During exam preparation, Malayalam Kerala Padavali Class 8 Question Paper Pdf Set 2 guide students properly.
Malayalam Kerala Padavali Class 8 Model Question Paper Set 2
Time : 1 1/2 hrs.
Max Score: 40
നിർദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
നിറന്ന പീലികൾ നിരക്കവേകുത്തി നെറുകയിൽ കൂട്ടി തിറമോടുകെട്ടി ഏത് കവിതയിലെ വരികൾ?
A) ബാലലീല
C) പൗർണമി
B) നിമിഷം
D) പ്രലോഭനം
Answer:
A) ബാലലീല
Question 2.
മലാല എന്തുകൊണ്ടാണ് ഈ ദിനം തനിക്കല്ല, ലോകത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണെന്ന് പറയുന്നത്?
A) ലോകത്തെ സ്ത്രീകളും കുട്ടികളും ആണ് മാലാലയോടൊപ്പം നിന്നത്
B) പുരുഷന്മാരോടുള്ള വിദ്വേഷം
C) ശത്രുകളുടെ ശ്രദ്ധ തിരിക്കാൻ
D) തനിക്ക് വേണ്ടി മാത്രമല്ലതെ അവളെപ്പോലെയുള്ള നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പോരാടിയത് കൊണ്ട്.
Answer:
D) തനിക്ക് വേണ്ടി മാത്രമല്ലതെ അവളെപ്പോലെയുള്ള നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പോരാടിയത് കൊണ്ട്.
![]()
Question 3.
ചേതന ആരാച്ചാരായി പ്രവർത്തിക്കാൻ തയ്യാറായത് അവളുടെ ഏതു മനോഭാവം കൊണ്ടാണ്
A) ആരാച്ചാർ എന്ന ജോലി ഒരാളുടെ ദൗത്യം എന്ന നിലയിലാണ് കാണുന്നത്
B) അവൾ ഭയമില്ലാത്ത ചിന്താശേഷിയുള്ള ആധുനിക സ്ത്രീയുടെ പ്രതിനിധിയാണ്.
C) സാമ്പത്തിക പരാധീനത മൂലം ഈ ജോലി ഏറ്റെടുക്കാൻ തയ്യാറാവുന്നു
D) തലമുറകളായി കൈമാറ്റപ്പെട്ടുവെന്ന ജോലി ആയതുകൊണ്ട് സ്വീകരിച്ചു.
1) A & B ശരി
2) A & C ശരി
3) C & D ശരി
4) B & C ശരി
Answer:
1) A & B ശരി
Question 4.
“എനിക്കിത്തിരി നെലം തരോ… ഈ വാക്യം മുഖേന വ്യക്തമാകുന്നത് എന്താണ്?
A) കർഷക ജീവിതം നഷ്ടപ്പെട്ട ആളുടെ വേദനയും പ്രതീക്ഷയും
B) സ്വന്തം കിടപ്പാടം കൈവിട്ടുപോയ ദരിദ്രന്റെ മാനസികാവസ്ഥ
C) കൂടുതൽ കൃഷിഭൂമി വേണമെന്ന് മോഹം
D) ആ ദേശത്ത് മണ്ണില്ലാതെയായി മാറിയിരിക്കുന്നു
Answer:
A) കർഷക ജീവിതം നഷ്ടപ്പെട്ട ആളുടെ വേദനയും പ്രതീക്ഷയും
5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 5.
ലോകത്തെ നയിക്കുന്നവരോട് മലാല ഉന്നയിക്കുന്ന പ്രധാന ആവശ്യം എന്താണ്?
Answer:
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ എല്ലാ നയങ്ങളിലും മുൻഗണനയാകണമെന്നും, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കണമെന്നും മലാല ലോക നേതാക്കളോട് ആവശ്യപ്പെടുന്നു. സ്കൂളുകൾ, വിദ്യാഭ്യാസം. അറിവ്. സമാധാനം എന്നിവയെ അടിസ്ഥാനമാക്കി ഓരോ കുട്ടിക്കും തിളക്കമുള്ള ജീവിതം നൽകാൻ ആവശ്യപ്പെടുന്നു
Question 6.
കപ്പവാട്ട് നടക്കുന്ന സ്ഥലത്ത് പാറ എങ്ങനെ ഒരുക്കിയിരിക്കുന്നു?
