Class 8 Malayalam Kerala Padavali Model Question Paper Set 1

During exam preparation, Malayalam Kerala Padavali Class 8 Question Paper Pdf Set 1 guide students properly.

Malayalam Kerala Padavali Class 8 Model Question Paper Set 1

Time : 1 1/2 hrs.
Max Score: 40

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദവം വേണിയിൽ ചൂടിയാലെന്തു ഭംഗി! ഈ വരികളിൽ ആരുടെ ഭംഗിയെ കുറിച്ചാണ് പറയുന്നത്
A) പാട്ടിന്റെ
C) പൂവിന്റെ
B) വണ്ടുകളുടെ
D) പൂമ്പാറ്റയുടെ
Answer:
A) പാട്ടിന്റെ

Question 2.
നീലകണ്ഠൻ ആ നാട് വിട്ടു പോകുന്നതിന്റെ കാരണം എന്തായിരുന്നു.
I) അച്ഛൻ ഇല്ലാത്ത നീലകണ്ഠന്റെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു
II) നീലകണ്ഠന്റെ അസുഖ അവസ്ഥ
III) ബന്ധു വീട്ടിലേക്ക് താമസം മാറുവാൻ അവർ ക്ഷണിച്ചത് കൊണ്ട്
A) ഒന്നും രണ്ടും ശരി
C) രണ്ടും മൂന്നും ശരി
B) ഒന്നും മൂന്നും ശരി
D) എല്ലാം ശരി
Answer:
ഒന്നും രണ്ടും ശരി

Class 8 Malayalam Kerala Padavali Model Question Paper Set 1

Question 3.
“പാടി വീട്ടാത്ത കടങ്ങൾ എന്ന് യേശുദാസ് തന്റെ ജീവിതാനുഭവങ്ങളെയാണ് സൂചിപ്പിച്ചത് അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്
A) ജീവിതമാകുന്ന അനുഭവങ്ങൾ
C) ജീവിതത്തിലെ അനുഭവങ്ങൾ
B) ജീവന്റെ അനുഭവങ്ങൾ
D) ജീവിച്ചിരിക്കുന്ന അനുഭവങ്ങൾ
Answer:
ജീവിതത്തിലെ അനുഭവങ്ങൾ

Question 4.
താഴെ നൽകിയവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത്?
A) ജനജീവിതം – ജനാ, ജീവിതം
B) പുഷ്പാഞ്ജലി പുഷ്പാ, അഞ്ജലി
C) സംഗീതലോകത്ത് → സംഗീതം, ലോകത്ത്
D) ഉത്തരവാദിത്വമുള്ള → ഉത്തരവാദിത്വം, ഉള്ള
Answer:
ഉത്തരവാദിത്വമുള്ള → ഉത്തരവാദിത്വം, ഉള്ള

5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 5.
“ഇനി എന്റെ പങ്കും കൂടി നീ പഠിച്ചോളൂ’ – ഈ വാക്യം വായനക്കാരിൽ ഉണർത്തുന്ന അനുഭവം എന്താണ്?
Answer:
ഈ വാക്കുകൾ നീലകണ്ഠൻ പറയുന്നതിൽ നിന്ന് നന്നായി പഠിച്ചിരുന്ന അവനിൽ മുന്നോട്ടുള്ള പഠനത്തിന്റെ സ്വപ്നങ്ങളെല്ലാം നിലച്ചു പോയെന്ന് മനസ്സിലാക്കാം. പഠനം ആസ്വദിക്കുകയും അതിന്റെ ആവശ്യം മനസ്സിലാക്കുകയും ചെയ്ത നീലകണ്ഠൻ തന്റെ സുഹൃത്ത് അനുതാര പഠനം തുടരുന്നതിൽ പ്രതീക്ഷ വെയ്ക്കുന്ന സന്ദർഭമാണ് ഇത്. അവളിൽ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ പാകാൻ അവൻ മറന്നില്ല. വായനക്കാരിൽ ദുഃഖം, അനുഭാവം, ആത്മബന്ധം എന്നിവ ഉണർത്തുന്ന രംഗം ആണിത്.

