Practicing with Std 8 Malayalam Adisthana Padavali Notes and കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Notes Questions and Answers improves language skills.
കിട്ടും പണമെങ്കിലിപ്പോൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 5
Class 8 Malayalam Adisthana Padavali Unit 2 Chapter 5 Notes Question Answer Kittum Panam Enkil Ippol
Class 8 Malayalam Kittum Panam Enkil Ippol Notes Questions and Answers
Question 1.
കൗശലം പ്രയോഗിച്ച് പണം സമ്പാദി ക്കാൻ മനുഷ്യർ എന്തൊക്കെ മാർഗങ്ങ ളാണ്സ്വീ കരിക്കുന്നത്? പാഠഭാഗത്തെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുക?
Answer:
പണം കിട്ടാൻ ആളുകൾ എന്ത് വേണമെ ങ്കിലും ചെയ്യും. നേർവഴി സ്വീകരിക്കു ന്നതും കഷ്ടപ്പെടുന്നതും ഒഴിച്ച് എന്തും. കുറച്ചു പണം കിട്ടാൻ വേണ്ടി കള്ളം പറ യാനോ, ഇല്ലാത്തതു പറഞ്ഞു ആളുകളെ സുഖിപ്പിക്കാനോ അധികാരികളെ കണ്ടു സേവകൂടാനോ, മറ്റുള്ളവരെ ചതിക്കാനോ ഒന്നും ഇവർക്ക് ഒരു മടിയുമില്ല. കുറച്ചു പണത്തിനു വേണ്ടി എത്രദൂരം സഞ്ചരി ക്കാനും ചിലർ തയ്യാറാണ്.
ചിലർ പണത്തിനു വേണ്ടി കവിതയും ശ്ലോകങ്ങളും രചിക്കുന്നു. അവർക്കു അംഗീകാരമായി പട്ടും മാത്രം കിട്ടിയാൽ പോരാ. കൂടെ പണവും കിട്ടണം. പണമു ണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ട്, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബന്ധതയില്ലാത്ത കലാപഠനമാണ് ഇവർ ചെയ്യുന്നത്. മുടക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റു ന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടു മെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ ഹിച്ച് ആയുധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനുവേണ്ടി മാത്രമുള്ള കായിക പഠ നമാണ് ഇവർ അഭ്യസിക്കുന്നത്.
പണമുണ്ടാക്കാൻ വൈദ്യം പഠിക്കണ മെന്നു ചിന്തിക്കുന്നവരുമുണ്ട്. പലതരത്തി ലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളു കളെ കബളിപ്പിക്കുന്നു. ചിലരാകട്ടെ മന്ത്ര വാദം പഠിക്കുന്നു. ആളുകൾക്ക് മന്ത്രങ്ങൾ എഴുതികൊടുത്ത് പണം സമ്പാദിക്കുന്നു.
മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് പട്ടും വളയും നേടുന്ന ആളുകളും ധാരാളമുണ്ട്. ജ്യോതിഷം പഠിച്ചുകള്ളം പറഞ്ഞു ആളു കളുടെ പണം പറ്റിക്കുന്ന വ രു മുണ്ട്. ഇങ്ങനെ പല പല വഴികളാണ് ആളുകൾ പണം നേടാൻ ഉപയോഗിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻനമ്പ്യാർ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാ ണെന്ന് നമുക്ക് കാണാം. പണത്തിനുവേ ണ്ടിയുള്ള തട്ടിപ്പുകളും, വെട്ടിപ്പുകളും കൂടി യതല്ലാതെ കുറഞ്ഞിട്ടില്ല. അധികാരികൾ തന്നെ അഴിമതി കാണിക്കുന്നു. പണത്തി നുവേണ്ടി കൊല്ലാൻ കൂടി ആളുകൾക്ക് മടിയില്ലാതായി മാറിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ വാക്കുകൾ ഈ കാല ഘട്ടത്തെ കുറിച്ചാണോ എന്ന് നമുക്ക് സംശയം തോന്നുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.
![]()
Question 2.
“അർഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം
പത്തുകിട്ടുകിൽ നൂറു മതിയെന്നും”
ശതമാകിൽ സഹസ്രം മതിയെന്നും (ജ്ഞാനപ്പാന പൂന്താനം)
സമാനാശമുള്ള വരികൾ പാഠഭാഗത്തു നിന്നു കണ്ടെത്തുക.
Answer:
“പട്ടു കിട്ടുമ്പോഴും സന്തോഷമില്ലവ
ടനാട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ
വീരവാളിപ്പാട്ടു കിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം”
അത്യാഗ്രഹികളായ മനുഷ്യർക്ക് പണം എത്ര കിട്ടിയാലും തൃപ്തിയാകില്ല. ധനം കിട്ടും തോറും കൂടുതൽ കൂടുതൽ വേണ മെന്നാണ് മനുഷ്യരുടെ ആഗ്രഹം എന്നാണ് പൂന്താനം പറയുന്നത്. സമാന മായ ആശയം തന്നെയാണ് നമ്പ്യാരുടെ വരി കളും സൂചിപ്പിക്കുന്നത്. അംഗീകാരമായി പട്ടുകിട്ടുമ്പോൾ അതിന്റെ കൂടെ പണം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലർ ആശിക്കുന്നു. വീരാളിപ്പാട്ട് കിട്ടുമ്പോൾ തരിവള കൂടി കിട്ടണമെന്നാണ് മോഹം. പണത്തോടുള്ള ആളുകളുടെ ആർത്തി യാണ് രണ്ടു കാവ്യഭാഗങ്ങളിലും നമുക്ക് കാണാനാവുന്നത്.
Question 3.
നിങ്ങളുടെ ശ്രദ്ധയാകർഷിച്ച ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെ ആധാര മാക്കി തുള്ളൽപ്പാട്ടിന്റെ താളത്തിൽ വരി കൾ എഴുതിനോക്കൂ.
Answer:
ഭൂമിയിലുള്ള മാനവർക്കൊന്നും
ഒന്നിനും ഒട്ടും സമയമതില്ല
രാവും പകലുമില്ലാതെ ജനങ്ങൾ
തെക്കും വടക്കും നെട്ടോട്ടമോടുന്നു
ബീച്ചിൽ പോണം, പാർക്കിൽ പോണം
സിനിമയ്ക്കു പോണം, മാളിലും പോണം
നാരിമണികൾക്കു പാചകം ചെയ്യുവാൻ
നേരമതില്ല, പാർലറിൽ പോണം
ഹോട്ടലിൽ നിന്നല്ലോ ഭോജനമെല്ലാം
സ്വിഗ്ഗി സോമാറ്റോയും കൂട്ടിനുണ്ടല്ലോ
ആർമാദിച്ചിങ്ങനെ വാഴുന്ന കാലത്ത്
ചീനയിൽ നിന്നല്ലോ വന്നു കൊറോണ
മാനവരെല്ലാം കൊറോണപ്പേടിയിൽ
വീടുകളിൽ നിന്നിറങ്ങാതെയായി
പാർലറും വേണ്ടാ, പാർക്കും വേണ്ട
മാളും വേണ്ടാ, ബീച്ചും വേണ്ടാ
ലോകർക്കെല്ലാം ജീവൻ മാത്രം മതി.
Question 4.
കാവ്യത്തിൽ സൂചിപ്പിക്കുന്ന ആശയങ്ങൾ ഇന്ന് എത്രത്തോളം പ്രസക്തമാണ്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ എഴുതിയ വരികളുടെ പ്രസക്തി ഇന്നത്തെ കാലത്ത് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞി ട്ടില്ല. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അരുതായ്മകളാണ് നമ്പ്യാർ ഈ തുള്ളൽ കാവ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കാലം ഒരുപാട് പുരോഗമിച്ചിട്ടും മനുഷ്യ രുടെ പണത്തോടുളള ആർത്തിയും അത് നേടാനുള്ള കുബുദ്ധികളും ഒട്ടും കുറഞ്ഞി ട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം.
