ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 12 ആദ്യത്തെ പറക്കൽ Aadyathe Parakkal Notes Questions and Answers Pdf improves language skills.

Aadyathe Parakkal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 12 Aadyathe Parakkal Question Answer

Class 6 Malayalam Aadyathe Parakkal Notes Question Answer

പഠനപ്രവർത്തനങ്ങൾ
കഥയിൽ നിന്നു കണ്ടെത്തി പറയാം

താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങളുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ കണ്ടെത്തി പറയൂ.

Question 1.
അപ്പോൾപ്പോലും, അത്യധികം സാഹസികമായി തോന്നിയിരുന്ന കീഴോട്ടുള്ള ചാട്ട ത്തിനുവേണ്ട ധൈര്യം അവനിൽ ജനിച്ചില്ല.
Answer:
അവന്റേതിനോളം നീണ്ടവയല്ലാത്ത ചിറകുകളുള്ള ജ്യേഷ്ഠൻമാരും കൊച്ചു സഹോദരിയും പാറയുടെ വക്കിലോടിച്ചെന്ന് ചിറകടിച്ചുപറന്ന് പോയത് അവൻ കണ്ടതാണ്. അപ്പോൾപ്പോലും അത്യധികം സാഹസികമായി തോന്നിയിരുന്ന കീഴോട്ടുള്ള ചാട്ടത്തിനു വേണ്ട ധൈര്യം അവനിൽ ജനിച്ചില്ല.

Question 2.
അവനപ്പോൾ, സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെയാണ് തോന്നിയത്.
Answer:
പറക്കാനുള്ള ഭയം കാരണം ഭക്ഷണം തേടിപ്പോകാനാകാതെയിരുന്ന ബാലനായ കടൽകാക്കയ്ക്ക് വിശക്കാൻ തുടങ്ങിയപ്പോൾ അവൻ ഇരുന്നിരുന്ന പാറയുടെ അടുത്ത് അന്വേഷിക്കാൻ ആരംഭിച്ചു. എന്നാൽ അവനൊന്നും തന്നെ തിന്നാൻ കിട്ടിയില്ല. അവനും സഹോദരിമാരും സഹോദരിയും മുട്ട യിൽ നിന്നു പുറത്തുവന്നപ്പോൾ കിടന്ന പരുപരുത്തതും അഴക്കുനിറഞ്ഞതുമായ വൈക്കോൽ കൂട്ടത്തിൽപ്പോലും അവൻ ഭക്ഷണത്തിനായി തിരഞ്ഞു.

പുള്ളികളോടു കൂടിയ ആ മുട്ടത്തോടിന്റെ ഉണങ്ങിയ കഷണങ്ങൾ കൊത്തിതിന്നു നോക്കിയപ്പോൾ അവന് സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെയാണ് തോന്നിയത്.

Question 3.
ഒരു മിനിട്ടുനേരം കഴിഞ്ഞപ്പോൾ അവൻ സന്തോഷംകൊണ്ട് ആർക്കുകയായി.
Answer:
തനിക്കു കഴിക്കാൻ ഭക്ഷണത്തിനായി ബാലനായ കടൽകാക്ക കരയാൻ തുടങ്ങി. അമ്മ കാക്കയോടുള്ള അപേക്ഷയായിട്ടാണ് അവൻ കരയാൻ തുടങ്ങിയത്. ഒരു മിനുട്ടുനേരം കഴിഞ്ഞപ്പോൾ ഒരു കഷ്ണം മീൻ കൊത്തിയെടുത്തുകൊണ്ട് അമ്മ കടൽകാക്ക തന്റെ നേരെ പറന്നു വരുന്നതുകണ്ടപ്പോൾ അവൻ സന്തോഷം കൊണ്ട് ആർക്കുകയായി.

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Question 4.
അവൻ അദ്ഭുതപ്പെട്ടു; ഒരു നിമിഷം നിന്നുപോയി.
Answer:
ഭക്ഷണവുമായി തനിക്കു നേരേ പറന്നു വന്നിരുന്ന അമ്മ കടൽകാക്ക പാറയുടെ മുമ്പിൽ എത്തിയ പ്പോൾ പറക്കൽ നിറുത്തി. എന്നിട്ട് നിർജ്ജീവമായി തൂങ്ങിക്കിടക്കുന്ന കാലുകളോടു കൂടി, അവന്റെ കൊക്കിനു പ്രായേണ എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ തന്റെ കൊക്കിൽ മത്സ്യകഷ്ണം വച്ചുകൊ ണ്ട്, ആ കുഴിയുടെ മീതെ നിന്നു കളഞ്ഞതു കണ്ടപ്പോൾ അവൻ അത്ഭുദപ്പെട്ടു ഒരു നിമിഷം നിന്നു പോയി.

Question 5.
അവന്റെ നെഞ്ചിലെ തൂവലുകളുടെ നേർക്കും ദ്രുതഗതിയിൽ കാറ്റടിച്ചു-
Answer:
വിശപ്പു കലശമായപ്പോൾ ആ നിമിഷം മീൻ കഷണത്തിനായി അവൻ മുന്നോട്ടു കുതിച്ചു. ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ ആ ശൂന്യതയിലേക്ക് കീഴോട്ടു പോയി. അവന്റെ മാതാവാകട്ടെ മുകളി ലേക്ക് പറന്നുയരുകയാണ് ചെയ്തത്. അവളുടെ കീഴിലൂടെ പാഞ്ഞപ്പോൾ അവൻ ചിറകടി കേൾക്കു കയുണ്ടായി. പിന്നെ ഭീമമായ ഭയം അവനെ പിടികൂടി. ഇത് ഒരു നിമിഷം മാത്രമേ നിലനിന്നുള്ളതാ നും. അടുത്ത നിമിഷത്തിൽ തന്റെ ചിറകുകൾ പുറത്തേക്ക് പരക്കുന്നു എന്ന് അവനറിഞ്ഞു. അവന്റെ നെഞ്ചിലെ തൂവലുകൾക്ക് നേർക്കും ദ്രുതഗതിയിൽ കാറ്റടിച്ചു.

Question 6.
ഇതുകണ്ട് ഒരു വശത്തേക്ക് കൊക്കു ചെരിച്ചുവച്ച് അവൻ വിനോദപൂർവം ഒന്നു കരഞ്ഞു.
Answer:
ഒരു കാലത്ത് തനിക്കു പറക്കാൻ സാധിച്ചിരുന്നില്ലെന്നുള്ള സംഗതി അപ്പോൾ അവൻ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ പൊങ്ങുവാൻ തുടങ്ങി. താഴുവാൻ തുടങ്ങി. കുതിച്ചു ചാടുവാനും അവൻ ആ സമയം സമുദ്രത്തിനു സമീപത്തെത്തിയിരുന്നു. സമുദ്രത്തിന്റെ മീതെ മുന്നോട്ട് അവൻ പറന്നു. വിസ്താരമേറിയ ഒരു പച്ചക്കടലും അതിനു, മിതേയുളള ചലിക്കുന്ന മേടുകളും അവൻ താഴെ കണ്ടു. ഇതുകണ്ട് ഒരു വശത്തേക്ക് കൊക്കു ചെരിച്ചുവച്ച് അവൻ വിനോ ദപൂർവ്വം ഒന്നു കരഞ്ഞു.

Question 7.
അവന്റെ കുടുംബക്കാർ നിലവിളിച്ച് അവനെ സ്തുതിച്ചു.
Answer:
അവന്റെ കാലുകൾ ആ പച്ചക്കടലിൽ താണുപോയി. വയറുചെന്ന് അതിൽ മുട്ടി നിന്നു. പിന്നെ അവൻ താണുപോയില്ല. അതിലങ്ങനെ പൊങ്ങിക്കിടന്നു. അവന്റെ കുടുംബക്കാർ നിലവിളിച്ച് അവനെ സ്തുതിച്ചു.

പഠനപ്രവർത്തനങ്ങൾ
പറക്കാൻ തുടങ്ങുമ്പോൾ

Question 1.
നേരമായി നിനക്കു ജീവിക്കാൻ,
നേരമിന്നു തിരക്കുകൂട്ടുന്നു.
കോഴി – കടമ്മനിട്ട രാമകൃഷ്ണൻ
♦ മുകളിൽ കൊടുത്ത കവിതാഭാഗം ഈ കഥയിലെ കുഞ്ഞുകടൽക്കോഴിയുടെ ആദ്യത്തെ പറക്കലുമായി എങ്ങനെയെല്ലാം യോജിക്കുന്നു?
♦ ഭയമുപേക്ഷിച്ച് വിജയത്തിലേക്കു പറന്നുയരാൻ ബാലനായ കടൽക്കോഴിക്ക് സാധിച്ചതെങ്ങനെ? ആരെല്ലാം അവന് പിന്തുണനൽകി? എങ്ങനെയാണ് അവരവനെ പിന്തുണച്ചത്? ക്ലാസിൽ ചർച്ചചെയ്യൂ. നിങ്ങളുടെ നിരീക്ഷണങ്ങളും ചർച്ചയിലൂടെ വ്യക്തമായ കാര്യങ്ങളുമെല്ലാം ചേർത്ത് ഈ കഥയ്ക്ക് ഒരു ആസ്വാദനക്കുറിപ്പെഴുതു.
Answer:
കടമ്മനിട്ടയുടെ കോഴിയെന്ന കവിത കുഞ്ഞിക്കോഴികളെ സ്വയം പര്യാപ്തരാക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നും മാതാപിതാക്കളുടെ തണലിൽ നിൽക്കാനാവില്ല. ഒരു പ്രായം എത്തുമ്പോൾ നമ്മൾ സ്വന്തമായി ഭക്ഷണം കണ്ടെത്താനും, നമ്മുടെ മുന്നിലെത്തുന്ന പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരി ടാനും പഠിച്ചിരിക്കണം. എന്തെല്ലാം വിപത്തുകളാണ് കുഞ്ഞിനുമേലെ വരാനിരിക്കുന്നത്, അതിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് എങ്ങനെയാണ് എന്നെല്ലാം തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പറഞ്ഞു നൽകുന്നു. തള്ളക്കോഴിക്ക് മാതാപിതാക്കളിൽ നിന്ന് കൈമാറി കിട്ടിയ അറിവുകളാണ് ഇവയൊ ക്കെയും നേരമായി നിനക്കു ജീവിക്കാൻ, നേരമിന്നു തിരക്കുകൂട്ടുന്നു എന്നു പറയുന്നിടത്ത് ജീവി തത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ സ്വയം പര്യാപ്തമാവേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അങ്ങനെയാണ്. സമയം വളരെ വേഗതയിൽ പോയി കൊണ്ടിരി ക്കുകയാണ്.

നേരിടേണ്ടിവരുന്ന പ്രയാസങ്ങളും സാഹചര്യങ്ങളും തയ്യാറായിക്കഴിഞ്ഞു. അതിനു മുൻപേ കുഞ്ഞുങ്ങളേ നിങ്ങൾ സ്വയം പര്യാപ്തരായിരിക്കണമെന്നാണ് തള്ളക്കോഴി പറയുന്നത്. തള്ളക്കോഴിയുടെ വാക്കുകൾ തന്നെയാണ് ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന പാഠഭാഗത്തിലും കാണാൻ കഴിയുന്നത്. കുഞ്ഞി കടൽക്കോഴി പറക്കേണ്ട സമയമായിരിക്കുന്നു. പറ ന്നുപോയി സ്വന്തമായി ഭക്ഷണം കണ്ടുപിടിക്കേണ്ട സമയമായിരിക്കുന്നു. ബാലനായ കടൽക്കോഴി പറക്കാൻ ഭയപ്പെടുന്നുവെങ്കിലും മാതാപിതാക്കളും സഹോദരങ്ങളും അവനെ കൈയൊഴിയുന്നില്ല. പല രീതികളിൽ അവനോട് പറക്കാൻ നിർബന്ധിക്കുകയാണ്. അവസാനം അവൻ പറക്കുന്നതു വരെ അവർ ആ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.

കടമ്മനിട്ടയുടെ കോഴിയെന്ന കവിത സ്വയം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കുഞ്ഞിക്കോഴി കൾക്ക് വിശദമാക്കി നൽകുമ്പോൾ സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത ബാലനായ കടൽക്കോഴിയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും മനസ്സിലാക്കികൊടുക്കുന്നു. കടമ്മനിട്ടയുടെ കവിതയും ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന കഥയും പറയുന്ന വിഷയം ഒന്നാണ്.

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

ആസ്വാദനക്കുറിപ്പ്

Question 1.
ആദ്യത്തെ പറക്കൽ
ലിയാം ഓം ഫ്ളാഹർട്ടി
Answer:
ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന കഥ കടൽക്കോഴികളെക്കുറിച്ച് പറയുന്നു. ലോകമെമ്പാടും കടൽതീരങ്ങളിൽ കാണപ്പെടുന്ന കടൽക്കോഴികൾ വളരെ വിവേകശാലികളാണ്. വെള്ളത്തിൽ നീന്താനും, കാറ്റിൽ പറക്കാനും, കരയിലൂടെ നടക്കാനും കഴിവുള്ള ഒരേ ഒരു കടൽപക്ഷി ഇനമാണ് കടൽക്കോഴികൾ. ഈ കടൽക്കോഴികളെ കഥാപാത്രമാക്കി ജീവിതത്തിൽ പ്രതിസന്ധിഘ ഘട്ടങ്ങളെ തരം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പറയുകയാണ് ആദ്യത്തെ പറക്കൽ എന്ന കൃതിയിൽ.

ബാലനായ കടൽക്കോഴി പറക്കാൻ ഉളള സമയം എത്തിയിരിക്കുന്നു. അവന്റെ രണ്ട് ജ്യേഷ്ഠൻമാരും സഹോദരിയും നല്ലപോലെ പറക്കുകയും സ്വന്തമായി മത്സ്യങ്ങളെ പിടിച്ച് കഴിക്കുകയും ചെയ്യുന്നു ണ്ട്. എന്നാൽ ബാലനായ കടൽക്കോഴിയ്ക്ക് മാത്രം പറക്കാൻ ഭയമാണ്. അവനിലും നീളം കുറഞ്ഞ ചിറകുകളുള്ള സഹോദരന്മാർ പറക്കുന്നതുകാണുന്നുണ്ടെങ്കിലും തന്റെ ചിറകുകൾ പറക്കാൻ പര്യാ പ്തമല്ലെന്നുള്ള ചിന്തയായിരുന്നു അവന്.

മാതാപിതാക്കളും സഹോദരങ്ങളും പറക്കാനായി അവനെ ഒരുപാട് നിർബന്ധിക്കുകയും പറക്കാ ത്തത്തിൽ കുറ്റുപ്പെടുത്തുകയുമെല്ലാം ചെയ്തിട്ടും അവൻ പറക്കാൻ തയ്യാറായില്ല. ഒടുവിൽ വിശന്നു അവശനായ അവസരത്തിൽ ഒരിക്കൽ അവൻ പറക്കുന്നു.

ഭയത്തിൽ അകപ്പെട്ടുപോയ മനസിനെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും സഹായത്തോടെ തിരിച്ചുപിടിച്ചതും ഭയം വിട്ട് പറന്നുയർന്നതു കാണുമ്പോൾ അവർ ഒരുമിച്ച് സന്തോഷിക്കുന്നതും വളരെ ആസ്വാദ്യകരമായി എഴുത്തുകാരൻ ആവിഷ്ക്കരിച്ചിരിക്കുന്നു. ഒരു കാലത്ത് തനിക്ക് പറ ക്കാൻ സാധിച്ചിരുന്നില്ലെന്നുള്ള കാര്യം ഓർക്കുമ്പോൾ ബാലനായ കടൽക്കോഴി വിഷമിച്ചിരുന്നു. എന്നാൽ ഭയത്തെ ജയിച്ചു ബാലനായ കടൽക്കോഴിയെ അവന്റെ കുടുംബക്കാർ സ്തുതിച്ചു. ഡാഗ് എന്ന മത്സ്യത്തിന്റെ കഷ്ണങ്ങൾ അവർ അവനു കൊടുത്തുകൊണ്ട് സന്തോഷം പങ്കുവച്ചു.

ജീവിതത്തിൽ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യണമെന്ന് ബാലനായ കടൽക്കോഴി യുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. ജീവിതത്തിൽ ഓരോ ഘട്ടത്തിലും പ്രതിസന്ധികളിലൂ ടേയും പരിശ്രമങ്ങളിലൂടേയും മാത്രമേ മുന്നേറാൻ കഴിയുകയുള്ളുവെന്നും ഭയം ഒന്നിനും പരിഹാ രമല്ലെന്നും ആദ്യത്തെ പറക്കൽ എന്ന കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ബാലനായ കടൽക്കോഴിക്ക് ആരെല്ലാമാണുള്ളത്?
Answer:
മാതാപിതാക്കളും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും

Question 2.
ബാലനായ കടൽക്കോഴിക്ക് എന്തിനോടായിരുന്നു ഭയം?
Answer:
പറക്കാൻ

Question 3.
ബാലനായ കടൽക്കോഴിക്ക് ഭയം തോന്നാൻ ഇടയായ ചിന്തകൾ എന്തായിരുന്നു
Answer:
നോട്ടമെത്താതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കെത്താൻ വളരെയധികം ദൂരമുണ്ടെന്നും, അവി ടേക്ക് പറക്കാൻ തന്റെ ചിറകുകൾ പര്യാപ്തമല്ലെന്നുമായിരുന്നു ചിന്തകൾ.

