Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 1 Chapter 1 കഥകളതിമോഹനം Kathakalathimohanam Notes Questions and Answers improves language skills.
Kathakalathimohanam Class 10 Notes Question Answer
Class 10 Malayalam Kathakalathimohanam Notes Question Answer
Class 10 Malayalam Kerala Padavali Unit 1 Chapter 1 Kathakalathimohanam Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
പഞ്ചവർണ്ണക്കിളിക്ക് കവി നൽകുന്ന വിശിഷ്ടഭോജ്യങ്ങൾ എന്തെല്ലാം? അവയുടെ സവിശേഷതയെന്ത്? കണ്ടെത്തി അവതരിപ്പിക്കുക.
Answer:
ദ്രോണപർവം എന്ന അദ്ധ്യായത്തിന്റെ തുടക്കത്തിൽ കവി കിളിയെ സംബോധന ചെയ്യുകയും കിളിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കിളിക്ക് കഥപറയാനുളള ഊർജ്ജവും ആഗ ഹവും ജനിക്കാൻ വേണ്ടിയാണ് കവി ഇപ്രകാരം ചെയ്യുന്നത്. കവിയുടെ കാതുകൾക്ക് കുളിർമ്മയുണ്ടാക ത്തക്ക വിധം കഥ പറയുന്നതിനാണ് കവി ഉദ്ദേശിക്കുന്നത്.
കൊഴുത്ത പാൽ തിളപ്പിച്ച് പഞ്ചസാരപ്പൊടിയും മറ്റും ചേർത്ത് കുറുക്കി കുഴമ്പാക്കി ഒരു വെള്ളി പാത ത്തിൽ കവി തയ്യാറാക്കിവച്ചിട്ടുണ്ട്. കൂടാതെ കദളിപ്പഴം നന്നായി ഉടച്ച് തേൻ ചേർത്ത് ശർക്കര, വെല്ലം എന്നിവ ചേർത്ത് വേറെ വച്ചിട്ടുണ്ട്. ഇവയെല്ലാം ഇഷ്ടം പോലെ ഭക്ഷിക്കാമെന്ന് കവി പറയുന്നു. ദാഹം തോന്നുകയാണെങ്കിൽ കുടിക്കാൻ കരിക്കിൻവെള്ളം, നീലക്കരിമ്പിൻ ചാറ്, പാൽ, തേൻ എന്നിവയുമുണ്ട്. പക്ഷികൾക്ക് ആസ്വദിച്ച് കഴിക്കാൻ പറ്റിയ വിഭവങ്ങൾ തന്നെയാണ് കവി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ നിന്നും കിളിമകളോടുളള കവിയുടെ വാത്സല്യം വ്യക്തമാണല്ലോ.
Question 2.
“കർണ്ണസുഖം ഞാൻ പറകയില്ലാരോടും”.
കർണ്ണന്റെ ഈ നിലപാട് വർത്തമാനകാല സമൂഹത്തിൽ എത്രമാത്രം പ്രസക്തമാണ്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ദുര്യോധനന്റെ അംഗരാജ്യത്തിന്റെ അധിപനാണ് കർണ്ണൻ. അസ്ത്രപ്രയോഗത്തിന്റെ കാര്യത്തിൽ അർജ്ജു നന് കിടനിൽക്കുന്ന വീരൻ. കേൾക്കാൻ ഇമ്പമുളള കാര്യങ്ങൾ പറഞ്ഞ് മറ്റുളളവരെ പ്രീതിപ്പെടുത്താ നൊന്നും കർണ്ണൻ ശ്രമിക്കാറില്ല. ഭീഷ്മർ ശരശയ്യയിൽ വീഴാനിടയായപ്പോൾ, പരാജയപ്പെട്ട് പിൻവാങ്ങാ നൊരുക്കമില്ലാതിരുന്ന ദുര്യോധനൻ കർണ്ണനോട് സേനാപതിയാകാൻ ആവശ്യപ്പെടുകയുണ്ടായി. ഈ അവസരത്തിലാണ് വീരനായ കർണ്ണന്റെ മഹത്വം നാം മനസ്സിലാക്കുന്നത്. തന്നെക്കാൾ വീരനും, ഗുരുവു മായ ദ്രോണാചാര്യർ ഉള്ളപ്പോൾ മറ്റൊരാൾ സേനാപതിയാകുന്നതിനെ കർണ്ണൻ എതിർക്കുന്നു. ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി ഒന്നും പറയാത്ത കർണ്ണന്റെ ഈ നിലപാട് ശ്ലാഘനീയമാണ്. തൻകാര്യം നേടാൻ വേണ്ടി എന്ത് അധർമ്മവും ചെയ്യാൻ യാതൊരു മടിയുമില്ലാത്ത സമൂഹമാണ് എക്കാലത്തുമുളളത്. വർത്ത മാനകാലഘട്ടത്തിൽ ഇത്തരം ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്നവർ വളരെ വിരളമാണ്. കർണ്ണന് എളു പ്പത്തിൽ നേടിയെടുക്കാമായിരുന്ന സേനാപതിയുടെ സ്ഥാനം യാതൊരു നഷ്ടബോധവുമില്ലാതെ ത്യജി ക്കാൻ കർണ്ണന് കഴിയുന്നു. ചെറിയ ഒരു ആനുകൂല്യം കിട്ടാൻ വേണ്ടി മാതാപിതാക്കളെപ്പോലും തളളിപ്പ റയുന്ന ഇന്നത്തെ തലമുറയ്ക്ക് കർണ്ണനിൽ നിന്നും പലതും പഠിക്കാനുണ്ട്.
![]()
Question 3.
• “പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ! തെളി-
ഞ്ഞെഞ്ചെവി രണ്ടും കുളുർക്കപ്പറക നീ.”
• “കർണ്ണനും മന്ദസ്മിതം ചെയ്ത ചൊല്ലിനാൻ കർണ്ണസുഖം ഞാൻ പറകയില്ലാരോടും.”
ചെവി രണ്ടും കുളുർക്കപ്പറക, കർണ്ണസുഖം എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചല്ലോ. കർണ്ണസുഖത്തെ വ്യത്യസ്തമായി ആവിഷ്കരിച്ചിട്ടുള്ള സന്ദർഭങ്ങളാണ് ഇത്. രണ്ടു സന്ദർഭങ്ങളിലും ആശയത്ത വ്യത്യസ്തമാക്കുന്നതെന്തെല്ലാം? സ്വാഭിപ്രായം സമർഥിക്കുക.
Answer:
കവി പഞ്ചവർണക്കിളിയോട് തന്റെ രണ്ട് ചെവിയും കുളിർക്കത്തക്കവിധം പറയാൻ ആവശ്യപ്പെടുന്നത് മഹാഭാരതം കഥ കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ്. മഹാൻമാരായ കഥാപാത്രങ്ങളുടെ വീരകഥ കൾ കേട്ട് സന്തോഷിക്കാൻ സ്വാഭാവികമായും കവിക്ക് ആഗ്രഹം കാണുമല്ലോ. ഇവിടെ ചെവി കുളിർപ്പി ക്കുക എന്നതിന് സന്തോഷിപ്പിക്കുക എന്ന സാമാന്യാർഥമേയുള്ളൂ. എന്നാൽ കർണനോട് ദുര്യോധനൻ സേനാപതിയാകാൻ പറഞ്ഞപ്പോഴുള്ള കർണന്റെ പ്രതികരണത്തിൽ സാമാന്യത്തിൽക്കവിഞ്ഞ ഒരു അർഥ തലമുണ്ട്. ഇവിടെ കർണ്ണസുഖം എന്നതിന് മറ്റുള്ളവരോട് തൻകാര്യം നേടാൻ വേണ്ടി പറയുന്ന ഇഷ്ട വാക്ക് എന്നാണർത്ഥം. സാധാരണ മനുഷ്യരിൽ അന്തർലീനമായിക്കിടക്കുന്ന ഒരു സ്വഭാവമാണ് ഇത്. പക്ഷേ കർണനിൽ നിന്നും അത് പ്രതീക്ഷിക്കണ്ട എന്നാണ് ഇവിടെ സൂചന.
Question 4.
• ആദരാലെങ്കിലും കോരി വിളമ്പിയാൽ
സ്വാദില്ലയെന്നു വരുമിനി നിർണ്ണയം – കല്യാണസൗഗന്ധികം (കുഞ്ചൻ നമ്പ്യാർ)
• “ചൊല്ലുന്നതുണ്ടു കനക്കെച്ചുരുക്കി ഞാൻ” – എഴുത്തച്ഛൻ
മുകളിൽ നൽകിയ കവിവചനങ്ങൾ ഭാഷയുടെ ഏതെല്ലാം സവിശേഷതകളാണ് വ്യക്തമാക്കുന്നത്? കാവ്യഭാഗങ്ങൾ വിശദമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
കല്യാണസൗഗന്ധികം ശീതങ്കൻ തുളളലിന്റെ മുഖവുരയായി കവി നടത്തുന്ന ഈശ്വരവന്ദനത്തിന്റെ അവ സരത്തിലാണ് മേൽപ്പറഞ്ഞ വരികൾ ഉളളത്. കവി തന്റെ വായനക്കാർക്ക് കാവ്യം സമർപ്പിക്കുമ്പോൾ വായനക്കാരെ പരിഗണിക്കണം. പ്രസക്തമല്ലാത്ത കാര്യങ്ങൾ അനാവശ്യമായി പറഞ്ഞാൽ വായനക്കാർ തന്നെ പരിഹസിക്കുകയും ബഹിഷ്ക്കരിക്കുകയും ചെയ്യുമെന്ന് നമ്പ്യാർ സൂചിപ്പിക്കുന്നതാണ് സന്ദർഭം. അങ്ങനെ തന്നോട് കൂറ് പുലർത്തുന്ന ആളുകളെ മുഷിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഭക്ഷണം കഴി ക്കാനിരിക്കുന്ന ഒരാളുടെ പാത്രത്തിലേക്ക് ആഹാരം ആവശ്യത്തിലധികം വിളമ്പിയാൽ അതിന് രുചിയില്ലാ ത്തതായി അനുഭവപ്പെടുമെന്നാണ് കവി പറയുന്നത്.
പഞ്ചസാര തന്നെ ആവശ്യത്തിൽ കൂടുതൽ ചേർക്കു കയാണെങ്കിൽ രുചി കുറയുമല്ലോ ? ചുരുക്കത്തിൽ ഒരു സാഹിത്യകൃതിയിലായാലും, സംഭാഷണത്തി ലോ, പ്രസംഗത്തിലോ ആയാലും ഭാഷ പ്രയോഗിക്കുന്നത് മിതമായും ഔചിത്യദീക്ഷയോടും കൂടിയായി രിക്കണം. ഇതാണ് കവിയുടെ വിവക്ഷ. ഭാഷാപരമായ മിതത്വം പാലിക്കേണ്ടത് കവിയുടെ ഏറ്റവും പ്രധാന ധർമ്മമാണ്. “ചൊല്ലുന്നതുണ്ട് കനക്കെ ചുരുക്കി ഞാൻ’ എന്ന് കവി പറയുന്നത് ഈ അർത്ഥത്തിലാണ്. ആവശ്യത്തിലേറെ വലിച്ച് നീട്ടുകയോ, പരത്തിപ്പറയുകയോ ചെയ്താൽ ഭാഷയുടെ ജീവൻ തന്നെ ഇല്ലാ താകും. കനത്ത ആശയങ്ങൾ സംഗ്രഹിതമായി പറയുന്ന കവിയാണ് എഴുത്തച്ഛൻ. അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകൾ സൂക്ഷ്മമായി അപഗ്രഥിച്ചാണ് ഇക്കാര്യം ബോധ്യമാകും.
