Students can use Class 6 Malayalam Kerala Padavali Question Answer and ഗാന്ധിജിയുടെ അതിഥി Gandhijiyude Athidhi Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Gandhijiyude Athidhi Summary
Gandhijiyude Athidhi Summary in Malayalam
ഗാന്ധിജിയുടെ അതിഥി Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
വിഷ്ണുനാരായണൻ നമ്പൂതിരി

(ജനനം ജൂൺ 2 1939 മരണം ഫെബ്രുവരി 25 2021).പ്രശസ്തനായ മലയാള കവി. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരികചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.തിരുവല്ലയിലെ പെരിങ്ങോൾ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരിങ്ങര ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ (ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, പെരിങ്ങര) കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.
കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്. 82-ാമത്തെ വയസ്സിൽ, 2021 ഫെബ്രുവരി 25ന് ഉച്ചയോടെ, പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം തിരുവനന്തപുരം തൈക്കാടുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.
പാഠസംഗ്രഹം
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ തുളസീധളങ്ങൾ എന്ന കവിത സമാഹാരത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഗാന്ധിജിയുടെ അതിഥി എന്ന കവിത. വാർധയിലെ ആശ്രമത്തിൽ ഗാന്ധിജിയെ കാണാൻ എത്തുന്ന കുട്ടിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത് പ്രസിദ്ധമായ ആശ്രമമാണ് വാർധ അവിടേയ്ക്ക് പുലർകാലത്ത് തന്നെ പടികടന്നു വന്ന പിഞ്ചു കാലടി പാടുകൾ കണ്ടു. കീറിപ്പൊളിഞ്ഞ വേഷവും ഏറെ തളർന്നു കുഴഞ്ഞ ഭാവവും ആയിട്ടാണ് ആ ബാലനെ കാണപ്പെട്ടത്. അവനെ കണ്ടതും നിറയെ ആളുകൾ ചുറ്റും കൂടി. അവരെല്ലാം ആ കുട്ടിയോട് നിറഞ്ഞ ഉത്സാഹത്തോടെ നിരവധി ചോദ്യങ്ങൾ ചോദിച്ചു.ആ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരമായി അവൻ ഒറ്റ മറുപടി മാത്രമേ പറഞ്ഞുള്ളൂ. ഈ നിമിഷം തന്നെ ബാപ്പുവിനെ കാണണം.
![]()
പത്ത് നൂറോളം ആളുകൾ ആശ്രമത്തിൽ ഗാന്ധിജിയെ കാണാൻ വരിവരിയായി നിൽക്കുന്നുണ്ട്. അവരെയെല്ലാം കാണാനും സംസാരിക്കാനും തയ്യാറായി ഗാന്ധിജി ഒരു കൊച്ചു പായയിൽ പുഞ്ചിരിച്ച മുഖവുമായി ഇരിക്കുന്നുണ്ട്. ഗാന്ധിജിയെ കാണാൻ വരിവരിയായി ആളുകൾ നിൽക്കുന്നുണ്ടെങ്കിലും ബാലനായ ആ കൊച്ചു സന്ദർശകനെ വേഗം തന്നെ ഗാന്ധിജി അടുക്കൽ വിളിച്ചിരുത്തി. ഗാന്ധിജി കൈകൾ കൊണ്ട് കുട്ടിയെ തലോടിയതേയുള്ളൂ അപ്പോൾ തന്നെ വിഷമത്തോടെ തന്റെ അച്ഛനെയും അമ്മയെയും നഷ്ടമായി എന്നും താൻ ഏകനാണെന്നും തനിക്കായി ആരുമില്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയ്ക്ക് മുഴുവനായി പറയാൻ സാധിച്ചില്ല. അതിനുമുമ്പേ അവന്റെ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറി. ഉടൻ തന്നെ ഗാന്ധിജി മറുപടി പറഞ്ഞു. കുഞ്ഞ ഈ കാണുന്ന ആശ്രമവും ഇവിടെയുള്ളവരും നിനക്കുള്ള താണ്. ഇവിടെ നീ എന്റെ വാത്സല്യം നിറഞ്ഞ കുട്ടി യാണ്. ഇവിടെ നിന്ന് വേറിട്ട് നീ എങ്ങോട്ടും പോകേണ്ട തില്ല.

ഗാന്ധിജിയെ കാണാനായി കാത്തുനിന്നിരുന്ന നേതാ ക്കൾ പത്രക്കാർ ചക്രവർത്തികൾ എല്ലാവരും പിരിഞ്ഞു പോയിരുന്നു. മഴപെയ്തു തീർന്നിട്ടും വീശിക്കൊണ്ടി രിക്കുന്ന തണുത്ത കാറ്റ് കണക്കെ ആ കൊച്ചു ബാലൻ മാത്രം ആശ്രമത്തിൽ നിന്നു. അപ്പോഴും ഒരു ക്ഷീണവും കൂടാതെ പുഞ്ചിരിയോടുകൂടി ഗാന്ധിജി നൂൽക്കുകയാ യിരുന്നു. നൂൽ നൂറ്റുകൊണ്ട് ഗാന്ധിജി പറഞ്ഞു. മകനെ നിനക്ക് എന്താണ് വേണ്ടത് എന്ന് പറഞ്ഞോളൂ. അത് കേട്ട ഉടനെ കുട്ടി ഗാന്ധിജിയുടെ അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു എനിക്ക് ജോലികൾ ഒന്നും അറിയില്ല. ഒരു ജോലിയും ചെയ്യാതെ അലസനായി എങ്ങനെയാണ് ഞാൻ ഇവിടെ ഈ ആശ്രമത്തിൽ കഴി യുക. കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ അഭിമാനത്താൽ നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഗാന്ധിജി കുട്ടിയെ പുണർന്നു.