അധികാരസ്ഥാനത്തുള്ളവരുടെ അഴിമതി യും, കൈക്കൂലിയും എല്ലാം കാണുമ്പോൾ പ്രതിബദ്ധതയില്ലാത്ത സാമൂഹിക സേവനം അന്നത്തെ പോലെ ഇന്നും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. നമ്പ്യാർ പറഞ്ഞ വൈദ്യ ന്മാരുടെ ഗണത്തിൽപ്പെടുന്ന ഒരുപാട് ആതുരാലയങ്ങളും ഡോക്ടർമാരും നമുക്ക് ചുറ്റും ഉണ്ട്. രോഗിയുടെ സൗഖ്യ ത്തെക്കാൾ രോഗിയുടെ കയ്യിലുള്ള പണ മാണ് അവരുടെ ലക്ഷ്യം. സാമൂഹിക പ്രതി ബദ്ധതയില്ലാത്ത ശുശ്രൂഷരംഗം അന്നും ഇന്നും നിലനിൽക്കുന്നു.
ഇത് പോലെതന്നെ മന്ത്രവാദവും, ജ്യോതി ഷവും ഒക്കെ പണം തട്ടുന്നതിനുള്ള വഴി കളായി ഇന്നും നിലനിൽക്കുന്നു. കലാരം ഗവും ഒട്ടും വിഭിന്നമല്ല. പ്രതിബന്ധതയി ല്ലാത്ത കലാകാരന്മാർ പണം മാത്രം ലക്ഷ്യ മാക്കി അവരുടെ സൃഷ്ടികൾ ഉപയോഗി ക്കുന്നു. വിദ്യാഭ്യാസം കായിക രംഗം തുടങ്ങി എല്ലാ മേഖലകളെയും ഇന്ന് പണാ ധിപത്യം കീഴടക്കിയിരിക്കുന്നു. ഇത് കൊണ്ടൊക്കെ തന്നെ അർഹിക്കുന്ന വർക്കല്ല പലപ്പോഴും അംഗീകാരങ്ങളും സഹായങ്ങളും കിട്ടുന്നത് സ്വജനപക്ഷപാ തവും, അഴിമതിയും,. പ്രീണവും ഒക്കെ കഴിവുകൾക്ക് നേരെ അധികാരികൾ കണ്ണ ടയ്ക്കാൻ കാരണമാകുന്നു.
കരുണയും സ്നേഹവും എല്ലാം മറന്നു ആളുകൾ പണത്തിന്റെ പിറകെ ഓടുന്നു. പണമുണ്ടാക്കാൻ ഏതു നീചമാർഗവും അവർ സ്വീകരിക്കുന്നു. കിട്ടിയതിലൊന്നും തൃപ്തനല്ലാതെ അവർ കൂടുതൽ പണത്തി നായി ആഗ്രഹിക്കുന്നു. കുഞ്ചൻ നമ്പ്യാ രുടെ വാക്കുകൾ ഈ കാലഘട്ടത്തെ കുറി ച്ചാണോ എന്ന് നമുക്ക് സംശയം തോന്നു ന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.
![]()
Question 5.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ പ്പോറ്റുവാനെത്ര ദുഃഖിക്കുന്നു മനുഷ്യർ” (കുഞ്ചൻ നമ്പ്യാർ)
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാവായുസ്സുമോർക്ക നീ” (എഴുത്തച്ഛൻ)
രണ്ട് കാവ്യഭാഗങ്ങളിലെയും ജീവിതവീ ക്ഷണത്തിന്റെ സമകാലിക പ്രസക്തി വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവി തത്തെ പോറ്റുവാനാണ് മനുഷ്യർ ഇത മാത്രം കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണികമാണ്. ജീവിതവും അതു പോലെ ക്ഷണികമാണ്. സുഖഭോഗങ്ങൾ ഇടിമിന്നൽപോലെ ക്ഷണികമാണെന്നും ആയുസ്സ് നശ്വരമാണെന്നുമാണ് എഴുത്ത ച്ഛൻ പറയുന്നത്. മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചാണ് രണ്ടു കവികളും ഓർമ്മിപ്പിക്കുന്നത്.