Question 4.
എന്ത് കൊത്തിതിന്നപ്പോഴാണ് അവന് സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെ തോന്നി
യത്?
Answer:
പറക്കാൻ ഭയമായതിനാൽ ഭക്ഷണം കണ്ടുപിടിക്കാനാകാതെ വിശന്നിരുന്നപ്പോൾ താനും സഹോദ രങ്ങളും ജനിച്ച വയ്ക്കോൽ കൂടിൽ താൻ പുറത്തുവന്ന മുട്ടത്തോടിന്റെ ഉണങ്ങിയ കഷണങ്ങൾ കൊത്തിതിന്നപ്പോൾ.

Question 5.
ബാലനായ കടൽക്കോഴിയുടെ നിറമെന്തായിരുന്നു
Answer:
പാറയുടെ ചാരനിറം

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Question 6.
അവനും മാതാപിതാക്കൾക്കും ഇടയിലുണ്ടായിരുന്ന അകലം എന്ത്?
Answer:
അഗാധവും വീതിയേറിയതുമായ ഒരു ഗർത്തം

Question 7.
അവനെ സഹോദരങ്ങളും പിതാവും നോക്കാതിരുന്നത് എന്തുകൊണ്ട്?
Answer:
അവൻ ഭയംകൊണ്ട് പറക്കാത്തതിനാൽ

Question 8.
ബാലനായ കടൽക്കോഴി അതിയായി ആഗ്രഹിച്ചതെന്ത്?
Answer:
ആഹാരം കൊത്തി വിഴുങ്ങാനും കൊക്കുരച്ച് മൂർച്ചകൂട്ടാനും.

Question 9.
ബാലനായ കടൽക്കോഴി അത്ഭുദപ്പെട്ട് ഒരു നിമിഷം നിന്നുപോയത് എന്തുകൊണ്ടാണ്?
Answer:
വിശന്നിരിക്കുന്ന അവന്റെ അരികിലേക്ക് മത്സ്യത്തെ കൊത്തിയെടുത്തുകൊണ്ടുവന്ന അമ്മ അവന രികിലേക്ക് ചെല്ലാതെ അവനു എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ നിന്നു കളഞ്ഞതാണ് അവനെ അത്ഭു ദപെടുത്തിയത്.

Question 10.
ബാലനായ കടൽക്കോഴി പറക്കാൻ ഇടയായ സാഹചര്യമെന്ത്?
Answer:
വിശന്നു അവശനായ അവനരികിലേക്ക് മത്സ്യവുമായെത്തിയ അമ്മ അവനു എത്തിപ്പിടിക്കാവുന്ന അകലത്തിൽ നിലയുറപ്പിച്ചതിനാൽ മത്സ്യത്തിനരികിലേക്ക് അവൻ അറിയാതെ തന്നെ പറന്നുപോയി.

Question 11.
തനിക്ക് ജലത്തിൽ പൊങ്ങിക്കിടക്കാനാകുമെന്ന് തിരിച്ചറിഞ്ഞതെങ്ങനെ?
Answer:
പച്ചക്കടലിൽ നിൽക്കാൻ ശ്രമിച്ചപ്പോൾ കാലുകൾ താഴ്ന്നു പോയി. പേടിച്ച് നിലവിളിച്ച് വീണ്ടും ഉയ രുവാൻ ശ്രമിച്ചെങ്കിലും ക്ഷീണം കാരണം സാധിച്ചില്ല. എന്നാൽ അവൻ മുഴുവനായി താഴ്ന്നു പോകാതെ പൊങ്ങിക്കിടന്നു.

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Question 12.
അവന്റെ കുടുംബക്കാർ സന്തോഷം പ്രകടിപ്പിച്ചതെങ്ങനെ?
Answer:
‘ഡാഗ്’ മത്സ്യകഷ്ണങ്ങൾ അവന്റെ ചുണ്ടുകളിൽ വച്ച് കൊടുത്തുകൊണ്ട്.

ലിയാം ഓം ഫ്ളാഹർട്ട്

ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു(1896 ഓഗസ്റ്റ് 28-1984 സെപ്റ്റം ബർ 7 ). 20-ാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യലിസ്റ്റ് എഴു ത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. സാധാരണക്കാരുടെ അനുഭവങ്ങളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടിൽ നിന്നും എഴുതിയ ആളാണ് അദ്ദേഹം. മറ്റ് എഴുത്തുകാരായ സീൻ ഓ” കേസി, പാട്രിക് ഓ’ കോണറേ, പീദാർ ഓ’ ഡോണൽ, മാർട്ടീൻ ഓ കധയിൻ, സെസോഫ് മാക്ഗിന്ന എന്നിവരും ഐറിഷ് ഭാഷ സംസാരിക്കുന്നവരും ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷകളിൽ എഴുതാൻ തിരഞ്ഞെടുത്തവരുമായിരുന്നു.

കടമ്മനിട്ട രാമകൃഷ്ണൻ

കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങ ളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോ കത്ത് ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥാനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലി യുടെ വക്താവുമായി 1960 കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാന ത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവി കളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീക തമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970 കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭ യിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ശാസ്ത്രം മുന്നേറുന്നു Shastram Munnerunnu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Shastram Munnerunnu Summary

Shastram Munnerunnu Summary in Malayalam

ശാസ്ത്രം മുന്നേറുന്നു Summary in Malayalam

പാഠസംഗ്രഹം
ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6 1
അച്ഛൻ മകൾക്കെഴുതുന്ന കത്തുകളാണ് പാഠം. ഇന്ത്യയുടെ പ്രഥമ പ്രധാ നമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് അച്ഛൻ മകൾ ഇന്ദിരാഗാ ന്ധി. ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് മകൾ ഇന്ദിരയ്ക്കായി എഴുതിയ കത്തുകൾ വിശ്വചരിത്രാവലോകനം എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

മനുഷ്യൻ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ ജിജ്ഞാസ നിറഞ്ഞ മനസുകൊണ്ടാണ്. അതിനാൽ തന്നെ ആദികാലം മുതലേ മനുഷ്യൻ അന്വേഷണം ആരംഭിച്ചു.
ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6 2
ഒരു കൊച്ചുകുഞ്ഞ് ചുറ്റിലും ഉള്ള കാര്യങ്ങളോട് എത്രത്തോളം ജിജ്ഞാ സുവാണോ അതോപോലെ തന്നെയായിരുന്നു ആദികാലത്തെ മനുഷ്യരും. അവർ ചുറ്റുപാടും മിഴിച്ചു നോക്കി ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അവർക്ക് ഉത്തരങ്ങൾ നൽകാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ഒന്നു ണ്ടായിരുന്നു “മനസ്സ്” മനസ്സിന്റെ സഹായത്തോടെ സാവധാനത്തിലും ശ്രമ പ്പെട്ടും അനുഭവങ്ങൾ ശേഖരിച്ചു തുടങ്ങി. ആ അനുഭവങ്ങളിൽ നിന്ന് പലതും പഠിക്കുകയും ചെയ്തു. അങ്ങനെ ആദികാലം മുതൽക്കു തന്നെ ഉണ്ടായിരുന്ന അന്വേഷണം ഇന്നും തുടർന്നു പോരുന്നു. ഈ അന്വേഷ ണവും അനുഭവവും ചേർത്തുകൊണ്ടാണ് ഓരോ കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടുള്ളത്

ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6

19-ാം നൂറ്റാണ്ടോടു കൂടി വലിയ മാറ്റങ്ങൾ സംഭവിച്ചു. ശാസ്ത്രം നിരവധി കണ്ടുപിടുത്തങ്ങൾ ആരംഭിച്ചു. ഈ കണ്ടു പിടുത്തങ്ങൾ ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നു. അവ മനുഷ്യരുടെ ക്ലേശങ്ങളെ പരിഹരിച്ചു. ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനുഷ്യൻ പലപ്പോഴും മറന്നു. ശാസ്ത്രത്തിന്റെ സമ്മാനങ്ങളെ ദുരുപയോഗം ചെയ്യാനുമാരംഭിച്ചു. എന്നിരുന്നാലും ശാസ്ത്ര ത്തിന്റെ കണ്ടുപിടുത്തങ്ങൾ ലോകത്തെയാകെ മാറ്റിമറിക്കാൻ ഉപയുക്തമാണ്.

ശാസ്ത്രത്തിന്റെ ഈ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു. ഇന്നത്തെ കണ്ടുപിടുത്തങ്ങളും നിർമ്മിതികളും നാളേയ്ക്ക് പഴഞ്ചനാകുന്നമട്ടിൽ ശാസ്ത്രമതിന്റെ പുരോഗതി തുടരുന്നു.

അർത്ഥം

മനോരാജ്യം – വിചാരം, മനസ്സുകൊണ്ട് ഭാവനയിൽ കാണുന്നതിനെ സൂചിപ്പിക്കുന്നു.
മാർഗനിർദ്ദേശം – വഴികാട്ടൽ
തിര്യക്കുകൾ – ജന്തുക്കൾ
ജിജ്ഞാസ – അറിയാനുള്ള ആഗ്രഹം
നൂതനം – പുതിയത് / അത്യാധുനികം
വിസ്മയാവഹം – അത്ഭുതമുണ്ടാക്കുന്നത്
വിദൂരവർത്തി – അകലെ സ്ഥിതി ചെയ്യുന്നത്
പരമാണു – ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം
അവാന്തരഘടകം – ഉള്ളിലുള്ള (ഇടയ്ക്കുള്ള) ഘടകം
സഹസ്രാബ്ദം – ആയിരം കൊല്ലം
നൂതനം – പുതിയത്, ആധുനികം
വിദൂരം – ദൂരം, അകലം

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ശാസ്ത്രം മുന്നേറുന്നു Shastram Munnerunnu Notes Questions and Answers Pdf improves language skills.

Shastram Munnerunnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 11 Shastram Munnerunnu Question Answer

Class 6 Malayalam Shastram Munnerunnu Notes Question Answer

പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം

Question 1.
“മനുഷ്യർ എത്രയോ മുമ്പു ജീവിച്ചിരുന്ന എല്ലാത്തരം തിര്യക്കുകളെക്കാൾ കൗതുകകരമായൊരു ജീവിയാണ്.” മനുഷ്യന് മറ്റു ജീവികളേക്കാൾ എന്തു വ്യത്യസ്തതയുണ്ടെന്നാണ് നെഹ്റു സൂചിപ്പിക്കുന്നത്?
Answer:
മനുഷ്യനു മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി മനസ്സ് ഉണ്ട്. അത് ജ്ജിജ്ഞാസ സൃഷ്ടിക്കുന്നു.

Question 2.
“എന്നാൽ അവൻ തന്നോടല്ലാതെ ആരോടു ചോദിക്കാനാണ്? വേറെ ആരുണ്ട് അന്നു മറുപടി പറയാൻ?” ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞതെങ്ങനെ?
Answer:
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മനുഷ്യനു കഴിഞ്ഞത് അവന്റെ പക്കൽ വിസ്മയാവഹമായ മനസ്സ് ഉണ്ടായിരുന്നത് കൊണ്ടാണ്. മനസ്സിന്റെ സഹായത്തോടെ സാവധാനത്തിൽ പല അനുഭവ ങ്ങളും ശേഖരിച്ച് പഠിച്ചു.

Question 3.
“എന്നാൽ ഇത് ശാസ്ത്രത്തിന്റെ തെറ്റായിരുന്നില്ല.” എന്തിനെക്കുറിച്ചാണ് ഈ വാക്യം സൂചിപ്പിക്കുന്നത്?
Answer:
ശാസ്ത്രം ജീവിതം സുഗമമാക്കാനുള്ള വഴികൾ മാത്രമല്ല കണ്ടെത്തിയത്. നശീകരണത്തിനുള്ള ഏറ്റവും സമർത്ഥമായ സാമഗ്രികളും സൃഷ്ടിച്ചിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ തെറ്റായിരുന്നില്ല എന്നാണ് പറയുന്നത്.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 4.
“പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിച്ചതോടെ മാറ്റത്തിന്റെ ഗതിക്ക് വേഗത കൂടി.”ഈ പ്രസ്താവനയ്ക്കു തെളിവായി ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളെന്തെല്ലാമാണ്?
Answer:
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി കമ്പി. ദൂരശ്രവണയന്ത്രം, മോട്ടോർ വാഹനം, വിമാനം എന്നി ങ്ങനെ തുടരെ തുടരെ കണ്ടുപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

Question 5.
ശാസ്ത്രത്തിന്റെ സമ്മാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ള കാര്യം എന്താണ്?
Answer:
പ്രകൃതിക്കുമേൽ ആജ്ഞാശക്തി നേടിയ മനുഷ്യനു സ്വയം നിയന്ത്രിക്കാനോ ആജ്ഞാപിക്കാനോ അറിയാതെ പോയതിനാൽ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്താൻ തുടങ്ങി എന്നുപറയുന്നത്.

അറിയുവാനൊത്തിരി ബാക്കി

Question 1.
അറിഞ്ഞോതേണ്ടതൊക്കേയും
പറഞ്ഞിട്ടില്ല പൂർവികർ,
അറിഞ്ഞാലും പറഞ്ഞാലു-
മൊടുങ്ങാതുണ്ടു വാസ്തവം.
(പദ്യകൃതികൾ സഹോദരൻ അയ്യപ്പൻ)
ഈ കവിതാഭാഗം എന്തെല്ലാം പറയുന്നുണ്ട്?
കഴിഞ്ഞ കാലത്ത് എല്ലാ അറിവുകളും കണ്ടെത്തിയിട്ടില്ല.
ഇനിയും ഒട്ടേറെ കാര്യങ്ങൾ കണ്ടെത്താനുണ്ട്.
…………………………………………………….
…………………………………………………….
നെഹ്റുവിന്റെ ലേഖനം വീണ്ടും വായിക്കൂ. അറിവിനെക്കുറിച്ച് ഈ കവിതാഭാഗത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശകലനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
സഹോദരനയ്യപ്പന്റെ വരികൾ അറിവിനെക്കുറിച്ച് പറയുന്നു. നമ്മൾ അറിഞ്ഞിടേണ്ട അറിവുകൾ മുഴുവനായും പൂർവ്വികർ നമുക്ക് പറഞ്ഞു തന്നിട്ടില്ല. പൂർവ്വികർക്ക് അത് പറഞ്ഞു തീർക്കാനും കഴി യില്ല. കാരണം അറിവുകൾ അതിനുമാത്രം അധികമാണ്. പറഞ്ഞാലും അറിഞ്ഞാലും തീരാത്ത അത്രയും അറിവുകളാണ് നമുക്ക് ചുറ്റുമുള്ളത് എന്നാണ് സഹോദരനയ്യപ്പന്റെ പദ്യകൃതിയിൽ പറയുന്നത്.

അറിവും കണ്ടുപിടുത്തങ്ങളും മനുഷ്യൻ നേടിയെടുക്കുന്നത് ജിജ്ഞാസ നിറഞ്ഞ മനസ്സ് ഉള്ളതി നാലാണ്. ആദികാലത്ത് ജിജ്ഞാസ തോന്നുമ്പോൾ ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. അതി നാൽ അവൻ മനസിനോടു തന്നെ ചോദിക്കുകയും അനുഭവങ്ങളിൽ നിന്ന് അറിവു നേടുകയും ചെയ്തു. അത് തുടർന്നു കൊണ്ടേയിരിക്കുന്നു.

അറിവ് എന്നത് പകർന്നുകിട്ടുന്നതുമാത്രമല്ല. പകർന്നു കിട്ടിയാലും മുഴുവനായി അറിയാൻ സാധി ക്കുന്നതുമല്ല എന്ന് സഹോദരനയ്യപ്പൻ പറയുന്നു. അറിവ് മനസ്സിന്റെ അന്വേഷണ പാടവം കൊണ്ട് ഉണ്ടാകുന്നതും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതുമാണെന്നും അത് അന്ത്യമില്ലാതെ തുടർന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും നെഹ്റു പറയുന്നു. അറിവ് അനന്തമാണ്. അത് ഓരോ കാലത്തും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രയോഗഭംഗി

Question 1.
ആശയം ശക്തമായും പൂർണ്ണമായും വായനക്കാരിലേക്ക് എത്തിക്കുന്നതിനായി എഴുത്തുകാർ പ്രത്യേക പ്രയോഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. മനോരാജ്യം കൊള്ളുക, മിഴിച്ചുനോക്കുക തുടങ്ങിയ പ്രയോഗങ്ങൾ നോക്കൂ. ഈ ലേഖനത്തിൽ ഇനിയും ഇതുപോലുള്ള പ്രയോഗങ്ങളുണ്ട്. അവ കണ്ടെത്തി എഴുതൂ.
Answer:

  • മനോരാജ്യം കൊളളുക
  • മിഴിച്ചു നോക്കുക
  • മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു
  • നിരവസാനമായ ഘോഷയാത്

എഴുത്തിൽ ഇത്തരം സവിശേഷ പ്രയോഗങ്ങൾ കൂട്ടി ച്ചേർക്കുന്നത് വാക്യഭംഗിക്കും ആശയവ്യക്ത തയ്ക്കും വേണ്ടിയാണ്. സവിശേഷ പ്രയോഗങ്ങൾ വായനകാർക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സി ലാക്കാൻ സഹായിക്കുന്നു.

