Class 5 Malayalam Kerala Padavali Question Paper Set 5

During exam preparation, Class 5 Malayalam Kerala Padavali Question Paper Set 5 guide students properly.

Class 5 Malayalam Kerala Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.

Question 1.
വായിക്കാം എഴുതാം.
പ്രാചീന കവികൾ
കുഞ്ചൻ നമ്പ്യാരെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ? തുള്ളൽ പ്രസ്ഥാനത്തിന്റെ ജനയിതാവ്. ഫലിത പരിഹാസ ങ്ങൾ കൊണ്ട് മലയാളികളെ കുടുകുടാ ചിരിപ്പിച്ച ജനകീയ കവി. അദ്ദേഹം അമ്പലപ്പുഴ രാജാവിന്റെയും തിരുവിതാംകൂർ രാജാവിന്റെയും സദസ്യനായിരുന്നു. രാജാക്കന്മാരുടെ ആശ്രിതനായി കഴിയുന്ന കാല ത്തുപോലും നമ്പ്യാർ അവരുടെ ഏറാൻ മൂളിയാകാൻ തയ്യാറായിരുന്നില്ല. തന്റെ സഹജമായിട്ടുള്ള നർമ്മ ബോധം കൊണ്ട് ഭരണാധികാരിയെ സത്യം ബോധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
കുഞ്ചൻ നമ്പ്യാരുടെ സമകാലീനനായിരുന്ന എഴുത്തച്ഛനും ചെറുശ്ശേരിയും നമ്പ്യാരെപ്പോലെ തന്നെ മലയാള ഭാഷയിലെ ശ്രേഷ്ഠരായ കവിവര്യരാണ്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും മലയാള ഭാഷയിലെ ശ്രേഷ്ഠമായ കൃതി കളാണ്.

A. (a) ഒന്ന്: രാജാക്കന്മാരുടെ ആശ്രിതനായിക്കഴിയുന്ന കാലത്തുപോലും നമ്പ്യാർ അവരുടെ ഏറാൻ മൂളി യാകാൻ തയ്യാറായിരുന്നില്ല.
(b) രണ്ട്: തന്റെ സഹജമായിട്ടുള്ള നർമ്മബോധം കൊണ്ട് ഭരണാധികാരിയെ സത്യം ബോധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഈ പ്രസ്താവനകളിൽ ശരിയേത്?
A. ഒന്നാമത്തേതു മാത്രം ശരി
B. രണ്ടാമത്തേതു മാത്രം ശരി
C. രണ്ടും തെറ്റ്
D. രണ്ടും ശരി
Answer:
D. രണ്ടും ശരി

B. ചേരുംപടി ചേർത്ത് എഴുതുക.

1. കുഞ്ചൻനമ്പ്യാർ a. കൃഷ്ണഗാഥ
2. എഴുത്തച്ഛൻ b. തുള്ളൽ പ്രസ്ഥാനം
3. ചെറുശ്ശേരി c. മലയാള ഭാഷയുടെ പിതാവ്

Class 5 Malayalam Kerala Padavali Question Paper Set 5 1

C. (i) കുഞ്ചൻ നമ്പ്യാരുടെ സമകാലീനനായിരുന്നു എഴുത്തച്ഛൻ.
(ii) എഴുത്തച്ഛന്റെ സമകാലീനനായിരുന്നില്ല. ചെറുശ്ശേരി.
A. ഒന്നാമത്തേത് ശരി
B. രണ്ടാമത്തേത് ശരി
C. ഒന്നാമത്തേത് തെറ്റ്
D. രണ്ടാമത്തേത് തെറ്റ്
Answer:
A. ഒന്നാമത്തേത് ശരി

D. ഗദ്യഭാഗത്തെ സൂചനപ്രകാരം ജനകീയ കവിയാര്?
A. എഴുത്തച്ഛൻ
B. കുഞ്ചൻ നമ്പ്യാർ
C. ചെറുശ്ശേരി
D. മേൽപ്പറഞ്ഞതിൽ എല്ലാം ശരി
Answer:
B. കുഞ്ചൻ നമ്പ്യാർ

