Practicing with Std 8 Malayalam Adisthana Padavali Notes and എണ്ണനിറച്ച കരണ്ടി Enna Niracha Karandi Notes Questions and Answers improves language skills.
എണ്ണനിറച്ച കരണ്ടി Question Answer Notes Std 8 Malayalam Adisthana Padavali Chapter 3
Class 8 Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Enna Niracha Karandi
Class 8 Malayalam Enna Niracha Karandi Notes Questions and Answers
Question 1.
ജ്ഞാനിയുടെ കൊട്ടാരത്തിനകത്ത് സാന്റി യാഗോയെ വിസ്മയിപ്പിച്ച ദൃശ്യങ്ങൾ എന്തെല്ലാം?
Answer:
ഒരു സന്യാസിയുടെ ആശ്രമത്തെക്കുറി ച്ചുള്ള അവന്റെ സങ്കൽപ്പങ്ങളെ മാറ്റിമറി ക്കുന്നതായിരുന്നു ജ്ഞാനിയുടെ കൊട്ടാരം. അവന്റെ സങ്കൽപ്പത്തിലുണ്ടായിരുന്നത് അതിദിവ്യനായ ഒരു സന്യാസി ആയിരു ന്നു. കൊട്ടാരത്തിനകത്ത് എത്തിയ അവൻ അവിടുത്തെ കാഴ്ചകൾ കണ്ടു അത്ഭുത പ്പെട്ടു. അവിടെ നല്ല തിരക്കായിരുന്നു. പല തരത്തിലുള്ള ആളുകൾ വരുന്നു…. പോകു ന്നു….. ഒരു ഭാഗത്ത് ചെറിയൊരു ഗാനമേള നടക്കുന്നു. സമൃദ്ധമായ വിരുന്നുമേശയിൽ തളികയിൽ നിറച്ച് ആസ്വാദ്യമായ വിഭവ ങ്ങൾ വിളമ്പിവച്ചിരിക്കുന്നു. ഊണുമുറി യിലെ തിരശീലകൾ പേർഷ്യയിലാണ് നെയ്തത്. പത്തുവർഷമെടുത്തുണ്ടാക്കിയ സുന്ദരമായ ഉദ്യാനം, നിറയെ പൂക്കൾ, മൃദുലമനോഹരമായ തുകൾത്താളുകളുള്ള ഗ്രന്ഥപ്പുര. തട്ടിലും ചുമരിലും മനോഹര മായ കലാസൃഷ്ടികൾ. ഒരു സന്യാസി യുടെ ആശ്രമത്തെ കുറിച്ചുള്ള മുൻധാര ണകൾ തിരുത്തുന്ന തരത്തിലുള്ള കാഴ്ച കളാണ് അവിടെയുണ്ടായിരുന്നത്.
Question 2.
ഈ ലോകത്തിലെ സുഖങ്ങളും സൗഭാ ഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ. അപ്പോഴും കൈവശമുളള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിലു
സന്തോഷത്തിന്റെ രഹസ്യം.
“ഏതു ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്റെ ഗ്രാമത്തിൽ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും” (വിഷുക്കണി-വൈലോപ്പിള്ളി)
താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെ കുറിച്ചാണ് വൈലോപിള്ളിയും പൗലോ കൊയ്ലോയും സൂചിപ്പിക്കുന്നത്. ഓരോ രുത്തരുടെയും സ്വപ്നങ്ങൾക്കനുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യ ങ്ങളും -സാംസ്കാരവുമൊക്കെ മനസ്സിലു ണ്ടാവണം. എങ്കിലേ യഥാർത്ഥ സന്തോഷം സാധ്യമാകൂ എന്ന് ആൽക്കെമിസ്റ്റിലൂടെ പൗലോകൊയ്ലോ പറയുന്നു.
നഗരവൽക്കരണവും സാങ്കേതികയും നിറഞ്ഞു നിൽക്കുന്ന ഈ പുതിയ കാല ഘട്ടത്തിൽ ജീവിക്കുമ്പോഴും ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മണവും സ്നേഹ ബന്ധങ്ങളും മനസ്സിൽ സൂക്ഷിക്കണമെന്ന് വിഷുക്കണി എന്ന കവി ത യിലൂടെ വൈലോപ്പിള്ളി സൂചിപ്പിക്കുന്നു. പുതിയ തലമുറയ്ക്ക് പ്രത്യാശ കൊടുക്കുന്നതോ ടൊപ്പം ജീവിത മൂല്യത്തെ കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഓർമ്മപ്പെടുത്തു കയാണ് കവി.
