Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 1 Chapter 2 ഖൽബിലെ നിലാവ് Khalbile Nilavu Notes Questions and Answers improves language skills.
Khalbile Nilavu Class 10 Notes Question Answer
Class 10 Malayalam Khalbile Nilavu Notes Question Answer
Class 10 Malayalam Adisthana Padavali Unit 1 Chapter 2 Khalbile Nilavu Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
ഗാനത്തിൽ നായകന്റെ കാത്തിരുപ്പ് അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ? കണ്ടെത്തി എഴുതുക.
Answer:
നായികയെ കാണാനുളള നായകന്റെ കാത്തിരിപ്പും ഉത്ക്കണ്ഠയും ഗാനത്തിൽ ഭംഗിയായി ആവിഷ്ക്കരി ച്ചിട്ടുണ്ട്. താമരപ്പൂങ്കാവനത്തിൽ താമസിക്കുന്ന നായികയെ കാത്തിരുന്ന് കാത്തിരുന്ന് അയാളുടെ കാൽ തരിച്ച് പോയതായി നായകൻ പറയുന്നു. കണ്മണിയായ അവളെക്കാണാൻ അയാളുടെ കണ്ണുകൾ കൊതി ച്ചുകൊതിച്ചിരിക്കുകയാണ്.
Question 2.
താമരപ്പൂങ്കാവനത്തില്
തമാസിക്കുന്നോളേ…”
ഇതുപോലുള്ള മനോഹരമായ പ്രയോഗങ്ങൾ ഗാനത്തിലുണ്ടല്ലോ. ഇത്തരത്തിൽ പ്രകൃതിയെയും നായികയെയും അവതരിപ്പിക്കുന്ന വർണ്ണനകളുടെ ഭംഗി കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
പ്രകൃതിയെയും, നായികയെയും പരസ്പരം കൂട്ടിയിണക്കിയുളള വർണ്ണനകളാണ് “ഖൽബിലെ നിലാവ് ‘എന്ന ഗാനത്തിലുളളത്. പഞ്ചവർണ്ണ പൈങ്കിളിയുടെ ശോഭ പങ്ക് വയ്ക്കുന്നവളാണ് നായിക എന്ന സങ്കൽപ്പം അതിമനോഹരമാണ്. പൂനിലാവ് പൂ വിതറുമ്പോൾ പൂക്കളുടെ റാണിയായി പൂത്തുനിൽക്കുന്നവളാണ് നായിക എന്ന വിവരണത്തിലൂടെ പൂക്കളുടെ സൗന്ദര്യത്തെയും കടന്ന് നിൽക്കുന്ന സൗന്ദര്യത്തിന്റെ ഉട മയാണ് നായികയെന്ന് അർത്ഥം ലഭിക്കുന്നു. വമ്പനായി ഉദിച്ചുയർന്ന അമ്പിളി മാമൻ നായികയെ കാണാ നിടയായപ്പോൾ അമ്പരന്ന് പോയി എന്ന വർണ്ണനയുടെ ഭംഗി ഒന്നു വെറെ തന്നെയാണ്.
![]()
Question 3.
മനോഹരമായ ഒരു ഗാനം പരിചയപ്പെട്ടല്ലോ? ഗാനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ട് നിങ്ങൾക്കി ഷ്ടപ്പെട്ട ഒരാശയത്തെ മുൻനിർത്തി ഗാനം രചിക്കുക.
ഈ പ്രവർത്തനം വ്യക്തിപരമായി ചെയ്യാനുളളതാണ്. വളരെ ലളിതമായ ഭാഷയിൽ ഒരു ഗാനം രചിക്കു വാൻ പരിശ്രമിക്കാവുന്നതാണ്. മാതൃകയായി ഒരു ഗാനം നൽകാം.
Answer:
വാസനക്കാറ്റ്
വാടിയിൽ നിന്നോടിയെത്തും വാസനക്കാറ്റേ,
എന്റെ വാസനക്കാറ്റേ,
വാനമായ വാനമൊക്കെ നിന്റെ ഗേഹമാണോ?
നിന്റെ ഗേഹമാണോ?
പൂക്കളായ പൂക്കളൊക്കെ നിൻ തലോടലേറ്റ് പൂമണം നിനക്ക് നൽകിയോമനിക്കയല്ലേ?
ഓമനിക്കയല്ലേ?
നീ വരുമ്പോളെൻ കരളിൽ പൊൻകിനാക്കൾ നീരും
പൊൻകിനാക്കൾ നീരും
പാവമാമെൻ ഹൃത്തിലൊരു അമ്പിളിയുദിക്കും
പൊന്നമ്പിളിയുദിക്കും
നിന്റെ പാട്ടുകേൾക്കുവാനെൻ കാതുകൾ കൊതിക്കും
കാതുകൾ കൊതിക്കും
നിന്നെയൊന്നു കാണുവാനായി ഞാൻ തപസ്സിരിപ്പൂ
ഞാൻ തപസ്സിരിപ്പൂ
നേർത്ത സ്പർശം മാത്രമേകി അകന്നുപോകയാണോ?
നീ അകന്നുപോകയാണോ?
വാടിയിൽ നിന്നോടിയെത്തും വാസനക്കാറ്റേ?
വാനമായ വാനമൊക്കെ തേടിയല്ലോ നിന്നെ
തേടിയല്ലോ നിന്നെ
Question 4.