Question 2.
(a) സംഭാഷണം
ഒടുവിൽ പുഴ ഡാലിയമ്മൂമ്മയെ കണ്ടെത്തി. അമ്മൂമ്മ പുഴയിലേക്ക് ചാടി. പുഴയെ കെട്ടിപ്പിടിച്ചു. പൊട്ടി ച്ചിരിക്കുകയും ചെയ്തു. ശേഷം അവർ എന്തെല്ലാമാകും സംസാരിച്ചിട്ടുണ്ടാവുക? ഡാലിയമ്മൂമ്മയും പുഴയും തമ്മിലുള്ള സംഭാഷണം തയ്യാറാക്കൂ.
Answer:
പുഴ : ഡാലിയമ്മൂമ്മ എത്ര നാളായി കണ്ടിട്ട്. നീ കൂടി പോയപ്പോൾ ഞാൻ ഒറ്റയ്ക്കായി.
ഡാലിയമ്മൂമ്മ : എന്തുചെയ്യാനാ….അവർ എന്നെ പിടിച്ചു കെട്ടിയാണ് കൊണ്ടുപോയത്.
പുഴ : ഈ മനുഷ്യർ എത്ര ദുഷ്ടരാണ്. അവരുടെ ആർഭാട ജീവിതത്തിനു വേണ്ടി ഈ പ്രകൃതിയെ നശിപ്പിക്കുന്നു.
ഡാലിയമ്മൂമ്മ : അത് അവരുടെ നാശത്തിൽ തന്നെ അവസാനിക്കും.
പുഴ : അതെ എല്ലാം മലിനമായി നശിക്കുകയാണ്.
ഡാലിയമ്മൂമ്മ : നാട് വികസിക്കുന്തോറും ഭൂമി നശിക്കുകയാണ്.
പുഴ : ഇനിയെങ്കിലും മനുഷ്യർക്ക് തിരിച്ചറിവുണ്ടാകട്ടെ. എങ്കിൽ ഭൂമിയെ സംരക്ഷിക്കു മായിരിക്കും.

(b) “ഞാൻ ആദ്യമായി നീരുറവ കണ്ടത് എന്റെ അമ്മയുടെ കണ്ണിൽ നിന്നാണ്. ഈ വാക്യം അർത്ഥമാ ക്കുന്നതെന്ത്?
A. അമ്മയുടെ കണ്ണിൽ നിന്നാണ് നീരുറവ കണ്ടത്.
B. അമ്മയാണ് നീരുറവ കണ്ടത്.
C. കുട്ടി ആദ്യം കണ്ട നീരുറവ അമ്മയുടെ കണ്ണിലാണ്.
D. കുട്ടിയുടെ കണ്ണിലാണ് നീരുറവ കണ്ടത്.
Answer:
C. കുട്ടി ആദ്യം കണ്ട നീരുറവ അമ്മയുടെ കണ്ണിലാണ്.

(c) “മിന്നുന്നതെല്ലാം പൊന്നല്ല.” ഈ പ്രയോഗത്തിന് അനുയോജ്യമായ ആശയം ഉൾക്കൊള്ളുന്ന വാക്യം ഏത്?
A. തിളങ്ങുന്നതെല്ലാം പൊന്നാണ്.
B. ആകർഷണീയമായതെല്ലാം ഗുണമുള്ളതാകില്ല.
C. പുറമേ കാണുന്നത് വച്ച് അകമളക്കാനാകില്ല.
D. പൊന്നിന് എപ്പോഴും തിളക്കമുണ്ടാകും.
Answer:
B. ആകർഷണീയമായതെല്ലാം ഗുണമുള്ളതാകില്ല.

