Class 6 Malayalam Kerala Padavali Question Paper Set 2

During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 2 guide students properly.

Class 6 Malayalam Kerala Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.

ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭി നയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ അഭിനയത്തിന്റെ അമ്മ എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയു ള്ളൂ. ഏറ്റവും പ്രാചീനമായ സംസ്കൃത നാടകരൂപങ്ങളിലൊന്നാണിത്.

പൂർണ്ണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ നാൽപ്പത്തിയൊന്ന് ദിവസം വേണ്ടി വരും. രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വി കാഭിനയമാണ് കൂടിയാട്ടത്തിന്റെ മുഖ്യഘടകം. കൂടിയാട്ടത്തിൽ സാത്വികാഭിനയത്തിന് എട്ടു രസങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്. അതി നാൽ ശാന്തം ഒരു രസമായി കണക്കാക്കിയിട്ടില്ല.

a. “അഭിനയത്തിന്റെ അമ്മ’ എന്ന് വിശേഷിപ്പിക്കുന്ന കലാരൂപം ഏത്?
A. കഥകളി
B. ഓട്ടംതുള്ളൽ
C. കൂടിയാട്ടം
D. നാടകം
Answer:
C. കൂടിയാട്ടം

b. കൂടിയാട്ടത്തിൽ ശാന്തം ഒരു രസമായി അംഗീകരിക്കാത്തതിനു കാരണം എന്ത്?
A. ശാന്തരസം അവതരിപ്പിക്കാൻ അഭിനയിക്കേണ്ടതില്ല.
B. ശാന്തരസം സാത്വികാഭിനയത്തിൽ ഉൾപ്പെടാത്തിനാൽ
C. ശാന്തരസത്തിൽ എല്ലാ രസങ്ങളും ഉത്ഭവിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
D. സാത്വികാഭിനയത്തിലെ എട്ടുരസങ്ങളിൽ ശാന്തം ഉൾപ്പെടുന്നതിനാൽ.
Answer:
C. ശാന്തരസത്തിൽ എല്ലാ രസങ്ങളും ഉത്ഭവിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.

c. A. പൂർണ്ണതയിൽ കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരുന്നു.
B. ഏറ്റവും പ്രാചീനമായ സംസ്കൃത നാടകരൂപങ്ങളിലൊന്നായതിനാൽ കൂടിയാട്ടത്തിൽ 8 രസങ്ങൾ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ.
A. Aയും Bയും ശരി
B. A ശരി B തെറ്റ്
C. A og B ശരി
D. രണ്ടും തെറ്റ്
Answer:
B. A ശരി B തെറ്റ്

d. കൂടിയാട്ടത്തിന്റെ മുഖ്യഘടകമെന്ത്?
A. രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയം
B. സാത്വികാഭിനയത്തെ അടിസ്ഥാനമാക്കിയ രസാഭിനയം
C. രസാഭിനയവും സാവ്തിവകാഭിനയവും കൂടിച്ചേരുന്നത്
D. രസത്തിനു പ്രാധാന്യം നൽകാതെയുള്ള സാത്വികാഭിനയം
Answer:
A. രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയം

Class 6 Malayalam Kerala Padavali Question Paper Set 2

Question 2.
(A) കുറിപ്പ്
(a) “അയാൾ ഏകനായി തന്റെ കയ്യിലുള്ള വസ്തുക്കൾ ശൂന്യതയിൽ പ്രദർശിപ്പിക്കുന്ന ഒരാളായി മാറി. ദേഷ്യം കൊണ്ടു വിറച്ചു. ദുഃഖവും കയ്പ്പും നിറഞ്ഞു. സന്തോഷം മറന്നു. ഭാര്യയേയും മകനേയും മറന്നു. ലക്ഷ്യമില്ലാതെ അലയാൻ തുടങ്ങി. അതുവാങ്ങാൻ ആരുമുണ്ടായിരുന്നില്ല.
കോയയുടെ ദയനീയ അവസ്ഥയ്ക്ക് കാരണമെന്ത്? വരുമാനത്തിനായി അന്യനാടുകളിൽ ജോലി തേടി പ്പോകുന്നവരുടെ അവസ്ഥ കോയയുടെ ജീവിതത്തിന് സമാനമാണോ? അവരിൽ ചിലരെങ്കിലും ഇതു പോലെ ദുരിതമനുഭവിക്കുന്നുണ്ടോ? കുറിപ്പ് തയ്യാറാക്കുക.
Answer:
വിദേശനാടുകളിൽ ജോലി തേടി പോകുന്നവരുടെ കണക്കുകൾ പരിശോധിച്ചാൽ ഗണ്യമായ വർധന വാണ് ഉണ്ടായിട്ടുള്ളത്. പഠനത്തിനായും തൊഴിലിനായും അന്യനാടുകൾ തെരഞ്ഞെടുക്കുന്ന സംസ്കാരം കേരളത്തിൽ വളർന്നു പന്തലിച്ചിരിക്കുന്നു. കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥയിലെ കോയ യുടെ ജീവിതസാഹചര്യം വളരെ ദയനീയമാണ്. നാട്ടിലുള്ള കുടുംബം ബുദ്ധിമുട്ടാതിരിക്കാൻ വിദേശത്ത് ജോലി ചെയ്യുന്ന കോയ പട്ടിണി കിടക്കേണ്ടി വരുന്നു. അയാൾക്ക് കൂടുതൽ പണം കണ്ടെത്താൻ വേറെ മാർഗ്ഗമില്ല. കോയയുടെ കാലഘട്ടത്തിലെ ഒട്ടുമിക്കവരുടേയും അവസ്ഥ ഇതിനു സമാനമാണ്.

ഇന്ന് ജീവിത സാഹചര്യങ്ങൾ മാറി പലരും ആർഭാട ജീവിതത്തിനുവേണ്ട പണത്തിനായാണ് വിദേശത്തേക്ക് പോകുന്ന ത്. ഇന്ന് പട്ടിണിയും ദാരിദ്ര്യവും വളരെ കുറവാണ്. കോയയുടെ അവസ്ഥ അനുഭവിക്കുന്നവർ ചുരുക്കം ഉണ്ടാകാം. അവർ ഇതേപോലെ വിദേശ രാജ്യങ്ങളിൽ ബുദ്ധിമുട്ടി ജോലി ചെയ്ത് കിട്ടുന്ന വരുമാനം നാട്ടി ലുള്ള കുടുംബത്തിൽ ചെലവഴിച്ച് സ്വന്തം ജീവിതം നരകതുല്യമാക്കി ജീവിക്കുന്നവരാണ്. കുടുംബത്തോട് പ്രതിബദ്ധതയും സ്നേഹവും ഉള്ള മനുഷ്യർ. പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നു പോകുന്ന വർ. ഈ കാലഘട്ടത്തിലും കോയയെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരുണ്ട്.

b. a. ഇടരാറ്റുമാർ എന്ന പദത്തിന്റെ അർത്ഥമെന്ത്?
A. ദുഃഖം കൂടുന്ന വിധത്തിൽ
B. ദുഃഖം ഇല്ലാത്ത വിധത്തിൽ
C. ദുഃഖം കുറയുന്ന വിധത്തിൽ
D. ദുഃഖം ഉണ്ടെന്ന വിധത്തിൽ
Answer:
C. ദുഃഖം കുറയുന്ന വിധത്തിൽ

c. b. പരിസ്ഥിതി പ്രവർത്തകരുടെ മഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്?
A. സിയാറ്റിൻ മൂപ്പന്റെ കൃതി
B. സിയാറ്റിൻ മൂപ്പന്റെ പ്രസംഗം
C. സിയാറ്റിൻ മൂപ്പന്റെ കഥ
D. സിയാറ്റിൻ മൂപ്പന്റെ കവിത
Answer:
സിയാറ്റിൻ മൂപ്പന്റെ പ്രസംഗം

