Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ഭൂമിയാകുന്നു നാം Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Unit 2 ഭൂമിയാകുന്നു നാം Question Answer Notes
Question 1.
ജീവജാലങ്ങളോടുള്ള നമ്മുടെ സമീപനം മാറേണ്ടതുണ്ടോ? പ്രതികരിക്കുക?
Answer:
മനുഷ്യനും പരിസ്ഥിതിയും തമ്മിൽ പരസ്പരം പൂരകമായി ജീവിക്കേണ്ടവരാണ്. പരിസ്ഥിതി മനുഷ്യന്റെ വികസനത്തിനും ജീവിതത്തിനും മാത്രമുള്ളതാണെന്നുള്ളതാണ് എല്ലാ മനുഷ്യരുടെയും ചിന്ത. അല്ലെങ്കിൽ അതിനു മാത്രമാണ് അവർ പ്രാധാന്യം നൽകുന്നതെന്നു കാണാൻ സാധിക്കും. നമ്മളെ പോലെ തന്നെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉള്ളവരാണ് മറ്റു ജീവജാലങ്ങളും. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ അദ്ദേഹം പറഞ്ഞു വെയ്ക്കുന്ന ആശയവും ഇത് തന്നെ അല്ലേ. ഭൂമിയിൽ ജനിക്കുന്ന ഉറുമ്പുകൾ വരെ ഈ അവകാശമുള്ളവരാണ് എന്ന സത്യത്തെ മനുഷ്യൻ അംഗീകരിക്കുകയാണ് വേണ്ടത്. അവർക്കും അവരുടേതായ ഇടം നൽകുക. അങ്ങനെ ചിന്തിച്ചാൽ ആരും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുകയില്ല.
ഓരോ ജീവജാലങ്ങളോടും മനുഷ്യൻ എടുക്കുന്ന സമീപനത്തിൽ മാറ്റം വരേണ്ടത് അനിവാര്യമാണ് എന്നാണ് കവി പറയുന്നത്. പരിഗ്രഹം എന്നാൽ ത്യാഗം എന്നാണ്. ഒരാൾ മറ്റൊരാൾക്ക് വേണ്ടി ത്യാഗം ചെയ്യുക എന്നാൽ ഒരിഷ്ടത്തെ ഒരു സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുക എന്നതാണ്. നമ്മുടെ സമീപനത്തിലൂടെ ഒരാൾക്ക് കൂടുതൽ സന്തോഷമാണ് ലഭിക്കുന്നതു എങ്കിൽ ആ സന്തോഷം നമ്മിലൂടെ നിലനിൽക്കുകയും കൂടി ചെയ്യുകയാണെങ്കിൽ എത്ര മനോഹരമായി ഒരു പരസ്പരപൂരകമായ ബന്ധം സൃഷ്ടിക്കാൻ സാധിക്കും. പരസ്പരം താങ്ങാകുക എന്ന മനോഹരമായ ആശയം ഭൂമിയെ കൂടുതൽ സൗന്ദര്യം ഉള്ളവളാക്കി മാറ്റുകയാണ് ചെയ്യുക. നമ്മുടെ മനസ്സ് ഈ പാഠ ഭാഗത്തിലെ കിളിക്കൂട് പോലെ ചെറുതാകുകയല്ല വേണ്ടത് മറിച്ച് കവി ഈ വരികളിൽ ഒളിപ്പിച്ച ആകാശം പോലെ വിസ്തൃതമാകുകയാണ് വേണ്ടത്, എന്ന് കിളിക്കൂട് എന്ന കൊച്ചു കവിത നമ്മ പഠിപ്പിക്കുന്നു.
![]()
Question 2.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റു സാഹിത്യ കൃതികൾ പരിചയപ്പെടുത്തുക?
ഉദാ
Answer:
ആതി – സാറ ജോസഫ്
എൻമകജെ – അംബികാസുതൻ മാങ്ങാട്
ഭൂമിയുടെ അവകാശികൾ – വൈക്കം മുഹമ്മദ് ബഷീർ

ആമുഖം
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴമറിയുന്നതിലൂടെ പ്രപഞ്ചം എങ്ങനെ അതിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നു എന്ന പരമമായ വെളിച്ചം തിരിച്ചറിയാൻ സാധിക്കും. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല. അടിവേരുകൾ തമ്മിൽ ആഴത്തിൽ കെട്ടു പിണഞ്ഞിട്ടുണ്ട്. പരിസ്ഥിതിയിലെ മറ്റു ജീവജാലങ്ങളും മനുഷ്യനും തമ്മിൽ പരസ്പരം സഹകരി ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ അനിവാര്യതയും അറിഞ്ഞു വളരേണ്ടത് തലമുറകളുടെ ആവശ്യമാണ്. പരിസ്ഥിതി സ്ഥിരമായി അതിന്റെ തുലനാവസ്ഥയിൽ നിൽക്കേണ്ടത് മറ്റു ജീവ ജാലങ്ങളെക്കാൾ ഉപരി മനുഷ്യകുലത്തിന്റെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഭൂമിയെന്ന മഹാസത്യത്തിന്റെ അടിസ്ഥാന തത്വമായ പരസ്പര്യവും അതിന്റെ പ്രകൃതിപാഠങ്ങളും പകർന്നു നൽകുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനസുകൊണ്ട് പ്രകൃതിയി ലേക്കു ഒരു നടത്തം. നടത്തത്തിനൊടുവിലാകട്ടെ പഴുത്തു പാകമായ അറിവിന്റെ കനികൾ നിങ്ങളുടെ തലച്ചോറിനെയും മനസിനെയും മധുരം കൊണ്ട് മത്തു പിടിപ്പിച്ചിട്ടുണ്ടാകും.
മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആവശ്യകത ചർച്ച ചെയ്യുന്ന പ്രഭാവർമ്മയുടെ കവിതയാണ് കിളിക്കൂട്. വരികൾ കുറവാണെങ്കിലും വരികൾ ഒതുക്കി വച്ചിരിക്കുന്ന ആശയം ആകാശത്തോളം പരപ്പും മുഴുപ്പും ഉള്ളതാണ്. മലയാള സാഹിത്യത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഇളകാത്ത ഇടം സൃഷ്ടിച്ച് എഴുത്തുകാരനാണ് പ്രഭാവർമ്മ. കവിയും മാധ്യമ പ്രവർത്തകനുമാണ് ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്ക്കാരം, ഉള്ളൂർ പുരസ്കാരം, തുടങ്ങി നിരവധി അവാർഡുകൾ നൽകി മലയാളികൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ശ്യാമ മാധവം, അർക്കപൂർണിമ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ ആണ്. ചലച്ചിത്രഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രഭാവർമ്മ.
പാരസംഗ്രഹം
മലയാള സാഹിത്യത്തിൽ വേറിട്ട എഴുത്തുകൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ ചിന്തകളുടെ മഹാപ്രവാഹം നിറച്ച എഴുത്തകാരനാണ് പ്രഭാവർമ്മ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരനിൽ വായനക്കൊടുവിൽ സൃഷ്ടിക്കുന്ന ഒരു ബോധ മണ്ഡലമുണ്ട്. അവിടെ കൃതിയും വായനക്കാരനും തമ്മിൽ നടക്കുന്ന ഒരു സംഘർഷം കാണാം ആ സംഘർഷമത ആ കൃതിയുടെ കാതൽ. അത്തരത്തിൽ ഒരു കൃതിയാണ് കിളിക്കൂട്. നാല് വരിയിൽ ഒതുങ്ങിയ ഒരു മുക്തകമാണ് കിളിക്കൂട്. കിളിയെപ്പോൽ ചെറുത്. കിളിക്കൂടുപോൽ ചെറുത്. കിളിയും കിളിക്കൂടും ചെറുതാണെങ്കിലും കിളി പറക്കാനുള്ള ആകാശം വലുതാണ്, അതിരുകൾ ഇല്ലാത്ത അകാശമാണ് കിളിക്കു പ്രപഞ്ചം നൽകിയ കൂട്. ആകാശത്തിൽ പറക്കുന്ന കിളികൾ ജീവിതത്തിൽ മനുഷ്യന് മാതൃകയാണ് വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ തന്റെ അതിരുകൾ ഇല്ലാത്ത ആകാശത്തിൽ നാളെയെക്കുറിച്ച് ആകുലതകൾ ഇല്ലാതെ ജീവിക്കുന്നവർ. മറ്റുള്ളവരുടെ മനോഹരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരാണ് മനുഷ്യർ.
അതുകൊണ്ടാണല്ലോ ആകാശത്തിൽ സ്വാതന്ത്രരായി പറക്കുന്ന കിളികളെ തങ്ങളുടെ ചെറിയ സന്തോഷത്തിനു വേണ്ടി കൂട്ടിലട ക്കുന്നതും, ഇണക്കി വളർത്തുന്നതും,ആ ഇണക്കി വളർത്തൽ ഒരുതരത്തിൽ ഒരു അടിമയാക്കൽ ആണല്ലോ. എല്ലാവരേയും തങ്ങൾക്കു അടിമയാക്കുക എന്നതാണല്ലോ മനുഷ്യന്റെ സ്വാഭാവം. കിളിക്കു വേണ്ടത് കിളിക്കൂടാണ് എന്ന് നാം ‘കിളിയെയും നമ്മെയും പറഞ്ഞു പറ്റിക്കുന്നു എന്നാണ് കവി പറയുന്നത്. കിളിയെ മാത്രമല്ല നമ്മെയും നാം പറ്റിക്കുന്നു. കിളിയുടെ ആകാശം ചെറുതാണെന്നും എന്നും കിളിക്കു വേണ്ടത് മനുഷ്യ നിർമിതമായ കൂടാണെന്നും. കിളിക്കുള്ളത് ആകാശമാണെന്നും അതിലുറങ്ങാനും അതിൽ പറക്കാനും നാം അടങ്ങുന്ന മനുഷ്യർ ആരെയും അനുവദിക്കാറില്ല എന്നും കവി പറയുന്നു. കവി ഇവിടെ പ്രതിപാദിക്കുന്ന കിളി വ്യംഗ്യമായ അർത്ഥത്തിൽ സ്ത്രീയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യ ത്തെയും അവരുടെ ആകാശത്തെയും നാം വീടുകളിൽ കെട്ടിയിടുകയാണല്ലോ ഇവിടെ ബന്ധിയാക്കപ്പെടുന്ന എല്ലാ മനുഷ്യരെയും കവി കിളിയായി കാണുകയാണ്. അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഉള്ള മോചനമാണ് അനിവാര്യം. പ്രകൃതി സ്വാതന്ത്ര്യത്തിന്റെ ലോകമാണ് വിഭാവനം ചെയ്യുന്നത്.
![]()
അറിവിലേക്ക്

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായി കകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ) പ്രസ്സ് സെക്രട്ടറിയായിരുന്നു. “ശ്യാമമാധവത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും “അർക്കപൂർണിമയ്ക്കു ഗാനരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മൂന്നു തവണ ചലച്ചിത്ര സ്റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…’ (സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടിയൻ) തുടങ്ങി നിരവധി ഹിറ്റുകൾ.