ഗദ്യഭാഗത്ത് എണ്ണയും കരണ്ടിയും പ്രതീ കമാകുമ്പോൾ കവിതയിൽ കൊന്നപ്പൂ വാണ് പ്രതീകം. ധൂസരസങ്കൽപം ഗ്രാമ ത്തിന്റെ വെളിച്ചം, എന്നീ പ്രതീകങ്ങൾ കവിതയ്ക്ക് പുതിയ മാനം നൽകുന്നു. കൊന്നപ്പൂവ് പുതുവർഷത്തിന്റെ പ്രതീക മാകുമ്പോൾ എണ്ണ സ്നേഹത്തിന്റെ പ്രതീ കമാകുന്നു. മനസ്സിന്റെ ശുദ്ധിയും ല്യവുമാണ് കരണ്ടിയിലെ എണ്ണ എന്ന പ്രതീകം ഓർമിപ്പിക്കുന്നത്. ലോകത്തിലെ നർമ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യബോധം കൈവി ടരുതെന്ന ആശയമാണ് കവിതാഭാഗവും നോവലും പകർന്നു നൽകുന്നത്.
![]()
Question 3.
പട്ടിക പൂർത്തിയാക്കുക
വന്ന കുട്ടി – കുട്ടി വന്നു
കണ്ട കാഴ്ച – കാഴ്ച കണ്ടു
Answer:
പോയ കാലം – കാലം പോയി
കരയുന്ന കുട്ടി – കുട്ടി കരയുന്നു
പാടിയ പാട്ട് – പാട്ട് പാടി
ക്രിയ
ഒരു പ്രവൃത്തിയെ/ അവസ്ഥയെ കുറി ക്കുന്ന ശബ്ദമാണ് ക്രിയ
ഉദാ : കുട്ടി വന്നു, കാഴ്ച കണ്ടു, കാലം
പോയി, പാട്ട് പാടി
മുറ്റുവിന പറ്റുവിന
കിയയെ മുറ്റുവിന പറ്റുവിന എന്നി ങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

ആദ്യത്തെ പട്ടികയിലെ വന്ന, കണ്ട, പോയ, കരയുന്ന, പാടിയ, തുടങ്ങിയ പദ ങ്ങൾ അപൂർണക്രിയ (പറ്റുവിന)കളാണ്. പറ്റിയ അഥവാ മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്ന ക്രിയകളാണ് പറ്റുവിന.
രണ്ടാമത്തെ പട്ടികയിലെ വന്നു, കണ്ടു, പോയി, കരയുന്നു, പാടി, എന്നീ പദ ങ്ങൾ പൂർണക്രിയ (മുറ്റുവിന കളായി ഉപയോഗിച്ചിരിക്കുന്നു. ‘വിന’ എന്നാൽ ക്രിയ എന്നർത്ഥം. ഒന്നിനും കീഴ്പ്പെടാതെ സ്വതന്ത്രമായി നിൽക്കുന്ന പൂർണക്രിയ യാണ് മുറ്റുവിന.
പേരച്ചം, വിനയെച്ചം
പറ്റുവിനയെ പേരച്ചം, വിനയെച്ചം എന്നീ രണ്ടായി തിരിക്കാം.
ഒരു നാമത്തിന് കീഴടങ്ങി നിൽക്കുന്ന അപൂർണക്രിയയാണ് പേരച്ചം
ഉദാ : വരുന്നയാൾ, കൊല്ലുന്ന രാജാവ്
ഒരു പൂർണക്രിയയ്ക്ക് കീഴടങ്ങുന്ന അപൂർണകിയാണ് വിനയെച്ച ഉദാ: കാണാൻ പോയി, കിടന്നുറങ്ങി
Question 4.
താഴെ കൊടുത്ത മാതൃകയിൽ നിങ്ങൾക്ക് പരിചിതമായ ഏതെങ്കിലും ഒരു കൃതിക്ക് പുറന്താൾക്കുറിപ്പ് (Blurb) തയ്യാറാക്കുക.
