കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

Practicing with Class 8 Malayalam Kerala Padavali Notes Pdf and കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Notes Questions and Answers improves language skills.

കളിയച്ഛൻ ജനിക്കുന്നു Question Answer Notes Std 8 Malayalam Kerala Padavali Chapter 12

Class 8 Malayalam Kerala Padavali Unit 4 Chapter 12 Notes Question Answer Kaliyachan Janikkunnu

Class 8 Malayalam Kaliyachan Janikkunnu Notes Questions and Answers

Question 1.
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ പങ്കെടുക്കാ നെത്തിയ കവികളെ പാഠഭാഗത്ത് എങ്ങ നെ യൊക്കെ അവതരിപ്പിച്ചിരിക്കുന്നു?
Answer:
എൻ.വി.കൃഷ്ണവാരിയരെയാണ് ആദ്യം പി.കു ഞ്ഞിരാമൻ നായർ വായനക്കാർക്ക് മുന്നിൽ അവ തരിപ്പിക്കുന്നത്. ഉള്ളം കൈയ്യിൽ സമുദ്രമെടുത്ത് ആ ചമിച്ച് അഗസ്ത്യനായി വാരിയർ വേദിയിൽ ജ്വലിച്ചു എന്നാണ് പി. പറയുന്നത്. തുടർന്ന് ആദ്യ കവിത ചൊല്ലിയ ജി.ശങ്കരക്കുറുപ്പിനെ അന്തസ്സുള്ള മനുഷ്യൻ, കഴിവുള്ള കവി, ആഴമുള്ള കവിത എന്ന് വിശേഷിപ്പിക്കുന്നു. വൈലോപ്പിള്ളിയും ഒളപ്പ മണ്ണും അവരുടെ കവിതകൾ അവതരിപ്പിച്ച ശേഷം പനിനീർപ്പൂവും ചെമ്പകപ്പൂവും ആ വേദിയിൽ ചിതറി എന്നാണ് പി. വിശേഷിപ്പിക്കുന്നത്. വളള ത്തോളിന്റെ വിശേഷിപ്പിക്കുന്നതാകട്ടെ കേരള ത്തിന്റെ സംസ്കാരം, സൗന്ദര്യം, സന്ദേശം ഈ മൂന്നിന്റെ പുളകമണിഞ്ഞ പൂർണ ചന്ദ്ര പ്രഭ എന്നാണ്.

Question 2.
കളിയച്ഛൻ എന്ന കവിത പിറന്ന മുഹൂർത്തം കവി ആവിഷ്കരിക്കുന്നത് എങ്ങനെ?
Answer:
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ അവതരിപ്പി ക്കാനുളള കവിത എഴുതാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പി.കുഞ്ഞിരാ മൻനായർ, പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയ ഒരു വിഷയം അദ്ദേഹത്തിന് കവിത രചിക്കാനുള്ള ഉൾവെളിച്ചം ഏകുന്നു.

“കൂടാളി വലിയ നമ്പ്യാർ പറഞ്ഞ വിഷയം-കഥക ളിയുടെയും വേഷത്തിന്റെയും കഥ പെട്ടെന്നു മിന്നൊളിയായി മനസ്സിൽ പാളി. ജീവിതമാകെ തിളങ്ങി ഏതോ ദർശനമുണ്ടായി.”

മിന്നലും ഇടിയും മഴയും ഒപ്പം വിഷുവും ഭാവ നയും രചനാശില്പവും വരികളും ഒപ്പം ഒരു ഇട വപ്പാതി മഴ. ആകാശം കടലിരമ്പമായി എന്നാൽ ഭൂമിക്ക് ചില വെള്ളത്തുള്ളികൾ മാത്രം.”

“നനഞ്ഞ മഴ ആ മാറാല മുറിക്കുള്ളിൽ കവി ചൊല്ലി. പേന പകർത്തി. കരിമ്പുഴുപോലെ ഇഴ യുന്ന അക്ഷരങ്ങൾ”

“മെഴുകുതിരി മൂന്നെണ്ണം എന്നെ രക്ഷിക്കാൻ ആത്മഹൂതി ചെയ്തു. നാലാം മെഴുകുതിരി മരിക്കും മുമ്പ് കരടു പകർത്തി. ഇരുട്ടിൽ മുങ്ങി അപ്പി മനസ്സിനൊരു മുത്തുമണി കിട്ടി”

“കളിയച്ഛൻ” എന്ന കവിത പിറന്ന മുഹൂർത്തത്തെ അദ്ദേഹം ആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്.”

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

Question 3.
• നിളാകല്ലോലങ്ങൾ ആ കാവ്യ സുവർണകാന്തി മോന്തികുടിക്കുന്നു.
• ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറുന്നു.
• മഞ്ഞുതുള്ളി വൈരക്കല്ലെന്ന് പേരെടുക്കുന്നു.
“കളിയച്ഛൻ” ജനിക്കുന്നു എന്ന പാഠഭാഗത്തെ ആസ്വാദ്യമാക്കുന്ന ചില സവിശേഷ പ്രയോഗ ങ്ങളാണിത്. ഇത്തരം പ്രയോഗങ്ങൾ പി.കുഞ്ഞി രാമൻ നായരുടെ ഗദ്യത്തെ എത്രത്തോളം താഹരമാക്കുന്നു എന്ന് പാഠഭാഗത്തെ അടിസ്ഥാനമാക്കി വിവരിക്കുക.
Answer:
പ്രകൃതിയാണ് പി.കുഞ്ഞിരാമൻ നായർക്ക് എന്നും പ്രചോദനമായിട്ടുള്ളത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. അതി നാൽ തന്നെ ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം തന്റെ മനസ്സിലുണ്ടാക്കിയ അനുഭൂതികളെ പ്രകൃതി സൗന്ദര്യത്തിലൂടെയാണ് അദ്ദേഹം വർണ്ണി ക്കുന്നത്.

പ്രകൃതിയിലെ ഓരോ ദൃശ്യവും തന്റെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കുന്നുവെന്നും, ഈ അനു ഭൂതിയാണ് വാക്കുകളിലൂടെ കവിതയായി പുറ ത്തേക്കു വരുന്നത് എന്നുമദ്ദേഹം ഈ വർണ്ണനക ളിലൂടെ നമ്മോടു പറയുന്നു.

‘കളിയച്ഛൻ’ എന്ന കവിത പിറന്ന ശേഷമുള്ള പ്രഭാ തത്തെ അദ്ദേഹം വർണിക്കുന്നത് ഇപ്രകാരമാണ്. “കതകുതുറന്നു പുതിയ പ്രഭാതം. സ്വർണം വിള യുന്ന കിഴക്കേ ദിക്ക്. ചെങ്കതിർമാല ചൊരിയുന്ന ഉദയസൂര്യപ്രഭ. നിളാകല്ലോലങ്ങൾ ആ കാവ്യസു വർണ്ണ കാന്തി, മോന്തിക്കുടിക്കുന്നു”. ഗദ്യഭംഗി യുടെ ഉയർന്നതലമാണ് ഇവിടെ നാം കാണുന്നത്.

നീലരാത്രി, വൈരപ്പൊടി ചിതറിയ ആകാശം, ദൂരെ മങ്ങിയ മലനിരകൾ, പുഴയുടെ ഏകാന്തശാന്തസം ഗീതം എന്നിങ്ങനെയുള്ള വർണ്ണനകൾ നിരവധി യാണ്. ‘കവിയുടെ കാൽപ്പാടുകൾ’ എന്ന ആത്മ കഥയെ ഗദ്യത്തിലെഴുതി കവിതയാക്കി മാറ്റുന്നത് ഇത്തരം പ്രയോഗങ്ങളാണ്.

Question 4.
“പ്രകൃതിസൗന്ദര്യത്തിൽ ആനന്ദിക്കുന്ന കവി.”
“പ്രകൃതിയെ ആരാധിക്കുന്ന കവി.”
“പ്രകൃതിയിൽ ഭാവം കലർത്തുന്ന കവി.”
‘കളിയച്ഛൻ’ ജനിക്കുന്നു എന്ന പാഠഭാഗം മുൻനിർത്തി “പ്രകൃതിയും പി.കുഞ്ഞിരാമൻ നായ രുടെ കവിതയും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
പ്രകൃതിയും പി.കുഞ്ഞിരാമൻ നായരുടെ കവി തയും
കവിതയുടെ മധുരക്കടലായി മലയാളത്തിൽ ഒഴുകി നിറഞ്ഞ വാക്കുകൾ, കവിതയ്ക്കു മാത്രമായി ഒരു ജന്മം അതായിരുന്നു പി.കുഞ്ഞിരാമൻ നായർ ഭാഷ കൊണ്ട് പ്രകൃതിയെയും ഉത്സവങ്ങളെയും പ്രണ യത്തെയും അത്രമേൽ സ്നേഹിച്ച കവിയായി രുന്നു. പി. കേരളത്തിന്റെ പച്ചപ്പ് നിറച്ച നിരവധി കവിതകൾ സംഭാവന ചെയ്യാൻ ഇദ്ദേഹത്തിന് കഴി ഞ്ഞു. ഭാരതപ്പുഴയും പ്രകൃതിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന കാവ്യലോകമാണ് അദ്ദേഹത്തിന്റേത്. പ്രകൃതിയെ ഉപാസിക്കുന്ന കവിയാണ് അദ്ദേഹം എന്ന് ‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ആത്മകഥാ ഭാഗവും തെളിയുന്നു. അതിൽ മനുഷ്യജീവിത ത്തെയും അനുഭവങ്ങളെയും പി.കുഞ്ഞിരാമൻ നാ യർ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു. ഡോ.രാ ധാകൃഷ്ണന്റെ പ്രസംഗം അദ്ദേഹത്തിന് വെള്ള ച്ചാട്ടമാണ്. വൈലോപ്പിള്ളിയും ഒളപ്പമണ്ണും കവി തകളിലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത്. ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന മുഹൂർത്തം കൂടിയാണ്. നവോദയം, നവോന്മേ ഷം, അഭിനയവികാസം, പഞ്ചവർണകിളികളുടെ മധുരകാകളി, കണ്മുന്നിലെങ്ങും കമനീയ കാവ്യ പ്രപഞ്ചം, തന്റെ മനസ്സിലെ അനുഭൂതികളെ പ്രക തിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണിക്കുന്നത്.

പ്രകൃതി സൗന്ദര്യാസ്വാദകൻ മാത്രമായിരുന്നില്ല പി. പ്രകൃതിക്ക് മേൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഓരോ മുറിവും പി. കവിതയിലൂടെ ആവിഷ്കരിച്ചു. നഷ്ട പ്പെട്ടുപോയ കേരളീയ പ്രകൃതിയെ ഓർക്കാൻ പി. യുടെ കവിതകൾ മാത്രം വായിച്ചാൽ മതി. അദ്ദേ ഹത്തിന്റെ പ്രകൃതി വർണ്ണനയുടെ സൗന്ദര്യാത്മ കതയിൽ ഭ്രമിച്ച് കവിതകളിൽ അദ്ദേഹം ചൂണ്ടി ക്കാട്ടിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നാം മറന്നു പോവുകയായിരുന്നു.

പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതി ഭാവവും നൽകിയ കവിയായിരുന്നു പി. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേ ഹത്തിന്റേത്. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. അതിനാൽ തന്നെയാവാം പ്രകൃതിയുടെ അപാരതയിൽ കവിതയുടെ ആഴം തേടി അലഞ്ഞ അദ്ദേഹത്തെ ‘കാളിദാസന് ശേഷം പിറന്ന കവി’ എന്ന് സുകുമാർ അഴിക്കോട് വിശേ ഷിപ്പിച്ചത്.

Question 5.
പു ഴ യ ല ക ൾ എത്തി നോക്കി അന്വേഷിച്ചു. “എന്തായി കവി”? ദേഷ്യം വന്നു മിണ്ടിയില്ല. പാതിരാക്കാറ്റ് കതകുമുട്ടി. “ഉറക്കത്തിൽപ്പെടരുത്, വേഗമാകട്ടെ.”
തലേ ദിവസം കൂടാളി വലിയ നമ്പ്യാർ പറഞ്ഞ വിഷയം – കഥകളിയുടെയും വേഷത്തിന്റെയും കഥ പെട്ടെന്നു, മിന്നൊളിയായി മനസ്സിൽ പാളി. മുകളിൽ കൊടുത്ത ഭാഗത്തുള്ള ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാ ക്കുക.
Answer:
കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12 1

Question 6.
‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ശീർഷകത്തിന്റെ ഔചിത്യം ചർച്ച ചെയ്യുക.
Answer:
മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാ മൻനായരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവിതയാണ് ‘കളിയച്ഛൻ’. ‘കളിയച്ഛൻ എന്ന കവിതയുടെ രചനാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവും വിവരിക്കുന്ന അദ്ദേ ഹത്തിന്റെ ആത്മകഥയുടെ ഭാഗത്തിന് ‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ശീർഷകം തികച്ചും അനുയോ ജ്യമാണ്.

കളിയച്ഛൻ
കൊട്ടാനും പാടാനും ആടാനും മാത്രമല്ല, പൊട്ടി ക്കരയ്ക്കാനും വിയർപ്പു വിഴുപ്പുണക്കാനും ചുമ ടുചുമക്കാനും തനിക്കുതാൻ മാത്രം തുണപോരുന്ന കളിവട്ടമൊന്നുണ്ട്; പഴഞ്ചനിൽ പഴഞ്ചനെങ്കിലും പൂത്ത നിൽപ്പൂത്തനായി എന്നെന്നും വിളികൊ ള്ളുന്ന ആ കഥകളിയോഗത്തിന് മാലോകർ വിളിച്ച മറ്റൊരു കുറ്റപ്പേരുകൂടിയുണ്ട്; ജീവിതം? നവരസ പരിസരകളിടവിടാതെ കരയോരത്തത്തോട്ടു തലോടുന്ന ജീവിതം! അനാദ്യന്തവും അത്യത്ഭുത കരവും ആയ പ്രപഞ്ചജീവിതം.

മൗനശില്പം കളിക്കോപ്പു പുതുക്കുകെ-
ന്നാനന്ദ ഹേമന്ത സന്ധ്യകൾ ചൊൽകിലും;
വിണ്ടലമേറിയ താരകൾ നിൻ കളി
വീണ്ടുമരങ്ങേറുകെന്നറിയിക്കിലും;
‘പൊന്നിൻ മലരുതരികന്നുഷസ്സുകൾ
തെന്നൽക്കുറിപ്പുകൾ വീണ്ടുമയയ്ക്കിലും;
‘സോത്സാഹമാരായുകെന്നു’ നിരന്തര-
പ്രോത്സാഹനമലയാഴിയേകീടിലും

‘ആശാമനോജ്ഞകവനമതിക്കൊടും-
ക്ലേശനിരാശ’ യെന്നാറു പാടീടിലും
ഒക്കില്ലൊരിക്കലും മേലിലിനിയ്ക്കിനി-
യിക്കളിവട്ടത്തിലൊത്തു കളിക്കുവാൻ
സ്മേരമനോഹര വേഷങ്ങൾ കച്ചുപോയ്
ഘോരഗുരുശാപകാമിലബാധയാൽ
താവിത്തുളുമ്പും സഭാകമ്പമേല്ക്കയാൽ
മെയ് വിയർക്കുന്നു; തുട വിറയ്ക്കുന്നു മേ!
സുരുരോഷസ്സു മലരിനെയെന്ന പോ-
ലിന്നു മധുരമയ വിറക്കുന്നു ഞാൻ;
ദേശികവര്യൻ തിരുമിഴിക്കോണിനാൽ
ദേഹമുഴിഞ്ഞ സുരഭിലവാസരം
ആശാന്റെ തൃക്കരപ്പൊന്മുടി ചൂടിയ-
ന്നാദ്യം കളിയരങ്ങേറിയ വാസരം!
ഫുല്ലാനേതത്താൽത്തഴുകിയന്നൊന്നിച്ചു
ചെല്ലമായ്ച്ചെല്ലും ചെറുക്കനെ ശ്രീഗുരു
ഒക്കില്ലൊരിക്കലും മേലിലിനിക്കിനി-
യിക്കളിയച്ഛനോടൊത്തു കളിക്കുവാൻ
‘ദുർമ്മുഖം കാണേണ്ടനി’ ക്കോതി ദേശികൻ
ദുർമ്മ്യതിഘോരഗ്രഹണമാം ശാപമായ്!
കുരമിടിത്തിയിൽ വെന്തുപോയി; കോശ-
ഭാരകിരീടമണിയേണ്ട മസ്തകം!
പോവാതെയായന്നുതൊട്ടു ഞാൻ; പൊന്നണി-
ക്കോവിലിലുത്സവപ്പന്തൽക്കളികളിൽ!
വ്യഗ്രനാമെന്നെത്തുടർന്നെത്തി പന്തലി-
ലുഗഗുരുത്വപ്പിഴതൻ കരിനിഴൽ!
ചൂടും വീർപ്പോടുമേകാന്തവിശ്രമം
തേടി വലഞ്ഞിരുൾമൂടുമീയന്തിയിൽ,
മാടിവിളിക്കുന്നു പൊൻ താഴികക്കുടം
ചൂടിയ കോവിലിൽ ഗോപുരവീഥികൾ;
ലോലമയവിറക്കുന്നു കരൾത്തട-
മാലും കുളവുമായാൽത്തറകളും!
സ്മേരം ഗുരുവിൻമുഖം കറുത്തീടവേ
ഘോരതമസ്സിലേക്കൊട്ടൊട്ടു നീങ്ങി ഞാൻ
ഇന്നൊരു വേഷവും കിട്ടാതുഴന്നുപോ-
യൊന്നാം കിടക്കാരനാരനാകാൽ മുതിർന്നവൻ!
ഉച്ചഗർവ്വമൊരുങ്ങീല വൻകളി-
യച്ഛന്റെയിച്ഛയ്ക്കു വേഷമെടുക്കുവാൻ
പൂർണ്ണാധികാരമുണ്ടാവണ; മന്നന്നു
തോന്നിയ വേഷങ്ങൾ കെട്ടി നടക്കുവാൻ
ആദ്യവസാനത്തിനെന്നെ ക്ഷണിക്കാത്തൊ-
രാശാനിലാശങ്ക വാരിയെറിഞ്ഞു ഞാൻ!
ഇച്ഛകൾക്കൊക്കെക്കടിഞ്ഞാണിടും, കളി-
യച്ഛന്റെ നേർക്കു തെറിവാക്കു തുപ്പി ഞാൻ
തോപ്പിൽക്കിളർത്തു കളിയച്ഛനോടു ഞാൻ
മാപ്പിരക്കില്ലെന്ന ഭീകരമുൾച്ചെടി
വേഷത്തിനാരും ക്ഷണിക്കാതെയായ വന്ന
നേരത്തു കോപ്പുകളേറ്റിത്തുടങ്ങവേ;
പോംവഴിയില്ലിനി വേഗം പെരുംകളി-

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

യോഗത്തിൽ നിന്നുമൊഴിയുകയെന്നിയേ!
കാളിമപൂശുന്നു വന്ന മൂവന്തികൾ;
കേളികൊട്ടുമ്പോൾ നടുങ്ങുന്നു മാനസം!
കോലം ചുളുങ്ങി; യിലയില്ലപോല-
ശാലയ്ക്കകത്തെക്കഥകളിപ്പന്തിയിൽ!
കൂട്ടരോടൊത്തു ചിരിക്കാൻ കളിക്കുള്ള
ചൊട്ടിക്കരയ്ക്കാനൊരിക്കലും വയ്യമേ.
പിച്ച വെറും പിച്ച, സാക്ഷാൻപെരും കളി-
യച്ഛൻമായിട്ടിടഞ്ഞ കാലങ്ങളിൽ
പിച്ചനെപ്പോലെയായ്പ്പോയി ഞാനെൻ പെട്ടി
വെച്ചു കളിയാടിയിൽ നടക്കണം!
തോറ്റു തുലഞ്ഞു ഹാ വയ്യെനിക്കിപ്പടു-
കൂറ്റൻ കഥകളിപ്പെട്ടികളേറ്റുവാൻ!
പോരുമിക്കാഴ്കളി; വീട്ടിലേക്കൊന്നിനി
പോയിവരുവാൻ മുതിരുന്നു മാനസം.
മൂടി മാറാലയിൽച്ചാടി കയങ്ങളിൽ
വീടിനെത്തേടിയൊരോർമ്മകൾ കൂടിയും!
ഭാഗത്തിലോഹരി കിട്ടിയ വീടന്നു
തീരുവിറ്റിക്കളിവട്ടത്തിലെത്തവേ;
ഒട്ടുരസിക്കുവാൻ ഭീരുവിന്റെ വേഷങ്ങൾ
കെട്ടി കമാലൊരു ഭീരുവായ് വന്നു ഞാൻ;
ചുമ്മാ പല പല വേഷങ്ങൾ കെട്ടിയി-
ന്നാത്മസ്വരൂപത്തെയോരാതെയായി ഞാൻ;
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്ക
മീതെയായ് ഘോരവിപത്തെന്തു ഭൂമിയിൽ?
വേദനാ പൂർണ്ണമാണിക്കഥ; രാവണ-
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയ്!
ആശാപരമ്പരാദർശം തകർന്നുപോയ്;
കാര്യം മറന്ന് വെറും കളിക്കാരനായ്
നിപമിക്കളിക്കോപ്പു ചുമന്നുകൊ-
ണ്ടത പടികൾ കയറിയിറങ്ങി ഞാൻ!
മുറ്റുമിദുർല്ലഭ ജീവിതമങ്ങിങ്ങു
ചുറ്റിയലഞ്ഞു വലഞ്ഞു കഴിഞ്ഞുപോയ്!
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിര
ത്തെന്നൽക്കുറുനിരയൊന്നു മുകരണം
മുന്തിരിച്ചാറു പിഴിയുന്ന മൂവന്തി-
യൊന്നായ്ച്ചിരട്ടയിലിത്തിരി മോന്തണം
രാകാശശാങ്കമുഖിയാം രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം;
വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ
വാനത്തു മോഹപ്പുകക്കോട്ട കെട്ടണം!
മേലാ, ഗുരുപദം പിൻപറ്റിയിക്കലാ-
ലോലമാം ജീവിതകാലം തുലയ്ക്കുവാൻ!
ധാടിയും മോടിയുമാർന്ന ഞാനെങ്ങനെ
താടി നരച്ച ദുർവാശിക്കു കീഴ്പ്പെടും?
മെച്ചം തഴച്ചവ; നാരു ഞാനിക്കളി-
യച്ഛന്റെ മുമ്പിലോച്ഛാനിച്ചു നില്ക്കുവാൻ
മേളത്തിലങ്ങനെ ഭാവനാഹുതി
കാളസർപ്പം പോലിഴഞ്ഞു നടക്കവേ;