Question 5.
• “കർണ്ണനാമംഗനരാധിപനെന്നുടെ-
യുണ്ണികൾക്കേറ്റം പ്രധാനനായുള്ളവൻ
കുണ്ഡലമറ്റതാ വേറേ കിടക്കുന്നു,
ഗണ്ഡസ്ഥലമതാ പിന്നെയും മിന്നുന്നു.
വില്ലാളികളിൽ മുമ്പുള്ളവൻ തന്നുടെ
വില്ലാ വേറേ കിടക്കുന്നിതീശ്വര!
കണ്ടാൽ മനോഹരനാമവൻ തന്നുടൽ
കണ്ടാലുമൻപോടു നായും നരികളും
ചെന്നു കടിച്ചു വലിക്കുന്നതിങ്ങനെ
വന്നതിനെന്തൊരു കാരണം ദൈവമേ!”
ശ്രീമഹാഭാരതം കിളിപ്പാട്ട് – സ്ത്രീപർവം
• സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ
നമ്പർ കോൻ തന്നുടെ നന്ദനനർജുനൻ.
വാരണവീരൻ തലയറ്റു വിറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും.”
ശ്രീമഹാഭാരതം കിളിപ്പാട്ട് ദ്രോണപർവം
മുകളിൽ നൽകിയ വരികൾക്കും പാഠഭാഗത്തിനും യോജിച്ച താളം കണ്ടെത്തി അവതരിപ്പിക്കുക. കവിതയുടെ ഭാവത്തിനനുസരിച്ച് താളത്തിൽ വ്യത്യാസം വരുത്തേണ്ടതുണ്ടോ? ചർച്ചചെയ്യുക. മുകളിൽ നൽകിയ കാവ്യഭാഗങ്ങളും പാഠഭാഗവും വിശകലനം ചെയ്ത് പ്രയോഗഭംഗി, ശബ്ദഭംഗി, വാങ്മയ ചിത്രങ്ങൾ തുടങ്ങിയവ കണ്ടെത്തി എഴുത്തച്ഛൻ കൃതികളിലെ വർണ്ണനയുടെ സവിശേഷതകളെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
a) ഇവിടെ കവി സ്വീകരിച്ചിട്ടുളളത് കാകളീവൃത്തത്തിന്റെ ഈണവും താളവുമാണ്. കാകളി ഒരു പ്രസിദ്ധ മായ കിളിപ്പാട്ട് ശീലാണ്. ഓരോ വരിയിലും പന്ത്രണ്ട് അക്ഷരം വീതം വേണം. ഒരേ കവിതയിൽ തന്നെ വ്യത്യസ്ത ഭാവങ്ങൾ കവി ആവിഷ്ക്കരിച്ചുവെന്ന് വരാം. കവിതയുടെ ഭാവം മാറുന്നതനുസ രിച്ച് താളത്തിൽ മാറ്റം വരുത്തുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.അത് ചിലപ്പോൾ ആസ്വാദ്യത വർദ്ധി പ്പിക്കുകയും ചെയ്യും.ശോകം എന്ന ഭാവം ആവിഷ്ക്കരിക്കുമ്പോൾ ഉപയോഗിക്കുന്ന താളം ആഹ്ലാ ദഭാവം ആവിഷ്ക്കരിക്കുമ്പോൾ യോജിക്കുകയില്ല എന്ന കാര്യം വ്യക്തമാണല്ലോ?
b) ഉപന്യാസം
ഒരു ലബ്ധപ്രതിഷ്ഠനായ കവിയെന്ന നിലയിൽ എഴുത്തച്ഛന്റെ വർണ്ണനകൾ ഏറെ പ്രശംസപിടിച്ച് പറ്റി യിട്ടുണ്ട്. വർണ്ണനയുടെ മുഹൂർത്തങ്ങൾ, അദ്ദേഹത്തിന്റെ കിളിപ്പാട്ടുകളിൽ ധാരാളമായി കാണാം. അടിസ്ഥാനപരമായി ഒരു ഭക്തകവിയായിരുന്ന എഴുത്തച്ഛൻ, ഈശ്വരന്റെ അപദാനങ്ങൾ വാഴ്ത്തു മ്പോൾ മികച്ച വർണ്ണനകൾ പിറവിയെടുക്കുകയാണ്. ഈശ്വരനാമങ്ങൾ മാലപോലെ കോർത്തിണക്കി നടത്തുന്ന അത്തരം വർണ്ണനകൾ ഭക്തി സംവർദ്ധകമാണ്. യുദ്ധം വർണിക്കാൻ തുടങ്ങുമ്പോഴാണ് എഴുത്തച്ഛന്റെ പ്രതിഭ മിന്നിത്തിളങ്ങുന്നത്. അർജ്ജുനൻ ഭഗദത്തനെ കൊല്ലുന്ന ഭാഗം ചിത്രീകരിച്ചിരി ക്കുന്ന വരികളാണ് ചോദ്യത്തിൽ ഉദ്ധരിച്ചിട്ടുളളത്. കവിയുടെ യുദ്ധവർണ്ണനകളിൽ ഏറ്റവും മികച്ച ഒരു വർണ്ണനയാണ് ഇത്. ഏത് കാര്യവും നമ്മുടെ കൺമുന്നിൽ സംഭവിക്കുന്നത് പോലെ വർണ്ണിച്ച് ഫലിപ്പിക്കാനുളള കവിതയുടെ കഴിവ് അപാരമാണ്. നവരസങ്ങൾ വർണിക്കുമ്പോൾ മറ്റൊരു എഴു അച്ഛനെയാണ് നാം കാണുന്നത്. സ്ത്രീപർവ്വത്തിലെ ഗാന്ധാരീവിലാപത്തിന്റെ വർണ്ണന കരുണരസം കരകവിയുന്ന വിധമാണ് എഴുത്തച്ഛൻ അവതരിപ്പിച്ചിട്ടുള്ളത്.
‘കഥകളതിസാഗരം’ എന്ന പാഠഭാഗത്ത് എഴുത്തച്ഛന്റെ വർണ്ണനാപാടവം എത്രമാത്രം പ്രകടമാണ് എന്ന് പരിശോധിച്ചാൽ, ഭാവവർണ്ണനയിലുളള കവിയുടെ മിടുക്ക് കണ്ട് നാം അതിശയിക്കാതിരിക്കില്ല. കിളിയെ വർണ്ണിക്കുന്നഭാഗം നോക്കുക. കവിയുടെ വാൽസല്യം വാരിക്കോരിയൊഴിച്ചിരിക്കുകയാണി വിടെ. സ്വന്തം മകളൊടെന്ന പോലെയുളള സ്നേഹവും പരിഗണനയും കണ്ട് വായനക്കാർ സന്തുഷ്ട രാവും. കിളിയെ സംബോധന ചെയ്തിരിക്കുന്ന രീതി, കിളിക്ക് വച്ചു നീട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇവയുടെയൊക്കെ വർണ്ണന ആരുടെയും മനം മയക്കും. ഈ അവസരത്തിൽ കവി പ്രയോഗിച്ചിരി ക്കുന്ന പദങ്ങളും ബിംബകൽപ്പനകളും ഏറെ ഹൃദ്യമാണ്. കദളിപ്പഴവും, ശർക്കരയും, വെല്ലവും പാൽക്കുഴമ്പുമൊക്കെ കണ്ട് വായനക്കാരന്റെ നാവിലും കൊതിയൂറും. ഇങ്ങനെ വായനക്കാരെക്കൂടി തന്റെ കവികർമ്മത്തിൽ പങ്കാളികളാക്കാനാണ് എഴുത്തച്ഛന്റെ വർണ്ണനകൾ പരിശ്രമിക്കുന്നത്.
ദുര്യോധനനും, കർണ്ണനുമായി നടക്കുന്ന സംഭാഷണം വർണ്ണിക്കുന്ന ഭാഗത്തിനും പ്രത്യേക ചാരുത യുണ്ട്. ഈ വർണ്ണനയിൽ നിന്നും കർണ്ണന്റെയും ദുര്യോധനന്റെയും സ്വഭാവങ്ങൾ അതിലുളള അന്തരം വ്യക്തമാകും. ആരോടും, കർണ്ണസുഖത്തിന് വേണ്ടി മാത്രം സംസാരിക്കാത്ത യഥാർത്ഥ ഗുരുഭക്തി യുടെയും വിനയത്തിന്റെയും പ്രതിരൂപമായ കർണ്ണനെയാണ് ഈ വർണ്ണനയിൽ നാം കാണുന്നത്. ഓരോ വർണ്ണനയ്ക്കും അനുയോജ്യമായ പദങ്ങൾ ആണ് എഴുത്തച്ഛൻ പ്രയോഗിക്കുന്നത്. പ്രയോഗ ഭംഗിയും ശബ്ദഭംഗിയും വാങ്മയ ചിത്രങ്ങളും എഴുത്തച്ഛന്റെ വർണ്ണനകളിൽ ഏറെ കാണാം. കവിത യുടെ ബാഹ്യസൗന്ദര്യം വർദ്ധിപ്പിക്കാനുളള ശ്രമങ്ങളും വർണ്ണനയിൽ കവി നടത്തിയിട്ടുണ്ട്. ദ്വിതീയാ ക്ഷരപ്രാസം, ആദിപ്രാസം, അന്ത്യപ്രാസം എന്നിവയോടൊക്കെ കവിക്ക് പഥ്യമുണ്ട്. ഇതും എഴുത്ത ച്ഛന്റെ വർണ്ണനകളെ മനോഹരമാക്കുന്ന മികച്ച ഘടകങ്ങളാണ്.
![]()
കഥകളതിമോഹനം Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
നെഞ്ചം തെളിഞ്ഞ് എന്ന് കവി വർണ്ണിക്കുമ്പോൾ തെളിയുന്ന ഭാവം ഏത്?
a പ്രതികാരം
b വാൽസല്യം
c ദേഷ്യം
d ശോകം
Answer:
b വാൽസല്യം
Question 2.
ഭരദ്വാജ നന്ദനൻ എന്ന പദത്തിന്റെ ശരിയായ അർത്ഥം എന്ത്?
a ഭരദ്വാജന്റെ നന്ദനൻ
b ഭരദ്വാജനും നന്ദനനും
c ഭരദ്വാജനാകുന്ന നന്ദനൻ
d ഭരദ്വാജനോ നന്ദനനോ
Answer:
a ഭരദ്വാജന്റെ നന്ദനൻ
Question 3.
എഴുത്തച്ഛന്റെ കാവ്യഭാഷയുടെ രണ്ട് സവിശേ ഷതകൾ പാഠ്യഭാഗത്ത് നിന്ന് കണ്ടെത്തി എഴുതുക.
