ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5

Practicing with Std 8 Malayalam Adisthana Padavali Notes Unit 2 Chapter 5 ഒപ്പം മിടിക്കുന്നത് Oppam Midikkunnath Notes Questions and Answers Pdf improves language skills.

ഒപ്പം മിടിക്കുന്നത് Question Answer Notes Std 8 Malayalam Adisthana Padavali Chapter 5

Class 8 Malayalam Adisthana Padavali Unit 2 Chapter 5 Notes Question Answer Oppam Midikkunnath

Class 8 Malayalam Oppam Midikkunnath Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

വിശകലനക്കുറിപ്പ്

Question 1.
ഹൃദയത്തെ ആത്മസുഹൃത്തായാണ് കവി സങ്കല്പിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് കവിതയിലുള്ളത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
‘ഒപ്പം മിടിക്കുന്നത്’ എന്ന കവിതയിൽ കവി ഹൃദയത്തോട് സംസാരിക്കുന്നു, അതിനെ ഒരു ജീവനുള്ള, അനുഭൂതികളുള്ള, ആത്മസ്നേഹിതനായി കാണുന്നു. കവി അതിനോട് നന്ദി പറയുന്നു, അനുഭവങ്ങൾ ഓർമ്മിക്കുന്നു, സംവേദനങ്ങൾ പങ്കുവെക്കുന്നു.

ഹൃദയം കടന്നുപോയ ദുഃഖസമയങ്ങളിലും സന്തോഷസമയങ്ങളിലും കവിക്കൊപ്പം ഉണ്ടായിരുന്നു. ഇതുവരെയും തളരാതെ താങ്ങായി നിന്ന ഉപകാരങ്ങൾ കവി പ്രത്യേകം വിലയിരുത്തുന്നു. ഹൃദയത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനം, തന്നോടൊപ്പം ഉള്ള അതിന്റെ അനുഭവങ്ങളുമായി പങ്കുചേരൽ, മുൻകരുതലുകൾ, ഇവയെല്ലാം ഹൃദയത്തെ ആത്മസുഹൃത്തായി കവി കാണുന്നു എന്നതിന്റെ തെളിവുകളാണ്. പഴയ കൂട്ടിലെ ഇണക്കിളി എന്ന ഹൃദയം പറയുന്നതിൽ നിന്നും ഹൃദയവും അതുപോലെ മനുഷ്യനെ കണ്ടിരുന്നു എന്ന് തോന്നിപ്പിക്കുന്നു.

കണ്ടെത്തിയെഴുതാം

Question 1.
“തടിച്ച ദുഃഖങ്ങൾ തകർത്തു പെയ്തനാൾ
തരുണസൗഖ്യങ്ങൾ തടവി നിന്ന നാൾ-”
ഈ വരികളെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതു.
Answer:
അനുഭവവൈവിധ്യങ്ങളിലൂടെ ഹൃദയം കടന്നുപോയ കാലങ്ങളിലെ വേദനയും നിസ്സംഗതയും, ഭാഷയുടെ ലാളിത്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു.
“തടിച്ച ദുഃഖങ്ങൾ”, “തരുണസൗഖ്യങ്ങൾ” എന്ന വാക്കുകൾ സന്ദർഭങ്ങളുടെയും കാലങ്ങളുടെയും
നേർവാക്യങ്ങൾ ആയി നിലകൊള്ളുന്നു.
“തടിച്ച”, “തകർത്തു”, “തരുണ”, “തടവി” തുടങ്ങിയ അനുപ്രാസ വ്യാകരണ ഘടകങ്ങൾ ഈ വരികളെ മികവുറ്റതാക്കുന്നു.
ഭാഷാഭംഗി തന്നെയാണ് ഈ വരികളുടെ ആകർഷണീയത

ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5

സംഘാലാപനം

Question 1.
“പടവുകളെല്ലാം ജലം വിഴുങ്ങുന്നു.
മഴയുടെ മിഴാവൊലി മുഴങ്ങുന്നു”
ഈ വരികളുടെ താളത്തിൽ ‘ഒപ്പം മിടിക്കുന്നത്’ എന്ന കവിത ചൊല്ലാൻ കഴിയുന്നുണ്ടോ? ചൊല്ലി നോക്കൂ. സമാനതാളമുള്ള മറ്റു കവിതാശകലങ്ങൾ ശേഖരിക്കുക. സംഘമായി ചൊല്ലി അവതരിപ്പിക്കുക.
Answer:
ഈ വരികളുടെ താളം അവസാന വാക്കുകളുടെ അന്ത്യ അക്ഷരപ്രാസങ്ങൾ, അക്ഷരഘടന എന്നിവ ഒപ്പം മിടിക്കുന്നത് എന്ന കവിതയുമായി സാമ്യമുള്ളതാണ്.

സമാന താളത്തിലുള്ള വരികൾ ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5 1

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ തീരത്ത്
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
(പക) – മുരുകൻ കാട്ടാക്കട

“ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?”
(അശ്വമേധം) – വയലാർ

കാവ്യരചന

Question 1.
“മടിച്ചു നിൽക്കയോ ഹൃദയമേ നിന്റെ
മിടിച്ചുകൊണ്ടു നീ മടുത്തു പോകയോ?”
…………………………………………………
എന്ന കവിയുടെ ചോദ്യത്തിന് ഹൃദയം നൽകിയ മറുപടി കേട്ടില്ലേ… ഇതുപോലെ കണ്ണുകൾക്കും കാതുകൾക്കും പറയാനുണ്ടാവില്ലേ? എന്തൊക്കെയാവും അവർ ഭാവനയിൽ കണ്ട് ലഘുകവിത എഴുതുക.
Answer:
കണ്ണുകൾ കാഴ്ചകൾ
“നീ പോയ വഴികളെല്ലാം കണ്ടവളാണ് ഞാൻ
തിരിച്ചറിവിന്റെ വഴികാട്ടിയതും ഞാൻ
നീ ഉണർന്നിരിക്കുമ്പോൾ നേർക്കാഴ്ച കാട്ടിയും
മിഴി പൂട്ടിയ നേരം ഉൾക്കാഴ്ച കാട്ടിയും
ഞാൻ ഉണ്ടായിരുന്നു നിന്നോട് കൂടെ…”

ശബ്ദവും മൗനവും
“നീ വിളിച്ചില്ലെങ്കിലും ഞാൻ കേട്ടിരുന്നു,
നിന്റെ പേരെന്റെയും ആയിരുന്നു.
ഈണവും താളവും കോലാഹലങ്ങളും
ഇടതടവില്ലാതെ കേട്ടിരുന്നു.
നിശബ്ദമായി നീ നിന്നു വിങ്ങിയ നേരത്ത്,
ഞാൻ ഒറ്റപ്പെടുകയും ആയിരുന്നു.”

ഔചിത്യം കണ്ടെത്തുക

Question 1.
“ഒപ്പം മിടിക്കുന്നത്” കവിതയുടെ ആശയവുമായി ബന്ധപ്പെടുത്തി ശീർഷകത്തിന്റെ ഔചിത്യം
ചർച്ചചെയ്യുക.
Answer:
‘ഒപ്പം മിടിക്കുന്നത്’ എന്ന ശീർഷകത്തിൽ തന്നെ കവിതയുടെ ആധാരമായ ഹൃദയത്തെ കവി ജീവിതസഹചാരിയായി കാണുന്ന കാവ്യദൃഷ്ടിയുടെ സൂചനയുണ്ട്.

കവിയുടെ ഹൃദയം ജീവിതവഴികളിലൂടെയാകെ തുടിച്ചു കൊണ്ടിരിക്കുന്നു – അതിന്റെ മിടിപ്പ് ജീവിതത്തിന്റെ തുടിപ്പായും, സ്നേഹത്തിന്റെ തുടിപ്പായും, ഉണ്ടായിരുന്നത്രയും നിമിഷങ്ങൾക്കുള്ള സാക്ഷ്യമായും മാറുന്നു.

ആ തുടർച്ചയായ നിലനിൽപ്പ്, ജീവിതത്തെ അനുഗമിക്കുന്നതിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടാണ് ഈ ശീർഷകം ഏറ്റവും ഉചിതമായത്.

തുടർപ്രവർത്തനങ്ങൾ

Question 1.
തടിച്ച ദുഃഖങ്ങൾ തകർത്തു പെയ്ത നാൾ എന്നതിലൂടെ കവി പറയുന്നത് എന്താണ്?
Answer:
ഈ വരിയിൽ കവി അത്യന്തം വേദനാജനകമായ, കടുപ്പം നിറഞ്ഞ, തളരുവോളം ദുരിതം നിറഞ്ഞ അനുഭവങ്ങളെയും കാലഘട്ടങ്ങളെയും വിവരിക്കുന്നു. അതിലൂടെയാണ് ഹൃദയം അതിന്റെ ശക്തി നഷ്ടപ്പെടാതെ മുന്നോട്ട് പോവാൻ ശ്രമിച്ചത്. കവിയുടെ ജീവിതത്തിൽ വന്ന പ്രതിസന്ധികളും വിഷാദങ്ങളുമാണ് തടിച്ച ദുഃഖങ്ങൾ’ എന്നത് സൂചിപ്പിക്കുന്നത്.

Question 2.
ഹൃദയം പറയുന്ന “വഴിയിലെപ്പോഴെന്നറിയുകില്ല” എന്നത് എന്താണ് സൂചിപ്പിക്കുന്നത്?
Answer:
ജീവിതയാത്രയുടെ അനിശ്ചിതത്വവും, മരണമെന്ന സത്യവും വരുമെന്നതിന്റെ കാഴ്ചപ്പാടുകൾ ആണ് ഈ വരിയിലൂടെ സൂചിപ്പിക്കുന്നത്. ഹൃദയം എത്ര നാൾ തുടിക്കും എന്ന് അറിയാൻ കഴിയില്ല. ജീവിത എല്ലായിപ്പോഴും നിശ്ചിതത്വം ആണെന്ന് സാധാരണ നിലയ്ക്ക് നമ്മൾ ഓർക്കാറില്ല, ഏത് നിമിഷവും മരണം പറ്റാനിടയുണ്ട് എന്ന ആധിക്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഈ കവിതയിൽ കവി ഹൃദയത്തിന്റെ ക്ഷീണത്തെ മനസ്സിലാക്കുകയും അതിനോട് നന്ദി പറയുകയും ചെയ്യുമ്പോൾ ഹൃദയം പറയുന്നത് ഇതുവരെ ഞാൻ ഒപ്പം നിന്നിരുന്നുവെങ്കിലും ഇനി എത്ര കാലമെന്നു അറിയില്ല എന്നും ആണ്. എന്നാൽ തനിക്കാവും വിധം ഇനിയും കൂടെ കാണുമെന്നു ഉറപ്പും നൽകുന്നു. ഇവിടെ ഹൃദയം തന്റെ അനിശ്ചിതത്വത്തെ വ്യക്തമായി അവതരിപ്പിക്കുകയാണ് ‘വഴിയിലെപ്പോഴെ അറിയുകില്ല’ എന്ന വാക്കുകളിലൂടെ.

Question 3.
കവി ഹൃദയത്തെ എന്തിനാണ് ‘സുഹൃത്ത്’ എന്ന് വിളിക്കുന്നത്?
Answer:
ജീവിതത്തിലെ സുഖദു:ഖങ്ങൾ അതോടൊപ്പം അനുഭവിച്ചെടുത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത ആത്മസഹചാരിയായ ഹൃദയത്തെ കവി സുഹൃത്ത്’ എന്നാണു വിളിക്കുന്നത്. ഹൃദയം വ്യക്തിയുടെ ഉള്ളിന്റെ ഭാഷയാണ്, അതിന്റെ താളമില്ലാതെ ജീവൻ ഇല്ല. അതിന്റെ വിശ്വാസ്യതയും സ്നേഹവുമാണ് ഈ നിലയിൽ കവി പ്രാധാന്യം നൽകുന്നത്. ഒരു സുഹൃത്ത് ആയി ഹൃദയത്തെ അവതരിപ്പിച്ചതിലൂടെ സന്തത സാഹചരിയായി ഹൃദയത്തിന്റെ സ്ഥാനം ഉയർത്തി കാട്ടുക യാണ് കവി.

ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5

Question 4.
കവി ഹൃദയത്തോട് കൃതജ്ഞത പ്രകടിപ്പിക്കുന്നത് എങ്ങനെ?
Answer:
ഹൃദയത്തിന്റെ മിടിപ്പ് ജീവിതത്തിന്റെ താളമായി കവി കാണുന്നതാണ് കൃതജ്ഞതയുടെ രൂപം. ഹൃദയം കൃത്യമായി പ്രവർത്തിച്ചതിനും, തളരാതെ കവിയുടെ കൂടെ നിന്നതിനും, അതിന്റെ ആത്മസാന്നിധ്യത്തിനും തന്റെ സുഹൃത്തായി കണ്ട് നന്ദി പ്രകടിപ്പിക്കുകയാണ് കവി. നാം നമ്മുടെ ജീവിതത്തിലുടനീളം ഓരോ നിമിഷവും നമ്മുടെ ആന്തരാവയവങ്ങളോട് നന്ദി പറയേണ്ടതാണ് എന്നാൽ ഇന്ന് നാം നമ്മുടെ തിരക്കേറിയ ജീവിതത്തിൽ അതേക്കുറിച്ച് ചിന്തിക്കാറില്ല. ഇവിടെ കവിയും താളത്തിന്റെ വ്യത്യാസം കാണുമ്പോൾ മാത്രമാണ് അതുവരെ തന്റെ കൂടെയുണ്ടായിരുന്ന ഹൃദയത്തെ ശ്രദ്ധിക്കുന്നത്. ഇത് എല്ലാവരുടെയും കാര്യമാണ് ഒരു അസുഖം വരുമ്പോൾ മാത്രമാണ് നാം നമ്മുടെ അവയവങ്ങളെ ശ്രദ്ധിക്കുന്നത്. അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണെന്ന് ബോധം പലർക്കും ഉണ്ടാകാറില്ല.

Question 5.
ഹൃദയത്തിന്റെ മുടങ്ങുന്ന മിടിപ്പ് കവി എങ്ങനെയാണ് അവതരിപ്പിക്കുന്നത്.
Answer:
ഹൃദയത്തിന്റെ മുടങ്ങുന്ന മിടിപ്പിനെ കവി ജീവിതത്തിന്റെ മൂടൽമഞ്ഞായി, അപ്രത്യക്ഷമായ ഒരു സങ്കേതമായി കാണിക്കുന്നു. ഹൃദയം നിന്നുപോകുന്ന നിമിഷം ജീവിതം തന്നെ അവസാനിക്കുന്ന നിമിഷമാണെന്ന് കവി സൂചിപ്പിക്കുന്നു. ഹൃദയമിടിപ്പ് അവസാനിക്കുമ്പോൾ, അതിന്റെ തിരശ്ശീലയും അപ്പോൾ തന്നെ താഴുന്നു.

Question 6.
ജീവിതത്തിന്റെ അനിശ്ചിതത്വവും മരണഭയവും ആഴത്തിൽ പ്രകടമാകുന്ന രീതിയിൽ കവിതയെ വിശകലനം ചെയ്യുത് കുറിപ്പെഴുതുക.
Answer:
അയ്യപ്പപണിക്കരുടെ ‘പകലുകളും രാത്രികളും’ എന്ന കവിതയിൽ ഹൃദയത്തോടുള്ള ആത്മസംഭാഷണത്തിലൂടെ മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം, സുഖദുഃഖങ്ങളുടെ ഇടവേളകൾ, മരണത്തിന്റെ സാന്നിദ്ധ്യം എന്നീ വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചിരിക്കുന്നു. മരണഭയം വ്യക്തതയോടെ ഉയരുന്നു: ‘വഴിയിലെപ്പോഴെന്നറിയുകില്ല’ എന്നത് അപ്രത്യക്ഷമായ മുക്തിയേക്കാൾ കൂടുതൽ ഭയത്തിന്റെയും അതിജീവനവൈകല്യത്തിന്റെയും സൂചനയാണ്.

അനിശ്ചിതത്വം ഹൃദയമിടിപ്പ് എന്ന ചിറകിൽ അതിന്റെ എല്ലാ ഭാവങ്ങളോടെയും മുന്നോട്ട് പോകുന്നു. സ്നേഹബന്ധം ഹൃദയവുമായി കവി സ്ഥാപിക്കുന്നത് അതിന്റെ ആത്മസമർപ്പണത്തോടുള്ള നന്ദി സൂചകമായിട്ടാണ്.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Practicing with Std 8 Malayalam Adisthana Padavali Notes Unit 2 Chapter 4 പ്രത്യാശയുടെ കിരണങ്ങൾ Prathyashayude Kiranangal Notes Questions and Answers Pdf improves language skills.

പ്രത്യാശയുടെ കിരണങ്ങൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Prathyashayude Kiranangal

Class 8 Malayalam Prathyashayude Kiranangal Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

ചർച്ച ചെയ്യാം

Question 1.
• “ഒരർഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല.”
• “എനിക്കു വേണ്ടത് നല്ലനല്ല രോഗങ്ങളാണ്.”
• “പുല്ലു മാത്രം തിന്നുനടന്നാൽ ചത്തുപോകും. ഞാൻ പറഞ്ഞേക്കാം.”
ഈ വാക്യങ്ങൾ വിശകലനം ചെയ്ത് പാഠഭാഗത്ത് തെളിയുന്ന ജീവിതാവസ്ഥ ചർച്ച ചെയ്യുക.
Answer:
“ഒരർഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല.”
“എനിക്കു വേണ്ടത് നല്ലനല്ല രോഗങ്ങളാണ്.”
“പുല്ലു മാത്രം തിന്നുനടന്നാൽ ചത്തുപോകും. ഞാൻ പറഞ്ഞേക്കാം.”

ഈ വാക്കുകൾക്കുള്ളിലെ ജീവിതാവസ്ഥ വളരെ വ്യത്യസ്തവുമാണ് ബന്ധിപ്പിക്കുന്നതുമാണ്. ഒരു വശത്ത്, (ആദ്യ വാചകത്തിൽ) സാധാരണ ശമ്പളത്തിൽ കഴിയുന്ന, കൈക്കൂലി വാങ്ങാത്ത ഒരുപാവം ജീവനക്കാരൻ, ഭക്ഷണത്തിനും മരുന്നിനും പോലും പണമില്ലാതെ ദുരിതത്തിലൂടെ പോകുന്ന അവസ്ഥ കാണാം. ഉപജീവനം തന്നെ ദുഷ്കരം ആയിത്തീരുന്ന നിലയിലാണവൻ. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ഈ കഥാപാത്രത്തിന് ഭക്ഷണത്തിന് വകയില്ലാത്തപ്പോൾ വിലയേറിയ മരുന്നുകൾ കുറിച്ച് ഡോക്ടറോട് ഇത്തരത്തിൽ പ്രതികരിച്ചത് ആ ചുറ്റുപാടുകളെ മനസ്സിലാക്കിക്കുവാൻ കൂടിയായിരുന്നു. വേണ്ടത്ര ആരോഗ്യത്തെ ശ്രദ്ധിക്കാത്ത എന്നാൽ മരുന്നിന് ചെലവാക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ പറയാതെ പറഞ്ഞുവെച്ചിരിക്കുന്നു.

മറുവശത്ത്, (രണ്ടാമത്തെ വാചകത്തിൽ) സമ്പന്നനായ ധനികൻ, രോഗമില്ലാതെ ജീവിക്കുന്നതിൽ പോലും അസംതൃപ്തിയും അസന്തോഷവും പ്രകടിപ്പിക്കുന്നു. അദ്ദേഹം മാനസികമായി “ആരോഗ്യ ത്തിന്റെ അഭാവം വേണമെന്ന് വിചാരിക്കുന്നു, അതിലൂടെ ശ്രദ്ധയും പരിഗണനയും നേടി കൊണ്ടിരിക്കാനാണ് ലക്ഷ്യം. ഈ വാക്കുകൾ വഴി സമ്പത്ത്, ആരോഗ്യസേവനം, വ്യത്യസ്ത ജീവിതസ്ഥിതികൾ എന്നിവയിൽ ഉള്ള അസമത്വം തുറന്നു കാണിക്കുന്നു. സമൂഹത്തിന്റെ ചുവടുവെപ്പുകൾ എങ്ങിനെയാണ് ദരിദ്രനും സമ്പന്നനും വ്യത്യസ്തമായി അനുഭവിക്കുന്നതെന്ന് ഈ വാക്കുകൾ നമുക്ക് വ്യക്തമാക്കുന്നു.

ഈ രണ്ടു വ്യക്തികളുടെയും സാഹചര്യങ്ങൾ മനസ്സിലാക്കുന്ന ഡോക്ടർ പറയുന്നതാണ് മൂന്നാമത്തെ വാചകം അത് ആകെ സമൂഹത്തിനുള്ളതാണ് പലതരത്തിലുള്ള പ്രാരാബ്ദങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ട് സ്വന്തം ആരോഗ്യത്തെയോ ശരീരത്തെയും സംരക്ഷിക്കാതെ നടക്കുന്ന പലരും അവസാനകാലങ്ങളിൽ ചേർത്തുവെച്ചതെല്ലാം മരുന്നിനു നൽകുന്ന നേർക്കാഴ്ച കഥാകാരൻ ഇവിടെ കാഴ്ചവയ്ക്കുന്നു. ആ ഒരു അവസ്ഥയെ മുൻകൂട്ടി പറയുകയാണ് ഡോക്ടറുടെ വാക്കുകളിലൂടെ. ആ ദരിദ്രന്റെ രോഗമില്ലായ്മയിൽ കൂടെ പോക്ഷകാഹാരത്തിനു വേണ്ടി മരുന്നിലൂടെ വഴികെട്ടുന്ന ഡോക്ടറെ നമുക്ക് ഈ വാക്കുകളിൽ കാണാം.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

തത്സമയ ചിരിയരങ്ങ്

Question 1.
കഥയിലെ ഡോക്ടർ, ദരിദ്രനായ രോഗി, സമ്പന്നൻ എന്നിവരുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കിയല്ലോ. ഈ കഥാപാത്രങ്ങളെ നിങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിൽ എന്തെല്ലാം തമാശകൾ പറയും? സ്ക്രിപ്റ്റ് തയ്യാറാക്കി ഒരു തത്സമയ ചിരിയരങ്ങ് (സ്റ്റാന്റപ് കോമഡി) സംഘടിപ്പിക്കുക.
സൂചനകൾ
• രസകരമായ സന്ദർഭങ്ങൾ
• ചിരി ഉണർത്തുന്നതും കുറിക്കുകൊള്ളുന്നതുമായ സംഭാഷണങ്ങൾ
• കഥാപാത്രങ്ങളുടെ അംഗചലനങ്ങൾ
• ക്ലാസിൽ വികസിപ്പിച്ച സൂചകങ്ങളുടെ സഹായത്തോടെ അവതരണം വിലയിരുത്തു.
Answer:
തത്സമയ ചിരിയരങ്ങ് – സ്ക്രിപ്റ്റ് (സ്റ്റാൻ ഡപ്പ് കോമഡി):
(മൂന്ന് കലാകാരന്മാർ രംഗത്ത് ഡോക്ടർ, നിർധന രോഗി സമ്പന്നനായ രോഗി)
തലക്കെട്ട്: “രോഗവും ഡോക്ടറും – സമ്പത്തിന്റെ താപനില”
വേദയിൽ ഡോക്ടർ:
നിർധനനായ രോഗി കടന്നുവരുന്നു.

ഡോക്ടർ: “എന്താണു നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ രോഗം? ക്ഷീണം അല്ലേ?
രോഗി: അതേ ഡോക്ടർ വെറുതെ ഇരുന്നാലും ക്ഷീണം തന്നെ.. അതുകൊണ്ട് വെറുതെ ഇരിക്കാ റില്ല. (ചിരിക്കുന്നു)
ഡോക്ടർ: പാൽ കുടിക്കാറുണ്ടോ?”
രോഗി: വെള്ളത്തിൽ ഒരു സ്പൂൺ ചേർത്ത് ഡെയിലി കുടിക്കും
ഡോക്ടർ: പോഷകാഹാരങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധിക്കണം
രോഗി: എല്ലാത്തിലും ആവശ്യത്തിൽ അധികം കീടനാശിനി ഉള്ളതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കീടങ്ങളെല്ലാം നന്നായി വളരുന്നുണ്ട് ഡോക്ടർ..
ഡോക്ടർ: കുറിച്ച് തന്ന മരുന്നുകൾ ഒരു മാസം കഴിച്ചിട്ട് വരൂ…
രോഗി: ഒരുമാസം…! (അല്പ്പം നിശബ്ദത പിന്നെ നെടുവീർപ്പ്) ബാക്കിയുണ്ടെങ്കിൽ വരാം.
(അയാൾക്കു ശേഷം കടന്നുവരുന്ന സമ്പന്നനെ കാണുമ്പോൾ)
ഡോക്ടർ: മരിക്കാൻ ഇനിയും എത്ര സമയം ഉണ്ടെന്നു അറിയാൻ വന്നതാണോ? “നിങ്ങളെല്ലാം ഹോസ്പിറ്റലിൽ വരുന്നത് രോഗം കൊണ്ടല്ല. ശരി! പുതിയ വല്ല പ്രശ്നവും ഉണ്ടോ?
സമ്പന്നൻ: “ഡോക്ടർ, എന്റെ ശരീരത്തിൽ ഒരിടത്തും അസുഖമില്ല!”
ഡോക്ടർ: “അതുകൊണ്ട് താങ്കൾക്കെന്താ പ്രശ്നം?”
സമ്പന്നൻ: അല്ല, അസുഖം തോന്നാൻ എന്തെങ്കിലും മരുന്ന് …? (ചെറിയ മടിയോടെ വീണ്ടും ആവർത്തിക്കുന്നതിലെ ജാള്യത കാണിക്കുന്നു)
ഡോക്ടർ: അതിന് ഇത് മദ്യ വില്പനശാല അല്ല.
സമ്പന്നൻ: എനിക്ക് വിഷമം വരുന്നില്ല..
ഡോക്ടർ: അതാണോ പ്രശ്നം?
സമ്പന്നൻ: “അല്ല, എല്ലാ സുഹൃത്തുക്കളും മരിക്കുമ്പോൾ അവരുടെ രോഗങ്ങളെക്കുറിച്ചും ചികിത്സിച്ച് ആശുപത്രികളെ കുറിച്ചും എന്തെല്ലാമൊക്കെ ചർച്ചകളാണ്? ഞാൻ മരിക്കുമ്പോൾ ജനങ്ങൾക്ക് പറയാൻ എന്തെങ്കിലുമൊക്കെ വേണ്ടേ…..
ഡോക്ടർ: ഈ രോഗത്തിന് ചികിത്സിക്കുന്ന ഒരാളുണ്ട് ഇവിടത്തെ സൈക്യാട്രിസ്റ്റ്, അതാവുമ്പോൾ പറയാൻ കുറച്ചു വെയിറ്റ് ഉള്ള രോഗം ആവുകയും ചെയ്യും മറ്റുള്ളവരുടെ ശ്രദ്ധയും കുറച്ച് അധികം കിട്ടും താൻ അവിടെ ചെന്നൊരു അപ്പോയ്ന്റ് മെന്റ് എടുക്ക് ….
സമ്പന്നൻ: വളരെ നന്ദി ഡോക്ടർ എന്നാ ഞാൻ അയാളെ കണ്ടിട്ട് വരാം
(അന്തിച്ചു പോയ ഡോക്ടർ)
(ശ്രോതാക്കൾ ചിരിക്കുന്നു)

കണ്ടെത്താം എഴുതാം

Question 1.
കലശലായ ക്ഷീണം
നന്നായി പരിശോധിച്ചു
വേഗം എത്തിച്ചുകൊടുക്കണം
അടിവരയിട്ട പദങ്ങൾ ആശയതലത്തിൽ വരുത്തുന്ന മാറ്റമെന്ത്? കണ്ടെത്തി എഴുതുക.
Answer:

വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.

1. കലശലായ ക്ഷീണം
കലശലായ (വിശേഷണ പദം) ക്ഷീണം (വിശേഷ്യ പദം)
ഇവിടെ കലശലായ എന്ന പദം ക്ഷീണം എന്ന പദത്തെ വിശേഷിപ്പിക്കുന്നു.
പൊതുവായ ക്ഷീണം അല്ല തനിക്ക് കഴിയാത്ത അതീവമായ ശാരീരിക തളർച്ചയാണ്. ആ അധികതയെ സൂചിപ്പിക്കാനാണ് കലശലായ എന്ന വിശേഷണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

2. നന്നായി പരിശോധിച്ചു.
പരിശോധന സാധാരണമല്ലെന്ന് നന്നായി എന്ന വിശേഷണം കൊണ്ട് സാധിച്ചിരിക്കുന്നു. പരിശോ ധിക്കുക എന്ന ക്രിയയെ വിശേഷിപ്പിച്ചിരിക്കുന്നു (ക്രിയാ വിശേഷണം).