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ആസ്വാദനക്കുറിപ്പ്
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നത് നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുന്നു – മുറക്കത്തി
ലൊന്നേ മനസ്സിന്നു മോഹം
ഒന്നിച്ചുണരുമുണർന്നെഴുന്നേല
മ്പോളൊന്നേ മിഴികളിൽ ദാഹം
(വയലാർ രാമവർമ്മ)
Answer:
പ്രകൃതി സൗന്ദര്യത്തെ എത്ര മനോഹരമായാണ് കവി വർണ്ണിച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്നു ജീവി ക്കുന്ന മനുഷ്യരുടെ ജീവിതം കവിതയിൽ അവതരിപ്പിക്കുന്നു.

ഞാൻ ജീവിക്കുന്ന നാട്ടിൽ താമരപ്പൂക്കളും കന്നി നിലാവും ഇളംവെയിലും ചേർന്ന് മനോഹരമായ കാഴ്ച ഒരുക്കുന്നു എന്ന് കവി പറയുന്നു. ഞങ്ങൾ ഇവിടെ ഒന്നിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. ഉറങ്ങു മ്പോൾ പോലും മനസ്സിൽ ഒരേ ഒരു ആഗ്രഹമേയുള്ളൂ. ഈ പ്രകൃതി ഭംഗിയെ എന്നും കാണുവാൻ കഴി യണം. കണ്ണുകൾക്ക് എന്നും ദാഹമാണ്. എന്തിനെന്നോ. ഈ മനോഹരമായ കാഴ്ചകളെ എന്നും കണ്ടു കൊണ്ടിരിക്കുവാൻ മനുഷ്യരും പ്രകൃതിയും വേറിട്ടു നിൽക്കുകയല്ല, മറിച്ച് ഒരുമിച്ച് ഇഴുകിച്ചേർന്ന് ജീവി ക്കുകയാണ്. നമ്മൾ മനുഷ്യർ കാണാനാഗ്രഹിക്കുന്ന കാഴ്ചകളെ പ്രകൃതി അതിമനോഹരമായി എന്നും ഒരുക്കിവയ്ക്കുന്നു.

അല്ലെങ്കിൽ

(B) വർണന
അമ്പലഗോപുര നടയിലൊരാന
കൊമ്പനെ ഞാൻ കണ്ട
മുമ്പുമുതൽക്കേ ആനയിലിത്തിരി
കമ്പമെനിയ്ക്കുണ്ട
മുമ്പിൽത്തുമ്പു തുളഞ്ഞു വളഞ്ഞൊരു
തുമ്പിക്കരമുണ്ടേ
കണ്ടമരത്തിൻ ചില്ലകൾ ചീന്താൻ
വേണ്ട കരുത്തുണ്ടേ
കവി അമ്പലനടയിൽ കണ്ട കൊമ്പനാനയെയാണ് കവിതയിൽ വർണ്ണിക്കുന്നത്. നിങ്ങൾ കണ്ടിട്ടുള്ള ആനയെ വർണ്ണിക്കുക.
Answer:
ആന വളരെ വലിയ ജീവിയാണ്. വലിയ കാലുകൾ, കൊമ്പുകൾ, ചെവികൾ, നീണ്ട തുമ്പിക്കൈ എന്നി ങ്ങനെ ആനയെക്കാണാൻ വളരെ ഭംഗിയാണ്. ആനയ്ക്ക് വലുപ്പമുണ്ടെങ്കിലും വേഗത്തിലോടാൻ സാധി ക്കും. ഞാൻ കണ്ട ആന അമ്പലത്തിൽ ഉത്സവത്തിനായി ഒരുങ്ങി നിൽക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടി, വലിയ മാല അണിഞ്ഞ്, കാലിൽ ചങ്ങലപ്പൂട്ടോടെ നിന്ന് തലയും ചെവിയുമിളക്കി തുമ്പിക്കൈയിൽ പന യോല എടുത്ത് കുടഞ്ഞ് തിന്നുകൊണ്ടിരിക്കുന്ന ആനയെയാണ് ഞാൻ കണ്ടത്.

