Students can read Kerala SSLC Malayalam 1 Board Model Paper March 2024 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Board Model Paper March 2024 (Kerala Padavali)
Time: 1½ Hours
Total Score: 40 Marks
പൊതു നിർദ്ദേശങ്ങൾ :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ട താണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്ത കമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)
Question 1.
“മായാമയമായ് പരിണാമിയായോരു
കായം വികാരിയായുള്ളൊന്നിതധ്രുവം.”
കായം എന്ന പദത്തിന് സന്ദർഭത്തിൽ യോജിച്ച അർഥം ഏത്?
- വികാരം
- ശരീരം
- മായ
- ഔഷധം
Answer:
ശരീരം
Question 2.
“ആ ആത്മക്ഷതങ്ങൾ സ്വന്തം കഥാപാത്രങ്ങൾക്കും വീതിച്ചു കൊടുക്കുന്നു. അല്ലേ?”
(ആത്മാവിന്റെ വെളിപാടുകൾ)
ഈ പ്രസ്താവന താഴെകൊടുത്തിരിക്കുന്നവയിൽ ആർക്കാണ് യോജിക്കുക?
- ദസ്തയേവ്സകി
- മെത്രാൻ
- അന്ന
- ജൂലിയാന
Answer:
ദസ്തയേവ്സ്കി
![]()
Question 3.
“അതെല്ലാം എരിവും പുളിയും ചേർത്തു പകർത്തി അയച്ച ആ ‘ഷ്കോൾക്കുട്ടി’ – യാണ് തന്റെ മുൻപിൽ നിൽക്കുന്ന തെന്ന് ആ മാന്യൻ അറിയുന്നില്ല”
(ഞാൻ കഥാകാരനായ കഥ)
‘എരിവും പുളയും’ എന്ന ശൈലിയ്ക്ക് യോജിക്കാത്തത് ഏത്?
- ഭാവനയിൽ നിന്നുള്ള കാര്യങ്ങൾ
- അതിശയോക്തി കലർത്തൽ
- ഇല്ലാത്ത കാര്യങ്ങൾ പറയൽ
- ഉള്ളതു ഉള്ളതുപോലെ പറയൽ
Answer:
ഉള്ളതു ഉള്ളതുപോലെ പറയൽ
Question 4.
“ദുഷ്കരമായിട്ടൊന്നുമില്ല. കേൾ
മത്സഹായമുണ്ടായാലേവനും” (പ്രലോഭനം)
ഈ വരികളുടെ ആശയത്തിന് ഏറ്റവും യോജിച്ചത് കണ്ട?
- നളനെ ജയിക്കാൻ സാധിക്കില്ല
- കലിയുടെ സഹായം ഉണ്ടെങ്കിൽ ഏതൊരാൾക്കും പ്രയാ സമായിട്ടൊന്നുമില്ല
- കലിയെ ഒരിക്കലും തോല്പിക്കാനാവില്ല
- പുഷ്കരന് എല്ലാം ദുഷ്കരമാണ്
Answer:
കലിയുടെ സഹായം ഉണ്ടെങ്കിൽ ഏതൊരാൾക്കും പ്രയാസമാ യിട്ടൊന്നുമില്ല.
Question 5.
“ഭാവശാലികൾ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം”.
‘സുഖോദയം’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം എഴുതുക.
- സുഖവും ഉദയവും
- സുഖം കൊണ്ടുള്ള ഉദയം
- സുഖത്തിന്റെ ഉദയം
- സുഖത്തിലെ ഉദയം
Answer:
സുഖത്തിന്റെ ഉദയം
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. സ്കോർ (2 × 2 = 4)
Question 6.
“അറിനടുത്തുനി-
ന്നറിവേൻ : ഭൂമിക്കൊപ്പം
അഴലിൻ ചുമടുമാ-
യിരിക്കുമൊരമ്മയെ!” (മൈക്കലാഞ്ജലോ, മാപ്പ്)
‘ഭൂമിക്കൊപ്പം അഴലിൻ ചുമടുമായിരിക്കുമൊരമ്മയെ!’
എന്ന വരികളിൽ തെളിയുന്ന അർഥ സൂചനകളിൽ രണ്ടെണ്ണം എഴുതുക.
Answer:
ഭൂമി സർവ്വസംഹയാണ്. സർവ്വം സഹയായ മാതാവിനെ കുറിക്കുന്നു.
Question 7.
“ദിവസം മുഴുവനും അലഞ്ഞു നടന്ന് വാരിക്കൂട്ടുന്ന ചവ റിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലുള്ള
മനുഷ്യർക്ക്?” (അക്കർമാശി)
ഈ വരികളിലൂടെ വ്യക്തമാകുന്ന സാമൂഹിക ജീവിതാവ സ്ഥകൾ എന്തെല്ലാം?
Answer:
പട്ടിണി, ദാരിദ്ര്യം, ജാതീയമായ വിവേചനം
Question 8.
“ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!” (അശ്വമേധം)
ഈ വരികളിൽ പ്രകടമാകുന്ന ആത്മവിശ്വാസത്തിന്റെ കാരണം കണ്ടെത്തി എഴുതുക
Answer:
സർഗ്ഗസക്തിയാണ് മാനവ പുരോഗതിക്കും ലോകത്തെ കീഴടക്കു ന്നതിനും മനുഷ്യനെ സഹായിച്ചത് എന്ന അപാരമായ വിശ്വാസം.