തോഴനാം കൊച്ചുമിടുക്കന്റെർവ്വശീ-
വേഷമിരുട്ടത്തു കണ്ടു മിരണ്ടനാൾ;
കോലവും കെട്ടു; കൈമിട്ടുപോയക്കൂട്ടരും
‘കാലവിചാരത്തിലുൾപ്പെട്ട ധൂർത്തന!
കച്ചു കളിപ്പന്തൽ, കൂടിക്കലർത്തി ഞാൻ
പച്ചയിലിച്ഛയാ കത്തിയും താടിയും!
ആരാലരങ്ങു മുഷിപ്പിച്ചു കഷ്ടമി-
ങ്ങാരുമെടുക്കാത്ത വേഷമെടുത്തു ഞാൻ!
വല്ലനേരത്തും പതിഞ്ഞ പദം നിന്നു-
ചൊല്ലിയാടുമ്പോളുറക്കം വരുന്നു മേ;
മേളക്കൊഴുപ്പിലിണങ്ങീല മുദ്രകൾ
താളം പിഴച്ചു തരിച്ചു ചവിട്ടടി
ലോലമാം കൈവള രോഷാലിടഞ്ഞുപോയ്;
കാലിലെപ്പൊന്മണിച്ചാർത്തു ചെറുത്തുപോയ്;
വാങ്ങിക്കളിക്കെക്കിടയ്ക്കും പുറത്തുടൻ
ചേങ്ങലക്കോലിന്റെ വീക്കുകളെങ്കിലും
മെച്ചം മുറുക്കും പുറപ്പാടുവേളയിൽ
മെയ്യും മിക്കയ്യും മയങ്ങുന്നു മൂർച്ഛയിൽ!
വട്ടംതിരിയുന്നു പന്തൽ; അടരുന്നു
ചൊട്ടി; കിരീടം ചെരിയുന്നു മേല്ക്കുമേൽ;
കോപ്പില്ല വേഷത്തിനാർപ്പുവിളിയാകെ
മാറ്റൊലിക്കൊണ്ടു; മുരണ്ടുകല്ലേറുകൾ!
പൊട്ടിത്തെറിച്ചു പ്രതിഷേധഭാഷിതം
“കെട്ടേണ്ട വേഷം മുഖശ്രീ തൊടാത്തവൻ”!
ചൂളുന്നു ലജ്ജയാലെൻ മുഖം കാൺകവേ,
പാളിക്കളിക്കും കളിവിളക്കിൻ തിരി
തക്കത്തിൽനിന്നൊന്നലറവേ, തങ്ങളിൽ
നോക്കിച്ചിരിപ്പു മറ പിടിക്കുന്നവർ
പൊട്ടിത്തഴച്ചു പ്രതിഷേധഗീരുകൾ
“കെട്ടേണ്ട വേഷമിച്ചൊട്ടിയടരുമോൻ”!
നാലുഭാഗത്തുമലച്ചുപൊങ്ങി; “തിര-
ശ്ശീല തൊടേണ്ടാ കിരീടം ചെരിഞ്ഞവൻ”
ശ്യാമളവാനിൻ തിരുമിഴി ചോന്നു പോയ്
താമസമില്ലിനി നേരം പുലരുവാൻ
മെല്ലെത്തിരിക്കുകയായിതാ നക്ഷത്ര-
മുല്ലമലരുകൾ ചൂടിയ യാമിനി-
വ്യോമ രജതദീപത്തിലണഞ്ഞുപോയ്
ഹേമന്ത രാത്രിതൻ ശീതളമുത്സവം
ഇന്നിപ്പുരാതനക്ഷേത്ര നടയിലെ-
യുത്സവകാലക്കളിയവസാനമായ്!
രാകാശശാങ്കൻ തിരിച്ചുപോയ കാന്ത,
മൂകശോകത്തിൽ ധനാശിയടുത്തുപോയ്.
ഭോഷൻ ശ്രമിച്ചുനോക്കുന്നു പുതിയൊരു
വേഷവുമായിട്ടരങ്ങത്തു കേറുവാൻ
പൊട്ടിത്തെറിച്ചു പ്രതിഷേധഗർജ്ജിതം
“കെട്ടേണ്ട വേഷം ഗുരുശാപമേറ്റവൻ!
ചെത്തവും ചൂരുമടങ്ങി, പടുതിരി
കത്തിക്കരിഞ്ഞു കളിവിളക്കിൻ മുഖം
അന്ധകാരത്തിൽക്കളി കഴിഞ്ഞാടുന്ന

പന്തലുപോലെ കുഴയുന്നു വിണ്ടലം;
പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം
ചേങ്ങലംപോലെ മയങ്ങുന്നു ഭൂതലം
തോടും പുഴയുമുറക്കമായ് മുറ്റത്തു
വാടിത്തളർന്നു കിടക്കുന്നു താരകൾ
നീങ്ങുന്നു ദൂരെ കഥകളിപ്പെട്ടികൾ;
നീലാഭമേചകമേഘങ്ങൾ പോലവേ;
കൂട്ടുകാരൈക്യം മുറുക്കിപ്പിരികയായ്,
നോട്ടമില്ലാർക്കുമെൻ നേർക്കെന്നു നിർണ്ണയം
നാണിച്ചു തൻമുഖം താഴ്ത്തുന്നു കണ്ടവ-
രോണപ്പുടവ തടവിയ കൂട്ടുകാർ
വേവിച്ചു തീവാനുതാപം, മരങ്ങ
വേണ്ടവിധമൊന്നു ചൊല്ലിയാടീല ഞാൻ
ചിത്തതമോഗർവ്വദുർഗ്ഗം തകർന്നിരു-
മുത്തുമണികളടർന്നു തെറിക്കവെ.
അവ്യക്തമാരോ മധുരമനോഹര-
ദിവ്യസ്വരത്തിൽക്കുഴലൂതി നില്ക്കയായ്;
തോടിന്നലയാഴിയായ കലവറ
തോടയം തേടുമരങ്ങിന്നണിയറ;
‘സമ്പൂർണ്ണത തന്നണിയറക്കാഴ് പ്രതി-
ബിംബമരത്തെ’ന്ന സത്യം മറന്നു നീ;
ഒന്നാമതായിട്ടണിയറയ്ക്കുള്ളിൽ നീ
ചെന്നുടൻ പറ്റിയ തെറ്റു തിരുത്തുകിൽ,
വിട്ടുപോകേണ്ട നീ യോഗം കരയേണ്ട
മാറ്റിത്തമെല്ലാമെരിചാമ്പലാം സ്വയം
നിക്കൊല്ല ചിന്തിച്ചരങ്ങത്തുനിന്നെത്തി-
നോക്കുകണിയറവാതില്ക്കലേക്കു നീ.
പൊങ്ങും പരിവേഷവായിൽത്തിളങ്ങുന്നു
മങ്ങിയെരിയും നിലവിളക്കിൽ തിരി
ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമ തൻ പൊൻ തിടമ്പാം മഹാ-
ജ്യോതിസ്സാരൂപനെക്കാണുന്നതില്ലയോ?
ആർതൻ കരുണയാൽ ആദ്യമായ് നീ ചോടു-
വെച്ചത് ഭൂമിയി, ലകൃപാവാരിധി,
തെറ്റുകളെന്തും പൊറുത്തികരംഗത്തു
തോറ്റവർക്കും കളിയച്ഛ നല്ലയോ?
മോഹാന്ധകാരം തിരുത്തുമീ സൽഗുരു
ദാഹിക്കഭയമരുളുമി പ്രേമവാൻ
ഭഗ്നസർവ്വസ്വനാം നിന്നിലൊരു മണി-
കണ്ണുനീർ തുകുമാ നീലകാളാംബുദം
വൈകേണ്ടൊരുങ്ങിയിരിപ്പൂ നിറുകയിൽ-
കൈവച്ചനുഗ്രഹദൃഷ്ടി ചൊരിയുവാൻ
ദുഷ്ടമാം ദുർഗ്ഗർവ്വരൂക്ഷക്കരിമ്പാറ
പൊട്ടിക്കരഞ്ഞു ശരണം വിളിക്കവേ,
അന്ധകാരാദി തകർക്കും ഹിമാംശുവായ്-
പുഞ്ചിരി ക്കൊണ്ടെടുത്തെത്തുമാമവൻ
ആർത്തിഹരൻതൻ പാദമുഴിഞ്ഞാലുമി
കീർത്തിക്കു നീ കുമ്പിൾ കുത്തിയ കൈകളാൽ

പട്ടുപോലുള്ളാപ്പവിത്ര പാദങ്ങളിൽ
മുട്ടിക്ക് പൊന്മുടി വീണ ശിരസ്സിനെ
ശിഷ്ടഗുരുവിൽ വിരലിൻ തലപ്പൊന്നു
തൊട്ടാലകലും തിമിരമശേഷവും
കഷ്ടമിങ്ങെന്തിനു ശങ്കിച്ചു? കാരുണ്യ
ഭിക്ഷ തരുവാനുഴറുന്നു സത്ഗുരു
ഊരി വലിച്ചെറിഞ്ഞേക്കുക, ഭോഷ, നീ-
ന്നാത്മ സമർപ്പണ വിഘ്നമിക്കഞ്ചുകം-
ഭാസുരഭാവിക്കു രാഹുവാണീ ഭക്തി-
ഭാവം തളിക്കാത്തൊരുന്മത്ത ഗൗരവം
ദേശികശാപത്തിൽ നട്ട കളിപ്പന്ത-
ലോരോന്നുമോരോ നരക ദുർഗ്ഗങ്ങളാം
വിശ്വവിജയപ്പടി തുറക്കാ ദൃഢം
ദേശികൻ കണ്ണുമിഴിക്കും വരേയ്ക്കുമേ
സുന്ദരരം ഗുരുവനേൽക്കുകി-
ലന്നു വിടരുമീ ബ്രഹ്മാണ്ഡമണ്ഡലം
ബുദ്ധിഭ്രമമാം തമസ്സൊഴിയും കളി-
യന്നു വന്ന മുഷിച്ചലൊഴിയുകിൽ
മെച്ചം ലഭിച്ചു നിനക്കിപ്പെരുംകളി-
യച്ഛന്റെയിയ്ക്കു കീഴ്പ്പെട്ടിരിക്കുകിൽ
കാണായ തോൽവിയെന്തെന്നോ, ഗുരുവിന്റെ
കാലുപിടിക്കാതരങ്ങത്തു പോയി നീ
സർവ്വപരാധം പൊറുക്കേണമെന്നൊരു
സാഷ്ടാംഗവീഴ്ച വിജയിയാപൊങ്ങി നീ
ബ്രഹ്മസ്വരൂപൻ ഗുരു കുനിഞ്ഞീടുകിൽ
ബ്രഹ്മാണ്ഡമൊക്കെയും നിൽകളിപ്പന്തൽ താൻ
കെട്ടുന്ന വേഷത്തിനേതിനുമൊന്നാണു
ലക്ഷ്യം-ഗുരുവരാനുഗ്രഹ പ്രീണനം.
കൈ മെയ് മറന്നു നീ വീഴുക; ചൂടുക
കോമളപാദകമലദളങ്ങളെ
മന്ദപവനൻ തഴുകവേ കൂരിരുൾ
ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം
ദേവൻ ദിനേശൻ തൊടുമ്പോൾ തമിസമാം
രാവു വെളിച്ചം വിതറും പ്രഭാതമാം!

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

Question 7.
‘കളിയച്ഛൻ’ എന്ന കവിതയ്ക്ക് ഒരു ആസ്വാദനം തയ്യാറാക്കുകം
Answer:
പുണ്യം, പാവം എന്നിവയെക്കുറിച്ചുള്ള ചിന്ത കവി മനസ്സിനെ നിരന്തരം അലട്ടിയിരുന്നു. മല യാളത്തിലെ മറ്റൊരു കവിയ്ക്കും അനുഭവപ്പെട്ടി ട്ടില്ലാത്തവിധത്തിലുളള പാപബോധ സാന്നിധ്യം പി. കവിതകളിൽ കാണാം. ആത്മദുഃഖമെന്നോ ആത്മസംഘർഷമെന്നോ വിളിക്കാവുന്ന മാനസി കാവസ്ഥയാണ് കളിയച്ഛന്റെ മുഖമുദ്ര.

ആത്മനൊമ്പരങ്ങളുടെ ചിതയാണ് പി. കവിത മാപ്പുലഭിക്കാത്ത ഗുരുനിന്ദ, പിതൃനിന്ദ, ഈശ്വര നിന്ദയുടെ ഫലമായി; വലിയ ദുഃഖവും പേറി അ ലഞ്ഞുതിരിയേണ്ടിവന്ന ഒരു കഥകളി നടന്റെ മന സ്സിനെ, കവി മനസ്സിനെയാണ് കവിതയിലൂടെ പി. അവതരിപ്പിക്കുന്നത്. കഠിനമായ ദുഃഖത്താൽ നീറി പിടയുമ്പോഴും അകലെ ഒരു വെളിച്ചം, പ്രത്യാ ശ, നടനെ, കവിയെ നയ്ക്കുന്നു. ചെയ്ത തെറ്റു കൾക്കെല്ലാം പ്രായശ്ചിത്തമായി സർവ്വേശ്വരനെ കുമ്പിടുമ്പോൾ, പ്രായം വാർദ്ധക്യത്തിന് വഴിപ്പെ ടുമ്പോൾ ഏതൊരാളുടെ മനസ്സും ആത്മീയതയി ലേയ്ക്ക് ചായുമെന്ന് കവി വ്യക്തമാക്കുന്നു.

പിതാവിനോട് ഗുരുവിനോട് പിണങ്ങി നാടുചു റ്റേണ്ടിവന്നത് തന്റെ കർമ്മഫലമാണെന്ന് കവി മന സ്സിലാക്കുന്നു. ജീവിതത്തെ ധൂർത്തടിച്ച ഒരു മനു ഷ്യന്റെ പശ്ചാത്താപം കളിയച്ഛന്റെ അടിസ്ഥാന മാണ്. പി. തന്നെത്തന്നെ പ്രതിരൂപമായിക്കണ്ട് എഴുതിയ കവിത പി.യുടെ തന്നെ ഉത്തമ കവിത കളിലൊന്നാണ്.

കൂടുതൽ അറിയാം

കൈരളിയുടെ കളിയച്ഛൻ
ഈ അറിവ് എന്ന ദർശനത്തെ അറിയുകയും വർണ്ണിക്കുകയും ചെയ്യുന്നവനാണ് കവി. കാന്ത ദർശിയാവണം കവി. അങ്ങനെ വരുമ്പോൾ ഋഷി തുല്യനാകുന്നു ഓരോ കവിയും. ഓരോ കവിയും തന്റേതായ ഒരു ഭാവനാലോകത്തെ സങ്കൽപ്പിക്കു കയും സൃഷ്ടിക്കുകയും ചെയ്യുന്നു.

ആത്മദുഃഖത്തിനോടൊപ്പം അപരദുഃഖവും മന സ്സിലാക്കുന്നവനാകുന്നു യഥാർത്ഥ കവി. അതു പോലെതന്നെ ഈ പ്രപഞ്ചത്തെയും അതിലടങ്ങി യിരിക്കുന്ന പ്രകൃതിയെയും ഒരുപോലെ സ്നേഹി ക്കാനും വിശ്വപ്രേമമാണ് ഏറ്റവും വലിയ മത മെന്നും ദർശിക്കാൻ സാധിക്കുന്ന ഒരാളെ മാത്രമേ കവിയെന്ന പദത്തിൽ അറിയപ്പെടാൻ അർഹത യുള്ളൂ. “നീല വിണ്ടലമൊരൊറ്റ മേൽപ്പുരയുള്ള വീട് ലോകം. കെടാവിളക്കോ വിശ്വപ്രേമം” എന്നുപാടിയ ഒരവധൂതനായ ഒരു മഹാകവി നമു ക്കുണ്ടായിരുന്നു. “പി” യെന്ന ഒരൊറ്റ വാക്കിൽ വലിയൊരു അർത്ഥത്തെ ഒളിപ്പിച്ചുവെച്ച് സമാ രാധ്യനായ പി.കുഞ്ഞിരാമൻ നായർ എന്ന മല യാളത്തിന്റെ മഹാകവി, വാക്കുകളുടെയും ബിംബ ങ്ങളുടെയും കാലടികളിൽ സ്വന്തം കവിതകൾ അമർന്നുപോയതുകൊണ്ടാവാം പിയെ വാക്കുക ളുടെ മഹാബലിയെന്നു കെ.ജി.ശങ്കരപ്പിള്ള വിശേ ഷിപ്പിച്ചത്.

പി. യുടെ ജീവിതം ഒരു യാത്രയായിരുന്നു. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ചെളിയും അടി യൊഴുക്കും നിറഞ്ഞ പുഴ പോലെയൊരു യാത് യായിരുന്നു അത്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും തുടങ്ങിയ ജീവിതയാത്ര അവസാനിച്ചത്. ഇങ്ങ് തെക്കേയറ്റത്തെ ഒരു സത്രത്തിലെ കുടു സ്സുമുറിയിൽ. തിരുവന്തപുരത്തെ സി.പി. സത ത്തിലെ പതിനൊന്നാം നമ്പർ മുറിയിൽ നിന്നും ഭൂഗോളമുറിയുടെ താക്കോൽക്കൂട്ടം തിരിച്ചേ പിച്ചു ഭൂധാത്രിയോട് വിടചൊല്ലി പോയ കവി ബാക്കിവച്ചത് കല്പനകളും ഭാവനകളും പദാവ ലികളും കൊണ്ട് സമ്പന്നമായ ഒരുകൂട്ടം പൂമര ങ്ങളാകുന്ന കവിതകളായിരുന്നു. അവയുടെ നിറ ച്ചാർത്തിലും സൗരഭ്യത്തിലും കാവ്യകൈരളി ക്കെന്നും ഓണനാളുകളായി. ജീവിതത്തിന്റെ വലി യൊരളവുവരെ നിത്യകന്യകയെ തേടിയലഞ്ഞ വ്യർത്ഥകാമുകനായിരുന്നു പി. കാലദേശാന്തര ങ്ങൾ താണ്ടി. എന്തിനോവേണ്ടിയലഞ്ഞ ഒരവധ തൻ. ഭക്തിയും പ്രകൃതിയും കാൽപനികതയും അവസ്ഥാന്തരങ്ങളും കവിതകൾ നിറച്ചുകൊണ്ട് കാലത്തിനൊപ്പം നടന്നവനായിരുന്നു പി. പക്ഷേ കാലിടറി വീണ വഴികളിൽ കൈപ്പിടിച്ചുനടത്താൻ കാലം പോലും മടിച്ചുനിന്നിരുന്നു. കവിയുടെ ജീവിതത്തിൽ പ്രണയരസം തേടി.

പൂവുകളിൽ നിന്നും പൂവുകളിലേക്ക് പാറിനടന്ന വണ്ടായിരു ന്നു പി. പക്ഷേ ഒരു പൂവ് പോലും താനാഗ്രഹിച്ച പ്രണയരസം കവിക്ക് നൽകിയില്ല. സംബന്ധങ്ങൾ രചിച്ച കവിതകൾ അസംബന്ധങ്ങളായപ്പോൾ, അശാന്തിയാൽ ഉഴറുന്ന മനസ്സിന് ശാന്തിക്കിട്ടാ നായി ദേശാന്തരങ്ങൾ തോറും അലഞ്ഞുതി രിഞ്ഞു നടന്ന കവിക്ക് ജീവിതാവസാനം വരെ അതുമാത്രം കിട്ടിയില്ല. കുയിലും മയിലും കുഞ്ഞി രാമൻ നായരും കൂടുക്കുട്ടാറില്ലയെന്നു കവി. ശങ്ക രകുറിപ്പ് പറഞ്ഞത് ഇതുകൊണ്ടായിരുന്നു. കവി തയ്ക്കായി ജീവിതം അലച്ചിലാക്കി മാറ്റിയ കവി യുടെ ജീവിതം അടുക്കും ചിട്ടയുമില്ലാത്തൊരു കവിതയായിരുന്നുവെങ്കിൽ അതിൽ നിന്നും ഗർഭം ധരിച്ച കവിതകൾ എങ്ങനെ ഇത്രമേൽ അതിസു ന്ദരങ്ങളായി? ആധുനിക കവികളിൽ അടിമുടി കവി യായ ഒരാളേയുള്ളൂ.. അതാണ് പി.കുഞ്ഞിരാമൻ നായർ എന്ന കവിതയുടെ കളിയച്ഛൻ.

പി.യുടെ ഏറ്റവും പ്രശസ്തമായ കവിതയാണ് കളിയച്ഛൻ. കവിയുടെ ആത്മകഥാംശപരമായ ഈ കവിത ലോകാനുഭവം ആസ്പദമാക്കി രചി ച്ചതാണ്. തന്റെ ജീവിതയാത്രയുടെ കയ്പനീർ മുഴു വനും പദങ്ങളായി, അനുഭവിച്ചറിഞ്ഞ ജീവിത ത്തിന്റെ വ്യർത്ഥതയെ വാക്കുകളായി, അനുഭവ ത്തിൽ സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങളെ കോർത്തെടുത്തപ്പോൽ കൈരളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ചൊരു കാവ്യനുഭവമായി രുന്നു. പ്രത്യക്ഷത്തിൽ സിദ്ധിമാനായിരുന്നിട്ടും ഗുരുശാപമേൽക്കേണ്ടി വന്ന ഒരു കഥകളി നടന്റെ ആത്മവിലാപമാണ് ഈ കവിതയുടെ ഇതിവൃത്തം.

