Kerala Syllabus Class 10 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 1 (Adisthana Padavali) helps in understanding answer patterns.

Malayalam 2 Class 10 Kerala Syllabus Model Question Paper Set 1 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

നിർദ്ദേശങ്ങൾ:

  • പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
  • ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
“മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കു ഴിഞ്ഞുപോയ കണ്ണുകൾ കൊണ്ട് അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു. അടിവരയിട്ട് പ്രയോഗം കൊണ്ട് അർത്ഥമാ ക്കുന്നത്.

  • തയ്യൽ ജോലിയിൽ ചാക്കുണ്ണി അസാമാന്യമായ കഴിവുള്ളവനായിരുന്നു.
  • തയ്യൽ ജോലി ചെയ്യുന്നതിനൊപ്പം ചാക്കുണ്ണി തന്റെ ചുറ്റുപാടും ശ്രദ്ധിക്കുമായിരുന്നു.
  • ദീർഘകാലം തയ്യൽ ജോലി ചെയ്ത തു മൂലമുള്ള കഷ്ടപ്പാടുകളുടെ സൂചന.
  • തയ്യൽ ജോലിയിലെ ഏറ്റവും പ്രയാസകരമായ അവസ്ഥയാണ് നൂല് സൂചിയിൽ കോർക്കുന്നത്.

Answer:
ദീർഘകാലം തയ്യൽ ജോലി ചെയ്തതു മൂലമുളള കഷ്ടപ്പാടുകളുടെ സൂചന.

Question 2.
“എന്തു നവീനം! കുലീനം! പ്രിയേ നിന്റെ സുന്ദരദൃഷ്ടി. നിന്നിഷ്ടമാണെന്റെയും. ‘സുന്ദരദൃഷ്ടി’ എന്ന പദം വിഗ്രഹിച്ചാൽ

  • സുന്ദരത്തിന്റെ ദൃഷ്ടി
  • സുന്ദരമായ ദൃഷ്ടി
  • സുന്ദരവും ദൃഷ്ടിയും
  • സുന്ദരത്തിനുള്ള ദൃഷ്ടി

Answer:
സുന്ദരമായ ദൃഷ്ടി.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 3.
പത്രത്തിന് കിട്ടിക്കൊണ്ടിരുന്ന ബഹുമതിക്ക് ഒരു കറുത്ത നിഴലുണ്ട്. പത്രനീതി)
ഈ പ്രസ്താവന വിരൽ ചൂണ്ടുന്നത്.

  • എല്ലാ പത്രങ്ങളും അസത്യം പ്രചരിപ്പിക്കാറുണ്ട്.
  • ചില പത്രങ്ങൾ അസത്യം പ്രചരിപ്പിക്കാറുണ്ട്.
  • അസത്യം സത്യമാകുമെന്ന വിചാരത്താൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
  • വാർത്തകളാണ് പ്രചരിപ്പിക്കുന്നത്.

Answer:
അസത്യം സത്യമാകുമെന്ന വിചാരത്താൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

Question 4.
അധ്യാപക ജീവിതത്തെ ആസ്പദമാക്കി കഥകൾ രചിച്ച പ്രസിദ്ധ കഥാക്യത്ത് താഴെ കൊടുത്തിട്ടുള്ളതിൽ ആരാണ്?

  • തകഴി ശിവശങ്കരപ്പിള്ള
  • കാരൂർ നീലകണ്ഠപ്പിള്ള
  • വൈക്കം മുഹമ്മദ് ബഷീർ
  • യു.കെ. കുമാരൻ

Answer:
കാരൂർ നീലകണ്ഠപ്പിള്ള

Question 5.
“അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു. ആ കാഴ്ച നോക്കിനിന്നു ചിരുത ആന്ദിച്ചു”. – പ്ലാവിലക്കഞ്ഞി.
ചിരുത ആനന്ദിക്കാൻ കാരണം

  • ആ കാഴ്ച അവൾക്ക് വലിയ പ്രതീക്ഷകൾ നൽകിയതിനാൽ
  • താൻ മൂലം അകന്നു പോയ രണ്ടു പേർ ഒന്നിച്ചതു കണ്ടിട്ട്
  • അപ്പന്റേയും മകന്റേയും പിണക്കം മാറിയതി നാൽ
  • പരാജയം സമ്മതിച്ച് അപ്പൻ തിരിച്ച് വന്നതി നാൽ

Answer:
താൻ മൂലം അകന്നു പോയ രണ്ടു പേർ ഒന്നിക്കുന്നത് കണ്ടിട്ട്.

