Kerala SSLC Maths Question Paper March 2023 Malayalam Medium

Students can read Kerala SSLC Maths Question Paper March 2023 with Answers Malayalam Medium and Kerala SSLC Maths Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Maths Question Paper March 2023 Malayalam Medium

Time: 2½ Hours
Total Score: 80

വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ :

  • ഓരോ ചോദ്യവും വായിച്ചു മനസ്സിലാക്കിയ ശേഷം ഉത്തരം എഴുതുക.
  • ഉത്തരങ്ങൾക്ക് ആവശ്വമുള്ളിടത്ത് വിശദീകരണങ്ങൾ നല്കണം.
  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • ചോദ്യത്തിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം √2, √3, π മുതലായ അഭിന്നകങ്ങളുടെ ഏകദേശവിലകൾ ഉപയോഗിച്ച് ലഘൂകരിച്ചാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (3 × 2 = 6)

Question 1.
7, 13, 19,….. എന്ന സമാന്തരശ്രേണിയുടെ
(a) പൊതുവ്യത്യാസം എന്ത്?
(b) 11-ാം പദം കാണുക.
Answer:
(a) d = 6
(b) x11 = 7 + 10 × 6 = 67

Question 2.
ഒരു ഫുട്ബോൾ ടീമിലെ 11 കളിക്കാരുടെ ഭാരം കിലോഗ്രാ മിൽ ചുവടെ കൊടുത്തിരിക്കുന്നു.
55, 65, 56, 70, 62, 54, 64, 58, 68, 65, 60
കളിക്കാരുടെ ഭാരത്തിന്റെ മധ്യമം കണക്കാക്കുക.
Answer:
54, 55, 56, 58, 60, 62, 64, 65, 65, 68, 70
മധ്യമം = 62

Kerala SSLC Maths Question Paper March 2023 Malayalam Medium

Question 3.
ചിത്രത്തിൽ O വൃത്തകേന്ദ്രമാണ്. കണ്ണടച്ച് ഒരു കുത്ത് വൃത്ത ത്തിനുള്ളിൽ ഇട്ടാൽ അത്
Kerala SSLC Maths Question Paper March 2023 Malayalam Medium Q3
(a) ഷേഡ് ചെയ്യാത്ത ഭാഗത്ത് വീഴാനുള്ള സാധ്യതയെന്ത്?
(b) ഷേഡ് ചെയ്ത ഭാഗത്ത് വീഴാനുള്ള സാധ്യതയെന്ത് ?
Answer:
120° is \(\frac{1}{3}\) of 360°
(a) \(\frac{1}{3}\)
(b) \(\frac{3}{2}\)

Question 4.
Kerala SSLC Maths Question Paper March 2023 Malayalam Medium Q4
3 സെന്റിമീറ്റർ ആരമുള്ള വൃത്തത്തിലെ ഒരു ഞാണാണ് AB. AB വൃത്തകേന്ദ്രത്തിൽ മട്ടകോണുണ്ടാക്കുന്നു. AB യുടെ നീളം എന്ത്?
Answer:
∆OAB ഒരു 45° – 45° – 90° ത്രികോണമാണ്.
AB = 3√2 സെ.മീ

5 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 3 സ്കോർ വീതം. (4 × 3 = 12)

Question 5.
Kerala SSLC Maths Question Paper March 2023 Malayalam Medium Q5
വശങ്ങൾ അക്ഷങ്ങൾക്ക് സമാന്തരമായ ചതുരത്തിന്റെ രണ്ട് എതിർമുലകളുടെ സൂചക സംഖ്യകളാണ് A(3, 9), C(8, 12).
(a) മറ്റ് രണ്ട് എതിർ മൂലകളുടെ സൂചകസംഖ്യകൾ കണ്ടു പിടിക്കുക.
(b) ചതുരത്തിന്റെ വശങ്ങളുടെ നീളം കണക്കാക്കുക.
Answer:
(a) B(8, 9), D(3, 12)
(b) AB = |8 – 3| = 5
BC = |12 – 9| = 9

Question 6.
ആരം 4 സെന്റിമീറ്റായ ഒരു വൃത്തം വരക്കുക. മൂലകളെല്ലാം ഈ വൃത്തത്തിലായതും രണ്ട് കോണുകൾ 40°, 60° ആയതു മായ ത്രികോണം വരക്കുക.
Answer:

  • 4 സെ.മീ ആരമുള്ള വൃത്തം വരയ്ക്കുക.
  • കേന്ദ്രത്തിന് ചുറ്റുമുള്ള കോണിനെ ആരങ്ങൾ വരച്ച് 80°, 120° ആയി ഭാഗിക്കുക.
  • ആരത്തിന്റെ അറ്റങ്ങൾ ചേർത്ത് ത്രികോണം വര ക്കുക.

Question 7.
ചുറ്റളവ് 80 സെന്റിമീറ്ററും പരപ്പളവ് 351 ചതുരശ്ര സെന്റിമീ റ്ററും ആയ ചതുരത്തിന്റെ വശങ്ങളുടെ നീളം കണക്കാ ക്കുക.
Answer:
2 × (നീളം + വീതി) = 80
നീളം + വീതി = 40
വശങ്ങൾ 20 – x, 20 + x വീതം
(20 – x)(20 + x) = 351
⇒ 202 – x2 = 351
⇒ 400 – 351 = x2
⇒ x2 = 49
⇒ x = 7
വശങ്ങൾ 13 സെ.മീ. 27 സെ.മീ.

Kerala SSLC Maths Question Paper March 2023 Malayalam Medium

Question 8.
(4, 5), (8, 11) എന്നിവ ഒരു വരയിലെ രണ്ട് ബിന്ദുക്കളുടെ സൂചകസംഖ്യകളാണ്.
(a) വരയുടെ ചരിവ് കാണുക.
(b) വരയുടെ സമവാക്യം കാണുക.
Answer:
(a) ചരിവ് = \(\frac{11-5}{8-4}=\frac{3}{2}\)
(b) (x, y) വരയിലെ ബിന്ദുവാണ്.
\(\frac{y-5}{x-4}=\frac{3}{2}\)
⇒ 2(y – 5) = 3(x – 4)
⇒ 2y – 3x = -2
⇒ 3x – 2y = 2
അതാണ് വരയുടെ സമവാക്യം

Question 9.
പൊതുവ്യത്യാസം 8 ആയ ഒരു സമാന്തര ശ്രേണിയുടെ 6-ാം പദം 46 ആണ്.
(a) ഈ സമാന്തരശ്രേണിയുടെ 16-ാം പദം കാണുക.
(b) 21-ാം പദം എന്ത്?
Answer:
(a) x16 = x6 + 10d
= 46 + 10 × 8
= 126
(b) x21 = x16 + 5d
= 126 + 40
= 166

Question 10.
ഒരു മട്ടത്രികോണത്തിന്റെ വശങ്ങൾ 9 സെന്റിമീറ്റർ, 12 സെന്റിമീറ്റർ, 15 സെന്റിമീറ്റർ ആണ്.
Kerala SSLC Maths Question Paper March 2023 Malayalam Medium Q10
(a) ത്രികോണത്തിന്റെ പരപ്പളവ് കാണുക.
(b) ത്രികോണത്തിന്റെ അന്തർവൃത്തം ആരം കണക്കാക്കുക.
Answer:
(a) \(\frac{1}{2}\) × 9 × 12 = 9 × 6 = 54 സെ.മീ.
(b) A = rs. പരപ്പളവ്, r അന്തർവൃത്ത ആരം, s ചുറ്റളവിന്റെ പകുതി.
s = \(\frac{12+15+9}{2}\) = 18
r = \(\frac{A}{8}=\frac{54}{18}\) = 3 സെ.മീ.

11 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 4 സ്കോർ വീതം. (8 × 4 = 32)

Question 11.
P(x) = x2 – 4x + 4
(a) P(1) എന്ത്?
(b) P(x) – P(1) ന്റെ ഒരു ഒന്നാംകൃതി ഘടകം എഴുതുക.
(c) P(x) – P(1) എന്ന ബഹുപദത്തെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതുക.
Answer:
(a) p(1) = 12 – 4 × 1 + 4 = 1
(b) p(x) – p(1) ന്റെ ഘടകമാണ് x – 1.
(c) p(x) – p(1) = x2 – 4x + 4 – 1
= x2 – 4x + 3
= (x – 3)(x – 1)

Question 12.
ഒരു അർദ്ധവൃത്തം വളച്ച് വൃത്തസ്തൂപികയാക്കുന്നു. അർദ്ധവൃത്തത്തിന്റെ ആരം 20 സെന്റിമീറ്ററാണ്.
(a) വൃത്തസ്തൂപികയുടെ ചരിവുയരം എന്ത്?
(b) വൃത്തസ്തൂപികയുടെ ആരം കണക്കാക്കുക.
(c) സ്തൂപികയുടെ വക്രതല പരപ്പളവ് കണ്ടുപിടിക്കുക.
Answer:
(a) l = 206 സെ.മീ.
(b) lx = 360r
⇒ 20 × 180 = 360 × r
⇒ r = 10 സെ.മീ.
(c) വിക്രമുഖ പരപ്പളവ് = πrl = 200π

Question 13.
2.5 സെന്റിമീറ്റർ ആരമുള്ള ഒരു വൃത്തം വരക്കുക. വൃത്ത കേന്ദ്രത്തിൽ നിന്നും 6.5 സെന്റിമീറ്റർ അകലെയുള്ള ഒരു ബിന്ദു അടയാളപ്പെടുത്തുക. ഈ ബിന്ദുവിൽ നിന്നും വൃത്തത്തിലേക്കുള്ള തൊടുവരകൾ വരക്കുക. തൊടുവരകളുടെ നീളം അളന്നെഴുതുക.
Answer:
2.4 സെ.മീ ആരമുള്ള വൃത്തം O കേന്ദ്രമായി വരക്കുക.
കേന്ദ്രത്തിൽ നിന്ന് 6.5 സെ.മീ അകലെ Pഅടയാള പെടുത്തി OP വരക്കുക.
OP വ്യാസമായി വൃത്തം വരക്കുക. ഈ വൃത്തം ആദ്യ വൃത്തം A യിലും B യിലും ഖണ്ഡിക്കുന്നു.
PA, PB എന്നീ വരകൾ വരക്കുക. ഇവ തെടുവര കളാണ്.

Question 14.
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 7 പദങ്ങളുടെ തുക 140.
ഈ ശ്രേണിയുടെ ആദ്യത്തെ 11 പദങ്ങളുടെ തുക 440 ഈ സമാന്തരശ്രേണിയുടെ
(a) 4-ാം പദം എന്ത്?
(b) 6-ാം പദം കാണുക.
(c) ശ്രേണിയുടെ പൊതുവ്യത്യാസം എന്ത്?
(c) ശ്രേണിയുടെ ഒന്നാം പദം കാണുക.
Answer:
(a) x4 = \(\frac{140}{7}\) = 20
(b) x6 = \(\frac{440}{11}\) = 40
(c) x6 – x4 = 2d
⇒ 20 = 2d
⇒ d = 10
(d) x1 = x4 – 3d
= 20 – 30
= -10

Kerala SSLC Maths Question Paper March 2023 Malayalam Medium

Question 15.
ഒരു പെട്ടിയിൽ 1, 2, 3, 4 എന്നീ സംഖ്യകളെഴുതിയ നാലു കടലാസു കഷണങ്ങളും മറ്റൊരു പെട്ടിയിൽ 1, 2, 3, 4, 5 എന്നീ സംഖ്യകൾ എഴുതിയ അഞ്ച് കടലാസ് കഷണങ്ങളു മുണ്ട്. ഓരോ പെട്ടിയിൽ നിന്നും നോക്കാതെ ഓരോ കടലാ സെടുത്താൽ
(a) എത്ര വ്യത്യസ്ത രീതിയിൽ കടലാസു കഷണങ്ങൾ എടുക്കാം?
(b) എടുത്ത രണ്ട് സംഖ്യകളും ഒറ്റ സംഖ്യകളാകാനുള്ള സാധ്യത കാണുക.
(c) കിട്ടിയ രണ്ട് സംഖ്യകളും തുല്യമാകാനുള്ള സാധ്യത എന്ത്?
Answer:
(a) 2 × 5 = 20
(b) 2 × 3 = 6, ഒറ്റസംഖ്യാഗുണനഫലം കിട്ടാനുള്ള സാധ്യത
\(\frac{6}{20}=\frac{3}{10}\)
(c) \(\frac{4}{20}=\frac{2}{10}\)

Question 16.
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളിൽ ഒന്ന് മറ്റേതിനേ ക്കാൾ 2 സെന്റിമീറ്റർ കൂടുതലാണ്. ത്രികോണത്തിന്റെ പര പളവ് 24 ചതുരശ്ര സെന്റിമീറ്ററാണ്. മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ കണ്ടുപിടിക്കുക.
Answer:
വശങ്ങൾ x, x + 2
\(\frac{1}{2}\) × x × (x + 2) = 24
⇒ x2 + 2x + 1 = 49
⇒ (x + 1)2 = 49
⇒ x + 1 = 7
⇒ x = 6
വശങ്ങൾ 6 cm, 8 cm

Question 17.
സൂചകാക്ഷങ്ങൾ വരച്ച് A (0, 0), B(4, 4), C(8, 0), D(4, -4) എന്നീ ബിന്ദുക്കൾ അടയാളപ്പെടുത്തുക.
(a) ചതുർഭുജം ABCD യുടെ അനുയോജ്യമായ പേര് എഴുതുക.
(b) BD എന്ന വികർണത്തിന്റെ നീളം എന്ത്?
Answer:
അക്ഷങ്ങൾ വരച്ച് അടയാളപ്പെടുത്തി ചതുർഭുജം പൂർത്തിയാക്കുക.
(a) സമചതുരം
(b) വികർണ്ണം = 8

Question 18.
Kerala SSLC Maths Question Paper March 2023 Malayalam Medium Q18
ചകിയ ചതുർഭുജം ABCD യിൽ AC, BD എന്നീ വികർണങ്ങൾ Pയിൽ മുറിക്കുന്നു. PA = 12 സെന്റിമീറ്റർ, PC = 2 സെന്റിമീറ്റർ, BD = 11 സെന്റിമീറ്റർ
(a) PB = x എന്നെടുത്താൽ PD x ഉൾപ്പെടുന്ന വിധം എഴുതുക.
(b) PB, PD ഇവിയുടെ നീളം കണക്കാക്കുക.
Answer:
(a) PD = 11 – x
(b) PA × PC = PB × PD
⇒ 12 × 2 = x × (11 – x)
⇒ 24 = 11x – x2
⇒ x2 – 11x + 24 = 0
PB = 3 cm, PD = 8 cm

Question 19.
Kerala SSLC Maths Question Paper March 2023 Malayalam Medium Q19
O കേന്ദ്രമായ വൃത്തത്തിലെ ഒരു ഞാണാണ് BC
BC = 10 സെന്റിമീറ്റർ
∠A = 60°
വൃത്തത്തിന്റെ ആരം കാണുക.
Answer:
ഏകദേശചിത്രം വരക്കുക. കേന്ദ്രം അടയാളപ്പെടു ത്തുക. Bയിലൂടെ BD എന്ന വ്യാസം വരക്കുക. DC വര ക്കുക.
ത്രികോണം BCD മട്ടത്രികോണമാണ് CD = \(\frac{10}{\sqrt{3}}\)
വ്യാസം BD = \(\frac{20}{\sqrt{3}}\), ആരം = \(\frac{10}{\sqrt{3}}\)

Question 20.
Kerala SSLC Maths Question Paper March 2023 Malayalam Medium Q20
ചിത്രത്തിൽ സാമാന്തരികം ABCD യുടെ മൂന്ന് മൂലകളുടെ സൂചകസംഖ്യകൾ നൽകിയിരിക്കുന്നു.
(a) C യുടെ സൂചകസംഖ്യൾ എഴുതുക.
(b) AC എന്ന വികർണത്തിന്റെ നീളം കണക്കാക്കുക.
(c) സാമാന്തരികത്തിന്റെ വികർണങ്ങൾ കൂട്ടിമുട്ടുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ കാണുക.
Answer:
(a) C(10 + 12 – 7, 11 + 7 – 5) = C(15, 13)
(b) AC = \(\sqrt{(15-7)^2+(13-5)^2}\)
= \(\sqrt{64+64}\)
= √128
= 8√2
(c) \(\left(\frac{7+15}{2}, \frac{5+13}{2}\right)\) = (11, 9)

Kerala SSLC Maths Question Paper March 2023 Malayalam Medium

Question 21.
Kerala SSLC Maths Question Paper March 2023 Malayalam Medium Q21
ചിത്രത്തിലേതു പോലെ രൂപം മുറിച്ചെടുത്ത് ഒരു സമചതുര സ്തൂപിക ഉണ്ടാക്കുന്നു. സമചതുരത്തിന്റെ വശം 40 സെന്റി മീറ്ററും ത്രികോണങ്ങളുടെ ഉയരം 25 സെന്റിമീറ്ററും ആണ്.
(a) സ്തൂപികയുടെ ചരിവുയരം എന്ത്?
(b) സ്തൂപികയുടെ ഉയരം കാണുക.
(c) സ്തൂപികയുടെ വ്യാപ്തം കണക്കാക്കുക.
Answer:
(a) 25
(b) h = \(\sqrt{25^2-20^2}\) = 15
(c) വ്യാപ്തം = \(\frac{1}{3}\) × 402 × 15 = 8000 cm3

22 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 5 സ്കോർ വീതം. (6 × 5 = 30)

Question 22.
ഒരു തൊഴിൽശാലയിലെ 99 ജോലിക്കാരുടെ ദിവസവരു മാനം പട്ടികപ്പെടുത്തിയിരിക്കുന്നു.

ദിവസ വരുമാനം ജോലിക്കാരുടെ എണ്ണം
500 – 600 8
600 – 700 13
700 – 800 20
800 – 900 25
900 – 1000 19
1000 – 1100 14

(a) ദിവസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജോലി ക്കാരെ ക്രമീകരിച്ചാൽ എത്രാമത്തെ ജോലിക്കാരന്റെ വരുമാനമാണ് മധ്യമ വരുമാനമായി എടുക്കുന്നത്?
(b) മധ്യമ വിഭാഗം ഏത്?
(c) മധ്യമ വരുമാനം എന്ത്?
Answer:

ദിവസവേതനം ജോലിക്കാരുടെ എണ്ണം
600 ൽ താഴെ 8
700 ൽ താഴെ 21
800 ൽ താഴെ 41
900 ൽ താഴെ 66
1000 ൽ താഴെ 85
1100 വരെ 99

(a) n = 99 (ഒറ്റസംഖ്യ)
50-ാംമത്തെ ദിവസവേദനമാണ് നടുവിൽ വരുന്നത്. ഇതാണ് മധ്യമം
(b) മധ്യമം 800-900 എന്ന വിഭാഗത്തിലാണ്.
(c) 100 രൂപ 25 പേർക്ക് തുല്യമായി ഭാഗിച്ചാൽ ഒരു ഭാഗം 4.
മധ്വമവിഭാഗത്തിൽ സംഖ്യകൾ ക്രമീകരിച്ചിരിക്കുന്നത് സമാന്തരശ്രേണിയിലാണ്. ആദ്യപദം 800 + 2 = 802 പൊതുവ്യത്യാസം 4.
42 മത്തെ വേതനം 802 ൽ ആയി കണക്കാക്കുന്നു.
സമാന്തരശ്രേണിയുടെ 9-ാംമത്തെ പദമാണ് മധ്യമം.
മധ്യമം = 802 + 8 × 4 = 802 + 32 = 834

Question 23.
24 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുള്ള ഒരു ചതുരം വര ക്കുക. ഈ ചതുരത്തിന് തുല്യ പരപ്പളവുള്ള സമചതുരം വരയ്ക്കുക.
Answer:

  • 24 ചതുരശ്ര സെ.മി പരപ്പളവുള്ള ചതുരം വര ക്കുക. വശങ്ങൾ 8 സെ.മീ, 3 സെ.മീ ആയി വരക്കാം.
  • ഇതിന് ABCD എന്ന് പേരിടുന്നു. AB നീളവും BC വീതിയുമായി വരക്കുന്നു. AB യെ C ലേയ്ക്ക് BC = BE ആകുന്ന വിധം നീട്ടുന്നു.
  • AE വ്യാസമായി അർദ്ധവൃത്തം വരക്കുന്നു.
  • BC നീട്ടി അർദ്ധവൃത്തത്തിൽ F അടയാളപ്പെടു ത്തുന്നു. BF2 = 8 × 3
  • BF വശമായി സമചതുരം വരക്കുന്നു. പരപ്പളവ് 24.

Question 24.
Kerala SSLC Maths Question Paper March 2023 Malayalam Medium Q24
ചിത്രത്തിൽ A, B എന്നീ ബിന്ദുക്കളുടെ സൂചകസംഖ്യക ളാണ് (0, 6), (8, 0). A, B എന്ന വര വ്യാസമായ.
(a) വൃത്തത്തിന്റെ കേന്ദ്രത്തിന്റെ സൂചകസംഖ്യകൾ കണ്ടു പിടിക്കുക.
(b) വൃത്തത്തിന്റെ ആരം കണ്ടുപിടിക്കുക.
(c) വൃത്തത്തിന്റെ സമവാക്വം എഴുതുക.
Answer:
(a) AOB മട്ടത്രികോണം. വികർണ്ണത്തിന്റെ മധ്വബിന്ദു വാണ് പരിവൃത്തകേന്ദ്രം. അത് (4, 3)
(b) പരിവൃത്ത ആരം 5
(c) (x – 4)2 + (y – 3)2 = 52
x2 + y2 – 8x – 6y = 0

Question 25.
Kerala SSLC Maths Question Paper March 2023 Malayalam Medium Q25
O കേന്ദ്രമായ വൃത്തത്തിലേക്കുള്ള രണ്ട് തൊടുവരകളാണ് PA യും PB യും ∠ACB = 105°.
ചുവടെ കൊടുത്തിരിക്കുന്ന കോണളവുകൾ കണക്കാ ക്കുക.
(a) ∠ADB = _______________
(b) ∠AOB = _______________
(c) ∠APB = _______________
(d) ∠ABP = _______________
(e) ∠ABO = _______________
Answer:
(a) ∠ADB = 180° – 105° = 75°
(b) ∠AOB = 2 × 75° = 150°
(c) ∠APB = 180° – 150° = 30°
(d) AB വരക്കുക. ∠ABP = ∠BDA = 75°
(e) ∠ABO = 90° – 75° = 15°

Question 26.
60 സെന്റിമീറ്റർ വ്യാസവും 60 സെന്റിമീറ്റർ ഉയരവുമുള്ള വൃത്തസ്തംഭാകൃതിയിലുള്ള രണ്ട് തടിക്കഷണങ്ങളുണ്ട്. ഒന്നിൽ നിന്നും പരമാവധി വലുപ്പമുള്ള ഒരു വൃത്തസ്തൂപി കയും മറ്റേതിൽ നിന്നും പരമാവധി വലുപ്പമുള്ള ഒരു ഗോളവും ചെത്തിയെടുക്കുന്നു.
(a) വൃത്തസ്തംഭത്തിന്റെ വ്യാപ്തം എന്ത്?
(b) വൃത്തസ്തൂപികയുടെ വ്യാപ്തം കാണുക.
(c) ഗോളത്തിന്റെ ആരമെന്ത്?
(d) ഗോളത്തിന്റെ വ്യാപ്തം കണക്കാക്കുക.
(e) വൃത്തസ്തൂപികയുടെയും ഗോളത്തിന്റെയും വ്യാപ്ത ങ്ങൾ തമ്മിലുള്ള അംശബന്ധം കാണുക.
Answer:
(a) π × 302 × 60 = 54000π cm3
(b) \(\frac{1}{3}\) × 54000π = 18000π cm3
(c) 30 സെ.മീ.
(d) \(\frac{1}{3}\) × π × 303 = 36000π
(e) 18000 : 36000 = 1 : 2

Question 27.
(a) ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ തുക കാണുക.
(b) 5, 9, 13, ….. എന്ന സമാന്തരശ്രേണിയുടെ ബീജഗണിതം എഴുതുക.
(c) 5, 9, 13, … എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളുടെ തുക കാണുക.
Answer:
(a) \(\frac{20 \times 21}{2}\) = 210
(b) 4n + 1
(c) 4 × 210 + 20 = 860

Kerala SSLC Maths Question Paper March 2023 Malayalam Medium

Question 28.
ഒരു കുട്ടി ഒരു ടെലിഫോൺ ടവറിന്റെ മുകളറ്റം തറയിൽ നിന്നും 80 മേൽക്കോണിൽ കാണുന്നു. 20 മീറ്റർ നേരെ പുറകിലേക്ക് നടന്നശേഷം കുട്ടി ടവറിന്റെ മുകളറ്റം 40 മേൽക്കോണിലാണ് കണ്ടത്.
(a) ഏകദേശ ചിത്രം വരക്കുക.
(b) ടവറിന്റെ ഉയരം കാണക്കാക്കുക.
[sin 40° = 0.64; cos 40° = 0.77; tan 40° = 0.84; sin 80° = 0.98; cos 80° = 0.17; tan 80° = 5.7]
Answer:
(a) ചിത്രം
Kerala SSLC Maths Question Paper March 2023 Malayalam Medium Q28
(b) sin 80° = \(\frac{\mathrm{h}}{20}\)
h = 20 × 0.98 = 19.6 മീറ്റർ

Question 29.
ഒരു ചതുർഭുജത്തിന്റെ എതിർമൂലകൾ യോജിപ്പിക്കുന്ന വര കളാണല്ലോ വികർണങ്ങൾ. ബഹുഭുജങ്ങളുടെ വികർണ ങ്ങളോ?
ഒരു മൂലയിൽ നിന്നും തൊട്ടടുത്ത രണ്ട് മൂലകളിലേക്കുള്ള വരകൾ വികർണങ്ങളാകില്ല. അവ വശങ്ങളാകും. മറ്റെല്ലാ മൂലകളിലേക്കുമുള്ള വരകൾ വികർണങ്ങളായിരിക്കും. ചതുർഭുജത്തിന്റെ ഒരു മൂലയിൽ നിന്നും ഒരേയൊരു വികർണമോ വരക്കാൻ പറ്റൂ. 4 മൂലകളിൽനിന്നും ഇതു പോലെ വരച്ചാൽ 4 എണ്ണം കിട്ടും. പക്ഷേ രണ്ടെണ്ണം ആവർത്തനമാണ്.
പഞ്ചഭുജത്തിലായാലോ?
ഒരു മൂലയിൽ നിന്നും 2 വികർണങ്ങൾ വരക്കാം.
ആകെ 5 × 2 = 10
പക്ഷെ 5 എണ്ണം ആവർത്തിക്കുന്നതിനാൽ പകുതിയെടു ക്കണം.
ആകെ വികർണങ്ങളുടെ എണ്ണം = \(\frac{5 \times 2}{2}\) = 5
ചുവടെ കൊടുത്ത പട്ടികയിലെ വിട്ടഭാഗം എഴുതുക.
Kerala SSLC Maths Question Paper March 2023 Malayalam Medium Q29
Answer:
(a) സപ്തഭുജം → 7 → 4 → 14
(b) അഷ്ടഭുജം → 10 → 7 → 35
(c) വശങ്ങളുള്ള ബഹുഭുജം → n → n – 3 → \(\frac{n(n-3)}{2}\)

Kerala SSLC Maths Question Paper March 2024 Malayalam Medium

Students can read Kerala SSLC Maths Question Paper March 2024 with Answers Malayalam Medium and Kerala SSLC Maths Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Maths Question Paper March 2024 Malayalam Medium

Time: 2½ Hours
Total Score: 80

നിർദ്ദേശങ്ങൾ :

  • ഓരോ ചോദ്യവും വായിച്ചു മനസ്സിലാക്കിയതിനുശേഷം ഉത്തരം എഴുതുക.
  • ഉത്തരങ്ങൾക്ക് ആവശ്യമുള്ളിടത്ത് വിശദീകരണങ്ങൾ നൽകണം.
  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • ചോദ്യങ്ങളിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം √2, √3, π മുതലായ അഭിന്നകങ്ങളുടെ ഏകദേശ വിലകൾ ഉപയോഗിച്ച് ലഘൂകരിച്ചാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (3 × 2 = 6)

Question 1.
ചിത്രത്തിൽ AB വ്വാസമായി ഒരു വൃത്തം വരച്ചാൽ P, Q എന്നീ ബിന്ദുക്കൾ വൃത്തത്തിനകത്തോ, പുറത്തോ, വൃത്തത്തിലോ എന്ന് കണ്ടുപിടിക്കുക.
Kerala SSLC Maths Question Paper March 2024 Malayalam Medium Q1
Answer:
∠APB = 110° > 90°
അതുകൊണ്ട്, P എന്ന ബിന്ദു വൃത്തത്തിന് അക ത്താണ്.
∠AQB = 80° < 90°
അതുകൊണ്ട്, Q എന്ന ബിന്ദു വൃത്തത്തിന് പുറ ത്താണ്.

Question 2.
ഏഴ് കുട്ടികളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗ്രാം,ഡെസിലിറ്ററിൽ ചുവടെ കൊടുത്തിരി ക്കുന്നു:
12.9, 12.0, 12.6, 12.5, 14.1, 13.7, 13.4
ഹീമോഗ്ലോബിൻ അളവിന്റെ മധ്യമം കണക്കാക്കുക.
Answer:
തന്നിരിക്കുന്ന അളവുകളെ ആരോഹണക്രമത്തിൽ എഴുതിയാൽ
12.0, 12.5, 12.6, 12.9, 13.4, 13.7, 14.1
ഇതിന്റെ മധ്യത്തിൽ വരുന്ന അളവ് 12.9 ആണ്.
∴ മധ്യമം = 12.9

Question 3.
വശങ്ങൾ 1 സെന്റിമീറ്റർ, 2 സെന്റിമീറ്റർ 3 സെന്റിമീറ്റർ എന്നിങ്ങനെയുള്ള സമചതുരങ്ങളുടെ ചുറ്റളവുകൾ സമാന്തരശ്രേണിയിലാണ്.
(a) സമാന്തരശ്രേണി എഴുതുക.
(b) ഈ ശ്രേണിയുടെ പൊതുവ്യത്യാസം എന്ത്?
Answer:
(a) വശങ്ങൾ = 1 cm, 2 cm, 3 cm,……
ചുറ്റളവ് = 4, 8, 12,……

(b) പൊതുവ്യത്യാസം = 4

Question 4.
5 സെന്റിമീറ്റർ വശമഉള്ള ഒരു സമചതുരത്തിൽ ചിത്ര ത്തിൽ കാണിച്ചതുപോലെ ചതുരാകൃതിയിലുള്ള ഒരു ഭാഗം ഷേഡ് ചെയ്തിരിക്കുന്നു. ഈ സമചതുരത്തിൽ കണ്ണടച്ച് ഒരു കുത്തിട്ടാൽ, ഷേഡ് ചെയ്ത ഭാഗത്താകാ നുള്ള സാധ്യതയെന്ത്?
Kerala SSLC Maths Question Paper March 2024 Malayalam Medium Q4
Answer:
സമചതുരത്തിന്റെ പരപ്പളവ് = 52 = 25 cm2
ഷേഡ് ചെയ്ത ചതുരത്തിന്റെ പരപ്പളവ് = 5 × 2 = 10 cm2
∴ സാധ്യത = \(\frac{10}{25}=\frac{2}{5}\)

5 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 3 സ്കോർ വീതം. (4 × 3 = 12)

Question 5.
സൂചകാക്ഷങ്ങൾ വരച്ച് A(0, 0), B(2, 3), C(4, 0) എന്നീ ബിന്ദുക്കൾ അടയാളപ്പെടുത്തുക B യിൽ നിന്ന് AC യിലേക്കുള്ള ലംബദൂരം കാണുക.
Answer:
Kerala SSLC Maths Question Paper March 2024 Malayalam Medium Q5
B- യിൽ നിന്ന് AC യിലേക്കുള്ള ലംബദൂരം = 3

Question 6.
അജയന് രേണുകയേക്കാൾ പത്തു വയസ്സ് കൂടുതലാ ണ്. അവരുടെ വയസ്സുകളുടെ ഗുണനഫലം 144 ആണ്.
(a) രേണുകയുടെ വയസ്സ് x എന്നെടുത്താൽ, അ യന്റെ വയസ്സ് x ഉൾപ്പെടുത്തക്കവിധം എഴുതുക.
(b) രേണുകയുടെയും അജയന്റെയും വയസ്സുകൾ കണ്ടെത്തുക.
Answer:
(a) അജയന്റെ വയസ്സ് = x + 10

(b) അജയന്റെയും രേണുകയുടെയും വയസ്സിന്റെ ഗുണനഫലം = 144
∴ x(x + 10) = 144
⇒ x2 + 10x = 144
⇒ x2 + 10x + 52 = 144 + 52
⇒ (x + 5)2 = 169 = 132
⇒ x + 5 = ±13
⇒ x = 8, -18
∴ രേണുകയുടെ വയസ്സ് = 8
അജയന്റെ വയസ്സ് = 8 + 10 = 18

Question 7.
വശങ്ങളുടെ അളവുകൾ 4 സെന്റിമീറ്ററും 3 സെന്റി മീറ്ററും ആയ ഒരു ചതുരം വരക്കുക. ഇതിന്റെ തുല പരപ്പളവുള്ള സമചതുരം വരക്കുക.
Answer:
Kerala SSLC Maths Question Paper March 2024 Malayalam Medium Q7

Question 8.
(3, 5), (6, 7), (9, 9) എന്നീ ബിന്ദുക്കൾ ഒരു വരയി ലാണെന്ന് തെളിയിക്കുക.
Answer:
A(3, 5), B(6, 7), C(9, 9)
AB യുടെ ചരിവ് = \(\frac{7-5}{6-3}=\frac{2}{3}\)
BC യുടെ ചരിവ് = \(\frac{9-7}{9-6}=\frac{2}{3}\)
ചരിവുകൾ തുല്യമായതിനാൽ A, B, C ഒരു വരയിലാണ്.

Question 9.
ഒരു സമാന്തരശ്രേണിയുടെ n-ാം പദം 4n + 1.
(a) ശ്രേണിയുടെ പൊതുവ്യത്യാസം എഴുതുക.
(b) ശ്രേണിയുടെ ഒന്നാം പദം എന്ത്?
(c) ഈ ശ്രേണിയുടെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എന്ത്?
Answer:
(a) n-ാം പദം, xn = 4n + 1
1-ാം പദം = 4 × 1 + 1 = 5
2-ാം പദം = 4 × 2 + 1 = 9
∴ പൊതുവ്യത്യാസം = 9 – 5 = 4

(b) ഒന്നാം പദം = 5

(c) ഈ ശ്രേണിയിലെ പദങ്ങൾ : 5, 9, 13, 17,…….
ഇവയെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം 1 ആണ്.

Question 10.
ചിത്രത്തിൽ AB, BC, CA എന്നിവ O കേന്ദ്രമായ വൃത്ത ത്തിന്റെ തൊടുവരകളാണ്. ഇവ വൃത്തത്തെ യഥാക്രമം P, Q, R എന്നീ ബിന്ദുക്കളിൽ തൊടുന്നു.
Kerala SSLC Maths Question Paper March 2024 Malayalam Medium Q10
(a) ∠QOR എത്ര?
(b) ത്രികോണം ABC യുടെ കോണുകൾ കണ്ടെത്തുക.
Answer:
(a) ∠POQ + ∠POR + ∠QOR = 360°
⇒ 110° + 100° + ∠QOR = 360°
⇒ 210° + ∠QOR = 360°
∴ ∠QOR = 360° – 210° = 150°

(b) ∠B + ∠POQ = 180°
⇒ ∠B = 180° – ∠POQ
⇒ ∠B = 180° – 110°
∴ ∠B = 70°
∠A + ∠POR = 180°
⇒ ∠A = 180° – ∠POR
⇒ ∠A =180° – 100°
∴ ∠A = 80°
∠C + ∠QOR = 180°
⇒ ∠C = 180° – ∠QOR
⇒ ∠C = 180° – 150°
∴ ∠C = 30°
∴ ∆ABC യുടെ കോണുകൾ 80°, 70°, 30°

11 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 4 സ്കോർ വീതം. (8 × 4 = 32)

Question 11.
1 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകൾ ഓരോന്നും ഓരോ കടലാസു കഷണങ്ങളിലെഴുതി, ഒരു പെട്ടിയി ലിട്ടട്ടുണ്ട്. ഇതിൽ നിന്നൊരു കടലാസെടുക്കണം. കടലാസിലെ സംഖ്യ :
(a) 4 ന്റെ ഗുണിതമാകാനുള്ള സാധ്യത എന്ത്?
(b) 6 ന്റെ ഗുണിതമാകാനുള്ള സാധ്യത എന്ത്?
(c) 4 ന്റെയും ന്റെയും ഗുണിതമാകാനുള്ള സാധ്യത എന്ത്?
Answer:
(a) 4 ന്റെ ഗുണിതങ്ങൾ
4, 8, 12, 16, 20, 24, 28, 32, 36, 40, 44, 48
സാധ്യത = \(\frac{12}{50}=\frac{6}{25}\)

(b) 6 ന്റെ ഗുണിതങ്ങൾ
6, 12, 18, 24, 30, 36, 42, 48
സാധ്യത = \(\frac{8}{50}=\frac{4}{25}\)

(c) 4 – ന്റെയും 6 – ന്റെയും ഗുണിതങ്ങൾ
12, 24, 36, 48
സാധ്യത = \(\frac{4}{50}=\frac{2}{25}\)

Question 12.
2.5 സെന്റിമീറ്റർ ആരമുള്ള ഒരു വൃത്തം വരച്ച്, വൃത്ത കേന്ദ്രത്തിൽ നിന്നും 6 സെന്റിമീറ്റർ അകലെ ഒരു ബിന്ദു അടയാളപ്പെടുത്തുക.
(a) ഈ ബിന്ദുവിൽ നിന്ന് വൃത്തത്തിലേക്ക് എത തൊടുവരകൾ വരക്കാം?
(b) ഈ ബിന്ദുവിൽ നിന്ന് വൃത്തത്തിലേക്കുള്ള തൊടു വരകൾ വരയ്ക്കുക
Answer:
(a) 2
(b)
Kerala SSLC Maths Question Paper March 2024 Malayalam Medium Q12

Question 13.
8, 14, 20,… എന്ന സമാന്തരശ്രേണി പരിഗണിക്കുക.
(a) ഈ ശ്രേണിയുടെ ഒരു പദമാണോ 25?
(b) 144 ഈ ശ്രേണിയുടെ ഒരു പദമാകുമോ എന്ന് പരി ശോധിക്കുക.
(c) ഈ ശ്രേണിയിൽ പൂർണവർഗങ്ങളൊന്നും ഇല്ല എന്ന് സമർത്ഥിക്കുക.
Answer:
(a) 8, 14, 20,……….
പൊതുവ്യത്യാസം = 6
ഈ ശ്രേണിയിലെ ഏതൊരു പദത്തെയും 6 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം 2 ആണ്.
25 നെ 6 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം 1 ആണ്
അതുകൊണ്ട് 25 ഈ ശ്രേണിയുടെ ഒരു പദമല്ല.

(b) 144 നെ 6 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം 0 ആണ്.
അതുകൊണ്ട് 144 ഈ ശ്രേണിയുടെ ഒരു പദമല്ല.

(c) പൂർണ്ണ വർഗങ്ങൾ : 1, 4, 9, 16, 25,……….
\(\frac{(6 n)^2}{6}\) – ന്റെ ശിഷ്ടം 0 ആണ്.
\(\frac{(6 n \pm 1)^2}{6}\) – ന്റെ ശിഷ്ടം 1 ആണ്.
\(\frac{(6 n \pm 2)^2}{6}\) – ന്റെ ശിഷ്ടം 4 ആണ്.
ഇങ്ങനെ തുടർന്നാൽ, ശിഷ്ടം ഒരിക്കലും 2 ലഭി ക്കില്ല. അതുകൊണ്ട് ഈ ശ്രേണിയിൽ പൂർണവർഗ ങ്ങളൊന്നും ഇല്ല.

Question 14.
A(2, 3), B(8, 5) C(4, 7) എന്നിവ ഒരു ത്രികോണ ത്തിന്റെ മൂലകളാണ്. P, Q എന്നിവ യഥാക്രമം AB, BC എന്നിവയുടെ മധ്യബിന്ദുക്കളാണ്.
(a) P, Q എന്നിവയുടെ സൂചക സംഖ്യകൾ കണക്കാ ക്കുക.
(b) P, Q ഇവ തമ്മിലുള്ള അകലം കാണുക.
Answer:
(a) ‘P’ AB- യുടെ മധ്യബിന്ദുവാണ്
∴ P = \(\left(\frac{2+8}{2}, \frac{3+5}{2}\right)\) = (5, 4)
‘Q’ BC- യുടെ മധ്യബിന്ദുവാണ്
∴ Q = \(\left(\frac{8+4}{2}, \frac{5+7}{2}\right)\) = (6, 6)

(b) P, Q തമ്മിലുള്ള അകലം = \(\sqrt{(6-5)^2+(6-4)^2}\)
= \(\sqrt{1^2+2^2}\)
= √5

Question 15.
ആരം 15 സെന്റിമീറ്ററായ ഒരു വൃത്തത്തിൽ നിന്ന് 120° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടിയെടുത്തു. അത് വളച്ച് ഒരു വൃത്തസ്തൂപിക ഉണ്ടാക്കുന്നു.
(a) ഇതിന്റെ ചരിവുയരം എത്രയാണ്?
(b) സ്തൂപികയുടെ പാദത്തിന്റെ ആരം കണ്ടെത്തുക.
(c) ഇതിന്റെ വക്രതല പരപ്പളവ് കണക്കാക്കുക.
Answer:
(a) വൃത്തത്തിന്റെ ആരവും വൃത്തസ്തൂപികയുടെ ചരി വയരവും തുല്യമാണ്.
ചരിവുയരം = 15 സെ.മീ

(b) l = 15 സെ.മീ
കേന്ദ്രകോൺ, x = 120°
\(\frac{r}{l}=\frac{x}{360}\)
⇒ \(\frac{r}{15}=\frac{120}{360}\)
⇒ r = \(\frac{120 \times 15}{360}\)
⇒ r = 5 cm

(c) വക്രതല പരപ്പളവ് = πrl
= π × 5 × 15
= 75π വ സെ.മീ

Question 16.
ഒരു ചതുരത്തിന്റെ വികർണത്തിന്റെ നീളം 9 സെന്റിമീ റ്റർ. ഈ വികർണം ചതുരത്തിന്റെ ഒരു വശവുമായു ണ്ടാക്കുന്ന കോണിന്റെ അളവ് 49°. ചതുരത്തിന്റെ വശ ങ്ങളുടെ നീളങ്ങൾ കണ്ടെത്തുക.
Kerala SSLC Maths Question Paper March 2024 Malayalam Medium Q16
(sin 49°= 0.75, cos 49° = 0.66)
Answer:
16. sin 49° = \(\frac{Q R}{P R}\)
⇒ 0.75 = \(\frac{Q R}{9}\)
⇒ QR = 9 × 0.75 = 6.75 സെ.മീ
cos 49° = \(\frac{P Q}{P R}\)
⇒ 0.66 = \(\frac{P Q}{9}\)
⇒ PQ = 9 × 0.66 = 5.94 സെ.മീ

Question 17.
ചിത്രത്തിൽ കൊടുത്തിരിക്കുന്നതുപോലെ ABCDEF ആധാരബിന്ദു കേന്ദ്രമായ ഒരു സമഷഡ്ഭുജമാണ്. A എന്ന ബിന്ദുവിന്റെ സൂചക സംഖ്യകൾ (4, 0) ആകുന്നു.
Kerala SSLC Maths Question Paper March 2024 Malayalam Medium Q17
(a) D യുടെ സൂചകസംഖ്യകൾ എഴുതുക.
(b) BG യുടെ നീളം കണ്ടെത്തുക.
(c) B, E എന്നിവയുടെ സൂചകസംഖ്യകൾ എഴുതുക.
Answer:
(a) D = (-4, 0)

(b)
Kerala SSLC Maths Question Paper March 2024 Malayalam Medium Q17.1
Since ABCDEF is a regular hexagon, each angle is 120°.
∴ ∠OAB = 60° Also ∠AOB = 60°
Consider ΔBOG, ∠GOB = 60°
∠BGO = 90°
∴ ∠GBO = 30°
So, the sides are in the ratio 1 : √3 : 2
⇒ BG = 2√3

(c) B(2, 2√3), E(-2, -2√3)

Question 18.
ഒരു സംഖ്യയുടെ വർഗം ആ സംഖ്യയോട് 12 കൂട്ടിയ തിന് തുല്യമാണ്. ഏതാണ് ആ സംഖ്യ?
Answer:
സംഖ്യയെ ‘x’ എന്ന് എടുക്കുക.
x2 = x + 12
⇒ x2 – x – 12 = 0
⇒ (x – 4)(x + 3) = 0
⇒ x = 4, -3
∴ സംഖ്യ = 4 അല്ലെങ്കിൽ = 3

Question 19.
p(x) = x2 – 5x + 6 എന്ന ബഹുപദം പരിഗണിക്കുക.
(a) p(x) നെ രണ്ടു ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതുക.
(b) p(x) = 0 എന്ന സമവാക്യത്തിന്റെ പരിഹാര ങ്ങൾ കണ്ടെത്തുക.
Answer:
(a) P(x) = x2 – 5x + 6
x2 – 5x + 6 = (x – a)(x – b)
⇒ x2 – 5x + 6 = x2 – (a + b)x + ab
⇒ a + b = 5, ab = 6
⇒ a = 2, b = 3
∴ x2 – 5x + 6 = (x – 2)(x – 3)

(b) P(x) = 0
⇒ x2 – 5x + 6 = 0
⇒ (x – 2)(x – 3) = 0
⇒ x = 2 അല്ലെങ്കിൽ x = 3
∴ P(x) = 0 എന്ന സമവാക്യത്തിന്റെ
പരിഹാരങ്ങൾ = 2, 3

Question 20.
രണ്ടു അർദ്ധഗോളങ്ങളുടെ വ്യാസങ്ങൾ തമ്മിലുള്ള അംശബന്ധം 5 : 3 ആകുന്നു.
(a) അവയുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധ മെന്ത്?
(b) അവയുടെ ഉപരിതല പരപ്പളവുകളുടെ അംശ ബന്ധം കണ്ടെത്തുക.
(c) ആദ്യത്തെ അർദ്ധഗോളത്തിന്റെ ഉപരിതല പരപ്പളവ് 100 ചതുരശ്ര സെന്റിമീറ്റർ ആണെങ്കിൽ, രണ്ടാ മത്തെ അർദ്ധഗോളത്തിന്റെ ഉപരിതല പരപ്പളവ് കണ്ടുപിടിക്കുക.
Answer:
(a) വ്യാസങ്ങൾ തമ്മിലുളള അംശബന്ധം = 5 : 3
∴ ആരങ്ങൾ തമ്മിലുള്ള അംശബന്ധം = 5 : 3

(b) അർദ്ധ ഗോളത്തിന്റെ ഉപരിതല പരപ്പളവ് = 3πr2
\(\frac{3 \pi r_1^2}{3 \pi r_2^2}=\frac{r_1^2}{r_2^2}=\left(\frac{r_1}{r_2}\right)^2=\left(\frac{5}{3}\right)^2=\frac{25}{9}\)
∴ ഉപരിതല പരപ്പളവുകളുടെ അംശബന്ധം = 25 : 9

(c) ആദ്യത്തെ അർദ്ധഗോളത്തിന്റെ ഉപരിതല പരപ്പളവ് = 100 വ സെ.മീ
ഉപരിതല പരപ്പളവുകളുടെ അംശബന്ധം = 25 : 9
രണ്ടാമത്തെ അർദ്ധഗോളത്തിന്റെ ഉപരിതല പരപ്പളവ്
\(\frac{25}{9}=\frac{100}{x}\)
⇒ x = \(\frac{100 \times 9}{25}\) = 36 വ സെ.മീ

Question 21.
ചിത്രത്തിൽ, ചാപം AXB യുടെ കേന്ദ്ര കോണിന്റെ അളവ് 110° ചാപം CYD യുടെ കേന്ദ്ര കോണിന്റെ അളവ് 80°. ത്രികോണം APD യുടെ കോണുകളുടെ അളവുകൾ കണ്ടെത്തുക.
Kerala SSLC Maths Question Paper March 2024 Malayalam Medium Q21
Answer:
ചാപം A × B യുടെ കേന്ദ്ര കോൺ 110° ആണ്.
∴ ∠ADB = 55°
ചാപം CYD യുടെ കേന്ദ്ര കോൺ 80° ആണ്.
∴ ∠DAC = 40°
∆APD, ∠ADB = 55°
∠DAC = 40°
∴ ∠APD = 180° – (55° + 40°)
∠APD = 180° – 95°
∠APD = 85°

22 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യ ത്തിനും 5 സ്കോർ വീതം. (6 × 5 = 30)

Question 22.
വശങ്ങളുടെ നീളങ്ങൾ 5 സെന്റിമീറ്റർ, 6 സെന്റിമീറ്റർ, 7 സെന്റിമീറ്റർ ആയ ത്രികോണം വരച്ച്, അതിന്റെ അന്തർവൃത്തം വരയ്ക്കുക. അന്തർവൃത്തത്തിന്റെ ആരം അളന്നെഴുതുക.
Answer:
Kerala SSLC Maths Question Paper March 2024 Malayalam Medium Q22
അന്തർത്ത ആരം = 1.6 cm

Question 23.
ഒരു സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം പ്രായ മനുസരിച്ച് പട്ടികപ്പെടുത്തിയതാണ് ചുവടെ കാണിച്ചി രിക്കുന്നത് :

പ്രായം തൊഴിലാളികളുടെ എണ്ണം
20 – 30 9
30 – 40 10
40 – 50 8
50 – 60 5
60 – 70 1

(a) പ്രായത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ ക്രമീകരിച്ചാൽ എത്രാമത്തെ തൊഴിലാളിയുടെ പ്രായമാണ് മധ്യമ പ്രായമെന്ന് എടുക്കുന്നത്?
(b) തൊഴിലാളികളുടെ മധ്യമ പ്രായം കണക്കാക്കുക.
Answer:
(a) ആകെ തൊഴിലാളികളുടെ എണ്ണം = 33
മാധ്യമം = \(\frac{33+1}{2}\) = 17-ാമത്തെ തൊഴിലാളിയുടെ പ്രായം
(b)

പ്രായം എണ്ണം പ്രായം
20 – 30 9 30-ൽ താഴെ 9
30 – 40 10 40-ൽ താഴെ 19
40 – 50 8 50-ൽ താഴെ 27
50 – 60 5 60-ൽ താഴെ 32
60 – 70 1 70-ൽ താഴെ 33
ആകെ 33

d = \(\frac{40-30}{10}\) = 1
10-ാമത്തെ തൊഴിലാളിയുടെ പ്രായം = \(\frac{30+31}{2}\) = 30.5
∴ 17-ാമത്തെ തൊഴിലാളിയുടെ പ്രായം = 30.5 + 7 × 1 = 37.5
∴ മധ്യമം = 37.5

Question 24.
ഒരു ഗോപുരത്തിന്റെ ചുവട്ടിൽ നിന്ന് 100 മീറ്റർ അക ലെയുള്ള ഒരു ബിന്ദുവിൽ നിന്ന് ഗോപുരത്തിന്റെ മുക ളറ്റം 45° മേൽക്കോണിൽ കാണുന്നു. ഗോപുരത്തിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ, അതിന്റെ മറുവശ ത്തുള്ള ഒരു കാർ 25° കീഴ്ക്കോണിൽ കണ്ടു.
(a) മുകളിൽ തന്നിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒരു ഏകദേശ ചിത്രം വരയ്ക്കുക.
(b) ഗോപുരത്തിന്റെ ഉയരം കണക്കാക്കുക.
(c) ഗോപുരത്തിൽനിന്നും കാറിലേക്കുള്ള ദൂരം എത്ര യെന്നു കണ്ടെത്തുക.
(sin 65° = 0.91, cos 65° = 0.42, tan 65° = 2.14)
Answer:
(a)
Kerala SSLC Maths Question Paper March 2024 Malayalam Medium Q24
(b) tan 45° = \(\frac{A C}{B C}\)
⇒ 1 = \(\frac{A C}{100}\)
⇒ AC = 100
∴ ഗോപുരത്തിന്റെ ഉയരം = 100 മീ.

