Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 1 Chapter 1 ചിത്രകാരി Chithrakari Notes Questions and Answers improves language skills.
Chithrakari Class 10 Notes Question Answer
Class 10 Malayalam Chithrakari Notes Question Answer
Class 10 Malayalam Adisthana Padavali Unit 1 Chapter 1 Chithrakari Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
കലാവിഷ്ക്കാരങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആഹ്ലാദാനുഭൂതികൾ ഫിസ് എന്ന കഥാപാത ത്തിന് അനുഭവിക്കാൻ കഴിയുന്നുണ്ടോ? ചർച്ചചെയ്യുക.
Answer:
കല ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്. കലാകാരന്റെ ഹൃദയത്തിലുണ്ടായ പരമമായ ആനന്ദത്തിന്റെ പ്രകാശനമാണ് കല. കലാവിഷ്ക്കാരങ്ങളിൽ ഏർപ്പെടുന്ന ഓരോ വ്യക്തിയും ഇങ്ങനെ ആഹ്ലാദാനുഭൂതി കൾ അനുഭവിക്കുന്നുണ്ട്. ചിത്രകാരിയെന്ന കഥയിലെ ഫിസയെന്ന കഥാപാത്രത്തിന് ഇത്തരം ആഹ്ലാദാ നുഭൂതികൾ നിഷേധിക്കപ്പെടുന്നതായിട്ടാണ് നാം കാണുന്നത്. കാരണം ഒരു ഭാര്യയെന്ന നിലയിൽ കലാവി ഷ്ക്കാരത്തിനല്ല കുടുംബത്തോടുളള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിലാണ് ഒരു സ്ത്രീ ശ്രദ്ധിക്കേണ്ടത് എന്ന പൊതുധാരണയാണ് ഫിസയുടെ പ്രവർത്തനങ്ങളെ നിഷേധിക്കുകയും നിയന്ത്രിക്കുകയും ചെയ്യു ന്നത്. ഭർത്താവും, അയാളുടെ അമ്മയും പരമ്പരാഗതമായ രീതിയിൽ തന്നെ ഫിസ് പെരുമാറണമെന്ന നിർബന്ധ ബുദ്ധിയുളളവരാണ്. സാധാരണ കുടുംബാന്തരീക്ഷത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് മാത്രമെ അവർക്ക് ചിന്തിക്കാൻ കഴിയുകയുളളു. എന്നാൽ ഫിസയാകട്ടെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നും പൂർണ്ണമായും മാറി നിൽക്കാതെ തന്നെ കലാപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ സ്വതന്ത്രമായ കലാപ്രവർത്തനത്തിന് അവൾക്ക് കഴിയുന്നില്ല.
Question 2.
“അയാൾ അവളുടെ കൈവിരലുകളിലേക്കാണ്ടു നോക്കി. ദൈവം തൊട്ട കൈവിരലിൽ അപൂർണ്ണമാ യൊരു ചിത്രത്തിന്റെ മഞ്ഞപ്പിച്ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു. നിശബ്ദമായൊരു കരച്ചി ലോടെ, അവൾ കൈ കഴുകാൻ തുടങ്ങി.” കഥാന്ത്യം നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? നിരീ ക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ചിത്രകാരി എന്ന കഥയുടെ ഒടുവിലുളള വാക്യങ്ങളാണിവിടെ ചോദ്യത്തിൽ ഉദ്ധരിച്ചിട്ടുളളത്. പരമ്പരാഗത മായ സ്വഭാവവിശേഷത്തോടുകൂടിയ വീട്ടമ്മയായ ഭാര്യയും, സർഗ്ഗാത്മകശേഷിയുളള, സ്വാതന്ത്ര്യബോധ മുളള ആധുനിക ഭാര്യയും തമ്മിലുളള സംഘർഷമാണ് ചിത്രകാരിയെന്ന കഥയിൽ നാം കാണുന്നത്. കഥ യുടെ ഒടുവിൽ പരമ്പരാഗതമായ ഭാര്യാ സങ്കൽപ്പങ്ങൾക്ക് കീഴടങ്ങേണ്ടിവരുന്ന നായികയെയാണ് നമുക്ക് കാണാൻ കഴിയുന്നത്. വരച്ച് പൂർത്തിയാക്കാൻ കഴിയാത്ത ചിത്രം അലങ്കോലപ്പെടുത്തിക്കൊണ്ട് ബ്രഷ് തട്ടിയെറിയുന്ന ഭർത്താവിന്റെ പ്രവർത്തി അംഗീകരിക്കാനാവില്ലെങ്കിലും, പ്രതിഷേധാർഹമാണെന്ന് അവൾ കരുതുന്നു. പക്ഷേ താൻ അകപ്പെട്ട് പോയിരിക്കുന്ന കുടുംബാന്തരീക്ഷത്തിന്റെ സങ്കീർണ്ണതയിൽ കുരു ങ്ങിക്കിടക്കാൻ മാത്രമെ അവൾക്കാവുന്നുള്ളു. സ്ത്രീയെക്കുറിച്ചുളള കാലഹരണപ്പെട്ട സങ്കൽപ്പങ്ങൾക്ക് ആധുനിക കാലഘട്ടത്തിലെങ്കിലും മാറ്റമുണ്ടാകാത്തതിൽ മൗനമായി ദുഃഖിക്കാനേ ഫിസയ്ക്ക് കഴിയുന്നു ള്ളു.
![]()
Question 3.
“വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കും.”
വരയ്ക്കാതെ എന്ന പദം ആവർത്തിക്കുന്നതുകൊണ്ട് വാക്യത്തിന് ആശയപരമായി എന്തെങ്കിലും മേന്മ ലഭിക്കുന്നുണ്ടോ? ഇത്തരം കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പ്രയോഗഭംഗി വിവരിക്കുക.
Answer:
വരയ്ക്കാതെ എന്ന പദം ആവർത്തിക്കുന്നതുകൊണ്ട് വാക്യത്തിന് ആശയപരമായ ദാർഢ്യം കിട്ടുന്നുണ്ട്. വരയ്ക്കുന്ന പ്രവർത്തിയിൽ നിന്നും വളരെ നാൾ വിട്ടുനിന്നുവെന്ന ആശയം വ്യക്തമാകാൻ ഈ ആവർത്തനം പ്രയോജനപ്പെടുന്നുണ്ട്. പാഠഭാഗത്ത് തന്നെ കാണാൻ കഴിയുന്ന ഇത്തരം പ്രയോഗങ്ങൾ നോക്കാം.
* മാറിമാറി ചലിച്ചുകൊണ്ടിരുന്ന
* കാടങ്ങനെ പടർന്നുപടർന്ന്
മാറിമാറി എന്ന പ്രയോഗത്തിലെ ആവർത്തനം കൊണ്ട് മാറ്റത്തിന്റെ തുടർച്ച എന്ന ആശയം കിട്ടുന്നുണ്ട്. പടർന്ന് പടർന്ന് എന്ന ആവർത്തനത്തിൽ പടരുന്നതിന്റെ ഗതിവേഗം വർദ്ധിക്കുന്നു എന്ന ആശയവും ധ്വനി ക്കുന്നു. സാധാരണ സംഭാഷണങ്ങളിലും എഴുത്തിലുമൊക്കെ ഇത്തം പദാവർത്തനങ്ങൾ നമുക്ക് കാണാം. ഉദാ: ഓടിയോടി തളർന്നു. കണ്ട് കണ്ട് മടുത്തു. പണ്ട് പണ്ട് ഒരിടത്ത് മുതലായവ ഉദാഹരണങ്ങൾ.
Question 4.
“വെള്ളത്തിൽ കുതിർന്ന ബ്രഷ് പതിയെ കുടഞ്ഞ് അവളപ്പോൾ പറഞ്ഞു:
“ഞാൻ പണിയൊക്കെ തീർത്തിട്ടാ ഉമ്മാ…”
കല്യാണം ഒറപ്പിക്കാമ്പോവാന്നു പറേമ്പഴും അവള് പറയോ, വര നിർത്തൂലാന്ന്…”
മുകളിൽ നൽകിയ കഥാസന്ദർഭങ്ങളും കഥയും വിശകലനം ചെയ്ത് ഫിസ് എന്ന കഥാപാത്രത്ത നിരൂപണം ചെയ്യുക.
Answer:
ഷാഹിന ഇ.കെ യുടെ ‘ചിത്രകാരി’ എന്ന കഥയിലെ മുഖ്യകഥാപാത്രമാണ് ഫിസ്. കുട്ടിക്കാലത്ത് തന്നെ ചിത്രകലയോട് ഏറെ കമ്പമുണ്ടായിരുന്നു. വരകളുടെയും വർണ്ണങ്ങളുടെയും ലോകത്ത് ഒതുങ്ങിക്കൂടു വാൻ അവൾ ആഗ്രഹിച്ചിരുന്നു. വിവാഹാലോചനകൾ നടക്കുമ്പോഴും തന്റെ ചിത്രകലയെ വിട്ടുകൊടു ത്തുളള ജീവിതം അവൾക്ക് സാദ്ധ്യമായിരുന്നില്ല. ഇക്കാര്യം വരന്റെ ബന്ധുക്കളോട് പറഞ്ഞപ്പോൾ അത വർ അത്ര കാര്യമായെടുത്തുമില്ല. വിവാഹിതയായി വരന്റെ വീട്ടിലെത്തിയപ്പോൾ സാധാരണ പെൺകുട്ടിക ളെപ്പോലെ മറ്റുള്ളവരോട് ചങ്ങാത്തം കൂടാനോ സംസാരിക്കാനോ അവൾക്ക് സമയമില്ലായിരുന്നു. ചിത്ര കലയോടുളള അടങ്ങാത്ത അഭിനിവേശം അവളെ മൗനിയാക്കി. കൂട്ടത്തിൽക്കൂടാതെ കുടുംബ ചർച്ചക ളിൽ പങ്കെടുക്കാതെ അവൾ
ബ്രഷും ചായവുമായി മുറിയിലിരുന്നു. ഭർത്താവിനും ബന്ധുക്കൾക്കും അവളുടെ പ്രത്യേക സ്വഭാവം അത്ര രുചിച്ചില്ല. മരുമകൾക്കുണ്ടായിരിക്കേണ്ട കർത്തവ്യബോധത്തെക്കുറിച്ച് അമ്മായിയമ്മയ്ക്ക് തന്നെ അവളെ ഓർമ്മപ്പെടുത്തേണ്ടിവന്നു. ഇത്തരത്തിലുളള സ്വരച്ചേർച്ചയില്ലായ്മ വീട്ടിൽ പലപ്രശ്നങ്ങൾക്കും കാരണമായി. ഒടുവിൽ ഭർത്താവിന് തന്നെ നിയന്ത്രണം വിട്ട് പെരുമാറേണ്ടി വന്നു. അവളുടെ ചായവും ബ്രഷും തട്ടിത്തെറിപ്പിക്കുന്നിടത്തോളം കാര്യങ്ങൾ എത്തി. തന്റെ ചിന്താഗതികളും അഭിരുചികളും മനസ്സി ലാക്കാൻ ഭർത്താവ് ശ്രമിക്കാത്തതിൽ അവൾക്ക് ദുഃഖമുണ്ട്. തന്റെ കലാപ്രവർത്തനങ്ങൾക്ക് തടസ്സമി ല്ലാതെ മുന്നേറാൻ പറ്റിയ അന്തരീക്ഷമല്ല ആ വീട്ടിലുളളതെന്ന് മനസ്സിലാക്കുന്നതോടെ അവൾ പിന്നീട് കൂടുതൽ പ്രതിരോധിക്കാൻ തയ്യാറാകുന്നില്ല.
