കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Practicing with Class 8 Malayalam Kerala Padavali Notes Pdf and കീർത്തിമുദ്ര Keerthimudra Notes Questions and Answers improves language skills.

കീർത്തിമുദ്ര Question Answer Notes Std 8 Malayalam Kerala Padavali Chapter 11

Class 8 Malayalam Kerala Padavali Unit 4 Chapter 11 Notes Question Answer Keerthimudra

Class 8 Malayalam Keerthimudra Notes Questions and Answers

Question 1.
“ആശാൻ കിരീടം തൊട്ടുവന്ദിച്ചു, നമസ്കരിച്ചു, എന്തു കൊണ്ടോ കണ്ണു നിറഞ്ഞു,” ആശാന്റെ കണ്ണു നിറഞ്ഞതിന് കാരണമെന്താവാം?
Answer:
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച് ഒരു കലാകാരൻ സ്വന്തം ജീവൻ ത്യജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്ര എന്ന കഥയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കളിയ രങ്ങ് ദൈവസന്നിധിയായി കണ്ട ആശാൻ കളിയ രങ്ങിൽ നിന്ന് വിടവാങ്ങുന്നതിന് തൊട്ടുമുമ്പുള്ള ചുട്ടിയിടാനായി അണിയറയിലേക്ക് കടന്നു. അണി യറയിൽ ആശാന്റെ കണ്ണുകൾ ചുറ്റി നടന്നു. യൗവ ന്നാരംഭത്തിൽ ആശാന്റെ യശസ്സുയർത്തിയ സ്വയംവര കൃഷ്ണന്റെ വേഷത്തിനായി പ്രത്യേകം തയ്യാറാക്കിയ കിരീടം ഒരു പീഠത്തിൽ ഉപയോഗി ക്കാതെ വെറുതെ ഇരിക്കുന്നത് ആശാനെ സങ്കട പ്പെടുത്തി. യൗവനതുടിപ്പുള്ള ശ്രീകൃഷ്ണനായി നിറ ഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവനനായും അരങ്ങിൽ നിറഞ്ഞാടി.

അവസാന വേഷമിടുന്ന സന്ദർഭത്തിൽ അരങ്ങിലും അണിയറയിലുമുണ്ടായ ഓർമ്മകളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. ഇന്നത്തോടെ കളിയരങ്ങുകളിൽ താൻ ഇല്ലല്ലോ എന്ന ചിന്ത ആശാനിൽ വേദനയു ണർത്തി. ശത്രുസംഹാരകനും മിത്രരക്ഷകനും നിത്യകാമുകനുമായ തനിക്കേറ്റവും പ്രിയപ്പെട്ട കൃഷ്ണനിലൂടെ ജീവിച്ചതു കൊണ്ടാകാം ആശാന് ആ കിരീടം തൊട്ടു നമസ്കരിച്ചപ്പോൾ കണ്ണ് നിറ ഞ്ഞത്.

Question 2.
“ശ്രീകൃഷ്ണപരമാത്മാവായി താനെവിടും നിറ ഞ്ഞുനിന്നിരുന്നു. അരങ്ങത്തും അണിയറയിലും ഒരുപോലെ” ആശാന്റെ യവനനെ വെല്ലാൻ ആരു മില്ലെന്നു വിധിയെഴുതി വിവരമുള്ളവർ.
ഈ പ്രസ്താവനകളെ മുൻനിർത്തി വ്യത്യസ്ത വേഷങ്ങളോടുള്ള ആശാന്റെ മനോഭാവം ചർച്ച ചെയ്യുക?
Answer:
കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണു കയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പി ക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ, ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീക്യ ഷ്ണനായി നിറഞ്ഞാടിയ ആശാൻ അവസാന കാലം ക്രൂരനായ യവനനായും അരങ്ങിൽ നിറ ഞ്ഞാടി. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷ മായിരുന്നു ശ്രീകൃഷ്ണൻ യൗവനത്തിന്റെയും പ്രേമത്തിന്റെയും ആദരവിന്റെയുമെല്ലാം പ്രതീക മായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി.

പിന്നീട് പ്രായമേറിയപ്പോൾ അദ്ദേഹത്തിന് കിട്ടി യവേഷം യവനന്റേതായിരുന്നു. കൃഷ്ണവേഷ ത്തിൽ നിന്ന് നേർവിപരീതമായി അസുരഗുണങ്ങ ളുടെ പ്രതീകമായിരുന്നു യവനവേഷം, കൃഷ്ണ വേഷത്തിൽ നിന്നുള്ള മാറ്റം ആശാനെ വിഷമിപ്പി ച്ചിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരു പോലെ മികച്ചതാക്കി. യവനവേഷത്തിലും ആശാനെ ജയി ക്കാൻ ആരുമില്ലെന്ന് കാണികൾ വിധിയെഴുതി. ലഭിക്കുന്ന വേഷം ഏതായാലും, വ്യക്തിപരമായി അതിനോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മാറ്റിമറിച്ച്, തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചു. ആ വേഷം മിക ച്ചതാക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ കലാ കാരൻ. ശ്രേഷ്ഠകലാകാരൻ എന്ന് ആശാനെ നിസ്സംശയം വിളിക്കാൻ കഴിയുന്നത് അദ്ദേഹ ത്തിന്റെ കലയോടുള്ള അർപ്പണ മനോഭാവം കൊണ്ട് തന്നെയാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 3.
അരങ്ങാഴിയുന്ന ആട്ടക്കാരെ അവലംബിച്ചെഴു തിയ ‘കീർത്തിമുദ്ര’ എന്ന കഥയ്ക്ക് ഒരു ആസ്വാ ദനം എഴുതുക?
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായി സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല, സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതു രിന്റെ കീർത്തിമുദ്ര എന്ന കഥയുടെ ഇതിവൃത്തം. ആ കലാകാരൻ അവസാനത്തെ അരങ്ങേറ്റ ദിന മാണ് കഥയുടെ ആരംഭം. തനിക്കേറ്റവും പ്രിയ പ്പെട്ട കളിയരങ്ങിനോട് വിട പറയേണ്ടുന്ന ദിനം സന്തോഷം നിറഞ്ഞതാവേണ്ടതാണ്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചു കൊണ്ട് കലാതിലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാൻ പോകുകയാണ്.

പക്ഷേ ആ കലാകാരൻ ഒട്ടും സന്തുഷ്ടനായിരു ന്നില്ല. തന്റെ ജീവനായ കളിയരങ്ങിനോട് വിടപറ യേണ്ടി വരുന്ന കാര്യമാലോചിച്ചപ്പോൾ ആ കലാ കാരന്റെ മനസ്സ് വിങ്ങി.

വർത്തമാനകാലത്തിൽ നിന്നുകൊണ്ട് താൻ കട ന്നുവന്ന കലാസപര്യയിലൂടെ ആ കലാകാരൻ നട ത്തുന്ന ആത്മസഞ്ചാരമാണ് പിന്നീട് കഥയിൽ നാം കാണുന്നത്. ആശാനെന്നു എല്ലാവരും വിളിക്കുന്ന ആ കലാകാരനെ സംബന്ധിച്ചിടത്തോളം കളിയ രങ്ങ് ദൈവസന്നിധിക്കു തുല്യമാണ്. ഗുരുനാഥരാ കട്ടെ ദൈവതുല്യരും, അതിനോടൊപ്പം അച്ചടക്ക വും, കഠിനാധ്വാനവുമാണ് തന്നെ ഈ നിലയിലെ ത്തിച്ചതെന്നു അദ്ദേഹം വിശ്വസിക്കുന്നു.

കളിയരങ്ങിൽ നിന്ന് വിടവാങ്ങാനുള്ള പ്രധാനകാ രണം പ്രായത്തിന്റേതായ പ്രശ്നങ്ങൾ തന്നെ യാണ്.

തന്റെ യൗവ്വനകാലത്ത് സ്വയംവരത്തിലെ ശ്രീക ഷ്ണനായിരുന്നു ആശാൻ സ്ഥിരം ചെയ്തിരുന്ന വേഷം. ആശാന് ഏറ്റവും പ്രിയപ്പെട്ട വേഷവും അത് തന്നെയായിരുന്നു. പിന്നീട് പ്രായമേ റിയപ്പോൾ അദ്ദേഹത്തിന് കിട്ടിയ വേഷം യവന ന്റേതായിരുന്നു. കൃഷ്ണവേഷത്തിൽ നിന്നുള്ള മാറ്റം ആശാനേ വിഷമിപ്പിച്ചിരുന്നെങ്കിലും ഒരു കലാ കാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി. ഓർമ്മകളുടെ ലോകത്ത് നിന്ന് ഉണർന്ന അദ്ദേഹം അവസാന അരങ്ങേറ്റ ത്തിന് ഒരുങ്ങുന്നു. താൻ പണ്ട് ഉപയോഗിച്ച, ഇപ്പോൾ വെറുതെയിരിക്കുന്ന കൃഷ്ണന്റെ കിരീ ടവും മറ്റും അദ്ദേഹത്തിന്റെ കണ്ണുകളെ നനയിച്ചു. എങ്കിലും അവസാനത്തെ യവനവേഷം ഏറ്റവും മികച്ചതാക്കണമെന്നു അദ്ദേഹം മനസ്സിലുറപ്പി ക്കുന്നു.

കാണികൾ പ്രതീക്ഷിച്ചതിലപ്പുറത്തുള്ള ഒരു പ്രക ടനമായിരുന്നു അന്ന് അരങ്ങത്തു അദ്ദേഹം കാഴ്ച വച്ചത്. യവനനായി അദ്ദേഹം വേദിയിൽ നിറഞ്ഞാ ടി. എങ്കിലും ആ കളി മുഴുമിക്കാനാകാതെ അദ്ദേഹം വേദിയിൽ കുഴഞ്ഞുവീണ് ഇഹലോകവാസം വെടി യുന്നു. താൻ ജീവനേക്കാളുപരി സ്നേഹിച്ച കളി യരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവ സാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെ യാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന് കഥാകൃത്ത് പറയുന്നു. അതിലും വലിയൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാനില്ല. ജീവി തത്തോടും അരങ്ങിനോടും ഒരേസമയം വിടപറ യുന്ന ആശാൻ വായനക്കാരുടെ കണ്ണുനിറച്ചുകൊ ണ്ടാണ് കടന്നുപോയത്.

Question 4.
കഥാപാത്രനിരൂപണംആശാൻ
Answer:
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്രകഥാപാത മാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപ ത്തിലൂടെ അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ച കലാകാരനായിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയ സ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെത്തുന്ന ത്. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴഞ്ഞുവെച്ചു. കളി യരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാ സകനായി ആശാൻ പുതുതലമുറ കലയെ കാര്യ മായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹ ത്തിന് ഉണ്ടായിരുന്നു. പച്ചയിൽ നിന്ന് കത്തി വേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെ ങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷ ങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലി പ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറു ന്നു.

Question 5.
കീർത്തമുദ്ര ശീർഷകത്തിന്റെ ഔചിത്യം
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായ് സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ ‘കീർത്തിമുദ്ര’ എന്ന കഥയുടെ ഇതി വൃത്തം. പതിമൂന്നാമത്തെ വയസ്സിൽ അരങ്ങിലെ ത്തിയ ആ കലാകാരന്റെ അവസാനത്തെ അര
ങ്ങേറ്റമായിരുന്നു അന്ന്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് കലാതി ലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അവസാനത്തെ കളി പൂർത്തിയാക്കാ നാകാതെ തന്റെ ഇഷ്ടവേഷമായ ശ്രീകൃഷ്ണന്റെ കാൽക്കൽ, താൻ ഏറെ സ്നേഹിക്കുന്ന കളിയര ങ്ങളിൽ തന്നെ ആ കലാകാരൻ കുഴഞ്ഞു വീണു മരിക്കുന്നു.

മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് കീർത്തിമുദ്ര സ്വീക രിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എങ്കിലും താൻ ജീവനേക്കാളുപരി സ്നേഹിച്ച കളയരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവസാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെയാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന കഥാകൃത്ത് പറയുന്നു. അതിലും വലി യൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാ നില്ല. കലയെ ജീവിതം തന്നെയാക്കി കീർത്തി നേടിയ കഥയ്ക്ക് കീർത്തിമുദ്ര എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

Question 6.
“കളിയരങ്ങത്തു നിന്ന് വിടവാങ്ങുന്നതോടെ താൻ താനല്ലാതായിത്തീരുന്നു.”
ആശാന്റെ ഈ വാക്കുകളിൽ തെളിയുന്ന മാന സികാവസ്ഥ എന്ത്?
Answer:
കലയോടുള്ള ആത്മാർപ്പണവും തൊഴിലിനപ്പുറും കലയോടുള്ള സ്നേഹവും കലാരംഗത്തു നിന്നും പിൻമാറുന്നതിലുള്ള വേദനയും ഈ വാക്കുക ളിൽ കാണാം.

Question 7.
“ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടികൾക്ക് എന്തറിയാം. അവരൊക്കെ കലയെ കാര്യമായെടുക്കുന്നുണ്ടോ എന്നുറപ്പിച്ചു പറഞ്ഞു കൂടാ. ചിലരൊക്കെയുണ്ട് ഇല്ലെന്നു പറയുന്നില്ല. വിരലിലെണ്ണാവുന്നവർ മാത്രം ഈ പ്രസ്താവന വിശകലനം ചെയ്യുക
Answer:
പുതുതലമുറയ്ക്ക് കലയോടുള്ള മനോഭാവത്തിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്കു കൾ. കല ഇന്ന് കച്ചവടമായി മാറിയിരിക്കുന്നു. ധനം സമ്പാദിക്കുന്നതിനും പ്രസിദ്ധിനേടുന്ന തിനും വേണ്ടി കലയെ ഉപയോഗിക്കുന്നു. കലാ പരമായ മികവിൽ അവർക്ക് താല്പര്യം ഇല്ല.

Question 8.
“എല്ലാവരും തന്നെ ആശാനെന്നു വിളിക്കുന്നു. പ്രായം ചെന്നതുകൊണ്ടുള്ള വിളിയാണെങ്കിൽ താന തിനെ കാര്യമായെടുക്കുന്നില്ല. അല്ല, നല്ലൊരു വേഷക്കാരനെന്ന ബോധത്തോടുകൂ
ടിയ വിളിയാണെങ്കിൽ തനിക്കതിൽ അഭിമാന മുണ്ട്” ഈ വരികളിൽ തെളിയുന്ന മനോഭാവം എന്ത്?
Answer:
സ്തുതി വചനങ്ങളിലോ പ്രശസ്തിയിലോ ആശാന് താൽപര്യമില്ല. തന്റെ കഴിവിൽ അദ്ദേഹം അഹങ്കരിക്കുന്നുമില്ല. നല്ല കലാകാരൻ എന്നറിയ പ്പെടാൻ മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 9.
“ഈ ലോകത്തിൽ ഒന്നും ശാശ്വതമായിട്ടില്ല. എല്ലാം മറഞ്ഞുപോകുന്നു. കലയും കാമിനിയു മെല്ലാം തന്നെ.”
ഇത്തരം ഒരു വിശകലനത്തിലേയ്ക്ക് ആശാനെ നയിച്ച കാരണങ്ങൾ എന്താവാം?
Answer:
കലയോടും ജീവിതത്തോടുമുള്ള ആത്മാർത്ഥത വ്യക്തമാക്കുന്ന വാക്കുകളാണിവ. അരങ്ങൊഴി യുന്നതിലെ നിരാശയും നഷ്ടപണയം സൃഷ്ടിച്ച നിരാശയും ഈ വാക്കുകളിൽ കാണാം. തത്വചി ന്താപരമായ സമീപനത്തോടെ ആ നിരാശയെ അദ്ദേഹം മറികടക്കുന്നു.

Question 10.
കൃഷ്ണവേഷം തന്മയത്വത്തോടെ ആടാൻ കഴി ഞ്ഞതിന്റെ കാരണമായി ആശാൻ വിലയിരുത്തു ന്നതെന്ത്?
Answer:
വ്യക്തിപരമായ അനുഭവങ്ങൾ കലയെ ശ്രേഷ്ഠ മാക്കുന്നു. ആശാന്റെ യൗവ്വന കാലാനുഭവവും, കൃഷണവേഷവും തമ്മിൽ ബന്ധമുണ്ട്. വ്യക്തി ജീവിതത്തിലെ ആശാന്റെ പ്രണയം കൃഷ്ണന്റെ ഭാവങ്ങളോട് തന്മയീഭവിക്കുവാൻ ആശാനെ സഹായിച്ചു.

Question 11.
“വേഷങ്ങളിൽ വന്ന വ്യതിയാനത്തിൽ വേദന തോന്നിയിരുന്നു” ആശാന്റെ ഈ വാക്കുകൾ എങ്ങനെ വിലയിരുത്താം?
Answer:
വ്യക്തി ജീവിതത്തിൽ നന്മയും സ്നേഹവും കാത്തു സൂക്ഷിക്കുന്ന ആശാൻ കൃഷ്ണവേ ഷത്തെ ആരാധിക്കുന്നു. പ്രകൃതത്തിൽ തിന്മ യുടെ രൂപമായ വനവേഷത്തോട് ആശാന് പ്രതിപത്തിയില്ല എന്നാൽ ഒരു കലാകാരൻ ഏതു വേഷവും ഒരുപോലെ സ്വീകരിക്കണം. അതു കൊണ്ട് കൃഷ്ണവേഷം പോലെ യവനവേഷവും അനശ്വരമാക്കാൻ ആശാന് കഴിഞ്ഞു.

Question 12.
“ആശാന്റെ യവനനാണ് അരങ്ങാഴിയുന്നതിനു മുമ്പുള്ള അവസാന വേഷം അ തു കൊണ്ട് അരങ്ങു തകർക്കുന്ന കളിയാവും”.
കഥാസന്ദർഭത്തിൽ ഈ സംഭാഷണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുക.
Answer:
കഥയിലെ ഏറ്റവും നിർണായകമായ നിമിഷത്തെ ക്കുറിച്ചുള്ള സൂചന നൽകുന്ന വാക്കുകളാണി വ. ആശാന്റെ കലാപ്രകടനത്തെക്കുറിച്ച് വായന ക്കാരിൽ ഉദ്യോഗം ജനിപ്പിക്കാൻ ഈ വാക്കു കൾക്ക് കഴിയുന്നു. കലാകാരനെന്ന നിലയ്ക്ക് ആശാന് സമൂഹത്തിലുള്ള ആദരവും പ്രശ സ്തിയും ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

Question 13.
“തിരശ്ശീല താണു. കളിവിളക്കിന്റെ എരിഞ്ഞു പട രുന്ന നാളങ്ങൾ. ചുണ്ടപ്പൂവിന്റെ ശോണിമ പൂണ്ട കണ്ണുകൾ നാളങ്ങളിൽ ഉരുകി കൗര്യത്തിന്റെ ഗർജ്ജനം മുഴങ്ങി.” കഥാ സന്ദർഭത്തെ നാടകീയമാക്കുന്ന തിൽ പ്രസ്തുത സന്ദർഭത്തിനുള്ള പ്രാധാന്യം വ്യക്ത മാക്കുക.
Answer:
കൃഷ്ണനാട്ടത്തിന്റെ രംഗാവതരണം വാങ്മയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കത്തിച്ചുവെച്ച കളിവിളക്കിന്റെ നാളം കണ്ണുകളിൽ പ്രതിഫലിക്കു ന്നു. അസുരഭാവം പകരാനായി ചുണ്ടപ്പൂവു കൊണ്ട് കണ്ണുകൾ ചുമപ്പിച്ചിരിക്കുന്നു. യവനന്റെ കത്തുന്ന രോഷം വ്യക്തമാക്കാൻ ഈ പ്രയോഗ ത്തിന് കഴിയുന്നു. വേഷത്തെക്കാളും മികച്ച മെയ്വഴക്കം ആശാന്റെ കലാപരമായ കഴിവിനെ കുറിക്കുന്നു.

Question 14.
“കഥ അവസാനിക്കുന്നതിനു മുമ്പ് തിരശ്ശീല വീണു” കഥയെ ഭാവതീവ്രമാക്കാൻ ഈ വാക്യ ത്തിന് എത്രമാത്രം കഴിയുന്നു.
Answer:
കലയിലെ അവസാനചടങ്ങാണ് തിരശ്ശീല ആ ശാന്റെ ജീവിതം അവസാനിച്ചു എന്ന ധ്വനി ഈ വാക്കുകളിലുണ്ട്. അരങ്ങിൽ കൃഷ്ണനോട് പക യുള്ള യവനവേഷം തകർത്തഭിനയിക്കുമ്പോഴും ഉള്ളിൽ കൃഷ്ണഭക്തനാണ് ആശാൻ. അവസാന നിമിഷത്തിൽ അരങ്ങിനെ ജീവിതമായി അദ്ദേഹം കാണുന്നു. യവനവേഷത്തിൽ അദ്ദേഹം അരങ്ങിൽ മരിച്ചു വീഴുന്നു. കൃഷ്ണപാദങ്ങളിൽ വീണ് മോക്ഷം പ്രാപിക്കുന്ന യവനൻ ആശാന്റെ സ്വകാ ര്യമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം കൂടി യാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

അധിക വായനയ്ക്ക്

കൃഷ്ണനും യവനനും
മഗധരാജാവായ ബൃഹദ്രഥന്റെ പുത്രനായ ജരാ സന്ധൻ പതിനേഴു തവണ മധുരയെ ആക്രമിച്ചു പരാജയപ്പെട്ടു. പതിനെട്ടാം തവണ അദ്ദേഹം തന്റെ സുഹൃത്തായ യവനനും അദ്ദേഹത്തിന്റെ മൂന്ന് കോടി യവന സൈനികരുമായാണ് ആക്രമ ണത്തിന് എത്തിയത്. ബ്രഹ്മാവിൽ നിന്ന് വരം നേടിയ യവനനെ കൃഷ്ണന് വധിക്കാൻ സാധി ക്കുമായിരുന്നില്ല. യവനൻ മഥുരയെ വളഞ്ഞപ്പോൾ നിരായുധനായി അക്ഷോഭ്യനായി. കൃഷ്ണൻ കൊട്ടാരത്തിനു പുറത്തിറങ്ങി നടന്നു. നടന്നു നീങ്ങുന്ന കൃഷ്ണനെ യവനൻ കണ്ടു. യവനൻ അദ്ദേഹത്തെ പരിഹസിക്കാനും വെല്ലുവിളിക്കാനും തുടങ്ങി. ഭയന്ന മട്ടിൽ കൃഷ്ണൻ ഓടി. യവനൻ കൃഷ്ണന് പിന്നാലെ ഓടി, ഓടിയോടി രണ്ടുപേരും ഒരു കുന്നിൻ ചെരിവിലെത്തി. കൃഷ്ണൻ യവനൻ ഒരു ഗുഹയിൽ കേറി മറിഞ്ഞു. യവനനും കൃഷ്ണനു പിന്നാലെ ഗുഹയിൽ പ്രവേശിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരാൾ മൂടിപ്പുതച്ചു കിടക്കു ന്നു. അതുകണ്ടപ്പോൾ കൃഷ്ണനാണെന്നു കരുതി ഒരു ചവിട്ടുകൊടുത്തു. ചവിട്ടിയത് മുചുകുന്ദനെന്ന രാജാവിനെ യായിരുന്നു. ദേവാസുര യുദ്ധം കഴിഞ്ഞു ക്ഷീണിച്ചുറങ്ങുകയാണ്. ആരാനും തന്നെ ഉണർത്തിയാൽ അവൻ ഭസ്മമായിത്തീരാ നുള്ള വരവും നേടിയാണ് ഉറക്കം. ഇതു യവനനു അറിയുകയില്ല. ചവിട്ടുകൊണ്ടു ഉയർന്ന മുചുകു ന്ദൻ കണ്ടത് യവനനെയാണ്. അവൻ തൽക്ഷണം ഭസ്മമായി.

കൃഷ്ണനാട്ടം
കേരളത്തിന്റെ തനതു കല എന്ന വിശ്വ സിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേര ളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് കൃഷ്ണനാട്ടം, കോഴിക്കോട് മാനവേദ രാജാവ് രൂപ പ്പെടുത്തിയ നൃത്തശിൽപ്പമാണിത്. ജയദേവ കവി യുടെ പ്രശസ്തമായ ഗീതഗോവിന്ദമെന്ന രചനയെ അടിസ്ഥാനമാക്കി മാനവേദ രാജാവ് രചിച്ച ‘കൃഷ്ണഗീതി’ യാണ് പിന്നീട് അദ്ദേഹം തന്നെ കൃഷ്ണനാട്ടമാക്കി ചിട്ടപ്പെടുത്തിയത്. ശ്രീക ഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ എട്ടുഭാഗങ്ങളായി തിരിച്ച് അവത രിപ്പിക്കുന്നു. പണ്ട് ഇത് എട്ടു ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു. ഈ കലാരൂപത്തിൽ വാചി കാഭിനയം തീരെ ഇല്ല. പിന്നണിയിൽ നിന്ന് രണ്ടു ഗായകർ പാടുന്നതിനനുസരിച്ചാണ് കഥ നീങ്ങു ന്നത്. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന വാദ്യോപകര ണങ്ങൾ. വർണ്ണഭംഗിയുള്ള വേഷവിധാനവും, മുഖ ത്തെഴുത്തും കൃഷ്ണനാട്ടത്തിനുമുണ്ട്.

മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Manavikathayude Theertham Summary

മാനവികതയുടെ തീർഥം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു.
മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8 1
പ്രശസ്ത മലയാള കഥാകൃത്തും നോവലിസ്റ്റു മാണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയ പ്പെടുന്ന എം.കെ. ഗോപിനാഥൻ നായർ 1940 ജൂണിൽ മൂവാറ്റുപുഴയിൽ ജനിച്ചു. എറണാകുളം മഹാരാജാസ്, സെന്റ് ആൽബർട്സ്, മൂവാറ്റുപുഴ നിർമ്മല എന്നിവിട ങ്ങളിൽ വിദ്യാഭ്യാസം. പിന്നീട് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു.

  • പ്രധാന കൃതികൾ : നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായ ഭാഗം, അതിരുകളില്ലാതെ, അകാ ലത്തിൽ വസന്തം, നിശാശലഭം, ബൊമ്മിഡി ണ്ടിലെ പാലം, യമകം
  • പുരസ്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകിട അവാർഡ്, അബുദാബി -ശക്തി അവാർഡ്, കമലാ സുരയ്യ അവാർഡ്,

മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8

ആമുഖം
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങൾ പകർന്നു നല്കിയാണ് 2011-ലെ പ്രളയം കടന്നു പോയത്. പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തി ലേയ്ക്ക് കൈപിടിച്ചു കയറ്റാൻ ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾ മറന്നു. മലയാളികൾ ഒരുമിച്ച് നിന്നതി നെക്കുറിച്ചാണ് വൈശാഖൻ എഴുതുന്നത്. അതോ ടൊപ്പം കുട്ടിക്കാലത്തെ പ്രളയഓർമ്മകളും ലേഖകൻ പങ്കുവെയ്ക്കുന്നു.

അർത്ഥം
തീർത്ഥം – വിശുദ്ധമായ ജലം പുണ്യജലം
നവോത്ഥാനം – ഉയർത്തെഴുന്നേല്പ്, പുത്തൻ ചൈതന്യം ഉണ്ടാകൽ
ദുരിതം – കഷ്ടപ്പാട്, ആപത്ത്
മതേതരം – ഒരു മതവുമായും ബന്ധപ്പെടാത്ത
യുഗം – കാലഘട്ടം
അണ്ണാച്ചി – തമിഴരെ ബഹുമാനപുരസ്സരം പരാമർശിക്കുന്ന പദം
പെരുകി – വർധിച്ചു
അനന്തമായി – അവസാനമില്ലാത്ത, അറ്റമില്ലാതെ
കെടുതി – നാശനഷ്ടങ്ങൾ, കഷ്ടത
അനിവാര്യം – വളരെ ആവശ്യമായ, ഒഴിവാക്കാനാകാത്ത

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Practicing with Class 8 Malayalam Kerala Padavali Notes Pdf and മാനവികതയുടെ തീർഥം Manavikathayude Theertham Notes Questions and Answers improves language skills.

മാനവികതയുടെ തീർഥം Question Answer Notes Std 8 Malayalam Kerala Padavali Chapter 10

Class 8 Malayalam Kerala Padavali Unit 4 Chapter 10 Notes Question Answer Manavikathayude Theertham

Class 8 Malayalam Manavikathayude Theertham Notes Questions and Answers

Question 1.
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങളും പകർന്നു നൽകിയാണ് പ്രളയം കടന്നു പോയത് പാഠഭാഗവും വർത്തമാനകാല കേരളീയ സാഹചര്യങ്ങളും വിശകലനം ചെയ്ത പ്രസ്താ ആനയോട് പ്രതികരിക്കുക.
Answer:
ദുരന്തങ്ങൾക്കും, അപകടങ്ങൾക്കും വേർതിരിവു കളില്ല. എല്ലാ മനുഷ്യരും അത് ഒരുപോലെയാണ് ബാധിക്കുക. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചുകാണാതെ, പണക്കാരനെന്നോ ദരിദ നെന്നോ, വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ ബാധിക്കുന്നവയാണവ. പ്രളയം നമുക്ക് നൽകിയ ഏറ്റവും വലിയ പാഠവും അതുതന്നെ യാണ്. നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന പലതും നിമിഷനേരം കൊണ്ട് പ്രളയജലം കവർന്നു കൊണ്ടുപോകുന്നത് അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ. എങ്കിലും പ്രളയം നമുക്ക് അതിജീവനത്തി ന്റേയും, ഉയിർത്തെഴുന്നേല്പിന്റെയും പാഠങ്ങൾ കൂടി പകർന്നു നൽകുകയുണ്ടായി.

തത്ഫലമായി ദുരിതത്തിൽപ്പെട്ടവർക്കു കൈത്താ ങ്ങായി വേർതിരിവുകൾ മറന്നു എല്ലാവരും സേവ നസന്നദ്ധരായി. ഒരുപാട് ജീവനുകൾ രക്ഷിക്കാനും, എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായമെത്തിക്കാനും, നമുക്ക് കഴിഞ്ഞു. ഒരുമയോടെ, കൂട്ടായ പരിശ്രമ ത്തിലൂടെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശക്തി നമുക്കുണ്ടെന്നു പ്രളയം തെളി യിച്ചു. ദുരന്തസമയങ്ങളിൽ മാത്രമുണ്ടാകേണ്ടതല്ല ഈ ഐക്യം എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടി യാണിത്.

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Question 2.
“ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്.”
പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ അതിജീവ നത്തെ വിശേഷിപ്പിക്കുന്നതിന് അടിവരയിട്ട പ്രയോഗം എത്രമാത്രം പര്യാപ്തമാണെന്ന് വില യിരുത്തുക. ഇതുപോലുള്ള കൂടുതൽ പ്രയോഗ ങ്ങൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
സ്വയം ചിത തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന പക്ഷി യാണ് ഗ്രീക്ക് പുരാണങ്ങളിലെ ഫീനിക്സ് പക്ഷി.

തികച്ചും അത്ഭുതപ്പെടുത്തുന്ന ആ ഉയിർത്തെഴു ന്നേൽപ്പിനു സമാനമാണ് പ്രളയക്കെടുതിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവും. ലോകത്തെ ആകമാനം വിസ്മയിപ്പിച്ച ആ ഒത്തൊ രുമയുടെ ഉയിർത്തെഴുന്നേല്പ്പിന് കൊല്ലുവാനോ തോൽപ്പിക്കുവാനോ കഴിയാത്ത ഫീനിക്സ് പക്ഷി യോടുള്ള ഉപമ തികച്ചും പര്യാപ്തമാണ്.

തവള മുള്ളിയാൽ വെള്ളപ്പൊക്കം
ലേഖകൻ കുട്ടിക്കാലത്തു താമസിച്ചിരുന്ന പ്രദേശ ത്തിന്റെ അവസ്ഥയെ വിശേഷിപ്പിക്കാൻ നാട്ടുകാർ തമാശയായി പറയുന്ന പ്രയോഗമാണിത്. മീനച്ചി ലാറ്റിന്റെ തീരത്തുള്ള ആ പ്രദേശത്തു ചെറിയ മഴ പോലും വെള്ളം പൊങ്ങാൻ കാരണമാവുമായി രുന്നു. ഒരു തവള മുള്ളുന്ന അത്രയും വെള്ളം മതി മുങ്ങാൻ എന്നാണ് നർമ്മത്തിൽ ചാലിച്ച ആ പ്രയോഗം അർത്ഥമാക്കുന്നത്.

മതേതരവും മാനവികതയിൽ ഉറച്ചു നിൽക്കുന്നതു മായ ഒരു പുതിയ യുഗപ്പിറവി
ലോകം മുഴുവൻ അത്ഭുത്തോടെ നോക്കിക്കണ്ട ഉയിർത്തെഴുന്നേൽപ്പിനായിരുന്നു. പ്രളയനാന്തരം കേരളം സാക്ഷ്യം വഹിച്ചത്. ജാതിയുടെയോ, മത ത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ അതിർവരമ്പു കൾ ഇല്ലാതെ മനുഷ്യ മനുഷ്യസ്നേഹികളായ ജന ങ്ങൾ ഒന്നടങ്കം ഒറ്റക്കെട്ടായാണ് അന്ന് രക്ഷാപ്ര വർത്തനത്തിന് ഇറങ്ങിയത്. മതേതരത്തിലും മാന വികതയിലും ഊന്നിയുള്ള ഒരുമയുടെ ഒരു പുതിയ യുഗം പിറന്നു എന്നാണ് ലേഖകൻ ഇതിനെ വിശേ ഷിപ്പിക്കുന്നത്.

Question 3.
“കേരളം ഈ ദുരന്തത്തെയെല്ലാം ധീരമായി അതി ജീവിക്കും എന്ന ഉറച്ച വിശ്വാസമാണ് ജനങ്ങൾക്ക് ഊർജ്ജം പകർന്നത്”
ഏതു പ്രതിസന്ധികളെയും മനക്കരുത്തുകൊണ്ട് നേരിടാൻ കഴിയും. ആത്മവിശ്വാസം കൊണ്ട് പ്രതി ബന്ധങ്ങളെ അതിജീവിക്കാൻ കഴിയാത്തവരെക്കു റിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ, ഇത്ത രത്തിൽ നിങ്ങളെ ആകർഷിച്ച ഒരു വ്യക്തിയെയോ, സംഭവത്തെയോ കുറിച്ച് വിവരണം തയ്യാറാക്കുക.
Answer:
മനുഷ്യവംശത്തിന്റെ മഹത്തായ നേട്ടങ്ങളൊ ക്കെയും കനത്ത പ്രതിസന്ധികളെ അതിജീവിച്ചാ യിരുന്നു. നമുക്കു ചുറ്റിലുമുള്ള പ്രശസ്തരായ പ്രതി ഭകളുടെ ജീവിതം ഒന്നെടുത്തു നോക്കൂ. അവരുടെ മഹത്ത്വത്തിന്റെ പ്രഭാവം അവർ മറികടന്ന പ്രതി സന്ധികൾക്കും കടന്നുവന്ന കനൽ വഴികളിലൂടെ തീക്ഷ്ണതയ്ക്കും ആനുപാതികമാണ്. അത്തര ത്തിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു പ്രതി ഭയാണ് വൈക്കം വിജയലക്ഷ്മി എന്ന കലാകാരി.

ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായ തിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്ത യാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ അന്ധയാ ണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജ യലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. അന്ധത ഒരിക്കലും അവരുടെ വിജ യപാതയിൽ ഒരു തടസ്സമായിരുന്നില്ല. കുട്ടിക്കാ ലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളി യാണ് ഒറ്റക്കമ്പി വീണ നിർമ്മിച്ചു നിൽകിയത്. വിജ യലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീ ണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാ ഥനാണ്. ഗായത്രി വീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു.

സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയി പ്പിച്ചും, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ ഇടം നേടിയും, നിരവധി സിനിമാഗാനങ്ങൾക്കു സ്വരം നൽകിയതും സംഗീതത്തിന്റെ ഉൾവെളിച്ചം കൊണ്ട് പ്രതിസന്ധി കളെ അതിജീവിച്ച് വൈക്കം വിജയലക്ഷ്മിയുടെ ജീവിതം വലിയൊരു പ്രചോദനമാണ് നമുക്ക് നൽകുന്നത്.

Question 4.
ലോകത്തെങ്ങും പ്രളയബാധിത പ്രദേശങ്ങളിൽ മാരകമായ പകർച്ചവ്യാധികളാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇത്തര മൊരു അനുഭവം പ്രകൃതിസ്നേഹിയായ കല്ലേൽ പൊക്കുടൻ എന്റെ ജീവിത ത്തിൽ ആവിഷ്കരി ക്കുന്നത് വായിക്കൂ.

വെള്ളപ്പൊക്കത്തിലടിഞ്ഞ് മാലിന്യങ്ങളും അഴുക്കു വെള്ളവും മൂലമാകാം. പെട്ടെന്ന് കോളറ പടർന്നു. മൺകലം വീണുടയുന്നതുപോലെ ഒന്നോ രണ്ടോ പ്രാവശ്യം ഛർദ്ദിയും വയറിളക്കവും. നല്ല കരു ത്തുളളവർ മാത്രമാണ് രണ്ടോ അതിലധികമോ തവണ ഛർദിച്ചിരുന്നത്. അല്ലാത്തവർ അതിനു മുമ്പുതന്നെ മരിക്കും. നാട്ടിൽ നിരന്തരം മരണം സംഭവിച്ചുകൊണ്ടിരുന്നു. അച്ഛനും ഇടച്ചേരിയൻ വിരുതനും കല്ലേൻ കുണ്ടനും ചേർന്നാണ് മരിച്ച വരെ ചുമലിൽ എടുത്ത് കണ്ടത്തിന്റെ വരമ്പിലും ചെമ്മീൻ ബണ്ടിന്റെ അരികിലും കുഴിച്ചിട്ടത്. കുഴി ച്ചിടുക എന്നല്ല, മാന്തിപ്പൊത്തുക എന്നു പറയാ നാകൂ. കാരണം, ഒന്നിനു പിറകെ ഒന്നായി മരണം തുടർന്നുകൊണ്ടിരുന്നു.

പ്രളയാനന്തരം പടർന്നു പിടിക്കാനിടയുള്ള രോഗ ങ്ങളെ നേരിടുന്നതിന് നാം എടുക്കേണ്ട മുൻകരു തലുകൾ എന്തെല്ലാം? ലഘുലേഖ തയ്യാറാക്കുക.
Answer:
പ്രളയശേഷമുള്ള അതിജീവനത്തിന്റെ പാതയിൽ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളി പകർച്ചവ്യാധി കളായിരിക്കും. എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് ഇവയിൽ പ്രധാനം. ജല ജന്യരോഗങ്ങളായ ഇവ പടർന്നു പിടിക്കാതിരി ക്കാൻ എടുക്കേണ്ട മുൻകരുതലുകൾ ഇവയാണ്.

  • മലിനജലവുമായി സമ്പർക്കം വരുന്ന അവസ രങ്ങളിൽ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോഗിക്കുക.
  • ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവരും മലിനജലവുമായി സമ്പർക്കം വന്ന വരും ഡോക്സിസൈക്ലിൻ ഗുളിക 200-ാം ഴ്ച (100-ാം ഴ്ച രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കേണ്ടതാണ്.
  • മൃഗങ്ങളുടെ ശവശരീരങ്ങൾ ബാക്കി കിടക്കു ന്നുണ്ടെങ്കിൽ അവ ശാസ്ത്രീയമായി സംസ്ക രിക്കണം.
  • പ്രളയജലം മലിനമാക്കിയ കിണറുകളിലെ വെള്ളം ക്ലോറിൻ ലായിനി ഉപയോഗിച്ച് ശുദ്ധീ കരിച്ച ശേഷം മാത്രം ഉപയോഗിക്കുക.
  • കുടിവെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപ യോഗിക്കുക.
  • ഓരോ തവണയും ഉപയോഗത്തിന് ശേഷം ശൗചാലയങ്ങൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം വരുത്തുക.
  • എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ, ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കു കയോ ചെയ്യേണ്ടതാണ്.

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Question 5.
മാനവികയുടെ തീർത്ഥം എന്ന ശീർഷകം പാഠ ഭാഗത്തിന് എത്രത്തോളം യോജിക്കുന്നുണ്ട്.? സമർത്ഥിക്കുക.
Answer:
പുണ്യജലമാണ് തീർത്ഥം. എല്ലാം ശുദ്ധീകരിക്കാൻ ശക്തിയുള്ള ജലം ഒരർത്ഥത്തിൽ നമ്മുടെയെല്ലാം മനസ്സിൽ കുടിയിരുന്ന അശുദ്ധികളായിരുന്നു ജാതിമത ചിന്തകളും, പണക്കാരൻ പാവപ്പെട്ടവൻ എന്ന വേർതിരിവുകളും, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന രീതിയും എല്ലാം. പ്രളയമെന്ന തീർത്ഥ ജലപ്രവാഹം നമ്മുടെയെല്ലാം കണ്ണ് തുറ പ്പിക്കുകയും, മനസ്സിലെ അത്തരം മാലിന്യങ്ങളെ യെല്ലാം കഴുകിക്കളയുകയും ചെയ്തു. മനസ്സിലെ വേർതിരിവിന്റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ പ്രളയം നമ്മുടെ ഉള്ളിലെ മാനവികതയെയും, സഹോദര്യത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്തു. ഇതിനാലെല്ലാം പാഠഭാഗത്തിനു തികച്ചും ഉചിതമായ ശീർഷകം തന്നെയാണ് മാനവികത യുടെ തീർത്ഥം എന്നത്.

Question 6.
പാവകൾക്ക് പേരക്കുട്ടി എന്ന പേര് നൽകാനുള്ള കാരണം എന്തായിരിക്കും?
Answer:
പ്രളയകാലത്ത് ചേറിൽ മുങ്ങിനശിച്ചതിനാൽ കത്തി ച്ചുകളയാൻ കൂട്ടിയിട്ടിരുന്ന തുണിത്തരങ്ങളിൽ നിന്നാണ് ചേക്കുട്ടിപ്പാവ നിർമ്മിച്ചത്. ചേറിൽ നിന്നും പിറന്ന ചേറിനെ അതിജീവിച്ച കുട്ടി എന്ന ല്ലാമുള്ള അർത്ഥത്തിലാണ് ചേക്കുട്ടി എന്ന പേര് നൽകിയത്.

Question 7.
ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്, ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പക്ഷി യാണ് ഫീനിക്സ്. ചിത സ്വയം തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷി ഉയിർത്തെഴുന്നേൽക്കുന്നു. ചാരത്തിൽ നിന്നും മരണത്തിൽ നിന്നും ഉയിർത്തെഴു ന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കേര ളവും ഈ ദുരന്തകാലത്തെ അതിജീവിയ്ക്കും എന്ന് ഈ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു.

Question 8.
കൊടിയ ദുരന്തങ്ങൾക്കിടയിലും മഹത്തായ എന്തെല്ലാം ജീവിതപാഠങ്ങളാണ് പ്രളയം നമുക്ക് പകർന്നു നൽകിയത്?
Answer:
സ്നേഹവും സാഹോദര്യവും ജാതിമതങ്ങൾക്ക തീതമായ മാനവികബോധവും ഐക്യവും എല്ലാം മനുഷ്യരിലും ഉണ്ട്. അതിന്റെ ബഹിർസ്ഫുരത്ത യാണ് പ്രളയകാലത്ത് നാം കണ്ടത്. എന്നാൽ പ്രള യകാലത്തോ, ദുരന്തങ്ങൾ വരുമ്പോഴോ മാത്രം ഉണ്ടാ കേണ്ടവയല്ല. മാനവികതയും ഐക്യബോധവും അത് ഒരു ജനതയുടെ പുരോഗതിക്ക് എന്നും അനുപേ ക്ഷണീയമാണ്. ജാതിമത രാഷ്ട്രീയ വേർതിരുവു കളില്ലാതെ പ്രളയകാലത്തെ മലായളികൾ ഒറ്റക്കെ ട്ടായി നേരിട്ടു. ഒറ്റപ്പെട്ടവരെ ത്യാഗങ്ങൾ സഹിച്ചും സഹായിക്കാൻ മുന്നിട്ടിറങ്ങി. സ്നേഹം കൊണ്ട് ഒന്നിച്ചവർ പരസ്പരം താങ്ങായിമാറി. എല്ലാം ഭിന്ന തകളും മറന്ന് മനഷ്യസ്നേഹത്തിന്റെ വലിയ പാഠം പ്രളയം പകർന്നു നൽകി. അതിർവരമ്പുകൾ മായ്ച്ചുകളയാതെ മാനവികതയുടെ പുതിയ ചരി ത്രമാണ് പ്രളയം എഴുതിച്ചേർത്തത്.

Question 9.
പ്രളയകാലവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖ രിക്കുക.
Answer:
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 1
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 2

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Class 8 Malayalam Kerala Padavali Notes Unit 4 മാനവികതയുടെ മഹാഗാഥകൾ

Question 1.
ചേക്കുട്ടിപ്പാവ, കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ കലാപരമായ ഒരു ആവിഷ്കാരമാണ്. ഈ ചിത്രം നിങ്ങളുടെ മനസ്സിലുണർത്തുന്ന ചിന്തകളെന്തെല്ലാം? കുറിക്കുക.
Answer:
പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പാരഗത കൈത്തറി യൂണിറ്റിലെ ചേറുപുരണ്ട് തുണിയിൽ നിന്ന് രൂപം കൊണ്ടവയാണ് ചേക്കുട്ടിപ്പാവകൾ.ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് ചേക്കുട്ടിയുടെ അർത്ഥം. ചെളിപുരണ്ട് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ് ചേക്കുട്ടിപ്പാവയുടെ ജനനം.

ഒരുപക്ഷേ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലെ ഏറ്റവും സർഗാത്മക മായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. പ്രളയാന്തര കേരളത്തിലൊ, അതിജീവനത്തിന്റെ പ്രതീക മായി ഇവ മാറി.

ദൃഢ നിശ്ചയവും സർഗാത്മകതയും ഉണ്ടെങ്കിൽ ഏതു പ്രതിബന്ധങ്ങളെയും മറികടക്കാനാവും എന്ന മഹത്തായ പാഠമാണ് ഈ പാവകൾ നമ്മെ പഠിപ്പിച്ചത്. ആവശ്യവസ്തു അല്ലാതിരുന്നിട്ടും തങ്ങളാലാ കുന്ന സഹായം ചെയ്യാനായി ആളുകൾ ഒന്നടങ്കം ഈ പാവകൾ വാങ്ങിയപ്പോൾ ഒത്തൊരുമയു ടെയും പരസ്പരസഹായത്തിന്റെയും മനോഹരമായ ഒരുദാഹണമായി ചേക്കുട്ടി മാറി. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവനത്തിന്റെ സൗന്ദര്യമാണെന്നും ചേക്കുട്ടി പാവകൾ വരും തലമുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 3

വേദം Vedam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf വേദം Vedam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Vedam Summary

വേദം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
വേദം Vedam Summary in Malayalam Class 8 1
മലയാളകവി, ഗാനരചയിതാവ്, ചലച്ചിത്ര സംവി ധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്… എന്നി ങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതി പ്പിച്ച ബഹുമുഖ പ്രതിഭയാണ് യൂസഫലി കേച്ചേ രി. ആധുനിക യുഗത്തിലെ മലയാള കവികളിൽ പ്രമുഖനായ യൂസഫലി കേച്ചേരി 1934 മെയ് 16-ന് തൃശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ജനി ച്ചു. 1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപം ക്തിയിലാണ്. യൂസഫലിയുടെ ആദ്യ കവിത “കൃതാർത്ഥൻ ഞാൻ’ ‘മൂടുപടം’ എന്ന ചിത്രത്തി ലാണ് അദ്ദേഹം ആദ്യമായി ഗാനങ്ങൾ രചിച്ചത്. തുടർന്ന് 200-ലധികം മലയാള സിനിമകൾക്ക് യൂസ ഫലി കേച്ചേരി ഗാനരചന നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ് സെക ട്ടറി, കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

പ്രധാനകൃതികൾ
സൈനബ, അഞ്ചു കന്യകകൾ, സൂര്യഗർഭം, ഓർമയ്ക്കു താലോലിക്കാൻ, നാദ്രബഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം, ആയിരം നാവുള്ള മൗനം, ഏറെ വിചിത്രമീ ജീവിതം.

കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗ തുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വയലാറിനും ഒ.എൻ.വിക്കും ശേഷം മികച്ച ഗാന രചനയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു സമ്മാനിച്ചത് യൂസഫലി കേച്ചേരിയാണ്. 2015 മാർച്ച് 21-ന് അന്തരിച്ചു.

വേദം Vedam Summary in Malayalam Class 8

പാഠസംഗ്രഹം

അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ച റിഞ്ഞ് പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മ യുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷ മായി ഭക്ഷണം കഴിക്കുകയും, ഒരുനേരം അതില്ലാ തായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരിച്ചറി വുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി; ഇവരെ കുറി ച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊന്നുമില്ല എന്ന കാര ണത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടുത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞി യിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തു കയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു.
വേദം Vedam Summary in Malayalam Class 8 2
അവനെ കണ്ട ഉമ്മ അരികിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു. ഈ കാണുന്ന പട്ടിണി പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിര ക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു
നിൽക്കാതെ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴി ച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു
മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറഞ്ഞിട്ടുമ്മ കഞ്ഞി വിളമ്പി കൊടുക്കാ നായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയ മുണ്ണാതെ അന്യന്റെ വിശപ്പകറ്റാനായി പ്രി ക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല. കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടു വോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യ വാനാണെന്നു അവൻ തിരിച്ചറിയുന്നു.