Question 6.
“അതിനുത്തരം എന്റെ അന്നുവരെയുള്ള ജീവിതത്തിലെ ഏറ്റവും നീണ്ട് ഉച്ചാസമായിരുന്നു. ഏറ്റവും നീണ്ട ഉച്ചാസം തീവ്രമായ ഒരു അനുഭവത്തിന്റെ സൂചനയാണല്ലോ ജീവിതത്തിൽ ആദ്യമായി ചവിട്ടു നാടകം കണ്ട് ജെസ്സിക്കാ എന്ന കഥാപാത്രത്തിന്റെ അനുഭവം പാഠത്തെ അടിസ്ഥാനപ്പെടുത്തി ചുരുക്കി
എഴുതുക.
Answer:
എറണാകുളത്തെ ടി.ഡി.എം. ഹാളിൽ കാറൽസ്മാൻ ചരിത’ എന്ന ചവിട്ടുനാടകം ആദ്യമായി കണ്ട ജെസിക്കയ്ക്ക് അതൊരു അത്യന്തം തീവ്രമായ അനുഭവമായി മാറി. അവളെ ഞെട്ടിച്ചും ആകർഷിച്ചും ഭയപ്പെടുത്തിയും അത്ഭുതപ്പെടുത്തിയും ഉള്ള ഈ കലാനുഭവം അവളെ അതിന്റെ ആഘാതത്തിൽ ആഴത്തിൽ ലയിപ്പിച്ചു. അന്നവളുടെയൊരു ഉച്ച്വാസം കൊണ്ടുമാത്രമേ ആ അനുഭവത്തിന്റെ ആഘാതം പുറത്ത് വരാൻ കഴിഞ്ഞുള്ളൂ. അതിനുശേഷം, അത്രയും തീവ്രമായ ഒരു ചവിട്ടുനാടകം അവൾ വീണ്ടും കണ്ടിട്ടില്ല.

Class 8 Malayalam Kerala Padavali Model Question Paper Set 1

Question 7.
(A) “നിങ്ങളാരും, എത്രകാലം കഴിഞ്ഞാലും, എന്നെക്കാണാനായിട്ട് അങ്ങോട്ട് വരരുത്.. ഈ നിലപാട് സ്വീകരിക്കുന്നതിന് അമ്മയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം?
Answer:
അമ്മയുടെ ഈ നിർണായകമായ വാക്കുകൾ അമ്മയുടെ മനോവ്യഥയുടെ പ്രകടനമാണ്. മക്കളുടെ തീരുമാനത്തിൽ അമ്മ ഒറ്റപെടുന്നു അവൾക്ക് സ്വന്തം വീടിനും ജീവിതത്തിനും അവകാശമില്ലെന്നുള്ള തിരിച്ചറിവ്, അവളെ ആഴത്തിൽ മുറിപ്പെടുത്തുന്നു. ഇവിടത്തെ നാടും വീടും, പശുവും ആടും, കുഞ്ഞുങ്ങളും എല്ലാം തനിക്കൊരു ബന്ധമാണെങ്കിലും, ഇവിടം ഇനി അവളുടെതല്ല. താൻ ഇനി ഒറ്റ ഒരാൾ മാത്രമാണെന്ന തോന്നലാണ് ഈ നിലപാട് സ്വീകരിക്കുവാൻ ആ അമ്മയെ പ്രേരിപ്പിച്ചത്.

അമ്മ തന്റെ സംരക്ഷണവും, സ്വാതന്ത്ര്യവും, ജീവിതപരിചയവും അവഗണിക്കപ്പെട്ടുവെന്ന് അനുഭവിക്കുന്നു. ഇത് കൊണ്ട് ആന്തരികമായി തകർന്നതും, പുതിയ സ്ഥലത്തെ അതിജീവനമായി കാണാൻ മനസ്സിനെ തയാറാക്കുന്നതും അമ്മയുടെ ഈ വാക്കുകളിൽ വ്യക്തമാണ്.

അല്ലെങ്കിൽ
(B) “നിങ്ങളെങ്ങനെ നിങ്ങളായെന്നോർക്കുന്നുണ്ടോ?” – കവി ചോദിക്കുന്നത് ആരോടാണ്?
Answer:
കവി ഈ ചോദ്യം ചോദിക്കുന്നത് ഇന്നത്തെ ആധുനികവും വികസിതവുമായ ജീവിതം നയിക്കുന്നവരോടാണ്. അവരുടെ സുഖസൗകര്യങ്ങളുടെ പിൻതളത്തിൽ ഉള്ള അതിനോടുള്ള ചൂഷിതരുടെ പാടുകളും കഷ്ടങ്ങളും അവർ മറന്നില്ലേ എന്ന ചോദ്യമാണ് ഇതിന് പിന്നിൽ.