സ്ത്രീയുടെ തട്ടകം അടുക്കളയാണെന്നും, “അടുപ്പത്തെ പണിയാണ് അവളുടെ മുഖ്യ ഉത്തരവാദിത്വ മെന്നും ധരിച്ച് ജീവിക്കുന്ന ബന്ധുവർഗ്ഗത്തോടുളള തുറന്ന പോരാണ് യഥാർത്ഥത്തിൽ ഫിസ് നടത്തു ന്നത്. സർഗ്ഗാത്മകതയുടെ ആവിഷ്ക്കാരം പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് നിഷിദ്ധമാണെന്നുളള മൂഢ വിശ്വാസം പുലർത്തുന്ന ബന്ധുജനങ്ങൾ, യഥാർഥ സ്വാതന്ത്ര്യത്തിലേക്കും, സമത്വത്തിലേക്കും പലായനം ചെയ്യുന്ന സ്ത്രീത്വത്തിന് ഒരു ഭീഷണിയാണെന്ന ആശയമാണ് ഫിസ് എന്ന കഥാപാത്രത്തിലൂടെ കഥാ കാരി ആവിഷ്ക്കരിക്കുന്നത്.
Question 5.
ചിത്രകാരിയിലെ ചിത്രങ്ങൾ കഥയുടെ ഭാവതലത്തെ ആവിഷ്ക്കരിക്കുവാൻ എത്രത്തോളം പര്യാ പ്തമാണ്? പരിശോധിക്കുക.
Answer:
ചിത്രകാരി എന്ന കഥയിലെ ഭാവചിത്രങ്ങൾ പ്രസ്തുത കഥയെ ആസാദ്യമാക്കുന്നതിൽ വലിയ പങ്ക് വഹി ച്ചിട്ടുണ്ട്. ഒട്ടേറെ ഭാവചിത്രങ്ങൾ കഥയിൽ അവിടെയിവിടെയായി ചിതറിക്കിടക്കുന്നത് കാണാം. കഥയുടെ തുടക്കം തന്നെ മനോഹരമായ ഒരു ഭാവചിത്രത്തിലൂടെയാണ് ഇതൾ വിരിയുന്നത്.
“ഉറക്കമുണർന്ന് അയാളെത്തുമ്പോഴേക്കും, ഫിസ് അവളുടെ ക്യാൻവാസിൽ മഞ്ഞ നിറങ്ങളുടെ ഒരു വിസ്മയം സൃഷ്ടിച്ചിരുന്നു. പലദിശകളിലേക്ക് മാറിമാറി ചലിക്കുന്ന ബ്രഷിനോടൊപ്പം മഞ്ഞയുടെ പേരിട്ട് വിളിക്കാനാകാത്ത ചിലയനുഭവങ്ങൾ പച്ചകളുമായിയിടകലർന്നിരുന്നു.”
‘മറ്റൊരു ചിത്രം നോക്കുക.“മൂടൽ മഞ്ഞ് പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന വെള്ളിവെയിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ, ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പ് പൂവ്”. ഇത്തരം ചിത്രങ്ങൾ കഥാവായനയെ വേറിട്ടൊരു അനുഭവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Question 6.
അട്പത്തെ പണി ഒരു കടലാ ഫിസ്… അതങ്ങട്ട് തീർന്നെന്ന് പറയാമ്പറ്റ്യങ്ങനെ?….
അന്റെ പെയിന്റടി പോല ല്ലാത്… എന്നല്ല, ദൊന്നും പെണ്ണുങ്ങക്ക് പറ്റേ പണ്യമല്ല.” (ചിത്രകാരി)
“സമ്മേളനത്തിനു കവിത വായിച്ച് പെങ്കുട്ട ഇഷ്ടപ്പെടുന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായി രുന്നു… എന്താ ശര്യല്ലേ? എന്തിനാ പാട്ടും കം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വയ്ക്കണം, പെറണം…” (ഓർമ്മയുടെ ഞരമ്പ് – കെ. ആർ. മീര)
മുകളിൽ നൽകിയ രചനാസന്ദർഭങ്ങളിൽ തെളിയുന്നതുപോലുള്ള അവസ്ഥകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടോ? ചർച്ച സംഘടിപ്പിക്കുക.
Answer:
കെ.ആർ.മീരയുടെ ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ സ്ത്രീയാവിഷ്ക്കാരങ്ങൾക്ക് നേരെ കണ്ണുരുട്ടുന്ന പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കുന്ന രചനയാണ്. ഈ കഥയിലെ നായികയ്ക്ക് ചിത്രകാരി’ എന്ന കഥയിലെ നായികയായ ഫിസയുമായി ആത്മബന്ധമുണ്ട്. കവിത എഴുതുക, വായിക്കുക, ചിത്രം വര യ്ക്കുക, പ്രസംഗിക്കുക, കഥയെഴുതുക മുതലായ പണിയിലൊക്കെ സ്ത്രീകൾ ഏർപ്പെടുന്നതിനോട് വിമു ഖത കാട്ടുന്ന ഒരു സമൂഹമാണ് ഇവിടെ നിലനിന്നിരുന്നത്. പെണ്ണായാൽ ചോറും കറിയും വയ്ക്കുകയും പ്രസവിക്കുകയുമൊക്കെ ചെയ്താൽ മതിയാകുമെന്ന ധാരണയിൽ നിന്നും നമ്മുടെ സമൂഹം ഇന്നും വള രെയൊന്നും മുന്നോട്ടുപോയിട്ടില്ല. വനിതാ വിമോചനപ്രസ്ഥാനങ്ങളും മറ്റ് പല സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും വന്നുപോയിട്ടും സ്ത്രീയവസ്ഥയുടെ അടിസ്ഥാന സ്വഭാവങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലായെന്ന് വേണം പറയാൻ. ‘ചിത്രകാരി’ യിലെ ഫിസയും ഓർമ്മയുടെ ഞരമ്പിലെ നായി കയും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ചിത്രകാരി Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കൈവിരലുകൾ ഈ പദം ഏത് അർഥത്തിലാണുപയോഗിക്കുന്നത്
(a) കൈയുടെ വിരലുകൾ
(b) കൈയാകുന്ന വിരലുകൾ
(c) കൈയിലെ വിരലുകൾ
(d) കൈയും വിരലും
Answer:
(c) കൈയിലെ വിരലുകൾ
Question 2.
“അത് നിപ്പൊ എന്താ? ഓള് വരച്ചോട്ടെ ഓളെ കൈയോണ്ടല്ലേ” ഇത് ആരുടെ വാക്കുകളാണ്.
(a) ഹാഫിസിന്റെ
(b) ഹാഫിസിന്റെ ഉമ്മയുടെ
(c) ഫിസയുടെ ഉമ്മയുടെ
(d) ഹാഫിസിന്റെ ഉപ്പയുടെ
Answer:
(d) ഹാഫിസിന്റെ ഉപ്പയുടെ
Question 3.
ഹാഫിസ് എന്ന കഥാപാത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന പ്രധാന പ്രശ്നമെന്ത്?
(a) അപകർഷതാബോധം
(b) അഹങ്കാരം
(c) അജ്ഞത
(d) ദേഷ്യം
Answer:
(a) അപകർഷതാബോധം
Question 4.
“അടുപ്പത്തെ പണി ഒരു കടലാ ഫി..
അതങ്ങട്ട് തീർന്നൂന്ന് പറയാമ്പറ്റ്യങ്ങനെ”?
ഫിസയുടെ അമ്മായിമ്മയുടെ ഈ വാക്കുകളിൽ തെളിയുന്ന ആശയം കഥയുടെ അടിസ്ഥാന ഭാവം തന്നെയാണെന്ന് പറയാമോ? വിശദമാക്കുക.
Answer:
സ്ത്രീയുടെ മുഖ്യധർമ്മങ്ങൾ പാചകവും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം അന്വേഷി ക്കലുമാണെന്ന് ധരിച്ചിരുന്ന ഒരു തലമുറയാണ് മുമ്പുണ്ടായിരുന്നത്. സ്ത്രീക്ക് സ്വന്തമായി അവരുടെ വ്യക്തിത്വം അടയാളപ്പെടുത്താനുളള അവസരങ്ങളുണ്ടായാലും അത് പ്രയോജനപ്പെടുത്താൻ അവൾക്കാ വാത്തവിധം സങ്കീർണ്ണമായിരുന്നു കുടുംബ ബന്ധങ്ങൾ. ഈയൊരു അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റ മൊന്നും വന്നിട്ടില്ല എന്നാണ് കഥയിലെ ഫിസയെന്ന കഥാപാത്രത്തിന്റെ അനുഭവങ്ങൾ തെളിയിക്കുന്നത്. ഒരു മരുമകളെന്ന നിലയിൽ കുടുംബത്തിലെ പാചകം ഉൾപ്പെടെ അത്യാവശ്യം പണിയെല്ലാം ചെയ്ത് കഴിഞ്ഞിട്ട് ചിത്ര രചനയിൽ മുഴുകുന്ന ഫിസയോട് അമ്മായിയമ്മയ്ക്കും ഭർത്താവിനും നീരസമുണ്ടാകു ന്നു. വീട്ടുജോലി ഒരിക്കലും അവസാനിക്കാത്ത കടൽ പോലെയാണെന്നാണ് അമ്മായിയമ്മയുടെ അഭി പ്രായം. അത് ചെയ്ത് തീർത്തുവെന്ന് പറയുന്നതിൽ ഒരർത്ഥവും ഇല്ലെന്നാണ് അവരുടെ വാദം. അടുക്ക ളയിലായാലും സമൂഹത്തിന്റെ മറ്റ് തട്ടുകളിലായാലും സ്ത്രീക്ക് പ്രത്യേക വ്യക്തിത്വം അനുവദിച്ച് കൊടു ക്കാൻ മടിക്കുന്ന ഒരു സാമൂഹ്യ നീതിയാണ് ഇന്നും നിലനിൽക്കുന്നത്. ഈ ദുഷിച്ച സാമൂഹിക നീതിക്കെ തിരെയുളള പോരാട്ടമാണ് ‘ചിത്രകാരി’ എന്ന കഥയിലൂടെ കഥാകാരി നടത്തുന്നത്.
Question 5.
ഹാഫിസ് എന്ന കഥാപാത്രം പുരുഷമേധാവിത്വത്തിന്റെ വിഴുപ്പ് ചുമലിലേറ്റുന്ന കോമാളിയായി മാറി പോകുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കുറിക്കുക.