ആ തിരിച്ച റിവുകളിൽ നിന്നുണ്ടായ മനസ്താപത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങി യെത്തി വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ഈ കഞ്ഞി വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ; ഇതുകേട്ട ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ടവനെ മാറോടി ചേർത്തി വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധി ക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദ മറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്ന ത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശപ്പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാന മാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദർശനം. അന്യന്റെ വിശപ്പറി യാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന മനു ഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

വേദം Vedam Summary in Malayalam Class 8

അർത്ഥം
ചുമ്മാ – വെറുതേ
ഉപ്പേരി – തോരൻ
വട്ടത്തിലാണുതാനും – ‘ഇല്ല’ എന്ന അർത്ഥത്തിൽ പ്രയോഗം
ചോറ്റുപാത്രം – ചോറ് പൊതി പാത്രം
ചുവന്നുള്ളി – ചോന്നുള്ളി
വല്ലായ്മ – ദുഃഖം
തീൻ മേശ – ഊണുമേശ
പരിഭവം – പിണക്കം
പൊട്ടലും ചീറ്റലും – കലഹം
പിൻപുറം – പിന്നാമ്പുറം
വടക്കിനി – വീടിന്റെ വടക്കേ കെട്ട്
അയൽക്കാര് – അയൽവാസികൾ
നെടിയരി – മുഴുവനായ അരി
ഭരി – മുഴുവൻ
തന്ത – അച്ഛൻ
തള്ള – അമ്മ
അന്യോന്യം – പരസ്പരം
ആംഗലവാഴ്ച – ബ്രിട്ടീഷ് ഭരണം
യുദ്ധക്കെടുതി – യുദ്ധം മൂലമുള്ള നാശങ്ങൾ
കലമ്പുക – വഴക്കടിക്കുക
മറ്റും പലർ – മറ്റു ചിലർ
അമ്പാർന്ന – അൻപാർന്ന (ദയയാർന്ന)
നന്നേ – നല്ലതുപോലെ
ഇക്കണ്ട – ഈ കണ്ട
വിണ്ണുവാൻ – വഴക്കടിക്കാൻ
അയല – ഒരു മത്സ്യം
ഉൾത്തട്ട് – മനസ്സിന്റെ അടിത്തട്ട്
കാപട്യം – കപടത
യജ്ഞം – പ്രവൃത്തി
ഉള്ളം – മനസ്സ്
പഞ്ഞക്കെടുതി – പട്ടിണിയുടെ ക്ഷാമക്കെടുതി
വലയുക – അലയുക
ഉളളലിയുക – കരളലിയുക
പൈക്കുക – പശിക്കുക, വിശക്കുക
പള്ള – വയറ്
വാടുക – ക്ഷീണിക്കുക
പാവം – ദരിദ്രരായവർ
പടച്ചവൻ – ദൈവം

പര്യായം
മുഖം – ആനന്ദം, വദനം, ആസ്യം
ചോറ് – ചോറ്റ്, അന്നം
തന്ത – അച്ഛൻ, പിതാവ്
തള്ള – അമ്മ, മാതാവ്

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Practicing with Class 8 Malayalam Kerala Padavali Notes Pdf and വേദം Vedam Notes Questions and Answers improves language skills.

വേദം Question Answer Notes Std 8 Malayalam Kerala Padavali Chapter 9

Class 8 Malayalam Kerala Padavali Unit 3 Chapter 9 Notes Question Answer Vedam

Class 8 Malayalam Vedam Notes Questions and Answers

Question 1.
‘അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും അന്നമൊരു സ്വപ്നമായിരുന്നു.’
ഏതു കാലത്തെക്കുറിച്ചാണ് ഇവിടെ പരാമർശി ക്കുന്നത്?
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന ഒരു കാലഘട്ടമായി രുന്നു അത്. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവുമാ യിരുന്നു. ഇതിനു പുറമെ രണ്ടാം ലോക മഹായു ദ്ധത്തിന്റെ കെടുതികളും ജനങ്ങളെ കൂടുതൽ കഷ്ടതയിലാഴ്ത്തി. ഒരു നേരത്തെ ഭക്ഷണം പോലും ജനങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന ആ കാലത്തെക്കുറിച്ചാണ് കവി ഇവിടെ പരാമർശിക്കു ന്നത്.

Question 2.
‘ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ-
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പെയ്ക്കുന്ന പള്ളയ്ക്കിടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ’
-ഉമ്മയുടെ എന്തു മനോഭാവമാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
ചുറ്റുമുള്ളവരുടെ വേദനകൾ സ്വന്തം വേദന യായിക്കാണുന്ന ഉമ്മയുടെ മനോഭാവമാണ് ഇവിടെ തെളിയുന്നത്. ഒരുപാട് അറിവുകൾ. നമുക്ക് പകർന്നു നൽകുന്നതാണ് വേദങ്ങൾ, ഉമ്മയുടെ വേദം വിശപ്പാണ്. വിശപ്പെന്ന വേദത്തെ അറി ഞ്ഞാൽ മറ്റെല്ലാം നമുക്ക് അറിയാൻ കഴിയുമെന്ന് ഉമ്മ പറയുന്നു. വിശക്കുന്നന് ആഹാരം നൽകുന്ന തിലും വലിയ പുണ്യം വേറെയില്ല എന്ന് വിശ്വസി ച്ചിരുന്ന ഉമ്മ, വിശക്കുന്ന വയറിനായി അന്നം തേടി അലയുന്നവരിൽ നമുക്ക് പടച്ചവനെ കാണാൻ കഴിയും എന്ന് മകനോട് പറയുന്നു. ചുറ്റുമുള്ളവ രുടെ കഷ്ടപ്പാടുകളും, വേദനകളും കാണുന്ന വർക്കു മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ എന്ന മഹത്തായ പാഠമാണ് അവർ പഠിപ്പിക്കുന്ന ത്. ഏതു മഹത്ഗ്രന്ഥത്തിൽ നിന്നുള്ള അറിവിനേ ക്കാളും വലുതാണ് ആ പാഠം.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 3.
‘ഉള്ളലിഞ്ഞൊതിനൻ; എൻ ചോറുമാ കഞ്ഞി-
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ.’
ഈ നിലപാടിലെത്താൻ കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യമെന്താണ്? കണ്ടെത്തിയെഴുതുക.
Answer:
വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേ രിയും കറിയും മീനുമൊന്നുമില്ല എന്ന കാരണ ത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു അവൻ, ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടിത്തത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നൽകുന്നു. ആ കഞ്ഞിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉള്ളൂ. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു. ഇതെല്ലാം കണ്ട അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തു രുകി പോയി.

സ്വയമുണ്ണാതെ അന്യന്റെ വിശപ്പക റ്റാനായി പ്രയത്നിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് പറ്റില്ലാകഞ്ഞിക്കുവേണ്ടി ഇരക്കു മ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതു ങ്ങിയെത്തി. വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. ‘എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ടു വിള മ്പിക്കൊള്ളൂ.’

Question 4.
‘ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം-
ഒരു പുഞ്ചിരി മറ്റു-
ള്ളവർക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമ്മല പൗർണമി
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം -അക്കിത്തം)
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ കവി തയിലും ആവിഷ്കരിക്കുന്നതു മാനുഷിക മൂല്യ ങ്ങളുടെ മഹത്ത്വമാണ്. ഇക്കാലത്ത് ഇത്തരം മൂല്യ ങ്ങൾക്ക് ഇടിവു സംഭവിച്ചിട്ടുണ്ടോ? ചർച്ച ചെയ്യു ക. നിരീക്ഷണങ്ങൾ എഴുതുക.
Answer:
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ ഇരു പതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലും മാനുഷിക മൂല്യങ്ങളുടെ മഹത്വം തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി നാം ചൊരിയു മ്പോൾ ആത്മാവിൽ നിന്ന് ആയിരം സൂര്യന്മാർ ഉദിച്ചുയരും. മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരി ക്കുമ്പോൾ ഹൃദയത്തിൽ നിത്യവും നിർമ്മലവുമായ പൗർണ്ണമി പരക്കുമെന്നാണ് അക്കിത്തം പറയുന്നത്. വേദം എന്ന കവിതയിലെ മാതാവിന്റെ വേദം വിശ പ്പാണ്. മഹദ്ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസിലാക്കാ നുള്ള മനസ്സ് എന്നാണ് ഉമ്മയുടെ ജീവിത ദർശനം. ഈ അത്യാധുനിക കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് നാം എത്രത്തോളം വിലകൊടു ക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ആഡംബരവും ധൂർത്തും ശീലമാക്കിയവരും ദുരന്തങ്ങളിൽ സഹായം നല്കാൻ തയ്യാറാകാതെ ഫോട്ടോ എടു ക്കാനും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പി ക്കാനും തിടുക്കം കൂട്ടുന്നവരുമായ ഒരു വിഭാഗം നമുക്കിടയിൽ ഉണ്ട്.

തന്റെ ചുറ്റുമുള്ളവരുടെ ദുരി തങ്ങൾ കാണാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഇത്തരക്കാരിൽ നിന്നെല്ലാം വിഭിന്ന മായി സഹപാഠികൾക്ക് വീട് വച്ചു നൽകുന്ന സുഹൃത്തുക്കൾ, അപകടങ്ങളിൽ പരിക്ക് പറ്റുന്ന അപരിചിതരെ മുൻപിൽ നോക്കാതെ സഹായിക്കു ന്നവർ, പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവർ എന്നിങ്ങനെ മാനവിക മൂല്യങ്ങൾ ചോർന്നുപോകാതെ ജീവിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. ഇവരിലാണ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷ.

Question 5.
മാനവികത പ്രമേയമായി വരുന്ന കവിതകൾ കണ്ടെത്തി കവിയരങ്ങ് സംഘടിപ്പിക്കുക, കവിത പതിപ്പ് തയ്യാറാക്കുക.
Answer:
മലയാപ്പുലയനാ മാടത്തിന്റെ മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു
മനതാരിലാശകൾ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു
അരുമാക്കിടാങ്ങളിലൊന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
(വാഴക്കുല ചങ്ങമ്പുഴ കൃഷ്ണപിള്ള)

മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
(കുറത്തി – കടമ്മനിട്ട)

കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച് മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു….
ഇല്ല, ഭയം, വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
യധരങ്ങൾ മൊഴിഞ്ഞിടുന്നു.
(കൊല്ലേണ്ടതെങ്ങനെ സുഗതകുമാരി)

അമ്മ രണ്ടപ്പം കൊടുത്തുകെയി-
ലമ്മിണിക്കുട്ടനു തിൻമാൻ,
ചെങ്കതിരോൻ മറയാറായ് വാനിൽ
കുങ്കുമപ്പൊട്ടഴിയാറായ്
ഒന്നവൻ തിന്നു, കളിക്കാൻ -വേറി
ട്ടൊന്നുമായ്ച്ചെന്നു നിരത്തിൽ
കേറിത്തുളച്ചുടൻ പാഞ്ഞു -കാതിൽ
കൂരമ്പുപോലൊരു ശബ്ദം
(രണ്ടപ്പം-ഉള്ളൂർ)

Question 6.
‘ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ ഞാൻ ചുമ്മാ മുഖം കറുപ്പിച്ചിരുന്നു.’
മുഖം കറുപ്പിക്കുക എന്ന പ്രയോഗത്തിന്റെ സവി ശേഷത എന്ത്?
Answer:
‘മുഖം കറുപ്പിക്കുക’ എന്നത് കുട്ടിയുടെ പ്രതിഷേ ധത്തെ സൂചിപ്പിക്കുന്നു.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 7.
‘ഉപ്പേരിയില്ല, കറിയില്ല, മീനില്ല,
പപ്പടം ‘വട്ടത്തിലാണ് താനും.’
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം കറികൾ ഒന്നു മില്ല എന്ന് സൂചിപ്പിക്കുന്നു.

Question 8.
‘ചോറ്റുപാത്രത്തിൽ പൊട്ടുപോലുണ്ടൊരു ചോന്നുള്ളിച്ച മന്ത്രി അത്രമാത്രം’
‘പൊട്ട് ‘ എന്ന പ്രയോഗത്തിന്റെ സവിശേഷത എന്ത്?
Answer:
ഉപ്പേരിയോ മീനോ കറിയോ ഇല്ല. ആകെയുള്ള ചോന്നുള്ളിച്ചമ്മന്തിയാകട്ടെ പൊട്ടുപോലെ തീരെ കുറഞ്ഞ അളവിൽ മാത്രം ‘പൊട്ട്’ എന്ന പ്രയോഗം ചമ്മന്തിയുടെ കുറഞ്ഞ അളവിനെ കുറി ക്കുന്നു.

Question 9.
‘പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ’
പൊട്ടലും ചീറ്റലും എന്നതുകൊണ്ട് കവി ഉദ്ദേശി ക്കുന്നത് എന്ത്?
Answer:
കുട്ടിയുടെ വാശിയും ദേഷ്യവും കരച്ചിലും സൂചി പ്പിക്കുന്നു.

Question 10.
‘പിക്കഞ്ഞി’ എന്ന പ്രയോഗം നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
പക്ഷി പട്ടിണിയെയും കഞ്ഞി ദാരിദ്ര്യത്തെയും കുറിക്കുന്നു. ദരിദ്രരായ അയൽക്കാരുടെ പട്ടി ണിയും വിശപ്പും മാറ്റുന്നതിനാലാണ് പി ക്കഞ്ഞി എന്ന് പ്രയോഗിച്ചിരിക്കുന്നത്. വറ്റുകൾ കുറഞ്ഞതിനാൽ കഞ്ഞിയും പഷ്ണിയിലാണ്.

Question 11.
ദാരിദ്ര്യത്തിന്റെ തീവ്രത കവിതയിൽ ആവിഷ്കരി ക്കുന്നത് എങ്ങനെ?
Answer:
വിശപ്പിന്റെ ആധിക്യത്താൽ കിട്ടിയ ആഹാരം പങ്കു വെക്കുവാൻ മക്കളോ അച്ഛനമ്മമാരോ തയാറാകു ന്നില്ല. ആഹാരത്തിനായി പരസ്പരം കലഹിക്കുന്ന മക്കളുടെയും അച്ഛനമ്മമാരുടെയും ചിത്രം ദാരി ദ്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കൂനിയിരുന്ന് കഞ്ഞി വിളമ്പുന്ന അമ്മയുടെയും കഞ്ഞിക്കായി തിരക്കുകൂട്ടുന്ന ആൾക്കാരുടെ ചിത്രം ഒരു ചിത ത്തിലെന്നപോലെ വായനക്കാരുടെ മനസ്സിൽ തെളി യുന്നു.

Question 12.
‘എന്നുൾത്തട്ടിൽ കാപട്യം വെന്തെരിഞ്ഞു’
-ഉൾത്തട്ട്, ‘കാപട്യം’, ‘വെന്തെരിയുക’ എന്നീ പദ ങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?
Answer:
ഉൾത്തട്ട് കുട്ടിയുടെ മനസ്സിനെയും കാപട്യം വിശ പ്പില്ലാഞ്ഞിട്ടും ഭക്ഷണത്തിനായി കലമ്പൽ കൂട്ടിയ കുട്ടിയുടെ പ്രവൃത്തിയെയും വെന്തെരിയൽ കുട്ടി യുടെ പശ്ചാത്താപത്തെയും കുറിക്കുന്നു.

Question 13.
‘ഉണ്ണാവ്രതവുമായ ന്യരെയുട്ടുന്നൊ-
രെന്നുമ്മതൻ യജ്ഞം കണ്ടുനിൽക്കെ’
യജ്ഞം എന്ന പദത്തിന്റെ പ്രാധാന്യം വ്യക്തമാ ക്കുക.
Answer:
ദൈവ പ്രീതിക്കായി നടത്തുന്ന ഹോമമാണ് യജ്ഞം. ഐശ്വര്യവും നേട്ടവും ഉണ്ടാകാനാണ് യജ്ഞമനുഷ്ഠിക്കുന്നത്. ഉമ്മയുടെ യജ്ഞം ദൈവ പ്രതിയ്ക്കല്ല. പട്ടിണിക്കാരായ മനുഷ്യരെയാണ് അമ്മ സേവിക്കുന്നത്. സൽപ്രവൃത്തികളാണ് യഥാർത്ഥ ഈശ്വരപൂജ എന്ന സൂചന നൽകാൻ യജ്ഞം എന്ന പ്രയോഗത്തിന് സാധിക്കുന്നു.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 14.
‘നീറുമെന്നും കുറുകി’
‘കുറുകി’ എന്ന പദത്തിന്റെ സവിശേഷത വ്യക്ത മാക്കുക.
Answer:
കുട്ടിയുടെ മനസ്സിന്റെ പശ്ചാത്താപത്താലുള്ള വിങ്ങൽ വ്യക്തമാക്കുന്നതാണ് ഈ പ്രയോഗം.

Question 15.
അമ്മയുടെ പ്രവൃത്തി കുട്ടിയിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്?
Answer:
കൊടിയ പട്ടിണിയിൽ വലയുന്നവരെക്കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടാകുന്നു. തന്റെ ആഹാരം മറ്റു ള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് കുട്ടി തിരി ച്ചറിയുന്നു. സ്വന്തം പ്രവൃത്തികൾ കൊണ്ട് തിരു ത്താമെന്നും കുട്ടി മനസ്സിലാക്കുന്നു. അന്യർക്ക് ഭക്ഷണം നൽകുന്നതിൽ ആനന്ദം കണ്ടെത്തുന്ന അമ്മയുടെ പ്രവൃത്തിയിൽ കുട്ടി അഭിമാനം കൊള്ളുന്നു.

Question 16.
‘പൊട്ടിക്കരഞ്ഞ
മാറോടു ചേർന്നെ’
ഈ വാക്യത്തിൽ വ്യക്തമാകുന്ന അമ്മയുടെ മാന സികാവസ്ഥ എന്ത്?
Answer:
മകനുണ്ടായ മാറ്റം അമ്മയെ സന്തോഷിപ്പിക്കുന്നു. തെറ്റുകൾ സ്വയം തിരുത്താനുള്ള മകന്റെ മനസ്സലി വിൽ അമ്മ അഭിമാനം കൊള്ളുന്നു.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Bhoomiyude Swapnam Summary

ഭൂമിയുടെ സ്വപ്നം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8 1
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശ സ്തനാണ് ജോർജ് ഓണക്കൂർ. 1941 നവംബർ 16ന് എറ ണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോ ഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറ ക്ടർ ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഗംഗയാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ഉൾ കടലിന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചിതാ ക്കളുടെ മുൻപന്തിയിൽ എത്തി. ഇന്ദിരാഗാന്ധിയെക്കു റിച്ചുള്ള നോവലാണ് പർവ്വതങ്ങളിലെ കാറ്റ്. കൽത്താ മര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർ ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണി വേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം.പി. പോളി ന്റെയും സി.ജെ. തോമസിന്റെയും ജീവിത ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴു തിയതാണ്. “ഹൃദയത്തിൽ ഒരു വാൾ’ എന്ന നോവൽ ഉൾക്കടൽ, അകലെ ആകാശം, കാമന എന്നീ നോവ ലുകൾ ചലച്ചിത്രങ്ങളായി.

പുരസ്കാരങ്ങൾ
ജവഹർലാൽ നെഹ്റു അവാർഡ്, കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, സഹോദ രൻ അയ്യപ്പൻ പുരസ്കാരം, കെ.സി.ബി.സി. അവാർഡ്, കേശദേവ് സാഹിത്യ അവാർഡ് തുട ങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

പാഠസംഗ്രഹം

ഡോ. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരി യിലെ ദേവദാരു എന്ന നോവലിലെ ആദ്യ അധ്യാ യമാണ് ഈ പാഠഭാഗം. ജനിച്ച നാടിനു വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. നോവലിലെ കേന്ദ്രകഥാ പാത്രം ഉണ്ണി (ഹർഷവർധനൻ) ആണ് ഉണ്ണിയ്ക്ക് വരുന്ന സൈറയുടെ സന്ദേശത്തെ കുറിച്ചു പറ ഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉണ്ണി യാദൃശ്ചികമായാണ് സൈറയെ കണ്ടുമുട്ടുന്നത്. ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ എപ്പോഴും ആക സ്മികതയുടെ അംശം നിറഞ്ഞിരുന്നു. ഉണ്ണിയുടെ കാലം ആയപ്പോഴേക്കും ഇല്ലത്തെ പ്രതാപം നശി ച്ചിരുന്നു. വൈധവ്യത്തിന്റെ ഇരുണ്ട വഴികളിൽ സ്വയം കരുത്താർജ്ജിച്ച അമ്മ പണ്ടു പഠിച്ച നൃത്ത ചുവടുകൾ വീണ്ടെടുത്തു. അപരാജിതനായ അമ്മ യായിരുന്നു ഉണ്ണിയുടെ ശക്തി. വിധിയെ സാധാ രണ മട്ടിൽ നേരിട്ട അമ്മയെ എല്ലാവരും ബഹുമാ നയോടെ നോക്കി കണ്ടു. ഉണ്ണിയുടെ വളർച്ച കണ്ടു അമ്മ നിർവൃതി കൊണ്ടു.

അമ്മയുടെ സ്നേഹത്തിന് തിരികെ കൊടുത്തത് പഠനത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവുമാണ്. ഭൂനി യമം വന്നതോടെ ഇല്ലത്തെ പാടശേഖരങ്ങൾ കർഷകർക്ക് സ്വന്തമായി. ഉണ്ണിയും അമ്മയും ഒരു പരിഭവവുമില്ലാതെ ആണ് ഭൂമി വിട്ടുനൽകിയത്. ഗ്രാമത്തിലെ സർക്കാർ പളളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃത പഠനവും ലഭിച്ചു. അതിന്റെ ശക്തിയിൽ വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി പറന്നു യർന്നു. അമ്മയുടെ വൈധവ്യത്തിൽ അവഗണിച്ച വർ, അനാഥ ശിശുവിനെപോലെ ഒഴിവാക്കിയവർ എല്ലാം ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി.

അപ രാജിതനായ അമ്മയുടെ മകന് നക്ഷത്രപഥങ്ങളാണ് സ്വപ്നം. ഉണ്ണി സമർത്ഥനായി പഠിച്ചു. മകൻ ഇന്ത്യ യിലെ മികച്ച കേന്ദ്രത്തിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആഗ്രഹം സഫലമായി. മുംബൈ ഐ.ഐ.ടി. യിൽ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിക്കുന്നു. നാട്ടിൽ ചെറിയ ജോലിയുമായി ഒതുങ്ങുക. അമ്മയുടെ അരി കിൽ തന്നെ എപ്പോഴും ഉണ്ടാവുക എന്ന ചിന്ത അമ്മ വേരോടെ പിഴുതെറിഞ്ഞു. രാഷ്ട്രത്തിനു വേണ്ടി എന്തു നല്കാനാവുമെന്ന് ചിന്തിക്കാൻ അമ്മ ഉണ്ണിയെ പ്രേരിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോഴും അമ്മ ഒപ്പമുണ്ടെന്ന് ഉണ്ണി വിശ്വസിച്ചു. കാവിലെ ചോറ്റാനിക്കര അമ്മയു ടെയും കുരിശുപളളിയിലെ വ്യാകുലമാതാവി ന്റെയും മുന്നിൽ പ്രാർത്ഥിച്ചു ഉണ്ണി ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചു.