(c) tan 65° = \(\frac{C D}{A C}\)
⇒ 2.14 = \(\frac{C D}{100}\)
⇒ CD = 100 × 2.14 = 214
ഗോപുരത്തിൽ നിന്നും കാറിലേക്കുള്ള ദൂരം = 214 മീ.

Question 25.
ഒരു സമാന്തരശ്രേണിയുടെ മൂന്നാം പദം 26 ഉം എട്ടാം പദം 61 ഉം ആകുന്നു.
(a) ശ്രേണിയുടെ പൊതുവ്യത്യാസം കണ്ടെത്തുക.
(b) ഈ ശ്രേണിയുടെ ഒന്നാം പദമെന്ത്?
(c) ശ്രേണിയുടെ ബീജഗണിത രൂപം എഴുതിക
(d) ഈ ശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളുടെ തുക കണക്കാക്കുക.
Answer:
(a) 3-ാം പദം = 26
8-ാം പദം = 61
Kerala SSLC Maths Question Paper March 2024 Malayalam Medium Q25

= \(\frac{61-26}{8-3}\)
= 5

(b) ഒന്നാം പദം = 3-ാം പദം – 2d
= 26 – 2 × 7
= 26 – 14
= 12

(c) ബീജഗണിത രൂപം = dn + (f – d)
= 7n + (12 – 7)
= 7n + 5

(d) ആദ്യത്തെ 15 പദങ്ങളുടെ തുക
Sn = \(\frac{n}{2}\)[2f + (n – 1)d]
S15 = \(\frac{15}{2}\)[2 × 12 + (15 – 1)7]
= \(\frac{15}{2}\)[24 + 98]
= \(\frac{15}{2}\) × 122
= 915

Question 26.
ഷീറ്റ് കൊണ്ടുണ്ടാക്കിയ സമചതുര സ്തൂപികാകൃതിയി ലുള്ള അടപ്പില്ലാത്ത ഒരു പാത്രത്തിന്റെ പാദചുറ്റളവ് 80 സെന്റിമീറ്ററും, ചരിവുയരം 26 സെന്റിമീറ്ററുമാണ്.
(a) ഇതുണ്ടാക്കാൻ ആവശ്യമായ ഷീറ്റിന്റെ പരപ്പളവ് കാണുക.
(b) പാത്രത്തിന്റെ ഉയരം എന്ത്?
(c) പാത്രത്തിന്റെ ഉളളവ് ലിറ്ററിൽ കണക്കാക്കുക.
Answer:
(a) പാദ ചുറ്റളവ് = 80 സെ.മീ.
∴ 4a = 80
a = 20 സെ.മീ.
ചരിവുയരം l = 26 സെ.മീ.
∴ പാർശ്വമുഖ പരപ്പളവ് = 2al
= 2 × 20 × 26
= 1040 പ.സെ.മീ.
∴ ഇതുണ്ടാക്കാൻ ആവശ്യമായ ഷീറ്റിന്റെ പരപ്പളവ് = 1040 പ.സെ.മീ.

(b) പാത്രത്തിന്റെ ഉയരം
Kerala SSLC Maths Question Paper March 2024 Malayalam Medium Q26

(c) പാത്രത്തിന്റെ ഉള്ളളവ്,
V = \(\frac{1}{3} a^2 h\)
= \(\frac{1}{3}\) × 202 × 24
= 3200 ഘന സെ.മീ.
= \(\frac{3200}{1000}\)
= 3.2 മീ

Question 27.
AB വ്യാസമായ അർദ്ധവൃത്തത്തിലെ ബിന്ദുക്കളാണ് C, D. ∠BDC=125°. AB മാണ് CD. ചുവടെ കൊടുത്തിരിക്കുന്ന കോണളവു കൾ കണക്കാക്കുക.
Kerala SSLC Maths Question Paper March 2024 Malayalam Medium Q27
(a) ∠BAC
(b) ∠ACB
(c) ∠ACD
(d) ∠ABD
Answer:
(a) ∠BDC + ∠BAC = 180°
125° + ∠BAC = 180°
∠BAC = 180° – 125° = 55°

(b) ∠ACB = 90°

(c) ΔACB, ∠BAC = 55°
∠ACB = 90°
∠ABC = 180° – (55° + 90°) = 35°
AB യ്ക്ക് സമാന്തരമാണ് CD
∴ ∠BCD = 35°
∴ ∠ACD = ∠ACB + ∠BCD
= 90° + 35°
= 125°

(d) ∆BCD, ∠BCD = 35°
∠CDB = 125°
∴ ∠CBD = 180° – (125° + 35°)
= 180° – 160°
= 20°
∴ ∠ABD = ∠ABC + ∠CBD
= 35° + 20°
= 55°

Question 28.
ഒരു വരയുടെ സമവാക്യം 2x – y – 2 = 0 ആകുന്നു.
(a) (3, 4) എന്ന ബിന്ദു ഈ വരയിലാണോ എന്ന് പരി ശോധിക്കുക.
(b) ഈ വര് x – അക്ഷത്തേയും y – അക്ഷത്തേയും മുറിച്ചുകടക്കുന്ന ബിന്ദുക്കളുടെ സൂചകസംഖ്യ കൾ കണക്കാക്കുക.
Answer:
(a) വരയുടെ സമവാക്യം 2x – y – 2 = 0 …….(1)
x = 3, y = 4 (1)-ൽ ഇട്ടുകൊടുക്കുക
2 × 3 – 4 – 2 = 6 – 4 – 2 = 0
∴ (3, 4) ഈ വരയിലാണ്.

(b) x അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യ (x, 0) ആണ്. 2x – y – 2 = 0
എന്ന സമവാക്യത്തിൽ y = 0 ഇട്ടുകൊടുത്താൽ
2x – 0 – 2 = 0
⇒ 2x = 2
⇒ x = 1
∴ (1, 0) ആണ് x അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദു.
y അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദുവിന്റെ സൂച കസംഖ്യ (0, y) ആണ്.
2x – y – 2 = 0 pm സമവാക്യത്തിൽ x = 0 ഇട്ടു കൊടുത്താൽ
2 × 0 – y – 2 = 0
⇒ y = -2
∴ (0, 2) ആണ് y അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദു.

Question 29.
2, 6, 18, 54,… എന്ന ശ്രേണി പരിഗണിക്കുക.
ഇതിന്റെ ആദ്യപദം = 2
രണ്ടാമത്തെ പദം = 2 × 3 = 6
മൂന്നാമത്തെ പദം = 6 × 3 = 18
നാലാമത്തെ പദം =18 × 3 = 54 എന്നിങ്ങനെ.
പൂജ്യമല്ലാത്ത ഒരു സംഖ്യയിൽ തുടങ്ങി, തുടർന്ന് വരുന്ന ഓരോ പദവും അതിന്റെ മുമ്പത്തെ പദത്തെ പൂജ്യമ ല്ലാത്ത ഒരു നിശ്ചിതസംഖ്യ കൊണ്ട് ഗുണിച്ചുകിട്ടുന്ന ശ്രേണികളെയാണ് സമഗുണിതശ്രേണികൾ (geometric sequences) എന്ന് പറയുന്നത്. ഇതിൽ ഓരോ പദ ത്തെയും ഗുണിക്കുന്ന നിശ്ചിതസംഖ്യയെ ശ്രേണിയുടെ പൊതുഗുണകം എന്ന് പറയുന്നു. അപ്പോൾ, മുകളിൽ കൊടുത്ത 2, 6, 18, 54…. എന്ന സമഗുണിത ശ്രേണി യുടെ ആദ്യപദം 2 ഉം പൊതുഗുണകം 3 ഉം ആകുന്നു.
(a) ഒരു സമഗുണിത ശ്രേണിയുടെ ആദ്യപദം 3 ഉം, പൊതുഗുണകം 2 ഉം ആയാൽ ശ്രേണിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പദങ്ങൾ കണ്ടു പിടിക്കുക.
(b) ചുവടെ കൊടുത്തിരിക്കുന്നവയിൽ സമഗുണിത ശ്രേണി ആകാവുന്നത് ഏത്?
(i) 2, 4, 6, 8,…..
(ii) 2, 4, 8, 16,….
(iii) 1, 4, 9, 16,….
(c) 5, 20, 80, 320, ….. എന്ന സമഗുണിത ശ്രേണി യുടെ പൊതുഗുണകം കണ്ടെത്തുക.
(d) 3, 9, 27…. എന്ന സമഗുണിത ശ്രേണിയുടെ അടുത്ത പദം എഴുതുക.
Answer:
(a) രണ്ടാമത്തെ പദം = 3 × 2 = 6
മൂന്നാമത്തെ പദം = 6 × 2 = 12

(b) (ii) 2, 4, 8, 16,…. സമഗുണിത ശ്രേണിയാണ്,
പൊതുഗുണകം = 2

(c) 5, 20, 80, 320,……
പൊതുഗുണകം = 4

(d) 3, 9, 27,………
പൊതുഗുണകം = 3
അടുത്ത പദം = 27 × 3 = 81

Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Board Model Paper March 2020 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആണം ചെയ്യുന്നതിനും ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, നായയം എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതുക. (1 × 4 = 4)

Question 1.
കവികളായവരെല്ലാം നാട്ടിൻപുറത്തെ ഏതെങ്കിലും ‘കൊതിയ സമാ ജത്തിൽ അംഗങ്ങൾ ആയിരുന്നിരിക്കണം’ (കൊച്ചു ചക്കരച്ചി)
എ.പി. ഉദയഭാനുവിന്റെ നിഗമനത്തിന്റെ അടിസ്ഥാനം എന്ത്?

  • നാട്ടിലെല്ലാം കൊതി സമാജമുണ്ട്.
  • കവികൾ മാങ്ങാക്കൊതിയുള്ളവരാണ്.
  • മാവിനെക്കുറിച്ച് മാധുര്യമൂറുന്ന കവിതകൾ ധാരാളമുണ്ട്.
  • മാങ്ങാപ്രിയർക്കേ കവിതയെഴുതാൻ കഴിയുകയുള്ളൂ.

Answer:
മാവിനെക്കുറിച്ച് മാധുര്യമൂറുന്ന കവിതകൾ ധാരാളമുണ്ട്.

Question 2.
പിഞ്ഞാണവർണം-ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ?

  • പിഞ്ഞാണവും വർണവും
  • പിഞ്ഞാണത്തിന്റെ വർണം
  • പിഞ്ഞാണം പോലുള്ള വരണം
  • പിഞ്ഞാണത്തിലെ വർണം

Answer:
പിഞ്ഞാണത്തിന്റെ വർണം

Question 3.
“നമ്മളോർത്താലുമില്ലെങ്കിലും കാവലായ്
പിമ്പേ പറക്കും കുളിർമ്മ രക്തത്തിലെ-
ചൂടായി നിൽക്കുന്ന തന്മയും താളവും” (അമ്മയുടെ എഴുത്തുകൾ)
വരികളിലെ സൂചനയെന്ത്?

  • അമ്മ കുളിർമ്മയുള്ളതാണ്.
  • അമ്മ പിമ്പേ പറക്കുന്നു
  • അമ്മയെ മറക്കരുത്
  • മാതൃശക്തി നമ്മളെ കാത്തുപോരുന്നു

Answer:
മാതൃശക്തി നമ്മളെ കാത്തുപോരുന്നു.

Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali)

Question 4.
“ചിരുത കൃതകൃതിയായി (രണ്ടിടങ്ങഴി)
ചിരുത കൃതകൃത്യയായത് എന്തുകൊണ്ട്?

  • കോരന് കഞ്ഞി ബാക്കി വച്ചത് കൊണ്ടത്
  • അച്ഛനെ തന്നാലാവും വിധം പരിചരിച്ചതിനാൽ
  • അച്ഛന്റെ സ്നേഹം അനുഭവിച്ചതിനാൽ;
  • വയറു നിറച്ച് ഭക്ഷണം കഴിച്ചതിനാൽ

Answer:
അച്ഛനെ തന്നാലാവുംവിധം പരിചരിച്ചതിനാൽ

Question 5.
ചിന്മുദ്ര-ശരിയായി പിരിച്ചെഴുതിയത് ഏത്?
(ചിത്ത് + മുദ്ര, ചിൻ + മുദ്ര, ചിദ് + മുദ്ര, ചിത്തം + മുദ്ര)
Answer:
ചിദ് + മുദ്ര

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതുക. (2 × 2 = 4)

Question 6.
ആശയവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളായി മാറ്റിയെഴുതുക. ഭാരതീയ വേദാന്തത്തിന്റെ പരമലക്ഷ്യമായ മോക്ഷം വ്യക്തിയെ മാത്രം സംബന്ധിക്കുന്ന ഉദാത്തീകൃതമായ ഒരു തരം സ്വാർത്ഥത തന്നെ യാകുന്നു.
Answer:
ഭാരതീയ വേദാന്തത്തിന്റെ പരമലക്ഷ്യമാണ് മോക്ഷം.
അത് വ്യക്തിയെ മാത്രം സംബന്ധിക്കുന്ന ഉദാത്തീകൃതമായ ഒരു തരം സ്വാർത്ഥത തന്നെയാകുന്നു.

Question 7.
ചുറ്റുപാടും നിരവധി ആളുകളുണ്ടായിരുന്നിട്ടും
പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. (പ്രണയം)
റേഡിയോ പണയം വച്ചതോടെ ചാക്കുണ്ണിയിലുണ്ടായ മാറ്റം രണ്ട് സൂചനകളായി എഴുതുക.
Answer:
അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി. ചക്രം ചവിട്ടു മ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാത മായൊരു പാട്ടിനുവേണ്ടി കാതോർത്തു.

Question 8.
നമ്മൾ വിദേശത്തു നിർമിച്ചൊരമ്മതൻ
ബിംബമിയാതിഥശാലയിൽ ശോദനം (അമ്മയുടെ എഴുത്തുകൾ)
പുതുതലമുറയുടെ മനോഭാവം വരികളിൽ പ്രകടമാവുന്നതെങ്ങനെ?
Answer:
അമ്മയുടെ എഴുത്തുകൾ എന്നതുകൊണ്ട് കവി അർഥമാ ക്കുന്നത് മാതൃഭാഷ തന്നെയാണ്. അമ്മയുടെ ചിന്മുദ എന്നാണ് എഴുത്തുകളെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മ യുടെ മുദ്രതന്നെയാണ് മാതൃഭാഷ. അത് മകനായി പകർന്നു നൽകുന്നതാണ്. ആധുനിക പരിഷ്ക്കാരത്തിന്റെ ചില്ലുപെട്ടിയിൽ മാതൃഭാ ഷയ്ക്ക് ഇടമില്ലാതായിരിക്കുന്നു. അതുകൊണ്ട് കാൽപ്പെട്ടി യിൽവച്ച് താഴിട്ട് പിന്നെലച്ചായ്പിൽ ഒളിച്ചുവയ്ക്കുകയാണ്. ഇതുതന്നെയാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ തലമുറയിൽനിന്ന് മാതൃഭാഷ ഒളിച്ചു പിടിക്കാൻ അതിനെ പിന്നിലെവിടെയെങ്കിലും ഒളിപ്പിക്കുകയാണ്. എന്നാൽ എന്തൊക്കെയാണ് മാതൃഭാഷ നമ്മോടു പറയുന്നത്. അത് സംസ്ക്കാരത്തിന്റെ കൈമാറലാണ്. അമ്മയുടെ വാത്സല്യവും ഉത്കണ്ഠയും സാരോപദേശങ്ങളും,

വേദനയും പ്രാർഥനയും നാമസങ്കീർത്തനവും നാട്ടുപുരാണങ്ങളും വീട്ടുവഴക്കുകളും ഊട്ടുത്സവങ്ങളും കൃഷിയനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഔഷധങ്ങളുമൊക്കെ ഉൾച്ചേ രുന്ന സംസ്ക്കാരം പകർന്നുതരുന്നത് അമ്മയാണ്, മാത ഭാഷയാണ്. ഇവയെല്ലാം ശബ്ദരൂപമായ് നാവിൽ ആദ്യ മായി ഇറ്റുന്ന തേനായി വീഴുന്നു. അതിനുമുമ്പുതന്നെ പൊക്കിളിലൂടെ തുടിക്കുന്നതും ആ ഭാഷ തന്നെയാണ്. ഓരോന്നും ഓരോ മൊഴിച്ചന്തത്തോടെയും അമ്മയാകുന്ന സത്യത്തിന്റെ ഈണത്തോടെയും താളത്തോടെയും അമ്മ യ്ക്കുമാത്രം പകരാൻ കഴിയുന്ന വെണ്മയോടെയുമാണ് നമ്മിൽ നിറയുന്നത്. ആ നേരിനെയാണ് നാം കാൽപ്പെട്ടി യിലാക്കി ആരും കാണാതിരിക്കാൻ പിന്നിലെച്ചായിൽ ഒളിക്കുന്നത്.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരം എഴുതുക. (5 × 4 = 20)

Question 9.
‘ഈ റേഡിയോ പാട്ടൊക്കെ ഇനിക്കത്ര പിട്ത്താ
മന്ഷ്യരെ മെനക്കെട്ത്താൻ ഓരോ ഏർപ്പാടോള്
ആ നേരം വല്ല പണീം എട്ത്താല് നാല് കാശ്ണ്ടാക്കാം.” (പ്രണയം)
ചെമ്പുമത്തായിയുടെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? സ്വാഭിപ്രായം കുറിക്കുക.
Answer:
ഈ കഥ ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്നമാണിത്. ഒരു മനുഷ്യന് ജീവിക്കാൻ പണം അഥവാ സമ്പത്ത് മാത്രം മതി യോ? പണം ഉണ്ടാക്കുക എന്നതാണോ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം? ജീവിക്കുവാൻ പണം ആവ ശ്വമായിരിക്കാം. എങ്കിലും അതിലുപരിയായി പല കാര്യ ങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് കല. അത് മനുഷ്യമന സ്സിനെ ഉന്നമിപ്പിക്കുന്നു. ആഹ്ലാദിപ്പിക്കുന്നു, ആശ്വസിപ്പി ക്കുന്നു. ചെമ്പുമത്തായി പണം പലിശയ്ക്കുകൊടുത്ത് പണം ഉണ്ടാ ക്കുന്നവനാണ്. അയാൾക്ക് അതാണ് പ്രധാനം. പാട്ടും സംഗീ തവുമൊന്നും അയാളുടെ ജീവിതചര്യയിൽ വരുന്നതേയില്ല. അതൊക്കെ നേരം കളയാനുള്ളവയാണെന്നാണ് അയാളുടെ വിശ്വാസം,

മക്കളോടുപോലും വാത്സല്യം കാണിക്കുന്നവനല്ല അയാൾ. അവരെയൊക്കെ തല്ലിവളർത്തണം എന്നാണ് വിശ്വാസം. മറ്റുള്ളവരോട് സംസാരിച്ചിരിക്കാനും അയാൾക്കു സമയമില്ല. ചെമ്പുമത്തായിയെപ്പോലെയുള്ള പലരെയും കാണാൻ കഴിയും. ജീവിതത്തിൽ വിശ്രമത്തിനും വിനോദത്തി നുമൊന്നും പ്രാധാന്യം നൽകാത്തവർ, അങ്ങനെയുള്ളവ രുടെ ജീവിതം വളരെ ഇടുങ്ങിയതായിരിക്കും. അതും ലമാകണമെങ്കിൽ ജീവിതത്തിലെ സുന്ദരങ്ങളാല കാണാനും ആിക്കാനും കഴിയണം. അതിനുള്ള മാർഗ ങ്ങളാണ് കലയും സാഹിത്യവും നൽകുന്ന നല്ല പാട്ടു കേൾക്കാനും ആസ്വദിക്കാനും കഴിയാത്ത മനുഷ്യമനസ്സാണ് എന്ന് പറയാൻ കഴിയില്ല. പാമ്പുപോലും സംഗീതം ആസ്വദിക്കുന്നു എന്നാണ് പറയുന്നത്. അതു കൊണ്ട് ചെമ്പുമത്തായിയുടെ മനോഭാവത്തിനോട് യോജി ക്കാൻ കഴിയില്ല തന്നെ.

Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali)

Question 10.
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി” (ശ്രീനാരായണ ഗുരു)
ശ്രീനാരായണഗുരുവിന്റെ ഈ ദർശനത്തിന്റെ സമകാലിക പ്രസക്തി പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി എന്ന്. സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്യാവശ്യമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാ രണം നടത്തിയപ്പോൾ എല്ലാമതങ്ങളുടെയും ആന്തരിക സത്തയെക്കുറിച്ചാണ്, അത് സമാനമായതാണ് എന്നാണ് ഗുരു പറഞ്ഞ്.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാ രായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും വില പോവുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാരി കവികസനത്തിന് ഉതകുന്നതുമാണ്. ഭൂമുഖത്തെ വികൃതമാ ക്കുന്ന സമസ്ത ജാതി മത വർഗഭേദങ്ങളും ഇല്ലാതായി കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥയാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാരാണ തിയിൽ വിഭിന്നങ്ങളായ മതങ്ങളും ഇല്ലാതാകും. അപ്പോൾപ്പിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്ര മേഖലയിൽ രൂപംപൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.

Question 11.
‘ഓണക്കാലത്തുണരും ഞാൻ തിരു-
വോണപ്പാട്ടുകളാണെൻ പാട്ടുകൾ’ (ഓണമുറ്റത്ത്)
കവിയുടെ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്നതെന്താണ്?
കവിതയിലെ ആശയങ്ങൾ കൂടി പരിഗണിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കേരളീയ സംസ്കാരം ആവിഷ്കരിക്കുന്നവയാണ് വൈലോ പിള്ളിയുടെ പല കവിതകളും. ‘ഓണമുറ്റത്ത്’ എന്ന കവി തയും വ്യത്യസ്തമല്ല. ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന പ്രകൃതിയെയാണ് കവി ആദ്യം അവതരിപ്പിക്കു ന്നതെങ്കിലും പ്രകൃതിയിലെ ഓരോ അംഗത്തിനും മാനുഷിക ഭാവം നൽകിയതിലൂടെ അത് കേരള സംസ്കാരത്തിന്റെ പ്രതി ഫലനമായി. അതിഥിയെ വരവേൽക്കാൻ കേരളീയർ ചെയ്യുന്ന കാര്യങ്ങളാണല്ലോ തുമ്പയും മുക്കുറ്റിയും നെയ്യാ മ്പലുകളും ഉഷസ്സുമൊക്കെ ചെയ്യുന്നത്. മലർക്കുട നിറച്ചു നിൽക്കുന്ന തുമ്പ, തിരികൾ തെറുത്ത് കൊളുത്താനുള്ള സമ യവും കാത്ത് ദീപക്കുറ്റി നാട്ടിയിരിക്കുന്ന മുക്കുറ്റി, പൊൽക്കി ഴിയെരിയുന്ന വെള്ളിത്താലവുമേന്തി നിരന്നു നിൽക്കുന്ന നെയ്യാമ്പലുകൾ, അരിയിട്ട് എതിരേൽക്കുന്ന നിലാവ്, ഓണ ക്കോടിയുടുത്ത് നാണത്തോടെ പരുങ്ങി നിൽക്കുന്ന ഉഷസ്സ് എല്ലാം തന്നെ കേരളീയ സംസ്കാരത്തിന്റെ ഭാവങ്ങൾ പ്രക ടമാക്കുന്നു. അതിഥിയെ കാലുകഴികിച്ച് മണി പീഠത്തിലിരു ത്താനാണ് കവി ആവശ്യപ്പെടുന്നത്. അപ്പോൾ കേരളീയ രീതി യിലുള്ള അതിഥി സ്വീകരണമായി.

തന്റെ കാവ്യപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും കാണാം ഈ സാംസ്കാരിക പാരമ്പര്യം. താൻ ഒരു പുള്ളുവനാണ് എന്നദ്ദേഹം പറയുന്നു. പുള്ളുവൻ പാട്ട് നമ്മുടെ സംസ്കാ രത്തിന്റെ ഭാഗമാണല്ലോ. ഇത്തരത്തിലുള്ള നാടൻപാട്ടുകളി ലൂടെയാണ് മലയാള കവിത തളിർത്തതും പൂവിട്ടതും. ആ പാരമ്പര്യം തന്നെയാണ് കവിയിലുമുള്ളത്. എന്നാലോ കവിത ചൊല്ലൽ ഒരു തൊഴിലായി കാണുന്നുമില്ല. പായും കുടയും നെയ്യുകയും മറ്റു കൈവേലകൾ എടുക്കുകയും ചെയ്യു കയും പാട്ടു കെട്ടുകയും ചെയ്യുമായിരുന്നു. അധ്വാനിക്കു ന്നവരുടെ ആയാസം കുറയ്ക്കാനാണ് പാട്ടുകൾ പാടിയിരു.

ഓണംതന്നെ കേരളീയരുടെ സംസ്കാരമാണല്ലോ. ഓണക്കാ ലത്ത് വീടുതോറും കയറി പാട്ടുകൾ പാടുകയും മറ്റു കല കൾ അവതരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യമാ യിരുന്നു. അങ്ങനെ ചെയ്യുന്ന കലാകാരന്മാർക്ക് അരിയും മറ്റു സാധനങ്ങളുമൊക്കെ നൽകിയിരുന്നു. ആ സംസ്കാര ത്തിൽ അഭിമാനം കൊള്ളുകയാണ് കവി. പരിഷ്കാരത്തിൽ അഭിരമിക്കുന്നവർക്ക് ഇതൊക്കെ പഴഞ്ചനാണെന്നു തോന്നാം. പക്ഷേ താൻ കാണുന്നത് മഹാബലിയുടെ സംസ്കാ രമാണ്. ഇങ്ങനെ നമ്മുടെ പാരമ്പര്യവും സംസ്കാരവും കവിയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതിനാൽ ബോധപൂർ മല്ലാതെ തന്നെ അതെല്ലാം വെളിപ്പെടുകയാണ്. അതുതന്നെയാണ് എം.എൻ. വിജയന്റെ നിരീക്ഷണത്തിലും കാണാൻ കഴിയുന്നത്.

Question 12.
“കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും.” (കൊച്ചു ചക്കരച്ചി)
അമ്മയെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്ന വികാരം എന്തായി രിക്കും? ഉപന്യാസം വിശകലനം ചെയ്ത് സ്വന്തം നിരീക്ഷണം കുറി ക്കുക.
Answer:
ലോകം തന്നെയാണ് തറവാടെന്നും ചെടികളും പുല്ലും പുഴു ക്കളുമെല്ലാം തന്റെ കുടുംബക്കാരാണ് എന്നുമുള്ളത് ഭാര തീയ ദർശനം തന്നെയാണ്. മഹാത്മാഗാന്ധിയെക്കുറിച്ചാണ് വള്ളത്തോൾ ഇങ്ങനെ പറയുന്നത്. അദ്ദേഹം ഭാരതീയ ചിന്ത കളെ മുറുകെപ്പിടിച്ച ആളായിരുന്നല്ലോ. ഇതേ ദർശനം തന്നെ യാണ് എ.പി.ഉദയഭാനു തന്റെ കൊച്ചു ചക്കരച്ചി എന്ന ലളി തോപന്യാസത്തിലും ആവിഷ്കരിക്കുന്നത് എന്നു കാണാം. തറവാട്ടിൽ മാവുകൾ പലതുണ്ടായിരുന്നെങ്കിലും ‘കുല ഷ്ഠകൾ’ ആയി എണ്ണിയതു രണ്ടത്തിനെ ആയിരുന്നു എന്നാണ് ഉദയഭാനു പറയുന്നത്. അപ്പോൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ. അതിലെ മാങ്ങ വിൽക്കാൻ കഴിയാതെ മാവിനെ സംരക്ഷിച്ചതോ അതിൽ പാർക്കുന്ന,

സ്വയം ചത്തും മാവിനെ സംരക്ഷിക്കുന്ന നീറുകൾ. കൊച്ചു ചക്കരച്ചിയെ യുദ്ധകാലമായപ്പോൾ പട്ടാളത്തിൽ ചേർക്കാൻ ആളുകൾ എത്തി എന്നും പറയുന്നു. ഇങ്ങനെ ഒരു മാനുഷികഭാവം തന്നെ ആ മാവിനു നൽകാൻ ഉപന്യാസകാരൻ ശ്രമിക്കുന്നു. ഏറ്റവും പ്രധാനം അമ്മയുടെ വിശ്വാസമാണ്. മാവിന് കേടു വന്ന് അതുവീഴും എന്നും അപകടമുണ്ടാകും എന്നു തോന്നി അപ്പോൾ അതിനെ മുറിക്കുന്നതാണ് നല്ലത് എന്നു കരുതി. എന്നാൽ കൊച്ചു ചക്കരച്ചി വീഴില്ല വീണാലും ആപത്തു വരുത്തില്ല എന്ന വിശ്വാസത്തിൽ അമ്മ ഉറച്ചു നിന്നു. എന്നു മാത്രമല്ല കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്ന് ഇരിക്കാനും തുടങ്ങി. അതായിരുന്നു അപകടസ്ഥാ നം. ഏതായാലും വലിയ കാറ്റും മഴയും ഒന്നുമില്ലാത്ത ഒരു ദിവസം ഒരപകടവും വരുത്താതെ കൊച്ചു ചക്കരച്ചി നിലംപറ്റി. പ്രകൃതിയിലെ എല്ലാം സ്നേഹിക്കപ്പെടേണ്ടതുതന്നെ എന്ന് ആ മാവ് തെളിയിക്കുന്നു.

Question 13.
“പിച്ചിയതാര് കരിഞ്ഞൊരീ കൈകളോ” (അമ്മത്തൊട്ടിൽ)
മകന് ഇത്തരത്തിലൊരു തോന്നലുണ്ടായത് എന്തുകൊണ്ടായി രിക്കും? നിങ്ങളുടെ നിഗമനം കുറിക്കുക.
Answer:
ഓർമ്മകൾക്ക് ഈ കവിതയിൽ സവിശേഷമായ സ്ഥാനമുണ്ട്. ഓർമ്മകൾ ഉള്ളതുകൊണ്ടാണ് അയാൾക്ക് അമ്മയെ തെരു വിൽ ഒരിടത്തും ഉപേക്ഷിക്കാൻ കഴിയാതായത്. ചില ഓർമ്മ കളാണ് നമ്മെ കടമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അമ്മയെ ഉപേക്ഷിക്കാൻ അയാൾ കണ്ടെത്തുന്ന ഓരോ ഇടവും ചില ഓർമ്മകളിലേക്കു നയിക്കുന്നു. വലിയ മാളിന്റെ സമീപത്ത് അമ്മയെ ഉപേക്ഷിക്കാമെന്നാണ് അയാൾ ആദ്യം കരുതിയത്. പക്ഷേ അവിടെ പെറ്റുകിടക്കുന്ന പട്ടി കുരച്ച് ചാടിക്കുതിച്ചത് ഒരമ്മയുടെ മക്കളെ കാക്കാനുള്ള വ്യഗ്രതയാണ് എന്നയാൾ തിരിച്ചറിയുന്നു. അത് അയാളെ പല ഓർമ്മകളിലേക്കും,

തന്റെ അമ്മ തന്നെ സംരക്ഷിക്കാൻ നട ത്തിയ പല കാര്യങ്ങളിലേക്കും അയാളെ കൊണ്ടുപോയിട്ടു ണ്ടാവും. പിന്നെ ജില്ലാ ആശുപത്രിക്കുമുന്നിലെ രാക്കടയ്ക്കു പിറകിലെ ഒഴിവുസ്ഥലം. പക്ഷേ ആശുപത്രിയുടെ പടികൾ അയാളെ ഒരു പഴയകാലാനുഭവത്തിലേക്കു കൊണ്ടുപോയി. പണ്ട് പനിച്ചുകിടന്ന തന്നെയും എടുത്തുകൊണ്ട് അമ്മ പടി കൾ കേറിക്കിതച്ചത് ഓർത്തു. അടുത്തത് ബാല്യകാല വിദ്യാ ലയമാണ്. രാത്രി അവിടെ വെട്ടവും ആളുകളുമൊന്നുമില്ലെ ങ്കിലും അവിടേക്ക് ആദ്യമായി എത്തിയ രംഗം ഓർക്കാതിരി ക്കാൻ അയാൾക്കാകുന്നില്ല. അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലാസുമുറിക്കകത്തേക്കു പോയ മകനെയും കാത്ത് പിടയുന്ന ഇടനെഞ്ചുമായി ചുറ്റുമതിലിനു പുറത്ത് ഉച്ചയോളം കാത്തു നിന്ന് അമ്മയെ എങ്ങനെ മറക്കാൻ?

ഒരു തവണയെങ്കിലും കൊണ്ടുപോകണമെന്ന് ശല്യപ്പെടുത്തിയിട്ടുള്ള ക്ഷേത്രപരി സരം അതുതന്നെ ഓർമ്മിപ്പിച്ചു. കാറിന്റെ ചില്ല് തെല്ലുയർത്തി യപ്പോഴുള്ള കടുത്ത തണുപ്പ് അയാളെ അമ്മ വയറ്റത്ത് പറ്റി ക്കിടക്കുമ്പോൾ കിട്ടുന്ന ചൂട് ഓർമ്മിപ്പിച്ചു. ഒപ്പം കാച്ചെണ്ണ യുടെ മണവും അതിരാവിലെ അമ്മ കത്തിക്കുന്ന ഓലക്കൊ ടികൾ പുകയുന്നതിന്റെ ഗന്ധവും ഓർമ്മയിലെത്തി. ഇങ്ങനെ ഓർമ്മകൾ സൂചി പ്രയോഗത്തിന്റെ നീറ്റൽ പോലെയും കരിഞ്ഞ കൈകൊണ്ടുള്ള പിച്ചുപോലെയും അയാളെ അമ്മയെന്ന വാത്സല്യത്തിലേക്ക് ഉണർത്തി. അമ്മയെ ഉപേക്ഷിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഇത്തരം ഓർമ്മകൾ ഇല്ലാതായവരോ മനപ്പൂർവം മറക്കുന്ന വരോ ആയിരിക്കും അമ്മമാരെ നടതള്ളുന്നത്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.

Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali)

Question 14.
“അതു കണ്ണു തണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു” (രണ്ടിടങ്ങഴി)
‘കണ്ണു തണുപ്പിക്കുന്ന കാഴ്ച’ എന്ന പ്രയോഗം നോവൽ സന്ദർഭ ത്തിനു നൽകുന്ന സവിശേഷഭംഗി വിശകലനം ചെയ്ത് കുറിപ്പ് തയാ വക്കുക.
Answer:
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദുരിതജീവിത മാണ് തകഴിയുടെ ‘രണ്ടിടങ്ങഴി അവതരിപ്പിക്കുന്നത്. ജന്മി മാരുടെ പാടങ്ങളിൽ പകലന്തിയോളം പണിയെടുത്തിരുന്ന തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാക്കിയി രുന്നു അവിടുത്തെ ജന്മിമാർ. പാടത്തെ ജോലിക്ക് കൂലി നെല്ലായിരുന്നു പതിവ്. എന്നാൽ നെല്ലിനു വില കൂടുകയും നെല്ല് കിട്ടാതെ വരുകയും ചെയ്ത അവസരത്തിൽ കർഷ ത്തൊഴിലാളികൾക്ക് കൂലി പണമായി നൽകാൻ തുടങ്ങി. കിട്ടുന്ന കൂലികൊണ്ട് പട്ടിണിയകറ്റാനുള്ള നെല്ലുവാങ്ങാൻ കഴിയുമായിരുന്നില്ല. ഇതു തന്നെയാണ് പ്ലാവിലക്കഞ്ഞി എന്നു ഭാഗത്ത് ആവിഷ്കരിക്കുന്നതും. കോരന് അവൻ ജോലി ചെയ്യുന്ന പുഷ്പവേലിൽ നിന്ന് കഞ്ഞി കിട്ടി. എന്നാൽ അവന്റെ ഭാര്യ ചിരുത അന്ന് അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ടില്ല. ഇതിലുമെത്രയോ കഷ്ടമാണ് കോരന്റെ അച്ഛന്റെ കാര്യം. എത്രയെത്ര കോടി പറ നെല്ല് അയാൾ കൃഷി ചെയ്തുണ്ടാക്കിയിരിക്കുന്നു.

പക്ഷേ വയസ്സുകാലത്ത് അയാ ളുടെ ആഗ്രഹം അരിയിട്ടു തിളപ്പിച്ച കഞ്ഞികുടിക്കണം എന്ന തായിരുന്നു. അവസാനത്തെ ആഗ്രഹം. ജന്മിയുടെ പാടത്ത് കൃഷി ചെയ്ത് നെല്ലുണ്ടാക്കാനേ അവർക്കു യോഗമുള്ളൂ. അത് സ്വന്തം ആവശ്യത്തിനു കൂടി ഉപയോഗിക്കാൻ കഴിഞ്ഞി രുന്നില്ല. ഇതാണ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദയനീയ സ്ഥിതി. ചിരുതയുടെയും കോരന്റെയും വിവാഹദിവസമുണ്ടായ ഒരു തർക്കത്തിന്റെ പേരിൽ കോരന്റെ ബന്ധുക്കളെല്ലാം അവരെ ഉപേക്ഷിച്ചുപോയി. കോരന്റെ അച്ഛനായ വെളുത്തയും. ചിരു തയും കോരനും സഹൃത്തായ കുഞ്ഞാപ്പിയുടെ കൊട്ടിലിന്റെ ഒരു വശത്ത് താമസമായി. അതിനുശേഷം അച്ഛന്റെ കാര്യ ങ്ങൾ ഒന്നും കോരൻ അന്വേഷിച്ചിട്ടേയില്ല.

ആ വൃദ്ധൻ എത്ര കഷ്ടപ്പെട്ടാണ് അവനെ വളർത്തിയത്. പിണങ്ങിയിരുന്നിട്ടും അവസാനം അവനെ തേടിവന്നു. താൻ കൂടെയുണ്ടായിരുന്ന ങ്കിൽ ഇത്രയും ക്ഷീണിതനാകുമായിരുന്നില്ല. എന്തൊരു മാറ്റ മാണ് ആ വൃദ്ധനിൽ ഒരു പുറവേലിയിൽ നിന്നുകൊണ്ട് പാട ശേഖരത്തിന്റെ അങ്ങേ പുറവേലിയിൽ നിൽക്കുന്ന പറയനെ കൂകിവിളിച്ചു വിളികേൾപ്പിക്കുമായിരുന്നു. ഇപ്പോൾ ശ്വാസ കോശത്തിന് ആ ശക്തിയില്ല. നിറഞ്ഞ ആരോഗ്യവും ആന യുടെ കരുത്തു മുണ്ടാ യി രു ന്നു. ഇന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കരുത്തില്ല. വാർധക്യകാലത്ത് അച്ഛനെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുണ്ട്. അത് താൻ നിറവേ റ്റിയില്ല. കോരൻ ആ അപരാധബോധത്താൽ നീറി. പിണങ്ങിയിരുന്ന അച്ഛൻ ഭാര്യയെ സ്നേഹപൂർവ്വം മോളേ എന്നു വിളിച്ച് സംസാരിക്കുന്ന കാഴ്ച കണ്ട് കോരൻ സന്തോ ഷവാനായി. അതയാളുടെ കണ്ണതണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതുക. (2 × 6 = 12)

Question 15.

  • “അച്ഛൻ വിളിച്ചില്ലെങ്കിൽ പോലും, വെറുതെ ഒരു ശബ്ദം കേട്ടാൽ മതി, അതിനു മറുവിളി കൊടുക്കുക എന്നുള്ളതും അമ്മയുടെ ശീലമായി മാറിയിരിക്കുന്നു.”
  • വിളിക്കാനും ആരുമില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കിപ്പോ വുന്നതിൽ മകന് നന്നേ വിഷമമുണ്ടായിരുന്നു.
  • “ഞാന് പറയും പോയീന്ന് പോയില്ലാന്ന് എനിക്കല്ലേ അറിയൂ.”
    (ഓരോ വിളിയും കാത്ത്)

കഥയിലെ ആത്മബന്ധങ്ങളുടെ തീവ്രത വിശകലനം ചെയ്ത് നിരു പണം തയാറാക്കുക.
Answer:
യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ ഒരു വീട് വീടാകുന്നത് അതിൽ താമസിക്കുന്ന മനു ഷ്യരുടെ സ്നേഹബന്ധം കൊണ്ടാണ് എന്ന് ബോധ്യപ്പെടു ത്തുന്നു. നാട്ടിൻപുറത്തെ ഒരു വീട്ടിൽ അമ്മയും അച്ഛനും പരസ്പരപൂരകങ്ങളായി ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ മരണം സംഭവിച്ചത്. അതുവരെ അച്ഛന്റെ വിളിപ്പുറ ത്തായിരുന്നു അമ്മയുടെ ജീവിതം. അമ്മ വിളികേൾക്കാൻ അല്പം താമസിച്ചാൽ അച്ഛൻ കോപംകൊണ്ട് തുടുക്കും. അസുഖമായി കിടക്കുമ്പോഴും ഇതു തുടർന്നു. മറുപടിക്ക് അല്പം വൈകിയാൽ പിന്നെ പരിഭവമായി. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം ഈ പരിഭവം പറച്ചിൽ.

അച്ഛന്റെ മരണത്തോടെ വീട്ടിൽനിന്ന് എന്തെല്ലാമോ ചോർന്നു പോയതുപോലെ. ഒരുനാൾ നിനച്ചിരിക്കാതെ ഒരുപാടുപേർ അവിടെനിന്ന് ഇറങ്ങിപ്പോയതുപോലെ. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു ആ വീട്. ഇപ്പോൾ അതൊരു വീട ല്ലാതായിരിക്കുന്നു. വെറും ചുമരും ജനലും വാതിലും വരാ ന്തകളുമൊന്നുമല്ലല്ലോ വീട്. അത് വെറുമൊരു കെട്ടിടം മാത്രമേ ആകുന്നുള്ളൂ. മനുഷ്യരും അവരുടെ ശബ്ദവും ബന്ധവും സ്നേഹവുമൊക്കെ നിറയുമ്പോഴാണ് അത് ഒരു വീടായി മാറുന്നത്.

ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ. അച്ഛന്റെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽ നിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയും കാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ. വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനുഭ വപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വളരെ ക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.

Question 16.
അയൽപക്കത്ത് അത്താഴപ്പട്ടിണിക്കാരൻ പാർത്താൻ അതൊരു സ്വൈരക്കേടാണെന്ന് അവനറിയാം. (കോഴിയും കിഴവിയും)
മർക്കോസിനോടുള്ള മത്തായിയുടെ സമീപനം
കഥാസന്ദർഭത്തിൽ നിന്നും വ്യക്തമാവുന്നുണ്ടല്ലോ?
കഥ വിശകലനം ചെയ്ത് മത്തായി എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
കാരൂർ നീലകണ്ഠപ്പിള്ളയുടെ കോഴിയും കിഴവിയും’ എന്ന ചെറുകഥ അദ്ദേഹത്തിന്റെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്ത മായ ഒരു ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്നതായി കാണാം. പരസ്പരം സ്നേഹത്തോടെ വർത്തിക്കേണ്ട അയൽക്കാർ തമ്മിൽ നിസ്സാരകാര്യങ്ങൾക്കുപോലും കലഹിക്കുന്നതു കാണുന്ന കാര്യഗൗരവമുള്ള ഒരാൾക്കു തോന്നാവുന്ന ഫലി തപരിഹാസങ്ങൾ കഥയിലുടനീളം കാണാം. മർക്കോസിന്റെ കുടുംബത്തിലെ മുൻകാരണവരുടെ ദയ കൊണ്ട് അവരുടെ പറമ്പിന്റെ ഒരു മൂലയിൽ പാർക്കാൻ ഇടം കിട്ടിയതാണ് മത്തായിയുടെ അമ്മയ്ക്ക്, ആ അമ്മയുടെ സാമർഥ്യം കൊണ്ട് അവർ ക്രമേണ പച്ച പിടിച്ചു. സമ്പന്നരാ യി. എന്നാൽ മർക്കോസിന്റെ കുടുംബം ക്ഷയിച്ചു വന്നു. ത വാട്ടു പാരമ്പര്യത്തിന്റെ പേരിൽ മർക്കോസും സമ്പത്തിന്റെ പേരിൽ മത്തായിയും അഹങ്കരിച്ചു. ഇരുവർക്കും പരസ്പരം കണ്ടു കൂടാതായി. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു.

അയൽക്കാരായതു കൊണ്ടല്ല ആ സഹായം. അത് മർക്കോസിന്റെ പറമ്പു സ്വന്തമാക്കാനുള്ള സഹായമാ യിരുന്നു. അതിനിടയിലാണ് മത്തായിയുടെ വീട്ടിലെ കോഴിയെ മർക്കോസിന്റെ വീട്ടിലെ ചെറുക്കൻ എറിഞ്ഞു കൊന്നത്. ആ ‘സ്വാദുള്ള ശവത്തെ മത്തായിയും കുടും ബവും ആരുമറിയാതെ കറിവച്ചുതിന്നു. എന്നിട്ട് അത് മർക്കോസിനെ തകർക്കാനുള്ള അവസരമാക്കി മാറ്റി. അതി നെക്കുറിച്ച് കഥാകൃത്ത് പറയുന്നത് തികഞ്ഞ ഫലിതത്തിന് ഉദാഹരണമാണ്. ‘അത് മത്തായിയുടെ തലച്ചോറിനകത്ത് ചിക്കുകയും മാന്തുകയും കൊത്തി പെറുക്കുകയും ചെയ്തു. എന്നുവെച്ചാൽ മർക്കോസിനെ തകർക്കാനുള്ള. പദ്ധതികൾ രൂപം കൊള്ളുകയാണ്. കോഴിയുടെ സ്വഭാവ ത്തിൽത്തന്നെ. പിന്നെ ദഹിച്ചു പക്വാശയത്തിലെത്തിയ ആ കോഴി മത്തായി മാർഗേണ കൂകി നോക്കിക്കോ. കോഴി കൂകലിന്റെ ശബ്ദം തന്നെ. ഈ പരിഹാസ ശൈലി കഥയുടെ തുടക്കം തൊട്ട് ഒടുക്കം വരെ കാണാൻ കഴിയുന്നുണ്ട്.

മറ്റുള്ളവർ നമുക്കുചെയ്ത ഉപകാരം ഒരിക്കലും മറക്കരുത് എന്നതാണല്ലോ ചൊല്ലിന്റെ പൊരുൾ. എന്നാൽ മത്തായി അതിനു നേരേ വിപരീതമാണ്. തങ്ങളെ സഹായിച്ചവരെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്നാണ് അയാൽ ചിന്തിക്കു ന്നത്. മർക്കോസിന്റെ പിതാവിന്റെ കാരുണ്യം കൊണ്ടാണ് മത്തായിയുടെ അമ്മയ്ക്ക് ഒരു കുടിൽ കെട്ടി കിടക്കാനുള്ള സ്ഥലം കിട്ടിയത്. എന്നു മാത്രമല്ല ഭക്ഷണവും മർക്കോസിന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു. ആ സ്ത്രീയുടെ സാമർഥ്യം കൊണ്ട് അവർ സാവകാശത്തിൽ സമ്പത്തുണ്ടാക്കി. കച്ചവടം നടത്തിയും ചിട്ടി നടത്തിയുമൊക്കെയായിരുന്നു അത്. നിർഭാ ഗവശാൽ മർക്കോസിന്റെ കുടുംബം സാമ്പത്തികമായി ക്ഷയി ക്കുകയും ചെയ്തു. ആ കുടുംബത്തെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്നാണ് മത്തായി ചിന്തിക്കുന്നത്. അവരെ അവിടെ നിന്ന് എങ്ങനെയെങ്കിലും ഓടിക്കണം. തങ്ങളുടെ പഴയകാലം ഓർക്കാൻ ഇഷ്ടമല്ലാത്തതു കൊണ്ടായിരിക്കാം അയാൾ ഇങ്ങനെ ചിന്തിക്കുന്നത്. എന്തായാലും അയാൾ ഉണ്ടചോറ് മറന്നവനാണ്.

‘കോഴിയും കിഴവിയും’ എന്ന കഥ പ്രത്യക്ഷത്തിൽ പറയു ന്നത് രണ്ട് അയൽപക്കങ്ങളുടെ കലഹത്തിന്റെ കഥയാണ്. മർക്കോസിന്റേയും മത്തായിയുടേയും കുടുംബങ്ങൾ അയൽക്കാരാണെങ്കിലും എപ്പോഴും പരസ്പരം വഴക്കടിക്കു കയാണ്. ഒരു കോഴിയുടെ പേരിൽ ആ വഴക്ക് മൂർഛിക്കു കയും ചെയ്യുന്നു. മർക്കോസിന് തന്റെ കുടുംബ പാരമ്പര്യ ത്തെക്കുറിച്ചും മത്തായിക്ക് തന്റെ സമ്പത്തിനെക്കുറി ചുമുള്ള അഹങ്കാരമുണ്ട്. ഇതാണ് വഴക്കിന്റെ കാരണം. പക്ഷേ ഇതിലൂടെ കാരൂർ പറയുന്നത് സമ്പത്തിന്റെയും മൂല്യ ങ്ങളുടെയും സംഘർഷമാണ്. ഇവിടെ കോഴി സമ്പത്തിന്റെ പ്രതീകവും,

കിഴവി മൂല്യങ്ങളുടെ പ്രതിനിധിയും ആയി മാറു ന്നു. മർക്കോസിന്റെ വീട്ടിലെ ചെറുക്കൻ മത്തായിയുടെ വീട്ടിലെ ഒരു കോഴിയെ എറിഞ്ഞു കൊന്നു. അത് ഉപയോ ഗപ്പെടുത്തി മത്തായി മർക്കോസിനെ പോലിസിനെക്കൊണ്ട് പിടിപ്പിക്കുന്നു. എന്നാൽ മർക്കോസിന്റെ പിതാവ് തങ്ങളോടു കാണിച്ച കാരുണ്യത്തിന്റെ ഫലമാണ് ഇന്നു കാണുന്ന തൊക്കെ എന്ന് അറിയാവുന്ന അത് മറക്കാൻ തയാറല്ലാത്ത കിഴവി മത്തായിയുടെ അമ്മ അതിനെ ചെറുക്കുന്നു. അവർ മൂല്യം മറക്കാൻ തയാറാവുന്നില്ല. ഇങ്ങനെ സമ്പത്തും മൂലവും തമ്മിലുള്ള സംഘർഷത്തിന്റെ കഥയായി മാറുന്നു. “കോഴിയും കിഴവിയും”.

Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali)

Question 17.
പ്രശ്നമില്ലാതെയുള്ള ഭരണത്തെക്കാൾ
താൻ അഭിലഷിക്കുക, ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്.
പത്ര ധർമത്തെക്കുറിച്ചുള്ള ജഫേഴ്സന്റെ നിലപാട് ശ്രദ്ധിച്ചല്ലോ. സമകാലിക പത്രമാധ്യമങ്ങൾ ഈ ധർമം പാലിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെ ടുത്തി ‘മാധ്യമധർമവും സമകാലികപ്രത മാധ്യമങ്ങളും’ എന്ന വിഷ യത്തെക്കുറിച്ച് ലഘു ഉപന്യാസം തയാറാക്കുക.
Answer:
ആധുനിക ലോകത്ത് പത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യ മുണ്ട്. പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തിൽ. ജനാധി പത്യത്തിന്റെ നാലാം തൂണ് എന്ന് പത്രങ്ങൾ വിശേഷിപ്പിക്ക പെടുന്നു. പാർലമെന്റ്, നീതിന്യായവ്യവസ്ഥ, ഭരണവ്യവസ്ഥ എന്നീ മറ്റു മൂന്നു തൂണുകളിലും ദൈനംദിന ഇടപെടലിന് പൊതുസമൂഹത്തിന് പരിമിതമായ അവസരങ്ങളേയുള്ളൂ. എന്നാൽ അത്തരം അവസരങ്ങളിൽ പൊതുജന ജിഹ്വയായി വർത്തിക്കാൻ പ്രതങ്ങൾക്കു കഴിയും, കഴിയണം. വാർത്ത കളുടെ വസ്തുനിഷ്ഠമായ അവതരണം മാത്രമല്ല പത്രങ്ങ ളുടെ ധർമ്മം. ആ വർത്തകളിലൂടെയും മറ്റ് പ്രസിദ്ധീകരണ ങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ ഗുണപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പത്രങ്ങൾക്കു കഴിയ ണം. പൊതുജന നന്മ മാത്രമായിരിക്കണം പത്രങ്ങളുടെ ലക്ഷ്യം.