3. വേഗം എത്തിച്ചു കൊടുക്കണം
അത്യാവശ്യമാണ് എന്ന സാഹചര്യത്തെ കാണിക്കാൻ വേഗം എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

വരയും ചിരിയും

Question 1.
കാർട്ടൂൺ ആശയ നിർദ്ദേശം:
Answer:
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 1

സർവേ ഫോറം

Question 1.
സമൂഹത്തിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങൾക്കെതിരെ ബോധവൽക്കരണം നടുത്തുന്നതിന്റെ മുന്നോടിയായി വിവരശേഖരണം നടത്തുന്നതിന് ഒരു സർവേ ഫോറം തയ്യാറാക്കുക.
സർവേഫോറത്തിൽ എന്തെല്ലാം?
• പ്രദേശത്തിന്റെ പേരും തരവും
• വ്യക്തിഗത വിവരങ്ങൾ (ആൺ, പെൺ, വയസ്സ്,…)
• ശേഖരിക്കേണ്ട വിവരങ്ങൾ
• ചോദ്യവലി
• സമയക്രമം
Answer:
ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം:

“നമുക്ക് ഉണരാം – ആരോഗ്യത്തിന് വേണ്ടി!”

വ്യക്തിഗത വിവരങ്ങൾ: _______________________________________________
പേര്: _____________________________________________
വിലാസം: _____________________________________________
വയസ്സ്: _____________________________________________
ലിംഗം: _____________________________________________
തൊഴിൽ / ജോലി സമയം: _________________________________________
എന്തെങ്കിലും വൈകല്യങ്ങളുണ്ടോ: ____________________  ഉണ്ടെങ്കിൽ എന്ത് ____________________
രോഗാവസ്ഥ / ശാസ്ത്രക്രിയ നടന്നിട്ടുണ്ടോ:______________________________

പ്രധാന ചോദ്യാവലി:
1. നിങ്ങൾക്കുള്ള സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്: ____________________________________
2. ദിവസത്തിൽ ശരാശരി എത്ര സമയം ഉറക്കം കിട്ടുന്നു? : _____________________________
3. ആഹാര ശീലങ്ങൾ എന്തൊക്കെയാണ്? (കൃത്യ സമയത്ത് ആഹാരം? ഫാസ്റ്റ് ഫുഡ് ഉപയോഗം ഫാസ്റ്റ് ഫുഡ് മുതലായവ)?: _____________________________________________
4. വ്യായാമം ചെയ്യുന്നതുണ്ടോ? എത്ര നേരം?: 1. _________________________
2. _________________________
3. _________________________
5. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ?:
6. ആരോഗ്യ പരിശോധന നടത്തുന്നതുണ്ടോ? ഒരു വർഷത്തിൽ എത്ര പ്രാവശ്യം?
7. രോഗം ഉണ്ടാകുമ്പോൾ സ്വകാര്യ ആശുപത്രിയിലോ സർക്കാർ ആശുപത്രിയിലോ പോകുന്നത്. : _____________________________________________
8. മരുന്നുകൾ ജൻ ഔഷധിയിൽ നിന്ന് വാങ്ങുന്നുണ്ടോ?:  _____________________________________________
ഉണ്ടെങ്കിൽ ഏതൊക്കെ?: _____________________________________________
9. സപ്ലിമെന്റുകൾ ഉപയോഗിക്കുന്നുണ്ടോ?: _____________________________________________
ഉണ്ടെങ്കിൽ ഏത്? എന്തിന്?
10. മെഡിക്കൽ ഇൻഷുറൻസ് ഉണ്ടോ?: ________________________________________________

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 1.
“മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘നിലനില്പീയം’ (വി.കെ.എൻ)യും ‘പ്രത്യാശയുടെ കിരണങ്ങൾ’ (പുനത്തിൽ കുഞ്ഞബ്ദുള്ളയും, വാക്കുകൾ അടിസ്ഥാനത്തിൽ നൽകുന്ന ചർച്ച.
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 പങ്കെടുക്കുന്നവർ:

  1. ഭാഷാദ്ധ്യാപകൻ / മലയാള പണ്ഡിതൻ – സാഹിത്യാശയങ്ങൾ വിശദമാക്കാൻ
  2. ആഹാരവിദഗ്ധൻ / ഡയറ്റിഷ്യൻ – ആരോഗ്യം സംബന്ധിച്ച് അഭിപ്രായം നൽകാൻ
  3. ചിത്രകാരൻ / മീഡിയാ വിദഗ്ധൻ – കാർട്ടൂണിന്റെയും ദൃശ്യപ്രഭാവത്തിന്റെയും പ്രസക്തി
  4. ഒരു വിദ്യാർത്ഥി പ്രതിനിധി – യൗവനത്തിൽ ഭക്ഷണശീലങ്ങൾ എങ്ങനെ മാറുന്നുവെന്നു പങ്കുവയ്ക്കാൻ
  5. സാമൂഹിക പ്രവർത്തകൻ ഭക്ഷണശീലങ്ങൾ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്താൻ

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 3 മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 ഭക്ഷണ ക്രമീകരണ വിദഗ്ദ്ധൻ (dietitian)
1. സംസാരക്കുന്ന വിഷയം: നിലനില്പീയം (വി.കെ.എൻ)
• അതിരുകടന്ന – മലയാളിയുടെ ഭക്ഷണ തൃഷ്ണയുടെ കാഴ്ചപ്പാട് ആണ് നിലനിീയം.
• അവസാനത്തിലെ ചോദ്യത്തിൽ (“അവിടെയും ഇഡ്ഡലി തന്നെയല്ലേ?’) ആഹാരത്തെ മരണത്തിനു പോകുമ്പോ കൂടെ കൂട്ടുന്ന ഒരു ഹാസ്യവീക്ഷണം ഇവിടെ വ്യക്തമാക്കുന്നു.
• ആഹാരമാണ് രോഗം എന്ന ആധുനിക വാസ്തവത്തെയാണിവിടെ പ്രതിനീധീകരിക്കുന്നത്.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 സാമൂഹ്യ പ്രവർത്തകൻ
2. സംസാരിക്കുന്ന വിഷയം : പ്രത്യാശയുടെ കിരണങ്ങൾ (പുനത്തിൽ കുഞ്ഞബ്ദുള്ള):
ദരിദ്രന് – ഭക്ഷണം മാത്രമല്ല, ചികിത്സക്കും കൈവശം പണമില്ല.
സമ്പന്നന് – ശരീരത്തിൽ തകരാറില്ലെങ്കിലും ‘രോഗം’ ആഗ്രഹിക്കുന്നു.
ഭക്ഷണവും മരുന്നും സദൃശമാകുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ, അപവ്യാഖ്യാനങ്ങൾ എന്തൊക്കെ എന്നതിന്റെ ആഖ്യാനമാണ് ഈ കഥ. കഥാകാരൻ സമകാലികതയിൽ നിന്ന് ചോദ്യം ചെയ്യുന്നു.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 കാർട്ടൂണിസ്റ്

Question 1.
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 4 കാർട്ടൂൺ വിശകലനം:
സംസാരിക്കുന്ന വിഷയം
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 5
ബർഗർ ഒരു രോഗിയെ പോലെ ഐ.വി. ഡ്രിപ്പിൽ.
അസ്വസ്ഥതയിലായ ഭക്ഷണരീതികളുടെ പ്രതീകമായാണ് ഇവിടെ കാണുന്ന കാർട്ടൂൺ.
“ആഹാരമാണ് രോഗം” എന്ന ആധുനിക വാസ്തവത്തെ വ്യംഗ്യാത്മകമായി പ്രതിനിധീകരിക്കുന്നു. അതിവേഗ ജീവിതത്തിലെ ജങ്ക് ഫുഡ് ആസക്തി, മനോവൈകല്യങ്ങൾ, ചടുലത എന്നിവയുടെ പര്യായമാണ് ഈ ചിത്രം.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 6 വിദ്യാർത്ഥി: ചർച്ചാവിഷയങ്ങൾ:

  • ഭക്ഷണശീലങ്ങളിലെ മാറ്റങ്ങൾ – കാലഘട്ടങ്ങളിലെ വ്യത്യാസം. ഇവയെല്ലാം തന്നെ ഇന്നത്തെ ആരോ ഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.
  • പണ്ടത്തേ ഭക്ഷണരീതികൾ എങ്ങനെ അതിന്റെ സ്വാഭാവികത നിലനിർത്തിയിരുന്നു എന്ന് ചിന്തിക്കേ ണ്ടിയിരിക്കുന്നു. പ്രത്യേകമായി ആരോഗ്യപരിപാലന പ്രയത്നങ്ങൾ കൂടാതെ തന്നെ പൗരാണികർ രോഗത്തെയും മരണത്തേയും അതിജീവിച്ചില്ലേ. അത് ഭക്ഷണരീതി ഒന്നുകൊണ്ട് തന്നെയല്ലേ.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 അധ്യാപകൻ വിശകലനം /സംക്ഷേപം

  1. കഥയാകട്ടെ, കാർട്ടൂൺ ആകട്ടെ ബോധവൽക്കരണ സന്ദേശങ്ങൾ ആകട്ടെ, എങ്ങനെ ഇതിനെ ഉൾ ക്കൊള്ളണം എന്ന് വിദ്യാർഥികൾ മനസിലാക്കണം.
  2. ഭക്ഷണ സംസ്കാരവും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അധ്യാപനത്തിൽ അതും ഉൾകൊള്ളണം.

തുടർപ്രവർത്തനങ്ങൾ

Question 1.
‘പുല്ല് തിന്നാറുണ്ടോ?’ എന്ന ഡോക്ടറുടെ ചോദ്യം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Answer:
ഇത് ഒരു പരിഹാസാത്മകമായ ചോദ്യം ആണ്, രോഗിയുടെ ദാരിദ്ര്യവും അയാളുടെ ഭക്ഷണാപൂരകങ്ങളുടെ അഭാവവുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷീണവും പോഷകാഹാരക്കുറവും മൂലമുള്ള അവസ്ഥയെ ഡോക്ടർ പരിഹസിക്കുന്നു.

ശാരീരിക ക്ഷീണം പോഷകാഹാരക്കുറവു മൂലമാണെന്ന് മനസ്സിലാക്കുന്ന ഡോക്ടർ പാൽ കുടിക്കാ റുണ്ടോ? പോക്ഷക ആഹാരം കഴിക്കാറുണ്ടോന്നൊക്കെ ചോദിക്കുമ്പോൾ രോഗി ഇല്ലെന്ന് മറുപടി പറയുന്നു… അവശ്യമായ ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നതിനാലാണ് ഡോക്ടർ പുല്ല് തിന്നാറുണ്ടോന്ന് അല്പ്പം ദേഷ്യത്തോടെയും ഹാസ്യത്തോടെയും ചോദിക്കുന്നത്. സത്യത്തിൽ അതിനു പോലും വകയില്ലെന്ന് പറയുന്ന രോഗിയിലൂടെ അവന്റെ നിസഹായാവസ്ഥ വെളിപ്പെടുന്നു.

അല്പം മാത്രമായ സംഭാഷണം കൊണ്ട് വ്യക്തമായ ചിത്രം നൽകാൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് കഴിഞ്ഞിട്ടുണ്ട്.

Question 2.
ധനികൻ കഥയിലെ ഇരുണ്ട യാഥാർഥ്യത്തെയും പ്രഹസനാത്മകതയെയും തമ്മിൽ പൊരുത്തപ്പെടു ത്തിക്കാണിക്കുക.
Answer:
നിർദ്ധൻ ഇരുണ്ട യാഥാർഥ്യത്തെയും ധനികൻ കഥയിലെ പ്രഹസനാത്മകതയെയും വെളിപ്പെടുത്തുന്നു. കഥയുടെ ആദ്യഭാഗത്തിൽ ദാരിദ്ര്യവും ചികിൽസയുടെ അഭാവവും ഒരു ഗൗരവതര യാഥാർത്ഥ്യമായി പ്രത്യക്ഷപ്പെടുന്നു. പിന്നീടുള്ള ഭാഗത്ത്, ധനികൻ രോഗമില്ലാതെ ‘രോഗിയായിരിക്കാൻ’ ആഗ്രഹിക്കുന്നതിലൂടെ പ്രഹസനാത്മകതയാണ് പ്രകടമാകുന്നത്. ഈ രണ്ട് പശ്ചാത്തലങ്ങൾ ഒരേ ആശുപത്രിയിൽ നടക്കുന്നു എന്നത് തന്നെയാണ് കഥയുടെ വിമർശനാത്മക ശക്തി.

Question 3.
ധനികൻ രോഗം കിട്ടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം എന്താണ്?
Answer:
അദ്ദേഹം ചികിത്സയും പരിചരണവും ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു ‘രോഗിയായി’ എന്ന പദവിയോടെ ആശുപത്രിയിലും സമൂഹത്തിലും അംഗീകാരവും ശ്രദ്ധയും കിട്ടുന്നു എന്ന ധാരണയാണ് അതിന്റെ പിന്നിൽ.

Question 4.
സന്തുകുമാർ രോഗികളെ കണ്ട് സംസാരിക്കുന്ന രീതി എങ്ങനെയാണ്?
Answer:
അദ്ദേഹം ദരിദ്രരോടും സമ്പന്നരോടും വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നത്. ദരിദ്രരോട് ആദ്യം അവരുടെ നിരുത്തരവാദപരമായ രീതിയോടുള്ള എതിർപ്പും പിന്നീട് കരുണയും കാണിക്കുമ്പോൾ, സമ്പന്നരോട് വിനോദത്തോടെ മറുപടി പറയുന്ന ചിരിപകർച്ചയായ സമീപനം ആണ്.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 5.
രോഗികളുടെ ജീവിതസത്യങ്ങൾ ഏതൊക്കെയാണ് കഥയിൽ വെളിപ്പെടുത്തപ്പെടുന്നത്?
Answer:

  • സാമ്പത്തികമായ പരാധീനത.
  • പോഷകാഹാരത്തിനും മരുന്നിനും അളവറ്റ അഭാവം.
  • ചികിത്സ ലഭിക്കാൻ പോലും താങ്ങില്ലായ്മ.
  • സമൂഹത്തിന്റെ വ്യാജ പരിഗണനകളും ഒട്ടുമിക്ക സമയത്തും അവഗണനയും.
  • സമൂഹത്തിലെ രണ്ടു തട്ടുകളിൽ വിഭജിക്ക പെടുന്ന സാധാരണക്കാരുടെ ജീവിത യഥാർത്യങ്ങൾ.

Question 6.
‘ഉണ്ടവന് പായ കിട്ടാഞ്ഞിട്ടും ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ടും’ എന്ന പഴഞ്ചൊല്ല് ഈ കഥയുമായി എങ്ങനെ ബന്ധപ്പെടുന്നു?
Answer:
‘ഉണ്ടവന് പായി കിട്ടാഞ്ഞിട്ടും ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ടും’ എന്ന പഴഞ്ചൊല്ല് ഈ കഥയുമായി എങ്ങനെ ബന്ധപ്പെടുന്നു?

പാവപ്പെട്ടവന് കഴിക്കാൻ പോലും ഒന്നുമില്ലാത്തപ്പോൾ, സമ്പന്നൻ അരോഗ്യത്തോടെയും ആഹാരസൗകര്യങ്ങളോടെയും കൂടി ചികിത്സാ പരിഗണന തേടുന്ന അവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്. സമാനമായി, ഇല്ലാത്തവന് അത്യാവശ്യവും ലഭിക്കാത്തപ്പോൾ ഉള്ളവന് ആവശ്യത്തിലധിക വും ലഭിക്കുന്നു.

ഈ കഥയിലെ രണ്ടു കഥാപാത്രങ്ങളെ ഉദാഹരിച്ചാൽ ഒരാൾക്ക് ആവശ്യമായ ഭക്ഷണം ചികിത്സ ഒന്നും ലഭിക്കുന്നില്ല. രണ്ടാമന് ഇതെല്ലാം ഉണ്ട്, പക്ഷെ അവനു ഇനിവേണ്ടത് മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധിക്കപെടുകയും പരിഗണിക്കപെടുകയും വേണം എന്നതാണ്. തനിക്ക് ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങളിൽ അയാൾ തൃപ്തനല്ല. മറ്റുള്ളോരുടെ ഇല്ലായ്മയിൽ സഹായം ആകാൻ കഴിമായിരുന്നിട്ടും തന്റെ മാത്രം സ്വകാര്യ സുഖങ്ങൾക്ക് പുറകെ ആണ് ആ വ്യക്തി.
ഇവിടെ കൊടുത്ത പഴമൊഴിയിലെ ഉണ്ടവനും ഉണ്ണാത്തവനും ഈ കഥാപാത്രങ്ങൾക്ക് യോചിക്കുന്നു

Question 7.
ഈ കഥയിലെ ഡോക്ടറും രണ്ടുവിധം രോഗികളും മലയാള സാമൂഹ്യരൂപാന്തരത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്ന് വിശകലനം ചെയ്യുക.
Answer:
ഡോക്ടർ: ഒരു പരമ്പരാഗത സംവിധാനത്തെ പ്രതിനിധീകരിക്കുന്നു; അദ്ദേഹം രോഗവും രോഗിയെയും മനസിലാക്കാനാകുന്നയാളാണ് ആദ്യം അവഗണിചെങ്കിലും പിന്നീട് സഹാനുഭൂതിയോടെ സംസാരിക്കുന്നു. ധനികനായ വ്യക്തിയോട് ഒട്ടും മുഷിയാതെ തുടരുന്നു. തന്റെ മുന്നിൽ വന്നിരിക്കുന്ന ധനികനായ വ്യക്തിയിൽ നിന്ന് യാതൊരുവിധ ചൂഷണത്തിന് തുനിയാതെ അവരുടെ ആ മാനസികാവസ്ഥയെ ചിരിച്ചുകൊണ്ട് ലഘുകരിക്കുന്നു..

ദരിദ്രൻ: പൊതു ജനങ്ങളുടെ പ്രതിനിധിയാണ്, ജീവിതപ്രതിസന്ധികളിലൂടെയുള്ള വടംവലിയിൽ പരാധീനത അനുഭവിക്കുന്ന, ശരിക്കും ചികിത്സ ആവശ്യമായ വ്യക്തി. മാനസികവും ശരീരികവുമായി തളർച്ച നേരിടുന്ന അയാൾക്ക് അർഹമായ ആവശ്യങ്ങൾക്ക് പോലും സഹായമോ മറ്റോ ലഭിക്കുന്നില്ല.

ധനികൻ: സമ്പന്നവൃന്ദത്തെ പ്രതിനിധീകരിക്കുന്നു, ആരോഗ്യപ്രശ്നങ്ങളോ മറ്റ് പരാധീനതകളോ ഇല്ലാത്ത ജീവിതത്തെ ഒരു അഭിമാന പ്രദർശനമായി കാണുന്നു. യാതൊരുവിധത്തിലും. തനിക്ക് ലഭിച്ചിട്ടുള്ള സാമ്പത്തികവും ആരോഗ്യവും ആയിട്ടുള്ള മികവുകളെ അദ്ദേഹം കാണുന്നേയില്ല. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നതുപോലെ ആരോഗ്യമുള്ളയാൾ ആരോഗ്യമില്ലായ്മയെ ആഗ്രഹിക്കുന്നു.

ഈ മൂന്നു കഥാപാത്രങ്ങളും സമൂഹത്തിലെ വിഭജനത്തിന്റെ നൂതന രീതിയെ ആണ് വരച്ചു കാണിക്കുന്നത്. ജാതീയതയുടെയും, നിറത്തിന്റെയും പേരിലുള്ള പ്രക്ഷോപങ്ങൾ നമ്മൾ കണ്ടതാണ് എന്നാൽ ഇന്നും പൂർണമായ സമത്വം നേടിയിട്ടില്ലെന്നതിന്റെ തെളിവുകളായാണ് കുഞ്ഞബ്ദുള്ള യുടെ ഈ കഥാപാത്രങ്ങൾ നിലകൊള്ളുന്നത്

Question 8.
‘മരുന്ന്’ എന്ന കഥയിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ ശ്രമിക്കുന്നത്? ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം എങ്ങനെ തെളിയിക്കുന്നു?
Answer:
പുനത്തിൽ കുഞ്ഞബ്ദുള്ള സാഹിത്യഭാഷയും തമാശയും ഉപയോഗിച്ച് ഒരു ഗൗരവമുള്ള സാമൂഹ്യ സത്യമാണ് തുറന്നു കാണിക്കുന്നത്. ദരിദ്രന്റെ ചികിത്സാ പ്രാധാന്യവും അവഗണനയും, സമ്പന്നന്റെ രോഗാഭിമാനവും ചികിത്സാരീതികളും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമാകുന്നു.

വിഭജനത്തിന്റെ നൂതന രീതിയെ ആണ് വരച്ചു കാണിക്കുന്നത്. ജാതീയതയുടെയും, നിറത്തിന്റെയും പേരിലുള്ള പ്രക്ഷോപങ്ങൾ നമ്മൾ കണ്ടതാണ് എന്നാൽ ഇന്നും പൂർണമായ സമത്വം നേടിയിട്ടില്ലെന്നതിന്റെ തെളിവുകളായാണ് കുഞ്ഞബ്ദുള്ള യുടെ ഈ കഥാപാത്രങ്ങൾ നിലകൊള്ളുന്നത്.

ഇവിടെ ദാരിദ്ര്യം ഒരു വ്യക്തി യെ നിലനിൽ തന്നെ കഷ്ടപ്പെടുത്തുമ്പോ അതിസമ്പത്ത് ഒരു വ്യക്തിയെ മിതമായ ജീവിതം നയിക്കുന്നത് നിലവാര കുറവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. സമഭാവനയുടെ അഭാവമാണ് അഥവാ ദാരിദ്ര്യത്തിന്റെയും ധനത്തിന്റെയും അന്തരം ആണ് ഈ കഥയുടെ ആത്മാവ്.

Question 9.
‘ആരോഗ്യം എല്ലാം തന്നെയല്ലെങ്കിലും എല്ലാം ആരോഗ്യത്തിന്റെയാകണം’ – ഈ ആശയത്തെ ആസ്പദമാക്കി ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:

  • ആരോഗ്യം എല്ലാം തന്നെയല്ലെങ്കിലും, എല്ലാം ആരോഗ്യത്തിനായിരിക്കണം.
  • ശരിയായ ഭക്ഷണവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാനം.
  • ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് പോഷകാഹാരം ലഭ്യമാകണം.
  • എല്ലാവിധ ചികിത്സാ സൗകര്യങ്ങൾക്കും എല്ലാവർക്കും ലഭ്യമാവണം

ഈ പറഞ്ഞ വിഷയങ്ങൾ പ്രതിപാദിക്കും വിധത്തിൽ കൂട്ടുകാരുടെ ആശയങ്ങൾക്കും സങ്കല്പങ്ങൾക്കും അനുസരിച്ച് പോസ്റ്റർ നിർമ്മിക്കൂ…

ഒന്ന് രണ്ടു മാതൃകകൾ ഇവിടെ നൽകുന്നു.
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 7

Question 10.
ഒരു സർക്കാർ ആശുപത്രിയിലെ പ്രതിദിന സാക്ഷ്യങ്ങൾ ആസ്പദമാക്കി ഒരു ഡോക്ടറുടെ ദിനകുറിപ്പുകൾ എന്ന ശീർഷകത്തിൽ അനുഭവം കുറിപ്പ് എഴുതു.
Answer:
ശീർഷകം: ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ ദിനകുറിപ്പ്
രാവിലെ 9 മണിക്ക് തന്നെ ഒ.പി.യിലെ വരാന്തയിൽ നീണ്ട നിരയാണ്.
പാവപ്പെട്ടവരുടെ പലരുടെയും മുഖങ്ങളിൽ ആശയക്കുഴപ്പവും ഭീതിയും. പലർക്കും വേണ്ടത് പോഷക ആഹാരമാണ്, മരുന്നല്ല. കുട്ടികൾക്കെങ്കിലും പോഷകഹാരം കൊടുക്കാൻ വിദ്യാലയങ്ങളിലൂടെ സംവി ധാനം ഉണ്ടായിരിക്കെ അതിന്റെ കാലാവധിയും അളവും വേണ്ടത്രയുണ്ടോ എന്നുള്ളത് പുനർവിചിന്തനം വേണ്ടിയിരിക്കുന്നു.

നിർധന രോഗികൾ സ്വീകരിക്കുന്ന സർക്കാർ ആശുപത്രികളിൽ പോഷകാഹാരത്തിന് പ്രത്യേക സംവിധാനം ഒരുക്കേണ്ടതാണ്.

ഇതിനിടയിലും മറച്ചുവെക്കാൻ ആവാത്ത ചില നഗ്നസത്യങ്ങൾ ഉണ്ട്. ഒരു സമ്പന്നൻ വന്നത്, രോഗമില്ലെങ്കിലും എല്ലാ പരിശോധനകളും ആവശ്യപ്പെട്ടുകൊണ്ടാണ്. രോഗിയായിരിക്കാൻ ആഗ്രഹം എന്നതാണ് അവന്റെ ആവശ്യം. എത്ര വിചിത്രമായ വൈരുദ്ധ്യങ്ങൾ.

തനിച്ചായിരിക്കുമ്പോ, ചിന്തിക്കുകയാണ് – ഞാൻ ചികിത്സ നൽകുന്ന ശരീരത്തിനാണ്. എന്നാൽ മരുന്ന് ഫലപ്രദമാവാൻ വേറെയും ചില ഘടകങ്ങൾ ആവശ്യമായിട്ടുണ്ട്. അവയൊന്നും ഇല്ലാതെ വൈദ്യശാസ്ത്രം അപൂർണ്ണമാണ്. ഞാൻ നിസ്സഹായനും ….

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Notes Unit 2 ആയുരാരോഗ്യസൗഖ്യം

ഈ പഴഞ്ചൊല്ലുകൾ മലയാളത്തിലെ സമൃദ്ധമായ അർത്ഥം ഉള്ളതാണ്
• *എല്ലുമുറിയെ പണിതാൽ
പല്ലുമുറിയെ തിന്നാം.*
കഠിനാധ്വാനം വിജയം ഉണ്ടാക്കുന്നു എന്നർത്ഥം
ഒരു കാര്യം ചെയ്തെടുക്കുവാൻ വളരെ പരിശ്രമം ആവശ്യമെങ്കിലും
കഠിനപരമായ ആ പ്രവർത്തിയെ പൂർത്തീകരിക്കുകയാണെങ്കിൽ ഏറ്റവും സന്തോഷത്തോടെയും ആഗ്രഹിക്കുന്ന തരത്തിലും അതിന്റെ ഫലം അനുഭവിക്കാൻ സാധിക്കും.

• *അരവയറുണ്ടാൽ ആരോഗ്യം.*
ആരോഗ്യം നിലനിർത്താൻ ഒരാളുടെ വയറു തീർത്തും നിറയേണ്ടതില്ല; പകുതിവയർ ഭക്ഷണം മാത്രം മതിയാകും. അതികമായ ഭക്ഷണം ആരോഗ്യം നഷ്ടമാക്കും.
‘സംയമനമാണ് ആരോഗ്യമെന്നത്.’

• *ആധി കൂടിയാൽ വ്യാധി.*
മനസ്സിലുള്ള ആശങ്കയും ഉത്കണ്ഠയും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. അതായത് മാനസിക സമ്മർദ്ദം ശരീരത്തിന് ബാധകമായ രോഗങ്ങൾക്കു കാരണമാകും. മാനസിക സമാധാനം ആരോഗ്യമാവുന്നു.’

• *പയ്യെത്തിന്നാൽ പനയും തിന്നാം.*
വളരെ ശ്രദ്ധയോടുകൂടിയും പരിചരണത്തോടുകൂടിയും ചെയ്യുകയാണെങ്കിൽ വലിയ ചില കാര്യങ്ങൾ അനായാസത്തോടെ തീർക്കുവാൻ സാധിക്കും. നമ്മൾ ഒരു കാര്യം അതി വേഗത്തിലും അശ്രദ്ധമായും ചെയ്യുകയാണെങ്കിൽ അതിൽ പാകപ്പിഴകൾ വന്ന് വീണ്ടും ആവർത്തിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറില്ലേ.

ഉദാഹരണത്തിന് പഠിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ എല്ലാ ദിവസവും കുറച്ചു മാത്രം എടുത്ത് പഠിച്ചു പോരുകയാണെങ്കിൽ ആ ശ്രമം വളരെ വലിയ റിസൾട്ട് ഉണ്ടാക്കും.