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)

Question 8.
“ലോകത്തിൽ ആദ്യമായി ഒരു പെൺകുട്ടി ആരാച്ചാരുടെ തസ്തികയിൽ നിയമിതയായിരിക്കുന്നു. ഇത് എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്. ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ഈ പ്രസ്താവന ഒരു ചിന്താ വിഷയമാണ്. സ്ത്രീകളും പുരുഷന്മാരും ഒരേ തുല്യതയിൽ എല്ലാ ജോലി മേഖലകളിലും കടന്ന് വരുന്നത് ജനാധിപത്യത്തിന്റെ നേട്ടമാണ്. ചേതന ഗൃദ്ധാമല്ലിക് എന്ന സ്ത്രീ ആരാച്ചാരായി നിയമിതയാകുന്നത്, സ്ത്രീകൾക്ക് എളുപ്പം കിട്ടാത്ത ജോലിയിലേക്കുള്ള കടന്നുവരവിന്റെ ഉദാഹരണമായി കാണാം. എങ്കിലും, ആരാച്ചാരെന്നതൊരു ക്രൂരതയുമായി ബന്ധപ്പെട്ട തൊഴിലാണ്. അതുകൊണ്ട് തന്നെ ഇത് അഭിമാനകരമാണോ എന്നത് വ്യത്യസ്തമായ ചിന്തകൾക്ക് വാതായനം തുറക്കുന്നു.

ഒരു സ്ത്രീയുടെ സാമൂഹികവ്യാപ്തിയേയും, അവളുടെ മനസ്സിന്റെ ശക്തിയേയും ഉദാഹരിക്കാനായിരിക്കും ഇങ്ങനെ ഒരു നിയമനം ചിലർക്കത് ആവിഷ്കരിക്കുന്നത്. പക്ഷേ, ഇത് ആത്മീയമായി അല്ലെങ്കിൽ മാനവികതയുടെ നിഗൂഢതകളിൽ നിന്ന് ചോദ്യങ്ങൾ ഉയർത്തുന്ന കാര്യവുമാണ്. ചേതന ഗൃദ്ധാമല്ലിക് ഒരു ആധുനിക സ്ത്രീയുടെ പ്രതീകമാണ് അവൾക്കു പേടിയില്ല, അവൾക്കു ചിന്തയുണ്ട്, അവൾക്കു മറുപടി പറയാൻ ഭയമില്ല.അവൾ ആരാച്ചാർ എന്ന ജോലി ഒരാളുടെ ദൗത്യമെന്ന നിലയിലാണ് കാണുന്നത്, അതല്ലാതെ ക്രൂരതയായി അല്ല.

Question 9.
താഴെ നൽകിയ ഗദ്യ ഭാഗം വായിച്ച് നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ.
2007ൽ, മലാലയ്ക്ക് പത്ത് വയസ്സുള്ളപ്പോൾ, സ്വാത് താഴ്വരയിലെ സ്ഥിതി വളരെ പെട്ടെന്ന് മാറി. സ്വാത് താഴ്വര താലിബാൻ നിയന്ത്രിക്കാൻ തുടങ്ങി, വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ മിക്ക ഭാഗങ്ങളിലും അവർ പ്രബലമായ സാമൂഹികരാഷ്ട്രീയ ശക്തിയായി മാറി. പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് വിലക്കി, നൃത്തം, ടെലിവിഷൻ കാണൽ തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾ നിരോധിച്ചു. ആത്മഹത്യാ, ആക്രമണങ്ങൾ തുടങ്ങിയവ വ്യാപകമായിരുന്നു. പെൺകുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിനെ എതിർക്കുന്നത് അവരുടെ ഭീകരവാദ പ്രചാരണത്തിന്റെ ഒരു മൂലക്കല്ലാക്കി 2008 അവസാനത്തോടെ, താലിബാൻ ഏകദേശം 400 സ്കൂളുകൾ നശിപ്പിച്ചു.

സ്കൂളിൽ പോകാൻ ദൃഢനിശ്ചയം ചെയ്തതും വിദ്യാഭ്യാസത്തിനുള്ള തന്റെ അവകാശത്തിൽ ഉറച്ച വിശ്വാസവുമുള്ള മലാല താലിബാനെ എതിർത്തുനിന്നു. പിതാവിനൊപ്പം, മലാല പെട്ടെന്ന് അവരുടെ തന്ത്രങ്ങളുടെ വിമർശകയായി “വിദ്യാഭ്യാസത്തിനുള്ള എന്റെ അടിസ്ഥാന അവകാശം എടുത്തുകളയാൻ താലിബാൻ എങ്ങനെ ധൈര്യപ്പെട്ടു?’ അവൾ ഒരിക്കൽ പാകിസ്ഥാൻ ടിവി ചാനലിൽ പറഞ്ഞു.