മനോരാജ്യം കൊള്ളുക
ഒരാളുടെ ഭാവനയിൽ നിറയുന്ന സ്വപ്നങ്ങളും ചിന്തകളുമാണ് മനോരാജ്യം എന്നതുകൊണ്ട് അർത്ഥ മാക്കുന്നത്. ഭാവനയിൽ മാത്രം കാണുന്ന ഒന്നാണത്.

മിഴിച്ചു നോക്കുക
അത്ഭുതത്തോടു കൂടി നോക്കുക എന്നർത്ഥമാക്കുന്നു. അപ്രതീക്ഷമായ വിഷയങ്ങളിലോ കാര്യ ങ്ങളെ മനസ്സിലാക്കാൻ കഴിയാതെ വരുന്ന അവസരത്തിലോ അത്ഭുതത്തെ അടയാളപ്പെടുത്താൻ മിഴിച്ചു നോക്കുക എന്ന് പ്രയോഗിക്കുന്നു.

മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു
ഇവിടെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ കാണിക്കാൻ, അവയുടെ വേഗതയെ അടയാളപ്പെടു ത്താൻ വേണ്ടിയാണ് കുതിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രയോഗിക്കുന്നത്.

നിരവസാനമായ ഘോഷയാത്ര
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രയോഗം “നിരവസാനമായി ഒരിക്കലും അവസാനമില്ലാതെ തുടരുന്നതിനെ കാണിക്കുന്നു. “ഷോഘയാത്ര’-സന്തോഷകരമായ യാത്രയാണ്. ആളുകൾ ഒരുമിച്ച് ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനെയാണ് ഘോഷയാത്ര എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഇവിടെ ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളും സന്തോഷകരമായി തുടർന്നുകൊണ്ടിരിക്കുന്നു എന്നു വ്യക്തമാക്കാൻ ഈ സവിശേഷ പ്രയോഗത്തിനു സാധിക്കുന്നു.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

ചിഹ്നങ്ങളുടെ കാര്യം

Question 1.
“ഒരു തീവണ്ടിപ്പാത നിർമ്മിക്കുന്നു. മുഴുമിച്ച് പ്രവർത്തിക്കാറാവുമ്പോഴേക്കുതന്നെ അത് പഴഞ്ചനായിക്കഴിഞ്ഞു!”
വാക്യങ്ങൾ പൂർത്തിയാകുമ്പോൾ സാധാരണയായി പൂർണ്ണവിരാമം (.) ഉപയോഗിക്കാറുണ്ട്.
ഇവിടെ പഴഞ്ചനായിക്കഴിഞ്ഞു എന്ന വാക്യം അവസാനിക്കുന്നിടത്ത് ആശ്ചര്യചിഹ്നമാണുള്ളത്. ഏതെല്ലാം സന്ദർഭങ്ങളിലാണ് നാം വാക്യങ്ങളിൽ ആശ്ചര്യചിഹ്നമുപയോഗിക്കുന്നത്?
ഇത് വാക്യത്തിന്റെ അർഥത്തിനുണ്ടാക്കുന്ന വ്യത്യാസമെന്താണ്?
ഈ വാക്യങ്ങൾ ശ്രദ്ധിക്കൂ. ചിഹ്നം ചേർത്തു വായിക്കുമ്പോൾ വാക്യങ്ങളിൽ വരുന്ന അർഥവ്യത്യാസം കണ്ടെത്താമോ?

കുഞ്ഞ് നടക്കാൻ തുടങ്ങി കുഞ്ഞ് നടക്കാൻ തുടങ്ങി!
ഈ പൂവിന് നല്ല ഭംഗിയുണ്ട്. ഹായ്! ഈ പൂവിനെന്തൊരു ഭംഗി!
ആരാണീ വരുന്നത്? ആരാണീ വരുന്നത്!
വല്ലാത്ത ബഹളം. വല്ലാത്ത ബഹളം!

പാഠത്തിൽ ആശ്ചര്യചിഹ്നമുപയോഗിച്ചിരിക്കുന്ന മറ്റു വാക്യങ്ങൾ കൂടി കണ്ടെത്തു. ഇനി, ആശ്ചര്യചിഹ്നം ഉപയോഗിച്ചുള്ള ഏതാനും വാക്യങ്ങൾ സ്വന്തമായെഴുതാമല്ലോ
Answer:
ലിഖിത ഭാഷയിൽ വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്യങ്ങളിൽ ചില അടയാളങ്ങൾ ഇടുന്ന തിനാണ് ചിഹ്നം എന്നുപറയുന്നത്. ഭാഷണത്തിലെ വിരാമങ്ങളേയും തുടർച്ചയേയും എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നം. വാക്യങ്ങളുടെ തുടർച്ചയിൽ സംശയത്തിന് ഇട വരുത്താതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.

വിശ്ലേഷണം (’) വലയം (()) കോഷ്ഠം ([]) ഭിത്തിക (:) രേഖ (-) വിക്ഷേപണി (!) ബിന്ദു (.) രോധിനി (;) അങ്കശം (,) ശൃംഖല () കാകു (?) ഉദ്ധരണി (“ ”) എന്നിങ്ങനെ നിരവധി ചിഹ്നങ്ങൾ നമുക്കുണ്ട്. ഓരോരോ ചിഹ്നങ്ങളും ഓരോ അർത്ഥങ്ങളെ വഹിക്കുന്നു.

ആശ്ചര്യചിഹ്നത്തിന് വിക്ഷേപണിയെന്നും പേരുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആശ്ചര്യത്തെ (!) അത്ഭുതത്തെ അടയാളപ്പെടുത്തുകയാണ് ആശ്ചര്യ ചിഹ്നം (!)

സ്വഭാവിക അർത്ഥത്തെ ഉൾക്കൊള്ളുന്ന വാക്യത്തെ ആശ്ചര്യചിഹ്നത്തിന്റെ സഹായത്തോടെ അസാ ധാരണമോ അത്ഭുതമോ ആയ വാക്യമാക്കി മാറ്റാൻ സാധിക്കും.

ഉദാ : അത് പഴഞ്ചനായിക്കഴിഞ്ഞു എന്നത് സാധാരണ വാക്യമാണ്.

അത് പഴഞ്ചനായിക്കഴിഞ്ഞു. ഇതേ വാക്യത്തോടൊപ്പം അത്ഭുദ ചിഹ്നം കൂട്ടിചേർക്കുമ്പോൾ അത് അവിശ്വസനീയമായ കാര്യമായി മാറുന്നു. ഒരിക്കലും സംഭവിക്കില്ലാന്നു കരുതിയിരുന്ന കാര്യം പെട്ടെന്നു സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുദത്തെ ജനിപ്പിക്കുന്നു.

പാഠഭാഗത്ത് നിന്ന്

ഞാൻ എന്തെഴുതട്ടെ!
ഞാൻ എവിടെ നിന്നു തുടങ്ങട്ടെ!
നീ അവിടെ പോയോ!
മഴ പെയ്തോ!
നീ അത് കഴിച്ചോ!

ജവഹർലാൽ നെഹ്റു
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 1
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയും സ്വാതന്ത്രസമരസേനാനിയുമാ യിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1930 – 33 കാലഘട്ടത്തിൽ ജയി ലിൽ വെച്ച് മകൾ ഇന്ദിരാഗാന്ധിക്ക് പത്തുവയസ്സുള്ളപ്പോൾ അയച്ച 196-ഓളം കത്തുകളുടെ സമാഹാരമാണ് വിശ്വചരിത്രാവലോകം എന്ന നാമത്തിൽ പ്രസിദ്ധീകരിക്കുന്നത്. 1928 ൽ നെഹ്റു ലോകചരി തത്തെയും സംസ്കാരങ്ങളെയും കുറിച്ച് ഇന്ദിരയ്ക്ക് അയച്ച് മുപ്പതു കത്തുകൾ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധീക രിച്ചിരുന്നു. അതിനു ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാൻ പ്രചോദനമായതെന്ന് പുസ്തകത്തിന്റെ ആമുഖ ത്തിൽ നെഹ്റു പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തെയും ലോകച്ചരിത്ര ത്തെയും മകൾക്ക് പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കത്തുകളെഴുതിയത്.

6000 ബി. സി. മുതൽ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രത്തെ സർവ്വദിഗ്ദർശക മായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശ്വചരിത്രാവലോകം. ആകെ 196 അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇന്ദിരയ്ക്കയച്ച ഓരോ കത്തും ഓരോ അധ്യായവും ഓരോ യുഗത്തെ പറ്റി പ്രതിപാദിക്കുന്നതുമാണ്. ആദ്യത്തെ കത്തുകളിൽ മറ്റു മാതാപിതാക്കൾ മക്കൾക്ക് നൽകുന്നപോലെ ഭൗതികമായ സമ്മാനങ്ങൾ മകൾക്ക് നൽകാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നുണ്ട്. പകരമായി തനിക്കു കൈമുതലായുള്ള അറിവും വിദ്യയും തന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളു മായി കോർത്തിണക്കിയുള്ള സമ്മാനം മകൾക്കു നൽകാമെന്ന് വാക്കു കൊടുക്കുന്നു. എല്ലാ സാമ്രാജ്യ ങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യജീവിത സംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യൻ കോണിൽ നിന്നല്ലാതെയുള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്ര അവലോകനമായി ഈ കൃതിയെ കണക്കാക്കാം. പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിലെ യൂറോപ്യൻ ആധിപത്യം പരിഗണിച്ചും എന്നാൽ അതേ കാലഘട്ടത്തിലെ ഏഷ്യൻ സാമ്രാജ്യങ്ങളായ മോങ്കോളിനെയും മുഗളി നെയും ഉയർത്തിക്കാട്ടിയാണ് ഈ കൃതി മുന്നോട്ട് കൊണ്ട് പോകുന്നത്. ചെങ്കിസ് ഖാനെ ലോകചരി ത്രത്തിലെ ഏറ്റവും ശക്തനായ പടത്തലവനായും നേതാവായും അദ്ദേഹം കാണുന്നു. ഭാരതത്തിലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ചും ശിപായി ലഹളയെക്കുറിച്ചും സാർ ചക്രവർത്തിമാരെക്കുറിച്ചും ലെനിനെക്കുറിച്ചും മഹാത്മാഗാന്ധിയെക്കുറിച്ചുമെല്ലാം അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

ജയിലിലായിരുന്നതുകൊണ്ട് അവലംബത്തിനായി ആവശ്യത്തിന് പുസ്തകമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതിയ കുറിപ്പുകളാണ് അദ്ദേഹം അവലംബമായി ഉപയോഗിച്ചത്. തനിക്കു സഹായകരമായ പുസ്തകങ്ങളിൽ എച്ച്. ജി. വെൽസ് രചിച്ച ഔട്ട്ലൈൻ ഓഫ് ദി ഹിസ്റ്ററിയെപറ്റി ആമുഖത്തിൽ പ്രത്യേകം പറയുന്നു.
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 2
ജവഹർലാൽ നെഹ്റു (നവംബർ 14, 1889-മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, (1) (2) ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥ കർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച നെഹ്റു രാജ്യാന്തരതലത്തിൽ ചേരിചേരാ നയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാത ന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964-ൽ മരി ക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമ നുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യ യുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

കൂടുതൽ ചോദ്യങ്ങൾ

Question 1.
പത്ത് വയസുകാരി ഇന്ദിരയ്ക്ക് കത്തുകൾ അയച്ചതാരാണ്?
Answer:
ഇന്ദിരയുടെ പിതാവും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ജവഹർലാൽ നെഹ്റു.

Question 2.
ഏത് കാലഘട്ടത്തിലാണ് ഈ കത്തുകൾ എഴുതപ്പെട്ടിട്ടുള്ളത്?
Answer:
1930 – 1933 ൽ ജയിലിൽവച്ച്

Question 3.
ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹരാത്തിന് നൽകിയ പേര് എന്ത്?
Answer:
വിശ്വചരിത്രാവലോകം.

Question 4.
വിശ്വചരിത്രാവലോകം വിവർത്തനം ചെയ്തിരിക്കുന്നതാര്?
Answer:
വി. രാമനുണ്ണി

Question 5.
മനുഷ്യൻ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാകുന്നത് ഏത് സവിശേഷ വസ്തുകൊണ്ടാണ്?
Answer:
മനസ്സ് അഥവാ ജിജ്ഞാസ അന്വേഷിക്കുവാനും മനസ്സിലാക്കുവാനുമുള്ള ആഗ്രഹമാണത്.

Question 6.
മാറ്റത്തിന്റെ ഗതിക്ക് വേഗതകൂടിയത് ഏത് നൂറ്റാണ്ടോടു കൂടിയാണ്?
Answer:
19-ാം നൂറ്റാണ്ട്

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 7.
ജനജീവിതത്തെ മാറ്റിയ വമ്പിച്ച മാറ്റങ്ങൾ എന്തെല്ലാം?
Answer:
കമ്പി, ദൂരവണയന്ത്രം, മോട്ടോർ വാഹനം, വിമാനം

Question 8.
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിന് സഹായകമായതെങ്ങനെ?
Answer:
മനുഷ്യരുടെ ക്ലേശങ്ങളെ കുറിച്ച് ജീവിതം കൂടുതൽ ശ്രമരഹിതവും, സുഖകരവുമാക്കി തീർത്തു.

Question 9.
ശാസ്ത്രത്തിന്റെ ജോലി എന്തായിരുന്നു?
Answer:
പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ആജ്ഞാശക്തിയെ വർധിപ്പിക്കുക.

Question 10.
മനുഷ്യൻ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യാൻ കാരണം എന്താണ് എന്നാണ് കത്തിൽ പറയു ന്നത്?
Answer:
മനുഷ്യന് അവനവനോട് ആജ്ഞാപിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്തതിനാലാണ്.

Class 6 Malayalam Kerala Padavali Notes Unit 4 അറിഞ്ഞു വിടരാം

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 3
അമേരിക്കൻ ശാസ്ത്രഞ്ജനും വ്യവസായിയുമായിരുന്നു, തോമസ് ആൽവ എഡിസൺ. വൈദ്യുതോർജ്ജ ഉൽപ്പാദനം, ബഹുജന ആശയവി നിമയം ശബ്ദറിക്കോർഡിംഗ് ചലനചിത്രങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു. ഇലക്ട്രിക് ലൈറ്റ് ബൾബിന്റെ ആദ്യകാല പതിപ്പുകൾ ഉൾപ്പെടുന്ന കണ്ടുപിടുത്തങ്ങൾ ആധു നിക വ്യവസായിക ലോകത്ത് വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടു ണ്ട്. ഈ വിജയത്തിലേക്കെത്താൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തു
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 4
അമ്പതിനായിരം പരീക്ഷണങ്ങൾ നടത്തിയാണ് സ്റ്റോറേജ് ബാറ്ററിയു ണ്ടാക്കാൻ എഡിസനു കഴിഞ്ഞത്. ഇതറിഞ്ഞ് അമ്പതിനായിരം പരാജയ ങ്ങൾക്കൊടുവിലാണല്ലോ നിങ്ങൾ സ്റ്റോറേജ് ബാറ്ററി കണ്ടെത്തുന്നതിൽ വിജയിച്ചത് എന്നുള്ള സുഹൃത്തിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറ ഞ്ഞത് ഇങ്ങനെയാണ്.

“നിങ്ങളുടെ വിലയിരുത്തൽ ശരിയല്ല. ബാറ്ററി നിർമ്മിക്കാൻ പര്യാ പ്തമല്ലാത്ത അമ്പതിനായിരം വഴികളാണ് ഞാനാദ്യം കണ്ടെത്തിയത്” ഈ പ്രതികരണത്തിലൂടെ അദ്ദേഹത്തിന്റെ ശുപാപ്തി വിശ്വാസം തിരിച്ച റിയാൻ കഴിയും. ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിറകിലും നിരവധി പരാ ജയങ്ങളും അശാന്തപരിശ്രമവും ഉണ്ടാകും. ഓരോ കണ്ടുപിടുത്തങ്ങളും ഓരോ പുരോഗതിയാണ്. എന്നാൽ ശാസ്ത്രപരീക്ഷണങ്ങളിലൂടെ മാത മല്ല നമ്മൾ പുരോഗതിയിലേക്കെത്തുന്നത് മനോധൈര്യവും പരിശ്രമവും അതിന് അനിവാര്യമാണ്.

പ്രവേശക ചോദ്യവും ഉത്തരവും

Question 1.
സുഹൃത്തിന്റെ ചോദ്യത്തോട് എഡിസൺ എങ്ങനെയാണ് പ്രതികരിച്ചത്?
Answer:
സുഹൃത്തിന്റെ വിലയിരുത്തൽ ശരിയല്ലന്നും. പരാജയമല്ല, മറിച്ച് പര്യാപ്തമല്ലാത്ത വഴികളാണ് ആദ്യം കണ്ടെത്തിയത് എന്നുമായിരുന്നു.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 2.
എഡിസന്റെ പ്രതികരണത്തിലൂടെ നിങ്ങൾ മനസ്സിലാക്കുന്നതെന്താണ്?
Answer:
പരാജയങ്ങളിൽ തളരരുതെന്നും, ഓരോ പരാജയവും വിജയത്തിലേക്കുള്ള വഴിയാണെന്നും മന സിലാക്കാം.

