Practicing with Class 8 Malayalam Kerala Padavali Notes Pdf and കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Notes Questions and Answers improves language skills.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Question Answer Notes Std 8 Malayalam Kerala Padavali Chapter 5
Class 8 Malayalam Kerala Padavali Unit 2 Chapter 5 Notes Question Answer Karmukilinu Gadhyathil Oru Archanageetham
Class 8 Malayalam Karmukilinu Gadhyathil Oru Archanageetham Notes Questions and Answers
Question 1.
സാഹിത്യകാരന്മാർ മേഘത്തെ വിവിധതരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട് അവയെ കണ്ടെത്തി എഴുതുക.
Answer:
സാഹിത്യകാരന്മാർ മേഘത്തെ വിവിധ തരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട്. വേഡ്സ് വർത്തിന്റെ കൽ പന മേഘത്തെ പോലെ ഏകാകി എന്നായിരുന്നു. വില്യം ബ്ലേക്കിന് മേഘം ദൈവത്തിന്റെ തേര് ആയി രുന്നു. പെട്ടെന്ന് കാണപ്പെടുകയും ക്ഷണത്തിൽ തിരോഭവിക്കുകയും ചെയ്യുന്ന മേഘം യേറ്റ്സിന് തൂന്നുകളാണ്. ചിലർക്കാകട്ടെ മേഘം സൃഷ്ടാ വിന്റെ ഇരുണ്ട തേരാണ്. ലേഖകന് പ്രഭാതത്തിലെ കാർമുകിൽ ആകാശത്ത് കറുത്ത സിംഹം പോലെ യാണ്. മറ്റു ചിലപ്പോൾ മേഘങ്ങൾ ലേഖകന്റെ കാഴ്ചയിൽ നീലക്കാർ പർവ്വതമാണ്. നിദ്രയ്ക്ക് കാർമുകിലിന്റെ നിറമാണെന്നും ലേഖകൻ കൽപ്പി ക്കുന്നുണ്ട്.
Question 2.
“മേഘങ്ങൾ യഹോവയുടെ രഥമാണെന്നു പറ യുന്നു” ബൈബിളിലെ മേഘസംബന്ധിയായ മറ്റ് എന്തെല്ലം കൽപ്പനകൾ പാഠഭാഗത്തുണ്ട് ? കണ്ടെത്തി എഴുതുക.
Answer:
മേഘങ്ങൾ ആകാശത്തു പെട്ടെന്ന് കാണപ്പെടു കയും അതി വേഗം തിരോഭവിക്കുകയും ചെയ്യുന്നുവെന്ന് വേദപുസ്തകത്തിൽ പറയു ന്നുണ്ട്. വേദപുസ്തകത്തിൽ മേഘം അനിത്യത യുടെ പ്രതികമാണ്. ചില സന്ദർഭങ്ങളിൽ മേഘ ങ്ങളെ കഷ്ടതയുടെയും വാർധക്യത്തിന്റെയും അടയാളങ്ങളായി ഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. ഇയ്യോ ബിന്റെ പുസ്തകത്തിൽ മേഘങ്ങളിൽ മഴവെള്ളം നിറച്ചു വച്ചിരിക്കുന്നതായി പറയുന്നു. ഔന്നത്യ ത്തിന്റെ അടയാളമായും ചില സന്ദർഭങ്ങളിൽ സമു ദത്തിന്റെ വസ്ത്രങ്ങളായും മേഘങ്ങളെ കൽപ്പി ച്ചിരിക്കുന്നു. മേഘങ്ങളെ യോഗാത്മക തലങ്ങളിൽ വിശദീകരിക്കുന്ന സന്ദർഭങ്ങളും വേദപുസ്തക ത്തിൽ കാണാം. പുറപ്പാട് പുസ്തകത്തിൽ ദൈവത്തെ ജനങ്ങളിൽ നിന്ന് മേഘം മറച്ചു പിടി ക്കുന്നു എന്നാണ് ഭാവന. മേഘങ്ങൾ യഹോവ യുടെ രഥമാണെന്ന് പറയുന്നു. മിശിഹായും അവന്റെ ഭക്തന്മാരും മേഘത്തിലൂടെ സ്വർഗത്തി ലേക്ക് പ്രവേശിക്കുന്നു എന്ന കൽപ്പനയും
ബൈബിളിൽ കാണാം. ഇതെല്ലാമാണ് ബൈബി ളിലെ മേഘസംബന്ധിയായ കൽപ്പനകൾ,
![]()
Question 3.