‘നാടകങ്ങളിലും സിനിമകളിലും ഗാനം അനിവാര്യമാണോ’ എന്ന വിഷയത്തെ അടിസ്ഥാമാക്കി സംവാദം സംഘടിപ്പിക്കുക.
Answer:
സംവാദം ഒരു ക്ലാസ് റൂം പ്രവർത്തനമായി നടത്താവുന്നതാണ്. നാടകങ്ങളിലും സിനിമകളിലും ഗാനം അനിവാര്യമാണോ എന്ന വിഷയത്തെ അധികരിച്ച് സംവാദം നടത്താൻ കുട്ടികളെ രണ്ട് ഗ്രൂപ്പാക്കി തിരിക്കണം. ഒരു മോഡറേറ്ററെ കുട്ടികളിൽ നിന്നു തന്നെ തിരഞ്ഞെടുക്കാം. വിഷയത്തെ അടിസ്ഥാനമാക്കി അനുകൂല മായി അഭിപ്രായം പറയുന്ന ഒരു ഗ്രൂപ്പും, എതിർത്ത് സംസാരിക്കുന്ന മറ്റൊരു ഗ്രൂപ്പും ഉണ്ടാകണം. ക്ലാസ് റൂമിൽ അദ്ധ്യാപികയുടെ സഹായത്തോടെ ചർച്ച നടത്തി അനുകൂലവും പ്രതികൂലവുമായ പോയിന്റുകൾ സമാഹരിക്കണം. തുടർന്ന് സംവാദം ആരംഭിക്കാവുന്നതാണ്. മോഡറേറ്റർ ഇരു ഗ്രൂപ്പുകളെയും നിയന്ത്രി ക്കുകയും ഒടുവിൽ പൊതുവായി ഉരുത്തിരിയുന്ന നിഗമനങ്ങൾ അവതരിപ്പിക്കുകയും വേണം.
അനുകൂലാഭിപ്രായങ്ങൾ – മാതൃക
- സിനിമയിലും നാടകങ്ങളിലും മറ്റും പാട്ട് ഒരു അവശ്യഘടകമാണ്. പാട്ട് കേൾക്കാൻ വേണ്ടി മാത്രം സിനിമ കാണുന്നവരുണ്ട്.
- ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പാട്ടുകൾ പ്രേക്ഷകരുടെ ആകാംക്ഷയും ടെൻഷനും കുറയ്ക്കും. പാട്ടു കളിലൂടെ പ്രേക്ഷകർക്ക് റിലാക്സേഷൻ കിട്ടുന്നു.
- സംഗീതം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നു.
- പഴയ പാട്ടുകളാണ് പ്രേക്ഷകർ അധികം ഇഷ്ടപ്പെടുന്നത്
- സിനിമയിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരം വ്യക്തമാക്കാൻ പാട്ടുകൾ സഹായിക്കുന്നു.
- സിനിമ ജനങ്ങളിലേക്കെത്തിക്കുന്ന കാരണങ്ങളിലൊന്നായി പാട്ടിനെ വിലയിരുത്താം
എതിരഭിപ്രായങ്ങൾ (മാതൃക)
- സിനിമയുടെ കലാപരമായ മികവിന് പാട്ടുകൾ അത്യന്താപേക്ഷിതമല്ല
- സിനിമയുടെ ദൃശ്യഭാഷയെ പാട്ട് ഒരിക്കലും സ്വാധീനിക്കുന്നില്ല.
- പാട്ട് ഒരു ആലങ്കാരിക ഭംഗി മാത്രമെ സിനിമയ്ക്ക് നൽകുന്നുള്ളു.
- ഇന്ന് സിനിമയിൽ പഴയ സിനിമയിലുളള ധർമ്മമല്ല പാട്ടുകൾക്കുളളത്.
- വളരെ അനിവാര്യമെങ്കിൽ മാത്രമെ സിനിമയിലും നാടകത്തിലും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതുളളു.
Question 5.
മലയാളികൾ നെഞ്ചേറ്റിയ പ്രശസ്തങ്ങളായ നാടക, സിനിമാഗാനങ്ങൾ ശേഖരിച്ച് ക്ലാസിൽ ഗാനസ ദസ്സ് സംഘടിപ്പിക്കുക. അവതരണത്തിന്റെ ഭാഗമായി ഓരോ ഗാനത്തെയും പരിചയപ്പെടുത്തുന്ന തിന് ആവശ്യമായ ആമുഖഭാഷണം, പോസ്റ്റർ എന്നിവ തയ്യാറാക്കുക.
Answer:
ഗാനസദസ്സ് ക്ലാസിൽ അവതരിപ്പിക്കാവുന്ന ഒരു പ്രവർത്തനമാണ്. ഇതിനായി വേണ്ടത് നാടക – സിനിമാ ഗാനങ്ങളുടെ ഓഡിയോ വീഡിയോകൾ സംഘടിപ്പിക്കുക എന്നതാണ്. തുടർന്ന് പാടാൻ കഴിവുളള കുട്ടികളെ കണ്ടെത്തണം. ഓരോ ഗാനവും പാടാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രസ്തുത ഗാനം പരിച യപ്പെടുത്തണം. പാട്ട് എഴുതിയ ആൾ, സംഗിത സംവിധാനം നിർവ്വഹിച്ച വ്യക്തി, പാടിയ ആൾ, പാട്ടു ണ്ടായ കാലഘട്ടം എന്നീ വിവരങ്ങളാണ് ആമുഖമായി പറയേണ്ടത്.