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴു തുക. അരപ്പുറം വീതം സ്കോർ (5 × 4 = 20)
Question 9.
“അയാൾ വിചാരിച്ചു. അന്ന് അദ്ദേഹമുണ്ടായിരുന്ന ആ നല്ല കാലത്തെങ്ങും ഇത് അടുപ്പമുണ്ടാവാതിരുന്നതെന്തേ?”
“അദ്ദേഹത്തിനുവേണ്ടി രൂപപ്പെടുത്തിയതാണ് എന്റെ ജീവി തം. മറ്റാർക്കുമതിൽ ഇടമില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ തനിച്ചു താമസിക്കാനിഷ്ടപ്പെടുന്നത് (വിശ്വരൂപം)
മിസ്സിസ് തലത്തിന്റെയും സുധീറിന്റെയും ചിന്തകളിൽ കട ന്നുവരുന്ന ഡോ.തലത്തിനെക്കുറിച്ചുള്ള ഓർമ്മകൾ കുറിക്കുക.
Answer:
ഡോക്ടർ തലത്തിന്റെ കുട്ടികൾ നാലുപേരും ബോർഡിങ്ങിലും കോളേജ് ഹോസ്റ്റലിലുമാണ് കാണുന്നത്. ഡോക്ടർ തലത് സുധി റിനെ അഞ്ചാമത്തെ കുട്ടിയായി പരിചയപ്പെടുത്തുന്നത്. കൂടെ യുള്ളവരെ സന്തോഷിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മിസിസ് തലത്തിനോടുള്ള സ്നേഹം.
![]()
Question 10.
“മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തിവയ്ക്കുന്ന ഭയങ്കര ദുരന്തത്തെ എടുത്തു കാണിപ്പാൻ വേണ്ടിയാണ് ഭാരതേതി ഹാസം രചിക്കപ്പെട്ടതെന്നു തീർത്തുപറയാൻ സംശയിക്കേ ണ്ടതില്ല.” (യുദ്ധത്തിന്റെ പരിണാമം)
പ്രസ്താവനയോട് പ്രതികരിച്ച് നിങ്ങളുടെ നിരീക്ഷണം കുറി ക്കുക.
Answer:
യുദ്ധത്തിന്റെ ഭീകരാവസ്ഥയെ തുറന്നു കാണിക്കുകയാണ് മഹാ ഭാരതം. യുദ്ധത്തിൽ വിജയപരാജയങ്ങളിലും എന്ന സത്യം തുറന്നു കാണിക്കുന്നു. യുദ്ധം അതു സഹോദരന്മാർ തമ്മിലാ ണെങ്കിലും ധർമ്മയുദ്ധമായിരിക്കാൻ വേണ്ടി ഏതെല്ലാം വ്യവസ്ഥ കളിലൂടെ തുടങ്ങിയാലും അതിന്റെ അവസാനം സർവവിനാശം തന്നെയായിരിക്കും. മഹാഭാരതം യുദ്ധത്തിൽ അതാണ് കണ്ടത്. വ്യവസ്ഥകൾ ഒന്നൊന്നായി ലംഘിക്കപ്പെട്ടു. ഒടുവിൽ വല്ലപാടും പാണ്ഡവർ യുദ്ധം ജയിച്ചു.
എന്നിട്ടോ ആ വിജയം പകൽ വെളി ച്ചത്തിൽ ഒന്നു നോക്കിക്കാണുന്നതിനുമുമ്പ് പരാജയമായി മാറി. യുദ്ധം കഴിഞ്ഞ് ക്ഷീണത്താൽ പടകുടീരത്തിൽ ഉറങ്ങിക്കിടന്നി രുന്ന സർവരേയും വെട്ടിയും കുത്തിയും ചവിട്ടിയും കഴുത്തു ഞെരിച്ചും കൊന്നു. അതും പോരാഞ്ഞ് ലോകമാകെ നശിപ്പി ക്കാൻ പര്യാപ്തമായ ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയും ചെയ്തു. അതു പിൻവലിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ പാണ്ഡവരുടെ സന്തതി പരമ്പരകളിലേക്ക് തിരിച്ചു വിട്ടു. അതുതന്നെയാണ് ഇനിയൊരു യുദ്ധമുണ്ടായാൽ സംഭവിക്കാൻ പോകുന്നത്. മനുഷ്യകുലത്തിന്റെയെന്നല്ല. ജീവജാതികളുടെ യെല്ലാം സന്തതി പരമ്പരകൾ പോലും ഇല്ലാതാകും.
അത് ഭാവ നയല്ല. ലോകരാജ്യങ്ങളിൽ പലതിനും ആയുധനിർമ്മാണശേഷി, ബോംബുകൾ നിർമ്മിക്കാനും ലോകത്തിന്റെ ഏതു കോണി ലേക്കും പ്രയോഗിക്കാനുമുള്ള ശേഷി ലഭിക്കുകയും ചെയ്തിരി ക്കുന്നു. ഈ ഒരവസ്ഥയിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് ലോകയുദ്ധമായി മാറുകയാണെങ്കിൽ ഇതുവരെ മനുഷ്യൻ കെട്ടിപൊക്കിവന്നതൊക്കെയും ഈ തലമുറയോടൊപ്പം നശിക്കു കയും അടുത്ത ഒരു തലമുറ സമീപഭാവിയാൽ ഉണ്ടാകാൻ കഴി യാത്തവിധത്തിൽ ഭൂമി മാറിപ്പോവുകയും ചെയ്യും.