Answer:
മാനകമായ ഒരു കാവ്യഭാഷ കൈരളിക്ക് സമ്മാ നിച്ച കവിയായിരുന്നു എഴുത്തച്ഛൻ. സംസ്കൃത ത്തിന്റെ ആധിപത്യം മുറുകി നിന്നിരുന്ന കാലഘട്ട ത്തിൽ ഔചിത്യദീക്ഷയോടെ സംസ്കൃത പദങ്ങൾ തെരഞ്ഞെടുത്ത് മലയാളവുമായി കൂട്ടിച്ചേർക്കാൻ കവി ശ്രമിച്ചു. ഈ ഔചിത്യം കാവ്യഭാഷയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. മന്നവ, കേൾക്ക ഭരദ്വാജനന്ദനനിന്നുളള യോദ്ധാക്കളിൽ പ്രബലാ ധിപൻ എന്നീ വരികളിൽ കവി.യുടെ കാവ്യഭാഷ യുടെ ശരിയായ അടയാളം കാണാവുന്നതാണ്.
Question 4.
പാഠഭാഗത്ത് തെളിയുന്ന കർണ്ണന്റെ സ്വഭാവ ത്തിന്റെ മൂന്ന് പ്രത്യേകതകൾ കണ്ടെത്തി എഴു
തുക.
Answer:
വളരെക്കുറച്ച് മാത്രമെ കർണ്ണൻ പാഠഭാഗത്ത് നൽകിയിരിക്കുന്നവരികളിൽ പരാമർശിക്കപ്പെടു ന്നുള്ളവെങ്കിലും കുറഞ്ഞ സമയത്തിനുളളിൽ കർണ്ണൻ മൊഴിയുന്ന വാക്കുകളിൽ നിന്നും അദ്ദേ ഹത്തിന്റെ ധീരമായ പ്രവർത്തികളിൽ നിന്നും കർണ്ണന്റെ സ്വഭാവസവിശേഷതകൾ നമുക്ക് വായി ച്ചെടുക്കാം.
അനാവശ്യമായി ആരെയും ആശ്രയിക്കുകയോ, പുകഴ്ത്തുകയോ ചെയ്യാത്ത ആളാണ് കർണ്ണൻ. അധികാരികളുടെയോ വേണ്ടപ്പെട്ടവരുടെയോ പ്രീതി പിടിച്ച് പറ്റാൻ വേണ്ടി കർണ്ണൻ ഒന്നും ചെയ്യു കയോ പറയുകയോ ഇല്ല. ഗുരുവിനോടും മുതിർന്ന വരോടും ഏറെ ബഹുമാനവും ഭക്തിയുമുളള യോദ്ധാവാണ് കർണ്ണൻ.
Question 5.
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവോ’ എന്ന കവി തയിൽ കിളിയോട് മധുരമായി സംസാരി ക്കാൻ ആവശ്യപ്പെടുന്നതിലൂടെ കവി ആഗ്രഹി ക്കുന്നതെന്ത്?
Answer:
കിളിയുടെ മധുരമായ ശബ്ദം തന്റെ കാതുക ൾക്ക് ആനന്ദവും കുളിർമയും നൽകണം എന്ന താണ്.
Question 6.
‘കർണ്ണസുഖം ഞാൻ പറകയില്ലാരോടും’ – ഇത് ആരുടെ വാക്കുകളാണ്
Answer:
കർണ്ണന്റെ വാക്കുകളാണ്.
![]()
Question 7.
എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിൽ, ഭീഷ് മർ ശരശയനത്തിൽ വീണ ശേഷം ദുര്യോധ നൻ ആരെയാണ് ആദ്യം സേനാപതിയാകാൻ ക്ഷണിച്ചത്?
Answer:
കർണ്ണനെ
Question 8.
‘കനക്കെച്ചുരുക്കി ഞാൻ’ എന്ന പ്രയോഗത്തി ന്റെ സാരം എന്ത്?
Answer:
കാര്യങ്ങൾ അതിവിസ്താരമില്ലാതെ എന്നാൽ സാരാംശം ഒട്ടും ചോർന്നുപോകാതെ നന്നായി സംഗ്രഹിച്ച് അവതരിപ്പിക്കും എന്നതാണ്
Question 9.
അർജ്ജുനന്റെ ബാണം ഏത് നത്തിന്റെ തല യും വാലുമാണു് അറുത്തതെന്ന് കവിതയിൽ പറയുന്നു?
Answer:
അർജ്ജുനന്റെ ബാണം ഒരു ആനയുടെ (വാര ണവീരന്റെ തലയും മറ്റൊരു ആനയുടെ (നാ ലാമത്തെ ആനയുടെ) വാലുമാണ് അറുത്ത തെന്ന് കവിതയിൽ പറയുന്നു.
Question 10.
ദുര്യോധനൻ ആരെയാണ് ‘മാനിയായുള്ള വൻ” എന്ന് വിശേഷിപ്പിക്കുന്നത്?
Answer:
കവി ദുര്യോധനനെയാണ് (സുയോധനനെ) ‘മാനിയാളവൻ’ എന്ന് വിശേഷിപ്പിക്കുന്നതു്.
Question 11.
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവോ’ എന്ന കവിത യിൽ കിളിക്ക് നൽകാനായി പ്രത്യേകം തിരഞ്ഞ ടുത്ത പഴം ഏതാണ്?
Answer:
കദളിപ്പഴം.
Question 12.
ദുര്യോധനൻ കർണ്ണനോട് സേനാപതിയാകാ ൻ അഭ്യർത്ഥിച്ചത് ആരുടെ പതനത്തിനു ശേ ഷമാണ്?
Answer:
ഭീഷ്മരുടെ പതനത്തിനു ശേഷം.
Question 13.
‘വാരണവീരൻ’ എന്ന പ്രയോഗം ഏത് മൃഗത്തെ യാണ് സൂചിപ്പിക്കുന്നത്?
Answer:
ആനയെ.
![]()
Question 14.
പഞ്ചവർണ്ണക്കിളിക്ക് കവി നൽകുന്ന രണ്ട് വിശി പ ദോജ്യങ്ങളും അവയുടെ സവിശേഷതയും:
Answer:
• കുറുക്കിക്കൊഴുത്ത പാൽ പഞ്ചസാരപ്പൊടി ചേർത്തത് ഇത് ഏറെ ശ്രദ്ധയോടെയും സ്നേഹത്തോടെയും പാചകം ചെയ്ത്, വറ്റിച്ചു കട്ടിയാക്കിയതും സ്വാദിഷ്ടവുമാണ്.
• കദളിപ്പഴം തേനും ശർക്കരയും ത്ത് ഉടച്ചത്. നല്ലയിനം കദളിപ്പഴങ്ങൾ തിരഞ്ഞെടുത്ത്, മൃദുവായി കൈകൊണ്ട് ഞെരടിയുടച്ച്, തേനും പലതരം ശർക്കരക ളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
Question 15.
‘ചെവി രണ്ടും കുളുർക്ക പാക’ എന്ന പ്രയോഗം കൊണ്ടു് കവി എന്താണ് അർത്ഥമാക്കുന്നത്?
Answer:
കിളിയുടെ മധുരമായ, നിഷ്കളങ്കമായ സംസാ രം കേട്ട് തന്റെ കാതുകൾക്കും മനസ്സിനും സന്തോഷവും ആശ്വാസവും കുളിർമയും ഉണ്ടാ കണം എന്നാണ് കവി ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്.
Question 16.
‘മാവ് സങ്കടമുണ്ടാകയില്ലതും’ – കർണ്ണൻ ര്യോധനന് നൽകുന്ന ഉറപ്പ് എന്തായിരുന്നു?
Answer:
ദ്രോണാചാര്യരെ സേനാധിപനാക്കുന്നതിൽ ദുര്യോധനന് യാതൊരു ദുഃഖവും ഉണ്ടാകേണ്ട തില്ലെന്നും, താൻ അതിൽ പരിഭവിക്കുന്നില്ലെ ന്നും, എല്ലാം രാജ്യനന്മയ്ക്ക് ഉതകുമെന്നുമുള്ള ഉറപ്പാണ് കർണ്ണൻ ഈ വാക്കുകളിലൂടെ നൽ കുന്നത്.
Question 17.
എഴുത്തച്ഛന്റെ കിളിപ്പാട്ടുകളിൽ സാധാരണ യായി ഉപയോഗിക്കുന്ന രണ്ടു് പ്രധാന വൃത്ത ങ്ങൾ ഏതെല്ലാം?
Answer:
എഴുത്തച്ഛന്റെ കിളിപ്പാട്ടുകളിൽ സാധാരണ യായി ഉപയോഗിക്കുന്ന രണ്ട് പ്രധാന വൃത്ത ങ്ങളാണ് കാകളിയും കേകയും വിവരണങ്ങ ൾക്കും ആഖ്യാനങ്ങൾക്കും കാകളിയും, ശോകം, ഭക്തി തുടങ്ങിയ ഭാവങ്ങൾ അവതരിപ്പിക്കാൻ കേകയും അദ്ദേഹം ഉപയോഗിക്കാറുണ്ട്.
Question 18.
‘നെഞ്ചം തെളിഞ്ഞു കുറുക്കിക്കൊഴുത്ത പാൽ’ എന്നതിലെ ‘നെഞ്ചം തെളിഞ്ഞു’ എന്ന പ്രയോ രം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
‘നെഞ്ചം തെളിഞ്ഞു’ എന്ന പ്രയോഗം കവി അതീവ ശ്രദ്ധയോടെയും, സ്നേഹത്തോടെയും, മന സ്സിന്റെ ഏകാഗ്രതയോടെയുമാണ് പാൽകുറു ക്കിയത് എന്ന് സൂചിപ്പിക്കുന്നു. ഇത് ചെയ്യുന്ന പ്രവൃത്തിയിലുള്ള ആത്മാർത്ഥതയെയും അർ പണമനോഭാവത്തെയും കാണിക്കുന്നു.
Question 19.
ദുര്യോധനന്റെ ഏത് മാനസികാവസ്ഥയാണു് കർ ന്റെ മരണശേഷം ‘വന്നതിനെന്തൊരു കാ ദൈവമേ’ എന്ന വിലാപത്തിൽ പ്രകടമാ രണം കുന്നത്
Answer:
കർണ്ണന്റെ ദാരുണമായ അന്ത്യം കണ്ടുനിൽക്കേ ണ്ടി വന്ന ദുര്യോധനന്റെ അഗാധമായ ദുഃഖം, നിസ്സഹായത, വിധിയിലുള്ള വിശ്വാസമില്ലാ യ്മ, ഈശ്വരനോടുള്ള പരിഭവം എന്നീ മാന സികാവസ്ഥകളാണ് ഈ വിലാപത്തിൽ പ്രകട മാകുന്നത്.
Question 20.
‘കോലാഹലത്തോടു പോയിതു ബാണവും’ ഇവിദെ അർജ്ജുനന്റെ അസ്ത്രത്തിനു ലഭിക്കുന്ന സവിശേഷതയെന്ത്?