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്ത രമെഴുതുക. (4 × 2 = 8)

Question 6.
“പക്ഷേ, ചെന്ന് നോക്കുമ്പോൾ അറിയാം, മന സ്സിന്റെ ക്ലാവു പിടിച്ച കണ്ണാടിയിലൂടെ അച്ഛൻ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.” ക്ലാവു പിടിച്ച’ എന്ന പ്രയോഗത്തിന്റെ സവിശേഷത കളെന്ത്?
Answer:
പ്രായം കൊണ്ട് ക്ലാവു പിടിച്ചത് എന്ന അർത്ഥത്തിൽ അച്ഛന്റെ വാർദ്ധക്യസൂചന. കാഴ്ചപ്പാടിന് വന്നു ചേർന്ന പഴക്കമെന്ന് മറ്റൊരു തലം.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 7.
അങ്ങനെ പാതിരായ്ക്കു ശേഷം അടുപ്പിൽ തീ എരിഞ്ഞു. ആ കുടിലിൽ വെളിച്ചമുണ്ടായി. അടിവരയിട്ട വാക്കുകൾ സന്ദർഭത്തിനു നല്കുന്ന ഭാവതലമെന്ത്?
Answer:
രാത്രി ഏറെ വൈകിയ ശേഷം കോരന്റെ ഭവനത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനെ യും അതിനെത്തുടർന്ന് ആ വീട്ടിലേക്ക് ആഹ്ലാദം കടന്നുവന്നതുമാണ് വാക്കുകളിലൂടെ ധ്വനിപ്പിക്കുന്നത്.

Question 8.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമായി മാറ്റിയെഴുതുക.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ സന്ദേശം എക്കാലത്തും കാരിക വികസനത്തിന് അത്യന്തം ഉപക രിക്കുന്നതുമായ ഒരു വിശിഷ്ടാശയമാണ്.
Answer:
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ സന്ദേശം എക്കാലത്തും ഏത് രാജ്യത്തും വിലയുള്ളതാകുന്നു. അത് ഏതു സമുദായത്തിന്റെയും സാംസ്കാരിക വികസനത്തിന് അത്യന്തം ഉപകരിക്കുന്നതു മായ വിശിഷ്ടാശയമാണ്.

Question 9.
പിന്നെ, മിക്കവാറും ദ്രവിച്ച റബ്ബർ ചെരുപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് അയാൾ തിരിഞ്ഞു നോക്കാതെ ന ടന്നു. ചാക്കുണ്ണിയുടെ ദയനീയമായ അവസ്ഥ കഥാന്ത്യത്തിൽ പ്രകടമാവുന്നതെങ്ങനെ?
Answer:
ഡി യോ ചാക്കുണ്ണിയുടെ തൊഴിലിന്റെ താളം തെറ്റുന്നു. ദാരിദ്ര്യവും മകന്റെ വേർപാടും ചാക്കുണ്ണിയെ മാനസ്സികമായി തളർത്തി.

Question 10.
“നീരറ്റ വറ്റിവരണ്ട
നീരാതെ മാറോട് ചേർത്തു വച്ചിട്ടുണ്ട്.
(അമ്മത്തൊട്ടിൽ”)
ഈ വരികളിൽ തെളിയുന്ന കാവ്യപരമായ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ കുറിക്കുക.
Answer:
ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് അപ്പുറത്തിൽ കവിയാതെ ഉത്ത രമെഴുതുക. (4 × 4 = 16)