Question 11.
“ദേഹം നിമിത്ത മഹം ബുദ്ധി കൈക്കൊണ്ടു മോഹം കലർന്നു ജന്തുക്കൾ നിരൂപിക്കും” (ലക്ഷ്മണസാന്ത്വനം)
ദേഹം നിമിത്തമുണ്ടാകുന്ന മഹാമോഹത്തെക്കുറിച്ചുള്ള എഴുത്തച്ഛന്റെ അഭിപ്രായങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ദേഹത്തെ അടിസ്ഥാനമാക്കി അഹങ്കാരം കാണിക്കുന്ന മനുഷ്യൻ തന്റെ ശരീരത്തെ മുൻനിർത്തി ഈ ശരീരമാണ് വലുതെന്ന് വിചാ രിച്ച് അഹങ്കാരത്താൽ ഞാൻ ബ്രാഹ്മണനാണ്, രാജാവാണ്, ശ്രേഷ്ഠനാണ് എന്തെല്ലാം ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ഇങ്ങനെ പറഞ്ഞു നടക്കുന്നവരുടെയെല്ലാം ശരീരത്തിന് ഒടുക്കം സംഭവിക്കുന്നത് ഒന്നുകിൽ അവരുടെ ശരീരം ജന്തുക്കൾ ഭക്ഷിച്ച് അവയുടെ വിസർജ്ജ്യമായി പോവുകയോ അല്ലെങ്കിൽ ഈ ശരീരം വെന്തു വെണ്ണീറായി പോവകുയോ മണ്ണിൽ കിടന്ന് കമി നശിച്ചു പോവകുയോ മാത്രമാണ്. അതുകൊണ്ടു തന്നെ ഇത്ത രത്തിൽ പലവിധത്തിൽ നശിക്കാനിടയുള്ള നമ്മുടെ ശരീരത്തെ മുൻനിർത്തിയുള്ള അഹങ്കാരം യുക്തിയുള്ളതല്ല.
Question 12.
“സഹിക്കാനൊന്നുമില്ലാത്ത ജീവിതം യഥാർഥത്തിൽ ജീവി തമാണോ?”
“ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാ നാണ് എന്നെ പഠിപ്പിച്ചത്”
(ആത്മാവിന്റെ വെളിപാടുകൾ)
ദസ്തയേവ്സ്കിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി മുക ളിൽ തന്നിരിക്കുന്ന വാക്യങ്ങൾ വിശകലനം ചെയ്യുക
Answer:
പ്രതിസന്ധികളിൽ നിറഞ്ഞതായിരുന്നു ദസ്തയേവ്സ്കിയുടെ ജീവിതം. ഓരോ ദുരന്തങ്ങളും ജീവിതത്തെ കൂടുതൽ സ്നേഹി ക്കാനാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സഹിക്കാനൊന്നുമില്ലാത്ത ജീവിതം യഥാർത്ഥത്തിൽ ജീവിതമല്ല. അദ്ദേഹത്തിന്റെ ഭാര്യയും ജ്യേഷ്ഠനും മരിച്ചു. ചേട്ടൻ വലിയ കടങ്ങൾ ഉണ്ടാക്കിവച്ചിട്ടാണ് കടന്നുപോയത്. അതെല്ലാം വീട്ടേണ്ടത് ദസ്തയേവ്സ്കിയായി രുന്നു. ചേട്ടന്റെ അനാഥമായ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയും അദ്ദേഹത്തിനു തന്നെ. ഇങ്ങനെയൊക്കെയാണെ ങ്കിലും ചൂതുകളി എന്ന ദൗർബല്യത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിനു കഴിയുന്നുമില്ല. ഒപ്പം അപസ്മാര രോഗത്തിന്റെ അസ്വസ്ഥതയും ഒരു പരിചയക്കാരൻ അദ്ദേഹത്തെ കളിയാക്കു കയുണ്ടായി. വയ്യാവേലികളെല്ലാം വലിച്ചു തലയിൽ വയ്ക്കുന്നത് അദ്ദേഹത്തിന്റെ ഒരു മനോരോഗമാണെന്ന്, പക്ഷേ, അതൊന്നും ചെയ്യാതിരിക്കാൻ ദസ്തയേവ്സ്കിക്ക് ആകുമായിരുന്നില്ല. എന്നാലും അദ്ദേഹത്തിനറിയാം ആ ചരടുകളെല്ലാം കൂടി കെട്ടു പിണഞ്ഞ്, ആ കെട്ടുകളിൽ കിടന്ന് അദ്ദേഹം പിടയുന്നത്.
Question 13.
“രണ്ടു വാക്കുകൾ മാത്രം. രണ്ടു വാക്കുകൾക്കിടയ്ക്കു സാന്ത്വനത്തിന്റെ നിറവ്, വെള്ളായിയപ്പൻ നടന്നു”.