Question 3.
പലതവണ പരിശ്രമിച്ച് ഒടുവിൽ വിജയിച്ച ഏതെങ്കിലും അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ?
Answer:
ഉദാ: സൈക്കൽ ചവിട്ടി പഠിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ആദ്യ മായി സൈക്കിൾ ചവിട്ടുമ്പോൾ എല്ലാം ഞാൻ വീഴുകയും മുറിവേൽക്കുകയും ചെയ്തിരുന്നു. വീണ്ടും പരിശ്രമിച്ചതുകൊണ്ടാണ് ഇന്ന് സൈക്കിൾ ഉപയോഗിക്കാൻ സാധിക്കുന്നത്.

Question 4.
നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ക്ലാസിൽ പങ്കുവയ്ക്കു.
Answer:
അറിവും കണ്ടുപിടുത്തവും മാനവരാശിയുടെ പുരോഗതിക്ക് അനിവാര്യമായിരുന്നു. വ്യക്തിവികാ സത്തിനും അറിവ് ആവശ്യമാണ്. ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതു മുതൽ അവൾക്കു മുന്നിൽ പ്രതിസന്ധികളും പരാജയങ്ങളും കടന്നുവരുന്നു. എന്നാൽ നമ്മൾ അതിനെയെല്ലാം പരാജയപ്പെ ടുത്തികൊണ്ട് വിജയിക്കുന്നു. അതുപോലെ പുരോഗതിക്കായുള്ള ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിന്നിലും നിരവധി പരാജയ കഥകൾ പറയാനുണ്ടാകും. എന്നാൽ വിജയം കണ്ടതിനുശേഷം മാത്രമേ നമ്മൾ പരാജയകഥകളെ ഓർമ്മിക്കവാൻ പാടുള്ളൂ.

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഒരു സ്വപ്നമുണ്ടായിരുന്നു Oru Swapnamundayirunnu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Oru Swapnamundayirunnu Summary

Oru Swapnamundayirunnu Summary in Malayalam

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം

സാറാ ജോസഫ്
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6 1
മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലി സും, ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ് (1946). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാ രോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം സാറാ ജോസഫിനായിരുന്നു.

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് (2001, ആലാഹയുടെ പെൺമക്കൾ)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ)
  • വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ)
  • ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ)
  • ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി)
  • മുട്ടത്തു വർക്കി അവാർഡ് (2011, പാപത്തറ)
  • അരങ്ങ് അവാർഡ് അബുദാബി
  • ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011)
  • കഥ അവാർഡ് ന്യൂഡൽഹി
  • പത്മപ്രഭാ പുരസ്കാരം (2012)
  • ഓടക്കുഴൽ അവാർഡ് (2021 ബുധിനി)

പാഠസംഗ്രഹം
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6 2
സാറാജോസഫിന്റെ ‘ആതി’ എന്ന നോവലിൽ നിന്നെ ടുത്തിട്ടുള്ളതാണ് പാഠഭാഗം. 2011 -ൽ പ്രസിദ്ധീകരിച്ച നോവൽ വെള്ളത്താൽ ചുറ്റപ്പെട്ട ആതിയെന്ന സാങ്കൽപിക പ്രദേശത്തിന്റെ കഥ പറയുന്നു. മനുഷ്യന്റെ ആധിപത്യവും ആർത്തിയും പ്രകൃതിയേയും ജീവ ജാലങ്ങളേയും ഇല്ലായ്മ ചെയ്യുകയും മലിനപ്പെടുത്തു കയും ചെയ്യുന്നു. പാടം മണ്ണിട്ടു നികത്തി വലിയ കെട്ടി ടങ്ങൾ നിർമ്മിക്കുന്നതിലൂടെ മനുഷ്യൻ സ്വന്തം ജീവി തത്തിന്റെ താളം തെറ്റിക്കുക മാത്രമല്ല, ഭൂമിയിലെ സമ്പത്ത് നശിപ്പിക്കുക കൂടി ചെയ്യുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ ദിനകരൻ, കുഞ്ഞിമാതു എന്നിവർ ജലത്തോടും കൃഷിയോടും ചേർന്ന് ജീവി ക്കുന്നവരാണ്.
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6 3
ദിനകരന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പാഠഭാഗം ആരംഭിക്കുന്നു. പുറം ലോകമെത്ര മാറി മറിഞ്ഞാലും ആരും കടന്നുവരാനില്ലാത്ത ചതുപ്പും കാടും വെള്ളവുമായി കിട ക്കുന്ന പ്രദേശത്ത് സമാധാനമായി ജീവിക്കണം എന്നതായി രുന്നു ദിനകരന്റെ സ്വപ്നം. എന്നാൽ ആരും കടന്നു വരി ല്ലെന്നു വിശ്വസിച്ചിരുന്ന ചതുപ്പിലും വികസനത്തിന്റെയും അത്യാഗ്രഹത്തിന്റേയും കൈകൾ കടന്നുവന്നു. അതോടെ പ്രകൃതിയുടെ താളം തെറ്റുന്നു. നിറഞ്ഞൊഴുകിയ പുഴകളും തണ്ണീർത്തടങ്ങളും വേലികെട്ടിത്തിരിക്കുന്നു. അതോടെ ജല ത്തിന് അതിന്റെ സ്വാഭാവികത നഷ്ടമാകുന്നു. കുഞ്ഞിനാ മുതൽ വെള്ളത്തിന്റെ ഓരോ ചലനവും ജീവവായു പോലെ അറിയാവുന്ന കുഞ്ഞിമത്വമ്മ എന്ന കഥാപാത്രം വെള്ളത്തിന്റെ ഏറ്റിറക്കങ്ങൾ തെറ്റിയതിൽ വിഷമിക്കുന്നു. അവർ വെള്ളത്തിൽ തന്നെ യിരിക്കുന്നു. വേലിയേറ്റം കണ്ടിട്ടേ വെള്ളത്തിൽ നിന്ന് മടങ്ങി വരുന്നുള്ളു എന്നു പറയുന്നു. അവരെ പിന്തിരിപ്പിക്കാൻ പല മങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6

അർത്ഥം

ഉടമ്പടി – കരാർ
ഊട്ടുക – ഊണുകഴിപ്പിക്കുക, ആഹാരം നൽകുക
ചതുപ്പ് – താണപ്രദേശം, ചെളികെട്ടിയ ഇടം
ദുർമ്മേദസ് – അമിതമായ തടി
വിസർജിക്കുക – പുറന്തള്ളുക
ശയ്യ – കിടക്ക
സൗധം – മാളിക, വലിയ കെട്ടിടം

പര്യായം

വെള്ളം – ജലം, നീർ, പയസ്, സലിലം
മണ്ണ് – പൂഴി, മൃത്ത്, മൃത്തിക
മത്സ്യം – മീൻ, ഢഷം, മീനം

വിപരീതം

മൃദു × കഠിനം
നിശ്ചലം × ചഞ്ചലം

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 10 ഒരു സ്വപ്നമുണ്ടായിരുന്നു Oru Swapnamundayirunnu Notes Questions and Answers Pdf improves language skills.

Oru Swapnamundayirunnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 10 Oru Swapnamundayirunnu Question Answer

Class 6 Malayalam Oru Swapnamundayirunnu Notes Question Answer

പഠനപ്രവർത്തനങ്ങൾ
വാക്യങ്ങൾ കണ്ടെത്താം പറയാം

താഴെക്കൊടുത്ത കഥാസന്ദർഭങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന വാക്യങ്ങൾ കഥയിൽ നിന്നു കണ്ടെത്തി വായിച്ചവതരിപ്പിച്ചു.

Question 1.
ദിനകരന്റെ സ്വപ്നം
Answer:
ദിനകരന് ഒരു സ്വപ്നമുണ്ടായിരുന്നു. പുറം ലോകം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ആരും കൈനീട്ടി തൊടാനില്ലാത്ത ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷി ചെയ്തും മീൻ പിടിച്ചും കക്കവാരിയുമൊക്കെ സമാധാനമായി ജീവിക്കുക എന്ന സ്വപ്നം.

Question 2.
പുറംലോകം കൊച്ചുപ്രദേശങ്ങളോടു ചെയ്യുന്ന കാര്യങ്ങൾ
Answer:
പുറം ലോകം പക്ഷേ സ്വയം മാറി മറിയുക മാത്രമല്ല കൈനീട്ടുക കൂടിയാണ്. എന്തും വേരോടെ പറി ച്ചെടുക്കാൻ ശേഷിയുള്ള ഉരുക്കുകൈകൾ കൊണ്ട് പുറം ലോകം കൊച്ചു പ്രദേശങ്ങളെ കോരി മാറ്റി ക്കളയുന്നു.

Question 3.
ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം.
Answer:
ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം മണ്ണിൽ പണിയെടുക്കുമ്പോൾ ദിനകരൻ സത്യമാണ് തേടിയത്. മണ്ണും വെള്ളവും വെയിലും വിയർപ്പും കൂടിയാണ് വിത്തിനെ മുളപ്പിക്കുന്നത്. മണ്ണിൽ ഒരു വിത്തിട്ടാൽ അത് മുളയ്ക്കുന്നു. ലളിതമായ സത്യം. നൂറുമേനി വിളയ്ക്കുന്നവനാണ് കൃഷിക്കാരൻ

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 4.
കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ
Answer:
മണ്ണ്, വെള്ളം, വെയിൽ വിയർപ്പ് വിത്ത് എന്നിവയാണ് കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ –

Question 5.
ദിനകരന്റെ അമ്മയ്ക്ക് വിചിത്രമായി തോന്നിയ സംഭവം.
Answer:
കുഞ്ഞിമ്മാത്വമ്മ വെള്ളത്തിൽ നിന്ന് കേറുന്നില്ല എന്നതാണ് അമ്മയ്ക്ക് വിചിത്രമായി തോന്നിയത്.

Question 6.
ഗണേശസുബ്രഹ്മണ്യത്തിന്റെ സ്ഥലത്തിന്റെ അവസ്ഥ.
Answer:
ആരും ഇപ്പോൾ ആ ഭാഗത്തേക്ക് വരാറില്ല. മണ്ണിട്ടു നശിപ്പിച്ച തണ്ണീർത്തടത്തിനു മീതെ പലമാതിരി സൗധങ്ങളുടെ അസ്ഥിവാരങ്ങൾ ഉയരുന്നുണ്ട്. വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വര യ്ക്കുന്ന വരകൾ. ദൃഢമായതും സുനിശ്ചിതവുമായ അതിരുകൾ. കൃത്യമായി അളന്ന് തിരിച്ച് ചില തിന് കമ്പിവേലി, ചിലതിന് മതിൽകെട്ട്.

Question 7.
ആതിയിലെ തടാകം ദേശവുമായി ചെയ്ത സ്നേഹത്തിന്റെ ജല ഉടമ്പടി.
Answer:
മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട് ദേശത്തിനു മുഴുവൻ അന്നു തന്നിരുന്ന തണ്ണീർത്തടമാണ് ആഴമേ റിയ സ്നേഹത്തിന്റെ ഉടമ്പടിയിലായിരുന്നു അവരും ആ തടാകവും

Question 8.
ഒരു ആഘോഷമായും വെള്ളത്തെ തിരിച്ചറിയലായും വിശേഷിപ്പിച്ച കാര്യം.
Answer:
വെള്ളം പൊങ്ങി മൺതട്ട് മുങ്ങും. വെള്ളം തലയ്ക്ക് മീതെക്കൂടി കടന്നുപോകാൻ ശ്വാസം പിടിച്ചി രിക്കുന്നത് ഒരു പരിശീലനമാണ്. അതൊരു ആഘോഷമാണ്.

Question 9.
വെള്ളത്തിലിറങ്ങിയിരിക്കുന്ന കുഞ്ഞിമാത്വമ്മയുടെ രൂപവും ഭാവവും.
Answer:
കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്. നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചുകെട്ടിയിരിക്കുന്നു. ചത്തമത്സ്യങ്ങളെ പോലെ വിളറി വെളുത്ത വിരലുകൾ ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ട്.

കുഞ്ഞിമാത്വമ്മയും വെള്ളവും തമ്മിൽ…

Question 1.
“കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്.” “കരിങ്കൽക്കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം.”
കുഞ്ഞിമാത്വമ്മയോടും ആതിയിലെ മറ്റുള്ളവരോടും വെള്ളത്തിന് എന്തെല്ലാമോ പറയാനുണ്ടായിരുന്നു. കുഞ്ഞിമാത്വമ്മയ്ക്ക് കരിങ്കൽക്കെട്ടുകളിൽ നിലവിളിച്ചുകൊണ്ട് വന്നലയ്ക്കുന്ന ആ വെള്ളത്തിനോടും ചിലതു പറയാനുണ്ടായിരുന്നു.
വെള്ളവും കുഞ്ഞിമാത്വമ്മയും തമ്മിലുള്ള സംഭാഷണം എഴുതിനോക്കൂ.
Answer:
കുഞ്ഞിമാത്വമ്മ – നിന്നെ ഇപ്പോൾ പഴയപോലെ സന്തോഷത്തോടു കൂടി കാണാൻ കഴിയുന്നി ല്ലല്ലോ?
വെള്ളം – ഞാൻ വല്ലാതെ വീർപ്പ് മുട്ടുകയാണ്. എനിക്ക് ഒഴുകി നടക്കാൻ കഴിയുന്നില്ല.
കുഞ്ഞിമാത്വമ്മ – നിന്നെ ഞാൻ ഒരുപാട് കാത്തിരിക്കുന്നുണ്ട്. നിന്നെ കാണാതെ എനിക്കും സന്തോ ഷമായിരിക്കാൻ കഴിയുന്നില്ല.
വെള്ളം – എന്തിനാ …. ഇങ്ങനെ തടഞ്ഞു വയ്ക്കുന്നതും ഒഴുകാൻ അനുവാദിക്കാതെ വീർപ്പ് മുട്ടിക്കുന്നതും എന്നെ മണ്ണിനടിയിൽ കുഴിച്ചു മൂടുന്നതും?
കുഞ്ഞിമാത്വമ്മ – എനിക്കറിയില്ല. വികസനം എന്നോ വളർച്ചയെന്നോ എന്തൊക്കെയോ പറയു ന്നുണ്ട്. വെള്ളവും വായുവും പ്രകൃതി വിഭവങ്ങളുമില്ലാതെ എങ്ങനെയാണ് മാന വരാശിക്ക് വികസിക്കാൻ കഴിയുക-
വെള്ളം – ഇവിടെ ഈ ആതിയിൽ കഴിയുന്നവരെല്ലേ, നമ്മളെല്ലാം നിങ്ങൾക്ക് ഞാൻ എല്ലാം തരുന്നു – നിങ്ങൾ എന്നെ തിരിച്ചും അതുപോലെ സ്നേഹിക്കുന്നു എന്നിട്ടിപ്പോൾ നമ്മളെല്ലാം അന്യര്യാകുന്നു മനുഷ്യനും വെള്ളവും മത്സ്യവും പക്ഷിയും എല്ലാം.
കുഞ്ഞിമാത്വമ്മ – ഞാൻ നിന്നെ കാത്തുസൂക്ഷിക്കണമായിരുന്നു. പക്ഷേ എനിക്കതിനു കഴിഞ്ഞി ല്ല. എനിക്കെന്നല്ല. ആർക്കുമതിനു കഴിയില്ല. നമ്മെളെല്ലാം നിസഹായരായിത്തീരു ന്നു. നിനക്ക് മറ്റാരെക്കാളും ശക്തിയുണ്ടല്ലോ?
വെള്ളം – ഉണ്ട്, പക്ഷേ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. ഈ ആതിയെയും.
കുഞ്ഞിമാത്വമ്മ – മ്മ് – (നിശബ്ദമാകുന്നു.
വെളളം – (കരിങ്കൽ കെട്ടുകളിൽ അലത്തല്ലുന്നു.)

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

നിങ്ങളുടെ പ്രതികരണം

Question 1.
ഗാന്ധിജി ഇങ്ങനെ പറഞ്ഞു:
“എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല.”
ആതിയിലെ മനുഷ്യരുടെ കഥ ഭൂമിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചില പ്രധാനകാര്യങ്ങൾ പറയുന്നുണ്ട്.
ഗാന്ധിജിയുടെ വാക്കുകൾ കൂടി ഈ കഥയുമായി ചേർത്ത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പ്രതികരണക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ആതി ജലത്തിന്റെ നാടാണ്. ആതിയിലുള്ളവർ ജലവുമായി അത്രയേറെ ചേർന്നു ജീവിക്കുന്നു. ആതിക്ക് ചുറ്റും കായലാണ്. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശമാണെന്ന് നോവലിൽ പറയുന്നു. എന്നാൽ ആതിയിൽ വയലുകൾ നികത്തുകയും നഗരമാലിന്യം തള്ളുകയും ചെയ്യാൻ തുടങ്ങി. അതോടെ ആതി വാസയോഗ്യമല്ലാതാകുന്നു.

നഗരത്തെ പടത്തുയർത്താൻ കാർഷിക സമൃദ്ധവും മത്സ്യസമ്പത്തും നിറഞ്ഞ ഒരു പ്രദേശത്തെ കുപ്പതൊട്ടിയാക്കി മാറ്റുകയാണുണ്ടായത്. ആതിയിലേക്ക് വരുവാനും, ജീവിക്കാനും ആതിയിൽ നിന്ന് വിവാഹം കഴിക്കാനും ആളുകൾ മടികാണിച്ചു തുടങ്ങുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകൾ പ്രസക്തമാണ്. എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ, ഒരാളുടേയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല. സാറാ ജോസഫിന്റെ ആതി എന്ന നോവലിൽ നമ്മൾ കാണുന്നതും ഇത് തന്നെയാണ്.

