During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 4 guide students properly.
Class 6 Malayalam Kerala Padavali Model Question Paper Set 4
സമയം : 2 മണിക്കൂർ 15 മിനിട്ട്
നിർദ്ദേശങ്ങൾ:
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
- രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.
Question 1.
വായിക്കാം എഴുതാം.
തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യകേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമി ഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം.
അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമാ യുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള പ്രസ്താവിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപി ച്ചത്.
ഇന്ത്യ സ്വതന്ത്ര്യമായ ശേഷം ഇന്ത്യ ഗവൺമെന്റ് 1949 ജൂലൈ 1-നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ് സംസ്ഥാ നത്തിലെ മലബാർ ജില്ലയോട് ചേർത്ത് 1956 നവംബർ 1-നും കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു.
a. തിരുവിതാംകൂറിന്റെ ആദിരൂപം എന്താണെന്നാണ് ഇളംകുളം അഭിപ്രായപ്പെട്ടത്?
A. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്ക് പ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
B. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു തെക്കുപ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
C. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു സമീപപ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
D. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു കിഴക്കു പ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
Answer:
A. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്ക് പ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
b. 1940-കളിലെ തിരുവിതാംകൂറിൽ കന്യാകുമാരി ജില്ല ഭാഗമായിരുന്നു.
A. പ്രസ്താവന ശരി
C. പ്രസ്താവന ഭാഗികമായി ശരി
B. പ്രസ്താവന തെറ്റ്
D. പ്രസ്താവന ഭാഗികമായി തെറ്റ്
Answer:
A. പ്രസ്താവന ശരി
c. ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂർ വിസ്തൃതി പ്രാപിച്ചത്?
A. ചിത്തിരതിരുനാൾ
B. ബാലരാമവർമ്മ
C. മാർത്താണ്ഡവർമ്മ
D. സ്വാതിതിരുനാൾ
Answer:
C. മാർത്താണ്ഡവർമ്മ
d. കേരള സംസ്ഥാനം രൂപീകൃതമായ വർഷം.
A. 1965
B. 1956
C. 1966
D. 1955
Answer:
B. 1956
![]()
Question 2.
(A) a. കുറിപ്പ്
പേമഴ പെ പാരമിരുളും പുലർകാലം
പൂഴി കീഴ്മേലായ് രണ്ടു ഭാഗത്തും മറിയവേ,
കാളയെപ്പൂട്ടിത്തയ്യാറാക്കിയ ചെമ്മൺമേട്ടിൽ
കീറിയോരിറച്ചിപോൽ നീർവാലും കരിച്ചാലിൽ
ഊന്നിയ വിത്തൊക്കെയും മുളച്ചു പൊന്തീടുമ്പോൾ
തിന്നുവാൻ വന്നെത്തിയ കലമാൻ പറ്റം പോലെ
പനയോലയാൽത്തീർത്ത കാൽ നീണ്ട കുടചൂടി
പണിയാനുത്സാഹം പൂണ്ടെത്തിയ കൃഷീവലർ
പറകൊട്ടീടും താളമൊപ്പിച്ചുകൊത്തിക്കിള
ച്ചടി വേരോടെ കളക്കുറ്റികൾ പറിക്കുന്നു.
വയൽക്കാഴ്ചകൾ’ എന്ന കവിത പഴയകാല കൃഷിരീതികൾ വിവരിക്കുന്നു. പഴയകാല കൃഷിരീതികളിൽ നിന്നും കാർഷിക സംസ്കാരത്തിൽ നിന്നും ഇന്നത്തെ കൃഷിരീതികൾ എങ്ങനെയെല്ലാം വ്യത്യസ്തമാ കുന്നു? കുറിപ്പ് തയ്യാറാക്കുക.
