കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Practicing with Class 8 Malayalam Kerala Padavali Notes Pdf and കീർത്തിമുദ്ര Keerthimudra Notes Questions and Answers improves language skills.

കീർത്തിമുദ്ര Question Answer Notes Std 8 Malayalam Kerala Padavali Chapter 11

Class 8 Malayalam Kerala Padavali Unit 4 Chapter 11 Notes Question Answer Keerthimudra

Class 8 Malayalam Keerthimudra Notes Questions and Answers

Question 1.
“ആശാൻ കിരീടം തൊട്ടുവന്ദിച്ചു, നമസ്കരിച്ചു, എന്തു കൊണ്ടോ കണ്ണു നിറഞ്ഞു,” ആശാന്റെ കണ്ണു നിറഞ്ഞതിന് കാരണമെന്താവാം?
Answer:
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച് ഒരു കലാകാരൻ സ്വന്തം ജീവൻ ത്യജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്ര എന്ന കഥയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കളിയ രങ്ങ് ദൈവസന്നിധിയായി കണ്ട ആശാൻ കളിയ രങ്ങിൽ നിന്ന് വിടവാങ്ങുന്നതിന് തൊട്ടുമുമ്പുള്ള ചുട്ടിയിടാനായി അണിയറയിലേക്ക് കടന്നു. അണി യറയിൽ ആശാന്റെ കണ്ണുകൾ ചുറ്റി നടന്നു. യൗവ ന്നാരംഭത്തിൽ ആശാന്റെ യശസ്സുയർത്തിയ സ്വയംവര കൃഷ്ണന്റെ വേഷത്തിനായി പ്രത്യേകം തയ്യാറാക്കിയ കിരീടം ഒരു പീഠത്തിൽ ഉപയോഗി ക്കാതെ വെറുതെ ഇരിക്കുന്നത് ആശാനെ സങ്കട പ്പെടുത്തി. യൗവനതുടിപ്പുള്ള ശ്രീകൃഷ്ണനായി നിറ ഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവനനായും അരങ്ങിൽ നിറഞ്ഞാടി.

അവസാന വേഷമിടുന്ന സന്ദർഭത്തിൽ അരങ്ങിലും അണിയറയിലുമുണ്ടായ ഓർമ്മകളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. ഇന്നത്തോടെ കളിയരങ്ങുകളിൽ താൻ ഇല്ലല്ലോ എന്ന ചിന്ത ആശാനിൽ വേദനയു ണർത്തി. ശത്രുസംഹാരകനും മിത്രരക്ഷകനും നിത്യകാമുകനുമായ തനിക്കേറ്റവും പ്രിയപ്പെട്ട കൃഷ്ണനിലൂടെ ജീവിച്ചതു കൊണ്ടാകാം ആശാന് ആ കിരീടം തൊട്ടു നമസ്കരിച്ചപ്പോൾ കണ്ണ് നിറ ഞ്ഞത്.

Question 2.
“ശ്രീകൃഷ്ണപരമാത്മാവായി താനെവിടും നിറ ഞ്ഞുനിന്നിരുന്നു. അരങ്ങത്തും അണിയറയിലും ഒരുപോലെ” ആശാന്റെ യവനനെ വെല്ലാൻ ആരു മില്ലെന്നു വിധിയെഴുതി വിവരമുള്ളവർ.
ഈ പ്രസ്താവനകളെ മുൻനിർത്തി വ്യത്യസ്ത വേഷങ്ങളോടുള്ള ആശാന്റെ മനോഭാവം ചർച്ച ചെയ്യുക?
Answer:
കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണു കയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പി ക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ, ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീക്യ ഷ്ണനായി നിറഞ്ഞാടിയ ആശാൻ അവസാന കാലം ക്രൂരനായ യവനനായും അരങ്ങിൽ നിറ ഞ്ഞാടി. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷ മായിരുന്നു ശ്രീകൃഷ്ണൻ യൗവനത്തിന്റെയും പ്രേമത്തിന്റെയും ആദരവിന്റെയുമെല്ലാം പ്രതീക മായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി.