• ആൽക്കെമിസ്റ്റ്
• പൗലോ കൊയ്ലോ

Answer:
ഒരു പുസ്തകത്തിന്റെ പുറകു വശത്ത പേജിൽ ആ പുസ്തകത്തെക്കുറിച്ച് ചേർത്തിരിക്കുന്ന ലഘുകുറിപ്പാണ് പൂര ന്താൾ കുറിപ്പ്
ഗ്രന്ഥത്തിന്റെ കടഞ്ഞെടുത്ത രൂപമാണ് അവിടെ ചേർക്കുക. (ഉള്ളടക്കത്തിലേ ക്കുള്ള ജാലകം എന്നാണ് പുറന്താൾക്കുറി പ്പിനെ വിശേഷിപ്പിക്കുക)
പുറന്താൾക്കുറിപ്പ് തയ്യാറാക്കുമ്പോൾ ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ
- പുസ്തകത്തിന്റെ പേരാണ് ശീർഷകം
- കടഞ്ഞെടുത്ത ഭാഷ ലളിതമായിരിക്കണം
- ആസ്വാദനത്തിനു പ്രാധാന്യം
- ഹ്രസ്വമായിരിക്കണം
ഇനി നമുക്ക് ഒരു മാതൃക പുറന്താകു റിപ്പ് തയ്യാറാക്കി നോക്കാം
വാരാണസി

‘വാരാണസി ഒരിടത്താവളമാണ്. സമുദ ത്തിനടിയിൽ നിന്ന് ആകാശത്തെ നോക്കു ന്നത് പോലെ എം.ടി. മനുഷ്യമനസ്സിന്റെ ആഴമളക്കുന്നു. രണ്ടാമൂഴത്തിന് ശേഷ മാണ് എം.ടി.യുടെ നോവലായ വാരാ സി പല വിതാനങ്ങളിലുളള യാത്രക ളുടെ പുസ്തകമാണ്. അടുത്തടുത്തിരിക്കു മ്പോൾ തന്നെ മനസ്സുകൊണ്ട് കാനനങ്ങൾ താണ്ടുന്നവർ. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നട ക്കുന്നവർ, അങ്ങനെ മനുഷ്യജീവിതം കൊണ്ട് തീർത്ത മഹാഗോപുരങ്ങൾ ഈ നോവൽ വായനയിൽ നമ്മുടെ മനസ്സിൽ ഉയരുന്നു.
Question 5.
സന്യാസിവര്യൻ ജ്ഞാനികളിൽ ജ്ഞാനി ആണ്. ഈ പ്രസ്താവനയുടെ സാധുത പരിശോധിച്ച പാഠഭാഗവുമായി ബന്ധപ്പെ ടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അറിവുകൾ മറ്റുള്ളവർക്ക് വാക്കുകളിലു ടെ പകർന്നു നൽകുന്നവരാണ് ജ്ഞാനി കൾ. അവർ ശരിയും തെറ്റും മറ്റുള്ളവരെ പറഞ്ഞുപഠിപ്പിക്കുന്നു. എന്നാൽ ജ്ഞാനി കളിൽ ജ്ഞാനികളായിട്ടുള്ളവർ സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നു. ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യ ങ്ങളും അനുഭവിക്കുമ്പോഴും കൈവശ മുള്ള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണമെന്നും അതാണ് സന്തോഷത്തിന്റെ രഹസ്യ മെന്നും സന്യാസിവരൻ കച്ചവടക്കാരന്റെ മകനെ പഠിപ്പിക്കുന്നു. ഇവിടെ സന്യാസി അവനെ നേരിട്ട് ജീവിതത്വം ഉപദേശിക്കു ന്നില്ല. കണ്ടെത്തലിലൂടെയാണ് സന്യാസി അവനെ പഠിപ്പിക്കുന്നത്. സ്വയം കണ്ട ഞാൻ അവനെ സഹായിക്കുന്ന ഈ സന്യാസിവര്യൻ ജ്ഞാനികളിൽ ജ്ഞാനി തന്നെയാണെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
![]()
Question 6.
