശനങ്ങൾ ചർച്ച ചെയ്യുന്നു.

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 15 Question Answer Notes മധുരക്കിഴങ്ങിന്റെ രുചി

9th Class Malayalam Kerala Padavali Unit 5 Chapter 15 Notes Question Answer Madhurakkizhanginte Ruchi

Class 9 Malayalam Madhurakkizhanginte Ruchi Notes Questions and Answers

Question 1.
ചെറിയോനേട്ടൻ ചിരിച്ചു. “ഒരു കൈക്കോട്ട് പൊന്തിക്കാൻ കൈയാത്ത നീയോ?”
“എനിക്ക് പൊന്തിക്കാൻ പറ്റും.”
അവൻ അവിടെയിരുന്ന കൈക്കോട്ടെടുത്ത് പൊക്കിക്കാണിച്ചു.
ചെറിയോനേട്ടന് സങ്കടം വന്നു. “ആ കണ്ടം നീയെടുത്തോടാ.”
ചെറിയോനേട്ടൻ ഈ രചനയിലെ ശക്തമായൊരു സാന്നിധ്യമായിത്തീരുന്നതെങ്ങനെ?
കഥാസന്ദർഭങ്ങൾ വിശകലനം ചെയ്യുക.
Answer:
മനസിൽ അലിവും സഹജീവി സ്നേഹവും നിലനിൽക്കുന്ന മനുഷ്യനാണ് ചെറിയോനേട്ടൻ. തങ്ങളുടെ നാട്ടിൽ അനാഥരായ കുട്ടികൾക്ക് ജീവിക്കാൻ ഒരു മാർഗം നൽകുകയായിരുന്നു അയാൾ. സഹജീവി സ്നേഹവും നിറയുന്ന സാമൂഹിക പ്രതിബദ്ധതയും ആണ് ഈ കഥാപാത്രം പ്രകടമാക്കുന്നത്. ചെറിയ കുട്ടികൾ ആണെങ്കിൽ പോലും അവരിൽ വിശ്വാസം അർപ്പിക്കാൻ അയാൾ തയ്യാറായി എന്നുള്ളതാണ് ആ മനുഷ്യനിൽ നിറയുന്ന നന്മ എന്ന് കാണാം.

Question 2.
• “ഒരുറുമ്പ് അരിമണി കൊണ്ടുപോകുംപോലെ പ്രയാസപ്പെട്ട് അവർ തോട്ടിൽനിന്ന് കുടം അതിസാഹസികമായി മുക്കിയെടുക്കുന്നതും കിഴങ്ങുവള്ളികൾ നനയ്ക്കുന്നതും നാട്ടുകാർ അമ്പരപ്പോടെ നോക്കി.”
• “മധുരക്കിഴങ്ങു ചാക്കുകൾക്കിടയിൽ രണ്ട് കുഞ്ഞുകിഴങ്ങുകളെപ്പോലെ സുജിത്തും സുനിതയും.”
ഇത്തരം പ്രയോഗങ്ങളാണ് ഈ അനുഭവക്കുറിപ്പിനെ ഭാവാത്മകമാക്കുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.?
Answer:
ആ ചെറിയ കുട്ടികൾ കുടത്തിൽ വെള്ളം കോരി കൊണ്ടുപോകുന്നതിനെ ഉറുമ്പ് അരിമണി കൊണ്ടുപോകുന്നതിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നതിന്റെ സവിശേഷത. കുട്ടികൾ വിശപ്പടക്കാൻ വേണ്ടി നടത്തുന്ന ഭഗീരഥപ്രയത്നം. വരികൾ വിശകലനം ചെയ്ത് സാദൃശ്യത്തിന്റെ സവിശേഷതകൾ കണ്ടെത്തുന്നു. സവിശേഷമായ കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കാണാൻ കഴിയും മധുരക്കിഴങ്ങ് ചാക്കുകൾക്കിടയിൽ രണ്ടു കുഞ്ഞുകിഴങ്ങുകളെപോലെ സുജിത്തും സുനിതയും.” കിഴങ്ങു വള്ളികൾ തളിർക്കുന്നതും പാമ്പിനെ പോലെ തടത്തിൽ നിന്ന് അത് ഇഴഞ്ഞു പോകു ന്നതും അതിന്റെ വേരുകൾ വയലറ്റ് ബലൂൺ പോലെ വീർത്ത് പാകമാകുന്നതും ഓർത്തപ്പോൾ സുജിത്തിന് കണ്ണിൽ വെള്ളം നിറഞ്ഞു.” ഇവയെല്ലാം പാഠഭാഗത്തു നിന്നും കണ്ടെത്തിയ ഉദാഹരണം ആണ്,