ജീവിതം ക്ഷണികമാണെന്ന് ഓർക്കാതെ മനുഷ്യൻ ഭൗതികമായ നേട്ടങ്ങൾക്കുവേ ണ്ടിയും സുഖസൗകര്യങ്ങൾക്ക് വേണ്ടിയും പരക്കം പായുന്ന കാഴ്ച ഇന്ന് സാധാരണ മാണ്. അവനവന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ജീവിതത്തിന്റെ പര മപ്രധാനമായ ലക്ഷ്യം എന്ന മനോഭാവം ഇന്ന് വർധിച്ചുവരുന്നു. മനുഷ്യത്വവും മൂല്യ ങ്ങളും നഷ്ടപ്പെടുകയും ജീവിതത്തിന്റെ യഥാർത്ഥലക്ഷ്യമെന്തെന്ന് മറന്നു പോകു കയും ചെയ്യുന്ന പുതിയകാലത്ത് കുഞ്ചൻ നമ്പ്യാരുടെയും, എഴുത്തച്ഛന്റെയും ജീവിതവീക്ഷണത്തിന് പ്രസക്തിയേറുന്നു.
Question 6.
സാമൂഹിക വിഷയങ്ങൾ പ്രമേയമാകുന്ന കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, കാർട്ടൂൺ കവിതകൾ എന്നിവ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക.
Answer:




Question 7.
കിട്ടും പണമെങ്കിലിപ്പോൾ എന്ന കവി തയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
മലയാളസാഹിത്യത്തിന് അമൂല്യസംഭാവന നൽകിയ കവിയും തുള്ളൽ പ്രസ്ഥാന ത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചൻ നമ്പ്യാർ.
“കിട്ടും പണമെങ്കിലിപ്പോൾ” എന്ന കാവ്യ ഭാഗത്തിലൂടെ പണം സമ്പാദിക്കാൻ മനു ഷ്യർ കാട്ടിക്കൂട്ടുന്ന കൗശലങ്ങളെ രസക രമായി അവതരിപ്പിക്കുകയാണ് കവി. ധ്രുവൻ കാട്ടിൽ അലയുന്ന കാലത്ത് നാര ദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ മോഹങ്ങളെക്കുറിച്ചും വ നോട് പറയുന്ന കാര്യങ്ങളാണ് കവിതയി ലുള്ളത്. നാരദൻ ധ്രുവനോട് പറയുന്നു “അല്ലയോ ബാലകാ മനുഷ്യരുടെ മോഹ ങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക.
പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണിക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാകില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവർ പതിനെട്ട് കാതം വേണമെങ്കിലും സഞ്ചരിക്കും. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസിദ്ധി നേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു ‘നിൽക്കുന്നവരെ പോലും പരിഗണിക്കു ന്നില്ല.
രാജാവിനെക്കണ്ടു സേവ കൂടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേവകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചിപ്പി ക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവസാനിക്കുമെന്ന് കരുതി ചിലർ ശ്ലോക ങ്ങളും പദങ്ങളും നിർമ്മിക്കുന്നു. ദുരാ ഗ്രഹം കൊണ്ട് പൊട്ടക്കവിതയും സാഹി ത്യവും രചിക്കുന്നവരാണിവർ. സമ്മാന മായി പട്ടുകിട്ടിയാലും അവന് സന്തോ ഷമില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ. ധനവും കൂടി ആഗ്രഹിക്കുന്നവ നാണ്. വീരാളിപ്പട്ടു കിട്ടിയാൽ മാത്രം പോരാ തരിവള കിട്ടണമെന്നുമവൻ ആഗ ഹിക്കും.
ഭൂമിയിലെ ഓരോ മനുഷ്യനും പണമുണ്ടാ ക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണ മുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാപഠന ത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുക്ക മില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ച് ആയുധവിദ്യ പഠിക്കു ന്നവരുമുണ്ട്. ലാഭത്തിനുവേണ്ടി മാത്രമുള്ള കായിക പഠനത്തെകുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.