Answer:
കപ്പവാട്ടിന് മുൻപ് പാറപ്പുറം തൂത്തു വൃത്തിയാക്കും
മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം കപ്പ ഉണക്കാൻ സൗകര്യമാക്കും
പാറയുടെ വിശാലത അനുസരിച്ച് ഒരേസമയം ടണ്ണുകണക്കിന് കപ്പ ഉണക്കാം.
മഴയുണ്ടായാൽ ഉള്ള മുൻകരുതലുകളും എടുത്തിരുന്നു
![]()
Question 7.
(A). “ഓർമ്മയിലെ തീനാളങ്ങൾ’ ഭാഗത്തിലെ ദശരഥന്റെ ആത്മവേദനയെ കുറിച്ച് കുറിക്കുക.
Answer:
ദശരഥൻ അറിയാതെ ചെയ്ത അന്യായം “മൺകുടത്തിൽ വെള്ളം നിറയ്ക്കുന്ന ശബ്ദം കേട്ട് ആനയാ ണെന്ന് തെറ്റിദ്ധരിച്ച് അസ്തമയക്കുകയും അത് വെള്ളമെടുക്കാനായി വന്ന ശ്രവണകുമാരന്റെ മേൽ തറച്ച് ആ കുമാരൻ മരണപ്പെടുകയും ചെയ്യുന്നു’ ഈ പ്രവർത്തിയിൽ തന്റെ ഭാഗത്തെ പിഴവോർമ്മ അതിന്റെ അനന്തരഫലത്തെ ഓർത്തും വേദനിക്കുന്നു. അത് അദ്ദേഹത്തിന് അനുദിനം മനസ്സാക്ഷിയിൽ കനൽ പോലെ അനുഭവപ്പെടുന്നു. മകനായ രാമനെ നഷ്ടപ്പെടേണ്ടി വന്നത് തന്റെ പാപഫലമാണെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹത്തിന്റെ ഈ നീറുന്ന ചിന്തകളാണ് തീനാളങ്ങളായി ഇവിടെ പ്രതിഫലി ക്കുന്നത്.
അല്ലെങ്കിൽ
(B). തിരക്കഥയിൽ “വീട് ഗോപന്റെ ഷെയറാ’ എന്നത് എങ്ങനെയുള്ളാരു വിവാദമാണ് സൃഷ്ടിക്കുന്നത്?
Answer:
ഈ വാക്കുകൾ, “വീട് ഗോപന്റെ ഷെയറാ, അമ്മ അങ്ങനെ ആരുടെയും പ്രത്യേക ഷെയറിലല്ലല്ലോ?’ എന്നതായി വരുമ്പോൾ, അത് കുടുംബത്തിൽ അമ്മയുടെ സ്ഥാനം എങ്ങനെയാണെന്ന് കാണിക്കുന്ന വലിയ സംവേദനാത്മകതയുള്ളതായ വിവാദം സൃഷ്ടിക്കുന്നു. അമ്മയെ വ്യക്തമായ പങ്കാളിയല്ലാതെ കാണുന്നതിന്റെയും, അവളെ ‘ബാധ്യത’യാക്കി മാറ്റുന്നതിന്റെ വേദനയും അതിലൂടെ പ്രതിഫലിക്കുന്നു. കുടുംബത്തിൽ അമ്മയുടെ പ്രാധാന്യം ഷെയർ’ എന്ന ആസ്തി സൂചികയിലേക്കു മാത്രം ചുരുങ്ങുമ്പോൾ അത് സമൂഹത്തെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിൽ എത്തുന്നു.
8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)
Question 8.
“നുതനഭംഗികൾ മൊട്ടിടുന്നു
(നിമിഷം – ജി. ശങ്കരക്കുറുപ്പ്)
ഈ വരിയുടെ പശ്ചാത്തലത്തിൽ ജീവിതവും കാലത്തിന്റെ മാറ്റങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുക.
Answer:
ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും താത്കാലികമാണെന്ന് ഉള്ളടക്കമുള്ള ഈ കവിത, നൂതനതയുടെ ഗംഭീരതയെ സ്വയം തുറന്നു കാട്ടുന്നു. പഴയതിന്റെ വാടി പോയ പൂക്കൾക്കുപകരം പുതിയ ബിംബങ്ങൾ തെളിഞ്ഞു വരുന്നു. സർഗാത്മകതയും നൂതനാനുഭവങ്ങളുമായി ഓരോ നിമിഷവും പുതിയ ലോകങ്ങൾ സൃഷ്ടിക്കുന്നു എന്ന് കവിത സൂചിപ്പിക്കുന്നു. ജീവിതം ഒരു കലാസൃഷ്ടിയാണ് എന്ന് ശങ്കരക്കുറുപ്പിന്റെ ഈ ശൈലി നിർണ്ണയിക്കുന്നു.