Answer:
ഇവിടെ അർജ്ജുനന്റെ അസ്ത്രം കേവലം ഒരു ആയുധം എന്നതിനപ്പുറം, ഒരു വ്യക്തിയെ പോലെ ആരവത്തോടെയും ബഹളത്തോടെ യും (കോലാഹലത്തോടും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതായി വർണ്ണിച്ചിരിക്കുന്നു. ഇത് അസ്ത്രത്തിന്റെ അമാന്യമായ ഊർജ്ജത്തെ യും തടുക്കാനാവാത്ത സംഹാരശേഷിയെയും മാണ് സൂചിപ്പിക്കുന്നത്.
![]()
Question 21.
സന്ദർഭം വ്യക്തമാക്കി ആശയം വിശദമാക്കുക:
‘ആദരാലെങ്കിലും കോരി വിളമ്പിയാൽ സ്വാദി ല്ലയെന്നു വരുമിനി നിർണ്ണയം.’
Answer:
സന്ദർഭം: കുഞ്ചൻ നമ്പ്യാരുടെ ‘കല്യാണസൗ ഗന്ധികം’ തുള്ളലിലെ വരികളാണിത്. ഭീമ സേനൻ കല്യാണസൗഗന്ധികം തേടിപ്പോകുന്ന വഴിക്കുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും നമ്പ്യാർ തന്റേതായ ശൈലിയിൽ വിവരിക്കുന്ന തിനിടയിലാണ് ഈ പരാമർശം വരുന്നത്.
ആശയം: എത്രയധികം ആദരവോടും ഹത്തോടെയുമാണ് വിളമ്പുന്നതെങ്കിലും അ ല്ലെങ്കിൽ അളവിൽ കൂടുതൽ വാരിക്കോരി വിളമ്പിയാലും, ഭക്ഷണത്തിന് യഥാർത്ഥ രുചി യില്ലെങ്കിൽ അത് രുചിയില്ലാത്തതായിത്തന്നെ അനുഭവപ്പെടും എന്നത് തീർച്ചയാണ്. ഇവി ടെ ഭക്ഷണം ഒരു പ്രതീകമാണ്. ബാഹ്യ മായ ഉപചാരങ്ങൾക്കോ പ്രകടനങ്ങൾക്കോ അപ്പുറം, ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥ തയും ഗുണമേന്മയും ഇല്ലെങ്കിൽ ഫലം നിരാശാ ജനകമായിരിക്കും എന്നൊരു സാമൂഹിക വിമർ നവും ഇതിലുണ്ട്.
Question 22.
‘ദ്രോണരാമാചാര്യൻ താനിരിക്കെയെന്തുമാനിച്ചു മറ്റുള്ളാർ നിർത്തുന്നിതു ചദ?
Answer:
സന്ദർഭം: എഴുത്തച്ഛന്റെ ‘മഹാഭാരതം കിളിപ്പാട്ട് ദ്രോണപർവ്വത്തിൽ, ഭീഷ്മർ ശരശയനത്തി ലായ ശേഷം ദുര്യോധനൻ കർണ്ണനെ സൈന്യാ ധിപനാകാൻ ക്ഷണിക്കുമ്പോൾ കർണ്ണൻ പറ യുന്ന മറുപടിയിലെ ഭാഗമാണിത്.
ആശയം: ആചാര്യനായ ദ്രോണർ ജീവിച്ചിരിക്കു മ്പോൾ, അദ്ദേഹത്തെക്കാൾ യോഗ്യത കുറ ഞ്ഞ മറ്റൊരാളെ ആദരിച്ച് സൈന്യത്തിന്റെ നേതൃത്വം ഏൽപ്പിക്കുന്നത് ഉചിതമല്ല എന്നാണ് കർണ്ണന്റെ പക്ഷം. ദ്രോണരോടുള്ള ബഹുമാ നവും, സ്ഥാനമാനങ്ങൾ ഏറ്റെടുക്കുന്നതിലുള്ള ഔചിത്യബോധവും, തന്റെ ഊഴം വരുന്നതു വരെ കാത്തിരിക്കാനുള്ള സന്നദ്ധതയും കർ ന്റെ ഈ വാക്കുകളിൽ പ്രകടമാണ്.ഇത് കർണ്ണന്റെ നീതിബോധത്തെയും വ്യക്തമാ ക്കുന്നു.
Question 23.
‘കണ്ടാൽ മനോഹരനാമവൻതന്നുടൽ കണ്ടാ മുൻപോടു നായും നരികളും ചെന്നു കടിച്ചു വലിക്കുന്നതിങ്ങനെ വന്നതിനെന്തൊരു കാരണം ദൈവമേ!’
Answer:
സന്ദർഭം: ‘മഹാഭാരതം കിളിപ്പാട്ട്” ദ്രോണപർവ്വ ത്തിൽ, കർണ്ണൻ യുദ്ധത്തിൽ മരിച്ചുവീണ ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം കുറുക്ക ന്മാരും നായ്ക്കളും കടിച്ചു വലിക്കുന്ന ദയനീയ മായ കാഴ്ച കണ്ട് ദുര്യോധനൻ വിലപിക്കുന്ന നാന്ദർഭത്തിലെ വരികളാണിവ.
ആശയം: അതിമനോഹരമായ ശരീരത്തോടു കൂടിയവനും വീരശൂരനുമായ കർണ്ണന് ഇത്ര യും ദാരുണമായ ഒരന്ത്യം വന്നല്ലോ എന്നും, അദ്ദേഹത്തിന്റെ ശരീരം ഇപ്പോൾ മൃഗങ്ങൾ ദക്ഷി ക്കുന്ന അവസ്ഥയിലായല്ലോ എന്നുമുള്ള ദുര്യോ ധനന്റെ അതിയായ വേദനയും നൈരാശ്യ വുമാണ് ഈ വരികളിൽ നിറഞ്ഞുനിൽക്കു ന്നത്. യുദ്ധത്തിന്റെ ഭീകരതയും മനുഷ്യശരീര ത്തിന്റെ നിസ്സാരതയും വിധി വൈപരീത്യവും ഈ വരികൾ ശക്തമായി ധ്വനിപ്പിക്കുന്നു. ‘ദൈ വമേ’ എന്ന വിളിയിൽ ദുര്യോധനന്റെ നിസ്സഹാ യതയും സങ്കടവും നിറഞ്ഞുനിൽക്കുന്നു.
Question 24.
സന്ദർഭം വ്യക്തമാക്കി ആശയം വിശദമാക്കുക: ‘പിന്നെ ഞാൻ പക്ഷേ മരിക്കുന്നതുമുണ്ടു.’
Answer:
സന്ദർഭം: എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാ ട്ടിൽ, ദ്രോണപർവ്വത്തിൽ, ഭീഷ്മർക്ക് ശേഷം സേനാപതിയാകാൻ ദുര്യോധനൻ ക്ഷണിക്കു മ്പോൾ, ദ്രോണാചാര്യരാണ് ആ സ്ഥാനത്തിനു ഏറ്റവും യോഗ്യനെന്ന് പറഞ്ഞശേഷം കർണ്ണൻ പറയുന്ന വാക്കുകളാണിത്.
ആശയം: ദ്രോണാചാര്യർക്ക് ശേഷം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ, താൻ സൈന്യ ത്തിന്റെ നേതൃത്വം (ഭരണം) ഏറ്റെടുക്കാൻ തയ്യാറാണ് എന്നാണ് കർണ്ണൻ ഇതിലൂടെ വ്യക്തമാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആത്മ വിശ്വാസത്തെയും രാജ്യത്തോടുള്ള കൂറിനെ യും സൂചിപ്പിക്കുന്നതോടൊപ്പം, സ്ഥാനമാന ങ്ങളുടെ ക്രമത്തിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ യും പ്രകടമാക്കുന്നു. ‘പക്ഷേ’ എന്ന വാക്ക് ഒരു പക്ഷേ, ദ്രോണർ ഉള്ളപ്പോൾ തന്റെ ഊഴം വരില്ല എന്നൊരു സൂചനയും നൽകുന്നു.
Question 25.
‘വെള്ളിത്തളികയിൽ മേളിച്ചു വെവ്വേറെ വെച്ചിരി ക്കുന്നതെടുത്തു ഭുജിച്ചാലും സന്ദർഭം വ്യക്ത മാക്കി ആശയം വിശദമാക്കുക:
Answer:
സന്ദർഭം: ‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ!’ എന്ന കവിതയിൽ, കിളിക്കുവേണ്ടി തയ്യാറാക്കിയ പല വിശിഷ്ടഭോജ്യങ്ങളെക്കുറിച്ച് വിവരിച്ച ശേഷം കവി കിളിയെ ക്ഷണിക്കുന്ന ഭാഗമാ ണിത്
ആശയം: കിളിക്കുവേണ്ടി തയ്യാറാക്കിയ സ്വാദി ഷമായ വിഭവങ്ങളെല്ലാം ഒരു വെള്ളിപ്പായ ത്തിൽ ആകർഷകമായി വെവ്വേറെയായി ക്രമീ കരിച്ചു വെച്ചിട്ടുണ്ട്. അവയെല്ലാം കിളിക്ക് ഇഷ്ടാ നുസരണം ഭക്ഷിക്കാം എന്നാണ് കവി സ്നേഹ ത്തോടെ പറയുന്നത്. ഇത് കിളിയോടുള്ള കവി യുടെ വാത്സല്യത്തെയും ആതിഥ്യമര്യാദയ യുമാണ് കാണിക്കുന്നത്.
Question 26.
‘കർണ്ണസുഖം ഞാൻ പറകയില്ലാരോടും’എന്ന കർണ്ണന്റെ നിലപാട് അദ്ദേഹത്തിന്റെ സ്വഭാവ ത്തിന്റെ ഏതെല്ലാം സവിശേഷതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്? വിശകലനം ചെയ്യുക
Answer:
കർണ്ണസുഖം ഞാൻ പറകയില്ലാരോടും’ എന്ന കർണ്ണന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ഉന്നത മായ വ്യക്തിത്വത്തിന്റെയും ധീരമായ നിലപാടു കളുടെയും പ്രതിഫലനമാണ്. ഇത് പ്രധാന മായും ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയും ആർജ്ജവവുമണ്. മുഖ സ്തുതിക്കോ മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ വേണ്ടി അസത്യം പറയാനോ നിലപാടുകളിൽ വെള്ളം ചേർക്കാനോ അദ്ദേഹം തയ്യാറല്ല. ഇതി ലൂടെ അദ്ദേഹത്തിന്റെ ആത്മാഭിമാനവും വ്യക്ത മാകുന്നു.
തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെയും മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന ധൈര്യവും ഈ വാക്കുകളിൽ കാ ണാം. ദ്രോണരെപ്പോലുള്ള മഹാരഥൻമാർ ഉള്ളപ്പോൾ താൻ ആ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് പറയുന്നതിലൂടെ, കേവലം അധി കാരമോഹിയല്ല താനെന്നും, ഔചിത്യബോ ധവും നീതിബോധവും ഉളള വ്യക്തിയാണ ന്നും കർണ്ണൻ തെളിയിക്കുന്നു. ഈ നിലപാട് കർണ്ണനെന്ന കഥാപാത്രത്തിന് കൂടുതൽ ഗാംഭീ ര്യവും സ്വഭാവദാർഢ്യവും നൽകുന്നു.