2009 ന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഉറുദു ഭാഷാ സൈറ്റിൽ മലാല അജ്ഞാതമായി ബ്ലോഗ് ചെയ്യാൻ തുടങ്ങി താലിബാൻ ഭരണത്തിൻ കീഴിലുള്ള സ്വാത് താഴ്വരയിലെ ജീവിതത്തെക്കുറിച്ചും സ്കൂളിൽ പോകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അവർ എഴുതി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതയായതായി “ഗുൽ മകായ്’ എന്ന പേര് ഉപയോഗിച്ച് അവർ വിവരിച്ചു, താലിബാന്റെ ഉദ്ദേശ്യങ്ങളെ അവർ ചോദ്യം ചെയ്തു.

മലാല തന്റെ ആദ്യ ബിബിസി ഡയറിക്കുറിപ്പ് എഴുതുമ്പോൾ 11 വയസ്സായിരുന്നു. “എനിക്ക് പേടിയാണ്’ എന്ന ബ്ലോഗ് തലക്കെട്ടിന് കീഴിൽ, തന്റെ മനോഹരമായ സ്വാത് താഴ്വരയിൽ ഒരു യുദ്ധത്തെക്കുറിച്ചുള്ള തന്റെ ഭയവും, താലിബാൻ കാരണം സ്കൂളിൽ പോകാൻ ഭയപ്പെടുന്നതിനെക്കുറിച്ചുള്ള തന്റെ പേടിസ്വപ്നങ്ങളും അവർ വിവരിച്ചു.

1. താലിബാൻ ഏത് സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളാണ് നിരോധിച്ചത്? (1)
2. മലാല താലിബാനെ എതിർത്തുനിന്നത് എന്തുകൊണ്ടാണ്? വിശദീകരിക്കുക. (2)
3. “ഗുൽ മകായ്’ എന്ന പേര് ഉപയോഗിച്ച് മലാല ബ്ലോഗ് എഴുതാൻ ആരംഭിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? (2)
Answer:
1. പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് താലിബാൻ വിലക്കുകയും നൃത്തം ചെയ്യൽ, ടെലിവിഷൻ കാണൽ തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങളും അവർ നിരോധിക്കുകയും ചെയ്തു.

2. വിദ്യാഭ്യാസം തന്റെ അടിസ്ഥാന അവകാശമാണെന്ന ഉറച്ച വിശ്വാസമാണ് മലാലയെ താലിബാനെ എതിർക്കാൻ പ്രേരിപ്പിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ നയങ്ങൾക്കെതിരെ അവൾ ധൈര്യത്തോടെ പ്രതികരിച്ചു.

3. താലിബാൻ ഭരണത്തിൻ കീഴിലുള്ള സ്വാത് താഴ്വരയിലെ യാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാ നാണ് മലാല “ഗുൽ മകായ്’ എന്ന പേര് ഉപയോഗിച്ച് ബ്ലോഗ് എഴുതിയത്. സ്കൂളിൽ പോകാനുള്ള തന്റെ ആഗ്രഹവും അവിടെയുള്ള ഭയങ്ങളും അവൾ അതിലൂടെ പങ്കുവെച്ചു.

Class 8 Malayalam Kerala Padavali Model Question Paper Set 1

Question 10.
“അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരു തീക്കട്ടയുണ്ടാക്കും സർഗശക്തി ചൂടും വെളിച്ചവും പിന്നെയും പിന്നെയും നേടി വിടർന്നിടും ജീവിതങ്ങൾ നിമിഷം എന്ന കവിതയിലെ വരികൾ ചിലതൊക്കെ പറയാതെ പറയുന്നില്ലേ ഇത്തരം ആഖ്യാനം കവിതയെ എങ്ങനെയെല്ലാം സുന്ദരമാക്കുന്നു. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ആസ്വാദനം വിശദമാക്കുക.
Answer:
ഇവിടെ കവിത ഭാഷയുടെ പരിമിതികൾ അകന്ന് ജീവിതത്തിന്റെ മാറ്റങ്ങളെയും പുനർജന്മങ്ങളെയും പ്രതിനിധീകരിക്കുന്നു. “അക്കരിയൂതിപ്പിടിപ്പിച്ചു’ എന്നത് വെളിച്ചം ആവർത്തിച്ചു പിറക്കുന്ന ജീവപരിണാമ ങ്ങളെയാണ് കാണിക്കുന്നത്. ഈ വരികൾ ജീവിതം എന്ന ആശയത്തെ ഭാവഗൗരവത്തോടെ സമർപ്പിക്കുന്ന കാവ്യചിന്തകളാണ്. ഇത്തരത്തിലുള്ള അർത്ഥസമ്പുഷ്ടമായ വരികൾ കവിതയെ കൂടുതൽ ആഴമുള്ളതും ആകർഷകവുമാക്കുന്നു.