• *നടന്നു കൊയ്താൽ ഇരുന്നുണ്ണാം*.
സാധിക്കുന്ന കാലത്ത് നമ്മൾ കഠിനമായി ജോലി ചെയ്താൽ പിന്നീട് വിശ്രമത്തോടെയും ആനന്ദത്തോടെയും ജീവിക്കാം.

പരിശ്രമമാണ് സമൃദ്ധിയിലേക്കുള്ള വഴി
ഈ ചൊല്ലുകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം ഇവയെല്ലാം തന്നെ ആരോഗ്യസംരക്ഷണത്തെയും ഭക്ഷ ണത്തെയും ഉദാഹരിച്ചുള്ളതാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങളും അത്തരത്തിലുള്ളത് തന്നെയാണ്. ഒപ്പം മിടിക്കുന്നത് എന്ന കവിതയിൽ ഹൃദയം മറ്റ് അവയവങ്ങളും നമ്മുടെ ശരീരത്തിന് അകത്തുനിന്ന് നമ്മെ പിന്തുണയ്ക്കുന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ് നന്നായി ജീവിച്ചു പോകുന്നതിന് അവയവങ്ങളുടെ ആരോഗ്യവും പ്രധാനം തന്നെയല്ലേ….?

നിലനില്പ്പിയം എന്നുള്ള പാഠഭാഗത്തെ പോഷകാഹാരങ്ങൾ കഴിച്ച് നമ്മുടെ അവയവങ്ങളെ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

സ്നേഹപൂർവ്വം അമ്മ എന്ന സുഗതകുമാരിയുടെ കത്ത് രൂപത്തിൽ ഉള്ള കഥയിൽ ലഹരിയുടെ ഉപയോഗം മൂലം എല്ലാവിധ അവയവങ്ങളെയും ബാധിക്കുന്ന രോഗവും ദാരുണാവസ്ഥയും വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ ചൊല്ലുകൾ ഇന്നും എന്നും നാവിലും മനസ്സിലും ഉണ്ടാവേണ്ടത് തന്നെ.

പ്രത്യാശയുടെ കിരണങ്ങൾ Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and പ്രത്യാശയുടെ കിരണങ്ങൾ Prathyashayude Kiranangal Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Prathyashayude Kiranangal Summary

Prathyashayude Kiranangal Summary in Malayalam

പ്രത്യാശയുടെ കിരണങ്ങൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
പ്രത്യാശയുടെ കിരണങ്ങൾ Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ നിന്ന് എം.ബി.ബി.എസും നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ‘സ്മാരകശിലകൾ’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

പാഠസംഗ്രഹം

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘മരുന്ന്’ എന്ന കഥ രണ്ടു വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളിലൂടെയാണ് ഒരെളിയവനും സത്യസന്ധനുമായ ഒരു ശിപായി, മറ്റേത് ധനവുമു ള്ളതും ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ ഉത്സുകനുമായ ഒരു വ്യാജരോഗി ഈ കഥ സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തിൽ സമൂഹത്തിലെ അസമത്വങ്ങളും ഇരട്ടത്താപ്പുകളും കാഴ്ചവെക്കുന്നു. ഈ കഥ തമാശാപൂരിതമായ ഒരു അനുഭവം മാത്രമല്ല, മറിച്ച് സമ്പ ന്നർക്കും പാവപ്പെട്ടവർക്കുമിടയിലെ വ്യത്യസ്ത സമീപനങ്ങളെ സാമൂഹികമായി കടുപ്പിച്ച വിമർശനാത്മകമായ ഒരു ദർശനവുമാണ് – പ്രത്യേകിച്ചും ആരോഗ്യപരമായ പരിചരണത്തിൽ പോലും.
പ്രത്യാശയുടെ കിരണങ്ങൾ Summary in Malayalam Class 8 2
കഥയുടെ ആദ്യഭാഗം ഒരു യാഥാസ്ഥിതിക രൂപത്തിലാണ്. ശാരീരികവും മാനസികവുമായ ക്ഷീണത്തിൽ കഴിയുന്ന ഒരു സാധാരണ ശിപായിയാണ് ആദ്യരോഗി. കൈക്കൂലി വാങ്ങാത്ത, വിശ്വാസമുള്ളവൻ. ആരോഗ്യസംരക്ഷണ സംവിധാനത്തിൽ അവൻ അനുഭവിക്കുന്ന നിവർത്തികേടുകളും അവഗണനയും കഥ കേന്ദ്രീ കരിക്കുന്നു. അവന്റെ ദുരിതം കേട്ടപ്പോഴും ഡോക്ടർ സന്തുകുമാറിൽ ആദ്യം കാണുന്ന പ്രതികരണം പരിഹാസവും അസഹിഷ്ണുത യുമാണ്. ഡോക്ടറുടെ ഭാവം പിന്നീട് സ്നേഹത്തിലേക്കും കരുണയിലേക്കും മാറുന്നു. ശരിയായ ചികിത്സ അല്ലെങ്കിലും മരുന്ന് നൽകേണ്ട അവസ്ഥയില്ലെങ്കിലും, പോഷകാഹാരക്കുറവാണ് രോഗം. അതിനാൽ ഡോക്ടർ സപ്ലിമെന്റുകളും ടോണിക്കുമാണ് നൽകുന്നത് – ആത്മീയ പിന്തുണയ്ക്കും ശാരീരിക സംരക്ഷണത്തിനും അടിയന്തരമായി വേണ്ടത്.

പ്രത്യാശയുടെ കിരണങ്ങൾ Summary in Malayalam Class 8

ധനികന്റെ വരവോടെ തുടങ്ങുന്ന കഥയുടെ രണ്ടാം ഭാഗം ഒരു തമാശരൂപേണയാണ്. ഡോക്ടർ സന്തുകുമാറിന്റെ അടുത്തേക്ക് ഒരുവൻ കൂടി വരുന്നു ധനവും ആഡംബരവുമുള്ള ഒരു സ്ഥിരം “രോഗി”. രാസപരിശോധനകളും സ്കാനിംഗുകളും മരുന്നുകളുമൊക്കെ അവന്റെ ആവശ്യങ്ങളാണ്. ശരീരത്തിൽ യാതൊരു രോഗലക്ഷണവുമില്ലെങ്കിലും ധനികരായ സുഹൃത്തുക്കൾ ആഢ്യാത്തോടെ പറയുന്ന പ്രമേഹവും മറ്റും തനിക്കും വരണമെന്ന് ആഗ്രഹിക്കുകയും സുഹൃത്തുക്കളെപ്പോലെ തന്നെ, മരുന്നുകൾ കഴിക്കണം, അതുവഴി ആരോഗ്യം സംരക്ഷിക്കണം എന്നതാണ് അവന്റെ ലക്ഷ്യം. അവന്റെ സംഭാഷണവും കോമാളിത്തവും കൊണ്ട് കഥ തമാശയോടെയും വിമർശനത്തോടെയും മുന്നേറുന്നു.

ദുരിതം അനുഭവിക്കുന്നവർക്കു പോഷക ആഹാരവും മരുന്നും കിട്ടാൻ ബുദ്ധിമുട്ടാണ്, അതേസമയം വെറും ‘വ്യാജരോഗങ്ങൾ’ ഉള്ളവർക്കു കൂടി സേവനങ്ങൾ ലഭിക്കുന്നു. സമൂഹത്തിലെ രണ്ടു തട്ടിൽ കിടക്കുന്ന ജനതയെ പരിചയപ്പെടുത്തുകയും അവയെ തിരിച്ചറിയാത്ത സമ്പന്നവർക്കു നേരെയുള്ള വിമർശനവും ആണ് കഥയുടെ ഭാവം. നിസ്വാർഥ സേവനത്തിനും ത്യാഗത്തിനും അംഗീകാരം ലഭിക്കാത്ത സമൂഹമാണ് നമ്മുടേതെന്നുള്ള സത്യവും എഴുത്തുകാരൻ നമ്മളിലേക്ക് കൊണ്ടുവരുന്നു.

‘മരുന്ന്’ എന്ന കഥയിൽ പുനത്തിൽ കുഞ്ഞബ്ദുള്ള ഹാസ്യത്തിന്റെ മറക്കുട ചെരിച്ചു പിടിച്ച്, സാമാന്യ മനുഷ്യന്റെയും ധനികന്റെയും വ്യത്യസ്ത ജീവിതങ്ങളും അവർക്കുള്ള ചികിത്സാരീതിയുടെയും വ്യത്യാസങ്ങളും വിജയകരമായി ആവിഷ്ക്കരിക്കുന്നു. ജീവിത യാഥാർത്ഥ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു, വലിയ സാമൂഹ്യപാഠങ്ങൾ നൽകുന്ന ഈ ചെറുകഥ, ആനുകാലിക പ്രസക്തിയും നിരന്തര ചിന്താവിഷയവുമാണ്.

പുതിയ പദങ്ങൾ

കലശലായ ക്ഷീണം = അധികമായ തളർച്ച;
ശിപായി = സൈനികൻ, അഥവാ പൊതു സേവന മേഖലയിൽ ജോലി ചെയ്യുന്ന (lower grade) ഉദ്യോഗസ്ഥൻ
മുന്തിയ = ഉത്തമ ഗുണമുള്ള
തരം കിട്ടുമ്പോൾ = അവസരമുണ്ടാകുമ്പോൾ
പ്രത്യാശയുടെ = ആശയുടെ തുടക്കം, ആത്മവിശ്വാസം ഉണരുന്ന നിമിഷം
ഒ.പി. (Out Patient) = ആശുപത്രിയുടെ പുറം രോഗികളുടെ വിഭാഗം
സ്ഥിരം = പതിവായി
കാലയവനിക = കാലമാകുന്ന കർട്ടൻ
പുതി = ആഗ്രഹം
കടുക്കൻ = ചെവിയിൽ അണിയുന്ന ആഭരണം
ഭ്രമം = ആസക്തി
പരിവാരങ്ങൾ = കൂടെയുള്ളവർ

പെരുമഴയത്ത് Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and പെരുമഴയത്ത് Perumazhayath Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Perumazhayath Summary

Perumazhayath Summary in Malayalam

പെരുമഴയത്ത് Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം
പെരുമഴയത്ത് Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയാണ് ദേവകി നിലയങ്ങോട്. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ് ജനിച്ചത്. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ് ഭർത്താവ്. അച്ഛൻ കൃഷ്ണൻ സോമയാജിപ്പാട്. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ പാർവ്വതി അന്തർജനം. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകർത്തി എഴുതി. അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധ നേടിയിരുന്നു. ‘നഷ്ടബോധങ്ങളില്ലാതെ’, ‘യാത്ര കാട്ടിലും നാട്ടിലും’, ‘വാതിൽ പുറപ്പാട്’ എന്നിവയാണ് പ്രധാന കൃതികൾ. 2023 ജൂലൈ ആറിന് 95-ാം വയസ്സിൽ തൃശ്ശൂരിലെ വീട്ടിൽ വച്ച് അന്തരിച്ചു.

പെരുമഴയത്ത് Summary in Malayalam Class 8

പാഠസംഗ്രഹം

‘പെരുമഴയത്ത്’ എന്ന ഈ ലേഖനം, എഴുത്തു കാരിയുടെ ബാല്യകാലത്തിന്റെ നന്മകളും ഭീതികളും നിറഞ്ഞ ഓർമ്മ ക്കാഴ്ചകളാണ് പങ്കുവെക്കുന്നത്. മൂക്കുതല ദേശത്തിന്റെ ഭൂഭാഗവും ജലസമ്പത്തുമായി ചേർന്ന സാമൂഹ്യ ജീവിതവുമാണ് പാഠത്തിന്റെ പശ്ചാത്തലമാകുന്നത്.
പെരുമഴയത്ത് Summary in Malayalam Class 8 2
മൂക്കുതലയുടെ മൂന്നുഭാഗവും കായലാൽ ചുറ്റപ്പെട്ടതാണ്. ഈ കായലുകൾക്കു ‘കടവ്’ എന്നായിരുന്നു പഴയ പേരുകൾ. പ്രദേശ വാസികൾക്ക് കായൽ കടക്കാൻ തോണിയാ യിരുന്നു ഏക മാർഗം. വലിയ തറവാടു കൾക്കു സ്വന്തം തോണിയുണ്ടായിരിക്കും, അതു പോലെ തന്നെ തോണികുത്താൻ അറിയുന്ന വാല്യകാരും ഉണ്ടാകും. കായൽ വറ്റിച്ചാണ് പുഞ്ചകൃഷി നടത്തുന്നതും, ചക്രം ചവിട്ടി വെള്ളം തേവിയുള്ള കഠിനാധ്വാ നത്തോടെയാണത് നടക്കുന്നത്. ആ രാത്രി കാലത്തെ തേക്കു പാട്ടുകൾ എഴുത്തുകാരന്റെ മനസ്സിൽ രസമുളവാക്കുന്ന ഓർമ്മകളാണ്.

പക്ഷേ, ഈ ജലസൗന്ദര്യം ഒരിക്കൽ ഭീതിക്കാഴ്ചയായും മാറി. എഴുത്തുകാരൻ പതിമൂന്നുകാരനായിരുന്ന വേളയിൽ, ഒരു കർക്കടകത്തിൽ നടന്ന ആ ചുഴലിക്കാറ്റ്, പെരുമഴയുമായി ചേർന്ന് വലിയ ഭീഷണി തീർത്തു. രാപകലില്ലാതെ ആകെ ഭീതിയിലായിരുന്ന വീട്ടുകാർ, മരങ്ങൾ വീണു വീടിനരികെ തകർച്ചവുമുണ്ടായപ്പോൾ അത്യന്തം ഭയത്തോടെയുള്ള രാത്രിയിലൂടെയാണ് കടന്നുപോയത്. മഴയുടെ ആവേശം മൂലം വീടും പരിസരവും വെള്ളത്തിൽ മുങ്ങാൻ തുടങ്ങി. കിണറും കുളവും മുഴുവൻ വെള്ളത്തിലായി. കുട്ടികൾക്ക് കുളിയില്ല, തേവാരമില്ല എല്ലാം മുടങ്ങി. മൂന്നു ദിവസങ്ങൾക്കുശേഷമാണ് മഴ ശമിച്ചത്.

പെരുമഴയത്ത് Notes Question Answer Class 8 Adisthana Padavali Chapter 3

Practicing with Std 8 Malayalam Adisthana Padavali Notes Unit 1 Chapter 3 പെരുമഴയത്ത് Perumazhayath Notes Questions and Answers Pdf improves language skills.

പെരുമഴയത്ത് Question Answer Notes Std 8 Malayalam Adisthana Padavali Chapter 3

Class 8 Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Perumazhayath

Class 8 Malayalam Perumazhayath Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

പത്രവാർത്ത

Question 1.
വെള്ളപ്പൊക്കത്തിന്റെ കാഠിന്യം എത്രത്തോളം ഒരു നാട് അനുഭവിച്ചു എന്ന് ലേഖനത്തിൽ നിന്ന് മനസ്സിലായല്ലോ. പിറ്റേദിവസത്തെ പത്രത്തിൽ അതേക്കുറിച്ച് വരാൻ ഇടയുള്ള ഒരു വാർത്ത തയ്യാറാക്കൂ. യോജിച്ച് തലക്കെട്ടും നൽകുക
Answer:
“ഒരു രാത്രി കൊണ്ട് വീണ വ്യഷിപെരുമഴ – ഗ്രാമം വെള്ളത്തിനടിയിൽ”
മൂക്കുതല ദേശം: കർക്കടകത്തിലെ ഒരുപക്ഷേ സ്വാഭാവികമെന്ന തോന്നിച്ച് മഴ അപ്രതീക്ഷിതമായി കാറ്റിനെയും പ്രളയ വെള്ളത്തെയും കൊണ്ടുവന്നു. മൂക്കുതല ദേശത്തെ ഗ്രാമത്തിൽ മരങ്ങൾ കടപുഴകി വീണു, വീടുകൾ തകർന്നു, നാടകെ വെള്ളത്തിൽ മുങ്ങി. വീടുകൾക്ക് അകത്തു വെള്ളം കയറി ജനങ്ങൾ മേൽപുരയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കായലുകളും കുളങ്ങളും കിണറുകളും തമ്മിലുള്ള ഭേദം ഇല്ല. നൂറ്റാണ്ടുകളായി ഓർമ്മിക്കപ്പെടുന്ന 1924ലെ പ്രളയത്തെ പോലെ തീവ്രമായതായിരുന്നു വെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം, സർക്കാരിന്റെ അടിയന്തര സഹായവും ദുരിതാശ്വാസം നൽകുന്നതിലും സമയതാമസം നേരിട്ടതായി നാട്ടുകാർ കുറ്റപ്പെടുത്തി.

പ്രളയം വരുമ്പോൾ ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്നതിന് പകരം പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുവാൻ ഗവൺമെന്റ് വേണ്ടത് ചെയ്യണമെന്ന് തദ്ദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.

പെരുമഴയത്ത് Notes Question Answer Class 8 Adisthana Padavali Chapter 3

നാട്ടറിവുകൾ

Question 1.
‘കാറ്റ് വരുമ്പോൾ വാതിൽ അടയ്ക്കുക, വെള്ളം വരുമ്പോൾ വാതിൽ തുറക്കുക.’
ഇത്തരം നാട്ടറിവുകൾ എപ്രകാരമാണ് നമ്മുടെ ഗ്രാമീണജീവിതവുമായി ബന്ധപ്പെട്ടുനിൽക്കു ന്നതെന്ന് ചർച്ചചെയ്യൂ. കൂടുതൽ നാട്ടറിവുകൾ ശേഖരിക്കൂ.
Answer:
ഇത് പോലെ പാലിച്ചുവരുന്ന നാടൻ അറിവുകൾ ഗ്രാമീണ സമൂഹത്തിന്റെ പ്രകൃതിയോടുള്ള അടുപ്പത്തെ കാണിക്കുന്നു. കാറ്റ് വരുമ്പോൾ വാതിൽ അടയ്ക്കുക ‘കാറ്റ് കൊണ്ട് വാതിലുകൾ തകർന്നു പോകാതിരിക്കാനാണ്. വെള്ളം വരുമ്പോൾ വാതിൽ തുറക്കുക’ അതിനുള്ളിൽ കൂടിയേറിയിറങ്ങി വീടിന്റെ മതിലുകൾ പൊളിയാതെ വെള്ളം ഒഴുകിപ്പോകാൻ സഹായിക്കുന്നതായാണ് അർത്ഥം.

കൂടുതൽ നാട്ടറിവുകൾ:
“മിന്നൽ കനത്താൽ തളത്തിൽ ഇരിക്കണം”
ഇടിമിന്നൽ കനത്താൽ അടുക്കളയിലോ കിണറിന്റെ അടുത്തോ നിൽക്കരുത്.

“പുഴവെള്ളം കറുത്താൽ കുളിമുടക്കാം”

പുഴയിൽ വെള്ളം കറുപ്പിച്ചു കയറുമ്പോൾ തിരയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കടക്കരുത്. ഒരുമാസത്തെ മഴയുടെ കണക്കിനുപരി പെയ്യുമ്പോൾ, അണക്കെട്ട് തുറക്കണമെന്നതാണ് ജലസംരക്ഷണ രീതി. അപ്പോഴുണ്ടാവുന്ന അപകടം ഒഴിവാക്കുവാനുമാവും.

ഡോക്യുമെന്ററി

Question 1.
നിങ്ങളുടെ പ്രദേശത്തെ പ്രകൃതിഭംഗിയും പാരിസ്ഥിതിക പ്രശ്നങ്ങളും അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി തയ്യാറാക്കുക.
Answer:
ഡോക്യുമെന്ററി നാമം:

“നമ്മുടെ നാട്: സൗന്ദര്യവും സങ്കടവും”

വിവരണം:
ഈ ഡോക്യുമെന്ററിയിലൂടെ ഞങ്ങൾ കാണിക്കുന്നത് കേരളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമത്തിന്റെ പ്രകൃതിഭംഗിയാണ്. പാടശേഖരങ്ങളും തോട്ടങ്ങളും നിറഞ്ഞൊഴുകുന്ന തോടുകളും ഈ മനോഹരമായ ഭൂമിയെ അലങ്കരിക്കുന്നു.

പക്ഷേ, ഈ ഭംഗിക്കൊപ്പം ഇന്നൊരു ഗുരുതര പ്രശ്നം കൂടി ഉയരുന്നു – പുഴയുടെ അതിരുകൾ മായുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ നിറയുന്നു. കുന്നിൻഭാഗങ്ങളിൽ മഴയ്ക്കൊപ്പം മണ്ണിടിച്ചിലുകൾ ഉണ്ടാകുന്നു. ആവശ്യമായ പദ്ധതികളുടെ അപര്യാപ്തത വ്യക്തമാക്കുന്നു. ഈ ദൃശ്യം കാഴ്ചവെച്ചുകൊണ്ട് പ്രകൃതിയോട് മനുഷ്യൻ നടത്തുന്ന അതിക്രമങ്ങൾ കാഴ്ചവെക്കുകയാണ് ഡോക്യുമെന്ററി.

(ഇത്തരത്തിൽ മനോഹരമായ ഗ്രാമ ചിത്രവും ആ മനോഹാരിതയെ കൊല്ലുന്ന മറ്റു ചിത്രങ്ങളും പകർത്തി നല്ല പശ്ചാത്തല ശബ്ദത്തോടെ (ഉദാഹരണമായി മുകളിൽ കൊടുത്ത പോലെ) അവതരിപ്പിക്കുമല്ലോ..)

വാങ്മയചിത്രം

Question 1.
മൂന്നുഭാഗം കായലും ഒരുഭാഗം കരയുമുള്ള തന്റെ നാടിന്റെ ചിത്രം എഴുത്തുകാരി വിവരിച്ചിരിക്കുന്നത് വായിച്ചുവല്ലോ. നിങ്ങൾ താമസിക്കുന്ന പ്രദേശത്തിന്റെ ഒരു വാങ്മയചിത്രം തയ്യാറാക്കൂ.
Answer:
എന്റെ ഗ്രാമം – കിഴക്കോട്ട് വീശുന്ന കാറ്റിൽ തുള്ളുന്ന നെൽ കാടുകൾ, പാടങ്ങളിൽ കിളികളുടെ പാട്ട്, വൈകുന്നേരങ്ങളിൽ പാടത്തേക്കുള്ള കായലിന്റെ നേർച്ചായ. പുഴയുടെ തീരത്ത് കാലത്തും വൈകുന്നേരവും കുട്ടികൾ കുളിക്കുമ്പോൾ നിറഞ്ഞു നിൽക്കുന്ന ചിരി ശബ്ദങ്ങൾ . പലപ്പോഴും വളർത്തു മൃഗങ്ങളായ ആടും പശുവും താറാവിനെയും മേച്ചു നടക്കുന്ന കർഷകർ, ഇടയിടെയുള്ള പനകളും മറ്റു മരങ്ങളും എന്റെ ഗ്രാമത്തെ പ്രകൃതിയുടെ ഒരു കവിതയാക്കുന്നു, നാട്ടിന്റെ ഹൃദയസ്പന്ദനം പച്ചപ്പിന്റെ കുളിർത്ത കാഴ്ചകളും അവിടെ കാണാം.

നിവേദനം

Question 1.
വർഷംതോറും വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ദുരിതങ്ങൾ അനുഭവിക്കുന്നവരാണ് നാം. പ്രളയത്തിന് കാരണമാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ചിലത് നോക്കൂ.
♦ വനനശീകരണം
♦ പുഴകളും പാടങ്ങളും മണ്ണിട്ട് നികത്തൽ
♦ ജലാശയങ്ങൾ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയൽ
♦ കുന്നിടിക്കൽ
♦ അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ


നിങ്ങളുടെ പ്രദേശത്തെ ഇത്തരത്തിലുള്ള ഒരു പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി ഒരു നിവേദനം തയ്യാറാക്കൂ.
Answer:

നിവേദനം

സ്ഥലം:
തിയതി:

അപേക്ഷകന്റെ പേര്
വിലാസം.

സ്വീകർത്താവ്,
ജില്ലാകളക്ടർ
ജില്ലാനാമം/ജില്ല,

വിഷയം : തുടരുന്ന പ്രളയാവസ്ഥയെ കുറിച്ച് – പ്രകൃതിക്ഷോഭങ്ങൾക്ക് വഴിവെക്കുന്ന മാനവനിർമ്മിത പ്രശ്നങ്ങൾ പരിഹരിക്കുവാൻ

ബഹുമാന്യയായ ജില്ലാകളക്ടർ അവർകൾക്ക്,

ഞങ്ങൾ (ഗ്രാമം/നഗരം) സ്വദേശികൾ, ഈ നിവേദനം നൽകുന്നത് അത്യന്തം ദുരിത പൂർണ്ണമായ സാഹചര്യങ്ങളിലാണ്. കഴിഞ്ഞ കുറേക്കാലങ്ങളായി വർഷംതോറും ഞങ്ങൾ ഏറെ ദുരിതം അനുഭവിക്കുന്നത്, കനത്ത മഴയ്ക്കൊപ്പം അനുഭവപ്പെടുന്ന വെള്ളപ്പൊക്കങ്ങളാൽ ആണ്. ഈ പ്രകൃതിക്ഷോഭം ഒന്നല്ല നമ്മുടെ ദുരവസ്ഥയ്ക്ക് കാരണം. അതിനുപുറമേ കഴിഞ്ഞ വർഷങ്ങളിൽ സ്വകാര്യ വ്യക്തികളുടെ റിസോർട്ട് നിർമ്മാണത്തിന്റെ പേരിൽ നടന്നുവരുന്ന കാടു വെട്ടിതെളിക്കൽ മൗനമായി നോക്കി നിൽക്കാൻ കഴിയുന്നില്ല. തീരത്തുള്ള പുഴയിൽ നിന്ന് റിസോർട്ടിലേക്ക് സ്വകാര്യഭൂമി ആക്കി മാറ്റുന്നതിന് പുഴ നികത്തലുകളും രാത്രിയുടെ മറവുകളിൽ നടക്കുന്നത് ഇതിനുമുമ്പും പരാതിപ്പെട്ടിരുന്നു.

പ്രദേശത്തെ പലനീരൊഴുക്കുകളും വഴി തടഞ്ഞ രീതിയിലാണ്. അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവ സ്വാഭാവിക ജലപ്രവാഹം തടയുന്നതായും കാണുന്നു. പ്രളയത്തിന് കാരണമാകുന്ന പ്രധാനമായ ചില പ്രശ്നങ്ങൾ ഇവയാണ്. ഇവയെല്ലാം ചേർന്നാണ് എല്ലാ വർഷവും നമുക്ക് അതിജീവിക്കാൻ പറ്റാത്തവിധത്തിലുള്ള പ്രളയാവസ്ഥകൾ സൃഷ്ടി ക്കുന്നത്. ഈ പ്രശ്നങ്ങൾ പൊതു ആരോഗ്യത്തെയും, അധ്യാപനസംവിധാനത്തെയും വൈദ്യ സേവനങ്ങളെയും, സജീവമായി ബാധിക്കുന്നു. പലർക്കും വീടും, സ്വത്തും, വരുമാനമോ ഇല്ലാതെ കഴിയേണ്ടിവരുന്നു.

ഭവിക്കാനിടയുള്ള മറ്റൊരു ദുരന്തം വരുന്നതിന് മുൻപായി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ വിനീതമായ അഭ്യർത്ഥന. ജനങ്ങളുടെ സുഗമമായ ജീവിതത്തിനു പദ്ധതി തയ്യാറാക്കി പുനരുദ്ധാരണത്തിന് നടപടികൾ സ്വീകരിക്കുവാൻ അപേക്ഷിക്കുന്നു

(നിങ്ങളുടെ പേര്)
(നിങ്ങളുടെ വിലാസം)
(തീയതി)
(ബന്ധപ്പെടേണ്ട ഫോൺ നമ്പർ)
അപേക്ഷകരുടെ പേര് ഒപ്പ്
1.
2.
…………………………..

തുടർപ്രവർത്തനങ്ങൾ

Question 1.
‘കടവ്’ എന്ന ലേഖനത്തിൽ സൂചിപ്പിക്കുന്നത് എന്താണ്?
Answer:
‘കടവ്’ എന്നത് വാക്കായി ഒരു ഭൗതികതലത്തിൽ പുഴ കടക്കുന്ന വഴിയായി മനസ്സിലാക്കാം. എന്നാൽ ലേഖനത്തിൽ ഇത് കൂടുതൽ ഗൗരവമുള്ള ഒരു പ്രതീകമായി പ്രത്യക്ഷപ്പെടുന്നു – മനുഷ്യനും പ്രകൃതിയുമായി നിലനിൽക്കുന്ന ആത്മബന്ധത്തിന്റെ ദൂരം, വേർപാട്, അതിജീവനത്തിന്റെ അതിരുകൾ, ഭീഷണികൾ എന്നിവയെ അടയാളപ്പെടുത്തുന്ന സങ്കേതമാണ് “കടവ്’. കാലാവസ്ഥാ വ്യതിയാനങ്ങൾ, മനുഷ്യനിർമ്മിത പ്രശ്നങ്ങൾ, ഗ്രാമീണരുടെ ജീവിതപദ്ധതികൾ തുടങ്ങിയവയ്ക്ക് ഇടയിലുള്ള തല്ലും പോരായ്മകളും ഇതിലൂടെ സൂചിപ്പിക്കുന്നു.