* ഒരു പാട്ടിനെക്കുറിച്ചുളള ആമുഖപ്രഭാഷണം മാതൃകയായി നൽകുന്നു.
പ്രിയമുളളവരേ,
അടുത്തതായി ഇവിടെ അവതരിപ്പിക്കാൻ പോകുന്നത് “കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നാരംഭി ക്കുന്ന ഗാനമാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് പി.ഭാസ്ക്കരൻ. പാടിയത്, പ്രശസ്ത സംഗീത സംവിധാ യകനായിരുന്ന കെ. രാഘവനാണ്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെ. ഇനി നമുക്ക് ആ പാട്ടൊന്നു കേൾക്കാം. പാട്ട് ഇവിടെ ഇപ്പോൾ അവതരിപ്പിക്കുന്നത് വിഷ്ണു.ആർ.
* ഗാനസദസ്സിന്റെ അറിയിപ്പ് ഉൾക്കൊള്ളുന്ന പോസ്റ്റർ മാതൃക

Question 6.
സമ്പന്നമായ ഗാനസാഹിത്യപാരമ്പര്യം മലയാളത്തിലുണ്ട്. കൃഷി, പ്രകൃതി, സാമൂഹികജീവിതം, പ്രണയം, സാമൂഹികവിമർശനം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടവ യാണ് അവ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു പാട്ട് വിശകലനം ചെയ്യുന്ന വീഡിയോ തയ്യാ
റാക്കുക.
Answer:
വിഡിയോ തയ്യാറാക്കുന്ന പ്രവർത്തനം സ്ക്കൂളിന്റെ പരിസരത്തോ, പുറത്തോവച്ച് ചെയ്യാവുന്നതാണ്. അതിനായി ഇഷ്ടപ്പെട്ട സിനിമാ ഗാനം തെരഞ്ഞെടുക്കുകയാണ് ആദ്യമായി വേണ്ടത്. തുടർന്ന് ആ പാട്ടിന്റെ പിന്നണി പ്രവർത്തകരെയെല്ലാം തിരിച്ചറിയണം. വീഡിയോ അവതരിപ്പിക്കാനായി ഒരു വ്യക്തിയെ കണ്ട ത്തണം. വീഡിയോയിൽ ഉപയോഗിക്കാനായി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കണം. പാട്ട് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തണം. പാട്ടിന്റെ ആശയം, സന്നിവേശം, ചരിത്രം, പ്രസക്തി മുതലായവ യൊക്കെ വിവരണത്തിൽ ഉൾപ്പെടുത്തണം. പാട്ടിന് അനുയോജ്യമായ സീനുകൾ ആവശ്യമെങ്കിൽ ചിത്രീ കരിക്കാം. ഒടുവിൽ പ്രസ്തുത പാട്ട് പാടിക്കേൾപ്പിക്കുന്ന സീനും ചിത്രീകരിക്കാം.
ഖൽബിലെ നിലാവ് Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
പൂനിലാവ് എന്ന പദം ശരിയായ രീതിയിൽ വിഗ്രഹിച്ചിട്ടുള്ളത് കണ്ടെത്തുക.
(a) പൂവും നിലാവും
(b)പൂവ് പോലുള്ള നിലാവ്
(c) പൂവാകുന്ന നിലാവ്
(d)പൂവിന്റെ നിലാവ്
Answer:
(b) പൂവ് പോലുള്ള നിലാവ്
Question 2.
“കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുക” എന്ന പ്രയോഗത്തിന്റെ ശരിയായ അർഥം എന്ത്?
(a) നോക്കിയശേഷം ഹൃദയത്തിൽ കല്ലെറിയുക
(b)ഹൃദയത്തിൽ കണ്ണുവയ്ക്കുക
(c) കടാക്ഷം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാകുക
(d)കല്ലെറിയുന്നതു പോലെ നോക്കുക
Answer:
(c) കടാക്ഷം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാകുക
![]()
Question 3.
സിനിമാ നാടകഗാനങ്ങളിലെ വരികളുടെ രൂപഭംഗി പാട്ടിന്റെ ആസ്വാദ്യതയെ സ്വാധീനിക്കാറുണ്ട്. ഈ അഭിപ്രായം വിലയിരുത്തി കുറിപ്പെഴുതുക.
Answer:
സിനിമാ നാടകഗാനങ്ങൾ വിലയിരുത്തുമ്പോൾ കവിതയെ വിലയിരുത്തുന്ന മാനദണ്ഡങ്ങൾ ഉപയോഗി ക്കാറില്ല. കവിതയും സിനിമാഗാനവും തമ്മിൽ വലിയ ബന്ധമുണ്ടാകണമെന്നില്ല. എന്നാൽ മനോഹരമായ കവിതകളായി ചില സിനിമപ്പാട്ടുകൾ മാറിയിട്ടുമുണ്ട്. പാട്ടിന് അർഥഭംഗിയെക്കാൾ രൂപഭംഗിക്കാണ് രചയി താക്കൾ പ്രാധാന്യം കൊടുക്കാറ് പാട്ട് ഹൃദ്യമാക്കാൻ സംഗീതത്തിന്റെ അകമ്പടി വേണമല്ലോ. സംഗീത ഭംഗിക്ക് ഏറെ ആവശ്യമാണ് വരികളുടെ രൂപഭംഗി. സംഗീത സംവിധായകൻ നൽകുന്ന രൂപത്തിനും താള ത്തിനുമനുസരിച്ച് പാട്ടെഴുതുന്ന പുതിയ പ്രവണതയുണ്ട്.