Question 11.
”ഇവിടെ അമ്മ യെ തനിച്ചു നിർത്തിയിട്ട്
ഞാനെങ്ങനെ പോവാ….
(ഓരോ വിളിയും കാത്ത്
എങ്ങിനിക്കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി
കെട്ടു കരിന്തിരിയാളും വരെയവർ… അമ്മത്തൊട്ടിൽ)
മക്കൾക്ക് അമ്മമാരോടുള്ള മനോഭാവങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
വൃദ്ധരായ മാതാപിതാക്കളെ വഴിയരുകിൽ ഉപേക്ഷിക്കുന്ന മക്കളെക്കുറിച്ചാണ് റഫീക്ക് അഹമ്മദിന്റെ വരികൾ വിരൽ ചൂണ്ടുന്നത്. അയാൾ മാനസിക സംഘർഷമനുഭവിക്കു ന്നുണ്ട്. പക്ഷേ അത്തരം കാര്യങ്ങളിൽ തീരുമാനമെടുത്ത് വരുമ്പോഴേക്ക് ഏറെ താമസിച്ചു പോയിരുന്നു. വിദ്യാഭ്യാസത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന മലയാളികൾ വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കു കയോ ഉപേക്ഷിക്കുകയോ ചെയ്യുന്നു.

ഓരോ വിളിയും കാത്ത് എന്ന കഥയിലെ മകൻ അമ്മയെ തറവാട്ടു വീട്ടിൽ തനിച്ചാക്കിയിട്ട് പോ കുന്നതിൽ വലിയ മാനസ്സിക സംഘർഷം അനു ഭവിക്കുന്നുണ്ട്. ഇരു പാഠസന്ദർഭങ്ങളിലേയും മക്കൾ വലിയ പ്രതിസന്ധിയിലാണ്. ഒരുവൻ തിരു വില്ലു പേക്ഷിക്കാൻ ശ്രമിച്ച് പ രാജയപ്പെടുമ്പോൾ മറ്റേയാൾ അമ്മയ നാട്ടിൽ തനിച്ചാക്കിയിട്ട് പോകുന്നതിൽ

വൈഷമ്യത്തിലാണ്. ഇരുവരും അമ്മയ ഉപേക്ഷിക്കാൻ ആഗ്രഹമില്ലാ ത്ത വരാ ണെങ്കിലും സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് അതിന് നിർബന്ധിതരായിത്തീർന്ന വരാണെന്ന് ഇരു സന്ദർഭങ്ങളും താരതമ്യം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാക്കാം. വാർധക്യം പരിഗണന അർഹിക്കുന്ന ജീവിതാവസ്ഥ ആണെന്ന് ഈ തലമുറ ഇനി യും മന സ്സിലാക്കേണ്ടിയിരിക്കുന്നു. രണ്ടു പാഠങ്ങളും വർത്തമാന കാല കേരളീയ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 12.
“ഈ മലനാട്ടിൻ വായുവിലുണ്ടാരു മധുരോദാരവികാരം, മഞ്ഞാ
ലീറനുടുത്തൊരു പാവനഭാവം.” (ഓണമുറ്റത്ത് കവിയുടെ വരികൾക്ക് വർത്തമാന കാലഘട്ടത്തിൽ പ്രസക്തിയുണ്ടോ? കുറിപ്പ് തയാറാക്കുക.
Answer:
മലനാടിന്റെ വായുവിൽ മധുരവും ശ്രേഷ്ഠവു മായ ഒരു വികാരം അലയടിക്കുന്നു. മഞ്ഞി നാൽ ഈറനുടുത്ത പാവനമായ ഒരു ഭാവം. പ്ര കൃതി ഓണത്തെ വരവേല്ക്കാൻ ഒരുങ്ങുന്ന കാഴ്ചയാണ് കവി വിവരിക്കുന്നത്. മഴക്കാലമാ യിട്ടും മേടുകൾ തോറും തുമ്പകൾ പൂക്കളാൽ കുട നിറച്ചു നിൽക്കുന്നു. തിരികൾ തെ റുത്ത് കൊളുത്താൻ പറ്റിയ മുഹൂർത്തം നോക്കി മുക്കുറ്റികൾ ദീപക്കുറ്റികൾ നിറച്ചു നിൽക്കുന്നു. അല്പം പോലുമുറങ്ങാതെ വയലേലകൾ സ്വർണ്ണ നിറത്തിലുള്ള കിഴി കൾ എരിയുന്ന വെള്ളിത്താലങ്ങളുമായ് നെയ്യാമ്പലുകളും ശോഭിക്കുന്നു.