Question 2.
‘പുഴവെള്ളം കറുത്താൽ കുളിമുടക്കാം’ എന്ന പ്രയോഗം പ്രളയത്തെ കുറിക്കുന്നതാണോ?
Answer:
ഇതിനെ പ്രളയത്തിനോട് ബന്ധപ്പെടുത്തി നോക്കുമ്പോൾ, പ്രകൃതിദുരന്തങ്ങളിലേക്ക് മനുഷ്യൻ എങ്ങനെ യൊരു പ്രതികരണം കാണിക്കുന്നു എന്നതിന്റെ പ്രതീകമായി ഈ വാക്ക് ഉപയോഗിക്കാവുന്നതാണ്. അതായത്, ഭീഷണിയെത്തുമ്പോൾ കരുതി ഇരിക്കണമെന്നും വിവേകപൂർവം പ്രവർത്തിക്കണം എന്നും അർത്ഥമാക്കുന്നു.

മഴ കുടുമ്പോൾ മലവെള്ളപ്പാച്ചിലിൽ പുഴവെള്ളം കറുത്തേക്കാം അതേ തുടർന്ന് അപകടകരമായ ഉരുൾപൊട്ടലുകളും പ്രളയമോ ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രയോഗം നിലനിന്നിരുന്നത്.

Question 3.
‘നമ്മുടെ ഗ്രാമം – സൗന്ദര്യവും ഭീഷണിയും’ എന്ന തലക്കെട്ടിൽ ഒരു ഉപന്യാസം എഴുതുക.
Answer:
‘നമ്മുടെ ഗ്രാമം: സൗന്ദര്യവും ഭീഷണിയും’ – ഉപന്യാസം
നമ്മുടെ ഗ്രാമം പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ്. പച്ചപുല്ലുകളും അരുവികളും ചെറു പുഴകളും, നിറഞ്ഞ വയലുകളും ഒരിക്കൽ കണ്ടാൽ മറക്കാനാകാത്ത ഭാവങ്ങളാണ് ഇവിടെ. പാറമട, വയൽപ്പാത – ഇവയൊക്കെ പ്രകൃതിയോടുള്ള നമ്മുടെ ബന്ധം ഓരോ നിമിഷത്തിലും തിരിച്ചറിയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

എങ്കിലും, ഈ ഗ്രാമം ഇന്ന് സമാനമായ ഭീഷണികളും നേരിടുന്നു കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും പ്രളയവുമെല്ലാം പ്രകൃതിയെ വികൃതമാക്കുകയാണ്. “കുരുവിയും കാട്ടുതീയും’ കഥയിൽ കാണുന്ന കുരുവിയുടെ പ്രതിരോധ മനോഭാവം നമ്മുടേതായിരിക്കണം. നാം ആഗ്രഹിക്കുന്ന ഗ്രാമം സംരക്ഷിക്കാൻ ഓരോരുത്തരും ജാഗ്രതയോടെ നീങ്ങണം. പ്രളയകാലങ്ങളിൽ കാണുന്ന കാഴ്ചകൾ അതിനുള്ള മുന്നറിയിപ്പുകളാണ്.

നമ്മുടെ ഗ്രാമം അതിന്റെ സൗന്ദര്യവും ഭീഷണിയും ഒരുപോലെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അത് നിലനിർത്തുന്നത് നമ്മുടെ ചിന്തയും കർമവുമാണ്.

Question 4.
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് നിങ്ങൾ അവിടുത്തെ ആളുകളുടെ പുനരദിവാസ ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് നിവേദനം തയ്യാറാക്കുക
Answer:

നിവേദനം

സ്ഥലം:
തീയതി:

പ്രേഷിതൻ
വിലാസം

സ്വീകർത്താവ്
വിലാസം

വിഷയം: ദുരിതാശ്വാസ ക്യാമ്പ് – പുനരധിവാസ ആവശ്യങ്ങൾക്കായുള്ള നിവേദനം
സാർ,
ഞാൻ ———– (പേര്), കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇപ്പോൾ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത നിലയിലാണ് കഴിയുന്നത്. അവർക്ക് ശുചിത്വം, ആരോഗ്യം, പാചകവസ്തുക്കൾ, ശുചിമുറികൾ, കുടിവെള്ളം തുടങ്ങി ആവശ്യമായ നിരവധി അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്.

പ്രധാന ആവശ്യങ്ങൾ:
♦ സ്ഥിരതയുള്ള പുനരധിവാസ കേന്ദ്രങ്ങൾ
♦ കുട്ടികൾക്ക് പഠനോപകരണങ്ങൾ
♦ ആരോഗ്യം സംരക്ഷിക്കാനുള്ള മരുന്നുകൾ
♦ മാനസികാരോഗ്യത്തിനായി കൗൺസിലിങ് സേവനങ്ങൾ
♦ തൊഴിൽ സഹായം, വിവിധ തൊഴിലുറപ്പ് പദ്ധതികളിലേക്കുള്ള ബന്ധിപ്പിക്കൽ താങ്കളുടെ ശ്രദ്ധയും പരിഗണനയും പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ
_______________ (പേര്.)
_______________  (പദവി ഓർഗനൈസേഷൻ, എങ്കിൽ)

Question 5.
ദൃക്സാക്ഷി വിവരണം തയ്യാറാക്കാം.
വെള്ളപ്പൊക്കത്തിന്റെ സമയത്ത് നിങ്ങൾ അവിടെ ഉണ്ടായിരുന്നു എന്ന് വിചാരിക്കുക.
ആ മഴയെയും വെള്ളപ്പൊക്കത്തെയും നിങ്ങൾ എങ്ങനെയാണ് വിവരിക്കുക.
Answer:
(വിവരണം):
ഞാൻ നേരിട്ട് ആ കാഴ്ചകണ്ട് അമ്പരന്നു. മഴ തുടർച്ചയായി നാലാം ദിവസത്തേക്കാണ് പെയ്തത്. ഇടി, മിന്നൽ, വൻകാറ്റ്, പുഴ കരകവിഞ്ഞു. പല വീടുകളും വെള്ളത്തിനടിയിലായി. കുട്ടികളും മുതിർന്നവരും ഒരേപോലെ വീടുകൾ വിട്ടു രക്ഷപ്പെടാനായി ഓടുകയായിരുന്നു.

ഒരു കുരുവി, മഴയിലും തളരാതെ പറക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ കഥയുടെ യാഥാർത്ഥ്യത്തിന് സാക്ഷിയായത്. ഓരോ വെള്ളത്തുള്ളിയും ജീവിതം തറച്ചുപൊളിക്കുന്നത് പോലെയായിരുന്നു. പക്ഷേ, വെള്ളത്തിനടിയിൽ നിന്ന് ഒരു കുട്ടി അവന്റെ വീട്ടിലെ പൂച്ചയെ പിടിച്ചുവാങ്ങുന്നത് കണ്ടപ്പോൾ അത്രയും കരുണയും സഹജീവിതബോധവുമുണ്ട് എന്ന് തോന്നി.

ഞാൻ ആ കാഴ്ച ജീവിതകാലം മുഴുവൻ മറക്കില്ല. പ്രകൃതിയുടെ നേർക്കുള്ള ചൂഷണത്തിന്റെ പ്രതികാരമാണോ ഇത്? അതോ നമ്മളെ തിരിച്ചറിയാൻ ദൈവം നൽകിയ അവസരമോ? കരുതലോടെ ജീവിക്കണമെന്ന ഓർമ്മപ്പെടുത്തലായി ആ അനുഭവം മാറി.

കൊച്ചുദേവദാരു Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and കൊച്ചുദേവദാരു Kochu Devadaru Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kochu Devadaru Summary

Kochu Devadaru Summary in Malayalam

കൊച്ചുദേവദാരു Summary in Malayalam

എഴുത്തുകാരെ പരിചയപ്പെടാം
കൊച്ചുദേവദാരു Summary in Malayalam Class 8 1
കുട്ടികളുടെ പുസ്തകങ്ങളുടെയും ആക്ഷേപഹാസ്യ കെട്ടുകഥകളുടെയും സോവിയറ്റ്, റഷ്യൻ രചയിതാവായിരുന്നു സിർഗേയ് മിഹൽക്കോഫ്. സോവിയറ്റ്, റഷ്യൻ ദേശീയ ഗാനങ്ങൾക്ക് അദ്ദേഹം വരികൾ എഴുതി.

പഴയകാല റഷ്യൻ ജീവിതത്തിലെ പശ്ചാതലത്തിൽ രചിച്ച മികവുറ്റ കഥകളുടെ സമാഹാരം. യുദ്ധവും മഞ്ഞും മരങ്ങളും ജീവികളും പ്രകൃതിയുമെല്ലാം കഥാപാത്ര ങ്ങളാകുന്ന കഥകളാണിവ.

വിവർത്തകൻ
സി. തങ്കം: മലയാള സാഹിത്യത്തിൽ ശ്രദ്ധേയായ ഒരു വിവർത്തകയാണ്. വിദേശ ഭാഷകളിൽ നിന്നുള്ള നിരവധി പ്രശസ്ത കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി, മലയാള വായനക്കാർക്ക് ആ കൃതികളുടെ ആസ്വാദനം സുലഭമാക്കി. റഷ്യൻ സാഹിത്യത്തിലെ പ്രശസ്തമായ ‘ശിശിരത്തിലെ ഒക്കുമരം’ എന്ന കഥയുടെ വിവർത്തനം വിവർത്തകയുടെ പ്രധാന സംഭാവനകളിൽ ഒന്നാണ്.

സിർഗേയ് മിഹൽക്കോഫ് എഴുതിയ ഈ കഥ, പ്രകൃതിയോടുള്ള സ്നേഹവും കരുണയും പ്രമേയമാക്കി, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. സി. തങ്കത്തിന്റെ വിവർത്തനം ഈ കഥയുടെ സാരാംശവും ഭാവവും മലയാളത്തിൽ അതിന്റെ മുഴുവൻ മാധുര്യത്തോടെ അവതരിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ മലയാള സാഹിത്യത്തിൽ വിദേശ സാഹിത്യത്തിന്റെ സമ്പത്തുകൾ ഉൾപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദേശ സാഹിത്യത്തിന്റെ സാരാംശം മലയാളത്തിൽ അവതരിപ്പിക്കുന്നതിലൂടെ, മലയാള വായനക്കാർക്ക് ആ കൃതികളുടെ ആസ്വാദനം സുലഭമാക്കാൻ അവർ ശ്രദ്ധിച്ചു.

സി. തങ്കത്തിന്റെ വിവർത്തനങ്ങൾ മലയാള സാഹിത്യത്തിൽ വിദേശ സാഹിത്യത്തിന്റെ സമ്പത്തുകൾ ഉൾപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദേശ സാഹിത്യത്തിന്റെ സാരാംശം മലയാളത്തിൽ അവതരിപ്പിക്കുന്നതിലൂടെ, മലയാള വായനക്കാർക്ക് ആ കൃതികളുടെ ആസ്വാദനം സുലഭമാക്കാൻ അവർ ശ്രദ്ധിച്ചു.

കൊച്ചുദേവദാരു Summary in Malayalam Class 8

പാഠസംഗ്രഹം

കൊച്ചു ദേവദാരു – പ്രകൃതിനിഷ്ഠയും മാനുഷിക മൂല്യങ്ങളും നിറഞ്ഞ ഒരു സുന്ദരകഥയാണ്.
സിർഗേയ് മിഹൽക്കോഫിന്റെ ‘ശിശിരത്തിലെ ഒക്കുമരം’ എന്ന റഷ്യൻ കഥ, പ്രകൃതിയോടും അതിന്റെ ജീവജാലങ്ങളോടും മനുഷ്യൻ കടമപ്പെട്ടിരിക്കുന്ന കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് നമ്മിൽ പ്രകാശിപ്പിക്കുന്നത്. വിവർത്തക സി. തങ്കം ഈ കഥ മലയാളത്തിൽ അതിന്റെ മാധുര്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

കഥയുടെ കേന്ദ്രകഥാപാത്രം കൊച്ചു ദേവദാരുവാണ് – വനപാലകന്റെ വീടിനു മുൻവശത്ത് വളർന്നിരിക്കുന്ന ഒരു കൊച്ചു തെ. അതിന്റെ വളർച്ചയും അനുഭവങ്ങളുമാണ് കഥയുടെ പ്രധാനധാര. മഴയും മഞ്ഞും വെളിച്ചവും പൊടിക്കാറ്റും അനുഭവിച്ചുകൊണ്ട് വളരുന്ന ഈ മരത്തെ കാട്ടിലെ മറ്റ് ജീവികളോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്നു. എന്നാൽ മാഗ് പൈ പറഞ്ഞ കാര്യങ്ങൾ കേട്ട് ദേവദാരുവിന്റെ മനസ്സിൽ ഭയം കയറുന്നു. പുതുവർഷ ദിവസം ആരെങ്കിലും ദേവദാരുവിനെ വെട്ടിയെടുക്കുമെന്ന് പറഞ്ഞ് മാഗ് പുറപ്പെടുന്നു.

ഈ ഭയം ദേവദാരുവിനെ മാനസികമായി തളർത്തുന്നു. മഞ്ഞാൽ മൂടപ്പെട്ടതുകൊണ്ടുതന്നെ താനിവിടെയു ണ്ടെന്ന് ഇനിയാരും കാണില്ലെന്നു കരുതുന്നു. എന്നാൽ ഇതിന്റെ ഒടുവിൽ സംഭവിക്കുന്നത് അതിന്റെ പ്രതീക്ഷകളെ കവിഞ്ഞ ഒന്നാണ്. ഒരു കരുണയുള്ള മനുഷ്യൻ അതിനെ വെട്ടാതെ അലങ്കരിച്ച് പുതുവത്സര മരമാക്കി മാറ്റുന്നു. വനപാലകന്റെ കുട്ടികൾ സന്തോ ഷത്തോടെയും സ്നേഹത്തോടെയും അതിനെ സ്വീക രിക്കുന്നു.

കഥയുടെ പ്രധാന ആശയമാണ് – ‘മരങ്ങൾക്കും അതിന്റെ അന്തസ്സുണ്ട് എന്നത്.’ പ്രകൃതിയെ സംര ക്ഷിക്കുന്നതിലൂടെ മനുഷ്യന്റെ മനുഷ്യാവസ്ഥയും ഉയരുന്നു. ദേവദാരുവിനെ വെട്ടാതെ അതിനെ സംരക്ഷിച്ച് പുതുവത്സര ആഹ്ലാദത്തിന്റെ ചിഹ്നമാക്കി മാറ്റിയത് മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്.
കൊച്ചുദേവദാരു Summary in Malayalam Class 8 2
വനപാലകൻ മരിച്ചതിനുശേഷവും, അവരുടെ കുട്ടികൾ അകലെ താമസം മാറ്റിയ ശേഷവും ആ ദേവദാരുമരം നിലകൊണ്ടിരിക്കുന്നു എന്നത് ഒരു വലിയ സന്ദേശം പങ്കുവയ്ക്കുന്നു – സ്നേഹിച്ചുള്ള ഒരു കാഴ്ചപ്പാടും, കാവലും കാലാവധിക്കപ്പുറത്തും ജീവിക്കുന്നു. ഓരോ പുതുവത്സരത്തിലും ആ മരത്തിന് കുട്ടിക്കാലം ഓർമ്മവരുന്നു – അതിന്റെ തനിമ നഷ്ടപ്പെടാതെ.

ഈ കഥ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷി ക്കുകയും ചെയ്യാൻ പ്രചോദനം നൽകുന്നു. ‘മരങ്ങൾ ജീവിക്കട്ടെ, പ്രകൃതിയോട് കനിവ് കാണിക്കട്ടെ’ എന്ന സന്ദേശം നാം മനസ്സിൽ നിറച്ചു വെക്കണം.

“കനിവിന്നുറവയാം ഭൂമിക്ക് കാവലായ് നാമെന്നുമുണ്ടാവണം
വെട്ടുവാനോങ്ങിടും കൈകളോടരുതെന്നു ചൊല്ലുവാൻ ശീലിക്കണം” എന്ന വരികൾ ഈ കഥയുടെ അന്തസ്സും ആഴവും വെളിപെടുന്നതാണ്.

കൊച്ചുദേവദാരു Summary in Malayalam Class 8

പുതിയ പദങ്ങൾ

വനപാലകൻ = വനത്തെ സംരക്ഷിക്കുന്നവൻ
വാത്സല്യം = സ്നേഹം
ഹേമന്തം = ശീതകാലം / തണുപ്പുകാലം
ഊഷ്മളമായ = ഇളം ചൂടുള്ള / മിതമായ
ഷഡ്പദങ്ങൾ = ആറു കാലുള്ള ജന്തുക്കൾ
മൃദുസ്വരം = സ്നേഹത്തോടെയും താഴ്ന്നതുമായ സ്വരം
പാളികൾ = ചെറിയ കഷണങ്ങൾ
രസക്കുടുക്കകൾ = അലങ്കരിച്ച വർണ്ണാഭമായ പന്തുകൾ
സ്കി ചെരുപ്പ് = മഞ്ഞിൽ സ്ലൈഡ് ചെയ്യാൻ സഹായിക്കുന്ന പ്രത്യേക ചെരുപ്പ് (ski shoes)
തെന്നി നടക്കുക = വഴുതി വഴുതി നടക്കുക
അനുഗമിച്ചു = പിന്തുടർന്നു

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

Practicing with Std 8 Malayalam Adisthana Padavali Notes Unit 1 Chapter 2 കൊച്ചുദേവദാരു Kochu Devadaru Notes Questions and Answers Pdf improves language skills.

കൊച്ചുദേവദാരു Question Answer Notes Std 8 Malayalam Adisthana Padavali Chapter 2

Class 8 Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Kochu Devadaru

Class 8 Malayalam Kochu Devadaru Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

വായിക്കാം, പറയാം

Question 1.
ദേവദാരുവിന്റെ പ്രത്യേകതകൾ
ദേവദാരു ഒറ്റപ്പെടാനുള്ള കാരണങ്ങൾ
ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായ സന്ദർഭങ്ങൾ
ഡിസംബർ മുപ്പത്തൊന്നാം തീയതി ദേവദാരുവിനുണ്ടായ അനുഭവം
പാഠഭാഗം വായിച്ച്, സൂചനകളുടെ വിശദാംശങ്ങൾ കണ്ടെത്തി പറയുക.
Answer:
കൊച്ചു ദേവദാരു വളരെയധികം സുന്ദരമായ ഒരു മരത്തെയായിരുന്നു. ആ മനോഹാരിതയാൽ വലിയ വൃക്ഷങ്ങൾ പോലും അതിനെ സ്നേഹത്തോടെ നോക്കിയിരുന്നു. പ്രകൃതിയുടെ എല്ലാ കാലാവസ്ഥകളും അതു നേരിട്ട് അനുഭവിച്ചിരുന്നു. മഴ, മഞ്ഞ്, വെയിൽ, കാറ്റ് തുടങ്ങിയ ചുറ്റുപാടുമായി സൗഹൃദം പുലർത്തിയിരുന്നു എലികൾ, പക്ഷികൾ, ചിത്രശലഭങ്ങൾ തുടങ്ങിയവയോടൊപ്പം വളർന്നിരുന്നു. മാത്രമല്ല, അതിനുണ്ടായ ഭയങ്ങളും ആശങ്കകളും അതിനെ മാനവികതയുള്ളതുപോലെ ആക്കുന്നു. ദേവദാരു വളർന്നത് ഒരു തുറന്ന സ്ഥലത്ത് ഒറ്റപ്പെട്ടായിരുന്നു – വലിയ മരങ്ങളില്ലാത്തതും മനുഷ്യരുടെ ശ്രദ്ധയിൽപ്പെട്ടതുമായ സ്ഥലം. മാഗ് പറഞ്ഞതിനാൽ മനുഷ്യർ അതിനെ വെട്ടുമെന്ന ആശങ്ക അതിനുള്ളിൽ ഉറച്ചുപോയി. ആ ഇടം പ്രത്യേകിച്ചും ശ്രദ്ധ നേടുന്നതിനും പേടിക്ക് ഇടവരുത്തുന്നതിനും കാരണമായി. ഇതിനാൽ മറ്റുള്ളവരോട് ചേർന്ന് നിൽക്കാൻ കഴിയാതെ ആത്മവിശ്വാസം തളർന്ന അവ സ്ഥയിൽ എത്തി.

ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായത് മാഗ് അതിനെ മനുഷ്യർ വെട്ടിയേക്കുമെന്ന ഭീഷണി പറ യുമ്പോൾ മുതലായിരുന്നു. പുതുവർഷത്തിനു മുമ്പുള്ള ദിവസങ്ങളിൽ മനുഷ്യർ വരുമെന്ന ഭയം. അതിന്റെ ചില്ലകൾക്ക് കേടുപാടുണ്ടാകുമെന്ന ആശങ്ക. ഡിസംബർ 31ന് ഒരാൾ അതിനെ കുലുക്കിയപ്പോൾ താൻ വെട്ടപ്പെടുമെന്ന് കരുതി ബോധം നഷ്ടപ്പെടുന്നു.

എന്നാൽ ആ മനുഷ്യൻ അത് വെട്ടാതെ, പുതുവത്സരമരമായി അലങ്കരിച്ചു. കുട്ടികൾ അതിനെ സന്തോഷ ത്തോടെ ആസ്വദിക്കുകയും “മുറിക്കാതെ” ശുഭാശംസകളും നൽകുകയും ചെയ്തു. അതിന്റെ പേടി വ്യർത്ഥ മാകുകയും ദേവദാരുവിന് വലിയ ആശ്വാസമാകുകയും ചെയ്തു.

ആത്മകഥ

Question 1.
ദേവദാരുവിന്റെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നെന്നും അതിന്റെ ചിന്തകളും ആശങ്കകളും എന്തായിരുന്നെന്നും നിങ്ങൾക്ക് അറിയാം. കൊച്ചുദേവദാരുവിന്റെ അനുഭവങ്ങൾ ആത്മകഥാരൂപ ത്തിലേക്ക് മാറ്റിയെഴുതൂ.
Answer:
കൊച്ചു ദേവദാരുവിന്റെ ആത്മകഥ

മഴയിൽ കുളിച്ചും വെയിലിൽ കളിച്ചും എന്റെ ബാല്യം മനോഹരമായിരുന്നു. പക്ഷികൾ എന്റെ ചില്ലകളിൽ പാറി കളിച്ചിരുന്നു എനിക്ക് സുഖവും സന്തോഷവുമാണ് തോന്നിയത്. പക്ഷേ, ഒരിക്കൽ ഒരു മാഗ് പൈ എന്റെ മനസ്സിൽ ഭയം വളർത്തി. വർഷാവസാനം തന്നെ മനുഷ്യർ വെട്ടുമെന്ന് അവൻ ഭയപ്പെടുത്തി. വെട്ടപ്പെടുമോ എന്ന ആശങ്കയോടെ പല മാസങ്ങളും ഞാൻ ജീവിച്ചു. ഒടുവിൽ പുതുവത്സരദിവസം വരാനായി തലേദിവസം അതായത് ഡിസംബർ 31-ാം തീയതി വന്നപ്പോൾ ഒരാൾ എന്റെ അടുത്തുവന്നു. എന്നെ കുലുക്കി നോക്കി എന്റെ ജീവിതം അവസാനിച്ചുവെന്ന് എനിക്കപ്പോൾ തോന്നി ഞാൻ ബോധ കുറെ സമയം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നു. ഇല്ല ഞാൻ മരിച്ചിട്ടില്ല ഇന്നലെ വരെ നിന്നിടത്ത് തന്നെ ഇന്നും നിൽക്കുന്നു.

മാറ്റങ്ങളുണ്ട് ഞാൻ പതിവിലും മനോഹരിയായി തീർന്നിരിക്കുന്നു വെളി നൂലുകൾ എന്റെ തടിയാകെ ചുറ്റിയിരിക്കുന്നു എന്റെ ചില്ല കളിതോരണങ്ങളും ഒരു സ്വർണ നക്ഷത്രവും തൂങ്ങിക്കിടക്കുന്നു. മിന്നുന്ന ദീപങ്ങൾ കെട്ടി പുതുവത്സരമരമാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വന്നയാൾ വനപാലകനായിരുന്നു അദ്ദേഹത്തിന്റെ മക്കൾ സന്തോഷത്തോടെ എന്റെ അരികിലേക്ക് വന്നു പുതുവർഷ മരമാക്കിയതിൽ അവരെന്നെ വളരെ സ്നേഹത്തോടെ നോക്കി. എനിക്ക് മനസ്സിലായി – മനുഷ്യൻ എന്നെ വെട്ടിയില്ല, മറിച്ച് വിശേഷമായി കരുതിയതാണ്. ഇപ്പോഴും, ഞാൻ ആ പകൽ ഓർക്കുമ്പോൾ എന്റെ ചില്ലകൾ മഞ്ഞിൽ നനയുന്നു – സ്നേഹത്തിന്റെ മഞ്ഞിൽ.

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

വിശദമാക്കാം

Question 1.
‘പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധമാണ് കൊച്ചു ദേവദാരു എന്ന കഥ നൽകുന്ന സന്ദേശം.’ വിശദമാക്കുക.
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധമാണ് കൊച്ചുദേവദാരു എന്ന കഥ. ഈ കഥയിൽ മനുഷ്യൻ പ്രകൃതിയോട് കാണിച്ച കനിവ്, സ്നേഹവും പരിപാലനവുമാണ് പ്രധാനമായ സന്ദേശം. ദേവദാരുവിനെ വെട്ടാതെ അതിനെ അലങ്കരിച്ച് പുതുവത്സരമരമാക്കി മാറ്റിയത് മനുഷ്യന്റെ ചിന്തയിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രകൃതിയെ ഉപയോഗിക്കുന്നതോടൊപ്പം സംരക്ഷിക്കുന്നതാണു വേണ്ടത് എന്ന ആഖ്യാനമാണ് ഇതിലൂടെ മുന്നോട്ട് വച്ചത്.

ലഘുലേഖ

Question 1.
ലോകപരിസ്ഥിതിദിനത്തിൽ സ്കൂളിൽ വിതരണം ചെയ്യുന്നതിനായി ലഘുലേഖ തയ്യാറാക്കുക.
വിഷയം : പരിസ്ഥിതിയും വികസനവും
Answer:
ലഘുലേഖ:
പരിസ്ഥിതിയും വികസനവും – കൈകോർക്കുന്ന വഴികൾ

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 1 പരിസ്ഥിതി സംരക്ഷണം എന്തിന്?
♦ ശുദ്ധമായ വായുവും വെള്ളവും
♦ ജൈവവൈവിധ്യത്തിന്റെ നിലനിൽപ്പ്
♦ കാലാവസ്ഥയുടെ സമതുലിത നില

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 2 വികസനം എന്താണ് ലക്ഷ്യം?
♦ മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുക
♦സൗകര്യങ്ങളും ആരോഗ്യവും ഉറപ്പാക്കുക
♦സാങ്കേതിക പുരോഗതിക്ക് പിന്തുണ

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 3 ദ്വന്ദമല്ല സഹവർത്തിത്വം
♦ പരിസ്ഥിതിയെ നശിപ്പിക്കാതെ വികസിക്കാം
♦ പുനരുപയോഗം, പുനരുജ്ജീവനം
♦ ഹരിതസാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം

• നമ്മുടെ കടമ
♦ മരങ്ങൾ നട്ട് പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുക
♦ ജൈവവസ്തുക്കൾ ഉപയോഗിക്കുക
♦ പ്രകൃതിയോട് സ്നേഹത്തോടെ സമീപിക്കുക

പരിസ്ഥിതിയും വികസനവും കൈകോർക്കുന്ന വഴികൾ കണ്ടെത്താം, സംരക്ഷണത്തിലൂടെ പുരോഗതി സാദ്ധ്യമാക്കാം!