“രണ്ടു വാക്കുകൾ മാത്രം. രണ്ടു വാക്കുകൾക്കിടയ്ക്ക് ദുഃഖത്തിൽ, മൗനത്തിൽ, അച്ഛനും മകനും അറിവുകൾ
കൈമാറി”. (കടൽത്തീരത്ത്)
ചെറുവാക്യങ്ങളും അർത്ഥ സാന്ദ്രമായ പദങ്ങളും കഥാസ ന്ദർഭത്തെ ആകർഷമാക്കുന്നത് എങ്ങനെയെന്ന് നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ശബ്ദത്തേക്കാൾ മൗനത്തിനു പ്രാധാന്യം നൽകുന്ന അനേകം സന്ദർഭങ്ങൾ കഥയിലുണ്ട്. സംസാരിച്ചാൽ പൊട്ടിപ്പോകുന്ന സാന്ദ്രമായ വികാരങ്ങൾ നിറഞ്ഞ സന്ദർഭങ്ങൾ. അതുപലപ്പോഴും സാന്ത്വനമാകുന്നു. പരസ്പരം എല്ലാം അറിയുന്നവർക്ക് മൗന ത്തിന്റെ ഭാഷതന്നെ ആശയവിനിമയത്തിന് സമർഥമാണ്. അപരി ചിതരാണെങ്കിൽ സംസാരം കൊണ്ട് ഉപദ്രവമേ ഉണ്ടാകുകയു ള്ളൂ. വെള്ളായിയപ്പൻ കണ്ണൂരേയ്ക്കുപോകാൻ റയിൽവേ സ്റ്റേഷ നിലേക്കു നടക്കുമ്പോൾ എതിരെ വരുന്ന കുട്ടസ്സൻ മാപ്പിള പേരു ചൊല്ലി വിളിച്ചു. വെള്ളായിപ്പനും അതുതന്നെ ചെയ്തു.
അത്രയും മതി. അതുപോലെ നീലിമണ്ണാത്തിയും ഒന്നും പറ യാതെ എല്ലാം പറയുന്ന അവസ്ഥ. രണ്ടു വാക്കുകൾക്കിടയിൽ നിറയുന്ന സാന്ത്വനം. അതുപോലെ കണ്ടുണ്ണിയും വെള്ളായി പനും കണ്ടു മുട്ടുന്ന ഹൃദയസ്പർശിയായ രംഗത്തിലും അവർ പരസ്പരം വിളിച്ചു. ആ രണ്ടു വാക്കുകൾക്കിടയ്ക്ക് ദുഃഖത്തിൽ, മൗനത്തിൽ അച്ഛനും മകനും അറിവുകൾ കൈ മാറി. അല്ലെ ങ്കിലും ഈ കഥയിൽ പറയാതെവിട്ട പ്രധാനപ്പെട്ട ചില കാര്യങ്ങ ളുണ്ടല്ലോ. ആ മൗനം വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്നത്. ഒരു വലിയ മുഴക്കം തന്നെയാണ്. മൗനം വാചാലമാകുന്നത് ഇങ്ങ നെയാണ്.
![]()
Question 14.
“ഞാൻ നിങ്ങൾക്കു മെഴുതിരിക്കാലുകൾ തന്നുവല്ലോ ; മറ്റു ള്ളവയെപ്പോലെത്തന്നെ അവയും കട്ടിവെള്ളിയാണ് ; നിശ്ച യമായും നിങ്ങൾക്ക് അവയിൽ നിന്ന് ഇരുനൂറു ഫ്രാങ്ക് കിട്ടും” (പാവങ്ങൾ)
മെത്രാൻ ഇങ്ങനെ പ്രതികരിക്കാനിടയായ സാഹചര്യം വ്യക്തമാക്കുക
Answer:
തനിക്ക് അഭയം നൽകിയ മെത്രാന്റെ ഭവനത്തിൽ നിന്നും മോഷണം നടത്തുവാൻ ഴാങ് വാൽ ഴാങ് ഒരു തരത്തിലുള്ള മടി യുമുണ്ടായില്ല. രാത്രി സമയത്ത് ആരും കാണാതെ വെള്ളി സമ്മാ നങ്ങൾ മോഷ്ടിച്ച് അയാൾ രക്ഷപ്പെട്ടെങ്കിലും പോലീസുകാരുടെ പിടിയിലകപ്പെട്ട പോലീസുകാരോടൊപ്പം മെത്രാന്റെ ഭവനത്തി ലേക്കു തന്നെ എത്തിച്ചേർന്നു. ഏറെ ദുഃഖിതനായിരിക്കുന്ന അയാ ളുടെ മുന്നിലെത്തിയ മെത്രാൻ നിനക്ക് ഞാൻ തന്നെ മെഴുകുതി രിക്കാലുകൾ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദി ക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭാവത്തോടെയാണ് ഴാങ് വാൽ ഴാങ് ഈ അവസ്ഥ അഭിമുഖീകരിക്കുന്നത്. ഴാങ് വാൽ ഴാങിന്റെ കയ്യിലുള്ള വെള്ളി സമ്മാനങ്ങൾ താൻ അയാൾക്ക് സമ്മാനമായി നൽകിയതാണെന്ന് കൂടി മെത്രാൻ പറ യുന്നതോടു കൂടി പോലീസുകാർ അയാളെ മോചിപ്പിക്കാൻ തയ്യാ റായി. എന്നാൽ ഴാങ് വാൽ ഴാങിന് ഇത് അവിശ്വസനീയമായിരു ന്നു. തന്റെ കുറ്റം തിരിച്ചറിഞ്ഞിട്ടും മെത്രാൻ ഇത്തരത്തിൽ പെരു മാറുന്നത് ഉൾക്കൊള്ളാൻ പ്രയാസമുള്ളതുകൊണ്ടാണ് പോലീ സുകാർ തന്നെ വിടാൻ പോകുന്നു എന്നുള്ളത് അയാൾക്ക് അവി ശ്വസനീയമായി തോന്നി.