ഇന്ന് നമ്മുടെയൊക്കെ നാട്ടിൻപുറങ്ങളിൽ തുമ്പയും മുക്കുറ്റിയും ആമ്പലുകളും വിരള മായേ കാണാൻ കഴിയുകയുള്ളൂ. അത്ത പൂക്കളമിടാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തിക്കേണ്ടി വരുന്നു. വരികൾ ഉണർത്തിവിടുന്ന ഗൃഹാതുരത്വസ്മരണകൾ ന മ്മ പഴയകാലത്തിലേക്ക് കൊണ്ടുപോകുന്നു.

Question 13.
“ഇന്നലെ ഇവിടെ ഈ കൊച്ചുങ്ങളെപ്പോലും അറിയിക്കാതെ മാപ്പിളും പെമ്പിളേം കൂടി കോഴിയെ വേവിച്ച് തിന്നേറ്റ് അവന്റെ പേരിൽ കേസും.” (കോഴിയും കിഴവിയും) മത്തായിയുടെ അമ്മയുടെ ഇടപെടൽ കഥാന്ത്യത്തിൽ വരുത്തുന്ന നന്മയുടെ വെളിച്ചത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:
സ്വന്തം മകന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഏറ്റുപറയുവാൻ തയാറായ അമ്മ നന്മയുടെ പ്രതീകമാണ്. കള്ളം പറഞ്ഞ് വ്യക്തികളെയോ കുടുംബത്തെയോ ചതിക്കുന്നത് തിന്മയാ ഒന്ന് മത്തായിയുടെ അമ്മ കരുതുന്നു.

മറ്റുള്ളവരെ ഒരു തരത്തിലും ഉപദ്രവിക്കണ മെന്ന വിചാരം കഥയിലെ മർക്കോസിനുമില്ല. മർക്കോസിന്റെ കുടുംബക്കാർ ചെയ്ത് ഉപ കാരത്തെക്കുറിച്ച് അമ്മയ്ക്ക് ഓർമ്മയുണ്ട്. അതുകൊണ്ടാണ് മർക്കോസിന്റെ വീട്ടിലേക്ക് തന്നെ ആക്കണമെന്ന് ആ അമ്മ പറയുന്നത്. മർക്കോസിന്റെ സത്യസന്ധത അമ്മയ്ക്ക് അറി യാം. സ്നേഹത്തിന്റെയും സത്യസന്ധതയു ടെയും ഉദാത്ത മാതൃകയാണ് മത്തായിയുടെ

അമ്മ പല സന്ദർഭങ്ങളിലും മകനെ മൂടുമറക്ക രുതെന്ന് ഉപദേശിക്കുന്നത് ഏതൊരു വ്യക്തി യു ടെയും മനസ്സാക്ഷിയെ പോലെയാണ്. കഥാന്ത്യത്തിൽ അമ്മ കൃത്യമായ സമയത്ത് ഇട പെടുന്നത് വായനക്കാരനിൽ സൃഷ്ടിക്കുന്ന അലയൊലി വളരെ വലുതാണ്. തന്റെ മക നും അവന്റെ ഭാര്യയും കാണിച്ച നെറികെട്ട പ്ര വൃത്തി തുറന്നു കാട്ടാൻ ആ അമ്മയുടെ നന്മ തയ്യാറാവുന്നു.

Question 14.
കേരളത്തെ ജാതിപ്പാതാളത്തിൽ നിന്നു യർത്തി അതിന്റെ ഭ്രാന്താലയത്വം നിശ്ശേഷം നീക്കം ചെയ്തുവെന്നതു കൊണ്ടുതന്നെ അദ്ദേഹം നമുക്കെല്ലാവർക്കും പ്രാത സ്മരണീയനാകുന്നു.
ശ്രീ നാരായണ ഗുരു
ഒരു ആചാര്യൻ എന്ന നിലയിൽ ഗുരു നമുക്കു നല്കുന്ന സന്ദേശമെന്താണ്?
Answer:
പ്രപഞ്ചത്തിന്റെ മായയിൽ ഭ്രമിച്ച് കർമ്മ രംഗത്ത് നിന്ന് വിട്ടുമാറി അലസജീവിതം ന യിക്കുന്ന ഇന്ത്യൻ സന്ന്യാസിമാരിൽ നിന്ന് ശ്രീനാരായണ ഗുരു വ്യത്യസ്തൻ തന്നെ യാണ്. മറ്റ് സന്ന്യാസിമാർ സ്വന്തം മോക്ഷം ലക്ഷ്യം വെച്ച് പ്രവർത്തിച്ചപ്പോൾ ഗുരു തപസ്സു കൊണ്ട് വികസിച്ച സ്വകീയ വ്യക്തി മഹത്വത്തെ സമൂഹോന്നമനത്തിനായി വിനിയോഗിച്ചു. ബഹുലക്ഷം ജനങ്ങളുടെ അന്ധകാര ജീവിത ത്തിൽ പ്രകാശം പരത്തി. അവരെ സ്വാതന്ത്ര്യ ബോധമുള്ള മനുഷ്യരാക്കി. ജാതിപ്പിശാചിനെ ഉച്ചാടനം ചെയ്തു. കേരളീയരെ മനുഷ്യത്വം പഠിപ്പിച്ചുവെന്നതാണ് ഗുരുവിന്റെ പ്രത്യേകത. പ്രായോഗിക വേദാന്തത്തിന്റെ ആചാര്യനായി രുന്നു ശ്രീനാരായണ ഗുരു.