മറ്റു വിദ്യകളെല്ലാം വില യില്ലാത്തതാണെന്നും പണമുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കുന്നവ രുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കു ന്നു. കാഞ്ഞിരം ചേർത്ത നെയ്യ്, ഗുൽഗുലു (ഒരു മരുന്ന്) വേപ്പ് എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടികളും ഗുളി കകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക് മന്ത്ര ങ്ങൾ എഴുതികൊടുത്ത് പണം സമ്പാദി ക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹിക സേവനത്തെ കുറിച്ചാണിവിടെ കവി സൂചി പ്പിക്കുന്നത്.
മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് ചിലർ പട്ടും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതി രാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തരങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്തത് മറ്റുളളവരെ പറ്റിച്ചു നടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല, മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാ നുമില്ല. വെള്ളത്തിലെ, കുമിളക്ക് സമാന മായ ജീവിതത്തെ പോറ്റുവാനാണ് മനു കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.
![]()
Question 8.
“ഞാനും ചെയ്യുന്നു കേൾക്ക നീ ബാലക” ആര് ആരോട് പറയുന്നു?
Answer:
നാരദമഹർഷി ധ്രുവനോട്
Question 9.
നാരദമഹർഷി ധ്രുവനോട് പറയുന്നത് എന്തിനെക്കുറിച്ച്?
Answer:
മനുഷ്യന്റെ മോഹങ്ങളെക്കുറിച്ച്
Question 10.
മനുഷ്യന് ദുഷ്ടത കാട്ടാൻ മടികാണിക്കാ റില്ല. എപ്പോൾ?
Answer:
പണം കിട്ടുമെങ്കിൽ
Question 11.
കൗശലം കാട്ടി പണം സമ്പാദിക്കാൻ മനു ഷ്യൻ കാട്ടുന്ന വേലകൾ എന്തെല്ലാം?
Answer:
പണത്തിനായി മനുഷ്യൻ എന്തു ദുഷ്ട തയും ചെയ്യും. പണം കിട്ടുമെന്നു കേട്ടാൽ എത്ര ദൂരം പോകാനും മനുഷ്യന് മടിയി ല്ല. പണം കിട്ടാനായി ശ്ലോകം രചിക്കുന്നു. പണത്തിനായി ആട്ടവും പാട്ടും ആയുധ വിദ്യയും പഠിക്കുന്നു. വൈദ്യം പഠിച്ചും മന്ത്രവാദം പഠിച്ചും ജ്യോതിഷം പഠിച്ചും പണം സമ്പാദിക്കുന്നു. പണത്തിനായി എന്തു കള്ളം പറയാനും അവർ മടിക്കാ റില്ല.
Question 12.
രാജസേവകരെക്കുറിച്ചുള്ള നമ്പ്യാരുടെ അഭിപ്രായം എന്ത്?
Answer:
രാജാവിനെ സ്തുതിച്ച് നിൽക്കുന്ന രാജ സേവകർ നുണ പറഞ്ഞു ജനങ്ങളെ പറ്റി ക്കുന്നു. കൈക്കൂലി വാങ്ങിക്കുകയല്ലാതെ അവർക്ക് മറ്റു താത്പര്യങ്ങൾ ഒന്നുമില്ല. പ്രയാസമനുഭവിക്കുന്നവരെയും തങ്ങളുടെ മുന്നിൽ എളിമയോടെ നിൽക്കുന്നവരെയും അവർ തിരിഞ്ഞുപോലും നോക്കാറില്ല. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ രാജസേവനം. ആത്മാർത്ഥത യോടെയുള്ള രാജസേവനം യഥാർത്ഥ ത്തിൽ ദുഃഖകരവും പ്രയാസകരവുമാണ്. അത്തരം രാജസേവകർ വളരെ കുറവാണ്.
Question 13.
ശ്ലോകം ചമയ്ക്കും പദങ്ങളും നിർമ്മിക്കു മകൻ ദുരാഗ്രഹം കൊണ്ടതു ചെയ്യുന്നു ഈ വരികളുടെ ആശയം എന്ത്?