പിന്നീട് പ്രായമേറിയപ്പോൾ അദ്ദേഹത്തിന് കിട്ടി യവേഷം യവനന്റേതായിരുന്നു. കൃഷ്ണവേഷ ത്തിൽ നിന്ന് നേർവിപരീതമായി അസുരഗുണങ്ങ ളുടെ പ്രതീകമായിരുന്നു യവനവേഷം, കൃഷ്ണ വേഷത്തിൽ നിന്നുള്ള മാറ്റം ആശാനെ വിഷമിപ്പി ച്ചിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരു പോലെ മികച്ചതാക്കി. യവനവേഷത്തിലും ആശാനെ ജയി ക്കാൻ ആരുമില്ലെന്ന് കാണികൾ വിധിയെഴുതി. ലഭിക്കുന്ന വേഷം ഏതായാലും, വ്യക്തിപരമായി അതിനോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മാറ്റിമറിച്ച്, തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചു. ആ വേഷം മിക ച്ചതാക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ കലാ കാരൻ. ശ്രേഷ്ഠകലാകാരൻ എന്ന് ആശാനെ നിസ്സംശയം വിളിക്കാൻ കഴിയുന്നത് അദ്ദേഹ ത്തിന്റെ കലയോടുള്ള അർപ്പണ മനോഭാവം കൊണ്ട് തന്നെയാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 3.
അരങ്ങാഴിയുന്ന ആട്ടക്കാരെ അവലംബിച്ചെഴു തിയ ‘കീർത്തിമുദ്ര’ എന്ന കഥയ്ക്ക് ഒരു ആസ്വാ ദനം എഴുതുക?
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായി സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല, സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതു രിന്റെ കീർത്തിമുദ്ര എന്ന കഥയുടെ ഇതിവൃത്തം. ആ കലാകാരൻ അവസാനത്തെ അരങ്ങേറ്റ ദിന മാണ് കഥയുടെ ആരംഭം. തനിക്കേറ്റവും പ്രിയ പ്പെട്ട കളിയരങ്ങിനോട് വിട പറയേണ്ടുന്ന ദിനം സന്തോഷം നിറഞ്ഞതാവേണ്ടതാണ്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചു കൊണ്ട് കലാതിലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാൻ പോകുകയാണ്.

പക്ഷേ ആ കലാകാരൻ ഒട്ടും സന്തുഷ്ടനായിരു ന്നില്ല. തന്റെ ജീവനായ കളിയരങ്ങിനോട് വിടപറ യേണ്ടി വരുന്ന കാര്യമാലോചിച്ചപ്പോൾ ആ കലാ കാരന്റെ മനസ്സ് വിങ്ങി.

വർത്തമാനകാലത്തിൽ നിന്നുകൊണ്ട് താൻ കട ന്നുവന്ന കലാസപര്യയിലൂടെ ആ കലാകാരൻ നട ത്തുന്ന ആത്മസഞ്ചാരമാണ് പിന്നീട് കഥയിൽ നാം കാണുന്നത്. ആശാനെന്നു എല്ലാവരും വിളിക്കുന്ന ആ കലാകാരനെ സംബന്ധിച്ചിടത്തോളം കളിയ രങ്ങ് ദൈവസന്നിധിക്കു തുല്യമാണ്. ഗുരുനാഥരാ കട്ടെ ദൈവതുല്യരും, അതിനോടൊപ്പം അച്ചടക്ക വും, കഠിനാധ്വാനവുമാണ് തന്നെ ഈ നിലയിലെ ത്തിച്ചതെന്നു അദ്ദേഹം വിശ്വസിക്കുന്നു.

കളിയരങ്ങിൽ നിന്ന് വിടവാങ്ങാനുള്ള പ്രധാനകാ രണം പ്രായത്തിന്റേതായ പ്രശ്നങ്ങൾ തന്നെ യാണ്.

തന്റെ യൗവ്വനകാലത്ത് സ്വയംവരത്തിലെ ശ്രീക ഷ്ണനായിരുന്നു ആശാൻ സ്ഥിരം ചെയ്തിരുന്ന വേഷം. ആശാന് ഏറ്റവും പ്രിയപ്പെട്ട വേഷവും അത് തന്നെയായിരുന്നു. പിന്നീട് പ്രായമേ റിയപ്പോൾ അദ്ദേഹത്തിന് കിട്ടിയ വേഷം യവന ന്റേതായിരുന്നു. കൃഷ്ണവേഷത്തിൽ നിന്നുള്ള മാറ്റം ആശാനേ വിഷമിപ്പിച്ചിരുന്നെങ്കിലും ഒരു കലാ കാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി. ഓർമ്മകളുടെ ലോകത്ത് നിന്ന് ഉണർന്ന അദ്ദേഹം അവസാന അരങ്ങേറ്റ ത്തിന് ഒരുങ്ങുന്നു. താൻ പണ്ട് ഉപയോഗിച്ച, ഇപ്പോൾ വെറുതെയിരിക്കുന്ന കൃഷ്ണന്റെ കിരീ ടവും മറ്റും അദ്ദേഹത്തിന്റെ കണ്ണുകളെ നനയിച്ചു. എങ്കിലും അവസാനത്തെ യവനവേഷം ഏറ്റവും മികച്ചതാക്കണമെന്നു അദ്ദേഹം മനസ്സിലുറപ്പി ക്കുന്നു.