Question 15.
പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചത് കണ്ടാൽ അ വിശ്വസിക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്. (പുത്രനീതി)
തങ്ങളെക്കുറിച്ചുള്ള ലേഖകന്റെ അഭി പ്രായത്തോട് പ്രതികരിച്ച് കുറിപ്പെഴുതുക.
Answer:
ഇത് പെയ്ഡ് ന്യൂസുകളുടെ കാലമാണ്. പ ണത്തിനും സ്വാധീനത്തിനും വഴങ്ങി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന പത്രങ്ങളാണ് പെ യ്ഡ് ന്യൂസുകൾ പ്രചരിപ്പിക്കുന്നത്. പത്രങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പി ക്കുന്നതിനെയാണ് സുകുമാർ അഴീക്കോടും വിമർശിക്കുന്നത്. ഇതിലൂടെ സത്യവും അസത്യ വും തിരിച്ചറിയാനുള്ള ജനങ്ങളുടെ അവ കാശമാണ് തകർക്കുന്നത്. സത്യസന്ധമായ വാർത്തകൾ സമൂഹത്തിലെത്തിച്ച് ജനങ്ങളെ വിചാരശീലരാക്കി മാറ്റുക എന്നതാണ് ഏതൊ രു പത്രത്തിന്റെയും പത്രപ്രവർത്തകന്റെയും പ്രാഥമികമായ ധർമ്മം. പത്രത്തിൽ അച്ചടിച്ചു വരുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരായ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. പത്രധർമ്മത്തിനു വിരുദ്ധമായ ഇത്തരം വ്യാജവാർത്തകളിൽ നിന്ന് പത്രങ്ങൾ പിന്മാറണമെന്ന് അഴകേ തന്റെ സ്വതസിദ്ധമായ പരിഹാസത്തിലും ഓർമ്മിപ്പിക്കുകയാണ്.

16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തി ന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 16.
കർത്ത വ്യ ങ്ങ ളി ലാ ന്ന് വാർ ത്ത മാ ന ങ്ങ ൾ ശേഖരിച്ച് സിദ്ധപ്പെടുത്തുകയാണ്. രാജ്യകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്കും ചില വാർത്തകൾ യുണ്ടായിരിക്കും. അത് സാധിപ്പാൻ വേണ്ടി അവർ പത്രക്കാരനെ പാട്ടിൽ വയ്ക്കും. ഏറി വന്നാൽ കൈക്കൂലിയും കൊടുക്കും.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള) ഒരു കാര്യം പറയുകയും അത് സത്യമാ യിത്തീരുമെന്ന് വിചാരത്താൽ അക്കാ ര്യം ആവർത്തിച്ചു ചെയ്യുന്നു.” കൊണ്ടിരിക്കുകയും (സുകുമാർ അഴീക്കോട്) തന്നിരിക്കുന്ന ഭാഗങ്ങളും പാഠഭാഗത്തിലെ മറ്റ് ആശയങ്ങളും പരിഗണിച്ച് പത്ര ധർമ്മമെന്ന വിഷയത്തിൽ മുഖപ്രസംഗം തയാറാക്കുക.
Answer:
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടു തങ്ങൾക്ക് വലിയ ഉത്തരവാദിത്വമാണു വാർത്തകൾ എത്തിക്കുന്ന കാര്യത്തിലുള്ള എന്നാൽ പത്രധർമ്മം മറന്ന് പണത്തിനും മറ്റ് സ്വാധീനങ്ങൾക്കും വഴങ്ങി തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന സ്ഥിതിവിശേഷം ഇന്ന് നി ലവിലുണ്ട്. അവയെ പെയ്ഡ് ന്യൂസ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ സത്യസന്ധമായ വാർത്ത അറിയാനുള്ള വായ നക്കാരന്റെ അവകാശമാണ് ധ്വംസിക്കപ്പെടു ന്നത്. പത്രത്തിൽ അച്ചടിച്ചുവരുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കേണ്ട ഗതികേടി ലാണ് വായനക്കാർ. തെറ്റായ വാർത്ത പ്രചരി പ്പിക്കുന്ന പത്രങ്ങളുടെ സ്വഭാവത്തെയാണ് സുകുമാർ അഴീക്കോട് വിമർശിക്കുന്നത്.