പ്രത്യാശയാണ് എല്ലാവരുടെയും ജീവി തത്തെ മുന്നോട്ടുനയിക്കുന്ന ചാലകശക്തി. ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ ആസ്വദ മാക്കി ഈ പ്രസ്താവന വിലയിരുത്തി ഒരു ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
ജീവിതത്തിൽ പലതരം തടസ്സങ്ങൾ ഉണ്ടാ കുമ്പോഴും മനുഷ്യരെ മുന്നോട്ടു നയിക്കു ന്നത് ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ്. ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാ ശവും ആകാശത്തായിരിക്കുമ്പോൾ ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക. ഭൂമി യിലും നിങ്ങൾ തളിർക്കും, ആകാശ ത്തിലും വേരു പടരും എന്ന പി.കെ. പാറ ക്കടവിന്റെ വരികൾ നമുക്ക് നൽകുന്നതും പ്രത്യാശയുടെ വെളിച്ചം തന്നെയാണ്.
മാതൃസ്നേഹം, സംസ്കാരം, പ്രകൃതി, സാമൂഹികബോധം എന്നിവയെല്ലാം പുതു വർഷം’ എന്ന കവിതയ്ക്ക് പുതിയ മാനം നൽകുന്നു.
കവിതയിലുട നീളം അമ്മ നൽകുന്ന സാന്ത്വനവും പ്രത്യാശയും നമുക്ക് കാണാം. പ്രകൃതിയിൽ നിന്നകന്ന് മണ്ണും ജീവിതവും നഷ്ടപ്പെട്ട കവയത്രി ഓണ ത്തിന് അമ്മ വരുമെന്നും ജീവിതത്തിലെ കൂരിരുൾ നീങ്ങുമെന്നുമുള്ള പ്രത്യാശ യാണ്.
ഓണപ്പുലർച്ചയിൽ
കൂരിരുൾ നീക്കിയെൻ വീടിനകത്തമ്മ വന്നുദിക്കും. മാലറ്റുപോകും…
വരും വർഷരക്ഷയശ്രീയാം വലത്തുകാൽ വച്ചുകേറും.
എന്നീ വരികളിലൂടെ പങ്കുവയ്ക്കുന്നത്.
കൃഷിയെയും അധ്വാനത്തെയും ആശ്രയി ച്ചാണ് ‘ആ വാഴവെട്ട്’ എന്ന കഥയിലെ മർക്കോസ് ചേട്ടന്റെ ജീവിതം. പച്ചപിടിച്ച വാഴ കൃഷിയിലൂടെ വരാൻ പോകുന്ന നല്ലകാലത്തിന്റെ പ്രതീക്ഷയിലാണ് അദ്ദേഹം. കൃഷിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രതീക്ഷകളും പ്രത്യാശയുടെ പാഠം പകർന്നു തരുന്നു. വാഴതോട്ടം നശി ച്ചെങ്കിലും, റാഹേലിനു അച്ഛനോടുള്ള സ്നേഹവും, കൃഷിയോടുള്ള പ്രതിപ ത്തിയും പ്രത്യാശയുടെ വിത്തു കൾ നമ്മുടെ മനസ്സിൽ പാകുന്നു. ആ തോട്ടം വീണ്ടും ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ നമുക്ക് നൽകുന്നു.
‘എണ്ണനിറച്ച കരണ്ടി’ എന്ന കഥയിൽ ജീവി തത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളുമായി സന്യാസിയെ തേടിയെത്തുകയാണ് കച്ച വടക്കാരന്റെ മകൻ. സന്തോഷത്തിന്റെ രഹസ്യം തിരിച്ചറിയുന്നതോടെ അവന്റെ മനസ്സിലെ സംശയങ്ങളുടെ ഇരുട്ട് നീങ്ങി പ്രത്യാശ നിറയുകയാണ്. മുന്നോട്ടുള്ള ജീവിതവഴികളിൽ തിരിച്ചറിവിന്റെ ആ കിര ണങ്ങൾ തന്നെയാകും അവന്റെ വഴികാട്ടി.
ഈ യൂണിറ്റിലെ ‘പുതുവർഷം’, ‘ആ വാഴ വെട്ട്’, ‘എണ്ണനിറച്ച കരണ്ടി’ എന്നീ പാഠ ഭാഗങ്ങളെല്ലാം നമുക്ക് പകർന്നു നൽകു ന്നത് പ്രത്യാശയുടെ വെളിച്ചമാണ്. പ്രത്യാശ ഉണ്ടെങ്കിൽ ജീവിതത്തിൽ ആന ന്ദവും ഭാവിയെപ്പറ്റി തെളിവാർന്ന ചിന്തയും ഉണ്ടാകും.