Answer:
ദുരാഗ്രഹം കൊണ്ട് പണത്തിനു വേണ്ടി പൊട്ടക്കവിതയും സാഹിത്യവും രചിക്കു ന്നു. സമൂഹത്തിനോടു യാതൊരു പ്രതി ബദ്ധതയുമില്ലാതെ സ്വാർത്ഥതയ്ക്കുവേണ്ടി സാഹിത്യരചന നടത്തുന്നു.
![]()
Question 14.
“ആട്ടം പഠിക്കുന്നു പാട്ടു പഠിക്കുന്നു. കൊട്ടു പഠിക്കുന്നു പാട്ടു സാധിക്കുന്നു.” ഈ വരികളിലെ ആശയം വിശദമാക്കുക.
Answer:
ഈ വരികൾ പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെ സൂചിപ്പിക്കുന്നു. നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങൾ അഭ്യ സിക്കുന്നത് അതിനോടുള്ള അഭിനവേശം കൊണ്ടല്ല. പണവും പ്രസിദ്ധിയും സമ്പാ ദിക്കാനുള്ള മാർഗമായാണ് ഇന്ന് പലരും കലയെ കാണുന്നത്. മത്സരങ്ങളിൽ പങ്കെ ടുക്കാൻ വേണ്ടി മാത്രം ഇത്തരം കലകൾ പഠിക്കുന്നവർ ഇന്ന് ധാരാളമുണ്ട്.
Question 15.
“ആയതി വേണമെന്നാൽ പണം കിട്ടുമെ സായുധവിദ്യക്കൊരുവൻ തുനിയുന്നു.” ഈ വരികൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഈ വരികൾ ലാഭത്തിനുവേണ്ടി മാത്രമുള്ള കായികപഠനത്തെ സൂചിപ്പിക്കുന്നു.
Question 16.
“പട്ടു കിട്ടുമ്പോഴും സന്തോഷമില്ലവ നാട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ വീരവാളിപ്പട്ടു കിട്ടിയെന്നാകിലും പോരാ തരിവള കിട്ടുവാനാഗ്രഹം.”
Answer:
പട്ടിനോടൊപ്പം പണം കൂടി സമ്മാനമായി പ്രതീക്ഷിച്ചതുകൊണ്ട് സന്തോഷം വരു ന്നില്ല. രാജസദസ്സുകളിലും മറ്റും വീരവാ ളിപ്പട്ടു നൽകി ആദരിക്കാറുണ്ട്. വീരാളി പട്ടു കിട്ടിയാലും മതിയാകാതെ തരിവള വേണമെന്ന് ആഗ്രഹിക്കുന്നു. അംഗീകാരം കൊണ്ടു മാത്രം തൃപ്തരാകാതെ അതിന്റെ കൂടെ ധനവും ആഗ്രഹിക്കുന്നു.
Question 17.
ജാതകം നോക്കീട്ടവർ പറ ഞ്ഞീടുന്ന “കൈതവം” കേട്ടാൽ കൊടുക്കും പല വസ്തു; കൈതവം എന്ന പ്രയോഗത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
ജ്യോതിഷം ജീവിതമാർഗ്ഗമാക്കിയവരെക്കു റിച്ചാണ് ഇവിടെ പറയുന്നത്. ആകർഷക മായി സംസാരിച്ച് ആരെയും വശത്താ ക്കാൻ കഴിവുള്ള അവർക്ക് പാതിരാജ്യം വരെ കൈക്കലാക്കുവാൻ യാതൊരു തട സ്സവുമില്ല. കേൾവിക്കാരിൽ വിശ്വാസമു ണ്ടാകുന്ന വിധത്തിൽ നുണ പറയാൻ അവർക്ക് കഴിയും. ജാതകം നോക്കാനെ ത്തുന്നവരോട് അവർ പറയുന്ന നുണക ട്ടാൽ വരുന്നവർ എന്തും ചെയ്യും. ഇത്തര ത്തിൽ നുണപറഞ്ഞ് അവർ ജനങ്ങളെ പറ്റി ക്കുന്നു.