പ്രകൃതി അതിന്റെ വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കുമായി നൽകുന്നു. മൃഗങ്ങളും പക്ഷികളും അവയ്ക്ക് വേണ്ടതുമാത്രം എടുത്ത് കൊണ്ട് ബാക്കി നാളേയ്ക്കായി കരുതി വയ്ക്കുന്നു. എന്നാൽ മനുഷ്യർ നാളേയ്ക്കായി കരുതിവയ്ക്കുന്നില്ല എന്നു മാത്രമല്ല പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുക കൂടിയാണ്. സമ്പന്നമായ മത്സ്യവിഭവങ്ങളുടെ ശോഷണവും തകരുന്ന ആവാസവ്യവസ്ഥയും ആതി യെന്ന നോവലിൽ കാണാം.

കുഞ്ഞിമാത്വമ്മയെന്ന കഥാപാത്രം

Question 1.
‘വെറ്തെ വെള്ളത്തില് ഇങ്ങനെ കുത്തിരിക്കാ അവള് വിളിച്ചാ കേക്കില്ല, മിണ്ടാട്ടോല്യാ ഉരിയാട്ടോല്യ.’
എത്ര ഏറ്റവുമിറക്കവും കണ്ടവളാണ് കുഞ്ഞിമാത്വമ്മ!
ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്ത വിരലുകൾ ചുണ്ടുകൾ കറുത്തുപോയിട്ടുണ്ട്.
“ഞാനെങ്ങമൂല്യ… നിങ്ങള് പൊയ്ക്കോ.” കുഞ്ഞിമാത്വമ്മ പറഞ്ഞു.
ഈ വാക്യങ്ങൾ കുഞ്ഞി മാത്വമ്മയുടെ ചില സവിശേഷതകൾ പറഞ്ഞുതരുന്നുണ്ട്. ഇവയും കഥാഭാഗത്തിലുള്ള മറ്റു സൂചനകളുമെല്ലാം ചേർത്ത് കഥാപാത്രനിരൂപണം തയ്യാറാക്കൂ.
Answer:
കുഞ്ഞിമാതമ്മ

സാറാജോസഫ് എഴുതിയ ആതി എന്ന നോവലിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് കുഞ്ഞി മാത്വമ്മ. കായലാൽ ചുറ്റപ്പെട്ട ആതിയിൽ ജനിച്ചു വളർന്നു ജീവിക്കുന്ന കുഞ്ഞിമാത്വമ്മയ്ക്ക് ജലത്തിനോടുള്ള ആത്മബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അവർക്ക് ജലം ജീവവായു പോലെയാണ്. വികസനത്തിന്റെ മാലിന്യ നിക്ഷേപമായി മാറിയ ആതിയിൽ വേലിയിറക്കത്തിനും വേലിയേറ്റത്തിനും വലിയ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങളെ ഉൾക്കൊള്ളുവാനോ മാറ്റങ്ങൾക്കാനുസരിച്ച് മുന്നോട്ട് ജീവിക്കുവാനോ കുഞ്ഞിമാത്വമ്മയ്ക്ക് സാധിക്കുന്നില്ല.

വേലിയേറ്റത്തിന് വെള്ളം എത്താതിരുന്നതിനാലാണ് അവർ വിഷമത്തിലാകുന്നത്. വേലിയേറ്റവും വേലിയിറക്കവും കൃത്യമായി അറിയാം കുഞ്ഞിമാത്വമ്മയ്ക്ക്. വേലിയേറ്റം ആ ജനതയ്ക്ക് ആഘോഷമാണ്. നിരവധി ഏറ്റിറക്കങ്ങൾ അവർ കണ്ടിട്ടുള്ളതാണ്.

വെളളം കയറിവരുന്ന സമയം അതിനെ കാണാതായതിനാലാണ് അവർ വിഷമിക്കുന്നത്. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. വേലിയേറ്റവും ഇറക്കവും അതിന്റെ സ്വാഭാവികതയിൽ നിന്ന് മാറുന്നത് ആപൽക്കരണമാണ് ഇവിടെ കുഞ്ഞിമാത്വമ്മയുടെ വിരലുകളെ ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്തിരിക്കുന്നുവെന്നും ചുണ്ടുകൾ കറുത്ത് പോയി രിക്കുന്നുവെന്നും എഴുത്തുകാരി പറയുന്നു.

വെള്ളം, മണ്ണ്

Question 1.
‘വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ.’
നോവൽഭാഗത്ത് ഏതു സന്ദർഭത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? ഈ പ്രയോഗത്തിന്റെ ആശയമെന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞവതരിപ്പിക്കു
Answer:
വെള്ളം, മണ്ണ്

നോവലിൽ ഗണേശ സുബ്രമണ്യത്തിന്റെ സ്ഥലത്തെക്കുറിച്ച് പറയുന്ന സന്ദർഭത്തിലാണ് വെള്ള ത്തിൽ വരച്ച വരപോലെയല്ല. മണ്ണിൽ വരയ്ക്കുന്ന വരകൾ എന്നു പറയുന്നത്. “വെള്ളത്തിൽ വരച്ച വരപോലെ’ എന്നത് ഒരു പ്രയോഗമാണ്. ആ വര നിലനിൽക്കില്ല എന്നതുകൊണ്ട് പ്രയോജനപ്പെ ടാത്ത കാര്യങ്ങളെ അടയാളപ്പെടുത്താൻ വെള്ളത്തിൽ വരച്ചവരപോലെയെന്ന പ്രയോഗം ഉപയോ ഗിക്കാറുണ്ട്. എന്നാൽ വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ എന്ന നോവ ലിലെ വരികൾ വലിയ ആശയം ഉൾക്കൊള്ളുന്നു.

മണ്ണിൽ വരയ്ക്കുന്ന വരകൾ എളുപ്പം മായുകയില്ല. അവ ദൃഢവും സുനിശ്ചിതവുമായ അതിരുക ളായി മാറുന്നു കൃത്യമായി അളന്നു തിരിച്ച് ചിലതിന് കമ്പിവേലി ചിലതിനു മതിൽ കെട്ട് അങ്ങനെ മണ്ണിൽ വരയ്ക്കുന്നത് കൃത്യമായി വേർതിരിക്കപ്പെടുന്നു.

പ്രകൃതിയും വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട് തരുമ്പോഴും മനു ഷ്യർ അതിനെ തന്റേതാക്കി വരകൾ വരച്ച് കൃത്യമായി അളന്ന് മുറിച്ച് സ്വന്തമാക്കി വയ്ക്കുന്നതിനെ യാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

പ്രകൃതിയും മനുഷ്യനും

Question 1.
‘മണ്ണിന്നടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടിവളർത്തിയ മഹാനീർത്തട മാണ്. ഇനിയും അനേകം തലമുറകളെ ഊട്ടിവളർത്താൻ കെല്പ്പുണ്ടായിരുന്നവൾ. ജീവൻ കൊടുത്തും പരിപാലിക്കേണ്ടതായിരുന്നു… പരിപാലിച്ചില്ല.’
പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ചാണല്ലോ ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസമെഴുതൂ.
ഉപന്യാസത്തിൽ എന്തെല്ലാം ഉൾപ്പെടണം? അവ എങ്ങനെ ക്രമപ്പെടുത്തി എഴുതണം?
♦ പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥ
♦ മനുഷ്യന്റെ ഇടപെടൽ
♦ ആവാസവ്യവസ്ഥയ്ക്ക് വരുന്ന മാറ്റം
♦ ജലക്ഷാമം
♦ പ്രകൃതിദുരന്തങ്ങൾ
♦ ജീവിവർഗങ്ങളുടെ വംശനാശം
Answer:
ഉപന്യാസം

അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനില്ക്കുന്നതായി അറിവുള്ള ഏക ഗ്രഹമാണ് ഭൂമി. സൗര യുഥത്തിൽ സൂര്യനിൽ നിന്ന് 3-ാം സ്ഥാനമാണ് ഭൂമിക്കുള്ളത്. ഭൂമിയിലെ ജീവനെ ജീവജാലങ്ങളെ നിലനിർത്തുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് ആവാസവ്യവസ്ഥ തുടരേണ്ടതുണ്ട്. മനുഷ്യന്റെ ആധിപത്യ മനോഭാവവും ചൂഷണവും ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിൽ മാറ്റ ങ്ങൾ വരുത്തുന്നു. ഇത് പ്രകൃതി വിഭവങ്ങളുടെ നിലനില്പ്പിനെ മോശമായി ബാധിക്കുന്നു.

സസ്യങ്ങളും ജന്തുക്കളും അജൈവസ്തുക്കളുമടങ്ങുന്നു. പരസ്പരവും ചുറ്റുപാടുകളുമായും പ്രതി കരിക്കുന്ന പരിസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ. ഇത് ജീവമണ്ഡലത്തിന്റെ നില നില്പ്പിന്റെ അടിസ്ഥാന ഘടകമാണ്. എന്നാൽ ഈ വ്യവസ്ഥ താളം തെറ്റിയിരിക്കുന്നു. പല ജീവജാ ലങ്ങളും മൺമറഞ്ഞു. മറ്റ് ചിലത് വംശനാശ ഭീഷണിയിലും പ്രകൃതിയെ അറിയാതെ, പ്രകൃതിയെ നിലനിർത്തേണ്ടതിന്റെ അനിവാര്യത മനസിലാക്കാതെ പ്രകൃതി സൗഹൃദമല്ലാത്ത വികസനങ്ങൾ നടത്തിയതാണ് പ്രധാന കാരണം.

പ്രകൃതി ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നത് അശാസ്ത്രീയമായി പ്രകൃതി വിഭവങ്ങ ളുടെ മേലുള്ള കടന്നുകയറ്റം കൊണ്ടുതന്നെയാണ്. ഇതിൽ എല്ലാ ജീവജാലങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ജലക്ഷാമം, വരൾച്ച, വംശനാശം, പ്രകൃതി ദുരന്തങ്ങൾ എല്ലാം മുൻസൂചിപ്പിച്ചപോലെ അശാസ്ത്രീയമായ കടന്നുകയറ്റം കൊണ്ടുതന്നെയാണ്.

സാറാജോസഫിന്റെ ആതിയെന്ന നോവലിൽ മണ്ണിട്ടു നികത്തിയ ജലാശയത്തെക്കുറിച്ച് പറയുന്നത് “മണ്ണിനടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടി വളർത്തിയ മഹാനീർത്തടമാണ്. അനേകം തലമുറകളെ ഊട്ടി വളർത്താൻ കെല്പ്പുണ്ടായിരുന്നവൾ” എന്നാണ്. ഇത് ഒരു പ്രസ്താവനയാണ്. നാം സംരക്ഷിക്കേണ്ടിയിരുന്ന ജലാശയം, വരും തലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ടിയിരുന്നതും കൂടിയാണ്. ഇന്നിനെ നശിപ്പിക്കുന്നതിലൂടെ നാളേയ്ക്കുള്ളതും കൂടി ഇല്ലായ്മ ചെയ്യുന്നു എന്നു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വരികൾ.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പാഠഭാഗം ഏത് നോവലിൽ നിന്നെടുത്തിട്ടുള്ളതാണ്?
Answer:
ആതി – സാറാജോസഫ്

Question 2.
ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പാഠഭാഗത്തെ കഥാപാത്രങ്ങളാര്?
Answer:
ദിനകരൻ കുഞ്ഞിമാത്വമ്മ, ദേവകി

Question 3.
ദിനകരന്റെ സ്വപ്നം എന്തായിരുന്നു
Answer:
ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷിചെയ്തും മീൻ പിടിച്ചും കക്കവാരിയും
സമാധാനമായി ജീവിക്കുക എന്നതായിരുന്നു.

Question 4.
പുറം ലോകം എന്താണ് ചെയ്തത്?
Answer:
സ്വയം മാറിമറിയുക മാത്രമല്ല കൈനീട്ടുക കൂടിയാണ് ചെയ്തത്. ഉരുക്കുകൈകൾ കൊണ്ട് കൊച്ചു
പ്രദേശങ്ങളെ കോരി മാറ്റിക്കളയുന്നു.

Question 5.
ആരാണ് വെള്ളത്തിൽ നിന്ന് കയറാതിരുന്നത്?
Answer:
കുഞ്ഞിമാതു

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 6.
ദേവകി എവിടേയ്ക്കാണ് കയറിപ്പോയത്?
Answer:
ഗണേശ സുബ്രഹ്മണ്യത്തിന്റെ സ്ഥലത്ത്

Question 7.
വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ എന്ത് കൊണ്ട്
Answer:
അവ ദൃഢവും സുനിശ്ചിതവുമായ അതിരുകളായതിനാൽ.

Question 8.
മണ്ണിനടിയിൽ കുഴിച്ചു മൂടപ്പെട്ടതാര്?
Answer:
ദേശത്തിനു മുഴുവൻ അന്നം തന്നിരുന്ന തണ്ണീർത്തടം.

Question 9.
സത്യത്തിലേക്കുള്ള വഴി ഏതാണെന്നാണ് ദിനകരൻ കുട്ടികളെ പഠിപ്പിക്കുന്നത്?
Answer:
മണ്ണ്, വെള്ളം, വെയിൽ, വിയർപ്പ്, വിത്ത് എന്നിവ

Question 10.
ആഴമേറിയ സ്നേഹത്തിന്റെ ഉടമ്പടി ആരെല്ലാമായിട്ടായിരുന്നു ഉടമ്പടി എന്തായിരുന്നു?
Answer:
ഉടമ്പടി ആതിയിലെ മനുഷ്യരും തടാകവും തമ്മിൽ ആയിരുന്നു. കൂടാതെ ആ ഉടമ്പടിയിൽ മീനു കൾ, തവളകൾ, ഞണ്ടുകൾ, കക്കകൾ, പക്ഷികൾ, ശലഭങ്ങൾ, ഇഴജന്തുക്കൾ, പുല്ല്, ചെടി, കണ്ടലു കൾ എന്നിങ്ങനെ എല്ലാവരും ഉടമ്പടിയിൽ ഒപ്പിട്ടിരുന്നു.

നീ ഞങ്ങൾക്ക് വെള്ളവും ഉപജീവനവും തരും. ഞങ്ങൾ നിന്നിൽ വേല ചെയ്യുകയും നിന്നെ പരി പാലിക്കുകയും ചെയ്യും എന്നതായിരുന്നു ഉടമ്പടി.

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 11.
വരവില്ലെങ്കിൽ ജീവിതമില്ല. എന്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?
Answer:
വേലിയേറ്റത്തെ വേലിയേറ്റമില്ലെങ്കിൽ ജീവിതമില്ല, നെല്ലില്ല, മീനില്ല.

Question 12.
കുഞ്ഞിമാത്വമ്മ ആരെയാണ് കാത്തിരിക്കുന്നത്?
Answer:
വേലിയേറ്റത്തെ

Question 13.
കുഞ്ഞിമാത്വമ്മയുടെ ഇരിപ്പിനെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു
Answer:
മുഖത്ത് ഭാവഭേദങ്ങളില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്. നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചു കെട്ടിയിരിക്കുന്നു. ചത്തമത്സ്യത്തെപ്പോലെ വിളറി വെളുത്ത വിരലു കൾ, ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ട്.

Question 14.
കുമാരൻ കെട്ടിപ്പൊക്കിയ കരിങ്കൽ കെട്ടുകളിൽ ദിനകരൻ കണ്ടതെന്ത്?
Answer:
കരിങ്കൽ കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം.

അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and അതിജീവനത്തിന്റെ തുടക്കം Adhijeevanathinte Thudakkam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Adhijeevanathinte Thudakkam Summary

Adhijeevanathinte Thudakkam Summary in Malayalam

അതിജീവനത്തിന്റെ തുടക്കം Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം

മൈന ഉമൈബാൻ
അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6 1
കേരളത്തിൽ നിന്നുള്ള ഒരു വിഷ ചികിത്സാ ഗവേഷകയും എഴുത്തുകാരിയു മാണ് മൈന ഉമൈബാൻ. കേരളത്തിലെ വിഷചികിത്സാ ഗ്രന്ഥങ്ങളുടെ വൈജ്ഞാ നിക-സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയി ട്ടുള്ള അവർ വിഷ ചികിത്സയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6

ഇടുക്കി ജില്ലയിലെ വാളറയിൽ 1978 ഫെബ്രുവരി 22ന് ജനിച്ച മൈനഉമൈബാൻ. ഇപ്പോൾ എം. ഇ. എസ് മമ്പാട് കോളേജിൽ അധ്യാപികയാണിപ്പോൾ. ഹൈറേഞ്ച് തീവണ്ടി എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു.

പ്രധാനകൃതികൾ: – കേരള വിഷ ചികിത്സാ പാരമ്പര്യം, ആത്മദംശനം, ചുവപ്പുപട്ടയം തേടി, പെൺനോ ട്ടങ്ങൾ, ഒരുത്തി.

പഴയകാലത്തെ വയലും കൃഷിയും കവിതയിലൂടെ പരിചയപ്പെട്ടു. ഇന്ന് പാടങ്ങൾക്കും പറമ്പുകൾക്കും പുഴയ്ക്കും മലയ്ക്കും വന്ന മാറ്റങ്ങളെന്തെല്ലാം എന്നാണ് അതിജീവനത്തിന്റെ തുടക്കം എന്ന അദ്ധ്യായ ത്തിന്റെ വിഷയം.