Answer:
വയൽക്കാഴ്ചകൾ എന്ന കവിത പണ്ടുകാലത്തെ കൃഷി രീതിയെ വിവരിക്കുന്നു. സൂര്യൻ ഉദിക്കുന്ന സമ യത്തുതന്നെ വയലിലേക്കെത്തുന്ന കൃഷിക്കാർ അവർ പെരുമഴയെപോലും വകവയ്ക്കാതെ വയലിലേക്ക് വരുകയും കൃഷിപണി ആരംഭിക്കുകയും ചെയ്യുന്നു. കാളയെകൊണ്ട് നിലം ഉഴുതു മറിക്കുന്നു. ആ ചാലു കളിൽ വിത്തുകളെറിഞ്ഞ് മുളപ്പിക്കുന്നു.
അധ്വാനത്തെ ആയാസരഹിതമാക്കാൻ അവർ പറകൊട്ടി നൃത്തം ചെയ്യുന്നു. താളത്തോടൊപ്പം ജോലി ചെയ്യുന്നു. എന്നാൽ കൃഷിരീതികളെല്ലാം മാറി. ഇന്ന് ഹൈടെക് കൃഷികളാണ് കൂടുതൽ. ഇതിൽ പരിസ്ഥിതിയെ വളരെ കുറച്ചു മാത്രം ആശ്രയിക്കേണ്ടതുള്ളൂ. ഓരോ ചെടികൾക്ക് പ്രത്യേക പരിഗണന നൽകി ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നു.
ഹരിതഗൃഹം പോലുള്ള കൃഷിയിടങ്ങൾ ഇന്ന് ഏറെയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇന്ന് കൃഷി മുന്നിലേക്ക് പോകുന്നത്. ഇന്ന് മഴയും കാലാവസ്ഥയും നോക്കിയുള്ള കൃഷി കുറവാണ്. താപനില ക്രമീകരിച്ചും ചെടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകിയും ഓരോ ചെടിക്കും പ്രത്യേകം പരിഗണന നൽകിയും വിളവ് കൂട്ടിയെടുക്കുക എന്ന രീതിയിലാണ് ഇന്ന് കൃഷി പുരോഗമിക്കുന്നത്.
b. ഹെലൻ കെല്ലറുടെ ആത്മകഥയുടെ പേരെന്ത്?
A. എന്റെ കഥ
B. ജീവിതകഥ
C. എന്റെ ജീവിതകഥ
D. എന്റെ ജീവിതം ഒരു കഥ
Answer:
B. ജീവിതകഥ
c. പകരപദo എഴതുക ‘ഉതിരുക’
A. പോകുക
B. വരുക
C. പകരം എഴുതുക. ‘ഉതിരുക.
D. പറയുക
Answer:
C. പകരം എഴുതുക. ‘ഉതിരുക.
ചുവടെ കൊടുത്ത (3 4), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.
Question 3.
(A) വൈലോപ്പിള്ളി ശ്രീധരമേനോന്റെ പന്തങ്ങൾ എന്ന കവിത അധ്വാനത്തിന്റെ മഹത്വത്തെ വ്യക്തമാക്കുന്നു. തൊഴിലാളി ദിനത്തിൽ നാട്ടിലെ വായനശാലയിൽ അവതരിപ്പിക്കാൻ അധ്വാനത്തിന്റെ മഹത്വം എന്ന വിഷ യത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
മാന്യസദസിന് നമസ്കാരം,
തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. 1886-ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ട ക്കൊലയുടെ സ്മരണാർത്ഥമാണ് മെയ്ദിനം നമ്മൾ ആചരിക്കുന്നതെന്ന് ഏവർക്കും അറിയാമല്ലോ. എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യമുയർത്തിയത് മെയ്ദിനത്തിന്റെ 125-ാം വാർഷികത്തിലാണ് തൊഴിലിന്റെ വലുപ്പം നോക്കി ആളുകളെ വിലയിരുത്തുന്ന രീതി സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ലോകം നില നിന്നുപോകാൻ എല്ലാ ജോലിയും അതുചെയ്യുന്നവരും അനിവാര്യമാണ്. എല്ലാ തൊഴിലിനും മഹത്വമുണ്ട്.