ഇത്തരത്തിൽ നോക്കുമ്പോൾ പത്രങ്ങൾക്ക് മഹത്തായ ചില കടമകൾ നിർവഹിക്കാനുണ്ട് എന്നു കാണാം. ജനാധിപത്യ പ്രക്രിയയിലെ മറ്റു ഘടകങ്ങൾക്ക് തെറ്റുകൾ പറ്റുന്നു എന്ന് ജനങ്ങൾക്കു തോന്നുമ്പോൾ അവ തിരുത്തുന്നതിന് ആവശ്യ മായ സമ്മർദങ്ങൾ ചെലുത്താൻ പത്രങ്ങൾക്കു മാത്രമേ കഴിയു. ഭരണസംവിധാനങ്ങൾ തയാറാക്കുന്ന ജനക്ഷേമകര ളായ നിയമങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ അന്തരീക്ഷവും മനോഭാവവും പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന തിനും പത്രങ്ങൾക്കു കഴിയേണ്ടതുണ്ട്. ഇങ്ങനെ നോക്കു മ്പോൾ ജനങ്ങൾക്കും ജനാധിപതികൾക്കും ഇടയിൽ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നതും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതുമായ മഹത്തായ സ്ഥാപനമാണ് പത്രം.

ഈ കടമ നിർവഹിക്കണമെങ്കിൽ പത്രം നിഷ്പക്ഷമായിരി ക്കണം. ഒരുപക്ഷം വേണമെന്നുണ്ടെങ്കിൽ അതു ജനപക്ഷ മായിരിക്കണം. സത്യവും നീതിയുമായിരിക്കണം പത്രത്ത നയിക്കേണ്ടത്. ജാതി- മത- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരുടേയും ക്ഷേമത്തിനും ഐശ്വര്യത്തിനും മാത്രമായി രിക്കണം പത്രം മുൻഗണന നൽകേണ്ടത്. അനഭിലഷണീയ ങ്ങളായ പ്രവണതകൾ ഭരണപക്ഷത്തുനിന്നുണ്ടായാലും പൊതുജനപക്ഷത്തുനിന്നുണ്ടായാലും അതിനെ എതിർക്കാ നുള്ള ആർജവം പത്രത്തിന് ഉണ്ടായിരിക്കണം. പത്രം നടത്തു വാൻ മുതൽമുടക്ക് ആവശ്യമാണ് എന്നതുകൊണ്ട് പണം ഉണ്ടാക്കുക, അതിനുവേണ്ടി പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾക്ക് പത്രം വശംവദമാകരുത്. ന്യായമായ മാർഗങ്ങ ളിലൂടെത്തന്നെ ജനപ്രീതി ആർജിക്കാൻ അല്പം കാലമെ ടുത്താലും കഴിയുകതന്നെ ചെയ്യും.

വാർത്തകൾക്കുവേണ്ടിയുള്ള വാർത്താസൃഷ്ടിയും പണം പറ്റി ക്കൊണ്ടുള്ള വാർത്താ പ്രസിദ്ധീകരണവും (Paid news) വഞ്ചനയാണ് എന്നുള്ളതുകൊണ്ട് ഉപേക്ഷിക്കുകതന്നെ വേണം. ഭരണാധികാരികളെ പ്രീണിപ്പിച്ചുകൊണ്ട് നില നിൽക്കാൻ ശ്രമിക്കുന്നതും പൊതുജനദൃഷ്ടിയിൽ അവി ശ്വാസം ജനിപ്പിക്കും. താല്ക്കാലിക ലാഭങ്ങൾ നോക്കാതെ ദീർഘകാലത്തേക്കുള്ള രാജ്യപുരോഗതി മുന്നിൽ കണ്ട് പ്രവർത്തിക്കുവാൻ മറ്റു സ്ഥാപനങ്ങളെന്നപോലെ പ്രത ങ്ങളും ശ്രമിക്കേണ്ടതുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകൾ ഏതു പ്രതത്തിനും ആപ്തവാക്യമായിരിക്കേണ്ടതാണ്
“ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ”

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Board Model Paper March 2021 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

നിർദ്ദേശങ്ങൾ :

  • 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)

Question 1.
“അവളു മറ്റുള്ളാരെ തീറ്റുകൾ. എന്നിട്ട് അവള് ഒണങ്ങുകേം ഏനു ചീത്തപ്പേരുണ്ടാക്കരുതെന്ന് എന്നും പറയും.” (പ്ലാവിലക്കഞ്ഞി) (1)
-കോരന്റെ ഈ വാക്കുകളിൽ തെളിയുന്നതെന്ത്?

  • ചിരുതയെ പരിപാലിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്
  • ചിരുതയോടുള്ള സ്നേഹം
  • മറ്റുള്ളവരെ തീറ്റുന്നതിലുള്ള അതൃപ്തി
  • അപ്പനെ കളവുപറഞ്ഞത് സന്തോഷിപ്പിക്കാനുള്ള ശ്രമം

Answer:
ചിരുതയോടുള്ള സ്നേഹം

Question 2.
“ഇല്ലമ്മേ, ഒന്നും കേക്കില്ല. ടീവിന്റെ ഒച്ച മാത്രമേ കേൾക്കാൻ പറ്റു.” (1)
(ഒരോ വിളിയും കാത്ത്)
കുട്ടിയുടെ ഈ വാക്കുകളിൽ തെളിയുന്ന ഭാവം എന്ത്?

  • സങ്കടം
  • ഭയം
  • ആഹ്ലാദം
  • പരിഹാസം

Answer:
സങ്കടം

Question 3.
“എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ചില്ല. (1)
എന്തിനെന്നും…” (അമ്മത്തൊട്ടിൽ)
ഇത്തരമൊരു ചൊദ്യം അമ്മ ചോദിക്കാഞ്ഞത് എന്തുകൊ ണ്ടാവും?

  • തന്നെ ഉപേക്ഷിക്കയാണെന്ന് തിരിച്ചറിവ്.
  • പോകുന്ന സ്ഥലം മുൻകൂട്ടി പറഞ്ഞതുകൊണ്ട്.
  • മകനിലുള്ള അമ്മയുടെ വിശ്വാസം.
  • ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട്.

Answer:
മകനിലുള്ള അമ്മയുടെ വിശ്വാസം

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 4.
“എന്നാൽ ‘കൊതിയ സമാജം‘ കൂടിയിരുന്നത് ഞങ്ങളുടെ വക മുല്ലശ്ശേരിൽ പറമ്പിന്റെ അതിർത്തിയിൽ നിന്ന് ശർക്ക രമാവിന്റെ കീഴിലായിരുന്നു.” (1)
(കൊച്ചു ചക്കരച്ചി)
-അടിവരയിട്ട പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • കൊതിയരുടെ സമാജം
  • കൊതിയും സമാജവും
  • കൊതിയുടെ സമാജം
  • കൊതിയാകുന്ന സമാജം

Answer:
കൊതിയരുടെ സമാജം

Question 5.
“ബയനറ്റിനെക്കാൾ ഞാൻ പേടിക്കുന്നത് പത്രത്തെയാണ്.” (പതനീതി) (1)
-നെപ്പോളിയന്റെ ഈ അഭിപ്രായത്തിന്റെ പൊരുളെന്ത്?

  • പത്രങ്ങളുടേത് പരിഹാസ്യമായ നിലയാണ്.
  • പത്രങ്ങളെ ഏകാധിപതികൾപോലും ഭയപ്പെട്ടിരുന്നു.
  • പത്രം ബയനറ്റിനെപ്പോലുള്ള ആയുധമാണ്.
  • ഭരണാധികാരികൾ പ്രതത്തെ പേടിക്കുന്നതിന് അടിസ്ഥാ നമില്ല.

Answer:
പത്രങ്ങളെ ഏകാധിപതികൾ പോലും ഭയപ്പെട്ടിരുന്നു.

Question 6.
“ചെമ്പുമത്തായിയുടെ അടുക്കൽ ചെന്ന് റേഡിയോ പണയം വയ്ക്കുമ്പോൾ ചാക്കുണ്ണിയുടെ ഉള്ളിൽ തീയായിരുന്നു.
(പ്രണയം)
-അടിവരയിട്ട പ്രയോഗം സന്ദർഭത്തിനു നൽകുന്ന സവിശേ ഷാർഥം എന്ത്? (1)

  • ചെമ്പുമത്തായിക്കു കൊടുക്കേണ്ട പലിശയെപ്പറ്റിയുള്ള ആധി.
  • റേഡിയോ നഷ്ടമാവുന്നതിലുള്ള അസഹ്യമായ ദുഃഖം.
  • ചാക്കുണ്ണിയുടെ ശരീരത്തിനു തീ പിടിച്ചു.
  • ചെമ്പുമത്തായി റേഡിയോ തട്ടിയെടുക്കുമോ എന്ന പേടി.

Answer:
റേഡിയോ നഷ്ടമാവുന്നതിലുള്ള അസഹ്യമായ ദുഃഖം.

7 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം)

Question 7.
“അപ്പോൾ നമ്മുടെ വേരുകളോ?”
“അതും ഈ അമ്മയായ ഭൂമിയിൽത്തന്നെ.” (വേരുകൾ) (2)
-നമ്മുടെ വേരുകൾ അമ്മയായ ഈ ഭൂമിയിൽത്തന്നെ എന്നു പറയുന്നതിനുള്ള രണ്ടു കാരണങ്ങൾ എഴുതുക.
Answer:
മനുഷ്യന് ഭൂമിയുമായുള്ള ബന്ധമാണ് ഇവിടെ സൂചിതമാ കുന്നത്. മനുഷ്യരുടെ വേരുകളും ഭൂമിയിൽ തന്നെയാണ്. ജീവിതം പടർന്ന് പന്തലിക്കാൻ വേരുകൾ അഥവാ ബന്ധ ങ്ങൾ ദൃഢമാകണം.

Question 8.
“താ, ഏനു നെല്ലു കൂലി മതി. ചക്രം വേണ്ട.” (2)
(പ്ലാവിലക്കഞ്ഞി)
-ഇങ്ങനെ പറയാൻ കോരനെ പ്രേരിപ്പിച്ചതെന്ത്?
Answer:
കോരന്റെ ജീവിത സാഹചര്യങ്ങളാണ് ഇങ്ങനെ പറയാൻ കോരനെ പ്രേരിപ്പിച്ചത്. എല്ലുമുറിയെ പണിയെടുത്തിട്ടും അക്കാലത്തെ കൃഷിക്കാർക്ക് വിശപ്പടക്കാനുള്ള വക കിട്ടി യിരുന്നില്ല. നെല്ലിന് വിലയുണ്ടായിരുന്ന അക്കാലത്ത് പുഷ്പ വേലിയിൽ ഔസേപ്പ് കൂലിയായി നൽകിയിരുന്ന ചക്രം കൊണ്ട് നെല്ലു വാങ്ങാൻ കഴിഞ്ഞിരുന്നില്ല.

Question 9.
“അർത്ഥ വ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെ ഴുതുക. (2)
വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി അതാ ആരോ നടന്നു പോകുന്നു.
Answer:
വരമ്പിലേക്ക് ചാഞ്ഞു കിടക്കുന്ന കതിർ. അതിൽ ചവിട്ടി അതോ ആരോ കടന്നുപോകുന്നു.

Question 10.
“ഇപ്പോൾ വിജനമായി തെരുവീഥികൾ
ആകാശഗോപുരങ്ങൾക്കു താഴത്തവ. (2)
നാളേക്കുവേണ്ടി ഉറങ്ങാൻ ശ്രമിക്കുന്നു.” (അത്തോട്ടിൽ)
-നഗരജീവിതത്തിന്റെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
തിരക്കുപിടിച്ച നഗര ജീവിതത്തിന്റെ സൂചന ഇവിടെ കാണാം. ആകാശംമുട്ടി നിൽക്കുന്ന ഉയരമുള്ള കെട്ടിടങ്ങൾ നഗരത്തിലുണ്ട്. സ്വന്തം കാര്യം മാത്രം നോക്കി വീടിനുള്ളിൽ അടച്ചിരിക്കുന്ന സ്വാർത്ഥരായ നഗരവാസികൾ.

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 11.
“ആ മാവു തളിർക്കുകയും പൂത്തു കുടച്ചക്രം പോലെ സ്വർണ്ണ
ലിംഗങ്ങൾ പാറി വിലസുകയും ഇലകളിൽ നിന്ന്
ഈഷന്മാത്രം നിറമുള്ള മാമ്പഴക്കിങ്ങിണികൾ ചാർത്തി നിൽക്കയും….” (കൊച്ചു ചക്കരിച്ചി)
-ഈ വർണ്ണനയുടെ ഏതെങ്കിലും രണ്ടു പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.. (2)
Answer:
പ്രകൃതിയിൽ മനുഷ്യഭാവം ആവിഷ്ക്കരിക്കുകയാണ്. ഗദ്യഭാ ഷയുടെ കാവ്യാത്മകതയാണ് ഈ വർണ്ണനയിൽ കാണാനാ വുന്നത്. സാദൃശ്യ കല്പനയുടെ മനോഹാരിതയും കാണാൻ കഴിയുന്നു.

12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം)

Question 12.
“അപ്പന് ഒരു നേരമെങ്കിലും നിറച്ചു ചോറു കൊടുക്കണം. അതുമാത്രമാണ് അവന്റെ ആഗ്രഹം.” (പ്ലാവിലക്കഞ്ഞി) (4)
“എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി
കെട്ടു കരിന്തിരിയാളും വരെയവർ
ഒന്നെന്നെ കൊണ്ടുപോയീടേണമെന്നുള്ള
ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ?” (അമ്മത്തൊട്ടിൽ)
-തന്നിരിക്കുന്ന സന്ദർഭങ്ങളെ മുൻനിർത്തി ‘പ്ലാവില കഞ്ഞി’യിലെ കോരന്റെയും അമ്മത്തൊട്ടിലിലെ മക ന്റെയും മനോഭാവങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
പ്ലാവിലക്കഞ്ഞിയിൽ നിസ്സഹായരായ കുട്ടനാടൻ കർഷക രുടെ പ്രതിനിധിയായ കോരൻ നന്മയുടെ പ്രതീകം കൂടിയാ ണ്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും നടുവിലും സ്നേഹ ത്തിന്റേയും കരുതലിന്റേയും പ്രതീകമാവുകയാണയാൾ. അച്ഛനെ തകഴിയിൽ ഉപേക്ഷിച്ചു വന്നതിൽ കുറ്റബോധം തോന്നുന്ന അയാൾ പ്രായശ്ചിത്തം ചെയ്യുകയാണ്. അച്ഛന് ഒരു നേരമെങ്കിലും വയറുനിറയെ ചോറു കൊടുക്കണമെന്നാഗ്രഹി ക്കുന്ന കോരൻ കുടുംബബന്ധങ്ങളെ മാനിക്കുന്ന, മാതാപി താക്കളെ സ്നേഹിക്കുന്ന ഒരു നല്ല മകനാണ്.

എന്നാൽ റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിലിൽ നേർവി പരീത സ്വഭാവിയായ ഒരു മകനാണുള്ളത്. ഭാര്യയുടെ നിർബ പ്രകാരം സ്വന്തം അമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന അയാൾ ശിഥിലമാകുന്ന കുടുംബബന്ധത്തിന്റെ പ്രതിനിധി യാണ്. ഓർമ്മ നഷ്ടപ്പെടും വരെ അമ്മ പോകണമെന്നാഗ്ര ഹിച്ചിരുന്ന കോവിലിൽ തന്നെ വളർത്തി വലുതാക്കിയ അമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന ആ മകൻ നന്ദികേടി ന്റേയും സ്നേഹശൂന്യതയുടേയും പ്രതിനിധിയാണ്. മാതാ പിതാക്കളെ തെരുവിലും ആരാധനാലയ പരിസരങ്ങളിലും ഉപേക്ഷിക്കുന്ന മൂല്യശോഷണത്തിന്റെ പ്രതീകമാണയാൾ.

Question 13.
“ഒരു വിളിക്കുവേണ്ടി എന്നും കാതോർക്കുന്ന അമ്മ ഇപ്പോൾ അതില്ലാതായതോടുകൂടി പൊടുന്നനെ വാർദ്ധക്യത്തിന്റെ നിസ്സഹായതയിലേക്ക് അമ്മ വഴുതിവീണതുപോലെ.” (4)
(ഓരോ വിളിയും കാത്ത്)
-അച്ഛന്റെ അസാന്നിധ്യം അമ്മയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്? സന്ദർഭവും കഥയും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ, അച്ഛന്റെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽനിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയും കാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ.

വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനു ഭവപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വള രെക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.

Question 14.
“ഏതോ ദിശയിൽ നിന്ന് അടിച്ചെത്തിയ കാറ്റിൽ ശബ്ദങ്ങ ളുടെ കരിയിലകൾ അപ്പാടെ പാറിപ്പോയിരിക്കുന്നു.” (4)
(ഓരോ വിളിയും കാത്ത്)
-മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് ഓരോ വിളിയും കാത്ത്’ എന്ന കഥയുടെ ആഖ്യാന സവിശേഷതകൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
ഒരു നാട്ടിൻപുറത്തെ സാധാരണ കർഷകനാണ് ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥയിലെ അച്ഛൻ. ഭാര്യ എപ്പോഴും തന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം എന്ന് കരു തിയിരുന്ന പുരുഷൻ. വിളികേൾക്കാൻ അല്പം താമസി ച്ചാൽ കോപംകൊണ്ട് തുടുക്കും. അമ്മ അതിനിടവരുത്തി യിരുന്നില്ല. അസുഖം ബാധിച്ച് കിടന്നപ്പോൾ സ്വാഭാവികമായും ഇത് കൂടുതലായി. കിടക്കുന്നിടത്തുനിന്ന് അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടിനൽകും. നിർദേശങ്ങൾ അനുസരിക്കും. ഇതൊക്കെ അസഹ്യമാകുമ്പോൾ ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെറിക്കും. സ്വന്തം വ്യാകുല തകൾ ഉറക്കെപ്പറഞ്ഞുകൊണ്ടുള്ള ഒരു പരിഭവം മാത്രമായി രുന്നു അത്.

എങ്കിലും മറുപടിക്ക് അല്പം കാലതാമസം ഉണ്ടായാൽ തനിക്ക് ഇനി ഒന്നിനും വയ്യാതായി എന്നതുകൊ ണ്ടാണ് അമ്മ അങ്ങനെ പെരുമാറുന്നത് എന്ന് കുറ്റപ്പെടു ത്തും. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത്. നല്ല ഒരു കൃഷിക്കാരനായിരുന്നു ആ നാട്ടിൻപുറത്തുകാരൻ. കിടപ്പിലായപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്നു. ഒരു കൃഷിക്കാരന്റെ സഹജമായ കാർഷിക ബോധം അപ്പോഴും അയാളിൽ പ്രവർത്തിച്ചിരുന്നു. കാലാ വസ്ഥയിലുള്ള മാറ്റങ്ങളും ചുറ്റുപാടും ഉള്ള വിളകളുടെ അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് അയാൾക്കുണ്ടായി രുന്നു.

“കുളത്തിന്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിൽ അടയ്ക്ക പഴുത്തിരിക്കുന്നു. കുന്നിൻപുറത്തുള്ള തെങ്ങിൽ തേങ്ങ വരണ്ടിരിക്കുന്നു. കന്നിനെല്ലിനു് വേലികെട്ടാൻ സമ യമായി. വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി ആരോ നടന്നുപോകുന്നു” തുടങ്ങിയ കാര്യങ്ങൾ കിടക്ക യിൽ കിടന്നു തന്നെ പറയുവാൻ ആ കൃഷിക്കാരന് കഴിഞ്ഞി രുന്നു. എല്ലാം സത്യവുമായിരുന്നു. ഈ സവിശേഷതകൾ കൊണ്ടാണ് അച്ഛന്റെ മരണത്തോടെ വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെയാ യത്. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു വീട്. അച്ഛ നില്ലാതായപ്പോൾ വീട് വീടല്ലാതായി.

Question 15.
“നിര വറ്റിവരണ്ട കൈച്ചുള്ളികൾ
നീരാതെ മാറോട് ചേർത്തു വച്ചിട്ടുണ്ട്”
“മങ്ങിപഴകിയ പിഞ്ഞാണ വർണ്ണമായ്
പാടയും പിളയും മുടിയ കണ്ണുകൾ .” (അമ്മത്തൊട്ടിൽ) (4)
-അമ്മയുടെ അവശതയും ദൈന്യവും ഈ വാങ്മയ ചിത്ര ങ്ങളിൽ തെളിയുന്നുണ്ടോ?
വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിതയിൽ അമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന ഒരു മകനേയും മകനെ പൊന്നുപോലെ സ്നേഹിച്ചിരുന്ന ഒരമ്മയേയും കാണാം. അമ്മയുടെ വാർദ്ധക്യവും നിസ്സഹായാവസ്ഥയും അവശത യേയും ദൈന്യഭാവവുമെല്ലാം കവി കോറിയിടുന്നു. അതിന നുയോജ്യമായ പ്രയോഗങ്ങൾ പാഠഭാഗത്ത് കാണാം. ‘നിരറ്റ വറ്റിവരണ്ട കൈച്ചുള്ളികൾ’ എന്ന പ്രയോഗം വാർധക്യ ത്തിന്റെ തീവ്രതയും ആരോഗ്യപ്രശ്നങ്ങളും അവശതയും സൂചിപ്പിക്കുന്നു. മകനുവേണ്ടി അധ്വാനിച്ചതാണ് മജ്ജയും മാംസവും ഇല്ലാതായി. എല്ലു തെളിഞ്ഞ ആ കൈകൾ പാടയും പിളയും മൂടിയ കണ്ണുകൾ പ്രായാധിക്യം വ്യക്തമാ ക്കുന്നു. മങ്ങിപ്പഴകിയ പിഞ്ഞാണ് വർണ്ണമായി മാറിയ ആ കണ്ണുകൾ അവഗണനയുടേയും നിസ്സഹായാവസ്ഥയു ടേയും പ്രതീകമാണ്.

Question 16.
“നാടായാലും കാടായാലും
കുഴിയായാലും കുന്നായാലും
നല്ലവർ പാർക്കുന്നെങ്കിൽ
നീയും നന്നേ…….” (4)
(പുറനാനൂറ്-ഔവ്വയാർ)
സ്നേഹം നരകത്തിൽ ദ്വീപിൽ-സ്വർഗ-ഗേഹം പണിയും പടുത്വം”
(ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ)
(ഗേഹം = വീട്, പടുത്വം = സാമർത്ഥ്യം)
-തന്നിരിക്കുന്ന വരികളിലെ ആശയതലം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നല്ല മനുഷ്യരാണ് താമസിക്കുന്നതെങ്കിൽ നാടായാലും കാടാ യാലും കുഴിയായാലും കുന്നായാലും നന്ന് തന്നെയായിരി ക്കും. ഒരു പ്രദേശം നന്നാണ് എന്ന് പറയുന്നത് അവിടെ വസി ക്കുന്ന മനുഷ്യരുടെ പ്രകൃതം അനുസരിച്ചാണ്; ഭൂമിയുടെ പ്രത്യേകത അനുസരിച്ചല്ല, ഭൂപ്രകൃതി എന്തുതന്നെയായാലും അവിടെ വസിക്കുന്ന മനുഷ്യർ പരസ്പരസ്നേഹം ഉള്ള വരും സഹകരണ മനസ്ഥിതി ഉള്ളവരും നന്മയുള്ളവരും ആണെങ്കിൽ ആ സ്ഥലം നല്ലതാണ് എന്ന് പറയാം. മനുഷ്യ നന്മയിലാണ് സ്ഥലമഹത്വം നിലനിൽക്കുന്നത് എന്നുസാരം. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ പറയുന്ന ആശ യവും ഇതുതന്നെയാണ്. നരകത്തിന്റെ ദ്വീപിൽ സ്വർഗ്ഗം പണിയാനും സ്നേഹത്തിനു ശക്തിയുണ്ട്. നല്ലവരായ മനു ഷ്വർ സ്നേഹത്തോടെ ജീവിക്കുന്ന ഇടം സ്വർഗ്ഗതുല മായിരിക്കും എന്നാണ് രണ്ടു കവികളും പറയുന്നത്.

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 17.
“കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപത്തു വരു ത്തുകയില്ല.”
കൊച്ചു ചക്കരച്ചിയിലെ അമ്മയുടെ വിശ്വാസമാണ് ഈ വാക്യത്തിലുള്ളത്. പ്രകൃതിയോട് ഇക്കാലത്തും ഇത്തര മൊരു കാഴ്ചപ്പാട് നാം വച്ചു പുലർത്തുന്നുണ്ടോ? (4)
പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ലേഖകന്റെ തറവാട്ടുവീട്ടിൽ അമ്മയും അദ്ദേഹവും മാത്രമാ യിരുന്നു താമസക്കാർ. അപ്പോൾ വീടിനോടുചേർന്നുനിന്നി രുന്ന മാവും കുടുംബത്തിലെ ഒരംഗപോലെയാവുക സ്വാഭാ വികമാണല്ലോ. പണത്തിനു മുട്ടുണ്ടായപ്പോൾ കൊച്ചു ചക്ക രച്ചിയിലെ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സ്വയം ചത്തും മാവിനെ രക്ഷിച്ചുപോന്ന നീറുകൾ ആ ഉദ്യമം തടഞ്ഞു. അതോടെയായിരിക്കണം അമ്മ മാവുമായി കൂടു തൽ അടുത്തത്. മാവിന്റെ തായ്ത്തടി ജീർണിച്ചു തുടങ്ങി യപ്പോൾ ആപത്തുണ്ടാകാതിരിക്കാൻ മാവ് മുറിക്കണം എന്ന് ലേഖകൻ വാദിക്കാൻ തുടങ്ങി. പക്ഷേ അമ്മ അതിനു സമ്മ തിച്ചില്ല. “കൊച്ചുചക്കരച്ചി വീഴില്ല, വീണാലും അവൾ ആപ വരുത്തുകയില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു അമ്മ യ്ക്ക്. കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്നിരിക്കും.

കൊച്ചു ചക്കരച്ചി ചതിക്കില്ല എന്ന വിശ്വാസ മാണോ, അതോ വീണു പൂമുഖവും അറയും തകർക്കുന്ന ങ്കിൽ അതോടെ താനും തകരട്ടെ എന്ന വിചാരമാണോ അതിന്റെ പ്രേരകശക്തി എന്നറിയില്ല. ഒടുവിൽ അമ്മയുടെ വിശ്വാസംപോലെതന്നെ വലിയ നാശനഷ്ടങ്ങളൊന്നും വരു ത്താതെയാണ് കൊച്ചു ചക്കരച്ചി വീണത്. എത്ര വിദഗ്ധനായ മരംവെട്ടുകാരനും അത്രയും നിരുപദ്രവമായി അതിനെ മുറി ച്ചിടാൻ കഴിയുമായിരുന്നില്ല. പ്രകൃതിയിലെ ചരാചരങ്ങളു മായി ഇണങ്ങി ജീവിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ വാസനയ്ക്ക് ഉദാഹരണമാണ് ആ അമ്മ. ഇന്ന് ഇത്തരം ആത്മബന്ധം പ്രകൃതിയുമായി മനുഷ്വനുണ്ടാ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വാർത്ഥചിന്താഗതിക്കാ രായ മനുഷ്യർ സ്വന്തം താൽപര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു.

Question 18.
“വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽവച്ച് വൃക്ഷമാ യത് മാവു തന്നെയാണ്. (കൊച്ചു ചക്കരച്ചി) (4)
-ലേഖകൻ ഈ അഭിപ്രായം സ്ഥാപിക്കുന്നതെങ്ങനെ?
പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മറ്റനേകം വൃക്ഷങ്ങളുണ്ടെങ്കിലും നാട്ടുമ്പുറങ്ങളിൽ ഉത്സവ മായി കൊണ്ടാടുന്നത് മാവ് പൂക്കുന്ന കാലമാണ്. കാരണം ഉണ്ണിവിരിയുന്നതുതൊട്ട് മാവിൻ ചുവട്ടിലെ സദ്യ ആരംഭിക്കു കയായി. ഏതു പരുവത്തിലും മാങ്ങ ആസ്വാദ്യമാണ്. മാങ്ങ പഴുത്തുകഴിയുമ്പോൾ രസം അതിന്റെ പരമോച്ച് നിലയെ പ്രാപിക്കുകയും ചെയ്യും. മാങ്ങക്കാലം കഴിഞ്ഞാലും ആണ്ടോടാണ്ട് പല രൂപഭേദങ്ങളിൽ മാങ്ങ സൂക്ഷിച്ചുവച്ച് ആസ്വദിക്കുന്നു. മാമ്പഴക്കാലത്ത് നാട്ടിലെ കുട്ടികളെല്ലാം മാവിൻ ചുവട്ടിൽ ഒത്തുകൂടുന്നു. നാട്ടിൻപുറത്തെ കുട്ടി കളിൽ മാത്രമല്ല കവികളിലും മാവിനോടുള്ള പ്രേമം കാണു ന്നു. കാമദേവനെ ചൂതസായകനാക്കിയത് കവികളാണല്ലോ. കവി ഭാവനയെ ഏറ്റവും കൂടുതൽ ഉദ്ദീപ്തവും ഉന്മത്തവു മാക്കിയിട്ടുള്ളതും മാവു തന്നെയാണ്. ഇത്തരത്തിൽ നോക്കു മ്പോൾ വൃക്ഷങ്ങളിൽ വച്ച് വൃക്ഷം മാവുതന്നെയാണ് എന്ന് ലേഖകൻ പറയുന്നു.

Question 19.
“കാലേ രാവുനിറന്നനിലാവാൽ
മയി കമുകിൻ പൂവരി തൂകി-
ലതിരേറ്റങ്ങനെ നിൽക്കും വഴിയേ-
യെഴുന്നെള്ളുകയാണാണത്തപ്പൻ” (ഓണമുറ്റത്ത്) (4)
-മാവേലി മന്നനെ വരവേൽക്കാൻ മലനാട്ടിന്റെ പ്രകൃതി ഒരു ങ്ങിയിരിക്കുന്നത് എങ്ങനെയെല്ലാമാണെന്നാണ് കവി വർണി ക്കുന്നത്? തന്നിരിക്കുന്ന വരികളും കവിതയും പരിശോധി ച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഓണത്തെ വരവേൽക്കാൻ പ്രകൃതിയാകെ ഒരുങ്ങി നിൽക്കു കയാണ്. മലനാട്ടിന്റെ വായുവിൽ പോലും ആ മധുരോദാര വികാരമുണ്ട്, പാവനഭാവമുണ്ട്. വൈലോപ്പിള്ളി അത് ഓരോ ന്നായി അവതരിപ്പിക്കുകയാണ് ഓണമുറ്റത്ത് എന്ന കവിത യിൽ മേടുകൾ തോറും തുമ്പകൾ തങ്ങളുടെ കൂടകൾ നിറച്ച് കാത്തുനിൽക്കുന്നു. തിരികൾ തെറുത്ത് കൊളുത്താ നുള്ള മുഹൂർത്തം കാത്ത് ദീപക്കുറ്റികൾ നാട്ടിയിരിക്കുക യാണ് മുക്കുറ്റികൾ. വയലേലകൾക്കു നടുവിൽ പൊൽക്കി ഴിയെരിയുന്ന വെള്ളിത്താലമെടുത്ത് നെയ്യാമ്പലുകൾ നിരന്നു നിൽക്കുന്നു.

നിറഞ്ഞ നിലാവുകൊണ്ട് കമുകിൻ പൂവരിതൂകി എതിരേറ്റു നിൽക്കുന്ന വഴിയിലൂടെ ഓണത്ത പൻ എഴുന്നള്ളുകയാണ്. എല്ലാവരും ആഹ്ലാദത്തിന്റെ ആർപ്പുവിളികൾ ഉയർത്തണം. കവി ഉണ്ണികളോടും അലക ടലിനോടും ആർപ്പുവിളിക്കാൻ പറയുന്നു. കൊച്ചരുവിക ളോടും ചെറുകന്യകകളോടും കുരവയിടാൻ ആവശ്യപ്പെടു ന്നു. ഓണം പോലെ നല്ല ഒരതിഥി ഇനി വരാനില്ലല്ലോ. ഇങ്ങനെ ഓണത്തിന്റെ വരവിൽ ആഹ്ലാദാരവങ്ങൾ പുറപ്പെ ടുവിക്കുന്ന പ്രകൃതിയെയും മനുഷ്യരെയും തന്നെയാണ് വൈലോപ്പിള്ളി അവതരിപ്പിക്കുന്നത്.

Question 20.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.” (ശ്രീനാരായണഗുരു) (4)
“ഏകലോകമെന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.”
-കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരീക്ഷണത്തിന്റെ പൊരുൾ ശ്രീനാരാ യണഗുരുവിന്റെ സന്ദേശം മുൻനിർത്തി വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൻ മതി” എന്ന സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്യാവശ്വമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാരണം നടത്തിയപ്പോൾ എല്ലാമതങ്ങളുടെയും ആന്ത രിക സത്തയെക്കുറിച്ചാണ്, അത് സമാനമായതാണ് എന്നാണ് ഗുരു പറഞ്ഞ്.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാ രായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും വില പോവുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാ രികവികസനത്തിന് ഉതകുന്നതുമാണ്. ഭൂമുഖത്തെ വികൃത മാക്കുന്ന സമസ്ത ജാതി മത വർഗഭേദങ്ങളും ഇല്ലാതായി കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥ യാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാ രാണഗതിയിൽ വിഭിന്നങ്ങളായ മതങ്ങളും ഇല്ലാതാകും. അപ്പോൾപ്പിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്ര മേഖലയിൽ രൂപം പൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 21.
“പൊക്കിളിൻ വള്ളി-
നടർത്തിക്കളഞ്ഞു നിൽ
പൊൽക്കരൾട്ടിന്റെ-
യുള്ളിൽ വന്നപ്പൊഴേ
പോയ കാലത്തിൻ
മധുരങ്ങളിൽക്കൊതി-
യൂറുന്ന ശീലം
മറന്നു തുടങ്ങി ഞാൻ.” (അമ്മയുടെ എഴുത്തുകൾ)
-പുതിയ കാലത്തിന്റെ ഏതെല്ലാം മനോഭാവങ്ങളെയാണ് കവി ഇവിടെ വിമർശന വിധേയമാക്കുന്നത്? തന്നിരിക്കുന്ന ഭാഗവും കവിതയും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക. (4)
Answer:
അമ്മയുടെ എഴുത്തുകൾ കുട്ടികൾ തൊട്ടു വായിച്ചാൽ അശുദ്ധമാകുമെന്ന് ഭാര്യ പറഞ്ഞു. എന്നാൽ കവിയുടെ അഭി പ്രായത്തിൽ അത് നവീനമാണ്, കുലീനവുമാണ്. നവീനമാണ് ഈ ചിന്ത എന്നു പറയുമ്പോൾത്തന്നെ വ്യക്തമാകുന്നു ഇത് ആധുനികകാല തലമുറയുടെ ചിന്തയാണ് എന്ന്. മാതൃ ഭാഷയെ തൊട്ട് കുട്ടികൾ അശുദ്ധമാകാതെയിരിക്കട്ടെ എന്ന ചിന്തയാണല്ലോ ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. അമ്മയു മായുള്ള പൊക്കിൾക്കൊടി ബന്ധം പോലും അടർത്തിക്കള ഞ്ഞിട്ടാണ് ഈ ചിന്ത സ്വീകരിക്കുന്നത്. അപ്പോൾ പോയ കാലം അതായത് നമ്മുടെ പാരമ്പര്യവും അതു നൽകിയി രുന്ന മാധുര്യങ്ങളിലുള്ള കൊതിയും മറന്നു തുടങ്ങിയിരി ക്കുന്നു. അമ്മയെക്കാൾ സുന്ദരമാണ് ആധുനിക ചിന്ത എന്ന മൗഢ്യം വന്നു നിറഞ്ഞിരിക്കുന്നു.

22 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം)

Question 22.
“നാളെ ഉച്ചതിരിഞ്ഞല്ലോ, നാഴി കാഞ്ഞാളം കിട്ടുന്നെ,
പാരയിടിക്കാനും മുങ്ങിക്കുത്താനുമൊള്ളതാ?
കാലത്ത് ഒന്നു കലക്കി മോന്തിക്കോണ്ടു പാം”.
“അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു.
ആ കാഴ്ച നോക്കിനിന്ന് ചിരുത ആനന്ദിച്ചു.”
“എൻ ഇന്നലെ ഒരു മൊം നെയ്തു വച്ചിരുന്നു.
അതു കൊടുത്തിട്ട് ഏഴുചക്രം കിട്ടി. (പ്ലാവിലക്കഞ്ഞി)
‘അധ്വാനത്തിന്റെയും കുടുംബബന്ധത്തിന്റെയും മൂല്യം തിരി ച്ചറിയുന്ന ശക്തയായ കഥാപാത്രമാണ് ചിരുതാ.’ (6)
-പ്രസ്താവനയും തന്നിരിക്കുന്ന സന്ദർഭങ്ങളും പാഠഭാ ഗവും മുൻനിർത്തി ചിരുത എന്ന കഥാപാത്രത്തെ നിരു പണം ചെയ്യുക.
Answer:
തകഴിയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലിലെ നായികയാണ് ചിരുത എന്ന കർഷകത്തൊഴിലാളി സ്ത്രീ, കാളിപറയ ന്റെയും കുഞ്ഞാളിയുടെയും മകൾ. അവൾ കോരന്റെ പെണ്ണായി. പാടത്തെ എല്ലാ പണികളിലും സമർഥയായി രുന്ന ചിരുത കോരന്റെ കുടുംബിനിയായതോടെ അതായി അവളുടെ ലോകം. അവനു വേണ്ടി യായി അവളുടെ ജീവിതം. ദയനീയമായ ജീവിതാവസ്ഥയായിരുന്നു കുട്ടനാട്ടിലെ കർഷ കത്തൊഴിലാളികളുടേത്. ദിവസം മുഴുവൻ ചേറിൽ നിന്ന് പണിയെടുത്ത് കതിർക്കുലകൾ വിളയിക്കുന്ന കർഷക ത്തൊഴിലാളിക്ക് അത്താഴത്തിനുള്ള നെല്ലു പോലും നൽകാൻ കാർഷികമുതലാളിമാർ തയാറായിരുന്നില്ല. പണം മാത്രമെ കൂലിയായി നൽകൂ. അതുകൊടുത്താൽ ഇടങ്ങഴി അരിപോലും വാങ്ങാൻ കഴിയില്ല. കുടുംബത്തിലിരിക്കുന്ന പെണ്ണുങ്ങളാണല്ലോ ഇത്തരം അവസ്ഥകളിൽ ഏറ്റവും കൂടു തൽ വിഷമം അനുഭവിക്കുന്നത്. എങ്കിലും സ്നേഹത്തിന്റെ കരുതൽകൊണ്ട് ഈ വിഷമസ്ഥിതികളെപ്പോലും മറികട ക്കാൻ ചിരുതയെപോലുള്ള തൊഴിലാളി സ്ത്രീകൾക്ക് കഴി ഞ്ഞിരുന്നു.

വളരെ വൈകിയ രാത്രിയിൽ ഭർത്താവ് കൊണ്ടുവരുന്ന അരിയും കപ്പയും പാകപ്പെടുത്തി വിളമ്പുമ്പോൾ അത് അവൾ കഴിക്കട്ടെ എന്നുകരുതി വയറ്റിന് സുഖമില്ല എന്ന് അഭിനയിക്കുന്ന ഭർത്താവ് ഉണ്ടായിരുന്ന കഞ്ഞിയിൽ ഒരു നല്ല ഭാഗം അടുത്തദിവസം രാവിലെ ജോലിക്കു പോകുന്ന ഭർത്താവിനു നൽകാൻ വേണ്ടി ഒളിച്ചുവയ്ക്കുന്ന ഭാര്യ. അവൾക്കറിയാം തന്റെ ഭർത്താവിന് കഠിനമായ ജോലി ചെയ്യാനുള്ളതാണ് എന്ന്. ഈ കരുതലാണ് അവരുടെ ദാമ്പ തത്തെ സുഖപ്രദമാക്കുന്നത്. കോരൻ പണിക്കുപോയാൽ കുടിലിൽ വെറുതെ ഇരിക്കു കയല്ല ചിരുത ചെയ്തിരുന്നത്. അവൾ മുറമോ വട്ടിയോ ഒക്കെ നെയ്തുണ്ടാക്കും. അത് വിറ്റുകിട്ടുന്നതുകൊണ്ട് കുറച്ച് അരിയെങ്കിലും വാങ്ങാമല്ലോ.

കോരനെ മാത്രമല്ല കോരന്റെ പിതാവിനെയും എങ്ങനെ സ്നേഹിക്കണമെന്ന് അവൾക്കറിയാം. ആ വൃദ്ധൻ ക്ഷീണി തനായി വീട്ടിലെത്തിയപ്പോൾ അവൾ നെയ്ത് വച്ചിരുന്ന മുറം വിറ്റ് മുഴക്കരി മേടിച്ച് കഞ്ഞിവച്ച് അയാൾക്കു കൊടുത്തു. “മുഴക്കരിയിട്ടു തെളപ്പിച്ചു. എനാ അതു കുടിച്ചത്. അവളു കുടിച്ചില്ല. ഏന് കോരികോരിത്തന്നു” എന്ന് അയാൾ പറയു മ്പോൾ അവൾ കൃതകൃത്യയാവുകയാണ്. കോരനും അവളെക്കുറിച്ച് പറയുന്നത്, “അവളു മറ്റുള്ളോരെ തീറ്റുകൾ. എന്നിട്ട് അവള് ഒണങ്ങുകേ അല്ലെങ്കിലും ഇതു തന്നെയല്ലേ കുട്ടനാട്ടിലെ കർഷകത്തൊ ഴിലാളികൾ ചെയ്തിരുന്നത്. മറ്റുള്ളവരെ തീറ്റാൻ വേണ്ടി അവർ കഷ്ടപ്പെട്ടിരുന്നു. ചിരുത അങ്ങനെയുള്ളവരുടെ ഒരു പ്രതീകം തന്നെ.

Question 23.
“ഗ്രാമജീവിതത്തിന്റെ പരിശുദ്ധിയും കുടുംബബന്ധങ്ങളുടെ ശക്തിയുമാണ് ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ യിൽ ആവിഷ്ക്കരിക്കുന്നത്.”
-പ്രസ്താവന വിലയിരുത്തി ‘ഓരോ വിളിയും കാത്തി’ലെ ‘കുടുംബസങ്കൽപം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാ
റാക്കുക. (6)
Answer:
ഒരു നാട്ടിൻപുറത്തെ സാധാരണ കർഷകനാണ് ‘ഓരോ വിളിയും കാത്ത് ‘ എന്ന ചെറുകഥയിലെ അച്ഛൻ, ഭാര്യ എപ്പോഴും തന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം എന്ന് കരു തിയിരുന്ന പുരുഷൻ. വിളികേൾക്കാൻ അല്പം താമസി ച്ചാൽ കോപംകൊണ്ട് തുടുക്കും. അമ്മ അതിനിടവരുത്തി യിരുന്നില്ല. അസുഖം ബാധിച്ച് കിടന്നപ്പോൾ സ്വാഭാവികമായും ഇത് കൂടുതലായി. കിടക്കുന്നിടത്തുനിന്ന് അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടിനൽകും. നിർദേശങ്ങൾ അനുസരിക്കും. ഇതൊക്കെ അസഹ്യമാകുമ്പോൾ ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെറിക്കും. സ്വന്തം വ്യാകുല തകൾ ഉറക്കെപ്പറഞ്ഞുകൊണ്ടുള്ള ഒരു പരിഭവം മാത്രമായി രുന്നു അത്. എങ്കിലും മറുപടിക്ക് അല്പം കാലതാമസം ഉണ്ടായാൽ തനിക്ക് ഇനി ഒന്നിനും വയ്യാതായി എന്നതുകൊ ണ്ടാണ് അമ്മ അങ്ങനെ പെരുമാറുന്നത് എന്ന് കുറ്റപ്പെടു ത്തും.

അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത്. നല്ല ഒരു കൃഷിക്കാരനായിരുന്നു ആ നാട്ടിൻപുറത്തുകാരൻ. കിടപ്പിലായപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്നു. ഒരു കൃഷിക്കാരന്റെ സഹജമായ കാർഷിക ബോധം അപ്പോഴും അയാളിൽ പ്രവർത്തിച്ചിരുന്നു. കാലാ വസ്ഥയിലുള്ള മാറ്റങ്ങളും ചുറ്റുപാടും ഉള്ള വിളകളുടെ അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് അയാൾക്കുണ്ടായി രുന്നു. “കുളത്തിന്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിൽ അടയ്ക്ക പഴുത്തിരിക്കുന്നു. കുന്നിൻപുറത്തുള്ള തെങ്ങിൽ തേങ്ങ വരണ്ടിരിക്കുന്നു. കന്നിനെല്ലിന് വേലികെട്ടാൻ സമ യമായി. വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി ആരോ നടന്നുപോകുന്നു” തുടങ്ങിയ കാര്യങ്ങൾ കിടക്ക യിൽ കിടന്നു തന്നെ പറയുവാൻ ആ കൃഷിക്കാരന് കഴിഞ്ഞി രുന്നു. എല്ലാം സത്വവുമായിരുന്നു. ഈ സവിശേഷതകൾ കൊണ്ടാണ് അച്ഛന്റെ മരണത്തോടെ വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെയാ യത്. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു വീട്. അച്ഛ നില്ലാതായപ്പോൾ വീട് വീടല്ലാതായി.

ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ. അച്ഛനെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽ നിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയുംകാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ. വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനു ഭവപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വള രെക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.

Question 24.
“സമൂഹത്തിൽ വളർന്നു വരുന്ന സ്വാർഥതയുടെയും ആർത്തിയുടെയും ഇരകളായിത്തീരുന്നുണ്ട് വൃദ്ധജനങ്ങൾ എന്ന ആശയമാണ് ‘അമ്മത്തൊട്ടട്ടിലിൽ ആവിഷ്ക്കരിക്കുന്നത്. കവിതയും സമകാലികസാമൂഹിക ജീവിത സന്ദർഭങ്ങളും പരിഗണിച്ച് ‘വാർദ്ധക്യത്തിന് തണലേകാം’ എന്ന വിഷയ ത്തിൽ മുഖപ്രസംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക. (6)
Answer:
നമസ്കാരം,
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും സംഭവിക്കുമെന്ന് ഒരിക്കലും പണ്ട് ചിന്തിച്ചി ട്ടില്ലാത്തതുമായ ഒരു കാര്യമാണ് വൃദ്ധരായ മാതാപിതാക്കളെ മക്കൾ തന്നെ തെരുവിൽ ഉപേക്ഷിക്കുന്നു എന്നത്. നമ്മുടെ പ്രിയകവി റഫീക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിത അതിന്റെ ഒരു നേർസാക്ഷ്യമാണ്. വൃദ്ധയായിത്തീർന്ന മാതാവിനെ ഉപേക്ഷിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി അവ രെയും കൊണ്ട് കാറിൽ നഗരം ചുറ്റുകയാണ് മകൻ. നിറം മങ്ങി ഉപയോഗമില്ലാതായ ഒരു പിഞ്ഞാണം. അത് എത ചോറാ തന്നത് എന്നോർക്കാതെ വലിച്ചെറിയുന്നതുപോലെ യാണല്ലോ അത്. രാത്രി വളരെ വൈകിയിട്ടാണ് മകന്റെ യാത്ര. തെരുവുകളൊക്കെ വിജനമായിരിക്കുന്നു. ഒരു വലിയ മാളിന്റെ സമീപത്ത് ആരുമില്ല. അവിടെയായലോ? ഇപ്പോൾ എല്ലാം കിട്ടുന്നിടമാണല്ലോ പെരുമാളിനെപ്പോലെ തന്നെയുള്ള മാളും. പക്ഷേ അവിടെ ഒരു പട്ടി പെറ്റു കിട ക്കുന്നു. അത് ഊറ്റത്തോടെ കുരച്ചു ചാടുന്നു. അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാണമല്ലോ. അതേപോലെ രക്ഷിച്ചൊ അമ്മയെയാണ് താൻ കൊണ്ടുക്കളയാൻ പോകുന്നതെന്ന് അയാൾ ഓർത്തിരിക്കുമോ ആവോ?

പിന്നെ കണ്ടത് ജില്ലാ ആശുപത്രിയാണ്. അതിനുസമീ പത്തെ രാക്കടയ്ക്കു പിന്നിൽ അൽപം ഒഴിവു കാണുന്നു ണ്ട്. പക്ഷേ ആശുപത്രിപ്പടികൾ കണ്ടപ്പോൾ പണ്ട് പനി പിടി ച്ചതും അമ്മ തന്നെയുമെടുത്ത് ആ പടി ഓടിക്കയറിയതു മൊക്കെ ഓർമ്മ വന്നു. ഇല്ല അവിടെ ഉപേക്ഷിക്കാൻ കഴി ഞ്ഞില്ല. പിന്നെയും മുന്നോട്ടു പോയപ്പോൾ വെട്ടവും ആളുമി ല്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റം കണ്ടു. പക്ഷേ, പൊട്ടിക്കരയുകയും പോകില്ല എന്ന് ശഠിക്കു കയും ചെയ്ത തന്നെ അമ്മ സ്കൂളിൽ കൊണ്ടു പോയതും ചുറ്റുമതിലിനു പുറത്തുകാത്തുനിന്നതുമൊക്കെ ഓർത്ത പ്പോൾ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.

ഇനി എവിടെയാണ് കൊണ്ടിറക്കേണ്ടത്. ഒരിക്കലെങ്കിലും കൊണ്ടുപോകണമെന്ന് അമ്മ ശാഠ്യം പിടിച്ചിരുന്ന ആ കോവി ലിലോ? അവിടെയെത്തിയപ്പോൾ ഈശ്വരൻ തന്നെ അസ്വ സ്ഥനായി പുറത്തു നിൽക്കുന്നതാണു കണ്ടത് പിന്നെയും ഓർമ്മകൾ. പുറത്തെ തണുപ്പ് പലതും ഓർമ്മിപ്പിച്ചു. അ യുടെ വയറ്റത്തു പറ്റിക്കിടക്കുന്ന ചൂട്, കാച്ചെണ്ണയുടെ മണം, അടുക്കളയിൽ ഓലക്കൊടികൾ പുകയുന്നതിന്റെ മണം. ഇല്ല അമ്മയെ തെരുവിലുപേക്ഷിക്കാൻ കഴിയില്ല. സുഹൃത്തുക്കളേ, ഓർമ്മകളുള്ള മകനായതുകൊണ്ട് അയാൾ അമ്മയെ ഉപേക്ഷിക്കാതെ തിരിച്ചു കൊണ്ടു പോകാൻ ഒരുങ്ങി. പക്ഷേ മകന്റെ ധർമ്മസങ്കടം അറിഞ്ഞാ യിരിക്കാം ആ അമ്മ സ്വയം ഒഴിഞ്ഞുപോയത്. അതുവരെ അടഞ്ഞിരുന്ന കണ്ണുകൾ ഇപ്പോൾ തുറന്നു തന്നെയിരി ക്കുന്നു.