ഗുരുനിന്ദയുടെ ഉമിത്തീയിൽ സ്വയം വെന്തുനീ റുന്ന ശിഷ്യന്റെ ഹൃദയവ്യഥയെ ഈ കവിതയിൽ ആവിഷ്ക്കരിക്കുമ്പോൾ കവി സ്വയം പിതൃനിന്ദ യുടെ ഉമിത്തീയിൽ നീറിപിടഞ്ഞുപോയിരിക്കാം.

“ഒക്കില്ലൊരിക്കലും മേലിലെനിക്കിനി, ഇക്കളിയോ ഗത്തിലൊത്തു കളിക്കുവാൻ” എന്ന വ്യക്തിത്വ വാദത്തിൽ തുടങ്ങുന്ന കവിത പിന്നീടു കാട്ടിത്ത രുന്നത് സ്വന്തം നിയോഗം മറന്നു ആർക്കോ വേണ്ടി പല വേഷങ്ങൾ കെട്ടി ജീവിതത്തിൽ നിറ ഞ്ഞാടിയ ഒരു കഥകളി നടന്റെ തിരിച്ചറിവുകളാണ്. പി.യുടെ ജീവിതവും അങ്ങനെ തന്നെയായി രുന്നു. കാവ്യസിദ്ധി വേണ്ടുവോളമുണ്ടായിട്ടും ജീവിതരസം ആവോളം നുകരാനായി പല വേഷ ങ്ങൾ കെട്ടി. പല ബന്ധങ്ങളിൽ രമിച്ചു ഒന്നിലും തൃപ്തനാകാതെ കയ്യിൽ നിറയെ പണമുണ്ടാ യിട്ടും കയ്യിലൊന്നും ബാക്കിയില്ലാതെയായ ഓട്ട ക്കയ്യൻ, കളിയച്ഛൻ എന്ന കവിതയിലെ കഥ കളി ശിഷ്യനിലെ മുഷ്ക് ഇന്നും നമ്മളിൽ ഓരോ രുത്തരിലുമുണ്ട്. തനിക്കിഷ്ടപ്പെട്ട വേഷം കെട്ടാൻ സമ്മതിക്കാത്ത കളിയച്ഛനെ ധിക്കരിച്ചു. കളി യോഗം വിട്ടുപോകുന്ന ശിഷ്യൻ അവസാനം കുറ്റ ബോധത്താൽ തിരിച്ചറിയുന്നു. താൻ ചെയ്ത ഗുരു നിന്ദയുടെ ആഴം. എന്നിരുന്നാലും തിരികെ വന്നു കളിയാശാനോട് മാപ്പപേക്ഷിക്കാൻ കഴിയാത്തത് തന്റെ സിദ്ധികളിൽ ഉള്ള അമിതമായ അഹന്തയോ അതോ പശ്ചാതാപത്താൽ ഉദയം ചെ ലജ്ജയോ ആവാം.

അതുകൊണ്ട് തന്നെയാണ് ഭാഷയുള്ളടത്തോളം കാലം കളിയച്ഛൻ എന്ന ഈ കാവ്യം നിലനിൽക്കുമെന്നതിന്റെ പൊരുളും. സ്വന്തം അച്ഛനുമായുള്ള വൈകാരികവും സംഘർഷഭരിതവുമായ ബന്ധത്തെ ദ്വന്ദ്വാത്മക മായി വരച്ചുകാട്ടുന്ന കവി ഈ കവിതയിൽ ബിംബമായി ചേർത്തിരിക്കുന്നതോ ഗുരുശിഷ്യ ബന്ധത്തെയും, മകന് പിതാവിനോടുള്ള ബന്ധ ത്തിലെ വിശുദ്ധിപോലെ അത്യന്താപേക്ഷിതമാണ്. ഒരു കലാകാരന് ഗുരുത്വം കുഞ്ഞിരാമൻ എന്ന ഈ ശിഷ്യൻ ധൂർത്തടിച്ച് നശിപ്പിക്കുന്നത് തന്റെ സിദ്ധിയും ജീവിതവുമാണ്. കവിയായ കുഞ്ഞി രാമൻ ധൂർത്തനായി നശിപ്പിച്ചത് സ്വജീവിതവും… അരങ്ങിനു പുറത്തുള്ള ഈ കളിയിൽ ഇരു കുഞ്ഞിരാമന്മാർക്കും നഷ്ടങ്ങൾ മാത്രമായി രുന്നു കൈമുതൽ. ഗുരുത്വക്കേടിന്റെ ആത്മസം ഘർഷ മഹാകാവ്യമാകുന്നു കളിയച്ഛൻ എന്ന കവിത. അതുപോലെതന്നെ പൊരുത്തക്കേടിന്റെ ജീവിതസംഘർമാകുന്നു കവിയുടെ ആകെയുള്ള ജീവിതം.

ജീവിച്ച കാലത്തെ മുഴുവൻ തന്റെ വ്യക്തിത്വ ത്തിന്റെ ഭാവപകർച്ചകൾ കളിയരങ്ങിലെത്തിച്ച കൈരളിയുടെ കളിയച്ഛനാണ് പി.കുഞ്ഞിരാമൻ നായർ. ഇരുന്നിടം ഇരിപ്പിടമാക്കിയും കിടന്നിടം കിടപ്പാടമാക്കിയും നേട്ടങ്ങൾ നഷ്ടങ്ങളാക്കിയും അനുഭവങ്ങളെ കാവ്യങ്ങളാക്കിയും ജീവിതത്തെ കടംങ്കഥയാക്കിയ അവധൂതൻ അതായിരുന്നു പി.

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

പ്രകൃതിയും പി. കുഞ്ഞിരാമൻ നായരുടെ കവി തയും
മലയാള കവിതകളിൽ ഏറ്റവും ശ്രദ്ധേയനാണ് പി. കുഞ്ഞിരാമൻ നായർ, അദ്ദേഹത്തിന്റെ കവിതകൾ കേരള സംസ്കാരവും പ്രകൃതിഭംഗിയും ഒപ്പിയെ ടുത്തവയാണ്. പ്രകൃതിപൂജയും സൗന്ദര്യ പൂജ യുമാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കേര ളത്തിന്റെ പ്രകൃതിഭംഗി വിടർന്നു വിലസുന്ന കൃതി കളാണ് പി.കുഞ്ഞിരാമൻ നായർ എഴുതിയിട്ടുള്ള ത്. പ്രകൃതി ഇല്ലാതെ ഈ കവിക്ക് ഒന്നും എഴു താൻ കഴിയില്ല. പ്രകൃതി ഉപാസിക്കുന്ന കവിയാണ് അദ്ദേഹമെന്ന് കളിയച്ഛൻ ജനിക്കുന്നു എന്ന ആത്മകഥാഭാഗവും തെളിയിക്കുന്നു.

മനുഷ്യ ജീവിതത്തെയും അനുഭവത്തെയും പി. കുഞ്ഞിരാമൻ നായർ പ്രകൃതിയുമായി ബന്ധിപ്പി ക്കുന്നു. ഡോ.രാധാകൃഷ്ണന്റെ പ്രസംഗം അദ്ദേ ഹത്തിന് വെള്ളച്ചാട്ടമാണ്. വൈലോപ്പിള്ളയും ഓളപ്പമണ്ണയും കവിതകളിലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത്. ഭാരതപ്പുഴ അദ്ദേ ഹത്തിന് വറ്റാത്ത കവിതയാണ്. കളിയച്ഛൻ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നുചേരുന്ന മുഹൂർത്തം കൂടിയാണ്. നവോദയം, നവോന്മേഷം അഭിനയവികാസം പഞ്ച വർണ്ണക്കിളികളുടെ മധുരകാകളി കണ്മുന്നിലെയും കമനീയ കാവ്യാ പ്രപഞ്ചം തന്റെ മനസ്സിലെ അനു ഭൂതികളെ പ്രകൃതിയിലേക്ക് പകരുന്ന വൈദ്യ നെയാണ് എവിടെ കാണുന്നത്. പുലർദീപ്തി തോറ്റ് ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറു ന്നു. മഞ്ഞുതുള്ളി വൈരക്കല്ലെന്നു പേരെടു ക്കുന്നു ഉള്ളുണർന്ന പറവകൾ അപരതയിൽ ചിറകുവിരിച്ചുയർന്നു പോയ വാസിക്കെല്ലാം സംഗീതം വിതറുന്നു. ഇങ്ങനെയെല്ലാം എഴുതാൻ പി.കുഞ്ഞിരാമൻ നായർക്ക് പ്രകൃതി സത്യവും ശിവവും സുന്ദരവുമായി ഈ കവിക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ മാനസിക ഭാവങ്ങൾ കവി പ്രകൃതിക്കു പകർന്നു നൽകുന്നു. പ്രകൃതി ഭംഗി കാവ്യന്മാകമായി ഓരോ വാക്കിലും വന്നു നിറയുന്നു.

പി.കുഞ്ഞിരാമൻ നായർ എപ്പോഴും പ്രകൃതിയുടെ മടിത്തട്ടിലാണ്. പ്രകൃതിയോടു ചേർന്നു നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. അകലെ കാവ്യനിർവൃതി ലയം പോലുള്ള തിരുവില്വാമല ക്ഷേത്രം മനസ്സ് താമരപ്പൂവായി അങ്ങനെ താമര പൂവായി മാറുന്ന മനസ്സാണ് കവിക്കുള്ളത്. പ്രകൃതി ഭംഗി അദ്ദേഹത്തിന്റെ ഉള്ളിൽ പൂക്കൾ വിരിയിക്കുന്നു.

കവിതയെന്നും ഗദ്യമെന്നും പി.കുഞ്ഞിരാമൻ നായർക്ക് വ്യത്യാസമില്ല എല്ലാം കവിതയാണ്. ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് കേരളീയ പ്രകൃതിയാണ്. പ്രകൃതിയോട് ചേർന്നുനിന്നാണ് അദ്ദേഹം ഓരോ വാക്കും എഴുതുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ ആരാധകനാണ് അദ്ദേഹം. പി.കുഞ്ഞിരാമൻ നായരുടെ ഓരോ കവിതയിലും പ്രകൃതിഭംഗി തുളുമ്പിനിൽക്കുന്നു. പ്രകൃതിഭംഗി യുടെ പൂക്കളാണ് അദ്ദേഹത്തിന്റെ കവിതകൾ. പ്രകൃതിയെയാണ് ഈ കവി പൂജിക്കുന്നത്. നഷ്ട പ്പെട്ടുപോയ കേരളീയ പ്രകൃതിയെ മനസ്സിലാ ക്കാൻ പി.കുഞ്ഞിരാമൻ നായരുടെ കവിതകൾ നോക്കിയാൽ മതി.

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കീർത്തിമുദ്ര Keerthimudra Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Keerthimudra Summary

കീർത്തിമുദ്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തു കാരാനാണ് ഉണ്ണികൃഷ്ണൻ പുതൂർ. 1933-ൽ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ ജനിച്ചു. ഗുരു വായൂരിലാണ് വളർന്നത്. ആത്മസംഘർഷങ്ങളുടെ കഥാകാരൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അറുന്നൂറില ധികം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 16 നോവലുകളും ഒരു കവിതാ സമാഹാരവും ജീവച രിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

  • പ്രധാന കൃതികൾ
    ബലിക്കല്ല്, നാഴികമണി, ആനപ്പക, ആട്ടുകട്ടിൽ, അമൃ തമഥനം, ധർമ്മചക്രം, എന്റെ നൂറ്റൊന്നു കഥകൾ, പാവക്കിനാവ്, ജലസമാധി ആത്മവിഭൂതി
  • പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി അവാർഡ്, ജി.സ്മാ രക അവാർഡ്., പത്മപ്രഭാ പുരസ്കാരം, ഓടക്കു ഴൽ അവാർഡ്
    2014 ഏപ്രിൽ 2-ന് നിര്യാതനായി.

ആമുഖം
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച ഒരു കലാകാരൻ. സ്വന്തം ജീവൻ തൃജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്രയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കൃഷ്ണനാട്ടം എന്ന കലാരൂപത്തി ലൂടെ അണിയറയിലും അരങ്ങിലും ഒരു പോലെ ശോഭിച്ച അതുല്യപ്രതിഭ. വ്യത്യസ്ത രൂപഭാവങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ജീവിതം കലയ്ക്ക് വേണ്ടി ഒഴിഞ്ഞുവച്ച കളിയരങ്ങ് ദൈവസന്നിധിയായി കണ്ട കലോപാസകൻ. യൗവനത്തുടിപ്പിലുള്ള സ്വയം വര കൃഷ്ണനായും അവസാനകാലം കൗര്യത്തിന്റെ മുഖമുള്ളവനായും അദ്ദേഹം ആടി കാണികളുടെ മനം കവർന്നു. ഈ കലാകാരൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറുന്നു. താങ്ങാനാവാത്ത ഹൃദയഭാരം ആയിരിക്കാം അന്ത്യത്തിന് കാരണം.

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

പാഠസംഗ്രഹം

കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവ സാനത്തെ അരങ്ങേറ്റമാണ് ഗവർണറും മുഖ്യമന്ത്രിയും കളികാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകുന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാ മത്തെ വയസ്സിൽ കച്ചകെട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് ജീവി ക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടു കൾ സഹിച്ചിരിക്കുന്നു. കളിപ്പെട്ടിയും ചുമന്നുള്ള നട പ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത്രപേർ കലയെ കാര്യമായി കരുതുന്നു. വളരെ ചുരുക്കം പേരുണ്ടാകാം. കളിയരങ്ങ് തനിക്ക് ജൈവസന്നിധിയാണ്.

ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം പകർന്നാടിയിട്ടുണ്ടോ ആവോ? എന്താ യാലും പ്രായാധിക്യത്താൽ രോഗങ്ങളാൽ ഇനി വേഷ ത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ചതെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ, കുഞ്ഞുലക്ഷ്മിയെ തനിക്കു ലഭിച്ചില്ല. ഒന്നും ശാശ്വതമല്ല. എല്ലാം മറയും കാലവും കാമിനിയുമെല്ലാം യൗവനത്തിൽ, ശ്രീകൃഷ്ണ വേഷത്തിൽ, കൺകുളുർത്ത വരുന്നുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പിച്ചിരുന്നതിനാൽ നിത്യകാമുകനായ കൃഷ്ണന്റെ വേഷം വളരെ തന്മയ ത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഇങ്ങനെ പല കഥകളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയറയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീകൃഷ്ണനായി നിറഞ്ഞു നിന്ന ആശാന് പിന്നീട് ലഭിച്ചത് യവനന്റെ വേഷമായിരുന്നു. ആശാന്റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതി യാനം ആശാനെ വേദനിപ്പിച്ചിരുന്നു. അരിമാവും നെയോലയും തയാറായി. ഇനി ഇരിക്കാം എന്ന് ചുട്ടി ക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്ന ത്. അണിയറയിലെ കോപ്പുകളാണ് കൺമുന്നിലെത്തി.

കൂട്ടത്തിൽ സ്വയം വരകൃഷ്ണന്റെ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവ ണങ്ങി നമസ്ക്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലുന്ന് കഴിഞ്ഞ് കുട്ടിക്ക് ഇരിക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലച്ചുറ്റി. തന്റെ യവനനെക്കണ്ടാൽ എല്ലാ വരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന ഇളനീര് കുടിച്ച് കുട്ടിയ്ക്കായി കിടന്നു. യവനന്റെ മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം.

അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറ പ്പെടാൻ ഒരുങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്ക പിന്നിൽ പ്രത്യക്ഷപ്പെട്ടു. ആശാന്റെ അവസാനവേഷം അരങ്ങുതകർക്കുന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൗര്യത്തോടെയുള്ള ഗർജ്ജനവും ഏറ്റു മുട്ടലുകളും കാണികളെ പിടിച്ചിരുത്തി. ആശാന്റെ യവ നൻ അരങ്ങുതകർത്തു. പടവെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാരണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുകൊണ്ടായില്ല. ആശാന്റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുകഴിഞ്ഞി രുന്നു. മൂക്കത്ത് വിരൽ വെച്ചപ്പോൾ ശ്വാസമില്ല. കീർത്തി മുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവസാ നിപ്പിച്ചിരിക്കുന്നു.

അർത്ഥം
അരങ്ങേറ്റം – കലയോ, അഭ്യാസമോ സഭ യിൽ ആദ്യമായി പ്രദർശിപ്പിക്കു ക.
ചുട്ടി – അരിമാവുകറി
നാഴിക – നാഴ്ച (ഏകദേശം 2 മണിക്കൂർ) ഒരു പഴയ സമയ ഏകകം
ധിക്കാരം – നിന്ദ
സന്നദ്ധത – ഒരുങ്ങിയ (തയ്യാറായ)
കാസശ്വാസം – ശ്വാസകോശരോഗം (വലിവ്)
വലയം ചെയ്യുക – വളയുക
തന്മയത്വം – താദാത്മ്യം
ശൂരത – ശൗരമുള്ള അവസ്ഥ
വ്യതിയാനം – മാറ്റം
മനയോല – മഞ്ഞനിറത്തിലുളള ഒരു ധാതു
ഏകാദശി – വാവ് കഴിഞ്ഞുള്ള 11-ാം പൊക്കം
ധ്യാനനിമഗ്നൻ – ധ്യാനത്തിൽ മുഴുകിയവൻ
നവോന്മേഷം – പുത്തൻ ഉണർവ്
ഉറുമാൽ – കൈലേസ്, തൂവാല
സ്‌പതവർണങ്ങൾ – ഏഴ് നിറങ്ങൾ
ശ്രുതി – വാദ്യങ്ങൾ യോജിക്കു മാറ് ശബ്ദം പുറപ്പെടുവിക്കുക
ഉച്ചസ്ഥായി – ഏറ്റവും ഉയർന്ന അവസ്ഥ
തിരശ്ശീല – (കഥകളിക്കും മറ്റും) മുൻവ ശത്തു പിടിക്കുന്ന തുണി
കളിവിളക്ക് – കഥകളി, കൂടിയാട്ടം എന്നി വയ്ക്കു മുന്നിൽ കത്തിച്ചു വയ്ക്കുന്ന വലിയ വിളക്ക്
ശോണിമ – ചുമപ്പ്
ക്രൗര്യം – ക്രൂരത
ഗർജനം – അലർച്ച
ഇച്ഛിക്കുക – ആഗ്രഹിക്കുക
പിന്നാമ്പുറം – പിൻവശം
(ഘാണിച്ച് – മണത്ത്
പ്രഹരിക്കുക – തല്ലുക
മിത്രം – സുഹൃത്ത്
പരസഹസം – ആയിരക്കണക്കിന്
അനിഷേധ്യൻ – നിഷേധിക്കാൻ ആവാത്തവൻ
ഗത്യന്തരമില്ലാതായപ്പോൾ – മറ്റ് മാർഗമില്ലാതായപ്പോൾ
മെയ്വഴക്കം – ശരീരത്തിന്റെ വഴക്കം
യവനൻ – ഗീസ് ദേശത്തുള്ളവൻ
പാദാരവിന്ദം – പാദകമലം (താമരപൂവുപോലെ യുള്ള പാദം)

പര്യായം
തിരശ്ശീല – യവനിക, തിരസ്കരണി
മനയോല – മനശ്ശീല, ഗോള
ശിഷ്യൻ – ഛാതൻ, അന്തേവാസി
ശ്രീകൃഷ്ണൻ – മാധവൻ, ഗോവിന്ദൻ
മയിൽപ്പീലി – ബർഹം, പിം
കിരീടം – മുടി, മകുടം
വാൾ – അസി, കൃപാണം
പരിച – ഫലം, ഫലകം
തലമുടി – പുരികുഴൽ, കുഴൽ
യുദ്ധം – രണം, ആയോധനം
വിരൽ – അംഗുലി, കരശാഖ

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

സന്ധികണ്ടെത്താം
അരങ്ങേറ്റം – അരങ്ങ് + ഏറ്റം (ലോപസന്ധി)
ജീവിതത്തെ – ജീവിതം + എ (ആദേശസന്ധി)
കളിപ്പെട്ടി – കളി + പെട്ടി (ദ്വിത്വ സന്ധി)
കിട്ടിയില്ല – കിട്ടി + ഇല്ല (ആഗമസന്ധി)
ചാരിയിരുന്നു – ചാരി ഇരുന്നു (ആഗമസന്ധി)
മയിൽപ്പീലി – മയിൽ + പീലി (ദ്വിത്വ സന്ധി)
തെല്ലൊരാശ്വസം – തെല്ല് + ഒരാശ്വാസം (ലോപസന്ധി)
നാളങ്ങൾ – നാളം + കൾ (ആദേശസന്ധി)
വായിവിൽ – വായു + ഇൽ (ആഗമസന്ധി)

സമാസം കണ്ടെത്താം
ദൈവസന്നിധി – ദൈവത്തിന്റെ സന്നിധി (സംബന്ധികാ, തൽപുരു ഷൻ)
ശ്രീകൃഷ്ണ പരമാത്മാവ് – ശ്രീകൃഷ്ണൻ എന്ന പര മാത്മാവ് (നിർദ്ദേശികാ തൽപുരുഷൻ)
വേഷക്കൊഴുപ്പിൽ – വേഷത്തിന്റെ കൊഴു പ്പിൽ ( സംബന്ധികാ തൽപുരുഷൻ)
ശത്രുസംഹാരകൻ – ശത്രു സംഹരിക്കുന്ന തൽപുരുഷൻ)
മിത്ര രക്ഷകൻ – മിത്രത്തെ രക്ഷിക്കുന്ന തൽപുരുഷൻ)
മയിൽപ്പീലി – മയിലിന്റെ പീലി (സംബ ന്ധികാ തൽപുരുഷൻ)
ധ്യാനനിമഗ്നായി – ധ്യാനത്തിൽ നിമഗ്നായി (ആധാരികാ തൽപുരു ഷൻ)
കളിപ്രഭാന്തൻ – ക്ഷമ ഇല്ലാത്തവനായി (അവയ്യീഭാവൻ)
ക്രോധാഗ്നി – ക്രോധത്തിൽ അഗ്നി (പ യോജികാ തൽ പുരു ഷൻ)
പാദാരവിന്ദം – അരവിന്ദം പോലെയുള്ള പാദം (ഉപമാ തൽപുരു ഷൻ)
കീർത്തിമുദ്രാദാനം – കീർത്തിമുദ്രയുടെ ദാനം (സംബന്ധികാ തൽപുരു ഷൻ)

വിപരീത പദം
അവസാനം × ആദ്യം
നിത്യം × അനിത്യം
പിന്നാമ്പുറം × മൂന്നാം പുറം
ശാശ്വതം × നശ്വരം
ശത്രു × മിത്രം

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Practicing with Class 8 Malayalam Kerala Padavali Notes Pdf and കീർത്തിമുദ്ര Keerthimudra Notes Questions and Answers improves language skills.