വലിയ ശമ്പളമുള്ള ഓഫീസർ ജോലികൾ മാത്രമാണ് നല്ലതെന്നു കരുതി അവ മാത്രം ചെയ്യാൻ ഒരു ജനത മുന്നിട്ടിറങ്ങിയാൽ അവർക്കിടയിലെ ജീവിതം മുന്നോട്ട് പോകുമോ? ഭക്ഷിക്കാൻ ആഹാരം കൃഷി ചെയ്തു ണ്ടാക്കുന്നയാൾ ഇല്ലെങ്കിൽ ലോകം പട്ടിണിയിലേക്ക് കൂപ്പുകുത്തും. കടലിൽ പോയി മത്സ്യബന്ധനം നട ത്തുന്നയാൾ ഇല്ലെങ്കിൽ മാംസാഹാരികൾ ബുദ്ധിമുട്ടും. വഴിയോരങ്ങൾ വൃത്തിയാക്കുന്ന തൊഴിലാളികൾ തൊഴിലിനു മഹത്വമില്ലെന്നു പറഞ്ഞു തൊഴിൽ നിർത്തിയാൽ വഴിയോരങ്ങൾ വൃത്തിയില്ലാത്തതാകും. അതിനാൽ എല്ലാ ജോലിക്കും പ്രാധാന്യം ഉണ്ട്. എല്ലാ മേഖലകളിലും തൊഴിൽ കൃത്യമായി നടന്നാലേ ലോകം ഭംഗിയായി മുന്നോട്ടു നീങ്ങുകയുള്ളൂ. അതിനാൽ എല്ലാ തൊഴിലിനും ഒരേ മഹത്വമാണ് ഉള്ളത് എന്ന് ഇനിയും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
അല്ലെങ്കിൽ
(B) പന്തങ്ങൾ എന്ന കവിതയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വരികൾ എഴുതി അതിന്റെ ആശയം വിവരിക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘പന്തങ്ങൾ’ എന്ന കവിത വിപ്ലവവീര്യത്തെ വായനക്കാരിലേക്ക് പകരുന്നു.
പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ
ചിന്തകളുരസിടുമക്കാലം.
വന്നു പിറന്നിതു ചെന്നിണമോലും
വാളുകണക്കൊരു തീനാളം
സഞ്ചിതമാകുമീരുട്ടുകളെല്ലാം
സംഭ്രമമാർന്നോരന്നേരം.
മാനവർകണ്ടാ, രഗ്നിസ്മിതമതിൽ
മന്നിലെ വിണ്ണിൻ വാഗ്ദാനം
പന്തങ്ങളെന്ന കവിതയിൽ എനിക്കേറെ ഇഷ്ടപ്പെട്ട വരികളാണിത്. നമുക്കറിയാം കാട്ടിന്റെ നടുവിൽ കല്ലു കൾ ഉരസിയാണ് തീ ഉണ്ടായിട്ടുള്ളതെന്ന്. ഇവിടെ കവി ചിന്തകൾ ഉരസിയാണ് തീയുണ്ടായതെന്നു പറ യുന്നു. ആ തീ വിപ്ലവത്തിന്റെ തീയാണ്. അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മാറി ചിന്തിച്ചതിന്റെ തീ, ആ തീ അനുഭവിച്ച വേദനയുടേയും അമർഷത്തിന്റെയും നിസ്സാഹായതയുടേയും വീര്യം പേറുന്നുണ്ട്.