മക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന, അവർക്ക് സംര ക്ഷണം നൽകാത്ത മക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു എന്നത് ഉൽക്കണ്ഠ ഉളവാക്കുന്നില്ലേ. ഇത് തുടരുവാൻ അനുവദിക്കാമോ? എന്തൊക്കെയാണ് ചെയ്യാൻ കഴിയുക. അമ്മയെ അല്ലെങ്കിൽ അച്ഛനെ ഉപേ ക്ഷിക്കുന്ന മക്കൾക്ക് ഒരു പക്ഷേ അവരുടേതായ ന്യായങ്ങൾ കാണുമായിരിക്കും. അതുകൊണ്ട് ഇതൊരു സാമൂഹ്യ പ്രശ്ന മായി കണ്ട് പരിഹാരങ്ങൾ തേടുകയായിരിക്കും നല്ലത്. സമൂ ഹത്തിലെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സമൂഹം തന്നെ തയാറാകണം. അത്തരം ചില ചിന്തകൾക്ക് ഈ കവിത പ്രചോദനമാകട്ടെ എന്നു മാത്രം പറഞ്ഞുകൊണ്ട് എന്റെ ഈ ലഘുപ്രഭാഷണം നിറുത്തട്ടെ നമസ്കാരം,

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 25.
“അടുത്ത പ്രഭാതത്തിൽ അയൽ വീടുകളിൽ കോഴി കൂവി യപ്പോൾ, ചത്ത കോഴി, ദഹിച്ചു പക്വാശയത്തിലെത്തിയ കോഴി മത്തായി മാർഗേണ കൂകി: “നോക്കിക്കോ….”
“അങ്ങനെ മുകളിൽ നിന്ന് കിഴോട്ടൂർ ന്നിറങ്ങുന്ന മർക്കോസും താഴെ നിന്ന് മേലോട്ട് വളരുന്ന മത്തായിയും അയൽക്കാരായിപ്പാർത്തു.”
എന്റെ മകനേ, ഈ നന്ദികെട്ടവരുടെ ഇടയിന്ന്
കർത്താവെന്നെയങ്ങ് വിളിച്ചിരുന്നെങ്കിൽ!” (കോഴിയും കിഴവിയും)
തന്നിരിക്കുന്ന സന്ദർഭങ്ങളും കഥയിലെ ആശയവും മുൻനിർത്തി കോഴിയും കിഴിയും’ എന്ന കഥയ്ക്ക് ആസ്വാ ദനം തയ്യാറാക്കുക. (6)
(പ്രമേയം, കഥാപാത്രങ്ങളുടെ ജീവിത വീക്ഷണം, സാമൂഹിക വിമർശനം, ആഖ്യാന സവിശേഷത എന്നിവ പരിഗണിക്കണം)
Answer:
അധ്യാപക കഥകളെഴുതി മലയാളത്തിൽ പ്രസിദ്ധനായ കഥാ കൃത്താണ് കാരൂർ നീലകണ്ഠപ്പിള്ള, മനുഷ്യമനസ്സുകളിലെ നന്മകളാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പ്രമേയം. ഗ്രാമീണ പശ്ചാ ത്തലത്തിൽ ലളിതമധുരമായി പറയുന്നവയാണ് കാരൂരിന്റെ മിക്ക കഥകളും, അതുകൊണ്ടുതന്നെ ഗ്രാമീണ വിശുദ്ധിയും മൂല്യബോധവും കഥകളുടെയെല്ലാം അന്തർധാരയായിരിക്കും. ‘കോഴിയും കിഴവിയും ഈ ഗണത്തിൽത്തന്നെയുള്ള ഒരു കഥയാണ്. നന്മയുടെ ഭാഗത്തുനിൽക്കുന്ന മാതൃത്വത്തിന്റെ കഥയാണ് ഇത്.

രണ്ട് അയൽപക്കക്കാരുടെ കഥയാണിത്. മർക്കോസിന്റെയും മത്തായിയുടെയും കുടുംബങ്ങളാണ് ആ അയൽക്കാർ മർക്കോസിന്റെ അച്ഛന്റെ കാരുണ്യത്താൽ അവരുടെ പറമ്പിൽ കുടിൽ കെട്ടി പാർത്തുതുടങ്ങിയവരാണ് മത്തായിയുടെ അമ്മ. അവരുടെ സാമർഥ്യംകൊണ്ട് മത്തായിയുടെ കുടുംബം പുരോഗതി പ്രാപിച്ചു. സമ്പന്നരായി. അതേസമയം മർക്കോ സിന്റെ കുടുംബം ദരിദ്രമാവുകയും ചെയ്തു. അവരുടെ പറമ്പ് കുറഞ്ഞുവന്നു അത് മത്തായിക്കു കൂടിവന്നു. പിന്നെ ദരിദ്രനായ മർക്കോസിന്റെ കുടുംബത്തെ ഉപദ്രവിക്കുന്നതി നുള്ള മാർഗങ്ങൾ തേടുകയാണ് മത്തായി.

അതിനിടയിലാണ് മത്തായിയുടെ കോഴികളിലൊന്നിനെ മർക്കോസിന്റെ പറ സിൽവച്ച് പിള്ളേരാരോ എറിഞ്ഞുകൊന്നത്. ഈ സംഭവം മർക്കോസിന് എതിരായി ഉപയോഗിക്കാനുള്ള നല്ലൊരായു ധമാക്കുകയാണ് മത്തായിയും ഭാര്യയും, അവർ കോഴിയെ കറിവച്ചുകഴിച്ചു. കോഴിയുടെ തലയും കാലും തൂവലും മർക്കോസിന്റെ പറമ്പിലിട്ടു. എന്നിട്ട് മർക്കോസ് കോഴിയെ കട്ടുതിന്നു എന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പക്ഷേ മത്തായിയുടെ അമ്മ ആ നന്ദികേടിന് കൂട്ടു നിൽക്കാൻ തയാറായില്ല. കാര്യങ്ങളെല്ലാം മനസ്സിലാക്കിയ അവർ പോലീസുകാരോട് ഉള്ള കാര്യം പറഞ്ഞു. മത്തായി കുഴപ്പത്തിലാവുകയും ചെയ്തു.

പല അയൽപക്കങ്ങളും പരസ്പരം മത്സരിക്കുന്നതും ശത്രു തയിലെത്തുന്നതും തുടർന്ന് പരസ്പരം നശിപ്പിക്കാൻ ചെയ്യാവുന്നതൊക്കെ ചെയ്യുന്നതും ഇപ്പോഴും കാണുന്ന കാര്യമാണല്ലോ. വാസ്തവത്തിൽ അയൽപക്കക്കാർ സ്നേഹ ത്തോടെ വർത്തിക്കേണ്ടവരാണ്. എങ്കിൽ പല ദുരിതാനുഭ വങ്ങളെയും നേരിടാൻ അവർക്കു കഴിയും. ഇവിടെ ഇരുകുടുംബങ്ങളിലെയും കുട്ടികൾ തമ്മിൽ പിണങ്ങുന്നു ഉണ്ടെങ്കിലും അത് സ്ഥായിയായി നിൽക്കുന്നില്ല. അങ്ങനെ കുട്ടികളും വൃദ്ധരും മനസ്സിൽ നന്മയുള്ളവരാകുന്നു. മർക്കോസ്, മത്തായി, മത്തായിയുടെ അമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മർക്കോസ് ക്ഷയിച്ചുപോയ ഒരു കുടുംബത്തിലെ അംഗത്തിന്റെ ദൗർബല്യങ്ങൾ വെളിവാക്കു ന്നു.

അയാൾക്ക് ഒന്നും നേരിടാനുള്ള ശക്തിയില്ല. എങ്കിലും നന്മ മനസ്സിലുണ്ട്. അതുകൊണ്ടാണല്ലോ പോലീസുകാർ കൊണ്ടുപോകുമ്പോൾ മത്തായിയുടെ വൃദ്ധയായ അമ്മയെ കാണണമെന്ന് ആഗ്രഹിക്കുന്നത്. ആ നന്മ അയാൾക്ക് ഗുണ മാവുകയും ചെയ്തു. മത്തായി പുതുതായി നേടിയ സമ്പ ത്തിന്റെ അഹന്തയും കുതന്ത്രങ്ങളും ആർത്തിയും കാണി ക്കുന്നു. അത് അയാളെ എത്തിച്ചത് വലിയ ഒരു വയ്യാവേലി യിലും. സ്വന്തം മക്കളോടുള്ള വാത്സല്യം ധാർമ്മികബോധ ത്തിന് എതിരാകാത്ത ഒരു അമ്മയാണ് മത്തായിയുടെ അമ്മ. മാതൃത്വത്തിന്റെ ആ സവിശേഷതയാണ് കഥയുടെ കാതൽ. നർമ്മത്തിന്റെ ഭാഷയിലാണ് കഥ അവതരിപ്പിക്കുന്നത്. അത് ജീവിതത്തിൽ ധനത്തിനുവേണ്ടിയും അഹത്തെ തൃപ്തിപ്പെ ടുത്താൻ വേണ്ടിയും ചെയ്യുന്ന പ്രവൃത്തികളുടെ നിർഥക തന്നെ നോക്കിയുള്ള കഥാകാരന്റെ ചിരിയാകുന്നു. മൂല്യ ങ്ങൾ തന്നെയാണ് ഏറ്റവും പ്രധാനം എന്ന് കഥ വായന ക്കാരെ ഓർമ്മിപ്പിക്കുന്നു.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Question Paper March 2020 (Adisthana Padavali)

Time: 1½ Hours
Maximum: 40 Score

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്തുവാനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
ആ ദിവസം കോരന്റെ ജീവിതത്തിലെ ഒരു സ്മരണീയദിവ സമായിരുന്നു. അവന്റെ ഒരു ദിവസത്തെ കൂലിയിലെ കടം അന്ന് അവൻ വീട്ടിക്കഴിഞ്ഞു. (പ്ലാവിലക്കഞ്ഞി)
അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത് എന്ത്?

  • അവകാശങ്ങളെക്കുറിച്ചുള്ള അവബോധം.
  • പുത്രൻ എന്ന നിലയിൽ കടമ നിർവഹിച്ചതിന്റെ സംത.
  • കർഷകത്തൊഴിലാളി എന്ന നിലയിലുള്ള ചുമതയുടെ പൂർണത.
  • പ്രതിഷേധിക്കാൻ കഴിഞ്ഞു എന്നതിലെ ചാരിതാർത്ഥ്യം.

Answer:
പുത്രൻ എന്ന നിലയിൽ കടമ നിർവഹിച്ചതിന്റെ സംതൃപ്തി.

Question 2.
കന്നിനെല്ലിന് വേലികെട്ടാൻ സമയമായി
കന്നിനെല്ല് എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?

  • കന്നിയാലുള്ള നെല്ല്
  • കന്നിയുടെ നെല്ല്
  • കന്നിയിലെ നെല്ല്
  • കന്നി എന്ന നെല്ല്

Answer:
കുന്നിയലെ നെല്ല്

Question 3.
‘അല്ലായ്കിലുണ്ടോ തേനൂറുന്ന കവിത രചിക്കാൻ അവർക്കു കഴിയുന്നു!’ (കൊച്ചു ചക്കരച്ചി)
കവിതയിലെ മാധുര്യത്തിന് കാരണമായി ലേഖകൻ ചൂണ്ടി ക്കാണിക്കുന്നത് എന്ത്?

  • കവികൾ മാമ്പൂവ് ഒടിച്ച് കാമന്റെ കൈയ്യിൽ കൊടുത്ത തുകൊണ്ടു്.
  • ‘അണ്ണാൻ പിറന്നാൾ’ എന്ന മഹായജ്ഞം നടത്തിയിരു ന്നതുകൊണ്ട്.
  • അപരിഷ്കൃതമട്ടുകൾ അറിയാത്തതുകൊണ്ട്,
  • മാവിനോടുള്ള പ്രേമം കവികളിലും ഉള്ളതുകൊണ്ട്.

Answer:
മാവിനോടുള്ള പ്രേമം കവികളിലും ഉള്ളതുകൊണ്ട്.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 4.
“പ്രശ്നമില്ലാതെയുള്ള ഭരണത്തേക്കാൾ താൻ അഭിലഷിക്കുക, ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്. (ജഫഴ്സൻ)
ഈ അഭിപ്രായത്തോട് യോജിച്ചു നിലക്കുന്ന വസ്തുത ഏത്?

  • പത്രമുണ്ടായാൽ എല്ലാമായി.
  • പത്രമുണ്ടായാൽ ഭരണം നീതിരഹിതമാകും.
  • ഭരണം നന്നായാൽ പത്രങ്ങളുടെ ആവശ്യമില്ല.
  • ഭരണത്തിനും പത്രത്തിനും തുല്യസ്ഥാനമാണ് ഉള്ളത്.

Answer:
പത്രമുണ്ടായാൽ എല്ലാമായി.

Question 5.
‘പോയ കാലത്തിൻ
മധുരങ്ങളിൽക്കൊതി-
യൂറുന്ന ശീലം
മറന്നു തുടങ്ങി ഞാൻ’ (അമ്മയുടെ എഴുത്തുകൾ)
മാനസികാവസ്ഥയിൽ വന്ന ഈ മാറ്റത്തിന്റെ സാഹചര്യമായി കവി കാണുന്നത് എന്ത്?

  • അമ്മ ആദിമസംഗീതമായി ഇടയ്ക്കിടെ വന്നു മൂളുന്നത്.
  • അമ്മ രക്തത്തിന്റെ ചൂടായി നിൽക്കുന്ന തന്മയും താളവും ആയത്.
  • അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അടർത്തി ക്കളഞ്ഞത്.
  • അമ്മ പിൻപേ പറക്കും കുളിർമയായത്.

Answer:
അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അടർത്തിക്കള ഞ്ഞത്.

6 മുതൽ 9 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (രണ്ടോ മൂന്നോ വാക്യം) (2 × 2 = 4)

Question 6.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
മത്തായിയുടെ വീട്ടിൽ സകല വായും അടച്ചുപൂട്ടി മുദ്രവെ ച്ചിരിക്കുകയാണ്. ഒരക്ഷരം ആരും മിണ്ടുന്നില്ല.
Answer:
ഒരക്ഷരം ആരും മിണ്ടാതെ മത്തായിയുടെ വീട്ടിൽ സക ലവായും അടച്ചുപൂട്ടി മുദ്രവെച്ചിരിക്കുകയാണ്.

Question 7.
അന്നത്തെ സൂചിപ്രയോഗത്തിൽ നീറ്റൽ പോലൊന്ന് മനസ്സിലൂടെപ്പോൾ കടന്നുപോയ്. (അമ്മത്തൊട്ടിൽ) അടിവരയിട്ട കാവ്യഭാഗം നൽകുന്ന സവിശേഷ അർത്ഥം എന്ത്?
Answer:
കവിത ആസ്വാദ്യമാകുന്നത് അത് ആവിഷ്ക്കരിക്കുന്ന തീവ മായ ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ്. അമ്മയെ ഉപേക്ഷി ക്കാൻ കൊണ്ടുപോകുന്ന മകന്റെ ഓർമ്മകളിൽ തെളിയു ന്നത് അത്തരം അനുഭവങ്ങളാണ്. ഇടയ്ക്ക് കാറിന്റെ ചില്ല് ഉയർത്തിയപ്പോൾ തണുപ്പ് അകത്തേക്ക് ഇരച്ചുകയറി. അത് കരിമ്പടത്തെ ഓർമ്മിപ്പിച്ചു. അമ്മ വയറ്റത്ത് പറ്റിക്കിടന്ന തിന്റെ, ചൂട് അനുഭവിച്ചതിന്റെ ഓർമ്മ വന്നു. ഒപ്പം അമ്മ യുടെ കാച്ചെണ്ണ ചേരുന്ന ഗന്ധം മനസ്സിൽ തെളിഞ്ഞു. അമ്മ അതി രാവിലെ എഴുന്നേറ്റ് ഓലക്കൊടികൾ കത്തിച്ച് പാചകം ചെയ്യുന്നതിന്റെ മണം മൂക്കിലേക്കെത്തി. ഗന്ധ ങ്ങൾ സ്വാഭാവികമായും ഏതെങ്കിലുമൊക്കെ അനുഭവങ്ങ ളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുമല്ലോ. ഇതുപോലെ യുള്ള ഇന്ദ്രിയാനുഭവങ്ങൾ കവിതയുടെ അനുഭവതലത്ത ആഴമുള്ളതാക്കുന്നു.

Question 8.
‘സത്വം കണ്ടുപിടിക്കാൻ പല അടവുകളും നോക്കേണ്ടി വരും;
ഗുണിക്കൽ, ഹരിക്കൽ, അഭ്യൂഹം, ഭാവന തുടങ്ങി പലതും’. (പത്രനീതി)
പത്രത്തെക്കുറിച്ചുള്ള കുകുമാർ അഴീക്കോടിന്റെ വാക്കു കൾ നൽകുന്ന രണ്ട് സൂചന എഴുതുക.
Answer:
കവി മധുസൂദനൻ നായർ പുതിയകാലത്ത് നമ്മുടെ മാതൃ ഭാഷയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഉത്ക്കണ്ഠാകുലനാകുന്നു. പുതിയ തലമുറയെ മാതൃഭാഷ യിൽനിന്ന് അകറ്റി നിറുത്തുവാൻ ശ്രമിക്കുകയാണ് മുതിർന്ന വർ. അവർ പട്ടണപരിഷ്കാരത്തിൽ മുഴുകിപ്പോയിരി ക്കുന്നു. വിദേശ ഭാഷയാണ് ഇന്നത്തെ അവസ്ഥയിൽ വേണ്ടത് എന്ന് കരുതി മക്കളെ മാതൃഭാഷ കാണാതെ കേൾക്കാതെ വളർത്തുന്നു. അമ്മയുടെ ചിന്മുദ്രയാണ് അതെന്നും അതാണ് തന്മയെന്നും അറിയാഞ്ഞല്ല; വിദേ ശത്തെ ആതിഥ്യശാലയിൽ അതല്ല ശോഭിക്കുക എന്നു കരു തിയാണ് മാതൃഭാഷയെ പിന്നിൽ ഒളിക്കുന്നത്.

അങ്ങനെ മാതൃ ഭാഷാ ബന്ധമില്ലാതെ വളരുന്ന പുതിയ തലമുറയുടെ അവസ്ഥ എന്തായിരിക്കും? അവർ ആരുടെ കുട്ടികളെന്നും തായ്മൊഴിയുടെ ഈണമെന്താണെന്നും അതു സംസാരി ക്കുന്നത് എങ്ങനെയെന്നും നാളെ ചോദിക്കുമോ? അമ്മ യുടെ മൊഴി നൽകുന്ന താളമെന്താണെന്നും താരാട്ടു പാട്ടിന്റെ മധുരമെന്താണ് എന്നും അന്വേഷിക്കുമോ? ഇന്നത്തെ തലമുറയ്ക്ക് അമ്മയെക്കുറിച്ചുള്ള ഓർമ്മകളെങ്കി ലുമുണ്ട്. നാളത്തെ തലമുറയ്ക്ക് അതും വേണ്ട എന്നായിരി ക്കുമോ? അമ്മയെക്കുറിച്ചുള്ള ഓർമ്മപോലും ഇല്ലാത്ത ഒരു തലമുറ വളർന്നുവരാൻ ഇടയാക്കുന്നതാണ് ഇന്നത്തെ മാതൃ ഭാഷാ നിരാസം എന്നതാണ് ഏറെ കഷ്ടം!

ഇത്തരം ഓർമ്മകൾ അയാളുടെ ഉള്ളിൽ സൂചിപ്രയോഗ ത്തിന്റെ നീറ്റൽ പോലെയും കരിഞ്ഞ കൈകൊണ്ടുള്ള പിച്ചു
ഉണർത്തി. അമ്മയെ ഉപേക്ഷിക്കാൻ അയാൾക്ക് കഴിയു ന്നില്ല. പത്രങ്ങൾ നിഷ്പക്ഷമായിരിക്കണം. ജാതി-മത-വർഗ്ഗ-വർണ വ്യത്യാസമല്ലാതെ എല്ലാവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും മുൻഗണന നൽകാൻ ശ്രമിക്കുകയും സത്യ ത്തിനും നീതിക്കും വേണ്ടി നിലനിൽക്കുകയും വേണം, നിർഭ യമായിരിക്കുകയും വേണം.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. അരപ്പുറം വീതം) (5 × 4 = 20)

Question 9.
‘ഭർത്താവിനെ ഊട്ടാൻ ശ്രമിക്കുന്ന ഭാര്യയേയും ഭാര്യയെ കരു തലോടെ പരിഗണിക്കുന്ന ഭർത്താവിനേയും പ്ലാവിലക്കഞ്ഞി യിൽ കാണാം.’
ഉചിതമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി പ്രസ്താവന വിശ കലനം ചെയ്യുക.
Answer:
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദുരിതങ്ങളു ടെയും പോരാട്ടങ്ങളുടെയും കഥയാണ് തകഴി ശിവശങ്കര പിള്ള ‘രണ്ടിടങ്ങഴി’ എന്ന നോവലിൽ ആവിഷ്കരിക്കുന്ന ത്. അതോടൊപ്പം ചിരുതയുടെയും കോരന്റെയും ഊഷ്മ ളമായ ഹൃദയബന്ധത്തിന്റെ സൂക്ഷ്മമായ ആവിഷ്കാരവു മാണത്. കോരൻ ചിരുതയെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച താണ്. പിതാവുമായിപ്പോലും കോരന് അക്കാര്യത്തിൽ പിണ ങ്ങേണ്ടി വന്നു. അതുകൊണ്ട് അവരിരുവരും മാത്രമായി താമ സിച്ചു. ഒരാൾ മറ്റൊരാൾക്ക് തണൽ എന്നതു തന്നെയായി രുന്നു ഇരുവരുടെയും ഹൃദയബന്ധം. പകലന്തിയോളം പാടത്തു പണിയെടുക്കുന്ന കോരന് അവന്റെ ജന്മിയായ പുഷ്പവേലിൽ ഔസേപ്പിന്റെ വീട്ടിൽ നിന്ന് കഞ്ഞികിട്ടുമാ യിരുന്നു.

എന്നാൽ കൂലി പണമായി കിട്ടുന്നതുകൊണ്ട് സ്വന്തം വീട്ടിലേക്ക് ആവശ്വമായ നെല്ല് വാങ്ങാൻ അതു തിക യുമായിരുന്നില്ല. ചിരിതയ്ക്കു വേണ്ടി കുറച്ചെങ്കിലും നെല്ലു കിട്ടാൻ വേണ്ടി കോരൻ വളരെ കഷ്ടപ്പെട്ടു. പാതിരയ്ക്കു ശേഷം നാഴി അരിയും നാലു ചക്രത്തിനു കപ്പയുമായി കോരൻ കുടിലിൽ ചെന്നു. ചിരുത അത് പാകപ്പെടുത്തി. അവൾ അതു കുടിച്ചോട്ടെ എന്നു കരുതി കോരൻ വയറിനു സുഖമില്ല എന്നു പറഞ്ഞു കിടന്നു. പക്ഷേ അവൻ കഴി ക്കാതെ അവളും കഴിക്കില്ല. അങ്ങനെ അടുപ്പിന്റെ വെളിച്ച ത്തിൽ ഒരു ചട്ടിയുടെ ഇരുവശവുമായിരുന്ന് അവർ കഞ്ഞി കുടിച്ചു. അന്നുവച്ച കഞ്ഞിയിൽ ഒരു നല്ല പങ്ക് അവൾ സൂക്ഷിച്ചു വച്ചിരുന്നു. പിറ്റേന്നു ജോലിക്കു പോകുന്ന ഭർത്താവിനു രാവിലെയുള്ള ഭക്ഷണം നൽകാൻ. ഇങ്ങനെ ഉള്ളതുകൊണ്ട് പരസ്പരം ഊട്ടുന്ന ആ കർഷത്തൊഴിലാ ളികളുടെ സ്നേഹത്തിന്റെ ദാർഢ്യം തകഴി അതി സു ക്ഷ്മമായി അവതരിപ്പിക്കുന്നു.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 10.
‘മനുഷ്യജീവിതത്തിൽ ‘അമ്മ’, ‘തൊട്ടിൽ’ എന്നീ പദങ്ങൾ ഉണർത്തുന്ന വൈകാരികതയ്ക്ക് വിരുദ്ധമാണ് ‘അമ്മതൊാട്ടിൽ’ എന്ന ശീർഷകം’. കവിത വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
(ശീർഷകത്തിന്റെ ഔചിത്വം വ്യക്തമാക്കുക എന്ന ചോദ്യത്തിന് ആ ശീർഷകത്തിന്റെ അർത്ഥം അല്ലെങ്കിൽ ആശയം എഴുതി യതിനുശേഷം അത് എങ്ങനെ ആ കവിതയ്ക്ക്/കഥയ്ക്ക്/ ലേഖനത്തിന് യോജിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ചിലപ്പോൾ പല അർത്ഥതലങ്ങൾ ഉള്ളതായിരിക്കും ശീർഷകം എങ്കിൽ അവയെല്ലാം സൂചിപ്പിക്കണം.)

സ്വന്തം ശിശുക്കളെ സാമൂഹികമായ കാരണങ്ങളാലോ ദാരി ദത്താലോ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോൾ അമ്മ മാർക്ക് സുരക്ഷിതമായി ഉപേക്ഷിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് അമ്മത്തൊട്ടിൽ. അമ്മത്തൊട്ടിലിൽ ഉപേ ക്ഷിക്കുന്ന ശിശുക്കളെ ശിശുക്ഷേമസമിതി സംരക്ഷിക്കു കയും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പ തിമാർക്ക് നിയമപരമായി അവരെ കൈമാറുകയും ചെയ്യു ന്നു. അമ്മത്തൊട്ടിൽ എന്ന പദം ശീർഷകമായി ഈ കവി നൽകുമ്പോൾ അർഥമാകെ മാറുന്നു, അമ്മയ്ക്ക് ശിശുവിനെ ഉപേക്ഷിക്കാനുള്ള ഇടം എന്നതിനു പകരം മകന് അമ്മയെ ഉപേക്ഷിക്കാനുള്ള ഇടമായി അത് മാറുന്നു.

മക്കളെ സംരക്ഷിക്കുക എന്നത് അമ്മയുടെ കടമയാണ്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് മക്ക ളുടെയും മക്കളെ പോറ്റിവളർത്തിയ അമ്മയെ ഉപേക്ഷി ക്കാൻ അമ്മത്തൊട്ടിൽ അന്വേഷിച്ചു നടക്കുകയാണ് ഇവിടെ ഒരു മകൻ. അമ്മയ്ക്ക് മക്കളെ ഉപേക്ഷിക്കാനുള്ള തൊട്ടി ലാണോ അമ്മത്തൊട്ടിൽ അതോ മക്കൾക്ക് അമ്മയെ ഉപേ ക്ഷിക്കാനുള്ളതോ? രണ്ടായാലും അത് അമ്മയ്ക്കുള്ള തൊട്ടിൽ തന്നെയാണല്ലോ. മനുഷ്യ ജീവിതത്തിൽ അമ്മ, തൊട്ടിൽ എന്നീ പദങ്ങൾ ഉണർത്തുന്ന വികാരങ്ങൾ എന്തൊ ക്കെയാണ് ? അതിനൊക്കെ വിരുദ്ധമാകുന്നു ഈ ശീർഷ കം. അതുതന്നെയാണ് അതിന്റെ സൗന്ദര്യവും.

Question 11.
വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ
ഓർക്കുക. മനുഷ്യന്
മനുഷ്യനാകാൻ വേണം
പുഴ, മല, വനം, വയൽ
ഭൂമിയുടെ ശാശ്വതമായ മൈത്രി (പ്രളയാവസാനം – സച്ചി ദാനന്ദൻ)
സച്ചിദാനന്ദന്റെ വരികളിലെ പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണോ കൊച്ചു ചക്കരച്ചിയിൽ ആവിഷ്കരിച്ചിരി ക്കുന്നത്? പ്രതികരണക്കുറിപ്പ് തയ്യറാക്കുക.
Answer:
ലോകം തന്നെയാണ് തറവാടെന്നും ചെടികളും പുല്ലും പുഴു ക്കളുമെല്ലാം തന്റെ കുടുംബക്കാരാണ് എന്നുമുള്ളത് ഭാര തീയ ദർശനം തന്നെയാണ്. മഹാത്മാഗാന്ധിയെക്കുറിച്ചാണ് വള്ളത്തോൾ ഇങ്ങനെ പറയുന്നത്. അദ്ദേഹം ഭാരതീയ ചിന്ത കളെ മുറുകെപ്പിടിച്ച ആളായിരുന്നല്ലോ. ഇതേ ദർശനം തന്നെ യാണ് എ.പി.ഉദയഭാനു തന്റെ കൊച്ചു ചക്കരച്ചി എന്ന ലളി തോപന്യാസത്തിലും ആവിഷ്കരിക്കുന്നത് എന്നു കാണാം. തറവാട്ടിൽ മാവുകൾ പലതുണ്ടായിരുന്നെങ്കിലും ‘കുല ഷ്ഠകൾ’ ആയി എണ്ണിയതു രണ്ടെത്തിനെ ആയിരുന്നു എന്നാണ് ഉദയഭാനു പറയുന്നത്. അപ്പോൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ അതിലെ മാങ്ങ വിൽക്കാൻ കഴിയാതെ മാവിനെ സംരക്ഷിച്ചതോ അതിൽ പാർക്കുന്ന, സ്വയം ചത്തും മാവിനെ സംരക്ഷിക്കുന്ന നീറുകൾ, കൊച്ചു ചക്കരച്ചി യുദ്ധകാലമായപ്പോൾ പട്ടാളത്തിൽ ചേർക്കാൻ ആളുകൾ എത്തി എന്നും പറയുന്നു. ഇങ്ങനെ ഒരു മാനുഷികഭാവം തന്നെ ആ മാവിനു നൽകാൻ ഉപന്യാസകാരൻ ശ്രമിക്കുന്നു.

ഏറ്റവും പ്രധാനം അമ്മയുടെ വിശ്വാസമാണ്. മാവിന് കേടു വന്ന് അതുവീഴും എന്നും അപകടമുണ്ടാകും എന്നു തോന്നി അപ്പോൾ അതിനെ മുറിക്കുന്നതാണ് നല്ലത് എന്നു കരുതി. എന്നാൽ കൊച്ചു ചക്കരച്ചി വീഴില്ല വീണാലും ആപത്തു വരുത്തില്ല എന്ന വിശ്വാസത്തിൽ അമ്മ ഉറച്ചു നിന്നു. എന്നു മാത്രമല്ല കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്ന് ഇരിക്കാനും തുടങ്ങി. അതായിരുന്നു അപകടസ്ഥാ നം. ഏതായാലും വലിയ കാറ്റും മഴയും ഒന്നുമില്ലാത്ത ഒരു ദിവസം ഒരപകടവും വരുത്താതെ കൊച്ചു ചക്കരച്ചി നിലം പറ്റി. പ്രകൃതിയിലെ എല്ലാം സ്നേഹിക്കപ്പെടേണ്ടതുതന്നെ എന്ന് ആ മാവ് തെളിയിക്കുന്നു. ഇതേ ആശയം തന്നെയാണ് പ്രളയാവസാനം എന്ന കവിതയിൽ സച്ചിദാനന്ദനും പറയു ന്നത്. മനുഷ്യന് മനുഷ്യനാകാൻ പുഴയും മലയും വനവും വയലും വേണമെന്ന് കവി പറയുന്നു. പ്രകൃതിയുമായി സമ രസപ്പെട്ട് പരസ്പര പൂരകമായി നാം ജീവിക്കണമെന്ന സങ്ക ല്പമാണ് രണ്ടിടത്തും ആവിഷ്ക്കരിച്ചിരിക്കുന്നത്.

Question 12.
ആരുതേടും? നാളെ നമ്മുടെ കുട്ടികൾ ക്കോർക്കാനുമമ്മയെ വേണ്ടായിരിക്കുമോ? (അമ്മയുടെ എഴു തുത്തുകൾ) കവിയുടെ ചോദ്യത്തിന്റെ പൊരുൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
കവി മധുസൂദനൻ നായർ പുതിയകാലത്ത് നമ്മുടെ മാതൃ ഭാഷയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഉത്ക്കണ്ഠാകുലനാകുന്നു. പുതിയ തലമുറയെ മാതൃഭാഷ യിൽനിന്ന് അകറ്റി നിറുത്തുവാൻ ശ്രമിക്കുകയാണ് മുതിർന്ന വർ. അവർ പട്ടണപരിഷ്കാരത്തിൽ മുഴുകിപ്പോയിരി ക്കുന്നു. വിദേശ ഭാഷയാണ് ഇന്നത്തെ അവസ്ഥയിൽ വേണ്ടത് എന്ന് കരുതി മക്കളെ മാതൃഭാഷ കാണാതെ കേൾക്കാതെ വളർത്തുന്നു. അമ്മയുടെ ചിന്മുദ്രയാണ് അതെന്നും അതാണ് തന്മയെന്നും അറിയാഞ്ഞില്ല; വിദേ ശത്തെ ആതിഥ്യശാലയിൽ അതല്ല ശോദിക്കുക എന്നു കരു തിയാണ് മാതൃഭാഷയെ പിന്നിൽ ഒളിക്കുന്നത്.

അങ്ങനെ മാത്യ ഭാഷാ ബന്ധമില്ലാതെ വളരുന്ന പുതിയ തലമുറയുടെ അവസ്ഥ എന്തായിരിക്കും? അവർ ആരുടെ കുട്ടികളെന്നും തായ്മൊഴിയുടെ ഈണമെന്താണെന്നും അതു സംസാരി ക്കുന്നത് എങ്ങനെയെന്നും നാളെ ചോദിക്കുമോ? അമ്മ യുടെ മൊഴി നൽകുന്ന താളമെന്താണെന്നും താരാട്ടു പാട്ടിന്റെ മധുരമെന്താണ് എന്നും അന്വേഷിക്കുമോ? ഇന്നത്തെ തലമുറയ്ക്ക് അമ്മയെക്കുറിച്ചുള്ള ഓർമ്മകളെങ്കി ലുമുണ്ട്. നാളത്തെ തലമുറയ്ക്ക് അതും വേണ്ട എന്നായിരി ക്കുമോ? അമ്മയെക്കുറിച്ചുള്ള ഓർമ്മപോലും ഇല്ലാത്ത ഒരു തലമുറ വളർന്നുവരാൻ ഇടയാക്കുന്നതാണ് ഇന്നത്തെ മാതൃ ഭാഷാ നിരാസം എന്നതാണ് ഏറെ കഷ്ടം!

Question 13.
“നിർബന്ധിച്ച് അമ്മയെ ഒരിക്കലും നഗരത്തിലേക്കു വിളി ക്കരുത്. വിളിച്ചാൽ വരുമായിരിക്കും പക്ഷെ, തിരിച്ചുപോ കേണ്ട ചിന്തയിലായിരിക്കും എന്നും അമ്മ”. (ഓരോ വിളിയും)
കഥയിൽ, അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം മന സ്സിലാക്കാൻ മകന് കഴിയുന്നുണ്ടോ? വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചുചേർന്ന് ജീവിക്കാൻ തുടങ്ങി ഒന്നായിത്തീർന്ന രണ്ടാത്മാക്കളുടെ പാരസ്പര്യത്തിന്റെ കഥ യാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ അവതരിപ്പിക്കുന്നത്. ‘ഒരാൾക്ക് മറ്റാൾ തണൽ എന്നതായിരുന്നു അവരുടെ അവസ്ഥ. അച്ഛന്റെ ഓരോ വിളിക്കും പിന്നാലെ ഓടുകയായിരുന്നു അമ്മ. അച്ഛന്റെ വിളികൾക്ക് പിന്നാലെ പോവുമ്പോൾ ഏതവസ്ഥയിലും അമ്മ ചെറുപ്പത്തിലേക്കു മടങ്ങുകയായിരുന്നു. വളരെ അപ്ര തീക്ഷിതമായുണ്ടാകുന്ന ഓരോ വിളിക്കും അതേ നിമിഷ ത്തിൽത്തന്നെ അമ്മയുടെ മറുപടി ഉണ്ടാകും, ഉണ്ടാകണം. ഇല്ലെങ്കിൽ അച്ഛൻ കോപിക്കും. അച്ഛന്റെ ഓരോ വിളിയും കാത്തിരിക്കുന്ന അമ്മ. അമ്മയുടെ മറുവിളി പ്രതീക്ഷിക്കുന്ന അച്ഛൻ. രണ്ടുപേർക്കും ഇതു രണ്ടും ഒഴിവാക്കാൻ കഴിയു മായിരുന്നില്ല. വളരെ അപൂർവമായി മാത്രമെ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അച്ഛൻ നിശ്ശ ബ്ദനാവും. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത് എന്നുപോലും മകന് തോന്നിയിട്ടുണ്ട്.

ഇങ്ങനെ പരസ്പര പൂരകങ്ങളായി കഴിയുമ്പോഴാണ് അവരിൽ ഒരാൾ, അച്ഛൻ, ഇല്ലാതാകുന്നത്. അത് വിശ്വസിക്കാൻ അമ്മയ്ക്ക് ആവുമാ യിരുന്നില്ല. അച്ഛൻ അവിടെത്തന്നെയുണ്ട് എന്ന് അമ്മ വിശ്വ സിച്ചു. അച്ഛന്റെ വിളി അമ്മ ഇപ്പോഴും അവിടെ കേൾക്കു ന്നുണ്ട്. അച്ഛനില്ലാതെ ആ വീട് അപൂർണമാവും. അതുകൊ ണ്ടുതന്നെ ‘മൂപ്പര് പോയി എന്ന് മറ്റുള്ളവരോട് പറയുമ്പോഴും പോയിട്ടില്ല എന്നാണ് അമ്മ വിശ്വസിക്കുന്നത്. അവർ അവിടെ ഒറ്റയ്ക്കല്ല. അതുകൊണ്ട് മകനോടൊപ്പം നഗരത്തി ലേക്കു പോവാനും അവർ തയാറല്ല. ആത്മാവിന്റെ അംശമായിത്തീർന്ന ഒന്ന് ഇല്ലാതെയാവില്ലല്ലോ. അതു കൊണ്ടു തന്നെ അമ്മയെ സംബന്ധിച്ചിടത്തോളം അച്ഛൻ ഇല്ലാതെയായിട്ടില്ല. ഈ ആത്മബന്ധമാണ് കഥയുടെ കാതൽ. മകൻ ഈ ആത്മബന്ധം മനസ്സിലാക്കുന്നു. അതി നാലാണ് അയാൾ അമ്മയെ നിർബന്ധിച്ച് നഗരത്തിലേക്ക് വിളിച്ചുകൊണ്ടുപോകാൻ മടിക്കുന്നതും.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 14.
“കാരൂർ കഥകളിൽ ഒന്നാകെ വ്യാപിച്ചു കിടക്കുന്ന ശ്രദ്ധേ യമായ ഒരു ധർമ്മമുണ്ട് – നർമപ്രകാശ്, ഓർക്കും തോറും കൂടുതൽ വരിയാവുന്ന മന്ദഹാസവും ഇടയ്ക്കൊക്കെ പൊട്ടിച്ചിരിയും ഉളവാകുന്ന കല്പനകളും കഥയുടെ ഭാവ ശില്പത്തെ കനം വെപ്പിക്കുന്നു. (എം. അച്യുതൻ)
കോഴിയും കിഴവിയും എന്ന കഥയിൽ നർമത്തിന് പ്രാധാ ന്യമുള്ള സന്ദർഭങ്ങൾ വിശകലനം ചെയ്ത് പ്രസ്താവന സാധൂകരിക്കുക.
Answer:
‘കോഴിയും കിഴവിയും’ എന്ന കഥ കാരൂർ നീലകണ്ഠപ്പിള്ള അവതരിപ്പിക്കുന്നത് നർമ്മത്തിന്റെ അകമ്പടിയോടെയാണ്. കഥ തുടങ്ങുന്നതുതന്നെ അത്തരം ഒരു വിവരണത്തിലൂടെ യാണ്. കോഴിയെ വളർത്താൻ പ്രയാസമില്ല. കൊല്ലാനാണ് പ്രയാസം-എന്നവച്ചാൽ താൻ വളർത്തിയ ഒന്നിനെ കൊല്ലാ നുള്ള പ്രയാസം. അതുകിടന്ന് പിടയ്ക്കുന്നത് കാണുക അസഹനീയമാണ്. എങ്കിലും കോഴിയെ വളർത്തുന്നത് കൊല്ലാനാണല്ലോ. അതിന്റെ ജീവൻപോകുന്നതു കാണു മ്പോൾ കണ്ണുനിറയാത്തത്, കണ്ണിൽക്കൂടി വരേണ്ട വെള്ളം വായിൽ ഊറുന്നതുകൊണ്ടാണ്; ഇറച്ചിയുടെ രുചി ഓർത്തി ട്ടാണ്. കോഴിയുടെ വേദനയേക്കാൾ വലുതാണ് അതിന്റെ ഇറച്ചിയോട് തോന്നുന്ന കൊതി. അപ്പോൾ പിന്നെ കൊല്ലു ന്നതിൽ പ്രയാസമുണ്ട്. പിടയ്ക്കുന്നത് കാണാൻ വയ്യ എന്നൊക്കെ പറയുന്നതിൽ എന്തുകാര്യം? ഒരുതരം കാപട്യം എന്നല്ലേ പറയാൻ കഴിയൂ. ‘കോഴിയും കിഴവിയും’ എന്ന കഥ കാരൂർ നീലകണ്ഠപിള്ള അവതരിപ്പിക്കുന്നത് നർമ്മത്തിന്റെ അകമ്പടിയോടെയാണ്. ഇത് കഥയിലുടനീളം കാണാം. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

ചത്തകോഴി കയ്യാലയ്ക്കൽ കിടക്കുന്നതിനെക്കുറിച്ച് കഥാ കാരൻ പറയുന്നത് “ആ സ്വാദുള്ള ശവം അവരുടെ പറമ്പി നരികിൽ കിടന്നു” എന്നാണ്. മർക്കോസിനെ ആ കോഴിക്കേ സുമായി ബന്ധപ്പെടുത്തി എങ്ങനെ കുടുക്കാം എന്ന് മത്തായി ചിന്തിച്ചതിനെക്കുറിച്ച് പറയുന്നത് “ആ രാത്രി അത് മത്തായിയുടെ തലച്ചോറിനകത്ത് ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തിൽ അയൽവീടുകളിൽ കോഴി കൂകിയപ്പോൾ, ചത്ത കോഴി, ദഹിച്ചു പക്വാശയത്തിലെത്തിയ കോഴി മത്തായി മാർഗേണ കുകി: “നോക്കിക്കോ”. മർക്കോസിന്റെ വീട്ടിൽ പെൺസന്ത തികൾ പെരുകിയതിനെക്കുറിച്ച് പറയുന്നത് അവിടെ മൂപ്പരും മുപ്പത്തിയും തമ്മിൽ ഒരു കാര്യത്തിൽ ഭിന്നിപ്പുണ്ടാ യിരുന്നു. ആൺപിള്ളേരെ പെറണമെന്ന് മൂപ്പര്. പെൺപി ള്ളരെ മാത്രമേ പെറുകയുള്ളൂ എന്ന് മുപ്പത്തിയാരും”.

ഇങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ! വളരെ സ്നേഹത്തോടെ കഴിയേണ്ട അയൽപക്കക്കാർ തമ്മിൽ അഹംഭാവത്തിന്റെ പേരിൽ പിണങ്ങി ദ്രോഹ പ്രവൃത്തികൾക്കൊരുങ്ങുമ്പോൾ അത് സഹതാപത്തോടെ നോക്കിക്കണ്ട് പരിഹസിക്കുന്ന ഒരാൾ ആ കഥ പറയുന്നു എന്ന രീതിയിലാണ് കാരൂർ ഈ കഥ അവതരിപ്പിക്കുന്നത്. ആത്മീയമായി പ്രത്യേകിച്ച് നേട്ട മൊന്നും ലഭിക്കാതെയുള്ള ഇത്തരം പ്രവൃത്തികളെ അങ്ങനെ യല്ലാതെ നോക്കിക്കാണാൻ കഴിയില്ലല്ലോ. എന്നാൽ സ്നേഹി ക്കാൻ മാത്രമറിയുന്ന കുട്ടികൾ ഈ അവതരണ രീതി യിൽനിന്ന് മാറിനിൽക്കുകയും ചെയ്യുന്നു.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരു പുറം വീതം) (2 × 6 = 12)

Question 15.
‘കേരളത്തിന്റെ സുന്ദരപ്രകൃതിയും സംസ്കാരവും അതോ ടൊപ്പം വളർന്നു വന്ന സാഹിത്വവുമാണ് വൈലോപ്പിള്ളിക്ക വിതയുടെ ഊടുവെപ്പുകൾ’
ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, ‘ഓണമുറ്റത്ത്’ എന്ന കവിതയിലെ ആശയം ഉൾക്കൊള്ളിച്ച് ‘വൈലോപ്പിള്ളി കവിതയിലെ കേരളീയത് എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
കേരളീയ സംസ്കാരം ആവിഷ്കരിക്കുന്നവയാണ് വൈലോ പിള്ളിയുടെ പല കവിതകളും. ‘ഓണമുറ്റത്ത്’ എന്ന കവി തയും വ്യത്യസ്തമല്ല. ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന പ്രകൃതിയെയാണ് കവി ആദ്യം അവതരിപ്പിക്കു ന്നതെങ്കിലും പ്രകൃതിയിലെ ഓരോ അംഗത്തിനും മാനുഷി കഭാവം നൽകിയതിലൂടെ അത് കേരള സംസ്കാരത്തിന്റെ പ്രതിഫലനമായി. അതിഥിയെ വരവേൽക്കാൻ കേരളീയർ ചെയ്യുന്ന കാര്യങ്ങളാണല്ലോ തുമ്പയും മുക്കുറ്റിയും നെയ്യാ മ്പലുകളും ഉഷസ്സുമൊക്കെ ചെയ്യുന്നത്. മലർക്കുട നിറച്ചു നിൽക്കുന്ന തുമ്പ, തിരികൾ തെറുത്ത് കൊളുത്താനുള്ള സമ യവും കാത്ത് ദീപക്കുറ്റി നാട്ടിയിരിക്കുന്ന മുക്കുറ്റി, പൊൽക്കിഴിയെരിയുന്ന വെള്ളിത്താലവുമേന്തി നിരന്നു നിൽക്കുന്ന നെയ്യാമ്പലുകൾ, അരിയിട്ട് എതിരേൽക്കുന്ന നിലാവ്, ഓണക്കോടിയുടുത്ത് നാണത്തോടെ പരുങ്ങി നിൽക്കുന്ന ഉഷസ്സ് എല്ലാം തന്നെ കേരളീയ സംസ്കാര ത്തിന്റെ ഭാവങ്ങൾ പ്രകടമാക്കുന്നു. അതിഥിയെ കാലുക ഴികിച്ച് മണി പീഠത്തിലിരുത്താനാണ് കവി ആവശ്യപ്പെടുന്ന ത്. അപ്പോൾ കേരളീയ രീതിയിലുള്ള അതിഥി സ്വീകരണ മായി.

തന്റെ കാവ്യപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും കാണാം ഈ സാംസ്കാരിക പാരമ്പര്യം. താൻ ഒരു പുള്ളുവനാണ് എന്നദ്ദേഹം പറയുന്നു. പുള്ളുവൻ പാട്ട് നമ്മുടെ സംസ്കാ രത്തിന്റെ ഭാഗമാണല്ലോ. ഇത്തരത്തിലുള്ള നാടൻപാട്ടുകളി ലൂടെയാണ് മലയാള കവിത തളിർത്തതും പൂവിട്ടതും. ആ പാരമ്പര്യം തന്നെയാണ് കവിയിലുമുള്ളത്. എന്നാലോ കവിത ചൊല്ലൽ ഒരു തൊഴിലായി കാണുന്നുമില്ല. പായും കുടയും നെയ്യുകയും മറ്റു കൈവേലകൾ എടുക്കുകയും ചെയ്യു കയും പാട്ടു കെട്ടുകയും ചെയ്യുമായിരുന്നു. അധ്വാനിക്കു ന്നവരുടെ ആയാസം കുറയ്ക്കാനാണ് പാട്ടുകൾ പാടിയിരു.

ഓണംതന്നെ കേരളീയരുടെ സംസ്കാരമാണല്ലോ. ഓണക്കാ ലത്ത് വീടുതോറും കയറി പാട്ടുകൾ പാടുകയും മറ്റു കല കൾ അവതരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യ മായിരുന്നു. അങ്ങനെ ചെയ്യുന്ന കലാകാരന്മാർക്ക് അരിയും മറ്റു സാധനങ്ങളുമൊക്കെ നൽകിയിരുന്നു. ആ സംസ്കാ ദത്തിൽ അഭിമാനം കൊള്ളുകയാണ് കവി. പരിഷ്കാര ത്തിൽ അഭിരമിക്കുന്നവർക്ക് ഇതൊക്കെ പഴഞ്ചനാണെന്നു തോന്നാം. പക്ഷേ താൻ കാണുന്നത് മഹാബലിയുടെ സംസ്കാരമാണ്. ഇങ്ങനെ നമ്മുടെ പാരമ്പര്യവും സംസ്കാരവും കവിയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതിനാൽ ബോധപൂർ മല്ലാതെ തന്നെ അതെല്ലാം വെളിപ്പെടുകയാണ്. അതുതന്നെയാണ് എം. എൻ.വിജയന്റെ നിരീക്ഷണത്തിലും കാണാൻ കഴിയുന്നത്.

Question 16.
‘പ്രണയം എന്ന കഥയിൽ നായക കഥാപാത്രമായ ചാക്കു ണ്ണിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നത് ചെമ്പുമത്തായി യാണ്. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ് അവർ’,
പ്രസ്താവന വിശകലനം ചെയ്ത് ‘ചെമ്പു മത്തായി, ‘ചാക്കുണ്ണി’ എന്നീ കഥാപാത്രങ്ങളെ താരതമ്യം ചെയ്യുക.
Answer:
‘പണയം’ എന്ന കഥയിലെ ചെമ്പുമത്തായി എന്ന കഥാ പാത്രം സ്വർണ പണയം എടുത്ത് പലിശയ്ക്ക് പണം കൊടുക്കുന്ന മുതലാളിയാണ്. അയാൾ സ്വർണം മാത്രമേ പണയമായി സ്വീകരിക്കാറുള്ളൂ. പാരമ്പര്യമായി കിട്ടിയ തൊഴിലാണിത്. അപ്പൻ ചാക്കോരു മാപ്ലയ്ക്ക് സ്വർണം ഉര ച്ചുനോക്കുകപോലും വേണ്ടിയിരുന്നില്ല. അതിലെ ചെമ്പി ന്റെയും സ്വർണത്തിന്റെയും കണക്കറിയാൻ, റേഡിയോ പണയമായി എടുക്കുന്നത് ആദ്യമാണ്. പക്ഷേ അതും മറ്റു രു പടികളെ പോലെ ഒരു പണിയ പണം മാത്രമാണ് അയാൾക്ക്, നമ്പർ നൂറ്റിയിരുപത്തിയൊമ്പത്. റേഡിയോ അവിടിരുന്നാലും അവിടെയാരും പാട്ടുകേൾക്കാൻ പോകു ന്നില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം പാട്ടു കേൾക്കുന്നതൊക്കെ ഫലമില്ലാത്ത പ്രവൃത്തികളാണ്. ആ സമ യത്ത് എന്തെങ്കിലും ജോലി ചെയ്യുകയാണു വേണ്ടത്. പണം ഉണ്ടാക്കുക എന്നതാണ് പ്രധാനം. പണപ്പെട്ടിയിലാണ് അയാ ളുടെ ശ്രദ്ധ, മറ്റുള്ളതൊക്കെ മനുഷ്യരെ മെനക്കെടുത്താ നുള്ള ഓരോ ഏർപ്പാടു മാത്രം.

അയാൾ സ്വന്തം മക്കളെപ്പോലും ലാളിച്ചിട്ടില്ല. അതു പാടില്ല എന്നപക്ഷക്കാരനുമാണ്. അയാളുടെ മക്കളാണ് ആ നാട്ടിൽ ഏറ്റവും കൂടുതൽ തല്ലുകൊണ്ടിട്ടുള്ളത്. കുട്ടികളെ തല്ലി വളർത്തണം എന്നതാണ് അയാളുടെ ഉറച്ച വിശ്വാസം. അയാൾ വളർന്നതും അങ്ങനെയായിരുന്നു. അല്ല അതിലും ക്രൂരമായിട്ടായിരുന്നു. അയാളുടെ അപ്പൻ കമ്പി പഴുപ്പിച്ച് ചന്തിയിൽ വച്ചുകൊടുക്കുമായിരുന്നു. പണയം എടുത്തു കഴിഞ്ഞാൽ മുതലും പലിശയും കിട്ടാതെ ആ വസ്തു അയാളുടെ തട്ടുമ്പുറത്തുനിന്ന് ഇറങ്ങുകയില്ല. മറ്റൊന്നും അയാൾക്ക് ചിന്താവിഷയമല്ല. ഞായറാഴ്ചകളിൽ പള്ളിയിൽ പോകണമെന്നും റേഡിയോ പരിപാടികൾ കേൾക്കുന്ന സമയം കുർബ്ബാന കേൾക്കണ മെന്നും അയാൾ ചാക്കുണ്ണിയെ ഉപദേശിക്കുന്നുണ്ട്. മറ്റൊ ന്നിനുമല്ല “നമ്മള് പള്ളിച്ചെല്ലുന്നില്ല എന്ന് അച്ചന്മാർക്ക് പരാ തീണ്ടാവരുത്.”