കാലവും ജീവിതവും ഒരേപോലെ പുനരുത്ഥാനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത് എന്നതാണ് ഈ കവിതയുടെ ആധാരം. ജീവിതത്തിലെ പഴയതും ചീത്തയുമായ ഘടകങ്ങൾ മാറിയെങ്കിലും, അതിൽ നിന്ന് പുതുമയും ഭംഗിയും വികസിക്കുമെന്നും, അതിന്റെ ഭാഗമായാണ് മനുഷ്യൻ നിലകൊള്ളുന്നതെന്നും കവി
പറയുന്നു.
പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജീവിതം പുതിയൊരു തീക്കട്ടയായി വീണ്ടും ഉയരുന്നു. ജീവിതത്തെ അതിന്റെ മുഴുവൻ ഭാവത്തോടെയും കവി കാണുന്നു – അതിലെ ചെറുതും വലുതുമായ മാറ്റങ്ങൾ വരെ.
![]()
Question 9.
ഗദ്യ ഭാഗം വായിച്ച് ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക നാടൻ കലകളുടെ അക്ഷയഖനിയാണ് കേരളം. ക്ഷേത്രോത്സവങ്ങൾ, കാർഷികോത്സവങ്ങൾ, സാമുദായികാഘോഷങ്ങൾ, വിവാഹമടക്കമുള്ള മറ്റു സാമൂഹ്യചടങ്ങുകൾ എന്നീ സന്ദർഭങ്ങളിലെല്ലാം പണ്ടുകാലത്ത് ഗ്രാമീണർ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തിരുന്നു. ഇതെല്ലാം നമ്മുടെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്നവയാണ്.
ഒരു പ്രദേശത്തിന്റെ സംസ്കാരം വിലയിരുത്തുമ്പോൾ അവിടത്തെ ജനങ്ങൾ സഹസ്രാബ്ദങ്ങളായി ആർജിച്ചിട്ടുള്ള, തുടർന്നു വരുന്ന, കലാവിഭവങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. മറ്റെല്ലാ കാര്യങ്ങളുമെന്നപോലെ കലകളും സമൂഹത്തിന്റെ സൃഷ്ടിയാണ് കലകളുടെ അപഗ്രഥനം അവയുടെ വികാസപരിണാമങ്ങൾക്ക് വഴിയൊരുക്കുന്ന സമൂഹ ത്തിന്റെ തന്നെ പരോക്ഷമായ ചരിത്രമായി മാറുന്നത് അതുകൊണ്ടാണ്.
ആശയങ്ങൾ കൈമാറുന്നതിനും വികാരവിചാരങ്ങൾ ആവിഷ്ക്കരിക്കാനും വേണ്ടി പണ്ടുമുതലേ മനുഷ്യർ ഉപയോഗിച്ചു വന്നിരുന്ന മാധ്യമമായ കലയ്ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ലോകത്തിൽ ജീവജാലങ്ങൾ ഉള്ളിടത്തോളം കാലം ശാശ്വതമായിരിക്കുന്ന ഒരു പ്രതിഭാസമാണ് കല’ എന്ന് മനശാസ്ത്രജ്ഞനായ ഫ്രോയ്ഡ് പറയുന്ന ത് അതുകൊണ്ടാണ്.
വേദോച്ചാരണത്തിനും ദേവാരാധനയ്ക്കും മനുഷ്യർ ആദിമകാലം മുതലേ സംഗീതം, ചിത്രമെഴുത്ത്, ശില്പകല എന്നിവ ഉപയോഗിച്ചിരുന്നു. അദ്ധ്വാനത്തിന്റെ നിമിഷങ്ങൾ ആനന്ദപൂർണ്ണമാക്കുന്നതിന് കല വലിയൊരു പരിധി വരെ പ്രാകൃതമനുഷ്യരെ സഹായിച്ചിരുന്നു. പ്രാദേശി കാചാരങ്ങൾക്കും ജീവിതരീതികൾക്കും അനുഗുണമായി നിരക്ഷരരായ പ്രാചീന മനുഷ്യർ നിർമ്മിച്ച കലകളാണ് നാടൻ കലകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ നാടോടി കലകളാണ് ലോകമെമ്പാടും, പിൽക്കാലത്ത് ക്ലാസിക്കൽ കലകൾ ക്കും ആധുനിക അത്യന്താധുനിക കലകൾക്കും ആധാരമായിത്തീർന്നത്.