ഏതൊരു അവസ്ഥയിലാണോ നാം ജീവിതത്തിൽ കരിക്കട്ടയ്ക്ക് സമാനമാകുന്നത് ആ സമയങ്ങളിൽ വീണ്ടും ആ കരിഞ്ഞ തീക്കനലിനെ ഊതിയൊരുക്കി വീണ്ടും ചൂടും വെളിച്ചവും പടർത്തി പിന്നെയും പീഠത്തിലേക്ക് നടത്തിക്കും അത്തരത്തിലാണ് മനുഷ്യന്റെ ചിന്തകളുടെ പ്രവാഹം ഇങ്ങനെ ജീവിതത്തിന്റെ മഹത്തരമായ ഉദാഹരണത്തെയും മനുഷ്യന്റെ ചിന്തകളുടെയും മോഹങ്ങളുടെയും ഗതിവിഗതികളെയും ചുരുങ്ങിയ വരികളിൽ വ്യക്തമാക്കിയിരിക്കുന്നു കവി.

Question 11.
(A). “ഓരോരുത്തരും എല്ലാവർക്കും വേണ്ടി, എല്ലാവരും ഓരോരുത്തർക്കും വേണ്ടി’ എന്ന ഉദാത്തമായ ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കപ്പവാട്ട്. നിങ്ങളുടെ പ്രദേശത്ത് കൂട്ടായ്മയുടെ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടോ? അന്വേഷിച്ച് കണ്ടെത്തി ക്ലാസ്സിൽ അവതരിപ്പിക്കുക.
Answer:
(A) “ഓരോരുത്തരും എല്ലാവർക്കും വേണ്ടി, എല്ലാവരും ഓരോരുത്തർക്കും വേണ്ടി’ എന്ന ആശയം കൊണ്ട് കേരളത്തിലെ പല ഗ്രാമങ്ങളിലും പണ്ടു മുതൽ നിലനിന്നിരുന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഒത്തി രിയുണ്ട്. ഞങ്ങളുടെ പ്രദേശത്ത് കോവിഡ് കാലത്തിന്റെ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളെ വിഴുങ്ങി തുടങ്ങിയ സമയത്ത് ഞങ്ങളുടെ പ്രദേശത്തെ സന്നദ്ധ സംഘടന ചേർന്ന് അവധിക്കാല കായിക പരിശീലന കളരി ആരംഭിച്ചു. അതിരാവിലെ തുടങ്ങുന്ന പരിശീലനങ്ങൾക്ക് പ്രദേശത്തെ 200 ഓളം കുട്ടികളെ പങ്കെടുപ്പിച്ചു.

ഈ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുവാൻ യുവാക്കളും, അതിരാവിലെ എത്തുന്ന കുട്ടികൾക്ക് ലഘുഭക്ഷണം ഒരുക്കുവാൻ രക്ഷകർത്താക്കളും, അവരുടെ പ്രവർത്തന മികവുകൾ കാഴ്ചവയ്ക്കുന്നതിനായി വേദിയൊരുക്കി കൊണ്ട് ധനസഹായങ്ങളുമായി മുതിർന്നവരും, കച്ചവടക്കാരും ഒത്തു ചേർന്ന് ആ പ്രവർത്തനം വളരെ വലിയൊരു വിജയമാക്കി തീർത്തു. അതിൽ പ്രചോദനാത്മകമായി അതിന്റെ അടുത്ത വർഷങ്ങളിൽ, ബിരുദബിരുദാനന്തര പഠിതാക്കൾ ആയിട്ടുള്ള കുട്ടികൾ തന്നെ മുന്നോട്ടു വന്ന് പല വിഷയങ്ങളിൽ പലതരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃ കയും പ്രോത്സാഹനവും പ്രചോദനവും ആയി മികവ് എന്ന പേരിൽ കൂട്ടായ്മ രൂപപ്പെടുകയും ചെയ്തു.