ചാക്കുണ്ണി ബാലമണ്ഡലം കേട്ട് അതിൽ മുഴുകിയപ്പോൾ അത് മനസ്സിലാക്കാൻ ചെമ്പുമത്തായിക്ക് കഴിഞ്ഞതേയില്ല. അല്ലെങ്കിലും മനുഷ്യർ പാട്ടുകേട്ട് സമയം കളയുന്നതെന്തി നാണെന്ന് അയാൾക്ക് ഒരുകാലത്തും മനസ്സിലായിരുന്നില്ല. ഒരുപക്ഷേ അയാൾ ആസ്വദിക്കുന്നത് പണയമായി ലഭി ക്കുന്ന സ്വർണത്തിന്റെ തിളക്കവും വായിക്കുന്നത് കണക്കു പുസ്തകവുമായിരിക്കും. ഇ. സന്തോഷ്കുമാറിന്റെ ‘പണയം’ എന്ന ചെറുകഥയിലെ കേന്ദ്രകഥാപാത്രമാണ് ചാക്കുണ്ണി. അയാൾ ആറാട്ടുകുന്നിലെ തയ്യൽക്കാരനാണ്. മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുന്നു വെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സാധാരണക്കാരൻ. എങ്കിലും പാട്ടും, നാടകവും, സിനിമയു മൊക്കെ ആസ്വദിക്കുന്നതിൽ താൽപ്പര്യമുള്ള ഒരു കലാ സ്നേഹി ആണയാൾ. അതുകൊണ്ടാണ് അയാൾ റേഡിയോ വാങ്ങുന്നത്. ആറാട്ടുപറമ്പിൽ ആദ്വമായി റേഡിയോ വാങ്ങിയ പൗരനാണ് ചാക്കുണ്ണി. അതു വാങ്ങുവാൻ അയാൾ വളരെ കഷ്ടപ്പെട്ടു. ഓണക്കാലത്ത് രാപകൽ ഭേദമെന്യ വിശ്രമമി ല്ലാതെ ജോലിചെയ്തു. പതിവുള്ള ബീഡി വലി നിർത്തി. അത്യാവശ്യമായിരുന്നിട്ടുകൂടി ചെരുപ്പ് വാങ്ങിയില്ല. ആണ്ടി ലൊരിക്കൽ മലയാറ്റൂർക്ക് പോകാറുള്ളതും അത്തവണ മുടക്കി.

റേഡിയോ സ്വന്തമായപ്പോൾ അയാളുടെ ജീവിതസമയതാ ളത്തെ അത് ക്രമീകരിച്ചു. റേഡിയോയുമായി തയ്യൽക്കട യിൽ പോകും. ജോലി ചെയ്യുന്നത് റേഡിയോയിലെ പാട്ടും, നാടകവും, ശബ്ദരേഖയുമൊക്കെ കേട്ടു കൊണ്ടായി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും വീട്ടിലെത്തിയാലും റേഡിയോ പരിപാടികൾ തുടർന്നുകൊണ്ടിരിക്കും. പ്രക്ഷേ പണം അവസാനിക്കുന്നതുവരെ, അങ്ങനെ റേഡിയോ അയാ ളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇവിടെ റേഡിയോ എന്നത് കലയും സാഹിത്യവും തന്നെയാണല്ലോ. അവ യിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ, അവയില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ചാക്കുണ്ണിക്കുണ്ട്.

അതിനിടയിലാണ് ഈ താളക്രമത്തെ തെറ്റിക്കുന്നതരത്തിൽ അയാളുടെ ഇളയകുട്ടിക്ക് അസുഖം പിടിപെട്ടത്. ചികിത്സി ക്കാനുള്ള പണം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. കടം കിട്ടാവുന്നവരിൽ നിന്നൊക്കെ വാങ്ങി. മറ്റു മാർഗങ്ങളൊന്നു മില്ലാതെ അയാൾ റേഡിയോ പണയം വയ്ക്കുന്നു. അതും സംഗീതവും പാട്ടുമൊന്നും ജീവിതത്തിൽ ആവശ്വമില്ല എന്നു വിശ്വസിക്കുന്ന ചെമ്പുമത്തായിയുടെ അടുത്ത്. സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഭാഗം ആരോ പറിച്ചു മാറ്റുന്നതു പോലെ അയാൾക്കു തോന്നി. റേഡിയോയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും അയാൾക്കുണ്ടായിരുന്നു. ‘ഒരു നോട്ടം വേണമേ’ എന്ന് മത്തായിയോട് പറയാൻ അയാൾക്ക് തിരിച്ചുപോകേണ്ടിവന്നു.

റേഡിയോ പണയത്തിലായതോടെ അയാളുടെ ജോലിയി ലുള്ള താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പു കൾ തുന്നി. ജോലി ചെയ്യുമ്പോൾ അജ്ഞാതമായ ഒരു പാട്ടി നുവേണ്ടി കാതോർത്തു. ചുറ്റുപാടും നിരവധി ആളുകളു ണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. അയാളുടെ ഏകാന്തത ഇല്ലായ്മ ചെയ്തിരുന്നത്, അയാൾക്ക് കൂട്ടായി ഉണ്ടായിരു ന്നത് പാട്ടും നാടകവുമൊക്കെ ആയിരുന്നല്ലോ. ഒടുവിൽ അയാളുടെ മകൻ മരണപ്പെടുമ്പോൾ ആശ്വാസം തേടുന്നതും റേഡിയോയെത്തന്നെയാണ്. മകൻ ഏറെ ഇഷ്ട പെട്ടിരുന്ന ‘ബാലമണ്ഡലം’ എന്ന പരിപാടി കേട്ടപ്പോൾ, അതി ലുള്ള കുട്ടികളുടെ പാട്ടും ചിരിയുമൊക്കെ കേട്ടപ്പോൾ മന നിന്റെ കനം കുറച്ചു കുറഞ്ഞു.

ചാക്കുണ്ണി എന്ന കഥാപാത്രം കല ഇഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതിനിധിയാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ് ജീവിതത്തിലെ സമ്പത്ത്, സുഖത്തിലും ദുഃഖത്തിലും കൂട്ടാ യിരിക്കുന്നത് പാട്ടും നാടകവും സിനിമയുമൊക്കെയാണ്. നല്ല മനുഷ്യർക്ക് അങ്ങനെയേ കഴിയൂ. “എന്റെ കണ ക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം” എന്ന് ചാക്കുണ്ണി പറയുമ്പോൾ അത് ഒരു നല്ല മനുഷ്യന്റെ വാക്കുകളായി നമ്മൾ കേൾക്കുന്നു.

Kerala SSLC Malayalam 2 Question Paper March 2020 (Adisthana Padavali)

Question 17.
എല്ലാ മതങ്ങളുടെയും ഉദ്ദേശം ഒന്നും തന്നെ നദികൾ സമു ദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കട ലെന്നും ഉണ്ടോ?
(സ. വി. കുഞ്ഞിരാമനും നാരായണഗുരുവും തമ്മിലുള്ള സംവാദത്തിൽ നിന്ന്)
‘പേരും നാടും തൊഴിലും മാത്രമേ ചോദിക്കേണ്ടതുള്ളൂ. ആരു നീ എന്ന് ആരോടും ചോദിക്കേണ്ടതില്ല. കാരണം ശരീരം കണ്ടാൽ തന്നെ മനുഷ്യനാണെന്ന് തിരിച്ചറിയും.
(ജാതിലക്ഷണം – ശ്രീനാരായണഗുരു
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനത്തിന്റെ അടിസ്ഥാന ത്തിൽ തന്നിട്ടുള്ള ആശയം കൂടി പരിഗണിച്ച് ഗുരുദർശന ങ്ങളും ഏക ലോക സങ്കല്പവും എന്ന ശീർഷകത്തിൽ പ്രഭാ ഷണം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട അധ്യക്ഷനും വേദിയിലും സദസ്സിലുമുള്ള വിശിഷ്ടവ്യക്തികൾക്കും നമസ്കാരം. കേരളത്തിന്റെ വളർച്ച യെക്കുറിച്ചും, ഭാവി പുരോഗതിയെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുന്ന ഈ സമ്മേളനത്തിൽ കേരളം കടന്നുപോന്ന വഴി കളെക്കുറിച്ചുള്ള വിശകലനത്തിനും ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ‘ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് – ശ്രീനാരായണ ഗുരു’ എന്ന വിഷയത്തിൽ നിങ്ങളോടു സംസാരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലകളെ വിശകലനം ചെയ്ത് പാഠങ്ങളുൾക്കൊണ്ടും ഇന്നിനെ വിലയിരുത്തിയും മാത്രമല്ലേ നാളത്തെ പ്രവർത്ത നങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയു?

ക്രൂരമായ ജാതിവ്യവസ്ഥയുടെ വിവേചനത്തിൽപ്പെട്ട് തികച്ചും ഇരുട്ടിലാണ്ടു പോയിരുന്ന ഒരു ഭൂതകാലമുണ്ട് കേര ളത്തിന്. മനുഷ്യൻ മനുഷ്യനെ അടിമയിലും താഴെയായി കണ്ടിരുന്ന ഒരു കാലം. സ്വന്തം കർമശേഷി വിനിയോഗി ക്കാനോ അറിവിന്റെ വെള്ളിവെളിച്ചം നുകരാനോ സ്വാതന്ത്ര്യ മില്ലാതെ ഒരു വിഭാഗം മനുഷ്യർ നരകിച്ചിരുന്ന കാലം. ആ കാലത്തിൽ നിന്ന് ജനതയെ മോചിപ്പിക്കുക എന്ന മനുഷ്യ ത്വപരമായ കർമ്മം ചെയ്ത ധീരനായ കർമ്മയോഗിയായി രുന്നു ശ്രീനാരായണഗുരു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിലൂടെ കേരളത്ത യാകെ അദ്ദേഹം ഉണർത്തി. അങ്ങനെ മനുഷ്യശക്തിയെ പൂർണ്ണമായും ഉപയോഗപ്പെടുത്തി മുന്നേറാനുള്ള അവസരം കേരളത്തിനു കൈവന്നു. മനുഷ്യജാതിയാകെ ഏകോദരസ ഹോദരങ്ങളെപ്പോലെ ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തി ക്കാൻ കഴിയുമ്പോഴാണല്ലോ പുരോഗതിയുണ്ടാകുന്നത്.

ഭാരതത്തിലെ പല യതിവര്യന്മാരും സ്വമോക്ഷത്തെ ലക്ഷ്യമാ ക്കിയാണ് തപവും ജപവും മനനവുമൊക്കെ ആചരിച്ചതെ ങ്കിൽ ശ്രീനാരായണഗുരു തപശ്ശക്തി സംഭരിച്ചത് അത് സമു ഹത്തിനു കൂടി പ്രയോജനപ്പെടുത്താനാണ്. ആത്മീയതയും ഭൗതികതയും ജീവിതത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളാ യിക്കണ്ട് രണ്ടിനും തുല്യപ്രാധാന്യം കല്പിക്കുകയാണ് ഗുരു ദേവൻ ചെയ്തത്. അതുകൊണ്ടുതന്നെ ഭൗതികജീവിതത്തിൽ പാലിക്കേണ്ട പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനും അത് സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കുംവേണ്ടി ഉപ ദേശിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിദ്യകൊണ്ട് പ്രബു രാകാനും സംഘടിച്ച് ശക്തരാകാനും കേരളീയരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. അന്ധവിശ്വാസങ്ങളെ അദ്ദേഹം പരിഹസിച്ചു. ഇപ്പോൾ പോലും പലരും പലവിധ അന്ധവി ശ്വാസങ്ങളിലും പെട്ട് ഉഴലുന്നതുകാണുമ്പോൾ സുഹൃത്തു ക്കളേ ശീനാരായണഗുരുദേവന്റെ അക്കാലത്തെ ഉദ്ബോധ നങ്ങൾക്കു് ഇപ്പോഴും പ്രസക്തിയുണ്ട് എന്നു മനസ്സിലാവും. ഇതുമാത്രമല്ല ഭൗതികജീവിതത്തെ ക്രമപ്പെടുത്തുവാൻ ഉത കുന്ന പല ഉപദേശങ്ങളും ഗുരുവിന്റെ വാക്കുകളായി നമുക്കു ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് എം.എൻ. വി ജയൻ ചൂണ്ടിക്കാണിക്കുന്നത്.

ആഡംബരത്തിൽ അഭിരമിച്ചു മുടിയുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. വിവാഹം തുടങ്ങിയ ചടങ്ങുകൾക്കുവേണ്ടി നട ത്തുന്ന ധൂർത്ത് ഒഴിവാക്കേണ്ടതു തന്നെയാണല്ലോ. ആരാധ നയെപ്പോലും അദ്ദേഹം നിരാഡംബമാക്കി. പാവങ്ങളായിട്ടു ള്ളവർക്ക് മോഹങ്ങൾ ഉണ്ടാവുക സ്വാഭാവികം. ആ മോഹ ങ്ങളെ അദ്ദേഹം അറിവിലേക്കും വ്യവസായത്തിലേക്കും തിരി ച്ചുവിട്ടു. അതിലൂടെ മാത്രമേ ഭൗതിക പുരോഗതി സാധ്യമാകു എന്ന് ഗുരുവിന് അറിയാമായിരുന്നു. ഇങ്ങനെ ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് ശീനാരായണഗുരു നൽകിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹം നൽകിയ ഉപ ദേശങ്ങൾ വീണ്ടും വീണ്ടും ഓർമ്മിക്കുകയും സാമൂഹ്യപു രോഗതിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യാനാണ് നാം പരി ശ്രമിക്കേണ്ടത്. അത്തരം ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷി ച്ചുകൊണ്ട് എന്റെ വാക്കുകൾ ചുരുക്കട്ടെ, നന്ദി.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Students can read Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 1 Board Model Paper March 2020 (Kerala Padavali)

Time: 1½ Hours
Maximum: 40 Scores

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • ചോദ്യങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തര തെഴുതുക. (4 × 1 = 4)

Question 1.
മനുഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോടുകൂടി അയാൾ ആ വന്ദ്യനായ മെത്രാനെ തുറിച്ചുനോക്കി. ഴാങ് വാൽ ഴാങ്ങിന്റെ ഈ ഭാവ വിശേഷത്തിന്റെ കാരണമെന്ത്?

  • കളവ് കണ്ടുപിടിക്കപ്പെട്ടതിനാൽ
  • പോലീസുകാരിൽ നിന്ന് നീതി കിട്ടില്ലെന്നതിനാൽ
  • മെത്രാന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നിയ തിനാൽ
  • മോഷണക്കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെടും എന്ന തിനാൽ

Answer:
മെത്രാന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നി.

Question 2.
“ഇന്നു ഞാൻ സർവ പാഞ്ചാലരേയും, വാസുദേവൻ കാണ ന്നെ കാലനൂർ പുകിക്കും” അടിവരയിട്ട് പ്രയോഗ ത്തിന്റെ അർത്ഥമെന്ത്?

  • നാട്ടിൽനിന്ന് ഓടിക്കും
  • പരലോകത്തേക്ക് അയക്കും
  • സമൂഹദ്രഷ്ടനാക്കും
  • മാനഹാനിവരുത്തും

Answer:
പരലോകത്തേക്ക് അയക്കും

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 3.
പ്രൗഢവനിത എന്ന പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • പ്രൗഢയാകുന്ന വനിത
  • പ്രൗഢയും വനിതയും
  • പ്രൗഢയായ വനിത
  • പ്രൗഢിയുടെ വനിത

Answer:
പ്രൗഢയായ വനിത

Question 4.
“ഇന്നലെ വെറും ജഡ-
ശിലയായിരുന്നതിൽ
നിന്നു നീ ‘കരുണ’ തൻ
ഭാവഗാനത്തെ തൊട്ടു-
തൊട്ടുണർത്തവേ”
കവി കരുണതൻ ഭാവഗാനം എന്നു വിശേഷിപ്പിക്കുന്നതെ ന്തിനെ?

  • ശില്പിയുടെ ദിവ്യസംഗീതത്തെ
  • ശില്പിയുടെ കരവിരുതിനെ
  • പിയ എന്ന ശില്പത്തെ
  • കവിതയുടെ ഗാനാത്മകതയെ

Answer:
പിയാത്ത എന്ന ശില്പത്തെ

Question 5.
ചുവടെ കൊടുത്തവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത്?

  • വിട്ടയക്കുന്നു – വിട്ട്, അയക്കുന്നു
  • പടപ്പാളയം – പട, പാളയം
  • എത്രയെത്ര – എത്ര, യെ
  • നേടിയതാണ് – നേടിയ, ആണ്

Answer:
പട, പാളയം

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
“അപ്പോൾ ഒന്നാമത്, ആ വെള്ളിയാമാനങ്ങൾ നമ്മുടെയായി രുന്നുവോ?”
ഈ ചോദ്യത്തിലൂടെ മെത്രാൻ അർഥമാക്കുന്നതെന്ത്?
Answer:
മെത്രാന്റെ അഭിപ്രായത്തിൽ ആ വെള്ളി സാമാനങ്ങൾ വള രെക്കാലം സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നതുപോലും ശരി യായ കാര്യമല്ല. കാരണം അത് പാവങ്ങളുടേതാണ്, അത് പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്. ആ വെള്ളി സാധനങ്ങൾ അവശ്യവസ്തുക്കളല്ല ആഡംബരങ്ങൾ മാത്രമാണെന്നും മെത്രാൻ കരുതുന്നു.

Question 7.
“അയാൾ പൗണ്ഡവർക്കു ചൂഡാമണി കൊടുത്തു; മനംകെട്ട്, അവരെല്ലാം നോക്കി നിൽക്കെ കാടു കേറി”.
അടിവരയിട്ട് പ്രയോഗം സൂചിപ്പിക്കുന്ന, അശ്വത്ഥാമാവിന്റെ മാനസികാവസ്ഥ കുറിക്കുക.
Answer:
എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന പകയുടെ പ്രതീകമാണ് അശ്വത്ഥാമാവ്. ദ്രോണരെ ചതിയിൽ വധിച്ചതിൽ പകമുത്ത അശ്വത്ഥാമാവ് യുദ്ധാനന്തരം പാണ്ഡവപക്ഷത്തെ ഉന്മൂല നാശം ചെയ്ത അശ്വത്ഥാമാവ് ഒടുവിൽ എല്ലാം ഉപേക്ഷിച്ച് കാടുകയറുന്നു. പടക്കളത്തിൽ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട ലിന്റെ വേദനയോടെയാണ് അശ്വത്ഥാമാവ് യാത്രയാകുന്നത്. പാണ്ഡവരുടെ സ്ഥിതിയും മറ്റൊന്നല്ല. പടക്കളത്തിൽ വിജ യിച്ചെങ്കിലും ആ വിജയം പകൽവെളിച്ചത്തിൽ ആഘോഷി ക്കാൻ പോലും അവർക്കായില്ല.

Question 8.
“ഈയിടെ ഒരു പരിചയക്കാരൻ കളിയാക്കി, വയ്യാവേലികൾ വലിച്ചു തലയിൽ വയ്ക്കുന്നത് നിങ്ങളുടെ ഒരു മനോരോ ഗമാണെന്ന്.” (ആത്മാവിന്റെ വെളിപാടുകൾ)
പരിയക്കാരന്റെ മനോഭാവത്തോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? രണ്ടു നിരീക്ഷണം കുറിക്കുക.
Answer:
ദസ്തയേവ്സ്കിയുടെ ജീവിതപ്പാത മുള്ളുകൾ നിറഞ്ഞതാ യിരുന്നു. ജ്യേഷ്ഠൻ വരുത്തിവച്ച കടബാധ്യത തീർക്കാനും ജ്യേഷ്ഠന്റെ കുടുംബത്തെ സംരക്ഷിക്കാനും ദ യേവ്സ്കി തയ്യാറാവുന്നു. ഭാര്യയുടെ പുത്രനായ പാഷയ്ക്ക് ധൂർത്തടിക്കാനായി പണം നൽകുകയും ചെയ്യുന്നു. ഇങ്ങനെ വയ്യാവേലികൾ സ്വയം വലിച്ചു തലയിൽ വയ്ക്കു കയാണെന്നാണ് പരിചയക്കാരൻ കളിയാക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തികളിലൂടെ ദസ്തയേവ്സ്കിയുടെ മന സ്സിന്റെ നന്മയാണ് വെളിപ്പെടുന്നത്. കുടുംബാംഗങ്ങളോ ടുള്ള സ്നേഹവും കരുണയുമാണ് ഇത്തരം പ്രവർത്തികൾ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആവശ്യക്കാരെ ഉപേക്ഷിക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ മനോഭാവവും ഒരു കാരണമാണ്.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. (അപ്പുറം വീതം) (5 × 4 = 20)

Question 9.
“ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്കു
നിൽക്കുമോ യൗവനവും പുനരധ്രുവം?” (എഴുത്തച്ഛൻ)
“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ” (പൂന്താനം)
രണ്ടു കാവ്യഭാഗങ്ങളിലെയും ആശയം താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
എഴുത്തച്ഛന്റേയും പൂന്താനത്തിന്റെയും വരികളുടെ സാരാംശം ഒന്നുതന്നെയാണ്. ഭക്തിയായിരുന്നു രണ്ടുകവി കളുടേയും അന്തർധാര. നശ്വരമായ പ്രപഞ്ചജീവിതത്തിന്റെ അസ്ഥിരതയാണ് രണ്ടുകവിതകളിലും കാണാനാവുന്നത്. ഐശ്വര്വവും യൗവനവും അസ്ഥിരമാണ് എന്ന് എഴുത്ത ച്ഛന്റെ വരികൾക്ക് സമാനമാണ് പൂന്താനത്തിന്റേതും. മനു ഷ്യർക്ക് ഉയർച്ച നൽകുന്ന ഭഗവാൻ തന്നെയാണ് മാളിക മു കളിൽ പരിലസിക്കുന്ന മന്നനെ ദാരിദ്ര്യത്തിന്റെ പടുകുഴി യിലേക്ക് തള്ളിവിടുന്നതും എന്നാണ് ജ്ഞാനപ്പാനയിൽ പൂന്താനം പറയുന്നത്. ഭക്തിയുടേയും തത്വചിന്തയുടേയും പ്രതിഫലനങ്ങളാണ് ഈ രണ്ടുകവികളുടേയും കവിതകൾ.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 10.
“എനിക്കതിനെ വിശ്വാസമില്ല. ഇത് ആര്യപുത്രൻ തന്നെ ധരി ച്ചാൽ മതി” (ഋതുയോഗം)
ശകുന്തള ഇങ്ങനെ പ്രതികരിക്കുന്നതെന്തുകൊണ്ട്? പാഠസന്ദർഭം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം കഥയെ ഉപജീവിച്ച് കാളിദാസൻ രചിച്ച നാടകമാണ് അഭിജ്ഞാന ശാകുന്തളം. ദുഷ്യന്തമഹാരാജാവ്. അടയാളമായി നല്കിയ മുദ്രമോതിരം നഷ്ടപ്പെട്ട ശകുന്തളയെ ദുർവ്വാസാവിന്റെ ശാപഫലമായി രാജാവ് തിരിച്ചറിയുന്നില്ല. ജീവിത ദുരിതങ്ങൾക്കൊടുവിൽ കാശ്യപാശ്രമത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന ശകുന്ത ളയുടെ അടുത്ത് ഒടുവിൽ ദുഷ്യന്തൻ എത്തുന്നു. മുദ്രമോ തിരം തിരിച്ചുലഭിച്ചതിനെ തുടർന്ന് ശകുന്തളയെ ഓർമ്മവന്ന രാജാവ് ക്ഷമചോദിക്കുകയും ഒടുവിൽ മുദ്രമോതിരം ശകു തളയ്ക്ക് നൽകുകയും ചെയ്യുന്നു. ഇതാണ് സന്ദർഭം. എന്നാൽ സ്വജീവിതത്തിലെ അനുഭവങ്ങൾ അബദ്ധങ്ങൾ വരാതെ നോക്കാൻ ശകുന്തളയെ പ്രേരിപ്പിക്കുന്നു. അതി നാൽ ശകുന്തള അത് രാജാവുതന്നെ ധരിച്ചാൽ മതി എന്ന് പ്രതികരിക്കുന്നു.

Question 11.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ”
ഇത്തരം കാഴ്ചപ്പാട് സമകാലിക സമൂഹത്തിലും ദൃശ്യ മാണോ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
ആധുനിക സാമൂഹികവ്യവസ്ഥയിൽ വളരെയധികം പ്രാധാ ന്യമർഹിക്കുന്ന വചനങ്ങളാണു് ഇരു മഹാത്മാക്കളും അവ “തരിപ്പിക്കുന്നത്. ‘നളിനി’ എന്ന ഖണ്ഡകാവ്യത്തിൽ ദിവാക യോഗി തന്റെ ബാല്യകാല സഖിയോടു പറയുന്നതാണ് ആദ്യ വരികൾ. ദിവാകരൻ ഇപ്പോൾ സന്ന്യാസം സ്വീകരിച്ചി രിക്കുന്നു. വ്യക്തിധിഷ്ഠിതമായ സുഖതഷ്ണകളൊന്നും തന്നെ യോഗിക്കു ഭൂഷണമല്ല. സ്വന്തം ജീവിതം അന്യജീവ നുകൾക്ക് ഉപകാരം നൽകി ധന്യമാക്കുക എന്നതാണ് വിവേ കികളായുള്ളവർ ചെയ്യേണ്ടത്. ‘പരോപകാരാർഥമിദം ശരീരം എന്ന ഭാരതീയദർശനം തന്നെയാണ് കുമാരനാശാൻ തന്റെ കഥാപാത്രത്തിലൂടെ ലോകത്തോടു പറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് കവിയുടെ ജീവിതദർശനം കൂടിയാ കുന്നു.

കുറച്ചുകൂടി ഭൗതികതലത്തിൽ നിന്നുകൊണ്ടാണ് മഹാ യോഗിയായ ശ്രീനാരായണഗുരു ലോകരെ ഉപദേശിക്കുന്നത് എന്നത് കൗതുകകരമാണ്. ഓരോരുത്തരും തങ്ങളുടെ സുഖ ത്തിനുവേണ്ടി ആചരിക്കുന്ന കൃത്യങ്ങൾ അന്യരുടെ സുഖ ത്തിന് ഉതകുന്നതാകണം എന്നാണ് ഗുരു പറയുന്നത്. സാരാംശത്തിൽ രണ്ടും ഒന്നു തന്നെയെന്നും തോന്നാം. എന്നാൽ സ്വന്തം കാര്യം ഉപേക്ഷിക്കണമെന്ന് ഗുരുപറയുന്നി ല്ല. പക്ഷേ, അപ്പോഴും സ്വന്തം ആത്മാവിന്റെ സുഖത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തെ കരു തിയുള്ളതാകണം എന്ന് ശ്രദ്ധ വേണം.

ഇങ്ങനെ മറ്റുള്ളവ രുടെ സുഖത്തിനായി തന്റെ കർമ്മത്തെ ഉപയുക്തമാക്കു മ്പോൾ സമൂഹമാകത്തന്നെ പരസ്പരം കരുതലുള്ളതാകു മല്ലോ. എല്ലാവർക്കും സുഖവും സന്തോഷവും ലഭിക്കുമല്ലോ. സ്വന്തം മോക്ഷം മാത്രം ലക്ഷ്യമാക്കുന്ന സ്വാർഥചിന്തയല്ല മറ്റു സന്ന്യാസിമാരെപ്പോലെ ശ്രീനാരായണഗുരു പിന്തുടർന്നത് എന്ന് കുറ്റിപ്പുഴ കൃഷ്ണപിള്ള പറയുന്നത് ഇതുകൊണ്ടാണ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന മഹാകവി കുമാ രനാശാന് ഇത്തരം ഒരു ജീവിതദർശനം ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ. യുവയോഗിയിലൂടെ നാം കേൾക്കു ന്നത് അതുതന്നെയാണ്. കുമാരനാശാൻ അറിയപ്പെട്ടിരുന്നത് ചിന്നസ്വാമി എന്നായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്.

ആധുനികസമൂഹം തികച്ചും വ്യക്തിനിഷ്ഠമായിരിക്കു ന്നു. സഹജീവികൾക്ക് എന്തുസംഭവിച്ചാലും വേണ്ടില്ല തന്റെ സുഖമാണ് പ്രധാനം എന്ന് ഓരോരുത്തരും ചിന്തിക്കുമ്പോൾ എങ്ങനെയാണ് സമാനപൂർണമായ ഒരു സാമൂഹിക ജീവിതം സാധ്യമാകുന്നത് ? അവിടെ മത്സരവും അതുമൂല മുണ്ടാകുന്ന വിദ്വേഷവുമല്ലേ സാധ്യമാകൂ. സ്വന്തം സുഖത്തി നുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഓരോ വ്യക്തിയിലും അന്യരെ കുറിച്ചുള്ള സംശയവും അതുമൂലമുണ്ടാകുന്ന സമ്മർദ്ദവും ആയിരിക്കും എപ്പോഴുമുണ്ടാവുക. അത് സുഖ മല്ലല്ലോ പ്രദാനം ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും വചനങ്ങൾ പിന്തുടരുക എന്നതാണ് ഏവർക്കും കരണീയം.

Question 12.
“പുഷ്കര! നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ!”
“ദുഷ്കരമായിട്ടൊന്നുമില്ല. കേൾ
മത്സഹായമുണ്ടായാലേവനും” (പ്രലോഭനം)
പുഷ്കരനെ പ്രലോഭിപ്പിക്കുന്നതിന് കലിയുടെ ഈ വാക്കു കൾ എത്രമാത്രം പര്യാപ്തമാണ്? വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Answer:
നളനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കലി എത്തി യിരിക്കുന്നത്. അതിന് പുഷ്കരന്റെ സഹായം ലഭിക്കണം. പുഷ്കരന്റെ വാക്കുകളിൽ നിന്നും നളന്റെ ഐശ്വര്യത്തിലും പ്രതാപത്തിലുമൊക്കെ അനുജനായ പുഷ്കരൻ അസഹി ഷ്ണുവാണ് എന്ന് കലി മനസ്സിലാക്കുന്നു. അങ്ങനെയാകു മ്പോള വീരസേനനന്റെ പുത്രനായ നളൻ തനിക്കു ശ “വാണ് എന്നു കേൾക്കുമ്പോൾ പുഷ്ക്കരന് താല്പര്യമു ണ്ടാകും എന്ന് അയാൾ അനുമാനിച്ചു. നളന് ശത്രുവായ താൻ പുഷ്കരന് മിത്രവുമാണ് എന്നു കൂടി കലിപറയുന്നു. പുഷ്കരന് അങ്ങനെയൊരു സൗഹൃദം അപ്പോൾ ആവശ്യ മുണ്ടായിരിക്കും എന്ന് കലിക്കറിയാം. അത് തന്റെ ഉദ്ദേശ്വനി വൃത്തിക്ക് ഉപയോഗപ്പെടുത്താനാണ് സമർഥനായ കലി യുടെ പുറപ്പാട്. മുഢനായ പുഷ്കരൻ അതിൽ വീഴുകയും ചെയ്തു.

കലിയുടെ സഹായമുണ്ടായാൽ ഏതൊരാൾക്കും ദുഷ്കര മായിട്ട് ഒന്നുമില്ല. നളനെ തോല്പിച്ച് നാടുവാഴാൻ പുഷ്ക അനു കഴിയും. നളന്റെ ശത്രുവായ താൻ പുഷ്കരന്റെ മിത്ര മാണ്. അയാളുടെ നാട് പുഷ്കരനു കിട്ടും. അതിന് പുതു കളിക്കുകയാണ് വേണ്ടത്. ഇതിൽ പണയവസ്തുവായി വയ്ക്കാൻ ഒന്നുമില്ലെങ്കിൽ കലിയെ പണയമായി വയ്ക്കാം. അങ്ങനെ നളന്റെ ധനവും ധാന്യവും നാടുമൊക്കെ സ്വന്ത മാക്കിയിട്ട് അയാളെ വനവാസത്തിനനയ്ക്കുക. ഇതാണ് കലി പുഷ്കരനു നൽകിയ ഉപദേശവും തന്ത്രങ്ങളും.

Question 13.
“ഘടികാരത്തിൽ നിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം വീണ്ടും ജൂലിയാനയുടെ കാതിൽ മുഴങ്ങാൻ തുടങ്ങി!”
“വൃദ്ധന്റെ കടക്കണ്ണിൽനിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം, ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി ജൂലിയാന അറിഞ്ഞു”.
മിറലിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സങ്കട ങ്ങൾക്കപ്പുറം ജൂലിയാനയുടെ ദൈന്യതയും ഒറ്റപ്പെടലു മാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന കഥ ആവിഷ്കരി ക്കുന്നത് ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? സ്വാഭിപ്രായക്കുറിപ്പ് തയാറാക്കുക.
Answer:
ജൂലിയാനയുടെ ഭർത്താവിന് എന്താണ് സംഭവിച്ചിരിക്കുക എന്ന് കഥയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ സൂചനക ളിൽനിന്ന് മനസ്സിലാക്കാവുന്നത് അയാൾ ഖനിയിലെ അപ കടത്തിൽ മരിച്ചുപോയി എന്നുതന്നെയാണ്. അത്തരത്തി ലുള്ള പല സൂചനകളും കണ്ടെത്താൻ കഴിയും. കിഴവൻ മിറൽ വീട്ടിലെത്തുന്നത് ആകെ ക്ഷീണിതനായാണ്. ഒരു ദിവ സത്തെ യാത്രയേ വേണ്ടിവന്നുള്ളുവെങ്കിലും ഒരു നൂറ്റാണ്ടിന് അപ്പുറത്തുനിന്നു വരുന്നതുപോലെ അയാൾക്കു തോന്നി. അപ്പോൾ അയാൾ കാണുന്ന വീട് ഒരേയൊരു വെളുത്ത പൂവെച്ച ഏകാന്തമായ ശവകുടീരമായാണ്.

മിറലിന് വീടിനകത്തേക്ക് പോകാൻ വിഷമമുണ്ട്. അറി യിക്കേണ്ട വാർത്ത അത്തരത്തിലൊന്നാണ്. അതുകൊണ്ട് വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തു വന്നു എന്നാണ് കഥാകൃത്ത് പറയുന്നത്. ആ വാർത്തയിൽ വീട് ഉലഞ്ഞു പോകുമല്ലോ. ജൂലിയാന പ്രാർഥിക്കുന്നത് ഖനിയിൽ പണി ചെയ്യുന്ന വർക്ക് ഒരപകടവും വരരുതേ എന്നാണ്. അപ്പോൾ ആ വാർത്ത അവൾ അറിഞ്ഞിട്ടില്ലെങ്കിലും പ്രാർഥന അതായി രുന്നു. കുട്ടിയായ അന്ന അവളുടെ നിഷ്കളങ്കതയിൽ ഖനികളെ ക്കുറിച്ചും അവളുടെ അച്ഛനെക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മുത്തശ്ശി അവളെ വാരിയെടുത്ത് മടിയിൽ വച്ചു വിതുമ്പി.

ആ വീടിന് ഒരാളുടെ സാന്നിധ്യമോ അഭാവമോ കൊണ്ട് ലോക ത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് കഥാകൃത്ത് പറയുന്നു. മൗനത്താൽ ആമഗ്നമായ വീടിനെയും കാണിച്ചു തരുന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ് മുന്നിൽ കൊണ്ടുവയ്ക്കുമ്പോൾ കിഴ വൻ മിറൽ ഓർക്കുന്നത് മണ്ണിനടിയിൽപ്പെട്ട് ചതഞ്ഞ്, മുഖം പൊട്ടി വികൃതമായി ഒന്നിനെയും തിരിച്ചറിയാനാവാത്ത വിധ ത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപിരിഞ്ഞ്… അങ്ങനെ യാണ്. അയാൾ കണ്ടത് ഉരുളക്കിഴങ്ങാണോ അതോ മകന്റെ ശരീരമാണോ?

ജൂലിയാന ഘടികാരത്തിൽ നിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സൂചനകളിലൂടെ നീങ്ങി തണുത്താറിയ ഉരുളക്കിഴങ്ങിൽ മുണ്ടുമുട്ടിച്ച് ശൂന്യമായ മിഴികളുമായിരിക്കുന്ന മിറലിന്റെ കടക്കണ്ണിൽ നിന്ന് ചോരപൊടിയുന്നതു കാണുന്ന നിമിഷ ത്തിൽ ജൂലിയാനയ്ക്കു മനസ്സിലായി ഭർത്താവിന്റെ ഇരിപ്പി ടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്ന തായി. ഇങ്ങനെ പറയാതെ പറയുന്ന രീതി കഥയുടെ ആഴം വർധി പ്പിക്കുന്നു. അങ്ങനെ ഭർത്താവ് നഷ്ടപ്പെട്ട ജൂലിയാനയുടെ ഒറ്റപ്പെടലും ഈ കഥയിൽ സമർത്ഥമായി വെളിവാക്കപ്പെടുന്നു. കുടും ബത്തെ ഇനി തനിയെ മുന്നോട്ടുനയിക്കണം എന്നവൾ തിരി ച്ചറിയുകയും ചെയ്യുന്നു.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 14.
അനുഭവങ്ങൾ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്നതി ലൂടെ വായനക്കാരന്റെ മനസ്സിൽ പരിവർത്തനങ്ങൾ സൃഷ്ടി ക്കാൻ കഴിയും.
‘ഞാൻ കഥാകാരനായ കഥ’യിൽ എസ്.കെ. പൊറ്റക്കാട്ട് അവതരിപ്പിക്കുന്ന അനുഭവങ്ങളുമായി ബന്ധിപ്പിച്ച് മുക ളിൽ നൽകിയ പ്രസ്താവന വിലയിരുത്തുക.
Answer:
താൻ ഒരു കഥാകാരനായതെങ്ങനെ എന്ന് വിവരിക്കുക യാണ് എസ്.കെ. പൊറ്റക്കാട്ട്. ഹൈസ്കൂൾ വിദ്വാർഥിയാ യിരുന്നകാലത്ത് നടന്ന ഒരു സംഭവമാണത്. ദരിദ്രയും നിര കരയുമായ ഒരു മാതാവ് കഷ്ടപ്പെട്ട് മകനെ വളർത്തി പഠി പ്പിച്ച് ഉദ്യോഗസ്ഥനാക്കി. അയാൾ അവരെ തിരിഞ്ഞുനോക്കു ന്നതുപോലുമില്ല. പ്രേമിച്ച് വിവാഹം കഴിച്ച് സുഖമായി കഴി യുന്നു. ആ കൃതഘ്നനായ മകനുള്ള കത്തെഴുതാൻ ആ അമ്മ എസ്.കെ. പൊറ്റക്കാട്ടിനെ സമീപിച്ചു. തന്റെ കഷ്ട പാടുകളും മകനുവേണ്ടി താൻ ചെയ്ത ത്വാഗങ്ങളും ഓരോ ന്നായി എണ്ണിയെണ്ണി പറഞ്ഞുകേൾപ്പിക്കും. അവർ കണ്ണി രിൽ കലർത്തി പറഞ്ഞ കഥകൾ എസ്.കെ. പൊറ്റക്കാട്ടിനെ വികാരപരവശനാക്കി.

അദ്ദേഹം അവർ പറഞ്ഞതെല്ലാം പാകപ്പെടുത്തി സ്വന്തം സരസ്വതീവിലാസങ്ങളും ചേർത്ത് മകനുള്ള കത്തുകൾ തയാറാക്കി അയച്ചു. ഈ കത്തുകളാ യിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചെറുകഥകൾ എന്ന് എസ്. കെ. പൊറ്റക്കാട്ട് പറയുന്നു. ആ അമ്മയുടെ കണ്ണീരിൽ തിർന്ന കഥകൾ അദ്ദേഹത്തിൽ ഉണർത്തിയ ശക്തമായ വികാരങ്ങളാണല്ലോ കഥകളായി മാറിയത്. ഇത്തരം അനുഭ വങ്ങൾ മനസ്സിൽ കിടക്കുകയും പ്രശാന്തമായ നിമിഷങ്ങ ളിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. അതാണ് കഥയായും കവിതയായുമൊക്കെ ജനിക്കുന്നത്. അതുകൊ ണ്ടാണ് പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന നൈസർഗ്ഗി കമായ വികാരങ്ങളുടെ അനർഗള പ്രവാഹമാണ് കവിത എന്നു് വേഡ്സ് വർത്ത് പറഞ്ഞത്.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴു തുക. (ഒരു പുറം) (2 × 6 = 12)

Question 15.

  • “ദെയിവങ്ങളേ, തമ്പിരാക്കൻമാരേ”
  • “എന്റെ ഉള്ള് പൊട്ടുന്നു, എന്റെ പ്രാണൻ പറിയുന്നു”
  • “യജമാനൻമാരേ, എന്റെ കൈയിൽ പണമില്ല.”
  • “വെള്ളായിയപ്പൻ പൊതിയഴിച്ചു. വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു”
    (കടൽത്തീരത്ത്)

നൽകിയിട്ടുള്ള സൂചനകളും മറ്റു കഥാസന്ദർഭങ്ങളും പരി ഗണിച്ച് വെള്ളായിയപ്പനെക്കുറിച്ചുള്ള കഥാപാത്രനിരൂപണം തയാറാക്കുക.
Answer:
ഒ.വി. വിജയന്റെ “കടൽത്തീരത്ത്” എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് വെള്ളായിയപ്പൻ, വെള്ളായിയപ്പനെ പിൻതു ടർന്നാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്. മകന്റെ തൂക്കി ലേറ്റപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടിവന്ന പിതാവാണയാൾ. പാഴുതറ എന്ന ഗ്രാമത്തിലെ നിരക്ഷരനും സാധുവുമായ കർഷകനാണ് വെള്ളായിയപ്പൻ. അയാളുടെ മകൻ കണ്ടുണ്ണി ഏതോ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള സമയത്തിന്റെ അറി യിപ്പ് കിട്ടിയതനുസരിച്ച് വെള്ളായിയപ്പൻ മകനെ അവസാ നമായി കാണാൻ ജയിലിലേക്കു പുറപ്പെടുകയാണ്. പാഴു തറ എന്ന ഗ്രാമത്തിലെ അമ്പതിൽ ചില്വാനം കുടികളിലെയും ആളുകൾ അയാളോടൊപ്പം കണ്ണൂരിലേക്ക് പോകുമായി രുന്നു. പക്ഷേ ആ പാവങ്ങളുടെ കൈയിൽ തീവണ്ടിയാത യ്ക്കുള്ള പണം ഉണ്ടായിരുന്നില്ല.

തീവണ്ടിയാപ്പീസിലേക്കുള്ള വെള്ളായിയപ്പന്റെ യാത്ര വേദനാ ജനകമായിരുന്നു. കരിമ്പനപ്പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളാ യിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി. പുഴയിലി റങ്ങിയപ്പോൾ കുളിയുടെ അനുഭവം അയാളെ വേദനിപ്പിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചതും മകൻ കുട്ടിയായിരുന്നപ്പോൾ അവനെ കുളത്തിൽ കുളിപ്പിച്ചതും ഓർത്തു പോയി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമിലിരുന്ന് അകലെ സൂര്യൻ താഴുന്നത് കണ്ടപ്പോൾ മുണ്ടകപ്പാടത്തിന്റെ വരമ്പത്തുകൂടി മകൻ തന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് അസ്തമയ ത്തിന്റെ പക്ഷികളെ നോക്കി അത്ഭുതപ്പെട്ടതോർത്തു. അസ്ത മയത്തിലൂടെ പാടത്തേക്കിറങ്ങി നടന്ന സ്വന്തം അച്ഛനെയും ഓർത്തു.

അച്ഛനിൽ തുടങ്ങി മകനിലേക്കു നീങ്ങുന്ന തലമു റയിൽ ഇനി താൻ മാത്രം. വഴിച്ചോറായി തന്റെ കോടച്ചി, കണ്ടു ണ്ണിയുടെ അമ്മ തുവർത്തിൽ കെട്ടിക്കൊടുത്ത ചോറ് അയാൾ ഉണ്ടില്ല. അതിൽ ആ അമ്മയുടെ കണ്ണീർ ധാരാളം വീണിട്ടു ണ്ടായിരിക്കും. ജയിലിലെ പാറാവുകാരൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ അതും വേണ്ടെന്നുവച്ചു. ജയിലിൽ ഉറ ങ്ങാതെ ഉണരാതെ ഇരിക്കുന്ന മകൻ ചായ കുടിക്കുന്നു. ണ്ടാവില്ല. അയാൾ ജയിൽ വാതിലിന്നരികിൽ കാത്തുനിന്നു. ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന ഭക്തനെ പോലെ. ജയിൽ മുറിക്കുള്ളിൽ വച്ച് കണ്ടുണ്ണിയെ കണ്ടു. അവൻ എന്തുചെയ്തു എന്ന് അറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. ഇനി ഒന്നും ഓർക്കേണ്ടതില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്തദിവസം രാവിലെ മകന്റെ ജഡം ഒരു പേറ്റിച്ചി കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പക്ഷേ സംസ്ക്കരിക്കാൻ അയാളുടെ കൈയിൽ പണമില്ലായിരു ന്നു. തോട്ടികൾ ശവം മറവു ചെയ്യുന്നതിനു മുമ്പ് ഒരുനോക്കു കണ്ടു; അനുഗ്രഹിച്ചു.

നടന്നലഞ്ഞ് കടൽത്തീരത്തെത്തിയ വെള്ളായിയപ്പൻ കൈയ്യിലിരുന്ന ചോറുപതി അഴിച്ച് അന്നം നിലത്തേക്കെറി ഞ്ഞു. ബലിക്കാക്കകൾ പറന്നു വന്ന് അന്നം കൊത്തി. അങ്ങനെ മകന് അയാൾ ബലിയിട്ടു. നിസ്സഹായനായ ഒരു പിതാവിന്റെ ദയനീയമായ ചിത്രമാണ് വെള്ളായിയപ്പൻ എന്ന കഥാപാത്രം. മകന്റെ കുറ്റം എന്തെന്നോ എന്തിനാണ് അവനെ വധിക്കുന്നതെന്നോ അയാൾക്ക് അറിയില്ല. മകനു വേണ്ടി ഒന്നും ചെയ്യാൻ അയാൾക്കാവില്ല. തന്നെ തൂക്കിക്കൊല്ലാൻ അനുവദിക്ക രുതേ എന്ന് അവൻ കരഞ്ഞു പറയുമ്പോഴും ഒന്നിനുമാ കാതെ നിൽക്കാനേ ആ പിതാവിനാകുന്നുള്ളൂ. മകന്റെ ശവം വേണ്ടവിധത്തിൽ സംസ്ക്കരിക്കാൻ പോലും കഴിയാത്ത അയാൾ തനിക്കു കിട്ടിയ അന്നം അവനുള്ള ബലിച്ചോറാ ക്കുന്നു. ആ പാവപ്പെട്ട പിതാവിനൊപ്പം കരയുന്ന പാഴുതറ ഗ്രാമത്തിലെ സാധുക്കളെപ്പോലെയാകുന്നു വായനക്കാരും.

Question 16.

  • “ഒരു പഴയ ചാക്ക് തോളിലിട്ട് പാതയിലും പറമ്പിലു മൊക്കെ നടന്ന് പലതും പെറുക്കിക്കൂട്ടി വിറ്റു തുടങ്ങി.”
  • “ദിവസം മുഴുവനും അലഞ്ഞു നടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെ പോലുള്ള മനുഷ്യർക്ക്”?
  • “സന്താമായി ഒരു ‘മഹാർ’ ആണെന്നു മനസ്സിലായപ്പോൽ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല”.

തന്നിട്ടുള്ള സൂചനകൾ വിലയിരുത്തി ‘അക്കർമാശിയിൽ തെളിയുന്ന സമൂഹം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാ റാക്കുക.
Answer:
ശരൺകുമാർ ലിംബാളെ അദ്ദേഹത്തിന്റെ ആത്മകഥോപാ ഖ്വാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിത പരിസരത്തിന്റെ സാമൂഹിക ജീവിതം ആവിഷ്ക്കരിക്കുന്നു. അവർ അനേകം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രധാനം സാമ്പത്തിക പരാധീ നതതന്നെ. സ്ഥിരമായ തൊഴിലും വരുമാനവുമില്ലാത്ത ജീവിതം. ജോലിയുള്ളവർക്ക് അതു നഷ്ടപ്പെടുന്നു. തെരു വിൽ പഴം വിൽക്കുന്നതുപോലുള്ള തൊഴിലുകൾ ചെയ്യാ മെന്നു വച്ചാൽ അതും തുടർന്നുകൊണ്ടുപോകാൻ കഴിയു ന്നില്ല. അതുകൊണ്ട് തെരുവിലെ ചപ്പുചവറുകൾ പെറുക്കി വിൽക്കുന്നതുപോലുള്ള വൃത്തിഹീനമായ തൊഴിലുകളിൽ ഏർപ്പെടേണ്ടിവരുന്നു. ഇങ്ങനെ കൂടുതൽ കൂടുതൽ പാപ്പ രാകുന്ന തരത്തിലാണ് അവരുടെ സാമൂഹിക ജീവിതം. അവരുടെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണ്. വിൽക്കാ നായി അവർ പെറുക്കിക്കൂട്ടുന്ന ചപ്പുചവറുകളുടെ ഭാരത്തേ ക്കാൾ വലുതായിരുന്നു അവരുടെ വിശപ്പിന്റെ ഭാരം.

മറ്റൊന്ന് ജാതീയവും മതപരവുമായ വിവേചനങ്ങളായിരുന്നു. അവർ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിൽ പെടു ന്നുണ്ടായിരുന്നില്ല. വശങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവരാണവർ. “ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപോലെയുള്ള മനുഷ്യർക്ക്” എന്ന് ലിംബാളെ ചോദിക്കുന്നു. അവരുടെ കുട്ടി കൾക്കു താമസിച്ചു പഠിക്കാൻ പ്രത്യേക ഹോസ്റ്റലുകളുണ്ട്. അവിടെ ദളിത് കുട്ടികൾ മാത്രമേയുള്ളൂ.

മറ്റുള്ളവരെപ്പോലെ തന്നെ അവർക്കും അവരുടേതായ ‘നമസ്കാര’ങ്ങളും പൂജകളും പ്രാർഥനകളും പുരാണപാ രായണങ്ങളും ഉണ്ടായിരുന്നു. പഠനത്തിനായി കുട്ടികൾ നഗ രങ്ങളിലേക്കു പോകുമ്പോൾ അതൊക്കെ അവർക്കു നഷ്ട പ്പെടുന്നു. മറ്റു സ്വാതന്ത്ര്യങ്ങളും. എങ്കിലും ജീവിതമൂല്യ ങ്ങൾക്ക് കുട്ടികൾ പ്രാധാന്യം കൊടുത്തിരുന്നു. സിനിമ കാണുക എന്ന പ്രലോഭനത്തിൽ നിന്ന് രക്ഷപ്പെട്ട് വഴി യിൽനിന്ന് വീണുകിട്ടിയ പണം സ്കൂൾ ഹെഡ്മാസ്റ്ററെ ഏൽപ്പിക്കാൻ ലിംബാളെക്കു കഴിഞ്ഞത് ഈ മൂല്യബോധം കൊണ്ടാണല്ലോ. ഏതായാലും ദാരിദ്ര്യവും വിശപ്പും അരക്ഷിതാവസ്ഥയു മൊക്കെച്ചേർന്ന ദയനീയമായ ഒരു സാമൂഹിക ജീവിതമാണ് ഈ ഭാഗത്ത് തെളിയുന്നത്.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 17.
ആസ്വാദനം തയാറാക്കുക.
കവിതയുടെ ആശയം, ആസ്വാദ നാം ശങ്ങൾ, കാലിക പ്രസക്തി എന്നിവ പരിഗണിച്ച് ആസ്വാദനം തയാറാക്കുക.
കാവ്യബിംബം
വിശക്കാത്തവന്റെ മുന്നിലെ അപ്പത്തിനേ
കാവ്യബിംബമാകാൻ കഴിയു
അയാൾക്കു മുന്നിൽ
പൂർണചന്ദ്രനായ് അഷം നിലാവു ചൊരിയും
ആലവട്ടമായ് വീശും
വിശക്കുന്നവൻ
കിട്ടയപാടെ അതിനെ
തിന്നുകയേയുള്ളൂ.
എങ്കിലും
അപ്പോഴത്തെ ആ കണ്ണിലെ തിളക്കം
നെടുവീർപ്പ്
ചിരി
ഒക്കെയും
അയാളെത്തന്നെ ഒരു കവിതയായി
തോന്നിച്ചുകൂടെന്നില്ല.
അടുത്ത വിശപ്പുവരെ
ആ കവിത തുടർന്നേക്കും
എന്നു തോന്നുന്നു.
(വീരാൻകുട്ടി)
Answer:
താരതമ്യത്തിലെ മാനോഹാരിത കണ്ടെത്തി എഴുതുക. വിശ ഷിന്റെ ദൈന്യത വ്യക്തമാക്കുക. ഭക്ഷണം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാത്ത മനു ഷ്വരുടെ ദയനീയാവസ്ഥ സമകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി സ്വയം ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ശ്രമിക്കുക.

Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali)

Students can read Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 1 Board Model Paper March 2021 (Kerala Padavali)

Time: 1½ Hours
Total Score: 40

നിർദ്ദേശങ്ങൾ :

  • 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.

1 മുതൽ 6 വരെ ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)

Question 1.
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ”.
-ഭോഗങ്ങളെ സാദൃശ്യപ്പെടുത്തിയത് എന്തിനോടാണ്?

  • ആയുസ്സിനോട്
  • സുഖങ്ങളോട്
  • ക്ഷണപ്രഭയോട്
  • ഓർമ്മയോട്

Answer:
ക്ഷണപ്രഭയോട്

Question 2.
“ഞാൻ നിങ്ങൾക്കു മെഴുതിരിക്കാലുകൾ തന്നുവല്ലോ.”
അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?

  • മെഴുതിരിയാകുന്ന കാലുകൾ
  • മെഴുതിരി വയ്ക്കാനുള്ള കാലുകൾ
  • മെഴുതിരിയിലെ കാലുകൾ
  • മെഴുതിരിയും കാലുകളും

Answer:
മെഴുതിരി വയ്ക്കാനുള്ള കാലുകൾ

Question 3.
“എന്തൊരുയർച്ചയായിരുന്നു അത്, എന്തൊരഭിമാനമായിരു ന്നു! അമ്മേ! ഭവതി ഭാഗ്യവതിയാണ്.” (വിശ്വരൂപം)
-സുധീറിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

  • മാഡം തലത്ത് വിദേശത്ത് ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡറായത്.
  • മാഡം തലത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്.
  • ഡോക്ടർ തലത്തിന്റെ ഭാര്യയാണെന്നത്.
  • സാമൂഹ്യപ്രവർത്തകയ്ക്കുള്ള അംഗീകാരം നേടിയത്.

Answer:
മാഡം തലത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്.

Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali)

Question 4.
“ആ വീടുകൾക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചില്വാനം കുടികളിലത്രയും ഈ വിഷാദവും സഹാനുഭൂ തിയും നിറഞ്ഞു”. (കടൽത്തീരത്ത്)
ഈ കഥാസന്ദർഭത്തിൽ തെളിയുന്ന ഗ്രാമജീവിതത്തിന്റെ സവിശേഷത എന്ത്?

  • നിസ്വാർത്ഥമായ സ്നേഹബന്ധം.
  • മറ്റുള്ളവരെക്കുറിച്ച് വേവലാതിയില്ല.
  • അന്യന്റെ സങ്കടങ്ങളിൽ പങ്കുചേരുന്നില്ല.
  • ഗ്രാമത്തിൽ എപ്പോഴും വിഷാദമാണ്.

Answer:
നിസ്വാർത്ഥമായ സ്നേഹബന്ധം

Question 5.
കലിയുടെ വാക്കുകളിൽ പുഷ്കരനെ ഏറ്റവും പ്രലോഭിപ്പി ക്കുന്നത് ഏതാണ്?

  • പഴുതേ, ജന്മം നിഷ്ഫലമാക്കരുതേ,
  • പാരിലെന്നെയിന്നാരറിയാതവർ.
  • നളനും നീയും ഭേദമെന്തിവിടെ?
  • തസ്വ നാടു ഞാൻ തേ തരുന്നു.

Answer:
പഴുതേ ജന്മം നിഷ്ഫലമാക്കരുതേ

Question 6.
ദിഗ്വിജയം എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

  • ദിക്ക്, ജയം
  • ദിഗ്വി, ജയം
  • ദിക്, വിജയം
  • ദിഗ്, വിജയം

Answer:
ദിക് + വിജയം

7 മുതൽ 11 വരെ ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്ത രമെഴുതുക. (2 സ്കോർ വീതം)

Question 7.
“സർവദമന, ഇതാ ശകുന്തലാസ്യം നോക്കൂ!” (ഋതുയോഗം) (2)
ശകുന്തലാസ്യം എന്ന പ്രയോഗം നാടക സന്ദർഭത്തിന് നൽകുന്ന അർഥവ്യാപ്തി വ്യക്തമാക്കുക.
Answer:
പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കാൻ ഈ പ്രയോഗം സഹായിക്കുന്നു. നാടകീയതയും സൃഷ്ടിക്കുന്നു. ശകുന്ത ലാസ്യം എന്ന് താപസി സർവദമനനോട് പറഞ്ഞപ്പോൾ ശകു ന്തത്തിന്റെ ലാസ്യം എന്നാണുദ്ദേശിച്ചത് (മയിലിന്റെ നൃത്തം). എന്നാൽ സർവദമനൻ മനസ്സിലാക്കുന്നത് ശകുന്തളയുടെ ആസ്വമെന്നാണ്. ഇതോടെ കുട്ടിയുടെ അമ്മയുടെ പേര് ശകുന്തളയെന്നാണെന്ന് ദുഷ്യന്തന് മനസ്സിലാകുന്നു.

Question 8.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ.” (പ്രിയദർശനം)
ഈ വരികളിലെ ജീവതദർശനം എന്ത്? (2)
Answer:
മറ്റുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിക്കുന്നവരാണ് വിവേ കികൾ എന്ന മഹത്തായ ജീവിതദർശനമാണ് നളിനിയിലൂടെ ആശാൻ പകർന്നു നൽകുന്നത്. പരോപകാരത്തിലൂടെ യാണ് ജീവിതം സഫലമാകുന്നത്.

Question 9.
“ഭാരതമാകട്ടെ നടന്ന കഥ മാത്രമല്ല, നടക്കാനിരിക്കുന്ന കഥ കൂടിയാണെന്ന് എവിടെ നോക്കിയാലും കാണുന്നു.” (യു ദ്ധത്തിന്റെ പരിണാമം)
ഈ നിരീക്ഷണത്തിന്റെ പൊരുൾ കണ്ടെത്തി എഴുതുക.
Answer:
ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെ കാലികപ്രസക്തി ഇവിടെ വ്യക്തമാകുന്നു. കാലത്തെ അതിജീവിച്ച കൃതി യാണ് മഹാഭാരതമെന്ന് മനസ്സിലാക്കാനാകും. കവിയുടെ ക്രാന്തദർശിത്വവും ഈ കൃതിയിൽ കാണാനാകുന്നു.

Question 10.
“അവൻ എന്നെ ‘കുടം’ പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായി ച്ചു.” (ഞാൻ കഥാകാരനായ കഥ) (2)
അമ്മയുടെ ഹൃദയവേദനയുടെ ആഴം ഈ വാക്യത്തിൽ തെളി യുന്നുണ്ടോ? വ്യക്തമാക്കുക.
Answer:
മകൻ ഒറ്റപ്പെടുത്തിയതിലുള്ള അമ്മയുടെ കഠിനമായ ഹൃദ യവേദന വരികളിൽ കാണാം. കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലി നേടാൻ പ്രാപ്തനാക്കിയിട്ടും മകൻ തന്നെ അവഗണിക്കു കയും ഉപേക്ഷിക്കുകയും ചെയ്തതിലുള്ള പെറ്റമ്മയുടെ ആഴത്തിലുള്ള ദുഃഖം ഇവിടെ പ്രതിഫലിക്കുന്നു.

Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali)

Question 11.
“ഇന്നലെ വെറും ജഡശിലയായിരുന്നതിൽ
നിന്നുനീ ‘കരുണ’തൻ ഭാവഗാനത്തെ തൊട്ടുതൊട്ടുണർത്ത…” (2)
(മൈക്കലാഞ്ജലോ, മാഷ്)
ശില്പനിർമ്മാണപ്രക്രിയയുടെ സൗന്ദര്യം ഈ വരികളിൽ തെളിയുന്നുണ്ടോ? രണ്ട് നിരീക്ഷണങ്ങൾ എഴുതുക.
Answer:
ഒരു ശില ശില്പമായി മാറുമ്പോൾ അതിന് മനുഷ്യഭാവമു ണ്ടാകുന്നു. ജഡശിലയിൽ ജീവൻ തുടിക്കുന്ന ശില്പം കൊത്തിവയ്ക്കുമ്പോൾ ശില്പിയുടെ സൗന്ദര്യബോധം കൂടി അതിൽ തെളിയുന്നു. ലാപിയത്തയിൽ കരുണയുടേയും മാതൃത്വത്തിന്റെയും ഭാവം ഉൾക്കൊണ്ടിരിക്കുന്നു.

12 മുതൽ 21 വരെ ചോദ്യങ്ങക്ക് അരപ്പുറത്തിൽ കവിയാതെ ഉത്ത കമെഴുതുക. (4 സ്കോർ വീതം)

Question 12.
“മാതാപിതൃഭാതമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ”
“കാധം പരിത്വജിക്കേണം ബുധജനം.” (4)
ക്രോധത്തെ കരുതിയിരിക്കണമെന്ന ഈ ഉപദേശങ്ങൾ ഇക്കാലത്തും പ്രസക്തമാണോ? പ്രതികരണക്കുറിപ്പ് തയ്യാ റാക്കുക.
Answer:
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ശ്രീരാമപ ട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ് കുപിതനായ ലക്ഷമണനെ ശ്രീരാമൻ ഉപദേശിക്കുന്നു. ക്രോധത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്, ഇവിടെ പറയുന്നത്. ക്രോധം മൂലം തന്നെത്തന്നെ മറക്കുന്ന മനുഷ്യർ മാതാവിനേയും പിതാവിനേയും സഹോ ദരങ്ങളേയും ഹനിക്കുന്നു. ജീവിതദുഃഖത്തിനെല്ലാം കാരണം ക്രോധമാണെന്ന് എഴുത്തച്ഛൻ പറയുന്നു. ധർമ്മത്തെ ക്ഷയി പ്പിക്കുന്നതും ക്രോധമാണ്. എക്കാലത്തും പ്രസക്തമാണിവ രികൾ. എന്നാൽ അറിവുള്ളവർ ക്രോധം ഉപേക്ഷിക്കണം. ഇന്നും ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം ക്രോധം തന്നെയാണ്. കവികൾ കാലതീതരാണ് എന്ന് പ്രസ്താവ നയ്ക്ക് ഏറ്റവും ഉചിതമാണ് ഈ വരികൾ.

Question 13.
“ഹൃദയമേ ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ട് എന്റെ നേരെ കരുണ ചെയ്തു എന്നു തോന്നുന്നു. ഇത് ആര്യപു തൻ തന്നെ.” (ഋതുയോഗം)
ശകുന്തളയുടെ ഈ ആത്മഗതത്തിന്റെ പൊരുൾ കഥാസ ന്ദർഭവുമായി ബന്ധിപ്പിച്ച് വിവരിക്കുക.
Answer:
ഒരു പാട് പരീക്ഷണങ്ങൾക്ക് വിധേയയായവളാണ് ഋതുയോ ഗത്തിലെ ശകുന്തള. അതുകൊണ്ട് തന്നെ ശകുന്തളയിൽ മാറ്റ ങ്ങൾ ഉണ്ടാവുകയും രാജാവിനെ കണ്ട് ശകുന്തള തിരിച്ചറി യാതിരിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ദുഷ്യ ന്തനെ കാണുന്ന ശകുന്തള ഇത് ആര്യപുത്രനെപ്പോലെയായി രിക്കുന്നല്ലോ എന്ന് ചിന്തിക്കുന്നു. ദുഷ്യന്തനാൽ പരിത്യജി ക്കപ്പെട്ട ഒരു വിധവയെപ്പോലെ മാരീചാശ്രമത്തിൽ കഴിച്ചു കൂട്ടിയ ശകുന്തളയെ കണ്ട് ദുഷ്യന്തൻ കുറ്റബോധവും പശ്ചാ താപവും കൊണ്ട് മാപ്പ് ചോദിക്കുന്നു. ഇത് ശകുന്തളയിൽ ആശ്ചര്യവും അടക്കാനാവാത്ത സന്തോഷവുമുണ്ടാക്കി. ദുഷ്യ ന്തനെ ദൈവമായി കരുതിയിരുന്ന ശകുന്തള ദൈവം മത്സരം വിട്ട് കരുണകാട്ടിയിരിക്കുന്നുവെന്നും ‘ഹൃദയമേ ഇനി ആശ സിക്കാമെന്നും പറയുമ്പോൾ അവരനുഭവിച്ച വേദനയുടെ തീവ്രതയാണ് പ്രതിഫലിക്കുന്നത്. തികച്ചും നാടകീയമായ രംഗമാണിത്.

Question 14.
“എന്നാൽ വള്ളി ഋതുയോഗത്തിന്റെ ചിഹ്നമായ പുഷ്പത്തെ ധരിക്കട്ടെ.”
ഋതുയോഗം എന്ന ശീർഷകം നാടകഭാഗത്തിന് എത്രത്തോളം യോജിക്കുന്നുണ്ട്? നിങ്ങളുടെ നിരീക്ഷണങ്ങൾ സമർത്ഥിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ വിവർത്തന മായ മലയാള ശാകുന്തളത്തിന്റെ ഒരു ഭാഗമാണ് ഋതുയോഗം’ എന്ന പാഠഭാഗം. വർഷങ്ങൾക്ക് ശേഷം ശകുന്തളയും ദുഷ്യ നും കശ്യപാശ്രമത്തിൽ വച്ച് കണ്ടുമുട്ടുകയും പരസ്പര മൊന്നിക്കുകയും ചെയ്യുന്നതാണ് പാഠസന്ദർഭം. ഋതുക്ക ളുടെ കൂടിച്ചേരലാണ് ഋതുയോഗം. വള്ളികൾ പൂക്കള ണിയുമ്പോഴാണ് അതിന്റെ പൂർണ്ണമായ സൗന്ദര്യം കൈവ രുന്നത്. ഋതുക്കളിൽ വച്ച് പൂർണ്ണവും അതുകൊണ്ട് വസ കാലം തന്നെയാണ്. ദുഷ്യന്തനും ശകുന്തളയും കൂടിച്ചേ രുന്നതിലൂടെ ഇവിടെ വസന്തമുണ്ടാവുകയാണ്. അതു കൊണ്ട് തന്നെ ഈ പാഠഭാഗത്തിന്റെ അനുയോജ്യവും മനോ ഹരവുമായ ശീർഷകമാണ് ‘ഋതുയോഗം’.

Question 15.
“സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ട ത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതി ലിലൂടെ തന്നെ വരുകയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതുകൂ ടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.” (പാവങ്ങൾ)
മെത്രാന്റെ ഭവനത്തിലെ പൂട്ടാത്ത വാതിൽ മഹത്തായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. കഥാസന്ദർഭവുമായി ബന്ധിപ്പിച്ച് ഈ നിരീക്ഷണം വിലയി രുത്തുക.
Answer:
19 വർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഴാങ് വാൽ ഴാങ്ങിന് ആരും അഭയം കൊടുത്തില്ല. ജയിൽ ശിക്ഷ കഴിഞ്ഞവന് ആരും പച്ചവെള്ളം പോലും കൊടുക്കുകയി ല്ല. അങ്ങനെ ഒരു ദിവസം മുഴുവൻ അലഞ്ഞു നടന്ന അയാൾ ഡിന്റെ നഗരത്തിലെ മെത്രാന്റെ അരമനയിൽ അതി ക്രമിച്ചു കടന്നു. ആരുടേതാണ് ആ ഭവനം എന്ന് ഴാങ്ങിന് അറിയുമായിരുന്നില്ല. വീടിനകത്തെ ലക്ഷണങ്ങളിൽ നിന്ന് അതൊരു സഭാപ്രബോധകന്റേതാണ് എന്നു മാത്രമാണ് മന സ്സിലായത്. ഏതായാലും മെത്രാൻ അയാൾക്ക് അഭയം നൽകി. ഒരു സുഹൃത്തിനോടെന്നപോലെ പെരുമാറി. ഭക്ഷ ണവും കിടക്കയും നൽകി. പക്ഷേ, അന്ന് രാത്രി ഴാങ് മെത്രാന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വെള്ളി സാമാനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു. അയാൾ പോലീസ് പിടിയിലാ യി. എന്നാൽ ബിഷപ്പിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ അവ യെല്ലാം താൻ ഴാങ്ങിന് സമ്മാനിച്ചതാണ് എന്ന് അദ്ദേഹം പറ ഞ്ഞു.

പോലീസ് ഴാങ്ങിനെ സ്വതന്ത്രനാക്കി. ഴാങ്ങ് പോകു ന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന വെള്ളിമെഴുകുതിരി കാലുകളും അയാൾക്കു നൽകിയിട്ടു പറഞ്ഞു. ഴാങിന് എപ്പോൾ വേണമെങ്കിലും അങ്ങോട്ടു കടന്നുചെല്ലാം. അതിന് തോട്ടത്തിലെ മതിൽ ചാടണമെന്നില്ല. കാരണം അവിടത്തെ വാതിൽ പൂട്ടാറില്ല. അടിച്ചിട്ടേ ഉണ്ടാകൂ. മെത്രാന്റെ ഈ വാക്കുകൾ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. ഒന്നും തന്നെ പൂട്ടിവയ്ക്കാനുള്ളതല്ല; എല്ലാ മനുഷ്യരു ടെയും ഉപയോഗത്തിനുള്ളതാണ്. പ്രത്യേകിച്ചും ഒരു പുരോ ഹിതന്റെ ഭവനത്തിൽ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാനുള്ള അവകാശം ഉണ്ട്. ബിയാങ് വെ എന്ന മെത്രാൻ അദ്ദേഹത്തിന്റെ വീട്ടുവേലക്കാരിയോട് ഇങ്ങനെ പറയുന്നുമുണ്ട്. “അപ്പോൾ ഒന്നാമത്, ആ വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ? “മദാം മാർ, ഞാൻ ആ വെള്ളി സാമാനം വളരെക്കാലം സൂക്ഷിച്ചുപോന്നത് ഒരിക്കലും ശരി യായിട്ടല്ല. അതുപാവങ്ങളുടെയാണ്………” ജനസേവനം ചെയ്യുന്ന ആരുടെയും മനോഭാവം ഇതാവണമല്ലോ.

Question 16.
“അവർക്കറിയാം, ഈ കിഴവി ക്രമേണ തങ്ങൾക്കൊരു ഭാര മായി വരുകയാണെന്ന്.”
“വേണ്ടാ സുധീർ, വേണ്ടാ. ഞാനൊരാശ്രിതയാവാനാഗ്രഹിക്കു ന്നില്ല.” (വിശ്വരൂപം)
ഈ സന്ദർഭങ്ങളിൽ തെളിയുന്ന മാഡം തലത്തിന്റെ വ്യക്തി ത്വ സവിശേഷതകൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ലളിതാംബിക അന്തർജ്ജനത്തിന്റെ ഹൃദയസ്പർശിയായ ഒരു കഥയാണ് വിശ്വരൂപം അഭിമാനബോധമുള്ള പ്രൗഢ യായ ഒരു വനിതയാണ് മാഡം തലത്ത്. ആരുടെ മുന്നിലും തലകുനിക്കാത്ത ധീരയായ, ശക്തയായ ഒരു സ്ത്രീ. താൻ മക്കൾക്ക് ഒരു ഭാരമാകുമെന്ന തിരിച്ചറിവ് അവർക്കുണ്ട്. കുട്ടിക്കാലത്ത് മക്കളെ ലാളിച്ചിട്ടില്ലാത്ത അവർ തന്റെ തെറ്റ് തിരിച്ചറിയുന്നത് മിസ്റ്റർ തലത്തിന്റെ മരണശേഷമാണ്. കൊടുത്തതു മാത്രമേ നേടാനാകു എന്നു തിരിച്ചറിയുന്ന ഒര മ്മയെ പാഠഭാഗത്ത് കാണാനാകും. തന്റെ തെറ്റ് അവർ തിരി ച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആർക്കും ഒരു ബുദ്ധിമുട്ടാകുവാൻ അവർ ആഗ്രഹിക്കുന്നി ല്ല. സ്വന്തം കാര്യം സ്വയം നോക്കി അവർ അവരായിരിക്കാൻ ആഗ്രഹിക്കുന്നു.

Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali)

Question 17.
“സന്യസിച്ചളവുമാസ്ഥയാൽ ഭവാൻ
തന്നെയോർത്തിഹ തപസ്സിൽ വാണു ഞാൻ
ധന്യയായ് സപദി കാൺക മൂലമ-
എന്നെയോർക്കുകിലുമോർത്തിടായ്കിലും.” (പ്രിയദർശനം)
നളിനിയുടെ അഗാധമായ സ്നേഹവും ദിവാകരൻ തന്നെ തിരിച്ചറിയാത്തതിലുള്ള അസഹ്യമായ ദുഃഖവും ഈ വരിക ളിൽ തെളിയുന്നുണ്ടോ? കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
‘പ്രിയദർശനം’ എന്ന പാഠഭാഗത്ത് വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന നളിനിയേയും ദിവാകരനേയും ആണ് ആവി ഷ്ക്കരിക്കുന്നത്. സന്യാസം കാംക്ഷിച്ച ദിവാകരനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു നളിനി. ദിവാകരനെ കാണാനാഗ്ര ഹിച്ച് തപസിലേർപ്പെട്ടിരിക്കുകയായിരുന്നു താനെന്ന് പറ യുന്ന നളിനി തന്നെ ദിവാകരൻ തിരിച്ചറിഞ്ഞില്ലെങ്കിലും താൻ ഭാഗ്യവതിയാണെന്ന് പറയുന്നുണ്ട്. അത് ദിവാകരനെ കാണാൻ കഴിഞ്ഞതുകൊണ്ടാണെന്നും താൻ ധന്യയായി എന്നും പറയുന്നു. ഇവിടെ നളിനിക്ക് ദിവാകരനോടുള്ള തീവ്രവും അഗാധവുമായ പ്രണയമാണ് വ്യക്തമാകുന്നത്. ദിവാകരന് തന്നെ മനസ്സിലായില്ലല്ലോ എന്ന ചിന്ത നളിനിയെ ദുഃഖിപ്പിക്കുന്നതായും ഇവിടെ കാണാൻ കഴിയും.

Question 18.
“ചോറുപൊതി അഴിക്കാൻ തോന്നിയില്ല. തുവർത്തിലൂടെ പുറത്തേക്കു കുതിർന്ന അതിന്റെ നനവിൽ കൈ വച്ചു കൊണ്ട് വെള്ളായിയപ്പൻ ഇരുന്നു.” (കടൽത്തീരത്ത്)
ഈ കഥയെ ഭാവതീവ്രമാക്കുന്നതിൽ പൊതിച്ചോറിന് സവി ശേഷമായ സ്ഥാനമുണ്ട്. ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സ്വാഭിപ്രായം സമർത്ഥിക്കുക.
Answer:
മകനെ അവസാനമായി കാണാൻ പോകുന്ന അച്ഛന് വഴി ച്ചോറായി അമ്മ തുവർത്തിൽ കെട്ടിക്കൊടുത്തതാണ് ആ പൊതിച്ചോറ്. അതിൽ ആ അമ്മയുടെ കണ്ണുനീര് ധാരാള മായി വീണിട്ടുണ്ടാകും. അതുകൊണ്ട് അതു കുതിർന്നു. ആ വഴിച്ചോറ് വെള്ളായിയപ്പൻ കഴിച്ചില്ല. തന്റെ മകൻ ഉണ്ണാതെ ഉറങ്ങാതെ മരണവും കാത്ത് ജയിലിൽ കിടക്കുമ്പോൾ അയാൾക്ക് എങ്ങനെ അത് കഴിക്കാനാവും. തുവർത്തിനക ത്തിരുന്ന അത് പുളിച്ചു. ജയിലിനു പുറത്ത് മകനെയും കാത്തിരിക്കുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞത് അവനു നൽകാൻ ആ പൊതിച്ചോറല്ലാതെ തന്റെ കയ്യിൽ ഒന്നും ഇല്ല എന്നാണ്. ഒടുവിൽ കണ്ടുണ്ണിയുടെ മൃതദേഹം സംസ്ക രിച്ചു കഴിഞ്ഞ് അയാൾ കടൽപ്പുറത്തെത്തുമ്പോഴും ആ പൊതിച്ചോറ് കൈയിലുണ്ട്. വെള്ളായിയപ്പൻ ആ പൊതിയ ഴിച്ച് കടൽക്കരയിൽ വിതറി. അപ്പോൾ വെയിലിന്റെ മുകൾത്തട്ടിലെ വിടെ നിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു. അങ്ങനെ ആ പാഥേയം മകനുള്ള ബലിതർപ്പണച്ചോറായി മാറുന്നു. ഇങ്ങനെ ആ പൊതിച്ചോ റിന് കഥയിൽ സവിശേഷമായ സ്ഥാനം കൈവരുന്നു.

Question 19.
“എന്റെ പീഡാനുഭവങ്ങളെ സ്നേഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു.”
“ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാ നാണ് എന്നെ പഠിപ്പിച്ചത്.” (ആത്മാവിന്റെ വെളിപാടുദ)
സ്തയേവ്സ്കിയുടെ ഈ വാക്കുകൾ സമകാലിക സമു ഹത്തിന് പകരുന്ന ജീവിതപാഠങ്ങൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക.
Answer:
പുലർവേളയിലുള്ള നടത്തത്തയിൽ ദസ്തയേവ്സ്കി തന്റെ ജീവിതത്തിന്റെ ദുരിതങ്ങളെല്ലാം ഓർത്തു. തന്നോടുതന്നെ അതെല്ലാം പറഞ്ഞു. നിറഞ്ഞ ഹൃദയഭാരത്തോടെ വീട്ടിൽ തിരിച്ചെത്തി. സെറ്റിയിൽ ചാരിക്കിടന്ന് നെടുതായി നിശ്വസി ച്ചു. വായിച്ചുവച്ചിരുന്ന ബൈബിളിൽ കൈ തട്ടി. ഇയ്യോ ബിന്റെ ചരിതമാണ് വായിച്ചിരുന്നത്. അടയാളം വച്ചിരുന്ന ഇടം നോക്കി തുടർന്നു വായിച്ചു. ഇയ്യോബ് തന്റെ കഷ്ടത കളെക്കുറിച്ചാണ് പറയുന്നത്. ജനിപ്പിച്ചതിനെ പഴിക്കുക യാണ് ആ ചരിത്ര പുരുഷൻ. കഷ്ടത നിമിത്തം ഇയ്യോബ് തന്റെ ജന്മദിനത്തെ ശപിച്ചു.

അതിന്റെ സന്ധ്വാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ എന്ന്. പക്ഷെ ദസ്തയേവ്സ്കി സ്വയം പറ ഞ്ഞു. അദ്ദേഹം അങ്ങനെയൊന്നും ചെയ്യുകയില്ല. ജീവിത ത്തിൽ ഉണ്ടാകുന്നതൊക്കെ സഹിക്കുകയും അതിന്റെ യൊക്കെ അർഥമെന്താണ് എന്ന് അന്വേഷിക്കുകയും ചെയ്യു കയാണ് അദ്ദേഹം. പീഡാനുഭവങ്ങളെ സ്നേഹിക്കാൻ പഠി ച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിലെ കഷ്ടതകളിൽ മനസ്സു മടുക്കുകയല്ല അവയുടെ അർഥമന്വേഷിക്കുകയും അവയിൽനിന്ന് ശക്തിനേടുകയുമാണ് വേണ്ടത് എന്ന് ദസ്ത യേവ്സ്കി കരുതുന്നു. ജീവിതത്തെ നേരിടാനുള്ള ആത്മ ധൈര്യമാണ് ഈ വാക്കുകളിൽ തെളിയുന്നത്.

Question 20.
“എന്റെ സത്യസന്ധത എനിക്കു നൽകിയ ആനന്ദം ആ മുപ്പതു രൂപയേക്കാൾ എത്രയോ വലുതായിരുന്നു.” (അക്കർമാശി) (4)
“സത്വം സ്വത്തിനേക്കാൾ വിലപിടിച്ച മൂലധനമാണ്.” (കണ്ണീരും കിനാവും)
സത്യത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള രണ്ട് രചനാഭാഗങ്ങളിലേ യും ആശയം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ശരൺകുമാർ ലിംബാളെയുടെ കുമാർ മാമ അയാളെ എന്നും ‘ സിനിമയ്ക്കു കൊണ്ടു പോകാമെന്നു പറയും. പക്ഷേ ഒരിക്കും കൊണ്ടുപോയില്ല. ലിംബാളെ അതുവരെ സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ പത്താംക്ലാസിൽ പഠിക്കുമ്പോൾ ഒരിക്കൽ വഴിയിൽ നിന്ന് ലിംബാളെയ്ക്ക് മുപ്പതു രൂപ വീണുകിട്ടി. ലിംബാളെ ആ പണം എടുക്കു ന്നത് കൂട്ടുകാരനായ പിർജാരെ കണ്ടിരുന്നു. അയാൾ ആ പണത്തിന്റെ പകുതി ആവശ്യപ്പെട്ടു. രണ്ടുപേർക്കും കൂടി അക്കൽകോട്ടിൽ പോയി സിനിമ കാണാം എന്നും പറഞ്ഞു. പിന്നീട് പത്തു രൂപ കൊടുത്താൽ മതിയെന്നായി.

പക്ഷേ അതിനോടൊന്നും ലിംബാളെ യോജിച്ചില്ല. അന്നത്തെ സ്കൂൾ അസംബ്ലിയിൽ പ്രാർഥന കഴിഞ്ഞപ്പോൾ ലിംബാളെ വീണുകിട്ടിയ പണം മുഴുവൻ ഹെഡ്മാസ്റ്ററെ ഏല്പിച്ചു. അദ്ദേഹം അപ്പോൾത്തന്നെ ലിംബാളെയെ ഉച്ചഭാഷിണിയി ലൂടെ അഭിനന്ദിച്ചു. ലിംബാളെയുടെ ക്ലാസ് ടീച്ചറും ആ സത്യ സന്ധതയെ പുകഴ്ത്തി. അപ്പോൾ ലിംബാളെയ്ക്കു ലഭിച്ച ആനന്ദം ആ മുപ്പതു രൂപയേക്കാൾ എത്രയോ വലുതായിരു ന്നു. ജീവിതത്തിൽ സത്യസന്ധത പുലർത്തുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്താൽ നമുക്കു ലഭിക്കുന്ന ആനന്ദം പണത്തിനോ മറ്റു ഭൗതിക വസ്തുക്കൾക്കോ നൽകാൻ കഴിയുകയില്ല എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali)

Question 21.
“അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴ വൻ മിറൽ വേച്ചു വേച്ചു നടന്നു.”
“ഇടംവലം ഉലഞ്ഞ് വീട് അടുത്തു വന്നു.” (4)
“ഉരുളക്കിഴങ്ങ് തിന്നുന്നവർ” എന്ന കഥയുടെ ആഖ്യാനസ വിശേഷതകൾ എന്തെല്ലാം?
-മുകളിൽ നൽകിയ സന്ദർഭങ്ങളും കഥയും വിശകലനം ചെയ്തു കുറിപ്പു തയ്യാറാക്കുക.
Answer:
വിൻസെന്റ് വാൻഗോഗിന്റെ വിശ്വപ്രസിദ്ധമായ ചിത്രത്തെ അടിസ്ഥാനമാക്കി സുഭാഷ്ചന്ദ്രൻ രചിച്ച കഥയാണ് ഉരുള ക്കിഴങ്ങു തിന്നുന്നവർ. ചിത്രത്തെ ആസ്പദമാക്കിയതു കൊണ്ടാകാം ഒരു പക്ഷേ, ദൃശ്യപരതയ്ക്ക് കഥയിൽ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്. വാക്കുകൾ കൊണ്ടു നിർമിച്ച നിശ്ചല ചിത്രങ്ങളും ചലനചിത്രങ്ങളും കഥയിലുട നീളം കാണുന്നുണ്ട്. ഇത് കഥയുടെ ഭാവതീവ്രത വർധിപ്പി ക്കുന്നുമുണ്ട്. സൂചനയിൽ നൽകിയിരിക്കുന്നതു തന്നെ അത്തരമൊരു വാങ്മയചിത്രമാണ്. ഖനിയിൽ വച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ച വാർത്തയുടെ സ്ഥിരീകരണ വുമായാണ് കിഴവൻ മിറൽ വീട്ടിലെത്തുന്നത്.

വീടിനോടടു അപ്പോൾത്തന്നെ അയാളുടെ വേഗം കുറഞ്ഞിരുന്നു. അപ്പോൾ അയാൾക്ക് ഒരു ശവകുടീരമായാണു കാണുന്ന ത്. മഞ്ഞുവീഴുന്നുണ്ട്. വൃദ്ധന് തിമിരവുമുണ്ട്. അതുകൊണ്ട് വെളിച്ചം ചിതറിയാണു കാണുന്നത്. വീട്ടിൽ നിന്നു കാണുന്ന വെളിച്ചത്തിന്റെ ഒറ്റബിന്ദു ഒരു പൂവുമാത്രം വച്ച് ഏകാന്ത മായ ഒരു ശവകുടീരമാക്കി ആ വീടിനെ മാറ്റിക്കാണിച്ചു. മിറ ലിന്റെ മാനസികാവസ്ഥയും അവരുടെ ദാരിദ്രവുമെല്ലാം ഈ ദൃശ്യത്തിലുണ്ട്. ഇതുപോലെ യുള്ള അനേകം ചിത്രങ്ങളുണ്ട് കഥയിൽ. ‘ഇടം വലം ഉലഞ്ഞ വീട് അടുത്തു വന്നു എന്നാണ് മിറൽ വീടിനോട് അടുക്കുമ്പോൾ പറയുന്നത്.

22 മുതൽ 25 വരെ ചോദ്യങ്ങക്ക് ഒരുപുറത്തിൽ കവിയാതെ ഉത്ത കമെഴുതുക. (6 സ്കോർ വീതം)

Question 22.
“വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മർത്ത്വജന്മം ക്ഷണഭംഗുരം.”
“പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ്ക്കുടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു-
മെത്രയും ചഞ്ചലമാലയ സംഗമം.” (ലക്ഷ്മണസാന്ത്വനം) (6)
ചിരപരിചിതങ്ങളായ ഉദാഹരണങ്ങളിലൂടെയാണ് ഗഹന മായ ജീവിത ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പിക്കുന്നത്.
ലക്ഷ്മണസാന്ത്വനം എന്ന കാവ്യഭാഗം അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക.
Answer:
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ജീവിച്ചിരുന്ന 16-ാം നൂറ്റാണ്ട് കേരളീയ സമൂഹത്തിന്റെ ജീർണതയുടെ കാലമാ യിരുന്നു. പലവിധത്തിലുള്ള അസ്വസ്ഥതകളുടെയും അന്ത ചിത്രത്തിന്റെയും കാലം. വിദേശികളുടെ കടന്നുവരവ്, ജാതി ശ്രേണീകൃതമായ സാമൂഹികവ്യവസ്ഥയിൽ ദുരിതമനുഭവി ക്കുന്ന ജനങ്ങൾ, പരസ്പരം കലഹിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നാടുവാഴികൾ. സദാചാരമൂല്യ ങ്ങൾക്ക് വിലയിടിഞ്ഞ ജീവിതം. ഈ അന്തരാളഘട്ടത്തിൽ നിന്ന് മൂല്യവത്തായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്ക് സമു ഹത്തെ ഉണർത്താനും ഉയർത്താനുമുള്ള ഒരു മഹാചാ തന്റെ പരിശ്രമമായിരുന്നു എഴുത്തച്ഛന്റെ കൃതികളുടെ ലക്ഷ്യം.

ഇൻഡ്യയിലുട നീളം വിവിധ ഭാഷകളിലായി ഉയിർക്കൊണ്ട് ഭക്തിയുടെ മാർഗം തന്നെയാണ് എഴുത്ത ച്ഛനും സ്വീകരിച്ചത്. ഭക്തിയിലൂടെ മുക്തിയിലേക്കു നയി ക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം സ്വീകരി ച്ചത് രാമായണത്തെയും മഹാഭാരതത്തെയുമാണ്. രാമനെ ഒരു വ്യക്തിയായി, ധർമ്മിഷ്ടനായ രാജാവായി അവതരിപ്പി ക്കുന്ന വാല്മീകി രാമായണമല്ല ദൈവത്തിന്റെ അവതാരമായ ശ്രീരാമചന്ദ്രനെ അവതരിപ്പിക്കുന്ന അധ്യാത്മരാമായണത്തെ യാണ് കിളിപ്പാട്ടുരീതിയിൽ മലയാളത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ദൈവചിന്തമാ ത്രമേ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ളവരെയും ഒന്നിപ്പി ക്കാനും നേർവഴിക്കു നയിക്കാനും പര്യാപ്തമാകൂ എന്ന് ആ പരമഭക്തന് നന്നായറിയാമായിരുന്നു. തന്റെ കവിതയിൽ ദൈവനാമം ഉച്ചരിക്കാൻ ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളും ദൈവപര്യായങ്ങൾ കൊണ്ട് അദ്ദേഹം നിറച്ചു. കാവ്യഭംഗിക്കു പരി ദൈവചിന്തയ്ക്കു പ്രാമുഖ്യം നൽകുന്ന അനേകം സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ പ്രമുഖങ്ങളായ ‘രണ്ടു കൃതി കളിലും കാണാം.

മനുഷ്യജീവിതലക്ഷ്യങ്ങളെക്കുറിച്ചും ധാർമിക മൂല്യങ്ങ ളെക്കുറിച്ചുമെല്ലാം വ്യക്തമായ ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പിക്കുന്നുണ്ട്. ആധ്യാത്മികചിന്തയുടെ പ്രകാശ മാണ് ഈ കാവ്യങ്ങൾ പ്രസരിപ്പിക്കുന്നത്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മരണദുഃഖത്തിന്റെ നിരർഥകതയെ ക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ രാമാ യണത്തിലും മഹാഭാരതത്തിലും കാണാൻ കഴിയും. അദ്ദേ ഹത്തിന്റെ തത്ത്വചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മണ സന്ദേശത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. കോപാക്രാന്തനായ അനുജൻ ലക്ഷ്മണനെ സമചിത്തനാ ക്കാൻ ആചാര്യൻ പറയുന്ന കാര്യങ്ങളെല്ലാം കേരളീയ സമു ഹത്തോടുള്ള ഉദ്ബോധനങ്ങളാണ് എന്നുകാണാം.

ഈ ജീവിതം നശ്വരമാണ്. നമുക്കു ദൃശ്യമായി ട്ടുള്ളതെല്ലാം തന്നെ നശിക്കുന്നതാണ്. അതുകൊണ്ടുതന്നെ അസത്യങ്ങളുമാണ്. അവയ്ക്കുവേണ്ടി രോഷം കൊള്ളുന്ന തിൽ എന്തർഥമാണുള്ളത്? പാമ്പിന്റെ വായ്ക്കകത്തിരുന്ന് ഭക്ഷണം തേടുന്ന തവളയെപ്പോലെയാണ് കാലമാകുന്ന പാമ്പിന്റെ വായിലിരുന്ന് മനുഷ്യൻ സുഖഭോഗങ്ങൾ കൊതി ക്കുന്നത്. മനുഷ്യബന്ധങ്ങളും അസ്ഥിരങ്ങളാണ്. അല്പ കാലം മാത്രം നിലനിൽക്കുന്നത്. ആകെ നോക്കുമ്പോൾ എല്ലാം വെറും സ്വപ്നമാണ്.

ദേഹം മൂലമാണ് മനുഷ്യന് അഹങ്കാരമുണ്ടാകുന്നത്. ആ അഹങ്കാരംകൊണ്ട് താൻ പലതുമാണ് എന്ന് കരുതിയിരിക്കു മ്പോൾ ചത്ത് മണ്ണിൽ ചേർന്നുപോകുന്നു. അത് അജ്ഞാന മാണ്. എല്ലാം ദോഷങ്ങൾക്കും കാരണം രോഷമാണ്. ദേഹ മാണു താൻ എന്ന ബുദ്ധി മോഹത്തെയുണ്ടാക്കുന്ന അവിദ്യ യാണ്. താൻ ആത്മാവാണ് എന്ന അറിവാണ് വിദ്യ. സംസാര ദുഃഖത്തെ ഉണ്ടാകുന്നത് അവിദ്യയും സംസാരദുഃഖത്തെ ഹനി ക്കുന്നത് വിദ്യയുമാണ്. അതുകൊണ്ട് ഏകാഗ്രചിന്തയോടെ വിദ്യ അഭ്യസിക്കേണ്ടതാണ്. തുടങ്ങിയുള്ള തത്ത്വചിന്തകളാ ണല്ലോ ശ്രീരാമൻ ലക്ഷ്മണന് ഉപദേശിക്കുന്നത്.

സുഹൃത്തുക്കളേ, ഇത്തരം തത്ത്വചിന്തകൾ മഹാഭാരത ത്തിലെ വിദുരവാക്യത്തിലും നാം കേൾക്കുന്നു. ജീവിത ത്തിൽ നാം പാലിക്കേണ്ടതും ഓർമ്മിക്കേണ്ടതുമായ ധർമ്മ ചിന്തകൾ തന്നെയാണവ. പലതും നമ്മുടെ അനുഭവത്തിൽ തന്നെയുള്ളവയുമാണ്. നോക്കൂ നമ്മോടടുത്തുനിന്ന് ഇഷ്ടം പറയുന്ന പലതും കഷ്ടകാലം വരുമ്പോൾ കൂടെയുണ്ടാവി ല്ലല്ലോ. വൃക്ഷങ്ങളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ പാകമാ കുംമുമ്പ് ഭക്ഷിക്കുകയാണെങ്കിൽ അതിനു സ്വാദുണ്ടാവുക യില്ല എന്നു മാത്രവുമല്ല വിത്തും ഇല്ലാതെയായിപ്പോകും.

ക്ഷമയോടുകൂടി കാത്തിരുന്ന് ഉചിതമായ സമയമെത്തു മ്പോൾ മാത്രമേ ഏതിന്റെയും ഫലം അനുഭവിക്കാവു എന്നല്ലേ ഇതിനർഥം. മനുഷ്യജീവിതത്തിൽ സുഖം മാത്ര മായോ ദുഃഖം മാത്രമായോ അനുഭവിക്കേണ്ടിവരില്ല. അവ ഇട കലർന്നുവരും. അപ്പോൾ ദുഃഖം വരുമ്പോൾ വിലപിക്കു കയോ സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യുന്നതിൽ അർഥമില്ലല്ലോ. ഇങ്ങനെ മാനവകുലത്തിനുതന്നെ സമചിത്തതയോടെ വസിക്കാൻ സഹായിക്കുന്ന തത്ത്വചിന്തകളാണ് തുഞ്ചത്താ ചാര്യൻ തന്റെ കാവ്യങ്ങളിലൂടെ പകർന്നു നൽകിയത്. പ്രിയ മുള്ളവരേ, അവ നമുക്കു വീണ്ടും വീണ്ടും വായിക്കാം ജീവി തത്തിൽ പകർത്താം. -നമസ്കാരം.

Question 23.
“അയാൾ പിന്നോക്കം വച്ചില്ല. തന്റെ കാര്യം പോയി എന്നു തോന്നിയിരുന്ന പോൾക്കുടി, അയാൾ പിന്നോക്കം വയ്ക്കുകയുണ്ടായിട്ടില്ല.” (6)
“ഒരു സത്യസന്ധനായിരിക്കുവാന് ഈ ക്ഷണം ഉപയോഗപ്പെ ടുത്തുമെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്കരു ന്ന…” (പാവങ്ങൾ)
തന്നിരിക്കുന്നവാക്യങ്ങളും നോവൽഭാഗവും വിശകലനം ചെയ്തു ഴാങ്ങ് വാൽ ഴാങ്ങ് എന്ന കഥാപാത്രത്തെ നിരു പണം ചെയ്യുക.
Answer:
വിശക്കുന്ന കുടുംബത്തിനു നൽകാൻ ഒരു റൊട്ടി മോഷ്ടിച്ച കുറ്റത്തിനാണ് ഴാങ് വാൽ ഴാങ് 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത്. ആ കഠിനമായ അനുഭവം അയാളെ ഒരു മുര ടനാക്കിയിരുന്നു. ഇപ്പോൾ അയാൾക്ക് ആരും അഭയം നൽകുന്നില്ല. പച്ചവെള്ളം പോലും കൊടുക്കുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ ഒരു മാർഗവും കാണാത്ത അയാൾക്ക് അഭയം നൽകിയത് മോൺസിർ ബിയാ വെ ആയിരുന്നു. എന്നാൽ അതുവരെ അയാൾ കാര്യ മായ ഒരു പാപവും ചെയ്തിട്ടില്ലായിരുന്നു. ഴാങ് വാൽ ഴാങ് മെത്രാന്റെ വെള്ളി ഉരുപ്പടികൾ മോഷ്ടിക്കാൻ തീരുമാനി ക്കുന്നു. അയാൾ അവയിരിക്കുന്ന മുറിയുടെ വാതിൽ ബല മായി ഉന്തിത്തുറക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ തിരിക്കുറ്റി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ആ ശബ്ദം ഴാങ്ങിൽ നടുക്കമു ണ്ടാക്കി.

പരലോകത്തുവച്ച് ഇഹലോകകർമ്മങ്ങളെ വിചാര ണയ്ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദം പോലെ, തിരിക്കുറ്റി യുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു. ബൈബി ളിലെ വെളിപാടുപുസ്തകത്തിൽ നരകത്തിലെ കാഹള ബ്ദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പാപം ചെയ്യാൻ തുട ങ്ങുന്ന ഒരു വിശ്വാസിക്ക് നരകത്തിന്റെയും അവിടത്തെ വിചാരണയുടെയും ഓർമ വരുന്നത് സ്വാഭാവികമാണല്ലോ. ഭയാനകമായ പല അനുഭവങ്ങൾ ഭൂമിയിലുണ്ടായിട്ടും ഹൃദയം കാരിരുമ്പുപോലെ കടുത്തിട്ടും ആ മനുഷ്യനിൽ പാപപുണ്യബോധങ്ങളുടെ സ്ഫുരണങ്ങൾ നിലനിൽക്കു ന്നുണ്ട് എന്ന് അത്ഭുതമല്ലേ? ഈ ഒരു ചെറുകിരണമാണ് വാസ്തവത്തിൽ മെത്രാന്റെ കാരുണ്യത്തിന്റെ സ്പർശനമേ റ്റപ്പോൾ വളർന്നു വികസിച്ച് അയാളുടെ പരിവർത്തനത്തിന് കാരണമായത്. ഏതൊരു മനുഷ്യനിലുമുള്ള നന്മയുടെ അംശമാണത്.

Question 24.
“നിങ്ങളുടെ വരാൻ പോകുന്ന ഭാര്യയോട് പറയൂ, കുട്ടികളെ ബോർഡിങ്ങുകളിൽ അയയ്ക്കരുതെന്ന്. അവർക്ക് ആയയെ വയ്ക്കരുത്. അമ്മതന്നെ വളർത്തണം. ശാസിക്ക യും, ലാളിക്കയും, കൂട്ടുകൂടുകയും വേണം.” (വിശ്വരൂപം) (6)
കുട്ടികളെ വളർത്തുകയെന്നത് അമ്മയുടെ മാത്രം ചുമതല യല്ല; അച്ഛനും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമുണ്ട്.
മുകളിൽ നൽകിയ ആശയങ്ങളോടുള്ള നിങ്ങളുടെ പ്രതി കരണമെന്ത്?
കഥയും, സമകാലിക കുടുംബജീവിതവും പരിശോധിച്ച് ‘കുടുംബജീവിതത്തിലെ സ്ത്രീപുരുഷ-തുല്യത’ എന്ന വിഷ യത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
പ്രിയമുള്ളവരേ,
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ കുറവു കൾ വരുന്നു എന്നും വൃദ്ധരായ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നില്ല എന്നുമുള്ള ചർച്ചകൾ നടക്കുന്ന ഒരു കാലമാണല്ലോ ഇത്. അങ്ങനെയാകുമ്പോൾ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൽ എന്തോ കുറവു വന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ നേരായ രീതിയിൽ വളർത്തിക്കൊണ്ടു വന്നാൽ അവർ വഴി തെറ്റുകയില്ല എന്നതല്ലേ നേര്? ആരാണ് കുഞ്ഞുങ്ങളെ സംരക്ഷിച്ച് വളർത്തേണ്ടത്? പ്രസ വിക്കുന്നതു കൊണ്ടു മാത്രം ആരും അമ്മയാകുന്നില്ല. സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തുമ്പോഴേ അമ്മ അമ്മ യാകുന്നുള്ളു. എന്നു കരുതി മക്കളുടെ എല്ലാ ആഗ്രഹ ങ്ങളും സാധിച്ചുകൊടുക്കുക എന്നല്ല അതിനർഥം. മക്കൾ തെറ്റു ചെയ്യുന്നു എന്നു കാണുമ്പോൾ ശാസിക്കണം. അവർക്കു നേരായ വഴി കാണിച്ചു കൊടുക്കണം. നല്ലത് ഏതാണ് എന്ന് കാട്ടിക്കൊടുക്കണം. അത് അവർക്കു ബോധ്യമാകത്തക്കവിധത്തിലും ആയിരിക്കണം.

ലാളന ആഗ്രഹിക്കാത്ത കുഞ്ഞുങ്ങളില്ല. ലാളിക്കുന്നതു കൊണ്ട് അവർ വഴിതെറ്റിപ്പോകും എന്നു കരുതി സ്നേഹം പ്രകടിപ്പിക്കാത്ത മാതാപിതാക്കളുണ്ട്. അതല്ലല്ലോ വേണ്ടത്. അവർക്കു താങ്ങായി അമ്മയുണ്ട് എന്ന ബോധ്യം തന്നെ കരു ത്താകും. ഇന്നത്തെ കുട്ടികൾ അമ്മയിൽ നിന്ന് പ്രതീക്ഷി ക്കുന്നത് ഒരു മുതിർന്ന കുട്ടുകാരിയെയാണ്. അവരുടെ സംശയങ്ങളും വിഷമങ്ങളുമൊക്കെ പങ്കുവയ്ക്കാൻ കഴി യുന്ന സ്നേഹിത, ആവശ്യമുള്ള ഘട്ടങ്ങളിൽ സഹായിക്കുന്ന തന്നെക്കാൾ മുതിർന്ന കൂട്ടുകാരി.

ഇങ്ങനെ അമ്മയുടെ സ്നേഹം പറ്റി വളരുന്ന കുട്ടി അമ്മ യുടെ തന്നെ ഒരു ഭാഗമായിരിക്കുമല്ലോ. ആരെങ്കിലും സ്വന്തം മനസ്സിന്റെ ശരീരത്തിന്റെ ഭാഗത്തെ ഉപേക്ഷിക്കാൻ തയാറാ കുമോ? ഇല്ല തന്നെ. നിരാസത്തിന്റെയും സ്വീകാര്യത്തിന്റെയും കാര്യം മാത്രമല്ല ഇത്, മാതൃത്വത്തിന്റെ കടമ തന്നെയാണ് ഇങ്ങനെ നിർവഹിക്കപ്പെടേണ്ടത്. ഇക്കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ഉണ്ടാകണമെന്ന് അഭ്യർഥിച്ചുകൊണ്ട് നിർത്തട്ടെ! -നമസ്കാരം.

Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali)

Question 25.
“എന്റെ ഉള്ളുപൊട്ടുന്നു, എന്റെ പ്രാണൻ പറിയുന്നു.” (6)
“അപരിചിതന്റെ സംഭാഷണം ഒരുകൊലക്കയറിനെപ്പോലെ വെള്ളായിയപ്പന്റെ കഴുത്തിൽ ചുറ്റി മുറുകി.”
“ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളാ യിയപ്പൻ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങി.” (കടൽത്തീര)
തന്നിരിക്കുന്ന സന്ദർഭങ്ങളും കഥയും വിശകലനം ചെയ്തു ‘കുടൽത്തീരത്തിന്’ ഒരു ആസ്വാദനം തയ്യാറാക്കുക.
Answer:
മലയാള കഥാസാഹിത്യത്തിന് നവീനമുഖം നൽകിയ എഴു ത്തുകാരിൽ പ്രമുഖനാണ് ഒ.വി. വിജയൻ. അദ്ദേഹത്തിന്റെ ‘കടൽത്തീരത്ത്’ എന്ന കഥ സവിശേഷമായ ശ്രദ്ധ അർഹി ക്കുന്ന ഒന്നാണ്. കുറ്റം എന്ത് എന്നുപോലും തിരിച്ചറിയപ്പെ ടാതെ വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുന്ന ഒരു ചെറു ഷക്കാരന്റെയും അവന്റെ പിതാവിന്റെയും അവരെ സ്നേഹി ക്കുന്ന ഒരു സാധാരണ ഗ്രാമത്തിന്റെയും കഥ.