മാതൃത്വത്തിന്റെ മഹാശക്തി ഉണ്ണിയെ സംരക്ഷിച്ചു. മഹാനഗരത്തിന്റെ തിരക്കുകളിൽ പെടാതെ ഏകാ ഗ്രമായി പഠിച്ചു ബിരുദവും ബിരുദാനന്തര ബിരു ദവും നേടി. ഗവേഷണപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. അന്തരീക്ഷത്തിലെ നക്ഷത്രമായി പ്രഭ ചൊരിയാൻ അമ്മയുടെ പ്രാർത്ഥനയും അനുഗ്ര ഹവും കരുത്തായി. ഇന്ത്യ എന്താണെന്ന് അറിയ ണമെന്നും അറിവുകൾക്കപ്പുറത്ത് യഥാർത്ഥ ജ്ഞാനം സ്വന്തമാക്കണമെന്നും അമ്മ ഉണ്ണിയെ ഉപ ദേശിച്ചു. അമ്മയുടെ വാക്കുകൾ ഉണ്ണിയ്ക്ക് ഭൂമി യുടെ ശബ്ദമാണ്. ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധീഷണാശാലിയുമായ ഒരു ശാസ്ത്രജ്ഞനുമായി രൂപപ്പെടുത്തിയത്. ഈ അമ്മ യുടെ ജീവിതവും ദർശനവുമാണ്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

അശാന്തം
മെയിൻ ബോക്സ് – കമ്പ്യൂട്ടിറിന്റെ ഈ മെയിൽ ബോക്സ്
ജന്മസ്ഥലം – ജന്മസ്ഥലം
മിശ്രാന്ത ഭൂമിക – ശാന്തമായ ഭൂമി
അശാന്തം – ശാന്തമല്ലാത്ത
സഞ്ചാരപഥം – സഞ്ചാരമാർഗ്ഗം
നീർക്കുഴി – ജലത്തിന്റെ കുഴി
കാക്കാതെ – കാത്ത് നില്ക്കാതെ
അപശകുനം – ദുഃശകുനം
സായന്തനം – സന്ധ്യാനേരം
തിരുപ്പിടിച്ച് – തിരുകിപ്പിടിച്ച്
പുഷ്പമാല്യം – പുഷ്പമാല
നിർവൃതി – ആനന്ദം
അനാഥത്വം – നാഥനില്ലാത്ത അവസ്ഥ
ചകോരം – ഉപ്പൻ
കൊറ്റികൾ – കൊക്കുകൾ
ശിക്ഷണം നൽകുക – പഠിപ്പിക്കുക
പിന്തള്ളി – പിൻതള്ളി
വൈധവ്യം – വിധവയുടെ അവസ്ഥ
മറ്റാരിലുമുപരി – മറ്റ് ആരേക്കാളും ഉപരി എയ്റോസ്പേസ്
എഞ്ചിനീയറിംഗ് – ബഹിരാകാശ പേടക നിർമ്മാണം
അമ്പരപ്പ് – ഭയം
കാമ്പസ് – കോളേജ് അങ്കണം
സ്വാർത്ഥത – തനിക്ക് വേണം എന്ന ആഗ്രഹം
നിശ്ശൂന്യം – നിശേഷം ശൂന്യം
വ്യാകുലമാതാവ് – ക്യസ്തുവിന്റെ ശരീരം മടിയിൽ കിടത്തി വിലപിക്കുന്ന അമ്മ

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Practicing with Class 8 Malayalam Kerala Padavali Notes Pdf and ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Notes Questions and Answers improves language skills.

ഭൂമിയുടെ സ്വപ്നം Question Answer Notes Std 8 Malayalam Kerala Padavali Chapter 8

Class 8 Malayalam Kerala Padavali Unit 3 Chapter 8 Notes Question Answer Bhoomiyude Swapnam

Class 8 Malayalam Bhoomiyude Swapnam Notes Questions and Answers

Question 1.
കുരുവിക്ക് കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാ മതി; ഉണങ്ങിയ ഇലകളും ചുളളിക്കമ്പുകളും മതി ഈ വാക്യത്തിൽ തെളിയുന്ന മനോഭാവ മെന്ത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ചെറിയ ഒരു പക്ഷിയാണ് കുരുവി. പാട്ടുപാടി പറന്നു നടക്കുന്ന കുരുവിയ്ക്ക് മുട്ടയിടാൻ ഒരു ചെറിയ കൂട് മതി. വൻമരത്തിന്റെ ചെറിയ ശാഖക ളിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടു കൂട്ടി മുട്ടയിടുന്ന കുരുവി സംതൃ പയാണ്. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും നിർവ്യ തിയും കാണുന്ന ഒരു കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. ഭൂനിയമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷിഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്തമിച്ചു. എന്നാൽ കർഷകരുടെ അവകാശ ങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. ഉള്ളതുകൊണ്ട് അവർ തൃപ്തരായിരുന്നു ഒരു കുരുവിയെപ്പോലെ.

Question 2.
ആ സ്നേഹത്തിനു തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്. കഥാനായകന്റെ ഈ വിലയിരുത്തൽ എന്തൊക്കെ പാഠങ്ങളാണ് നമുക്കു നൽകുന്നത് ?
Answer:
ജനിച്ച നാടിനുവേണ്ടി മകനെ സമർപ്പിക്കുന്ന ഒര മ്മയുടെ ചിത്രമാണ് ഈ നോവലിൽ തെളിയുന്നത്. പിതാവിന്റെ മരണത്തോടെ കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ടു പോയെങ്കിലും ആരുടേയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ച അമ്മ മകന്റെ ജീവിതദർശനത്തിന് അടിത്തറ പാകി. മകന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഉന്നതമായ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അമ്മ അവന് പ്രചോ ദനമായി. അമ്മയുടെ കൈത്തണ്ടയിലെ ഓട്ടുവള യിൽ തിരുപിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായന്തനത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ഉണ്ണി അമ്മയുടെ വിശ്വാസം കാത്തു. ആ സ്നേഹത്തിന് തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്.

അമ്മ മകനെ രാജ്യത്തെ സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ച പാട് നമുക്കും ഒരു പ്രചോദനമാണ്. പ്രതിസന്ധി കൾ ഉണ്ടാകുമ്പോഴും മക്കൾ പഠിച്ചുയരങ്ങളിൽ എത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കു ന്നത്. അവരുടെ സ്വപ്നങ്ങൾ സഫലമാക്കുക എന്നതാണ് മക്കളുടെ ധർമ്മം. ഈ പാഠങ്ങൾ തന്നെ യാണ് കഥാകാരനും പകർന്നു നല്കുന്നത്.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 3.
ഭൂമിയെയും അമ്മയെയും ബന്ധപ്പെടുത്തി നോവ ലിസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ചിന്തകളെന്തെല്ലാം?
Answer:
മാതൃത്വത്തിന്റെ മഹാശക്തിയാണ് ഭൂമി. അപരാ ജിതരായ ഭൂമി സ്വയം കരുത്താർജ്ജിക്കുന്നവളാ ണ്. ഉണ്ണിയുടെ അമ്മയും ഭൂമിയെ പോലെ ശക്തിയും സർവംസഹയുമാണ്. വൈധവ്യത്തിലും തളരാതെ അവർ സ്വയം കരുത്താർജ്ജിക്കുന്നു, പ്രതിസന്ധികളോടു പോരാടുന്നു. തന്റെ രാജ്യ
ത്തോടുള്ള പ്രതിബദ്ധത അവർ മറക്കുന്നില്ല. വളർത്തിവലുതാക്കിയ മകനെ അവർ രാജ്യത്തി നായാണ് സമർപ്പിക്കുന്നത്. സർവം സഹയായ ഭൂമി എല്ലാ ചരാചരങ്ങളെയും പരസ്പരം ബന്ധിപ്പിക്കു ന്നു. ജീവിതബന്ധത്തിന്റെ പൊട്ടാത്ത ചരടായി നില കൊള്ളുന്നു. ഇതു പോലെ തന്റെ മകനെ നാടി നോടും വീടിനോടും അടുപ്പിക്കുന്ന ശക്തിയായി അമ്മ മാറുന്നു. അമ്മയുടെയും ഭൂമിയുടെയും സ്നേഹവും സഹാനുഭൂതിയും അളവി ല്ലാത്തതാണ് അമ്മയും ഭൂമിയും എത്രത്തോളം സാദൃശ്യപ്പെട്ടിരിക്കുന്നു എന്ന് നോവലിസ്റ്റിന്റെ ഈ ചിന്തകളിൽ നിന്ന് മനസിലാക്കാം.

Question 4.
സ്വന്തം വേരുകളെക്കുറിച്ചുള്ള നേരായ അറിവു കളാണ് കഥാനായകന്റെ ശക്തി. പാഠഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രസ്താവന വിലയിരുത്തി എഴുതുക?
Answer:
ഒരു ചെടിയുടെ വളർച്ചയിലും നിലനിൽപ്പിലും വേരുകൾ നിർവഹിക്കുന്ന ധർമ്മമാണ് കഥാനായ കന്റെ വളർച്ചയിൽ നാടും വീടുമാകുന്ന വേരുകൾ നിർവഹിക്കുന്നത്. തകർന്ന കുടുംബാന്തരീക്ഷ ത്തിലും ആത്മധൈര്യം കൈവിടാതെ അപരാജി തയെപ്പോലെ ഉണ്ണിയെ ചേർത്തുപിടിച്ചവളാണ് അമ്മ. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തിയാണ് ഉണ്ണി ഉയരങ്ങൾ കീഴട ക്കിയത്. ആ വേരുകൾ അവന്റെ വളർച്ചയിൽ തു ണയായി നിന്നു. ഗ്രാമം വിട്ടുപോകുമ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റുന്നില്ല. അമ്മയും, ‘നാടും, സംസ്കാരവും, പാരമ്പര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി അവൻ പറന്നുയർന്നത്.

Question 5.
പാഠഭാഗത്തു തെളിയുന്ന കേരളീയ ഗ്രാമചിത്രം സ്വന്തം വാക്യങ്ങളിൽ ആവിഷ്കരിക്കുക.
Answer:
ഉണ്ണിയുടെ ഓർമ്മകളിലുള്ള ഗ്രാമം അതിമനോഹ രമായിരുന്നു. ആ ഗ്രാമത്തിലെ മരങ്ങൾക്കിടയി ലുടെ ഒരു നാടോടിപ്പാട്ടു പോലെ കുളിർകാറ്റു വീശാറുണ്ട്. കൊച്ചു അരുവികളിലെ തെളിർവെള്ളം ഒഴുകി പുഴയിൽ ചേർന്നു. ആ ഗ്രാമ വീഥികളിൽ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. ഇല്ലത്തെ ഉമ്മറപ്പടിയിലിരുന്നാൽ വിശാലമായ വയലുകൾ കാണാമായിരുന്നു. കന്നികൊയ്ത്ത് കഴിയുമ്പോൾ ഉഴുതുമറിച്ച മണ്ണിന്റെ സൗന്ദര്യം, തുലാമഴ, കഴിയുമ്പോൾ വിത്തുകൾ പച്ചപട്ടണിഞ്ഞ ഭംഗി, പുലർക്കാലത്തു മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ സൗന്ദര്യം, കുംഭമാസത്തിലെ കൊയ്ത്തിനായി കാത്തുകിടക്കുന്ന നെൽക്കതിരു കളുടെ തലയാട്ടൽ എല്ലാം ഉണ്ണി ആസ്വദിച്ചു. ആ വയൽ വരമ്പിൽ കൊറ്റികൾ തപസ്സു ചെയ്തിരു ന്നു. ഈ കാഴ്ചകളെല്ലാം കാണാൻ മരക്കൊമ്പി ലിരിക്കുന്ന ഒറ്റക്കണ്ണൻ ചകോരവും ഉണ്ണിക്ക് കൂട്ടായ് ഉണ്ടായിരുന്നു.

Question 6.
‘കോതിയിട്ട നീളൻ മുടി, നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട്, കൈത്തണ്ടയിലെ ഓട്ടു വള ഹർഷൻ സ്വന്തം അമ്മയെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ് വൈധവ്യത്താൽ ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉത്തമമാതൃകയാണ് ഭൂമിയുടെ സ്വപ്നം എന്ന നോവൽ ഭാഗത്തെ അമ്മ വിശദ മാക്കുക?
Answer:
ഹർഷവർധനന്റെ ജീവിതദർശനത്തിന് അടിത്തറ പാകിയത് അമ്മയാണ്-ഭർത്താവിന്റെ വേർപാടിൽ തളരാതെ ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയായ ഒരു ശാസ്ത്രജ്ഞനു മായി രൂപപ്പെടുത്തിയത് ഈ അമ്മയുടെ ജീവിതവും ദർശനവുമാണ്. കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ട അമ്മ ആരുടെയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ചു. കൗമാരത്തിൽ കൗതുകത്തിനായി പഠിച്ച നൃത്തവും സംഗീതവും അമ്മ ജീവിതമാർഗത്തിനായി തിരഞ്ഞെടുത്ത് തള രാത്ത മനസ്സോടെ വിധിയെ വെല്ലുവിളിച്ചു.

ഉണ്ണിക്ക് അമ്മ വാത്സല്യത്തിന്റെ അദൃശ്യശക്തി യായിരുന്നു. ഉണ്ണി ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രത്തിൽ പഠിച്ചു വരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഉണ്ണി അരികിൽ വേണമെന്ന സ്വാർത്ഥത അമ്മയ്ക്കുണ്ടായിരുന്നില്ല. രാജ്യമാതാ വിന്റെ അഭിമാനമായി മകന്റെ വ്യക്തിത്വം വികസി ക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. തന്നിൽ പിറന്ന മകൻ തന്റേതു മാത്രമല്ലെന്ന തിരിച്ചറിവ് ആ അമ്മയെ ദേവിയാക്കുന്നു. ചോറ്റാനിക്കരാദേവി യെയും, വ്യാകുലമാതാവിനെയും, ഭൂമി മാതാവി നെയും സ്വന്തം രാജ്യത്തെയും അമ്മേ മഹാമായെ എന്നു വിളിക്കാൻ ഉണ്ണിയ്ക്ക് പ്രേരണ നൽകിയ ശക്തിയും അമ്മ തന്നെയാണ്. വൈധവ്യത്തിന്റെ വെള്ളവസ്ത്രമണിഞ്ഞ് സ്വയം ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉണ്ണിയുടെ അപരാജിതയായ അമ്മ ഒരു മാതൃക തന്നെയാണ്. അമ്മയുടെ സ്നേഹം മാത്രമല്ല വ്യക്തിത്വവും ഒരു മകന്റെ പുരുഷ പ്രകൃ തിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ നോവൽഭാഗത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാം.

Question 7.
കഥാപാത്ര നിരൂപണം -ഉണ്ണി
Answer:
പ്രണയ താഴ്വരയിലെ ദേവതാരു എന്ന നോവ ലിലെ കേന്ദ്രകഥാപാത്രമാണ് ഉണ്ണി എന്ന ഹർഷ വർധനൻ, അച്ഛനില്ലാതെ അമ്മയുടെ തണലിലാണ് അവൻ വളർന്നത്. അമ്മയായിരുന്നു അവനു എല്ലാം, സ്നേഹവും, പ്രചോദനവും ശക്തിയുമെ ല്ലാം. വൈധവ്യത്തെ ഉൾക്കരുത്തു കൊണ്ടു നേരിട്ട അമ്മ അവനെന്നും ഒരു അത്ഭുതമായിരുന്നു. ഭൂനി യമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷി ഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്മിച്ചു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്ത ത്. അമ്മയുടെ കൈണ്ടയിലെ ഓട്ടുവളയിൽ തിരു പിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായ ത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ആ സ്നേഹത്തിന് അവൻ തിരികെ കൊടുത്തത് പഠന ത്തിലെ മികച്ചും വിനയാന്വിതമായ പെരുമാറ്റവുമാ ണ്. കാവിലെ ചോറ്റാനിക്കര അമ്മയും കുരിശുപ ള്ളിയിലെ വ്യാകുലമാതാവും അവനു അമ്മമാർ തന്നെയായിരുന്നു.

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃക പഠനവും ലഭിച്ചു. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംത പ്തിയും നിർവ്യതിയും കാണുന്ന കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. എന്നാൽ അമ്മയുടെ ആഗ്രഹങ്ങൾ സഫലമാക്കാനായി അവൻ പഠനത്തിലൂടെ ഉയരങ്ങൾ കീഴടക്കി. അമ്മ മകനെ രാജ്യത്തിനു സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ചപ്പാട് നമുക്കും ഒരു പ്രചോദനമാണ്. ഗ്രാമം വിട്ടു പോകു മ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റു
ന്നില്ല. അമ്മയും, നാടും, സംസ്കാരവും പാരമ്പ ര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാ ശങ്ങൾ തേടി അവൻ പറന്നുയർന്നത്. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തി യാണ് ഉണ്ണി ഉയരങ്ങൾ കീഴടക്കിയത്.

Question 8.
‘അശാന്ത നഗരത്തിൽ നിന്ന് കൂടുവിട്ട് പറക്കാൻ മോഹിക്കുന്ന പക്ഷി തേടിയെത്തുന്ന നീലാ കാശം. നീലാകാശം എന്ന് പ്രയോഗിച്ചിരിക്കുന്ന തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
കൂട് വിട്ട് പറക്കുക’ എന്നതിലെ ‘കൂട് ‘ അസ്വാത ന്ത്യത്തെ കുറിക്കുന്നു. കൂട് വിട്ട് പറക്കാൻ മോഹി ക്കുന്ന പക്ഷി നഗരവാസിയെ കുറിക്കുന്നു. നീലാ കാശം സ്വാതന്ത്യത്തിന്റെ വിശാലതയെ സൂചിപ്പി ക്കുന്നു.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 9.
‘വിധി യാത്രയുടെ നദികളിൽ ഒരു നീർക്കുഴി ഒഴുക്കി വച്ചു.’
‘യാത്രയുടെ നദി’, ‘നീർക്കുഴി’ എന്നീ പ്രയോഗ ങ്ങൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ജീവിതയാത്രയെ നദിയിലെ നീർക്കുഴിയോട് സാദൃ ശ്യപ്പെടുത്തിയിരിക്കുന്നു. അപ്രതീക്ഷിതമായി അപ കടം വരുത്തുന്നവയാണ് നദിയിലെ നീർക്കുഴികൾ. നീർക്കുഴിയുടെ രൂപത്തിൽ ഉള്ളിൽ അപകടം ഒളി പ്പിച്ചുവച്ച നദിയുടെ ഉപരിതലം ശാന്തമായിരിക്കും. ജീവിതയാത്രയിലെ അപ്രതീക്ഷിതമായ ചൂഴിയിൽ നാം അറിയാതെ വീണുപോകും. ഇവിടെ അച്ഛന്റെ മരണത്തെ നീർക്കുഴി എന്നതിനോട് ചേർത്തുവ ച്ചിരിക്കുന്നു.

Question 10.
‘പാതി വരച്ചിട്ട വർണഭംഗിയാർന്ന ചിത്രം പോലെ അച്ഛന്റെ ജീവിതം’ ഈ വാക്കുകൾ സൂചിപ്പിക്കു ന്നത് എന്ത്?
Answer:
ഇവിടെ അച്ഛന്റെ ജീവിതത്തെ പാതി വരച്ച ചിത്ര ത്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. പാതി വരച്ച ചിത്രം പോലെ ജീവിതം പൂർത്തിയാകുന്ന തിന് മുമ്പേ അച്ഛൻ മരണപ്പെട്ടു.

Question 11.
‘നാട്ടിൻ പുറത്തു മരക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു നാടോടിപ്പാട്ടുപോലെ കുളിർക്കാറ്റു വീശി. കൊച്ചു നീർത്തോടുകളിലെ തെളിവെള്ളം ഒരുമിച്ചണ പുഴയൊഴുകി. പ്രകൃതിയിലെ ഈ
കാഴ്ചകൾ കഥാനായകന്റെ ജീവിതം തന്നെയാണ് വിലയിരു ത്തുക?
Answer:
അമ്മയുടെ കൈത്താങ്ങിനാലും നാട്ടുകാരുടെയും അയൽപക്കങ്ങളുടെയും നന്മയാലും ഹർഷ വർധന്റെ ജീവിതം തളിർത്തു. കൊച്ചുനിർത്താ ടുകളിലെ തെളിവെള്ളം ഒരുമിച്ചണഞ്ഞു. പുഴയാ യൊഴുകുന്നതുപോലെ അമ്മയുടെയും നല്ലവരായ നാട്ടുകാരുടെയും സ്നേഹത്താൽ ഹർഷവർധന്റെ ജീവിതം സന്തോഷകരമായി മാറുന്നു. ജീവിതം അതിന്റെ പച്ചപ്പിലേക്കും മനോഹാരിതയിലേക്കും നീങ്ങുന്നു.

Question 12.
അതിരാവിലെ ഉണർന്നു കുളിച്ചു കാവിൽ തിരി തെളിയും. അമ്മ കെട്ടിവച്ച് പുഷ്പമാല്യം ദേവി വിഗ്രത്തിൽ ചാർത്തും മടങ്ങും വഴി കാവിനോട് ചേർന്നുള്ള കുരിശുപള്ളിയിലെ ചിത്രത്തിനു മുക ളിൽ തൊഴുതു നിൽക്കും. എല്ലാം അമ്മയാണ്. എല്ലാ അമ്മമാരുടെയും അമ്മ ഈ വാക്യം സൂചി പ്പിക്കുന്നത് എന്ത്?
Answer:
ഈ വാക്യം പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിക്കേ ണ്ടതിന്റെയും മതസൗഹാർദ്ദത്തിലൂന്നി വളരേണ്ട തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു. മാതാവ് പെറ്റമ്മ മാത്രമല്ലെന്നും നാട്ടിലെ ആരാധാ നാലയങ്ങളിലും മാതൃത്വത്തിന്റെ അടയാളങ്ങൾ ഉണ്ടെന്ന് ഈ വരികളിൽ സൂചിപ്പിക്കുന്നു.

Question 13.
ഒരിക്കൽ ഈ പാടശേഖരങ്ങൾ ഇല്ലത്തെ അധീന തയിൽ ആയിരുന്നു. ഇന്നിപ്പോൾ പണിയെടുക്കുന്ന മനുഷ്യർക്ക് സ്വന്തം ഈ വരികളിലൂടെ ആവിഷ്ക രിക്കുന്ന കേരളീയ സാമൂഹിക ചരിത്രം എന്ത്?
Answer:
കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ് കര ണത്തെക്കുറിച്ച് ഈ വരികളിൽ സൂചിപ്പിക്കുന്നു. ജന്മിമാർക്ക് സ്വന്തമായിരുന്ന കൃഷിഭൂമി ഇതിലൂടെ കർഷർക്ക് ലഭിച്ചു.

Question 14.
സ്വയം നട്ടുവളർത്തിയ ചെടി. അത് ആകാശം നോക്കി വളർന്ന് ജീവിതപരിസരമാകെ തണൽ വി രിക്കുന്നു. ഈ വാക്യത്തിന്റെ ധ്വനി എന്ത്?
Answer:
അമ്മ സ്വയം നട്ടുവളർത്തിയ ചെടിയാണ് ഉണ്ണി. ഉണ്ണി വളരുന്നത് ഒന്നുമില്ലായ്മയിൽ നിന്നാണ് അമ്മയ്ക്ക് മാത്രമല്ല, ദേശത്തിനാകെ തണലേകാൻ ഉണ്ണിക്ക് കഴിയും എന്ന ധ്വനി ഈ വാക്കുകളിൽ ഉണ്ട്.

Question 15.
‘അമ്മയുടെ വാത്സല്യമാണ് അവന്റെ ചുവടു . കൾക്കു പ്രകാശമാകുന്നത്’. ഈ വാക്കുകൾ നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം ഈ വാക്യത്തിൽ കാണാം. അമ്മയുടെ പ്രതീക്ഷ
കൊത്ത് മകൻ വളരുന്നു. അമ്മയുടെ വാത്സ ല്യമാണ് അവനെ നേർവഴി നടത്തിയത്. ആ വാത്സ ല്യമാണ് അവനിൽ നന്മ നിറച്ചത്. അവന്റെ ജീവി തത്തെ പ്രകാശമാനമാക്കിയതും അമ്മയുടെ സ്നേഹമാണ്. ഇതുപോലെ ബന്ധങ്ങൾ ഇഴയടു പ്പമുള്ളതായിരിക്കണം. ഹൃദ്യമായ കുടുംബബന്ധ ങ്ങളും പരസ്പര വിശ്വാസവും ജീവിതത്തിൽ നില നിർത്തണം.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 16.
‘ഉണ്ണി അരികിൽ വേണമെന്നത് എന്റെ സ്വാർത്ഥത രാഷ്ട്രത്തിനുവേണ്ടി എന്ത് നൽകാനാകുമെന്ന ചിന്ത മാത്രമേ ഉണ്ണിയിൽ ഉണ്ടാകാവൂ’. അമ്മയുടെ ഈ വാക്കുകൾ വിലയിരുത്തുക.
Answer:
സ്വന്തം സ്വാർത്ഥതക്കോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല മകന്റെ ഉയർച്ചെയന്നും സമൂഹത്തിനു വേണ്ടി സേവനം ചെയ്യലാണ് ജീവിതവിജയമെന്നത് അമ്മ കരുതുന്നു. എന്നാൽ ഇത്തരം മനോഭാവ ങ്ങൾ ഇന്ന് അപൂർവ്വമാണ്. മക്കളെ സ്വാർത്ഥ മോഹ ങ്ങൾക്കും, ഭൗതിക നേട്ടങ്ങൾക്കും വേണ്ടി വളർത്തുന്നു.