Question 7.
‘എണ്ണനിറച്ച കരണ്ടി’ എന്ന നോവൽ ഭാഗ ത്തിന് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
പൗലോ കൊയ്ലോയുടെ ലോക പ്രസിദ്ധ നോവലായ “ദ ആൽക്കെമിസ്റ്റിലെ” ഒരു ഭാഗമാണ് “എണ്ണനിറച്ച കരണ്ടി ഈ ലോക ത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യങ്ങൾ മനസ്സിലു ണ്ടാ യിരിക്കണം. അതാണ് സന്തോഷത്തിന്റെ രഹസ്യം. ഈ ഗുണപാഠ മാണ് പ്രസ്തുത നോവൽഭാഗത്തിന്റെ കാതൽ.
ഒരു സ്വപ്നദർശനത്തിന്റെ പ്രേരണയിൽ സാന്റിയാഗോ എന്ന ഇടയബാലൻ നട ത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന നോവലിൽ ചിത്രീകരിക്കുന്നത്. ആ സ്വപ്ന ത്തിന്റെ അർത്ഥം കണ്ടെത്താൻ അവൻ ശ്രമങ്ങൾ നടത്തുന്നു. തന്റെ യാത്രയ്ക്കി ടയിൽ ചിത്രശലഭം, ജിപ്സി, സ്ത്രീ, വൃദ്ധൻ, തുടങ്ങി പലരേയും സാന്റിയാഗോ കണ്ടുമുട്ടുന്നു. ഇതിൽ വൃദ്ധൻ പറഞ്ഞു കൊടുത്ത കഥയാണ് പാഠ ഭാഗം. സ്വാതന്ത്ര്യം ഇരുതല മൂർച്ചയുള്ള വാളാണ്. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം ആനന്ദം തരുന്നുണ്ടോ? ഇതിനെക്കുറിച്ചാണ് വൃദ്ധന്റെ കഥ. സന്തോഷത്തിന്റെ രഹസ്യ മറിഞ്ഞുവരാൻ ഒരു കച്ചവടക്കാരൻ അയാ ളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രശ സ്തനായ ജ്ഞാനിയുടെ അരികിലേക്ക് അയച്ചു.
40 ദിവസം അലഞ്ഞു നടന്ന അവൻ ജ്ഞാനിയുടെ കൊട്ടാരം കണ്ടുപിടിച്ചു. അവർ പ്രതീക്ഷിച്ചതിൽ നിന്നു വ്യത്യസ്ത മായ സ്ഥലവും അനുഭവുമാണ് അവിടെ യുണ്ടായത്. ജ്ഞാനി മുനി ആയിരുന്നില്ല. കൊട്ടാരത്തിലേത് ഉത്സവാന്തരീക്ഷമായിരു ന്നു. ഒരു മേശപ്പുറത്ത് രുചികരമായ വിഭ വങ്ങൾ, മറ്റൊരു സ്ഥലത്ത് ഗാനമേള, കച്ച വടക്കാർ വന്നു പോകുന്നു. ആളുകൾ ഉത്സാഹത്തോടെ സംസാരിച്ചു നിൽക്കു ന്നു. ജ്ഞാനി ഓരോരുത്തരോടും സംസാ രിച്ചുനിൽക്കുന്നതിനാൽ അദ്ദേഹത്തോടു സംസാരിക്കാൻ രണ്ടു മണിക്കൂർ കാത്തു നിൽക്കേണ്ടിവന്നു.
രണ്ട് തുള്ളി എണ്ണ നിറച്ച കരണ്ടി കൈയിൽ പിടിച്ച് കൊട്ടാര ത്തിലെ കാഴ്ചകൾ കണ്ടുവരാൻ ജ്ഞാനി അവനോട് പറഞ്ഞു. എന്നാൽ എണ്ണ തുള മ്പാതെ സൂക്ഷിച്ചു നടന്നതുകൊണ്ട് കൊട്ടാ രത്തിലെ ഭംഗികൾ അവന് ആസ്വദിക്കാൻ കഴിഞ്ഞില്ല. കൊട്ടാരത്തിന്റെ സൗന്ദര്യം നന്നായി കണ്ടുവരാൻ ജ്ഞാനി അവനോട് വീണ്ടും ആവശ്യപ്പെട്ടു. ഇത്തവണ ഉദ്യാ നത്തിലെ പൂക്കളും ചിത്രപ്പണികളുമെല്ലാം അവൻ നന്നായി ആസ്വദിച്ചു. എന്നാൽ കര ണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരു ന്നു. ജീവിതത്തെക്കുറിച്ചുളള പ്രധാനപ്പെട്ട ഒരു തത്ത്വ ചിന്തയാണ് ഈ ഭാഗത്ത് ഇതൾ വിരിയുന്നത്. യഥാർത്ഥത്തിൽ ജീവി തത്തിലെ സന്തോഷം എന്താണെന്ന് ഈ നോവൽ നമ്മെ പഠിപ്പിക്കുന്നു.