അല്ലെങ്കിൽ
(B) ജോസപ്പെന്ന കൃഷിക്കാരനോടുള്ള എഴുത്തുകാരന്റെ സ്നേഹബന്ധം എങ്ങനെ പാഠത്തിൽ പ്രത്യക്ഷപ്പെടുന്നു?
Answer:
കഥാപാത്രം വളരെ നാളുകൾക്കു ശേഷം നാട്ടിലെത്തുമ്പോൾ, തന്റെ മനസ്സിൽ ആദ്യമായി ഉദിക്കുന്നത് ജോസപ്പ് എന്ന കർഷകനോടുള്ള സ്നേഹമാണ്. എഴുത്തുകാരന്റെ വീട്ടിൽ നിന്നുള്ള പ്രാതൽ പോലും ജോസപ്പിനായി നീക്കിവെച്ചിരുന്ന കാലം. ജോസപ്പിന്റെ കഠിനാധ്വാനവും, കഴിവും, ആഹ്ളാദവും ഇവിടെ പ്രതിഫലിക്കുന്നു.

പാതിരാത്രി വരെ ജോസപ്പിനൊപ്പം ചെളിപ്പാടത്ത് കാളകളോടൊപ്പം മരമടി ചെയ്യുന്ന കാഴ്ചയെ എഴുത്തുകാരൻ വളരെ സ്നേഹത്തോടെയും ആനന്ദത്തോടെയും ഓർക്കുന്നു. എന്തും കല്പിച്ചാൽ അനുസരിക്കുമെന്നും പറയുന്നു. ഈ ഓരോ ശീലങ്ങളിലും എഴുത്തുകാരൻ ബാല്യകാല സ്മൃതിയിലൂ ടെയുള്ള ആത്മബന്ധം നിറഞ്ഞുപൊങ്ങുന്നുണ്ട്.

പഴയ പാടങ്ങൾ തിരഞ്ഞുപോയ എഴുത്തുകാരന് ആ സ്ഥലം പരിചിതമല്ല. പാടങ്ങൾ ഇല്ലാതായിരിക്കുന്നു. അതിന്റെ സ്ഥാനത്ത് റബ്ബർ തോട്ടങ്ങളും വാഴത്തോപ്പുകളും ആണ് ആകെയുള്ളത്. പുത്തരിയും ഉഴവും ഇല്ലാത്ത ദേശം, ജോസപ്പിനെ പോലെയുള്ള കർഷകർ അഹങ്കാരത്തോടെ നടന്ന തറ അവിടെങ്ങും ഇല്ല. എന്ന് എഴുത്തുകാരൻ ഓർക്കുമ്പോൾ ജോസപ്പിന്റെ ഓർമ്മകൾ കഥാകരന്റെ നാടിന്റെ ചിത്രവും കൂടിയായി മാറുന്നത് നമുക്ക് കാണാം.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. ( സ്കോർ) (1 × 7 = 7)

Question 12.
(A) പഴയ കാർഷികരീതികളും ഇന്നത്തെ കൃഷിയിലെ വെല്ലുവിളികളും – എന്ന വിഷയത്തിൽ ഒരു ചെറിയ ഉപന്യാസം തയ്യാറാക്കുക.
Answer:
പഴയ കാർഷികരീതികളും ഇന്നത്തെ കൃഷിയിലെ വെല്ലുവിളികളും
കേരളം പണ്ടുകാലം മുതൽ തന്നെ കാർഷിക സംസ്കാരത്തിൽ ആധാരിതമായ ഒരു നാടാണ്. മുൻകാലങ്ങളിൽ ഓരോ കുടുംബത്തിനും സ്വന്തമായി പാടവും പറമ്പും ഉണ്ടായിരുന്നു. നെൽകൃഷിയും പച്ചക്കറി കൃഷിയും സ്വയംപര്യാപ്തതയെ അടിസ്ഥാനമാക്കിയായിരുന്നു. കാർഷികപ്രവർത്തനങ്ങൾ ഗ്രാമജീവിതത്തിന്റെ സാംസ്കാരിക മുഖങ്ങളായി നിലനിന്നിരുന്നു. ജാതിമതഭേദമെന്യേ സഹവർത്തിത്വത്തോടെ ജീവിച്ച ഗ്രാമസമൂഹം കാർഷികജീവിതത്തിന് ആത്മബന്ധം നൽകിയിരുന്നു.