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) തിരുനെല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിത മഴ അനുഭവങ്ങളോടൊപ്പം നഷ്ടപ്പെട്ടു പോകുന്ന കൃഷിയുടേയും കൂട്ടായ്മയുടേയും ചിന്തകൾ വിവരിക്കുന്നു. നഷ്ടപ്പെട്ടു പോകുന്ന കൃഷിയെക്കുറിച്ച് നിങ്ങളുടെ ചിന്തകൾ എന്തെല്ലാമാണ്? കൃഷിയെ കുറിച്ച് എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ? നിങ്ങളുടെ കൃഷി അനുഭവം കുറിപ്പായി എഴുതുക.
Answer:
എന്റെ കൃഷി അനുഭവം
കേരളം സുന്ദരമായ ഭൂപ്രകൃതികൊണ്ടും വ്യത്യസ്തമായ കൃഷി രീതികൾ കൊണ്ടും സമ്പന്നമാണ്. എന്നാൽ കാലഘട്ടത്തിനനുസരിച്ച് പ്രകൃതിയിലും കൃഷിയോടുമുള്ള സമീപനത്തിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വേഗതയേറിയ ഈ കാലഘട്ടത്തിൽ സ്വന്തമായി കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത നിരാകരിക്കപ്പെടു ന്നു. അതുകൊണ്ട് തന്നെ പ്രകൃതി ദുരന്തങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറി വരികയാണ്. ഈ സാഹച ര്യത്തിലാണ് കൃഷിയുടെ പ്രാധാന്യത്തെ മനസ്സിലാക്കേണ്ടത്. സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീടുകളിൽ തന്നെ കൃഷി ചെയ്തെടുക്കുവാനും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വേണം.

പുതുതലമുറ മാറ്റങ്ങളെ അംഗീകരിക്കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാലയ ങ്ങളിൽ കൃഷി കൂട്ടായ്മയും അതിനോടൊപ്പം ചേർന്ന് ജൈവകൃഷി രീതികളെ അവലംബമാക്കി കര നെൽകൃഷി, പച്ചക്കറി കൃഷി എന്നിവ നടത്തുന്നുണ്ട്. സ്വയം കൃഷി ചെയ്തു ഉണ്ടാക്കിയ പച്ചക്കറികൾ കാണുന്നതും അവ പാകം ചെയ്യുന്നതുമെല്ലാം ഏറെ സന്തോഷം നൽകുന്നു.

അല്ലെങ്കിൽ

(B) ഓണം പിറന്നാലും ഉണ്ണിപിറന്നാലും
കോരനു കഞ്ഞി കുമ്പിളിൽ തന്നെ
ഓണവുമായി ബന്ധപ്പെട്ട ചൊല്ലാണിത്. ഈ ചൊല്ലിന്റെ ആശയം വിശകലനം ചെയ്ത് കുറിപ്പ് എഴുതുക.
Answer:
സമൃദ്ധിയുടെ ഉത്സവമാണ് ഓണം. ഓണവുമായി ബന്ധപ്പെട്ട നിരവധി ചൊല്ലുകൾ നമുക്കുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന ചൊല്ല്. ഒരിക്കലും തീരാത്ത ദാരിദ്ര്യത്തിന്റെ വേദനാജനകമായ അവസ്ഥയെ ഈ ചൊല്ല് അടയാള പ്പെടുത്തുന്നു. ഓണം ഏറ്റവും സമൃദ്ധമായി ആഘോഷിക്കുന്ന ഉത്സവമാണ്. സദ്യയും പുതുവസ്ത്രങ്ങളും സമ്പന്നമായ ചുറ്റുപാടുമാണ് ഓണത്തെ വരവേൽക്കുന്നത്. എന്നാൽ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഒട്ടിയ വയറുമായി കഴിയുന്നവർ കൂടി ഈ ഓണനാളുകളെ തള്ളി നീക്കുന്നുണ്ട്. അവരുടെ യാതനാജനകമായ ജീവിതത്തെയും ഒരിക്കലും അവസാനിക്കാത്ത ദാരിദ്ര്യത്തെയുമാണ് ഈ ശൈലി അർത്ഥമാക്കുന്നത്.