ചോരചിന്തിയ വാളുപോലെ ഭയാനകവും രൗദ്രവുമായ തീ നാളമാണ് പിറന്നിരിക്കുന്നത്. ആ വീര്യം പേറുന്ന തീനാളം സഞ്ചിതമായിരിക്കുന്ന എല്ലാ ഇരുട്ടുകളെയും സംഭ്രമത്തിലാക്കുന്നുണ്ട്. മുന്നിൽ തടസ്സമായി നിൽക്കുന്ന എല്ലാ ഇരുട്ടുകളേയും അത് ഭയപ്പെടുത്തി മുന്നോട്ടു നീങ്ങുകയാണ്. നമ്മുടെ പൂർവികരായി രുന്ന മനുഷ്യർ തിരികൊളുത്തിയ ഈ തീപന്തം ഭൂമിയിലെ ഇരുട്ടിനെ നീക്കാൻ കെൽപ്പുള്ള നാളെയുടെ വാഗ്ദാനമാണ്. ഇന്നലെയിലെ പ്രവൃത്തികൾ ഇന്നിന്റെ നന്മക്കായി മാറും എന്ന ശുഭാപ്തി വിശ്വാസവും
വീര്യവും ഈ വരികളിൽ കാണാം.
ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.
Question 4.
(A) ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തി, മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട ഒരു തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന യുവതിയാണ് ദക്സ് പർവീൺ. അവളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്തെഴുതൂ.
Answer:
പ്രിയപ്പെട്ട ദിക്സ്, അവിടെ എല്ലാവർക്കും സുഖമല്ലേ?
നിന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ എനിക്കും കൊതിയാവുകയാണ്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താൻ. അതും നിന്നെ പോലെ തന്നെ സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്. നിന്റെ വാക്കുകൾ എനിക്ക് അത്രയേറെ ഊർജ്ജമാണ് നൽകുന്നത്. അന്യദേശത്ത് പോയി അവിടത്തെ പ്രാദേശിക ഭാഷ പഠിച്ച് മറ്റു കുട്ടികളെ അത് പഠിപ്പിക്കുന്നു എന്നത് എനിക്ക് വലിയ അത്ഭുതം ആയിട്ടാണ് തോന്നുന്നത്.
ഭാഷ മാത്രമോ? വേറെ എന്തെല്ലാം കാര്യങ്ങളാണ് നീ പഠിച്ചത്. പഠിച്ചതിനെ തൊഴിലാക്കി മാറ്റി സ്വന്തമായി വരുമാനം കണ്ടെത്തുന്നു, വീടിന്റെ വാടക നൽകുന്നു, അനിയന്മാരുടെ പഠനത്തെ സഹായിക്കുന്നു, സ്വന്തമായി തുടർപഠനങ്ങൾ നടത്തുന്നു. ദാ നീ എന്റെ കൂട്ടുകാരി മാത്രമല്ല.എന്റെ വഴികാട്ടി കൂടിയായി മാറിയിരിക്കുന്നു. എന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ നീ എനിക്ക് പ്രചോദനമായി മാറിയിരിക്കുന്നു.
നീ കണ്ടോളൂ ഇന്നുമുതൽ ഞാനും പുതുതായി ഒന്ന് പരിശീലിക്കുവാൻ പോവുകയാണ്. നിന്നെപ്പോലെ ഞാനും തൊഴിലിന്റെ രുചി അറിയാൻ ശ്രമിക്കും. വീടിനും വീട്ടുകാർക്കും താങ്ങായി എന്റെ സ്വന്തം കാര്യങ്ങൾക്കും വരുമാനം കണ്ടെത്താൻ ശ്രമിക്കും.
ദാറക്സ്, നിന്നെപ്പോലെ മിടുക്കിയായ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. തുടർപഠനം സ്വന്തം വീട് എന്നിങ്ങനെ നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസത്തിന്റെയും പ്രതീകമാണ് നീ. നിറഞ്ഞ സ്നേഹത്തോടെ നിന്റെ കൂട്ടുകാരി സവി.
അല്ലെങ്കിൽ
(B) കേരളത്തിൽ നഷ്ടമാകുന്ന തൊഴിലിടങ്ങളെക്കുറിച്ചും അന്യനാടുകളിൽ തൊഴിൽ തേടി പോകുന്ന പ്രവ ണതയെക്കുറിച്ചും ഉപന്യസിക്കുക.