Answer:
ഹിസയുടെ ഭർത്താവായ ഹാഫിസ് പരമ്പരാഗതമായ പുരുഷാധിപത്യസ്വഭാവം പേറുന്ന ഭർത്താവായി ട്ടാണ് കഥയിൽ പ്രത്യക്ഷപ്പെടുന്നത്. അയാൾ ഒരു കച്ചവടക്കാരനാണ്. റബ്ബറിന്റെയും, സ്വർണ്ണത്തിന്റെയും മറ്റും വിലകയറ്റിറക്കങ്ങൾ, നല്ല ഭക്ഷണം, ചിരിക്കാൻ വക തരുന്ന സിനിമ ഇവയോടൊക്കെയാണ് ഹാഫി സിന് കമ്പമുളളത്. സർഗ്ഗാത്മക ശേഷിയുളള ഭാര്യയുടെ മാനസിക വ്യാപാരങ്ങളിലേക്ക് അണുകിട പോലും കടന്ന് ചെല്ലാൻ അയാൾക്കാകുന്നില്ല. എല്ലാ ഭാര്യമാരെയും പോലെ ഭർത്താവിന്റെയും കുടുംബത്തി ന്റെയും ഇഷ്ടാനിഷ്ടങ്ങൾ അന്വേഷിച്ച് സേവന തൽപരയായി നിൽക്കുന്ന ഒരു ഭാര്യയെയാണ് ഫിസ യിൽ അയാൾ പ്രതീക്ഷിക്കുന്നത്. കവിത, കലാ പ്രവർത്തനങ്ങൾ മുതലായവ ഹാഫിസിന്റെ ഇഷ്ട മേഖ ലകളല്ല. തന്റെ ഭാര്യ തന്നെക്കാളും കഴിവുളളവളും പ്രസിദ്ധയുമാണെന്നറിയുന്ന നിമിഷം അയാളിലെ അപകർഷതാബോധം തലപൊക്കുന്നത് കാണാം. ദൈവം തൊട്ട് കൈവിരലുകളാണ് അവൾക്കുളളതെന്ന കൂട്ടുകാരന്റെ ആരാധന കലർന്ന പ്രസ്താവന ഹാഫിസിൽ ഉയർത്തുന്നതും അവളോടുളള അസൂയയും വിദ്വേഷവുമാണ്. അവളെ ചിത്രരചനയിൽ നിന്നും എന്നെന്നേക്കുമായി വിലക്കാൻ അയാൾ ശ്രമിക്കുന്നത് ഇക്കാരണം കൊണ്ടാണ്.
![]()
Question 6.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘-നീയെന്താ വരച്ചുകൂട്ടണോ?’ ഫിസയോട് ഹാഫിസ് ഇങ്ങനെ ചോദിക്കാൻ കാരണം എന്ത്?
• ഫിസ് വരയ്ക്കുന്നതിലുള്ള താല്പര്യം കൊണ്ട്.
• ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി.
• ഫിസയുടെ കഴിവിനെ നിസ്സാരമായി കണ്ടതു കൊണ്ട്.
• ഫിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി.
Answer:
• ഫിസയുടെ കഴിവിനെ നിസ്സാരമായി കണ്ടതു കൊണ്ട്.
Question 7.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘ഒരു പണ്ടാരോം വേണ്ട.’- എക്സിബിഷനെ ക്കുറിച്ച് ഹാഫിസ് ഇങ്ങനെ പറയാൻ കാരണം: എക്സിബിഷൻ നടത്താൻ സാമ്പത്തിക ബു ദ്ധിമുട്ടുള്ളതുകൊണ്ട്.
• ഫിയ്ക്ക് എക്സിബിഷനിൽ താല്പര്യമി ല്ലാത്തതുകൊണ്ട്.
• ഉപ്പയുടെ എതിർക്കും ഫിയുടെ കഴിവി ലുള്ള അപകർഷതാബോധവും കാരണം.
• എക്സിബിഷനുള്ള സ്ഥലം ലഭ്യമല്ലാത്തതു കൊണ്ട്.
Answer:
• ഉപ്പയുടെ എതിർപ്പും ഫിസയുടെ കഴിവിലു ള്ള അപകർഷതാബോധവും കാരണം.
Question 8.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘ഫിസാന്നുവച്ചാ എന്താ അർഥം?’ ഹാഫിസ് ഫിയോട് ഇതു് ചോദിച്ച സന്ദർഭം ഏതാണ്?
• അവർ ആദ്യമായി കണ്ടുമുട്ടിയപ്പോൾ.
• സുഹൃത്ത് ഫിയെക്കുറിച്ച് പറഞ്ഞതിനു ശേഷം.
• ഇടയ്ക്ക് കിട്ടിയ ഒരു നുറുങ്ങുനേരത്ത്.
• ബ്രഷ് തട്ടിത്തെറിപ്പിച്ചതിന് ശേഷം.
Answer:
• ഇടയ്ക്ക് കിട്ടിയ ഒരു നുറുങ്ങുനരത്ത്.
Question 9.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ഫിൻ കാൻവാസിൽ മഞ്ഞയും പച്ചയും ഉപ് യോഗിച്ച് വരച്ച് കാടിന്റെ ചിത്രം എന്തിനെയാ വാം സൂചിപ്പിക്കുന്നത്?
• അവളുടെ സന്തോഷത്തെ.
• അവളുടെ ദുഃഖത്തെ
• അവളുടെ ഉള്ളിലെ പ്രകൃതിയെയും സ്വാത ന്ത്ര്യമോഹത്തെയും.
• ഹാഫിസിനോടുള്ള പ്രതിഷേധം.
Answer:
അവളുടെ ഉള്ളിലെ പ്രകൃതിയെയും സ്വാത ന്ത്ര്യമോഹത്തെയും.
Question 10.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കുമെന്ന ഹാഫിസിന്റെ കണ്ട ലിനെ തീർത്തും തെറ്റിച്ച് വീണ്ടുമത താളത്തിൽ, കൃത്യതയോടെ ബ്രഷ് ചലിപ്പിച്ച്-.’ ഈ വാക്യം സൂചിപ്പിക്കുന്നതെന്ത്?
• ഫിസയ്ക്ക് വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെ ട്ടിരുന്നു.
• ഹാഫിസിന്റെ പ്രതീക്ഷ ശരിയായിരുന്നു.
• ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷവും ഫിസയുടെ കഴിവിന് മങ്ങലേറ്റിട്ടില്ല.
• ഫിസ പുതിയ രീതിയിലാണ് വരയ്ക്കാൻ തുടങ്ങിയതു്.
Answer:
• ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷവും ഫിസയുടെ കഴിവിന് മങ്ങലേറ്റിട്ടില്ല.
Question 11.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) പുറകിൽ + നിന്ന് > പുറകിൽനിന്ന്
(b) കൈ + വിരൽ > കൈവിരൽ
(c) മഞ്ഞ + നിറം > മഞ്ഞനിറം
(d) അഭിപ്രായം പറച്ചിൽ > അഭിപ്രായ പറച്ചിൽ
Answer:
‘കൈവിരൽ’ എന്നത് സാധാരണയായി ഉപ യോഗിക്കുന്നതും ശരിയായതുമായ രൂപ മാണ്.
Question 12.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) കോലായ + ചുമന്നു് > കോലായപുറത്
(b) നോട്ട് + ബുക്ക് > നോട്ടുബുക്ക്
(c) ചായം + കുപ്പി > ചായകുടി
(d) ചിത്രം + പ്രതി > ചിത്രപ്രതി
Answer:
(d) ചിത്രം + പ്രതിഭ > ചിത്രപ്രതിഭ
(a) ‘കോലായ ചുമര്’ (ദിത്വം),
(b) ‘നോട്ടുബുക്ക് ശരിയാണ്.
(c) ‘ചായക്കുപ്പി’ (ദിത്വം).
(d) ‘ചിത്രപ്രതിഭ’ ശരിയാണ്.
ഇവിടെ (b)യും (d)യും ശരിയാണെങ്കിലും, ‘ചിത്രപ്രതിഭ’ പാഠഭാഗത്ത് നേരിട്ട് ഉപയോഗി ച്ചിട്ടുള്ള പ്രയോഗമാണ്.)
![]()
Question 13.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) ചുടൽ + മഞ്ഞത് > ചുടൽ വഞ്ഞ്
(b) ഒളി + നോട്ടം > ഒളിനോട്ടം
(c) കൈ + എത്തും > കൈയെത്തും
d) പച്ച + ചായം > പച്ചച്ചായം
Answer:
(d) പച്ച + ചായം > പച്ചച്ചായം
(a) ‘മൂടൽമഞ്ഞ്’ ശരി.
(b) ‘ഒളിനോട്ടം’ ശരി.
(c) ‘കൈയെത്തും’ (യആഗമം) ശരി.
(d) ‘പച്ചച്ചായം’ (ദിത്വം) ശരി.
ഇവയെല്ലാം ശരിയായ രൂപങ്ങളാണെങ്കിലും, ദിത്വസന്ധിക്ക് ഉദാഹരണമായ (d) കൂടുതൽ വ്യക്തമായ മാറ്റം കാണിക്കുന്നു. പാഠഭാഗത്ത ‘മഞ്ഞപ്പച്ചച്ചായങ്ങൾ’ എന്ന പ്രയോഗമുണ്ട്.)
Question 14.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) തീർത്തും + അവഗണിച്ച് > തീർത്തുവര ണിച്ച
(b) അങ്ങോട്ട് + ഇങ്ങോട്ട് > അങ്ങോട്ടിങ്ങോട്ട്
(c) തേങ്ങാ + പാല് > തേങ്ങാപ്പാല്
(d) വര + നിർത്തുക > വരനിർത്തുക
Answer:
(c) തേങ്ങാ + പാല് > തേങ്ങാപ്പാല്
(a) ‘തീർത്തുമവഗണിച്ച് ശരി (ലോപം).
(b) ‘അങ്ങോട്ടുമിങ്ങോട്ടും’ എന്ന് പാഠത്തിൽ കാണുന്നു. ‘അങ്ങോട്ടിങ്ങോട്ട് ശരിയായ രൂപം.
(c) ‘തേങ്ങാപ്പാല് ശരി (ദിത്വം).
(d) ‘വരനിർത്തുക’ (ശരി).
ഇവിടെ (c) പാഠത്തിൽ നേരിട്ട് വരുന്നതും ദിത്വസന്ധി വ്യക്തമാക്കുന്നതുമാണ്.)
Question 15.
അവൻ പ്രതികരിച്ചില്ല. അവൾ ഇപ്പോഴെന്ന പോലെ നിശ്ശബ്ദമായി അങ്ങനെയങ്ങ് പൊതു് കളഞ്ഞു. അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
Answer:
അവൾ പ്രതികരിച്ചില്ലെങ്കിലും ഇപ്പോഴെന്ന പോലെ നിശ്ശബ്ദമായി അങ്ങനെയങ്ങ് പൊ യ്ക്കളഞ്ഞു.
Question 16.
എല്ലാവരും കൂടുമ്പോഴും വർത്തമാനം പറ ഞ്ഞിരിക്കുമ്പോഴുമാവും അവളുടെ പെട്ടെ ന്നുള്ള എണീറ്റുപോക്ക്. എന്നിട്ട് ഒരു നോട്ടു ബുക്ക് തുറന്ന് ചിലത് കുറിച്ചിടും. അർത്ഥ വ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
Answer:
എല്ലാവരും കൂടുമ്പോഴും വർത്തമാനം പ റഞ്ഞിരിക്കുമ്പോഴും അവൾ പെട്ടെന്ന് എണീറ്റുപോയിട്ട് ഒരു നോട്ടുബുക്ക് തുറന്ന് ചിലത് കുറിച്ചിടും.
Question 17.
ഹാഫിസിന് ഒന്നും പിടികിട്ടിയതേയില്ല. ഓ രോ തവണ അവൻ ബ്രഷ് ചലിപ്പിക്കുമ്പോഴും പുതിയ അനുഭവങ്ങൾ തെളിഞ്ഞുവന്നു. അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
Answer:
ഓരോ തവണ അവൾ ബ്രഷ് ചലിപ്പിക്കുമ്പോ ഴും പുതിയ അനുഭവങ്ങൾ തെളിഞ്ഞുവന്നെ ങ്കിലും ഹാഫിസിന് ഒന്നും പിടികിട്ടിയതേയില്ല.
Question 18.