നമ്മുടെ പാഠ്യഭാഗമായ പാട്ടിലെ വരികൾക്കെല്ലാം രൂപഭംഗിയുണ്ട്. അക്ഷരങ്ങളുടെയും പദങ്ങളുടെയും മറ്റും ആവർത്തനം കൊണ്ടാണ് പാട്ടെഴുത്തുകാർ വരികൾക്ക് രൂപഭംഗി നൽകുന്നത്. ആദ്യാക്ഷരങ്ങളു ടെയും അന്ത്യാക്ഷരങ്ങളുടെയും ആവർത്തനം, ചില വ്യഞ്ജനാക്ഷരങ്ങളുടെ തുടരെത്തുടരെയുള്ള ആവർത്തനം, തുടങ്ങിയ മാർഗങ്ങളിലൂടെയാണ് വരികളുടെ രൂപഭംഗി ഉറപ്പാക്കുന്നത്.
താമസിക്കുന്നോളെ, പങ്ക് റങ്കുള്ളോളെ, പൂത്തുനിൽക്കുന്നോളെ കൊതിച്ചു പോയി, തരിച്ചു പോയി, താമ സിക്കുന്നോളേ മുതലായ പദാവർത്തനങ്ങളാണ് ഈ പാട്ടിനെ മനോഹരവും ജനപ്രിയവുമാക്കുന്നത്. ആധു നിക ഘട്ടത്തിലും ഒരു മധുരമായ ഗൃഹാതുരത്വം ഉണർന്നാൽ ആ പാട്ടിന് കഴിയും.
Question 4.
ഗാനത്തിൽ ‘പഞ്ചവർണ്ണപ്പൈങ്കിളിയിൽ പങ്ക് റങ്കുള്ളോളേ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെ യാണ്?
(a) അമ്പിളിമാമനെ
(b) താമരവിനെ
(c) പൂങ്കാവിൽ താമസിക്കുന്ന പെൺകുട്ടിയെ
(d) പാട്ടുപാടുന്നയാളെ
Answer:
(c) പൂങ്കാവിൽ താമസിക്കുന്ന പെൺകുട്ടിയെ
(ഗാനത്തിൽ ഉടനീളം അഭിസംബോധന ചെ യ്യുന്നത് ‘താമരപ്പൂങ്കാവനത്തിൽ താമസിക്കു ന്നോളെ’ ആയതുകൊണ്ട് ഈ വിശേഷണ വും അവൾക്കുളളതാണ്).
Question 5.
ഗാനത്തിൽ കാത്തിരുന്ന് കാൽ തരിച്ചുപോ ഇത് ആർക്കാണ്?
(a) നായികയ്ക്ക്
(b) ഗായകന്
(c) അമ്പിളിമാമന്
(d) താമരപ്പൂവിന്
Answer:
(b) ഗായകന് (നായികയെ കാണാൻ കാത്തി രുന്ന് തന്റെ കാൽ തരിച്ചുപോയി എന്നാണ് ഗായകൻ പറയുന്നത്).
Question 6.
മാനത്തിലെ നായിക എവിടെ താമസിക്കുന്ന തായാണ് നായകൻ പറയുന്നത്?
(a) അമ്പിളിമാമന്റെ കൂടെ
(b) താമരപ്പൂങ്കാവനത്തിൽ
(c) പൂന്തോട്ടത്തിൽ
(d) ഖൽബിൽ
Answer:
(b) താമരപ്പൂങ്കാവനത്തിൽ.
Question 7.
അമ്പിളിമാൻ എപ്പോഴാണ് വമ്പനായി വന്നത്?
(a) എല്ലാ ദിവസവും
(b) രാത്രിയായപ്പോൾ
(c) നായികയെ കാണാത്തപ്പോൾ
(d) അന്നൊരുനാൾ
Answer:
(d) അന്നൊരുനാൾ (ഗാനത്തിൽ ‘അന്നൊ രുനാൾ അമ്പിളിമാൻ വമ്പനായി വന്നു എന്ന് പറയുന്നു.
Question 8.
ഗാനരചയിതാവ് തന്റെ കണ്മണിയെ കാ ണുവാനായി കാത്തിരുന്നു് എന്ത് സംഭവിച്ചു എന്നാണ് പറയുന്നത്?
Answer:
കാത്തിരുന്ന് കാത്തിരുന്ന് തന്റെ കാൽ തരിച്ചുപോയി കാൽ മരവിച്ചുപോയി) എന്നും, കണ്മണിയെ കാണുവാനായി കണ്ണ് കൊതിച്ചുപോയി വല്ലാതെ ആഗ്രഹിച്ചുപോ യി) എന്നും ഗാനരചയിതാവ് പറയുന്നു.
Question 9.
‘കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോ ളേ എന്ന പ്രയോഗം കൊണ്ട് എന്താണ് അർ തമാക്കുന്നത്
Answer:
തന്റെ നോട്ടം കൊണ്ട് (കണ്ണുകളാൽ) മറ്റുള്ള വരുടെ ഹൃദയങ്ങളിൽ ഖൽബുകളിൽ) പ്ര ണയമോ അനുരാഗമോ ആകർഷണമോ ഉണ്ടാക്കുന്നവളേ എന്നാണ് ഈ പ്രയോഗം അർത്ഥമാക്കുന്നത്. നോട്ടം കൊണ്ടുതന്നെ ഹൃദയത്തിൽ ചലനങ്ങളുണ്ടാക്കാൻ കഴിവുളള വൾ എന്നർത്ഥം, കല്ലെറിയുന്നത് ഒരു ചലന മുണ്ടാക്കാനാണ്, ഇവിടെ നോട്ടം ഹൃദയത്തി ൽ ഒരു ഇളക്കം,ചലനം ഉണ്ടാക്കുന്നു.