Question 8.
‘ചുറ്റിലുമുള്ള സൗന്ദര്യം ആസ്വദിക്കു മ്പോഴും ജീവിതത്തിലെ മൂല്യങ്ങളെ കൈവിടാതിരിക്കുക’ ഈ കാഴ്ചപ്പാട് ‘എണ്ണനിറച്ച കരണ്ടി’ എന്ന പാഠഭാഗത്തെ മുൻനിർത്തി വിലയിരുത്തുക.
Answer:
ജീവിതത്തിലെ സുഖങ്ങളും സൗഭാഗ്യ ങ്ങളും ആസ്വദിക്കുന്നത് സ്വയം മറന്നുകൊ ണ്ടാവരുത് എന്ന വലിയ പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. രണ്ട് തുള്ളി എണ്ണ നിറച്ച കരണ്ടി കൈയിൽ പിടിച്ച് കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടുവരാൻ ജ്ഞാനി കച്ചവടക്കാരന്റെ മകനോട് പറഞ്ഞു. എന്നാൽ എണ്ണ തുളുമ്പാതെ സൂക്ഷിച്ചു നടന്നതു കൊണ്ട് കൊട്ടാര ത്തിലെ ഭംഗികൾ അവന് ആസ്വദിക്കാൻ കഴിഞ്ഞില്ല. കൊട്ടാരത്തിന്റെ സൗന്ദര്യം നന്നായി കണ്ടുവരാൻ ജ്ഞാനി അവനോട് വീണ്ടും ആവശ്യപ്പെട്ടു. ഇത്തവണ ഉദ്യാ നത്തിലെ പൂക്കളും ചിത്രപ്പണികളുമെല്ലാം അവൻ നന്നായി ആസ്വദിച്ചു. എന്നാൽ കര ണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരുന്നു. ജീവിതത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു തത്ത്വചിന്തയാണ് ഈ ഭാഗത്ത് ഇതൾ വിരിയുന്നത്. ലോകത്തിലെ സുഖങ്ങൾ ആസ്വദിക്കുമ്പോഴും അതിൽ മതിമറന്നു പോകരുത്, ജീവിതമൂല്യങ്ങളും സംസ്കാ രവും മറന്നു പോവരുത് എന്നാലെ ജീവി തത്തിൽ യഥാർത്ഥ സന്തോഷം ഉണ്ടാകൂ.
Question 9.
“ഒരാളെ വിശ്വസിക്കുന്നതിനുമുമ്പ് അവന്റെ ചുറ്റുപാടുകൾ ശരിയായി മനസ്സിലാക്കിയി രിക്കണം”. ജ്ഞാനിയുടെ ഈ ഉപദേശ ത്തിന്റെ പൊരുൾ “മിന്നുന്ന തെല്ലാം പൊന്നല്ല” എന്ന പഴഞ്ചൊല്ലിന്റെ ആശയ വുമായി ബന്ധിപ്പിച്ചു വികസിപ്പിക്കുക.
Answer:
ആദ്യകാഴ്ചയിൽ തന്നെ ഒരാളെകുറിച്ച് പൂർണമായി മനസിലാക്കാൻ സാധ്യമല്ല. ഒരാളെ അന്ധമായി വിശ്വസിക്കും മുൻപ് അയാളുടെ ചുറ്റുപാടുകളും ശരിയായി മന സിലാക്കിയിരിക്കണം. മിന്നുന്നതൊന്നും പൊന്നല്ല എന്ന ചൊല്ലും ഈ ആശയം തന്നെയാണ് മുന്നോട്ട് വയ്ക്ക പുറംമോടിയിൽ മയങ്ങരുത്, അപകടമാ ണ്. തിളക്കവും, ഭംഗിയും കണ്ടു ഒന്നിലും ഭ്രമിക്കരുത്. നമ്മൾ ഒറ്റനോട്ടത്തിൽ വില യിരുത്തുന്ന പലതും അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാകും. ഏതു കാര്യ ത്തിനും ഇറങ്ങുന്നതിനുമുൻപ് അതിന്റെ എല്ലാ വശങ്ങളും വ്യക്തമായി മനസ്സിലാ ക്കിയിരിക്കണം എന്നതാണ് ഇതിന്റെ ആശയം.