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറം വീതം ഉത്തരമെഴുതുക. സ്കോർ (2 × 6 = 12)
Question 15.
“ ശകുന്തളയുടെ കാൽക്കൽ വീണിട്ട്) തെല്ലും ഞാൻ തള്ളി യെന്നുള്ളാരു പരിഭവമുൾക്കൊള്ളാലാ വല്ലഭേ! നീ” (ഋതുയോഗം)
ഉന്നതമായ അവസ്ഥയിൽ ആയിരുന്നിട്ടും തന്റെ തെറ്റ് തിരി ച്ചറിഞ്ഞ് ക്ഷമചോദിക്കുന്ന രാജാവ്. പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങളും പരിഗണിച്ച് ദുഷ്ഷന്തൻ എന്ന കഥാപാ തത്തെ നിരൂപണം ചെയ്യുക.
Answer:
ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിലെ പരാ മർശിച്ചിരിക്കുന്ന ഒരു ചക്രവർത്തിയാണ് ദുഷ്യന്തൻ. ഭരതചക വർത്തിയുടെ പിതാവായറിയപ്പെടുന്ന ദുഷ്യന്തന്റെ പത്നി ശകുന്ത ളയായിരുന്നു. ഹസ്തിനപുരിയിലെ രാജാവാണ് ദുഷ്യന്ത, ചന്ദ്രനിൽ നിന്നുള്ള രാജാക്കൻമാരായ പുരൂരവസിന്റെ രാജവംശത്തിൽപ്പെട്ടയാളാണ് അദ്ദേഹം. അദ്ദേഹം “മുനിരാജാവ്” അല്ലെങ്കിൽ “രാജർഷി ആയി കണക്കാക്കപ്പെട്ടിരുന്നു. തന്റെ രാജകീയ പൂർവ്വികരിൽ നിന്ന് സേവനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ പാരമ്പര്യം അദ്ദേഹത്തിന് അവകാശമായി ലഭിച്ചു. മുനിയുടെ ആശ്രമത്തിൽ പ്രവേശിക്കുമ്പോൾ! കാൺവാ, അവൻ മറ്റൊരു ലോകത്തിൽ സ്വയം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ ചലനം വിര – രസത്തിൽ നിന്ന് ശൃംഗാര – രസത്തിലേക്കാണ്, ഭൗതിക യാഥാർത്ഥ്വത്തിന്റെ ലോകത്തിൽ നിന്ന് സൗന്ദര്വത്തിന്റെയും ആത്മീയ മൂല്യങ്ങളു ടെയും അനുയോജ്യമായ ലോകത്തിലേക്ക് അവൻ ഒരു വേട്ട യാടൽ യാത്രയിലായിരുന്നു.
ഒരു മാനിനെ പിന്തുടരുന്നത് അവനെ നിരപരാധിത്വത്തിന്റെ സാമ്രാജ്യത്തിന്റെ ഉമ്മറപ്പടിയിൽ എത്തിക്കുന്നു. ശകുന്തളയുടെ ഈ റോസിന്റെ അനുഭവം അനു ഭവഗാനങ്ങൾ കേൾക്കാൻ അവളെ പ്രാപ്തയാക്കുന്നു. അവ രമായ നീക്കങ്ങൾക്ക് ളുടെ നിരപരാധിത്വം അവളുടെ പ്രധാന ദൗർബല്യമാണെന്ന് തെളി യിക്കുകയും ദുഷ്യന്റെ കാമവികാ – അവൾ ഇരയാകുകയും ചെയ്യുന്നു. ദുഷ്യന്തയുടെ വേട്ടയാടലിന് പ്രതീകാത്മകമായ അർത്ഥങ്ങളു ണ്ട്. അക്ഷരാർത്ഥത്തിലും പ്രതീകാത്മകമായും വേട്ടയാടലിനെ കോടതിപരമായ സ്നേഹത്തിന്റെ ഒരു രൂപകമായി കാണാം. പിന്തുടരൽ, മത്സരവികാരങ്ങൾ, ആത്യന്തികമായി സമർപ്പണം എന്നിവ കാമവും ധർമ്മവും ആഗ്രഹവും കടമയും തമ്മിലുള്ള പിരിമുറുക്കത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇത് ശൃംഗാരത്തിലെ രണ്ട് പ്രബല രസങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പ്രകടമാണ്. രസവും വിര-രസവും ശൃംഗാരവും വീരനും. ഒരു രാജാവ് വേട്ട യാടുന്നത് ഒരു യുദ്ധക്കളത്തിലേക്ക് പോകുന്നതിന് തുല്യമാണ്. മേനകയുടെ സുന്ദരിയായ മകളെ കാണുമ്പോൾ ദുഷ്യന്തൻ കാമ ദേവന്റെ അസ്ത്രങ്ങളാൽ പ്രഹരിച്ചു. ദുഷ്യന്ത ഒരു വേട്ടക്കാരന്റെ വേഷത്തിലാണ്, ശകുന്തളയെ എളുപ്പമുള്ള ഇരയായാണ് കാണു ന്നത്.