കീർത്തിമുദ്ര Question Answer Notes Std 8 Malayalam Kerala Padavali Chapter 11

Class 8 Malayalam Kerala Padavali Unit 4 Chapter 11 Notes Question Answer Keerthimudra

Class 8 Malayalam Keerthimudra Notes Questions and Answers

Question 1.
“ആശാൻ കിരീടം തൊട്ടുവന്ദിച്ചു, നമസ്കരിച്ചു, എന്തു കൊണ്ടോ കണ്ണു നിറഞ്ഞു,” ആശാന്റെ കണ്ണു നിറഞ്ഞതിന് കാരണമെന്താവാം?
Answer:
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച് ഒരു കലാകാരൻ സ്വന്തം ജീവൻ ത്യജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്ര എന്ന കഥയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കളിയ രങ്ങ് ദൈവസന്നിധിയായി കണ്ട ആശാൻ കളിയ രങ്ങിൽ നിന്ന് വിടവാങ്ങുന്നതിന് തൊട്ടുമുമ്പുള്ള ചുട്ടിയിടാനായി അണിയറയിലേക്ക് കടന്നു. അണി യറയിൽ ആശാന്റെ കണ്ണുകൾ ചുറ്റി നടന്നു. യൗവ ന്നാരംഭത്തിൽ ആശാന്റെ യശസ്സുയർത്തിയ സ്വയംവര കൃഷ്ണന്റെ വേഷത്തിനായി പ്രത്യേകം തയ്യാറാക്കിയ കിരീടം ഒരു പീഠത്തിൽ ഉപയോഗി ക്കാതെ വെറുതെ ഇരിക്കുന്നത് ആശാനെ സങ്കട പ്പെടുത്തി. യൗവനതുടിപ്പുള്ള ശ്രീകൃഷ്ണനായി നിറ ഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവനനായും അരങ്ങിൽ നിറഞ്ഞാടി.

അവസാന വേഷമിടുന്ന സന്ദർഭത്തിൽ അരങ്ങിലും അണിയറയിലുമുണ്ടായ ഓർമ്മകളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. ഇന്നത്തോടെ കളിയരങ്ങുകളിൽ താൻ ഇല്ലല്ലോ എന്ന ചിന്ത ആശാനിൽ വേദനയു ണർത്തി. ശത്രുസംഹാരകനും മിത്രരക്ഷകനും നിത്യകാമുകനുമായ തനിക്കേറ്റവും പ്രിയപ്പെട്ട കൃഷ്ണനിലൂടെ ജീവിച്ചതു കൊണ്ടാകാം ആശാന് ആ കിരീടം തൊട്ടു നമസ്കരിച്ചപ്പോൾ കണ്ണ് നിറ ഞ്ഞത്.

Question 2.
“ശ്രീകൃഷ്ണപരമാത്മാവായി താനെവിടും നിറ ഞ്ഞുനിന്നിരുന്നു. അരങ്ങത്തും അണിയറയിലും ഒരുപോലെ” ആശാന്റെ യവനനെ വെല്ലാൻ ആരു മില്ലെന്നു വിധിയെഴുതി വിവരമുള്ളവർ.
ഈ പ്രസ്താവനകളെ മുൻനിർത്തി വ്യത്യസ്ത വേഷങ്ങളോടുള്ള ആശാന്റെ മനോഭാവം ചർച്ച ചെയ്യുക?
Answer:
കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണു കയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പി ക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ, ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീക്യ ഷ്ണനായി നിറഞ്ഞാടിയ ആശാൻ അവസാന കാലം ക്രൂരനായ യവനനായും അരങ്ങിൽ നിറ ഞ്ഞാടി. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷ മായിരുന്നു ശ്രീകൃഷ്ണൻ യൗവനത്തിന്റെയും പ്രേമത്തിന്റെയും ആദരവിന്റെയുമെല്ലാം പ്രതീക മായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി.

പിന്നീട് പ്രായമേറിയപ്പോൾ അദ്ദേഹത്തിന് കിട്ടി യവേഷം യവനന്റേതായിരുന്നു. കൃഷ്ണവേഷ ത്തിൽ നിന്ന് നേർവിപരീതമായി അസുരഗുണങ്ങ ളുടെ പ്രതീകമായിരുന്നു യവനവേഷം, കൃഷ്ണ വേഷത്തിൽ നിന്നുള്ള മാറ്റം ആശാനെ വിഷമിപ്പി ച്ചിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരു പോലെ മികച്ചതാക്കി. യവനവേഷത്തിലും ആശാനെ ജയി ക്കാൻ ആരുമില്ലെന്ന് കാണികൾ വിധിയെഴുതി. ലഭിക്കുന്ന വേഷം ഏതായാലും, വ്യക്തിപരമായി അതിനോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മാറ്റിമറിച്ച്, തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചു. ആ വേഷം മിക ച്ചതാക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ കലാ കാരൻ. ശ്രേഷ്ഠകലാകാരൻ എന്ന് ആശാനെ നിസ്സംശയം വിളിക്കാൻ കഴിയുന്നത് അദ്ദേഹ ത്തിന്റെ കലയോടുള്ള അർപ്പണ മനോഭാവം കൊണ്ട് തന്നെയാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 3.
അരങ്ങാഴിയുന്ന ആട്ടക്കാരെ അവലംബിച്ചെഴു തിയ ‘കീർത്തിമുദ്ര’ എന്ന കഥയ്ക്ക് ഒരു ആസ്വാ ദനം എഴുതുക?
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായി സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല, സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതു രിന്റെ കീർത്തിമുദ്ര എന്ന കഥയുടെ ഇതിവൃത്തം. ആ കലാകാരൻ അവസാനത്തെ അരങ്ങേറ്റ ദിന മാണ് കഥയുടെ ആരംഭം. തനിക്കേറ്റവും പ്രിയ പ്പെട്ട കളിയരങ്ങിനോട് വിട പറയേണ്ടുന്ന ദിനം സന്തോഷം നിറഞ്ഞതാവേണ്ടതാണ്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചു കൊണ്ട് കലാതിലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാൻ പോകുകയാണ്.

പക്ഷേ ആ കലാകാരൻ ഒട്ടും സന്തുഷ്ടനായിരു ന്നില്ല. തന്റെ ജീവനായ കളിയരങ്ങിനോട് വിടപറ യേണ്ടി വരുന്ന കാര്യമാലോചിച്ചപ്പോൾ ആ കലാ കാരന്റെ മനസ്സ് വിങ്ങി.

വർത്തമാനകാലത്തിൽ നിന്നുകൊണ്ട് താൻ കട ന്നുവന്ന കലാസപര്യയിലൂടെ ആ കലാകാരൻ നട ത്തുന്ന ആത്മസഞ്ചാരമാണ് പിന്നീട് കഥയിൽ നാം കാണുന്നത്. ആശാനെന്നു എല്ലാവരും വിളിക്കുന്ന ആ കലാകാരനെ സംബന്ധിച്ചിടത്തോളം കളിയ രങ്ങ് ദൈവസന്നിധിക്കു തുല്യമാണ്. ഗുരുനാഥരാ കട്ടെ ദൈവതുല്യരും, അതിനോടൊപ്പം അച്ചടക്ക വും, കഠിനാധ്വാനവുമാണ് തന്നെ ഈ നിലയിലെ ത്തിച്ചതെന്നു അദ്ദേഹം വിശ്വസിക്കുന്നു.

കളിയരങ്ങിൽ നിന്ന് വിടവാങ്ങാനുള്ള പ്രധാനകാ രണം പ്രായത്തിന്റേതായ പ്രശ്നങ്ങൾ തന്നെ യാണ്.

തന്റെ യൗവ്വനകാലത്ത് സ്വയംവരത്തിലെ ശ്രീക ഷ്ണനായിരുന്നു ആശാൻ സ്ഥിരം ചെയ്തിരുന്ന വേഷം. ആശാന് ഏറ്റവും പ്രിയപ്പെട്ട വേഷവും അത് തന്നെയായിരുന്നു. പിന്നീട് പ്രായമേ റിയപ്പോൾ അദ്ദേഹത്തിന് കിട്ടിയ വേഷം യവന ന്റേതായിരുന്നു. കൃഷ്ണവേഷത്തിൽ നിന്നുള്ള മാറ്റം ആശാനേ വിഷമിപ്പിച്ചിരുന്നെങ്കിലും ഒരു കലാ കാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി. ഓർമ്മകളുടെ ലോകത്ത് നിന്ന് ഉണർന്ന അദ്ദേഹം അവസാന അരങ്ങേറ്റ ത്തിന് ഒരുങ്ങുന്നു. താൻ പണ്ട് ഉപയോഗിച്ച, ഇപ്പോൾ വെറുതെയിരിക്കുന്ന കൃഷ്ണന്റെ കിരീ ടവും മറ്റും അദ്ദേഹത്തിന്റെ കണ്ണുകളെ നനയിച്ചു. എങ്കിലും അവസാനത്തെ യവനവേഷം ഏറ്റവും മികച്ചതാക്കണമെന്നു അദ്ദേഹം മനസ്സിലുറപ്പി ക്കുന്നു.

കാണികൾ പ്രതീക്ഷിച്ചതിലപ്പുറത്തുള്ള ഒരു പ്രക ടനമായിരുന്നു അന്ന് അരങ്ങത്തു അദ്ദേഹം കാഴ്ച വച്ചത്. യവനനായി അദ്ദേഹം വേദിയിൽ നിറഞ്ഞാ ടി. എങ്കിലും ആ കളി മുഴുമിക്കാനാകാതെ അദ്ദേഹം വേദിയിൽ കുഴഞ്ഞുവീണ് ഇഹലോകവാസം വെടി യുന്നു. താൻ ജീവനേക്കാളുപരി സ്നേഹിച്ച കളി യരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവ സാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെ യാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന് കഥാകൃത്ത് പറയുന്നു. അതിലും വലിയൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാനില്ല. ജീവി തത്തോടും അരങ്ങിനോടും ഒരേസമയം വിടപറ യുന്ന ആശാൻ വായനക്കാരുടെ കണ്ണുനിറച്ചുകൊ ണ്ടാണ് കടന്നുപോയത്.

Question 4.
കഥാപാത്രനിരൂപണംആശാൻ
Answer:
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്രകഥാപാത മാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപ ത്തിലൂടെ അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ച കലാകാരനായിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയ സ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെത്തുന്ന ത്. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴഞ്ഞുവെച്ചു. കളി യരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാ സകനായി ആശാൻ പുതുതലമുറ കലയെ കാര്യ മായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹ ത്തിന് ഉണ്ടായിരുന്നു. പച്ചയിൽ നിന്ന് കത്തി വേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെ ങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷ ങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലി പ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറു ന്നു.

Question 5.
കീർത്തമുദ്ര ശീർഷകത്തിന്റെ ഔചിത്യം
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായ് സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ ‘കീർത്തിമുദ്ര’ എന്ന കഥയുടെ ഇതി വൃത്തം. പതിമൂന്നാമത്തെ വയസ്സിൽ അരങ്ങിലെ ത്തിയ ആ കലാകാരന്റെ അവസാനത്തെ അര
ങ്ങേറ്റമായിരുന്നു അന്ന്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് കലാതി ലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അവസാനത്തെ കളി പൂർത്തിയാക്കാ നാകാതെ തന്റെ ഇഷ്ടവേഷമായ ശ്രീകൃഷ്ണന്റെ കാൽക്കൽ, താൻ ഏറെ സ്നേഹിക്കുന്ന കളിയര ങ്ങളിൽ തന്നെ ആ കലാകാരൻ കുഴഞ്ഞു വീണു മരിക്കുന്നു.

മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് കീർത്തിമുദ്ര സ്വീക രിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എങ്കിലും താൻ ജീവനേക്കാളുപരി സ്നേഹിച്ച കളയരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവസാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെയാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന കഥാകൃത്ത് പറയുന്നു. അതിലും വലി യൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാ നില്ല. കലയെ ജീവിതം തന്നെയാക്കി കീർത്തി നേടിയ കഥയ്ക്ക് കീർത്തിമുദ്ര എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

Question 6.
“കളിയരങ്ങത്തു നിന്ന് വിടവാങ്ങുന്നതോടെ താൻ താനല്ലാതായിത്തീരുന്നു.”
ആശാന്റെ ഈ വാക്കുകളിൽ തെളിയുന്ന മാന സികാവസ്ഥ എന്ത്?
Answer:
കലയോടുള്ള ആത്മാർപ്പണവും തൊഴിലിനപ്പുറും കലയോടുള്ള സ്നേഹവും കലാരംഗത്തു നിന്നും പിൻമാറുന്നതിലുള്ള വേദനയും ഈ വാക്കുക ളിൽ കാണാം.

Question 7.
“ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടികൾക്ക് എന്തറിയാം. അവരൊക്കെ കലയെ കാര്യമായെടുക്കുന്നുണ്ടോ എന്നുറപ്പിച്ചു പറഞ്ഞു കൂടാ. ചിലരൊക്കെയുണ്ട് ഇല്ലെന്നു പറയുന്നില്ല. വിരലിലെണ്ണാവുന്നവർ മാത്രം ഈ പ്രസ്താവന വിശകലനം ചെയ്യുക
Answer:
പുതുതലമുറയ്ക്ക് കലയോടുള്ള മനോഭാവത്തിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്കു കൾ. കല ഇന്ന് കച്ചവടമായി മാറിയിരിക്കുന്നു. ധനം സമ്പാദിക്കുന്നതിനും പ്രസിദ്ധിനേടുന്ന തിനും വേണ്ടി കലയെ ഉപയോഗിക്കുന്നു. കലാ പരമായ മികവിൽ അവർക്ക് താല്പര്യം ഇല്ല.

Question 8.
“എല്ലാവരും തന്നെ ആശാനെന്നു വിളിക്കുന്നു. പ്രായം ചെന്നതുകൊണ്ടുള്ള വിളിയാണെങ്കിൽ താന തിനെ കാര്യമായെടുക്കുന്നില്ല. അല്ല, നല്ലൊരു വേഷക്കാരനെന്ന ബോധത്തോടുകൂ
ടിയ വിളിയാണെങ്കിൽ തനിക്കതിൽ അഭിമാന മുണ്ട്” ഈ വരികളിൽ തെളിയുന്ന മനോഭാവം എന്ത്?
Answer:
സ്തുതി വചനങ്ങളിലോ പ്രശസ്തിയിലോ ആശാന് താൽപര്യമില്ല. തന്റെ കഴിവിൽ അദ്ദേഹം അഹങ്കരിക്കുന്നുമില്ല. നല്ല കലാകാരൻ എന്നറിയ പ്പെടാൻ മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 9.
“ഈ ലോകത്തിൽ ഒന്നും ശാശ്വതമായിട്ടില്ല. എല്ലാം മറഞ്ഞുപോകുന്നു. കലയും കാമിനിയു മെല്ലാം തന്നെ.”
ഇത്തരം ഒരു വിശകലനത്തിലേയ്ക്ക് ആശാനെ നയിച്ച കാരണങ്ങൾ എന്താവാം?
Answer:
കലയോടും ജീവിതത്തോടുമുള്ള ആത്മാർത്ഥത വ്യക്തമാക്കുന്ന വാക്കുകളാണിവ. അരങ്ങൊഴി യുന്നതിലെ നിരാശയും നഷ്ടപണയം സൃഷ്ടിച്ച നിരാശയും ഈ വാക്കുകളിൽ കാണാം. തത്വചി ന്താപരമായ സമീപനത്തോടെ ആ നിരാശയെ അദ്ദേഹം മറികടക്കുന്നു.

Question 10.
കൃഷ്ണവേഷം തന്മയത്വത്തോടെ ആടാൻ കഴി ഞ്ഞതിന്റെ കാരണമായി ആശാൻ വിലയിരുത്തു ന്നതെന്ത്?
Answer:
വ്യക്തിപരമായ അനുഭവങ്ങൾ കലയെ ശ്രേഷ്ഠ മാക്കുന്നു. ആശാന്റെ യൗവ്വന കാലാനുഭവവും, കൃഷണവേഷവും തമ്മിൽ ബന്ധമുണ്ട്. വ്യക്തി ജീവിതത്തിലെ ആശാന്റെ പ്രണയം കൃഷ്ണന്റെ ഭാവങ്ങളോട് തന്മയീഭവിക്കുവാൻ ആശാനെ സഹായിച്ചു.

Question 11.
“വേഷങ്ങളിൽ വന്ന വ്യതിയാനത്തിൽ വേദന തോന്നിയിരുന്നു” ആശാന്റെ ഈ വാക്കുകൾ എങ്ങനെ വിലയിരുത്താം?
Answer:
വ്യക്തി ജീവിതത്തിൽ നന്മയും സ്നേഹവും കാത്തു സൂക്ഷിക്കുന്ന ആശാൻ കൃഷ്ണവേ ഷത്തെ ആരാധിക്കുന്നു. പ്രകൃതത്തിൽ തിന്മ യുടെ രൂപമായ വനവേഷത്തോട് ആശാന് പ്രതിപത്തിയില്ല എന്നാൽ ഒരു കലാകാരൻ ഏതു വേഷവും ഒരുപോലെ സ്വീകരിക്കണം. അതു കൊണ്ട് കൃഷ്ണവേഷം പോലെ യവനവേഷവും അനശ്വരമാക്കാൻ ആശാന് കഴിഞ്ഞു.

Question 12.
“ആശാന്റെ യവനനാണ് അരങ്ങാഴിയുന്നതിനു മുമ്പുള്ള അവസാന വേഷം അ തു കൊണ്ട് അരങ്ങു തകർക്കുന്ന കളിയാവും”.
കഥാസന്ദർഭത്തിൽ ഈ സംഭാഷണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുക.
Answer:
കഥയിലെ ഏറ്റവും നിർണായകമായ നിമിഷത്തെ ക്കുറിച്ചുള്ള സൂചന നൽകുന്ന വാക്കുകളാണി വ. ആശാന്റെ കലാപ്രകടനത്തെക്കുറിച്ച് വായന ക്കാരിൽ ഉദ്യോഗം ജനിപ്പിക്കാൻ ഈ വാക്കു കൾക്ക് കഴിയുന്നു. കലാകാരനെന്ന നിലയ്ക്ക് ആശാന് സമൂഹത്തിലുള്ള ആദരവും പ്രശ സ്തിയും ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

Question 13.
“തിരശ്ശീല താണു. കളിവിളക്കിന്റെ എരിഞ്ഞു പട രുന്ന നാളങ്ങൾ. ചുണ്ടപ്പൂവിന്റെ ശോണിമ പൂണ്ട കണ്ണുകൾ നാളങ്ങളിൽ ഉരുകി കൗര്യത്തിന്റെ ഗർജ്ജനം മുഴങ്ങി.” കഥാ സന്ദർഭത്തെ നാടകീയമാക്കുന്ന തിൽ പ്രസ്തുത സന്ദർഭത്തിനുള്ള പ്രാധാന്യം വ്യക്ത മാക്കുക.
Answer:
കൃഷ്ണനാട്ടത്തിന്റെ രംഗാവതരണം വാങ്മയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കത്തിച്ചുവെച്ച കളിവിളക്കിന്റെ നാളം കണ്ണുകളിൽ പ്രതിഫലിക്കു ന്നു. അസുരഭാവം പകരാനായി ചുണ്ടപ്പൂവു കൊണ്ട് കണ്ണുകൾ ചുമപ്പിച്ചിരിക്കുന്നു. യവനന്റെ കത്തുന്ന രോഷം വ്യക്തമാക്കാൻ ഈ പ്രയോഗ ത്തിന് കഴിയുന്നു. വേഷത്തെക്കാളും മികച്ച മെയ്വഴക്കം ആശാന്റെ കലാപരമായ കഴിവിനെ കുറിക്കുന്നു.