Question 5.
ലഘു ഉപന്യാസം
മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ആഘോഷപരിപാടിയിൽ മാതൃഭാഷയും വ്യക്തിവികാസവും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
മാതൃഭാഷയുടെ ശക്തി
മാതൃഭാഷ നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണ്. ഒരു വ്യക്തി ആദ്യമായി ആശയവിനിമയം നട ത്താൻ പഠിക്കുന്ന ഭാഷയെ മാതൃഭാഷയെന്നു പറയുന്നു. വ്യക്തിയുടെ മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് മാതൃഭാഷ വലിയ പങ്ക് വഹിക്കുന്നു. വ്യക്തിയുടെ സ്വത്വം രൂപീകരി ക്കുന്നതിലും മാതൃഭാഷയുടെ പങ്ക് വലുതാണ്. അതിനാലാണ് കവികൾ മാതൃഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി കവിതകൾ രചിച്ചിട്ടുള്ളത്.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ.”
എന്ന് വള്ളത്തോൾ രചിച്ചിരിക്കുന്നു. ഈ വരിയിൽ മാതൃഭാഷയെ പെറ്റമ്മയായി പറയുന്നതിൽ നിന്ന് മന സ്സിലാക്കാം മാതൃഭാഷയ്ക്ക് നമ്മളിലുള്ള സ്ഥാനം.
വ്യക്തിരൂപീകരണത്തിനും വികസനത്തിനും മാതൃഭാഷ അനിവാര്യമാണ്. വൈജ്ഞാനിക വികാസത്തിനും സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും മാതൃഭാഷ ആവശ്യമാണ്. മാതൃഭാഷയുടെ മാധുര്യം ആവോളം ആസ്വദിക്കുന്നതിനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ. അന്യഭാഷകൾ അഭ്യസിക്കുന്നതി നോടൊപ്പം മാതൃഭാഷയുടെ മൂല്യം മനസ്സിലാക്കാനും അതിന്റെ മാധുര്യം നുണയാനും എല്ലാവർക്കും കഴിയട്ടെ.

Question 6.
കടങ്കഥ വ്യാഖ്യാനം
കാള കിടക്കും കയറോടും
ഈ കടങ്കഥയുടെ ഉത്തരം മത്തൻ വള്ളി എന്നാണ്. എന്തുകൊണ്ടാകാം ഈ കടങ്കഥയ്ക്ക് ഇങ്ങനെ ഉത്ത രമുണ്ടായത്. വ്യാഖ്യാനിച്ചെഴുതുക.
Answer:
മത്തൻ ചെടിയുടെ വളർച്ചയുടെ പ്രത്യേകതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു വള്ളിച്ചെടിയാണ് മത്തൻ. അതിന്റെ ഫലത്തിന് ഉരുണ്ട രൂപമാണ്. താരതമ്യേന വലുപ്പവും കൂടുതലാണ്. മത്തൻ ഉണ്ടാകുമ്പോൾ അത് പാകമാകുന്നതുവരെ ഒരു സ്ഥലത്തുതന്നെ നിലനിൽക്കുകയും വലുതാകുകയും ചെയ്യുന്നു. മത്തൻ വള്ളികൾ മണ്ണിൽ പടർന്നു മുന്നോട്ട് പോകുന്നു. ഈ കടങ്കഥയിൽ മത്തനെ കാളയോടും മത്തൻ വള്ളിയെ കയറിനോടും സാദൃശ്യപ്പെടുന്നു.

Leave a Comment