Question 17.
അമ്മയുടെ പ്രാർത്ഥന, അനുഗ്രഹം, ഓരോ ഘട്ട ത്തിലും അമ്മയുടെ പ്രോൽസാഹനം, അന്തരീ ക്ഷത്തിൽ നക്ഷത്രമായി പ്രഭചൊരിയാൻ അത് കരുത്തായി. ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഇവിടെ ഉണ്ണിയെ നക്ഷത്രത്തിനോട് സാദൃശ്യപ്പെ ടുത്തിയിരിക്കുന്നു. ഉണ്ണിയുടെ നേട്ടങ്ങൾ എല്ലാം ഉണ്ണി എന്ന നക്ഷത്രം ചൊരിയുന്ന ശോഭയാണ്. ആ നക്ഷത്രത്തിന് കരുത്തായി മാറുന്നത് അമ്മ യാണ്.

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Ente Gurunathan Summary

എന്റെ ഗുരുനാഥൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8 1

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡല ത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണ മേനോൻ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടു സർഗ്ഗാ ത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവി യായിരുന്നു വള്ളത്തോൾ നാരായണമേനോൻ. മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. വിവർത്തനം കൊണ്ട് കേരള വാല്മീകിയെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ കേരള ടാഗോർ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 18ന് മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. 1908ൽ രോഗബാധയെതുടർന്ന് ബധിരനായി. ഇതേ തുടർന്ന് ബധിരവിലാപം എന്ന കവിത അദ്ദേഹം രചിച്ചു. എന്റെ ഗുരുനാഥൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചു സീത, അച്ഛനും മകളും, കാവ്യാമൃതം, ചിത്രയോഗം തുടങ്ങിയവ പ്രധാന കൃതികളാണ്. പത്മഭൂഷൺ, പത്മവിഭൂഷൺ, കവിതിലകൻ തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1958 മാർച്ച് 13ന് 79-ാം വയസ്സിൽ അന്തരിച്ചു.

വള്ളത്തോളിന്റെ സാഹിത്യമഞ്ജരി
ഭാവകവിതയുടെ ചാരുതയും വികാരത്തുടിപ്പും സമഞ്ജസമായി മേളിച്ചു നിൽക്കുന്ന കൃതിയാണ് സാഹിത്യമഞ്ജരി. സാഹിത്യമഞ്ജരികളിലെ ഓരോ കവിതയും മലയാള കവിതയുടെ പൂപ്പന്തലായി വിശേഷിപ്പിക്കാം. ആ കവിതകളുടെ ഭാവസ്ഫുടതയും ആർജവവും പ്രത്യേകം ശ്രദ്ധാർഹം. ഒരു വർഗത്തിന്റെ മാത്രം കവിയായി വള്ളത്തോൾ ഒരിക്കലും നില ക്കൊണ്ടിട്ടില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ട മനുഷ്യരു ടെയും ആശ്രയവും നിരാശയും വേദനയും അന്തർ ഭാവവും അദ്ദേഹം മനസ്സിലാക്കി. ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി എന്ന കവിതയിലൂടെ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഉത്തമ ചിത്രമാണ് വള്ളത്തോൾ വരച്ചു കാണിക്കുന്നത്.

ദേശീയ കവിത
തികഞ്ഞ ഒരു ദേശീയവാദിയുടെ പ്രബുദ്ധത, വള്ള ത്തോളിന്റെ ദേശീയകവിതകളിൽ തുടിച്ചു നിൽക്കുന്നും സ്വന്തം ജീവരക്തത്തിന്റെ വീര്യം ഉൾക്കൊണ്ട് അക്കവിതകൾ ജനതയെ പ്രബുദ്ധരും കർമ്മനിരത രുമായ എന്റെ ഗുരുനാഥൻ എന്ന കവിതയിൽ ഗാന്ധിജിയെ ഇന്ത്യൻ ദേശീയത്വത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു

“പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതാ ദേവിയുടെ തൃപ്പതാകകൾ”
എന്നിങ്ങനെ ദേശീയപതാകയുടെ മഹത്വം ഉദ്ഗാനം ചെയ്യുന്ന കവി ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമര ഭൂമിയിലേക്ക് ആനയിക്കുകയാണ്.

‘ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ’
ഈ വരികളിൽ ജ്വലിച്ചു നിൽക്കുന്ന ദേശസ്നേഹം കാലത്തെ അതിജീവിക്കുന്നു.

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

പാഠസംഗ്രഹം

മഹാത്മാഗാന്ധിയുടെ അതിമഹത്തായ ജീവിത ദർശനങ്ങളും വിശ്വാമാനവികതയും വരച്ചുകാട്ടുന്ന കവിതയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ തിളക്കമാർന്ന വ്യക്തിത്വത്തെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച കവിതയാണിത്. ഗാന്ധിജിയെ തന്റെ ഗുരുനാഥനായി അംഗീകരിക്കു കയും അദ്ദേഹത്തിന്റെ ഗുണവശങ്ങൾ വിശദീകരിക്കു കയുമാണ് കവി.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പ്രസ്താവിച്ച് മഹാത്മജിയെ സകല ആദർശങ്ങളു ടെയും മനുഷ്യരൂപമായി കവി കാണുന്നു. ഗാന്ധിജി യുടെ വ്യക്തിമഹിമകൾ വർണിച്ചുകൊണ്ടു തുടങ്ങുന്ന കവിതയിൽ ലാളിത്യം, കർമനിരത, ആദർശാത്മക ജീവതം തുടങ്ങിയ വിശദാംശങ്ങളിലൂടെ ഗാന്ധിജി യുടെ വ്യക്തി സ്വരൂപം വരച്ചുകാട്ടുന്നു.

ആദർശസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടു ത്തുന്നത്.
എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8 2
ഈ കവിതയിൽ ഒരു ഭാഗത്തു ഗാന്ധിജിയുടെ പേര് സൂചിപ്പിക്കുന്നില്ല. എങ്കിൽ തന്നെയും ഈ കവിത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ രൂപം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ് ത്യജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. ആയുധമില്ലാതെ ധർമ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരുനാഥൻ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കു ന്നവനാണ്. ഔഷധമില്ലതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്റെ വൃതം അഹിംസയാണ് . ശാന്തിയാണ് അദ്ദേഹത്തിന്റെ . പരദേവത, അഹിംസയാകുന്ന അദ്ദേഹത്തിന്റെ പടച്ചട്ട മതി ഏതു കൊടിയ വാളിന്റെയും വായ്ത്തല മടക്കുവാൻ. ഗംഗയൊഴുക്കുന്ന നാട്ടിൽ മാത്രമേ ഇതു പോലെ ഒരു നന്മ നിറഞ്ഞ കല്പവൃക്ഷം തളിർത്തുവരികയുള്ളൂ എന്ന് വള്ളത്തോൾ എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.

താഴയെ ഉന്നതിയായും ത്യാഗത്തെ നേട്ടമായും കാണുന്ന മഹാത്മജിയെ നന്മകൾ മാത്രമൊഴുക്കുന്നു മഹാനദിയായാണ് കവി വരച്ച് കാട്ടുന്നത് അഹിംസ യുടെ പടച്ചട്ട തകർക്കാൻ ഒരായുധത്തിനും സാധ്യമ ല്ലെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഭാരതീയ നവോത്ഥാനം അടയാളപ്പെടുത്തുന്ന “എന്റെ ഗുരുനാഥൻ’ കുട്ടികളിൽ ദേശിയ ബോധവും അഹിംസയോടുള്ള ഇഷ്ട മനോഭാവവും ജനിപ്പിക്കാൻ ഉതകുന്നതാണ്.

അർത്ഥം
കൂടിത്തൻ – കൂടി, തന്റെ
അഭ്യുന്നതി – ഉയർച്ച
താഴ്ച – വിനയം, താഴ്ച
യോഗവിത്ത് – മഹായോഗിവര്യൻ
താരകം – നക്ഷത്രം
കാറണി – കറുത്ത
ഇല്ലിഹ – ഇവിടെയില്ല
സംഗം – താൽപര്യം
ലേപം – പുരട്ടുന്നത്
സമസ്വച്ഛം – എപ്പോഴും ശാന്തമായത്
വിഹായസ്സ് – ആകാശം
സംഗരം – യുദ്ധം (സമരം)
പുണ്യാധ്യാപനം – പുണ്യമായ അദ്ധ്യാപനം
ഔഷധമെന്യേ – ഔഷധമില്ലാതെ
ദോഷമെന്യ – ദോഷം ഇല്ലാതെ
ശാശ്വതം – എല്ലാകാലത്തും ഉള്ളത്
കൊടുവായ്ത്തല – ക്രൂരമായ വായ്ത്തല
പരിത്യാഗം – ഉപേക്ഷിക്കൽ
ധർമ്മരക്ഷോപായം – ധർമ്മത്തെ ജയിക്കാനുള്ള ഉപായം (ധീരത)
അഹിംസ – ഒന്നിനേയും കൊല്ലരുതെന്ന വാദം
സ്ഥൈര്യം – സ്ഥിരമായ നിശ്ചയം
ദൃഢം – കടുപ്പമുള്ളത്
കർമ്മയോഗി – ശ്രേഷ്ഠ കർമ്മങ്ങൾ ചെയ്ത യോഗിവര്യൻ
ഹിമവിന്ധ്യാചലം – ഹിമാചലം മുതൽ വിന്ധാചലം വരെ
മദ്ധ്യപ്രദേശം – മദ്ധ്യേയുള്ള പ്രദേശം
നേട്ടം – മനോവികാരങ്ങളുടെ ശാന്തി
ഇത്തരം – ഇതുമാതിരി
കല്പപാദപം – കല്പവൃക്ഷം

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

പര്യായം
നക്ഷത്രം – താരകം, താരം
സിംഹം – ഹരി, കേസരി
സംഗരം – യുദ്ധം, പോര്
പർവ്വതം – അദി, ഗിരി

ഗാന്ധിജിയെ ഉപമിക്കുന്ന മഹത്തുക്കൾ
ക്രിസ്തു,കൃഷ്ണൻ,ബുദ്ധൻ, ശങ്കരാചാര്യർ, രതിദേവൻ, ഹരിശ്ചന്ദ്രൻ, മുഹമ്മദ്

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

Practicing with Class 8 Malayalam Kerala Padavali Notes Pdf and എന്റെ ഗുരുനാഥൻ Ente Gurunathan Notes Questions and Answers improves language skills.

എന്റെ ഗുരുനാഥൻ Question Answer Notes Std 8 Malayalam Kerala Padavali Chapter 7

Class 8 Malayalam Kerala Padavali Unit 3 Chapter 7 Notes Question Answer Ente Gurunathan

Class 8 Malayalam Ente Gurunathan Notes Questions and Answers

Question 1.
ഗാന്ധിജിയിൽ അപൂർവ്വഗുണവിശേഷണങ്ങളുടെ സമ്മേളനമുണ്ടെന്ന് വള്ളത്തോൾ സമർത്ഥിക്കു ന്നത് എങ്ങനെ?
Answer:
ആർഷസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടുത്തുന്നത്. ഭൂമിയിലെ സർവ്വചരാചര ങ്ങളേയും കുടുംബാംഗങ്ങളായാണ് ഗാന്ധിജി കണ്ടത്. ത്യാഗം നേട്ടമായും വിനയത്തെ ഉന്നതി യായും അദ്ദേഹം കണ്ടു. കർമയോഗത്തിൽ മുഴുകിയ മഹാത്മാവ് മറ്റുള്ളവരുടെ നന്മയെ സാക്ഷ്യമാക്കിയാണ് പ്രയത്നിച്ചത്. ബഹുമാന ത്തേയും തിരസ്കാരത്തേയും ഒരു പോലെ ഉൾകൊണ്ട് ഗാന്ധിജിയുടെ ഹൃദയവിശാലതയെ ആകാശത്തോടെയാണ് കവി സാദൃശ്യപ്പെടുത്തി യിരിക്കുന്നത്. ആയുധമില്ലാതെ ധർമ്മയുദ്ധം നടത്തി വിജയം നേടുകയും പുസ്തകമില്ലാതെ അറിവ് പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയും ബലിയില്ലാതെ യാഗം നടത്തുകയും ചെയ്ത മഹാത്മാവാണ് ഗാന്ധിജി.

ശാശ്വതമായ അഹിംസ വ്രതമായും ശാന്തിയെ ദൈവമായും അദ്ദേഹം കണ്ടു. അഹിംസയാകുന്ന പടച്ചട്ട ഏതു കൊടുവാളിന്റേയും വായ്ത്തല മടക്കും എന്നാണ് അദ്ദേഹത്തിന്റെ വചനം. ക്രിസ്തുദേവന്റെ പരിത്യാഗശീലവും ഭഗവാൻ ശ്രീകൃഷ്ണന്റെ ധർമ്മരക്ഷോപദേശവും ശ്രീബു ദ്ധന്റെ അഹിംസയും, ശ്രീ ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രതിദേവന്റെ ദയാവാം ശ്രീഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ് നബിയുടെ സ്ഥിരനിശ്ചയവും തുടങ്ങി ലോകത്ത് ജീവിച്ചിരു ന്നിട്ടുള്ള എല്ലാ മഹാത്മക്കളുടേയും മൂല്യങ്ങൾ ഗാന്ധിജിയിൽ ഒത്തുചേർന്നിരിക്കുന്നതായി കവി പറയുന്നു. ഭീരുവിനേയും ക്രൂരനേയും പിശുക്ക നേയും അലസനേയും ഏഷണിക്കാരനെയു മെല്ലാം തന്റെ സാമിപ്യം കൊണ്ട് തന്നെ നല്ലവനാക്കി മാറ്റാൻ ഗാന്ധിജിക്ക് കഴിയുമെന്ന് കവി വിശ്വസി ക്കുന്നു. ഇങ്ങനെ ഗാന്ധിജിയെ സകല ആദർശ ങ്ങളുടെയും മനുഷ്യരൂപമായി കാണുകയാണ് കവി.

Question 2.
പ്രയോഗങ്ങളുടെ ആശയഭംഗി കണ്ടെത്തുക
താഴ്മതാനഭ്യുന്നതി
Answer:
എളിമയുടേയും ലാളിത്യത്തിന്റേയും പ്രതീകമായി രുന്നു ഗാന്ധിജി. സ്വഭാവമഹിമകൾ കൊണ്ട് ഉന്നത നായിരുന്നെങ്കിലും എളിമയാണ് ഏറ്റവും വലിയ ഔന്നത്യം എന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ഈ സ്വഭാവഗുണങ്ങളെ വിളിച്ചോതുന്ന പ്രയോഗ മാണ് “താഴ്മതാനഭ്യുന്നതി’. താഴ്മയെ അത്യുന്ന തിയായി കണ്ട് ലളിതമായി ജീവിക്കാനും വിനയ ത്തോടെ പെരുമാറാനും കഴിഞ്ഞതാണ് ഗാന്ധിജി യുടെ മഹത്വമുയർത്തിയത്. വിനയശീലർക്ക ഉന്നതിയിലെത്താനാവൂ എന്ന ആശയം ലളിതമായി അവതരിപ്പിക്കുന്നതാണ് ഈ പ്രയോഗം.

ത്യാഗമെന്നതേ നേട്ടം
Answer:
ജീവിതത്തിൽ എല്ലാ വെട്ടിപിടിക്കുന്നതിലല്ല, മറിച്ച് ത്യജിക്കുന്നതിലാണ് വിജയം എന്ന് ഗാന്ധിജി തന്റെ ജീവിതം കൊണ്ട് തെളിച്ചു. ത്യാഗത്തെ നേട്ടമായി കണ്ട ഗാന്ധിജി, ഇന്ത്യയുടെ സ്വതന്ത്ര്യ ത്തിന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞു വച്ചു. ഗാന്ധിജിയുടെ ഈ സ്വഭാവഗുണങ്ങൾ എല്ലാം വിശേഷിപ്പിക്കുന്ന പ്രയോഗമാണ് ത്യാഗമെന്നതേ നേട്ടം’ എന്നത്.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

Question 3.
താഴെ കൊടുത്ത വരികൾ വിശകലനം ചെയ്ത് ഗാന്ധിജിയുടെ സവിശേഷതകൾ വ്യക്തമാക്കുക.
“ശാസ്ത്രമെനിയ ധർമ്മസംഗരം നടത്തുന്നോൻ, പുസ്തകമെന്യേ പുണ്യാധ്യാപനം പുലർത്തു ന്നോൻ.
ഔഷധമെന്യ രോഗം ശമിപ്പിപ്പവൻ,ഹിംസാ ദോഷമെന്നിയേ യജ്ഞം ചെവി നന്നാചാര്യൻ
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ആയുധമെടു ക്കാതെ അഹിംസ മാർഗത്തിലൂടെ ധർമ്മയുദ്ധം നടത്തി വിജയം നേടിയ ആളാണ് ഗാന്ധിജി. ശത്രു വിന്റെ ആയുധബലത്തെ അദ്ദേഹം ഭയപ്പെട്ടി രുന്നില്ല. പുസ്കതങ്ങളിലൂടെയല്ല. ഗാന്ധിജി മറ്റുള്ളവർക്ക് ജീവിതപാഠങ്ങൾ പഠിപ്പിച്ചു നൽകിയത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഉറക്കെ പറഞ്ഞ ഗാന്ധിജി തന്റെ ഉദാത്തമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവൻ നന്മയു ടേയും സത്യത്തിന്റേയും അഹിംസയുടേയും പാഠങ്ങൾ പഠിപ്പിച്ചു. ഔഷധം കൂടാതെ രോഗം ശമിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തന്റെ ജീവിതചര്യകളിലൂടെ തെളിയിച്ചു. അഹിംസയുടെ മാർഗത്തിൽ നിന്ന് തരിമ്പു പോലും ഗാന്ധിജി വ്യതിചലിച്ചിരുന്നില്ല. ഹിംസയിലൂടെ നേരിടുന്ന തൊന്നും നേട്ടമല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഇങ്ങനെ ഗാന്ധിജിയുടെ മഹത്വങ്ങളെല്ലാം ഈ വരികളിലൂടെ വള്ളത്തോൾ നമ്മോടു പറയുന്നു.

Question 4.
“താരകാമണിമാല ചാർത്തിയാലതും കൊള്ളാം!
കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ സമസ്വച്ഛ
മല്ലയോ വിഹായസ്സാവണ്ണമെൻ ഗുരുനാഥൻ”
ഈ വരികളിലെ ആകർഷണമാക്കുന്ന ഘടകങ്ങൾ കണ്ടെത്തി കുറിപ്പു തയ്യാറാക്കുക.
Answer:
ഗാന്ധിജിയുടെ ഹൃദയവിശാലതും മഹത്വത്തെയു മാണ് ഈ വരികളിലൂടെ വള്ളത്തോൾ വിശദമാ ക്കുന്നത്. നക്ഷത്രങ്ങൾ നിറഞ്ഞാലും ശോകമൂക മായകാർമേഘം മൂടി നിന്നാലും വിശാലമായ ആകാശം ഇതെല്ലാം ഓരേ മനോഭാവത്തോടെ യാണ് ഉൾകൊളളുന്നത്. സന്തോഷത്തിന്റേയും ബഹുമാനത്തിന്റേയും നക്ഷത്രമാലകൾ സ്വീകരി ക്കുന്നത് പോലെ ഗാന്ധിജിയും തിരസ്കാര ത്തിന്റെയും വിമർശനങ്ങളുടെയും കാർമേഘങ്ങ ളാകുന്ന കറുത്ത ചളിയേയും ഹൃദയവിശാലത യോടെ ഉൾകൊണ്ടു. ഒന്നിനോടും കൂടുതൽ പ്രതി പത്തിയില്ലാതെ സമചിത്തതയോടെ ഉൾ കൊള്ളുന്ന തന്റെ ഗുരുനാഥനെ ആകാശത്തിന് തുല്യമായി കാണുകയാണ് കവി. ആകാശ ത്തേയും ഗാന്ധിജിയേയും താരതമ്യപ്പെടുത്തുന്ന തിലൂടെ ഏതു സാഹചര്യങ്ങളേയും അഭിമുഖി കരിക്കാനുള്ള സമയചിത്തതയും, പരിപക്വതയും നമുക്ക് ദർശിക്കാം.

Question 5.
ഗാന്ധിജിക്ക് ലോകം എന്തുപോലെയാണെന്നാണ് കവി പറയുന്നത്.?
Answer:
തറവാട്

Question 6.
എന്താണ് നേട്ടമായി ഗാന്ധിജി കരുതുന്നത്?
Answer:
ത്യാഗം

Question 7.
ചെടികളെയും പുല്ലുകളെയും പുഴുക്കളെയും ഗാന്ധിജി എന്തായാണ് കാണുന്നത്?
Answer:
കുടുംബത്തിലെ അംഗങ്ങളായി

Question 8.
അഭ്യുന്നതിക്ക് (ഉയർച്ചക്ക് കാരണമാകുന്നത് എന്താണ്?
Answer:
താഴ്ച

Question 9.
സുഖഭോഗങ്ങൾക്ക് നേരേ ഗാന്ധിജി എന്തു മനോഭാവമണ് പുലർത്തുന്നത്?
Answer:
നിസ്സംഗത (വിരക്തമായ ഒന്നിനോടും പറ്റിച്ചേ രാത്ത അവസ്ഥ)

Question 10.
താരകാമണിമാല എന്നത് കൊണ്ട് അർത്ഥമാ ക്കുന്നതെന്താണ്?
Answer:
അഭിനന്ദനങ്ങളും സ്തുതികളും

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

Question 11.
കാറണിച്ചെളി നിളെപ്പുരണ്ടാലതും കൊള്ളാം കാറണിച്ചെളി എന്ന പദം സൂചിപ്പിക്കുന്നതെന്ത്?
Answer:
തിരസ്കാരങ്ങളും വിമർശനങ്ങളും

Question 12.
ഗാന്ധിജി എങ്ങനെയാണ് യുദ്ധം ചെയ്തത് ?
Answer:
ആയുധമില്ലാതെ

Question 13.
ഗാന്ധിജി വ്രതമായി കണ്ടതെന്തായിരുന്നു?
Answer:
അഹിംസ

Question 14.
ആകാശത്തോട് ഗാന്ധിജിയെ സാദൃശ്യപ്പെടു ത്തിയതിന്റെ ഔചിത്യം വിശദമാക്കുക
Answer:
നക്ഷത്രങ്ങൾ മിന്നി തിളങ്ങി നിന്നാലും കാർമേഘം പരന്നാലും ആകാശം എല്ലാത്തിനേയും സമചിത്ത തയോടെയാണ് കാണുന്നത്. ആകാശത്തിന് ഭാവഭേദമില്ലാത്തതുപോലെ സുഖദുഃഖങ്ങളോ സ്തുതിനിന്ദകളോ ഗാന്ധിജിയിൽ ഒരു ഭാവ ഭേദവും ഉണ്ടാക്കുന്നില്ല.

Question 15.
ഗാന്ധിജി അധ്യാപനം നടത്തിയിരുന്നത് എപ്രകാര മായിരുന്നു?
Answer:
പുസ്തകം ഇല്ലാതെ തന്നെ പുണ്യത്തിൽ അധിഷ്ഠിതമായ പാഠങ്ങൾ പകർന്നു കൊടുത്തു.

Question 16.
ഏതു കൊടിയ വാളിന്റേയും വായ്തല മടക്കാൻ പ്രാപ്തിയുള്ളതെന്തിന്?
Answer:
അഹിംസയാകുന്ന പടചട്ടയ്ക്ക്

Question 17.
ഗാന്ധിജിയുടെ കാലടികൾ ഒരിക്കൽ ദർശിക്കാൻ സാധിച്ചാൽ ആ വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?’
Answer:
ഭീരു ധീരനായി മാറും, കർക്കശൻ ദയാലുവായി മാറും, പിശുക്കൻ ദാനശീലനാകും, ഏഷണിക്കാരൻ നല്ലതു പറയുന്നവനും, അശുദ്ധൻ ശുദ്ധനും, മടിയൻ പ്രയത്നശീലനമുള്ളവനും ആകും.

Question 18.
ഏതൊക്കെ മഹാത്മാക്കളുടെ ഗുണങ്ങളാണ് ഗാന്ധിജിയിൽ സമ്മേളിച്ചിരിക്കുന്നത്?
Answer:
ക്രിസ്തുദേവന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധർമ്മരക്ഷോപായം, ബുദ്ധന്റെ അഹിംസ, ശങ്കരാചാര്യരുടെ ബുദ്ധിശക്തി, രതിദേവന്റെ ദയാവായ്പും ഹരിചന്ദ്രന്റെ സത്യം, മുഹമ്മദിന്റെ സൈര്യം എല്ലാം ഗാന്ധിജിയിൽ സമ്മേളിക്കുന്നു.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

Question 19.
ഗാന്ധിജിയുടെ ഈ അപൂർവ്വ വ്യക്തിത്വം രൂപ പ്പെടുന്നതിന് കാരണമായി കവി പറയുന്നത് എന്താണ്?
Answer:
ഒട്ടേറെ ഋഷിമാർക്ക് ജന്മം നൽകിയ പുണ്യ ഭൂമിയാണ് ഭാരതം. പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ഈ മണ്ണിലാണ് പിറന്നത്. ഇങ്ങനെ സാംസ്കാരിക വിശേഷണങ്ങളുള മണ്ണിൽ പിറന്നാണ് ഗാന്ധിജിയുടെ അപൂർവ വ്യക്തിത്വം രൂപപ്പെടാൻ കാരണം എന്നാണ് കവി പറയുന്നത്.