പാഠസംഗ്രഹം

മൈന ഉമൈബാന്റെ ലേഖനമായ അതിജീവനത്തിന്റെ തുടക്കം പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പറ യുന്നു. എഴുത്തുകാരിയുടെ ജന്മനാടായ നേര്യമംഗലത്തിനടുത്തുള്ള ദേവിയാർ കോളനി എന്ന ഗ്രാമം എത്ര മനോഹരമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ലേഖനം ആരംഭിക്കുന്നു. എഴുത്തുകാരിയുടെ കുട്ടി ക്കാലം പുഴയിൽ കുളിച്ചിരുന്നതും മധ്യവേനലവധിയ്ക്ക് വെള്ളത്തിൽ നിന്ന് കയറാതിരിക്കുന്നതും അവർ ഓർത്തെടുക്കുന്നു. തന്റെ കുട്ടിക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴകളെല്ലാം ഇന്ന് നീർച്ചാലുകൾ മാത്ര മാണ്.

അഴുക്ക് തുണി, പ്ലാസ്റ്റിക്, പൊട്ടിയ പാത്രങ്ങൾ തുടങ്ങി മാലിന്യങ്ങൾ ആറ്റിലൊഴുക്കുന്നതിനാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. കാലാവസ്ഥ വ്യതിയാനം, വനനശീകരണം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം എന്നിവ പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മുടെ നിലനില്പ്പിനെ അപകട ത്തിലാക്കുന്നു.

1950-കളിലാണ് ആഗോളതലത്തിൽ പരിസ്ഥിതി ഒരു വിഷയമായി മാറുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചി ല്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതിൽ വലിയ പങ്ക് വഹിച്ചത് റേച്ചൽ കഴ്സന്റെ നിശ്ശബ്ദ വസന്തം എന്ന പുസ്തകമാണ്. പരിസ്ഥിതി പ്രവർത്തകരുടെ മഗ്നാകാർട്ട എന്നറിയപ്പെടുന്നത് സിയാറ്റിൻ മൂപ്പന്റെ പ്രസംഗമാണ്. സിയാറ്റിൻ മൂപ്പൻ പ്രധാനമായും ചോദിക്കുന്നത് ആകാശവും ഭൂമിയും വെള്ളവും നമ്മളുടേതല്ലാതിരിക്കെ അവയെ എങ്ങനെ വാങ്ങാനും വിൽക്കാനും കഴിയുമെന്നാണ്.

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യർ. വൻമരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനിൽപ്പ്. എന്നാൽ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്നത് മനുഷ്യർക്ക് മാത്രമാണെന്ന് എഴുത്തുകാരി പറയുന്നു.

അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6

അർത്ഥം

ആറ് – പുഴ
പുനരുജ്ജീവിപ്പിക്കുക – വീണ്ടും ജീവിപ്പിക്കുക
പ്രതിഭാസം – സംഭവം
മഗ്നാകാർട്ട – അടിസ്ഥാന രേഖ
നവം – പുതിയത്
വൈവിധ്യം – വ്യത്യസ്തത (പലതരം)
വ്യതിയാനം – മാറ്റം, വ്യത്യാസം
നൈർമല്യം – ശുദ്ധി, കളങ്കമില്ലാത്ത
കല്ലൂർവഞ്ചി – ഒരിനം സസ്യം

പര്യായം

പുഴ – ആറ്, ചോല, നദി
നവം – പുതുമ, പുതിയത്, നൂതനം

വിപരീതം

വൈവധ്യം × ഏകതാനത
നവം × പുരാതനം

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 9 അതിജീവനത്തിന്റെ തുടക്കം Adhijeevanathinte Thudakkam Notes Questions and Answers Pdf improves language skills.

Adhijeevanathinte Thudakkam Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 9 Adhijeevanathinte Thudakkam Question Answer

Class 6 Malayalam Adhijeevanathinte Thudakkam Notes Question Answer

പഠനപ്രവർത്തനങ്ങൾ
വായിക്കാം പറയാം

Question 1.
“ഇപ്പോഴും മധ്യവേനലവധിക്ക് സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് ഞാൻ.” എഴുത്തുകാരി ഇങ്ങനെ പറയാൻ കാരണമെന്താണ്?
Answer:
ആറ്റിൽ നീന്തണം എന്നതാണ് എക്കാലത്തേയും ഏറ്റവും വലിയ മോഹം. അതിനാലാണ് മധ്യവേ നലവധിക്ക് സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് താനെന്നു എഴുത്തുകാരി പറയുന്നത്.

Question 2.
“വെള്ളം വല്ലാതങ്ങ് ഒഴുകിപ്പോകാതെ തടഞ്ഞു നിൽക്കാൻ ഇതൊക്കെ മതിയായി രുന്നു.“വെള്ളത്തെ തടഞ്ഞുനിർത്തുന്ന ഘടകങ്ങളെന്തെല്ലാം?
Answer:
ആറ്റിലെ കല്ലുകൾ, കല്ലൂർവഞ്ഞി, കുഞ്ഞുകണ്ടലുകൾ, എന്നിവയാണ് വെള്ളത്തെ തടഞ്ഞു നിർത്തുന്ന ഘടകങ്ങൾ.

Question 3.
“വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ കാര്യമായി മഴയില്ലാത്തത്. എന്നിട്ടാണ് ഈ അവസ്ഥ.” ഏതവസ്ഥയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്?
Answer:
മഴവെള്ളം വേഗത്തിൽ പെരിയാറിൽ ചെന്നു ചേരുന്നു. ആറ്റിൽ വെള്ളമില്ലാതാകുന്ന അവ സ്ഥയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

Question 4.
“എത്രയെത്ര വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി!” ഏതെല്ലാമാണ് ഈ വൈവിധ്യങ്ങൾ?
Answer:
അതിമനോഹരമായ ഭൂപ്രദേശങ്ങൾ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ, ഭീമാകാരങ്ങളായ പർവ്വ തങ്ങൾ വിശാല സമുദ്രങ്ങൾ സമൃദ്ധമായ മഴക്കാടുകൾ വരണ്ട മരുഭൂമികൾ ഇത്രയേറെ വൈവിധ്യ ങ്ങൾ നിറഞ്ഞതാണ് ഭൂമി.

Question 5.
“ഈ പുസ്തകം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുകയും പരിസ്ഥിതി പ്രധാനവിഷയ മാണ് എന്നു തിരിച്ചറിയുകയും ചെയ്തു.” ഏതു പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? ആ പുസ്തകത്തിന്റെ പ്രത്യേകതയെന്താണ്?
Answer:
റേച്ചൽ കഴ്സന്റെ നിശ്ശബ്ദ വസന്തം എന്ന പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്.

Question 6.
നാം തിരിച്ചറിയാൻ വൈകിപ്പോയ കാര്യമെന്താണ്?
Answer:
ഭൂമിയിൽ ജീവനെ താങ്ങി നിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെ ങ്കിൽ നശിച്ചുപോകുമെന്നും ശരിയായ അവബോധമില്ലായ്മയുടേയും അശ്രദ്ധമായ പ്രവർത്തികളു ടേയും ദുരന്തഫലങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് തിരിച്ചറിയാൻ വൈകിപ്പോയത്.

Question 7.
പുഴയിൽ വെള്ളമില്ലാതാകാൻ കാരണമെന്തെല്ലാം?
Answer:
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കല്ലുകൾ പൊട്ടിച്ചെടുത്തു, മണലുകൾ കോരിയെടുത്തു. പുഴ വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്ത് എടുക്കാനും തുടങ്ങിയത് പുഴയിൽ വെള്ളമില്ലാതാകാൻ കാര ണമായി.

വരികൾ – വാക്യങ്ങൾ

Question 1.
പെരിയാറോ, പെരിയാറേ, പർവതനിരയുടെ പനിനീരേ,
കുളിരും കൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണു നീ.
(സിനിമാഗാനം – വയലാർ രാമവർമ്മ)
Question 2.
പൂഴിമണലതിൽ പണ്ടിരുന്നു
പൂത്താങ്കോലേറെക്കളിച്ചതല്ലേ?
കുളിരോലുമോളത്തിൽ മുങ്ങി മുങ്ങി
ക്കുളിയും ജപവും കഴിച്ചതല്ലേ?
(കുറ്റിപ്പുറം പാലം – ഇടശ്ശേരി)
ഈ കവിതാഭാഗങ്ങളിലെ ആശയവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ലേഖനത്തിൽനിന്ന് കണ്ടെത്തി
Answer:
1. രണ്ടു മലകൾക്കിടയിലൂടെ വെളളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാർ-

2. ആറ്റിൽ നീന്തണമെന്നാണ് എക്കാലത്തേയും ഏറ്റവും വലിയ മോഹം. ഒരിക്കൽ ആറ്റിൽ നിന്നും കയറുന്ന പരിപാടിയില്ലായിരുന്നു. കണ്ണു ചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരി യില കല്ലുകളിൽ കയറിയിരുന്ന് ഉണങ്ങുകയും പിന്നെ ആറ്റിലേക്ക് ചാടുകയും ചെയ്യുന്ന തവള കളായിരുന്നു ഞങ്ങൾ.

ലഘുവാക്യങ്ങളാക്കാം

Question 1.
ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തി ല്ലെങ്കിൽ നശിച്ചുപോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തി കളുടെയും ദുരന്തഫലങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറി യാൻ വൈകിപ്പോയെന്നുമാത്രം.
♦ ഈ വലിയ വാക്യത്തെ ഇങ്ങനെ ചെറുവാക്യങ്ങളായി വേർതിരിച്ചെഴുതാം.
♦ ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചുപോകും.
♦ ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫല ങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
♦ ഇതു തിരിച്ചറിയാൻ വൈകിപ്പോയെന്നുമാത്രം.
ലേഖനത്തിൽ നിന്ന് വലിയ വാക്യങ്ങൾ കണ്ടെത്തി അവയെ ചെറുവാക്യങ്ങളായി വേർതിരിച്ചെഴുതുക.
Answer:
♦ പർവ്വതങ്ങൾ മുതൽ വിശാലമായ സമുദ്രങ്ങൾ വരെ സമൃദ്ധമായ മഴക്കാടുകൾ മുതൽ വരണ്ട മരു ഭൂമികൾ വരെ എത്രയെത്ര വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി ! മനുഷ്യരുടെ കൈകടത്തൽ കൊണ്ടും പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ടും നമ്മുടെ ഭൂമി വലിയ വെല്ലുവിളികൾ നേരിടുന്നു. ഭീമാകാരങ്ങളായ പർവ്വതങ്ങൾ, വിശാലമായ സമുദ്രങ്ങൾ, സമൃദ്ധമായ മഴക്കാടുകൾ, വരണ്ട മരുഭൂ മികൾ എന്നിങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഭൂമി.

♦ മനുഷ്യരുടെ കൈകടത്തൽ കൊണ്ടും പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ടും നമ്മുടെ ഭൂമി വലിയ വെല്ലുവിളികൾ നേരിടുന്നു.

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

പ്രയോഗഭംഗി

Question 1.
♦ പെരിയാർ
♦ ഒഴുകുന്ന പെരിയാർ
♦ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ
പെരിയാർ എന്ന പദത്തിനോട് കൂടുതൽ പദങ്ങൾ ചേർത്തപ്പോൾ അർഥതലങ്ങളിൽ വന്ന മാറ്റമെന്ത്? ചർച്ചചെയ്യും.
ഇവിടെ പെരിയാർ ഒഴുകുന്നതിനെ വെള്ളിയരഞ്ഞാണംപോലെ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ചിത്രം രൂപപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി എഴുതൂ.
Answer:
കറുത്തിരുണ്ട ചായപ്പൊടി വെള്ളം
1. വെള്ളം
2. ചായപ്പൊടിവെള്ളം
3. കറുത്തിരുണ്ട ചായപ്പൊടി വെള്ളം
ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു.
ഉദാ : കറുത്ത കുട്ടി, മിടുക്കനായ കുട്ടി
എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.
ഉദാ : കറുത്ത കുട്ടി
വിശേഷണം – കറുത്ത ; വിശേഷ്യം – കുട്ടി
വിശേഷണങ്ങൾ വിവിധതരം ഉണ്ട്. നാമവിശേഷണം, ക്രിയാവിശേഷണം, വിശേഷ വിശേഷണം
എന്നിങ്ങനെ നാമത്തെ വിശേഷിപ്പിക്കുന്നത്.
നാമ വിശേഷണം ഉദാ : ചുവന്ന പൂവ്
ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിശേഷണം
ഉദാ : വേഗത്തിൽ നടന്നു
വിശേഷണത്തെ മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിക്കുന്നത് വിശേഷ വിശേഷണം.
ഉദാ : വളരെ ചെറിയ പൂവ്
ഇവിടെ പൂവിനെ ചെറിയ എന്ന വിശേഷണത്തെ വളരെ എന്ന മറ്റൊരു വിശേഷണം കൊണ്ട് വിശേ ഷിപ്പിച്ചിരിക്കുന്നു.
ഇവിടെ പെരിയാൽ എന്ന നാമപദത്തേയും വെള്ളം എന്ന നാമപദത്തേയും വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ കറുത്തിരുണ്ട ചായപ്പൊടി വെള്ളം എന്നിവ വിശേ ഷണ വിശേഷണം ആണ്.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ഭൂമി നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?
Answer:
കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം.

Question 2.
പരിസ്ഥിതി പ്രവർത്തകരുടെ മഗ്നാകാർട്ട് എന്നു അറിയപ്പെടുന്നതെന്ത്?
Answer:
സിയാറ്റിൻ മൂപ്പന്റെ പ്രസംഗം

Question 3.
സിയാറ്റിൻ മൂപ്പന്റെ പ്രസംഗത്തിലൂടെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നതെന്ത്?
Answer:
റെഡ് ഇന്ത്യക്കാർ പരിസ്ഥിതിയെ കണ്ടിരുന്നത് എങ്ങനെയെന്ന്.

Question 4.
സിയാറ്റിൻ മൂപ്പൻ പ്രസംഗത്തിലൂടെ ഉന്നയിക്കുന്ന ചോദ്യമെന്താണ്?
Answer:
ആകാശത്തെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങനെ? അല്ലെങ്കിൽ മണ്ണിന്റെ ചൂടിനെ അന്ത രീക്ഷത്തിന്റെ നവനൈർമ്മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കെ നിങ്ങൾക്കവ എങ്ങനെ വാങ്ങാൻ കഴിയും?

Question 5.
ദേവിയാർ കോളനി എന്ന ഗ്രാമത്തിന്റെ സവിശേഷതയെന്ത്?
Answer:
നാലുമലകളുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. നടുവിലൂടെ ആറ് ഒഴുകുന്നു.

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

Question 6.
എഴുത്തുകാരിയുടെ വീടിനുപരിസരത്തെ കാഴ്ച്ചകൾ എന്തെല്ലാം?
Answer:
വീടിനടുത്ത് ആറ്, പുറകിൽ മല, മലമുകളിൽ കയറിയാൽ പിന്നെയും പിന്നെയും മലനിര കൾ, രണ്ടുമലകൾക്കിടയിലൂടെ ഒഴുകുന്ന പെരിയാർ എങ്ങും പച്ചപ്പ് കൈത്തോടുകൾ.

Question 7.
ലേഖനത്തിൽ പരാമർശിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതയെന്ത്?
Answer:
കേരളത്തിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്ന പ്രദേശം

സിയാറ്റിൻ മൂപ്പൻ
അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9 1
അമേരിക്കൻ ഐക്യനാടുകളിലെ ദുവാമിഷ് ഗോത്രമുഖ്യനും സുക്കാ മിഷ് ദുവാമിഷ് എന്നീ ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൻ മൂപ്പൻ. തന്റെ സമൂഹത്തിലെ നേതാ വായിരുന്ന സിയാറ്റിന്റെ മൂപ്പന്റെ പേരിൽ നിന്നാണ് വാഷിംഗ്ടണിലെ സിയാറ്റിൻ എന്ന സ്ഥലപേരുണ്ടായത്.

അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും, പാരിസ്ഥി തിക ഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ. റെഡ് ഇന്ത്യക്കാരുടെ ഭൂമി കൈവശപ്പെടുത്തി ഉടമ്പടി ഒപ്പിടാൻ പതിനാലാമത്തെ യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ പിയേഴ്സ് നിയോഗിച്ച ഗവർണർക്ക് മുൻപിൽ നിവർന്നു നിന്ന് സിയാറ്റിൻ മൂപ്പൻ നടത്തിയ പ്രസംഗം പരിസ്ഥിതി പോരാ ട്ടങ്ങളുടെ ചരിത്രത്തിലെ നിത്യഹരിതരേഖയാണ്. ആകാശത്തേയും ഭൂമിയേയും വിൽക്കുവാനും വാങ്ങുവാനും കഴിയുന്നത് എങ്ങനെ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.

വയൽക്കാഴ്ചകൾ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and വയൽക്കാഴ്ചകൾ Vayalkkaazhchakal Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Vayalkkaazhchakal Summary

Vayalkkaazhchakal Summary in Malayalam

വയൽക്കാഴ്ചകൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

എൻ.വി. കൃഷ്ണവാരിയർ
വയൽക്കാഴ്ചകൾ Summary in Malayalam Class 6 1
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരുക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916 – 1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.