മേഘത്തെക്കുറിച്ച് ലേഖകന്റെ നിരീക്ഷണങ്ങളിൽ നിങ്ങളെ ഏറ്റവും ആകർഷിച്ചവ ഏതെല്ലാം? എന്തുകൊണ്ട്?
Answer:
“മഴയെക്കാൾ ഇഷ്ടം കാർമുകിലാണ്”
“പെയ്യുന്ന മഴയേക്കാൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളാണ് എനിക്കിഷ്ടം”
“പ്രവാഹസന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസന്നദ്ധമായി നിൽക്കുന്ന മനസുപോലെ യാണ്” “ “നിദ്രയ്ക്ക് – കാർമുകിലിന്റെ നിറമാണെന്ന് ഞാൻ വെറുതെ ഭാവന ചെയ്യാറുണ്ട് ?
“ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും”
ലേഖകന് കാർമുകിലിനെ കുറിച്ചുള്ള മനോഹരമായ ഭാവനകളാണ് ഈ വരികൾ മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തെ വളരെ സൗന്ദര്യാത്മകമായാണ് ലേഖകൻ വർണ്ണിച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യ ത്തിന്റെ അടയാളമായ മേഘം എഴുത്തുകാർക്ക് എന്നും പ്രചോദനമായിരുന്നു എന്നും ഈ ലേഖ നത്തിൽ നിന്ന് മനസിലാക്കാം.
Question 4.
“ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾ” ഇതുപോലെ പാഠഭാഗത്തുള്ള സവിശേഷ പ്രയോ ഗങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
“പ്രവാഹസന്നദ്ധമായി നിൽക്കുന്ന കവിതപോലെ”
“ആകാശത്തിൽ കറുത്ത സിംഹം പോലെ”
“ചെറിയ ചെറിയ കൊടുമുടികളായി പ്രത്യക്ഷപ്പെ ടുന്ന നീലക്കാർ പർവ്വതം”
“മേഘങ്ങൾ സർവ്വശക്തന്റെ തൂണുകളാണ്”
“മേഘം ഘനീഭവിച്ച മഴയാണ്”
“ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്ന ഘനീഭവിച്ച അനു ഗ്രഹം”
“കത്തിജ്വലിക്കുന്ന സൂര്യനെതിരെയുള്ള ജീവജാ ലങ്ങളുടെ രക്ഷാകവചനം”
Question 5.
പ്രവാഹസന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹ സന്നദ്ധമായി നിൽക്കുന്ന മനസ്സുപോലെ യാണ്, പ്രവാഹസന്നദ്ധമായി നിൽക്കുന്ന കവിത പോലെയാണ്, പ്രവാഹ സന്നദ്ധമായി നിൽക്കുന്ന ആശയങ്ങൾ പോലെയാണ്,
ലേഖനത്തിലെ ഈ ഭാഗത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? വിശകലനം ചെയ്ത് കുറി പ്പാക്കുക.
Answer:
ഈ വരികളിൽ പദങ്ങളുടെ ആവർത്തനം സന്ദർഭ ത്തിന് സവിശേഷഭംഗി നൽക്കുന്നു. ഇത്തരം ആവർത്തനങ്ങൾ ആശയതീവ്രത മെച്ചപ്പെടു ത്തുന്നു. ഏതു സമയത്തും പൊട്ടിവീഴാവുന്ന മഴ യുടെ ശക്തിയും ഇരമ്പവും കുളിർമയും നമുക്ക് ഈ പ്രയോ ഗ ത്തിൽ കാണാം. ചെയ്യാൻ നിൽക്കുന്ന കാർമേഘം പ്രവഹിക്കാൻ തയ്യാറായി നിൽക്കുന്ന മനസും കവിതയും പോലെയാണ്. ലേഖകൻ കുറിക്കാനൊരുങ്ങുന്ന ആശയങ്ങൾ പോലെ പെയ്തൊഴിയാൻ നിൽക്കുകയാണ് മേഘ ങ്ങൾ. മേഘങ്ങളിൽ നിന്ന് ജലമൊഴുക്കുന്നത് പോലെ ലേഖകന്റെ തൂലികയിൽ നിന്ന് കൽപ്പന കൾ യഥേഷ്ടം പ്രവഹിക്കുന്നു.