Question 20.
അഹിംസമണിച്ചട്ട് എന്ന പദം അഹിംസയാകുന്ന മണിച്ചട്ട് എന്നു മാറ്റിയെഴുതാം ഇതുപോലെ താഴെ പറയുന്ന പദങ്ങൾ മാറ്റിയെഴുതുക
Answer:

  • ധർമ്മരക്ഷോപായം – ധർമ്മരക്ഷക്കുള്ള ഉപായം
  • താരകാമണിമാല – താരകമാകുന്ന മണിമാല

Question 21.
ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രതിദേവന്റെ ദയാവായ്പും – ഈ വരികളിലെ ഭാഷാപരമായ രണ്ടു പ്രത്യേകതകൾ എഴുതുക.
Answer:

  • ആദ്യത്തെ അക്ഷരം ആവർത്തിക്കുന്നു (ആദിപ്രാസം)
  • രണ്ടാമത്തെ അക്ഷരവും ആവർത്തിക്കുന്നു (ദ്വിതിയ പ്രാസം)

Question 22.
ഔഷധമെന്യ രോഗം ശമിപ്പിക്കാൻ, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്തവനെന്നാചാര്യൻ ആരെക്കുറിച്ചാണ് കവി ഇവിടെ പറയുന്നത് ?
Answer:
മഹാത്മാഗാന്ധി

Question 23.
“അർദ്ധനഗ്നനായ ഫക്കീർ” എന്ന് ഗാന്ധിജിയെ വിളിച്ചത് ആരായിരുന്നു?
Answer:
വിൻസ്റ്റൺ ചർച്ചിൽ

Question 24.
“തികച്ചും നാടകീയമാണ്” “എന്റെ ഗുരുനാഥൻ” എന്ന കവിതയിൽ വള്ളത്തോൾ ഗാന്ധിജിയെ ആവിഷ് കരിച്ചിരിക്കുന്നത്. ഈ പ്രസ്താവന വിലയിരുത്തുക?
Answer:
ആമുഖമൊന്നും കൂടാതെ ഗാന്ധിജിയുടെ വ്യക്തിത്വമഹിമകൾ വർണ്ണിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. എന്നാൽ കാവ്യത്തിന്റെ ഒരു ഭാഗത്ത് ഗാന്ധിജിയുടെ പേര് പരാമർശിക്കുന്നില്ല. പക്ഷെ ഗാന്ധിജിയുടെ ജീവിതവും എളിമയും ത്യാഗവുമെല്ലാം മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞുവരുന്നു.

Question 25.
ഗീതയ്ക്ക് മാതാവായ ഭൂമി എന്ന് ഭാരതഭൂമിയെ വിശേഷിപ്പിച്ചതിന്റെ ഔചിത്യം വിശദമാക്കുക?
Answer:
ഭഗവത്ഗീതയ്ക്ക് ജന്മം നൽകിയത് ഭാരത ഭൂമിയാണ്. അതുകൊണ്ടാണ് ഗീതയ്ക്ക് മാതാ വായ ഭൂമി എന്നു വിശേഷിപ്പിച്ചത്. ഭാരത ഭൂമിയുടേയും ഇവിടുത്തെ പുരാതന സംസ്കാര ത്തിന്റെയും മഹിമയെ ഉദ്ഘോഷിക്കുന്ന കവി അതിലൂടെ രാജ്യസ്നേഹം ഉണർത്തുകയാണ്.

Question 26.
എന്റെ ഗുരുനാഥൻ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക?
Answer:
ഗാന്ധിജിയുടെ വിശ്വമാനവികതയും മഹത്തായ ജീവിതദർശനങ്ങളും ആവിഷ്കരിക്കുന്ന കവിത യാണ് വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ. ഈ കവിതയിൽ ഗാന്ധിജിയെ വള്ളത്തോൾ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹ ത്തിന്റെ വ്യക്തിത്വമഹിമകൾ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ലോകത്തെ മഹാന്മാരുടെ സദ്ഗു ണങ്ങൾ സമ്മേളിച്ച ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിച്ചുകൊണ്ട് രചിച്ച കവിതയായതിനാൽ ഈ ശീർഷകം കവിതയ്ക്ക് ഉചിതമാണ്.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

കൂടുതൽ അറിയാം

• മഹാത്മാഗാന്ധിയെ സംബന്ധിച്ച് പ്രത്യേക പതിപ്പ് തയ്യാറാക്കാം
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മ ഗാന്ധി (1869 ഒക്ടോബർ 2- 1948 ജനുവരി 30) ഇന്ത്യൻ സ്വതന്ത്ര്യസമരത്തിന്റെ നേതാവും വഴികാ ട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നു. അഹിംസ യിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തി ലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേ ക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റു ന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവതത്വശാസ്ത്ര ങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധ ത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽ നൂറ്റുണ്ടാക്കിയ ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധികരണത്തിനും പ്രതിഷേധ ത്തിനുമുള്ള ഉപാധിയാക്കി.
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 1
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോളതലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽ പെടുന്നു. ഭാരതിയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശിയ അവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യഗ്രഹം എന്ന പേരിൽ ഗാന്ധിയൻ ആശയ
ത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും (2007 മുതൽ) പ്രഖ്യാപിച്ചിട്ടുള്ളത്.
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 2
ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറു ത്തിരുന്ന ഇന്ത്യാ വിഭജനം അതിന്റെ പ്രധാന കാരണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദു:ഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര്യം ആഘോഷി ച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരത വിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമ പാകിസ്ഥാനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിക്കുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റം ബർ 4ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരിയിലും ഇതേപോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരം ആരംഭിച്ചു. സമുദായ നേതാക്കളും ലഹളക്ക് നേത്യത്വം കൊടുത്തവരും ഒത്തീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 3
1948 ജനുവരി 30-ന് വെള്ളിയാഴ്ച 5.17 ന് ഡൽഹി യിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേ എന്ന മത ഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15 ന് നാഥുറാം ഗോഡ്സേയെ തൂക്കിലേറ്റി. രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥ മായി സ്വതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേ ണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങ ളിലല്ല കുടിലുകളിലാണെന്നു ഗാന്ധി വിശ്വസി ച്ചിരുന്നു.

ഗാന്ധി ദർശനങ്ങൾ

സത്യവും അഹിംസയും
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിം സയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ‘സത്യം, ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്. അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു ചെയ്യത്തവനോട് ക്ഷമിക്കാനുള്ള സന്നദ്ധതയും കൂടിയാണ്.

സത്യം
ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷ ണങ്ങളും ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹാ യിച്ചു. അദ്ദേഹം തന്റെ ആത്മകഥയ്ക്ക് പേരിട്ടത് തന്നെ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നാണ്.

ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വര സാക്ഷാൽക്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയൻ ചിന്തയനുസരിച്ച് സത്യത്തിൽ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവർത്തിക മാക്കുവാൻ സാധിക്കുകയില്ല.

ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവൻ ഉൾ ക്കൊള്ളുന്ന വാക്യമായി “ദൈവം സത്യമാണ്” “എന്നത് ഉപയോഗിക്കുകയും പിന്നീട് അത് “സത്യം ദൈവമാണ്” എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്തയിൽ സത്യം എന്നാൽ ദൈവമാണ്.

അഹിംസ
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേ ഹമാണ് സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാ തിരിക്കുവാൻ സ്വയം മരിക്കുവാൻ തയ്യാറാകുന്ന മനഃസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ, ഒരുവൻ അഹിംസയിലേക്ക് തിരി യുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാ വേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു.

ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹൂദ, ബുദ്ധ മതചിന്തകളിലും വളരെ യധികം അടിസ്ഥാനമുള്ളതാണ്. അഹിംസാ സിദ്ധാന്തം അതിനാൽ അഹിംസ എന്ന തത്ത്വ ത്തിന്റെ ഉപജ്ഞാതാവ് ഗാന്ധിയല്ല എങ്കിലും രാഷ്ട്രീയ രംഗത്ത് അത് വലിയ തോതിൽ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്.

തന്റെ അഹിംസസിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കലും പുറകിലേക്ക് പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തിൽ പോലും ഫലവത്താണ് എന്ന് വിശ്വസി ച്ചിരുന്നു. അതുകൊണ്ട് ഗാന്ധി അഹിംസയില ധിഷ്ഠതമായ ഒരു സർക്കാർ എന്നല്ല പട്ടാളവും പോലിസും പോലും ഫലവത്താവുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.

ബ്രഹ്മചര്യ
ഗാന്ധിക്ക് 16 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി. മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗ ബാധിതനായ പിതാവിനെ എല്ലാ സമയവും ശുശ്രൂ ഷിച്ചു. ഒരു രാത്രിയിൽ ഗാന്ധിക്ക് വിശ്രമം നൽകി കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു. മുറിയിൽ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാ സക്തി കീഴടക്കി.എന്നാൽ അൽപ്പ സമയത്തിന് ശേഷം ഒരു വേലക്കാരൻ പിതാവിന്റെ മരണ വാർത്തയുമായി എത്തി. താൻ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നൽ ഗാന്ധിക്കുണ്ടായി. തന്റെ ആ തെറ്റ് ക്ഷമിക്കാൻ അദ്ദേഹത്തിന് ഒരിക്കലു മായില്ല. “ഇരട്ട നിന്ദ’ എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. മുപ്പത്തിയാറാം വയസ്സിൽ വിവാഹിതനായിരിക്ക തന്നെ ബ്രഹ്മചാരി യാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ സ്വാധിനം ഉണ്ടായിരുന്നു.

ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത ആത്മികവും ശാരീരികവുമായ ശുദ്ധത വളരെയധികം സ്വാധിനിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാ നമായും ബ്രഹ്മചര്യത്തെ കണ്ടു. കാമിക്കുക എന്ന തിനേക്കാളുപരി സ്നേഹിക്കുവാൻ പഠിക്കണ മെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. “ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം’ എന്നാണ് ഗാന്ധി, ബ്രഹ്മചര്യ എന്നതിന് അർത്ഥം കൽപ്പിച്ചത്.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

ലാളിത്യം
സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചു വിശ്വസിച്ച് ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച് പാശ്ചാത്യ ജീവിതരീതി ത്യജിച്ചു കൊണ്ടാ യിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. തന്നെ തന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ജീവിതം ലളിതമാക്കാനായി സ്വന്തം ആവശ്യ ങ്ങൾ പുനർനിർണ്ണയിച്ച് അനാവശ്യ ചെലവുകൾ ഒഴി വാക്കിക്കൊണ്ട് സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതചര്യ കൾ എത്തി നിന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു.

സംസാരത്തിൽ നിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മൗനം….. ശാന്തി…….., എന്നീ ഹൈന്ദവ തത്ത്വങ്ങളാണ് ഇതിൽ അദ്ദേഹത്തിന് വഴികാട്ടിയത്. അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മുപ്പത്തിയേഴാം വയസ്സുമുതൽ മൂന്നര വർഷം അദ്ദേഹം വാർത്താ പത്രങ്ങൾ വായിക്കാൻ വിസമ്മതിച്ചു. പ്രക്ഷുബ്ധ മായ ലോക കാര്യങ്ങൾ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാൾ ചിന്താകുഴപ്പത്തിന് കാരണമാ കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീകമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകു
തരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽ കൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന്പ്രോ ത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികൾ തൊഴിൽ രഹിതരായിരിക്കെ ഇന്ത്യക്കാർ, ബ്രിട്ടീഷ് താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിന്നാ യിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യ ക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമ്മിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തിക മായ പ്രഹരമേൽപ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഫലിപ്പിക്കാൻ കറങ്ങുന്ന ചർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.

സർവ്വോദയം
എല്ലാവരുടേയും പൊതുവായ വികസനമാണ് സർവ്വോദയം. അത് മതത്തിന്റെയോ ജാതിയു ടേയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നും ഗാന്ധിജി സിദ്ധാന്തിച്ചു. സർവ്വോദയമെന്ന ആശയം ഗാന്ധിജിക്ക് ലഭിച്ചത് ജോൺ റസ്കിന്റെ അണ്ടുദിസ് ലാസ്റ്റ് (ഈ ചെറിയ സഹോദരന്) എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്. സർവ്വോദയം കൈവച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഓരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിക്കും

ആരോഗ്യം
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയ ത്തിലും ഗാന്ധിക്ക് തന്റെതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരിക്കുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരി പദാർത്ഥങ്ങൾ, പുകയില, ചായ, കാപ്പി എന്നിവ യുടെ ഉപയോഗങ്ങൾ ലൈംഗികത, തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. 1906 ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തി നായി അദ്ദേഹം എഴുതി തുടങ്ങിയ ആരോഗ്യത്തി നുള്ള മാർഗനിർദ്ദേശങ്ങൾ പിൽക്കാലത്ത് കൂടു തൽ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് 1942 മുതൽ 44 വരെ പൂനയിലെ ആഗാഖാൻ കൊട്ടാര ത്തിലെ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതുകയുണ്ടായി.

മതവിശ്വാസം

ഹൈന്ദവ കുടുംബത്തിൽ ജനിച്ച ഗാന്ധി ജീവിത കാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹ ത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽ നിന്നെടുത്തതാണ്. അതേ സമയം എല്ലാ മതങ്ങ ളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു. മറ്റ് വിശ്വസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി തിരസ്കരിച്ചു. മതജിജ്ഞാ സുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളെക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയെകുറിച്ച് ഇങ്ങനെ പറഞ്ഞു.

“എനിക്കാറിയാവുന്ന ഹൈന്ദവത എന്റെ ആത്മാ വിനെ പൂർണമായും തൃപ്തിപ്പെടുത്തുന്നു….. സംശയങ്ങൾ എന്നെ വേട്ടയാടു മ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാ വുമ്പോൾ ഞാൻ ഭഗവത്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിപ്പിക്കുവാ നാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിത ത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാ വവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളാണ്. ഗാന്ധി ഗുജറാത്തിയിൽ ഭവവദ്ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ അത് പ്രസിദ്ധികരിക്കപ്പെട്ടു.

എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന കാപട്യത്തേയും അസ്സാന്മാർ ഗികത്വത്തേയും സ്വമത ശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ഗാന്ധി.

ഇതര മതങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:
“എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദുമതത്തിലെ ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ അതിന്റെ ഭാഗമാണെങ്കിൽ അത് ഹൈന്ദവതയുടെ ദുഷിച്ച, അമിത വളർച്ച പ്രാപിച്ച ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപരിതമായി എഴുതപ്പെട്ടതാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ് ? അവ ഈശ്വര ചരിതമാണെങ്കിൽ എന്തു കൊണ്ട്
ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂടെ ? എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളിൽ വിശ്വസിക്കുന്നവനാക്കാൻ ഒരു പോലെ ശ്രമി ച്ചിട്ടുണ്ട് അബ്ദുള്ള സേട് ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പി ച്ചിരുന്നു.

ഇസ്ലാമിന്റെ സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു.”
(ഗാന്ധിയുടെ ആത്മകഥയിൽ നിന്ന്)

“മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധി കളാണ്. മുസ്ലിങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും”- അദ്ദേഹം പറഞ്ഞു.
ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയാ യിരുന്നു;
“അതേ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലിമും യഹൂദ നുമാണ്”

മനുഷ്യന്റെ അന്തസത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാൽ കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യ
നീതിയും അർത്ഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തിക ലക്ഷ്യമായ ആത്മാവിഷ് കാരത്തിന് ഇണങ്ങു ന്നതും അതിനെ സഹായിക്കുന്നതുമാവണം. ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ ഇതാണ്.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

സ്മാരകങ്ങൾ

രാജ് ഘട്ട്

രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 4

പുസ്തകങ്ങൾ

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ ( English: The Story of My Experiments with Truth), ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തുള്ള ഗ്രന്ഥമാണിത്. ഇന്ത്യയി ലാകെ പ്രതിവർഷം രണ്ടുലക്ഷത്തിലധികം പ്രതി കൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കുന്നത്.

1927 -ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ്, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.

പ്രതങ്ങൾ

  • യങ് ഇന്ത്യ
  • ഹരിജൻ
  • ഇന്ത്യൻ ഒപ്പീനിയൻ
  • നവജീവൻ

ഗാന്ധിയെക്കുറിച്ച്

  • മഹാത്മാ ലൈഫ് ഓഫ് മോഹന്ദാസ് കരംചന്ദ് ഗാന്ധി :- തെണ്ടുൽക്കർ, ഡി.ജി
  • മഹാത്മഗാന്ധി :-പ്യാരിലാൽ, സുശീല നായർ ഗാന്ധി എ ലൈഫ് : കൃഷ്ണ കൃപലാനി
  • The life of Mahathma Gandhi – Louis Fischer

മലയാള പുസ്തകങ്ങൾ
• ഹേ റാം മലയിൻകീഴ് ഗോപാലകൃഷ്ണൻ

മലയാളവിവർത്തന ഗ്രന്ഥങ്ങൽ

  • മഹാത്മഗാന്ധി ഒരു കർമ്മയോഗി – ലൂയി ഫിഷർ
  • അമൂല്യ പൈത്യകം – സുമിത്രാഗാന്ധി കൂൽക്കർണി
  • ഗാന്ധി – ആചാര്യ കൃപലാനി
  • ഗാന്ധി നവഖാലിയിൽ – കെ. ഭീൻ നായർ
  • ഗാന്ധി ജീവിതവും സന്ദേശവും – കെ. അരവിന്ദാക്ഷൻ
  • ഗാന്ധിജിയുടെ ആത്മകഥ – വിവ. രാമചന്ദ്രൻ നായർ.കെ
  • ഗാന്ധിജിയുടെ ജീവിതകഥകൾ – ഫാ. ആന്റണി എലവം കൂടി
  • ബാപ്പുവിന്റെ ജീവിതത്തിലെ കഥകൾ – ഉമാശങ്കർ ജോഷി
  • ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം
  • എന്റെ ജീവിതം എന്റെ സന്ദേശം – നാരായൺ ദേശായി
  • മഹാത്മാഗാന്ധി 100 വർഷങ്ങൾ -ഡോ.എസ് രാധാകൃഷ്ണൻ(എഡിറ്റർ)

ഗാന്ധിയെ പറ്റി ചിലർ

ജവഹർലാൽ നെഹ്റു മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചു കൊണ്ട് രാഷ്ട്രത്തോടു
നടത്തിയ പ്രഭാഷണത്തിൽ നിന്ന് “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്, എനിക്കു തെറ്റുപറ്റി ഒരു സാധാരണ പ്രകാശി ച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരാ യിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും“

ആൽബർട്ട് ഐസ്റ്റീൻ
“ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെ യൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല”

ഹോ ചി മിൻ
“ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായി രിക്കാം, പക്ഷെ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ”

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
“ഗാന്ധിയിൽ നിന്ന് ഒളിച്ചോടി കൊണ്ട് മനുഷ്യ രാശിക്ക് പുരോഗമനം സാധ്യമല്ല, മനുഷ്യരാശി സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു ലോകത്തിലേക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസ്സിൽ കണ്ട് അതിൽ നിന്ന് ഈർജ്ജം ഉൾകൊണ്ട് കൊണ്ടാണ് അദ്ദേഹം ജീവിക്കുകയും ചിന്തിക്കുകയും പ്രവൃത്തിക്കു കയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെ തന്നെയാകും ബാധിക്കുക.”

“കിരാതമായ ഹിംസ മാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് മറ്റാരേക്കാളും അധികമായി തെളിയിച്ചത് മഹാത്മഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ എന്ന സ്ഥാനത്തിലും ഉപരിയാണ്.)”

രവീന്ദ്രനാഥ ടാഗോർ
“ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്നു നിന്നു അവരിൽ ഒരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റ് ആർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി.”

ജോർജ്ജ് ഓർവെൽ
“ഗാന്ധിയെന്നു കേൾക്കുമ്പോൾ ഒരു തരം രുചിക്കേട് (Aesthetic distaste) തോന്നുന്നവർ എന്നെപോലെ മറ്റു പലരും ഉണ്ടാകാം. അദ്ദേ ഹത്തെ പുണ്യവാളനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങൾ പലർക്കും ബോദ്ധ്യമായി ല്ലെന്നു വരാം. പുണ്യവാളത്തം എന്ന ആശയമേ സ്വീകാര്യമല്ലാത്ത പലരും ഗാന്ധിയുടെ അടി സ്ഥാന ലക്ഷ്യങ്ങളെ തന്നെ മാനവികതാ വിരുദ്ധവും പിന്തിരിപ്പനുമായി കണ്ടേക്കാം. എന്നാൽ വെറും ഒരു രാഷ്ട്രീയക്കാരനായി പരിഗണിച്ച് നമ്മുടെ കാലഘട്ടത്തിലെ മറ്റ് മുൻനിരയിലെ രാഷ്ട്രിയ നേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ എത്ര ശുദ്ധമായ ഗന്ധമാണ് അദ്ദേഹം അവശേഷിപ്പിച്ച് പോയത് എന്നോർത്ത് അത്ഭുദപ്പെടാതിരിക്കാൻ ആവില്ല.” സ്റ്റാലിന്റെ കാലത്തെ മഹത്തായ സോവിയറ്റ് വിജ്ഞാനകോശം (The great Soviet Encyclopedia) “വാണിയജാതിയിൽ പിറന്ന ഈ പിന്തിരിപ്പൻ ജനങ്ങളെ വഞ്ചിക്കുകയും അവർക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മക്കളെ അനുകരിച്ചു. ജനപ്രീണനത്തി നായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണ ക്കുകയും ബ്രിട്ടീഷുക്കാരുടെ ശത്രുവുമായി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വങ്ങളെ വൻ തോതിൽ ചൂഷണം ചെയ്യുകയും ചെയ്തു.”

മറ്റു ദേശങ്ങളിലെ ഗാന്ധിമാർ
തന്റെ സന്ദേശങ്ങളും കർമ്മസാധനകളും തനിക്കു ശേഷവും നിലനിൽക്കുമ്പോഴാണ് ഒരു മഹാ പുരുഷന്റെ മാറ്റ് തിരിച്ചറിയപ്പെടുന്നത്. മഹാ ഗാന്ധി അക്കാര്യത്തിൽ അനുഗ്രഹീതനാ യിരുന്നു. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം സമർത്ഥിച്ചു തന്നു പോയ ആദർശങ്ങളെ പിൻ തുടരുന്നവർ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. അവരുടെ കർമ്മങ്ങളിലൂടെ ഗാന്ധി കാലാന്തരങ്ങളിലേക്ക് പ്രവഹിക്കുന്നു. ഈ ജീവിതശൈലി പിൻതുടർന്ന് പലദേശത്തും ഗാന്ധിമാർ ഉണ്ടായി. അവരിൽ ചിലർ താഴെ പറയുന്നവരാണ്.

അമേരിക്കൻ ഗാന്ധി
വർണ്ണത്തിന്റെ പേരിൽ നിരന്തരം ഇരയായി കൊണ്ടിരിക്കുന്ന കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ വംശീയ വിദ്വേഷത്തി നെതിരെ പൊരുതിയ ആളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആണ് അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്.

ദക്ഷിണാഫ്രിക്കൻ ഗാന്ധി
വർണ്ണത്തിന്റെ പേരിൽ നിരന്തരം ഇരയായി കൊണ്ടിരുന്ന ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ നെൽസൺ മണ്ടേല ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നു.

കെനിയൻ ഗാന്ധി
പാശ്ചാത്യ രാജ്യങ്ങൾ കോളനിയാക്കി ചവിട്ടി മെതിച്ച് ആഫ്രിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ജോമോ കെനിയാറ്റയാണ് കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത്. കെനിയാറ്റ എന്ന വാക്കിനു സ്വാഹിലി ഭാഷയിൽ കെനിയയുടെ വെളിച്ചം എന്നാണ് അർത്ഥം.

അതിർത്തി ഗാന്ധി
ഗാന്ധിജിയുമായുണ്ടായിരുന്ന അടുപ്പവും ഗാന്ധിയൻ ആശയങ്ങളിലുള്ള അടിയുറച്ച ജീവിതമാണ് ഖാൻ അബ്ദുൾ ഗാഫർ ഖാൻ എന്ന വ്യക്തിയെ അതിർത്തി ഗാന്ധി എന്ന അപരനാമധേ യത്തിനർഹനാക്കിയത്.