‘നാലഞ്ചു വരേം കുറിം – ദൊക്കെ ആർക്കാ പറ്റാത്തെ-?’ ഹാഫിസിന്റെ ഈ വാക്കുകളി ലെ സൂചനയെന്ത്
Answer:
ഫിസയുടെ ചിത്രരചന കഴിവിനോടുള്ള പു ച്ഛവും നിസ്സാരവൽക്കരണവുമാണ് സൂചന.
Question 19.
‘അടുപ്പത്തെ പണി ഒരു കലാ ഫിനോ- അന്റെ പെയിന്റടി പോല ല്ലാത്’- ഉമ്മയുടെ ഈ വാ ക്കുകളിലെ സൂചനയെന്ത്?
Answer:
ചിത്രരചനയെക്കാൾ പ്രധാനം അടുക്കളപ്പണി യാണെന്നും അത് സ്ത്രീകളുടെ ഉത്തരവാദി മാണെന്നുമുള്ള പരമ്പരാഗത കാഴ്ചപ്പാ ടാണ് സൂചന.
Question 20.
‘അയ്നിപ്പൊ എന്താ- ഓള് വരച്ചോട്ടെ. ഓളെ കൈയോണ്ടല്ലേ? ‘ഹാഫിസിന്റെ ഉപ്പയുടെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
ഫിസയുടെ വരയോടുള്ള താല്പര്യമില്ലായ്മ യും അതിനെ ഗൗരവമായി കാണാത്ത അല ക്ഷ്യമായ മനോഭാവവുമാണ് സൂചന.
![]()
Question 21.
‘-ദൈവമേ, ആ കലാകാരിയാണ് ഈ കാ ക്കാരന്റെ മൂക്കുകയറിൽ-‘ സുഹൃത്തിന്റെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
കഴിവുള്ള കലാകാരിക്ക് അർഹിക്കുന്ന പ രിഗണന കിട്ടാത്തതിലുള്ള പരിഹാസവും സഹതാപവുമാണ് സൂചന.
Question 22.
വാക്കുകളിൽ തെളിയുന്ന ഭാവം എന്?
‘അപ്പത്തെ പണി ഒരു കാലാ ഫിനോ… അത ങ്ങട്ട് തീർന്ന് പറയാമ്പറ്റ്യങ്ങനെ?- അന്റെ പെയിന്റടി പോല ല്ലാത്-. ഉമ്മയുടെ ഈ വാക്കു കളിൽ തെളിയുന്ന പ്രധാന ഭാവം എന്ത്?
• സന്തോഷം
• സഹതാപം
• മുച്ഛം
• അത്ഭുതം
Answer:
• മുച്ഛം
Question 23.
‘ഫിനാന്നുവച്ചാ എന്താ അർഥം?’ എന്ന് ഹാഫി സ് ചോദിച്ചപ്പോൾ, ഭംഗിയുള്ള ഒരു പെയിന്റിങ് അയാൾക്കു മുൻപിലേക്ക് നീക്കിവച്ച് ഫി പ റഞ്ഞു: ‘നോക്കൂ.-‘ ഫിയുടെ ഈ വാക്കിലും പ്രവൃത്തിയിലും തെളിയുന്ന ഭാവം എന്ത
• ദേഷ്യം
• സർഗ്ഗാത്മകമായ ആത്മവിശ്വാസം
• നിസ്സംഗത
• ഭയം
Answer:
സർഗ്ഗാത്മകമായ ആത്മവിശ്വാസം
Question 24.
‘ഒരു പണ്ടാരോം വേണ്ട-‘ എക്സിബിഷനെക്കു റിച്ച് ഹാഫിസ് ഇങ്ങനെ പറയുമ്പോൾ തെളി
യുന്ന ഭാവം എന്ത്?
• അംഗീകാരം
• അസഹിഷ്ണുത
• പ്രോത്സാഹനം
• സകദം
Answer:
• അസഹിഷ്ണുത
Question 25.
‘കൈവിരൽ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?
• കൈയിലെ വിരൽ
• കൈ കൊണ്ടുള്ള വിരൽ
• കൈ ആകുന്ന വിരൽ
• കൈ പോലുള്ള വിരൽ
Answer:
• കൈയിലെ വിരൽ (സമാസം: തത്പുരുഷൻ)
Question 26.
‘കോലായച്ചുമര് എന്ന പദത്തിന്റെ ശരിയാ ഈ വിഗ്രഹരൂപം ഏത്?
• കോലായ ആകുന്ന ചുമര്
• കോലായയിലെ പുറത്
• കോലായയോടു കൂടിയ ‘പുറത്
• കോലായയും പുലരും
Answer:
• കോലായയിലെ ചുമര് (സമാസം: തത്പുരുഷൻ)
![]()
Question 27.
‘തേങ്ങാപ്പാൽ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏതി
• തേങ്ങയും പാലും
• തേങ്ങയുടെ പാല്
• തേങ്ങ ചേർത്ത പാല്
• തേങ്ങ പോലുള്ള പാല്
Answer:
• തേങ്ങയുടെ പാല് (സമാസം: തത്പുരുഷൻ)
Question 28.
‘മൂടൽമഞ്ഞ് എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?
• ലും മായും
• മൂടൽ പോലുള്ള മഞ്ഞ്
• മഞ്ഞിന്റെ മൂടൽ
• മൂടുന്ന മഞ്ഞ്
Answer:
• മൂടുന്ന മഞ്ഞ് (സമാസം: കർമ്മധാരയൻ/പുരുഷൻ വ്യാഖ്യാനിക്കാം)
Question 29.
‘വർത്തമാനം’ എന്ന പദത്തിന്റെ (പറയുന്ന കാര്യം എന്ന അർത്ഥത്തിൽ) ശരിയായ വിഗ്രഹരൂപം ഏത്?
• വർത്തമാനത്തിലെ
• വർത്താനം പറയുന്ന
• വർത്തിക്കുന്ന കാര്യം
• വർത്തമാനത്തിലുള്ള കാലം
Answer:
• വർത്തിക്കുന്ന കാര്യം (സമാസം: തത്പുരു ഷൻ ഇത് ഒരു നിഷ്പാദിത രൂപമാണ്, വിശ്ര ഹിക്കുമ്പോൾ അർത്ഥം വ്യക്തമാക്കുന്നു)
Question 30.
ഫിൻ കാൻവാസിൽ വരച്ചുകൊണ്ടിരുന്നത് എന്തിന്റെ ചിത്രമാണ്?
Answer:
മഞ്ഞയും പച്ചയും ഇടകലർന്ന അവ്യക്തമായ വഴിയുള്ള ഒരു കാടിന്റെ ചിത്രമാണ് ഫിസ വരച്ചുകൊണ്ടിരുന്നത്.
Question 31.
ഹിൻ എന്ന പേരിന് അവൾ നൽകിയ അർ താമെന്താണ്?
Answer:
‘മൂടൽമഞ്ഞ്’ എന്നാണ് ഫിസ് എന്ന പേരിന് അവൾ അർത്ഥം നൽകിയത്.
Question 32.
ഫിയുടെ കൈവിരലുകളെ ‘ദൈവംതൊട്ട കൈവിരലുകൾ’ എന്ന് വിശേഷിപ്പിച്ചത് ആരാ? (പരോക്ഷമായി)
Answer:
ആർട്ടിസ്റ്റ് മാധവൻ സാർ ആണ് ഫിയുടെ കൈവിരലുകളെ ‘ദൈവം തൊട്ട് കൈവി രലുകൾ’ എന്ന് വിശേഷിപ്പിച്ചത് (ഇക്കാര്യം ഹാഫിസിനോട് പറയുന്നത് സുഹൃത്താണ്.
Question 33.
ഹാഫിസിന്റെ ഉമ്മയുടെ അഭിപ്രായത്തിൽ പെണ്ണുങ്ങൾക്ക് പറഞ്ഞ പണി എന്തെല്ലാമാണ്?
Answer:
കുടുംബത്തിലെ ആണുങ്ങൾക്ക് രുചിയായി വച്ചുണ്ടാക്കുക, കുട്ടികളുടെയും മക്കളുടെ യും കാര്യം നോക്കുക എന്നിവയാണ് ഹാ ഫിസിന്റെ ഉമ്മയുടെ അഭിപ്രായത്തിൽ പെ ണുങ്ങൾക്ക് പറഞ്ഞ പണി.
Question 34.
ഹാഫിസിന് ഇഷ്ടപ്പെട്ട ഭക്ഷണം എന്തായിരുന്നു?
Answer:
പത്തിരിയും തേങ്ങാപ്പാലും ആയിരുന്നു ഹാഫിസിന് ഇഷ്ടപ്പെട്ട ഭക്ഷണം.
Question 35.
കഥാന്ത്യത്തിൽ ഫിസ് നിശ്ശബ്ദമായി കരഞ്ഞു കൊണ്ട് എന്താണ് ചെയ്തത്?
Answer:
കഥാന്ത്യത്തിൽ ഫിസ നിശ്ശബ്ദമായി കരഞ്ഞു കൊണ്ട്, അപൂർണ്ണമായ ചിത്രത്തിന്റെ മഞ്ഞ പച്ചച്ചായങ്ങൾ പറ്റിനിന്ന കൈവിരലുകൾ കഴുകുകയായിരുന്നു.
![]()
Question 36.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങ ളാക്കി മാറ്റിയെഴുതുക.
വരയ്ക്കുമ്പോഴൊക്കെ ഹാഫിസ് പുറകിൽ നിന്ന് തുറിച്ചുനോക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും അവൾക്ക് ഒട്ടും ഇഷ്ടമായിരു ന്നില്ല.
Answer:
ഹാഫിസ് പുറകിൽനിന്ന് തുറിച്ചുനോക്കുക യും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമാ യിരുന്നു. അത് അവൾക്ക് ഒട്ടും ഇഷ്ടമായിരു ന്നില്ല.
Question 37.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി മാറ്റിയെഴുതുക.
ഹാഫിസിന് അസഹ്യത തോന്നി. അവൻ വരാ നയിലേക്കിറങ്ങി അന്നത്തെ പത്രമെടുത്തു നി വർത്തി.
Answer:
അസഹ്യത തോന്നിയതുകൊണ്ട് ഹാഫിസ് വരാന്തയിലേക്കിറങ്ങി അന്നത്തെ പത്രമെടുത്തു നിവർത്തി
Question 38.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി മാറ്റിയെഴുതുക.
ഹാഫിസിന് റബ്ബറിന്റെയും സ്വർണ്ണത്തിന്റെ വിലകയറ്റിറക്കങ്ങൾ താല്പര്യമുള്ള വിഷയങ്ങളാണ്. ചിത്രങ്ങളും കവിതകളും അങ്ങനെയല്ല.
Answer:
ഹാഫിസിന് റബ്ബറിന്റെയും സ്വർണ്ണത്തിന്റെ യും വിലകയറ്റിറക്കങ്ങൾ താല്പര്യമുള്ള വിഷ യങ്ങളാണെങ്കിലും ചിത്രങ്ങളും കവിതകളും അങ്ങനെയല്ലായിരുന്നു.
Question 39.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെഴുതുക.
• അസഹ്യതയോടെ വരാന്തയിലേക്കിറങ്ങി. അന്നത്തെ പത്രമെടുത്ത് നിവർത്തുമ്പോ ഴും അയാളുടെ ചിന്ത അവളുടെ കാൻവാ സിനെക്കുറിച്ചായിരുന്നു.
Answer:
(1) അയാൾ അസഹ്യതയോടെ വരാന്തയിലേ ക്കിറങ്ങി അന്നത്തെ പത്രമെടുത്ത് നിവർത്തി.