കാണികൾ പ്രതീക്ഷിച്ചതിലപ്പുറത്തുള്ള ഒരു പ്രക ടനമായിരുന്നു അന്ന് അരങ്ങത്തു അദ്ദേഹം കാഴ്ച വച്ചത്. യവനനായി അദ്ദേഹം വേദിയിൽ നിറഞ്ഞാ ടി. എങ്കിലും ആ കളി മുഴുമിക്കാനാകാതെ അദ്ദേഹം വേദിയിൽ കുഴഞ്ഞുവീണ് ഇഹലോകവാസം വെടി യുന്നു. താൻ ജീവനേക്കാളുപരി സ്നേഹിച്ച കളി യരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവ സാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെ യാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന് കഥാകൃത്ത് പറയുന്നു. അതിലും വലിയൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാനില്ല. ജീവി തത്തോടും അരങ്ങിനോടും ഒരേസമയം വിടപറ യുന്ന ആശാൻ വായനക്കാരുടെ കണ്ണുനിറച്ചുകൊ ണ്ടാണ് കടന്നുപോയത്.

Question 4.
കഥാപാത്രനിരൂപണംആശാൻ
Answer:
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്രകഥാപാത മാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപ ത്തിലൂടെ അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ച കലാകാരനായിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയ സ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെത്തുന്ന ത്. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴഞ്ഞുവെച്ചു. കളി യരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാ സകനായി ആശാൻ പുതുതലമുറ കലയെ കാര്യ മായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹ ത്തിന് ഉണ്ടായിരുന്നു. പച്ചയിൽ നിന്ന് കത്തി വേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെ ങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷ ങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലി പ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറു ന്നു.

Question 5.
കീർത്തമുദ്ര ശീർഷകത്തിന്റെ ഔചിത്യം
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായ് സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ ‘കീർത്തിമുദ്ര’ എന്ന കഥയുടെ ഇതി വൃത്തം. പതിമൂന്നാമത്തെ വയസ്സിൽ അരങ്ങിലെ ത്തിയ ആ കലാകാരന്റെ അവസാനത്തെ അര
ങ്ങേറ്റമായിരുന്നു അന്ന്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് കലാതി ലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അവസാനത്തെ കളി പൂർത്തിയാക്കാ നാകാതെ തന്റെ ഇഷ്ടവേഷമായ ശ്രീകൃഷ്ണന്റെ കാൽക്കൽ, താൻ ഏറെ സ്നേഹിക്കുന്ന കളിയര ങ്ങളിൽ തന്നെ ആ കലാകാരൻ കുഴഞ്ഞു വീണു മരിക്കുന്നു.

മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് കീർത്തിമുദ്ര സ്വീക രിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എങ്കിലും താൻ ജീവനേക്കാളുപരി സ്നേഹിച്ച കളയരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവസാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെയാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന കഥാകൃത്ത് പറയുന്നു. അതിലും വലി യൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാ നില്ല. കലയെ ജീവിതം തന്നെയാക്കി കീർത്തി നേടിയ കഥയ്ക്ക് കീർത്തിമുദ്ര എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

Question 6.
“കളിയരങ്ങത്തു നിന്ന് വിടവാങ്ങുന്നതോടെ താൻ താനല്ലാതായിത്തീരുന്നു.”
ആശാന്റെ ഈ വാക്കുകളിൽ തെളിയുന്ന മാന സികാവസ്ഥ എന്ത്?
Answer:
കലയോടുള്ള ആത്മാർപ്പണവും തൊഴിലിനപ്പുറും കലയോടുള്ള സ്നേഹവും കലാരംഗത്തു നിന്നും പിൻമാറുന്നതിലുള്ള വേദനയും ഈ വാക്കുക ളിൽ കാണാം.