![]()
Question 27.
അർജ്ജുനന്റെ ബാണപ്രയോഗം വർണ്ണിക്കുന്ന ഭാഗത്തിലെ (‘സംഭ്രമത്തോടൊരു ബാണം-‘) ശബ ഭംഗിയും ചലനാത്മകതയും വിശകലനം ചെയ്യുക.
Answer:
സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ…’ എന്നു തുടങ്ങുന്ന ഭാഗത്ത് എഴുത്തച്ഛൻ അർ ജ്ജുനബാണത്തിന്റെ അസാമാന്യമായ ശക്തി യും വേഗതയും അതിമനോഹരമായി ആവിഷ് കരിച്ചിരിക്കുന്നു. ‘വാരണവീരൻ തലയറ്റു വില്ല റ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു നാലാമ താനതൻവാലുമരിഞ്ഞിട്ടു എന്ന വരികളിലെ അറ്റു എന്ന ശബ്ദത്തിന്റെ ആവർത്തനം (അന്ത്യപ്രാ സം,അനുപ്രാസം) അസ്ത്രം ഓരോ ലക്ഷ്യത്തെ യും തകർത്തെറിയുന്നതിന്റെ വേഗതയും താളവും വായനക്കാരെ അനുഭവിപ്പിക്കുന്നു. ഇത് കാവ്യഭാഗത്തിന് സവിശേഷമായ ശബ ഭംഗി നൽകുന്നു.
ഒരു ലക്ഷ്യത്തിൽ നിന്ന് മറ്റൊ ന്നിലേക്ക് മിന്നൽ വേഗത്തിൽ പായുന്ന അസ്ത്ര ത്തിന്റെ ചിത്രം ‘കോലാഹലത്തോടു പോയി ബാണവും) വാക്കുകളിലൂടെ വരച്ചിടുന്നതിൽ കവി വിജയിച്ചിരിക്കുന്നു. ഇത് വർണ്ണനയ്ക്ക് വലിയ ചലനാത്മകത നൽകുന്നു. ‘സംഭ്രമം’കോ ലാഹലം’ തുടങ്ങിയ പദങ്ങൾ യുദ്ധരംഗത്തിന്റെ തീവ്രതയും അസ്ത്രത്തിന്റെ ഭീകരമായ ഊർ ജ്ജവും ധ്വനിപ്പിക്കുന്നു. കാകളി വൃത്തത്തിന്റെ ഒഴുക്കുള്ള താളം ഈ ചലനാത്മകതയ്ക്ക് ശക്തി പകരുന്നു.
Question 28.
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ’ എന്ന കവിത യിൽ തെളിയുന്ന കവിയുടെ കിളിയോടുള്ള വാത്സല്യം ഉദാഹരണസഹിതം വ്യക്തമാക്കുക.
Answer:
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ!’ എന്ന കാവ്യ ഭാഗത്തിലുടനീളം കവിക്ക് കിളിയോടുള്ള അള വറ്റ വാത്സല്യം പ്രകടമാണ്. ‘പെൺകിടാവേ’ എന്ന സ്നേഹമസൃണമായ സംബോധനയിൽ തന്നെ ഈ വാത്സല്യം തുളുമ്പുന്നു. കിളിയുടെ ശബ്ദം കേട്ട് എൻചെവി രണ്ടും കുളുർക്കപ്പറക എന്ന് കവി ആഗ്രഹിക്കുന്നത്, കിളിയുടെ സാന്നി ധ്യവും സംസാരവും തനിക്ക് എത്രമാത്രം സ ന്തോഷം നൽകുന്നു എന്നതിന്റെ തെളിവാണ്. കിളിക്കുവേണ്ടി ‘നെഞ്ചം തെളിഞ്ഞു. അതീവ ശ്രദ്ധയോടെ തയ്യാറാക്കുന്ന വിഭവങ്ങളുടെ നീ ണ്ട് പട്ടിക ‘കുറുക്കിക്കൊഴുത്ത പാൽ’, ‘കദളി പഴങ്ങൾ… മെല്ലെത്തിരുമ്മിയുടച്ചു തേനും വീഴ് ത്തി’, ‘നീലക്കരിമ്പിന്റെ ചാറുമിളന്നീരും പാലും മധുവും’ ഇതെല്ലാം കവിയുടെ അകൃത്രിമമായ സ്നേഹത്തെയും കരുതലിനെയും സൂചിപ്പി ക്കുന്നു. വെള്ളിത്തളികയിൽ വെവ്വേറെയായി ഭക്ഷണം ഒരുക്കുന്നതും, ‘ആവോളം ഭക്ഷി ക്കാനും കുടിക്കാനും ക്ഷണിക്കുന്നതും ഈ വാത്സല്യത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
Question 29.
കർണ്ണന്റെ വീരമൃത്യുവിനുശേഷമുള്ള ദുര്യോ ധനന്റെ വിലാപത്തിൽ പ്രതിഫലിക്കുന്ന പ്രധാന വികാരങ്ങൾ എന്തെല്ലാം?
Answer:
കർണ്ണന്റെ മരണശേഷമുള്ള ദുര്യോധനന്റെ വിലാപം അഗാധമായ ദുഃഖവും നൈരാശ്യവും നിറഞ്ഞതാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ടവനും പ്രധാനപ്പെട്ടവനുമായ (‘എന്റെ ഉണ്ണികൾക്കേറ്റം പ്രധാനനായുള്ളവൻ’ കർണ്ണന്റെ വേർപാട് ദുര്യോധനനെ തളർത്തുന്നു. കർണ്ണന്റെ ഭൗതി കസൗന്ദര്യവും ‘കണ്ടാൽ മനോഹരനാമവൻ തന്നുടൽ) തേജസ്സും (‘ഗണ്ഡസ്ഥലതാ പിന്നെ യും മിന്നുന്നു) ഓർത്തുള്ള ദുഃഖത്തോടൊപ്പം, അദ്ദേഹത്തിന്റെ ശരീരം മൃഗങ്ങളാൽ അപമാനി ക്കപ്പെടുന്നതിലുള്ള രോഷവും നിസ്സഹായതയും പ്രകടമാണ്. വന്നതിനെന്തൊരു കാരണം ദൈവമേ!’ എന്ന ചോദ്യത്തിൽ; വിധിയുടെ ക്രൂരതയോടുള്ള അവിശ്വാസവും ഈശ്വരനേ ടുള്ള പരിഭവവും അടങ്ങിയിരിക്കുന്നു. ഈ വിലാപം കർണ്ണനോടുള്ള ദുര്യോധനന്റെ ആഴ മേറിയ സ്നേഹബന്ധത്തിന്റെയും തകർന്ന പ്ര തീക്ഷകളുടെയും നേർചിത്രം നൽകുന്നു.
Question 30.
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവോ’ എന്ന കവിത യിൽ കവി കിളിയുമായി സ്ഥാപിക്കാൻ ശ്രമിക്കു ന്ന വൈകാരികബന്ധം എങ്ങനെയുള്ളതാണ്’?
Answer:
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ!’ എന്ന കവി തയിൽ കവി കിളിയുമായി സ്ഥാപിക്കാൻ ശ്രമി ക്കുന്നത് വാത്സല്യം നിറഞ്ഞതും സ്നേഹോഷ് മളവുമായ ഒരു വൈകാരികബന്ധമാണ്. പെൺകിടാവേ എന്ന സംബോധനയിൽ ത്തന്നെ ഒരു പിതാവിന് കുട്ടിയോടുള്ളതുപോ ലെയുള്ള ലാളനയുണ്ട്. കിളിയുടെ ശബ്ദം കേട്ട് കാതുകൾ കുളിരണിയണം എന്ന ആഗ്രഹം. കിളിയുടെ സാന്നിധ്യം നൽകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു. കിളിക്കു വേണ്ടി ഏറെ ശ്രദ്ധയോടെയും സ്നേഹത്തോ ടെയും (‘നെഞ്ചം തെളിഞ്ഞു. വിഭവസമ ദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതും വെള്ളി അളികയിൽ വിളമ്പുന്നതും ഈ സ്നേത്തി ന്റെയും കരുതലിന്റെയും ആഴം വ്യക്തമാക്കു ന്നു. കേവലം ഒരു പക്ഷിയാടുള്ള ഇഷ്ടത്തിന പുറം, ഒരു കൂട്ടുകാരിയോടുള്ളതുപോലെ ആഴ ത്തിലുള്ള ഒരു സൗഹൃദവും അടുപ്പവും സ്ഥാപിക്കാനാണ് കവി ശ്രമിക്കുന്നത്.
Question 31.
കവിതയുടെ ഭാവത്തിനനുസരിച്ച് താളത്തിൽ വ്യത്യാസം വരുത്തേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുക (നമ്മൾ ചർച്ച ചെയ്ത കിളിപ്പാട്ട് ഭാഗ ഇളെ അടിസ്ഥാനമാക്കി).
Answer:
കവിതയുടെ ഭാവത്തിനനുസരിച്ച് താളത്തിൽ വ്യത്യാസം വരുത്തുന്നത് അതിന്റെ ആസ്വാ ദ്യതയിലും ആശയ സംവേദനത്തിലും നിർണ്ണാ യകമായ പങ്കുവഹിക്കുന്നു. എഴുത്തച്ഛന്റെ കിളി പാട്ട് ഭാഗങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്. കർണ്ണന്റെ മരണത്തിൽ ദുര്യോധനൻ വിലപി ക്കുന്ന സന്ദർഭം (‘കർണ്ണനാമംഗരാധിപനെ ന്നുടെ…’) കേര പോലുള്ള വിഷാദഛായയുള്ള വൃത്തത്തിൽ, പതിഞ്ഞ താളത്തിൽ ആലപി ക്കുമ്പോളാണ് അതിലെ ശോകഭാവം പൂർണ്ണ മായി അനുഭവവേദ്യമാകുന്നത്. നേരെമറിച്ച്, അർജ്ജുനന്റെ ബാണപ്രയോഗം സംഭ്രമത്തോ ടൊരു ബാണം…’) വർണ്ണിക്കുമ്പോൾ കാകളി വൃത്തത്തിന്റെ ദ്രുതവും ഊർജ്ജസ്വലവുമായ താളം യുദ്ധത്തിന്റെ തീവ്രതയും വീരരാവും പ്രതിഫലിപ്പിക്കുന്നു. ഒരേ വൃത്തത്തിൽത്തന്നെ, ഭാവത്തിനനുസരിച്ച് ആലാപന വേഗ ത, ശബത്തിലെ ഏറ്റക്കുറച്ചിലുകൾ, ഊന്നൽ ന ൽകേണ്ട വാക്കുകൾ എന്നിവയിൽ മാറ്റം വരു ത്തിയും താളത്തിൽ വൈവിധ്യം കൊണ്ടുവരാം. ഇത് കവിതയിലെ വൈകാരികാംശങ്ങളെ വായ നക്കാരിലേക്കോ ശ്രോതാക്കളിലേക്കോ കൂടു തൽ ശക്തമായി എത്തിക്കാൻ സഹായിക്കുന്നു. ഭാവരസങ്ങൾക്ക് അനുയോജ്യമായ താളം ന ൽകുന്നതിലൂടെയാണ് കവിൽ കേവലം അ രങ്ങളുടെ കൂട്ടമല്ലാതായി. ജീവസ്സുറ്റ ഒരനു ഭവമായി മാറുന്നത്.