പദഘടന

Question 1.
വനപാലകന്റെ വീടിന് മുമ്പിലുള്ള തുറന്ന പ്രദേശത്ത് ദേവദാരു വൃക്ഷത്തിന്റെ ഒരു കൊച്ചുതെ വളർന്നിരുന്നു.’
‘വസന്തത്തിലെ ഊഷ്മളമായ സൂര്യവെളിച്ചത്തിൽ അത് വെയിൽ കാഞ്ഞിരുന്നു.’
അടിവരയിട്ട പദം ശ്രദ്ധിച്ചുവല്ലോ? അവ വേർതിരിച്ചെഴുതി നോക്കൂ.
വനപാലകൻ – വനത്തെ പാലിക്കുന്നവൻ
സൂര്യവെളിച്ചം – ………………………….
ഇങ്ങനെ പദങ്ങൾ ചേർത്തെഴുതുമ്പോഴും വേർതിരിച്ചെഴുതുമ്പോഴും പദഘടനയിൽ എന്തു മാറ്റമാണു ണ്ടാവുന്നത് ചർച്ചചെയ്യൂ. കൂടുതൽ പദങ്ങൾ കണ്ടെത്തു.
Answer:
വനപാലകൻ – വനത്തെ പാലിക്കുന്നവൻ
സൂര്യവെളിച്ചം – സൂര്യന്റെ വെളിച്ചം

വനം + എ = വനത്തെ
വനത്തെ പാലിക്കുന്നവൻ എന്ന പ്രയോഗത്തിൽ വനത്തിനെ സംരക്ഷിക്കുന്നവൻ എന്ന അർത്ഥമാണുള്ളത്. ഇവിടെ ‘എ’ എന്നത് പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമാണ്. വിഭക്തി എന്നാൽ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദമാണ്. വനപാലകൻ എന്ന പദത്തിൽ വനം എന്ന നാമത്തോട് ‘എ’ എന്ന പ്രത്യയം ചേർത്ത് വനത്ത എന്നാക്കുന്നു. അപ്പോൾ വനപാലകൻ വനത്തെ പാലിക്കുന്നവൻ ആകുന്നു.

സൂര്യൻ + ന്റെ = സൂര്യന്റെ
സൂര്യന്റെ വെളിച്ചം ……………….. സൂര്യവെളിച്ചം
സൂര്യവെളിച്ചം എന്നാൽ സൂര്യൻറെ വെളിച്ചം എന്നാണ് അർത്ഥം. സൂര്യൻറെ എന്നതിലെ “ന്റെ” എന്നത് സംബന്ധികാവിഭക്തിയുടെ പ്രത്യയമാണ്. നാമത്തിനോട് “ന്റെ”, “ഉടെ” എന്നീ പ്രത്യയങ്ങൾ ചേരുന്നത് സംബന്ധികാവിഭക്തിയിലാണ്.

കൂടുതൽ പദങ്ങൾ
കനിവിന്നുറവ – കനിവിന്റെ ഉറവ
വൃക്ഷത്തൈ – വൃക്ഷത്തിന്റെ തൈ

Note : മലയാളഭാഷയിൽ, നാമങ്ങളുടെ അർത്ഥം പൂർണ്ണമാക്കുന്നതിനും, വാക്യത്തിലെ മറ്റു പദങ്ങളുമായി ബന്ധിപ്പിക്കുന്നതിനും വേണ്ടി നാമങ്ങളിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി. ഈ രൂപഭേദം വരുത്താൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളെ വിഭക്തി പ്രത്യയങ്ങൾ എന്ന് പറയുന്നു.

Question 1.
വിഭക്തി
Answer:
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.

വിഭക്തി ഏഴെണ്ണമുണ്ട്.

1. നിർദ്ദേശിക (Nominative)
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത

2. പ്രതിഗ്രാഹിക (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

3. സംയോജിക (Sociative)
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.സാക്ഷി എന്ന കാരകം അർത്ഥം.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്

4. ഉദ്ദേശിക (Dative)
നാമത്തിന്റെ കൂടെക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.സ്വാമി എന്ന കാരകം അർത്ഥം.
ഉദാഹരണം: രാമന്, രാധക്ക്

5. പ്രയോജിക (Instrumental)
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.ഹേതു കാരകം.
ഉദാഹരണം: രാമനാൽ, രാധയാൽ

6. സംബന്ധിക(Genitive / Possessive)
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ ചേരുന്നത്. സ്വതാ = സ്വത്വം(ഉടമ) അർത്ഥം.
ഉദാഹരണം രാമന്റെ, രാധയുടെ

7. ആധാരിക (Locative)
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്. അധികരണം കാരകം.
ഉദാഹരണം രാമനിൽ, രാധയിൽ

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

Question 1.
സംബോധിക
Answer:
സംബോധിക അഥവ സംബോധനാവിഭക്തി (Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു. ഉദാഹരണങ്ങൾ:
കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 4

Question 1.
മിശ്രവിഭക്തി
Answer:
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കുവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന് പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ് നിർമ്മിക്കുന്നത്. ഉദാ: മരത്തിൽനിന്ന്

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 5 കൂടുതൽ ഉദാഹരണങ്ങൾ:
ചേർത്ത് എഴുതിയത് – വേർതിരിച്ചാൽ അർത്ഥം
വണ്ടിച്ചുറ്റൽ – വണ്ടി + ചുറ്റൽ
മഴക്കാലം – മഴ + കാലം
കനിവുറ്റവൻ – കനിവ് + ഉറ്റവൻ
അറിവാളൻ – അറിവ് + ആൾ
വനജീവി – വനം + ജീവി

നിഗമനം: ചേർന്നതും വേർതിരിച്ചതുമായ പദങ്ങൾ അർത്ഥപരമായി വ്യത്യാസപ്പെടുന്നു. ചേർത്ത്
എഴുതുമ്പോൾ പദം കൂടുതൽ പ്രത്യേക അർത്ഥം കൈവരിക്കുന്നു.

തുടർപ്രവർത്തനങ്ങൾ

Question 1.
ദേവദാരുവിന്റെ ഭയം എപ്പോൾ ശക്തമായി പ്രകടപ്പെട്ടു.?
Answer:
മാഗ് പൈ വന്ന്, പുതുവത്സരദിവസം ആരെങ്കിലും വന്ന് തന്നെ വെട്ടിക്കൊണ്ടുപോകുമെന്നു പറഞ്ഞതോടെ ദേവദാരുവിന്റെ ഭയം ശക്തമായി പ്രകടപ്പെട്ടു. ആ വാക്കുകൾ ദേവദാരുവിന്റെ മനസ്സിൽ വലിയ ആശങ്കയും പേടിയും വളർത്തി.

Question 2.
മറ്റു മരങ്ങളിൽ നിന്ന് വേർപെട്ട് തുറസ്സായ സ്ഥലത്തായിരുന്നിട്ടും കൊച്ചുദേവതരു ഒറ്റപ്പെടൽ തോന്നാതിരുന്നത് എന്തുകൊണ്ട്?
Answer:
ചുറ്റുപാടിൽ ജീവിച്ചിരുന്ന പൈൻ മരങ്ങളും, ഷഡ്പദങ്ങളും, എലികളും, പക്ഷികളും, ചിത്രശലഭങ്ങളും തുടങ്ങിയ പ്രകൃതി ജീവികൾ കൊണ്ടു സഹവാസം അനുഭവിച്ചുകൊണ്ടിരുന്നതിനാലാണ് ദേവദാരുവിന് ഒറ്റപ്പെട്ടതെന്ന് തോന്നാതിരുന്നത്. പ്രകൃതിയുടെ സാന്നിധ്യത്തിൽ അതിന് ഒരുപാട് ആഹ്ലാദവുമായിരുന്നു.

Question 3.
പുതുവത്സരത്തിന്റെ തലേദിവസം ദേവദാരുവിന് എന്താണ് സംഭവിച്ചത്?
Answer:
പുതുവത്സരത്തിന്റെ തലേദിവസം ഒരു മനുഷ്യൻ വന്ന് ദേവദാരുവിന്റെ കുലുക്കി നോക്കി, അത് സുന്ദരമാണെന്ന് കണ്ട് ആയാൾ സന്തോഷിച്ചു. മാഗ് പറഞ്ഞത് ഓർത്തു തന്റെ ജീവിതം കഴിഞ്ഞുവെന്ന് ദേവദാരു കരുതി. പക്ഷെ ആ നല്ല മനുഷ്യൻ ആ മരം വെട്ടാതെ തന്നെ, അതിനെ അലങ്കരിച്ച് പുതുവത്സരമരമാക്കി മാറ്റുകയും അതിന്റെ ചില്ലകളിൽ തൂങ്ങലുകളും വെള്ളി നൂലുകളും, സ്വർണ്ണനക്ഷത്രവുമൊക്കെ പതിപ്പിക്കുകയും ചെയ്തു.

Question 4.
ഈ കഥ പ്രകൃതിയും മനുഷ്യനെയും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു?
Answer:
ഈ കഥയിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം സ്നേഹവും കരുണയും ഉൾകൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദയാശീലനായ വനപാലകൻ മരങ്ങളെ സ്നേഹിച്ചു സംരക്ഷിക്കുകയും മരങ്ങളെ വിനോദത്തിനും ആഘോഷത്തിനും ഉപയോഗിക്കുമ്പോഴും അതിന്റെ ജീവിതം സംരക്ഷിക്കുകയും ചെയ്യുന്നു. അതിലൂടെ, പ്രകൃതിയെ നശിപ്പിക്കാതെ ഉപയോഗിക്കാനും അതോടൊപ്പം ജീവിക്കാനും മനുഷ്യന് കഴിയുന്നതായി കഥ കാണിക്കുന്നു.

Question 5.
പുതുവത്സരദിവസം മാഗ് പൈ ദേവദാരുവിനെ കാണാൻ എത്തി എന്ന് വിചാരിക്കുക അവർ തമ്മിലുള്ള സംഭാഷണം എഴുതുക.
Answer:
പുതുവത്സരദിവസം മാഗ് പൈ ദേവദാരുവിനെ കാണാൻ എത്തിയതായി വിചാരിക്കുക. അവർ തമ്മിലുള്ള സംഭാഷണം എഴുതുക:
മാഗ് പൈ: എയ് ദേവദാരു നീ യിന്നു സുന്ദരി ആയിരിക്കുന്നു …
ദേവദാരു (സന്തോഷത്തോടെ): മാഗ് പൈ! പുതുവത്സരാശംസകൾ…!
അവർ എന്നെ വെട്ടിയില്ല. പകരം, എനിക്ക് തോരണങ്ങൾ അണിയിച്ചു, അലങ്കരിച്ച് പുതുവത്സരമരമാക്കി.
**മാഗ് പൈ (അവിശ്വാസത്തോടെ): ….? അപ്പോൾ നിന്നെ വെട്ടാനല്ലേ ആളുകൾ വന്നത്?
ദേവദാരു: ഇല്ല. മാഗ് പൈ അയാൾ എല്ലാ മനുഷ്യരും നീ കരുതും പോലെ അല്ല, ഇന്നലെ എന്റെ അടുത്തുവന്ന വനപാലകൻ ആയിരുന്നു.!
മാഗ് പൈ: ഓ… നീ…. ഭാഗ്യം ഉള്ളവനാണ്.
ദേവദാരു: നന്ദി മാഗ്. നമ്മൾ ക്ക് ഈ നല്ലവരായ മനുഷ്യരോടൊപ്പം. സ്നേഹത്തോടെ ജീവിക്കാം, പ്രകൃതിയുടെ ഭാഗങ്ങളായി.

Question 6.
ഈ കഥ പ്രകൃതിയും മനുഷ്യനെയും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു?
Answer:
ഈ കഥയിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം സ്നേഹവും കരുണയും ഉൾകൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദയാശീലനായ വനപാലകൻ മരങ്ങളെ സ്നേഹിച്ചു സംരക്ഷിക്കുകയും മരങ്ങളെ വിനോദത്തിനും ആഘോഷത്തിനും ഉപയോഗിക്കുമ്പോഴും അതിന്റെ ജീവിതം സംരക്ഷിക്കുകയും ചെയ്യുന്നു. അതിലൂടെ, പ്രകൃതിയെ നശിപ്പിക്കാതെ ഉപയോഗിക്കാനും അതോടൊപ്പം ജീവിക്കാനും മനുഷ്യന് കഴിയുന്നതായി കഥ കാണിക്കുന്നു.

Question 7.
പുതുവർഷം എന്ന ആശയം ഈ കഥയിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
Answer:
പുതുവത്സരമെന്ന ആശയം ഈ കഥയിൽ ഭയത്തിൻറെ പ്രതീകമായാണ് ആദ്യം വരുന്നത് – ദേവദാരുവിന്റെ തലയെടുപ്പിനായി മനുഷ്യർ വരുമെന്ന് മാഗ് പൈ യുടെ വാക്കുകൾ കേൾക്കുമ്പോൾ ദേവദാരുവിന് തന്റെ ജീവിതാന്ത്യമായാണ് പുതുവത്സരത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ പുതുവത്സരദിവസം, മനുഷ്യൻ ദയയോടെയും സ്നേഹത്തോടെയും മരത്തെ വെട്ടാതെ അലങ്കരിക്കുകയും പുതുവത്സരത്തിന്റെ പ്രതീകമാക്കി മാറ്റുകയും ചെയ്യുന്നു. അതിനാൽ പുതുവത്സരം പുതിയ ദൃഷ്ടികോണമെന്ന സന്ദേശമാണ് കഥ നൽകുന്നത് – പുതിയ തുടക്കം, കരുണയും പ്രകൃതിയോടുള്ള മാന്യതയും നിറഞ്ഞ ആരംഭം.

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

മരങ്ങൾ പൂക്കുന്നത്
– റഫീക്ക് അഹമ്മദ്

നിരീക്ഷണക്കുറിപ്പ്

Question 1.
മരങ്ങൾ പൂക്കുന്നത് എന്ന കവിതയിലും കൊച്ചുദേവദാരു എന്ന കഥയിലും ഒരേ ആശയം തന്നെയാണോ പ്രകടമാകുന്നത്? നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കു
Answer:
റഫീക്ക് അഹമ്മദിന്റെ മരങ്ങൾ പൂക്കുന്നത് എന്ന കവിതയും സിർലെയ് മിഖാൾക്കോവിന്റെ ശിശിരത്തിലെ ഒക്കുമരം എന്ന കഥയുടെ മലയാള പരിഭാഷയായ കൊച്ചു ദേവദാരുയും പ്രകൃതിയോടുള്ള മാനുഷികബന്ധത്തിന്റെ ആഴം അന്വേഷിക്കുന്നു. ഈ രണ്ട് കൃതികളും വ്യത്യസ്ത ശൈലികളിലൂടെയാണ് തന്റെ സന്ദേശം പകർന്നുനൽകുന്നത്, എങ്കിലും ആശയപരമായി ചില സാമ്യതകൾ പ്രകടമാകുന്നുണ്ട്.

മരങ്ങൾ പൂക്കുന്നത് എന്ന കവിതയിൽ മരങ്ങൾ പരസ്പരം വേറിട്ടവയായിരുന്നാലും അവരുടെ വേരുകൾ മണ്ണിനടിയിൽ ഒന്നു ചേരുന്നത് പോലെയുള്ള ഗൂഢബന്ധം സൂചിപ്പിക്കുന്നു.

കൊച്ചുദേവദാരുയിൽ ഒരു കൊച്ചു മരത്തിന്റെ കാഴ്ചക്കൂടെയുള്ള അനുഭവങ്ങളിലൂടെ അത് മനുഷ്യർക്കും പ്രകൃതിക്കും ഇടയിൽ കനിവും കരുണയും സ്നേഹവും നിലനിൽക്കേണ്ടതിന്റെ അഥവാ പ്രകടമായ കാഴ്ചയിലൂടെ അല്ലാത്ത ബന്ധത്തെ സൂചിപ്പിക്കുന്നു.

ഇത് രണ്ട് കൃതികളിലുമുള്ള പരോക്ഷമായ ആത്മബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരേ കാറ്റിൽ തുള്ളുന്ന മരങ്ങൾ ഒരു പുലർച്ചെ പൂക്കളാൽ തെളിയുന്നതു പോലെ, എന്നു പറയുന്നിടത്ത് റഫീഖ് അഹമ്മദും

ഒരാൾ ദേവദാരുവിനെ പുതുവത്സരമരമാക്കി മാറ്റിയപ്പോൾ പ്രണയവും കരുണയും നിറഞ്ഞ മാറ്റം അനുഭവിക്കുന്നു മിഖാൾക്കോവിന്റെ വാക്കുകളും ശുഭസൂചകമായ മാറ്റങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

ഇരുവശത്തും “മരങ്ങൾ” ഒരിക്കൽ പ്രകൃതിയുടെയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ്. കവിതയിലും കഥയിലും, മരത്തിന്റെ വേരുകൾ പോലെ മനുഷ്യരുടെ ഉള്ളിൽ അതിസൂക്ഷ്മമായി ഒളിഞ്ഞിരിക്കുന്ന കരുണ, സൗഹൃദം, സഹവാസം എന്നിവ പ്രതിഫലിക്കുന്നു.

മാറുന്ന കാലാവസ്ഥയുടെ ഭീതിയെ അതിജീവിച്ച് കൊച്ചുദേവദാരുവിന്റെ കഥ, പ്രകൃതിയോടുള്ള സമീപനത്തിലെ കാരുണ്യത്തിന്റെ ശക്തിയെ ഉയർത്തിപ്പിടിക്കുന്നു. അതേസമയം, കവിതയിൽ സങ്കേതപരമായ സന്ദേശത്തിലൂടെ നമുക്ക് പരസ്പരബന്ധം അനിവാര്യമാണെന്ന് തിരിച്ചറിയിക്കുന്നു.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

Practicing with SCERT Kerala Syllabus 8th Standard Hindi Textbook Solutions Unit 5 Chapter 2 सीरिया की बेटी Siriya Ki Beti Question Answer Notes Summary in Malayalam & Hindi improves language skills.

Siriya Ki Beti Class 8 Question Answer Notes Summary

SCERT Class 8 Hindi Unit 5 Chapter 2 Question Answer Kerala Syllabus सीरिया की बेटी

Siriya Ki Beti Question Answer

विश्लेषणात्मक प्रश्न :

प्रश्न 1.
‘यहाँ अजब-सी बोरियत’ का प्रयोग क्यों किया होगा?
‘ഇവിടെ വിചിത്രമായ ബോറിങ്ങ്’ എന്ന പ്രയോഗം നടത്താൻ എന്താണ് കാരണം?
उत्तर:
पूरा एक दिन लग गया था। मेरे पूरे शरीर में टूटन थी। अकड़ गया था। एक अनिश्चितता बनी हुई थी। इसीने थकान को और बढ़ा दिया था।
തുർക്കിയിലേയ്ക്ക് വരാനും പോകാനും ഒമ്പതോ പത്തോ മണിക്കൂർ എടുക്കും. ഇപ്രാ വശ്യം ഒരു ദിവസം തന്നെ എടുത്തിട്ടുണ്ട്. എന്റെ ശരീരം മുഴുവൻ വേദനയാണ്. ആകെ ക്ഷീണിച്ചിരുന്നു. ഒരു അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇത് ക്ഷീണം ഒന്നുകൂടി വർദ്ധിപ്പിച്ചു.

प्रश्न 2.
लेखिका अपने बाबा से फोन पर बातें करने में असमर्थ थी । उस समय लेखिका के मन में क्या-क्या सोच आए होंगे?
ലേഖികയ്ക്ക് തന്റെ അച്ഛനോട് ഫോണിൽ സംസാരിക്കാൻ സാധിച്ചിരുന്നില്ല. ആ സമ യത്ത് ലേഖികയുടെ മനസ്സിൽ എന്തൊക്കെ ചിന്തകളാകാം ഉണ്ടായിരിക്കുന്നത്?
उत्तर:
लेखिका सोची होगी कि कैसे मैं अपने बाबा को बता दूँ कि मैं यहाँ टर्की एयरपोर्ट में बैठी हूँ। ये चौबीस घंटे कैसे गुजारूँ। फोन की बैटरी खतम हुई है। इंटरनेट की सुविधा कहाँ से मिलेगी। पीने के पानी का बोतल कहाँ मिलेगा।

ലേഖിക ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം-‘എന്റെ വിമാനം വൈകുന്നത് കാരണം ഞാൻ തുർക്കി എയർപോർട്ടിലിരിക്കുകയാണ് എന്ന് എങ്ങ നെ അച്ഛനോട് പറയും. ഈ ഇരുപത്തി നാല് മണിക്കൂർ എങ്ങനെ കഴിച്ചുകൂട്ടും. ഫോണിലെ ബാറ്ററി തീർന്നിരിക്കുന്നു. ഇന്റർനെറ്റ് സൗകര്യം എവിടെ നിന്ന് കിട്ടും. കുടിക്കാനുള്ള വെള്ളക്കുപ്പികൾ എവിടെ കിട്ടും.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 3.
‘मैंने यात्रा के लिए यही दिन क्यों चुना?’ लेखिका के इस ऐसे सोचने का क्या कारण हो सकता है?
‘ഞാൻ ഇന്നത്തെ ദിവസം തന്നെ യാത്രക്ക് വേണ്ടി തിരഞ്ഞെടുത്തത് എന്തിനാണ്?’ ലേഖിക ഇങ്ങനെ ചിന്തിക്കാനുള്ള കാരണം എന്താവാം?
उत्तर:
लेखिका को अगली फ्लाइट चौबीस घंटे बाद मिलेगी। पीने के लिए बोतल में पानी नहीं था। एक कैफे से पानी का बोतल उठा ली। पैसे देने के लिए कार्ड उठा लिया तो वह चलता नहीं। उसके पास तो उतना कैश भी नहीं था। उसने बोतल वापस दुकान पर रखी। पानी न पीने का निर्णय लिया। यह दिन इतना तनावपूर्ण रहने के कारण ऐसा सोचा होगा।
ലേഖികയ്ക്ക് അടുത്ത ഫ്ളൈറ്റ് ഇരുപത്തി നാല് മണിക്കൂറിന് ശേഷമാണ്. കുടിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ഒരു കഫേയിൽ പോയി വെള്ളത്തിന്റെ കുപ്പി എടുത്തു. പൈസ കൊടുക്കാനായി കാർഡ് എടുത്തപ്പോൾ അത് വർക്ക് ചെയ്യുന്നില്ല. കയ്യിൽ അത യും കാശും ഉണ്ടായിരുന്നില്ല. അവൾ വെള്ള ക്കുപ്പി കടയിൽ തന്നെ തിരിച്ച് വച്ചു. ഈ ദി വസം ഇത് സംഘർഷഭരിതമായത് കാരണ മാകാം ഇങ്ങനെ ചിന്തിച്ചത്.

प्रश्न 4.
‘इस हँसी पर एक क्षण के लिए मैं सब भूल गई।’ लेखिका को ऐसा अनुभव क्यों हुआ?
ഈ ചിരിയിൽ ക്ഷണനേരത്തേക്കെങ്കിലും ഞാൻ എല്ലാം മറന്നു.’ ലേഖികയ്ക്ക് അങ്ങനെ യൊരു അനുഭവം ഉണ്ടാകാൻ എന്താണ് കാരണം?
उत्तर:
जब लेखिका प्यासा रहकर बैठी थी तो अचानक किसीने उसके कंधे पर हाथ रखा। उसका चेहरा भर खुला था। वह शांत और उसकी आँखों में एक हँसी थी। यह हँसी लेखिका को प्रभावित किया होगा।
ലേഖിക ദാഹിച്ച് ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ വന്ന് അവളുടെ ചുമലിൽ
കൈ വെച്ചു. അവളുടെ മുഖം വളരെ പ സന്നമായിരുന്നു. വളരെ ശാന്തമായിരുന്നു. അവളുടെ കണ്ണുകളിൽ ഒരു ചിരിയുണ്ടാ യിരുന്നു. ഈ ചിരി ലേഖികയെ സ്വാധീനി ച്ചതാക്കാം.

प्रश्न 5.
‘पानी के उस घूँट ने और उसकी हँसी ने या दोनों ने मिलकर मुझे एक मीठे अहसास से भर दिया था।’ इस प्रस्ताव से आपने क्या समझा?
‘ഒരു കവിൾ വെള്ളവും അവളുടെ ചിരി യും, രണ്ടും ഒരുമിച്ച് എനിക്ക് മധുരമായ അനു
ഭൂതി ഉണ്ടാക്കി. ഈ പ്രസ്താവനയിലൂടെ താങ്കൾ എന്ത് മനസ്സിലാക്കി?
उत्तर:
लेखिका को प्यास लग रही थी। तभी एक लड़की आकर उसे पानी का बोतल दिया। इस सुंदर और शांत आँखों वाली लड़की की हँसी भी लेखिका को प्रभावित किया। प्यास बुझने के कारण और उस लड़की की निरीह हँसी के कारण लेखिका को एक मीठा अहसास हुआ होगा।
ലേഖികയ്ക്ക് ദാഹിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു പെൺകുട്ടി വന്ന് വെള്ള ത്തിന്റെ ബോട്ടിൽ കൊടുത്തത്. സുന്ദരമായ, ശാന്തമായ കണ്ണുകളോടു കൂടിയ പെൺകുട്ടിയുടെ ചിരിയും. ലേഖികയെ സ്വാധീനിച്ചു. ദാഹം ശമിച്ചതു കാരണവും, പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരി കാര ണവുമാകാം ലേഖികയ്ക്ക് ഒരു മധുരമായ അനുഭൂതി ഉണ്ടായത്.

प्रश्न 6.
‘ऐन युद्ध के समय यह वहाँ क्यों जा रही है?’ यह सवाल मेरे चेहरे पर झलक उठा था। लेखिका ने ऐसा क्यों सोचा होगा?
‘കൃത്യം യുദ്ധത്തിന്റെ സമയത്ത് തന്നെ എന്തിനാണ് ഇവൾ അവിടേയ്ക്ക് പോകു ന്നത്?’ ഈ ചോദ്യം എന്റെ മുഖത്ത് നിഴ ലിച്ചിരുന്നു. ലേഖിക അങ്ങനെ ചിന്തിക്കാൻ എന്താകാം കാരണം?
उत्तर:
युद्ध के समय कोई भी देश सुरक्षित नहीं है । वहाँ के लोग डर के साए में जी रहे होंगे। कहाँ, कब, क्या हो जाएगा कल्पना नहीं कर सकते थे। फिर भी लड़की ने तय किया कि वह माँ-बाप के पास जाएगी।
യുദ്ധത്തിന്റെ സമയത്ത് ഒരു രാജ്യവും സുരക്ഷിതമല്ല. അവിടുത്തെ ആളുകൾ ഭയ ത്തിന്റെ നിഴലിലായിരിക്കും ജീവിക്കുന്നത്. എപ്പോൾ, എവിടെ, എന്ത് സംഭവിക്കുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും പറ്റില്ല. എന്നിട്ടും ആ പെൺകുട്ടി തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകാൻ തീരു മാനിച്ചു.

प्रश्न 7.
“मेरा सवाल चौबीस घंटे का था, पर उसका?” इस कथन की गहराई पर अपना विचार प्रकट करें।
‘എന്റെ പ്രശ്നം ഇരുപത്തിനാല് മണിക്കൂറി ന്റേതാണ്. പക്ഷേ അവളുടെതോ?’ ഈ പ്രസ്താവനയെക്കുറിച്ച് അഭിപ്രായം പ്രകട മാക്കുക.
उत्तर:
लेखिका की समस्या सिर्फ चौबीस घंटे बिताने की है। लेकिन सिरिया जानेवाली लड़की स्वयं खतरनाक अवस्था में है। क्योंकि सिरिया में युद्ध चल रहा था। वहाँ के लोग डर के साए में जी रहे थे। कहाँ, कब, क्या हो जाएगा कुछ नहीं बता सकते। घर बार छोड़कर बाहर जाना भी मुश्किल था। फिर भी उसने माता-पिता के पास जाने को तय किया। इससे उस लड़की को अपने निर्णय पर अडिग रहने की आस्था और माता-पिता के प्रति लगाव को दर्शाता है।

ലേഖികയുടെ പ്രശ്നം കേവലം ഇരുപത്തി നാല് മണിക്കൂർ എങ്ങനെ ചിലവഴിക്കും എന്നത് മാത്രമാണ്. പക്ഷേ സിറിയയിൽ പോകുന്ന പെൺകുട്ടിയോ അപകടാവസ്ഥയിലാണ്. എന്തുകൊണ്ടെന്നാൽ സിറിയയിൽ യുദ്ധം നടക്കുകയാണ്. അവിടുത്തെ ആളുകൾ ഭയ ത്തിന്റെ മറവിൽ ജീവിക്കുകയാണ്. അവി ടെ എപ്പോൾ എന്ത് സംഭവിക്കുമെന്ന് ആർ ക്കും പറയാൻ സാധിക്കില്ല. വീട്ടിൽ നി വിട്ടുപോകുന്നതുപോലും ബുദ്ധിമു ട്ടായിരുന്നു. എന്നിട്ടും ആ പെൺകുട്ടി അച്ഛ ന്റെയും അമ്മയുടെയും അടുത്ത് പോ കാൻ തീരുമാനിച്ചു. ഇതിലൂടെ ആ പെൺകു ട്ടിയുടെ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽ ക്കുന്നതിലുള്ള വിശ്വാസ്യവും, അച്ഛനോടും
അമ്മയോടുമുള്ള അടുപ്പവും പ്രകടമാകുന്നു.