ചുവടെ കൊടുത്ത (3 4), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 3.
(A) പൊന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്നൂരി
ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,
മേവി, കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ
ജീവിത കഥാനാടകഭൂവിൽ.
– പ്രയോഗഭംഗി വിവരിക്കുക.
Answer:
വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത് എന്ന കവിതയിലെ വരികളാണിവ. പൊന്നുഷസിന്റെ കൊയ്ത്തിൽ നിന്ന് ഊരി ചിന്നിയ കതിർ ചുറ്റും കിടക്കെ’. ഇവിടെ കവി പ്രഭാതത്തിലെ കൃഷിപ്പാടത്തെ വർണ്ണിക്കുന്നു. പ്രഭാതത്തിൽ ഉദിച്ചുനിൽക്കുന്ന സൂര്യരശ്മികൾ പാടത്ത് ചിതറിക്കിടക്കുന്ന സമയം അതിരാവിലെയാണ്. കൊയ്ത്തുകഴിഞ്ഞു കെട്ടിയ കറ്റയിൽ നിന്നു ചിതറിവീണ കതിരുകൾ പോലെയാണ് സൂര്യകിരണങ്ങൾ വീണുകിടക്കുന്നത്. ഈ സമയം തന്നെ കൊയ്ത്തുകാർ പാടത്ത് എത്തുന്നുണ്ട്.

അവർ പുഞ്ചപാടത്തിൽ അതിരാവിലെ തന്നെ പണിയെടുക്കുകയാണ്. അവരുടെ ഗ്രാമജീവിതകഥ അവതരിപ്പിക്കുന്ന, അല്ലെങ്കിൽ അ രങ്ങേറുന്ന നാടകഭൂവാണ് ആ പാടം. അതിരാവിലെ വെളിച്ചം വീഴുന്നതു മുതൽ ഇരുട്ടുപരക്കുന്നതുവരെ അവരുടെ ജീവിതം ആ പാടത്ത് തന്നെയാണ്. അതിനാൽ കൃഷിയേയും കൃഷിക്കാരുടെ ജീവിതത്തേയും കവി പ്രകൃതി ഉണരുന്ന സമയത്തോടും പ്രകൃതി നിറങ്ങളോടും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു.

അല്ലെങ്കിൽ
B) 19-ാം നൂറ്റാണ്ട് പുരോഗമിച്ചതോടെ മാറ്റത്തിന്റെ ഗതിക്ക് വേഗത കൂടി. ശാസ്ത്രം ഒന്നിനൊന്നു പുറമേ പല അത്ഭുതങ്ങളും സാധിച്ചു. കണ്ടുപിടിത്തത്തിന്റേയും നിർമ്മാണത്തിന്റേയും ഈ നിരവസാനമായ ഘോഷ യാത്ര ആളുകളുടെ കണ്ണഞ്ചിപ്പിച്ചു. ഈ കണ്ടുപിടിത്തങ്ങളിൽ പലതും ജനങ്ങളുടെ ജീവിതത്തിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി. കമ്പി, ദൂരശ്രവണയന്ത്രം, മോട്ടോർ വാഹനം, അവസാനമായി വിമാനം. 19-ാം നൂറ്റാ ണ്ടിലെ കണ്ടുപിടിത്തങ്ങളും പുരോഗതിയും ഇന്നു നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ പുരോഗതി യുമായി എത്ര അന്തരമാണുള്ളത്. താരതമ്യക്കുറിപ്പെഴുതുക.
Answer:
കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ വളരെ ദൂരം നമ്മൾ പിന്നിട്ടു കഴിഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലത്ത് എത്തിനിൽക്കുന്ന നമ്മൾ നിരവധി അറിവുകൾക്കിടയിലാണ് ഇന്നു ജീവിക്കുന്നത്. എന്ത് വേണമെന്ന് തെരഞ്ഞെടുക്കുന്ന ഉത്തരവാദിത്തം മാത്രമേ ഇന്ന് നമ്മൾക്കുള്ളൂ. കിട്ടുന്നതിൽ തൃപ്തിപ്പെടേണ്ട സാഹ ചര്യം ഇന്നില്ല. വീട്ടിലിരുന്നുകൊണ്ടു തന്നെ പഠനം നടത്താനും, ദൂരദേശങ്ങൾ കാണാനും, ഇഷ്ടപ്പെടുന്ന വരോട് സംവദിക്കാനുമെല്ലാം ഇന്ന് സാധ്യമാണ്.