പാഴുതറ എന്ന ഗ്രാമത്തിലെ വെള്ളായിയപ്പന്റെ മകൻ കണ്ടുണ്ണി തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട് കണ്ണൂർ ജയിലി ലാണ്. തൂക്കിക്കൊല്ലാനുള്ള ദിവസം അടുത്തിരിക്കുന്നു. പിതാവിനുള്ള അറിയിപ്പ് കിട്ടിയിട്ടുണ്ട്. കണ്ണൂര് പോകാനായി വെള്ളായിയപ്പൻ പുറപ്പെട്ടു. കുടുംബത്തിൽ കുട്ടനിലവിളി ഉയർന്നു. ചുറ്റുപാടുമുള്ള വീടുകളിലെ ആളുകളെല്ലാം ദുഃഖിക്കുന്നു. വാസ്തവത്തിൽ അവരെല്ലാവരും അയാളെ അനുഗമിക്കുമായിരുന്നു. പക്ഷേ തീവണ്ടിക്കൂലിക്കുള്ള പണ മില്ല. വെള്ളായിയപ്പൻ പോകുന്നത് പാഴുതറ ഗ്രാമത്തിനാകെ വേണ്ടിയാണ്.

വെള്ളായിയപ്പൻ എന്ന സാധു നിരക്ഷരൻ വളരെ ദൂരം നടന്ന് റയിൽവേ സ്റ്റേഷനിലെത്തി. വഴിയും പുഴയുമൊക്കെ അയാളിൽ ദുഃഖം വർധിപ്പിച്ചുകൊണ്ടിരുന്നു. റയിൽവേ സ്റ്റേഷനിലെ അപരിചിതരും അയാളെ വിഷമിപ്പിച്ചു. കണ്ണു രെത്തിയ വെള്ളായിയപ്പൻ ജയിലിനു മുന്നിൽ കാത്തുനി ന്നു. ഒരു ഭക്തൻ അമ്പലം തുറക്കുന്നതും കാത്തുനിൽക്കു ന്നതുപോലെ. ജയിലിനുള്ളിലെത്തി അയാൾ മകനെ കണ്ടു. അടുത്തദിവസം പ്രഭാതത്തിൽ തൂക്കുകയറിലവസാനിക്കാൻ പോകുന്ന മകൻ. അവൻ എന്തു തെറ്റാണ് ചെയ്തത് എന്ന് അവനറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. പക്ഷേ ഇനിയൊന്നും ഓർക്കേണ്ടതില്ല.

മകന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കാൻ അയാൾക്കു കഴിവില്ല. തോട്ടികൾ ഉന്തുവണ്ടിയിലാക്കി ക്കൊണ്ടുപോയ ശവം സംസ്ക്കരിക്കുന്നതിനു മുമ്പ് ഒരുനോക്കു കാണാനും നെറ്റിയിൽ കൈവച്ച് അനുഗ്രഹി ക്കാനും അയാൾക്കു കഴിഞ്ഞു. വെയിലിൽ അലഞ്ഞു നടന്ന് കടൽപ്പുറത്തെത്തിയ വെള്ളായിയപ്പൻ യാത്ര പുറ പ്പെടുമ്പോൾ അയാളുടെ കോടച്ചി, കണ്ടുണ്ണിയുടെ അമ്മ കെട്ടിക്കൊടുത്ത വഴിച്ചോറ് പൊതിയഴിച്ച് കടൽപ്പുറത്ത് വിതറി. ബലിക്കാക്കകൾ പറന്നുവന്ന് അന്നം കൊത്തി. അങ്ങനെ മകന് ബലിയുട്ടി വെള്ളായിയപ്പൻ.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കണ്ടുണ്ണിയുടെ പിതാവ് വെള്ളായിയപ്പനെ പിൻതുടരുന്ന രീതിയിലാണ് കഥയുടെ അവതരണം. ഇത് സവിശേഷമായ ഒരനുഭവതലം കഥയ്ക്കു നൽകുന്നുണ്ട്. വെള്ളായിയപ്പനെന്ന സാധുവായ നിരക്ഷര നായ ഒരച്ഛന്റെ ദുഃഖം വായനക്കാരന്റെ ദുഃഖം കൂടിയാ കുന്നു. വധശിക്ഷയുടെ അറിയിപ്പ് വായിക്കാൻ അയാൾക്ക റിയില്ല. അതുകൊണ്ടുതന്നെ കൃത്യം നടക്കുന്നത് എപ്പോഴെ ന്നു പോലും അയാൾക്ക് നിശ്ചയമില്ല. പാറാവുകാരൻ വായിച്ചു പറഞ്ഞുകൊടുത്തു. സമയം നോക്കാൻ വാച്ചില്ലെ ങ്കിലും ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ രാവിലെ അഞ്ചുമണി തിരിച്ചറിയാൻ അയാൾക്കു കഴിയുന്നു. വെള്ളാ യിയപ്പൻ എന്ന പിതാവിന്റെ മനോഗതങ്ങൾ തീവങ്ങളാണ്.

വഴിയിൽ പുഴ കടക്കുമ്പോൾ കുളിയുടെ അനുഭവം അയാളെ തളർത്തുന്നു. അപ്പന്റെ ശവത്തെ കുളിപ്പിച്ചതും മകനെ അവന്റെ കുട്ടിക്കാലത്ത് കുളത്തിൽ കുളിപ്പിച്ചതും ഓർമ്മിച്ചുപോകുന്നു. അതുപോലെതന്നെ തീവണ്ടിയാപ്പീസി ലിരുന്ന് അകലെ താഴുന്ന സൂര്യനെ കാണുമ്പോഴും തന്റെ കൈവിരൽ പിടിച്ച് മുണ്ടകൻ പാടത്തിന്റെ വരമ്പത്തുകൂടി നടന്ന് അസ്തമയത്തിന്റെ പക്ഷികളെ നോക്കി അത്ഭുതപ്പെട്ട മകനെയും അസ്തമയത്തിലൂടെ പാടത്തേക്ക് ഇറങ്ങി നട ക്കുന്ന സ്വന്തം അച്ഛനെയും അയാൾ ഓർക്കുന്നുണ്ട്. അച്ഛനും മകനും. ഒരാൾ മരിച്ചുപോയി. മകൻ മരണത്തി ലേക്കു പോകുന്നു. ഈ കഥാപാത്രം കേരളത്തിൽ ജീവിച്ചി രുന്ന ചിലരെ ഓർമ്മപ്പെടുത്തുന്നു.

കണ്ടുണ്ണി ചെയ്ത കുറ്റമെന്താണ്? കഥാകൃത്ത് അവിടെ മൗനം പാലിക്കുന്നു. ആ മൗനം ഒരുപാട് വ്യാഖ്യാനങ്ങൾക്ക് ഇടംനൽകുന്നു. കണ്ടുണ്ണി പാവപ്പെട്ടവരായ പാഴുതറ ഗ്രാമ ക്കാർക്ക് പ്രിയപ്പെട്ടവനാണ്. അവരെല്ലാവരും വെള്ളായിയ തന്റെ കൂടെ പുറപ്പെടാൻ ഒരുക്കമാണ്. പക്ഷേ തീവണ്ടിക്കു ലിക്ക് പണമില്ല. അവർക്കു വേണ്ടിയുള്ള ഏതെങ്കിലും പൊതുകാര്യമാകുമോ കണ്ടുണ്ണിയെ ജയിലിലാക്കിയത്. ഈ ചെറുകഥയെ ആകർഷകമാക്കുന്നത് ഇത്തരം മൗനങ്ങൾ മാത്രമല്ല കാവ്യാത്മകമായ ആഖ്യാനശൈലി കൂടിയാണ്. “ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകുന്നു.” “പനമ്പട്ടകൾ സംസാരിക്കു ന്നതുപോലെ. പനമ്പട്ടകളിൽ ഊട്ടുദൈവങ്ങളും കാരണവ ന്മാരും സംസാരിക്കുന്നതുപോലെ” എന്നിങ്ങനെ എത്രയോ വാക്യങ്ങൾ.

കൊച്ചു കൊച്ചു വാക്യങ്ങൾകൊണ്ടും ഇടയ്ക്കുള്ള മൗന ങ്ങൾ കൊണ്ടും കനത്തുനിൽക്കുന്ന പലസന്ദർഭങ്ങളുണ്ട് ഈ കഥയിൽ. വെള്ളായിയപ്പനും കുട്ടസ്സൻ മാപ്പിളയും വഴി യിൽ വച്ചു കണ്ടുമുട്ടുന്നതും വെള്ളായിയപ്പൻ ജയിൽ മുറി ക്കകത്തുവച്ച് മകനെ കാണുന്നതുമൊക്കെ ഉദാഹരണങ്ങൾ. ഇങ്ങനെ പ്രമേയപരമായും പാത്രാവിഷ്ക്കരണത്തിലും ആഖ്യാനശൈലിയിലും രചനാതന്ത്രത്തിലുമൊക്കെ മലയാള ചെറുകഥകളുടെ മുൻപന്തിയിൽത്തന്നെ കടൽത്തീരത്ത് എന്ന കഥ നിലയുറപ്പിക്കുന്നു.

Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali)

Students can read Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 1 Question Paper March 2020 (Kerala Padavali)

Time: 1½ Hours
Maximum: 40 Scores

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിര ഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
“ഭൂമിക്കൊപ്പം അഴലിൻ ചുമടു-
മായിരിക്കുമൊരമ്മയെ!”
(മൈക്കലാഞ്ജലോ മാപ്പ്)
അടിവരയിട്ട് പ്രയോഗത്തിന്റെ അർത്ഥമെന്ത്?

  • അതിരറ്റ ആഹ്ലാദം
  • അസഹ്യമായ ദുഖഭാരം
  • ഭാരം ചുമക്കാനുള്ള കരുത്ത്
  • ജീവിത വിരക്തി

Answer:
അസഹ്യമായ ദുഃഖഭാരം

Question 2.
“ഞാൻ ചവർക്കുമ്പാരത്തിൽ കൈയിട്ടിളക്കും”. ചവർക്കു പാരം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?

  • ചവറും കൂമ്പാരവും
  • ചവറായ കൂമ്പാരം
  • ചവറിന്റെ കൂമ്പാരം
  • ചവറിലുള്ള കൂമ്പാരം

Answer:
ചവറിന്റെ കൂമ്പാരം

Question 3.
പുഷ്കരനെ വിഡ്ഢി എന്ന് വിശേഷിപ്പിച്ചതിന് യോജിച്ച കാരണം കണ്ടെത്തുക.

  • മിത്രത്തിനുവേണ്ടി ശത്രുക്കളോട് പോരാടുന്നു.
  • കലിയുടെ പ്രലോഭനങ്ങളെ അവഗണിക്കുന്നു.
  • അതിഥികൾ ആരാണെന്നറിയാതെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്തുന്നു.
  • അധികാരക്കൊതിയില്ലാതെ അലസജീവിതം നയി ക്കുന്നു.

Answer:
അതിഥികൾ ആരാണെന്നറിയാതെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്തുന്നു.

Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali)

Question 4.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴു തിയത് ഏത്?

  • കണ്ണുനീർ – കണ്ണീര്, നിർ
  • സുഖോദയം – സുഖം, ദയം
  • മധുരമായ – മധുരം, മായ
  • ധീരനായ – ധീര, ആയ

Answer:
കണ്ണ്, നിർ

Question 5.
“ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!”
അടിവരയിട്ട് വരിയിലെ ആശയമെന്ത്?

  • കവിത ഈശ്വരചൈതന്യമുള്ളതാണ്.
  • കവിത കാലാതിവർത്തിയായി നിലനിൽക്കും.
  • കവിക്ക് മായാത്ത ചൈതന്യം ആവിഷ്ക്കരിക്കാനാവില്ല.
  • കവിതയുടെ ആത്മചൈതന്യമെന്തെന്ന് കവിയ്ക്കറിയില്ല.

Answer:
കവിത കാലാതിവർത്തിയായി നിലനിൽക്കും.

16 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
“ഇപ്പോൾ അവന്ന് എന്നെ കണ്ടുകൂടാതായി. അവൻ എന്നെ ‘കും’ പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു.” (ഞാൻ കഥാ കാരനായ കഥ)
ഈ വാക്യങ്ങളിൽ തെളിയുന്ന അമ്മയുടെ മാനസികാവസ്ഥ കണ്ടെത്തിയെഴുതുക.
Answer:
നഷ്ടമാകുന്ന മകന്റെ സ്നേഹത്തെപ്പറ്റി ദു:ഖിക്കുന്ന അമ്മയെയാണ് ഇവിടെ കാണാനാകുന്നത്. മകൻ നോക്കു ന്നില്ല എന്ന വേവാലാതിയും അമ്മയെ അലട്ടുന്നു.

Question 7.
“കോടി കോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ” (അശ്വമേധം)
-സർഗശക്തി അജയ്യമാണെന്ന കവിയുടെ വിശ്വാസത്തിന്റെ കാരണമെന്താവും? വരികൾ വിശകലനം ചെയ്ത് നിങ്ങ ളുടെ നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
മനുഷ്യന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളുടേയും അടി സ്ഥാനം അവന്റെ സർഗ്ഗശക്തിയാണ്. മനുഷ്യന്റെ സർഗ്ഗശ ക്തിക്കുമുമ്പിൽ എല്ലാ പ്രതിബന്ധങ്ങളും മുട്ടുമടക്കുന്നു. കോടാനുകോടി പുരുഷാന്തരങ്ങളിൽ നിന്ന് ആർജ്ജിച്ച സർഗ്ഗശക്തി അജയ്യമാണെന്ന് അതുകൊണ്ടുതന്നെ കവി വി ശ്വസിക്കുന്നു.

Question 8.
“എന്റെ സത്യസന്ധത എനിക്കു നൽകിയ ആനന്ദം ആ മുപ്പതു രൂപയേക്കാൾ എത്രയോ വലുതായിരുന്നു.”
-ഈ വാക്കുകളിൽ തെളിയുന്ന ജീവിതപാഠം എന്ത്? വ്യക്ത മാക്കുക.
Answer:
കുട്ടിക്കാലത്ത് വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ 30 രൂപ ശരൺകുമാർ ലിംബാള, പ്രലോഭനങ്ങളെ അതിജീവിച്ച് ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു. ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും അഭിനന്ദിച്ചപ്പോൾ സത്യസന്ധതയുടെ ആനന്ദവും മഹത്വവും ലിംബാളയ്ക്കു മനസ്സിലായി. ഏറ്റവും വലിയ സമ്പത്ത് സത്യ സന്ധതയാണെന്ന് ലിംബാള തിരിച്ചറിഞ്ഞു. അതിനു മുമ്പിൽ പണം നൽകുന്ന ആനന്ദങ്ങൾക്ക് വിലയില്ലെന്നും സത്യം പറ യുമ്പോൾ ലഭിക്കുന്ന അംഗീകാരം വിലമതിക്കാനാവാത്ത താണ് എന്നും ഉള്ള ജീവിതപാഠം ലിംബാളയ്ക്ക് ലഭിച്ചു.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. (അരാം വീതം) (5 × 4 = 20)

Question 9.
“വായ് പൊളിക്കു… സിംഹക്കുട്ടി, നിന്റെ പല്ല് ഞാൻ എണ്ണട്ടെ”.
“എന്റെ അച്ഛൻ ദുഷ്ഷന്തനാണ്, താനല്ല.” (ഋതുയോഗം)
-കുട്ടിത്തത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് സർവ ദമനനിൽ കാണുന്നത്? മുകളിൽ നൽകിയ സന്ദർഭങ്ങളും പാഠഭാഗവും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
അമ്മയുടെ മുലകുടിക്കുന്ന സിംഹബാലന്റെ കഴുത്തിലെ രോമങ്ങൾ പിടിച്ചുലച്ച് ബലമായി പിടിച്ചുവലിക്കുന്ന ബാല നെയാണല്ലോ ദുഷ്ഷന്തൻ കാണുന്നത്. അവൻ ആ സിംഹ ത്തിന്റെ പല്ലെണ്ണി നോക്കാൻ ശ്രമിക്കുകയാണ്. താപസിമാ രുടെ വാക്കുകൾക്കൊന്നും അവനെ നിയന്ത്രിക്കുവാൻ കഴി യുന്നില്ല. ദുഷ്ഷന്തന് അവനെ കാണുമ്പോൾ തോന്നുന്നത് എരിയാൻ വിറകിനു കാത്തുനിൽക്കുന്ന ഒരു അഗ്നി ലിംഗമായിട്ടാണ്. താപസി പറയുന്നതുപോലെ മഹർഷിമാർ സർവദമനൻ എന്നു പേരിട്ടത് വെറുതെയല്ല. എല്ലാ ദമ ളെയും അടക്കുന്നവൻ തന്നെയാണ് സർവദമനൻ. സിംഹവുമായി കൂട്ടുകൂടാൻ സർവ്വദമനൻ കാണിക്കുന്ന ധൈര്യം ഒരു രാജകുമാരന് ചേർന്നതു തന്നെയാണ്. താപ സിമാരുടെ വാക്കുകൾക്ക് വിലകൊടുക്കാതെ തർക്കുത്തരം പറയുന്ന അവൻ ബാല്യത്തിന്റെ കുറുമ്പുനിറഞ്ഞ ഒരു കുമാ രാനാണ്.

Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali)

Question 10.
“കൊടുത്തതു മാത്രമേ നേടാനൊക്കൂ, അല്ലേ സുധീർ ഞാൻ ആർക്കും ഒന്നും കൊടുത്തിട്ടില്ലല്ലോ.” (മിസ്സിസ് തലത്ത്)
തന്നിരിക്കുന്ന സന്ദർഭവും കഥയും വിശകലനം ചെയ്ത് വിശ്വരൂപം എന്ന കഥയുടെ സമകാലിക പ്രസക്തി വിലയി രുത്തുക.
Answer:
ലളിതാംബിക അന്തർജനത്തിന്റെ ‘വിശ്വരൂപം’ എന്ന കഥ യിലെ പ്രധാന കഥാപാത്രമാണ് മിസ്സിസ് തലത്ത്. നയതന്ത്ര പ്രതിനിധിയായ മി. തലത്തിനോടൊപ്പം വിദേശത്തായിരുന്നു അവർ ജീവിതകാലത്തിന്റെ നല്ല ഭാഗമത്രയും. അന്ന് വിദേ ശസംസ്കാരത്തിൽ അഭിരമിച്ച് ഒരു ലേഡിയായി സ്വീകരണ മുറിയിലും ക്ലബ്ബിലും നാടകശാലയിലുമൊക്കെ ഉന്മേഷഭരി തയായി പറന്നുനടന്നു. കുട്ടികളെ പ്രസവിച്ചുവെന്നു മാത്ര മേയുള്ളൂ. മുലകൊടുത്തിട്ടില്ല, താരാട്ടുപാടിയിട്ടില്ല, വാശി പിടിച്ചു കരയുമ്പോൾ ശാസിക്കുകയോ സുഖക്കേടിൽ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. അവരുടെ നാലു കുട്ടി കളും ഹോസ്റ്റലിലും ബോർഡിങ്ങിലുമായി വളർന്നു. ഒടു വിൽ മി. തലത്ത് പോയി. അവർ ഒറ്റയ്ക്കായി. മക്കൾ അപ്പോഴും പല സ്ഥലങ്ങളിലായി ജീവിച്ചു. ‘കൊടുത്തതല്ലേ കിട്ടു. അവരെ കാണാൻ വന്ന സുധീറിനോട് അവർ പറ ഞ്ഞു, “മാഡം തലത്ത് മരിച്ചുപോയി………. ഇത് അമ്മയാണ്; താഴത്ത് കുഞ്ഞിക്കുട്ടിയമ്മ. മിസ്സിസ് തലത്ത് തന്റെ സ്വത്വം തിരിച്ചറിയുകയായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഉണ്മയാണ് മാതൃത്വം. അതാണ് വാസ്തവത്തിൽ അവളുടെ വിശ്വരൂപം. അതുകൊണ്ടാണ് അവർ സുധീറിനെ ഉപദേശി ക്കുന്നത് അയാളുടെ ഭാര്യയോടു പറയണം കുട്ടികളെ ബോർഡിങ്ങിൽ അയയ്ക്കരുതെന്ന്. അവർക്ക് ആയ വയ്ക്കരുത്. അമ്മതന്നെ വളർത്തണം. എങ്കിലേ അമ്മ എന്നതു് കുട്ടികളുടെ ഒരു ഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ. ഭാരതീയ സംസ്കാര ത്തിന്റെ പ്രത്യേകത തന്നെയാണ് മിസ്സിസ് തലത്ത് തിരിച്ചറി യുന്നത് എന്നു കാണാം.

Question 11.
“എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരു വിലേക്കുള്ള വാതിലിലൂടെത്തന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം.”
പാവങ്ങളിലെ മെത്രാന്റെ ജീവിതം സമൂഹത്തിന് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പാഠഭാഗം വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പാവങ്ങൾ എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ ഴാങ് വാൽ ഴാങ്ങിനൊപ്പം തന്നെ നമ്മെ ആകർഷിക്കുന്ന കഥാ പാത്രമാണ് മോൺസിർ ബിയാങ് വെന്യൂ എന്ന മെത്രാൻ. ഴാങ്ങിന്റെ മനുഷ്യത്വത്തിലേക്കുള്ള തിരിച്ചുവരവിന് കാരണ ക്കാരനായ കാരുണ്യവാൻ. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷകൾ ഉണ്ട് എന്ന വ്യവസ്ഥപോലെ തന്നെ കുറ്റ ങ്ങൾക്കു മാപ്പു നൽകുന്ന വ്യവസ്ഥയും മനുഷ്യർക്കിടയിൽ ഉണ്ടെന്ന് ഴാങ്ങിനെ സ്വന്തം പ്രവൃത്തിയിലൂടെ ബോധ്യപ്പെ ടുത്തിയ മനുഷ്യസ്നേഹി. എന്നാൽ ഇതൊന്നും തന്നെ മന പൂർവ്വം ചെയ്യുന്നതല്ല എന്നും അദ്ദേഹത്തിന്റെ അപൂർവ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നും നാം മനസ്സിലാക്കുന്നു. മറ്റെല്ലാവരും ആട്ടിയോടിച്ച, ആരും അഭയം നൽകാത്ത കുറ്റ വാളിയായ ഴാങ്ങിനെ സ്നേഹിതാ എന്ന സംബോധനയോടെ സ്വീകരിക്കാനും സമഭാവനയോടെ പെരുമാറാനും ഭക്ഷ ണവും കിടക്കയും നൽകാനുമൊക്കെ അങ്ങനെയൊരു വ്യക്തിത്വത്തിനെ കഴിയുള്ളൂ.

മദാം മഗ്ലാർ എന്ന വീട്ടുവേലക്കാരി വെള്ളിസ്സാമാനങ്ങൾ വച്ചി രുന്ന കൊട്ട മോഷണം പോയ വിവരം അറിയിച്ചപ്പോൾ മെത്രാന് അതിൽ ഒരു പരിഭവും തോന്നിയില്ല. കൊട്ടയിലെ വെള്ളിസ്സാമാനങ്ങളാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് എന്നു മാത്രമേ പ്രതികരിച്ചുള്ളൂ. എന്നാൽ കള്ളൻ വലിച്ചെറിഞ്ഞ കൊട്ട വീണ് തടത്തിലെ ഒരു പൂച്ചെടി കേടുവന്നതിൽ അദ്ദേ ഹത്തിനു വ്യസനമുണ്ടാവുകയും ചെയ്യുന്നു. വിലപിടിപ്പുള്ള വെള്ളിസ്സാമാനങ്ങളേക്കാൾ വിലയുള്ളതാണ് അദ്ദേഹത്തിന് ജീവനുള്ള ആ സസ്വം, ജീവജാലങ്ങളോടുള്ള കാരുണ്യമല്ലേ അദ്ദേഹം പ്രകടമാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായ ത്തിൽ ആ വെള്ളിസ്സാമാനങ്ങൾ വളരെക്കാലം സുക്ഷിച്ചുവ ച്ചിരുന്നു എന്നതുപോലും ശരിയായ കാര്യമല്ല. കാരണം അതു പാവങ്ങളുടെയാണ്.

ഒരു പുരോഹിതനു കിട്ടുന്ന സുഖസൗകര്യങ്ങളെല്ലാം പാവപ്പെട്ടവരുടെ സംഭാവനയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത് അദ്ദേഹത്തിനല്ല പാവ പെട്ടവർക്ക് അവകാശപ്പെട്ടതാണ്. ഴാങ് വാൽ ഴാങ്ങാണ ങ്കിൽ ഒരു പാവപ്പെട്ടവനാണുതാനും. അപ്പോൾ അയാൾ എടുത്തുകൊണ്ടുപോയത് അയാൾക്ക് അർഹതപ്പെട്ടതുത ന്നെയാണ്. എന്നു മാത്രമല്ല എന്തിനാണ് വെള്ളികൊണ്ടുള്ള മുള്ളും കല്ലുമൊക്കെ. ഒരു കഷണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് മരംകൊണ്ടുള്ള മുള്ളും, കല്ലും ആവശ്യമില്ല. അപ്പോൾപിന്നെ ആ വെള്ളിസ്സാമാന ങ്ങൾ ആവശ്വ വസ്തുക്കളല്ല ആഡംബരങ്ങൾ മാത്രമാണ്. അവ സൂക്ഷിച്ചുവയ്ക്കാൻ ഒരു പുരോഹിതന് അത് മെത്രാൻ ആയാൽക്കൂടി ഒരവകാശവുമില്ല. ഇതാണ് ആ മെത്രാന്റെ വീക്ഷണം.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മെത്രാന്റെ മുന്നിലേക്കാണ് ഒരു കള്ളനെ കൈയോടെ പിടിച്ചു എന്ന അഭിമാനബോധ ത്തോടെ പോലീസ് ഉദ്യോഗസ്ഥർ ഴാങ് വാൽ ഴാങ്ങുമായി എത്തുന്നത്. അദ്ദേഹത്തിനു് കാര്യങ്ങൽ വ്യക്തമായിരുന്നു. അദ്ദേഹം ഴാങ്ങിനോടു ചോദിച്ചത് എന്തുകൊണ്ടാണ് താൻ നൽകിയ രണ്ടു വെള്ളി മെഴുകുതിരിക്കാലുകൾ കൂടി മറ്റു ള്ളവയോടൊപ്പം കൊണ്ടുപോകാഞ്ഞത് എന്നാണ്. പോലീ സുകാർക്കാണ് തെറ്റുപറ്റിയിരിക്കുന്നത്. അവർക്ക് ഴാങ്ങിനെ സ്വതന്ത്രനാക്കാം.

മെത്രാൻ നീട്ടിയ വെള്ളി മെഴുകുതിരിക്കാലുകൾ വിറ യ്ക്കുന്ന കൈകൾ കൊണ്ട് ഒരു പാവയെപോലെ ഏറ്റുവാ ങ്ങിയ ഴാങ്ങിന്റെ മനസ്സിൽ എന്തായിരിക്കാം? ഒരു കൊടു കാറ്റു തന്നെ വീശുന്നുണ്ടാവില്ലേ? ഒരു വലിയ കടൽക്ഷോഭം? തന്റെ അരമനയുടെ വാതിലുകൾ ഒരിക്കലും പൂട്ടാറില്ലെന്നും ഗേറ്റ് എപ്പോഴും തുറന്നു കിടക്കുമെന്നും എപ്പോൾ വേണ മെങ്കിലും കടന്നുവരാമെന്നും കൂടി പറയുമ്പോൾ ഴാങ്ങിനോ ടൊപ്പം നാം മനസ്സിലാക്കുന്നത് ഒരു വലിയ സന്ദേശമാണ്. എങ്ങനെയായിരിക്കണം ഒരു മെത്രാൻ, മെത്രാന്റെ താമസ സ്ഥലം, അവിടത്തെ വസ്തുവകകൾ എന്ന് സ്വന്തം പ്രവൃത്തി യിലൂടെ കാട്ടിത്തരുകയാണ് അദ്ദേഹം. അത് ഒരു മതപു രോഹിതനു മാത്രമല്ല എല്ലാവർക്കുമായുള്ള സന്ദേശമാണ് കാരണം ഭൂമിയിലുള്ള ഒന്നും നമ്മുടെ സ്വന്തമല്ലല്ലോ. എല്ലാ വർക്കും കൂടിയുള്ളതല്ലേ.

ഇങ്ങനെയുള്ള ഒരു മനുഷ്യൻ ഴാങ്ങിനോട് ഇനിയൊരി ക്കലും സത്യലംഘനം നടത്തില്ല എന്ന പ്രതിജ്ഞ മറക്കരുത് എന്ന് ഓർമപ്പെടുത്തുമ്പോൾ അത് അയാൾക്ക് പാലിക്കാ നല്ലേ കഴിയൂ. ഴാങ് വാൽ ഴാങ് എന്ന കുറ്റവാളി അന്നു മുതൽ ഇല്ല. ഒരു പുതിയ മനുഷ്യൻ പിറവികൊള്ളുകയായി. അതി നുള്ള കാരണക്കാരനായ ചാൾസ് ഫ്രാങ്സബിയാങ് വെ എന്ന മെത്രാന്റെ പാത പിൻതുടരാൻ ഏവർക്കും കഴിഞ്ഞ ങ്കിൽ……. എന്നാൽ ഈ ലോകത്ത് കുറ്റവാളികൾ ഉണ്ടാവുക യില്ല. സ്നേഹവും കാരുണ്യവും മാത്രമേ ഉണ്ടാവൂ.

Question 12.
“എന്റെ ജീവിതം അവൾ ഏതോ ശാപം കൊണ്ടു നിറയ്ക്കു കയായിരുന്നു. എനിക്കങ്ങനെയാണ് തോന്നുന്നത്. എന്നിട്ടും എനിക്കവളെ വെറുക്കാൻ കഴിഞ്ഞില്ല. ഞാനെന്റെ ജീവിത ത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു.” (ദസ്തയേവ്സ്കി)
പ്രസാദാത്മകമായ ജീവിത വീക്ഷണമാണ് ‘ആത്മാവിന്റെ വെളിപാടുകളിൽ’ തെളിയുന്നത്. ഈ നിരീക്ഷണത്തോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ദസ്തയേവ്സ്കി ഭാര്യ മേരിയെക്കുറിച്ചാണ് ഇങ്ങനെ പറയു ന്നത്. അവർ സ്നേഹിച്ച് വിവാഹിതരായവരാണ്. എന്നിട്ടും അവർ അദ്ദേഹത്തിന്റെ ജീവിതം ഏതോ ശാപം കൊണ്ടു നിറ ച്ചു. പക്ഷേ ദസ്തയേവ്സ്കി തന്നെ പറയുന്നു അദ്ദേ ഹത്തിന്റെ ജീവിതത്തിൽ മരണശേഷമാണ് അവരുടെ മൂല്യം അദ്ദേഹത്തിന് പൂർണമായും മനസ്സിലാക്കുന്നത്. ഏതു വലിയ പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിന്നു കൊണ്ട് ജീവിതത്തിന്റെ വൈതരണികളെ ദസ്തയോവ്സ്കി വളരെ പ്രസാദാത്മകമായി നോക്കിക്കാണുന്നുണ്ട്. തന്നെ വെറുക്കുന്നവരെപ്പോലും അദ്ദേഹം സ്നേഹിക്കുന്നു.

Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali)

Question 13.
“കിഴവൻ മിറൽ സ്വന്തം ഹൃദയം തിളയ്ക്കുന്നതറിഞ്ഞു കൊണ്ട് ജൂലിയാനയുടെ ചലനങ്ങൾ കണ്ണിമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു.”
“ഘടികാരത്തിന്റെ നെഞ്ചിടിപ്പിനെയും ഏറ്റവും നനുത്ത നിശ്വാസങ്ങളെയും റാന്തൽ നാളത്തിന്റെ ഉലച്ചിലിനെ പോലും ഉച്ചത്തിലാക്കാൻ കഴിവുള്ള ഒരു മൗനത്തിൽ”. (ഉരുളക്കിഴങ്ങ് തിന്നുന്നവർ)
-കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ വികാരതീവ മായി ആവിഷ്കരിക്കുന്നതിന് ഇത്തരം വാക്യപ്രയോഗങ്ങൾ പര്യാപ്തമാണോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
13. ജൂലിയാനയുടെ ഭർത്താവിന് എന്താണ് സംഭവിച്ചിരിക്കുക എന്ന് കഥയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ സൂചനക ളിൽനിന്ന് മനസ്സിലാക്കാവുന്നത് അയാൾ ഖനിയിലെ അപ കടത്തിൽ മരിച്ചുപോയി എന്നുതന്നെയാണ്. അത്തരത്തി ലുള്ള പല സൂചനകളും കണ്ടെത്താൻ കഴിയും. കിഴവൻ മിറൽ വീട്ടിലെത്തുന്നത് ആകെ ക്ഷീണിതനായാണ്. ഒരു ദിവ സത്തെ യാത്രയേ വേണ്ടിവന്നുള്ളുവെങ്കിലും ഒരു നൂറ്റാണ്ടിന് അപ്പുറത്തുനിന്നു വരുന്നതുപോലെ അയാൾക്കു തോന്നി. അപ്പോൾ അയാൾ കാണുന്ന വീട് ഒരേയൊരു വെളുത്ത പൂവെച്ച ഏകാന്തമായ ശവകുടീരമായാണ്.

മിറലിന് വീടിനകത്തേക്ക് പോകാൻ വിഷമമുണ്ട്. അറി യിക്കേണ്ട വാർത്ത അത്തരത്തിലൊന്നാണ്. അതുകൊണ്ട് വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തു വന്നു എന്നാണ് കഥാകൃത്ത് പറയുന്നത്. ആ വാർത്തയിൽ വീട് ഉലഞ്ഞു പോകുമല്ലോ. ജൂലിയാന പ്രാർഥിക്കുന്നത് ഖനിയിൽ പണിചെയ്യുന്ന വർക്ക് ഒരപകടവും വരരുതേ എന്നാണ്. അപ്പോൾ ആ വാർത്ത അവൾ അറിഞ്ഞിട്ടില്ലെങ്കിലും പ്രാർഥന അതായി രുന്നു. കുട്ടിയായ അന്ന അവളുടെ നിഷ്കളങ്കതയിൽ ഖനികളെ ക്കുറിച്ചും അവളുടെ അച്ഛനെക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മുത്തശ്ശി അവളെ വാരിയെടുത്ത് മടിയിൽ വച്ചു വിതുമ്പി.

ആ വീടിന് ഒരാളുടെ സാന്നിധ്യമോ അഭാവമോകൊണ്ട് ലോക ത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് കഥാകൃത്ത് പറയുന്നു. മൗനത്താൽ ആമഗ്നമായ വീടിനെയും കാണിച്ചു തരുന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ് മുന്നിൽ കൊണ്ടുവയ്ക്കുമ്പോൾ കിഴ വൻ മിറൽ ഓർക്കുന്നത് മണ്ണിനടിയിൽപ്പെട്ട് ചതഞ്ഞ്, മുഖം പൊട്ടി വികൃതമായി ഒന്നിനെയും തിരിച്ചറിയാനാവാത്ത വിധ ത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപിരിഞ്ഞ്… അങ്ങനെ യാണ്. അയാൾ കണ്ടത് ഉരുളക്കിഴങ്ങാണോ അതോ മകന്റെ ശരീരമാണോ?

ജൂലിയാന ഘടികാരത്തിൽനിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സൂചനകളിലൂടെ നീങ്ങി തണുത്താറിയ ഉരുളക്കിഴങ്ങിൽ മുണ്ടുമുട്ടിച്ച് ശൂന്യമായ മിഴികളുമായിരിക്കുന്ന മിറലിന്റെ കടക്കണ്ണിൽ നിന്ന് ചോരപൊടിയുന്നതു കാണുന്ന നിമിഷ ത്തിൽ ജൂലിയാനയ്ക്കു മനസ്സിലായി ഭർത്താവിന്റെ ഇരിപ്പി ടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്ന തായി. ഇങ്ങനെ പറയാതെ പറയുന്ന രീതി കഥയുടെ ആഴം വർധി പ്പിക്കുന്നു.

വൃദ്ധനായ മിറൽ അയാളുടെ നെഞ്ചിൽ കനൽ കോരിയിട്ട വാർത്തയുമറിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയാണ്. അസ്ത മയം കഴിഞ്ഞ് മരവിച്ച് വെളിച്ചത്തിലൂടെ വേച്ചുവേച്ചാണ് അയാൾ എത്തുന്നത്. വീടിനെ ആകെ ഉലയ്ക്കുന്ന ഒരു വാർത്തയാണ് അയാൾ കൊണ്ടുവരുന്നത്. ആ വാർത്തയു മായി വീട്ടിലേക്ക് നടക്കാൻ അയാൾക്ക് വിഷമമുണ്ട്. അതു കൊണ്ടാകാം വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തേ വന്നത്. അയാൾക്ക് തിമിരമുണ്ട്. പിന്നെ ഇരുട്ടുപര ക്കുന്ന സമയവും. ആ വീട്ടിൽ അപ്പോൾ വിളക്കു കത്തിച്ചു. അതിൽ നിന്നുള്ള വെളിച്ചം വെളുത്ത പൂവുപോലെ തോന്നി ആ വീട് ഏകാന്തമായ ശവകുടീരംപോലെയും. മകന്റെ അപ കടമരണമറിഞ്ഞുവരുന്ന ആ പിതാവിന്റെ മാനസികാവസ്ഥ ഈ വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സവിശേഷതയുള്ള പല സന്ദർഭങ്ങളും കഥ യിൽനിന്ന് കണ്ടെത്താം.

“അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴവൻ മിറൽ വേച്ചു വേച്ചു നടന്നു” എന്ന തുടക്ക വാക്വം തന്നെ ഇത്തരത്തിൽ ഒന്നാണ്. ഇവിടെ അസ്ത മയം അയാളുടെ മകന്റെയാണ്. അതു കണ്ടു മരവിച്ച മനസ്സിനെയാണ് മരവിച്ച വെളിച്ചമാക്കിയത്. വാർധക്യം കൊണ്ടാണോ അയാൾ വേച്ചു വേച്ചു നടക്കാൻ കാരണം? ആ ഒരവസ്ഥയിൽ ആർക്കും അതല്ലേ കഴിയൂ.

“നാലു പാളികളുള്ള കതകിന്റെ ചേർപ്പു രേഖകൾ, വാതിൽച്ചട്ടത്തിന്റെ ചതുരത്തിനകത്ത് മെലിഞ്ഞ ഒരു കുരിശു തീർത്തിരുന്നു.” ഇത് വീടിന്റെ മറ്റൊരു ദൃശ്യം. ശവപ്പെട്ടിയുടെ പുറത്ത് കുരിശു വയ്ക്കുകയോ വരയ്ക്കുകയോ ചെയ്യാറുണ്ട ല്ലോ. വീട് ശവപ്പെട്ടിയാകുമ്പോൾ ഇതും സ്വാഭാവികമാ കുന്നു.

ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്പ്പെടുത്തുന്ന ഒരു തീക്കനൽ കിഴവൻ മിറലിന്റെ നെഞ്ചിൽ വീണു. മിറൽ വീട്ടിൽ കടന്നപ്പോൾ മകന്റെ ഭാര്യ ചോദിച്ചു ‘കണ്ടോ അച്ഛാ?’ അയാൾ എന്തുത്തരം നൽകും. മകനെക്കുറി ച്ചാണ് ചോദിക്കുന്നത്. മകന്റെ മരണം കണ്ടിട്ടാണ് അയാൾ വരുന്നത്. ശീതകാലത്തിന്റെ പ്രഭാവത്തെ തോല്പിക്കുന്ന ഒരു തീക്കനൽ നെഞ്ചിൽ വീണ അനു ഭവം ഉണ്ടായതിൽ അത്ഭുതമില്ലല്ലോ.

എല്ലാവരുടെയും നിഴലുകളെ പിന്നിലേക്കു വീഴ്ത്തിയ റാന്തലിന്റെ കടും മഞ്ഞ വെളിച്ചത്തിൽ വൃദ്ധന്റെ കട ക്കണ്ണിൽനിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം, ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്നതായ ജൂലിയാന അറിഞ്ഞു. എല്ലാവരും ഭക്ഷണത്തിനിരുന്നപ്പോൾ ഒഴിവുവന്ന ഒരു കസേരയിലാണ് ജൂലിയാന ഇരുന്നത്. അത് അവളുടെ ഭർത്താവ് സ്ഥിരമായി ഇരിക്കുന്ന കസേരയാണ് എന്ന് അവൾ അപ്പോൾ ഓർത്തു.

പിന്നീട് ഭർത്താവിന്റെ അച്ഛൻ ഭക്ഷണം കഴിക്കാതെ ശൂന്യമായ മിഴികളുമായി ഇരിക്കു ന്നത് ശ്രദ്ധിച്ചു. അവൾ അദ്ദേഹത്തിന്റെ മുഖത്തു നോക്കി. വൃദ്ധന്റെ കടക്കണ്ണിൽ നിന്ന് ചോര പൊടിയു ന്നതു കണ്ട നിമിഷം അവൾക്ക് എല്ലാം മനസ്സിലായി. ഇനി അവളിരിക്കുന്ന ആ കസേരയിൽ ഇരിക്കാൻ ഭർത്താവ് എത്തില്ല. അതുകൊണ്ടാണ് ആ ഇരിപ്പിടത്തിൽ എക്കാ ലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി അവൾ അറിഞ്ഞു എന്നു പറഞ്ഞിരിക്കുന്നത്. ആ വാക്യം നൽകുന്ന ധ്വനി എത്ര ശക്തമാണ്.

Question 14.
“ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളാ യിയപ്പൻ പാറാവുകാരിൽനിന്ന് ഏറ്റുവാങ്ങി.”
യാത്രയുടെയും വേർപാടിന്റെയും ഉറഞ്ഞുകൂടിയ ദുഃഖത്തി ന്റെയും കഥയാണ് ‘കടൽത്തീരത്ത്’. നൽകിയ സന്ദർഭവും കഥയും അടിസ്ഥാനമാക്കി പ്രസ്താവനയുടെ സാധുത വില യിരുത്തുക.
Answer:
ഒ.വി. വിജയന്റെ “കടൽത്തീരത്ത്” എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് വെള്ളായിയപ്പൻ, വെള്ളായിയപ്പനെ പിൻതു ടർന്നാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്. മകന്റെ തൂക്കി ലേറ്റപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടിവന്ന പിതാവാണയാൾ. പാഴുതറ എന്ന ഗ്രാമത്തിലെ നിരക്ഷരനും സാധുവുമായ കർഷകനാണ് വെള്ളായിയപ്പൻ. അയാളുടെ മകൻ കണ്ടുണ്ണി ഏതോ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള സമയത്തിന്റെ അറി യിപ്പ് കിട്ടിയതനുസരിച്ച് വെള്ളായിയപ്പൻ മകനെ അവസാ നമായി കാണാൻ ജയിലിലേക്കു പുറപ്പെടുകയാണ്. പാഴു തറ എന്ന ഗ്രാമത്തിലെ അമ്പതിൽ ചില്വാനം കുടികളിലെയും ആളുകൾ അയാളോടൊപ്പം കണ്ണൂരിലേക്ക് പോകുമായി രുന്നു. പക്ഷേ ആ പാവങ്ങളുടെ കൈയിൽ തീവണ്ടിയാത്ര യ്ക്കുള്ള പണം ഉണ്ടായിരുന്നില്ല.

തീവണ്ടിയാപ്പീസിലേക്കുള്ള വെള്ളായിയപ്പന്റെ യാത്ര വേദനാ ജനകമായിരുന്നു. കരിമ്പനപട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളാ യിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി. പുഴയിലി റങ്ങിയപ്പോൾ കുളിയുടെ അനുഭവം അയാളെ വേദനിപ്പിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചതും മകൻ കുട്ടിയായിരുന്നപ്പോൾ അവനെ കുളത്തിൽ കുളിപ്പിച്ചതും ഓർത്തു പോയി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമിലിരുന്ന് അകലെ സൂര്യൻ താഴുന്നത് കണ്ടപ്പോൾ മുണ്ടകപ്പാടത്തിന്റെ വരമ്പത്തുകൂടി മകൻ തന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് അസ്തമയ ത്തിന്റെ പക്ഷികളെനോക്കി അത്ഭുതപ്പെട്ടതോർത്തു.

അസ്ത മയത്തിലൂടെ പാടത്തേക്കിറങ്ങി നടന്ന സ്വന്തം അച്ഛനെയും ഓർത്തു. അച്ഛനിൽ തുടങ്ങി മകനിലേക്കു നീങ്ങുന്ന തലമു റയിൽ ഇനി താൻ മാത്രം. വഴിച്ചോറായി തന്റെ കോടച്ചി, കണ്ടു ണ്ണിയുടെ അമ്മ തുവർത്തിൽ കെട്ടിക്കൊടുത്ത ചോറ് അയാൾ ഉണ്ടില്ല. അതിൽ ആ അമ്മയുടെ കണ്ണീർ ധാരാളം വീണിട്ടു ണ്ടായിരിക്കും. ജയിലിലെ പാറാവുകാരൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ അതും വേണ്ടെന്നുവച്ചു. ജയിലിൽ ഉറ ങ്ങാതെ ഉണരാതെ ഇരിക്കുന്ന മകൻ ചായ കുടിക്കുന്നു ണ്ടാവില്ല. അയാൾ ജയിൽ വാതിലിന്നരികിൽ കാത്തുനിന്നു. ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന ഭക്തനെ പോലെ.

ജയിൽ മുറിക്കുള്ളിൽ വച്ച് കണ്ടുണ്ണിയെ കണ്ടു. അവൻ എന്തുചെയ്തു എന്ന് അറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. ഇനി ഒന്നും ഓർക്കേണ്ടതില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്തദിവസം രാവിലെ മകന്റെ ജഡം ഒരു പേറ്റിച്ചി കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പക്ഷേ സംസ്ക്കരിക്കാൻ അയാളുടെ കൈയിൽ പണമില്ലായിരു ന്നു. തോട്ടികൾ ശവം മറവു ചെയ്യുന്നതിനു മുമ്പ് ഒരുനോക്കു കണ്ടു; അനുഗ്രഹിച്ചു.

നടന്നലഞ്ഞ് കടൽത്തീരത്തെത്തിയ വെള്ളായിയപ്പൻ കൈയ്യിലിരുന്ന ചോറുപതി അഴിച്ച് അന്നം നിലത്തേക്കെറി ഞ്ഞു. ബലിക്കാക്കകൾ പറന്നു വന്ന് അന്നം കൊത്തി. അങ്ങനെ മകന് അയാൾ ബലിയിട്ടു. നിസ്സഹായനായ ഒരു പിതാവിന്റെ ദയനീയമായ ചിത്രമാണ് വെള്ളായിയപ്പൻ എന്ന കഥാപാത്രം. മകന്റെ കുറ്റം എന്തെന്നോ എന്തിനാണ് അവനെ വധിക്കുന്നതെന്നോ അയാൾക്ക് അറിയില്ല. മകനു വേണ്ടി ഒന്നും ചെയ്യാൻ അയാൾക്കാവില്ല. തന്നെ തൂക്കിക്കൊല്ലാൻ അനുവദിക്ക രുതേ എന്ന് അവൻ കരഞ്ഞു പറയുമ്പോഴും ഒന്നിനുമാ കാതെ നിൽക്കാനേ ആ പിതാവിനാകുന്നുള്ളൂ.

മകന്റെ ശവം വേണ്ടവിധത്തിൽ സംസ്ക്കരിക്കാൻ പോലും കഴിയാത്ത അയാൾ തനിക്കു കിട്ടിയ അന്നം അവനുള്ള ബലിച്ചോറാ ക്കുന്നു. ആ പാവപ്പെട്ട പിതാവിനൊപ്പം കരയുന്ന പാഴുതറ ഗ്രാമത്തിലെ സാധുക്കളെപ്പോലെയാകുന്നു വായനക്കാരും. വള്ളായിയപ്പന്റെ ദുഃഖം പാഴുതറ എന്ന ഗ്രാമത്തിന്റെയാകെ ദുഃഖമായിരുന്നു. വെള്ളായിയപ്പൻ യാത്ര പുറപ്പെട്ടപ്പോൾ വീട്ടിൽ നിന്നുയർന്ന നിലവിളികൾ അയൽപക്കത്തെ വീടു കളിൽ ആളുകൾ ശ്രദ്ധാലുക്കളായി. ആ വീടുകൾക്കപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചില്വാനം കുടികളിലത്രയും വിഷാ ദവും സഹാനുഭൂതിയും നിറഞ്ഞു. കണ്ണൂരിലേക്കുപോകുന്ന വെള്ളായിയപ്പനോടൊപ്പം അവരും പോകുമായിരുന്നു.

പക്ഷേ, അതിനുള്ള പണമില്ല. വെള്ളായിയപ്പന്റെ കണ്ണൂരി ലേക്കുള്ള യാത്ര പാഴുതറ എന്ന ഗ്രാമത്തിനുവേണ്ടിയായി രുന്നു. വഴിയിൽ എതിരേ വന്ന കുട്ടസ്സൻ മാപ്പിളയും നീലി മണ്ണാത്തിയും കുറഞ്ഞ വാക്കുകൾകൊണ്ട് സാന്ത്വനത്തിന്റെ നിറവ് പകരാൻ ശ്രമിച്ചു. ഇങ്ങനെ പാഴുതറ ഗ്രാമമാകെ വെള്ളായിയപ്പനോടൊപ്പം ദുഃഖിക്കുന്നതായി കഥാകൃത്ത് പറയുന്നു. അപ്പോൾ കണ്ടുണ്ണി ശിക്ഷിക്കപ്പെട്ടത് എന്തിനാവാം? ഒരുപക്ഷേ പാഴു തറ എന്ന ഗ്രാമത്തിന്റെ ഏതെങ്കിലും ഒരു പൊതുകാര്യത്തി നുവേണ്ടി ശ്രമിച്ചതിന്റെ ഫലമാകാം കുറ്റകൃത്യവും ശിക്ഷയും.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരു പുറം വീതം) (2 × 6 = 12)

Question 15.

  • “ഒരുത്തൻ പാപകർമ്മം ചെയ്തീടിലതിൻഫലം
    പരക്കെയുള്ള മഹാജനങ്ങൾക്കൊക്കെത്തട്ടും”.
  • “കോപമാകുന്നതു വിത്തെന്നറിയണം
    പാപമാകുന്ന മരാമത്തിനെ ടോ”.
  • “സംസാരകാരിണിയായതവിദ്യയും
    സംസാരനാശിനിയായതു വിദ്യയും”. (എഴുത്തച്ഛൻ)

തന്നിരിക്കുന്ന വരികളും ലക്ഷ്മണ സാന്ത്വനം എന്ന പാഠഭാ ഗവും വിശകലനം ചെയ്ത് എഴുത്തച്ഛൻ കൃതികളിലെ ജീവിത ദർശനത്തെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ജീവിച്ചിരുന്ന 16-ാം നൂറ്റാണ്ട് കേരളീയ സമൂഹത്തിന്റെ ജീർണതയുടെ കാലമാ യിരുന്നു. പലവിധത്തിലുള്ള അസ്വസ്ഥതകളുടെയും അന്ത ചിദ്രത്തിന്റെയും കാലം. വിദേശികളുടെ കടന്നുവരവ്, ജാതി ശ്രേണീകൃതമായ സാമൂഹികവ്യവസ്ഥയിൽ ദുരിതമനുഭവി ക്കുന്ന ജനങ്ങൾ, പരസ്പരം കലഹിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നാടുവാഴികൾ, സദാചാരമൂല്യ ങ്ങൾക്ക് വിലയിടിഞ്ഞ ജീവിതം. ഈ അന്തരാളഘട്ടത്തിൽ നിന്ന് മൂല്യവത്തായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്ക് സമു ഹത്തെ ഉണർത്താനും ഉയർത്താനുമുള്ള ഒരു മഹാചാ തന്റെ പരിശ്രമമായിരുന്നു എഴുത്തച്ഛന്റെ കൃതികളുടെ
ലക്ഷ്യം.