ശ്രീലങ്കൻ ഗാന്ധി
ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ “അഹംഗമാഖേ തുടർ അരിയരത്ന’ (Ahangamage Tudor Ariyaratna) യാണ് ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധമത വിശ്വാസിയാണ്. സമാ ധാന പ്രവർത്തനങ്ങളേയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളേയും മുൻ നിർത്തി ഇന്ത്യ ഗവൺമെന്റ് ഇദ്ദേഹത്തിന് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി.

ആധുനിക ഗാന്ധി
ഇന്ത്യൻ സാമൂഹിക പ്രവർത്തകനായ ബാബാ ആംതെയാണ് ആധുനിക ഗാന്ധി എന്നറിയ പ്പെടുന്നത്.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

Question 27.
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 5
മുകളിൽ കൊടുത്ത ആശയങ്ങളും കവിതയിലെ ആശയങ്ങളും ഉൾപ്പെടുത്തി “ഗാന്ധിയൻ ആദർശ ങ്ങളുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയ ത്തിൽ പ്രസംഗം തയ്യാറാക്കുക.
Answer:
മാന്യസദസ്സിന് വന്ദനം,
സത്യത്തിന്റെയും ധർമ്മത്തിന്റെയും അഹിംസയു ടെയും സത്യഗ്രഹത്തിന്റെയും പാതയിലൂടെ ഒരു മഹാസാമ്രാജ്യത്തെ കീഴടക്കാമെന്ന് നമ്മുക്ക് കാട്ടി തന്ന ഗാന്ധിജിയുടെ ആശയങ്ങളുടെ സമകാലീന പ്രസക്തിയെക്കുറിച്ചാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. അശോകനും ബുദ്ധനും ശങ്കരാചാര്യനും മറ്റും അഗ്നി പകർന്ന മണ്ണിൽ ജ്വലിക്കുന്ന ശക്തിയായി തീർന്ന വ്യക്തിയാണ ദ്ദേഹം. തന്റെ ആദർശങ്ങൾ സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കുക കൂടി ചെയ്തു എന്നതാണ് ഗാന്ധിജിയുടെ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നത്. ശ്രീനാരായണഗുരുവിന്റെ വാക്കുകൾ കടം എടുത്തു പറഞ്ഞാൽ ആ ജ്ഞാനം എന്നാൽ അവനവനെ തന്നെ അറിയുക എന്നതാണ്. ആത്മ ജ്ഞാനം നേടിയ ഒരാൾക്കേ സ്വന്തം സുഖങ്ങൾ ത്യജിച്ച് മറ്റുള്ളവർക്കായി ജീവിക്കാൻ സാധിക്കൂ. അത്തരം ഒരാൾക്കേ എന്റെ ജീവിതം എന്റെ സന്ദേശം’ എന്നു പറയാനുള്ള ധൈര്യം ഉണ്ടാകൂ.

ഗാന്ധിജിയുടെ സിദ്ധാന്തങ്ങളായ സത്യം, അഹിംസ തുടങ്ങിയവയുടെ പ്രസക്തി ദിനങ്ങൾ കഴിയുന്തോറും ഏറി വരുന്നു. ഇന്നത്ത കാലഘട്ടത്തിൽ മിക്കവരും സത്യത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. ഏതു മേഖലയിലും അസത്യത്തിന്റെയും അഴിമതിയുടേയും കടന്നാ ക്രമണം നമുക്ക് കാണാൻ കഴിയും. ഉപദ്രവിക്കാ തിരിക്കുക എന്ന അർത്ഥത്തിൽ അഹിംസ ഒതുങ്ങു ന്നില്ല. മറ്റുള്ളവരെ വാക്കുകൾ കൊണ്ടു പോലും വേദനിപ്പിക്കാതിരിക്കുക എന്നും അതിന് അർത്ഥ മുണ്ട്. എന്നാൽ ഇന്നത്തെ ലോകത്തിൽ എന്താണ് നടക്കുന്നത് ?. ലോക ജനതയ്ക്ക് മുൻപിൽ വെല്ലു വിളിയായി തീവ്രവാദ പ്രവർത്തനങ്ങളും, യുദ്ധ ങ്ങളും ഒക്കെ നില നിൽക്കുന്നു. ഗാന്ധിജി വിനയ ത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. നാം ചവിട്ടി നടക്കുന്ന മണൽത്തരികളേക്കാൾ വീനിത രാകണം നാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ഗുണത്തിന്റെ അഭാവം ഇന്നത്തെ ലോകത്തിൽ നിഴലിക്കുന്നുണ്ട്.

ചുരുക്കത്തിൽ ജീവിതത്തിന്റെ സമസ്തമേഖല കളിലും ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി ഏറി വരുന്നു. ലോകത്തെ മുഴുവൻ ഒരു തറവാ ടായും അതിലെ സർവ്വചരാചരങ്ങളേയും കുടും ബാംഗങ്ങളായും കണ്ട ഗാന്ധിജിയുടെ ആദർശ ങ്ങൾ നമുക്ക് പിന്തുടരാം. ഒരു നവലോകം കെട്ടിപ്പ
ടുക്കാനായി.

നന്ദി, നമസ്കാരം.

Class 8 Malayalam Kerala Padavali Notes Unit 3 അന്യജീവനുതകി സ്വജീവിതം

മറ്റുള്ളവർക്കുവേണ്ടി ജീവിക്കുക എന്നത് നിസ്സാര കാര്യമല്ല ത്യാഗമുള്ളവർക്കേ അത് സാധിക്കൂ. ഈ ത്യാഗബോധമാണ് മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ നാം കാണുന്നത്. ഇന്ത്യയിലെ കോടിക്കണക്കിനായ ജനങ്ങളുടെ ക്ഷേമത്തിനും സ്വാതന്ത്യത്തിനും സർവ്വോപരി അവരുടെ ഉയർച്ചയ്ക്കും വേണ്ടി ചിന്തിക്കുകയും പേരാടുകയും ചെയ്ത മഹാത്മാവായ മഹാത്മാഗാന്ധിയുടെ ചരിത്രം ഒന്നാമതായി നാം പഠിയ്ക്കേണ്ടതുണ്ട്. ഏതൊരു സാമൂഹ്യപരിഷക്കർത്താക്കളും ഇത്തരത്തിൽ സമൂഹത്തിനുവേണ്ടി ജീവിച്ചവരാണ്. കാലത്തിന്റെ സൃഷ്ടിയാണ് ഇത്തരം മഹാത്മാക്കളെന്നതും ഈ അവസരത്തിൽ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. എല്ലാ കാലത്തുമുള്ള ജനങ്ങൾക്ക് മാതൃകയായും ആവേശമായും ഇവരുടെ പ്രവർത്തനങ്ങൾ ഇന്നും ജ്വലിച്ച് നിൽക്കുന്നു. അത്തരത്തിൽ അനവധി മഹാത്മാക്കൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. അവരിൽ ആദ്യം പറയപ്പെടേണ്ട പേര് മഹത്മാഗാന്ധിയുടേതാണ്. ഒരു കാലത്ത് ചിന്തിക്കുന്ന മനുഷ്യരെ മുഴുവുനും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിലെത്തിച്ചത് ആ പ്രതിഭാസ വിലാസമാണ്. ബ്രിട്ടിഷ് സാമ്രാജ്യത്തിനുപോലും പ്രിയപ്പെട്ടവനായി ഒടുവിൽ ഗാന്ധിജി മാറിയിട്ടുണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ലോകത്ത് സജിവമാണ്.

പ്രവേശക പ്രവർത്തനം

ബ്രീട്ടീഷ് പ്രധാമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് വൈസ്രോയി മുഖാന്തരം മഹാത്മാ ഗാന്ധി അയച്ച ഒരു കത്താണ് പാഠപുസ്തകം പേജ് 31-ൽ നൽകിയിരുക്കുന്നത്. “അർധ നഗ്നനായ (പൂർണ്ണമായി മറയ്ക്കപ്പെടാത്ത ശരീരത്തോടു കൂടിയ ഫക്കീർ” എന്ന് വിൻസ്റ്റൺ ചർച്ചിൽ പരിഹ സിച്ചിനു മറുപടിയാണ് ഗാന്ധിജിയുടെ ഈ കത്ത്. ഫക്കീർ എന്ന വാക്കിന്റെ അർത്ഥം “ഭിക്ഷ
എന്നാണ്.

1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു വിൻസന്റ് ചർച്ചിൽ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്യത്തിനു വേണ്ടി നടന്ന സമരപരിപാടികളുടെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. 1874 നവംബർ 30-ന് ഇംഗ്ലണ്ട് ഓക്സ്ഫഡ്ഷയറിലെ ബ്ലെൻ ഹൈം കൊട്ടാരത്തിലാണ് ചർച്ചിൽ ജനിച്ചത്. സൈന്യത്തിൽ കുതിരപ്പടയുടെ ഓഫീസമായി പൊതുജീവിതം ആരംഭിച്ചു. തുടർന്ന് ബ്രീട്ടീഷ് നാവികസേനയുടെ രാഷ്ട്രീയമേധാവിയായി 1940-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു 1965 ജനുവരിയിൽ അന്തരിച്ചു.
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 6

ഗാന്ധിജിയുടെ മറുപടി
പരിഹാസത്തെപ്പോലും തോൽപ്പിക്കുന്ന വ്യക്തി പ്രഭാവമായിരുന്നു മഹാത്മാഗാന്ധിയുടേത് അതിനുദാഹരണമാണ് അർദ്ധഗ്നനായ ഫക്കീർ എന്ന ബ്രട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പരിഹസിച്ചതിന് ഗാന്ധിജി നൽകിയ മറുപടി.

ഇന്ത്യ
17.07.1945

പ്രിയപ്പെട്ട പ്രധാനമന്ത്രി,
എളിയ ഈ “നഗ്നനായ ഫഖീറി’നെ – താങ്കൾ എന്നെ അങ്ങനെ വിശേഷിപ്പിച്ചതായി പറയപ്പെടുന്നു. തകർക്കാൻ താങ്കൾക്ക് ആഗ്രഹമുണ്ടെന്ന് അറിയുന്നു. ഒരു ഫഖീറായിരി ക്കാൻ, നഗ്നനായ ഒരു ഫഖീറായിരിക്കാൻ വളരെക്കാലമായി ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കൂടി പ്രയാസ മുള്ള ഒരു ഉദ്യമമാണ് അത്. അതിനാൽ ആ പ്രയോഗത്തെ ഒരു ബഹുമതിയായി ഞാൻ ഗണിക്കുന്നു; താങ്കൾ അങ്ങനെ ഉദ്ദേശിച്ചിരിക്കുകയില്ലെങ്കിലും, ആ നിലയിൽത്തന്നെ താങ്കളെ ഞാൻ സമീപിക്കുന്നു. താങ്കളുടെയും എന്റെയും നാട്ടിലെ ജന തകൾക്കുവേണ്ടിയും തദ്വാരാ ലോകജനതയ്ക്കു വേണ്ടിയും എന്നെ വിശ്വസിക്കാനും പ്രയോജനപ്പെടുത്താനും താങ്കളോട് ഞാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

താങ്കളുടെ ആത്മാർഥ സുഹൃത്ത്
എം.കെ. ഗാന്ധി

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് വൈസ്രോയി മുഖാന്തരം മഹാത്മജി അയച്ചതാണ് ഈ കത്ത്

Question 1.
ഗാന്ധിജിയുടെ മഹത്ത്വം വ്യക്തമാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഈ കത്തിലുള്ളത് വിശദമാക്കുക?
Answer:
തന്നെ “അർദ്ധനഗ്നനായ ഫഖീർ” എന്ന് വിളിച്ച് അപമാനിക്കാൻ ശ്രമിച്ച വിൻസ്റ്റൺ ചർച്ചിലിനോട് ഒരു രീതിയിലുള്ള ദേഷ്യവും പ്രകടിപ്പിക്കാതെ യാണ് ഗാന്ധിജി കത്ത് എഴുതിയിരിക്കുന്നത് പ്രിയപ്പെട്ട പ്രധാനമന്ത്രി എന്ന് തുടങ്ങുന്ന അഭിസംബോധനയുടെ താങ്കളുടെ ആത്മാർത്ഥ സുഹൃത്ത് എന്നു പറഞ്ഞു കത്ത് അവസാനി പ്പിക്കുന്നതും എല്ലാം ഇതിനുദാഹരണമാണ്.

നഗ്നനായ ഫക്കീർ എന്ന പ്രയോഗത്തെ ഒരു ബഹുമതിയായാണ് താൻ കാണുന്നതെന്ന് ഗാന്ധിജി പറയുന്നു. എന്റെയും താങ്കളുടെയും നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കായി തന്നെ വിശ്വസിക്കാനും പ്രയോജനപ്പെടുത്തുവാനും പറയുന്നതിലൂടെ ലോകത്തെ എല്ലാ ജനങ്ങ ളുടെയും നന്മയാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് പോലും സ്നേഹത്തോ ടെയും സമചിത്തതയോടെയും പ്രതികരിക്കുന്ന ഗാന്ധിജിയുടെ മഹത്വം ഈ കത്തിൽ നമുക്ക് കാണാം.

എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7

Question 2.
ഗാന്ധിജിയെക്കുറിച്ച് വേറെയും കവിതകളുണ്ട് അവ താഴെ ചേർക്കുന്നു.
Answer:
എന്റെ ഗുരുനാഥൻ Notes Question Answer Class 8 Kerala Padavali Chapter 7 7
ബാപ്പുജിയെന്നൊരു മുത്തച്ചൻ
നമ്മൾക്കൊണ്ടൊരു മുത്തച്ഛൻ
നന്മയെഴുന്നൊരു മുത്തച്ഛൻ
നമ്മുടെ നാടിനു സ്വതന്ത്ര്യം
നേടിതന്നൊരു മുത്തച്ഛൻ
നല്ലതു മാത്രം ചെയ്യാനും
നല്ലവരായിത്തീരാനും
വഴികാണിച്ചു മുത്തച്ചൻ
ഒരു ജനനായകൻ
ഒന്നാമനായവൻ
ഒന്നിച്ചുനിന്നവൻ
ഒന്നുമില്ലാത്തവൻ
ഒന്നിച്ചൊരിന്ത്യയെ
ഉയിരോടു ചേർത്തവൻ
ഒരു വെടിയുണ്ടയിൽ
ഉയിരു വെടിഞ്ഞവൻ
ഒരു കാലവും നമ്മെ
വേർപിരിയാത്തവൻ
പകരമില്ലാത്തവൻ
(സിപ്പി പള്ളിപ്പുറം)

മുട്ടോളമെത്തുന്ന മുണ്ടുടുത്ത് വടി
കുത്തിനടന്നൊരു മുത്തച്ഛൻ.
മുൻവരിപ്പല്ലു രണ്ടില്ലേലും
പുഞ്ചിരിച്ചേലുള്ള മുത്തച്ഛൻ.
സ്വാതന്ത്ര്യത്തിരുമന്ത്രം നമ്മുടെ
നാവിൽ കുറിച്ചതു ചൊല്ലിച്ചു
നമ്മെ പിച്ച് നടത്തിച്ചു
നമ്മൾക്കായ് വെടികൊണ്ടു മരിച്ചു?
നമ്മൾ മറക്കരുതൊരുനാളും!…
(ഒ.എൻ.വി.)

സൂര്യനെപ്പോലെയൊരപ്പൂപ്പൻ
മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും
മൊട്ടത്തലയും തെളിഞ്ഞ കണ്ണും
മുൻവരിക്കല്ലില്ലാപ്പുഞ്ചിരിയും
വെൺനരച്ചൂഴും വിരിഞ്ഞ മാറും
നീളൻ വടിയൂന്നി നിന്നു ചൊല്ലി
ദേവനെപ്പോലെയൊരപ്പൂപ്പൻ
തങ്ങളിൽ സ്നേഹിക്ക നമ്മളെന്നും
തങ്ങളിൽ സേവിക്ക് നമ്മളെന്നും
സത്യം പറയേണം നമ്മളെന്നും
മക്കളേ നന്നായി വരേണമെന്നും
(സുഗതകുമാരി)

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Students often refer to Kerala State Syllabus SCERT Class 8 Maths Solutions and Class 8 Maths Chapter 8 Ratio Questions and Answers Notes Pdf to clear their doubts.

SCERT Class 8 Maths Chapter 8 Solutions Ratio

Class 8 Kerala Syllabus Maths Solutions Chapter 8 Ratio Questions and Answers

Ratio Class 8 Questions and Answers Kerala Syllabus

Multiplicative Comparisons (Page 128)

Question 1.
In each of the following pairs of measures, find the ratio of the smaller to the larger:
(i) 4 metres, 12 metres
(ii) 8 litres, 20 litres
(iii) 20 kilograms, 25 kilograms
Answer:
(i) 4 metres, 12 metres
Fraction = \(\frac {4}{12}\)
Simplest form = \(\frac {1}{3}\)
Ratio = 1 : 3

(ii) 8 litres, 20 litres
Fraction = \(\frac {8}{20}\)
Simplest form (divide by 4) = \(\frac {2}{5}\)
Ratio = 2 : 5

(iii) 20 kilograms, 25 kilograms
Fraction = \(\frac {20}{25}\)
Simplest form (divide by 5) = \(\frac {4}{5}\)
Ratio = 4 : 5

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 2.
A can contains 4 litres of water, and another can, 14 litres
(i) What is the ratio of the amount of water in the smaller can to the amount of water in the larger can?
(ii) If one more litre of water is poured into each can, what would this ratio become?
Answer:
(i) Fraction = \(\frac {4}{14}\)
Simplest form (divide by 2) = \(\frac {2}{7}\)
Ratio = 2 : 7

(ii) New amount in smaller can = 4 + 1 = 5 litres
New amount in larger can = 14 + 1 = 15 litres
Fraction = \(\frac {5}{15}\)
Simplest form = \(\frac {1}{3}\)
New Ratio = 1 : 3

Algebra (Page 133)

Question 1.
The ratio of the inner and outer angles of a regular polygon is 7 : 2.
(i) How much is each angle?
(ii) How many sides does the polygon have?
Answer:
(i) Let the inner angle be 7x and the outer angle 2x.
Inner angle + Outer angle = 180°
⇒ 7x + 2x = 180°
⇒ 9x = 180°
⇒ x = 180 ÷ 9
⇒ x = 20°
Inner angle = 7x
= 7 × 20°
= 140°
Outer angle = 2x
= 2 × 20°
= 40°

(ii) The sum of the outer angles of a polygon of n sides is 360°.
Since it is a regular polygon, the outer angles are equal.
n × 40 = 360°
⇒ n = \(\frac {360}{9}\)
⇒ n = 9
Number of sides of the polygon = 9

Question 2.
There are four right triangles, all with a ratio of perpendicular sides 3 : 4. More information about each triangle is given below. Calculate the lengths of all three sides of each:
(i) The difference in lengths of the perpendicular sides is 24 metres.
(ii) The perimeter of the triangle is 24 metres.
(iii) The area of the triangle is 24 square metres.
(iv) Hypotenuse 24 metres (Write the lengths in metres and centimetres).
Answer:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 133 Q2
(i) Let the perpendicular sides be 3x and 4x
Hypotenuse = \(\sqrt{(3 x)^2+(4 x)^2}\)
= \(\sqrt{9 x^2+16 x^2}\)
= 5x
The difference between the perpendicular sides is 4x – 3x = x
∴ x = 24
Sides are, 3x = 3 × 24 = 72 m
4x = 4 × 24 = 96 m
5x = 5 × 24 = 120 m

(ii) Perimeter = 3x + 4x + 5x = 12x
⇒ 12x = 24
⇒ x = 2
Sides are, 3x = 3 × 2 = 6 m
4x = 4 × 2 = 8 m
5x = 5 × 2 = 10 m

(iii) Area = \(\frac {1}{2}\) × 3x × 4x = 6x2
⇒ 6x2 = 24
⇒ x2 = 4
⇒ x = 2
Sides are, 3x = 3 × 2 = 6 m
4x = 4 × 2 = 8 m
5x = 5 × 2 = 10 m

(iv) Hypotenuse = 5x = 24
⇒ x = \(\frac {24}{5}\)
⇒ x = 4.8
Perpendicular sides
3x = 3 × 4.8 = 14.4 m
4x = 4 × 4.8 – 19.2 m
5x = 5 × 4.8 = 24 m

Question 3.
The sides of two squares are in the ratio 3 : 4. What is the ratio of their areas?
Answer:
Let the sides be 3x and 4x.
Area of first square = (3x)2 = 9x2
Area of second square = (4x)2 = 16x2
Ratio of areas = 9x2 : 16x2 = 9 : 16

Changing Ratios (Page 137)

Question 1.
The length-to-width ratio of a rectangle is 3 : 2. The rectangle is enlarged by increasing the length by half. What is the length-to-width ratio of the new rectangle?
Answer:
Let the original length = 3x and the width = 2x.
The length is increased by half, so new length = 3x + \(\frac {1}{2}\)(3x)
= 3x + 1.5x
= 4.5x
The width is not changed, so the new width = 2x
New ratio = 4.5x : 2x
To remove the decimal, multiply bothsides by 2 = 9x : 4x
The new ratio is 9 : 4.

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 2.
The ratio of two angles is 1 : 2. When the smaller angle was increased by 6°, and the larger angle was decreased by 6°, this ratio became 2 : 3. What were the original angles?
Answer:
Let the original angles be 1x and 2x.
New smaller angle = x + 6
New larger angle = 2x – 6
The new ratio is 2 : 3.
So, \(\frac{x+6}{2 x-6}=\frac{2}{3}\)
Cross-multiply: 3(x + 6) = 2(2x – 6)
⇒ 3x + 18 = 4x – 12
⇒ x = 30
Original angles were 1x = 1 × 30 = 30°
and 2x = 2 × 30 = 60°

Question 3.
In a mixture, acid and water are in the ratio 3 : 2. When 15 litres of acid were added to this, the ratio became 3 : 1. How many litres of acid and water are there in the current mixture?
Answer:
Let the original amounts be: Acid = 3x, Water = 2x.
15 litres of acid are added.
New amount of Acid = 3x + 15
New amount of Water = 2x
The new ratio is 3 : 1.
So, \(\frac{3 x+15}{2 x}=\frac{3}{1}\)
Cross-multiply: 3x + 15 = 3(2x)
⇒ 3x + 15 = 6x
⇒ 3x = 15
⇒ x = 5
Current amount of Acid = 3x + 15
= 3(5) + 15
= 30 litres.
Current amount of Water = 2x
= 2(5)
= 10 litres.

Question 4.
The height to width ratio of a rectangle of perimeter 54 centimetres is 4 : 5.
(i) This ratio is to be made 2 : 3 by increasing the height or width. Which is to be increased? By how much?
(ii) The ratio is to be made 2 : 3 by decreasing the height or width. Which is to be decreased? By how much?
Answer:
Let height = 4x and width = 5x
Perimeter = 2(4x + 5x) = 18x
⇒ 18x = 54
⇒ x = 3
Original height = 4 × 3 = 12 cm.
Original width = 5 × 3 = 15 cm.
(i) Let’s assume the number to be added to the height is ‘x’.
∴ (12 + x) : 15 = 2 : 3
⇒ 3(12 + x) = 2 × 15
⇒ 36 + 3x = 30
⇒ 3x = 30 – 36
⇒ 3x = -6
This is not a natural number.
x = \(\frac {-6}{3}\) = -2
Let’s assume the number to be added to the width as ‘x.
∴ 12 : (15 + x) = 2 : 3
⇒ 12 × 3 = 2(15 + x)
⇒ 36 = 30 + 2x
⇒ 2x = 36 – 30
⇒ 2x = 6
⇒ x = \(\frac {6}{2}\)
⇒ x = 3
This is a natural number.
Height : width = 12 : (15 + 3)
= 12 : 18
= 2 : 3
If 3 cm is added to the width, the ratio can become 2 : 3.

(ii) Let’s take the number to be subtracted from the height as ‘y’.
(12 – y) : 15 = 2 : 3
⇒ \(\frac{12-y}{15}=\frac{2}{3}\)
⇒ 3(12 – y) = 15 × 2
⇒ 36 – 3y = 30
⇒ 36 – 30 = 3y
⇒ 6 = 3y
⇒ y = \(\frac {6}{3}\)
⇒ y = 2
This is a natural number.
Height: width = (12 – 2): 15
= 10 : 15
= 2 : 3
If 2 cm is subtracted from the height, the ratio can become 2 : 3.

Three Measures (Pages 140-141)

Question 1.
The angles of a triangle are in the ratio 1 : 3 : 5. What are the angles?
Answer:
Let the angles be 1x, 3x, and 5x.
The sum of angles in a triangle is 180°.
⇒ 1x + 3x + 5x = 180°
⇒ 9x = 180°
⇒ x = 20°
Angles are 1 × 20 = 20°, 3 × 20 = 60°, 5 × 20 = 100°.