പ്രധാന കൃതികൾ: അകം കവിതകൾ,അക്ഷരം പഠിക്കുവിൻ,എൻ വിയുടെ കൃതികൾ, കാവ്യകൗതുകം, കാളിദാസന്റെ സിംഹാസനം,നീണ്ടകവിതകൾ, കുറേക്കൂടി നീണ്ട് കവിതകൾ, കൊച്ചുതൊമ്മൻ, പുഴകൾ,രക്തസാക്ഷി, തീവണ്ടിയിലെ പാട്ട്,വിദ്യാപതി, ഗാന്ധിയും ഗോഡ്സേയും

വയൽക്കാഴ്ചകൾ Summary in Malayalam Class 6

പാഠസംഗ്രഹം

വയൽ കാഴ്ചകൾ എന്ന കവിത പേര് സൂചിപ്പിക്കുന്നതുപോലെ കൃഷി കാഴ്ചകളെ മനോഹരമായ അവതരിപ്പിക്കുന്നു. മഴക്കാലമാണ് കനത്ത മഴയിൽ ഭൂമിയാകെ ഇരുട്ടു നിറഞ്ഞ പ്രഭാതം. ശക്തിയായ മഴയായതിനാൽ തന്നെ മണ്ണ് കീലായി രണ്ടു ഭാഗത്തേക്കും മറിയുകയാണ്.ഈ കനത്ത മഴയിലും പണി ചെയ്യാൻ എത്തുന്ന കർഷകരെ കുറിച്ചാണ് അടുത്തതായി കവിതയിൽ പറയുന്നത്. കാളയെ കൊണ്ട് ഉഴുതുമറിച്ച ചെമ്മണ്ണ് നിറഞ്ഞ വയലിൽ കലപ്പ കൊണ്ട് വലിക്കുമ്പോൾ ഉണ്ടാവുന്ന ചാലുകൾ കാണാം.കീറിയ ഇറച്ചിയിൽ നിന്ന് നീരൊഴുകുന്ന പോലെയാണ് ആ ചാലുകൾ കാണപ്പെടുന്നത്. ഈ കരിച്ചാലുകളിൽ വിതച്ച വിത്തുകൾ വിളഞ്ഞ് മുളച്ചു പൊന്തുമ്പോൾ അത് തിന്നാൻ കൂട്ടമായി എത്തുന്ന കലമാനുകളെ പോലെ പനയോല കൊണ്ട് ഉണ്ടാക്കിയ കാൽ നീണ്ട് കുടചൂടി ജോലി ചെയ്യാൻ ഉത്സാഹത്തോടുകൂടി കർഷകർ വയലിലേക്ക് എത്തുന്നു.
വയൽക്കാഴ്ചകൾ Summary in Malayalam Class 6 2
വയലിൽ ഉത്സാഹത്തോടെ പണിയെടുക്കുവാൻ അവർ പറ കൊട്ടുന്നുണ്ട്. ആ പറ കൊട്ടുന്നതിന്റെ താളം അനുസരിച്ച് അവർ കളക്കുറ്റികൾ കൊത്തിക്കിളിച്ച് അടിവേരോടെ പറിക്കുന്നു. വിസ്തൃതമായ ഭൂമിയിൽ ധാന്യങ്ങൾ വിളഞ്ഞു നിൽക്കുന്നു.

വിളഞ്ഞുനിൽക്കുന്ന ഈ ധാന്യങ്ങളുടെ കതിരുകൾ തിന്നുവനായി തലയിൽ കുടുമയും വർണ്ണചിത്രങ്ങൾ നിറഞ്ഞ വാലുമായി മയിലുകൾ എത്തും. വരകൾ എന്ന ധാന്യത്തിന്റെ കതിരുകൾ തിന്നിട്ട് പീലികൾ വിരിച്ച് വേഗത്തിൽ അവിടെ അടുത്തുള്ള മരത്തിൽ കയറിയിരിക്കും. ആ മരം വയലിൽ പണിയെടുക്കുന്നവർക്ക് ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ തണൽ കിട്ടാൻ വേണ്ടി വെട്ടാതെ നിർത്തിയിട്ടുള്ളതാണ് വലിയ ഇലകൾ ഉള്ള ഒരു കാട്ടുമരമാണത്. വയലിലെ കൃഷിയും അവിടെ വയലും വിതയ്ക്കുന്ന ധാന്യങ്ങളും ധന്യങ്ങൾ വിതയ്ക്കാൻ എത്തുന്ന കർഷകരും അവ മുളച്ചു പൊന്തി വരുമ്പോൾ അവ കഴിക്കാൻ എത്തുന്ന പക്ഷികളും എല്ലാം കൂടിച്ചേർന്നു മനോഹരമായ കാഴ്ച കവിത ഒരുക്കുന്നു.

വയൽക്കാഴ്ചകൾ Summary in Malayalam Class 6

അർത്ഥം

പുനം – കാടുപ്പിടിച്ച ഭൂമി.
കാരിച്ചാൽ – കലപ്പകൊണ്ട് പൂട്ടുമ്പോൾ ഉണ്ടാകുന്നച്ചാൽ
കുടുമ – പുരുഷന്മാർ പണ്ട് നീട്ടി വളർത്തി കെട്ടിവയ്ക്കുന്ന തലമുടി.
കൃഷീവലർ – കൃഷിക്കാർ
കുരുന്നു – മരം കാട്ടു നാരകം
ഊന്നിയ – വിതച്ച
വരക് – ചെറു ധാന്യം
ഇയലുക – ഉണ്ടാകുക
പുള് – അഹങ്കാരം.
വാലുക – ഒഴുകി പോകുക.
കൊല്ല – മലയരികിലെ വിളഭൂമി
പൂഴി – മണ്ണ്
പേമഴ – കനത്ത മഴ
നീര് – വെള്ളം

പര്യായം

മയിൽ – ബർഹി, കേകി, ശിഖി
വയൽ – പാടം, പുലം, നിലം

വയൽക്കാഴ്ചകൾ Notes Question Answer Class 6 Kerala Padavali Chapter 8

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 വയൽക്കാഴ്ചകൾ Vayalkkaazhchakal Notes Questions and Answers Pdf improves language skills.

Vayalkkaazhchakal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 8 Vayalkkaazhchakal Question Answer

Class 6 Malayalam Vayalkkaazhchakal Notes Question Answer

പഠനപ്രവർത്തനങ്ങൾ
കവിതയിലെ കാഴ്ച്ചകൾ

തന്നിരിക്കുന്ന ആശയങ്ങൾ വരുന്ന വരികൾ കണ്ടെത്തി എഴുതുക.

Question 1.
മഴപെയ്യുന്ന പ്രഭാതം
Answer:
പേമഴ പെയ്തേ പാരമിരുളും പുലർകാലം.

Question 2.
വയലിൽ വെള്ളം വാർന്നുപോകുന്ന ചാലുകൾ.
Answer:
കാളയെ പൂട്ടി തയ്യാറാക്കിയ ചെമ്മൺ മേട്ടിൽ

Question 3.
കീറിയൊരിറച്ചിപ്പോൽ നീർവാലും കരിച്ചാലിൽ കർഷകരുടെ വരവ്.
Answer:
ഊന്നിയ വിത്തൊക്കെയും മുളച്ചു പൊന്തിടുമ്പോൾ
തിന്നുവാൻ വന്നെത്തിയ കലമാൻ പറ്റം പോലെ,
പനയോലയാൽ തീർത്തു കാൽ നീണ്ട കുടചൂടി
പ്പണിയാനുത്സാഹം പൂണ്ടെത്തിയ കൃഷീവലർ.

വയൽക്കാഴ്ചകൾ Notes Question Answer Class 6 Kerala Padavali Chapter 8

Question 4.
കള പറിക്കുന്ന കൃഷിപ്പണിക്കാർ.
Answer:
പണിയാൻ ഉത്സാഹം പൂണ്ടെത്തിയ കൃഷീവലർ
പറകോട്ടീടും താള മൊപ്പിച്ച് കൊത്തിക്കിള
ച്ചടി വേരോടെ കുറ്റികൾ പറിക്കുന്നു.

Question 5.
കതിരുകൊത്തൻ വരുന്ന മയിലുകളുടെ ഭംഗി.
Answer:
ഉണ്ണുവാനിങ്ങെത്തീടും തലയിൽ കുടുമയും
വർണ്ണ ചിത്രമാം വാലുമിയലും മയിലുകൾ,
പുറമേ കറുപ്പെഴും വരകിൻ കതിർ തിന്നി
ട്ടവ പീലികൾ വിരിച്ചെത്രയും പുളിപ്പോടെ,

Question 6.
മയിലുകളുടെ മരത്തിൽ കേറിയുള്ള ഇരുപ്പ്
Answer:
കൊല്ലയിലുഴുന്നവരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീട്ടുള്ള
വലുതാമിലയെഴും കുരുന്തുമരത്തിന്റെ
വളഞ്ഞ കൊമ്പിൽക്കേറിയന്തസാർന്നിരുന്നീടും.

ചിത്രത്തിലൂടെ കവിതയിലേക്ക്

Question 1.
കവിതയോടൊപ്പം പുസ്തകത്തിൽ കൊടുത്ത ചിത്രവുമായി ബന്ധപ്പെട്ട വരികൾ കണ്ടെത്തി എഴുതു.
Answer:
1. പേമഴ പെയ്തേ പാരമിരുളും പുലർകാലം

2. കാളയേപൂട്ടി തയ്യാറാക്കിയ ചെമ്മൺ മേട്ടിൽ

3. പറകൊട്ടീടും താള മോപ്പിച്ചു കൊതിക്കിള
ച്ചടി വേരോടെ കള കുറ്റികൾ പറിക്കുന്നു.

4. കൊല്ലയിലുഴുന്നവരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീട്ടുള്ള
വലുതാമിലയെഴും കുരുന്നു മരത്തിന്റെ
വളഞ്ഞ കൊമ്പിൽ ക്കേറിയന്തസാർന്നിരുന്നീടും.

പണ്ടത്തെ വാക്കുകൾ

Question 1.
നമ്മൾ ഇന്നുപയോഗിക്കാത്ത ചില വാക്കുകൾ ഈ കവിതയിലുണ്ട്.
ഉദാ: പുനം
കവിതയിലെ അത്തരം വാക്കുകൾ കണ്ടെത്തി എഴുതൂ. അവയുടെ അർഥം ഊഹിക്കാൻ കഴിയു ന്നുണ്ടോ? നിഘണ്ടുനോക്കി അർഥം കണ്ടെത്തൂ.
ഇങ്ങനെ ഇന്നുപയോഗത്തിലില്ലാത്ത വാക്കുകൾ ഈ കവിതയിൽ ചേർത്തതിനു കാരണമെ ന്താവാം? ചർച്ചചെയ്യൂ.
Answer:

  1. പുനം – കാടുപിടിച്ച ഭൂമി.
  2. കരിച്ചാൽ – കലപ്പകൊണ്ട് പൂട്ടുമ്പോൾ ഉണ്ടാകുന്നച്ചാൽ
  3. കൃഷീവലർ – കൃഷിക്കാർ
  4. കുരുന്നു മരം – കാട്ടു നാരകം
  5. ഊന്നിയ – വിതച്ച
  6. വരക് – ചെറു ധാന്യം
  7. ഇയലുക – ഉണ്ടാകുക
  8. പുള് – അഹങ്കാരം.
  9. വാലുക – ഒഴുകി പോകുക.
  10. കൊല്ല – മലയരികിലെ വിളഭൂമി
  11. പൂഴി – മണ്ണ്
  12. പേമാ – കനത്ത മഴ
  13. നീര് – വെള്ളം

കവിതയിൽ ഇന്നു ഉപയോഗത്തിലില്ലാത്ത വാക്കുകൾ ഉപയോഗിക്കാൻ കാരണം,

  • ഈ കവിത പണ്ടുകാലത്ത് രചിച്ചതാണ്.
  • കവിത രചിക്കപ്പെട്ട കാലത്ത് പ്രയോഗത്തിൽ ഉണ്ടായിരുന്ന വാക്കുകളാണ് കവിതയിൽ ഉപയോഗിച്ചിരുന്നത്.
  • കാർഷിക മേഖല സമ്പന്നമായിരുന്ന കാലഘട്ടമാണ് കവിതയിൽ കാണാൻ സാധിക്കുന്നത്. അതിനാൽ കൃഷിയുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
  • ഇന്ന് നമ്മുടെ നാട്ടിൽ കൃഷി സമൃദ്ധമായി നടക്കുന്നില്ല.
  • കാർഷിക സംസ്ക്കാരം നമുക്കിന്ന് അന്യമാണ്
  • ഭഷോൽപ്പാദനം സംസ്കാരത്തിന്റെ ഭാഗമാണ്
  • അന്യമാകുന്ന കാർഷിക സംസ്ക്കാരം കാർഷിക പദങ്ങളുടെ ഉപയോഗത്തെ കുറക്കുന്നു.
  • ഉപയോഗത്തിലില്ലാത്ത പദങ്ങൾ കാലക്രമേണ മറവിയിലാണ്ട് പോകുന്നു.

വയൽക്കാഴ്ചകൾ Notes Question Answer Class 6 Kerala Padavali Chapter 8

താരതമ്യകുറിപ്പ്

Question 1.
വയൽക്കാഴ്ചകൾ എന്ന കവിതയിലും ചെറുകാടിന്റെ നോവൽഭാഗത്തും അവതരിപ്പിച്ചിരിക്കുന്ന കൃഷിയിടങ്ങളുടെ സവിശേഷതകളും സൗന്ദര്യവും താരതമ്യം ചെയ്ത് നിങ്ങളുടെ അഭിപ്രായ ങ്ങൾ പറഞ്ഞവതരിപ്പിക്കൂ. അവ ചേർത്ത് താരതമ്യക്കുറിപ്പ് തയ്യാറാക്കൂ.
Answer:
വിത്തുകൾ മുളച്ചു പൊന്തിയ കൃഷിപ്പാടമാണ് വയൽക്കാഴ്ചകൾ എന്ന കവിതയിൽ കാണാനാകുന്നത്. അവിടെ കൃഷിപ്പണിക്കായി എത്തുന്ന കർഷകർ, അവരുടെ സന്തോഷം, മുളച്ചുപൊന്തിയ നാമ്പുകൾ തിന്നാൻ എത്തുന്ന മയിലുകൾ എന്നിവ കവിതയിൽ കാണാം.

കൃഷിക്കാലം മഴക്കാലം കൂടിയാണ്. അതിനാൽ നിറഞ്ഞു പെയ്യുന്ന മഴയും, മഴയത്ത് കൃഷി ചെയുന്ന കർഷകരുടെ ഉത്സാഹവും പാട്ടും മഴപെയ്തിറങ്ങുന്നവയലിന്റെ വിവരണവുമെല്ലാം കൊണ്ട് സമ്പന്നമാണ് വയൽക്കാഴ്ചകൾ എന്ന കവിത.

മണ്ണിന്റെ മാറിൽ എന്ന ചെറുക്കാടിന്റെ നോവൽ ഭാഗത്ത് കർഷകന് മുന്നേ കൃഷിക്കായി പ്രകൃതിയെങ്ങനെ വയലിനെ ഒരുക്കുന്നു എന്നു കാണിച്ചു തരുന്നു. പുതുമഴ മണ്ണിൽ മുളക്കാതെയിരിക്കുന്ന വിത്തുകൾക്ക് ഊർജം നൽകുന്നു. ദൂരെ കാടുകത്തിക്കിടന്നിരുന്ന ചാരത്തെ മഴവെള്ളം കൃഷിസ്ഥലത്ത് എത്തിക്കുന്നു. ചാരം കൃഷിക്ക് വളമായി ഉപയോഗിക്കുന്നതാണ്. മഴവെള്ളം മണ്ണിനടിയിലിരിക്കുന്ന ജീവികൾക്ക് ചിറകുകൾ നൽകി പറന്നുയരാനുള്ള ഊർജം നൽകുന്നു. മഴയിലും കാറ്റിലും അടർന്നു വീഴുന്ന ഇലകൾ മരച്ചില്ലകളിൽ കിളിർത്തു വരുന്ന പുതിയ പച്ചില നാമ്പുകൾ, ചിലയ്ക്കാൻ തുടങ്ങുന്ന തവളകൾ ഇതെല്ലാമാണ് ചെറുക്കാടിന്റെ മണ്ണിന്റെ മാറിൽ എന്ന നോവൽ ഭാഗത്ത് കാണുന്നത്.

കവിതയിൽ കൃഷിയും പ്രകൃതിയും എങ്ങനെ പരസ്പര സഹകരണത്തോടെ കഴിയുന്നു എന്നു കാണിക്കുന്നു. കൃഷി മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നുമുള്ള സത്യം പറഞ്ഞുവയ്ക്കുന്നു.

‘മണ്ണിന്റെ മാറിൽ’ എന്ന നോവൽ ഭാഗം മഴ എത്ര അനിവാര്യമാണെന്നും മണ്ണും മഴയും പ്രാണികളും കൊഴിഞ്ഞ ഇലകളും തവളകളും കാട് കത്തി തീർന്നുണ്ടാകുന്ന ചാരവും എല്ലാം പ്രകൃതിയെ നിലനിർത്തി കൊണ്ടുപോകാൻ അനിവാര്യമാണെന്ന് കാണിച്ചു തരുന്നു. കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും കത്തിച്ചാമ്പലായ ചാരത്തിനു പോലും പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിൽ പ്രാധാന്യമുണ്ടെന്നു ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു.