Question 18.
‘മറ്റുള്ള വിദ്യകളെല്ലാം വൃഥാ തന്നെ വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ ഈ വരികളുടെ ഔചിത്യം വിശദമാക്കുക.
Answer:
സാമൂഹിക പ്രതിബദ്ധതയില്ലാത്ത ശുശ്രൂ ഷാരംഗം ഇന്നുമാത്രമല്ല അന്നുമുണ്ടായി രുന്നു. മറ്റുള്ളവ പഠിച്ചാൽ വേണ്ടത് പണ മുണ്ടാക്കാൻ കഴിയില്ല. സാമൂഹിക സേവ നമായി കാണേണ്ട ആതുരശുശ്രൂഷയെ പണം സമ്പാദിക്കാനുള്ള മാർഗമായി കരു തുന്നു.
Question 19.
‘മന്ത്രിച്ചു പട്ടും വളയും പിടുങ്ങുക ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ സ്വാധീ നിച്ച് സ്വന്തം കാര്യങ്ങളും സ്ഥാനമാന ങ്ങളും നേടിയെടുക്കുന്നതിനെ സൂചിപ്പി ക്കുന്നു.
![]()
Question 20.
“മറ്റുള്ളതോ പിന്നെ ഒട്ടും നിനയ്ക്കേണ്ട” ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്?
Answer:
അധിക ധനം സമ്പാദിക്കാൻ കഴിയാതെ അത്യധികം അധ്വാനിച്ചിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവ രുണ്ട്. കഠിനമായി അധ്വാനിച്ചിട്ടും ഭക്ഷണ ത്തിനുള്ള വകപോലും ലഭിക്കുന്നില്ല, വിപ രീതാർത്ഥ ത്തിലുള്ള പ്രയോഗമായും ഇതിനെ കാണാം. നേടാൻ കഴിയാത്ത തിലുള്ള സംഘർഷം അവർക്ക് ഉണ്ടാകാം. സമ്പത്തില്ലെങ്കിലും അവർക്ക് മനസ്സമാധാ നമുണ്ടായിരിക്കും.
Question 21.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷ്യർ.” ഈ വരികളിൽ തെളിയുന്ന ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ത്?
Answer:
ജലത്തിലെ കുമിളകൾ ഏതു നിമിഷവും ഇല്ലാതാകാം. അതുപോലെ നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നതാണ് മനുഷ്യന്റെ ജീവിതം. അങ്ങനെയുള്ള ജീവിതത്തിനു വേണ്ടി കഷ്ടപ്പെടുകയാണ് മനുഷ്യർ. അല്പകാലത്തേക്കുള്ള ഈ ജീവിതത്തിന് വേണ്ടി മനുഷ്യൻ മറ്റുള്ളവരെ ദ്രോഹിക്കു കയും ചതിക്കുകയും ചെയ്യുന്നു.
Question 22.
“മൂക്കിൽ വിരൽ തള്ളി നിൽക്കുന്നവർ” എന്ന പ്രയോഗത്തിന്റെ അർത്ഥം എന്ത്?
Answer:
മറ്റുള്ളവരുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവർ
Question 23.
പാഠഭാഗത്ത് പരാമർശിക്കുന്ന സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഏതൊക്കെ?
Answer:
- പണം കിട്ടാൻ എന്തും ചെയ്യുന്ന അവസ്ഥ
- ദുരാഗ്രഹം
- സ്വാർത്ഥ ലക്ഷ്യത്തോടെയുള്ള രാജ സേവ
- നുണപറച്ചിൽ
- ചതി, കൈക്കൂലി
- സഹായം അർഹിക്കുന്നവരെ പരിഗണി ക്കാത്ത അവസ്ഥ.