Question 2.
The sides of a triangle are in the ratio 2 : 3 : 4 and the longest side is 20 centimetres longer than the shortest side. Calculate the length of all three sides.
Answer:
Let sides be 2x, 3x, 4x then,
Since the longest side is 20cm more than the shortest side,
⇒ 4x = 2x + 20
⇒ 4x – 2x = 20
⇒ 2x = 20
⇒ x = 10
First side = 2 × 10 = 20 cm
Second side = 3 × 10 = 30 cm
Third side = 4 × 10 = 40 cm

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 3.
The ratio of the length, width, and height of a rectangular box is 2 : 3 : 5 and its volume is 3750 cubic centimetres. Find the length, width, and height.
Answer:
Let length = 2x, width = 3x, height = 5x
Volume = (2x)(3x)(5x) = 30x3
∴ 30x3 = 3750
⇒ x3 = 125
⇒ x = 5
Length = 2x = 2 × 5 = 10 cm
Width = 3x = 3 × 5 = 15 cm
Height = 5x = 5 × 5 = 25 cm

Question 4.
A box contains beads of three colours. The ratio of the number of black beads to the number of white beads is 3 : 5 and the ratio of the number of white beads to the number of red beads is 2 : 3. What is the ratio of the number of beads of all three colours?
Answer:
Black : White = 3 : 5
White : Red = 2 : 3
The common term is White, with values 5 and 2.
The LCM of 5 and 2 is 10.
Convert first ratio:
B : W = (3 × 2) : (5 × 2) = 6 : 10
Convert the second ratio:
W : R = (2 × 5) : (3 × 5) = 10 : 15
The combined ratio of Black : White : Red is 6 : 10 : 15.

Parts of a Line (Page 144)

Question 1.
In each of the problems below, the length of a line and the ratio in which a point divides the line are specified. Draw each line and mark the point:
(i) AB = 14 cm; AP : PB = 3 : 4
(ii) AB = 12 cm; AP : PB = 3 : 5
(iii) AB = 7 cm; AP : PB = 2 : 3
Answer:
(i) AB = 14 cm; AP : PB = 3 : 4
Total parts = 3 + 4 = 7
Length of AP cm = 3x , BP = 4x cm
AP + PB = AB
⇒ 3x + 4x = 14
⇒ 7x = 14
⇒ x = 2
AP = 6 cm, BP = 8 cm
Draw a 14 cm line.
Mark point P at 6 cm from A.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 144 Q1

(ii) AB = 12 cm; AP : PB = 3 : 5
Length of AP cm = 3x , BP = 5x cm
AP + PB = AB
⇒ 3x + 5x = 12
⇒ 8x = 12
⇒ x = \(\frac {12}{8}\)
⇒ x = \(\frac {3}{2}\)
AP= 3 × \(\frac {3}{2}\)
= \(\frac {9}{2}\)
= \(\frac{9 \times 5}{2 \times 5}\)
= \(\frac {45}{10}\)
= 4.5 cm
PB = 5 × \(\frac {3}{2}\)
= \(\frac {15}{2}\)
= \(\frac{15 \times 5}{2 \times 5}\)
= \(\frac {75}{10}\)
= 7.5 cm
Draw a 12 cm line.
Mark point P at 4.5 cm from A.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 144 Q1.1

(iii) AB = 7 cm; AP : PB = 2 : 3
Total parts = 2 + 3 = 5
Length of AP cm = 2x, BP = 3x cm
AP + PB – AB
⇒ 2x + 3x = 7
⇒ 5x = 7
⇒ x = \(\frac {7}{5}\)
AP = 2 × \(\frac {7}{5}\)
= \(\frac {14}{5}\)
= \(\frac{14 \times 2}{5 \times 2}\)
= \(\frac {28}{10}\)
= 2.8 cm
PB = 3 × \(\frac {7}{5}\)
= \(\frac {21}{5}\)
= \(\frac{21 \times 2}{5 \times 2}\)
= \(\frac {42}{10}\)
= 4.2 cm
Draw a 7 cm line.
Mark point P at 2.8 cm from A.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 144 Q1.2

Question 2.
A point divides a 9 centimetres long line in the ratio 2 : 3. Calculate the length of each part.
Answer:
Total parts = 2 + 3 = 5.
AB = 9 cm
AP : PB = 2 : 3
AP = 2x cm, BP = 3x cm
2x + 3x = 9
⇒ 5x = 9
⇒ x = \(\frac {9}{5}\)
AP = 2 × \(\frac {9}{5}\)
= \(\frac {18}{5}\)
= \(\frac{18 \times 2}{5 \times 2}\)
= \(\frac {36}{10}\)
= 3.6 cm
PB = 3 × \(\frac {9}{5}\)
= \(\frac {27}{5}\)
= \(\frac{27 \times 2}{5 \times 2}\)
= \(\frac {54}{10}\)
= 5.4 cm

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 3.
Of the two parts got when a line is divided in the ratio 3 : 5, the longer part is 6 centimetres long. What is the length of the whole line?
Answer:
Let’s take the given line as AB.
The ratio of the parts of the line is AP : PB = 3 : 5
If we take the number to multiply as ‘x’
AP = 3x cm, PB = 5x cm
AB = AP + PB
= 3x + 5x
= 8x
Here, the length of the larger part = 6 cm
The larger part = 5x = 6
⇒ x = \(\frac {6}{5}\)
AB = 8x
= 8 × \(\frac {6}{5}\)
= \(\frac {48}{5}\)
= \(\frac{48 \times 2}{5 \times 2}\)
= \(\frac {96}{10}\)
= 9.6 cm

Parts of a Triangle (Page 148)

Question 1.
In each of the two pictures below, a triangle is divided into two smaller triangles. Find what parts of the area of the whole triangle are the areas of the small triangles, in each picture:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 148 Q1
Answer:
Picture 1:
The side is divided into 2 cm and 6 cm.
The ratio is 2 : 6, which simplifies to 1 : 3.
Total parts = 1 + 3 = 4.
Area of yellow triangle = \(\frac {1}{4}\) of total area.
Area of blue triangle = \(\frac {3}{4}\) of total area.
Picture 2:
The base is divided into 2 cm and 4 cm.
The ratio of the parts is 2 : 4, which simplifies to 1 : 2.
The areas are also in the ratio 1 : 2.
Total parts = 1 + 2 = 3.
Area of small triangle = \(\frac {1}{3}\) of total area.
Area of large triangle = \(\frac {2}{3}\) of total area.

Question 2.
The top vertex of a triangle is joined to the midpoint of the bottom side, and then the point dividing this line in the ratio 2 : 1 is joined to the other two vertices, as shown in the pictures below:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 148 Q2
What fraction of the area of the original large triangle is the area of three small triangles in the third picture?
Answer:
In the first figure, D is the midpoint of BC in triangle ABC.
Since BD = DC, the area of triangle ABD and the area of triangle ACD are equal.
Each is half of the total area.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 148 Q2.1
In the second figure, in triangle ABD,
AE : ED = 2 : 1
Therefore, area of triangle AEB = \(\frac {2}{3}\) of the area of triangle ABD
= \(\frac{1}{2} \times \frac{2}{3}\)
= \(\frac {1}{3}\) Part
Area of ∆DBE = \(\frac{1}{2} \times \frac{1}{3}\) = \(\frac {1}{6}\) Part
Similarly, the area of triangle AEC is \(\frac {1}{3}\) of the total area
and the area of triangle DCE is \(\frac {1}{6}\) of the total area.
Area of part ∆BEC = \(\frac{1}{6}+\frac{1}{6}=\frac{2}{6}=\frac{1}{3}\)
Area of part ∆AEB = \(\frac {1}{3}\) part
Area of part ∆AEC = \(\frac {1}{3}\) part
In the third figure, the area of each of the 3 triangles is \(\frac {1}{3}\) of the area of the large triangle.

Question 3.
The picture shows a quadrilateral divided into four triangles by its diagonals. The areas of three of these are marked in the picture:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 148 Q3
Find the area of the whole quadrilateral.
Answer:
A line drawn from any vertex of a triangle to the opposite side divides the length of that side and the area of the triangle in the same ratio.
In ΔACD, a line DE is drawn from D to AC.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Page 148 Q3.1
AE : EC = Area of ΔAED : Area of ΔCED
AE : EC = \(\frac{60}{30}=\frac{2}{1}\)
In ΔACB, a line BE is drawn from B to AC.
AE : EC = Area of ΔAEB : Area of triangle ΔCEB
2 : 1 = Area of ΔAEB : 40
⇒ Area of ΔAEB = \(\frac{2 \times 40}{1}\) = 80 cm2
Total area of quadrilateral ABCD = 60 + 30 + 80 + 40 = 210 sq. cm

Class 8 Maths Chapter 8 Kerala Syllabus Ratio Questions and Answers

Class 8 Maths Ratio Questions and Answers

Question 1.
The ratio of 50 cm to 2 metres is __________
Answer:
1 : 4

Question 2.
If 3 : x = 12 : 20, then the value of x is __________
Answer:
5

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 3.
Read the given statements.
Statement I: If the ratio of angles in a triangle is 1 : 1 : 1, it is an equilateral triangle.
Statement II: An equilateral triangle has all sides equal.
Choose the correct answer:
(A) Statement I is true, Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true; Statement II is the reason for Statement I.
(D) Both statements are true; Statement II is not the reason for Statement I.
Answer:
(D) Both statements are true; Statement II is not the reason for Statement I.

Question 4.
Read the given statements.
Statement I: The ratio 2 : 3 is the same as 4 : 6.
Statement II: Multiplying both terms of a ratio by the same non-zero number does not change the ratio.
Choose the correct answer:
(A) Statement I is true. Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true. Statement II is the reason for Statement I.
(D) Both statements are true; Statement II is not the reason for Statement I.
Answer:
(C) Both statements are true; Statement II is the reason for Statement I.

Question 5.
A rectangle has a length of 8 cm and a width of 6 cm. What is the ratio of its length to its perimeter?
(A) 4 : 3
(B) 2 : 7
(C) 4 : 7
(D) 3 : 7
Answer:
(B) 2 : 7

Question 6.
In a class of 40 students, 15 are boys. The ratio of girls to boys is:
(A) 3 : 5
(B) 5 : 3
(C) 3 : 8
(D) 5 : 8
Answer:
(B) 5 : 3
Girls = 40- 15 = 25.
Ratio of Girls : Boys = 25 : 15 = 5 : 3.

Question 7.
Which of the following triangles has sides in the ratio 3 : 4 : 5?
(i) Triangle with sides 6 cm, 8 cm, 10 cm
(ii) Triangle with sides 3 cm, 4 cm, 6 cm
(iii) Triangle with sides 5 cm, 12 cm, 13 cm
(iv) Triangle with sides 9 cm, 16 cm, 25 cm
Answer:
(i) Triangle with sides 6 cm, 8 cm, 10 cm
6 : 8 : 10 simplifies to 3 : 4 : 5

Question 8.
Identify the pair of shapes where the ratio of areas is 1 : 4.
(i) Two squares with sides 2 cm and 4 cm.
(ii) Two squares with sides 2 cm and 8 cm.
(iii) Two rectangles with sides (2, 3) and (4, 3).
(iv) Two circles with radii 1 cm and 4 cm.
Answer:
(i) Two squares with sides 2 cm and 4 cm.
Area 1 = 22 = 4
Area 2 = 42 = 16
Ratio = 4 : 16 = 1 : 4

Question 9.
Sides of a triangular plot are in the ratio 3 : 5 : 7. Perimeter of the plot is 150 meters. Find the length of the sides.
Answer:
Perimeter = 150 m
Sides = 150 × \(\frac {3}{15}\), 150 × \(\frac {5}{15}\), 150 × \(\frac {7}{15}\) = 30 m, 50 m, 70 m.

Question 10.
The denominator and numerator of the fraction are in the ratio 3 : 1. If part of the numerator is added to it, prove that the ratio becomes 2 : 1.
Answer:
Let the fraction be \(\frac {x}{3x}\)
Numerator of the new fraction = x + \(\frac {x}{2}\) = \(\frac {3x}{2}\)
Denominator = 3x
Fraction = \(\frac{3 x / 2}{3 x}=\frac{3}{6}\)
Ratio between the denominator and the numerator, when part of the numerator is added to it, then the ratio is 6 : 3 = 2 : 1.

Question 11.
Arun, Varun, and Hari bought two packet of sweets, 245 in all. The ratio of the number of sweets Arun took to the number of sweets Varun took is 3 : 4. The ratio of the number of sweets Varun and Hari took is 6 : 7. How many sweets did each take?
Answer:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Extra Questions Q11
Number of sweets Arun took = 245 × \(\frac {9}{35}\) = 63
Number of sweets Varun took = 245 × \(\frac {12}{35}\) = 84
Number of sweets Hari took = 245 × \(\frac {14}{35}\) = 98

Question 12.
In a goat farm, the ratio of the number of goats that give milk to the number of goats that don’t is 6 : 2. The number of goat which don’t give milk is 160. How many goats give milk? And how many goats are there in all?
Answer:
Ratio of the number of goat which give milk to the number of goat which don’t = 6 : 2
We have to find out how many times the number of goats that don’t give milk is the number of goats that give milk.
The number of goats that give milk is \(\frac {6}{2}\) times the number of goats that don’t give milk.
Therefore the number of goats which give milk = 160 × \(\frac {6}{2}\) = 480
Total number of goats = 160 + 480 = 640

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 13.
Length and breadth of a rectangle are in the ratio 5 : 3. How many parts of the length of this rectangle is to be deducted to get the ratio of the length and breadth of the new rectangle is 7 : 6?
Answer:
5 : 3 = 10 : 6
If \(\frac {3}{10}\) part of 10 is deducted from it, the ratio is 7 : 6.
That is \(\frac {3}{10}\) part of the length is deducted from it, the ratio is 7 : 6.

Question 14.
In a school, the ratio of the number of boys to the number of teachers 2 : 3; and the ratio of the number of teachers to the number of girls is 4 : 5. What is the ratio of the number of boys to girls?
Answer:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Extra Questions Q14
8 : 12 : 15
boys : girls = 8 : 15

Question 15.
The ratio between the number of boys and girls in a college is 8 : 5. If the number of girls is 800, find the total number of students.
Answer:
Let the number of boys = 8x
Let the number of girls = 5x
5x = 800
x = 800 ÷ 5 = 160
Number of boys = 8 × 160 = 1280
Total number of students = 800 + 1280 = 2080

Question 16.
The sides of a triangle are in the ratio 3 : 5 : 7. Its smallest side is 28 cm less than the largest side. Find the sides of the triangle.
Answer:
Ratio of the sides of the triangle = 3 : 5 : 7
Let the sides be 3x, 5x, and 7x.
3x = 7x – 28
⇒ 7x – 28 = 3x
⇒ 7x – 3x = 28
⇒ 4x = 28
⇒ x = 28 ÷ 4
⇒ x = 7
Smallest side = 3 × 7 = 21 cm
Second side = 5 × 7 = 35 cm
Largest side = 7 × 7 = 49 cm

Question 17.
To make a colour, red, blue, and green paints are mixed in the ratio 1 : 2 : 4. How much quantity of red and green is needed for 10 bottles of blue paint?
Answer:
Let red paint be 1x bottle, blue paint 2x bottle, and green paint 4x bottle.
2x = 10
⇒ x = 10 ÷ 2 = 5
Red paint needed = 1 × 5 = 5 bottles
Green paint needed = 4 × 5 = 20 bottles

Question 18.
In a 50 litre mixture of milk and water, milk and water are in the ratio 3 : 2. How much more milk should be added to it to make the ratio as 3 : 1.
Answer:
Let the measure of milk = 3x litres and that of water = 2x litres.
3x + 2x = 50
⇒ 5x = 50
⇒ x = 50 ÷ 5 = 10
Milk = 3 × 10 = 30 litres
Water = 2 × 10 = 20 litres
Let k more litres of milk be added to make the ratio 3 : 1
Then 30 + k : 20 = 3 : 1
⇒ 30 + k = 60
⇒ k = 60 – 30
⇒ k = 30
Measure of milk to be added = 30 litres

Question 19.
The length and breadth of a rectangle are in the ratio 8 : 5. The length is 9 centimetres more than the breadth. What are the length and breadth of the rectangle?
Answer:
Let the length of the rectangle = 8x and breadth = 5x
Their difference = 8x – 5x = 3x
This is given as 9 m,
8x – 5x = 9
⇒ 3x = 9
⇒ x = 9 ÷ 3
⇒ x = 3
Length of the rectangle = 8 × 3 = 24 cm
Breadth of the rectangle = 5 × 3 = 15 cm

Question 20.
In a concrete, cement and sand are mixed in the ratio 4 : 3. Prove that double the quantity of cement should be added to it to make the ratio 4 : 1.
Answer:
Cement : Sand = 4 : 3
Let Cement = 4x and Sand = 3x
Double of cement = 2 × 4x = 8x
Quantity of cement now = 4x + 8x = 12x
Quantity of sand = 3x
Their ratio now = 12x : 3x
= 12 : 3 (divided by x)
= 4 : 1 (divided by 3)
That is, if double the quantity of cement is added, the ratio will become 4 : 1.

Question 21.
Ratio of the number of red beads and black beads in a box is 6 : 5. If the number of red beads is 4 more than the number of black beads, find the number of red beads and black beads in the box.
Answer:
Let the number of red beads = 6x
Number of black beads = 5x
6x – 5x = 4
This is given as 4.
x = 4
Number of red beads = 6 × 4 = 24
Number of black beads = 5 × 4 = 20

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Question 22.
The ratio of the number of boys to the number of girls in a school is 14 : 15. There are 27 more girls than boys. How many girls are there in this school? How many boys?
Answer:
Ratio of the number of boys to the number of girls = 14 : 15
Let girls be 15x & boys be 14x
Their difference = 15x – 14x
∴ x = 27
Number of girls = 15x
= 15 × 27
= 405
Number of boys = 14x
= 14 × 27
= 378

Question 23.
State that if the sides of a triangle are in the ratio 3 : 4 : 5, then it is a right angled triangle. If perimetre is 36 cm, then find the length of the sides?
Answer:
Sides are 3x, 4x, and 5x
(3x)2 + (4x)2 = (5x)2
⇒ 9×2 + 16×2 = 25×2
⇒ 25×2 = 25×2
The square of two sides is equal to the square of the other side.
Therefore, it is a right-angled triangle.
3x + 4x + 5x = 36
⇒ 12x = 36
⇒ x = 3
Sides are 3 × 3 = 9 cm; 4 × 3 = 12 cm; 5 × 3 = 15 cm

Question 24.
Ratio of cement, sand, and gravel in a concrete mixture is in the ratio 1 : 3 : 4. If 80 kilograms of mixture is to be prepared, what quantity of cement, sand, and gravel are to be taken?
Answer:
Let the quantity of cement = x
Quantity of sand = 2x
Quantity of gravel = 4x
x + 3x + 4x = 80
⇒ 8x = 80
⇒ x = 10
Quantity of cement = x = 10 kg
Quantity of sand = 3x = 3 × 10 = 30 kg
Quantity of gravel = 4x = 4 × 10 = 40 kg

Question 25.
Did the sides of a triangle be in the ratio 3 : 5 : 8? Why?
Answer:
Sides are 3x, 5x, and 8x.
3x + 5x = 8x
Here sum of the two sides is equal to the third side.
But the sum of the two sides should be greater than the third side.
So the given sides 3x, 5x, and 8x are not the sides of a triangle.
Therefore the ratio 3 : 5 : 8 cannot be the sides of a triangle.

Question 26.
In ∆ABC, AB : BC = 2 : 3, BC : CA = 4 : 5, then find AB : BC : CA.
Answer:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Extra Questions Q26

Question 27.
One side of the triangle given below is 12 cm. P is the midpoint of BC. Find the ratio of areas between ABC and APC.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Extra Questions Q27
Answer:
Area of ∆ABC = \(\frac {1}{2}\) × 12 × h = 6h
Area of ∆APC = \(\frac {1}{2}\) × 6 × h = 3h
Ratio between the areas of ∆ABC and ∆APC is 6 : 3 = 2 : 1

Question 28.
Area of a rectangle is 2400 sq.cm. If length and breadth are in the ratio 8 : 3, find the length and breadth? If length and breadth are increased by 20 cm, then find the ratio between length and breadth.
Answer:
Length = 8x
Breadth = 3x
8x × 3x = 2400
⇒ 24×2 = 2400
⇒ x2 = 100
⇒ x = 10
Length = 8 × 10 = 80
Breadth = 3 × 10 = 30
When length and breadth are increased by 20, then
Length = 100
Breadth = 50
Length : Breadth = 2 : 1

Class 8 Maths Chapter 8 Notes Kerala Syllabus Ratio

Ratio
A ratio is a way to compare two quantities by multiplication or division, reduced to its simplest form. We find the ratio by writing the comparison as a fraction and simplifying it.

Example:
To find the ratio of 8 mm to 12 mm:
1. Write it as a fraction: \(\frac {8}{12}\)
2. Simplify the fraction: \(\frac{8 \div 4}{12 \div 4}=\frac{2}{3}\)
3. The ratio is written as 2 : 3

The Algebraic Use of Ratios (The ‘x’ Method)
This is the most important idea in the chapter. If two quantities are in the ratio m : n, we can write their actual values as mx and nx, where x is a common number. We use other information given in the problem to find the value of x.

Example 1 (Perimeter):
The width and length of a rectangle are in the ratio 3 : 5. Its perimeter is 32 metres. Find the width and length.
1. Let width = 3x and length = 5x.
2. Perimeter is 2(width + length) = 32,
so width + length = 16.
3. 3x + 5x = 16
⇒ 8x = 16
⇒ x = 2
4. Width = 3x = 3 × 2 = 6
5. Length = 5x = 5 × 2 = 10

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Example 2 (Area):
The width and length of a rectangle are in the ratio 4 : 5. Its area is 320 square metres. Find the width and length.
1. Let width = 4x and length = 5x.
2. Area = width × length
= 4x × 5x
= 20×2
3. 20×2 = 320
⇒ x2 = 16
⇒ x = 4
4. Width = 4x
= 4 × 4
= 16
5. Length = 5x
= 5 × 4
= 20

Ratios with Three Measures
Three measures that are got by multiplying the three numbers l, m, n by the same number are said to be in the ratio l : m : n. The same algebraic method applies to ratios with three parts, like l : m : n. The actual values are taken as lx, mx, and nx.

Example (Combining Ratios):
In triangle ABC, the ratio AB : BC is 2 : 3 and the ratio BC : CA is 4 : 5. What is the ratio AB : BC : CA?
1. We have two different ratios: A : B = 2 : 3 and B : C = 4 : 5.
2. The common part ‘B’ has values 3 and 4.
Find a common multiple (LCM) of 3 and 4, which is 12.
3. Convert the first ratio: A : B = 2 : 3
= (2 × 4) : (3 × 4)
= 8 : 12.
4. Convert the second ratio: B : C = 4 : 5
= (4 × 3) : (5 × 3)
= 12 : 15.
5. Now the value for ‘B’ is the same.
The combined ratio A : B : C is 8 : 12 : 15.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Notes 1

Geometric Applications of Ratio
The point dividing a line in the ratio m : n is that point which separates m + n equal parts of the line into the first m parts and the remaining n parts.
Dividing a Line: If a point P divides a line AB in the ratio m : n, then the lengths of the parts are:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Notes 2
Length of AP = \(\frac{m}{m+n}\) × (Total length of AB)
Length of PB = \(\frac{n}{m+n}\) × (Total length of AB)
If a line is divided in the ratio m : n, then the two parts are \(\frac{m}{m+n}\) and \(\frac{n}{m+n}\) of the whole line.

Example:
The length of a line, the point dividing it in the ratio 2 : 5 can be shown like this:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Notes 3
We can see another thing here:
AP is 2 of the 7 equal parts of AB combined.
PB is 5 of the 7 equal parts of AB combined.
That is, AP is \(\frac {2}{7}\) of AB.
PB is \(\frac {5}{7}\) of AB.

Parts of a Triangle

  • A line from a vertex of a triangle divides the opposite side into two pieces; it divides the triangle into two triangles.
  • The areas of the triangles are products of the lengths of the sides by half the height of the triangle.
  • So the areas of the two triangles are in the same ratio as the lengths of the sides.

Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus

Dividing a Triangle’s Area:
A line joining a vertex of a triangle to the opposite side divides the length of the side and the area of the triangle in the same ratio.
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Notes 4

Example 1:
In triangle XYZ, a line from vertex A meets the base YZ at M. If M divides the base YZ in the ratio YM : MZ = 1 : 2, then the areas of the smaller triangles are also in the ratio
Area(triangle XYM) : Area(triangle MXY) = 1 : 2

Example 2:
Class 8 Maths Chapter 8 Ratio Questions and Answers Kerala Syllabus Notes 5
Area of the left triangle is \(\frac {1}{2}\) × 2 × 4 = 4 sq.cm.
Area of the right triangle is \(\frac {1}{2}\) × 4 × 4 = 8 sq.cm.