സത്യവും അസത്യവും തിരിച്ചറിയാനുള്ള വായ നക്കാരന്റെ സ്വാതന്ത്ര്യത്തെ കബളിപ്പിക്കുന്ന പത്രധർമ്മത്തിനു വിരുദ്ധമായ നിലപാടുക ളിൽ നിന്ന് പത്രങ്ങൾ അകന്നു നിൽക്കണമെന്ന് ലേഖകൻ സൂചിപ്പിക്കുന്നു. സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയുടെ കാലഘട്ടത്തിലും ഇത്തര ത്തിലുള്ള കീഴ്വഴങ്ങലുകൾക്ക് പ്രതങ്ങ തയാറായിരുന്നുവെന്നാണ് അദ്ദേഹത്തി വാക്കുകളും സൂചിപ്പിക്കുന്നത്.

സ്വദേശാഭി നിയെപ്പോലെ സത്യത്തിനു വേണ്ടി നില ള്ളുന്ന പത്രപ്രവർത്തകരെയാണ് നമ്മുടെ സമൂഹത്തിനാവശ്യം. “ഈശ്വരൻ തെറ്റു ചെ യ്താലും ഞാനത് റിപ്പോർട്ടു ചെയ്യും” എന്ന സ്വദേശാഭിമാനിയുടെ വാക്കുകൾ പ്രത വർത്തനത്തിലെ പക്ഷപാതരഹിതമായ നില പാടാണ് വ്യക്തമാക്കുന്നത്. പ്രസിദ്ധമായ ഐ. എസ്.ആർ.ഒ. ചാരക്കേസ് കെട്ടിച്ചമയ്ക്കപ്പെട്ട പത്രവാർത്തകൾക്ക് ഉദാഹരണമാണ്. അതു മൂലം എത്രയെത്ര മഹാരഥന്മാരായ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ജീവിതമാണ് തകർന്നു പോയത്. പത്രധർമ്മത്തിന്റെ അടിസ്ഥാന തത്വം ഉൾക്കൊള്ളാത്തവരാണ് ഇത്തരം വാർത്തകൾ പടച്ചുവിട്ട് വലിയ നാശം വിതയ്ക്കുന്നത്.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 17.
“അമ്മയുടേതാമെഴുത്തുകളൊക്കെയും അമ്മയായ്ത്തന്നെയൊതുങ്ങിയിരിക്കട്ടെ നമ്മൾ വിദേശത്തു നിർമ്മിച്ചൊരമ്മതൻ ബിംബമീയാതിഥ്യശാലയിൽ ശോഭനം.” അമ്മയുടെ എഴുത്തുകൾ) അമ്മ മമ്മിയായ മരിച്ചു മലയാളം ഇന്നുള്ളതതിൻ ഡാഡീജഡമാം മലയാലം. കുഞ്ഞുണ്ണി) രണ്ടു രചനാഭാഗങ്ങളിലും തെളിയുന്ന മലയാ ളികളുടെ മാതൃഭാഷയോടുള്ള സമീപനം വില പുറം യിരുത്തി “മലയാളിയും മാതൃഭാഷയും” എന്ന വിഷയത്തിൽ പ്രസംഗം തയാറാക്കുക.
Answer:
മലയാളിയും മാതൃഭാഷയും ബഹുമാനപ്പെട്ട സദസ്സിന് നമസ്കാരം. മലയാളിയും മാതൃഭാഷയും എന്ന വിഷയ ത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു രാജ്യം ഒരു ഭാഷ എന്നതുപോലെയുള്ള ആശയങ്ങൾ അടിച്ചേല്പിക്കപ്പെടുന്ന കാലഘ ട്ടത്തിലാണ് മാതൃഭാഷയുടെ പ്രസക്തിയെക്കു റിച്ച് വ്യാകുലപ്പെടുന്നത്. അന്ധമായ ഇംഗ്ലിഷ് ഭ്രമവും അപകടകരമായ മറ്റ് സാഹചര്യങ്ങളും മാതൃഭാഷയുടെ നിലനില്പിനെ സംശയത്തിലാ ക്കിയിട്ടുണ്ട്. മലയാളി തന്റെ ഭാഷയിൽ പി.എ സ്.സി. പരീക്ഷ എഴുതാൻ വേണ്ടി നിരാഹാരം കിടക്കേണ്ട സാഹചര്യമാണ് ഉള്ളത്.