19-ാം നൂറ്റാണ്ടിൽ ആരംഭിച്ച കണ്ടുപിടുത്തങ്ങളുടെ ഘോഷയാത്രയാണ് ഇന്നിവിടെ എത്തിനിൽക്കുന്നത്. ജനജീവിതത്തെ എളുപ്പമാക്കി മാറ്റാൻ ഉതകുന്ന  കണ്ടുപിടുത്തങ്ങളായിരുന്നു അവയെല്ലാം. ദൂരശ്രവണയ ന്തം, മോട്ടോർ വാഹനം, വിമാനം എന്നിങ്ങനെ ഈ കണ്ടുപിടുത്തങ്ങളെല്ലാം ജനജീവിത്തിൽ വലിയ മാറ്റ ങ്ങൾ കൊണ്ടുവന്നു. ഈ കണ്ടുപിടുത്തങ്ങളുടെ പുതിയ പതിപ്പുകളും അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലേക്കുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലവുമാണ് നാം ഇന്ന് അനുഭവിക്കുന്നത്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 4.
(A) കുറിപ്പ് എഴുതുക.
അറിവിന്റെ തിരികൾ കൊളുത്തിക്കലകൾ
ക്കാവേശത്തിന്റെ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിൻ
മേലോട്ടുയരാൻ ചിറകുതകി.
എന്തിനെക്കുറിച്ചാണ് ഈ വരികളിൽ പരാമർശിക്കുന്നത്? “മാലോടിഴയും മർത്ത്യത്മാവിന്” എന്ന പ്രയോഗം ഏതെങ്കിലും കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ “പന്തങ്ങൾ’ എന്ന കവിതയിലെ വരികളാണിത്. അദ്ദേഹത്തിന്റെ ശ്രീരേ ഖയെന്ന സമാഹാരത്തിലെ ഏറെ പ്രശസ്തമായ കവിതയാണ് പന്തങ്ങൾ. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് ഈ കവിത. വിപ്ലവവീര്യവും ആദർശവുമാണ് ഈ കവിതയുടെ ശബ്ദം. പന്തങ്ങൾ അഥവാ തീനാളങ്ങൾ എന്തിനെല്ലാം തുടക്കം കുറിച്ചുവെന്നും എന്തി നെല്ലാം സാക്ഷ്യം വഹിച്ചുവെന്നും കവിതയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.

അറിവിന്റെ തിരികൾ കൊളുത്തി, കലകൾക്ക് ആവേശം പകർന്ന്, ദുഃഖത്തിലാണ്ടുപോയ സമൂഹത്തിന് ഉയർന്നു വരാനുള്ള കരുത്തുപ കർന്നതും ഈ തീപന്തമാണ്. ജാതീയതയുടേയും സാമ്പത്തിക വേർതിരിവുകളുടേയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുമായൊരു കാലഘട്ടത്തിൽ അതിന്റെ യാതനകളും ദുരിതങ്ങളും പേറി മനുഷ്യരാ ണെന്ന പരിഗണനപോലും ലഭിക്കാതെ ജീവിച്ചിരുന്നവരെ ആ സാഹചര്യത്തിൽ നിന്നും ഉയർത്തിക്കൊണ്ടു വരാൻ നിരവധി പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഈ പോരാട്ട സമരങ്ങളുടെ ചരിത്രം “മാലോടി ഴയും മർത്ത്യാത്മാവിൻ’ എന്ന വരികൾ ഉൾക്കൊള്ളുന്നു.