Question 14.
“കഥ അവസാനിക്കുന്നതിനു മുമ്പ് തിരശ്ശീല വീണു” കഥയെ ഭാവതീവ്രമാക്കാൻ ഈ വാക്യ ത്തിന് എത്രമാത്രം കഴിയുന്നു.
Answer:
കലയിലെ അവസാനചടങ്ങാണ് തിരശ്ശീല ആ ശാന്റെ ജീവിതം അവസാനിച്ചു എന്ന ധ്വനി ഈ വാക്കുകളിലുണ്ട്. അരങ്ങിൽ കൃഷ്ണനോട് പക യുള്ള യവനവേഷം തകർത്തഭിനയിക്കുമ്പോഴും ഉള്ളിൽ കൃഷ്ണഭക്തനാണ് ആശാൻ. അവസാന നിമിഷത്തിൽ അരങ്ങിനെ ജീവിതമായി അദ്ദേഹം കാണുന്നു. യവനവേഷത്തിൽ അദ്ദേഹം അരങ്ങിൽ മരിച്ചു വീഴുന്നു. കൃഷ്ണപാദങ്ങളിൽ വീണ് മോക്ഷം പ്രാപിക്കുന്ന യവനൻ ആശാന്റെ സ്വകാ ര്യമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം കൂടി യാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

അധിക വായനയ്ക്ക്

കൃഷ്ണനും യവനനും
മഗധരാജാവായ ബൃഹദ്രഥന്റെ പുത്രനായ ജരാ സന്ധൻ പതിനേഴു തവണ മധുരയെ ആക്രമിച്ചു പരാജയപ്പെട്ടു. പതിനെട്ടാം തവണ അദ്ദേഹം തന്റെ സുഹൃത്തായ യവനനും അദ്ദേഹത്തിന്റെ മൂന്ന് കോടി യവന സൈനികരുമായാണ് ആക്രമ ണത്തിന് എത്തിയത്. ബ്രഹ്മാവിൽ നിന്ന് വരം നേടിയ യവനനെ കൃഷ്ണന് വധിക്കാൻ സാധി ക്കുമായിരുന്നില്ല. യവനൻ മഥുരയെ വളഞ്ഞപ്പോൾ നിരായുധനായി അക്ഷോഭ്യനായി. കൃഷ്ണൻ കൊട്ടാരത്തിനു പുറത്തിറങ്ങി നടന്നു. നടന്നു നീങ്ങുന്ന കൃഷ്ണനെ യവനൻ കണ്ടു. യവനൻ അദ്ദേഹത്തെ പരിഹസിക്കാനും വെല്ലുവിളിക്കാനും തുടങ്ങി. ഭയന്ന മട്ടിൽ കൃഷ്ണൻ ഓടി. യവനൻ കൃഷ്ണന് പിന്നാലെ ഓടി, ഓടിയോടി രണ്ടുപേരും ഒരു കുന്നിൻ ചെരിവിലെത്തി. കൃഷ്ണൻ യവനൻ ഒരു ഗുഹയിൽ കേറി മറിഞ്ഞു. യവനനും കൃഷ്ണനു പിന്നാലെ ഗുഹയിൽ പ്രവേശിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരാൾ മൂടിപ്പുതച്ചു കിടക്കു ന്നു. അതുകണ്ടപ്പോൾ കൃഷ്ണനാണെന്നു കരുതി ഒരു ചവിട്ടുകൊടുത്തു. ചവിട്ടിയത് മുചുകുന്ദനെന്ന രാജാവിനെ യായിരുന്നു. ദേവാസുര യുദ്ധം കഴിഞ്ഞു ക്ഷീണിച്ചുറങ്ങുകയാണ്. ആരാനും തന്നെ ഉണർത്തിയാൽ അവൻ ഭസ്മമായിത്തീരാ നുള്ള വരവും നേടിയാണ് ഉറക്കം. ഇതു യവനനു അറിയുകയില്ല. ചവിട്ടുകൊണ്ടു ഉയർന്ന മുചുകു ന്ദൻ കണ്ടത് യവനനെയാണ്. അവൻ തൽക്ഷണം ഭസ്മമായി.

കൃഷ്ണനാട്ടം
കേരളത്തിന്റെ തനതു കല എന്ന വിശ്വ സിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേര ളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് കൃഷ്ണനാട്ടം, കോഴിക്കോട് മാനവേദ രാജാവ് രൂപ പ്പെടുത്തിയ നൃത്തശിൽപ്പമാണിത്. ജയദേവ കവി യുടെ പ്രശസ്തമായ ഗീതഗോവിന്ദമെന്ന രചനയെ അടിസ്ഥാനമാക്കി മാനവേദ രാജാവ് രചിച്ച ‘കൃഷ്ണഗീതി’ യാണ് പിന്നീട് അദ്ദേഹം തന്നെ കൃഷ്ണനാട്ടമാക്കി ചിട്ടപ്പെടുത്തിയത്. ശ്രീക ഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ എട്ടുഭാഗങ്ങളായി തിരിച്ച് അവത രിപ്പിക്കുന്നു. പണ്ട് ഇത് എട്ടു ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു. ഈ കലാരൂപത്തിൽ വാചി കാഭിനയം തീരെ ഇല്ല. പിന്നണിയിൽ നിന്ന് രണ്ടു ഗായകർ പാടുന്നതിനനുസരിച്ചാണ് കഥ നീങ്ങു ന്നത്. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന വാദ്യോപകര ണങ്ങൾ. വർണ്ണഭംഗിയുള്ള വേഷവിധാനവും, മുഖ ത്തെഴുത്തും കൃഷ്ണനാട്ടത്തിനുമുണ്ട്.

മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Manavikathayude Theertham Summary

മാനവികതയുടെ തീർഥം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു.
മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8 1
പ്രശസ്ത മലയാള കഥാകൃത്തും നോവലിസ്റ്റു മാണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയ പ്പെടുന്ന എം.കെ. ഗോപിനാഥൻ നായർ 1940 ജൂണിൽ മൂവാറ്റുപുഴയിൽ ജനിച്ചു. എറണാകുളം മഹാരാജാസ്, സെന്റ് ആൽബർട്സ്, മൂവാറ്റുപുഴ നിർമ്മല എന്നിവിട ങ്ങളിൽ വിദ്യാഭ്യാസം. പിന്നീട് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു.

  • പ്രധാന കൃതികൾ : നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായ ഭാഗം, അതിരുകളില്ലാതെ, അകാ ലത്തിൽ വസന്തം, നിശാശലഭം, ബൊമ്മിഡി ണ്ടിലെ പാലം, യമകം
  • പുരസ്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകിട അവാർഡ്, അബുദാബി -ശക്തി അവാർഡ്, കമലാ സുരയ്യ അവാർഡ്,

മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8

ആമുഖം
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങൾ പകർന്നു നല്കിയാണ് 2011-ലെ പ്രളയം കടന്നു പോയത്. പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തി ലേയ്ക്ക് കൈപിടിച്ചു കയറ്റാൻ ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾ മറന്നു. മലയാളികൾ ഒരുമിച്ച് നിന്നതി നെക്കുറിച്ചാണ് വൈശാഖൻ എഴുതുന്നത്. അതോ ടൊപ്പം കുട്ടിക്കാലത്തെ പ്രളയഓർമ്മകളും ലേഖകൻ പങ്കുവെയ്ക്കുന്നു.

അർത്ഥം
തീർത്ഥം – വിശുദ്ധമായ ജലം പുണ്യജലം
നവോത്ഥാനം – ഉയർത്തെഴുന്നേല്പ്, പുത്തൻ ചൈതന്യം ഉണ്ടാകൽ
ദുരിതം – കഷ്ടപ്പാട്, ആപത്ത്
മതേതരം – ഒരു മതവുമായും ബന്ധപ്പെടാത്ത
യുഗം – കാലഘട്ടം
അണ്ണാച്ചി – തമിഴരെ ബഹുമാനപുരസ്സരം പരാമർശിക്കുന്ന പദം
പെരുകി – വർധിച്ചു
അനന്തമായി – അവസാനമില്ലാത്ത, അറ്റമില്ലാതെ
കെടുതി – നാശനഷ്ടങ്ങൾ, കഷ്ടത
അനിവാര്യം – വളരെ ആവശ്യമായ, ഒഴിവാക്കാനാകാത്ത

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Practicing with Class 8 Malayalam Kerala Padavali Notes Pdf and മാനവികതയുടെ തീർഥം Manavikathayude Theertham Notes Questions and Answers improves language skills.

മാനവികതയുടെ തീർഥം Question Answer Notes Std 8 Malayalam Kerala Padavali Chapter 10

Class 8 Malayalam Kerala Padavali Unit 4 Chapter 10 Notes Question Answer Manavikathayude Theertham

Class 8 Malayalam Manavikathayude Theertham Notes Questions and Answers

Question 1.
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങളും പകർന്നു നൽകിയാണ് പ്രളയം കടന്നു പോയത് പാഠഭാഗവും വർത്തമാനകാല കേരളീയ സാഹചര്യങ്ങളും വിശകലനം ചെയ്ത പ്രസ്താ ആനയോട് പ്രതികരിക്കുക.
Answer:
ദുരന്തങ്ങൾക്കും, അപകടങ്ങൾക്കും വേർതിരിവു കളില്ല. എല്ലാ മനുഷ്യരും അത് ഒരുപോലെയാണ് ബാധിക്കുക. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചുകാണാതെ, പണക്കാരനെന്നോ ദരിദ നെന്നോ, വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ ബാധിക്കുന്നവയാണവ. പ്രളയം നമുക്ക് നൽകിയ ഏറ്റവും വലിയ പാഠവും അതുതന്നെ യാണ്. നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന പലതും നിമിഷനേരം കൊണ്ട് പ്രളയജലം കവർന്നു കൊണ്ടുപോകുന്നത് അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ. എങ്കിലും പ്രളയം നമുക്ക് അതിജീവനത്തി ന്റേയും, ഉയിർത്തെഴുന്നേല്പിന്റെയും പാഠങ്ങൾ കൂടി പകർന്നു നൽകുകയുണ്ടായി.

തത്ഫലമായി ദുരിതത്തിൽപ്പെട്ടവർക്കു കൈത്താ ങ്ങായി വേർതിരിവുകൾ മറന്നു എല്ലാവരും സേവ നസന്നദ്ധരായി. ഒരുപാട് ജീവനുകൾ രക്ഷിക്കാനും, എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായമെത്തിക്കാനും, നമുക്ക് കഴിഞ്ഞു. ഒരുമയോടെ, കൂട്ടായ പരിശ്രമ ത്തിലൂടെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശക്തി നമുക്കുണ്ടെന്നു പ്രളയം തെളി യിച്ചു. ദുരന്തസമയങ്ങളിൽ മാത്രമുണ്ടാകേണ്ടതല്ല ഈ ഐക്യം എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടി യാണിത്.

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Question 2.
“ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്.”
പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ അതിജീവ നത്തെ വിശേഷിപ്പിക്കുന്നതിന് അടിവരയിട്ട പ്രയോഗം എത്രമാത്രം പര്യാപ്തമാണെന്ന് വില യിരുത്തുക. ഇതുപോലുള്ള കൂടുതൽ പ്രയോഗ ങ്ങൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
സ്വയം ചിത തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന പക്ഷി യാണ് ഗ്രീക്ക് പുരാണങ്ങളിലെ ഫീനിക്സ് പക്ഷി.

തികച്ചും അത്ഭുതപ്പെടുത്തുന്ന ആ ഉയിർത്തെഴു ന്നേൽപ്പിനു സമാനമാണ് പ്രളയക്കെടുതിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവും. ലോകത്തെ ആകമാനം വിസ്മയിപ്പിച്ച ആ ഒത്തൊ രുമയുടെ ഉയിർത്തെഴുന്നേല്പ്പിന് കൊല്ലുവാനോ തോൽപ്പിക്കുവാനോ കഴിയാത്ത ഫീനിക്സ് പക്ഷി യോടുള്ള ഉപമ തികച്ചും പര്യാപ്തമാണ്.

തവള മുള്ളിയാൽ വെള്ളപ്പൊക്കം
ലേഖകൻ കുട്ടിക്കാലത്തു താമസിച്ചിരുന്ന പ്രദേശ ത്തിന്റെ അവസ്ഥയെ വിശേഷിപ്പിക്കാൻ നാട്ടുകാർ തമാശയായി പറയുന്ന പ്രയോഗമാണിത്. മീനച്ചി ലാറ്റിന്റെ തീരത്തുള്ള ആ പ്രദേശത്തു ചെറിയ മഴ പോലും വെള്ളം പൊങ്ങാൻ കാരണമാവുമായി രുന്നു. ഒരു തവള മുള്ളുന്ന അത്രയും വെള്ളം മതി മുങ്ങാൻ എന്നാണ് നർമ്മത്തിൽ ചാലിച്ച ആ പ്രയോഗം അർത്ഥമാക്കുന്നത്.

മതേതരവും മാനവികതയിൽ ഉറച്ചു നിൽക്കുന്നതു മായ ഒരു പുതിയ യുഗപ്പിറവി
ലോകം മുഴുവൻ അത്ഭുത്തോടെ നോക്കിക്കണ്ട ഉയിർത്തെഴുന്നേൽപ്പിനായിരുന്നു. പ്രളയനാന്തരം കേരളം സാക്ഷ്യം വഹിച്ചത്. ജാതിയുടെയോ, മത ത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ അതിർവരമ്പു കൾ ഇല്ലാതെ മനുഷ്യ മനുഷ്യസ്നേഹികളായ ജന ങ്ങൾ ഒന്നടങ്കം ഒറ്റക്കെട്ടായാണ് അന്ന് രക്ഷാപ്ര വർത്തനത്തിന് ഇറങ്ങിയത്. മതേതരത്തിലും മാന വികതയിലും ഊന്നിയുള്ള ഒരുമയുടെ ഒരു പുതിയ യുഗം പിറന്നു എന്നാണ് ലേഖകൻ ഇതിനെ വിശേ ഷിപ്പിക്കുന്നത്.

Question 3.
“കേരളം ഈ ദുരന്തത്തെയെല്ലാം ധീരമായി അതി ജീവിക്കും എന്ന ഉറച്ച വിശ്വാസമാണ് ജനങ്ങൾക്ക് ഊർജ്ജം പകർന്നത്”
ഏതു പ്രതിസന്ധികളെയും മനക്കരുത്തുകൊണ്ട് നേരിടാൻ കഴിയും. ആത്മവിശ്വാസം കൊണ്ട് പ്രതി ബന്ധങ്ങളെ അതിജീവിക്കാൻ കഴിയാത്തവരെക്കു റിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ, ഇത്ത രത്തിൽ നിങ്ങളെ ആകർഷിച്ച ഒരു വ്യക്തിയെയോ, സംഭവത്തെയോ കുറിച്ച് വിവരണം തയ്യാറാക്കുക.
Answer:
മനുഷ്യവംശത്തിന്റെ മഹത്തായ നേട്ടങ്ങളൊ ക്കെയും കനത്ത പ്രതിസന്ധികളെ അതിജീവിച്ചാ യിരുന്നു. നമുക്കു ചുറ്റിലുമുള്ള പ്രശസ്തരായ പ്രതി ഭകളുടെ ജീവിതം ഒന്നെടുത്തു നോക്കൂ. അവരുടെ മഹത്ത്വത്തിന്റെ പ്രഭാവം അവർ മറികടന്ന പ്രതി സന്ധികൾക്കും കടന്നുവന്ന കനൽ വഴികളിലൂടെ തീക്ഷ്ണതയ്ക്കും ആനുപാതികമാണ്. അത്തര ത്തിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു പ്രതി ഭയാണ് വൈക്കം വിജയലക്ഷ്മി എന്ന കലാകാരി.

ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായ തിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്ത യാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ അന്ധയാ ണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജ യലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. അന്ധത ഒരിക്കലും അവരുടെ വിജ യപാതയിൽ ഒരു തടസ്സമായിരുന്നില്ല. കുട്ടിക്കാ ലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളി യാണ് ഒറ്റക്കമ്പി വീണ നിർമ്മിച്ചു നിൽകിയത്. വിജ യലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീ ണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാ ഥനാണ്. ഗായത്രി വീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു.

സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയി പ്പിച്ചും, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ ഇടം നേടിയും, നിരവധി സിനിമാഗാനങ്ങൾക്കു സ്വരം നൽകിയതും സംഗീതത്തിന്റെ ഉൾവെളിച്ചം കൊണ്ട് പ്രതിസന്ധി കളെ അതിജീവിച്ച് വൈക്കം വിജയലക്ഷ്മിയുടെ ജീവിതം വലിയൊരു പ്രചോദനമാണ് നമുക്ക് നൽകുന്നത്.

Question 4.
ലോകത്തെങ്ങും പ്രളയബാധിത പ്രദേശങ്ങളിൽ മാരകമായ പകർച്ചവ്യാധികളാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇത്തര മൊരു അനുഭവം പ്രകൃതിസ്നേഹിയായ കല്ലേൽ പൊക്കുടൻ എന്റെ ജീവിത ത്തിൽ ആവിഷ്കരി ക്കുന്നത് വായിക്കൂ.

വെള്ളപ്പൊക്കത്തിലടിഞ്ഞ് മാലിന്യങ്ങളും അഴുക്കു വെള്ളവും മൂലമാകാം. പെട്ടെന്ന് കോളറ പടർന്നു. മൺകലം വീണുടയുന്നതുപോലെ ഒന്നോ രണ്ടോ പ്രാവശ്യം ഛർദ്ദിയും വയറിളക്കവും. നല്ല കരു ത്തുളളവർ മാത്രമാണ് രണ്ടോ അതിലധികമോ തവണ ഛർദിച്ചിരുന്നത്. അല്ലാത്തവർ അതിനു മുമ്പുതന്നെ മരിക്കും. നാട്ടിൽ നിരന്തരം മരണം സംഭവിച്ചുകൊണ്ടിരുന്നു. അച്ഛനും ഇടച്ചേരിയൻ വിരുതനും കല്ലേൻ കുണ്ടനും ചേർന്നാണ് മരിച്ച വരെ ചുമലിൽ എടുത്ത് കണ്ടത്തിന്റെ വരമ്പിലും ചെമ്മീൻ ബണ്ടിന്റെ അരികിലും കുഴിച്ചിട്ടത്. കുഴി ച്ചിടുക എന്നല്ല, മാന്തിപ്പൊത്തുക എന്നു പറയാ നാകൂ. കാരണം, ഒന്നിനു പിറകെ ഒന്നായി മരണം തുടർന്നുകൊണ്ടിരുന്നു.

പ്രളയാനന്തരം പടർന്നു പിടിക്കാനിടയുള്ള രോഗ ങ്ങളെ നേരിടുന്നതിന് നാം എടുക്കേണ്ട മുൻകരു തലുകൾ എന്തെല്ലാം? ലഘുലേഖ തയ്യാറാക്കുക.
Answer:
പ്രളയശേഷമുള്ള അതിജീവനത്തിന്റെ പാതയിൽ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളി പകർച്ചവ്യാധി കളായിരിക്കും. എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് ഇവയിൽ പ്രധാനം. ജല ജന്യരോഗങ്ങളായ ഇവ പടർന്നു പിടിക്കാതിരി ക്കാൻ എടുക്കേണ്ട മുൻകരുതലുകൾ ഇവയാണ്.

  • മലിനജലവുമായി സമ്പർക്കം വരുന്ന അവസ രങ്ങളിൽ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോഗിക്കുക.
  • ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവരും മലിനജലവുമായി സമ്പർക്കം വന്ന വരും ഡോക്സിസൈക്ലിൻ ഗുളിക 200-ാം ഴ്ച (100-ാം ഴ്ച രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കേണ്ടതാണ്.
  • മൃഗങ്ങളുടെ ശവശരീരങ്ങൾ ബാക്കി കിടക്കു ന്നുണ്ടെങ്കിൽ അവ ശാസ്ത്രീയമായി സംസ്ക രിക്കണം.
  • പ്രളയജലം മലിനമാക്കിയ കിണറുകളിലെ വെള്ളം ക്ലോറിൻ ലായിനി ഉപയോഗിച്ച് ശുദ്ധീ കരിച്ച ശേഷം മാത്രം ഉപയോഗിക്കുക.
  • കുടിവെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപ യോഗിക്കുക.
  • ഓരോ തവണയും ഉപയോഗത്തിന് ശേഷം ശൗചാലയങ്ങൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം വരുത്തുക.
  • എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ, ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കു കയോ ചെയ്യേണ്ടതാണ്.

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Question 5.
മാനവികയുടെ തീർത്ഥം എന്ന ശീർഷകം പാഠ ഭാഗത്തിന് എത്രത്തോളം യോജിക്കുന്നുണ്ട്.? സമർത്ഥിക്കുക.
Answer:
പുണ്യജലമാണ് തീർത്ഥം. എല്ലാം ശുദ്ധീകരിക്കാൻ ശക്തിയുള്ള ജലം ഒരർത്ഥത്തിൽ നമ്മുടെയെല്ലാം മനസ്സിൽ കുടിയിരുന്ന അശുദ്ധികളായിരുന്നു ജാതിമത ചിന്തകളും, പണക്കാരൻ പാവപ്പെട്ടവൻ എന്ന വേർതിരിവുകളും, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന രീതിയും എല്ലാം. പ്രളയമെന്ന തീർത്ഥ ജലപ്രവാഹം നമ്മുടെയെല്ലാം കണ്ണ് തുറ പ്പിക്കുകയും, മനസ്സിലെ അത്തരം മാലിന്യങ്ങളെ യെല്ലാം കഴുകിക്കളയുകയും ചെയ്തു. മനസ്സിലെ വേർതിരിവിന്റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ പ്രളയം നമ്മുടെ ഉള്ളിലെ മാനവികതയെയും, സഹോദര്യത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്തു. ഇതിനാലെല്ലാം പാഠഭാഗത്തിനു തികച്ചും ഉചിതമായ ശീർഷകം തന്നെയാണ് മാനവികത യുടെ തീർത്ഥം എന്നത്.

Question 6.
പാവകൾക്ക് പേരക്കുട്ടി എന്ന പേര് നൽകാനുള്ള കാരണം എന്തായിരിക്കും?
Answer:
പ്രളയകാലത്ത് ചേറിൽ മുങ്ങിനശിച്ചതിനാൽ കത്തി ച്ചുകളയാൻ കൂട്ടിയിട്ടിരുന്ന തുണിത്തരങ്ങളിൽ നിന്നാണ് ചേക്കുട്ടിപ്പാവ നിർമ്മിച്ചത്. ചേറിൽ നിന്നും പിറന്ന ചേറിനെ അതിജീവിച്ച കുട്ടി എന്ന ല്ലാമുള്ള അർത്ഥത്തിലാണ് ചേക്കുട്ടി എന്ന പേര് നൽകിയത്.

Question 7.
ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്, ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പക്ഷി യാണ് ഫീനിക്സ്. ചിത സ്വയം തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷി ഉയിർത്തെഴുന്നേൽക്കുന്നു. ചാരത്തിൽ നിന്നും മരണത്തിൽ നിന്നും ഉയിർത്തെഴു ന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കേര ളവും ഈ ദുരന്തകാലത്തെ അതിജീവിയ്ക്കും എന്ന് ഈ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു.