വിദേശത്ത് ജീവിക്കുന്ന വർക്ക് അമ്മ യെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് മാതൃഭാഷ. കുഞ്ഞുണ്ണി യുടെ വാക്കുകളിൽ ശുദ്ധമലയാളത്തിന്റെ മരണവും ആംഗലേയവൽക്കരണത്തിന് വിധേ യമായി, ജഡഭാഷയായ മലയാലത്തെയുമാണ് സൂചിപ്പിക്കുന്നത്. എനിക്ക് മലയാലം കുറച്ചു കുറച്ചേ അറിയൂ എന്ന് പറയുന്ന മലയാളിക ളുടെ നാടാണ് നമ്മുടേത്. എങ്കിലും മാതൃഭാഷ യുടെ കാര്യത്തിൽ ചില അതിജീവനശ്രമങ്ങൾ നടക്കുന്നുവെന്നത് ആശാവഹമായ സംഗതി കളാണ്. സമരത്തിലൂടെയാണെങ്കിലും അവ എത്തിപ്പിടിക്കാൻ ഭാഷാസ്നേഹികൾ ശ്രമിക്കു ന്നു. നാം എത്ര ഉയരത്തിലെത്തിയാലും ഏത് രാജ്യത്ത് ജോലി ചെയ്താലും നമുക്ക് സ്വപ്നം കാണാനും ചിന്തിക്കാനും നമ്മുടെ മാതൃഭാഷ യായ മലയാളം തന്നെ വേണം എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

Question 18.
“എത്രയോ തലമുറകൾ ആ വൃദ്ധമുത്തശ്ശിയുടെ കാൽച്ചുവട്ടിലിരുന്നു മധുരം തിന്നു വളർന്നു വൃദ്ധരായി കാലയവനികയ്ക്ക് മറഞ്ഞിരിക്കാം. നാവുണ്ടായിരുന്നെങ്കിൽ കു ടുംബത്തിന്റെ കഥ അവൾ പറയുമായിരുന്നു. ‘എന്നാൽ സ്വയം ചത്തും മാവിനെ കാത്തു രക്ഷിച്ചു പോന്ന നീറുകൾ എന്ന ചാവേറു പട കൊച്ചു ചക്കരച്ചിയിൽ കയറാൻ ശ്രമിച്ചവ രെ എല്ലാം തോല്പിച്ച് ഓടിച്ചുകളഞ്ഞു. (കൊച്ചുചക്കരച്ചി
ലളിതോപന്യാസത്തെ മനോഹരമാക്കുന്ന നിരവധി സന്ദർഭങ്ങൾ പാഠഭാഗത്തുണ്ട്. ഭാഷയുടെ ലാളിത്യവും സൗന്ദര്യവുമുള്ള കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തി എ.പി. ഉദയഭാനുവിന്റെ തയാറാക്കുക.
Answer:
മനസ്സിൽ ഒരു മാമ്പഴക്കാലം നർമ്മരസവും ലാളിത്യവും നിറഞ്ഞ ലേഖനങ്ങ ളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എ.പി. ഉദയഭാനു മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചി ട്ടുള്ള ഒരു പഴമാണ് മാമ്പഴം. എങ്കിലും ഇത വിശദമായി മാങ്ങയെക്കുറിച്ച് എഴുതിയിട്ടു ള്ളവർ വളരെ വിരളമാണ്. എത്രയോ തലമു റകളിലൂടെ പകർന്നു കിട്ടിയ മധുരമാണത്. നിരവധി പേർ മാഞ്ചുവട്ടിലിരുന്ന് മാങ്ങയുടെ രുചി നുകർന്നിരിക്കണം. പക്ഷേ കടന്നു പോയവരെക്കുറിച്ച് പറഞ്ഞുതരാൻ ചക്ക രച്ചിമാവിന് നാവില്ല. പച്ചമാങ്ങ അല്പം ഉപ്പും ചേർത്ത് കറുമുറെ തിന്നുന്നതു മുതൽ പ ഴുത്ത മാങ്ങ കൈയിൽ വെച്ച് ശക്തിയായി അമർത്തി ഊറ്റിക്കുടിക്കുന്നതുവരെ ഇവിടെ വർണ്ണിച്ചിരിക്കുന്നു. ശർക്കരമാവിന്റെ കീഴിൽ അണ്ണാൻ പിറന്നാൾ എന്ന മഹായജ്ഞം നടത്തു ന്നതിന്റെ വർണ്ണന വളരെ രസകരമാണ്.