അല്ലെങ്കിൽ
(B) ഇപ്പോഴും മധ്യവേനലവധിക്ക് സ്ക്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് ഞാൻ ……………. എന്നത് എക്കാലത്തേയും ഏറ്റവും വലിയ മോഹം. ആറ്റിൽ നിന്നു കയറുന്ന പരിപാടിയില്ലായിരുന്നു.

കണ്ണു ചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരയിലെ കല്ലുകളിൽ കയറിയിരുന്ന് ഉണങ്ങു കയും പിന്നെയും ആറ്റിലേക്ക് ചാടുകയും ചെയ്യുന്ന തവളകളായിരുന്നു ഞങ്ങൾ. വേനലവധിക്കാലത്തെ അനുഭവങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതേപോലെ നിങ്ങളുടെ കഴിഞ്ഞുപോയ ഒരു അവധി ക്കാല അനുഭവം കുറിപ്പായി എഴുതുക.
Answer:
അവധിക്കാല അനുഭവം
അവധിക്കാലത്തിനായി കാത്തിരിക്കാത്തവരായി ആരാണുള്ളത്. അവധി എല്ലാവർക്കും ഇഷ്ടമാണ്. കുട്ടി കളെ സംബന്ധിച്ച് നീണ്ട അവധിയായ വേനലവധിയാണ് ഏറെ പ്രിയം. വേനലവധിയായാൽ ഞാൻ ബന്ധു വീട്ടിലേക്കോടും. അവിടെ അമ്മമ്മയും അച്ഛനും ചേട്ടനും ചേച്ചിയും അമ്മാവനും അമ്മായിയും ഉണ്ടാകും. പുഴക്കരയിലുള്ള ആ വീട്ടിൽ പുഴയിലിറങ്ങി കുളിക്കുക, പുഴയിലിറങ്ങി മീൻ പിടിക്കുക, വഞ്ചിയിൽ കറങ്ങി നടക്കുക എന്നിവയെല്ലാമാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങൾ. എന്നും പുഴയിൽ നിന്നും മീൻ പിടി ക്കും. പിടിക്കുന്ന മീനിന്റെ അമ്മായിയും അമ്മാവനും ചേർന്ന് കറിയാക്കിയും പൊരിച്ചും എല്ലാം തരും.

വൈകുന്നേരങ്ങളിൽ വഞ്ചിയിൽ ചേട്ടനോടും ചേച്ചിയോടുമൊപ്പം കറങ്ങി നടക്കും. അങ്ങനെയൊരു വൈകുന്നേരം വഞ്ചിയിൽ ഞങ്ങൾ മൂന്നുപേരുമായി പോകുമ്പോൾ പുഴയിൽ വെള്ളത്തിനു മുകളിലേക്ക് ഒരു ചെമ്മീൻ ചാടി. ചെമ്മീൻ ചാടിയതും അതിനെ പിടിക്കാനായി ഞാൻ മുന്നിലേക്കാഞ്ഞതും മാത്രമേ ഓർമ്മയുള്ളൂ. വഞ്ചി മറിഞ്ഞ് ഞങ്ങൾ മൂന്നുപേരും വെള്ളത്തിൽ വീണു. നീന്താൻ അറിയാവുന്നത് കൊണ്ട് ഭയപ്പെട്ടില്ലെങ്കിലും വഞ്ചി നിവർത്തി അതിൽ കയറാൻ നന്നേ പണിപ്പെട്ടു. അതിനുശേഷം വഞ്ചിയിൽ കയ റിയാൽ ശ്രദ്ധിച്ചുമാത്രമേ പ്രവർത്തിക്കാറുള്ളൂ.