(2) അപ്പോഴും അയാളുടെ ചിന്ത അവളുടെ കാൻവാസിനെക്കുറിച്ചായിരുന്നു.
Question 40.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെഴുതുക.
• കൈകൾ ആയത്തിൽ വീശി. അവളുടെ വരകളിലേക്ക് പുച്ഛം പുരണ്ട ഒരു നോട്ടമെറി
ഉമമ കടന്നുപോകവേ, രണ്ടു കണ്ണു കളുടെ നനഞ്ഞ നോട്ടം തന്നിലേക്കു പട രുന്നതു് തീർത്തുവാണിച്ച്, അയാൾ ന ങ്ങൾക്കുള്ളിലെ ചെളിയമർത്തിക്കൊണ്ടിരുന്നു.
Answer:
(1) കൈകൾ ആയത്തിൽ വീശി, അവളുടെ വരകളിലേക്ക് പുച്ഛം പുരണ്ട ഒരു നോട്ടമെറി ഞ്ഞ് ഉമ്മ കടന്നുപോയി.
(2)അപ്പോൾ രണ്ടു കണ്ണുകളുടെ നനഞ്ഞ നോട്ടം തന്നിലേക്കു പടരുന്നത് തീർത്തുമ വഗണിച്ച്, അയാൾ നഖങ്ങൾക്കുള്ളിലെ ചെളിയടർത്തിക്കൊണ്ടിരുന്നു.
Question 41.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെഴുതുക.
• അവനുണരാൻ നേരമായില്ലെന്നറിഞ്ഞു കൊണ്ടുതന്നെ അയാൾ ചോദിച്ചു. ചോദ്യ ത്തിന്റെ ലക്ഷ്യം ശരിക്കറിഞ്ഞെന്നപോലെ ഫിസ് അത് കേട്ടതായി ഭാവിച്ചില്ല.
Answer:
(1) അവനുണരാൻ നേരമായില്ലെന്ന് അറി ഞ്ഞു കൊണ്ടുതന്നെ അയാൾ ചോദിച്ചു.
(2) ചോദ്യത്തിന്റെ ലക്ഷ്യം ശരിക്കറിഞ്ഞെന്ന പോലെ ഫിസ് അത് കേട്ടതായി ഭാവിച്ചില്ല.
Question 42.
വരയ്ക്കുമ്പോൾ ഹാഫിസിന്റെ പെരുമാറ്റം ഫിസയ്ക്ക് അനിഷ്ഠമുണ്ടാക്കാൻ കാരണമെന്ത്?
Answer:
ഹിന്ദു വരയ്ക്കുമ്പോൾ ഹാഫിസ് പുറകിൽ നിന്ന് തുറിച്ചുനോക്കുന്നതും, അവളുടെ
കഴിവിനെ വിലകുറച്ചുകൊണ്ട് ‘നീയെന്താ വരച്ചുകൂട്ടണോ?’, ‘നാലഞ്ചു വരേം കുറി… ഇതൊക്കെ ആർക്കാ പറ്റാത്തെ?’ എന്നിങ്ങനെ യുള്ള അഭിപ്രായങ്ങൾ പറയുന്നതും അവൾ ക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാലാണ് അനിഷ്ട മുണ്ടാകുന്നത്.
Question 43.
‘അടുപ്പത്തെ പണി ഒരു കലാ ഫിസേ-‘ ഉമ്മയുടെ ഈ വാക്കുകളിലെ മനോഭാവം വ്യക്തമാക്കുക.
Answer:
അടുക്കളപ്പണി ഒരിക്കലും തീരാത്തതും വള രെ പ്രധാനപ്പെട്ടതുമാണെന്നും, ചിത്രരചന പോലെയുള്ള കാര്യങ്ങൾ അതിന് താഴെയാ ണെന്നും, പെൺകുട്ടികൾ ശ്രദ്ധിക്കേണ്ടത് അടുക്കള കാര്യങ്ങളിലാണെന്നുമുള്ള പരമ്പ രാഗതവും സ്ത്രീവിരുദ്ധവുമായ മനോഭാ വമാണ് ഉമ്മയുടെ ഈ വാക്കുകളിൽ പ്രതിഫ ലിക്കുന്നത്. കലയോടുള്ള പുച്ഛവും ഇതിൽ കാണാം.
Question 44.
സുഹൃത്തിൽ നിന്ന് ഫിയെക്കുറിച്ച് കേട്ട പ്പോൾ ഹാഫിസിന് അസ്വസ്ഥത തോന്നാൻ കാരണമെന്ത്?
Answer:
ഫിൻ താൻ അറിയുന്നതിനേക്കാൾ കഴിവു ഉളവളാണെന്നും (ചിത്രപ്രതിഭ, ഒന്നാം സ്ഥാ നം), അവളുടെ കഴിവിനെ (“ദൈവം തൊട്ട കൈവിരലുകൾ) വലിയൊരാൾ (ആർട്ടിസ്റ്റ് മാധവൻ സാർ) പുകഴ്ത്തിയിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ ഹാഫിസിന് അപകർഷതാ ബോധവും, താൻ അവളെ അർഹിക്കുന്നില്ലേ എന്ന തോന്നലും, ഒരു കച്ചവടക്കാരനായ തന്റെ മുന്നിൽ കലാകാരിയായ അവൾ നി ൽക്കുന്നതിലെ പൊരുത്തക്കേടും ഓർത്ത് അസ്വസ്ഥത തോന്നി.
![]()
Question 45.
ഫിസയുടെ ചിത്രപ്രദർശനത്തിനുള്ള അവ സരം എങ്ങനെയാണ് ഇല്ലാതായത്?
Answer:
ചിത്രപ്രദർശനത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾ വന്നപ്പോൾ ഫിസ ഉത്സാഹത്തിലാ യിരുന്നു. എന്നാൽ, ഭർതൃപിതാവ് (ഉപ്പ്) എതിർപ്പ് പ്രകടിപ്പിക്കുകയും, ഭർത്താവ് ഹാഫിസ് ‘ഒരു പണ്ടാരോം വേണ്ട’ എന്ന് തീർ ത്തു പറയുകയും ചെയ്തതോടെയാണ് ആ അവസരം ഇല്ലാതായത്.
Question 46.
‘അവൻ കൈവിരലുകൾ കണ്ടിട്ടുണ്ടോ നീ-?’ സുഹൃത്തിന്റെ ഈ ചോദ്യത്തിന്റെ സാംഗത്യമെന്ത്?
Answer:
ഫിസയുടെ അസാധാരണമായ കഴിവിനെ യും അവളുടെ കലാപരമായ മൂല്യത്തെയും
എടുത്തു കാണിക്കാനാണ് സുഹൃത്ത് ഈ ചോദ്യം ചോദിക്കുന്നത്. കേവലം ഭംഗിയുള്ള കൈവിരലുകൾ എന്നതിനപ്പുറം, ‘ദൈവം തൊട്ട് കൈവിരലുകൾ’ എന്ന് വിശേഷിപ്പി ക്കപ്പെട്ട, അസാമാന്യമായ സർഗ്ഗശേഷിയുള്ള ഒരാളാണ് ഫിസ് എന്ന് ഹാഫിസിനെ ഓർ ജിപ്പിക്കുകയാണ് ഈ ചോദ്യത്തിന്റെ ലക്ഷ്യം.
Question 47.
‘അടുപ്പത്തെ പണി ഒരു കാലാ ഫിനോ – അതങ്ങ് തീർന്ന് പറയാമ്പറ്റ്യങ്ങ്രഉന-? അൻ്റെ പെയിന്റടി പോല ല്ലാത്-‘
ഈ വാക്കുകളിൽ തെളിയുന്ന ഉമ്മയുടെ ഈ മനോഭാവം വിശകലനം ചെയ്ത് കുറിപ്പ്
തയ്യാറാക്കുക.
Answer:
ഈ വാക്കുകളിൽ, സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്നും അവരുടെ പ്രധാന ജോലി വീട്ടുപണികളാണെന്നുമുള്ള പരമ്പരാ ഗതവും ഇടുങ്ങിയതുമായ ചിന്താഗതിയാണ് ഉമ്മയുടെ മനോഭാവത്തിൽ പ്രകടമാകുന്നത്. ചിത്രരചന പോലെയുള്ള കലാപരമായ കഴി വുകളെ അവർ വിലകുറച്ച് കാണുന്നു. അടുക്കളപ്പണി ഒരിക്കലും തീരാത്തതും മഹ രമായ ഒന്നാണെന്നും, അതിനു മുന്നിൽ ചിത്രരചന നിസ്സാരമാണെന്നും സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു. പെൺകുട്ടികൾക്ക് പ റഞ്ഞ പണിയല്ല ചിത്രരചനയെന്ന വാദം സ്ത്രീ കളുടെ കഴിവിനെയും താല്പര്യങ്ങളെയും അടിച്ചമർത്തുന്ന സാമൂഹിക മനോഭാവത്തെ പ്രതിഫലിക്കുന്നു. കലയോടുള്ള പുച്ഛവും സ്ത്രീകളോടുള്ള വിവേചനപരമായ കാഴ്ച പാടും ഈ വാക്കുകളിൽ വ്യക്തമാണ്.
Question 48.
‘-ദൈവം തൊട്ട കൈവിരലുകൾ- അഭിപ്രായം എന്റേതല്ല ഫാഫ. അന്ന്, ഞങ്ങളെയൊക്കെ ചിത്രങ്ങൾ കാണാൻ ആർട്ടിസ്റ്റ് മാധവൻ സാർ വന്നിരുന്നു.’
ഈ സംഭാഷണം ഹാഫിസിലുണ്ടാക്കിയ മാന സികാവസ്ഥ എന്തായിരുന്നു? കഥാസന്ദർഭം വിശകലനം ചെയ്യുക.
Answer:
സുഹൃത്തിൽ നിന്ന് ഫിയുടെ കഴിവിനെ ക്കുറിച്ചും (‘ദൈവം തൊട്ട് കൈവിരലുകൾ) ഒരു പ്രമുഖ ആർട്ടിസ്റ്റ് അവളെ പുകഴ്ത്തിയ തിനെക്കുറിച്ചും കേട്ടപ്പോൾ ഹാഫിസിന് കടുത്ത അസ്വസ്ഥതയും അപകർഷതാബോ ധവുമാണ് ഉണ്ടായത്. താൻ വേണ്ടത്ര വിലകല്പിക്കാത്ത, ഒരുപക്ഷേ അടിച്ചമർത്താ ൻ ശ്രമിച്ച് തന്റെ ഭാര്യ ഇത്രയും വലിയ കലാകാരിയാണെന്ന തിരിച്ചറിവ് അവനെ ഞെട്ടിച്ചു. താനൊരു സാധാരണ കച്ചവടക്കാ രനും അവൾ വലിയ കലാകാരിയും ആണ ന്ന ചിന്ത അവനിൽ ഒരുതരം അസൂയയും അപകർഷതയും നിറച്ചു. ഈ അറിവ് അവനെ പിന്നീട് ഫിസയോട് കൂടുതൽ പ്രതി കാരബുദ്ധിയോടെ പെരുമാറാൻ പ്രേരിപ്പി ക്കുകയും അവളുടെ ബ്രഷ് തട്ടിത്തെറിപ്പി ക്കുന്ന പ്രവൃത്തിയിലേക്ക് നയിക്കുകയും ചെ യ്തു. തന്റെ ഭാര്യയുടെ കഴിവ് തനിക്കൊരു ഭാരമായി അയാൾക്ക് തോന്നിത്തുടങ്ങി.