അകം കവിതകൾ
തമിഴിലെ സംഘം കൃതികളിൽ ഒരു വിഭാഗമാണ് അകം കവിതകൾ പ്രണയം സംബന്ധിച്ച വിഷയങ്ങളെ അകം എന്നും വീരത്വം കീർത്തി മുതലായ വിഷയങ്ങളെ പുറം എന്നും പറയുന്നു. അകം പാട്ടുകളിലെ നായകൻ സങ്കൽപ്പ കഥാപാത്രമാണ്. പുറം പാട്ടുകളിൽ നാട് വാഴുന്നവരുടെ ഗുണങ്ങളെ വാഴ്ത്തുന്നു. അതിനാൽ അകം പാട്ടുകൾ കവി സങ്കല്പമായും പുറം പാട്ടുകൾ വസ്തുസ്ഥിതി കഥനങ്ങളായും പരിണമിക്കുന്നു.

പ്രണയകഥ വർണിക്കുമ്പോൾ അതിനു അനുയോജ്യമായ സ്ഥലം സമയം പക്ഷി മൃഗം വൃക്ഷം പൂവ് എന്നിവയെ ചേർത്ത് പാടുന്നു. നാടോടി പാട്ടുകളുടെ രീതിയും ഇതുതന്നെ യാണ്. അതിൽ നിന്നാണ് അകം കൃതികളിലെ പ്രതിപാദന രീതി കൈകൊണ്ടതെന്നു കരുതാം.
അകം പാട്ടുകളിൽ പ്രകൃതി വർണന സുലഭമാണ്.

പ്രാചീന തമിഴ് കൃതികളിൽ പത്തുപാട്ട് എട്ടുതൊകൈ പതിനെൺ കീഴ് കണക്ക് എന്നീ മൂന്ന് ഇനത്തിൽ അടങ്ങുന്നു. അവയുടെ എട്ടുതൊകൈ നൂൽകളിൽ നറ്റി, അകനാനൂർ, പുറനാനൂർ, ഐക്കുരുന്നൂർ, കുറുംതൊകെ, കലിതൊകൈ എന്നിങ്ങനെ സമാഹാര ഗ്രന്ഥങ്ങളാണ് അകം കൃതികൾ എന്ന പേരിൽ അറിയപ്പെടുന്നത്.

സംഘകാലം
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ് ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം, വീര ശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്ന വയാണ്.

കൂടുതൽ ചോദ്യങ്ങൾ

Question 1.
പ്രഭാതത്തെ വിശേഷിപ്പിച്ചിരിക്കുന്നതെങ്ങനെ?
Answer:
പെരുമഴയിൽ ആകാശമാകെ ഇരുണ്ട പുലർ കാലം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Question 2.
കർഷകരുടെ വരവിനെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത്?
Answer:
കർഷകരുടെ വരവിനെ കലമാൻപറ്റം വരുന്നതുപോലെയെന്ന് പറയുന്നു.

Question 3.
കർഷകർ പാടത്ത് എങ്ങനെയാണ് പണിയെടുക്കുന്നത്?
Answer:
ഉത്സാഹത്തോടെ പറകൊട്ടിയും അതിനു താളമൊപ്പിച്ച് കിളച്ചും കളപറിച്ചു.

Question 4.
വിളഞ്ഞുവരുന്ന ധാന്യം തിന്നാൻ എത്തുന്നതാര്?
Answer:
മയിലുകൾ

വയൽക്കാഴ്ചകൾ Notes Question Answer Class 6 Kerala Padavali Chapter 8

Question 5.
മയിലിനെ വിശേഷിപ്പിച്ചിരിക്കുന്നതെങ്ങനെ?
Answer:
തലയിൽ കുടുമയും വർണ്ണചിത്രങ്ങളുള്ള വാലും ഉള്ള മയിലുകൾ എന്ന്.

Question 6.
വയലിൽ പണിയെടുക്കുന്നവർ ഉച്ചയ്ക്ക് ചോറുണ്ണുവാൻ ഇരിക്കുന്നതെവിടെ?
Answer:
കുരുന്തുമരത്തിന്റെ തണലിൽ

Question 7.
വരകിൻ കതിർ തിന്നതിനുശേഷം മയിലുകൾ പോകുന്നത് എവിടേയ്ക്ക് ?
Answer:
കുരുന്തുമരത്തിന്റെ വളഞ്ഞ കൊമ്പിലിരിക്കാൻ

Question 8.
കൃഷിയുമായി ബന്ധപ്പെട്ട വാക്കുകൾ കണ്ടെത്തി എഴുതു.
Answer:

  1. ഉഴുകുക
  2. കള
  3. പറ
  4. പത്തായം
  5. കന്ന് തെളിക്കൽ
  6. കല്
  7. കൊയ്ത്ത്
  8. നടീൽ
  9. ചേറ്
  10. നിലം
  11. കാലി
  12. പുഞ്ച
  13. പാടം
  14. കണ്ടം
  15. കതിര്
  16. ഓക്ക
  17. ഉമി
  18. തവിട്
  19. പതിര്
  20. കച്ചി

Question 9.
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
Answer:

  1. വിത്തുഗുണം പത്ത് ഗുണം
  2. കളപറിച്ചാൽ കളം നിറയും
  3. വളമേറിയാൽ കൂമ്പടയ്ക്കും
  4. സമ്പത്തുകാലത്ത് തൈ പത്തുവച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം
  5. പതിരില്ലാത്ത കതിരില്ല
  6. നട്ടാലേ നേട്ടമുള്ളൂ

Question 10.
വയൽക്കാഴ്ചകൾ പാഠത്തിൽ കാണുന്ന പ്രകൃതിദൃശ്യം എങ്ങനെ ആണെന്ന് വിവരിക്കൂ.
Answer:
പുലരിയിലായി പുഴയുടെ രണ്ടരികിലും പച്ചപ്പ് നിറഞ്ഞ കാഴ്ചയാണ്. കിഴക്കുഭാഗത്ത് പാറകളും കക്കകളും, കിഴക്കുവരയിലെ കാട്ടിൽ പക്ഷികൾക്കും താറാവുകൾക്കും കൂടെ കാണാം. പുഴയുടെ മറ്റുവശത്ത് കാടുകളും കരിമ്പുതോട്ടങ്ങളും ചേർന്ന് മനോഹരമായ കാഴ്ചയായി കാണപ്പെടുന്നു.

Question 11.
പുഴയുടെ ഇരുകരയും കാണിച്ച് കാഴ്ചകൾ പാഠത്തിൽ വിവരിക്കൂ.
Answer:
ഒരു കരയിൽ പാറമിറ്റുകളും കിണറ്റുമുട്ടലുകളും കക്കകളുടെ കൂട്ടങ്ങളും കാണാം. മറുകരയിൽ കരിമ്പുതോട്ടം, കാടുകൾ, കാക്കയുടെ കൂട്ടച്ചട്ടി, താറാവുകൾ എന്നിവ കാണാം.

Question 12.
വെള്ളപ്പൊക്കം നടക്കുന്ന സമയത്ത് പൂന്തൊടിയിൽ നിന്ന് ഒഴുകുന്നത് ഏതാണ്?
Answer:
മുള്ളൻ വരാൽ

വയൽക്കാഴ്ചകൾ Notes Question Answer Class 6 Kerala Padavali Chapter 8

Class 6 Malayalam Kerala Padavali Notes Unit 3 നൽകുകിൽ നേടാം
വയൽക്കാഴ്ചകൾ Notes Question Answer Class 6 Kerala Padavali Chapter 8 1
ആനന്ദത്തിന്റെ രഹസ്യം
– ജോൺ സി. ജേക്കബ്

ലോകം നിലനിൽക്കുന്നത് പാരസ്പര്യത്തിലാണ്. പുൽക്കൊടി മുതൽ എല്ലാ ജീവജാലങ്ങൾക്കും ലോകത്തെ നിലനിർത്തുന്നതിൽ ഒരുപോലെ പ്രാധാന്യമുണ്ട് ആനന്ദത്തിന്റെ രഹസ്യം എന്ന ഭാഗത്ത് പറയുന്നതും ഈ ലോകത്തിൽ എല്ലാവർക്കും നിന്നെക്കൊണ്ട് ആവശ്യമുണ്ടെന്നതാണ്. പരസ്പരം സഹായിച്ചും സഹകരിച്ചും ആണ് പ്രകൃതി നിലനിൽക്കുന്നത്. മനുഷ്യൻ അതിൽ ഒരു ഭാഗമാണ്. ഇവിടെ പൂമ്പാറ്റയെ രക്ഷിച്ച പെൺകുട്ടി വസന്തത്തിന് വഴിയൊരുക്കുന്നുണ്ട്. മനുഷ്യർ ഈ രഹസ്യം തിരിച്ചറിഞ്ഞ് ജീവിച്ചാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കി എന്നും സന്തോഷമായിരിക്കാം.

പ്രവേശക ചോദ്യവും ഉത്തരവും

Question 1.
പൂമ്പാറ്റയെ കുട്ടി എങ്ങനെയാണ് സഹായിച്ചത്?
Answer:
മുൾച്ചെടിയിൽ അകപ്പെട്ട പൂമ്പാറ്റയെ അതീവ ജാഗ്രതയോടെ പുറത്തെടുത്താണ് പെൺകുട്ടി സഹായിച്ചത്.

Question 2.
മാലാഖയുടെ രഹസ്യമന്ത്രമെന്തായിരുന്നു? ആ മന്ത്രം പെൺകുട്ടിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം എന്തായിരുന്നു?
Answer:
“നിന്നെക്കൊണ്ട് ഈ ലോകത്തിൽ എല്ലാവർക്കും ആവശ്യമുണ്ട്” എന്നതായിരുന്നു മാലാഖ പെൺകുട്ടിയോട് പറഞ്ഞ രഹസ്യ മന്ത്രം. ഈ മന്ത്രം പെൺകുട്ടിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം അവൾ അമ്മയായും അമ്മൂമ്മയായും പ്രായാധിക്യത്തിലും മരണക്കിടക്കയിൽ പോലും ആനന്ദത്തിൽ ആയിരുന്നു എന്നതാണ് മാലാഖയുടെ രഹസ്യ മന്ത്രം കേട്ടതിനു ശേഷം പെൺകുട്ടിയിൽ ഉണ്ടായ മാറ്റം.

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and തൊഴിലിന്റെ രുചി, ഭാഷയുടെയും Thozhilinte Ruchi, Bhashayudeyum Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Thozhilinte Ruchi, Bhashayudeyum Summary

Thozhilinte Ruchi, Bhashayudeyum Summary in Malayalam

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ദറക്സ് പർവീൺ
ബീഹാറിലെ ദർഭംഗ ജില്ലയിലെ മുഹമ്മദ് അമീർ രാജിയാ കാത്തൂർ ദമ്പതികളുടെ മൂത്തമകളായി 2003 ജനുവരി 9ന് ജനിച്ചു.

നാലാം ക്ലാസ് വരെ ജന്മനാട്ടിലെ പ്രൈമറി സ്കൂളിൽ പഠിച്ചു. 2013 അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ
ആണ് കുടുംബത്തോടൊപ്പം കേരളത്തിൽ എത്തിയത്.

അഞ്ചാം ക്ലാസിൽ ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുവന്ന് കേരളത്തിൽ താമസം ആക്കിയ അതിഥി തൊഴിലാളികളുടെ മക്കൾ ധാരാളമായി ചേർന്ന് പഠിക്കുന്ന സ്കൂൾ ആണ് ബിനാനിപുരം സ്കൂൾ. പത്താം ക്ലാസ് വരെ അവിടെ പഠിച്ചു 2019 ൽ 85 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായി. ശേഷം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിൽ രണ്ടുവർഷം ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ച് ഒന്നാം സ്ഥാനത്തോടെ ഡിപ്ലോമ നേടി. തുടർന്ന് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്ലസ് ടു പരീക്ഷയും മികച്ച മാർക്കോടെ വിജയിച്ചു.

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6

ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഹിന്ദി പ്രധാന വിഷയമായി ബി എ പഠിക്കുന്നു. പഠനത്തോടൊപ്പം പഠിച്ച അതേ സ്കൂളിൽ ഇതര സംസ്ഥാന കുട്ടികളുടെ പഠന പിന്തുണയ്ക്കുവേണ്ടി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതിയിൽ മലയാളഭാഷാ പരിശീലിപ്പിക്കുന്ന വളണ്ടിയർ ആയി ദറക്സ് ജോലി ചെയ്യുന്നു.

ജീവിതമാർഗം കണ്ടെത്തുന്നതിന് വേണ്ടി ഒരു തൊഴിൽ പരിശീലിക്കണം എന്നുള്ള ആഗ്രഹവും വസ്ത്ര നിർമ്മാണത്തിൽ താല്പര്യമുള്ളതിനാലാണ് ഫാഷൻ ഡിസൈനിങ് പഠിച്ചത്. ഇപ്പോൾ വീട്ടിലിരുന്ന് തയ്യൽ ജോലികളും ഡിസൈനിങ് ജോലികളും ചെയ്യുന്നു. ബിനാനിപുരം സ്കൂളിൽ മുൻ പ്രധാന അധ്യാപിക മംഗലാഭായ് ടീച്ചറാണ് ദക്സയ്ക്ക് രണ്ടുതവണ തയ്യൽ മെഷീൻ വാങ്ങി നൽകിയത്. സ്കൂൾ യൂണിഫോമുകൾ ഉൾപ്പെടെ ധാരാളം തയ്യൽ ജോലികൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നു.

പാഠസംഗ്രഹം

തൊഴിലിന്റെ മഹാത്മ്യം,കേരളത്തിലെ മോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തി,മാതൃഭാഷ എന്നീ വിഷയങ്ങൾ ചേർത്തുകൊണ്ടുള്ളതാണ് ദക്സ് പർവീണിന്റെ കത്ത്. ഇതര സംസ്ഥാനക്കാരെ കേരളം അതിഥികളായി കാണുകയും അവരുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ നൽകുകയും ചെയ്യുന്നു. അതിൽ അധ്യാപകരും മാതൃകാപരമായ പങ്ക് വഹിച്ചുകൊണ്ട് നിരന്തരം ഇത്തരം കുട്ടികൾക്ക് കൈത്താങ്ങ് നൽകു ന്നു. ഇത് കേരള മോഡൽ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാണ് ദറക്സ്. അതിന്റെ ഫലം കൂടിയാണ് ദറക്സയെ പോലുള്ളവരുടെ ജീവിത വിജയം.

ദറക്സ് എന്ന പെൺകുട്ടിയുടെ ജീവിതത്തെ പ്രതിപാദിക്കുകയാണ് ഈ അധ്യായത്തിൽ. അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് അവൾ. കേരളത്തിലെ ബിനാനിപുരം ഗവൺമെന്റ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠനം ആരംഭിച്ചുകൊണ്ട് കേരളത്തിലെ ജീവിതം ആരംഭിക്കുന്നു. അവൾ സ്കൂളിൽ ഭാഷ പഠനത്തോടൊപ്പം നിർമ്മാണ പ്രവർത്തനത്തിലും ഏറെ ശ്രദ്ധ പതിപ്പിക്കുന്നു സ്കൂളിലെത്തുന്ന അതിഥികൾക്ക് അവൾ സ്വയം നിർമ്മിച്ച ഉപ ഹാരം നൽകുന്നു. അത് അവളിൽ ഉണ്ടാ ക്കിയ നിർവൃതി അവളുടെ വിദ്യാഭ്യാ സത്തെ ഗുണപരമായി സ്വാധീനിച്ചു. തനിക്കും വിദ്യാലയത്തിന്റെ ഭാഗമാകേണ്ട തുണ്ടെന്ന് അവൾ തിരിച്ചറിയുന്നു. ഓരോ കുട്ടിയും അംഗീകരിക്കപ്പെടണമെന്ന വിദ്യാ ഭ്യാസ രീതി പ്രാവർത്തികമാകുന്നു.
തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6 1

ദറക്സയുടെ ജീവിത വിജയത്തിൽ വിദ്യാ ലയത്തിനും അധ്യാപികയ്ക്കും വലിയ പങ്കുണ്ട്. മലയാളഭാഷ പഠനം ദറക്സ് കേരളത്തിൽ തുടരാനുള്ള ശക്തി നൽ കുന്നു. ഒപ്പം തനിക്ക് ഏതു ഭാഷയും പഠിച്ചെ ടുക്കാൻ ആകും എന്ന ആത്മവിശ്വാസവും നൽകുന്നു.

ദറക്സ് അവൾക്ക് ഇഷ്ടമുള്ള തയ്യൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവൾക്ക് തയ്യൽ മെഷീൻ സമ്മാനമായി നൽകി അധ്യാപിക പ്രോത്സാഹിപ്പിക്കുന്നു. പഠനത്തോടൊപ്പം തയ്യൽ ജോലികൾ ചെയ്ത് ചെറിയ പ്രായത്തിൽ തന്നെ പഠന ചിലവുകൾ വഹിക്കുകയും സ്വന്തം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സഹായമാവുകയും ചെയ്യുന്നു. തൊഴിലിനോടൊപ്പം തന്നെ പഠനത്തെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകുന്നു അവൾ.

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6

അർഥം

തൊഴിൽ – ഉപജീവനത്തിനായി പതിവായി ചെയുന്ന പ്രവർത്തി
ആവേശം – അമിതായ ഉത്സാഹം
മറുനാട്ടിൽ – മറ്റൊരു നാട്ടിൽ
കണ്ണുമിഴിച്ചിരിക്കുക – കാര്യം മനസിലാകാതെ ഇരിക്കുക

പര്യായം

രുചി – സ്വാദ്, ഭംഗി, ശോഭ
നാട് – ദിക്ക്, ദേശം, രാജ്യം