1. “ലോകത്തിൽ ജീവജാലങ്ങൾ ഉള്ളിടത്തോളം കാലം ശാശ്വതമായിരിക്കുന്ന ഒരു പ്രതിഭാസമാണ് കല ആരുടെ വാക്കുകൾ ആണിത്?
2. നാടൻ കലകൾ എന്ന പേരിൽ അറിയപ്പെടുന്നത് ഏതു തരത്തിലുള്ള കലകളെയാണ്?
3. ഒരു പ്രദേശത്തിന്റെ സംസ്കാരം വിലയിരുത്തുമ്പോൾ അവിടത്തെ കലാവിഭവങ്ങൾ പരിശോധിക്കേണ്ട തെന്തുകൊണ്ട്?
Answer:
1. മനശാസ്ത്രജ്ഞനായ ഫ്രോയ്ഡിന്റെ
2. പ്രാദേശിക ആചാരങ്ങൾക്കും ജീവിതരീതികൾക്കും അനുഗുണമായി നിരക്ഷരരായ പ്രാചീന മനുഷ്യർ നിർമ്മിച്ച കലകളെയാണ് നാടൻ കലകൾ എന്ന് വിളിക്കുന്നത്.
3. ഒരു പ്രദേശത്തെ ജനങ്ങൾ സഹസ്രാബ്ദങ്ങളായി ആർജിച്ചിട്ടുള്ളതും തുടർന്നുവരുന്നതുമായ കലാവിഭവങ്ങൾ അവരുടെ ജീവിതരീതികളും ആചാരങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് സംസ്കാരം വിലയിരുത്താൻ കലാവിഭവങ്ങൾ പരിശോധിക്കേണ്ടതാണ്.
Question 10.
ചേതന ഗൃദ്ധാ മല്ലിക്കിനെ ആരാച്ചാരായി നിയമിച്ച ദിവസത്തെ സംഭവങ്ങൾ അടങ്ങുന്ന പത്ര വാർത്ത തയ്യാറാക്കൂ.
Answer:
ചേതന ഗൃദ്ധാമാല്ലിക്കിന്റെ അതിജീവനത്തിലേക്ക്……..
“ഇന്ന് കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുസരിച്ച്, ഇന്ത്യയിലെ ആദ്യ വനിതാ ആരാച്ചാർ ആയി ചേതന ഗൃദ്ധാമല്ലിക് നിയമിതയായി. തൂക്കിലേറ്റുക എന്ന വാക്ക്, ഇന്നലെവരെ പോരായ്മയുടെ പ്രതീകമായിരുന്നെങ്കിൽ, ഇന്ന് അത് സ്ത്രീധൈര്യത്തിന്റെ പതാകയാകുന്നു. “ചേതനയുടെ പിതാവ് തന്നെ പ്രമുഖ ആരാച്ചാർ ആയിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന്, ചേതന ആരാച്ചാർ ജോലി ഏറ്റെടുത്തിരിക്കുന്നു. “ഇതുവരെ പുരുഷന്മാർ മാത്രം നിറഞ്ഞ ഈ തസ്തികയ്ക്ക് ഇനി ഒരു പെൺകുട്ടിയുടെ മുദ്ര പതിയുന്നു!
![]()
Question 11.