Question 10.
‘പൂനിലാവ് വന്ന് പൂ വിതരണുണ്ട് ഈ വരിക ളിലെ കാവ്യഭംഗി വ്യക്തമാക്കുക.
Answer:
പൂനിലാവിനെ പൂക്കൾ വിതറുന്ന ഒരാളായി സങ്കൽപ്പിച്ചിരിക്കുന്നു വ്യക്തിത്വാരോപണം ജല്യീളശരമി). നിലാവ് പരക്കുന്നത് പൂക്കൾ വിതറുന്നതുപോലെ മനോഹരവും സൗമ്യവുമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് ഗാനത്തിന്റെ പ്രണയാന്തരീക്ഷത്തിന് ഭംഗി കൂട്ടുന്നു.
![]()
Question 11.
‘ഖൽബിലെ നിലാവ് എന്ന ശീർഷകം ധാന ത്തിന് എത്രത്തോളം അനുയോജ്യമാണ്?
Answer:
‘ഖൽബ്’ എന്നാൽ ഹൃദയം, ‘നിലാവ്’ എന്നാൽ ചന്ദ്രപ്രകാശം അല്ലെങ്കിൽ സന്തോഷം, സൗന്ദ ര്യം എന്നിവയുടെ പ്രതീകം, ഗാനത്തിലെ നാ യിക തന്റെ ഹൃദയത്തിലെ ഹൃദയത്തിലെ
നിലാവാണ് എന്ന് ഗാനരചയിതാവ് പറയാതെ പറയുന്നു. അവൾ പൂനിലാവിനെപ്പോലെ പൂ വിതറു ന്നവളാണ്. അമ്പിളിമാമനെപ്പോലും അമ്പര പ്പിക്കുന്നവളാണ്, അവളുടെ നോട്ടം ഖൽബു കളിൽ ചലനമുണ്ടാക്കുന്നു. അവൾ ഗാനരച യിതാവിന്റെ ഹൃദയത്തിലെ പ്രകാശവും സന്തോഷവുമാണ്. അതിനാൽ ‘ഖൽബിലെ നിലാവ്’ എന്ന ശീർഷകം ഗാനത്തിന്റെ ആശ യത്തിനും നായികയെക്കുറിച്ചുള്ള വർണ്ണന യ്ക്കും വളരെ അനുയോജ്യമാണ്.
Question 12.
ഗാനത്തിൽ ആവർത്തിച്ചുവരുന്ന ഈരടികൾ ഏതെല്ലാം? ഈ ആവർത്തനത്തിന്റെ ഫലമെന്ത്?
Answer:
ആവർത്തിക്കുന്ന ഈരടികൾ ‘താമരപ്പൂങ്കാവ നത്തിൽ താമസിക്കുന്നോളേ… താമസിക്കു ന്നോളേ…’, ‘കണ്ണുകളാൽ ഖൽബുകളില് ക റിയുന്നോളേ… കല്ലെറിയുന്നോളേ…’ എന്നിവ യാണ് പ്രധാനമായും ആവർത്തിക്കുന്നത്.
ആവർത്തനത്തിന്റെ ഫലം: ഈ ആവർത്തനം ഗാനത്തിന് ഒരു പ്രത്യേക താളം നൽകുക യും, നായികയുടെ പ്രധാന വിശേഷണങ്ങളെ (താമരപ്പൂങ്കാവിൽ താമസിക്കുന്നവൾ, നോട്ടം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാക്കുന്നവൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പി ക്കുന്നു.
Question 13.
ഗാനത്തിൽ അമ്പിളിമാമന് സംഭവിച്ചതെന്താ ണ് ഈ സന്ദർഭം നായികയുടെ സൗന്ദര്യത്തെ എങ്ങനെയാണ് വർദ്ധിപ്പിക്കുന്നത്?
Answer:
ഒരുനാൾ അമ്പിളിമാൻ വലിയ ഭാവത്തോ ടെ വമ്പനായി വന്നു. എന്നാൽ താമരപ്പൂ കാവിൽ താമസിക്കുന്ന നായികയെ കണ്ട പ്പോൾ അവൻ അത്ഭുതപ്പെട്ട് നിന്നുപോയി (അമ്പരന്നു നിന്നു. ചന്ദ്രനെപ്പോലും അതി ശയിപ്പിക്കുന്ന സൗന്ദര്യമാണ് നായികയ്ക്കു ള്ളത് എന്ന് സ്ഥാപിക്കാനാണ് ഗാനരചയി താവ് ഈ സന്ദർഭം ഉപയോഗിക്കുന്നത്. ചന്ദ്രൻ സൗന്ദര്യത്തിന്റെ പ്രതീകമാണ്, ആ ചന്ദ്രൻ പോലും നായികയുടെ സൗന്ദര്യത്തി നു മുന്നിൽ അത്ഭുതപ്പെട്ടുപോയി എന്ന് പ റയുന്നതിലൂടെ നായികയുടെ അഴക് അനി തരസാധാരണമാണെന്ന് കവി വർണ്ണിക്കുന്നു.