Question 7.
“ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടികൾക്ക് എന്തറിയാം. അവരൊക്കെ കലയെ കാര്യമായെടുക്കുന്നുണ്ടോ എന്നുറപ്പിച്ചു പറഞ്ഞു കൂടാ. ചിലരൊക്കെയുണ്ട് ഇല്ലെന്നു പറയുന്നില്ല. വിരലിലെണ്ണാവുന്നവർ മാത്രം ഈ പ്രസ്താവന വിശകലനം ചെയ്യുക
Answer:
പുതുതലമുറയ്ക്ക് കലയോടുള്ള മനോഭാവത്തിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്കു കൾ. കല ഇന്ന് കച്ചവടമായി മാറിയിരിക്കുന്നു. ധനം സമ്പാദിക്കുന്നതിനും പ്രസിദ്ധിനേടുന്ന തിനും വേണ്ടി കലയെ ഉപയോഗിക്കുന്നു. കലാ പരമായ മികവിൽ അവർക്ക് താല്പര്യം ഇല്ല.

Question 8.
“എല്ലാവരും തന്നെ ആശാനെന്നു വിളിക്കുന്നു. പ്രായം ചെന്നതുകൊണ്ടുള്ള വിളിയാണെങ്കിൽ താന തിനെ കാര്യമായെടുക്കുന്നില്ല. അല്ല, നല്ലൊരു വേഷക്കാരനെന്ന ബോധത്തോടുകൂ
ടിയ വിളിയാണെങ്കിൽ തനിക്കതിൽ അഭിമാന മുണ്ട്” ഈ വരികളിൽ തെളിയുന്ന മനോഭാവം എന്ത്?
Answer:
സ്തുതി വചനങ്ങളിലോ പ്രശസ്തിയിലോ ആശാന് താൽപര്യമില്ല. തന്റെ കഴിവിൽ അദ്ദേഹം അഹങ്കരിക്കുന്നുമില്ല. നല്ല കലാകാരൻ എന്നറിയ പ്പെടാൻ മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 9.
“ഈ ലോകത്തിൽ ഒന്നും ശാശ്വതമായിട്ടില്ല. എല്ലാം മറഞ്ഞുപോകുന്നു. കലയും കാമിനിയു മെല്ലാം തന്നെ.”
ഇത്തരം ഒരു വിശകലനത്തിലേയ്ക്ക് ആശാനെ നയിച്ച കാരണങ്ങൾ എന്താവാം?
Answer:
കലയോടും ജീവിതത്തോടുമുള്ള ആത്മാർത്ഥത വ്യക്തമാക്കുന്ന വാക്കുകളാണിവ. അരങ്ങൊഴി യുന്നതിലെ നിരാശയും നഷ്ടപണയം സൃഷ്ടിച്ച നിരാശയും ഈ വാക്കുകളിൽ കാണാം. തത്വചി ന്താപരമായ സമീപനത്തോടെ ആ നിരാശയെ അദ്ദേഹം മറികടക്കുന്നു.

Question 10.
കൃഷ്ണവേഷം തന്മയത്വത്തോടെ ആടാൻ കഴി ഞ്ഞതിന്റെ കാരണമായി ആശാൻ വിലയിരുത്തു ന്നതെന്ത്?
Answer:
വ്യക്തിപരമായ അനുഭവങ്ങൾ കലയെ ശ്രേഷ്ഠ മാക്കുന്നു. ആശാന്റെ യൗവ്വന കാലാനുഭവവും, കൃഷണവേഷവും തമ്മിൽ ബന്ധമുണ്ട്. വ്യക്തി ജീവിതത്തിലെ ആശാന്റെ പ്രണയം കൃഷ്ണന്റെ ഭാവങ്ങളോട് തന്മയീഭവിക്കുവാൻ ആശാനെ സഹായിച്ചു.