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 3.
“അവരുടെ ആത്മവിശ്വാസത്തിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്തു വളർന്ന ആ കിഴങ്ങുകളിലൊരെണ്ണം കടിച്ച് ഒരു ജന്മം മുഴുവൻ മധുരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. അനുഭവക്കുറിപ്പിൽ മധുരക്കിഴങ്ങ് ഒരു പ്രധാന പ്രതീകമാകുന്നുണ്ടോ ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ പിന്തിരിഞ്ഞു പോകാതെ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറയും പോലെ അവരാൽ ആകും വിധം അവർ അവരുടെ തൊഴിൽ ചെയ്യുകയും വിശപ്പിനെ ഇല്ലാതാക്കാൻ വേണ്ടി സ്വപ്നം കാണുകയും ചെയ്തു. അതിന്റെ ഫലം ജീവിതത്തിൽ മധുരമായി മാറുകയും കഥയിലെ മധുരക്കിഴങ്ങ് ജീവിതത്തിൽ ഒരു വിജയത്തിന്റെ മധുര പ്രതീകമായി മാറുകയും ചെയ്തു.

Question 4.
പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃക സൃഷ്ടിച്ച് ധാരാളം വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ടല്ലോ. ജീവിതവിജയം നേടിയ അത്തരം വ്യക്തികളെ പരിചയപ്പെടുത്തു ന്നതിനായി അവരുടെ വിജയഗാഥകൾ സമാഹരിച്ച് പതിപ്പ് തയ്യാറാക്കുക.?
Answer:
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 1
വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമക ളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്. ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.

പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി…എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു. നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു. എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ… തുടങ്ങിയ സിനിമകളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്. എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാക്കുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു.

തന്റേടത്തോടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ജീവിത വിജയം. ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾപോലും താൽക്കാലികം മാത്രമാണ് ചാപ്ലിൻ പറയുന്നു. നമ്മുടെ പ്രശ്നങ്ങളെ നമുക്കുതന്നെ പരിഹരിക്കാൻ കഴിയും. അതിനായി തല നിവർത്തി തന്റേടത്തോടെ മുൻപോട്ട് നീങ്ങുക. “തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയൂ. അബദ്ധങ്ങളും തോൽവികളും പിണയാത്ത മനുഷ്യരില്ല. ഇന്നു സംഭവിച്ച അബദ്ധം നാളെ ഉണ്ടാകണമെന്നില്ല. ഏതൊരു പ്രതിസന്ധിയെയും പുഞ്ചിരിയോടെ വരവേൽക്കാനാണ് ചാർളി ചാപ്ലിൻ തന്റെ കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിച്ചത്.

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും. സ്വകാര്യ ദുഖങ്ങളെ പുറത്തറിയിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ മഴയത്തു കൂടി നടക്കാൻ ഇഷ്ടപ്പെടാൻ കാരണം മറ്റുള്ളവർ തൻ കണ്ണുനീർ കാണാതിരിക്കാനാണെന്നു പറഞ്ഞ ചാപ്ലിന്റെ പേരിൽ ഒരു ചെറു ഗ്രഹവുമുണ്ട്; 3623 ചാപ്ലിൻ. 1972 ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ അദ്ദേഹത്തിനു ലഭിച്ച കരഘോഷം ചരിത്രമാണ്.