![]()
Question 10.
“ദ ആൽക്കെമിസ്റ്റ്” ഏതു സാഹിത്യവിഭാഗ ത്തിൽപ്പെടുന്ന കൃതിയാണ്?
Answer:
നോവൽ
Question 11.
കച്ചവടക്കാരൻ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞയച്ചത് എന്തിനായിരുന്നു?
Answer:
സന്തോഷത്തിന്റെ രഹസ്യം എന്താണെന്ന് അറിഞ്ഞുവരാൻ
Question 12.
കച്ചവടക്കാരന്റെ മകൻ കണ്ടു പിടിച്ച ജ്ഞാനിയുടെ വാസസ്ഥലം എങ്ങനെയു ള്ളതായിരുന്നു?
Answer:
അതിമനോഹരമായ ഒരു കൊട്ടാരം
Question 13.
കൊട്ടാരം ചുറ്റിക്കാണാനിറങ്ങിയ കച്ചവട ക്കാരന്റെ മകന്റെ കൈയിൽ എണ്ണ നിറച്ച കരണ്ടി നൽകിക്കൊണ്ട് ജ്ഞാനി പറഞ്ഞ തെന്ത്?
Answer:
നടക്കുമ്പോൾ എണ്ണ തുളുമ്പിപ്പോകാതെ സൂക്ഷിക്കണം.
Question 14.
പദം പിരിച്ചെഴുതി
വർണമാറ്റം വ്യക്തമാക്കുക
രഹസ്യം + അറിയണം
Answer:
രഹസ്യമറിയണം (‘മ’ ആദേശം)
Question 15.
കുന്നിൻ മുകളിലുള്ള അതിമനോഹരമായ കൊട്ടാരം
അടിവരയിട്ട് പദം വിഗ്രഹിച്ചെഴുതുക
Answer:
കുന്നിന്റെ മുകളിലുള്ള
Question 16.
“ഒരു കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധ നായ ജ്ഞാനിയുടെ അരികിലേക്കയച്ചു”. അത് എന്തിനുവേണ്ടിയായിരുന്നു?
Answer:
സന്തോഷത്തിന്റെ രഹസ്യം എന്താണെന്ന റിയാൻ
Question 17.
ജ്ഞാനിയുടെ വാസസ്ഥലം എവിടെയായി രുന്നു?
Answer:
കുന്നിൻ മുകളിലെ അതിമനോഹരമായ കൊട്ടാരം
![]()
Question 18.
ജ്ഞാനിയുടെ കൊട്ടാരത്തിൽ കച്ചവടക്കാ രന്റെ മകനെ വിസ്മയിപ്പിച്ചതെന്തായി രുന്നു?
Answer:
അവന്റെ സങ്കൽപ്പത്തിലുള്ളതിനേക്കാൾ അതി ദിവ്യനായിരുന്നു സന്യാസിവര്യൻ. തിക്കും തിരക്കും ഗാനമേളയും സമൃദ്ധ മായ വിരുന്നു മേശയും ആസ്വാദ്യകരങ്ങ ളായ ഭക്ഷണങ്ങളും അതിനിടയിൽ ഓരോ രുത്തരെയായി വിളിച്ച് വിവരങ്ങളന്വേഷി ക്കുന്ന ജ്ഞാനിയും. ഇതെല്ലാം അവനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.
Question 19.
സന്തോഷത്തിന്റെ രഹസ്യം കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ട കുട്ടിയോട്, തൽക്കാലം ജ്ഞാനിക്കു തിരക്കുണ്ടെന്നും കൊട്ടാരം ചുറ്റിനടന്നു കൊണ്ടുവരാൻ പറഞ്ഞതിന്റെ ഉദ്ദേശം എന്താകാം?