Question 14.
ഗാനത്തിൽ ആവർത്തിക്കുന്ന ‘താമരപ്പൂങ്കാവ നത്തിൽ താമസിക്കുന്നോളേ-‘ എന്ന അഭിസം ബോധനയുടെ പ്രാധാന്യം എന്താണ്?
Answer:
ഈ ആവർത്തനം ഗാനത്തിന് ഒരു ഈണ വും താളവും നൽകുന്നു. ‘താമരപ്പൂങ്കാവനം’ എന്നത് സൗന്ദര്യത്തിന്റെയും പരിശുദ്ധിയുടെ യും പ്രതീകമാണ്. അവിടെ താമസിക്കുന്നവൾ എന്ന് നായികയെ വിശേഷിപ്പിക്കുന്നതിലൂടെ അവളുടെ സൗന്ദര്യവും ആകർഷണീയതയും പരിശുദ്ധിയുമാണ് ഗായകൻ ഊന്നിപ്പറയുന്ന ത്. ഈ അഭിസംബോധന നായികയോടു ള്ള ഗായകന്റെ സ്നേഹവും ആരാധനയും വ്യക്തമാക്കുന്നു. ഓരോ വർണ്ണനയ്ക്കു ശേഷ വും ഈ വരി ആവർത്തിക്കുന്നത് നായികയു ടെ ആ സൗന്ദര്യസങ്കൽപ്പത്തെ മനസ്സിൽ ഉറ പ്പിക്കാൻ സഹായിക്കുന്നു.
Question 15.
‘പഞ്ചവർണ്ണപ്പൈങ്കിളിയിൽ പങ്ക് റങ്കുള്ളോളേ’ എന്ന വിശേഷണം നായികയ്ക്ക് നൽകുന്ന അർത്ഥവ്യാപ്തി എന്ത്?
Answer:
പഞ്ചവർണ്ണക്കിളി അതിന്റെ വർണ്ണപ്പൊലിമ കൊണ്ടും ആകർഷണീയതകൊണ്ടും ശ്രദ്ധേ യമാണ്. അതുപോലെ സൗന്ദര്യമുള്ളവളാണ് നായിക എന്ന് ഈ വരി സൂചിപ്പിക്കുന്നു. ‘പങ്ക് റങ്കുള്ളോളേ’ എന്ന പ്രയോഗം (ഒരുപക്ഷ ‘ഭംഗി’ അല്ലെങ്കിൽ വർണ്ണം’ എന്നതിന്റെ നാടൻ പ്രയോഗം) അവളുടെ സൗന്ദര്യത്തെയും ആക ർഷണീയതയെയും ഒന്നുകൂടി ഉറപ്പിക്കുന്നു. പല വർണ്ണങ്ങളുള്ള കിളിയെപ്പോലെ വിവിധ ഭാവങ്ങളും അഴകും ഒത്തിണങ്ങിയവളാണ് നായിക എന്ന് പറയാനാണ് കവി ശ്രമിക്കുന്ന ത്. ഇത്’ നായികയുടെ കേവലം ബാഹ്യസൗ ന്ദര്യത്തെ മാത്രമല്ല, അവളുടെ ആകർഷക മായ സ്വഭാവത്തെയും സൂചിപ്പിക്കാം.
Question 16.
ഗാനത്തിലെ നായികയെ ‘പൂക്കളിൽ പൂറാ ണിയായി പൂത്തുനിൽക്കുന്നോളേ’ എന്ന് വി ഷിപ്പിക്കുന്നതിലെ സാംഗത്യമെന്ത്?
Answer:
പൂന്തോട്ടത്തിലെ എല്ലാ പൂക്കളിലും വെച്ച് ഏറ്റവും സൗന്ദര്യമുളള രാജ്ഞിയെപ്പോലെ യാണ് നായിക എന്നാണ് ഈ വിശേഷണം അർത്ഥമാക്കുന്നത്. അവളുടെ അതുല്യമായ സൗന്ദര്യത്തെയും ആകർഷണീയതയെയും എടുത്തു കാണിക്കാനാണ് കവി ഈ പ്രയോ ഗം ഉപയോഗിച്ചിരിക്കുന്നത്. മറ്റ് പൂക്കൾക്കിട യിൽ അവൾ വേറിട്ടുനിൽക്കുകയും ശോഭി ക്കുകയും ചെയ്യുന്നു എന്ന് ഇത് വ്യക്തമാ ക്കുന്നു.
Question 17.
ഈ ഗാനത്തിൽ പ്രണയത്തിന്റെ അനുരാഗ ത്തിന്റെ തീവ്രത വെളിവാക്കുന്ന വരികൾ സന്ദർഭങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
കാത്തിരിപ്പ്: നായികയെ കാണാൻ കാത്തി രുന്ന് ഗായകന്റെ കാൽ തരിച്ചു പോകുന്ന തും, കണ്ണ് കൊതിച്ചു പോകുന്നതും (‘കാത്തി രുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി…, കണ്മണിയെ കാണുവാനായ് കൺ കൊതി ച്ചുപോയി…’) പ്രണയത്തിന്റെ തീവ്രമായ കാ ത്തിരിപ്പിനെയും ആഗ്രഹത്തെയും സൂചിപ്പി ക്കുന്നു.