Question 6.
“കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം” എന്ന ശീർഷകം ഈ പാഠഭാഗത്തിന് അനുയോ ജ്യമാണോ? വിശദമാക്കുക.
Answer:
മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ സൗന്ദ ര്യമാണ് കെ. പി. അപ്പൻ ഈ ലേഖനത്തിലൂടെ വിശദമാക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ അട യാളമായ മേഘത്തിന്റെ ഭാവാത്മകമായ കൽപ്പന കൾ കൊണ്ട് ലേഖകൻ ഒരു അർച്ചനാ ഗീതം സമർപ്പിക്കുകയാണ്. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമുകിലിനെ മഴക്കാൾ സ്നേഹിച്ച ലേഖ കന്റെയും മറ്റു എഴുത്തുകാരുടെയും സർഗാത്മക മായ ചിന്തകളാണ് ഈ ലേഖനം. എന്തുകൊണ്ടും ഈ ശീർഷകം ഈ പാഠഭാഗത്തിന് അനുയോജ്യമാണ്.
Question 7.
മേഘം പ്രമേയമായി വരുന്ന കാവ്യഭാഗങ്ങൾ ശേഖരിക്കാം
Answer:
ഒരുകുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
ക്കരിമുക്കിൽപ്പെൺ കൊടിയെങ്ങുപോയി?
വയലിന്റെ തൊണ്ട വരണ്ടുകിടക്കുമ്പോ
മുയിരറ്റു തോപ്പുകൾ നിന്നിടുമ്പോൾ
തളിരുകളൊക്കെക്കൊഴിഞ്ഞൊരു മാന്തോപ്പിൽ
കുയിലുകൾ പാടിക്കുഴഞ്ഞിടുമ്പോൾ
അണയാത്തതെന്നവൾ, വനിന്റെ താഴ്വര
ത്തണലിൽ പതിവുപോൽ വെള്ളവുമായ്
ഒരുകുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
കരിമുകിൽപ്പെൺകൊടിയെങ്ങുപോയി?
(ഒരിക്കൽകൂടി – പി. ഭാസ്കരൻ)
വെള്ളിമേഘങ്ങളാക്കുന്ന
വെള്ളത്താളുകൾ തോറുമേ
പൊൻകതിർപ്പനയാൽ ബാല
സൂര്യൻ പാഠം കുറിക്കയായ്
മടിവിട്ടു തളിർത്താത്താം
കടലാസു മറിച്ചതാ
പാഠം ശരിക്കു വായിപൂ
മിടുക്കൻ കൊച്ചുമാരുതൻ
(കിളിക്കൊഞ്ചൻ – എം. പി. അപ്പൻ)
![]()
Question 8.
ഈ ലേഖനത്തിൽ പരാമർശിക്കുന്ന പാശ്ചാത്യ കവികളും ഗ്രക്ക് ചിന്തകരും ആരൊക്കെയാണ്?