Answer:
ഏതറിവും അനുഭവത്തിലൂടെ നേടിയെടു ക്കാൻ കഴിയണം. അങ്ങനെയെങ്കിൽ അത് നമുക്ക് മാർഗദീപമായിത്തീരും.
Question 20.
ജ്ഞാനി കൊടുത്ത സ്കൂണിലെ എണ്ണ സൂക്ഷിക്കാൻ പരിശ്രമിച്ചപ്പോൾ അവനു ണ്ടായ നഷ്ടം എന്താണ്?
Answer:
ആ കൊട്ടാരത്തിലെ വിസ്മകകരമായ കാഴ്ചകൾ ഒന്നും അവന് അറിയാനോ ആസ്വദിക്കാനോ കഴിഞ്ഞില്ല. പേർഷ്യയിൽ നിന്ന് പ്രത്യേകമായി നെയ്യിച്ചു കൊണ്ടു വന്ന മുറിയെ അലങ്കരിക്കുന്ന തിരശ്ശീല അവനു കാണാനായില്ല. പത്തു വർഷമെ ടുത്ത് മനോഹരമാക്കിയ ഉദ്യാനവും ഗ്രന്ഥ പുകയും അവന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതൊക്കെയാണ് അവന് നഷ്ടപ്പെട്ടത്.
Question 21.
ഒരാളെ വിശ്വസിക്കുന്നതിന് മുൻപ് എന്ത് മനസ്സിലാക്കി യി രിക്കണം എന്നാണ് ജ്ഞാനി പറഞ്ഞത്?
Answer:
അവന്റെ ചുറ്റുപാടുകൾ
Question 22.
രണ്ടാമതും ജ്ഞാനിയുടെ കൊട്ടാരം കാണാൻ പുറപ്പെട്ട കച്ചവടക്കാരന്റെ മകന്റെ കയ്യിലെ എണ്ണയ്ക്ക് എന്ത് സംഭ വിച്ചു?
(a) അത് അങ്ങിനെ തന്നെ ഉണ്ടായിരുന്നു
(b) ൺ തീർത്തും ശൂന്യം
(c) കുറച്ചുണ്ടായിരുന്നു.
Answer:
സ്പൂൺ തീർത്തും ശൂന്യം
Question 23.
ജ്ഞാനിയുടെ ഉപദേശത്തിന്റെ പൊരുൾ എന്തായിരുന്നു?
Answer:
സുഖവും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കാം. പക്ഷേ മൂല്യവും സംസ്കാ രവും മനസ്സിലുണ്ടായിരിക്കണം. എങ്കിലേ യഥാർത്ഥ സന്തോഷം സാധ്യമാകൂ.
Question 24.
ആശയങ്ങൾ വിട്ടുപോകാതെ ഒറ്റവാക്യമാ ക്കുക.
വൃദ്ധൻ കഥ പറഞ്ഞു നിർത്തി. ഇടയൻ നിശബ്ദനായിരുന്നു.
Answer:
വൃദ്ധൻ കഥ പറഞ്ഞു നിർത്തുമ്പോൾ ഇട യൻ നിശബ്ദനായിരുന്നു.
![]()
Question 25.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പിരിച്ചെഴുത്ത് ഏത്?
പിടിച്ചിരുന്ന – പിടിച്ച് + ഇരുന്ന
അക്കാലത്തെ – ആ + കാലത്തെ
എണ്ണമറ്റ – എണ്ണം + അറ്റ
അതെങ്ങനെ – അതെ + എങ്ങാൻ
Answer:
എണ്ണമറ്റ – എണ്ണം + അറ്റ
ആരാച്ചാർ
ബംഗാളിലെ കൊൽക്കത്ത പശ്ചാത്തല മാക്കി എഴുതപ്പെട്ട ആരാച്ചാർ. ഒരു ആരാ ച്ചാർ കുടുംബത്തിന്റെ ചരിത്രമാണ്. അധി കാരം എങ്ങനെ സമൂഹത്തെ അതിന്റെ ഇരകളായിത്തീർക്കുന്നുവെന്ന് തുറന്നുകാ ട്ടുന്ന ഈ നോവൽ കുറ്റത്തെയും ശിക്ഷയെയും കുറിച്ചുള്ള ധാരണകളെ ചർച്ചാവിഷയമാക്കുന്നു. ആരാച്ചാർ മല യാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്.