Question 11.
“വേഷങ്ങളിൽ വന്ന വ്യതിയാനത്തിൽ വേദന തോന്നിയിരുന്നു” ആശാന്റെ ഈ വാക്കുകൾ എങ്ങനെ വിലയിരുത്താം?
Answer:
വ്യക്തി ജീവിതത്തിൽ നന്മയും സ്നേഹവും കാത്തു സൂക്ഷിക്കുന്ന ആശാൻ കൃഷ്ണവേ ഷത്തെ ആരാധിക്കുന്നു. പ്രകൃതത്തിൽ തിന്മ യുടെ രൂപമായ വനവേഷത്തോട് ആശാന് പ്രതിപത്തിയില്ല എന്നാൽ ഒരു കലാകാരൻ ഏതു വേഷവും ഒരുപോലെ സ്വീകരിക്കണം. അതു കൊണ്ട് കൃഷ്ണവേഷം പോലെ യവനവേഷവും അനശ്വരമാക്കാൻ ആശാന് കഴിഞ്ഞു.

Question 12.
“ആശാന്റെ യവനനാണ് അരങ്ങാഴിയുന്നതിനു മുമ്പുള്ള അവസാന വേഷം അ തു കൊണ്ട് അരങ്ങു തകർക്കുന്ന കളിയാവും”.
കഥാസന്ദർഭത്തിൽ ഈ സംഭാഷണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുക.
Answer:
കഥയിലെ ഏറ്റവും നിർണായകമായ നിമിഷത്തെ ക്കുറിച്ചുള്ള സൂചന നൽകുന്ന വാക്കുകളാണി വ. ആശാന്റെ കലാപ്രകടനത്തെക്കുറിച്ച് വായന ക്കാരിൽ ഉദ്യോഗം ജനിപ്പിക്കാൻ ഈ വാക്കു കൾക്ക് കഴിയുന്നു. കലാകാരനെന്ന നിലയ്ക്ക് ആശാന് സമൂഹത്തിലുള്ള ആദരവും പ്രശ സ്തിയും ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

Question 13.
“തിരശ്ശീല താണു. കളിവിളക്കിന്റെ എരിഞ്ഞു പട രുന്ന നാളങ്ങൾ. ചുണ്ടപ്പൂവിന്റെ ശോണിമ പൂണ്ട കണ്ണുകൾ നാളങ്ങളിൽ ഉരുകി കൗര്യത്തിന്റെ ഗർജ്ജനം മുഴങ്ങി.” കഥാ സന്ദർഭത്തെ നാടകീയമാക്കുന്ന തിൽ പ്രസ്തുത സന്ദർഭത്തിനുള്ള പ്രാധാന്യം വ്യക്ത മാക്കുക.
Answer:
കൃഷ്ണനാട്ടത്തിന്റെ രംഗാവതരണം വാങ്മയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കത്തിച്ചുവെച്ച കളിവിളക്കിന്റെ നാളം കണ്ണുകളിൽ പ്രതിഫലിക്കു ന്നു. അസുരഭാവം പകരാനായി ചുണ്ടപ്പൂവു കൊണ്ട് കണ്ണുകൾ ചുമപ്പിച്ചിരിക്കുന്നു. യവനന്റെ കത്തുന്ന രോഷം വ്യക്തമാക്കാൻ ഈ പ്രയോഗ ത്തിന് കഴിയുന്നു. വേഷത്തെക്കാളും മികച്ച മെയ്വഴക്കം ആശാന്റെ കലാപരമായ കഴിവിനെ കുറിക്കുന്നു.

Question 14.
“കഥ അവസാനിക്കുന്നതിനു മുമ്പ് തിരശ്ശീല വീണു” കഥയെ ഭാവതീവ്രമാക്കാൻ ഈ വാക്യ ത്തിന് എത്രമാത്രം കഴിയുന്നു.
Answer:
കലയിലെ അവസാനചടങ്ങാണ് തിരശ്ശീല ആ ശാന്റെ ജീവിതം അവസാനിച്ചു എന്ന ധ്വനി ഈ വാക്കുകളിലുണ്ട്. അരങ്ങിൽ കൃഷ്ണനോട് പക യുള്ള യവനവേഷം തകർത്തഭിനയിക്കുമ്പോഴും ഉള്ളിൽ കൃഷ്ണഭക്തനാണ് ആശാൻ. അവസാന നിമിഷത്തിൽ അരങ്ങിനെ ജീവിതമായി അദ്ദേഹം കാണുന്നു. യവനവേഷത്തിൽ അദ്ദേഹം അരങ്ങിൽ മരിച്ചു വീഴുന്നു. കൃഷ്ണപാദങ്ങളിൽ വീണ് മോക്ഷം പ്രാപിക്കുന്ന യവനൻ ആശാന്റെ സ്വകാ ര്യമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം കൂടി യാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