Question 8.
കൊടിയ ദുരന്തങ്ങൾക്കിടയിലും മഹത്തായ എന്തെല്ലാം ജീവിതപാഠങ്ങളാണ് പ്രളയം നമുക്ക് പകർന്നു നൽകിയത്?
Answer:
സ്നേഹവും സാഹോദര്യവും ജാതിമതങ്ങൾക്ക തീതമായ മാനവികബോധവും ഐക്യവും എല്ലാം മനുഷ്യരിലും ഉണ്ട്. അതിന്റെ ബഹിർസ്ഫുരത്ത യാണ് പ്രളയകാലത്ത് നാം കണ്ടത്. എന്നാൽ പ്രള യകാലത്തോ, ദുരന്തങ്ങൾ വരുമ്പോഴോ മാത്രം ഉണ്ടാ കേണ്ടവയല്ല. മാനവികതയും ഐക്യബോധവും അത് ഒരു ജനതയുടെ പുരോഗതിക്ക് എന്നും അനുപേ ക്ഷണീയമാണ്. ജാതിമത രാഷ്ട്രീയ വേർതിരുവു കളില്ലാതെ പ്രളയകാലത്തെ മലായളികൾ ഒറ്റക്കെ ട്ടായി നേരിട്ടു. ഒറ്റപ്പെട്ടവരെ ത്യാഗങ്ങൾ സഹിച്ചും സഹായിക്കാൻ മുന്നിട്ടിറങ്ങി. സ്നേഹം കൊണ്ട് ഒന്നിച്ചവർ പരസ്പരം താങ്ങായിമാറി. എല്ലാം ഭിന്ന തകളും മറന്ന് മനഷ്യസ്നേഹത്തിന്റെ വലിയ പാഠം പ്രളയം പകർന്നു നൽകി. അതിർവരമ്പുകൾ മായ്ച്ചുകളയാതെ മാനവികതയുടെ പുതിയ ചരി ത്രമാണ് പ്രളയം എഴുതിച്ചേർത്തത്.

Question 9.
പ്രളയകാലവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖ രിക്കുക.
Answer:
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 1
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 2

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Class 8 Malayalam Kerala Padavali Notes Unit 4 മാനവികതയുടെ മഹാഗാഥകൾ

Question 1.
ചേക്കുട്ടിപ്പാവ, കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ കലാപരമായ ഒരു ആവിഷ്കാരമാണ്. ഈ ചിത്രം നിങ്ങളുടെ മനസ്സിലുണർത്തുന്ന ചിന്തകളെന്തെല്ലാം? കുറിക്കുക.
Answer:
പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പാരഗത കൈത്തറി യൂണിറ്റിലെ ചേറുപുരണ്ട് തുണിയിൽ നിന്ന് രൂപം കൊണ്ടവയാണ് ചേക്കുട്ടിപ്പാവകൾ.ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് ചേക്കുട്ടിയുടെ അർത്ഥം. ചെളിപുരണ്ട് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ് ചേക്കുട്ടിപ്പാവയുടെ ജനനം.

ഒരുപക്ഷേ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലെ ഏറ്റവും സർഗാത്മക മായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. പ്രളയാന്തര കേരളത്തിലൊ, അതിജീവനത്തിന്റെ പ്രതീക മായി ഇവ മാറി.

ദൃഢ നിശ്ചയവും സർഗാത്മകതയും ഉണ്ടെങ്കിൽ ഏതു പ്രതിബന്ധങ്ങളെയും മറികടക്കാനാവും എന്ന മഹത്തായ പാഠമാണ് ഈ പാവകൾ നമ്മെ പഠിപ്പിച്ചത്. ആവശ്യവസ്തു അല്ലാതിരുന്നിട്ടും തങ്ങളാലാ കുന്ന സഹായം ചെയ്യാനായി ആളുകൾ ഒന്നടങ്കം ഈ പാവകൾ വാങ്ങിയപ്പോൾ ഒത്തൊരുമയു ടെയും പരസ്പരസഹായത്തിന്റെയും മനോഹരമായ ഒരുദാഹണമായി ചേക്കുട്ടി മാറി. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവനത്തിന്റെ സൗന്ദര്യമാണെന്നും ചേക്കുട്ടി പാവകൾ വരും തലമുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 3

വേദം Vedam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf വേദം Vedam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Vedam Summary

വേദം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
വേദം Vedam Summary in Malayalam Class 8 1
മലയാളകവി, ഗാനരചയിതാവ്, ചലച്ചിത്ര സംവി ധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്… എന്നി ങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതി പ്പിച്ച ബഹുമുഖ പ്രതിഭയാണ് യൂസഫലി കേച്ചേ രി. ആധുനിക യുഗത്തിലെ മലയാള കവികളിൽ പ്രമുഖനായ യൂസഫലി കേച്ചേരി 1934 മെയ് 16-ന് തൃശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ജനി ച്ചു. 1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപം ക്തിയിലാണ്. യൂസഫലിയുടെ ആദ്യ കവിത “കൃതാർത്ഥൻ ഞാൻ’ ‘മൂടുപടം’ എന്ന ചിത്രത്തി ലാണ് അദ്ദേഹം ആദ്യമായി ഗാനങ്ങൾ രചിച്ചത്. തുടർന്ന് 200-ലധികം മലയാള സിനിമകൾക്ക് യൂസ ഫലി കേച്ചേരി ഗാനരചന നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ് സെക ട്ടറി, കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

പ്രധാനകൃതികൾ
സൈനബ, അഞ്ചു കന്യകകൾ, സൂര്യഗർഭം, ഓർമയ്ക്കു താലോലിക്കാൻ, നാദ്രബഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം, ആയിരം നാവുള്ള മൗനം, ഏറെ വിചിത്രമീ ജീവിതം.

കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗ തുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വയലാറിനും ഒ.എൻ.വിക്കും ശേഷം മികച്ച ഗാന രചനയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു സമ്മാനിച്ചത് യൂസഫലി കേച്ചേരിയാണ്. 2015 മാർച്ച് 21-ന് അന്തരിച്ചു.

വേദം Vedam Summary in Malayalam Class 8

പാഠസംഗ്രഹം

അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ച റിഞ്ഞ് പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മ യുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷ മായി ഭക്ഷണം കഴിക്കുകയും, ഒരുനേരം അതില്ലാ തായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരിച്ചറി വുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി; ഇവരെ കുറി ച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊന്നുമില്ല എന്ന കാര ണത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടുത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞി യിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തു കയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു.
വേദം Vedam Summary in Malayalam Class 8 2
അവനെ കണ്ട ഉമ്മ അരികിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു. ഈ കാണുന്ന പട്ടിണി പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിര ക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു
നിൽക്കാതെ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴി ച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു
മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറഞ്ഞിട്ടുമ്മ കഞ്ഞി വിളമ്പി കൊടുക്കാ നായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയ മുണ്ണാതെ അന്യന്റെ വിശപ്പകറ്റാനായി പ്രി ക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല. കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടു വോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യ വാനാണെന്നു അവൻ തിരിച്ചറിയുന്നു.

ആ തിരിച്ച റിവുകളിൽ നിന്നുണ്ടായ മനസ്താപത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങി യെത്തി വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ഈ കഞ്ഞി വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ; ഇതുകേട്ട ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ടവനെ മാറോടി ചേർത്തി വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധി ക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദ മറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്ന ത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശപ്പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാന മാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദർശനം. അന്യന്റെ വിശപ്പറി യാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന മനു ഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

വേദം Vedam Summary in Malayalam Class 8

അർത്ഥം
ചുമ്മാ – വെറുതേ
ഉപ്പേരി – തോരൻ
വട്ടത്തിലാണുതാനും – ‘ഇല്ല’ എന്ന അർത്ഥത്തിൽ പ്രയോഗം
ചോറ്റുപാത്രം – ചോറ് പൊതി പാത്രം
ചുവന്നുള്ളി – ചോന്നുള്ളി
വല്ലായ്മ – ദുഃഖം
തീൻ മേശ – ഊണുമേശ
പരിഭവം – പിണക്കം
പൊട്ടലും ചീറ്റലും – കലഹം
പിൻപുറം – പിന്നാമ്പുറം
വടക്കിനി – വീടിന്റെ വടക്കേ കെട്ട്
അയൽക്കാര് – അയൽവാസികൾ
നെടിയരി – മുഴുവനായ അരി
ഭരി – മുഴുവൻ
തന്ത – അച്ഛൻ
തള്ള – അമ്മ
അന്യോന്യം – പരസ്പരം
ആംഗലവാഴ്ച – ബ്രിട്ടീഷ് ഭരണം
യുദ്ധക്കെടുതി – യുദ്ധം മൂലമുള്ള നാശങ്ങൾ
കലമ്പുക – വഴക്കടിക്കുക
മറ്റും പലർ – മറ്റു ചിലർ
അമ്പാർന്ന – അൻപാർന്ന (ദയയാർന്ന)
നന്നേ – നല്ലതുപോലെ
ഇക്കണ്ട – ഈ കണ്ട
വിണ്ണുവാൻ – വഴക്കടിക്കാൻ
അയല – ഒരു മത്സ്യം
ഉൾത്തട്ട് – മനസ്സിന്റെ അടിത്തട്ട്
കാപട്യം – കപടത
യജ്ഞം – പ്രവൃത്തി
ഉള്ളം – മനസ്സ്
പഞ്ഞക്കെടുതി – പട്ടിണിയുടെ ക്ഷാമക്കെടുതി
വലയുക – അലയുക
ഉളളലിയുക – കരളലിയുക
പൈക്കുക – പശിക്കുക, വിശക്കുക
പള്ള – വയറ്
വാടുക – ക്ഷീണിക്കുക
പാവം – ദരിദ്രരായവർ
പടച്ചവൻ – ദൈവം

പര്യായം
മുഖം – ആനന്ദം, വദനം, ആസ്യം
ചോറ് – ചോറ്റ്, അന്നം
തന്ത – അച്ഛൻ, പിതാവ്
തള്ള – അമ്മ, മാതാവ്

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Practicing with Class 8 Malayalam Kerala Padavali Notes Pdf and വേദം Vedam Notes Questions and Answers improves language skills.

വേദം Question Answer Notes Std 8 Malayalam Kerala Padavali Chapter 9

Class 8 Malayalam Kerala Padavali Unit 3 Chapter 9 Notes Question Answer Vedam

Class 8 Malayalam Vedam Notes Questions and Answers

Question 1.
‘അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും അന്നമൊരു സ്വപ്നമായിരുന്നു.’
ഏതു കാലത്തെക്കുറിച്ചാണ് ഇവിടെ പരാമർശി ക്കുന്നത്?
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന ഒരു കാലഘട്ടമായി രുന്നു അത്. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവുമാ യിരുന്നു. ഇതിനു പുറമെ രണ്ടാം ലോക മഹായു ദ്ധത്തിന്റെ കെടുതികളും ജനങ്ങളെ കൂടുതൽ കഷ്ടതയിലാഴ്ത്തി. ഒരു നേരത്തെ ഭക്ഷണം പോലും ജനങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന ആ കാലത്തെക്കുറിച്ചാണ് കവി ഇവിടെ പരാമർശിക്കു ന്നത്.

Question 2.
‘ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ-
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പെയ്ക്കുന്ന പള്ളയ്ക്കിടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ’
-ഉമ്മയുടെ എന്തു മനോഭാവമാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
ചുറ്റുമുള്ളവരുടെ വേദനകൾ സ്വന്തം വേദന യായിക്കാണുന്ന ഉമ്മയുടെ മനോഭാവമാണ് ഇവിടെ തെളിയുന്നത്. ഒരുപാട് അറിവുകൾ. നമുക്ക് പകർന്നു നൽകുന്നതാണ് വേദങ്ങൾ, ഉമ്മയുടെ വേദം വിശപ്പാണ്. വിശപ്പെന്ന വേദത്തെ അറി ഞ്ഞാൽ മറ്റെല്ലാം നമുക്ക് അറിയാൻ കഴിയുമെന്ന് ഉമ്മ പറയുന്നു. വിശക്കുന്നന് ആഹാരം നൽകുന്ന തിലും വലിയ പുണ്യം വേറെയില്ല എന്ന് വിശ്വസി ച്ചിരുന്ന ഉമ്മ, വിശക്കുന്ന വയറിനായി അന്നം തേടി അലയുന്നവരിൽ നമുക്ക് പടച്ചവനെ കാണാൻ കഴിയും എന്ന് മകനോട് പറയുന്നു. ചുറ്റുമുള്ളവ രുടെ കഷ്ടപ്പാടുകളും, വേദനകളും കാണുന്ന വർക്കു മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ എന്ന മഹത്തായ പാഠമാണ് അവർ പഠിപ്പിക്കുന്ന ത്. ഏതു മഹത്ഗ്രന്ഥത്തിൽ നിന്നുള്ള അറിവിനേ ക്കാളും വലുതാണ് ആ പാഠം.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 3.
‘ഉള്ളലിഞ്ഞൊതിനൻ; എൻ ചോറുമാ കഞ്ഞി-
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ.’
ഈ നിലപാടിലെത്താൻ കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യമെന്താണ്? കണ്ടെത്തിയെഴുതുക.
Answer:
വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേ രിയും കറിയും മീനുമൊന്നുമില്ല എന്ന കാരണ ത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു അവൻ, ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടിത്തത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നൽകുന്നു. ആ കഞ്ഞിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉള്ളൂ. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു. ഇതെല്ലാം കണ്ട അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തു രുകി പോയി.

സ്വയമുണ്ണാതെ അന്യന്റെ വിശപ്പക റ്റാനായി പ്രയത്നിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് പറ്റില്ലാകഞ്ഞിക്കുവേണ്ടി ഇരക്കു മ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതു ങ്ങിയെത്തി. വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. ‘എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ടു വിള മ്പിക്കൊള്ളൂ.’

Question 4.
‘ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം-
ഒരു പുഞ്ചിരി മറ്റു-
ള്ളവർക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമ്മല പൗർണമി
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം -അക്കിത്തം)
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ കവി തയിലും ആവിഷ്കരിക്കുന്നതു മാനുഷിക മൂല്യ ങ്ങളുടെ മഹത്ത്വമാണ്. ഇക്കാലത്ത് ഇത്തരം മൂല്യ ങ്ങൾക്ക് ഇടിവു സംഭവിച്ചിട്ടുണ്ടോ? ചർച്ച ചെയ്യു ക. നിരീക്ഷണങ്ങൾ എഴുതുക.
Answer:
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ ഇരു പതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലും മാനുഷിക മൂല്യങ്ങളുടെ മഹത്വം തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി നാം ചൊരിയു മ്പോൾ ആത്മാവിൽ നിന്ന് ആയിരം സൂര്യന്മാർ ഉദിച്ചുയരും. മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരി ക്കുമ്പോൾ ഹൃദയത്തിൽ നിത്യവും നിർമ്മലവുമായ പൗർണ്ണമി പരക്കുമെന്നാണ് അക്കിത്തം പറയുന്നത്. വേദം എന്ന കവിതയിലെ മാതാവിന്റെ വേദം വിശ പ്പാണ്. മഹദ്ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസിലാക്കാ നുള്ള മനസ്സ് എന്നാണ് ഉമ്മയുടെ ജീവിത ദർശനം. ഈ അത്യാധുനിക കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് നാം എത്രത്തോളം വിലകൊടു ക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ആഡംബരവും ധൂർത്തും ശീലമാക്കിയവരും ദുരന്തങ്ങളിൽ സഹായം നല്കാൻ തയ്യാറാകാതെ ഫോട്ടോ എടു ക്കാനും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പി ക്കാനും തിടുക്കം കൂട്ടുന്നവരുമായ ഒരു വിഭാഗം നമുക്കിടയിൽ ഉണ്ട്.

തന്റെ ചുറ്റുമുള്ളവരുടെ ദുരി തങ്ങൾ കാണാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഇത്തരക്കാരിൽ നിന്നെല്ലാം വിഭിന്ന മായി സഹപാഠികൾക്ക് വീട് വച്ചു നൽകുന്ന സുഹൃത്തുക്കൾ, അപകടങ്ങളിൽ പരിക്ക് പറ്റുന്ന അപരിചിതരെ മുൻപിൽ നോക്കാതെ സഹായിക്കു ന്നവർ, പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവർ എന്നിങ്ങനെ മാനവിക മൂല്യങ്ങൾ ചോർന്നുപോകാതെ ജീവിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. ഇവരിലാണ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷ.

Question 5.
മാനവികത പ്രമേയമായി വരുന്ന കവിതകൾ കണ്ടെത്തി കവിയരങ്ങ് സംഘടിപ്പിക്കുക, കവിത പതിപ്പ് തയ്യാറാക്കുക.
Answer:
മലയാപ്പുലയനാ മാടത്തിന്റെ മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു
മനതാരിലാശകൾ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു
അരുമാക്കിടാങ്ങളിലൊന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
(വാഴക്കുല ചങ്ങമ്പുഴ കൃഷ്ണപിള്ള)

മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
(കുറത്തി – കടമ്മനിട്ട)

കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച് മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു….
ഇല്ല, ഭയം, വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
യധരങ്ങൾ മൊഴിഞ്ഞിടുന്നു.
(കൊല്ലേണ്ടതെങ്ങനെ സുഗതകുമാരി)

അമ്മ രണ്ടപ്പം കൊടുത്തുകെയി-
ലമ്മിണിക്കുട്ടനു തിൻമാൻ,
ചെങ്കതിരോൻ മറയാറായ് വാനിൽ
കുങ്കുമപ്പൊട്ടഴിയാറായ്
ഒന്നവൻ തിന്നു, കളിക്കാൻ -വേറി
ട്ടൊന്നുമായ്ച്ചെന്നു നിരത്തിൽ
കേറിത്തുളച്ചുടൻ പാഞ്ഞു -കാതിൽ
കൂരമ്പുപോലൊരു ശബ്ദം
(രണ്ടപ്പം-ഉള്ളൂർ)

Question 6.
‘ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ ഞാൻ ചുമ്മാ മുഖം കറുപ്പിച്ചിരുന്നു.’
മുഖം കറുപ്പിക്കുക എന്ന പ്രയോഗത്തിന്റെ സവി ശേഷത എന്ത്?
Answer:
‘മുഖം കറുപ്പിക്കുക’ എന്നത് കുട്ടിയുടെ പ്രതിഷേ ധത്തെ സൂചിപ്പിക്കുന്നു.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 7.
‘ഉപ്പേരിയില്ല, കറിയില്ല, മീനില്ല,
പപ്പടം ‘വട്ടത്തിലാണ് താനും.’
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം കറികൾ ഒന്നു മില്ല എന്ന് സൂചിപ്പിക്കുന്നു.

Question 8.
‘ചോറ്റുപാത്രത്തിൽ പൊട്ടുപോലുണ്ടൊരു ചോന്നുള്ളിച്ച മന്ത്രി അത്രമാത്രം’
‘പൊട്ട് ‘ എന്ന പ്രയോഗത്തിന്റെ സവിശേഷത എന്ത്?
Answer:
ഉപ്പേരിയോ മീനോ കറിയോ ഇല്ല. ആകെയുള്ള ചോന്നുള്ളിച്ചമ്മന്തിയാകട്ടെ പൊട്ടുപോലെ തീരെ കുറഞ്ഞ അളവിൽ മാത്രം ‘പൊട്ട്’ എന്ന പ്രയോഗം ചമ്മന്തിയുടെ കുറഞ്ഞ അളവിനെ കുറി ക്കുന്നു.

Question 9.
‘പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ’
പൊട്ടലും ചീറ്റലും എന്നതുകൊണ്ട് കവി ഉദ്ദേശി ക്കുന്നത് എന്ത്?
Answer:
കുട്ടിയുടെ വാശിയും ദേഷ്യവും കരച്ചിലും സൂചി പ്പിക്കുന്നു.

Question 10.
‘പിക്കഞ്ഞി’ എന്ന പ്രയോഗം നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
പക്ഷി പട്ടിണിയെയും കഞ്ഞി ദാരിദ്ര്യത്തെയും കുറിക്കുന്നു. ദരിദ്രരായ അയൽക്കാരുടെ പട്ടി ണിയും വിശപ്പും മാറ്റുന്നതിനാലാണ് പി ക്കഞ്ഞി എന്ന് പ്രയോഗിച്ചിരിക്കുന്നത്. വറ്റുകൾ കുറഞ്ഞതിനാൽ കഞ്ഞിയും പഷ്ണിയിലാണ്.

Question 11.
ദാരിദ്ര്യത്തിന്റെ തീവ്രത കവിതയിൽ ആവിഷ്കരി ക്കുന്നത് എങ്ങനെ?
Answer:
വിശപ്പിന്റെ ആധിക്യത്താൽ കിട്ടിയ ആഹാരം പങ്കു വെക്കുവാൻ മക്കളോ അച്ഛനമ്മമാരോ തയാറാകു ന്നില്ല. ആഹാരത്തിനായി പരസ്പരം കലഹിക്കുന്ന മക്കളുടെയും അച്ഛനമ്മമാരുടെയും ചിത്രം ദാരി ദ്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കൂനിയിരുന്ന് കഞ്ഞി വിളമ്പുന്ന അമ്മയുടെയും കഞ്ഞിക്കായി തിരക്കുകൂട്ടുന്ന ആൾക്കാരുടെ ചിത്രം ഒരു ചിത ത്തിലെന്നപോലെ വായനക്കാരുടെ മനസ്സിൽ തെളി യുന്നു.

Question 12.
‘എന്നുൾത്തട്ടിൽ കാപട്യം വെന്തെരിഞ്ഞു’
-ഉൾത്തട്ട്, ‘കാപട്യം’, ‘വെന്തെരിയുക’ എന്നീ പദ ങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?
Answer:
ഉൾത്തട്ട് കുട്ടിയുടെ മനസ്സിനെയും കാപട്യം വിശ പ്പില്ലാഞ്ഞിട്ടും ഭക്ഷണത്തിനായി കലമ്പൽ കൂട്ടിയ കുട്ടിയുടെ പ്രവൃത്തിയെയും വെന്തെരിയൽ കുട്ടി യുടെ പശ്ചാത്താപത്തെയും കുറിക്കുന്നു.