प्रश्न 8.
‘मैंने पहली बार युद्ध को इतने करीब से जाना था’ – लेखिका ऐसा क्यों सोचती है?
‘ഞാനാദ്യമായാണ് യുദ്ധത്തെ ഇത് അടുത്ത് നിന്ന് അറിയുന്നത് – ലേഖിക ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ട്
उत्तर:
युद्ध विनाशकारी है। जब युद्ध का विवरण स्वयं सिरिया जाने वाली लड़की के मुँह से सुना तो लेखिका को ऐसा लगा कि युद्ध सामने चल रहा है। युद्ध की दुख दर्द की कहानी बेचैन करने वाली है। स्वयं अपना जीवन खतरे में डालकर सिरिया जाने वाली उस लड़की की कहानी लेखिका को बहुत अधिक प्रभावित किया।
യുദ്ധം വിനാശകാരിയാണ്. യുദ്ധത്തിന്റെ വിവരണങ്ങൾ സിറിയയിലേയ്ക്ക് പോകുന്ന പെൺകുട്ടിയിൽ നിന്ന് കേട്ടപ്പോൾ തന്നെ യുദ്ധം മുന്നിൽ നടക്കുന്നതായി ലേഖികക്ക് അനു ഭവപ്പെട്ടു. എപ്പോഴും യുദ്ധത്തിന്റെ കഥകൾ ന മ്മ അസ്വസ്ഥപ്പെടുത്തുന്നവയാണ്. സ്വന്തം ജീവിതം അപകടപ്പെടുത്തി സിറിയയിലേക്ക് പോകുന്ന പെൺകുട്ടിയുടെ കഥ ലേഖികയെ ഒരുപാട് സ്വാധീനിച്ചു.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 1.
आगे…
सही मिलान करें।
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 1
उत्तर:

छोटे बच्चे की आँखें कलियों की तरह उभरी हुई थीं।
युद्ध की हर कहानी बेचैन करने वाली होती है।
युद्ध के समय सीरिया के लोग डर के साये में जीते थे।

प्रश्न 2.
निम्नलिखित वाक्य पढ़ें और प्रत्येक वाक्य के आधार पर लड़की के मनोभाव लिखें।
• उसने अपनी पानी की बोतल मेरी तरफ बढ़ाई। “टेक इट, इट्स फॉर यू।”
उत्तर:
लड़की अपनी पानी की बोतल देकर लेखिका से सहानुभूति प्रकट करती है। स्वयं अशांत होते हुए भी दूसरे की मदद करने का मनोभाव यहाँ दिखाई पड़ता है।

• ‘सीरिया जा रही हूँ। अपने माता-पिता के पास।’
उत्तर:
सिरिया में युद्ध चल रहा है। वहाँ के लोग डर के साये में जी रहे हैं। जाने कहाँ, कब, क्या हो जाएगा, कल्पना भी नहीं कर सकते थे। फिर भी लड़की ने अपने माता-पिता के पास जाने का दृढ़ निश्चय लेती है।

• वह बोली कि माँ की तबीयत ठीक नहीं है। मैं जाऊँगी तो कुछ मदद हो जाएगी।
उत्तर:
लड़की युद्ध के मुँह में जा रही है। अपने माँ- बाप का ख्याल रखने। वह सोचती है कि अगर वह जाए तो माँ को कुछ सहायता मिलेगी। स्वयं अपना जीवन खतरे में डालती हुई अपने माता- पिता की रक्षा करना चाहती है। एक बेटी के फर्स को वह भूलती नहीं।

प्रश्न 3.
वाक्यों का विश्लेषण करें।
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 2
उत्तर:
पहले वाक्य में सिर्फ शरीर का प्रयोग हुआ है। दूसरे वाक्य में ‘पूरे’ शब्द का प्रयोग करके ‘शरीर’ की विशेषता बताया है।
ആദ്യ വാക്യത്തിൽ ‘शरीर’ എന്ന ശബ്ദം മാത്രമാണ് പ്രയോഗിച്ചിട്ടുള്ളത്. രണ്ടാമത്തെ
വാക്യത്തി ൽ ‘पूरे’ എന്ന ശബ്ദം കൂടി പ്രയോഗിച്ച് ‘शरीर’ എന്ന ശബ്ദത്തിന്റെ വിശേഷണം പറഞ്ഞിരിക്കുന്നു. ‘पूरे’ എന്ന ശബ്ദം വിശേഷണ ശബ്ദമാണ്.

अन्य उदाहरण (Other Examples)
• दुकानों के बीच एक कैफे दिखाई दिया।
• दुकानों के बीच एक छोटा कैफे दिखाई दिया।
• उसने अपनी बोतल मेरी तरफ बढ़ाई।
• उसने अपनी पानी की बोतल मेरी तरफ बढ़ाई।
• माँ ने घर पर पोहा तैयार कर रखा होगा।
• माँ ने घर पर गरम-गरम पोहा तैयार कर रखा होगा।
• उसके साथ एक बच्चा है।
• उसके साथ एक छोटा-सा बच्चा है।

प्रश्न 4.
उचित शब्द जोड़कर वाक्यों का पुनर्लेखन करें।
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 3
उत्तर:
वह एक सफेद बुरका पहने थी।
उसके बाजू में एक छोटा बच्चा था।
माँ ने घर पर गरम-गरम पोहा तैयार कर रखा होगा।
गिरते घर और जलती इमारतों की फोटो आने लगीं।

प्रश्न 5.
युद्ध से बनी अनिश्चितता में लेखिका को टर्की एयरपोर्ट में एक दिन घंटों गुजारना पड़ा। उस दिन के अनुभवों के आधार पर लेखिका डायरी लिखती हैं।
लेखिका की वह डायरी कल्पना करके लिखें।
उत्तर:
25 जून 2025

आज का दिन मेरे लिए अविस्मरणीय रहा। युद्ध की अनिश्चितता के कारण टर्कों का वह एयरपोर्ट में फ्लाइट को चौबीस घंटे तक मुझे इंतज़ार करना पड़ा। फोन की बैटरी खत्म हो गई थी। इंटरनेट भी काम नहीं कर रहा था। पास की दुकानों में वाई-फाई के बारे में तलाश की। कोई रास्ता न निकला।

पानी का बोतल खाली होने के कारण कैफे से पानी का बोतल उठाया। लेकिन कार्ड नहीं चलने के कारण पानी न ले पाया। तभी एक सुंदर युवती कंधे पर हाथ रखकर मुझे अपना पानी का बोतल दिया। वह सिरिया जानेवाली लड़की थी। उसके साथ एक छोटा-सा बच्चा है। सिरिया में युद्ध चल रहा है। फिर भी अपने माँ-बाप के ख्याल रखने के लिए उसे चलना ही तय किया था। मुझे उसके दृढ़ निश्चय पर आश्चर्य लगा। स्वयं अपना जीवन खतरे में डालकर वह युद्ध के मुँह में जा रही है। मेरी ईश्वर से दुआ है कि उस लड़की एवं उसके बच्चे को रक्षा करें। अगले दिन की शुभ प्रतीक्षा के साथ………….

प्रश्न 4.
सीरिया जाने वाली लड़की की चरित्रगत विशेषताओं पर टिप्पणी लिखें।
उत्तर:
यह लड़की एक अत्यंत संवेदनशील, साहसी, और कर्तव्यनिष्ठ व्यक्तित्व का प्रतीक है। अपनी माँ की बीमारी को देखते हुए कठिन परिस्थितियों में भी पीछे नहीं हटती। अपने और अपने बच्चे की सुरक्षा को खतरे में डालना एक महान त्याग है। वह एक माँ के रूप में अपने बच्चे की सुरक्षा का भी ध्यान रखती है। एक बेटी के रूप में अपनी माँ की पीड़ा को भी समझती है। असुरक्षा, अनिश्चितता और डर के माहौल में भी वह निर्णय ले पाती है।

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 5.
अनुबद्ध कार्य
• ‘युद्ध की हर कहानी ही बेचैन करने वाली होती है।’
युद्ध के विरुद्ध नारा बनाएँ।
उत्तर:
युद्ध नहीं, शांति चाहिए
हर दिल को ज़िंदगी चाहिए
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 4
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 5
• ‘मैंने पहली बार युद्ध को इतने करीब से जाना था।’
यहाँ युद्ध के क्या-क्या चित्र आपके मन में आते हैं?
युद्ध पर विवरण लिखें।
उत्तर:
युद्ध मानव इतिहास की सबसे भयावह और विनाशकारी घटनाओं में से एक है। यह दो या दो से अधिक देशों, समूहों या पक्षों के बीच होने वाला संघर्ष होता है। युद्ध का उद्देश्य आमतौर पर शक्ति प्राप्त करना, क्षेत्र पर अधिकार जमाना, आर्थिक लाभ उठाना आदि है।

युद्ध में लाखों निर्दोष लोग मारे जाते हैं। इससे देश की अर्थव्यवस्था बर्बाद हो जाती है। ऐतिहासिक इमारतें, कला और संस्कृति नष्ट हो जाती है। महिलाओं और बच्चों पर अत्याचार होते हैं। लोग अपने घर छोड़ने पर मजबूर हो जाते हैं। युद्ध केवल विनाश लाता है, जबकि शांति जीवन को आगे बढ़ाती है। इसलिए हमें युद्ध नहीं बल्कि समझदारी, सहानुभूति, और सहयोग का रास्ता अपनाना चाहिए।

प्रश्न 6.
संस्मरण के आधार पर सही प्रस्ताव चुनकर लिखें।
• विमान लेट होने पर लेखिका एयरपोर्ट के बाहर घूमने निकली।
• फोन की बैटरी खतम हो जाने से लेखिका माँ-बाप से संपर्क नहीं कर सकी।
• पैसा न होने के कारण लेखिका ने पानी की बोतल वापस दुकान पर रखी।
• सफेद बुरका पहनी लड़की ने पानी की बोतल लेखिका को दी।
• माँ-बाप की देखभाल के लिए युद्ध के समय पर भी लड़की सीरिया के अपने घर जा रही थी।
उत्तर:
• फोन की बैटरी खतम हो जाने से लेखिका माँ-बाप से संपर्क नहीं कर सकी।
• पैसा न होने के कारण लेखिका ने पानी की बोतल वापस दुकान पर रखी।
• सफेद बुरका पहनी लड़की ने पानी की बोतल लेखिका को दी।
• माँ-बाप की देखभाल के लिए युद्ध के समय पर भी लड़की सिरिया के अपने घर जा रही थी।

प्रश्न 7.
विशेष दिवस
फरवरी और मार्च महीनों के विशेष दिवसों को पहचानें। कम से कम पाँच विशेष दिवसों को सूचीबद्ध करें।
उत्तर:
फरवरी (February)

  • अंतरजाल सुरक्षा दिवस – फरवरी 7
  • स्त्रियों एवं बच्चों का सुरक्षा दिवस – फरवरी 11
  • विश्व रेडियो दिवस – फरवरी 13
  • विश्व सामाजिक नीति दिवस – फरवरी 20
  • विश्व मातृभाषा दिवस – फरवरी 21

मार्च (March)

  • विश्व महिला दिवस – मार्च 8
  • विश्व जंगली दिवस – मार्च 21
  • विश्व जल दिवस- मार्च 22
  • विश्व जलवायु दिवस – मार्च 23
  • विश्व नाटक दिवस – मार्च 27

सीरिया की बेटी निम्नलिखित प्रश्नों के उत्तर एक शब्द या वाक्य में लिखें :

प्रश्न 1.
‘सीरिया की बेटी’ कौन सी विधा में आती है?
उत्तर:
संस्मरण

प्रश्न 2.
‘सीरिया की बेटी’ संस्मरण का लेखक कौन है?
उत्तर:
मैत्रेयी कुलकर्णी

प्रश्न 3.
लेखिका को कौन-से एयरपोर्ट में चौबीस घंटे रुकना पड़ा?
उत्तर:
टर्की एयरपोर्ट में

प्रश्न 4.
लेखिका टर्की एयरपोर्ट के बाहर जाकर घूम नहीं सकी। क्यों?
उत्तर:
क्योंकि टर्की का विज़ा नहीं था।

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 5.
पानी लाने के लिए लेखिका कहाँ गयी?
उत्तर:
पासवाले कैफे में।

प्रश्न 6.
लेखिका कैफे से पानी की बोतल न खरीद सकी। क्यों?
उत्तर:
उसका कार्ड नहीं चल रहा था।

प्रश्न 7.
किसने लेखिका के कंधे पर हाथ रखकर पानी की बोतल दी?
उत्तर:
एक सुंदर लड़की

प्रश्न 8.
दोनों ने मिलकर मुझे एक मीठे अहसास से भर दिया था। क्या – क्या मिलकर भर दिया था?
उत्तर:
पानी के घूँट और उस लड़की की हँसी

प्रश्न 9.
लड़की के बाँह में कौन था?
उत्तर:
एक छोटा बच्चा।

प्रश्न 10.
लड़की कहाँ जा रही थी?
उत्तर:
सिरिया

प्रश्न 11.
लड़की के सिरिया जाने का मकसद क्या था?
उत्तर:
माँ की तबीयत ठीक नहीं है। उसकी मदद के लिए।

प्रश्न 12.
सिरिया में लोग कैसे जी रहे थे?
उत्तर:
डर के साए में।

प्रश्न 13.
माँ घर में क्या बनाएगी?
उत्तर:
गरम-गरम पोहा।

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 14.
लेखिका की चिंता किस बात पर थी ?
उत्तर:
चौबीस घंटे देर से आने वाली फ्लाइट की चिंताथी।

प्रश्न 15.
युद्ध की खबरें आते ही लेखिका की आँखों में क्या सूझ गई?
उत्तर:
लड़की के छोटे बच्चे की आँखें।

प्रश्न 16.
युद्ध की कहानी कैसे होती है?
उत्तर:
बेचैन करने वाली

Siriya Ki Beti Summary in Malayalam

सीरिया की बेटी Summary in Malayalam

पाठ का सारांश :
(टर्को का वह एयरपोर्ट ठसाठस ……………………….. हाथ बढ़ाया तो पाया कि बोतल में पानी नहीं) [Textbook page no. 86&87]

തുർക്കിയിലെ തിരക്കുപിടിച്ച് എയർപോർട്ടിൽ ആറു മണിക്കൂറോളം ഞാൻ ഞാൻ വിമാനം പ തീക്ഷിച്ചിരിക്കുകയായിരുന്നു. ഈ വിമാനത്തിലും കയറാൻ സാധിക്കില്ലെന്ന് എനിക്ക് ഏകദേശം മനസ്സിലായി. അടുത്ത വിമാനം 24 മണിക്കൂറിനു ശേഷമേ ലഭ്യമാവുകയുള്ളൂ. ആദ്യ വിമാനത്തെ കുറിച്ച് തുടക്കം മുതൽ തന്നെ ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. തുർക്കി വന്നു തിരിച്ചു പോകാൻ ആറ് ഏഴ് മണിക്കൂർ സമയം ആവശ്യമായ ഇന്ന് ഏകദേശം ഒരു ദിവസം സമയം എടുക്കും എന്ന് മനസ്സിലായി ഞാൻ ആകെ ക്ഷീണിതയായിരുന്നു വിമാനത്തെ കുറിച്ചുള്ള അനശ്ചിതത്വം ക്ഷീണം ഒന്നും കൂടി വർദ്ധിപ്പിച്ചു. വിചിത്രമായ ഒരു വിരസത എന്നെ പിന്തുടർന്നു കൊണ്ടിരുന്നു. കൂടാതെ വിമാനം ആണെങ്കിൽ വൈകിക്കൊണ്ടേയിരുന്നു. പുറത്തൊന്ന് കറങ്ങി വരാ മെന്ന് വിചാരിച്ചാൽ എന്റെ കയ്യിൽ തുർക്കി വിസയും ഇല്ലായിരുന്നു.

എനിക്ക് 24 മണിക്കൂർ തള്ളിനീക്കേണ്ടതായിരുന്നു. ഫോണിലെ ചാർജും കഴിഞ്ഞു പോയിരുന്നു അതിനാൽ ഇൻറർനെറ്റും ഉപയോഗിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഇവിടെ തുർക്കി എയർപോർട്ടിൽ വിമാനം പ്രതീക്ഷിച്ചിരിപ്പാണ് എന്ന വിവരം മാതാപിതാക്കളെ അറിയിക്കാ നും വിഷമതകൾ നേരിട്ടു. എയർപോർട്ടിലെ കടകളിൽ എല്ലാം ഞാൻ വൈഫൈ അന്വേഷിച്ചു വെങ്കിലും ഒരു പരിഹാരവും ആയില്ല. വിമാനം വരുന്നതുവരെ പ്രതീക്ഷിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലുണ്ടായിരുന്നില്ല. ഇതിനിടെ ദാഹം മാറ്റാനായി വെള്ള കുപ്പിയിലേക്ക് കൈ നീട്ടിയപ്പോൾ വെള്ളവും തീർന്നു എന്ന് മനസ്സിലായി

(चार-पाँच दुकानों के बीच एक छोटा कैफे दिखाई दिया . . . उसने अपने पानी की बोतल मेरी तरफ बढ़ाई ।) [Textbook page no. 87]

നാലഞ്ച് കടകൾക്കിടയിൽ ഒരു ചെറിയ കഫെ കാണാൻ കഴിഞ്ഞു. ഞാൻ അവിടെനിന്നും ഒരു ബോട്ടിൽ വെള്ളം വാങ്ങി. പണം നൽകാനായി കൗണ്ടറിൽ ചെന്നപ്പോഴാണ് എന്റെ കാർഡ് ഉപ യോഗിക്കാൻ പറ്റില്ലെന്ന് മനസ്സിലായത്. ഭാഗ്യത്തിന് വെള്ളത്തിന്റെ കുപ്പി ഞാൻ തുറന്നിരുന്നില്ല. വേറെ കാർഡുണ്ടെങ്കിലും അതും പല പ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ല. പണം നൽകാമെന്നു വച്ചാൽ കാശും കൈയിലുണ്ടായിരുന്നില്ല. വെള്ളം കുടിക്കേണ്ട എന്ന് തീരുമാനിച്ച് വെള്ളക്കുപ്പി കടയിൽ തന്നെ വച്ച് ഞാൻ തിരികെ നടക്കാൻ തുടങ്ങി. യാത്രയ്ക്ക് എന്തിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തു എന്ന് പലവട്ടം ആലോചിച്ചിരുന്നു. അവിടെ ഒരു സ്ഥലത്തിരുന്ന് നാലുപാടും നോക്കികൊണ്ടേയിരുന്നു.

എന്റെ തോളിൽ ആരോ കൈവച്ചതുപോലെ എനിക്ക് തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ എന്റെ പുറകിലായി ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ഓവർക്കോട്ടിട്ട് വിടർന്ന ചിരിയോട് നിൽ ക്കുന്ന സുന്ദരിയായ പെൺകുട്ടി. ഒരു വെളുത്ത ബുർക്കയായിരുന്നു അവൾ ധരിച്ചിരുന്നത്. സൗമ്യമായ അവളുടെ കണ്ണുകളിൽ ചിരി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഈ ചിരിയിൽ ഞാൻ ഒരു നിമിഷം എല്ലാം പ്രയാസങ്ങളും മറന്നുപോയി. വെള്ളക്കുപ്പി പെൺകുട്ടി എന്റെ നേരെ നീട്ടി. ‘ഇടെതുത്തോളൂ, നിങ്ങൾക്കഉള്ളതാണ്.’ അവൾ പറഞ്ഞു.

(मुझे सूझा नहीं कि क्या बोलूँ। मैं सिर्फ हँसकर ‘थैंक्यू’ ……………….. बोली उसकी आँखें अनवरत इधर-उधर देखती डाल रही थीं। [Textbook page no. 88]

എന്തുപറയണമെന്ന് എനിക്ക് മനസ്സിലായില്ല, ഞാൻ ചിരിച്ചുകൊണ്ട് ‘താങ്ക്യൂ’ പറഞ്ഞു. ഒരു കവിൾ വെള്ളം കുടിച്ചു, ഒരു കവിൾ വെള്ളവും പെൺകുട്ടിയുടെ ചിരിയും എനിക്ക് മധുരകരമായ അനുഭവം സമ്മാനിച്ചു. അവളുടെ അടുത്ത് ചെന്നിരുന്നു. അവളുടെ കൈകളിൽ ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. കുട്ടിയുടെ കണ്ണുകൾ മൊട്ടുകൾ പോലെ വിടർന്നുനിൽക്കുന്നുണ്ടായിരുന്നു. കുട്ടി ഓവർക്കോട്ട് ധരിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾ നാലുപാടും നോക്കിക്കൊണ്ടേയിരുന്നു.

(मैंने यूँ ही पूछा कि आप कहाँ जा रही हैं …………. विमान तो छोड़ो टैक्सी या बस की यात्रा भी सुरक्षित नहीं बची थी।) [Textbook page no.88)

ഞാൻ താങ്കൾ എവിടേയ്ക്കാണ് പോകുന്നതെന്ന് അവരോടായി ചോദിച്ചു. സിറിയയിലെ മാതാ പീതാക്കളുടെ അടുത്തേക്കാണെന്ന് അവർ മറുപടി നൽകി. മറുപടി കേട്ടതോടെ ഞാൻ നെറ്റിയിൽ കൈവച്ചിരുന്നുപോയി. യുദ്ധത്തിന്റെ ഈ സമയത്ത് ഇവരെന്തിനാണ് അങ്ങോട്ട് പോകുന്നത്, ആരെങ്കിലും ഇങ്ങനെ ചെയ്യുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ എന്റെ മുഖത്ത് പ്രകടമായിരുന്നു.

അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ഞാൻ ചെന്നാൽ അമ്മയ്ക്ക് വലിയ സഹായമാകും. അവർ എന്നോടായി പറഞ്ഞു, ഞാൻ ചോദിക്കാതെ തന്നെ അവവർ ഇതു പറഞ്ഞു തുടങ്ങിയതുകൊണ്ട് അവളോട് കുറച്ച് സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അവരുടെ തൊട്ടട്ടുളത്തുള്ള പട്ടണങ്ങളിലെല്ലാം യുദ്ധത്തിന്റെ ബഹളമായിരുന്നു . അമ്മ തനിച്ചാണ്. പട്ടണം ശാന്തമാണെങ്കിലും ഡോക്ടറെ കാണാൻ പോകാൻ വളരെ പ്രയാസകരമായിരുന്നു. ഭയത്തിന്റെ നിഴലിലായിരുന്നു അവിടെ ജനങ്ങളെല്ലാം ഇീവിച്ചിരുന്നത്. വീടിന് പുറത്തിറങ്ങുക വളരെ പ്രയാ സകരമായിരുന്നു. എന്നാലും പെൺകുട്ടി മാതാപിതാക്കളുടെ അടുത്തേക്കു പോകാൻ തന്നെ തീരുമാ നിച്ചു. വിമാനം ഒഴിച്ച് ടാക്സി, ബസ് യാത്ര തീരെ സുരക്ഷിതമായിരുന്നില്ല.

(एक अजनबी के सामने वह यह सब बोल रही थी…. उसने मुझे पानी पेश किया।) [Textbook page no. 89]

ഒരു അപരിചിതയായ ആളുടെ അടുത്താണ് അവർ ഇതെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ഞാൻ പതുക്കെ അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. അവളുടെ പ്രയാസങ്ങൾക്കു മുമ്പിൽ 24 മണിക്കൂർ വൈകി എത്തുന്ന വിമാനത്തെക്കുറിച്ചുള്ള എന്റെ ചിന്തയും പ്രയാസവും
വെറുമൊരു ഉറുമ്പിനു സമാനമായി എനിക്ക് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം 24 മണിക്കൂർ വൈകി യത്തുന്ന വിമാനത്തെപറ്റി മാത്രമായിരുന്നു ചിന്ത. മുംബൈയിൽ എത്തിയാൽ അവിടെ എന്നെയും പ്രതീക്ഷിച്ച് കാർ കാത്ത് നിൽക്കുന്നുണ്ടാവാം. വീട്ടിൽ അച്ഛൻ എന്നെ പ്രതിക്ഷിച്ചിരിക്കുന്നുണ്ടാവാം. അമ്മയാണെങ്കിൽ എനിക്ക് കഴിക്കാൻ ഉള്ള ചൂടുള്ള പോഹ (ഒരുതരം പലഹാരം) ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവാം. എന്റെ പ്രശ്നം വെറും 24 മണിക്കൂറിന്റേത് മാത്രമാണ്. എന്നാൽ അവ രുടെതോ? ഞാൻ ചിന്തിക്കാനായി തുടങ്ങി.

കൂടാതെ അവളോടൊപ്പം ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. യുദ്ധഭൂമിയിലേക്ക് അവൾ പോകുന്നത് പ്രിയപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണെങ്കിലും യുദ്ധഭൂമിയിലേക്കാ ണ് അവൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതോാന്നും കൂടാതെ അവർ വളരെ ശാന്തയായിരുന്നു. എന്റെ കാർഡ് ഉപയോഗിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു ബോട്ടിൽ വെള്ളം വാങ്ങിത്തന്നാനുള്ള സന്മന സ്സു തോന്നി.

(कुछ दिनों बाद इसी शहर की युद्ध की खबरें आने लगी।… मगर इस कहानी ने तो मेरे मन में ही घर कर लिया था।) [Textbook page no.89&90]

കുറച്ചു ദിവസങ്ങൾക്കു ശേഷം ആ പട്ടണത്തിലെ യുദ്ധത്തിന്റെ കഥകൾ പ്രചരിക്കാൻ തുടങ്ങി. തകർന്നു വീഴുന്ന വീടുകളെയും, കത്തിച്ചാമ്പലാകുന്ന കെട്ടിടങ്ങളെയും ഫോട്ടോ പ്രത്യക്ഷ പ്പെടാൻ തുടങ്ങി. ഇപ്പോൾ ആ പട്ടണം തന്നെ തീർത്തും സുരക്ഷിതമല്ലാതായി മാറി. എന്റെ കണ്ണുക ളിൽ ആ ചെറിയ കുട്ടിയുടെ കണ്ണുകൾ മാറിമറിയാൻ തുടങ്ങി. അവിടെ എത്രത്തോളം മക്കൾ അവരുടെ മാതാപിതാക്കളെ സംരക്ഷിക്കാനായി ഉണ്ടാകും? എത്ര പ്രയത്നിച്ചിട്ടും അവിടെക്ക് എത്തിച്ചേരാൻ സാധിക്കാത്ത എത്രപേരുണ്ടാകും? ഞാൻ ചിന്തിക്കാൻ തുടങ്ങി.

ഞാൻ ആദ്യമായിട്ടാണ് യുദ്ധത്തെക്കുറിച്ച് ഇത് അടുത്തറിഞ്ഞത്. നിരവധി കഥകളിൽ യുദ്ധത്തിന്റെ കഥകൾ മനസ്സിലിനെ ആലോസരപ്പെടുത്തിയിരുന്നെങ്കിലും ഈ കഥ എന്റെ മനസ്സിൽ മായാതെ തന്നെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

सीरिया की बेटी लेखक परिचय

संस्मरण (मैत्रेयी कुलकर्णी)
मैत्रेयी कुलकर्णी
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 6
मैत्रेयी कुलकर्णी का जन्म 2 दिसंबर 1988 को पूना में हुआ। वे अमेरिका के एक विश्वविद्यालय में प्रोफेसर हैं। उन्हें गणित और यात्रा बहुत पसंद है। उनको अमेरिका के विश्वविद्यालय से डाक्टरी उपाधि प्राप्त हुई। इस दौरान दुनिया में घूमने और विभिन्न संस्कृति वाले लोगों को समझने का अवसर मिला। उन्होंने अपनी रचनाओं में इन बातों को शामिल किया है।

പൂനെയിൽ 1988 ഡിസംബർ 2 നാണ് മൈത്രേയി കുൽക്കർണി ജനി ച്ചത്. ലേഖിക അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പ്രൊഫസ റാണ്. അവർക്ക് കണക്കും യാത്രയും വളരെ ഇഷ്ട്ടപ്പെടുന്ന വ്യക്തി അവർക്ക് അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാനും, വിവിധ സംസ്കാരങ്ങൾ ഉൾക്കൊളളുന്ന ആളുകളെ മനസ്സിലാക്കാനുമുള്ള അവസരം ലഭിച്ചു. മൈത്രേയി കുൽക്കർണി തന്റെ രചനകളിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

सीरिया की बेटी शब्दार्थ

मीठा अहसास – മധുരമായ അനുഭൂതി
कलियाँ – പൂമൊട്ടുകൾ
अनवरत – निरंतर, നിരന്തരം
डोल रही थीं – ഇളകുന്നുണ്ടായിരുന്നു
यूँही – यों, इसप्रकार
माथे पर बल पड़ गए – असंतोष के लक्षण प्रकट हुए, അസന്തോഷത്തിന്റെ ലക്ഷണം പ്രകടമായി
ऐन युद्ध के समय – കൃത്യം യുദ്ധത്തിന്റെ സമയത്ത്
झलक उठा था – നിഴലിച്ചിരുന്നു
तबीयत – ആരോഗ്യം, Health
आजू-बाजू – बगल में, അടുത്തുള്ള
शोर – ബഹളം
डर के साए में – ഭയത്തിന്റെ നിഴലിൽ
तय किया – തീരുമാനിച്ചു
अजनबी – അപരിചിതൻ
चींटी – ഉറുമ്പ്
बराबर – പോലെ
गरम-गरम पोहा – ചൂടുള്ള അവൽ കൊണ്ടുള്ള പലഹാരം
ख्याल रखना – ध्यान रखना, സംരക്ഷിക്കുക
इन सबके बावजूद – ഇത് കൂടാതെ
गिरते घर – ഇടിഞ്ഞ് വീഴുന്ന വീടുകൾ
जलती इमारतें – കത്തുന്ന കെട്ടിടങ്ങൾ
झूल गई – ആടിക്കൊണ്ടിരുന്നു
करीब से – അടുത്ത് നിന്ന്
बेचैन करनेवाली – व्याकुल करने वाली, വ്യാകുലപ്പെടുത്തുന്ന
मन में ही घर कर लिया था – दिल को छू लिया था, മനസ്സിനെ സ്പർശിച്ചിരുന്നു

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

Practicing with SCERT Kerala Syllabus 8th Standard Hindi Textbook Solutions Unit 5 Chapter 1 खुशबू रचते हैं हाथ Khushboo Rachte Hain Haath Poem Question Answer Notes Summary in Malayalam & Hindi improves language skills.