ഇന്നത്തെ കാലത്ത് കാർഷികമേഖല നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. കൃഷിയിലേക്ക് എത്താൻ ആളുകളുടെ അഭാവം, ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തത്, കൃഷിയിടങ്ങൾ റബ്ബറിനും ഫ്ളാറ്റുകൾക്കും വഴിമാറുന്നത് തുടങ്ങിയവ പ്രധാന പ്രശ്നങ്ങളാണ്. പഴയപോലെ പറമ്പിന്റെ ഓരോ തൊടികളിലും കൃഷിയെന്ന ആത്മബന്ധം ഇന്ന് അപൂർവമായി മാറിയിരിക്കുന്നു. അതോടൊപ്പം കാലാവസ്ഥ വ്യതിയാനങ്ങൾ, അനിശ്ചിതമായ മഴ, കീടശല്യങ്ങൾ എന്നിവയും കർഷകരെ കഠിനമായി ബാധിക്കുന്നു.

ഈ വെല്ലുവിളികളെ മറികടക്കാൻ കാർഷികതയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടതുണ്ട്. ശാസ്ത്രീയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും, സഹകരണ കൃഷി മാതൃകകൾ ശക്തിപ്പെടുത്തുകയും ചെയ്യണം. കർഷകരെ സംരക്ഷിക്കുകയും കൃഷിയെ ആദരിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ്. അപ്പോൾ മാത്രമേ കാർഷികസംസ്കാരത്തിന്റെ പുനരുജ്ജീവനം സാധ്യമാകൂ.

അല്ലെങ്കിൽ
(B) അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ.
നമ്മൾ വിദേശത്ത് നിർമ്മിച്ചൊരമ്മതൻ ബിംബം
ഈ ആദിത്യശാലയിൽ ശോഭനം!
പൊക്കിളിന്റെ വള്ളി അടർത്തിക്കളഞ്ഞു
നിൻ പൊൽക്കരൾ കൂട്ടിന്റെ ഉള്ളിൽ വന്നപ്പോഴെ
പോയകാലത്തിന്റെ മധുരങ്ങളിൽ
കൊതിയൂറുന്ന ശീലം മറന്നുതുടങ്ങി ഞാൻ
എങ്കിലും അമ്മ ഒരോർമ്മയായ്
ആദിമസംഗീതമായ് വന്നു മൂളുന്നിടയ്ക്കിടെ

അമ്മയൊരോർമ്മ ഈ പുത്തൻ പ്രകാശങ്ങൾ
ജന്മമാടും വനപ്രാചീന നീലയിൽ
മങ്ങിയമർന്നതാ ഓർമ്മ
വല്ലപ്പോഴും നമ്മളോർത്താലും
ഇല്ലെങ്കിലും കാവലായ്
പിമ്പേ പറക്കും കുളിർമ്മ
രക്തത്തിലെ ചൂടായ് നിൽക്കുന്ന
തന്മയും താളവും.

അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെയിരിയ്ക്കട്ടെ എപ്പോഴും
ആരുവായിയ്ക്കും ഈ മായുമെഴുത്തുകൾ?
ആരുടെ നാവിലുയിർക്കുമീ ചൊല്ലുകൾ?
നാളെയീ കുട്ടികൾ ചോദിയ്ക്കുമോ.?
നമ്മളാരുടെ കുട്ടികൾ? ആരുടെ നോവുകൾ
തായ്മൊഴിതൻ ഈണമെങ്ങിനെ?
നാവെടെത്തോടുന്നതെങ്ങിനെ?
ഓർക്കുന്നതെങ്ങിനെ?
തായ്മനസ്സിന്റെ തുടിപ്പുകളെങ്ങിനെ?
താ ചൊല്ലിലൂറിയ താളങ്ങളെങ്ങിനെ?
താരാട്ടിലോലുന്ന മാധുര്യമെങ്ങിനെ?
താൻ തന്നെ വന്നു പിറന്നതുമെങ്ങിനെ?
ആരു തേടും നാളെ കുട്ടികളോർക്കാനും
അമ്മയെ വേണ്ടായിരിയ്ക്കുമോ.?

അമ്മയുടെ എഴുത്തുകൾ – മധുസൂദനൻ നായർ

ആശയം ആസ്വാദനാംശങ്ങൾ സമകാലിക പ്രശസ്തി എന്നിവ പരിഗണിച്ച് നൽകിയ കവിതയ്ക്ക് ആസ്വാദന ക്കുറിപ്പ് തയ്യാറാക്കുക.
Answer:
മാതാവിനും മാതൃഭാഷയ്ക്കും പ്രാധാന്യം കുറഞ്ഞുവരുന്ന കാലത്ത്, മലയാളം മറക്കുന്ന മലയാളിയെ കുറിച്ചുള്ള അർത്ഥവത്തായ ചിന്തകൾ പങ്കുവെക്കുകയാണ് വി. മധുസൂദനൻ നായരുടെ “അമ്മയുടെ എഴുത്തുകൾ’ എന്ന കവിത. ആധുനിക ലോകത്ത്, മാതൃഭാഷയുടെ ദുഃഖകരമായ അവസ്ഥകളിലുള്ള കവിയുടെ പ്രതികരണമാണ് കവിത.