നോട്ടത്തിന്റെ ശക്തി: നായികയുടെ നോട്ടം ഹൃദയങ്ങളിൽ കല്ലെറിയുന്നു (കണ്ണുകളാൽ ഖൽബുകളില് കല്ലെറിയുന്നോളേ…’) എന്ന് പറയുന്നത്, അവളുടെ നോട്ടത്തിന് അത്ര യേറെ ആകർഷണശക്തിയും ഹൃദയത്തിൽ ചലനങ്ങളുണ്ടാക്കാനുള്ള കഴിവുമുണ്ടെന്ന് കാണിക്കുന്നു. ഇത് തീവ്രമായ അനുരാഗ ത്തിന്റെ ലക്ഷണമാണ്.
അമ്പിളിമാമന്റെ അമ്പരപ്പ്: ചന്ദ്രൻ പോലും അവളുടെ സൗന്ദര്യം കണ്ട് അമ്പരന്നു നി ന്നു എന്ന് പറയുന്നത് (‘വന്നു നിന്നെ കണ്ട “തോടെ അമ്പരന്നുനിന്ന്…’ അവളുടെ സൗന്ദ ര്യത്തോടുള്ള അതിയായ ആരാധനയും, ആ സൗന്ദര്യം ഗായകനിൽ ഉണ്ടാക്കിയ തീവ്രമായ അനുഭൂതിയുമാണ് കാണിക്കുന്നത്.
ഖൽബിലെ നിലാവ്: നായികയെ തന്റെ ഹൃദയ ത്തിലെ നിലാവായി കാണുന്നതുതന്നെ പ്ര ണയത്തിന്റെ തീവ്രത വെളിവാക്കുന്നു. അവ ൾ അവന്റെ ഹൃദയത്തിലെ പ്രകാശവും സന്തോഷവുമാണ്.
ഈ സന്ദർഭങ്ങളെല്ലാം ഗാനത്തിലെ പ്രണ യാനുഭവത്തിന്റെ ആഴവും തീയതയും വ്യ ക്തമാക്കുന്നു.
Question 18.
‘മൊബൈലിൽ വന്ന ഒരു തമാശ വായിച്ച് എനിക്ക് വലംകൈയിൽ ഒരു വിരൽ കൂടി മുള്ളായി തോന്നി
വരികൾ വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുക.
Answer:
ഈ വരികളിൽ, മൊബൈലിൽ ലഭിച്ച ഒരു തമാശ വായിച്ചപ്പോൾ കവിക്കുണ്ടായ അസാ ധാരണവും അസ്വസ്ഥത നിറഞ്ഞതുമായ ഒര നുഭവമാണ് അവതരിപ്പിക്കുന്നത്.
അസാധാരണ അനുഭവം: സാധാരണഗതി യിൽ തമാശ ചിരിയോ സന്തോഷമോ ആണ് നൽകേണ്ടത്. എന്നാൽ ഇവിടെ തമാശ വായി ച്ച കവിക്ക് വലതുകൈയിൽ ഒരു വിരൽ അ ധികമായി മുളച്ചതുപോലെയും അതൊരു മുള് പോലെ വേദനിപ്പിക്കുന്നതായും അസ്വ സ്ഥമാക്കുന്നതായും തോന്നുന്നു.
ആന്തരിക അസ്വസ്ഥത: ഇതൊരു ശാരീരിക യാഥാർത്ഥ്യത്തേക്കാൾ മാനസികമായ അസ്വ സ്ഥതയുടെ പ്രതിഫലനമാണ്. ഒരുപക്ഷേ ആ തമാശ അരോചകമോ, നിലവാരം കുറ ഞ്ഞതോ, അല്ലെങ്കിൽ ആരെങ്കിലും വേദനി പ്പിക്കുന്നതോ ആയിരുന്നിരിക്കാം. അതല്ലെ ങ്കിൽ, ഡിജിറ്റൽ ലോകത്തിലെ യാന്ത്രികമായ വിനോദങ്ങൾ നൽകുന്ന മടുപ്പും അസ്വസ്ഥ തയുമാകാം ഈ ‘മുള്ള്’ എന്ന അനുഭവത്തിന് പിന്നിൽ.
വിപരീതാനുഭവങ്ങൾ: തൊട്ടടുത്ത വരികളിൽ ‘കുപ്പിവള തിളങ്ങിയ പോലെ’, ‘ചെരുപ്പ് ഇക്കി ളിയിടും പോലെ’ എന്നും പറയുന്നുണ്ട്. ഇത്, മൊബൈൽ തമാശ ഉണ്ടാക്കിയ അനുഭവം സങ്കീർണ്ണവും പരസ്പരവിരുദ്ധവുമാണെന്ന് കാണിക്കുന്നു അസ്വസ്ഥതയും (മുള്ള്, ഇക്കി ളി) ഒരു ചെറിയ തിളക്കവും കുപ്പിവള) ഒരേ സമയം അനുഭവപ്പെടുന്നു.
ആധുനിക ജീവിതം: ആധുനിക മനുഷ്യൻ ഡി ജിറ്റൽ ലോകത്ത് നിന്ന് നിരന്തരം സ്വീക രിക്കുന്ന സന്ദേശങ്ങൾ (തമാശകൾ പോലുള്ള അവനിൽ ഉണ്ടാക്കുന്ന വിചിത്രവും പല പ്പോഴും അസുഖകരവുമായ പ്രതികരണങ്ങ ളെയാണ് ഈ വരികൾ സൂചിപ്പിക്കുന്നത്.