നാടകത്തിന്റെ ആദ്യഭാഗം ശകുന്തളയെ ഇരയും സൗമ്യയും ആയി അവതരിപ്പിക്കുന്നു. എന്നാൽ പിന്നീട് അവൾ ഒരു ശക്ത മായ ഒരു കഥാപാത്രമായി രൂപാന്തരപ്പെടുന്നു. ഇപ്പോൾ ദുഷി ന്തനാണ് അന്വേഷകൻ. അവൾ അമ്മയോടൊപ്പം ഹേംകൂട്ട് പർവ്വ തത്തിലേക്ക് പോയി. അവിടെ അവൾക്ക് ഒരു മകൻ ജനിക്കു ന്നു. അദ്ദേഹം ഹസ്തിനപുര സംസ്ഥാനത്തിന്റെ അവകാശിയാ ണ്. മോതിരം കിട്ടിയ ശകുന്തളയെ ദുഷ്യന്തൻ ഓർക്കുമ്പോൾ അവനിൽ ഒരു പശ്ചാത്താപം നിറയുന്നു. അമാനുഷിക ഇടപെടലാണ്. (ദുർവാസാവിന്റെ ശാപം) അവ രുടെ വേർപിരിയലിന് കാരണമെന്ന് ഇപ്പോൾ ദുഷ്യന്തൻ മനസ്സി ലാക്കുന്നു. ശകുന്തള പ്രകൃതിയെയും നിഷ്കളങ്കതയെയും പ്രതി കപ്പെടുത്തുന്നു. എന്നാൽ ദുഷ്യന്ത സംസ്കാരത്തെയും പുരു ഷതത്വത്തെയും പ്രതിനിധീകരിക്കുന്നു.
ദുഷ്യന്തയും ശകുന്ത ളയും തമ്മിലുള്ള ബന്ധം, സ്ത്രീലിംഗവും പുരുഷതത്വവും, പ്രകൃതിയും സംസ്കാരവും നാടകത്തിൽ പിരിമുറുക്കത്തിന്റെ അവസ്ഥ നൽകുന്നു. ക്ഷത്രിയ രാജാവ് എന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങളെക്കുറിച്ച് ദുഷ്യന്തൻ വളരെ ബോധവാനായിരുന്നു. ശകുന്തള ഒരു ക്ഷത്രിയന്റെ മകളാണെന്നറിഞ്ഞപ്പോൾ അയാൾക്ക് തൃപ്തിയായി. അവൻ ധീരനായ രാജാവാണ്, വീര്യത്തിനും ധൈര്യ ത്തിനും പേരുകേട്ടതാണ്. സ്വർഗ്ഗത്തിലെ ദേവന്മാർ പോലും അസുരന്മാരുമായുള്ള യുദ്ധത്തിൽ അവന്റെ സഹായം തേടു ന്നു. അസാമാന്യ കഴിവുള്ള ആളാണ്. ഒരു ഭരണാധികാരിയെന്ന നിലയിൽ, ദുഷ്യന്തൻ വളരെ വിജയക രവും ജനപ്രിയവുമാണ്. തന്റെ രാജ്യത്തിലെ അസുരന്മാരിൽ നിന്ന് അദ്ദേഹം ആശ്രമം സംരക്ഷിക്കുകയും ചെയ്യുന്നു.
ഇതു കൂടാതെ തന്റെ പ്രിയപ്പെട്ടവളെ തന്ത്രപരമായി വിജയിപ്പിക്കുന്ന ഒരു സമർത്ഥനായ കാമുകൻ കൂടിയാണ് അദ്ദേഹം. എന്നാൽ നാടകത്തിന്റെ ഗതിയിൽ, എഴുത്തുകാരന്റെ പദ്ധതി കാരണം ദുഷ്യന്ത എന്ന കഥാപാത്രത്തെ വികസിപ്പിക്കാൻ അനുവദിച്ചില്ല. ശാപത്തിന്റെയും മുദ്രമോതിരത്തിന്റെയും പങ്ക് ദുഷ്യന്തന്റെ ജീവി തത്തിലെ നിർണായക ഘടകങ്ങളായി മാറുകയും അവന്റെ വിവേചന ബോധം അവയിൽ നിന്ന് മറയുകയും ചെയ്യുന്നു. ശാപ ത്തിന്റെയും മോതിരത്തിന്റെയും രണ്ട് രൂപങ്ങൾ കഥയെ മനഃശാ സ്ത്രപരമായി ബോധ്യപ്പെടുത്തുകയും ശകുന്തളയോട് ചെയ്ത തെറ്റുകൾ രാജാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നു.
Question 16.