Class 6 Malayalam Kerala Padavali Question Paper Set 2

Question 5.
ഭക്ഷണത്തെ ആർഭാടമായിക്കാണുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുക എന്നതിൽ നിന്നുമാറി ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുക എന്ന അവസ്ഥയി ലേക്ക് നാം എത്തിയിരിക്കുന്നു. ഈ പ്രവണതകൾ കൊണ്ട് തന്നെ ധാരാളം ഭക്ഷണവിഭവങ്ങൾ പാഴാക്കു ന്നതും നാം കാണാറുണ്ട്. എന്നാൽ നമുക്കിടയിൽ തന്നെ ദാരിദ്ര്യം അനുഭവിക്കുന്നവരും ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപ്പെടുന്നവരുമുണ്ട്. ഇത്തരം അവസ്ഥയെ തുടച്ചു നീക്കേണ്ടതില്ലേ? ഭക്ഷണത്തിന്റെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ച്, ഭക്ഷണം പാഴാക്കുന്നതിനെതിരെ ഒരു ബോധവൽക്കരണ പ്രസംഗം തയ്യാറാക്കുക.
Answer:

പ്രസംഗം

ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക അസാധ്യമാണ്. പട്ടിണിയും ദാരിദ്ര്യവും പൂർണ്ണമായി ഉന്മൂ ലനം ചെയ്യാൻ നമുക്ക് സാധ്യമായിട്ടില്ല. വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കാതെ ദാഹമകറ്റാനാകാതെ നിര വധിപേർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഈ തിരിച്ചറിവ് നമുക്കുള്ളപ്പോൾ പോലും ഭക്ഷണം വിശപ്പിനും ആരോഗ്യത്തിനും എന്നുള്ളതിനുപരി ആർഭാടമാക്കി മാറ്റുന്ന സംസ്കാരമാണ് നമുക്കിന്നുള്ള ത്.

നിങ്ങൾ റോഡിലേക്കൊന്നിറങ്ങി നോക്കൂ…… എത്രതരം വിഭവങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നോക്കൂ എത്രയെത്ര വിഭവങ്ങൾ ഒരുക്കുന്ന വീഡിയോകളാണ് നമുക്ക് കാണാ നാകുന്നത്. എല്ലാം നല്ലത് തന്നെ. എന്നാൽ ഇതിൽ നിങ്ങൾ കാണുന്ന എത്ര വിഭവങ്ങൾ നമ്മുടേതാണ്? അധികവും വിദേശീയമാണ്. ഓരോ ഭക്ഷണവും രൂപപ്പെട്ടിട്ടുള്ളത് അതിന്റെ പ്രാദേശികമായ ഭൂപ്രക തിയും കാലാവസ്ഥയും അനുസരിച്ചാണ്. എന്നാൽ നമ്മളിന്നു കഴിക്കുന്ന ഭക്ഷണങ്ങൾ അത്തരത്തിലുള്ള തല്ല.

നമ്മുടെ ഓരോ ആഘോഷവേളകൾ നോക്കൂ. പണ്ടെല്ലാം ഉള്ളതിൽ ഏറ്റവും നല്ല ഒരു വിഭവം തെരഞ്ഞ ടുത്ത് അത് പ്രധാന ഭക്ഷണമായി നൽകുകയെന്നതായിരുന്നു. എന്നാലിന്നോ ഏറ്റവും നല്ലത് എന്നതിൽ നിന്നുമാറി നിരവധി എന്ന രീതിയിലെത്തി. എത്രതരം വിഭവങ്ങൾ ഉണ്ടായിരുന്നു എന്നത് സമ്പന്നതയുടെ അടയാളമായി മാറുന്നു. എന്നാൽ അതിൽ പകുതി ഭക്ഷണവും അളവിൽ കൂടുതൽ ആകുന്നത് കൊണ്ട് ബാക്കി വരുന്നത് കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.