Answer:
പാശ്ചത്യ കവികൾ – വില്യം വേഡ്സ് വർത്ത്,
വില്യം ബ്ലേക്ക്, ഡബ്ല്യു ബി. യേറ്റ്
ഗ്രീക്ക് ചിന്തകർ – അരിസ്റ്റോഫനീസ് സോക്രട്ടീസ്
കൂടുതൽ അറിയാം

പ്രസിദ്ധമായ ഇംഗ്ലീഷ് കവി 1770ൽ ജനിച്ച് 1850ൽ ഏപ്രിൽ മരണമടഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപനികയുഗത്തിനു തുടകം കുറിച്ച് മഹനായ കവിയാണ്. കോളറിഡ്ജുമായിച്ചേർന്ന് 1798-ൽ പ്രസിദ്ധികരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതി യാണ് കാൽപ്പനികയുഗത്തിനു നാന്ദി കുറിച്ചത്. ‘ദ് ലൈഡ്’ എന്ന കവിത വേഡ്സ് വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
വില്യം ബ്ലേക്ക്
ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാ താവും ആയിരുന്നു വില്യം ബ്ലേക്ക്, (28 നവംബർ 1757 -12 ഓഗസ്റ്റ് 1827) ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലേക്ക് കാ നികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളു ടേയും രംഗത്തെ അതികായന്മാരിലൊരാളായി പരി ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവചന സ്വഭാ വമുള്ള കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊ ത്ത വിധം അനുവാചക ര ണ്ടായില്ല എന്ന് നോർഥോപ് ഫ് എന്ന സാഹിത്യവിമർശകൻ അഭിപ്രയപ്പെടുകയുണ്ടായി, ബ്ലെയ്ക്കിന്റെ ദൃശ്യ കലയെ വിലയിരുത്തിയ ഒരു ആധുനിക വിമർശ കൻ “ബ്രിട്ടണിൽ എക്കാലത്തും ജീവിച്ചിരുന്നവ രിൽ ഏറ്റവും മഹാനായ കലാകാരൻ’ എന്ന് അദ്ദേ ഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് ജീവിതകാലത്ത് ലണ്ട ത്തിൽ നിന്ന് ഒരു ദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലെയ്ക്ക്, വൈവിദ്ധ്യവും പ്രതീകാത്മകാതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കർത്താവായി.
വില്യം ബട്ട്ലർ യേറ്റ്സ്
വില്യം ബട്ട്ലർ യേറ്റ്സ് (ജനനം 1865 ജൂൺ 13 മരണം 1939 ജനുവരി 28) ഒരു ആംഗ്ലോ ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്നു. അദ്ദേഹം ചിത്രകാരനായ ജാക്ക് ബട്ട്ലർ യേറ്റ് സിന്റെ സഹോദരനും ജോൺ ബട്ട്ലർ യേറ്റ്സിന്റെ മകനായിരുന്നു. ഒരു പ്രൊട്ടെസ്റ്റന്റ് കുടുംബത്തിൽ ജനിച്ച യേറ്റ്സ് ഐറിഷ് സാഹിത്യ നവോത്ഥാന ത്തിനു പിന്നിലെ ഒരു പ്രധാന പ്രേരകശക്തിയാ യിരുന്നു. യേറ്റ്സ് ആബു തിയേറ്ററിന്റെ സഹ സ്ഥപ കനാണ്. ഐറിഷ് നിയോജകമണ്ഡലത്തിലും യേറ്റസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേറ്റ്സിനു 1923ൽ സാഹിത്യത്തിനു നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മനം നൽകവേ നോമ്പൽ കമ്മിറ്റി യേറ്റ്സിന്റെ കവിതയെക്കുറിച്ച് “അത്യന്തം പ്രചോ ദനപരമായ അദ്ദേഹത്തിന്റെ കവിത അതിന്റെ കലാ പരമായ ഔന്നത്യത്തിൽ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെ വികാരം നൽക്കുന്നു” എന്നു പറഞ്ഞു.

19-ാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന പ്രചീന ഗ്രീസിലെ നാടകകൃത്തുക്കളിൽ പ്രധാനി. ജനനം ബി.സി. 446നു മരണം ബി. സി. 386നും എന്ന വിശ്വസിക്ക പ്പെടുന്നു. രാഷ്ട്രീയ, സമൂഹിക, സംസ്ക്കാരിക, സാഹിത്യരംഗങ്ങളിലെ പ്രശ്നങ്ങളെ അടിസ്ഥാന മാക്കി ആക്ഷേപ ഹാസ്യനാടകങ്ങൾ രചിച്ചെങ്കിലും “പതിനൊന്ന് എണ്ണമെ പൂർണ്ണരൂപത്തിൽ ലഭിച്ചി ട്ടുള്ള മാടമ്പികൾ, ലിസിസാറ്റ്, മേഘങ്ങൾ, തവളകൾ, കടന്നലുകൾ എന്നിവ ചില നാടകങ്ങ ളാണ്.