Question 49.
‘ഓള് നന്നായി വരയ്ക്കും- പിന്നെ കൊറച്ച് എഴുത്തും വായനം’. ഫിയുടെ ഉപ്പയുടെ ഈ വാക്കുകളിലെ മനോഭാവം എന്താണ്? കഥാപാത്രത്തിന്റെ വാക്കുകൾ വിശകലനം ചെയ്യുക.
Answer:
ഫിസയുടെ ഉപ്പയുടെ വാക്കുകളിൽ മകളോ ടുള്ള സ്നേഹവും അവളുടെ കഴിവുകളിലു ള്ള അഭിമാനവും പ്രകടമാണ്. മകൾ നന്നാ യി വരയ്ക്കുമെന്നും എഴുത്തും വായനയു മുണ്ടെന്നും അദ്ദേഹം തുറന്നു പറയുന്നു. കല്യാണം ഉറപ്പിക്കുമ്പോൾ പോലും വര നിർ ത്തുകയില്ലെന്ന് അവൾ പറഞ്ഞ കാര്യം സൂചിപ്പിക്കുന്നതിലൂടെ, മകളുടെ ഇഷ്ടങ്ങൾ ക്ക് വിലകല്പിക്കുന്ന ഒരു പിതാവിനെയാ ണ് ഇവിടെ കാണുന്നത്. കല്യാണശേഷവും മകൾക്ക് വരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടാക ണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം. എന്നാൽ, ഹാഫിസിന്റെ വീട്ടിലെ നാാഹചര്യങ്ങൾ അതിന് അനുകൂലമായിരുന്നില്ല എന്നത് പി ന്നീട് വ്യക്തമാകുന്നു. ഉപ്പയുടെ വാക്കുകൾ ഫിസയുടെ കഴിവിനും വ്യക്തിത്വത്തിനും അടിവരയിടുന്നു.
Question 50.
‘ഈ മിണ്ടാതിരിക്കലാണ് ഏറെ വെറുപ്പിക്ക ഇത്. ഹാഫിസ് മനസ്സിൽ പറഞ്ഞു. ഫിസ യുടെ നിശ്ശബ്ദത ഹാഫിസിനെ വെറുപ്പിക്കാൻ കാരണമെന്ത്? നിങ്ങളുടെ നിരീക്ഷണം കുറി ക്കുക.
Answer:
ഫിസയുടെ നിശ്ശബത ഹാഫിസിന് ഒരുതരം പരാജയബോധവും നിസ്സഹായതയുമാണ് നൽകുന്നത്. അവന്റെ പരിഹാസങ്ങൾക്കും നിയന്ത്രണങ്ങൾക്കും ദേഷ്യത്തിനും അവൾ വാക്കുകൾ കൊണ്ട് മറുപടി നൽകാത്തത് അവനെ അസ്വസ്ഥനാക്കുന്നു. അവളുടെ മൗനം, അവൾക്ക് തന്റേതായ ഒരു ലോകമു
ണ്ടെന്നും അതിലേക്ക് കടന്നുകയറാൻ അവ ന് സാധിക്കുന്നില്ലെന്നുമുളള തോന്നൽ അവ നിലുണ്ടാക്കുന്നു. താൻ പറയുന്നതിനോട് അവൾ പ്രതികരിക്കാത്തത് ഒരുതരം അവ ഗണനയായും, ഒരുപക്ഷേ, അഹങ്കാരമായും അയാൾ വ്യാഖ്യാനിക്കുന്നു. നേരിട്ടുള്ള ഏറ്റു മുട്ടലിനേക്കാൾ അയാൾക്ക് അസഹ്യമാകു ന്നത് ഈ നിശ്ശബ്ദമായ പ്രതിഷേധമാണ്. അവ ളുടെ മൗനത്തിനു മുന്നിൽ താൻ തോറ്റുപോ കുന്നു എന്ന ചിന്തയാണ് ഹാഫിസിനെ ഏറെ വെറുപ്പിക്കുന്നത്.
![]()
Question 51.
‘മൂടൽമഞ്ഞു പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന തെളിവെ യിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പു പൂവ്. ഫിസ തന്റെ പേരിന്റെ അർത്ഥം വിശദീകരിക്കാൻ ഈ ചിത്രം ഉപയോഗിച്ചതിന്റെ ഔചിത്യം വ്യക്ത മാക്കുക.
Answer:
ഫിസ് എന്ന പേരിന് ‘മൂടൽമഞ്ഞ്’ എന്നാണ് അവൾ അർത്ഥം നൽകുന്നത്. അത് വിശ ദീകരിക്കാൻ അവൾ ഉപയോഗിച്ച ചിത്ര ത്തിന് വലിയ ഔചിത്യമുണ്ട്. മൂടൽമഞ്ഞ് പോലെ അവ്യക്തവും നിഗൂഢവുമായ ഒരു അവളുടെ വ്യക്തിത്വത്തിനുണ്ടെന്ന് ചിത്രം സൂചിപ്പിക്കുന്നു. എന്നാൽ ആ മഞ്ഞിനിടയി ലും പ്രതീക്ഷയുടെ തെളിവെളിച്ചവും (തെളി വെയിൽ), ജീവന്റെ തുടിപ്പുകളും (പച്ച, മഞ്ഞ, അപൂർവ്വമായെങ്കിലും സംഭവിക്കുന്ന സന്തോ ഷങ്ങളും (ചുവപ്പു പൂവ്) അവളുടെ ജീവി ത്തിലുണ്ട് എന്നും ഈ ചിത്രം പറയാതെ പ റയുന്നു. അവളുടെ ജീവിതത്തിലെ പ്രതിബ ന്ധങ്ങളെയും (മൂടൽമഞ്ഞ്) അതിനിടയിലെ പ്രതീക്ഷകളെയും സർഗ്ഗാത്മകതയേയും (തെ ളിവെയിൽ, നിറങ്ങൾ, പൂവ്) ഈ ചിത്രം മനോ ഹരമായി സമന്വയിപ്പിക്കുന്നു. പേരിന്റെ അർ ത്ഥം പറയുന്നതിനൊപ്പം തന്റെ അവസ്ഥയെ യും സ്വപ്നങ്ങളെയും വരയിലൂടെ സംവദി ക്കാൻ അവൾ ശ്രമിക്കുകയാണ്.
Question 52.
‘അവളുടെ വീട് നിറയെ ചിത്രങ്ങളായിരുന്നു. പലതരത്തിലുള്ളവ, വലുപ്പങ്ങളിലുള്ളവ, നിറങ്ങ ളിലുള്ളവ-‘ ഫിസയുടെ വീടിനെക്കുറിച്ചുള്ള ഈ വിവരണം കഥയിൽ നൽകുന്ന സൂചന യെന്ത്? വിശകലനം ചെയ്യുക.
Answer:
ഫിനായുടെ വീടിനെക്കുറിച്ചുള്ള ഈ വിവരണം അവളുടെ ജീവിതത്തിൽ ചിത്രകലയ്ക്ക് എത്ര ത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു. ചിത്രരചന അവൾക്ക് കേവലം ഒരു ഹോബി ആയിരുന്നില്ല, മറിച്ച് അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പലതരം ചിത്രങ്ങൾ എന്നത് അവളുടെ വൈ വിധ്യമാർന്ന കഴിവിനെയും ഭാവനയെയും സൂചിപ്പിക്കുന്നു. വിവാഹത്തിന് മുൻപ് അവൾ ജീവിച്ചിരുന്ന അന്തരീക്ഷം കലയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എന്നും ഇത് സൂചന നൽകുന്നു. ഹാഫിസിന്റെ വീട്ടിലെ അനുഭവങ്ങളുമായി താരതമ്യം ചെ യ്യുമ്പോൾ, ഈ വിവരണം ഫിസയ്ക്ക് ന പ്പെട്ട കലാപരമായ സ്വാതന്ത്ര്യത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഓർമ്മപ്പെടുത്തൽ
കൂടിയാണ്.
Question 53.
‘-ദൈവമേ ആ കലാകാരിയാണ് ഈ കച്ചോടക്കാരന്റെ മൂക്കുകയറിൽ-‘ സുഹൃത്തി ന്റെ ഈ പരിഹാസവാക്കുകളിൽ തെളിയുന്ന സാമൂഹിക കാഴ്ചപ്പാടെന്ത്? വിശദമാക്കുക.
Answer:
ഫിസയെപ്പോലെ കഴിവുള്ള ഒരു കലാകാരി, കലയെ വിലമതിക്കാത്ത, കേവലം ഒരു കച്ച വടക്കാരനായ ഹാഫിസിന്റെ ഭാര്യയായി ഒതു ങ്ങിക്കൂടേണ്ടി വന്നതിലെ അനൗചിത്യവും വിരോധാഭാസവുമാണ് സുഹൃത്തിന്റെ വാ ക്കുകളിൽ തെളിയുന്നത്. സമൂഹത്തിൽ പ ലപ്പോഴും സ്ത്രീകളുടെ കഴിവുകൾ വിവാഹ ത്തോടെ അടിച്ചമർത്തപ്പെടുന്നതിനെയും, സാമ്പത്തിക ഭദ്രതയ്ക്ക് മുന്നിൽ കലാപര മായ മൂല്യങ്ങൾ നിഷ്പ്രഭമാകുന്നതിനെയും ഈ വാക്കുകൾ പരോക്ഷമായി വിമർശിക്കു ന്നു. കഴിവുള്ള സ്ത്രീകൾ പോലും ഭർത്താ കന്മാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ‘മൂക്കുകയറി’ലൊതുങ്ങേണ്ടി വരുന്ന സാമൂ ഹിക ദുരവസ്ഥയെ ഈ പരിഹാസം എടു ത്തുകാണിക്കുന്നു. കലയും കച്ചവടവും തമ്മി ലുള്ള മൂല്യസംഘർഷവും ഇതിൽ പ്രതിഫലി ക്കുന്നുണ്ട്.
Question 54.
‘അയാൾ അവളുടെ കൈവിരലുകളിലേക്കാ ണ്ടു നോക്കി. ദൈവം തൊട്ട കൈവിരലിൽ അപൂർണ്ണമായൊരു ചിത്രത്തിന്റെ മഞ്ഞപ്പ ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു. നിശ്ശ ബായൊരു കരച്ചിലോടെ, അവൻ കൈ കഴു കാൻ തുടങ്ങി.’
• ‘അവൻ പ്രതികരിച്ചില്ല. ഇപ്പോഴെന്നപോലെ നിശ്ശബ്ദമായി. അങ്ങനെയങ്ങ് പൊയ്ക്കളഞ്ഞു.’
• ‘വെള്ളത്തിൽ കുതിർന്ന ബ്രഷ് പതിയെ കുടഞ്ഞ് അവളപ്പോൾ പറഞ്ഞു-. ‘ഞാൻ പണിയൊക്കെ തീർത്തിട്ടാ ഉമ്മാ-‘
• ‘കല്യാണം ഒപ്പിക്കാമ്പോവാന്നു പറമ്പഴും അവള് പറയേ, വര നിർത്തലാണ്-.