(A). തിങ്കളാഴ്ച നല്ല ദിവസം എന്ന തിരക്കഥയിലെ കരുത്തുറ്റ കഥാപാത്രമാണ് അമ്മ കഥാപാത്രത്തിന്റെ വ്യക്തിത്വം, സ്വഭാവം, മനോനില, നിലപാട്, കഥയിലെ സ്ഥാനം, മറ്റു കഥാപാത്രങ്ങളോടുള്ള ഇടപെടൽ എന്നിവ ഉൾക്കൊണ്ട് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
ആത്മനിയന്ത്രണവും മനോബലവും ഉള്ള സ്ത്രീയാണ് ഈ കഥയിലെ അമ്മ. ശാരീരികമായി ദുർബല മായിവരുമ്പോഴും അകമേ മനസ്സിൽ ഒരു തികഞ്ഞ ദൃഢത കാണപ്പെടുന്നു. മക്കളോടുള്ള സ്നേഹവും സ്നേഹത്തിന് പകരം കിട്ടുന്ന ഉപേക്ഷയും അവളെ മോശമായി ബാധിക്കുന്നു. എങ്കിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അമ്മ ശ്രമിക്കുന്നുണ്ട്. വേദനയുണ്ടെങ്കിലും, അതിനെ ആത്മസംയമനത്തോടെ ഏറ്റെടുക്കുന്നു. അവസാനഭാഗത്തെ പ്രസ്താവന കൾ, അവരുടെ ഉദാത്തതയും ധീരതയും വ്യക്തമാക്കുന്നു.
സ്നേഹിച്ചു വളർത്തിയ മക്കൾക്ക് താനൊരു ഭാരം ആണെന്ന് പറഞ്ഞു കേൾക്കുകയും അവരുടെ പ്രവർത്തികളിൽ തെളിയുകയും ചെയ്യുമ്പോഴും അതിനോട് അതിനൊപ്പം പ്രതികരിക്കാൻ അവൾക്കാവു ന്നില്ല മാതൃത്വത്തിന്റെ സ്നേഹദായകമായ മുഖമാണ് ഈ അമ്മയിൽ കാണുന്നത്. ഏതൊരു അവസ്ഥ യിലും താൻ മറ്റാർക്കും തന്നെ ഭാരമാവാൻ അവർ ആഗ്രഹിക്കുന്നില്ല. അത് അവരുടെ വ്യക്തിത്വത്തിന്റെ മികവാണ്. യോഗ്യമായ മനോഭാവം സ്വീകരിക്കുന്നതിലും മറ്റുള്ളവരോട് തന്റേതായ വ്യക്തിത്വം പുലർത്തുന്നതിലും ഈ കഥാപാത്രം കഥയിലെ മുഴുനീള പ്രാധാന്യം വഹിക്കുന്നു.
അല്ലെങ്കിൽ
(B). കുട്ടികൾക്ക് വിശേഷിച്ച് പെൺകുട്ടികൾക്ക് സൗജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം ലഭിക്കണമെന്ന് മലാല ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞി ട്ടുണ്ടോ? സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വനിതാദിനത്തിൽ നടത്താനായി ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
വനിതാദിനം പ്രഭാഷണ മാതൃക:
വിഷയം: “സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം’ പ്രിയ അധ്യാപകരേ സ്നേഹിതരായ സഹപാഠികളേ നമസ്കാരം ഇന്നത്തെ ഈ വനിതാദിനത്തിൽ ഞാൻ സംസാരിക്കാൻ പോകുന്നത് നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിനെക്കുറിച്ചാണ്.
ഒരു സ്ത്രീയെ പഠിപ്പിക്കുന്നത് ഒരു പടിയേറൽ മാത്രമല്ല – ഒരു സമൂഹത്തെയാകെ ഉണർത്തുന്ന കാര്യമാണ്. മലാലയുടെ ജീവിതം അതിന് തെളിവാണ്. അക്രമം നേരിട്ടിട്ടും അവൾ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തി. അതൊരു ചെറിയ ശബ്ദമായിരുന്നില്ല. അതൊരു ആഗോള തലത്തിലുള്ള ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു. സ്ത്രീകൾ വിദ്യാഭ്യാസം നേടുമ്പോൾ അവർക്കു സ്വാതന്ത്ര്യവും ആത്മബലവുമാണ് ലഭിക്കുക. അവൾ കുടുംബത്തെയും സമൂഹത്തെയും മാറ്റാൻ കഴിയുന്നവളാവുന്നു.
ഇപ്പോഴും ലോകത്ത് പല പെൺകുട്ടികൾക്കും സ്കൂളിൽ പോകാനാകാത്ത അവസ്ഥയുണ്ട്. നമുക്കിതിന് അവസാനമാകാൻ സഹായിക്കാം. വിദ്യഭ്യാസം ഒരു അവകാശമാണ്, ദാനം അല്ല. അത് ലഭിക്കണമെന്നത് നമ്മുടെ അവകാശമാണ്. വിദ്യാഭ്യാസം നേടുന്നത് ബിരുദധാരി എന്ന പേരിനായല്ല. വിദ്യാഭ്യാസം പരിവർത്തനത്തിനായാണ്.