![]()
Question 32.
എഴുത്തച്ഛന്റെ ‘മഹാഭാരതം കിളിപ്പാട്ടിൽ’ യുദ്ധവർണ്ണനകൾക്ക് നൽകിയിട്ടുള്ള പ്രാധാന്യ വും അവയുടെ അവതരണരീതിയിലെ സവിശേ ഷതകളും വിശദമാക്കുക. (ഗദവധം പോലു ള്ള സന്ദർഭങ്ങൾ ഉദാഹരണമായി ഉപയോഗി ക്കുക).
Answer:
ആമുഖം:
മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴു അച്ഛന്റെ ‘മഹാഭാരതം കിളിപ്പാട്ട് മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്. ഭക്തി പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ രചിക്ക പ്പെട്ട ഈ കൃതി, ഇതിഹാസകഥയെ സാധാര ണക്കാർക്ക് പ്രാപ്യമാക്കിയതോടൊപ്പം ധാർമ്മി കവും ആത്മീയവുമായ വെളിച്ചം പകർന്നു ഈ ബൃഹദ്ഗ്രന്ഥത്തിൽ, യുദ്ധവർണ്ണനകൾക്കി സവിശേഷമായ സ്ഥാനമുണ്ട്. അവ കേവലം പേ രാട്ടങ്ങളുടെ വിവരണങ്ങൾ എന്നതിനപ്പുറം, ധർമ്മാധർമ്മങ്ങളുടെ സംഘട്ടനം, മനുഷ്യവികാ രങ്ങളുടെ തീവ്രത, വീര്യം, ശോകം, യുദ്ധത്തി ന്റെ നിരർത്ഥകത എന്നിവയെല്ലാം പ്രതിഫലി പ്പിക്കുന്നു. കിളിപ്പാട്ട് ശൈലിയുടെ തനതായ സാധ്യതകൾ ഉപയോഗിച്ച് എഴുത്തച്ഛൻ ഈ വർണ്ണനകളെ അവിസ്മരണീയമാക്കി.
അവതരണരീതിയിലെ സവിശേഷതകൾ:
വീരരസത്തിന്റെ പ്രാധാന്യം എഴുത്തച്ഛന്റെ യുദ്ധവർണ്ണനകളിൽ വീരരസത്തിന് മുഖ്യസ്ഥാ നമുണ്ട്. കഥാപാത്രങ്ങളുടെ അസാമാന് മായ ധീരതയും പോരാട്ടവീര്യവും അദ്ദേഹം ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ഒര ദത്തൻ, അർജ്ജുനൻ, കർണ്ണൻ, ഭീഷ്മർ തു ങ്ങിയ വീരന്മാരുടെ പരാക്രമങ്ങൾ വായന ക്കാരിൽ ആവേശം ജനിപ്പിക്കുന്നു. ഭഗദത്തവ ത്തിൽ, ഭഗദത്തന്റെയും അദ്ദേഹത്തിന്റെ ഗജ വീരനായ സുപ്രതികളെയും പോരാട്ടവീര്യം എടുത്തുപറയുന്നുണ്ട്.
ചലനാത്മകമായ വർണ്ണനകൾ: യുദ്ധരംങ്ങളുടെ വേഗതയും ചലനാത്മകതയും വാക്കുകളിലൂടെ പകർത്താൻ എഴുത്തച്ഛന് സവിശേഷമായ കഴിവുണ്ട്. അർജ്ജുനന്റെ ബാണപ്രയോഗം വർണ്ണിക്കുന്ന, ‘സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാനുവൽ കോൻതന്നുടെ നന്ദനന് ജുനൻ. വാരണവീരൻ തലയറ്റു വിറ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു നാലാമതാനതത് വാലുമരിഞ്ഞിട്ടു കോലാഹലത്തോടു പോയി യു ബാണവും’ എന്ന ഭാഗം ഇതിന് ഉത്തമോദ ഹരണമാണ്. ഒരൊറ്റ ബാണം വിവിധ ലക്ഷ ങ്ങളെ ഭേദിച്ച് ‘കോലാഹലത്തോടെ മുന്നോട്ട് പായുന്നതിന്റെ ചടുലമായ ചിത്രം ഇവിടെ കാണാം.
ശലഭംഗി: അനുപ്രാസങ്ങളും (വിശേഷിച്ച് ദ്വിത് യാക്ഷരപ്രാസം) മറ്റ് ശബ്ദാലങ്കാരങ്ങളും ഉപ യോഗിച്ച് എഴുത്തച്ഛൻ തന്റെ വർണ്ണനകൾക്ക് ശ്രവ്യസുഖം നൽകുന്നു. ഭഗദത്തവധത്തിലെ ‘അറ്റു’ എന്ന ശബ്ദത്തിന്റെ ആവർത്തനം (അന്ത്യപ്രാസസമാനം) അസ്ത്രപ്രയോഗത്തി ന്റെ വേഗതയും സംഹാരശക്തിയും വർദ്ധിപ്പി ക്കുന്നു. കാകളി പോലുള്ള വൃത്തങ്ങളുടെ താളം യുദ്ധരംഗങ്ങൾക്ക് ഊർജ്ജം പകരുന്നു. വാങ്മയചിത്രങ്ങൾ (മാനസികചിത്രങ്ങൾ): വാക്കുകൾകൊണ്ട് വ്യക്തവും ശക്തവുമായ മാനസികചിത്രങ്ങൾ സൃഷ്ടിക്കാൻ എഴുത്തച്ഛ കഴിഞ്ഞു. ആയുധങ്ങളുടെ പ്രയോഗം, രഥങ്ങ ളുടെ ഗതി, വീരന്മാരുടെ പതനം, രക്തച്ചൊ രിച്ചിൽ എന്നിവയെല്ലാം വായനക്കാരന്റെ മന സ്സിൽ തെളിഞ്ഞു കാണുന്നതുപോലെ അദ്ദേ ഹം വർണ്ണിക്കുന്നു. അർജ്ജുനന്റെ ബാണം ഒന്നി ലധികം ലക്ഷ്യങ്ങളെ തകർക്കുന്നതിന്റെ ചിത്രം ഇതിനുദാഹരണമാണ്.
യുദ്ധത്തിന്റെ ഭീകരത വീരരസത്തോടൊപ്പം തന്നെ യുദ്ധത്തിന്റെ ക്രൂരതയും ഭീകരതയും എഴുത്തച്ഛൻ വരച്ചുകാട്ടുന്നു. മരണം, അംഗ ഭംഗം, രക്തച്ചൊരിച്ചിൽ, പ്രിയപ്പെട്ടവരുടെ വേർപാട് എന്നിവയെല്ലാം യാഥാർത്ഥ്യബോധ ത്തോടെ അവതരിപ്പിക്കുന്നു. കർണ്ണന്റെ ത ദേഹം നായ്ക്കളും നദികളും കടിച്ചു വലി ക്കുന്ന രംഗം യുദ്ധം വരുത്തിവെക്കുന്ന ദുരന്ത ത്തിന്റെ നേർക്കാഴ്ചയാണ്.
ധർമ്മാധർമ്മ വിചിന്തനം: എഴുത്തച്ഛന്റെ യുദ്ധ വർണ്ണനകൾ കേവലം സംഭവവിവരണങ്ങൾ മാത്രമല്ല, അവ ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള ചിന്തകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അധ ർ പക്ഷത്തിന്റെ പതനവും ധർമ്മത്തിന്റെ വിജയവുമാണ് ആത്യന്തികമായി അദ്ദേഹം ലക്ഷ്യമിടുന്നത്. കഥാപാത്രങ്ങളുടെ പ്രവൃത്തി കളെ ഈ ധാർമ്മിക ചട്ടക്കൂടിൽ നിന്നുകൊ ണ്ടാണ് അദ്ദേഹം വിലയിരുത്തുന്നത്.
കിളിപ്പാട്ട് ശൈലിയുടെ പ്രത്യേകതകൾ:
കിളിയെക്കൊണ്ട് കഥ പറയിക്കുന്ന രീതി, വർണ്ണ നകൾക്ക് ഒരുതരം ലാളിത്യവും അടുപ്പവും ന ൽകുന്നു. ഭക്തിയുടെ അന്തരീക്ഷം നിലനിർ ത്താനും ഈ ശൈലി സഹായിക്കുന്നു. സങ്കീർ ണ്ണമായ യുദ്ധതന്ത്രങ്ങളും സംഭവങ്ങളും പോ ലും ലളിതമായി അവതരിപ്പിക്കാൻ കിളിപ്പാട്ട് രീതിക്ക് സാധിക്കുന്നു.
ഉദാഹരണം (ഭഗദത്തവധം):
ഭഗദത്തവധം എഴുത്തച്ഛന്റെ യുദ്ധവർണ്ണന യുടെ മികച്ച ഉദാഹരണമാണ്. അർജ്ജുനന്റെ അസ്ത്രത്തിന്റെ ശക്തി, ഭഗദത്തന്റെയും ആന യുടെയും വീരമൃത്യു. യുദ്ധത്തിന്റെ അനിവാര്യ മായ നാശനഷ്ടങ്ങൾ എന്നിവയെല്ലാം ഇവിടെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. സംഭാ
യോടൊരു ബാണം’, ‘കോലാഹലത്തോടു പോയിതു ബാണവും’ തുടങ്ങിയ പ്രയോഗ ങ്ങൾ രംഗത്തിന്റെ തീവ്രതയും ചലനാത്മകതയും നൽകുന്നു.
എഴുത്തച്ഛന്റെ ‘മഹാഭാരതം കിളിപ്പാട്ടിലെ യുദ്ധവർണ്ണനകൾ കേവലം ബാഹ്യമായ വിവര ണങ്ങളല്ല, മറിച്ച് ഇതിഹാസത്തിന്റെ ആന്തരി കസത്തയും ധാർമ്മികമായ സന്ദേശവും പ്രതി ഫലിപ്പിക്കുന്നവയാണ്. വീര്യം, ശോകം, ഭക്തി തുടങ്ങിയ വിവിധ രസങ്ങളെ സമന്വയിപ്പിച്ച് മലയാളികൾക്ക് എക്കാലവും ആസ്വദിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന വിധത്തിലാണ് അദ്ദേഹം അവ അവതരിപ്പിച്ചിരിക്കുന്നത്.
Question 33.
കർണ്ണൻ എന്ന കഥാപാത്രത്തെ എഴുത്തച്ഛൻ അവതരിപ്പിക്കുന്നതിലെ സവിശേഷതകൾ ‘ദ്രോ പർവ്വത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനമാ ക്കിവിലയിരുത്തുക.(ദുര്യോധനനുമായുള്ള സംഭാഷണം, മരണരംഗം എന്നിവ പരിഗണി ക്കുക).