ഇൻഡ്യയിലുടനീളം വിവിധ ഭാഷകളിലായി ഉയിർക്കൊണ്ട ഭക്തിയുടെ മാർഗം തന്നെയാണ് എഴുത്തച്ഛനും സ്വീകരിച്ച ത്. ഭക്തിയിലൂടെ മുക്തിയിലേക്കു നയിക്കുക എന്നതായി രുന്നു ലക്ഷ്യം. അതിന് അദ്ദേഹം സ്വീകരിച്ചത് രാമായണ ത്തെയും മഹാഭാരതത്തെയുമാണ്. രാമനെ ഒരു വ്യക്തിയാ യി, ധർമിഷ്ടനായ രാജാവായി അവതരിപ്പിക്കുന്ന വാല്മീകി രാമായണമല്ല ദൈവത്തിന്റെ അവതാരമായ ശ്രീരാമചന്ദ്രനെ അവതരിപ്പിക്കുന്ന അധ്യാത്മരാമായണത്തെയാണ് കിളിപ്പാ ട്ടുരീതിയിൽ മലയാളത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ദൈവചിന്ത മാത്രമേ സമൂഹ ത്തിന്റെ എല്ലാത്തട്ടിലുമുള്ളവരെയും ഒന്നിപ്പിക്കാനും നേർവ ഴിക്കു നയിക്കാനും പര്യാപ്തമാകൂ എന്ന് ആ പരമഭക്തന് നന്നായറിയാമായിരുന്നു. തന്റെ കവിതയിൽ ദൈവനാമം ഉച്ച രിക്കാൻ ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളും ദൈവപര്യായങ്ങൾ കൊണ്ട് അദ്ദേഹം നിറച്ചു. കാവ്യഭംഗിക്കുപരി ദൈവചി തയ്ക്കു പ്രാമുഖ്യം നൽകുന്ന അനേകം സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ പ്രമുഖങ്ങളായ രണ്ടു കൃതികളിലും കാണാം.

മനുഷ്യജീവിതലക്ഷ്യങ്ങളെക്കുറിച്ചും ധാർമിക മൂല്യങ്ങ ളെക്കുറിച്ചുമെല്ലാം വ്യക്തമായ ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പിക്കുന്നുണ്ട്. ആധ്യാത്മിക ചിന്തയുടെ പ്രകാശ മാണ് ഈ കാവ്യങ്ങൾ പ്രസരിപ്പിക്കുന്നത്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മരണദുഃഖത്തിന്റെ നിരർഥകതയെ ക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ രാമാ യണത്തിലും മഹാഭാരതത്തിലും കാണാൻ കഴിയും. അദ്ദേ ഹത്തിന്റെ തത്ത്വചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മണ സന്ദേശത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. കോപാക്രാന്തനായ അനുജൻ ലക്ഷ്മണനെ സമചിത്തനാ ക്കാൻ ആചാര്യൻ പറയുന്ന കാര്യങ്ങളെല്ലാം കേരളീയ സമൂ ഹത്തോടുള്ള ഉദ്ബോധനങ്ങളാണ് എന്നുകാണാം.

ഈ ജീവിതം നശ്വരമാണ്. നമുക്കു ദൃശ്യമായി ട്ടുള്ളതെല്ലാം തന്നെ നശിക്കുന്നതാണ്. അതുകൊണ്ടുതന്നെ അസത്യങ്ങളുമാണ്. അവയ്ക്കുവേണ്ടി രോഷം കൊള്ളുന്ന തിൽ എന്തർഥമാണുള്ളത്? പാമ്പിന്റെ വായ്ക്കകത്തിരുന്ന് ഭക്ഷണം തേടുന്ന തവളയെപ്പോലെയാണ് കാലമാകുന്ന പാമ്പിന്റെ വായിലിരുന്ന് മനുഷ്യൻ സുഖഭോഗങ്ങൾ കൊതി ക്കുന്നത്. മനുഷ്യബന്ധങ്ങളും അസ്ഥിരങ്ങളാണ്. അല്പ് കാലം മാത്രം നിലനിൽക്കുന്നത്. ആകെ നോക്കുമ്പോൾ എല്ലാം വെറും സ്വപ്നമാണ്.

ദേഹം മൂലമാണ് മനുഷ്യന് അഹങ്കാരമുണ്ടാകുന്നത്. ആ അഹങ്കാരംകൊണ്ട് താൻ പലതുമാണ് എന്ന് കരുതിയിരിക്കു മ്പോൾ ചത്ത് മണ്ണിൽ ചേർന്നുപോകുന്നു. അത് അജ്ഞാന മാണ്. എല്ലാം ദോഷങ്ങൾക്കും കാരണം രോഷമാണ്. ദേഹ മാണു താൻ എന്ന ബുദ്ധി മോഹത്തെയുണ്ടാക്കുന്ന അവിദ്വ യാണ്. താൻ ആത്മാവാണ് എന്ന അറിവാണ് വിദ്യ. സംസാര ദുഃഖത്തെ ഉണ്ടാകുന്നത് അവിദ്യയും സംസാരദുഃഖത്തെ ഹനി ക്കുന്നത് വിദ്യയുമാണ്. അതുകൊണ്ട് ഏകാഗ്രചിന്തയോടെ വിദ്യ അഭ്യസിക്കേണ്ടതാണ്. തുടങ്ങിയുള്ള തത്ത്വചിന്തകളാ ണല്ലോ ശ്രീരാമൻ ലക്ഷ്മണനു് ഉപദേശിക്കുന്നത്.

സുഹൃത്തുക്കളേ, ഇത്തരം തത്ത്വചിന്തകൾ മഹാഭാരത ത്തിലെ വിദുരവാക്യത്തിലും നാം കേൾക്കുന്നു. ജീവിത ത്തിൽ നാം പാലിക്കേണ്ടതും ഓർമ്മിക്കേണ്ടതുമായ ധർമ്മ ചിന്തകൾ തന്നെയാണവ. പലതും നമ്മുടെ അനുഭവത്തിൽ തന്നെയുള്ളവയുമാണ്. നോക്കു നമ്മോടടുത്തുനിന്ന് ഇഷ്ടം പറയുന്ന പലതും കഷ്ടകാലം വരുമ്പോൾ കൂടെയുണ്ടാവി ല്ലല്ലോ. വൃക്ഷങ്ങളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ പാകമാ കുംമുമ്പ് ഭക്ഷിക്കുകയാണെങ്കിൽ അതിനു സ്വാദുണ്ടാവുക യില്ല എന്നു മാത്രവുമല്ല വിത്തും ഇല്ലാതെയായിപ്പോകും. ക്ഷമയോടുകൂടി കാത്തിരുന്ന് ഉചിതമായ സമയമെത്തു മ്പോൾ മാത്രമേ ഏതിന്റെയും ഫലം അനുഭവിക്കാവു എന്നല്ലേ ഇതിനർഥം. മനുഷ്യജീവിതത്തിൽ സുഖം മാത്ര മായോ ദുഃഖം മാത്രമായോ അനുഭവിക്കേണ്ടിവരില്ല. അവ ഇട കലർന്നുവരും. അപ്പോൾ ദുഃഖം വരുമ്പോൾ വിലപിക്കു കയോ സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യുന്നതിൽ അർഥമില്ലല്ലോ.

ഇങ്ങനെ മാനവകുലത്തിനുതന്നെ സമചിത്തതയോടെ വസിക്കാൻ സഹായിക്കുന്ന തത്ത്വചിന്തകളാണ് തുഞ്ചത്താ ചാര്യൻ തന്റെ കാവ്യങ്ങളിലൂടെ പകർന്നു നൽകിയത്. പ്രിയ മുള്ളവരേ, അവ നമുക്കു വീണ്ടും വീണ്ടും വായിക്കാം ജീവി തത്തിൽ പകർത്താം. -നമസ്കാരം.

ഒരാളുടെ പാപകർമ്മം മറ്റുള്ളവരെയും ബാധിക്കുന്നു. പാപം ആകുന്ന മാമരത്തിന്റെ വിത്ത് യഥാർത്ഥത്തിൽ കോപ മാണ്. അവിദ്യ സംസാരകാരണമാകുമെങ്കിൽ വിദ്യ സംസാര നാശകമാണ്. മനുഷ്യന് സർവ്വനാശം സമ്മാനിക്കുന്ന ഒന്നാണ് ക്രോധം. അത് ഒന്നിനും പരിഹാരമല്ല. ക്ഷണികമായ പ്രപഞ്ച ജീവിതം ചൂടാക്കിയ ലോഹത്തിൽ പതിച്ച വെള്ളത്തുള്ളിക്ക് സമാനമാണ്. തുടങ്ങിയ മഹത്തായ തത്വചിന്തകൾ കൊണ്ട് സമ്പുഷ്ടമാണ് എഴുത്തച്ഛന്റെ കാവ്യസരണി.

Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali)

Question 16.
“മഹത്മാവായ ഭീഷ്മരുടെ സൈന്യാധിപത്യത്തിൽ ആദ്യം വിവരിച്ച വ്യവസ്ഥകളോടെ തുടങ്ങിയ ആ ധർമ്മയുദ്ധം പതി നെട്ടാം ദിവസം രാത്രി ഒടുക്കത്തെ സേനാപതിയായ അശ്വ ത്ഥാമാവ് നടത്തിയ ഈ പൈശാചികമായ അറുകൊലയി ലാണു് അവസാനിച്ചത്.”
“ഈ ബ്രഹ്മശിരോസ്ത്രം വീണ രാഷ്ട്രത്തിൽ പന്തീരാണ്ടു കൊല്ലം മഴപെയ്യില്ല.”
(യുദ്ധത്തിന്റെ പരിണാമം)
തന്നിരിക്കുന്ന സന്ദർഭങ്ങളും ലോകസാഹചര്യങ്ങളും വിശ കലനം ചെയ്ത് ‘യുദ്ധം മാനവരാശി നേരിടുന്ന മഹാവിപത്ത’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ബഹുമാന്വരായ അധ്വാപകർ, പ്രിയപ്പെട്ട കൂട്ടുകാരേ എല്ലാവർക്കും നമസ്ക്കാരം. ഇന്ന് യുദ്ധവിരുദ്ധദിനമാണ്. ഈ ദിവസം യുദ്ധം വരുത്തിവ യ്ക്കുന്ന വിനാശത്തെക്കുറിച്ച് ചിന്തിക്കുന്നതിനും യുദ്ധവി രുദ്ധ പ്രതിജ്ഞയെടുക്കുന്നതിനും നാം ഓരോരുത്തരും തയാറാകേണ്ടതുണ്ട്. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ഭാരതീയരായ നമ്മോട് ആരും പറഞ്ഞുതരേണ്ടതില്ല. കാരണം മഹാഭാരത കഥയിലൂടെ ലോകത്തോട് അത് പറഞ്ഞത് നാമാ ണ്. യുദ്ധവീരന്മാരുടെ പരാക്രമങ്ങൾ വർണിക്കാൻ വേണ്ടി മറ്റ് ലോകഭാഷകൾ എപ്പിക്കുകൾ എഴുതിയപ്പോൾ വേദ വ്യാസമഹർഷി മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തിവ യ്ക്കുന്ന ഭയങ്കര ദുരന്തത്തെ എടുത്തുകാണിക്കാൻ വേണ്ടി യാണ് ഭാരതോതിഹാസം രചിച്ചത് എന്നു തീർത്തു പറയാൻ സംശയിക്കേണ്ടതില്ല.

യുദ്ധം അതു സഹോദരന്മാർ തമ്മിലാണെങ്കിലും ധർമ്മയു ദ്ധമായിരിക്കാൻ വേണ്ടി ഏതെല്ലാം വ്യവസ്ഥകളിലൂടെ തുട ങ്ങിയാലും അതിന്റെ അവസാനം സർവവിനാശം തന്നെയാ യിരിക്കും. മഹാഭാരത യുദ്ധത്തിൽ അതാണ് കണ്ടത്. വിവ സ്ഥകൾ ഒന്നൊന്നായി ലംഘിക്കപ്പെട്ടു. ഒടുവിൽ വല്ലപാടും പാണ്ഡവർ യുദ്ധം ജയിച്ചു. എന്നിട്ടോ ആ വിജയം പകൽ വെളിച്ചത്തിൽ ഒന്നു നോക്കിക്കാണുന്നതിനുമുമ്പ് പരാജയ മായി മാറി. യുദ്ധം കഴിഞ്ഞ് ക്ഷീണത്താൽ പടകുടീരത്തിൽ ഉറങ്ങിക്കിടന്നിരുന്ന സർവരേയും ദ്രൗണി വെട്ടിയും കുത്തിയും ചവിട്ടിയും കഴുത്തു ഞെരിച്ചും കൊന്നു, അതും പോരാഞ്ഞ് ലോകമാകെ നശിപ്പിക്കാൻ പര്യാപ്തമായ ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയും ചെയ്തു. അതു പിൻവ ലിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ പാണ്ഡവരുടെ സന്തതി പരമ്പരകളിലേക്ക് തിരിച്ചുവിട്ടു.

അതെ അതുതന്നെയാണ് ഇനിയൊരു യുദ്ധമുണ്ടായാൽ സംഭവിക്കാൻ പോകുന്നത്. മനുഷ്യകുലത്തിന്റെയെന്നല്ല ജീവജാതികളുടെയെല്ലാം സന്തതിപരമ്പരകൾപോലും ഇല്ലാ താകും. അത് ഭാവനയല്ല. ആധുനികകാലത്ത് മനുഷ്യർ നിർമ്മിച്ച് സംഭരിച്ചു വച്ചിട്ടുള്ള ബോംബുകൾ പോലെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കപ്പെട്ടാൽ ഇന്ന് നില നിൽക്കുന്ന തലമുറകൾ മാത്രമല്ല വരുംകാല തലമുറ കൾപോലും നശിച്ചുപോകും. നമുക്കറിയാം ഹിരോഷിമ യിലും നാഗസാക്കിയിലും വർഷിക്കപ്പെട്ട ആറ്റംബോംബുക ളുടെ അനന്തരഫലങ്ങൾ ഇതുവരെയും അതിന്റെ കെടു തികളിൽനിന്ന് ആ പ്രദേശങ്ങൾ മോചനം നേടിയിട്ടില്ല. അതി ലുമെത്രയോ ഇരട്ടി ആഘാതശേഷിയുള്ള ആയുധങ്ങൾ പിന്നീടു നിർമ്മിക്കുകയുണ്ടായി.

ലോകരാജ്യങ്ങളിൽ പല തിനും ആയുധ നിർമ്മാണശേഷി, ബോംബുകൾ നിർമ്മി ക്കാനും ലോകത്തിന്റെ ഏതു കോണിലേക്കും പ്രയോഗിക്കാ നുമുള്ള ശേഷി, ലഭിക്കുകയും ചെയ്തിരിക്കുന്നു. ഈ ഒര വസ്ഥയിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് ലോക യുദ്ധമായി മാറുകയാണെങ്കിൽ ഇതുവരെ മനുഷ്യൻ കെട്ടി പൊക്കിവന്നതൊക്കെയും ഈ തലമുറയോടൊപ്പം നശിക്കു കയും അടുത്ത ഒരു തലമുറ സമീപ ഭാവിയിൽ ഉണ്ടാകാൻ കഴിയാത്ത വിധത്തിൽ ഭൂമി മാറിപ്പോവുകയും ചെയ്യും.

അതുകൊണ്ട് എന്താണ് നമുക്ക് ചെയ്യാൻ കഴിയുന്നത്? മനു ഷ്വമനസ്സുകളിൽ ജീവിക്കുന്ന ചിരഞ്ജീവിയായ പകയെ, അശ്വത്ഥാമാവിനെ കരുതിയിരിക്കണം. നിയന്ത്രിക്കണം. ഇല്ലെങ്കിൽ അത് വളർന്നു വളർന്ന് എല്ലാം നശിപ്പിക്കാനുള്ള പ്രതികാരശക്തിയായി വളർന്ന് ലോകമാകെ നശിപ്പിക്കും. അതുകൊണ്ട് സുഹൃത്തുക്കളേ നമുക്കു പ്രതിജ്ഞയെ ടുക്കാം പകയും പ്രതികാരവും നമ്മുടെ മനസ്സുകളിൽ നിന്ന് ഉച്ചാടനം ചെയ്യുമെന്ന്. നിറുത്തട്ടെ,

Question 17.
കവിതയുടെ പ്രമേയം, ആസ്വാദനാംശങ്ങൾ, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
ഞാൻ
പൂവുകളായിരം കീറിമുറിച്ചു ഞാൻ
പൂവിന്റെ സത്യം പഠിക്കാൻ!

ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാൻ
ഹൃദയത്തിൻ തത്ത്വം പഠിക്കാൻ!

ഭൂമിതൻ കന്യയെക്കാട്ടിൽക്കളഞ്ഞു ഞാൻ
ഭൂപാലധർമ്മം പുലർത്താൻ!

ഒരു നൂറു വിഗ്രഹം തച്ചുതകർത്തു ഞാൻ
ഒരു പുതുവിഗ്രഹം തീർക്കാൻ!

നൂറു സഹോദരരെക്കൊന്നു ഞാന-
പേർ ‘കുരുക്ഷേത്രം’ ജയിക്കാൻ!

പെരുവിരൽ ദക്ഷിണ ചോദിച്ചു ഞാൻ, ശിഷ്യൻ
വിരുതനായ് വില്ലെടുത്തപ്പോൾ!

ദീപങ്ങളൊക്കെക്കെടുത്തി ഞാൻ പ്രാർത്ഥിച്ചു:
“ദീപമേ! നീ നയിച്ചാലും!…”

കുടിയിരുത്തീടുവാൻ ശാന്തിയെ യുദ്ധത്തിൽ
ചുടലകളെ ഞാൻ തീർത്തു!

ഈ യുഗത്തിന്നിതിഹാസത്തിലുണ്ടെന്റെ-
യി വീരസാഹസ ചിത്രം:

ഒരു തത്ത്വശാസ്ത്രത്തിൻ തൈ നട്ടു ഞാനെന്നും
പിഴുതുനോക്കുന്നു വേരെണ്ണാൻ!
(ഭൂപാലൻ – രാജാവ്) (ഒ.എൻ.വി. കുറുപ്പ്)
Answer:
തന്നിരിക്കുന്ന കവിതയിലെ ആശയം സംഗ്രഹിക്കുക. സമ കാലിക സാഹചര്യങ്ങളിലെ പ്രവണതകൾ കൂടി പരാമർശിച്ച് സ്വയം ആസ്വാദനം തയ്യാറാക്കുക. ഉചിതമായ ശീർഷകം കൂടി നൽകുക.

Kerala SSLC Hindi Board Model Paper March 2019 with Answers

Students can read Kerala SSLC Hindi Board Model Paper March 2019 with Answers and Kerala SSLC Hindi Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Hindi Board Model Paper March 2019 with Answers

Time: 1½ Hours
Total Score: 40

सामान्य निर्देश :

  • पहला 15 मिनट कूल ऑफ़ टाईम है।
  • इस समय प्रश्नों का वाचन करें और उत्तर लिखने की तैयारी करें।

सूचना : ‘गुठली तो पराई है’ कहानी का अंश पढ़ें, प्रश्न 1 और 3 तक के प्रश्नों का उत्तर लिखें।

“अरे छोरी, लोग नाम तो तेरी माँ को ही रखेंगे। कहेंगे कुछ सिखाया ही नहीं। ऐसे ही करेगी क्या अपने घर जाकर?” गुठली बोली, “अपना घर? यही तो है मेरा घर, जहाँ मैं पैदा हुई।’ बुआ हँसके बोली, “अरी बेवकूफ यह घर तो पराया है। बाकी लड़कियों की तरह तू भी किसी और की अमानत है।”

प्रश्न 1.
सही प्रस्ताव चुनकर लिखें। (1)
बुआ की राय में लड़कियों के लिए…..
(क) पिता का घर ही अपना घर है।
(ख) पति का घर ही अपना घर है।
(ग) भाई का घर ही अपना घर है।
(घ) बहन का घर ही अपना घर है।
उत्तर:
(ख) पति का घर ही अपना घर है।

प्रश्न 2.
‘तेरी’ में निहित सर्वनाम कौन-सा है? (1)
(क) तुम
(ख) आप
(ग) तू
(घ) वह
उत्तर:
(ग) तू

प्रश्न 3.
कहानी के इस प्रसंग के आधार पर पटकथा का एक दृश्य तैयार करें। (4)
उत्तर:
सीन सं: 6.
स्थान : गुठली का घर
समय : सुबह दस बजे
पात्र : (1) बुआ (साठ साल)
(2) गुठली (पंद्रह साल)
वेशभूषा : बुआ साड़ी ब्लाउज़ पहनी है।
गुठली सलवार-कमीज़ पहनी है।

Kerala SSLC Hindi Board Model Paper March 2019 with Answers

संवाद
बुआ : (गुस्से में) ऐसे ही करेगी क्या अपने घर जाकर?
गुठली : (आश्चर्य) अपना घर?
बुआ : हाँ अपना घर।
गुठली : यही तो है मेरा घर, जहाँ मैं पैदा हुई।
बुआ : (हँसते हुए) अरी बेवकूफ, यह घर तो पराया है।
गुठली : (गुस्से में) मैं नहीं मानती।
बुआ : (समझाते हुए) अरी, तू भी किसी ओर की अमानत है।
गुठली : (गुस्से में) नहीं नहीं।
(चली जाती है।)

सूचनाः ‘ऊँट बनाम रेलगाड़ी’ संस्मरण का यह अंश पढ़ें, प्रश्न 4 और 5 का उत्तर लिखें।

तीन बार लेने का फायदा यह हुआ कि सवारों को दम निकल जाने का अभिनय नहीं करना पड़ेगा। जटायु की हालत तो ऐसी थी कि किसी तरह जान छूटे। तीसरी बार दृश्य सही तरह से फिल्मा लिया गया।

प्रश्न 4.
यहाँ ‘दम निकल जाना’ का मतलब है- (1)
(क) थक जाना
(ख) मर जाना
(ग) समय बीत जाना
(घ) साँस निकल जाना
उत्तर:
Out of Syllabus

प्रश्न 5.
जटायु डर-डरकर ऊँट पर सवार करता है। उस दिन के अनुभवों को जटायु अपना डायरी में लिखता है। जटायु की संभावित डायरी लिखें। (4)
उत्तर:
Out of Syllabus

सूचना: ‘अकाल और उसके बाद’ कवितांश की पंक्तियाँ पढ़ें, 6 से 8 तक के प्रश्नों का उत्तर लिखें।

दाने आए घर के अंदर कई दिनों के बाद
धुआँ उठा आँगन से ऊपर कई दिनों के बाद
चमक उठीं घर भर की आँखें कई दिनों के बाद
कौए ने खुजलाई पाँखें कई दिनों के बाद।

प्रश्न 6.
‘आँखें चमक उठीं’ का तात्पर्य है- (1)
(क) घर के सभी बीमार हो गए।
(ख) घर के सभी बेसहारे हो गए।
(ग) घर के सभी दुखी हो गए।
(घ) घर के सभी संतुष्ट हो गए।
उत्तर:
घर के सभी संतुष्ट हो गए।

प्रश्न 7.
‘घर भर की आँखें’ – कवि के अनुसार यहाँ घर के सदस्य कौन-कौन हैं? (2)
उत्तर:
‘घर भर की आँखें’ से मतलब है कि घर के तथा घर के आसपास रहनेवाले जीव जैसे कुतिया, चूहा, छिपकलियाँ, कौआ, आदि।

प्रश्न 8.
‘खेती नहीं तो खाना नहीं’ – खेती के विकास की आवश्यकता का संदेश देते हुए पोस्टर बनाएँ। (4)
अथवा
खाना जीवों की आधारभूत आवश्यकता है। खेती के महत्व पर लघु लेख लिखें। (लेख 80 शब्दों का हो)
उत्तर:
Kerala SSLC Hindi Board Model Paper March 2019 with Answers Q8

लघु लेख

खाना जीवों की आधारभूत आवश्यकता है।

खाना कोई भी जीवों की आधारभूत आवश्यकता है। खाना नहीं है तो कोई भी जीव अपनी जिंदगी को आगे नहीं लें जा सकती हैं। अकाल की वजह से केवल मनुष्य ही नहीं अन्य जीव भी मुसीबत में पड़ जाते हैं। अकाल के कई कारण होते हैं।
आज की पीढ़ी खेती के महत्व को भूल जाते हैं। नई पीढ़ी खेती से मुँह मोड़ कर आ रही है। सब लोग सफ़ेदपोश नौकरी के पीछे पड़े रहे हैं। हमारे राज्य में खेत और खेती दिन व दिन कम होता जा रहा है। नई पीढ़ी का दायित्व है खेती के प्रति रुचि पैदा होना। सब लोग खेती के महत्व को समझें और खेती की उन्नति के लिए कार्य करना चाहिए।

सूचना: ‘ठाकुर का कुआँ’ कहानी का यह अंश पढ़ें, पश्न 9 और 11 तक के प्रश्नों का उत्तर लिखें।

ठाकुर ‘कौन है, कौन है?’ पुकारते हुए कुएँ की तरफ आ रहे थे और गंगी जगत से कूदकर भागी जा रही थी। घर पहुँचकर देखा कि जोखू लोहा मुँह से लगाए वही मैला गंदा पानी पी रहा है।

पश्न 9.
गंगी ठाकुर के कुएँ से पानी ले नहीं सकती थी। क्यों? (1)
(क) ठाकुर के कुएँ का पानी गंदा था।
(ख) ठाकुर के कुएँ में जानवर मरा पड़ा था।
(ग) गंगी निम्न जाति की मानी जाती थी।
(घ) ठाकुर का कुआँ गाँव के उस सिरे पर है।
उत्तर:
(ग) गंगी निम्न जाति की मानी जाती थी।

Kerala SSLC Hindi Board Model Paper March 2019 with Answers

पश्न 10.
‘जोखू’ के स्थान पर ‘गंगी’ का प्रयोग करके वाक्य का पुनर्लेखन करें।
जोखू गंदा पानी पी रहा है।
गंगी गंदा पानी पी …………..। (1)
उत्तर:
1गंगी गंदा पानी पी रही है।

पश्न 11.
गंगी पानी लिए बिना घर आती है तब जोखू मैला-गंदा पानी पी रहा था। इस प्रसंग पर गंगी और जोखू के बीच की संभावित बातचीत लिखें। (बातचीत में पाँच विनिमय हों) (4)
अथवा
संकेतों की सहायता से गंगी की चरित्रगत विशेषताओं पर टिप्पणी लिखें। (टिप्पणी 80 शब्दों की हो)

  • पति से प्यार रखनेवाली।
  • रिवाज़ी पाबंदियों का विरोध करनेवाली।
  • जातीय असमता के विरुद्ध सोचनेवाली।

उत्तर:
गंगी : अरे…. आप क्या कर रहे हैं?
जोखू : क्या करूँ मैं?
गंगी : गंदा पानी पी रहे हैं?
जोखू : क्या तुम्हें पानी मिला?
गंगी : नहीं। पानी लेनेवाली थी तब तक ठाकुर आ गया।
जोखू : हे भगवान! तुम्हें देख लिया क्या?
गंगी : नहीं, नहीं देखा था।
जोखू : चलो अंदर चलो।

चरित्र चित्रण

हिम्मतवाली गंगी

गंगी प्रेमचंद की कहानी ‘ठाकुर का कुआ’ का मुख्य स्त्री. पत्र है। वह जोखू की पत्नी है। वह निम्न वर्ग की नारी है। वह अपने पति से बहुत प्यार करती है। इसलिए रात के समय ठाकुर के कुएँ से पानी भरने निकल जाती है। वह एक हिम्मतवाली नारी है। वे ठाकुरों और साहुओं के अन्यायों के विरुद्ध आवाज़ उठानेवाली है। छुआछूत और अन्य अन्यायों के विरुद्ध सोचनेवाली है। वे स्वयं सामाजिक असमानता का शिकार है।

सूचना: ‘बीरबहूटी’ का अंश पढ़ें और 12 से 15 तक के प्रश्नों का उत्तर लिखें।

पाँचवीं कक्षा का रिज़ल्ट आ गया। दोनो छठी में आ गए। यह स्कूल पाँचवीं तक ही था।
“साहिल अब तुम कहाँ पढ़ोगे?” बोले ने पूछा।
“और तु कहाँ पढ़ोगी बेला?” साहिल ने पूछा।
“मेरे पापा कह रहे थे कि तुझे राजकीय कन्या पाठशाला में पढ़ाएँगे और तुम?”
“मुझे अगले साल अजमेर भेज देंगे। वहाँ एक होस्टल है, घर से दूर वहाँ अकेला रहूँगा।”

पश्न 12.
नमूने के अनुसार वाक्य का पुनर्लेखन करें। (1)

बेला पाठशाला में पढ़ती है। बेला पाठशाला में पढ़ेगी।
साहिल पाठशाला में पढ़ता है। ___________________

उत्तर:
साहिल पाठशाला में पढ़ेगा।

पश्न 13.
बेला और साहिल अब फुलेरा के स्कूल में नहीं पढ़ सकते। क्यों? (1)
उत्तर:
क्योंकि फूलेरा के स्कूल से पाँचवीं तक ही कक्षाएँ थी।

Kerala SSLC Hindi Board Model Paper March 2019 with Answers

पश्न 14.
मान लें, साहिल अजमेर से बेला के नाम पत्र लिखता है। संकेतों की सहायता से साहिल का संभावित पत्र लिखें। (पत्र का कलेवर 70 शब्दों का हो) (4)

  • नया स्कूल और नए दोस्त
  • होस्टल का अकेलापन
  • फुलेरा के स्कूल की यादें

उत्तर:

अजमेर,
दिनांक

प्रिय बेला,

नमस्ते।
तुम कैसी हो बेला? तुम्हारी स्कूल कैसी है? मैं यहाँ होस्टल में रहता हूँ। तुम्हारे घर में माँ-बाप सब ठीक हैं न?
मुझे यहाँ कुछ नए मित्र मिल गया है। ये सब अच्छे हैं। लेकिन तुम्हारे जैसी कोई नहीं है। होस्टल में मैं अकेलापन महसूस कर रहा हूँ। होस्टल के खाने-वाने कुछ अच्छे नहीं है। सच में हमारे पुराने स्कूल की यादें बहुत सता रही है। सुबह-सुबह निकलना, बीरबहूटियों को खोजना, गाँधी चौक में लंगड़ी टाँग खेलना, मस्ती करना, सब बहुत याद आ रहा है। सुरेंदर माटसाब से डरना आदि कभी. कभी याद आता है। हमारे नए टीचर बहुत अच्छी है। राधा टीचर। तुम्हारी पढ़ाई कैसी चल रहीं है?
बस अब इतना ही बाकी अगले पत्र में घर में सब को मेरा प्रणाम।

तुम्हारा प्रिय मित्र,
साहिल,
(हस्ताक्षर)

सेवा में
नाम
पता

सूचना: ‘बसंत मेरे गाँव का’ लेख का यह अंश पढ़ें, 15 से 17 तक के प्रश्नों का उत्तर लिखें।

बसंत फूलदेई का त्योहार लेकर आता है। देर शाम तक बच्चे फूल चुनते हैं। इन फूलों को रिंगाल से बनी खास तरह की टोकरियों में रखा जाता है। टोकरियों को रात भर पानी से भरी गागरों के ऊपर रखा जाता है ताकि वो सुबह तक मुरझा न पाएँ। सुबह पौ फटते ही बच्चों की टोलियाँ गाँव भर में घूमती हैं।

पश्न 15.
फूलदेई का त्योहार किस ऋतु में मनाया जाता है? (1)
(क) शिशिर ऋतु में
(ख) बसंत ऋतु में
(ग) वर्षा ऋतु में
(घ) शरद ऋतु में
उत्तर:
(ख) बसंत ऋतु

पश्न 16.
फूल न मुरझाएँ; इसके लिए बच्चे क्या करते हैं? (2)
उत्तर:
फूलों को रिंगाल से बनी खास तरह की टोकरियों में रखा जाता है। टोकरियों को रात भर पानी से भरी गागरों के ऊपर रखा जाता है।

पश्न 17.
आशय का विस्तार करके वाक्य पिरामिड की पूर्ति करें। (2)
Kerala SSLC Hindi Board Model Paper March 2019 with Answers Q17
उत्तर:

  • टोलियाँ गाँव भर में घूमती है।
  • बच्चों की टोलियाँ गाँव भर में घूमती है।

सूचना: कहानी का यह अंश पढ़ें, प्रश्न 18 और 19 का उत्तर लिखें।

दिन के उजाले में मैं खाली बैठ रहा था। तभी मुझे एक चीख सुनाई दी। मैं फौरन नीचे दौड़ा। मैंने देखा कि एक छोटी सी चिड़िया मेरी माँ के पास गिरी हुई थी। वह घायल थी। मेरे पिताजी ने उसका उपचार किया। वह धीरे-धीरे ठीन होने लगी। एक दिन वह उड़ गई। मैं बहुत खुश हुआ।

पश्न 18.
बच्चा क्यों फौरन नीचे दौड़ा? (1)
उत्तर:
किसी की चीख सुनकर बच्चा फौरन नीचे दैड़।

Kerala SSLC Hindi Board Model Paper March 2019 with Answers

पश्न 19.
आशय समझकर सही मिलान करें। (4)

खाली बैठते मुझे उपचार किया
नीचे जाकर देखा कि चिड़िया उड़ गई
पिताजी ने चिड़िया का एक चीख सुनाई दी
ठीक होने के बाद एक चिड़िया गिरी हुई थी

उत्तर:

  • खाली बैठते मुझे एक चीख सुनाई दी।
  • नीचे जाकर देखा कि एक चिड़िया गिरी हुई थी।
  • पिताजी ने चिड़िया का उपचार किया।
  • ठीक होने के बाद चिड़िया उड़ गई।

Kerala SSLC Hindi Board Model Paper March 2020 with Answers

Students can read Kerala SSLC Hindi Board Model Paper March 2020 with Answers and Kerala SSLC Hindi Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Hindi Board Model Paper March 2020 with Answers

Time: 1½ Hours
Total Score: 40 Marks

सामान्य निर्देशः

  • पहला पंद्रह मिनट कूल ऑफ़ टाईम है।
  • इस समय प्रश्नों का वाचन करें और उत्तर लिखने की तैयार करें।

सूचना: ‘गुठली तो पराई है’ कहानी का यह अंश पढ़ें और प्रश्न 1 से 3 तक के उत्तर लिखें।

गुठली रोने लगी, तो बुआ ने डाँटा, ‘क्या शादी के घर में मनहूसियत फैला रही हो ? तभी माँ ने अपने हाथ से उसके नाम कार्ड पर लिख दिया। ये अक्षर छपाई जैसे नहीं थे, फिर भी गुठली माँ के प्यार से मान गई।

प्रश्न 1.
गुठली रोने लगी। क्यों? (1)
(क) कार्ड में बुआ का नाम नहीं था।
(ख) कार्ड में माँ का नाम नहीं था।
(ग) कार्ड में गुठली का नाम नहीं था।
(घ) कार्ड में भाई का नाम नहीं था।
उत्तर:
(ग) कार्ड में गुठली का नाम नहीं था।

प्रश्न 2.
माँ ने गुठली से अपना प्यार कैसे प्रकट किया? (2)
उत्तर:
माँ ने अपने हाथ से उसका नाम कार्ड पर लिख दिया। ये अक्षर छपाई जैसे नहीं थे। इस प्रकार माँ ने गुठली से अपना प्यार प्रकट किया।

Kerala SSLC Hindi Board Model Paper March 2020 with Answers

प्रश्न 3.
कार्ड देखकर गुठली दुखी हुई। लेकिन माँ के प्यार से वह मान गई। गुठली उस दिन का अनुभव डायरी में लिखती है। वह डायरी कल्पना करके लिखें। (4)
अथवा
गुठली अपना अनुभव बताते हुए सहेली के नाम पत्र लिखती है। वह पत्र कल्पना करके लिखें।
उत्तर:

दिन,
दिनांक

उफ! न जाने आज कैसा दिन था! एकदम बुरा दिन। यह दिन मैं कभी भी भूल नहीं सकती।
दीदी की शादीवाले कार्ड पर सिर्फ अपना नाम नहीं । भैया के छोटे-से बेटे का नाम उसमें है। मैं ताऊजी के पास जाकर पूछने पर कहा, छोरियों के नाम कार्ड पर नहीं छपते। मेरा नाम अपनी शादी के कार्ड पर ही छपेगा। अन्याय है। बुआ भी डाँटने लगी। मगर मेरी माँ…… वे कितनी अच्छी हैं… माँ ने अपने हाथ से मेरा नाम कार्ड पर लिख दिया। मगर छपाई जैसे सुंदर नहीं थे। ताऊ और बुआ क्यों ऐसे हैं? लड़का-लड़की में भेदभाव क्यों? मैं मानूँगी नहीं।
बस….. आज इतनी ही बाकी कल बहुत नींद आ रही है। शुभरात्री।

अथवा

स्थान,
तारीख

प्रिय सहेली देविका,
तुम कैसी हो? पढ़ाई कैसी चल रही है? यहाँ अगले हफ़ते परीक्षाएँ शुरू होनेवाली है। एक खास बात बताने के लिए मैं यह पत्र लिख रही हूँ।
तुम्हें पता है न अगले हफ़्ते मेरी दीदी की शादी होनेवाली है। घर में शादी के कार्ड छपके आए। मगर कार्ड पर मेरा नाम नहीं था। मेरे भैया के छोटे-से बेटे का नाम है जो अभी बोल भी नहीं सकता है। ताऊजी से पूछने पर उन्होंने कहा कि छोरियों के नाम कार्ड पर नहीं छपते। मैं रोने लगी तो बुआ मुझे डाँटने लगी। क्या करूँ? तब माँ ने अपने हाथ से मेरा नाम कार्ड पर लिख दिया। मगर ये अक्षर छपाई जैसे सुंदर नहीं थे। लड़का-लड़की पर जो भेदभाव है वह मानने को तैयार नहीं हूँ। यह बड़ा अन्याय है।
बस….. अब इतना ही बाकी अगले पत्र में घर में माँ- बाप को मेरा प्रणाम। तनु को प्यार तुम्हारे पत्र की प्रतीक्षा में।

तुम्हारी सहेली
गुठली
(हवार)

सेवा में
नाम
पता

सूचना: ‘सबसे बड़ा शो मेन’ जीवनी का यह अंश पढ़ें, प्रश्न 4 और 5 के उत्तर लिखें।

माँ और मैनेजर में बहस होते देख वह वहाँ गया। मैनेजर ने चार्ली को माँ के कुछ दोस्तों के सामने अभिनय करते देखा था और वह उसे स्टेज पर भेजने की जिद करने लगा। माँ डर गई। पाँच साल का बच्चा इस उग्र भीड़ को झेल पाएगा।

प्रश्न 4.
मैनेजर चार्ली को स्टेज पर भेजने के लिए क्यों ज़िद करने लगा? (1)
(क) चार्ली मैनेजर का प्यारा था।
(ख) चार्ली की माँ अभिनेत्री थी।
(ग) मैनेजर ने चार्ली का अभिनय देखा था।
(घ) चार्ली मैनेजर का पड़ोसी था।
उत्तर:
मैनेजर ने चार्ली का अभिनय देखा था।

प्रश्न 5.
मैनेजर ने चार्ली को स्टेज पर भेजना चाहा। लेकिन माँ तैयार नहीं हुई। इसपर चार्ली की माँ और मैनेजर के बीच की बातचीत लिखें। (4)
उत्तर:
माँ : अब क्या करें साहब?
मैनेजर : तुम चार्ली को स्टेज पर भेजो।
माँ : चार्ली? वह कैसे?
मैनेजर : वह बड़ा होशियार है।
माँ : पाँच साल का लड़का?
मैनेजर: मैंने उसे तुम्हारे कुछ दोस्तों के सामने अभिनय करते देखा था।
माँ : हाँ………….. मगर………
मैनेजर : तुम डरो मत…….. तुम उसे स्टेज पर भेजो।
माँ : जी….. मुझे डर लगती है।
मैनेजर : चिंता मत करो। वह संभालेगा।

सूचना: ‘बच्चे काम पर जा रहे हैं’ कविता की ये पंक्तियाँ पढ़ें और प्रश्न 6 से 8 तक के उत्तर लिखें।

कोहरे से ढँकी सड़क पर बच्चे काम पर जा रहे हैं
सुबह-सुबह
बच्चे काम पर जा रहे हैं
हमारे समय की सबसे भयानक पंक्ति है यह
भयानक हे इसे विवरण की तरह लिखा जाना
लिखा जाना चाहिए इसे सवाल की तरह
काम पर क्यों जा रहे हैं बच्चे?

प्रश्न 6.
बच्चे काम पर कब जा रहे हैं? (1)
उत्तर:
बच्चे बड़े सवेरे काम पर जा रहे हैं।

प्रश्न 7.
‘भयानक पंक्ति’ – इसमें विशेषण शब्द कौन-सा है? (1)
उत्तर:
भयानक

Kerala SSLC Hindi Board Model Paper March 2020 with Answers

प्रश्न 8.
कवि और कवित का परिचय देते हुए प्रस्तुत पंक्तियों का आशय लिखें। (4)
उत्तर:
हिंदी के समकालीन कवि राजेश जोशी की एक समकालीन कविता है- बच्चे काम पर जा रहे हैं। बालश्रम दुनिया भर की एक गंभीर समस्या है। यह एक कानूनन अपराध है। इसे रोकना ज़रूरी है।
कवि कहते हैं कि छोटे-छोटे बच्चे बड़े सबेरे काम के लिए जा रहे हैं। यह आज के इस ज़माने की एक गंभीर बात है। यह असल में समाज के लिए एक सवाल ही है। कवि समाज से सवाल करते हैं कि बच्चे ऐसे क्यों काम के लिए जा रहे हैं?
यह एक प्रतीकात्मक कविता है। ऐसा कहा जाता है कि ‘आज का बच्चा कल का नागरिक है’। ‘बच्चों की मुस्कान कल की शान है’। बच्चों को खेलने और पढ़ने का अवसर मिलना चाहिए। यह कविता बिलकुल प्रासंगिक है।

सूचना: ‘आई एम कलाम के बहाने’ फिल्मी लेख का यह अंश पढ़ें और प्रश्न 9 से 11 तक के उत्तर लिखें।

छोटू सिर्फ छोटू होकर नहीं जीना चाहता। वह खुद ही अपना नाम कलाम रख लेता है। इस नाम में उसकी आकांक्षाओं का अक्स है। उसके हाथ की बनाई चाय में जादू है। भाटी सा भी उसकी कलाकारी की वाहवाही करते नहीं थकते।

प्रश्न 9.
छोटू सिर्फ छोटू होकर नहीं जीना चाहता। – इसका मतलब क्या है? (1)
(क) भाटी जैसा बनना।
(ख) कलाम जैसा बनना।
(ग) अमिताभ जैसा बनना।
(घ) राणा जैसा बनना।
उत्तर:
(ख) कलाम जैसा बनना।

प्रश्न 10.
छोटू की कलाकारी की प्रशंसा भाटी सा क्यों करता है? (1)
उत्तर:
छोटू एक होशियार लड़का है। वह कोई भी कार्य जल्दी ही सीख लेता है। इसलिए भाटी सा छोटू की कलाकारी की प्रशंसा करता है।

प्रश्न 11.
कोष्ठक के शब्दों से पिरामिड़ की पूर्ति करें। (2)
(खुशी से, नायक)
Kerala SSLC Hindi Board Model Paper March 2020 with Answers Q11
उत्तर:

  • छोटू जाता है।
  • छोटू स्कूल जाता है।
  • छोटू खुशी से स्कूल जाता है।
  • नायक छोटू खुशी से स्कूल जाता है।

सूचना: ‘बीरबहूटी’ कहानी का यह अंश पढ़ें और प्रश्न 12 से 14 तक के उत्तर लिखें।

पाँचवीं कक्षा का रिज़ल्ट आ गया। दोनों छठी में आ गए। यह स्कूल पाँचवीं तक ही था। “साहिल अब तुम कहाँ पढ़ोगे” बेला ने पूछा “और तुम कहाँ पढ़ोगी बेला?” साहिल ने पूछा। “मेरे पापा कह रहे थे तुझे राजकीय कन्या पाठशाला में पढ़ाएँगे और तुम?” मुझे अगले साल अजमेर भेज देंगे। वहँ एक हॉस्टल है, घर से दूर वहाँ अकेला रहूँगा।”

प्रश्न 12.
सही विकल्प चुनकर लिखें। (1)
(क) तू + से = तुझ
(ख) तू + के = तुझे
(ग) तू + में = तुझे
(घ) तू + को = तुझे
उत्तर:
(घ) तू + को = तुझे

Kerala SSLC Hindi Board Model Paper March 2020 with Answers

प्रश्न 13.
साहिल और बेला को दूसरे स्कूल क्यों जाना पड़ा? (1)
उत्तर:
साहिल और बेला का स्कूल पाँचवीं तक ही था। इसलिए साहिल और बेला को दूसरे स्कूल जाना पड़ा।

प्रश्न 14.
इस प्रसंग के अनुसार पटकथा का एक दृश्य लिखें। (4)
अथवा
‘सच्ची दोस्ती’ विषय पर टिप्पणी लिखें।

  • आत्मसंबंध
  • सुख-दुख में साथ रहना
  • आपसी सहायता
  • अलग होने का दुख

उत्तर:
सीन सं: 4
स्थान : स्कूल का आँगन।
समय : सुबह ग्यारह बजे।
पात्र, आयु : (1) बेला (11 साल)
(2) साहिल (11 साल)
वेश भूषा : (1) साहिल स्कूली यूनिफॉर्म पहना है।
(2) बेला स्कूली यूनिफॉर्म पहनी है।

संवादः
(दोनों स्कूल के आँगन में खड़े हैं। दोनों के चेहरे पर उदासी है।)
बेला : (खुशी से) हम दोनों पास हो गए न?
साहिल : हाँ, ज़रूर हम पास हो गए।
बेला : साहिल, अब तुम कहाँ पढ़ोगे?
साहिल : (आश्चर्य से) तुम कहाँ पढ़ोगी बेला?
बेला : (उदास होकर) सरकारी कन्या विद्यालय।
साहिल : मेरे पापा कह रहे है मुझे अजमेर में भेजेंगे। (उदास होकर)
बेला : (आश्चर्य से) अजमेर? क्यों?
साहिल : (दुखी होकर) वहाँ के होस्टल में।
बेला : (आँखों में आँसू भरकर) अब तुम फुलेरा में नहीं?
साहिल : (सिर नीचे झुकाकर) नहीं बेला।
बेला : अब हम क्या करेंगे?
साहिल : पता नहीं। (दृश्य समाप्त)

अथवा

टिप्पणी

दोस्ती अनमोल वस्तु है

दोस्ती एक अनमोल विकार है। दोस्ती में आत्मसंबंध या आपसी संबंध की भावना होती है। आत्मसंबंध में अमीर- गरीब, ऊँच-नीच ऐसी कोई भावना नहीं होती है। सच्ची दोस्ती में आपसी सहायता की अहं भूमिका होती है। अपने मित्र की सहायता करना हमारा कर्तव्य है। चाहे आर्थिक रूप से या शारीरिक रूप से सुख-दुख में साथ देना सच्ची दोस्ती का निशान है। ऐसे हम देखते हैं कि खुशी के समय साथ देने के लिए कई मित्र होते हैं और दुख के अवसर पर बहुत कम लोग सुख और दुख में समान भाव से साथ देनेवाले ही सच्चे मित्र है। यदि कोई हमारे मित्र हमसे अलग या दूर हो जाए तो बड़ा दुख होता है। दोस्ती को कभी भी दूर होने नहीं देना चाहिए। दोस्ती एक अनमोल रत्न है। इस रत्न को बचाए रखना हमारा कर्तव्य होता है। सच्ची दोस्ती की कीमत नहीं लगा सकता है।

सूचना: ‘दिशाहीन दिशा’ यात्रावृत्त का यह अंश पढ़ें और प्रश्न 15 से 17 तक के उत्तर लिखें।

तीसरी गज़ल सुनाकर वह खामोश हो गया। रात, सर्दी और नाव का हिलना, इस सबका अनुभव पहले नहीं हो रहा था, अब होने लगा। झील का विस्तार भी जैसे उतनी देर के लिए सिमट गया था, अब खुल गया।

प्रश्न 15.
‘खामोश हो जाना’ से तात्पर्य क्या है? (1)
(क) मौन हो जाना
(ख) वापस जाना
(ग) लेट जाना
(घ) चला जाना
उत्तर:
(क) मौन हो जाना

Kerala SSLC Hindi Board Model Paper March 2020 with Answers

प्रश्न 16.
मल्लाह के खामोश हो जाने का क्या प्रभाव लेखक पर हुआ? (2)
उत्तर:
मल्लाह के खामोश हो जाने पर लेखक को रात और उसकी सर्दी, तथा नाव का हिलना आदि का अनुभव होने लगा था। पहले झील का विस्तार अब खुल गया है।

प्रश्न 17.
सही मिलान करें। (4)

समुद्र तटों के प्रति सुंदर समुद्र-तट हैं।
गोआ में अनेक गज़ल सुनाई।
मल्लाह ने नाव में बैठकर लेखक और मित्र लीन हो गए।
बूढ़े मल्लाह के गायन में मोहन राकेश का विशेष आकर्षण था।

उत्तर:

समुद्र तटों के प्रति मोहन राकेश का विशेष आकर्षण था।
गोआ में अनेक सुंदर समुद्र-तट हैं।
मल्लाह ने नाव में बैठकर गज़ल सुनाई।
बूढ़े मल्लाह के गायन में लेखक और मित्र लीन हो गए।

सूचना: ‘ठाकुर का कुआँ’ कहानी का यह अंश पढ़ें और प्रश्न 18 से 19 तक के उत्तर लिखें।

कुप्पी की धुँधली रोशनी कुएँ पर आ रही थी। गंगी जगत की आड़ में बठी मौके का इंतज़ार करने लगी। इस कुएँ का पानी सारा गँव पीता है। किसीके लिए रोक नहीं, सिर्फ़ ये बदनसीब नहीं भर सकते।

प्रश्न 18.
नमूने के अनुसार तालिका क पूर्ति करें। (1)

गंगी इंतज़ार करने लगी। जोखू इंतज़ार करने लगा।
रोशनी कुएँ पर आने लगी। प्रकाश कुएँ पर ________

उत्तर:
प्रकाश कुएँ पर आने लगा।

प्रश्न 19.
‘जातिप्रथा अभिशाप है’ का संदेश देते हुए पोस्टर तैयार करें। (4)
अथवा
‘जातिप्रथा अभिशाप है’ विषय पर लघु लेख लिखें।

  • जातीय असमानता
  • जाति के नाम अत्याचार
  • समानता का अधिकार
  • एक देश एक जनता

उत्तर:
Kerala SSLC Hindi Board Model Paper March 2020 with Answers Q19

लघुलेख

जाति प्रथा अभिशाप है

हमारे देश की एक समस्या है जाति प्रथा। यह सबसे बड़ा सामाजिक अभिशाप है। जाति प्रथा की मतलब है जातीय असमानता एक जाति और दूसरी जाति के बीच ऊँच-नीच का भेदभाव कुछ जातिवाले अपने को ऊँचा समझते हैं और कुछ जातियों को नीच कभी कभी हम देख सकते हैं कि जगह-जगह पर जाति के नाम पर अत्याचार जाति के नाम पर अंधे होकर लोग पड़ोसियों और गाँववाले पर अत्याचार करते हैं। मार-काट, घर जलाना आदि घोर अपराध करते हैं।

भारत एक जनतंत्र राष्ट्र है। ऐसे एक देश में सबको समान अधिकार होता है। हमारे संविधान में हर नागरिक को समानता का अधिकार है। जाति प्रथा के वास्ते कभी कभी समानता का अधिकार नष्ट होता है। भारत की सबसे बड़ी विशएषता है अनेकता में एकता एक ही देश होने के कारण जनता भी एक हो। कोई धर्म या जाति के नाम पर भेदभाव न हो। भावात्मक एकतो को कायम रखने के लिए जातीय, धार्मिक असमानता को खतम करना चाहिए।

जाति प्रथा रूपी अभिशाप को मिटाने के लिए लोगों को शिक्षित रहना ज़रूरी है। अशिक्षा, अंधविश्वास आदि जातिप्रथा रूपी अभिशाप का मूल कारण है। देश के नवयुवकों का कर्तव्य है इस अभिशाप के प्रति लड़ना। ‘एक जाति, एक धर्म, एक ही ईश्वर मानव के लिए’ यह कथन हम हमेशा याद रखें।