Khushboo Rachte Hain Haath Poem Class 8 Question Answer Notes Summary

SCERT Class 8 Hindi Unit 5 Chapter 1 Question Answer Kerala Syllabus खुशबू रचते हैं हाथ

Khushboo Rachte Hain Haath Poem Question Answer

विश्लेषणात्मक प्रश्न :

प्रश्न 1.
‘बदबू से फटते जाते इस टोले के अंदर खुशबू रचते हैं हाथ’ – इससे कवि का तात्पर्य क्या होगा?
ദുർഗന്ധം വമിക്കുന്ന ഈ ചെറിയ കോള നിയിൽ സുഗന്ധം പരത്തുന്ന കൈകൾ’ – ഇതിലൂടെ കവി എന്താണ് ഉദ്ദേശിക്കുന്നത്?
उत्तर:
इस कविता में कवि ने अगरबत्ती बनाने वालों के बारे में बताया है। ये लोग खुशबू से कोसों दूर हैं। अगरबत्ती का कारखाना अकसर किसी तंग गली में, घरों और सड़कों के किनारे गंदे पानी के बहाव के लिए बनाए गए रास्ता के पार और बदबूदार कूड़े के ढ़ेर के समीप होता है। ऐसे स्थानों पर कई कारीगर अपने हाथों से अगरबत्ती को बनाते हैं।
ഈ കവിതയിൽ കവി ചന്ദനത്തിരി ഉണ്ടാ ക്കുന്നവരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇവർ സുഗന്ധത്തിൽ നിന്നും ഒരുപാട് അകലെയാണ്. ഏതെങ്കിലും ഇടുങ്ങിയ തെരുവിലോ, മലിന ജലം ഒഴുക്കുന്ന ഓട കൾക്കപ്പുറത്തോ, ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങളുടെ അടുത്തോ ആണ് സാധാരണ ചന്ദനത്തിരി ഫാക്ടറികൾ സ്ഥിതി ചെയ്യുന്നത്. ഇത്രയും വൃത്തിഹീനമായ സ്ഥല ങ്ങളിലാണ് തൊഴിലാളികൾ തങ്ങളുടെ കൈ കൾ കൊണ്ട് ചന്ദനത്തിരി നിർമ്മിക്കുന്നത്.

प्रश्न 2.
खुशबू रचते हैं हाथ। – यहाँ ‘खुशबू रचना’ से क्या-क्या समझ सकते हैं?
സുഗന്ധം നിർമ്മിക്കുന്ന കൈകൾ ഇവി – ടെ സുഗന്ധം നിർമ്മിക്കുന്ന എന്നതിലൂടെ എന്തൊക്കെ മനസ്സിലാക്കാം?
उत्तर:
कवि का कहना है कि गंदगी में जीवन बितानेवाले लोगों के हाथ खुशबूदार पदार्थों की रचना करते हैं। ये लोग स्वयं विषम परिस्थितियों में अपना जीवन बिताते हैं। परंतु दूसरों का जीवन खुशहाल बनाते हैं। कवि यह भी कहना चाहता है कि हमें उनकी दशा सुधारने की बात सोचनी चाहिए।
കവി പറയുന്നത് മാലിന്യത്തിൽ ജീവിക്കുന്ന ആളുകളുടെ കൈകളാണ് സുഗന്ധപൂർ ണമായ പദാർത്ഥങ്ങൾ നിർമ്മിക്കുന്നത് എന്നാണ്. ഈ ആളുകൾ സ്വയം വിഷമ പരി സ്ഥിതിയിൽ ജീവിക്കുന്നവരാണ്. പക്ഷേ മറ്റുള്ളവരുടെ ജീവിതം സന്തോഷപൂർണമാ ക്കി തീർക്കുന്നു. നാം അവരുടെ അവസ്ഥ യിൽ മാറ്റം വരുത്താൻ ശ്രമിക്കണം.

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

प्रश्न 1.
आगे…
खुशबू रचते हाथों वाला मुहल्ला कहाँ-कहाँ बसता है?



उत्तर:
• गलियों के बीच
• नालों के पार
• कूड़े-करकट के ढेरों के बाद
• बदबू से फटते टोले के अंदर

खुशबू रचने वाले हाथ की विशेषताएँ क्या-क्या हैं?



उत्तर:
• उभरी नसों वाले हाथ
• घिसे नाखूनों वाले हाथ
• पीपल के पत्ते से नए-नए हाथ
• जुही की डाल से खुशबूदार हाथ
• गंदे कटे-पिटे हाथ
• जख्म से फटे हुए हाथ

प्रश्न 2.
पढ़ें और लिखें…
दुनिया की सारी गंदगी के बीच
दुनिया की सारी खुशबू
रचते हैं रहते हैं हाथ
– इन पंक्तियों पर विचार करें।
उत्तर:
कवि ने इन पंक्तियों में खुशबू बनाने वाले मज़दूरों के बारे में बताया है। ये मज़दूर दुनिया की सारी गंदगी के बीच रहने को विवश हैं। ऐसे गंदे स्थानों पर रहकर वे सारी दुनिया में सुगंध फैलाते हैं। ये मज़दूर गंदी जगहों पर रहकर गंदे हाथों से काम करके दुनिया को खुशी और सुगंध बाँट रहे हैं।

‘यहीं इस गली में बनती हैं
मुल्क की मशहूर अगरबत्तियाँ’
– इन पंक्तियों का आशय क्या है?
उत्तर:
इस कविता में कवि ने उन खुशबूदार अगरबत्ती बनाने वालों के बारे में बताया है। अगरबत्ती का इस्तेमाल लगभग हर व्यक्ति करता है। इसकी खुशबू के कारण लोग इसे प्रतिदिन इस्तेमाल करते हैं। कवि कहता है कि इसी तंग गली में पूरे देश की प्रसिद्ध अगरबत्तियाँ बनती हैं। अगरबत्ती का कारखाना अकसर किसी तंग गली में, गंदे पानी बहाने वाले नालों के पार, बदबूदार कूड़े के पास आदि स्थानों पर होता है।

प्रश्न 3.
सोचें और लिखें, ये हाथ किन-किनके होंगे?
खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam 1
उत्तर:

उभरी नसों वाले हाथ गरीबी से सूखे आदमियों के
घिसे नाखूनों वाले हाथ कड़ी मेहनतियों के
पीपल के पत्ते से नए-नए हाथ बच्चों के
जूही की डाल से खुशबूदार हाथ लड़कियों के
गंदे कटे-पिटे हाथ बड़ों के
जख्म से फटे हुए हाथ मेहतरों के

प्रश्न 4.
मज़दूर वर्ग के लोग ही इस दुनिया को सुंदर और खुशबूदार बनाते हैं। क्या इससे आप सहमत हैं? समर्थन करें।
उत्तर:
हाँ, मैं इस कथन से पूरी तरह सहमत हूँ कि मज़दूर वर्ग के लोग ही इस दुनिया को सुंदर और खुशबूदार बनाते हैं

सड़कें, इमारतें, पुल, कारखाने, खेत, हर जगह मजदूरों की मेहनत छिपी रहती है। यदि मज़दूर न हों तो विकास की नींव ही न हो। मज़दूर वर्ग अपने पसीने से उस जीवन को आसान बनाते हैं जिसे बाकी वर्ग भोगते हैं। किसान और खेतिहर मजदूर मेहनत करके अन्न उगाते हैं, जो हर व्यक्ति की ज़रूरत है। माली फूलों की क्यारियाँ सजाते हैं, सफाई कर्मचारी शहरों को स्वच्छ और सुंदर रखते हैं। कारीगर, बुनकर, दर्जी जैसे श्रमिक समाज को रंग-बिरंगा बनाते हैं। इस प्रकार मजदूर वर्ग की मेहनत और त्याग ही समाज की असली पूंजी है।

प्रश्न 5.
कविता में प्रयुक्त शब्द ‘खुशबू’ सिर्फ खुशबू नहीं है। विचार करें और लिखें, यहाँ खुशबू और क्या-क्या हो सकती है?
उत्तर:
कविता ‘खुशबू रचते हैं हाथ’ में ‘खुशबू’ शब्द केवल सुगंध तक सीमित नहीं है, बल्कि यह एक प्रतीकात्मक शब्द है। यह खुशबू उस मज़दूर के हाथों की है जो मिट्टी से सौंदर्य गढ़ता है – यानी ईंट, मकान, मूर्ति या फसल। यह खुशबू प्यार, सेवा, अपनापन और करुणा का प्रतीक है, जो किसी के हाथों से दूसरों के जीवन में फैलती है। कभी यह खुशबू एक चित्रकार की तूलिका, एक कुम्हार की चाक, एक बुनकर की करघा (ചർക്ക) या एक लेखक की लेखनी (പേന) की तरह भी होती है। यह खुशबू उन हाथों की है जो समाज के लिए कुछ रचते हैं, जैसे त्योहारों की तैयारी, पकवान बनाना, कपड़े सीना आदि। यह खुशबू उन लोगों की है जो संघर्ष के बीच भी उम्मीदों की रचना करते हैं। ये हाथ बदलाव, न्याय और उम्मीद की खुशबू रचते हैं।

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

प्रश्न 6.
खुशहाल समाज के निर्माण में मज़दूर वर्ग की भूमिका’ विषय पर ‘खुशबू रचते हैं हाथ’ कविता के आधार पर लेख लिखें।
खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam 2
उत्तर:
खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam 3
‘खुशबू रचते हैं हाथ’ कविता मजदूर वर्ग के श्रम, योगदान और गरिमा को उजागर करनेवाली एक सशक्त रचना है। यह सिर्फ कविता सिर्फ श्रम की महत्ता का बयान नहीं करती, बल्कि यह भी दिखाती है कि कैसे एक श्रमिक समाज को सुंदर, समृद्ध और खुशहाल बनाने में अपनी महत्वपूर्ण भूमिका निभाता है।

कविता में ‘हाथ’ केवल शरीर का अंग नहीं, बल्कि सृजन का प्रतीक है। यही हाथ ईंट गढ़ते हैं,

चूल्हा जलाते हैं, खेतों में फसल उगाते हैं, कपड़े सिलते हैं, भवन बनाते हैं और इसीसे हमारे जीवन की बुनियादी ज़रूरतें पूरी होती हैं। मजदूर वर्ग सड़कें बनाते हैं, घरों की नींव रखते हैं, उद्योगों में उत्पादन करते हैं, खेतों में काम करते हैं। यदि उनका श्रम रुक जाए तो समाज की प्रगति भी रुक जाती है।

खुशहाल समाज के निर्माण में मजदूर वर्ग की भूमिका मौलिक और अमूल्य है। उनके श्रम का सम्मान करना, उन्हें उचित मजदूरी, स्वास्थ्य और शिक्षा देना समाज की ज़िम्मेदारी है।

‘खुशबू रचते हैं हाथ’ എന്ന കവിത തൊഴിലാളി വർഗ്ഗത്തിന്റെ അധ്വാനം, പ്രൗഢി എന്നിവ കാട്ടുന്ന ഒരു ശക്തമായ രചനയാണ്. ഈ കവിത അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് മാത്രമല്ല പ തിപാദിക്കുന്നത്. മറിച്ച് എങ്ങനെയാണ് തൊഴിലാളി സമൂഹത്തെ സുന്ദരവും, സമൃദ്ധവും, സന്തോഷപ്രദവുമാക്കുന്നതിൽ തൻറെ മഹത്വപൂർണമായ പങ്കാളിത്തം വഹിക്കുന്നത് എന്നതു
കൂടിയാണ്.

കവിതയിൽ കൈ എന്നത് ശരീരത്തിലെ ഒരു അവയവം മാത്രമല്ല, പകരം സൃഷ്ടിയുടെ പ്രതീക മാണ്. ഇതേ കൈകളാണ് ഇഷ്ടിക നിർമ്മിക്കുന്നത്, വീട് ഉണ്ടാക്കുന്നത്, അടുപ്പ് കത്തിക്കുന്നത്, വയലിൽ വിളവ് ഉൽപാദിപ്പിക്കുന്നത്, തുണി തയ്ക്കുന്നത്. ഇതിലൂടെ നമ്മുടെ അടിസ്ഥനാവശ്യങ്ങൾ നിറവേറ്റപെടുന്നു. തൊഴിലാളി വർഗ്ഗം റോഡ് നിർമ്മിക്കുന്നു, വീടിന് തറ കെട്ടുന്നു. വ്യവസായങ്ങളിൽ ഉൽപാദനം നടത്തുന്നു, വയലിൽ പണിയെടുക്കുന്നു. അവരുടെ അധ്വാനം നിന്നുപോയാൽ സ് മഹത്തിന്റെ പുരോഗതി നിലയ്ക്കുന്നു.

സന്തോഷപ്രദമായ സമൂഹത്തിൻറെ നിർമ്മാണത്തിൽ തൊഴിയാളി വർഗ്ഗത്തിന്റെ പങ്കാളിത്തം മൗലികവും അമൂല്യവുമാണ്. അവരുടെ അധ്വാനത്തെ ആദരിക്കുകയും, അവർക്ക് ഉചിതമായ വേതനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ നൽകുകയും ചെയ്യുക എന്നുള്ളത് സുഹത്തിന്റെ ഉത്തരവാദിത്വമാണ്

प्रश्न 7.
अनुबद्ध कार्य
अपने इलाके के कुछ मज़दूरों और उनके कामों को सूचीबद्ध करें और कक्षा के संकलन में जोड़ें।
उत्तर:
खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam 4
खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam 5

• कविता की आस्वादन टिप्पणी लिखें।
उत्तर:
श्री अरुणकमल प्रगतिशील विचारधारा से प्रभावित कवि हैं। उन्हें अंग्रेज़ी एवं हिंदी भाषा पर समान रूप से अधिकार प्राप्त था। 1997 में उन्हें साहित्य अकादमी पुरस्कार प्राप्त हुआ। ‘नए इलाके में’ नामक कविता संग्रह की दूसरी कविता है ‘खुशबू रचते हैं हाथ’ । गंदे इलाकों में रहकर अगरबत्तियाँ बनाने वाले श्रमिक वर्गों के बारे में कवि यहाँ बताया है।

जहाँ हाथ से खुशबूदार अगरबत्तियाँ बनाई जाती हैं ऐसे लघु उद्योग वालों का स्थान प्रायः गली, नालों के किनारे कूड़े के ढेरों के बगल में स्थित होते हैं। इस उद्योग में काम करनेवाले बूढ़े, जवान, बच्चे एवं नवयुवतियाँ भी होती हैं। ये लोग प्रायः गंदे दिखते हैं। लेकिन वे अपने हाथों में खुशबूदार विविध प्रकार की अगरबत्तियों का निर्माण करते हैं!

प्रस्तुत कविता में कवि ने अगरबत्तियाँ बनानेवाले श्रमिकों के जीवन एवं उनके स्थल की दुर्दशा का चित्रण किया है। मजदूर वर्ग गरीबी एवं दयनीय स्थिति में जीने के लिए मज़बूर है।

ശ്രീ അരുൺ കമൽ പുരോഗമന വിചാരധാ രയാൽ സ്വാധീനിക്കപ്പെട്ട കവിയാണ്. അദ്ദേ ഹം ഇംഗ്ലീഷിലും ഹിന്ദിയിലും സമാനമായി

രചനകൾ നിർമിക്കുന്നയാളാണ്. 1997 ൽ അദ്ദേഹത്തിന് സാഹിത്യ അക്കാദമി പുരസ് ക്കാരം ലഭിച്ചിട്ടുണ്ട്. ‘नए इलाके में’ എന്ന കവിതാസംഗ്രഹത്തിലെ രണ്ടാമത്തെ കവിത യാണ് ‘खुशबू रचते हैं हाथ’ മലിനമായ പദേശത്ത് താമസിച്ച് ചന്ദനത്തിരികൾ നിർമ്മി ക്കുന്ന തൊഴിലാളി വർഗ്ഗത്തെക്കുറിച്ചാണ് കവി ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

കൈകൾ കൊണ്ട് സുഗന്ധമുള്ള ചന്ദനത്തി രികൾ നിർമ്മിക്കുന്നവരുടെ സ്ഥലം മിക്ക വാറും തെരുവുകളിലും, ഓടയുടെ തീരത്തും, മാലിന്യക്കൂമ്പാരങ്ങളുടെ സമീപത്തും മറ്റും ആണ് സ്ഥിതിചെയ്യുന്നത്. വൃദ്ധർമാരും, യുവാക്കളും, കുട്ടികളും, യുവതികളും ഒക്കെ ഈ വ്യവസായത്തിൽ ജോലി ചെയ്യുന്നവ രാണ്. ഇവരെ പൊതുവെ മലിനമായിട്ടാണ് കാണപ്പെടുന്നത്. പക്ഷേ അവർ തങ്ങളുടെ കൈകൾ കൊണ്ട് സുഗന്ധമുള്ള വിവിധതര ത്തിലുള്ള ചന്ദനത്തിരികൾ നിർമ്മിക്കുന്നു.

ഈ കവിതയിൽ കവി ചന്ദന ത്തിരികൾ നിർമ്മിക്കുന്ന തൊഴിലാളികളു ടെ ജീവിതത്തെക്കുറിച്ചും, അവരുടെ വാസ സ്ഥലത്തിന്റെ ദുരവസ്ഥയെക്കുറിച്ചും ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ തൊഴിലാളി കൾ ദാരിദ്ര്യത്തിലും ദയനീയ അവസ്ഥയിലും ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്.

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

खुशबू रचते हैं हाथ निम्नलिखित प्रश्नों के उत्तर एक शब्द या वाक्य में लिखें :

प्रश्न 1.
‘खुशबू रचते हैं हाथ’ कविता किसकी रचना है?
उत्तर:
अरुण कमल।

प्रश्न 2.
कवि का ‘खुशबू रचते हैं हाथ’ से क्या अभिप्राय है?
उत्तर:
अगरबत्ती बनाने वाले हाथों से

प्रश्न 3.
अगरबत्ती का कारखाना अक्सर कहाँ होता है?
उत्तर:
किसी तंग गली में, घरों और नालों के पार, कूड़े- करकट के ढेर के समीप, बदबू से फटते टोले के अंदर।

प्रश्न 4.
अगरबत्ती बनानेवाले कारीगरों के हाथ कैसे होते हैं?
उत्तर:
उभरी नसों वाले हाथ घिसे नाखूनों वाले हाथ, पीपल के पत्ते से नए-नए हाथ, जूही की डाल से खुशबूदार हाथ, गंदे कटे-पिटे हाथ, जख्म से फटे हुए हाथ।

प्रश्न 5.
कवि के अनुसार तंग गलियों में कितनी अगरबत्तियाँ बनती हैं?
उत्तर:
पूरे देश की अगरबत्तियाँ।

प्रश्न 6.
गंदे मुहल्ले के गंदे लोग किसकी खुशबू वाली अगरबत्तियाँ बनाते हैं?
उत्तर:
केवड़ा, गुलाब, खस और रातरानी अगरबत्तियाँ।

प्रश्न 7.
‘खुशबू रचते हैं हाथ’ नामक कविता में कवि किसकी बात कर रहे हैं?
उत्तर:
खुशबू वाली अगरबत्तियाँ बनाने वाले गंदे (गरीब) लोगों के बारे में।

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

प्रश्न 8.
‘उभरी नसों वाले हाथ’
‘घिसे नाखूनों वाले हाथ’ कविता में यह किसके लिए कहा है?
उत्तर:
अगरबत्तियाँ बनाने वालों के लिए।

प्रश्न 9.
केवड़ा, गुलाब, खस और रातरानी अगरबत्तियाँ कौन बनाता है?
उत्तर:
गरीब लोग।

प्रश्न 10.
पीपल के पत्तों से किन हाथों की तुलना की गई है?
उत्तर:
बच्चों के हाथों की।

प्रश्न 11.
नवयुवतियों के मेहनतकश हाथ कैसे होते हैं?
उत्तर:
जूही के डाल से खुशबूदार।

प्रश्न 12.
मेहनत करनेवाले हाथ कैसे होते हैं?
उत्तर:
कटे-पिटे व जख्मों से फटे।

प्रश्न 13.
कविता में कितनी तरह के हाथों की चर्चा की गई है?
उत्तर:
छह

प्रश्न 14.
‘खुशबू’ तथा ‘मशहूर’ के विपरीतार्थक शब्द क्या है?
उत्तर:
दुर्गंध, गुमनाम।

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

Khushboo Rachte Hain Haath Poem Summary in Malayalam

खुशबू रचते हैं हाथ Summary in Malayalam

पाठ का सारांश :
(कई गलियों के बीच …………………… खुशबू रचते हैं हाथ) [Textbook page no. 80]

श्री अरुण कमल हिंदी कविता के महान कवियों में से एक माने जाते हैं। उनकी कविताओं में जीवन, संघर्ष और समाज की सच्चाइयों को उजागर किया जाता है। उनकी एक प्रमुख कविता है ‘खुशबू रचते हैं हाथ’।

कवि कहते हैं कि अगरबत्ती का कारखाना अकसर किसी तंग गली में, घरों और सड़कों के किनारे गंदे पानी बहाने के लिए बनाए नालों के पार, और बदबूदार कूड़े के ढेर के समीप होता है। बदबू से फटते ऐसे स्थानों पर कई कारीगर अपने हाथों से अगरबत्ती को बनाते हैं। |

ശ്രീ അരുൺ കമൽ ഹിന്ദി കവിതാശാഖയിലെ മഹാൻ കവികളിൽ ഒരാളായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ ജീവിത സംഘർഷങ്ങളും, സമൂഹത്തിലെ സത്യങ്ങളും ആണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു പ്രസിദ്ധമായ കവിതയാണ് खुशबू रचते हैं हाथ’.

കവി പറയുന്നത് എന്തെന്നാൽ ഏതെങ്കിലും ഇടുങ്ങിയ തെരുവിലോ, മലിനജലം ഒഴുക്കുന്ന ഓടയ്ക്കപ്പുറത്തോ, ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങളുടെ അടുത്തോ ആണ് സാധാരണ ചന്ദനത്തിരി ഫാക്ടറികൾ സ്ഥിതിചെയ്യുന്നത് എന്നാണ്. ദുർഗന്ധം വമിക്കുന്ന ഇങ്ങനെ യുള്ള സ്ഥലങ്ങളിലാണ് തൊഴിലാളികൾ തങ്ങളുടെ കൈകൾ കൊണ്ട് ചന്ദനത്തിരി നിർമ്മിക്കുന്നത്.

(उभरी नसों वाले हाथ ………………… खुशबू रचते हैं हाथ) ………………… [Textbook page no. 81]

कवि कहता है कि अगरबत्ती बनाने वाले कारीगरों के हाथ तरह-तरह के होते हैं। किसी के हाथों में उभरी हुई नसें होती है। किसी के हाथों के नाखून घिसे हुए होते हैं। कुछ बच्चे भी काम करते हैं जिनके हाथ पीपल के नए पत्तों की तरह कोमल होते हैं। कुछ कम उम्र की लड़कियाँ भी होती हैं जिनके हाथ जूही के फूल की डाल की तरह खुशबूदार होते हैं। कुछ कारीगरों के हाथ गंदे, कटे-पिटे और चोट के कारण फटे हुए भी होते हैं। कवि कहता है कि दूसरों के लिए खुशबू बनानेवाले खुद न जाने कितनी और कैसी तकलीफों का सामना करते हैं।

കവി പറയുന്നത് ചന്ദനത്തിരികൾ നിർമ്മിക്കുന്നവരുടെ കൈകൾ പലതരത്തിലുള്ളവയാണ് എന്നാ ണ്. ചിലരുടെ കൈകളിൽ ഉയർന്നു പൊങ്ങിയ നാഡി ഞരമ്പുകൾ കാണാം. ചിലരുടെ കൈകള ടെ നഖങ്ങൾ തേഞ്ഞു പോയിരിക്കുന്നു. അരയാലിന്റെ പുതിയ ഇലകൾ പോലെ കോമളമായ കെ കളുള്ള കുട്ടികളും ഈ ജോലി ചെയ്യുന്നു. യുവതികളായ സ്ത്രീകളും ജോലിയിൽ ഏർപ്പെടുന്നു. ഇവരുടെ കൈകൾ മുല്ലപ്പൂവിന്റെ ശാഖകൾ പോലെ സുഗന്ധമുള്ളവയാണ്. ചില തൊഴിലാളി കളുടെ കൈകൾ മലിനവും, മുറിവുകൾ കാരണം മുറിഞ്ഞതും ആണ്. മറ്റുള്ളവർക്ക് വേണ്ടി സുഗന്ധം നിർമ്മിക്കുന്ന ഇവർ സ്വയം എന്തൊക്കെ കഷ്ടപ്പാടുകളാണ് അഭിമുഖീകരിക്കുന്നത്.

(यहीं इसी गली में बनती हैं ……………….. खुशबू रचते हैं हाथ) [Textbook page no. 81]

कवि कहता है कि इसी तंग गली में पूरे देश की प्रसिद्ध अगरबत्तियाँ बनती हैं। उस गंदे मुहल्ले के गंदे लोग (गरीब लोग) ही केवड़ा, गुलाब, खस और रातरानी की खुशबू वाली अगरबत्तियाँ बनाते हैं। यह एक विडंबना है कि दुनिया की सारी खुशबू उन गलियों में बनती है जहाँ दुनिया भर की गंदगी समाई होती है। |

കവി പറയുന്നത് ഈ ഇടുങ്ങിയ തെരുവിലാണ്, രാജ്യം മുഴുവനും പ്രസിദ്ധമായ ചന്ദനത്തിരികൾ ഉണ്ടാക്കുന്നത്. മലിനമായ കോളനിയിലെ മലിനമായ ആളുകളാണ് (ദരിദ്രർ) കൈത പ്പൂവ്, റോസാപ്പൂവ്, രാമച്ചം, നിശാഗന്ധി എന്നിവയുടെ സുഗന്ധമുള്ള ചന്ദനത്തിരികൾ ഉണ്ടാക്കുന്നത്. ലോകത്തിലെ എല്ലാ വൃത്തിഹീനമായ തെരുവുകളിലാണ്, ലോകത്തിലെ മുഴുവൻ സുഗന്ധങ്ങളും നിർമ്മിക്കപ്പെടുന്നത് എന്നത് വിരോധാഭാസം തന്നെയാണ്.