ലോകത്തിലെ പ്രമുഖ തത്ത്വചിന്തകനായും സദാ ചാരചിന്തയുടെ പിതാവായുമാണ് സോക്രട്ടീസിനെ കണക്കാക്കുന്നത് . ജനനം ബി. സി. 470നും മരണം ബി.സി. 380നും എന്ന് വിശ്വസിക്കപ്പെടുന്നു. പുസ്ത കങ്ങളൊന്നു ഇദ്ദേഹം രചിച്ചിട്ടില്ല. ശിഷ്യന്മാരിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ചിന്തകൾ ലോകം മന സ്സിലാക്കിയത് ശരിയെയും തെറ്റിനെയും കുറിച്ചുള്ള നിയമത്തിന്റെ അറിവിനെ അടിസ്ഥാനമാക്കിയാണ് നന്മയുടെ നിലനില്ലെന്ന് സോക്രട്ടിസ് വിശ്വസിച്ചു. സമൂഹത്തെ തെറ്റായ പാതയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി കുറ്റവാളി യാക്കി ഭരണകൂടം മരണശിഷ വിധിച്ചു. അധികാ രികൾ നൽകിയ വിഷം കഴിച്ച് സോക്രട്ടീസ് മരിച്ചു.

ദേവരാജാവ് ഗ്രീക്ക് പുരാണത്തിൽ ആകാശത്തി ന്റെയും ഇടിമിന്നലിന്റെയും ദേവതയെ വിശേഷി പ്പിക്കുന്നു. ഒളിമ്പസ് പർവ്വതത്തിന്റെ മുകളിൽ വസി ക്കുന്നു. ജൂപ്പിറ്റർ എന്ന് ഓമനപേര്.
![]()
ബൈബിൾ
ക്രിസ്ത്യനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ഹീബ്രു ഭാഷയിലുള്ള പഴയ നിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയനിയമവും പുതിയനിയമവും ചേർന്ന താണ് ക്രസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധി കൃതമായിട്ടുണ്ട്. ക്രിസ്തുവിന്റെ ആഗമനത്തിനു മുമ്പ് ഇസ്രായേലിൽ രൂപം പ്രാപിച്ച വിശുദ്ധഗ്രന്ഥ ങ്ങളുടെ സമാഹാരമാണ് 46 പുസ്തകങ്ങളുള്ള പഴയ നിയമം. ക്രിസ്തുവിന്റെ വരവിനു ശേഷം രൂപം പ്രാപിച്ചു വിശുദ്ധഗ്രന്ഥങ്ങളുടെ സമുച്ച യാണ് 27 പുസ്തകങ്ങളുള്ള പുതിയ നിയമം. മൊത്തം 73 ഗ്രന്ഥങ്ങളുണ്ടെന്നും ഇവയെ ഒന്നാ യിക്കാണുന്നവർ 72 ഗ്രന്ഥങ്ങൾ അടങ്ങിയതാണ് ബൈബിൾ എന്നും കരുതിവരുന്നു.
ഈയ്യോബിന്റെ പുസ്തകം
അറിയപ്പെടുന്ന ഹെബ്രായ ഭാഷയിലുള്ള ബൈബി ളിൽ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മ യിലും ഏറെ മുന്നിട്ടു നിൽക്കുന്ന ഖണ്ഡം. നീതി മാൻമാർക്കുപോലും ജീവിതം മിക്കവാറും ക്ലേശ കരമായിരിക്കുമെന്നത് ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അ ഷണമാണ് ഈ കൃതി.

പി. കുഞ്ഞിരാമൻ നായർ ഒക്ടോബർ 4 ന് 1905 മേയ് 27ന് ജനിച്ചു. മലയാളഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി. കുഞ്ഞിരാ മൻ നായർ. അദ്ദേഹത്തെ പി. എന്നും മഹാകവി പി എന്നും അറിയപ്പെട്ടു. നിത്യസഞ്ചരിയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പച്ചപ്പ് , ക്ഷേത്രാന്ത രീക്ഷം, ആചാരാനുഷ്ഠാനങ്ങൾ ദേവതാസങ്കൽപ്പ ങ്ങൾ എന്നിവയുടെ ചുരുക്കത്തിൽ കേരളിയത യുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത. കേരള സാഹിത്യ അക്കാദമി അവാർഡുകൾ അടക്കം നിര വധി പുരസകാരങ്ങൾ നേടി. 1987ൽ അന്തരിച്ചു.