അമ്മയുടെ എഴുത്തുകൾ എന്നതിന് അമ്മയുടെ കത്തുകൾ എന്നും മാതൃഭാഷയിലെ അക്ഷരങ്ങളെന്നും അർത്ഥമെടുക്കാം. അമ്മയുടെ എഴുത്തുകളോരോന്നും വ്യത്യസ്തമായ മൊഴിച്ചന്തമുള്ളവയായിരുന്നു വികാരാവിഷ്കരണത്തിൽ മാതൃഭാഷയ്ക്കുള്ള സാധ്യതയാണ് കവി ഇവിടെ പരാമർശിക്കുന്നത്.

ആ ഭാഷ അമ്മയുടേതായ നേരിന്റെ ഈണവും താളവുമാണ് കവിയ്ക്ക് പകർന്നു നൽകിയത്. കൃത്രിമത്വം ലേശമില്ലാത്ത മാതൃഭാഷയുടെ മാധുര്യമാണ് കവി ബാല്യത്തിൽ അനുഭവിച്ചറിഞ്ഞത്. എന്നാൽ വർത്തമാനകാലത്ത് കവി കൃത്രിമത്വം നിറഞ്ഞ, ഔപചാരികത നിറഞ്ഞ അന്യഭാഷകളാണ് കേൾക്കുന്നതും പറയുന്നതും. തന്റെ ഓർമ്മകളെല്ലാം അമ്മ യെയും അമ്മയുടെ ഭാഷയെയും ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തേയും ചുറ്റിപ്പറ്റി യുള്ളതാണെന്നും കവി തിരിച്ചറിയുന്നു.

വീടിനു ഭംഗി കൂട്ടുന്നതിനിടയിൽ അലമാരയിൽ അടുക്കിവച്ചിരുന്ന അമ്മയുടെ കത്തുകൾ കവിയിലു ണർത്തുന്ന ചിന്തകളാണ് കവിതയുടെ പ്രമേയം നഗരവൽക്കരിക്കപ്പെട്ട ജീവിതത്തിനുടമയായതോടെ പാരമ്പര്യത്തിന്റെ നന്മകളെ കവി മറന്നു ഭാര്യയുടെ ഇച്ഛകൾക്കൊത്ത് (ആധുനികത) നീങ്ങിയപ്പോൾ അമ്മയെന്ന സത്യവും മാതൃ മലയാളത്തിന്റെ മഹത്വവും കവി മറന്നു. ആ മറവിയിലും മാതാവും മാതൃഭാഷയും വികാരഭരിതമായ ഓർമ്മകളായാണ് കടന്നുവരുന്നത്. മാതൃഭാഷയിലൂടെയാണ് സംസ്ക്കാരം കൈമാറപ്പെടുന്നത്.

അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് ആദ്യമായി ഉള്ളിൽ തെളിയുന്നതും മാതൃഭാഷയാണ്. ഒരാൾക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്കരിക്കാൻ സാധിക്കുന്നത് മാതൃഭാഷയിൽക്കൂടിയാണ്. ഒരാൾ ധാരാളം ഭാഷകൾ മനസിലാക്കിയിട്ടുണ്ടെങ്കിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണെന്നു കവിതയിൽ സൂചിപ്പിക്കുന്നു.

സംസാരിച്ചുതുടങ്ങുമ്പോൾ തന്നെ കുട്ടിയുടെ ഇളം ചുണ്ടുകളിൽ മുലപ്പാലിനോടൊപ്പം അമ്മ എന്ന രണ്ടക്ഷരം കൂടിക്കലരുന്നു. മനുഷ്യനു സ്വന്തം ഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകൾ വളർത്തമ്മമാരാണ്. അമ്മയുടെ വാത്സല്യം ഉൾക്കൊള്ളുന്ന പാൽ നുകർന്നാൽ മാത്രമേ ശിശുക്കൾ പൂർണ്ണമായ വളർച്ച നേടുകയുള്ളൂ എന്നുള്ള നിലപാടാണ് കവിക്കുള്ളത്.

Leave a Comment