“വിദ്യാഭ്യാസ സമത്വമാവട്ടെ ആദ്യപടി!
നന്ദി. നമസ്കാരം
താഴെത്തന്നിരിക്കുന്ന ചോദ്യത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (7 × 1 = 7)
Question 12.
(A). “വീടും പറമ്പും ഗോപന്റെ ഷെയറാ, അമ്മ അങ്ങനെ ആരം പ്രത്യേക ഷെയറിലല്ലല്ലോ?” സമകാലിക കേരളത്തിൽ കുടുംബഘടനകളിലും ജീവിതരീതികളിലും വന്നു ചേർന്നിട്ടുള്ള മാറ്റങ്ങളുടെ പ്രതിഫലനമാണ് തിരക്കഥയിൽ ദൃശ്യമാകുന്നത് പ്രതികരണങ്ങൾ സംഘമായി ചർച്ചചെയ്ത് അവതരിപ്പിക്കുക. അവതരണത്തിലെ ആശയങ്ങൾ ക്രോഡീകരിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
കുടുംബം എന്ന സംവേദനത്തിന്റെ വിഭജനം
മലയാളകുടുംബങ്ങളിലെ സ് നേഹവും പാരമ്പര്യവുമെല്ലാം വൻ മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരി ക്കുകയാണ്. പത്മരാജൻ തിരക്കഥയിൽ അംബികയുടെ വാക്കുകൾ – “അമ്മ അങ്ങനെ ആരുടെയും പ്രത്യേക ഷെയറിലല്ലല്ലോ?”- അതിന്റെ കടുത്ത സമൂഹക വിമർശനമാണ്. കുടുംബം എന്നത് ഒരിക്കലും ചുമതലയുടെ പങ്കുവെപ്പായി മാത്രം ചുരുങ്ങാവുന്നതല്ല. വീട്ടമ്മയെന്ന നിലയിലുള്ള അമ്മയുടെ ത്യാഗങ്ങളും സമർപ്പണങ്ങളും, ഭാവിയിൽ അവകാശമായി ഉയരില്ലെന്ന സന്ദേശം സമൂഹത്തിന് അപകടകരമാണ്.
വീടും പറമ്പും ആസ്തി ആണെങ്കിലും, അതിന്റെ ഹൃദയത്തിൽ അമ്മയുടെ തപസ്സാണെന്ന് മറന്നുപോകുന്നു. ഇത് കുടുംബഘടനയുടെ തകർച്ചയെ സൂചിപ്പിക്കുന്നു. സംയുക്ത കുടുംബം അണുകുടുംബത്തിലേക്ക് പതിയെ പതിയെ മാറുമ്പോൾ, മുതിർന്നവരെ ബാധ്യതയായി കാണുന്ന സമീപനം ശക്തമാകുന്നു. ആധുനിക ജീവിതശൈലിയും, വൻജനസഞ്ചാരവും, ടെക്നോളജിയുടെ ഇടപെടലും എല്ലാം ചേർന്ന് “അമ്മ” എന്ന പ്രതീകത്തെ ദുർബലമാക്കി മാറ്റുന്നു.
അമ്മയ്ക്ക് സ്വന്തമായുള്ള “ഷെയർ” ഇല്ല എന്നതിൽ പ്രതിഫലിക്കുന്നത്, അവരുടെ സ്ഥാനം ഇപ്പോൾ എവിടെയാണ് എന്നതിന്റെ മറുപടിയാണ്. കുടുംബത്തിലെ അംഗമായി തുടരണമെങ്കിൽ പോലും, അവർക്കൊരു “ലോജിക്കൽ പാർട്ട്’ വേണമെന്ന് സമൂഹം നിശ്ചയിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിലും അതേസമയം സാമ്പത്തികവും സാമൂഹിക അംഗീകാരവും ഉള്ള നിലയിലും അവരവരുടെതായ ചില നേട്ടങ്ങൾ ഉണ്ടാക്കി വെക്കേണ്ടത് ആധുനിക കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. അമ്മയെന്നോ ഗൃഹനാഥയെന്നോ ഉള്ള സ്ഥാനങ്ങൾ ഇന്ന് വില മതിക്കപ്പെടുന്നില്ല എന്നത് അപകടകരമായ ഒരു വിഷയമാണ്.