തുടർന്ന് ഗാന്ധിജി പറഞ്ഞു.. കുഞ്ഞ ഒന്നും പത്തുമല്ല നൂറു കോടി മക്കളെ വളർത്തിയിട്ടും അമ്മയ്ക്ക് ഇനിയും മടിത്തട്ടിൽ നിങ്ങൾക്ക് ജോലി നൽകാനുള്ള ഇടമുണ്ട്. നിന്റെ ഈ കുഞ്ഞു കൈകൾ നാടിന്റെ കണ്ണീരോപ്പാനുള്ള കരുത്ത് ആർജ്ജിച്ചാൽ അമ്മയ്ക്ക് പിന്നെ ദുഃഖങ്ങൾ ഒന്നും ഉണ്ടാവുകയില്ല. അമ്മ ഉള്ളപ്പോൾ നമ്മൾ മക്കൾക്കും എന്ത് ദുഃഖമാണ് ഉണ്ടാവുക.
രണ്ടു പ്രതീകങ്ങൾ ഈ കവിതയിൽ കാണാം. പ്രകൃതി അഥവാ ഭാരതാംബയുടെ തന്നെ പ്രതീകമാണ് ഗാന്ധിജി. എല്ലാവരെയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് ആകുന്നു. അത് പ്രകൃതി ഭാവം കൂടിയാണ്. രാജ്യത്തെ നിസ്വ ജനതയുടെ പ്രതിനിധിയാണ് കവിതയിലെ ബാലൻ. സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ ജനങ്ങൾ പൊതുവേ അനാഥരും ദരിദ്രരും ആണ് എന്ന അവസ്ഥ കവിതയിൽ വ്യക്തമാണ്. അവർക്ക് അഭയം ഗാന്ധിജിയും ഭാരതവും ആയിരുന്നു എന്നു കൂടി കവി നമ്മെ ഓർമ്മപ്പെടുത്തുന്നു. ജനങ്ങളുടെ കർത്തവ്യത്തെ ബോധ്യപ്പെടുത്താൻ ഗാന്ധിജിക്ക് സാധിച്ചു. ഭാരതാംബയുടെ കണ്ണീരൊപ്പാൻ ഇറങ്ങി. ആ അമ്മയുള്ളപ്പോൾ ആരും ദുഃഖിക്കേണ്ട അലസരായ ജനതയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു എന്നത് ഒരു ചരിത്ര ദൗത്യമായി കാണാം. “ഉതിരും അഭിമാനബാഷ്പമോടെ മുകരുകയായി താതൻ ഉണ്ണി തന്നെ” എന്ന വരികളിൽ കവിതയുടെ ആശയ ക്രോഡീകരണം നടന്നിട്ടുണ്ട്. താതൻ ഇവിടെ ഗാന്ധിജിയും ഉണ്ണി ഭാരതത്തിലെ ജനങ്ങളുടെ പ്രതിനിധിയുമാണ്.
![]()
അർത്ഥം
അതിഥി – വിരുന്നുകാരൻ
പുകൾ പെറും – പ്രശസ്തി ഉള്ള.
ഉത്സുകർ – ഉത്സാഹത്തോടെ നിൽക്കുന്നവർ.
ഇക്ഷണം – ഈ നിമിഷം തന്നെ
തൃക്കരം – കൈ (തൃ-ശ്രേഷ്ഠമായ),
ഗദ്ഗദം – ഇടർച്ച
ഏകൻ – ഒറ്റയ്ക്ക് നിൽക്കുന്നവൻ
ഇടരാറ്റുമാർ – ദുഃഖം കുറയുന്ന വിധത്തിൽ
ഓതി – പറഞ്ഞു
താതൻ – അച്ഛൻ
തെന്നൽ – ഇളംകാറ്റ്
അക്ഷീണം – ക്ഷീണമില്ലാതെ
ഉതിരുക – പൊഴിയുക/അടർന്നു വീഴുക
ബാഷ്പം – കണ്ണുനീർ
മുകരുക – ചുംബിക്കുക
വിപരീതം
ഏകൻ × അനേകൻ
ക്ഷീണം × അക്ഷീണം
പര്യായം
താതൻ – പിതാവ്, ജനകൻ, ജനയിതാവ്
അതിഥി – ആവേശികൻ, ആഗന്തുകൻ, ഗൃഹാഗതൻ.
ബാഷ്പം – കണ്ണീർ, നീരാവി, മൂടൽ മഞ്ഞ്