ചുരുക്കത്തിൽ, ഒരു മൊബൈൽ തമാശ വ്യക്തിയിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിതവും അസുഖകരവും സങ്കീർണ്ണവുമായ ശാരീരി കവും മാനസികവുമായ പ്രതികരണമാണ് ഈ വരികളിലൂടെ കവി ആവിഷ്കരിക്കുന്നത്.
![]()
Question 19.
‘ഒരു തമാശ കൊണ്ട് നൂറ്റൊമ്പതുപേരെ ഊട്ടി യാൽ പിന്നെ നിങ്ങൾ നിങ്ങളല്ല. ന്യൂറ്റൊമ്പതു വായനക്കാരുടെ കർത്താവാണ്. ന്യൂറ്റൊമ്പതു സിനിമകളിലെ ഹാസ്യതാരമാണ്. നൂറ്റൊമ്പതു ലോകങ്ങളുടെ ഉടമയാണ്.
ഈ കാവ്യഭാഗം പങ്കുവെക്കുന്ന അനുഭവലോ കത്തിന്റെ സവിശേഷതകൾ ചർച്ചചെയ്യുക.
Answer:
ഈ കാവ്യഭാഗം ആധുനിക ഡിജിറ്റൽ യുഗ ത്തിലെ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലെ യും മെസേജിംഗ് ആപ്പുകളിലെയും, അനു ഭവലോകത്തിന്റെ സവിശേഷതകളാണ് പങ്കു വെക്കുന്നത്:
ഡിജിറ്റൽ പങ്കുവെക്കൽ: ഒരു തമാശ (അല്ലെങ്കി ൽ ഏതൊരു ഉളളടക്കവും) വളരെപ്പെട്ടെന്ന് ധാരാളം പേരിലേക്ക്’ (‘നൂറ്റൊമ്പതുപേർക്ക് എത്തിക്കാൻ കഴിയുന്ന ഒരു ലോകമാണിത് (‘ഊട്ടിയാൽ’).
സ്വത്വമാറ്റം: ഇങ്ങനെ ഉള്ളടക്കം പങ്കുവെക്കു ന്നതിലൂടെ വ്യക്തിയുടെ സ്വത്വം മാറുന്നു (‘പി ന്നെ നിങ്ങൾ നിങ്ങളല്ല). പങ്കുവെക്കുന്ന ആൾ ഒരു സ്രഷ്ടാവിന്റെയോ അവതാരകന്റെയോ സ്ഥാനത്തേക്ക് മാറുന്നു.
അധികാര/കർത്തൃത്വ ബോധം; പങ്കുവെക്കു അയാൾ ആ തമാശ വായിക്കുന്നവരുടെ ‘കർ ത്താവും’ (ഉത്തരവാദി നാഥൻ), അവരെ രസി പ്പിക്കുന്ന ‘ഹാസ്യതാരവും’, ആ തമാശയിലു ടെ സൃഷ്ടിക്കപ്പെടുന്ന നൂറായിരം പേരുടെ അനുഭവലോകങ്ങളുടെ ‘ഉടമയും’ ആയി മാ റുന്നു. ഇത് ഡിജിറ്റൽ ലോകത്ത് ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ ലഭിക്കുന്ന ഒരുത രം അധികാരത്തെയും സ്വാധീനത്തെയും (ചിലപ്പോൾ മിഥ്യാബോധത്തെയും) സൂചിപ്പി ക്കുന്നു.
ഉപരിപ്ലവതയും ആക്ഷേപഹാസ്യവും: ഒരു തമാശ ഫോർവേഡ് ചെയ്യുന്ന നിസ്സാരമാ യ പ്രവൃത്തിയെ ‘കർത്താവ്’, ‘ഹാസ്യതാരം’, ‘ഉടമ’ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ ഒരു ആക്ഷേപഹാസ്യമുണ്ട്. ഡിജിറ്റൽ ലോക ത്തിലെ ഇടപെടലുകളുടെയും ബന്ധങ്ങളുടെ യും ഒരുതരം ലഘുത്വത്തെയും പെരുപ്പിച്ചു കാട്ടലുകളെയും ഇത് വിമർശിക്കുന്നുണ്ടാവാം.
ഉത്തരവാദിത്തം (പരോക്ഷം): ‘കർത്താവ്’, ‘ഉടമ’ തുടങ്ങിയ വാക്കുകൾക്ക് അധികാര ത്തോടൊപ്പം ഉത്തരവാദിത്തത്തിന്റെ ഒരു തലം കൂടിയുണ്ട്. നാം പങ്കുവെക്കുന്ന ഉള്ള ടക്കത്തിനും അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന സ്വാധീനത്തിനും നമുക്ക് ഉത്തരവാദിത്തമു ണ്ട് എന്നൊരു സൂചനയും ഇതിൽ നിന്ന് വാ യിച്ചെടുക്കാം.
ഈ അനുഭവലോകം ഡിജിറ്റൽ സാങ്കേതിക വിദ്യയും സാമൂഹിക മാധ്യമങ്ങളും നമ്മുടെ സ്വത്വത്തെയും ബന്ധങ്ങളെയും ഉത്തരവാ ദിത്തങ്ങളെയും സ്വാധീനിക്കുന്നതിനെക്കുറി ചുള്ള ചിന്തകൾ പങ്കുവെക്കുന്നു.