“മഞ്ഞും തിമിരവും ചേർന്ന് ഇതളുകൾ നൽകിയ വെളിച്ച ത്തിന്റെ ഒറ്റബിന്ദു, ഒരേയൊരു വെളുത്ത പൂ വെച്ച ഏകാ ന്തമായ ശവകുടീരമാക്കി വീടിനെ മാറ്റിക്കാണിച്ചു”. (ഉരുളക്കിഴങ്ങ് തിന്നുന്നവർ)
ഇത്തരം വാങ്മയ ചിത്രങ്ങൾ കഥയെ ആകർഷകമാക്കുന്നു ണ്ട്. തന്നിരിക്കുന്ന കഥാസന്ദർഭവും പാഠഭാഗവും വിക ലനം ചെയ്ത് കഥയെ ആസ്വാദ്യമാക്കുന്നതിൽ വാങ്മയ ചിത്രങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഉപന്യാസം തയ്യാ റാക്കുക.
Answer:
വിൻസെന്റ് വാൻഗോറിന്റെ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം ലോകപ്രസിദ്ധമാണ്. യൂറോപ്പിൽ നിലനിന്നിരുന്ന ദാരിദ്രവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യതയും ലോകത്തിനു കാട്ടിക്കൊടുത്ത ചിത്രമാണിത്. ചിത്രകലയിലെ ലോക ക്ലാസിക്കു കളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. ഈ ചിത്രത്തെ ആസ്പദ മാക്കി സുഭാഷ്ചന്ദ്രൻ രചിച്ച ചെറുകഥയാണ് “ഉരുളക്കിഴങ്ങ് തിന്നുന്നവർ”. ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് കഥ യിലും പ്രത്യക്ഷപ്പെടുന്നത്.
കഥയിൽ ജൂലിയാനയുടെ ഭർത്താവിന് എന്താണ് സംഭവിച്ചിരി ക്കുക എന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ സൂചനകളിൽ നിന്ന് മനസ്സിലാക്കാവുന്നത് അയാൾ ഖനിയിലെ അപകടത്തിൽ മരിച്ചു പോയി എന്നുതന്നെയാണ്. അത്തരത്തിലുള്ള പല സൂചനകളും കണ്ടെത്താൻ കഴിയും. കിഴവൻ വീട്ടിലെത്തുന്നത് ആകെ ക്ഷീണി തനായാണ്. ഒരു ദിവസത്തെ യാത്രയേ വേണ്ടി വന്നുള്ളുവെ ങ്കിലും ഒരു നൂറ്റാണ്ടിന് അപ്പുറത്തു നിന്നു വരുന്നതുപോലെ അയാൾക്കു തോന്നി. അപ്പോൾ അയാൾ കാണുന്ന വീട് ഒരേ യൊരു വെളുത്ത പുവെച്ച ഏകാന്തമായ ശവകുടീരമായാണ്. മിറലിന് വീടിനകത്തേക്ക് പോകാൻ വിഷമമുണ്ട്. അറിയിക്കേണ്ട വാർത്ത അത്തരത്തിലൊന്നാണ്. അതുകൊണ്ട് വീട് ഇടം വലം ഉലഞ്ഞ അയാളുടെ അടുത്തുവന്നു എന്നാണ് കഥാകൃത്ത് പറ യുന്നത്. ആ വാർത്തയിൽ വീട് ഉലഞ്ഞുപോകുമല്ലേ. ജൂലിയാന പ്രാർത്ഥിക്കുന്നത് ഖനിയിൽ പണിചെയ്യുന്നവർക്ക് ഒരപകടവും വരരുതേ എന്നാണ്. അപ്പോൾ ആ വാർത്ത അവൾ അറിഞ്ഞിട്ടി ല്ലെങ്കിലും പ്രാർത്ഥന അതായിരുന്നു.
കുട്ടിയായ അന്ന അവളുടെ നിഷ്കളങ്കതയിൽ ഖനികളെക്കു റിച്ചും അവളുടെ അച്ഛനെക്കുറിച്ചും നിരന്തരമായി സംസാരിക്കു കയും ചോദ്വങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മുത്തശ്ശി അവളെ വാരിയെടുത്ത് മടിയിൽ വച്ചു വിതമ്പി, ആ വീടിന് ഒരാളുടെ സാന്നിധ്യമോ അഭാവമോ കൊണ്ട് ലോക ത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് കഥാകൃത്ത് പറ യുന്നു. മൗനത്താൽ ആമഗ്നമായ വീടിനെയും കാണിച്ചു തരു ന്നുണ്ട്.വേവിച്ച ഉരുളക്കിഴങ്ങ് മുന്നിൽ കൊണ്ടുവയ്ക്കുമ്പോൾ കിഴവൻ മിറൽ ഓർക്കുന്നത് മണ്ണിനടിയിൽപ്പെട്ട ചതഞ്ഞ്, മുഖം പൊട്ടി വികൃതമായി ഒന്നിനെയും തിരിച്ചറിയാനാവാത്ത വിധത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപിരിഞ്ഞ് അങ്ങനെയാണ്.
അയാൾ കണ്ടത് ഉരുളക്കിഴങ്ങാണോ അതോ മകന്റെ ശരീരമാണോ ജൂലി യാന ഘടികാരത്തിൽ നിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സൂചനകളിലൂടെ തിങ്ങി തണുത്താറിയ ഉരുളക്കിഴങ്ങിൽ മുണ്ടുമുട്ടിച്ച് ശൂന്യമായ മിഴിക ളുമായിരിക്കുന്ന മിറലിന്റെ കടക്കണ്ണിൽ നിന്ന് ചോരപൊടിയുന്നതു കാണുന്ന നിമിഷത്തിൽ ജൂലിയാനയ്ക്കു മനസ്സിലായി. ഭർത്താ വിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞുപോ കുന്നതായി. ഇങ്ങനെ പറയാതെ പറയുന്ന രീതി കഥയുടെ ആഴം വർദ്ധിപ്പിക്കുന്നു.