खुशबू रचते हैं हाथ Poem कवि परिचय

कविता (अरुण कमल)
अरुण कमल
खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam 6
अरुण कमल का जन्म 15 फरवरी 1954 को बिहार में हुआ। वे हिंदी के साहित्य के समकालीन कवि हैं जो प्रगतिशील विचारधारा से संपन्न हैं। उनका वास्तविक नाम अरुण कुमार है। उनका पहला कविता संग्रह ‘अपनी केवल धार’ 1980 में प्रकाशित हुआ। 1989 में उनका दूसरा संग्रह ‘सबूत’ प्रकाशित हुआ और 1996 में तीसरा संग्रह ‘नए इलाके में’, जिसके लिए उन्हें साहित्य अकादमी पुरस्कार से सम्मानित किया गया। इस संग्रह की दूसरी कविता है ‘खुशबू रचते हैं हाथ’।

ബീഹാറിൽ 1954 ഫിബ്രവരി 15 നാണ് അരുൺ കമൽ ജനിച്ചത്. അദ്ദേഹം പുരോഗമന ചിന്തയാൽ സമ്പന്നമായ ഹിന്ദി സാഹി ത്യത്തിലെ സമകാലീന കവിയാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അരുൺ കുമാർ എന്നാണ്. അദ്ദേഹത്തിന്റെ, ആദ്യത്തെ കവിതാസംഗ്രഹമായ ‘अपनी केवल धार’ 1980 ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ കവിതാസംഗ്രഹമായ ‘सबूत’ 1989 ലും മൂന്നാമത്തെ സംഗ്രഹമായ ‘नए इलाके में 1996 ലും പ്രസിദ്ധീകരിച്ചു.’नए इलाके में’ എന്ന കവിതാ സംഗ്രഹത്തിന് സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഈ കവിതാ സംഗ്രഹത്തിലെ രണ്ടാമത്തെ കവിതയാണ് ‘खुशबू रचते हैं हाथ’.

खुशबू रचते हैं हाथ Poem Class 8 Question Answer Notes Summary in Malayalam

खुशबू रचते हैं हाथ शब्दार्थ

मदद लें :
गली – തെരുവ്, Street, तंग रास्ता
कई – ധാരാളം
नाला – ഓവുചാൽ, घरों और सड़कों के किनारे गंदा पानी बहने का मार्ग।
पार – മറുവശത്ത്
कूड़ा करकट – മാലിന്യം, कचरा,
ढेर – കൂമ്പാരം, heap
के बाद – ശേഷം
बदबू – ദുർഗന്ധം
फटते जाते – ദുർഗന്ധം വമിക്കുന്ന
टोले के अंदर – छोटी बस्ती के भीतर, ചെറിയ കോളനിയുടെ ഉള്ളിൽ
खुशबू – സുഗന്ധം
रचते हैं – ഉണ്ടാക്കുന്നു, बनाते हैं।
हाथ – കൈ
उभरी – प्रकट हुई, പ്രകടമായി
नस – നാഡി, Nerve
घिसे नाखूनों – തേഞ്ഞ നഖങ്ങൾ, worn out nails
पीपल – അരയാൽ വൃക്ഷം
पत्ते – ഇലകൾ
नए-नए हाथ – പുതിയ പുതിയ കൈകൾ
जूही की डाल – മുല്ലയുടെ ശാഖ
खुशबूदार – സുഗന്ധമുള്ള
गंदे – മലിനമായ
कटे-पिटे – മുറിവേറ്റ
जख्म से फटे – മുറിവ് കാരണം പൊട്ടിയ
मुल्क – പ്രദേശം
मशहूर – പ്രസിദ്ധമായ
अगरबत्तियाँ – ചന്ദനത്തിരികൾ
मुहल्ला – കോളനി
केवड़ा – കൈതപ്പൂവ് (Screwpine flower)
गुलाब – റോസാപ്പൂവ്
खस – രാമച്ചം(Khus roots)
रातरानी – നിശാഗന്ധി
गंदगी – മാലിന്യം

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

Practicing with SCERT Kerala Syllabus 8th Standard Hindi Textbook Solutions Unit 4 Chapter 2 चौक Chowk Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Chowk Hindi Poem Class 8 Question Answer Notes Summary

SCERT Class 8 Hindi Unit 4 Chapter 2 Question Answer Kerala Syllabus चौक

Chowk Hindi Poem Question Answer

विश्लेषणात्मक प्रश्न :

प्रश्न 1.
‘बड़े शहर के बेतरतीब चौक’ – कवि ने ऐसा क्यों कहा होगा?
‘വലിയ നഗരത്തിലെ നിയന്ത്രണമില്ലാത്ത നാൽക്കവല’ കവി എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്?
उत्तर:
कवि ने इस पंक्ति से बड़े शहरों की अव्यवस्था, भीड़-भाड़ और अमानवीयता को व्यक्त किया है। यहाँ लोग तो बहुत हैं, पर आपसी जुड़ाव या अपनापन नहीं। यहाँ सामाजिक और मानवीय मूल्यों की कमी महसूस होती है।

പ്രസ്തുത വരിയിലൂടെ കവി നഗരങ്ങളുടെ അച്ചടക്കമില്ലായ്മ, തിരക്ക്, മനുഷ്യത്വമില്ലാ എന്നിവ വ്യക്തമാക്കുന്നു. ഇവിടെ ആളുകൾ ധാരാളം ഉണ്ട്. പക്ഷെ പരസ് പര ബന്ധം അഥവാ സ്വന്തമെന്ന ഭാവം ഇല്ല. ഇവിടെ സാമൂഹിക, മാനുഷിക മൂല്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നു.

प्रश्न 2.
‘बीस बरसों के अखबार के पीछे छोड़ आया था’ – इस कथन का तात्पर्य क्या है?
‘ഇരുപത് വർഷത്തെ വർത്തമാന പത്രങ്ങ ളുടെ പിറകിൽ ഉപേക്ഷിച്ചു വന്നതാണ് . ഈ പ്രസ്താവന കൊണ്ട് എന്താണ് അർത്ഥ മാക്കുന്നത്?
उत्तर:
इस कथन का तात्पर्य है कि व्यक्ति ने अपने जीवन के पिछले बीस वर्षों की स्मृतियों, घटनाओं, अनुभवों या चिंताओं को पीछे छोड़ दिया है।

ये बीते हुए अखबारों की तरह अप्रासंगिक हो गए हैं। यहाँ ‘अखबार’ अब महत्व न रखनेवाला बीत चुकी बातों का प्रतीक है। पुराने जीवन से यह व्यक्ति मानसिक या भावनात्मक दूरी बना लेता है।

തന്റെ ജീവിതത്തിന്റെ ഇരുപത് വർഷത്തെ ഓർമ്മകളും, സംഭവങ്ങളും, അനുഭവങ്ങളും ചിന്തകളും പിറകിൽ ഉപേക്ഷിച്ചിരിക്കുക യാണ്.

ഇവ കഴിഞ്ഞുപോയ വർത്തമാന പ്രത ങ്ങളെപ്പോലെ പ്രധാന്യമില്ലാത്തവയാണ്. ‘अखबार’ എന്നത് കഴിഞ്ഞുപോയ കാര്യ ങ്ങളുടെ പ്രതീകമാണ്. ഈ വ്യക്തി പഴയ ജീവിതത്തിൽ നിന്നും മാനസികമായ, ഭാവ നാപരമായ ദൂരം ആഗ്രഹിക്കുന്നു.

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

प्रश्न 1.
आगे…
सही मिलान करें।

इंतज़ार करना सौंप देना
हवाले करना प्रवेश करना
दाखिला लेना उपेक्षित करना
छोड़ आना प्रतीक्षा करना

उत्तर:

इंतज़ार करना प्रतीक्षा करना
हवाले करना सौंप देना
दाखिला लेना प्रवेश करना
छोड़ आना उपेक्षित करना

प्रश्न 2.
समान आशय वाली पंक्तियाँ चुनकर लिखें।
* उन महिलाओं ने मुझे कठिनाइयों को पार करने में मदद दी।
* छोटे शहर के स्कूल में मेरी भर्ती हुई।
* अस्त-व्यस्त चौराहों को पार करते समय मुझे उन स्त्रियों की याद आती है।
* स्त्रियों ने मुझे प्रतीक्षा करना सिखाया।
उत्तर:
* उन महिलाओं ने मुझे कठिनाइयों को पार करने में मदद दी।
उन स्त्रियों का वैभव मेरे साथ रहा
जिन्होंने मुझे चौक पार करना सिखाया

* छोटे शहर के स्कूल में मेरी भर्ती हुई।
कस्बे के स्कूल में
मैंने पहली बार दाखिला लिया था

* अस्त-व्यस्त चौराहों को पार करते समय मुझे उन स्त्रियों की याद आती है।
जब कभी मैं किसी बड़े शहर के
बेतरतीब चौक से गुज़रता हूँ
उन स्त्रियों की याद आती है

* स्त्रियों ने मुझे प्रतीक्षा करना सिखाया।
उन्होंने मुझे इंतज़ार करना सिखाया

प्रश्न 3.
इन प्रसंगों के चित्र खींचें, शीर्षक दें और प्रदर्शनी चलाएँ।
उत्तर:
बच्चे को चौक पार करने में सहारा देने वाली स्त्रियों।
(കുട്ടിയെ നാൽക്കവല മുറിച്ചുകടക്കാൻ സഹായിക്കുന്ന സ്ത്രീകൾ)
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 1

बच्चे को स्त्रियों के हवाले करने वाली माँ।
(കുട്ടിയെ സ്ത്രീകളുടെ കൈയിൽ ഏൽപ്പി ക്കുന്ന അമ്മ)
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 2

अकेले फाटक पार करते हुए स्कूल पहुँचने वाला बच्चा।
(തനിച്ച് ഗേറ്റ് കടന്ന് സ്കൂളിലെത്തുന്ന കുട്ടി)
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 3

दोस्तों के साथ सड़क पार करके स्कूल जाने वाला बच्चा।
(കൂട്ടുകാരുടെ കൂടെ റോഡ് മുറിച്ച് കടന്ന് സ്കൂളിൽ പോകുന്ന കുട്ടി)
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 4

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

प्रश्न 4.
कविता का आशय लिखें।
उत्तर:
श्री आलोक धन्वा आधुनिक कवियों में प्रमुख है। ‘दुनिया रोज़ बनती है’ (1998) उनका कविता संग्रह है। ‘चौक’ इस संग्रह की कविता है। प्रस्तुत कविता के माध्यम से कवि अपने स्कूली दिनों को याद करते हैं।

कवि उन स्त्रियों को याद करते हैं, जिन्होंने उन्हें बचपन में चौक पार करना सिखाया था। वे काम पर जाते वक्त कवि को भी साथ लेती थी। स्कूल उन स्त्रियों के रास्ते में था। जब कस्बे के स्कूल में प्रवेश पाया तो खुद ही जाने लगा। कई लड़के दोस्त बनें तो उनके साथ स्कूल जाने लगे।

वर्षो बाद भी किसी बड़े शहर की चौक पार करते तो उन स्त्रियों की याद कवि के मन में आती है।

‘चौक’ के माध्यम से समाज के बदले हुए मूल्यों, अन्याय, असमानता और संवेदन हीनता पर सवाल उठाती है। आजकल यह चौक केवल एक व्यावसायिक और राजनीतिक केंद्र बन गया है। आम आदमी की ज़िंदगी, संघर्ष और संवेदनाएँ गुम हो चुकी हैं। यह कविता कवि के आत्म मंथन, स्मृतियों की वापसी और अपने अतीत से फिर से जुड़ने की इच्छा को दर्शाती है।

ശ്രീ ആലോക് ധന്യ ആധുനിക ഹിന്ദി കവി കളിൽ പ്രമുഖനാണ്. ‘दुनिया रोज़ बनती है’ (1998) അദ്ദേഹത്തിന്റെ കവിതാ സംഗ്രഹ മാണ്. ‘चौक’ ഈ സംഗ്രഹത്തിലെ കവിത യാണ്. പ്രസ്തുത കവിതയിലൂടെ കവി തന്റെ സ്കൂൾ ദിനങ്ങളെക്കുറിച്ച് ഓർക്കുകയാണ്.

ചെറുപ്പത്തിൽ തന്നെ നാൽക്കവല മുറിച്ച് കടക്കാൻ പഠിപ്പിച്ച സ്ത്രീകളെ കുറിച്ച് കവി ഓർക്കുകയാണ്. അവർ ജോലിക്ക് പോകുന്ന സമയത്ത് കവിയെയും കൂടെ കൂട്ടാറുണ്ടായിരുന്നു. സ്ത്രീകൾ പോകുന്ന വഴിയിലാണ് സ്കൂൾ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ചെറിയ പട്ടണത്തിലെ സ്കൂളിൽ പ്രവേശിച്ചപ്പോൾ തനിച്ച് പോകാൻ തുടങ്ങി. കുറച്ച് കൂടി വലുതായപ്പോൾ, സുഹൃ ത്തുക്കളെ കിട്ടിയപ്പോൾ അവരുടെ കൂടെ യായി സ്കൂൾ യാത്ര. വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഏതെങ്കിലും പട്ടണത്തിലെ ഒരു തിരക്കുപിടിച്ച നാൽക്കവല മുറിച്ച് കടക്കു മ്പോൾ ആ സ്ത്രീകളെ കുറിച്ച് ഓർക്കുന്നു.

‘നാൽക്കവല’ എന്നതിലൂടെ സമൂഹത്തിലെ മാറ്റം വന്ന മൂല്യബോധങ്ങൾ, അന്യായം, സമത്വമില്ലായ്മ, വികാരശൂന്യത എന്നിവയെ ചോദ്യം ചെയ്യുന്നു. ഇന്നത്തെ കാലത്ത് ‘നാൽക്കവല എന്നത് വ്യവസായികളുടെ യും, രാഷ്ട്രീയക്കാരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം, സംഘർഷം, വികാരങ്ങൾ എന്നിവ ഇവിടെ നിശ്ശബ്ദമായിരിക്കുകയാണ്. ഈ കവിത കവിയുടെ ആഴത്തിലുള്ള ചിന്ത, ഓർമ്മകളുടെ തിരിച്ചുവരവ്, പഴയകാലത്തെ വീണ്ടും ബന്ധിപ്പിക്കാനുള്ള ആഗ്രഹം എന്നിവയാണ് വെളിപ്പെടുത്തുന്നത്.

अनुबद्ध कार्य

प्रश्न 1.
स्कूली स्मृतियों पर लिखी गई कविताएँ / कहानियाँ संकलित करें।
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 5
उत्तर:
1) बचपन का स्कूल

छोटे-छोटे बैग थे, छोटी-छोटी बातें
संग में चलते थे हम, जैसे हों सौगातें
न कोई चिंता, न कोई डर
हर दिन लगता था खुशियों का घर।

मैडम की डाँट भी प्यारी लगती थी,
होमवर्क की याद सबको लगती थी।
टिफिन की घंटी बजते ही,
दोस्त की मीठी सौगात मिलती थी।

2) विदाई के आँसू

अब नहीं बजती वह घंटी,
नही दौड़ने है क्लास में जल्दी।
छूट गए वो प्यारे दिन,
जहाँ बस हँसी थी, न कोई गम।

दोस्तों की वो बातें, वो लड़ना-झगड़ना,
फिर भी एक-दूजे के लिए सबकुछ कर जाना।
आँखों में अब हैं यादें बस,
स्कूल छोड़ आए, पर वो दिन में हैं बस।

3) मास्टरजी की छड़ी

कड़क आवाज़, सफ़ेद बाल,
मास्टरजी थे स्कूल की ढाल।
कभी डाँटते, कभी हँसते,
ज्ञान के दीपक हमेशा जलाते।

उनकी छड़ी में जादू था,
डर से नहीं, सम्मान से बाँधू था।
आज जब पीछे मुड़कर देखते हैं,
वो डाँट भी अब प्यार सी लगती है।

4) फिर से जी लूँ वो दिन

काश फिर से जी पाता वो दिन
जहाँ न थी कोई चिंता, न कोई गम।
चॉक और डस्टर की लड़ाई,
दोस्तों के संग वो मस्त लड़ाई।

पढ़ाई कम, शरारत ज़्यादा,
हर बात में मिलती थी आज़ादी सादा।
एक बार फिर मिल जाए मौका,
स्कूल की चौखट चूम लूँ रोका।

प्रश्न 2.
कुछ सड़क चिह्नों को पहचानें।
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 6
लिखें, ये चिह्न किसकी सूचना देते हैं।
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 7
उत्तर:
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 8

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

चौक निम्नलिखित प्रश्नों के उत्तर एक शब्द या वाक्य में लिखें :

प्रश्न 1.
‘चौक’ नामक कविता किसने लिखी है?
उत्तर:
आलोक धन्वा

प्रश्न 2.
कवि को किसने चौक पार करना सिखाया?
उत्तर:
मोहल्ले की स्त्रियाँ।

प्रश्न 3.
मोहल्ले की स्त्रियाँ हर दिन कहाँ जाती थीं?
उत्तर:
वे काम पर जाती थीं।

प्रश्न 4.
कवि का स्कूल कहाँ पड़ता था ?
उत्तर:
स्त्रियों के रास्ते में।

प्रश्न 5.
किसने मुझे स्त्रियों के हवाले कर देती थी?
उत्तर:
माँ

प्रश्न 6.
छुट्टी होने पर मैं किनका इंतज़ार करता था?
उत्तर:
स्त्रियों का।

प्रश्न 7.
स्त्रियों ने कवि को क्या सिखाया?
उत्तर:
इंतज़ार करना

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

प्रश्न 8.
मैंने पहली बार कहाँ दाखिला लिया था?
उत्तर:
कस्बे के स्कूल में।

प्रश्न 9.
कुछ दिनों बाद कवि कैसे स्कूल जाने लगा?
उत्तर:
खुद ही

प्रश्न 10.
दोस्तों के साथ कवि कैसे स्कूल आने-जाने लगा?
उत्तर:
कई दूसरे रास्तों से

प्रश्न 11.
कई दशकों के बाद भी कवि को किसकी याद आती है?
उत्तर:
स्त्रियों की

प्रश्न 12.
शहर का चौक कैसा है?
उत्तर:
बेतरतीब

प्रश्न 13.
कवि अपना दायाँ हाथ किसकी ओर बढ़ा देता है?
उत्तर:
स्त्रियों की ओर

प्रश्न 14.
कवि अपने बाएँ हाथ से क्या करता है?
उत्तर:
स्लेट को संभालता है।

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

प्रश्न 15.
कवि स्लेट को कहाँ छोड़ आया था ?
उत्तर:
बीस बरसों के अखबार के पीछे।

Chowk Hindi Poem Summary in Malayalam

चौक Summary in Malayalam

पाठ का सारांश :
(उन स्त्रियों का ……………………… करना सिखाया) [Textbook page no. 74]

श्री आलोक धन्वा हिंदी के जाने माने कवियों में से एक हैं। उनकी कविता संग्रह ‘दुनिया रोज़ बनती है’ 1998 में प्रकाशित हुई। ‘चौक’ इस संग्रह की कविता है। प्रस्तुत पंक्तियाँ ‘चौक’ नामक कविता से ली गई है।

कवि अपने पुराने दिनों को याद करते हैं। वे कहते हैं कि उन स्त्रियों का महत्व मेरे जीवन पर पड़ा था, जिन्होंने मुझे चौक पार करना सिखाया था। वे स्त्रियाँ उनके मोहल्ले की थीं। वे हर सुबह काम पर जाती थीं। उनके जाने के रास्ते में कवि का स्कूल पड़ा था। कवि की माँ उसे उन स्त्रियों के हवाले कर देती थी। छुट्टी होने पर भी कवि उनका इंतज़ार करता था। क्योंकि उन्होंने कवि को इंतज़ार करना सिखाया था।

यहाँ कवि के प्रति स्त्रियों का प्यार भरा व्यवहार दर्शाता है। गाँव की चौक ऐसी जगह कि जहाँ कई मानवीय मूल्यों का मेल होता है । इंतज़ार करना सिखाने का तात्पर्य है कि दूसरों के प्रति अपनापन दिखाना। |

ശ്രീ ആലോക് ധനം ഹിന്ദി സാഹിത്യത്തിലെ അറിയപ്പെടുന്ന കവികളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കവിതാസംഗ്രഹമായ ‘दुनिया रोज़ बनती है’ 1998 ലാണ് പ്രസിദ്ധീകരിച്ചത്. ‘चौक’ എന്ന കവിത ഈ സംഗ്രഹത്തിലുള്ളതാണ്. പ്രസ്തുത വരികൾ ‘चौक’ എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ്.

കവി തന്റെ പഴയകാലത്തെ ഓർമ്മിക്കുകയാണ്. നാൽക്കവല തന്നെ കടന്നുവെയ്ക്കാൻ പഠിപ്പിച്ച ആ സ്ത്രീകളുടെ മഹത്വം തന്റെ ജീവിതത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് കവി പറയുന്നു. ആ സ്ത്രീ കൾ അദ്ദേഹത്തിന്റെ തെരുവിൽ കോളനിയിൽ തന്നെ താമസിക്കുന്നവരായിരുന്നു. അവർ എല്ലാ ദിവസവും ജോലിക്ക് പോകുമായിരുന്നു. അവർ പോകുന്ന വഴിയിലായിരുന്നു കവിയുടെ സ്കൂൾ. അതിനാൽ അമ്മ അദ്ദേഹത്തെ ആ സ്ത്രീകളെയാണ് ഏൽപ്പിച്ചിരുന്നത്. അവധിയാണെങ്കിലും കവി അവരെ കാത്തിരിക്കാറുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ആ സ്ത്രീകൾ കവിയെ കാത്തിരിക്കാൻ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

ഇവിടെ കവിയോടുള്ള സ്ത്രീകളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റമാണ് കാണിച്ചു തരുന്നത്. യഥാർത്ഥത്തിൽ ഗ്രാമത്തിലെ നാൽക്കവല ധാരാളം മാനവീയ മൂല്യങ്ങളുടെ ഒരു സംഗമസ്ഥാനമാണ്. മറ്റുള്ളവരോട് അടുപ്പം കാണിക്കുക എന്നതാണ് ‘പ്രതീക്ഷിക്കാൻ പഠിപ്പിക്കുന്നതി ലൂടെ ഉദ്ദേശിക്കുന്നത്.

(कस्बे के स्कूल ………………. आने-जाने लगे।) [Textbook page no. 75]

जब कवि कसबे के स्कूल में प्रवेश पाया तो वह खुद ही स्कूल जाने लगा। उन दिनों बाद, जब उसके कई दोस्त बनें तो उनके साथ कई दूसरे रास्तों से भी स्कूल आने जाने लगे | कवि अपने स्कूली दिनों की यादों में है। जब वह कुछ बड़ा हुआ तो अकेले और बाद में दोस्तों के साथ जाने लगे।

കവി ടൗൺഷിപ്പിലുള്ള സ്കൂളിൽ പ്രവേശനം നേടിയപ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒറ്റയ്ക്ക് സ്കൂളിൽ പോകാൻ തുടങ്ങി. അതിന് ശേഷം കുറച്ച് കുട്ടികളെ കൂട്ടുകാരായി കിട്ടിയപ്പോൾ അവ രുടെ കൂടെ പല വഴികളിലൂടെ സ്കൂളിൽ പോകാനും വരാനും തുടങ്ങി.

കവി തന്റെ സ്കൂൾ ദിനങ്ങളുടെ ഓർമ്മകളിലാണ്. അദ്ദേഹം വലുതായപ്പോൾ ആദ്യം തനിച്ചും പിന്നീട് കൂട്ടുകാരുടെ കൂടെയും പോകാൻ തുടങ്ങി.

(लेकिन ………………….. अखबार के पीछे।) [Textbook page no. 75)

कवि कहते हैं कि कई दशकों के बाद भी जब कभी किसी शहर के भीड़ भरी चौक से गुज़रता हूँ तो उसे उन स्त्रियों की याद आती है। वे अपना दायाँ हाथ उनकी ओर बढ़ा देता है और बाएँ हाथ से स्लेट पकड़ता है। उस स्लेट को उन्होंने बीस बरसों के अखबार के पीछे छोड़ आया था।

यहाँ कवि ‘चौक’ को व्यस्तता और अजनबीपन के प्रतीक बताया है। ‘चौक’ आजकल सामाजिक विघटन और व्यवस्था हीनता का स्थान बन गया है। यहाँ ‘अखबार’ पुरानी, बीत चुकी बातों का प्रतीक है। ‘पीछे छोड़ आ या था’ से आशय है कि पुराने जीवन से एक मानसिक था भावनात्मक दूरी बना लेना।

വർഷങ്ങൾക്ക് ശേഷവും നഗരത്തിലെ ഏതെങ്കിലും തിരക്കുള്ള നാൽക്കവലയിലൂടെ കടന്നുപോകുമ്പോൾ കവിക്ക് ആ സ്ത്രീകളെ കുറിച്ച് ഓർമ്മ വരുന്നു. അദ്ദേഹം തന്റെ വലത് കൈ അവർക്ക് നേരെ നീട്ടുന്നു, ഇടത് കൈ കൊണ്ട് സ്ലേറ്റ് പിടിക്കുന്നു. ആ പ്ലേറ്റ് അദ്ദേഹം ഇരുപത് വർഷത്തെ വാർത്തമാന പത്രങ്ങളുടെ ഇടയിൽ ഉപേക്ഷിച്ച് വന്നതാണ്.

ഇവിടെ കവി ‘നാൽക്കവല’യെ തിരക്കിന്റെയും, അപരിചിതത്വത്തിന്റെയും പ്രതീകമായാണ് പറയുന്നത്. ഇപ്പോൾ നാൽക്കവല സാമൂഹിക വിച്ഛേദനത്തിന്റെയും അക്രമത്തിന്റെയും സ്ഥലമാണ് ‘വർത്തമാനപത്രം’. ഇവിടെ പഴയ, കഴിഞ്ഞു പോയ കാര്യങ്ങളുടെ പ്രതീകമാണ് ‘പഴയ ജീവിതത്തിൽ നിന്നും മാനസികമായും, ഭാവനാപരവുമായ അകൽച്ചയാണ് ‘പിറകിൽ ഉപേക്ഷിച്ച് വന്നത്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

चौक Hindi Poem कवि परिचय

कविता (आलोक धन्वा)

आलोक धन्वा
चौक Hindi Poem Class 8 Question Answer Notes Summary in Malayalam 9
आलोक धन्वा का जन्म 2 जुलाई 1948 में बिहार के मुंगेर जिले में हुआ। आपकी पहली कविता ‘जनता का आदमी’ सन् 1972 में प्रकाशित हुई। ‘दुनिया रोज़ बनती है’ (1998) आपका कविता संग्रह है। ‘चौक’ इस संग्रह की कविता है। आपको पहल सम्मान, राहुल सम्मान, नागार्जुन सम्मान, फ़िराक़ गोरखपुरी सम्मान, गिरिजाकुमार माथुर सम्मान, भवानी प्रसाद मिश्र सम्मान, बिहार राष्ट्रभाषा परिषद् का सम्मान आदि प्राप्त हुए।

ബീഹാറിലെ മുംഗോർ ജില്ലയിൽ 1948 ജൂലൈ 2 ന് ആലോക് ധന്യ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യ കവിത ‘जनता का आदमी’ 1972 ൽ പ്രസി ദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കവിതാസംഗ്രഹമാണ് ‘दुनिया रोज़ बनती है’ (1998). ഈ കവിതാ സങ്കലനത്തിൽ നിന്നുള്ള കവിതയാണ് ‘चौक’ അദ്ദേഹത്തിന് പഹൽ പുരസ്ക്കാരം, രാഹുൽ പുര സ്കാരം, നാഗാർജ്ജുൻ പുരസ്ക്കാരം, ഫിറാക് ഗോരഖ് പുരി പുരസ്ക്കാരം, ഗിരിജാകുമാർ മാഥുർ പുരസ്ക്കാരം, ഭവാനീ പ്രസാദ് മിശ് പുരസ്ക്കാരം, ബീഹാർ രാഷ്ട്രഭാഷാ പരിഷദിന്റെ പുര സ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

चौक Hindi Poem Class 8 Question Answer Notes Summary in Malayalam

चौक शब्दार्थ

मदद लें :
वैभव – മഹത്വം
चौक – നാൽക്കവല, junction
पार करना – കടന്നു വെയ്ക്കുക, to cross
सिखाना – പഠിപ്പിക്കുക
मोहल्ला – തെരുവ്, street
काम पर जाना – ജോലിക്ക് പോവുക
रास्ता – വഴി, Road
हवाले करना – किसीके हाथ में सौंपना (ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കുക)
छुट्टी – അവധി
इंतज़ार करना – പ്രതീക്ഷിച്ചിരിക്കുക
कस्बा – ചെറിയ നഗരം, township
दाखिला लिया – പ്രവേശിച്ചു
खुद – സ്വയം
दूसरे रास्तों से – മറ്റുള്ള വഴികളിലൂടെ
दशक – പത്ത് വർഷം
थोडेसे – അല്പം
बेतरतीब – നിയന്ത്രണമില്ലാത്ത
गुज़रना – കടന്നു പോവുക
याद – ഓർമ്മ
दायाँ हाथ – വലത് കൈ
बढ़ा देना – നീട്ടുക
बाएँ हाथ – ഇടത് കൈ
संभालना – സംരക്ഷിക്കുക
छोड़ आना – ഉപേക്ഷിക്കുക
अखबार – വർത്തമാന പത്രം