ഈ സന്ദർഭങ്ങൾ പരിഗണിച്ച് ഫിൻ എന്ന കഥാ പാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
ഷാഹിന ഇ.കെ.യുടെ ‘ചിത്രകാരി’ യിലെ കേന്ദ്ര കഥാപാത്രമാണ് ഫിസ്. കലയെ ജീവ നു തുല്യം സ്നേഹിക്കുകയും എന്നാൽ പുരു ഷാധിപത്യ സമൂഹത്തിന്റെയും കുടുംബത്തി ന്റെയും എതിർപ്പുകൾക്കിടയിൽ സ്വയം പ്രകാ ശിപ്പിക്കാനാവാതെ നിശ്ശബ്ദയാക്കപ്പെടുകയും ചെയ്യുന്ന സ്ത്രീയുടെ പ്രതീകമാണ് ഫിസ.
കലയോടുള്ള അഭിനിവേശം: ചിത്രരചന ഫിസ യുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. വിവാ ഹത്തിനു മുൻപേ തന്നെ വര നിർത്തുകയി ല്ലെന്ന് അവൾ ഉറപ്പിച്ചു പറയുന്നുണ്ട്. വീട്ടി ലെ ജോലികൾ തീർത്ത ശേഷമേ അവൻ വരയ്ക്കാനിരിക്കൂ, ഇത് അവളുടെ ഉത്തര വാദിത്തബോധവും കലയോടുള്ള അർപ്പണ ബോധവും കാണിക്കുന്നു. അവളുടെ കൈവി രലുകളെ ‘ദൈവം തൊട്ട് കൈവിരലുകൾ എന്ന് വിശേഷിപ്പിക്കുന്നത് അവളുടെ കഴിവി ന്റെ ആഴം വ്യക്തമാക്കുന്നു.
നിശ്ശബ്ദ പ്രതിഷേധം: നേരിട്ടുള്ള ഏറ്റുമുട്ടലു കൾക്ക് ഫിസ് മുതിരുന്നില്ല. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പരിഹാസങ്ങളെയും എതിർപ്പുകളെയും അവൾ നിശ്ശബ്ദതകൊ ണ്ടാണ് നേരിടുന്നത്. എന്നാൽ ഈ നി ബത പോലും അവളുടെ ഉള്ളിലെ പ്രതിഷേധ ത്തിന്റെയും വേദനയുടെയും അടയാളമാണ്. എക്സിബിഷൻ വേണ്ടെന്ന് വെക്കുമ്പോഴും, ബ്രഷ് തട്ടിത്തെറിപ്പിക്കുമ്പോഴും അവൾ മൗനം പാലിക്കുന്നു.
ആന്തരിക സംഘർഷം: പുറമേ ശാന്തയായി കാണപ്പെടുമ്പോഴും ഫിസയുടെ ഉള്ളിൽ വലി യ സംഘർഷങ്ങൾ നടക്കുന്നുണ്ട്. കഥാന്ത്യ ത്തിൽ, അപൂർണ്ണമായ ചിത്രത്തിന്റെ ചായം പുരണ്ട കൈകൾ നിശ്ശബ്ദമായ കരച്ചിലോടെ കഴുകുന്നത് അവളുടെ ഉള്ളിലെ അടക്കിവെച്ച ദുഃഖത്തിന്റെയും തകർന്ന സ്വപ്നങ്ങളുടെ യും ബഹിർസ്ഫുരണമാണ്.
കരുതൽ: തന്റെ സ്വപ്നങ്ങളെ തല്ലിക്കെടു ത്തിയ ഭർത്താവിന് അയാൾക്കിഷ്ടപ്പെട്ട ഭക്ഷ ണം തയ്യാറാക്കി വെക്കുന്നതിലൂടെ, പ്രതി കൂല സാഹചര്യങ്ങളിലും ഒരു ഭാര്യ എന്ന നിലയിലുള്ള കടമ നിർവ്വഹിക്കാൻ അവൾ ശ്രമിക്കുന്നു.
അപാരമായ കഴിവുണ്ടായിട്ടും സാമൂഹിക വും കുടുംബപരവുമായ സമ്മർദ്ദങ്ങളാൽ സ്വയം പ്രകാശിപ്പിക്കാൻ കഴിയാതെ പോ കുന്ന, എന്നാൽ തന്റേതായ രീതിയിൽ അതി നെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ് ഫിസ.
Question 55.
‘ചിത്രകാരി’ എന്ന കഥയിൽ ഫിസ് എന്ന കഥാപാ ത്രം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? വിശദമാക്കുക.
Answer:
ഹിസ് എന്ന ചിത്രകാരി പ്രധാനമായും കുടും ബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നി രവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.
കുടുംബത്തിന്റെ നിരുത്സാഹപ്പെടുത്തൽ അവളുടെ ഏറ്റവും വലിയ വെല്ലുവിളി ഭർ ത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നു മുളള അംഗീകാരമില്ലായ്മയും നിരുത്സാഹ പ്പെടുത്തലുമാണ്. അവളുടെ കഴിവിനെ അവർ വിലകുറച്ചു കാണുന്നു. ചിത്രരചനയെ കാൾ പ്രാധാന്യം അടുക്കളപ്പണിക്കാണെന്ന് ഉമ്മ വാദിക്കുന്നു. ഭർത്താവ് ഹാഫിസ് അവ ളുടെ വരയെ പരിഹസിക്കുകയും ഒടുവിൽ ബ്രഷ് തട്ടിത്തെറിപ്പിച്ച് അവളുടെ ആവിഷ് കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
സാമൂഹിക കാഴ്ചപ്പാട് പെൺകുട്ടികൾ കലാ രംഗത്ത് പ്രവർത്തിക്കുന്നതിനെ സമൂഹം (കുടുംബം ഉൾപ്പെടെ) പൂർണ്ണമായി അംഗീ കരിച്ചിട്ടില്ല എന്നതിന്റെ സൂചന കഥയിലുണ്ട്. പെണ്ണിന്റെ സ്ഥാനം അടുക്കളയിലാണെന്ന പൊതുബോധം ഉമ്മയുടെ വാക്കുകളിൽ വ്യക്തമാണ്.
ആവിഷ്കാര സ്വാതന്ത്ര്യമില്ലായ്മ: എക്സിബി ഷൻ നടത്താനുള്ള അവസരം നിഷേധിക്കപ്പെ ടുന്നതിലൂടെ അവളുടെ കലാപരമായ വളർച്ച യും അംഗീകാരവും തടയപ്പെടുന്നു. സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിക്കാനോ അതിനായി നില കൊള്ളാനോ അവൾക്ക് സാധിക്കുന്നില്ല.
ആന്തരിക സംഘർഷം: ഈ എതിർപ്പുകളെല്ലാം ഫിസയിൽ വലിയ ആന്തരിക സംഘർഷം സൃഷ്ടിക്കുന്നു. അവൾക്ക് തുറന്നു പ്രതികരി ക്കാൻ കഴിയുന്നില്ല, പകരം നിശ്ശബനയിലൂടെ യും ഉളളിലെ കരച്ചിലിലൂടെയുമാണ് അവൾ അതിനെ നേരിടുന്നത്.
![]()
Question 56.
ഹാഫിസ് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ കഥയെ എങ്ങനെ സ്വാധീനി ക്കുന്നു? വിശകലനം ചെയ്യുക.
Answer:
ഹാഫിസിന്റെ മാനസിക വ്യാപാരങ്ങൾ കഥ യുടെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
അംഗീകാരമില്ലായ്മയും അപകർഷതാബോധ വും: തുടക്കത്തിൽ, അവൻ ഫിസയുടെ കഴി വിനെ നിസ്സാരമായി കാണുകയും പരിഹ സിക്കുകയും ചെയ്യുന്നു. എന്നാൽ പിന്നീട്, അവളുടെ കഴിവിനെക്കുറിച്ച് (പ്രത്യേകിച്ച് സുഹൃത്തിൽ നിന്നും ആർട്ടിസ്റ്റ് മാധവൻ സാ റിന്റെ അഭിപ്രായത്തെക്കുറിച്ചും അറിയു മ്പോൾ അവനിൽ അപകർഷതാബോധവും അസ്വസ്ഥതയും ഉടലെടുക്കുന്നു. തന്നെക്കാൾ കഴിവുള്ള ഭാര്യയോടുള്ള ഈ മനോഭാവം അവനെ കൂടുതൽ പ്രതിലോമകരമായി പെ രുമാറാൻ പ്രേരിപ്പിക്കുന്നു.
പുരുഷാധിപത്യ മനോഭാവം: ഭാര്യയുടെ കഴി വുകളെ അംഗീകരിക്കുന്നതിന് പകരം, അതി നെ നിയന്ത്രിക്കാനും അടിച്ചമർത്താനുമാണ് അവൻ ശ്രമിക്കുന്നത്. എക്സിബിഷന് അനു മതി നിഷേധിക്കുന്നതും ഒടുവിൽ ബ്രഷ് തട്ടിത്തെറിപ്പിക്കുന്നതും ഈ മനോഭാവത്തി ന്റെ പ്രതിഫലനമാണ്.
സംഘർഷം സൃഷ്ടിക്കൽ: ഹാഫിസിന്റെ വാക്കു കളും പ്രവർത്തികളുമാണ് കഥയിലെ പ്രധാന സംഘർഷങ്ങൾക്ക് കാരണം. ഫിനായുടെ നി ശബ്ദതയും കഥാന്ത്യത്തിലെ മാനസികാ വസ്ഥ യും ഹാഫിസിന്റെ പെരുമാറ്റത്തിന്റെ നേരിട്ടു ള്ള ഫലമാണ്.
മാറ്റത്തിന്റെ സൂചന?: കഥാന്ത്യത്തിൽ, ചായം പുരണ്ട് ഫിസയുടെ കൈവിരലുകളിലേക്ക് നോക്കുന്നതും അവളുടെ നിശ്ശബ്ദമായ കര ച്ചിലും ഒരുപക്ഷേ ഹാഫിസിൽ ചെറിയൊ രു മാനസാന്തരത്തിന്റെയോ തിരിച്ചറിവിന്റെ യോ സൂചന നൽകുന്നുണ്ടാകാം, പക്ഷെ കഥ അത് വ്യക്തമാക്കുന്നില്ല. അവന്റെ മാന സികാവസ്ഥ – ഫിസയുടെ ജീവിതത്തെയും കഥയുടെ മുന്നോട്ടുള്ള പോക്കിനെയും നേ രിട്ട് സ്വാധീനിക്കുന്നു.
Question 57.
കഥയുടെ ശീർഷകമായ ‘ചിത്രകാരി’ എന്നതും കഥയിലെ സംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
Answer:
കഥയുടെ ശീർഷകം ‘ചിത്രകാരി’ എന്നത് വളരെ അന്വർത്ഥമാണ്. കഥയുടെ കേന്ദ്രബി ന്ദു ഫിസ് എന്ന ചിത്രകാരിയാണ്. അവളുടെ ജീവിതത്തിലെ സംഭവങ്ങൾ, സംഘർഷങ്ങൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം അവളുടെ ചിത്ര രചനയുമായി ബന്ധപ്പെട്ടാണ് അവതരിപ്പി ക്കുന്നത്
കേന്ദ്ര കഥാപാത്രം: ഹിസയുടെ വ്യക്തിത്വത്തി ന്റെ പ്രധാന ഭാഗമാണ് അവളുടെ ചിത്രകാരി എന്ന അസ്തിത്വം. അവളുടെ കഴിവുകളും ആഗ്രഹങ്ങളും ഇതിനെ ചുറ്റിപ്പറ്റിയാണ് നി ൽക്കുന്നത്.
സംഘർഷത്തിന്റെ ഉറവിടം: കഥയിലെ പ്ര ധാന സംഘർഷം ഉടലെടുക്കുന്നത് ഫിസ യുടെ ചിത്രരചനയെ ചുറ്റിപ്പറ്റിയാണ്. ഭർ ത്താവും ഉമ്മയും അവളുടെ ഈ കഴിവി നെ അംഗീകരിക്കാത്തതാണ് പ്രശ്നങ്ങളുടെ യെല്ലാം കാതൽ.