അല്ലെങ്കിൽ
(B). കവിതയുടെ പ്രമേയം, ഭാവം, ശബ്ദഭംഗി, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് ആസ്വാദനം
തയ്യാറാക്കുക.
ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോൾ
ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോളരനിമേഷമി മണ്ണിനെ നോക്കുക
നിറവെളിച്ചമായ് കൈ നീട്ടി നില്പുണ്ട് പ്രണയ കോടികൾ,
ജീവസഹോദരർ വഴിയിറമ്പിലെ പുല്ലുകൾ, പൂവുകൾ പുഴയിലായിരം
നക്ഷത്രമീനുകൾ ഋതുല്യം ചേർത്തു പാടുന്ന പക്ഷികൾ
നിബിഡകാനനം നീളെ പൂമ്പാറ്റകൾ കടലിലുണ്ട് നാം
കാണാത്തൊരായിരം ഹൃദയസോദരർ, മണ്ണിനെക്കാത്തവർ
ഉടയദൈവത്തിനെണ്ണയും കൊണ്ടിതാ പുഴുവൊരാൾ സ്നേഹയാത്ര
തിരിക്കുന്നു ഇനി നമുക്കാരു വേണ; മീ ഭൂമിയിൽ നിറയെ ജീവന്റെ
ബന്ധുക്കളല്ലയോ!
(ആലങ്കോട് ലീലാകൃഷ്ണൻ)
Answer:
ആലങ്കോട് ലീലാകൃഷ്ണന്റെ “ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോൾ’ എന്ന കവിത മനുഷ്യൻ അനുഭവിക്കുന്ന ഏകാന്തതയ്ക്കും അതിനുള്ള ആശ്വാസവഴികൾക്കും കവിതാത്മകമായ ഉത്തരമാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുവെന്ന തോന്നൽ വരുമ്പോൾ മനുഷ്യൻ മണ്ണിലേക്കും പ്രകൃതിയിലേക്കും നോക്ക ണമെന്ന് കവി ഓർമ്മിപ്പിക്കുന്നു. ഭൂമിയിൽ മനുഷ്യനൊപ്പം ജീവിക്കുന്ന അനേകം ജീവ സഹോദരന്മാരുണ്ടെന്ന ബോധ്യമാണ് കവിതയുടെ പ്രധാന പ്രമേയം.
കവിതയുടെ ഭാവം ആശ്വാസവും ആത്മവിശ്വാസവും നിറഞ്ഞതാണ്. വഴിയിറമ്പിലെ പുല്ലുകളും പൂവുകളും, പുഴയിലെ നക്ഷത്രമിനുക്കൾ, ഋതുല്യം ചേർത്തു പാടുന്ന പക്ഷികൾ, നിബിഡ കാനനത്തിലെ പൂമ്പാറ്റകൾ എന്നിവ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തെ പ്രകടിപ്പിക്കുന്നു. ഏറ്റവും ചെറുതായ പുഴുവും സ്നേഹയാത്രയിലാണെന്ന് കവി ചൂണ്ടിക്കാട്ടുന്നതിലൂടെ സർവ്വജീവ സ്നേഹത്തിന്റെ മഹത്വം കവിത ഉയർത്തിക്കാട്ടുന്നു. കവിതയിലെ ശബ്ദഭംഗി ലളിതവും സംഗീതാത്മകവുമാണ്.
ഈ കവിതയ്ക്ക് വലിയ സമകാലിക പ്രസക്തിയുണ്ട്. മനുഷ്യൻ മാനസിക ഒറ്റപ്പെടലും ബന്ധവിയോഗവും അനുഭവിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, സഹജീവികളോടും പ്രകൃതിയോടും ഉള്ള ബന്ധം തിരിച്ചറിയാൻ കവിത പ്രേരിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സഹജീവി ബോധത്തിന്റെയും സന്ദേശം ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഈ കവിത മനുഷ്യനെ ഏകാന്തതയിൽ നിന്ന് സർവ്വ ജീവ സ്നേഹത്തിലേക്ക് നയിക്കുന്ന പ്രചോദനാത്മകമായ കാവ്യസൃഷ്ടിയാണ്.