Question 13.
‘ഉണ്ണാവ്രതവുമായ ന്യരെയുട്ടുന്നൊ-
രെന്നുമ്മതൻ യജ്ഞം കണ്ടുനിൽക്കെ’
യജ്ഞം എന്ന പദത്തിന്റെ പ്രാധാന്യം വ്യക്തമാ ക്കുക.
Answer:
ദൈവ പ്രീതിക്കായി നടത്തുന്ന ഹോമമാണ് യജ്ഞം. ഐശ്വര്യവും നേട്ടവും ഉണ്ടാകാനാണ് യജ്ഞമനുഷ്ഠിക്കുന്നത്. ഉമ്മയുടെ യജ്ഞം ദൈവ പ്രതിയ്ക്കല്ല. പട്ടിണിക്കാരായ മനുഷ്യരെയാണ് അമ്മ സേവിക്കുന്നത്. സൽപ്രവൃത്തികളാണ് യഥാർത്ഥ ഈശ്വരപൂജ എന്ന സൂചന നൽകാൻ യജ്ഞം എന്ന പ്രയോഗത്തിന് സാധിക്കുന്നു.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 14.
‘നീറുമെന്നും കുറുകി’
‘കുറുകി’ എന്ന പദത്തിന്റെ സവിശേഷത വ്യക്ത മാക്കുക.
Answer:
കുട്ടിയുടെ മനസ്സിന്റെ പശ്ചാത്താപത്താലുള്ള വിങ്ങൽ വ്യക്തമാക്കുന്നതാണ് ഈ പ്രയോഗം.

Question 15.
അമ്മയുടെ പ്രവൃത്തി കുട്ടിയിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്?
Answer:
കൊടിയ പട്ടിണിയിൽ വലയുന്നവരെക്കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടാകുന്നു. തന്റെ ആഹാരം മറ്റു ള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് കുട്ടി തിരി ച്ചറിയുന്നു. സ്വന്തം പ്രവൃത്തികൾ കൊണ്ട് തിരു ത്താമെന്നും കുട്ടി മനസ്സിലാക്കുന്നു. അന്യർക്ക് ഭക്ഷണം നൽകുന്നതിൽ ആനന്ദം കണ്ടെത്തുന്ന അമ്മയുടെ പ്രവൃത്തിയിൽ കുട്ടി അഭിമാനം കൊള്ളുന്നു.

Question 16.
‘പൊട്ടിക്കരഞ്ഞ
മാറോടു ചേർന്നെ’
ഈ വാക്യത്തിൽ വ്യക്തമാകുന്ന അമ്മയുടെ മാന സികാവസ്ഥ എന്ത്?
Answer:
മകനുണ്ടായ മാറ്റം അമ്മയെ സന്തോഷിപ്പിക്കുന്നു. തെറ്റുകൾ സ്വയം തിരുത്താനുള്ള മകന്റെ മനസ്സലി വിൽ അമ്മ അഭിമാനം കൊള്ളുന്നു.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Bhoomiyude Swapnam Summary

ഭൂമിയുടെ സ്വപ്നം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8 1
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശ സ്തനാണ് ജോർജ് ഓണക്കൂർ. 1941 നവംബർ 16ന് എറ ണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോ ഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറ ക്ടർ ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഗംഗയാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ഉൾ കടലിന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചിതാ ക്കളുടെ മുൻപന്തിയിൽ എത്തി. ഇന്ദിരാഗാന്ധിയെക്കു റിച്ചുള്ള നോവലാണ് പർവ്വതങ്ങളിലെ കാറ്റ്. കൽത്താ മര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർ ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണി വേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം.പി. പോളി ന്റെയും സി.ജെ. തോമസിന്റെയും ജീവിത ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴു തിയതാണ്. “ഹൃദയത്തിൽ ഒരു വാൾ’ എന്ന നോവൽ ഉൾക്കടൽ, അകലെ ആകാശം, കാമന എന്നീ നോവ ലുകൾ ചലച്ചിത്രങ്ങളായി.

പുരസ്കാരങ്ങൾ
ജവഹർലാൽ നെഹ്റു അവാർഡ്, കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, സഹോദ രൻ അയ്യപ്പൻ പുരസ്കാരം, കെ.സി.ബി.സി. അവാർഡ്, കേശദേവ് സാഹിത്യ അവാർഡ് തുട ങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

പാഠസംഗ്രഹം

ഡോ. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരി യിലെ ദേവദാരു എന്ന നോവലിലെ ആദ്യ അധ്യാ യമാണ് ഈ പാഠഭാഗം. ജനിച്ച നാടിനു വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. നോവലിലെ കേന്ദ്രകഥാ പാത്രം ഉണ്ണി (ഹർഷവർധനൻ) ആണ് ഉണ്ണിയ്ക്ക് വരുന്ന സൈറയുടെ സന്ദേശത്തെ കുറിച്ചു പറ ഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉണ്ണി യാദൃശ്ചികമായാണ് സൈറയെ കണ്ടുമുട്ടുന്നത്. ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ എപ്പോഴും ആക സ്മികതയുടെ അംശം നിറഞ്ഞിരുന്നു. ഉണ്ണിയുടെ കാലം ആയപ്പോഴേക്കും ഇല്ലത്തെ പ്രതാപം നശി ച്ചിരുന്നു. വൈധവ്യത്തിന്റെ ഇരുണ്ട വഴികളിൽ സ്വയം കരുത്താർജ്ജിച്ച അമ്മ പണ്ടു പഠിച്ച നൃത്ത ചുവടുകൾ വീണ്ടെടുത്തു. അപരാജിതനായ അമ്മ യായിരുന്നു ഉണ്ണിയുടെ ശക്തി. വിധിയെ സാധാ രണ മട്ടിൽ നേരിട്ട അമ്മയെ എല്ലാവരും ബഹുമാ നയോടെ നോക്കി കണ്ടു. ഉണ്ണിയുടെ വളർച്ച കണ്ടു അമ്മ നിർവൃതി കൊണ്ടു.

അമ്മയുടെ സ്നേഹത്തിന് തിരികെ കൊടുത്തത് പഠനത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവുമാണ്. ഭൂനി യമം വന്നതോടെ ഇല്ലത്തെ പാടശേഖരങ്ങൾ കർഷകർക്ക് സ്വന്തമായി. ഉണ്ണിയും അമ്മയും ഒരു പരിഭവവുമില്ലാതെ ആണ് ഭൂമി വിട്ടുനൽകിയത്. ഗ്രാമത്തിലെ സർക്കാർ പളളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃത പഠനവും ലഭിച്ചു. അതിന്റെ ശക്തിയിൽ വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി പറന്നു യർന്നു. അമ്മയുടെ വൈധവ്യത്തിൽ അവഗണിച്ച വർ, അനാഥ ശിശുവിനെപോലെ ഒഴിവാക്കിയവർ എല്ലാം ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി.

അപ രാജിതനായ അമ്മയുടെ മകന് നക്ഷത്രപഥങ്ങളാണ് സ്വപ്നം. ഉണ്ണി സമർത്ഥനായി പഠിച്ചു. മകൻ ഇന്ത്യ യിലെ മികച്ച കേന്ദ്രത്തിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആഗ്രഹം സഫലമായി. മുംബൈ ഐ.ഐ.ടി. യിൽ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിക്കുന്നു. നാട്ടിൽ ചെറിയ ജോലിയുമായി ഒതുങ്ങുക. അമ്മയുടെ അരി കിൽ തന്നെ എപ്പോഴും ഉണ്ടാവുക എന്ന ചിന്ത അമ്മ വേരോടെ പിഴുതെറിഞ്ഞു. രാഷ്ട്രത്തിനു വേണ്ടി എന്തു നല്കാനാവുമെന്ന് ചിന്തിക്കാൻ അമ്മ ഉണ്ണിയെ പ്രേരിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോഴും അമ്മ ഒപ്പമുണ്ടെന്ന് ഉണ്ണി വിശ്വസിച്ചു. കാവിലെ ചോറ്റാനിക്കര അമ്മയു ടെയും കുരിശുപളളിയിലെ വ്യാകുലമാതാവി ന്റെയും മുന്നിൽ പ്രാർത്ഥിച്ചു ഉണ്ണി ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചു.

മാതൃത്വത്തിന്റെ മഹാശക്തി ഉണ്ണിയെ സംരക്ഷിച്ചു. മഹാനഗരത്തിന്റെ തിരക്കുകളിൽ പെടാതെ ഏകാ ഗ്രമായി പഠിച്ചു ബിരുദവും ബിരുദാനന്തര ബിരു ദവും നേടി. ഗവേഷണപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. അന്തരീക്ഷത്തിലെ നക്ഷത്രമായി പ്രഭ ചൊരിയാൻ അമ്മയുടെ പ്രാർത്ഥനയും അനുഗ്ര ഹവും കരുത്തായി. ഇന്ത്യ എന്താണെന്ന് അറിയ ണമെന്നും അറിവുകൾക്കപ്പുറത്ത് യഥാർത്ഥ ജ്ഞാനം സ്വന്തമാക്കണമെന്നും അമ്മ ഉണ്ണിയെ ഉപ ദേശിച്ചു. അമ്മയുടെ വാക്കുകൾ ഉണ്ണിയ്ക്ക് ഭൂമി യുടെ ശബ്ദമാണ്. ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധീഷണാശാലിയുമായ ഒരു ശാസ്ത്രജ്ഞനുമായി രൂപപ്പെടുത്തിയത്. ഈ അമ്മ യുടെ ജീവിതവും ദർശനവുമാണ്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

അശാന്തം
മെയിൻ ബോക്സ് – കമ്പ്യൂട്ടിറിന്റെ ഈ മെയിൽ ബോക്സ്
ജന്മസ്ഥലം – ജന്മസ്ഥലം
മിശ്രാന്ത ഭൂമിക – ശാന്തമായ ഭൂമി
അശാന്തം – ശാന്തമല്ലാത്ത
സഞ്ചാരപഥം – സഞ്ചാരമാർഗ്ഗം
നീർക്കുഴി – ജലത്തിന്റെ കുഴി
കാക്കാതെ – കാത്ത് നില്ക്കാതെ
അപശകുനം – ദുഃശകുനം
സായന്തനം – സന്ധ്യാനേരം
തിരുപ്പിടിച്ച് – തിരുകിപ്പിടിച്ച്
പുഷ്പമാല്യം – പുഷ്പമാല
നിർവൃതി – ആനന്ദം
അനാഥത്വം – നാഥനില്ലാത്ത അവസ്ഥ
ചകോരം – ഉപ്പൻ
കൊറ്റികൾ – കൊക്കുകൾ
ശിക്ഷണം നൽകുക – പഠിപ്പിക്കുക
പിന്തള്ളി – പിൻതള്ളി
വൈധവ്യം – വിധവയുടെ അവസ്ഥ
മറ്റാരിലുമുപരി – മറ്റ് ആരേക്കാളും ഉപരി എയ്റോസ്പേസ്
എഞ്ചിനീയറിംഗ് – ബഹിരാകാശ പേടക നിർമ്മാണം
അമ്പരപ്പ് – ഭയം
കാമ്പസ് – കോളേജ് അങ്കണം
സ്വാർത്ഥത – തനിക്ക് വേണം എന്ന ആഗ്രഹം
നിശ്ശൂന്യം – നിശേഷം ശൂന്യം
വ്യാകുലമാതാവ് – ക്യസ്തുവിന്റെ ശരീരം മടിയിൽ കിടത്തി വിലപിക്കുന്ന അമ്മ

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Practicing with Class 8 Malayalam Kerala Padavali Notes Pdf and ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Notes Questions and Answers improves language skills.

ഭൂമിയുടെ സ്വപ്നം Question Answer Notes Std 8 Malayalam Kerala Padavali Chapter 8

Class 8 Malayalam Kerala Padavali Unit 3 Chapter 8 Notes Question Answer Bhoomiyude Swapnam

Class 8 Malayalam Bhoomiyude Swapnam Notes Questions and Answers

Question 1.
കുരുവിക്ക് കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാ മതി; ഉണങ്ങിയ ഇലകളും ചുളളിക്കമ്പുകളും മതി ഈ വാക്യത്തിൽ തെളിയുന്ന മനോഭാവ മെന്ത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ചെറിയ ഒരു പക്ഷിയാണ് കുരുവി. പാട്ടുപാടി പറന്നു നടക്കുന്ന കുരുവിയ്ക്ക് മുട്ടയിടാൻ ഒരു ചെറിയ കൂട് മതി. വൻമരത്തിന്റെ ചെറിയ ശാഖക ളിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടു കൂട്ടി മുട്ടയിടുന്ന കുരുവി സംതൃ പയാണ്. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും നിർവ്യ തിയും കാണുന്ന ഒരു കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. ഭൂനിയമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷിഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്തമിച്ചു. എന്നാൽ കർഷകരുടെ അവകാശ ങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. ഉള്ളതുകൊണ്ട് അവർ തൃപ്തരായിരുന്നു ഒരു കുരുവിയെപ്പോലെ.

Question 2.
ആ സ്നേഹത്തിനു തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്. കഥാനായകന്റെ ഈ വിലയിരുത്തൽ എന്തൊക്കെ പാഠങ്ങളാണ് നമുക്കു നൽകുന്നത് ?
Answer:
ജനിച്ച നാടിനുവേണ്ടി മകനെ സമർപ്പിക്കുന്ന ഒര മ്മയുടെ ചിത്രമാണ് ഈ നോവലിൽ തെളിയുന്നത്. പിതാവിന്റെ മരണത്തോടെ കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ടു പോയെങ്കിലും ആരുടേയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ച അമ്മ മകന്റെ ജീവിതദർശനത്തിന് അടിത്തറ പാകി. മകന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഉന്നതമായ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അമ്മ അവന് പ്രചോ ദനമായി. അമ്മയുടെ കൈത്തണ്ടയിലെ ഓട്ടുവള യിൽ തിരുപിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായന്തനത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ഉണ്ണി അമ്മയുടെ വിശ്വാസം കാത്തു. ആ സ്നേഹത്തിന് തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്.

അമ്മ മകനെ രാജ്യത്തെ സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ച പാട് നമുക്കും ഒരു പ്രചോദനമാണ്. പ്രതിസന്ധി കൾ ഉണ്ടാകുമ്പോഴും മക്കൾ പഠിച്ചുയരങ്ങളിൽ എത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കു ന്നത്. അവരുടെ സ്വപ്നങ്ങൾ സഫലമാക്കുക എന്നതാണ് മക്കളുടെ ധർമ്മം. ഈ പാഠങ്ങൾ തന്നെ യാണ് കഥാകാരനും പകർന്നു നല്കുന്നത്.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 3.
ഭൂമിയെയും അമ്മയെയും ബന്ധപ്പെടുത്തി നോവ ലിസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ചിന്തകളെന്തെല്ലാം?
Answer:
മാതൃത്വത്തിന്റെ മഹാശക്തിയാണ് ഭൂമി. അപരാ ജിതരായ ഭൂമി സ്വയം കരുത്താർജ്ജിക്കുന്നവളാ ണ്. ഉണ്ണിയുടെ അമ്മയും ഭൂമിയെ പോലെ ശക്തിയും സർവംസഹയുമാണ്. വൈധവ്യത്തിലും തളരാതെ അവർ സ്വയം കരുത്താർജ്ജിക്കുന്നു, പ്രതിസന്ധികളോടു പോരാടുന്നു. തന്റെ രാജ്യ
ത്തോടുള്ള പ്രതിബദ്ധത അവർ മറക്കുന്നില്ല. വളർത്തിവലുതാക്കിയ മകനെ അവർ രാജ്യത്തി നായാണ് സമർപ്പിക്കുന്നത്. സർവം സഹയായ ഭൂമി എല്ലാ ചരാചരങ്ങളെയും പരസ്പരം ബന്ധിപ്പിക്കു ന്നു. ജീവിതബന്ധത്തിന്റെ പൊട്ടാത്ത ചരടായി നില കൊള്ളുന്നു. ഇതു പോലെ തന്റെ മകനെ നാടി നോടും വീടിനോടും അടുപ്പിക്കുന്ന ശക്തിയായി അമ്മ മാറുന്നു. അമ്മയുടെയും ഭൂമിയുടെയും സ്നേഹവും സഹാനുഭൂതിയും അളവി ല്ലാത്തതാണ് അമ്മയും ഭൂമിയും എത്രത്തോളം സാദൃശ്യപ്പെട്ടിരിക്കുന്നു എന്ന് നോവലിസ്റ്റിന്റെ ഈ ചിന്തകളിൽ നിന്ന് മനസിലാക്കാം.

Question 4.
സ്വന്തം വേരുകളെക്കുറിച്ചുള്ള നേരായ അറിവു കളാണ് കഥാനായകന്റെ ശക്തി. പാഠഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രസ്താവന വിലയിരുത്തി എഴുതുക?
Answer:
ഒരു ചെടിയുടെ വളർച്ചയിലും നിലനിൽപ്പിലും വേരുകൾ നിർവഹിക്കുന്ന ധർമ്മമാണ് കഥാനായ കന്റെ വളർച്ചയിൽ നാടും വീടുമാകുന്ന വേരുകൾ നിർവഹിക്കുന്നത്. തകർന്ന കുടുംബാന്തരീക്ഷ ത്തിലും ആത്മധൈര്യം കൈവിടാതെ അപരാജി തയെപ്പോലെ ഉണ്ണിയെ ചേർത്തുപിടിച്ചവളാണ് അമ്മ. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തിയാണ് ഉണ്ണി ഉയരങ്ങൾ കീഴട ക്കിയത്. ആ വേരുകൾ അവന്റെ വളർച്ചയിൽ തു ണയായി നിന്നു. ഗ്രാമം വിട്ടുപോകുമ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റുന്നില്ല. അമ്മയും, ‘നാടും, സംസ്കാരവും, പാരമ്പര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി അവൻ പറന്നുയർന്നത്.

Question 5.
പാഠഭാഗത്തു തെളിയുന്ന കേരളീയ ഗ്രാമചിത്രം സ്വന്തം വാക്യങ്ങളിൽ ആവിഷ്കരിക്കുക.
Answer:
ഉണ്ണിയുടെ ഓർമ്മകളിലുള്ള ഗ്രാമം അതിമനോഹ രമായിരുന്നു. ആ ഗ്രാമത്തിലെ മരങ്ങൾക്കിടയി ലുടെ ഒരു നാടോടിപ്പാട്ടു പോലെ കുളിർകാറ്റു വീശാറുണ്ട്. കൊച്ചു അരുവികളിലെ തെളിർവെള്ളം ഒഴുകി പുഴയിൽ ചേർന്നു. ആ ഗ്രാമ വീഥികളിൽ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. ഇല്ലത്തെ ഉമ്മറപ്പടിയിലിരുന്നാൽ വിശാലമായ വയലുകൾ കാണാമായിരുന്നു. കന്നികൊയ്ത്ത് കഴിയുമ്പോൾ ഉഴുതുമറിച്ച മണ്ണിന്റെ സൗന്ദര്യം, തുലാമഴ, കഴിയുമ്പോൾ വിത്തുകൾ പച്ചപട്ടണിഞ്ഞ ഭംഗി, പുലർക്കാലത്തു മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ സൗന്ദര്യം, കുംഭമാസത്തിലെ കൊയ്ത്തിനായി കാത്തുകിടക്കുന്ന നെൽക്കതിരു കളുടെ തലയാട്ടൽ എല്ലാം ഉണ്ണി ആസ്വദിച്ചു. ആ വയൽ വരമ്പിൽ കൊറ്റികൾ തപസ്സു ചെയ്തിരു ന്നു. ഈ കാഴ്ചകളെല്ലാം കാണാൻ മരക്കൊമ്പി ലിരിക്കുന്ന ഒറ്റക്കണ്ണൻ ചകോരവും ഉണ്ണിക്ക് കൂട്ടായ് ഉണ്ടായിരുന്നു.

Question 6.
‘കോതിയിട്ട നീളൻ മുടി, നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട്, കൈത്തണ്ടയിലെ ഓട്ടു വള ഹർഷൻ സ്വന്തം അമ്മയെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ് വൈധവ്യത്താൽ ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉത്തമമാതൃകയാണ് ഭൂമിയുടെ സ്വപ്നം എന്ന നോവൽ ഭാഗത്തെ അമ്മ വിശദ മാക്കുക?
Answer:
ഹർഷവർധനന്റെ ജീവിതദർശനത്തിന് അടിത്തറ പാകിയത് അമ്മയാണ്-ഭർത്താവിന്റെ വേർപാടിൽ തളരാതെ ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയായ ഒരു ശാസ്ത്രജ്ഞനു മായി രൂപപ്പെടുത്തിയത് ഈ അമ്മയുടെ ജീവിതവും ദർശനവുമാണ്. കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ട അമ്മ ആരുടെയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ചു. കൗമാരത്തിൽ കൗതുകത്തിനായി പഠിച്ച നൃത്തവും സംഗീതവും അമ്മ ജീവിതമാർഗത്തിനായി തിരഞ്ഞെടുത്ത് തള രാത്ത മനസ്സോടെ വിധിയെ വെല്ലുവിളിച്ചു.