പ്രതീകാത്മകത: ചിത്രരചന എന്നത് ഫിസ യുടെ ആത്മാവിഷ്കാരത്തിനുളള മാർഗ്ഗം കൂടിയാണ്. അതിനെ തടസ്സപ്പെടുത്തുന്നത് അവളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യ ത്തെയും ഹനിക്കുന്നതിന് തുല്യമാണ്. അപൂ ർണ്ണമായ ചിത്രം അവളുടെ പൂർത്തീകരിക്കാ നാവാത്ത സ്വപ്നങ്ങളെയും തടസ്സപ്പെട്ട ജീവിതത്തെയും പ്രതീകമാക്കുന്നു.
കഥാഗതി: കഥ മുന്നോട്ട് പോകുന്നത് തന്നെ ചിത്രരചനയുമായി ബന്ധപ്പെട്ട സംഭവങ്ങളി ലൂടെയാണ് വരയ്ക്കുമ്പോളുളള സംഭാഷണ ങ്ങൾ, എക്സിബിഷൻ ചർച്ച, ബ്രഷ് തട്ടിത്തെ റിപ്പിക്കൽ തുടങ്ങിയവ. അതിനാൽ, ‘ചിത്രകാ രി’ എന്ന ശീർഷകം കഥയുടെ ഇതിവൃത്ത ത്തെയും കേന്ദ്ര കഥാപാത്രത്തെയും കൃത്യ മായി പ്രതിഫലിപ്പിക്കുന്നു.
Question 58.
‘ദൈവം തൊട്ട കൈവിരലുകൾ’ എന്ന പ്രയോഗം കഥയിൽ നൽകുന്ന സൂചനകൾ എന്തെല്ലാം?
Answer:
‘ദൈവം തൊട്ട് കൈവിരലുകൾ’ എന്ന പ്രയോഗം കഥയിൽ വളരെ പ്രധാനപ്പെട്ട ചില സൂചനകൾ നൽകുന്നുണ്ട്:
അസാമാന്യമായ കഴിവ്: ഫിനായുടെ ചിത്രരച നാവൈഭവം സാധാരണയിൽ കവിഞ്ഞാ ണെന്നും അതൊരു
ദൈവദത്തമായ സിഡി യാണെന്നും ഈ പ്രയോഗം സൂചിപ്പിക്കുന്നു. ഇത് അവളുടെ കഴിവിന്റെ മഹത്വത്തെ എടു ത്തു കാണിക്കുന്നു.
അംഗീകാരം: ഒരു പ്രമുഖ ആർട്ടിസ്റ്റ് (മാധവൻ സാർ) ആണ് ഈ വിശേഷണം നൽകിയത് എന്നത് അവളുടെ കഴിവിന് ലഭിച്ച ഉയർന്ന അംഗീകാരത്തെ സൂചിപ്പിക്കുന്നു.
വിരോധാഭാസം (Irony): ഇത്രയും കഴിവു , ദൈവികമെന്ന് വിശേഷിപ്പിക്കപ്പെട്ട കൈ വിരലുകൾക്ക് അർഹിക്കുന്ന പരിഗണനയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല എന്നത് കഥയിലെ ഏറ്റവും വലിയ വിരോധാഭാസ മാണ്. ആ കൈവിരലുകൾക്ക് ചായം പുരട്ടി സ്വപ്നങ്ങൾ നെയ്യുന്നതിന് പകരം, കണ്ണീരോ ടെ ആ ചായങ്ങൾ കഴുകിക്കളയേണ്ടി വരുന്നു.
ഹാഫിസിന്റെ അപകർഷതാബോധം: ഈ വിശേഷണം ഹാഫിസിൽ അപകർഷതാബോധം
വളർത്താനും ഫിസയോടുള്ള അവന്റെ മനോഭാവം കൂടുതൽ സങ്കീർണ്ണമാക്കാനും കാരണമാകുന്നു.
ഈ പ്രയോഗം ഫിസയുടെ കഴിവിന്റെ ഔന്ന ത്യവും അവൾ നേരിടുന്ന അവഗണനയും തമ്മിലുള്ള അന്തരം തീവ്രമായി അവതരിപ്പി ക്കാൻ സഹായിക്കുന്നു.
Question 59.
‘ചിത്രകാരി’ എന്ന കഥയിലെ കഥയിലെ സാമൂഹിക വിമർശനം കണ്ടെത്തുക.
Answer:
‘ചിത്രകാരി’ എന്ന കഥ ശക്തമായ സാമൂഹിക വിമർശനം മുന്നോട്ട് വെക്കുന്നുണ്ട്.
പുരുഷാധിപത്യ സമൂഹം: സ്ത്രീയുടെ സ്ഥാനം അടുക്കളയിലും വീടിന്റെ നാല് ചുമരുകൾക്കു ളിലുമാണെന്ന പുരുഷാധിപത്യപരമായ കാഴ് ചപ്പാടിനെ കഥ വിമർശിക്കുന്നു. ഉമ്മയുടെ വാക്കുകളിലൂടെയും ഹാഫിസിന്റെ പ്രവൃത്തി കളിലൂടെയും ഈ മനോഭാവം വ്യക്തമാകുന്നു.
സ്ത്രീയുടെ ആവിഷ്കാര സ്വാതന്ത്ര്യ നി ഷേധം: സ്ത്രീകളുടെ സർഗ്ഗാത്മകമായ കഴി വുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പി ക്കാനും മടിക്കുന്ന സാമൂഹികാവസ്ഥയെ കഥ ചോദ്യം ചെയ്യുന്നു. ഫിസയുടെ കഴിവുകളെ നിസ്സാരവൽക്കരിക്കുന്നതും എക്സിബിഷൻ തടയുന്നതും ഇതിന് ഉദാഹരണമാണ്.
ലിംഗപരമായ തൊഴിൽ വിജനം: ‘പെണ്ണുങ്ങ ൾക്ക് പറ്റിയ പണി’ അടുക്കളപ്പണിയാണെന്ന കാഴ്ചപ്പാട് സ്ത്രീകളെ പ്രത്യേക ചട്ടക്കൂടിൽ ഒതുക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള വിമ ർശനമാണ്.
കലാകാരന്മാരോടുള്ള സമീപനം: കലയെയും കലാകാരന്മാരെയും പ്രത്യേകിച്ച് സ്ത്രീകളാ ണെങ്കിൽ) സമൂഹം എങ്ങനെയാണ് സമീപി ക്കുന്നത് എന്നതിന്റെ നേർക്കാഴ്ച കഥ നൽ കുന്നു. കച്ചവടത്തിനും മറ്റ് ഭൗതികമായ കാര്യങ്ങൾക്കും നൽകുന്ന പ്രാധാന്യം കലയ്ക്ക് പലപ്പോഴും ലഭിക്കുന്നില്ല.
ഈ വിഷയങ്ങളിലൂടെ, സ്ത്രീകളുടെ സ്വപ് നങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലകൽപ്പിക്കാത്ത, പരമ്പരാഗത ചിന്താഗതി കളിൽ കുടുങ്ങിക്കിടക്കുന്ന സമൂഹത്തിന്റെ നേർക്ക് കഥ വിരൽ ചൂണ്ടുന്നു.
![]()
Class 10 Malayalam Adisthana Padavali Notes Unit 1 അരങ്ങും പൊരുളും
ആമുഖം
ലോകത്തിലെ ഏറ്റവും വിശിഷ്ടജീവിയായ മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന സിദ്ധിക ളാണ് കലാസൃഷ്ടിയും കലാസ്വാദനവും. മനുഷ്യോൽപ്പത്തിയോളം ഇവയ്ക്ക് പഴക്കമുണ്ടെന്ന് പറയാം. വ്യക്തികളുടെ ആത്മാവിഷ്ക്കാരങ്ങളാണ് കലകൾ. അവയ്ക്ക് പല വകഭേദങ്ങളുണ്ട്. ചിത്രകല, ശില്പകല, സംഗീതം, സാഹിത്യം എന്നിങ്ങനെ. ഇവയിൽ ഏറ്റവുമധികം വാഴ്ത്തപ്പെ ടുന്നത് സാഹിത്യമാണ്. സാഹിത്യത്തിന് പല വിഭാഗങ്ങളുണ്ട്. കവിത, കഥ, നോവൽ, നാടകം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ എന്നിങ്ങനെ, അരങ്ങും പൊരുളും എന്ന ആദ്യയു ണിറ്റിൽ ചെറുകഥ, സിനിമാഗാനം, നാടകം എന്നീ സാഹിത്യശാഖകളിൽനിന്നും ഓരോ മാതൃക യാണ് പരിചയപ്പെടുത്തുന്നത്. ഇ.കെ. ഷാഹിന എഴുതിയ ‘ചിത്രകാരി’ എന്ന കഥ, കെ.ടി മുഹ മ്മദ് രചിച്ച “താമരപ്പൂങ്കാവനത്തിൽ’ എന്നാരംഭിക്കുന്ന സിനിമാഗാനം, വയലാവാസുദേവൻ പിള്ള യുടെ ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകം എന്നിവയാണ് പാഠഭാഗങ്ങൾ.
യുണിറ്റിന്റെ ആമുഖ ചോദ്യവും ഉത്തരവും
• “കല ആനന്ദമാണ്. ആ ആനന്ദം പ്രകാശം പോലെ സർവവ്യാപിയുമാണ്. (രവീന്ദ്രനാഥ ടാഗോർ)”
രവീന്ദ്രനാഥടാഗോറിന്റെ ഈ നിരീക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക.
നമ്മുടെ വിശ്വമഹാകവികളിൽ ഒരാളാണ് രവീന്ദ്രനാഥടാഗോർ. സകലകലാവല്ലഭനായ അദ്ദേഹം നൊബേൽ സമ്മാനജേതാവാണ്. അദ്ദേഹത്തിന്റെ ‘ഗീതാഞ്ജലി’ എന്ന കൃതി ഭാരതീയ സംസ്കാരത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നു. കലയെക്കുറിച്ച് പലരും നിർവച നങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, രവീന്ദ്രനാഥടാഗോറിന്റെ നിർവചനം ഏറെ അർഥപൂർണ മാണ്. കലാസൃഷ്ടി ആസ്വാദകനിൽ പ്രത്യേകതരത്തിലുള്ള ആനന്ദം സൃഷ്ടിക്കുന്നു. കലാ സൃഷ്ടിയുടെ വേളയിൽ കലാകാരന്റെ മനസ്സിലും ആനന്ദമുണ്ടാകുന്നുണ്ട്. അതേ ആനന്ദ മാണ് അദ്ദേഹം ആസ്വാദകരിലേക്ക് സംക്രമിപ്പിക്കുന്നത്. കലയ്ക്ക് ഭാഷയില്ല. അത് ദേശകാ ലങ്ങളെ അതിവർത്തിച്ച് മുന്നേറുന്നു. അതുകൊണ്ടുതന്നെ കലയിൽ നിന്നും ലഭിക്കുന്ന ആനന്ദം സർവവ്യാപിയാണ്. ഭാഷയ്ക്കും, ദേശകാലങ്ങൾക്കും അതീതമായതുകൊണ്ടാണ് എല്ലാ നാട്ടിലുമുള്ള ആളുകളും എല്ലാ കലകളെയും ഒരേപോലെ ആസ്വദിക്കുന്നത്.