സന്തോഷ് എച്ചിക്കാനത്തിന്റെ ചർച്ചയായ കഥ നിങ്ങൾക്ക് ഏവർക്കും അറിയാമല്ലോ? ബാക്കിവന്ന ബിരിയാണി കുഴിച്ചുമൂടാൻ വിശപ്പടക്കി നിന്ന അന്യ നാട്ടുകാരൻ തൊഴിലാളിയെ എൽപ്പിക്കുന്നത്. ആർഭാടത്തിനിടയിലും ഇത്തരം നിസ്സഹായരായ മനുഷ്യരെ നമ്മൾ ഓർക്കേണ്ടതുണ്ട്. അന്യദേശ വിഭവങ്ങൾക്കൊപ്പം നമ്മുടെ നാടൻ വിഭവങ്ങളേയും പരിഗണിക്കേ ണ്ടതുണ്ടെന്ന് ഓർക്കുക.

നന്ദി, നമസ്കാരം.

Question 6.
പലഹാരങ്ങൾ കൊണ്ട് താജ് പണിയുന്ന ബിച്ചായി താത്തയുടെ കഥ വായിച്ചുവല്ലോ? ബിച്ചായി താത്തയെ നേരിട്ടു കാണാൻ ഒരു അവസരം കിട്ടിയാലോ? ബിച്ചായി താത്തയുമായി നടത്തുന്ന അഭിമുഖ സംഭാ ഷണം തയ്യാറാക്കുക.
Answer:

അഭിമുഖം

ചോദ്യകർത്താവ് : നമസ്കാരം, ബിച്ചായി താത്തയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ചട്ടിപ്പത്തിരിയെന്ന വിഭവം ഓർക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്നു. ബിച്ചായി താത്തയ്ക്ക് എങ്ങനെയാണ് പാചകത്തോട് ഇത് ഇഷ്ടം തോന്നിയത്?

ബിച്ചായി താത്ത : പാചകത്തോട് ആദ്യം ഇഷ്ടം തോന്നിയതല്ല. പാചകം സ്ത്രീകളുടെ ജോലിയാ ണെന്നുള്ളതാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അതുകൊണ്ടങ്ങനെ ചെയ്തു ശീലിച്ചതാ ണ്. ചെയ്തു ചെയ്തു പാചകത്തോട് ഇഷ്ടമായതാണ്.

ചോദ്യകർത്താവ് : പലഹാരങ്ങൾ ഉണ്ടാക്കാനാണോ ബിച്ചായി താത്തയ്ക്ക് ഏറെയിഷ്ടം?

ബിച്ചായി താത്ത : അതെ, എനിക്ക് പലഹാരങ്ങൾ ഉണ്ടാക്കാനാണ് ഏറെയിഷ്ടം. അതിൽ ചട്ടിപ്പ ത്തിരിയോടാണ് താല്പര്യം.

ചോദ്യകർത്താവ് : എന്താണ് ചട്ടിപ്പത്തിരിയോടിത്ര ഇഷ്ടം?

ബിച്ചായി താത്ത : ചട്ടിപ്പത്തിരി ഉണ്ടാക്കൽ ഒരു നീണ്ടു നിൽക്കുന്ന പ്രവർത്തിയാണ്. അതിൽ ചേർക്കേണ്ട സാധനങ്ങൾ അവയുടെ എണ്ണം, അതിന്റെ കൂട്ട് എല്ലാം വളരെ ശ്രദ്ധയോടെ ചെയ്യണം. ഇതെല്ലാം ചെയ്തു കഴിഞ്ഞ് രുചിയുള്ള ചട്ടിപ്പത്തിരി ഉണ്ടായി വരുമ്പോൾ വലിയ സന്തോഷമാണ് ലഭിക്കുന്നത്. അതൊരു നിർവൃതി യാണ്.

ചോദ്യകർത്താവ് : ഇന്ന് ഞങ്ങൾക്കായി ഒരു ചട്ടിപ്പത്തിരി ഉണ്ടാക്കി തരാനാകുമോ? ബിച്ചായി താത്ത യുടെ കയ്യിൽ നിന്നും കഴിക്കാനുളള ആഗ്രഹം കൊണ്ടാണ് സാധിക്കുമോ?

ബിച്ചായി താത്ത : അതിനെന്താ ഉറപ്പായും ഉണ്ടാക്കാം.

ചോദ്യകർത്താവ് : നന്ദി.

Leave a Comment