ഓസ്കർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടങ്കം എണീറ്റുനിന്ന് പന്ത്രണ്ടു മിനിറ്റ് നേരമാണ് ഹസ്താരവങ്ങളാൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്. താൽക്കാലികമായ പ്രശ്നങ്ങളെ പർവതീകരിച്ചു കാണാതെ ധൈര്യസമേതം പുഞ്ചിരിയോടെ ഏറ്റെടുക്കാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ തമാശയാണ്. ഇന്നനുഭവിക്കുന്ന എല്ലാ വിഷമതകളും തൽക്കാലത്തേക്കു മാത്രമുള്ളതാണ് എന്നു മനസിലാക്കുക. ചിരിച്ചുകൊണ്ട് സംഘർഷങ്ങൾക്ക് അയവ് വരുത്താം. മാനസിക സംഘർഷം ലഘൂകരിക്കുമ്പോൾ ശരീരം ആരോഗ്യമുള്ളതാകും. അതുകൊണ്ടല്ലേ ‘ചിരി ആയുസ് കൂട്ടും’ എന്നു പറയുന്നത്. പ്രസന്നതയോടും പ്രസരിപ്പോടും വിജയത്തിലേക്ക് മുന്നേറാം
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 2
എക്കാലത്തെയും പ്രമുഖസംഗീതരചയിതാക്കളിൽ മുൻനിരക്കാരനാണ് 1770ൽ ജർമനിയിൽ ജനിച്ച ബീഥോവൻ. പിയാനോ വായനയിലും അസാമാന്യ പാടവം പുലർത്തിയിരുന്നു. 20 വയസുകഴിഞ്ഞ് ഓസ്ട്രിയയിലെ വിയന്നയിലേക്കു മാറിത്താമസിച്ചു. ബീഥോവന് മുപ്പതു വയസായപ്പോഴേക്കും കേൾക്കാനുള്ള കഴിവ് ഇല്ലാതായിരുന്നു. ഈ വൈകല്യം അദ്ദേഹത്തെ തളർത്തിയില്ല. ബധിരത മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിക്കാതെയായി. പൂർണമായും ബധിരനായതിനു ശേഷം അദ്ദേഹം രചിച്ച ഒൻപതാമത്തെ സിംഫണി, വൈപുല്യം കൊണ്ടും ഉദാത്തമായ കലാമൂല്യം കൊണ്ടും സാങ്കേതികമികവു കൊണ്ടും സ്വരലയത്തിലെ മഹാവിസ്മയമായി. പക്ഷേ അത് 1824ൽ വിയന്നയിൽ അരങ്ങേറി സമാപിക്കുമ്പോഴുണ്ടായ കടലിരമ്പൽ പോലുള്ള കരഘോഷം അദ്ദേഹം അറിഞ്ഞില്ല. ഓർക്കെസ്ട്രയെ നോക്കി ശ്രോതാക്കളെ പിന്നിലാക്കി വേദിയിൽ നിന്ന ബീഥോവനെ തോളിൽത്തട്ടിവിളിച്ചു തിരിച്ചുനിർത്തിയപ്പോഴാണ് ഇളകിമറിയുന്ന മനുഷ്യതരംഗം അദ്ദേഹം കണ്ടത്.

സംഗീതചരിത്രത്തിൽ തങ്കലിപികളിലെഴുതിയ പേരുള്ള ബീഥോവന്റെ ദൗർബല്യം കേൾവിക്കുറവു മാത്രമായിരുന്നില്ല. ഇരുപതു വയസ്സു മുതലുള്ള വിട്ടുമാറാത്ത വയറുവേദന ആത്മഹത്യയിലേക്കുപോലും നയിച്ചേക്കുമെന്ന് ഭയപ്പെട്ടിരുന്നു. പഠനശേഷി തീരെക്കുറവാകയാൽ ഗുണിക്കാൻ കഴിവില്ലാതെ അക്കങ്ങൾ ആവർത്തിച്ചു കൂട്ടുകയാണു പതിവ്. സംഗീതപഠനത്തിനുവേണ്ടി ബാല്യത്തിൽ അച്ഛന്റെ ക്രൂരപീഡനം, വിഷാദരോഗം, കരൾരോഗം, വാതരോഗം, ത്വക്ക് രോഗം, നേത്രരോഗം തുടങ്ങിയവയെല്ലാം അവഗണിച്ച് മുന്നേറി മഹാസംഗീതജ്ഞനായ ബീഥോവന്റെ കഥ ആരെയാണ് പ്രചോദിപ്പിക്കാത്തത് !

ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പക്ഷേ വിധിയെ തോൽപ്പിച്ച് വിൽമ കൊടുങ്കാറ്റായി
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 3
4-ാം വയസ്സിൽ ഇൻഫന്റെൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ് ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും. ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കി. രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു’എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാൻ അമ്മയെ വിശ്വസിച്ചു…’ 9-ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്.

പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. 11-ാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു. തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംബിളാണ്. അദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 16 വയസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 1956-ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യം തന്നെ പുറത്തായി. എങ്കിലും 4 × 100 റിലേയിൽ വെങ്കലം നേടി. പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്.

100, 200 മീറ്ററുകളിലും 4 × 100 റിലേയിലും സ്വർണം. 100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്ക്കാരങ്ങൾ വിൽമയെ തേടിയെത്തി .

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 5.
അ, ദേഹം – അദ്ദേഹം
വളരെ, ഏറെ – വളരെയേറെ
പകുത്ത്, എടുത്തു – പകുത്തെടുത്തു
പദങ്ങൾ ചേർത്ത് എഴുതിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത് ?
പദച്ചേർച്ചകളുടെ കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
പദച്ചേർച്ച രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതായാൽ അതിന് ലോപസന്ധി എന്നു പറയുന്നു.
ഉദ: നല്ല, എണ്ണ – നല്ലെണ്ണ
പോയി, ഇല്ല – പോയില്ല
വരിക, ഇല്ല – വരികില്ല

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നുചേരുന്നതാണ് ആഗമസന്ധി. ഉദ: അല, ആഴി – അലയാഴി
കളി, ഉടെ – കളിയുടെ

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉൾപ്പെട്ട ഒരു വർണ്ണം ഇരട്ടിക്കുകയാണെങ്കിൽ ദ്വിത്വസന്ധി എന്നു പറയുന്നു.
ഉദ: പുക, കുഴൽ – പുകക്കുഴൽ
തളിർ, പദം – തളിർപ്പദം

രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതേ സ്ഥാനത്ത് മറ്റൊരു വർണ്ണം വരു ന്നതിന് ആദേശസന്ധി എന്നു പറയുന്നു.
ഉദ: വിൺ, തലം – വിണ്ടലം
നെൽ, മണി – നെൻമണി

Question 6.
വെയിലിൽ വെന്ത വേരുകൾ കണ്ണീരിന്റെ നനവ് കാത്തുവയ്ക്കുന്നു. ഇലകളിൽ മധുരം വിളമ്പുന്നു. വരികളുടെ ആശയം വ്യക്തമാക്കുക?
Answer:
ജീവിതപ്രതിസന്ധിയിൽ തോറ്റുപോകാതെ ജീവിത പോരാട്ടത്തിൽ പതറാതെ മുന്നോട്ടു പോകുന്നവരുടെ ഹൃദയത്തെ എടുത്തു കാണിക്കുന്ന വരികൾ ആണിത്, ഏതൊരു പ്രതിസന്ധിയിലും മനസ്സുറപ്പോടെ മുന്നോട്ടു പോകുന്നവർക്ക് പ്രകൃതി തന്നെ കനിഞ്ഞു നൽകുന്ന ഒരു കരുത്തുണ്ട് ആ കരുത്താണ് ജീവിതത്തിൽ മുന്നോട്ടുള്ള ഊർജ്ജം നൽകുന്നത് പ്രതിസന്ധികളെ തരണം ചെയ്യുന്നവർക്ക് ജീവിതത്തിൽ നിത്യമായ മധുരം ലഭിക്കുക തന്നെ ചെയ്യും.