![]()
Question 17.
കവിതയുടെ പ്രമേയം, പ്രയോഗഭംഗി, ഭാവം, ശബ്ദഭംഗി തുട ങ്ങിയവ പരിഗണിച്ച്, ആസ്വാദനം തയ്യാറാക്കുക.
ഉപ്
“പ്ലാവില കോട്ടിയ കുമ്പിളിൽ തുമ്പതൻ-
പൂവുപോലിത്തിരിയുപ്പുതരിയെടു-
ത്താവി പാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി”.
“ഉപ്പു ചേർത്താലേ രുചിയുള്ളൂ. കഞ്ഞിയിൽ
ഉപ്പുതരിവീണലിഞ്ഞു മറഞ്ഞുപോം-
മട്ടിലെന്നുണ്ണീ നിൻ മുത്തശ്ശിയും നിന്ന-
നിൽപ്പിലൊരുനാൾ മാഞ്ഞുപോം!
എങ്കിലും,
നിന്നിലെയുപ്പായിരിക്കുമെ മുത്തശ്ശി-
യെന്നും! എന്നുണ്ണിയെവിട്ടെങ്ങുപോകുവാൻ!”
(ഒ.എൻ.വി.കുറുപ്പ്)
Answer:
ഉപ്പ്
മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാ ളികളുടെ ഹൃദയം കവർന്ന കവിയാണ് ഒ.എൻ.വി. കുറുപ്പ്. അദ്ദേ ഹത്തിന്റെ ശ്രദ്ധേയമായ കവിതകളിലൊന്നാണ് ഉപ്പ്. ലളിതമായ വാക്കുകളിൽ അദ്ദേഹം കേർത്തെടുത്തത് ആശയങ്ങളുടെ മഹാ പ്രപഞ്ചമാണ്. കഞ്ഞിയിൽ അലിഞ്ഞു ചേർന്ന രുചി പകരുന്ന ഉപ്പുതരി പോലെയാണ് പാരമ്പര്യത്തിന്റെ കഞ്ഞികളെന്ന് കുഞ്ഞിനെ ഓർമ്മിപ്പിക്കുകയാണ് മുത്തശ്ശി, പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കണികകൾ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്വമാവുന്നത്.
പരിഷ്കാരം കൊണ്ടോ പുരോ ഗതികൊണ്ടോ ആ സ്വാധീനത്തെ ഇല്ലാതാക്കാതാവില്ല. തന്റെ കാലം കഴിഞ്ഞാലും കുഞ്ഞിന്റെ ഉള്ളിന്റെ ഉള്ളിൽ കരുത്തു പകർന്നു കൊണ്ട് താൻ നില നിൽക്കുമെന്നും മുത്തശ്ശി പറയു ന്നു. പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തി ത്വത്തിന്റെ കരുത്ത്. ആവി പറക്കുന്ന പൊടിയരിക്കഞ്ഞി ഉപ്പുത രി, പ്ലാവിലക്കുമ്പിൽ ഇവയൊന്നും മാലയാളിയെ പുതുതായി പഠി പിക്കേണ്ട വാക്കുകളല്ല. കാരണം കേരളീയ ജീവിതം ആ വാക്കു കളിൽ നിറഞ്ഞുനിൽപ്പുണ്ട്. ഗ്രാമീണജീവിതത്തിന്റെ ചൂടും ചൂരും ഹൃദയത്തിലേക്ക് പകരുന്ന വാക്കാണ് മുത്തശ്ശി.
പഴയുടെയും ജീവിതാനുഭവത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണവർ. ജീവിതമാകുന്ന ചൂടുകഞ്ഞിയിൽ അലിഞ്ഞു ചേർന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്കാ രിക പാരമ്പര്യമാണ് ഉപ്പ് തരി. എത്രയേറേ പുരോഗമിച്ചാലും ഉള്ളി ലലിഞ്ഞു ചേർന്ന തന്റെ സംസ്കാരത്തിൽ നിന്ന് ഒരാൾക്കും മോചനം നേടാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് കവി. അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചിപകർന്നുകൊണ്ട് നിലനിൽക്കും.
ലളിതസുന്ദരങ്ങളായ പത്തുവരികകളിലൂടെ ആസ്വാദക ഹൃദ യങ്ങളിൽ ഒ.എൻ.വി. കുറുപ്പ് പതിച്ചുവച്ചത് നിഷേധിക്കാനാ വാത്ത ജീവിത യാഥാർഥ്വമാണ്. പരിഷ്കാരത്തിന്റെ കുപ്പായമിട്ട് പാരമ്പര്യത്തെ നിക്ഷേധിക്കുന്നവെന്ന് ഭാവിക്കുന്ന മലയാളി വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് പറയാതെ പറഞ്ഞുവയ്ക്കു കയാണ് കവി. ഭാവതീവ്രവും അർഥസമ്പുഷ്ടവുമായ ഈ കവി തയും കവിയും മലയാള ഭാഷയുടെ എക്കാലത്തെയും അഭിമാ നമാണ്.