‘ഇക്കാറ്റും കാറ്റല്ല മറുക്കാറ്റും കാറ്റല്ല മാവേലി ക്കുന്ന പൂവാലൻകാറ്റേ ഓടി വാ’ എന്ന് പാടുമ്പോൾ വായുഭഗവാൻ മാവിനെ പിടിച്ചു കുലുക്കി മാങ്ങ പൊഴിച്ചുതരുന്ന കാഴ്ച എത്ര മനോഹരമായാണ് വർണ്ണിക്കുന്നത്. ഇത്തരം അപരിഷ് കൃത മട്ടുകൾ ഇന്നത്തെ തലമുറ യ്ക്ക് അന്യമാണ്.
കവികളേയും സ്വാധീനിച്ചിട്ടുള്ള ഒന്നാണ് മാവുകൾ, കവികൾ തങ്ങൾക്ക് പ്രിയപ്പെട്ട മാവിന്റെ പൂവ് കാമദേവന്റെ വില്ലാക്കി മാറ്റി. മാത്രമോ വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ നീറ്റൽ ഏത് വായനക്കാരന്റെ മനസ്സിനെയാണ് പിടിച്ചുലയ്ക്കാത്തത്. ഈ ഉപന്യാസം വായി ക്കുന്നവർക്ക് ഒരു മുത്തശ്ശി മാവിന്റെ ചുവട്ടി ലിരുന്ന് മാങ്ങയുടെ രുചി നുകരുന്ന ഒരനുഭ വമാണ് ലഭിക്കുന്നത്.

കൊച്ചു ചക്കരച്ചിയെ സമീപിച്ച കാലവർഷ, തുലാവർഷക്കാറ്റുകളുടെ വരവിനെ എഴുത്തു കാരൻ വർണ്ണിച്ചിരിക്കുന്നത് എത്ര സുന്ദരമാ യിട്ടാണ്. “തുലാവർഷക്കാറ്റുകളും കാലവർഷ കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഡവും ശ്യാമളവുമായ തലമുടികളിൽകൂടെ വിരലോ ടിച്ചു പോവുക മാത്രം ചെയ്തു. തള്ളി ഇട്ടില്ല. എന്ന വരികൾ ഏതോ ദൃശ്യസുന്ദരമായ ഒരു കാവ്യാനുഭവമാണ് പകർന്നു നല്കുന്നത്. മാത്രമോ ഉപന്യാസം അവസാനിക്കുന്ന വരിക ളിൽ കൊച്ചു ചക്കരച്ചിയുടെ മകൾ പുളിച്ചി യാണെന്ന് വായിക്കുമ്പോൾ വായനക്കാരന്റെ വായിലൂടെ കപ്പലോടിക്കാമെന്ന് തോന്നുന്നു.

Leave a Comment