Answer:
മഹാഭാരതത്തിലെ ഏറ്റവും സങ്കീർണ്ണവും ദുര ന്തപൂർണ്ണവുമായ കഥാപാത്രങ്ങളിൽ ഒരാളാണ് കർണ്ണൻ. തുഞ്ചത്തെഴുത്തച്ഛൻ ‘മഹാഭാരതം കിളിപ്പാട്ടി’ലൂടെ കർണ്ണനെ അവതരിപ്പിക്കുമ്പോ ൾ, ആ കഥാപാത്രത്തിന്റെ എല്ലാ മാനുഷിക മായ സവിശേഷതകളും ദൗർബല്യങ്ങളും ഹൃദയ സ്പർശിയായി ആവിഷ്കരിക്കുന്നു. ദ്രോണപ ർവ്വത്തിലെ കർണ്ണനുമായി ബന്ധപ്പെട്ട സന്ദർ ഭങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്നു.
കർണ്ണന്റെ അസാമാന്യമായ ധീരതയും ആത്മാ ഭിമാനവും എഴുത്തച്ഛൻ പല സന്ദർഭങ്ങളിലും എടുത്തുപറയുന്നു. വൻപനാം കർണ്ണൻ’ എന്ന വിശേഷണം തന്നെ ഇത് സൂചിപ്പിക്കുന്നു. തന്റെ കഴിവുകളിലുള്ള ആത്മവിശ്വാസവും ആരോ ടും തലകുനിക്കാത്ത പ്രകൃതവും അദ്ദേഹത്തിനു ണ്ടായിരുന്നു.
ഭീഷ്മരുടെ പതനത്തിനുശേഷം ദുര്യോധനൻ സേനാപതിസ്ഥാനം വാഗ്ദാനം ചെയ്യുമ്പോൾ കർണ്ണന്റെ പ്രതികരണം ശ്രദ്ധേയമാണ്. ‘ദ്രോണ രാമാചാര്യൻ താനിരിക്കെയെന്തു മാനിച്ചു മറ്റു
ളാർ നിർത്തുന്നിതു പട’ എന്ന് ചോദിക്കുന്ന തിലൂടെ ദ്രോണാചാര്യരോടുളള ബഹുമാനവും സ്ഥാനക്രമത്തിലുള്ള തന്റെ ശ്രദ്ധയും അദ്ദേഹം വ്യക്തമാക്കുന്നു. ‘കർണ്ണസുഖം ഞാൻ പറകയ ില്ലാരോടും’ എന്ന പ്രസ്താവന, മുഖസ്തുതിക്ക് വഴങ്ങാത്ത, സത്യസന്ധമായ നിലപാടുകളുള്ള വ്യക്തിയാണ് താനെന്ന് പ്രഖ്യാപിക്കുന്നു ഇത് അദ്ദേഹത്തിന്റെ നീതിബോധത്തെയും ഉന്ന തമായ വ്യക്തിത്വത്തെയും കാണിക്കുന്നു.
കർണ്ണന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണാ യകമായ ഘടകം ദുര്യോധനനോടുള്ള അചഞ്ച ലമായ കൂറാണ്. തനിക്ക് അംഗീകാരവും സ്ഥാന വും നൽകിയ ദുര്യോധനനുവേണ്ടി സ്വന്തം ജീവൻ പോലും ബലിയർപ്പിക്കാൻ അദ്ദേഹം തയ്യാ റായിരുന്നു. ഈ കൂറ് പലപ്പോഴും അധർമ്മ പക്ഷത്ത് നിലയുറപ്പിക്കാൻ അദ്ദേഹത്തെ നിർ ബന്ധിതനാക്കിയെങ്കിലും ഒരു സുഹൃത്ത് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടാത്തതാണ്.
ദ്രോണപർവ്വത്തിൽ കർണ്ണന്റെ മരണം അതീവ ദയനീയവും ഹൃദയസ്പർശിയുമായിട്ടാണ് എഴു അച്ഛൻ ചിത്രീകരിക്കുന്നത്. ‘കർണ്ണനാമം ഗന രാധിപനെന്നുടെയുണ്ണികൾക്കേറ്റം പ്രധാനനാ യുള്ളവൻ’ എന്ന് ദുര്യോധനൻ വിലപിക്കു മ്പോൾ, കർണ്ണന്റെ മഹത്വവും ദുര്യോധനനുമാ യുള്ള ആത്മബന്ധവും വ്യക്തമാകുന്നു. കുണ്ഡ ലമറ്റതാ വേറെ കിടക്കുന്നു, ഗണ്ഡസ്ഥലമാ പി ന്നെയും മിന്നുന്നു’ എന്ന വർണ്ണന മരണശേ ഷവും മായാത്ത അദ്ദേഹത്തിന്റെ തേജസ്സിനെ സൂചിപ്പിക്കുന്നു. എന്നാൽ ‘കണ്ടാൽ മനോഹര നാമവൻതന്നുടൽ കണ്ടാലുമൻ പോടു നായും നരികളും ചെന്നു കടിച്ചു വലിക്കുന്നതിങ്ങനെ എന്ന രംഗം ആരുടെയും കരളലിയിക്കുന്ന താണ്. ഇത് അദ്ദേഹത്തിന്റെ ദുരന്തനായക പരി വേഷത്തിന് ആക്കം കൂട്ടുന്നു. ജന്മംകൊണ്ടും കർമ്മംകൊണ്ടും പലവിധ പ്രതിസന്ധികൾ ന മിടേണ്ടിവന്ന കർണ്ണന്റെ ദാരുണമായ അന്ത്യം, വിധിയുടെ വൈപരീത്യത്തെയും യുദ്ധത്തിന്റെ ക്രൂരതയെയും ഓർമ്മിപ്പിക്കുന്നു.
എഴുത്തച്ഛന്റെ കഥാപാത്രസൃഷ്ടിയിലെ വൈദ ഗ്ദ്ധ്യം:
എഴുത്തച്ഛൻ കർണ്ണനെ കേവലം ഒരു വില്ല നായോ നായകനായോ മാത്രം ചിത്രീകരിക്കു ന്നില്ല. മറിച്ച്, അദ്ദേഹത്തിന്റെ സങ്കീർണ്ണമായ മാനസികാവസ്ഥകളും ധാർമ്മികമായ സംഘർ ഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. സംഭാഷണങ്ങളിലൂടെയും സംഭവവിവരണങ്ങളി ലൂടെയും കർണ്ണന്റെ വ്യക്തിത്വം മിഴിവോടെ തെളിയിക്കാൻ എഴുത്തച്ഛന് കഴിഞ്ഞിട്ടുണ്ട്. ഇത് വായനക്കാരിൽ കർണനോട് സഹാനു ഭൂതി ജനിപ്പിക്കുന്നു.
എഴുത്തച്ഛന്റെ തൂലികയിൽ വിരിഞ്ഞ കർണ്ണൻ, മലയാളികളുടെ മനസ്സിൽ ചിരപ്രതി ഷ്ഠ നേടിയ കഥാപാത്രമാണ്. അദ്ദേഹത്തിന്റെ ധീരത, വിശ്വസ്തത, ആത്മാഭിമാനം, നീതി ബോധം, ഒടുവിലെ ദാരുണമായ അന്ത്യം എന്നിവയെല്ലാം മനുഷ്യജീവിതത്തിന്റെ സങ്കീർ ണതകളെയും ധാർമ്മികമായ സമസ്യകളെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. കർണ്ണന്റെ കഥാപാത്രസൃഷ്ടിയിലൂടെ എഴുത്തച്ഛൻ തന്റെ കാവ്യാത്മകമായ കഴിവും മനുഷ്യസ്വഭാവത്തെ ക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും വെളി പ്പെടുത്തുന്നു.
Question 34.
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവോ’ എന്ന കവിത യും എഴുത്തച്ഛന്റെ കിളിപ്പാട്ട് ശൈലിയും തമ്മിൽ കിളിയെ സംബോധന ചെയ്യുന്ന കാര്യത്തിൽ എന്തു സമാനതകളും വ്യത്യാസങ്ങളുമാണുള്ള ത? (‘കിളി’ ഒരു കഥാപാത്രമാകുന്നതും കേവലം സംബോധിതയാകുന്നതും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യുക).
Answer:
മലയാളകവിതയിൽ ‘കിളി’ ഒരു പ്രിയപ്പെട്ട കാവ്യ ബിംബമാണ്. കിളിയെ സംബോധന ചെയ്യു
ആ രീതിയിലും കിളിക്ക് നൽകുന്ന സ്ഥാന ത്തിലും വ്യത്യസ്ത കവികളും കാവ്യപ്രസ്ഥാന ങ്ങളും വൈവിധ്യം പുലർത്തുന്നു. ‘പഞ്ചവർണ്ണ ക്കിളിപ്പെൺകിടാവേ!’ എന്ന ലളിതഗാനസ്വഭാവ മുള്ള കവിതയും, തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ട് എന്ന സാഹിത്യരൂപവും കിളിയെ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും, അവ യുടെ ലക്ഷ്യത്തിലും സമീപനത്തിലും കാര്യമ ായ സമാനതകളും വ്യത്യാസങ്ങളും കാണാൻ കഴിയും.
സംബോധനയിലെ വാത്സല്യം: രണ്ടു സന്ദർഭ ങ്ങളിലും കിളിയെ സംബോധന ചെയ്യുന്നത് വാത്സല്യത്തോടെയും സ്നേഹത്തോടെയു മാണ്. ‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ! എന്ന വിളിയിൽത്തന്നെ ലാളനയും സ്നേഹവും നിറ ഞ്ഞുനിൽക്കുന്നു. എഴുത്തച്ഛൻ കിളിപ്പാട്ടു കളിൽ ‘ചൊല്ലുകെൻ പൈങ്കിളിപ്പെണ്ണേ’, ‘ഓമന പൈങ്കിളി’ തുടങ്ങിയ സംബോധനകൾ ഉപയേ നിക്കുന്നതും ഈ വാത്സല്യം പ്രകടമാക്കുന്നു കിളിക്ക് നൽകുന്ന പ്രാധാന്യം; ‘പഞ്ചവർണ്ണ ക്കിളി’ കവിതയിൽ കിളി തന്നെയാണ് കേന്ദ്ര ബിന്ദു. കവിയുടെ സ്നേഹപ്രകടനങ്ങളും ഭക്ഷ വിവരണങ്ങളും കിളിയെ ഉദ്ദേശിച്ചുള്ള താണ്. കിളിപ്പാട്ടിലാകട്ടെ, കിളി കഥാഖ്യാന ത്തിന്റെ മാധ്യമമായി വർത്തിക്കുന്നു, അതിലൂടെ കിളിക്ക് ഒരു പ്രധാനസ്ഥാനം ലഭിക്കുന്നു മധുരമായ ശബ്ദത്തോടുള്ള ഇഷ്ടം ‘പഞ്ചവർ ണ്ണക്കിളി’കവിതയിൽ തെളിഞ്ഞെൻചെവി രണ്ടും കുളുർക്കപ്പറക നീ” എന്ന് കവി കിളിയുടെ മധുര ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു. കിളി പാട്ടുകളിലും കിളി മധുരമായി കഥ പറയണം എന്നാണ് സങ്കൽപ്പം.