Answer:
സാക്ഷരതയിൽ വളരെ മുന്നിലാണ് കേരളം. എന്നാൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം തൊഴിൽ നൽകാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടോ എന്നുള്ളത് വലിയൊരു ചോദ്യമാണ്. അന്യനാടുകളിൽ നിന്ന് വിദ്യാഭ്യാ സത്തിന് കേരളത്തിലെത്തുന്നത് നിരവധിപേരാണ്. എന്നാൽ ജോലിയന്വേഷിച്ചെത്തുന്നവർ കുറവാണ്.
തദ്ദേശീയരായ യുവാക്കളടക്കം അന്യനാടുകളിലേക്ക് കുടിയേറുന്ന സംസ്കാരമാണ് ഇവിടെ വളർച്ച പ്രാപിച്ചത്. പഠനത്തിനായും മറ്റും പോകുന്ന വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരികെ വരാൻ വിമുഖത കാണി ക്കുന്നു. നാട്ടിൽ വിദ്യ അഭ്യസിക്കുന്ന കുട്ടികളാണെങ്കിൽ ജോലിക്കായി തിരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശരാജ്യങ്ങളിലെ ഉയർന്ന വരുമാനവും, ജീവിതശൈലിയും ഇതിനു കാരണമാണ്.
![]()
Question 5.
ജൈവകൃഷി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3-ന് നടത്തുന്ന വിത്തുവിതരണ പരി പാടിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി നോട്ടീസ് തയ്യാറാക്കുക.
Answer:
ജൈവകൃഷി സംരക്ഷണസമിതി
വിത്ത് വിതരണം
ഡിസംബർ 03
മാത്യരെ,
ജൈവകൃഷി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ഇടനാട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി ഡിസംബർ 03, വൈകീട്ട് 4 മണിക്ക് ജൈവകൃഷി സംരക്ഷണ സമിതിയുടെ ഓഫീസിൽ വച്ച് വിത്ത് വിത രണം നടത്തുന്നു. ജൈവകൃഷിരീതിയിൽ പച്ചക്കറികളെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിത്ത് വിതരണത്തിലേക്ക് ഏവർക്കും സ്വാഗതം.
ഉഷാറാണി
സെക്രട്ടറി
ജൈവകൃഷി സംരക്ഷണ സമിതി
25.11.2025
ഇടനാട്
Question 6.
“പേ പാരമിരുളും പുലർകാലം,
പൂഴികീലായ് രണ്ടു ഭാഗത്തും മറിയവേ,
കാളയെപ്പൂട്ടിത്തയ്യാറാക്കിയ ചെമ്മൺ മേട്ടിൽ
കീറിയോരിറച്ചിപോൽ നീർവാലും കരിച്ചാലിൽ
ഊന്നിയ വിത്തൊക്കെയും മുളച്ചുപൊന്തീടുമ്പോൾ
വയൽക്കാഴ്ച്ചകൾ എന്ന കവിതയിലെ പ്രകൃതിദൃശ്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളെ ആകർഷിച്ച പ്രകൃതിദൃശ്യത്തെ വിവരിച്ചുകൊണ്ട് കവിത രചിക്കുക.
Answer:
കനിവോടെ കിനിയും പുതുമഴയും
തളരാതെ നിൽപ്പൂ പൂവുകളും
മഴതോർന്ന വാനിൽ നിറമാർന്നു നിൽപ്പു
മഴവില്ലിൻ നിറവാർന്ന ചാരുതയും
പുതുമണമോലും മണ്ണിൽ കിളിർക്കുന്നു
നാളേയ്ക്കു കാവലാം വൻമരങ്ങൾ
പ്രകൃതിതൻ കരുവിവയ്പ്പാർക്കുണ്ടു
ഭൂമിയിൽ തണലായും കായായും
നിലനിർത്തീടാൻ.