ഉണ്ണിക്ക് അമ്മ വാത്സല്യത്തിന്റെ അദൃശ്യശക്തി യായിരുന്നു. ഉണ്ണി ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രത്തിൽ പഠിച്ചു വരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഉണ്ണി അരികിൽ വേണമെന്ന സ്വാർത്ഥത അമ്മയ്ക്കുണ്ടായിരുന്നില്ല. രാജ്യമാതാ വിന്റെ അഭിമാനമായി മകന്റെ വ്യക്തിത്വം വികസി ക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. തന്നിൽ പിറന്ന മകൻ തന്റേതു മാത്രമല്ലെന്ന തിരിച്ചറിവ് ആ അമ്മയെ ദേവിയാക്കുന്നു. ചോറ്റാനിക്കരാദേവി യെയും, വ്യാകുലമാതാവിനെയും, ഭൂമി മാതാവി നെയും സ്വന്തം രാജ്യത്തെയും അമ്മേ മഹാമായെ എന്നു വിളിക്കാൻ ഉണ്ണിയ്ക്ക് പ്രേരണ നൽകിയ ശക്തിയും അമ്മ തന്നെയാണ്. വൈധവ്യത്തിന്റെ വെള്ളവസ്ത്രമണിഞ്ഞ് സ്വയം ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉണ്ണിയുടെ അപരാജിതയായ അമ്മ ഒരു മാതൃക തന്നെയാണ്. അമ്മയുടെ സ്നേഹം മാത്രമല്ല വ്യക്തിത്വവും ഒരു മകന്റെ പുരുഷ പ്രകൃ തിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ നോവൽഭാഗത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാം.

Question 7.
കഥാപാത്ര നിരൂപണം -ഉണ്ണി
Answer:
പ്രണയ താഴ്വരയിലെ ദേവതാരു എന്ന നോവ ലിലെ കേന്ദ്രകഥാപാത്രമാണ് ഉണ്ണി എന്ന ഹർഷ വർധനൻ, അച്ഛനില്ലാതെ അമ്മയുടെ തണലിലാണ് അവൻ വളർന്നത്. അമ്മയായിരുന്നു അവനു എല്ലാം, സ്നേഹവും, പ്രചോദനവും ശക്തിയുമെ ല്ലാം. വൈധവ്യത്തെ ഉൾക്കരുത്തു കൊണ്ടു നേരിട്ട അമ്മ അവനെന്നും ഒരു അത്ഭുതമായിരുന്നു. ഭൂനി യമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷി ഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്മിച്ചു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്ത ത്. അമ്മയുടെ കൈണ്ടയിലെ ഓട്ടുവളയിൽ തിരു പിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായ ത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ആ സ്നേഹത്തിന് അവൻ തിരികെ കൊടുത്തത് പഠന ത്തിലെ മികച്ചും വിനയാന്വിതമായ പെരുമാറ്റവുമാ ണ്. കാവിലെ ചോറ്റാനിക്കര അമ്മയും കുരിശുപ ള്ളിയിലെ വ്യാകുലമാതാവും അവനു അമ്മമാർ തന്നെയായിരുന്നു.

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃക പഠനവും ലഭിച്ചു. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംത പ്തിയും നിർവ്യതിയും കാണുന്ന കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. എന്നാൽ അമ്മയുടെ ആഗ്രഹങ്ങൾ സഫലമാക്കാനായി അവൻ പഠനത്തിലൂടെ ഉയരങ്ങൾ കീഴടക്കി. അമ്മ മകനെ രാജ്യത്തിനു സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ചപ്പാട് നമുക്കും ഒരു പ്രചോദനമാണ്. ഗ്രാമം വിട്ടു പോകു മ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റു
ന്നില്ല. അമ്മയും, നാടും, സംസ്കാരവും പാരമ്പ ര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാ ശങ്ങൾ തേടി അവൻ പറന്നുയർന്നത്. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തി യാണ് ഉണ്ണി ഉയരങ്ങൾ കീഴടക്കിയത്.

Question 8.
‘അശാന്ത നഗരത്തിൽ നിന്ന് കൂടുവിട്ട് പറക്കാൻ മോഹിക്കുന്ന പക്ഷി തേടിയെത്തുന്ന നീലാ കാശം. നീലാകാശം എന്ന് പ്രയോഗിച്ചിരിക്കുന്ന തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
കൂട് വിട്ട് പറക്കുക’ എന്നതിലെ ‘കൂട് ‘ അസ്വാത ന്ത്യത്തെ കുറിക്കുന്നു. കൂട് വിട്ട് പറക്കാൻ മോഹി ക്കുന്ന പക്ഷി നഗരവാസിയെ കുറിക്കുന്നു. നീലാ കാശം സ്വാതന്ത്യത്തിന്റെ വിശാലതയെ സൂചിപ്പി ക്കുന്നു.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 9.
‘വിധി യാത്രയുടെ നദികളിൽ ഒരു നീർക്കുഴി ഒഴുക്കി വച്ചു.’
‘യാത്രയുടെ നദി’, ‘നീർക്കുഴി’ എന്നീ പ്രയോഗ ങ്ങൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ജീവിതയാത്രയെ നദിയിലെ നീർക്കുഴിയോട് സാദൃ ശ്യപ്പെടുത്തിയിരിക്കുന്നു. അപ്രതീക്ഷിതമായി അപ കടം വരുത്തുന്നവയാണ് നദിയിലെ നീർക്കുഴികൾ. നീർക്കുഴിയുടെ രൂപത്തിൽ ഉള്ളിൽ അപകടം ഒളി പ്പിച്ചുവച്ച നദിയുടെ ഉപരിതലം ശാന്തമായിരിക്കും. ജീവിതയാത്രയിലെ അപ്രതീക്ഷിതമായ ചൂഴിയിൽ നാം അറിയാതെ വീണുപോകും. ഇവിടെ അച്ഛന്റെ മരണത്തെ നീർക്കുഴി എന്നതിനോട് ചേർത്തുവ ച്ചിരിക്കുന്നു.

Question 10.
‘പാതി വരച്ചിട്ട വർണഭംഗിയാർന്ന ചിത്രം പോലെ അച്ഛന്റെ ജീവിതം’ ഈ വാക്കുകൾ സൂചിപ്പിക്കു ന്നത് എന്ത്?
Answer:
ഇവിടെ അച്ഛന്റെ ജീവിതത്തെ പാതി വരച്ച ചിത്ര ത്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. പാതി വരച്ച ചിത്രം പോലെ ജീവിതം പൂർത്തിയാകുന്ന തിന് മുമ്പേ അച്ഛൻ മരണപ്പെട്ടു.

Question 11.
‘നാട്ടിൻ പുറത്തു മരക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു നാടോടിപ്പാട്ടുപോലെ കുളിർക്കാറ്റു വീശി. കൊച്ചു നീർത്തോടുകളിലെ തെളിവെള്ളം ഒരുമിച്ചണ പുഴയൊഴുകി. പ്രകൃതിയിലെ ഈ
കാഴ്ചകൾ കഥാനായകന്റെ ജീവിതം തന്നെയാണ് വിലയിരു ത്തുക?
Answer:
അമ്മയുടെ കൈത്താങ്ങിനാലും നാട്ടുകാരുടെയും അയൽപക്കങ്ങളുടെയും നന്മയാലും ഹർഷ വർധന്റെ ജീവിതം തളിർത്തു. കൊച്ചുനിർത്താ ടുകളിലെ തെളിവെള്ളം ഒരുമിച്ചണഞ്ഞു. പുഴയാ യൊഴുകുന്നതുപോലെ അമ്മയുടെയും നല്ലവരായ നാട്ടുകാരുടെയും സ്നേഹത്താൽ ഹർഷവർധന്റെ ജീവിതം സന്തോഷകരമായി മാറുന്നു. ജീവിതം അതിന്റെ പച്ചപ്പിലേക്കും മനോഹാരിതയിലേക്കും നീങ്ങുന്നു.

Question 12.
അതിരാവിലെ ഉണർന്നു കുളിച്ചു കാവിൽ തിരി തെളിയും. അമ്മ കെട്ടിവച്ച് പുഷ്പമാല്യം ദേവി വിഗ്രത്തിൽ ചാർത്തും മടങ്ങും വഴി കാവിനോട് ചേർന്നുള്ള കുരിശുപള്ളിയിലെ ചിത്രത്തിനു മുക ളിൽ തൊഴുതു നിൽക്കും. എല്ലാം അമ്മയാണ്. എല്ലാ അമ്മമാരുടെയും അമ്മ ഈ വാക്യം സൂചി പ്പിക്കുന്നത് എന്ത്?
Answer:
ഈ വാക്യം പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിക്കേ ണ്ടതിന്റെയും മതസൗഹാർദ്ദത്തിലൂന്നി വളരേണ്ട തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു. മാതാവ് പെറ്റമ്മ മാത്രമല്ലെന്നും നാട്ടിലെ ആരാധാ നാലയങ്ങളിലും മാതൃത്വത്തിന്റെ അടയാളങ്ങൾ ഉണ്ടെന്ന് ഈ വരികളിൽ സൂചിപ്പിക്കുന്നു.

Question 13.
ഒരിക്കൽ ഈ പാടശേഖരങ്ങൾ ഇല്ലത്തെ അധീന തയിൽ ആയിരുന്നു. ഇന്നിപ്പോൾ പണിയെടുക്കുന്ന മനുഷ്യർക്ക് സ്വന്തം ഈ വരികളിലൂടെ ആവിഷ്ക രിക്കുന്ന കേരളീയ സാമൂഹിക ചരിത്രം എന്ത്?
Answer:
കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ് കര ണത്തെക്കുറിച്ച് ഈ വരികളിൽ സൂചിപ്പിക്കുന്നു. ജന്മിമാർക്ക് സ്വന്തമായിരുന്ന കൃഷിഭൂമി ഇതിലൂടെ കർഷർക്ക് ലഭിച്ചു.

Question 14.
സ്വയം നട്ടുവളർത്തിയ ചെടി. അത് ആകാശം നോക്കി വളർന്ന് ജീവിതപരിസരമാകെ തണൽ വി രിക്കുന്നു. ഈ വാക്യത്തിന്റെ ധ്വനി എന്ത്?
Answer:
അമ്മ സ്വയം നട്ടുവളർത്തിയ ചെടിയാണ് ഉണ്ണി. ഉണ്ണി വളരുന്നത് ഒന്നുമില്ലായ്മയിൽ നിന്നാണ് അമ്മയ്ക്ക് മാത്രമല്ല, ദേശത്തിനാകെ തണലേകാൻ ഉണ്ണിക്ക് കഴിയും എന്ന ധ്വനി ഈ വാക്കുകളിൽ ഉണ്ട്.

Question 15.
‘അമ്മയുടെ വാത്സല്യമാണ് അവന്റെ ചുവടു . കൾക്കു പ്രകാശമാകുന്നത്’. ഈ വാക്കുകൾ നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം ഈ വാക്യത്തിൽ കാണാം. അമ്മയുടെ പ്രതീക്ഷ
കൊത്ത് മകൻ വളരുന്നു. അമ്മയുടെ വാത്സ ല്യമാണ് അവനെ നേർവഴി നടത്തിയത്. ആ വാത്സ ല്യമാണ് അവനിൽ നന്മ നിറച്ചത്. അവന്റെ ജീവി തത്തെ പ്രകാശമാനമാക്കിയതും അമ്മയുടെ സ്നേഹമാണ്. ഇതുപോലെ ബന്ധങ്ങൾ ഇഴയടു പ്പമുള്ളതായിരിക്കണം. ഹൃദ്യമായ കുടുംബബന്ധ ങ്ങളും പരസ്പര വിശ്വാസവും ജീവിതത്തിൽ നില നിർത്തണം.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 16.
‘ഉണ്ണി അരികിൽ വേണമെന്നത് എന്റെ സ്വാർത്ഥത രാഷ്ട്രത്തിനുവേണ്ടി എന്ത് നൽകാനാകുമെന്ന ചിന്ത മാത്രമേ ഉണ്ണിയിൽ ഉണ്ടാകാവൂ’. അമ്മയുടെ ഈ വാക്കുകൾ വിലയിരുത്തുക.
Answer:
സ്വന്തം സ്വാർത്ഥതക്കോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല മകന്റെ ഉയർച്ചെയന്നും സമൂഹത്തിനു വേണ്ടി സേവനം ചെയ്യലാണ് ജീവിതവിജയമെന്നത് അമ്മ കരുതുന്നു. എന്നാൽ ഇത്തരം മനോഭാവ ങ്ങൾ ഇന്ന് അപൂർവ്വമാണ്. മക്കളെ സ്വാർത്ഥ മോഹ ങ്ങൾക്കും, ഭൗതിക നേട്ടങ്ങൾക്കും വേണ്ടി വളർത്തുന്നു.

Question 17.
അമ്മയുടെ പ്രാർത്ഥന, അനുഗ്രഹം, ഓരോ ഘട്ട ത്തിലും അമ്മയുടെ പ്രോൽസാഹനം, അന്തരീ ക്ഷത്തിൽ നക്ഷത്രമായി പ്രഭചൊരിയാൻ അത് കരുത്തായി. ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഇവിടെ ഉണ്ണിയെ നക്ഷത്രത്തിനോട് സാദൃശ്യപ്പെ ടുത്തിയിരിക്കുന്നു. ഉണ്ണിയുടെ നേട്ടങ്ങൾ എല്ലാം ഉണ്ണി എന്ന നക്ഷത്രം ചൊരിയുന്ന ശോഭയാണ്. ആ നക്ഷത്രത്തിന് കരുത്തായി മാറുന്നത് അമ്മ യാണ്.

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Ente Gurunathan Summary

എന്റെ ഗുരുനാഥൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8 1

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡല ത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണ മേനോൻ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടു സർഗ്ഗാ ത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവി യായിരുന്നു വള്ളത്തോൾ നാരായണമേനോൻ. മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. വിവർത്തനം കൊണ്ട് കേരള വാല്മീകിയെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ കേരള ടാഗോർ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 18ന് മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. 1908ൽ രോഗബാധയെതുടർന്ന് ബധിരനായി. ഇതേ തുടർന്ന് ബധിരവിലാപം എന്ന കവിത അദ്ദേഹം രചിച്ചു. എന്റെ ഗുരുനാഥൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചു സീത, അച്ഛനും മകളും, കാവ്യാമൃതം, ചിത്രയോഗം തുടങ്ങിയവ പ്രധാന കൃതികളാണ്. പത്മഭൂഷൺ, പത്മവിഭൂഷൺ, കവിതിലകൻ തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1958 മാർച്ച് 13ന് 79-ാം വയസ്സിൽ അന്തരിച്ചു.

വള്ളത്തോളിന്റെ സാഹിത്യമഞ്ജരി
ഭാവകവിതയുടെ ചാരുതയും വികാരത്തുടിപ്പും സമഞ്ജസമായി മേളിച്ചു നിൽക്കുന്ന കൃതിയാണ് സാഹിത്യമഞ്ജരി. സാഹിത്യമഞ്ജരികളിലെ ഓരോ കവിതയും മലയാള കവിതയുടെ പൂപ്പന്തലായി വിശേഷിപ്പിക്കാം. ആ കവിതകളുടെ ഭാവസ്ഫുടതയും ആർജവവും പ്രത്യേകം ശ്രദ്ധാർഹം. ഒരു വർഗത്തിന്റെ മാത്രം കവിയായി വള്ളത്തോൾ ഒരിക്കലും നില ക്കൊണ്ടിട്ടില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ട മനുഷ്യരു ടെയും ആശ്രയവും നിരാശയും വേദനയും അന്തർ ഭാവവും അദ്ദേഹം മനസ്സിലാക്കി. ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി എന്ന കവിതയിലൂടെ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഉത്തമ ചിത്രമാണ് വള്ളത്തോൾ വരച്ചു കാണിക്കുന്നത്.

ദേശീയ കവിത
തികഞ്ഞ ഒരു ദേശീയവാദിയുടെ പ്രബുദ്ധത, വള്ള ത്തോളിന്റെ ദേശീയകവിതകളിൽ തുടിച്ചു നിൽക്കുന്നും സ്വന്തം ജീവരക്തത്തിന്റെ വീര്യം ഉൾക്കൊണ്ട് അക്കവിതകൾ ജനതയെ പ്രബുദ്ധരും കർമ്മനിരത രുമായ എന്റെ ഗുരുനാഥൻ എന്ന കവിതയിൽ ഗാന്ധിജിയെ ഇന്ത്യൻ ദേശീയത്വത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു

“പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതാ ദേവിയുടെ തൃപ്പതാകകൾ”
എന്നിങ്ങനെ ദേശീയപതാകയുടെ മഹത്വം ഉദ്ഗാനം ചെയ്യുന്ന കവി ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമര ഭൂമിയിലേക്ക് ആനയിക്കുകയാണ്.

‘ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ’
ഈ വരികളിൽ ജ്വലിച്ചു നിൽക്കുന്ന ദേശസ്നേഹം കാലത്തെ അതിജീവിക്കുന്നു.

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

പാഠസംഗ്രഹം

മഹാത്മാഗാന്ധിയുടെ അതിമഹത്തായ ജീവിത ദർശനങ്ങളും വിശ്വാമാനവികതയും വരച്ചുകാട്ടുന്ന കവിതയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ തിളക്കമാർന്ന വ്യക്തിത്വത്തെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച കവിതയാണിത്. ഗാന്ധിജിയെ തന്റെ ഗുരുനാഥനായി അംഗീകരിക്കു കയും അദ്ദേഹത്തിന്റെ ഗുണവശങ്ങൾ വിശദീകരിക്കു കയുമാണ് കവി.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പ്രസ്താവിച്ച് മഹാത്മജിയെ സകല ആദർശങ്ങളു ടെയും മനുഷ്യരൂപമായി കവി കാണുന്നു. ഗാന്ധിജി യുടെ വ്യക്തിമഹിമകൾ വർണിച്ചുകൊണ്ടു തുടങ്ങുന്ന കവിതയിൽ ലാളിത്യം, കർമനിരത, ആദർശാത്മക ജീവതം തുടങ്ങിയ വിശദാംശങ്ങളിലൂടെ ഗാന്ധിജി യുടെ വ്യക്തി സ്വരൂപം വരച്ചുകാട്ടുന്നു.

ആദർശസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടു ത്തുന്നത്.
എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8 2
ഈ കവിതയിൽ ഒരു ഭാഗത്തു ഗാന്ധിജിയുടെ പേര് സൂചിപ്പിക്കുന്നില്ല. എങ്കിൽ തന്നെയും ഈ കവിത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ രൂപം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ് ത്യജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. ആയുധമില്ലാതെ ധർമ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരുനാഥൻ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കു ന്നവനാണ്. ഔഷധമില്ലതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്റെ വൃതം അഹിംസയാണ് . ശാന്തിയാണ് അദ്ദേഹത്തിന്റെ . പരദേവത, അഹിംസയാകുന്ന അദ്ദേഹത്തിന്റെ പടച്ചട്ട മതി ഏതു കൊടിയ വാളിന്റെയും വായ്ത്തല മടക്കുവാൻ. ഗംഗയൊഴുക്കുന്ന നാട്ടിൽ മാത്രമേ ഇതു പോലെ ഒരു നന്മ നിറഞ്ഞ കല്പവൃക്ഷം തളിർത്തുവരികയുള്ളൂ എന്ന് വള്ളത്തോൾ എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.

താഴയെ ഉന്നതിയായും ത്യാഗത്തെ നേട്ടമായും കാണുന്ന മഹാത്മജിയെ നന്മകൾ മാത്രമൊഴുക്കുന്നു മഹാനദിയായാണ് കവി വരച്ച് കാട്ടുന്നത് അഹിംസ യുടെ പടച്ചട്ട തകർക്കാൻ ഒരായുധത്തിനും സാധ്യമ ല്ലെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഭാരതീയ നവോത്ഥാനം അടയാളപ്പെടുത്തുന്ന “എന്റെ ഗുരുനാഥൻ’ കുട്ടികളിൽ ദേശിയ ബോധവും അഹിംസയോടുള്ള ഇഷ്ട മനോഭാവവും ജനിപ്പിക്കാൻ ഉതകുന്നതാണ്.

അർത്ഥം
കൂടിത്തൻ – കൂടി, തന്റെ
അഭ്യുന്നതി – ഉയർച്ച
താഴ്ച – വിനയം, താഴ്ച
യോഗവിത്ത് – മഹായോഗിവര്യൻ
താരകം – നക്ഷത്രം
കാറണി – കറുത്ത
ഇല്ലിഹ – ഇവിടെയില്ല
സംഗം – താൽപര്യം
ലേപം – പുരട്ടുന്നത്
സമസ്വച്ഛം – എപ്പോഴും ശാന്തമായത്
വിഹായസ്സ് – ആകാശം
സംഗരം – യുദ്ധം (സമരം)
പുണ്യാധ്യാപനം – പുണ്യമായ അദ്ധ്യാപനം
ഔഷധമെന്യേ – ഔഷധമില്ലാതെ
ദോഷമെന്യ – ദോഷം ഇല്ലാതെ
ശാശ്വതം – എല്ലാകാലത്തും ഉള്ളത്
കൊടുവായ്ത്തല – ക്രൂരമായ വായ്ത്തല
പരിത്യാഗം – ഉപേക്ഷിക്കൽ
ധർമ്മരക്ഷോപായം – ധർമ്മത്തെ ജയിക്കാനുള്ള ഉപായം (ധീരത)
അഹിംസ – ഒന്നിനേയും കൊല്ലരുതെന്ന വാദം
സ്ഥൈര്യം – സ്ഥിരമായ നിശ്ചയം
ദൃഢം – കടുപ്പമുള്ളത്
കർമ്മയോഗി – ശ്രേഷ്ഠ കർമ്മങ്ങൾ ചെയ്ത യോഗിവര്യൻ
ഹിമവിന്ധ്യാചലം – ഹിമാചലം മുതൽ വിന്ധാചലം വരെ
മദ്ധ്യപ്രദേശം – മദ്ധ്യേയുള്ള പ്രദേശം
നേട്ടം – മനോവികാരങ്ങളുടെ ശാന്തി
ഇത്തരം – ഇതുമാതിരി
കല്പപാദപം – കല്പവൃക്ഷം

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

പര്യായം
നക്ഷത്രം – താരകം, താരം
സിംഹം – ഹരി, കേസരി
സംഗരം – യുദ്ധം, പോര്
പർവ്വതം – അദി, ഗിരി

ഗാന്ധിജിയെ ഉപമിക്കുന്ന മഹത്തുക്കൾ
ക്രിസ്തു,കൃഷ്ണൻ,ബുദ്ധൻ, ശങ്കരാചാര്യർ, രതിദേവൻ, ഹരിശ്ചന്ദ്രൻ, മുഹമ്മദ്