വ്യത്യാസങ്ങൾ:
കിളിയുടെ സ്ഥാനം,കർത്തവ്യം: പഞ്ചവർണ്ണ ക്കിളിപ്പെൺകിടാവേ! ഇവിടെ കിളി പ്രധാന മായും സംബോധിതയാണ്. കവിയുടെ ഹം, ലാളന, ഭക്ഷണവിഭവങ്ങൾ എന്നിവ സ്വീക രിക്കുന്നവളാണ് കിളി കിളിയുടെ പ്രതികരണം (മധുരമായി സംസാരിക്കുക എന്നത് കവിആഗ്ര ഹിക്കുന്നുണ്ടെങ്കിലും, കിളി ഒരു നാജീ കഥാ പാത്രമായി കഥയെ മുന്നോട്ട് കൊണ്ടുപോകു ന്നില്ല.
എഴുത്തച്ഛന്റെ കിളിപ്പാട്ട്: ഇവിടെ കിളി ഒരു സാഹിത്യ സങ്കേതമാണ്. ആഖ്യാതാവാണ് ഭഗ വായോ മഹർഷിമാരുടെയോ വാക്കുകൾ കിളി ആവർത്തിക്കുന്നതായാണ് സങ്കൽപ്പം. ഇതിഹാസകഥകളും തത്വോപദേശങ്ങളും ജന ങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാധ്യമമായി കിളി വർത്തിക്കുന്നു. കിളി ഇവിടെ ഒരു സജീവ പങ്കാളിയാണ്.
കാവ്യലക്ഷ്യങ്ങൾ:
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ!’: ഈ കവിത യുടെ പ്രധാന ലക്ഷ്യം വ്യക്തിപരമായ സ്നേഹ പ്രകടനവും സൗന്ദര്യാസ്വാദനവുമാണ്. കിളി യോടുള്ള വാത്സല്യം, പ്രകൃതിയോടുള്ള ഇഷ്ടം എന്നിവ ഇതിൽ പ്രതിഫലിക്കുന്നു.
എഴുത്തച്ഛന്റെ കിളിപ്പാട്ട്: കിളിപ്പാട്ടുകളുടെ പ്ര ധാന ലക്ഷ്യം ഭക്തിപ്രചാരണം, ധാർമ്മികോപ ദേശം, ഇതിഹാസ കഥാകഥനം എന്നിവയാണ്. ഗൗരവമായ വിഷയങ്ങൾ ലളിതമായി അവരു രിപ്പിക്കാൻ കിളി എന്ന മാധ്യമം സഹായിക്കുന്നു.
ആശയവിനിമയത്തിന്റെ സ്വഭാവം:
‘പഞ്ചവർണക്കിളിപ്പെൺകിടാവേ! ഇവിടെ കവി യും കിളിയും തമ്മിൽ നേരിട്ടുളള വൈകാരിക മായ ഒരു ബന്ധമാണുള്ളത്. കവി കിളിയോട് സംസാരിക്കുന്നു. കിളി കേൾക്കുന്നു (അല്ലെ ങ്കിൽ പ്രതികരിക്കുമെന്ന് കവി കരുതുന്നു. എഴുത്തച്ഛന്റെ കിളിപ്പാട്ട്: ഇവിടെ കവി കിളിയോട് കഥ പറയാൻ ആവശ്യപ്പെടുന്നു. കിളി അത് ശ്രോ താക്കൾക്ക് വായനക്കാർക്ക് വേണ്ടി പറയു ന്നു. ഇതൊരു ആഖ്യാനപരമായ ചട്ടക്കൂടാണ്.
കിളി ഒരു കഥാപാത്രമാകുന്നതും സംബോധി തയാകുന്നതും:
‘പഞ്ചവർണ്ണക്കിളി’ കവിതയിൽ കിളി ഒരു കേന്ദ്ര വിഷയമാണെങ്കിലും, ഒരു കഥയിലെന്നപോലെ സജീവമായി പ്രവർത്തിക്കുന്ന കഥാപാത്രമല്ല. മറിച്ച്, കവിയുടെ വികാരങ്ങളുടെയും വർ നകളുടെയും ലക്ഷ്യസ്ഥാനമാണ്.
കിളിപ്പാട്ടിൽ കിളി ഒരു സാങ്കൽപ്പിക കഥാപാത്ര മാണ്. കഥയിലെ ഒരു കഥാപാത്രമല്ലെങ്കിലും, കഥ പറയുന്നയാൾ എന്ന നിലയിൽ അതിന് ഒരു സവിശേഷമായ ‘കഥാപാത്രസ്വഭാവം’കെ വരുന്നു. അത് കേവലം സംബോധിതയല്ല. മറിച്ച് ഒരു ദൗത്യം നിർവഹിക്കുന്നവളാണ്.
‘പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ!’ എന്ന കവിത യിലും എഴുത്തച്ഛന്റെ കിളിപ്പാട്ടിലും കിളിയെ വാത്സല്യത്തോടെ സംബോധന ചെയ്യുന്നു ണ്ടെങ്കിലും, അവയുടെ കാവ്യപരമായ ലക്ഷ്യങ്ങ ളും കിളിക്ക് നൽകുന്ന സ്ഥാനവും വ്യത്യസ്ത മാണ്. ആദ്യത്തേതിൽ കിളി സ്നേഹഭാജനവും സൗന്ദര്യത്തിന്റെ പ്രതീകവുമാകുമ്പോൾ, രണ്ടാ മത്തേതിൽ അത് ജ്ഞാനത്തിന്റെയും ഭക്തി യുടെയും സന്ദേശവാഹികയായ ആഖ്യാതാ വായി മാറുന്നു. ഈ വ്യത്യാസങ്ങൾ മലയാള കവിതയിൽ ‘കിളി’ എന്ന ബിംബം എത്ര വൈ വിധ്യത്തോടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.
![]()
Class 10 Malayalam Kerala Padavali Notes Unit 1 ഭാഷ പൂത്തും സംസ്കാരം തളിർത്തും
ആമുഖം
ആശയവിനിമയോപാധികളിൽ ഏറ്റവും മുഖ്യമായ ഭാഷ, ഏറ്റവും വികസിതമായ രൂപത്തിൽ സ്വായത്ത മാക്കിയിട്ടുളളത് മനുഷ്യർ മാത്രമാണ്. ഭാഷകളിൽ തന്നെ മാതൃഭാഷയോട് വല്ലാത്തൊരു ആത്മബന്ധം തന്നെ മനുഷ്യർക്കുണ്ട്. അത് മാതാവിനെപോലെ ഓരോ മനുഷ്യന്റെയും വ്യക്തിത്വ രൂപീകരണത്തെ സ്വാധീ നിക്കുന്നുണ്ട്. ഭാഷയ്ക്ക് ഭാഷണം എന്ന പ്രയോജനം മാത്രമല്ല ഉളളത്. രചനയ്ക്കും ഭാഷ ഉപയോഗിക്കാം. മാതൃഭാഷയിലൂടെയുളള രചന ഏറെ ആസ്വാദ്യവും ഹൃദ്യവുമാണ്. സാഹിത്യകൃതികളിൽ ഭാഷ, പ്രത്യേ കിച്ചും മാതൃഭാഷ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നതെപ്രകാരമാണെന്ന് മനസ്സിലാക്കാൻ ഉപകരിക്കുന്ന പാഠ ഭാഗങ്ങളാണ് മൂന്നാമത്തെ യൂണിറ്റിലുളളത്.
ഗ്രന്ഥകാരപരിചയം (പ്രവേശകം)

മലയാള കഥാ സാഹിത്യത്തിൽ ആധുനികതയ്ക്ക് അടിത്തറപാകിയ എഴുത്തുകാ രിൽ പ്രമുഖനാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജ യൻ.പാലക്കാട് ജില്ലയിലെ, മങ്കരയിൽ 1930 ജൂലൈ രണ്ടിന് അദ്ദേഹം ജനിച്ചു. സാഹി ത്യത്തിലെ ഒരു ബഹു മുഖ പ്രതിഭയായിരുന്നു അദ്ദേഹം. ചെറുകഥാകൃത്ത്, നോവ ലിസ്റ്റ്, കാർട്ടൂണിസ്റ്റ്, പത്രപ്രവർത്തകൻ എന്നിങ്ങനെ പലനിലകളിലും അദ്ദേഹം അറി യപ്പെടുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലായ ഖസക്കിന്റെ ഇതിഹാസം ഏറെ ചർച്ചചെയ്യപ്പെട്ടു. ഗുരുസാഗരം, ധർമ്മപുരാണം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നിവയാണ് പ്രധാന നോവലുകൾ. ഒ.വി.വിജയന്റെ കഥകൾ, ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്ക്, കടൽത്തീരത്ത്, കാറ്റുപറഞ്ഞ കഥ മുതലാ യവയാണ് കഥാസമാഹാരങ്ങൾ. കേന്ദ്ര കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, എഴുത്തച്ഛൻ പുര സ്ക്കാരം, പദ്മഭൂഷൺ തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2005 മാർച്ച് 30 ന് അദ്ദേഹം അന്തരിച്ചു.
![]()
പ്രവേശക ചോദ്യവും ഉത്തരവും
Question 1.
കഥ മാത്രമല്ല, എല്ലാം വൈകാരികമായി അവതരിപ്പിക്കാൻ ഭാഷ വേണം. മാതൃഭാഷ വേണം. ചർച്ച ചെയ്യുക.
Answer:
ഒ.വി. വിജയന്റെ പ്രസിദ്ധ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ ഒരു ഭാഗമാണ് ഇവിടെ പ്രവേ ശകമായി നൽകിയിരിക്കുന്നത്. ആശയ വിനിമയത്തിനായാലും കഥപറയാനായാലും ഭാഷ ആവശ്യ മാണ്. അത് മാതൃ ഭാഷയാണെങ്കിൽ ഏറ്റവും നന്ന്. ഭാഷയ്ക്ക് കേവലമായ ആശയ വിനിമയം എന്ന ധർമ്മത്തിനുപരി മറ്റ് പലതും അനുഷ്ഠിക്കാനുണ്ട്. ഭാഷയിലൂടെ സാഹിത്യം രചിക്കാം, മറ്റ് അനവധി വിജ്ഞാന ധാരകൾ നമുക്ക് പകർന്ന് കിട്ടാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഏത് കാര്യമാ യാലും അത് വൈകാരികമായി അവതരിപ്പിക്കണമെങ്കിൽ മാതൃഭാഷയുടെ സഹായം തന്നെ വേണം. മാതൃഭാഷ അമ്മയെപ്പോലെയാണ്. മറ്റ് ഭാഷകൾക്കില്ലാത്ത എന്തോ ഒരു അടുപ്പം നമുക്ക് മാതൃഭാഷ യുമായുണ്ട്. ഭാഷയ്ക്ക് സംസ്ക്കാരവുമായി ബന്ധമുണ്ട്. ഭാഷ സംസ്ക്കാരം തന്നെയാണെന്ന് വില യിരുത്തപ്പെട്ടിട്ടുണ്ട്. ഭാഷയുമായി ഇത്തരമൊരു വൈകാരികബന്ധം കാത്ത് സൂക്ഷിക്കാൻ നമുക്ക് കഴിയുന്നത് കൊണ്ടാണ് മാതാവിന്റെ മഹത്വം അതിന് ലഭിക്കുന്നതും.