അധിക വായനയ്ക്ക്

കൃഷ്ണനും യവനനും
മഗധരാജാവായ ബൃഹദ്രഥന്റെ പുത്രനായ ജരാ സന്ധൻ പതിനേഴു തവണ മധുരയെ ആക്രമിച്ചു പരാജയപ്പെട്ടു. പതിനെട്ടാം തവണ അദ്ദേഹം തന്റെ സുഹൃത്തായ യവനനും അദ്ദേഹത്തിന്റെ മൂന്ന് കോടി യവന സൈനികരുമായാണ് ആക്രമ ണത്തിന് എത്തിയത്. ബ്രഹ്മാവിൽ നിന്ന് വരം നേടിയ യവനനെ കൃഷ്ണന് വധിക്കാൻ സാധി ക്കുമായിരുന്നില്ല. യവനൻ മഥുരയെ വളഞ്ഞപ്പോൾ നിരായുധനായി അക്ഷോഭ്യനായി. കൃഷ്ണൻ കൊട്ടാരത്തിനു പുറത്തിറങ്ങി നടന്നു. നടന്നു നീങ്ങുന്ന കൃഷ്ണനെ യവനൻ കണ്ടു. യവനൻ അദ്ദേഹത്തെ പരിഹസിക്കാനും വെല്ലുവിളിക്കാനും തുടങ്ങി. ഭയന്ന മട്ടിൽ കൃഷ്ണൻ ഓടി. യവനൻ കൃഷ്ണന് പിന്നാലെ ഓടി, ഓടിയോടി രണ്ടുപേരും ഒരു കുന്നിൻ ചെരിവിലെത്തി. കൃഷ്ണൻ യവനൻ ഒരു ഗുഹയിൽ കേറി മറിഞ്ഞു. യവനനും കൃഷ്ണനു പിന്നാലെ ഗുഹയിൽ പ്രവേശിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരാൾ മൂടിപ്പുതച്ചു കിടക്കു ന്നു. അതുകണ്ടപ്പോൾ കൃഷ്ണനാണെന്നു കരുതി ഒരു ചവിട്ടുകൊടുത്തു. ചവിട്ടിയത് മുചുകുന്ദനെന്ന രാജാവിനെ യായിരുന്നു. ദേവാസുര യുദ്ധം കഴിഞ്ഞു ക്ഷീണിച്ചുറങ്ങുകയാണ്. ആരാനും തന്നെ ഉണർത്തിയാൽ അവൻ ഭസ്മമായിത്തീരാ നുള്ള വരവും നേടിയാണ് ഉറക്കം. ഇതു യവനനു അറിയുകയില്ല. ചവിട്ടുകൊണ്ടു ഉയർന്ന മുചുകു ന്ദൻ കണ്ടത് യവനനെയാണ്. അവൻ തൽക്ഷണം ഭസ്മമായി.

കൃഷ്ണനാട്ടം
കേരളത്തിന്റെ തനതു കല എന്ന വിശ്വ സിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേര ളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് കൃഷ്ണനാട്ടം, കോഴിക്കോട് മാനവേദ രാജാവ് രൂപ പ്പെടുത്തിയ നൃത്തശിൽപ്പമാണിത്. ജയദേവ കവി യുടെ പ്രശസ്തമായ ഗീതഗോവിന്ദമെന്ന രചനയെ അടിസ്ഥാനമാക്കി മാനവേദ രാജാവ് രചിച്ച ‘കൃഷ്ണഗീതി’ യാണ് പിന്നീട് അദ്ദേഹം തന്നെ കൃഷ്ണനാട്ടമാക്കി ചിട്ടപ്പെടുത്തിയത്. ശ്രീക ഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ എട്ടുഭാഗങ്ങളായി തിരിച്ച് അവത രിപ്പിക്കുന്നു. പണ്ട് ഇത് എട്ടു ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു. ഈ കലാരൂപത്തിൽ വാചി കാഭിനയം തീരെ ഇല്ല. പിന്നണിയിൽ നിന്ന് രണ്ടു ഗായകർ പാടുന്നതിനനുസരിച്ചാണ് കഥ നീങ്ങു ന്നത്. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന വാദ്യോപകര ണങ്ങൾ. വർണ്ണഭംഗിയുള്ള വേഷവിധാനവും, മുഖ ത്തെഴുത്തും കൃഷ്ണനാട്ടത്തിനുമുണ്ട്.

Leave a Comment