നമ്പ്യാർ കവിതകളിൽ ചിലത് പരിച യപ്പെടാം
1. ഒരുത്തർക്കും ലഘുത്വത്ത
വരുത്തുവാൻ മോഹമില്ല
ഒരുത്തന്നു ഹിതമായി
പറവാനും ഭാവമില്ല
(പഞ്ചേന്ദ്രോപാഖ്യാനം പറയൻ തുള്ളൽ)
2. നല്ല ജനങ്ങളുടെ സഭയിൽ ചെന്നാൽ
വല്ലതുമവിടെ ശ്ശോഭിതമാകും;
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം
സുജനുഗുണം കൊണ്ടുളവാകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞാനൊരു പദ്യം ചെല്ലാമായതു
മാനുഷ്യരെല്ലാം കേട്ടറിയേണം
3. ഗുരുനാഥൻ മമഗുണഗണമേറിയ
ധരണി സുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴി മാത്രം കാണാറായി.
കിള്ളിക്കുറിശ്ശി മഹേശ്വരനും പുന-
രുള്ളിലിരുന്നുരുള്ളുന്നു സദാമേ
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ
രുള്ളം തന്നിൽ രസിച്ചീടേണം
വെള്ളച്ചുരികയിളക്കിപ്പം പല
പുള്ളിപ്പുലി കടുവാ മഹിഷാദിക
ളുള്ള വനങ്ങളിൽ വേട്ടയുമാടി
പള്ളിക്രീഡാ തല്പരനാകിന
തകഴിയിൽ വാണരുളീടിന ഭഗവാ-
നകളാകൃതിയാം ഹരിഹരതനയൻ
സകല വരപ്രദനപ്രതിമാനൻ
സുകൃതിഗുണങ്ങൾ വരുത്തീടേണം
കവി മാതാവേ!ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം (കിരാതം തുള്ളൽ)
കുഞ്ചൻ നമ്പ്യാർ – മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്
തന്റെ നാവിൽ വാക്കുകൾ നൃത്തം ചെയ്യു കയാണെന്ന് കുഞ്ചൻ നമ്പ്യാർ ഒരു കവിത യിലൂടെ പറഞ്ഞിട്ടുണ്ട്. അസാമാന്യ ഭാഷാ നൈപുണ്യമുള്ള ഒരാൾക്കു മാത്രമേ ഇത്ത ആത്മവിശ്വാസമുണ്ടാ കൂ. എന്നാൽ, ആ ഭാഷാപാണ്ഡിത്യം കടുകട്ടി പ്രയോഗങ്ങൾക്കു മാത്രമാണ് പ്രയോഗി ക്കുന്നതെങ്കിലോ? അതിന്റെ സത്ത ജനങ്ങ ളിലേക്കെത്തില്ലെന്ന് തീർച്ചയാണ്. ഭാഷാ നൈപുണ്യത്തിനൊപ്പമുണ്ടായിരുന്ന അത്ഭുതപൂർവമായ ഹാസ്യബോധമാണ് കുഞ്ചൻ നമ്പ്യാർക്ക് മലയാള സാഹിത്യ ചക്രവർത്തികളിൽ വേറിട്ട ഇടം നേടികൊ ടുത്തത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂ ഹ്യവിമർശനമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.
പതിനെട്ടാം നൂറ്റാണ്ടിലെ (1705 – 1770) പ്രമുഖ മലയാളഭാഷാ കവിയായ കുഞ്ചൻ ന മ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. എന്നാൽ ജീവിതത്തിന്റെ ഓരോ ഏടും കവിതകളാൽ സമ്പൂർണമാക്കിയ അദ്ദേഹ ത്തെക്കുറിച്ചുള്ള കഥകൾ പ്രശസ്തമാണ്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപ ത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്ക വയും തുള്ളൽ അവതണങ്ങളിൽ ഉപയോ ഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചന്ദ്രികാവീഥി, ലീലാവതീ വീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണു വിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാ വ്യങ്ങളും, വാർത്തികം എന്നീ ഛന്ദശാസ്ത്രഗ്രന്ഥ ങ്ങളും മറ്റും സംസ്കൃതത്തിൽ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾ തന്നെയാണെന്ന് ഏറെ ചർച്ചചെയ്യ പ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിരു ന്നു. ഈ അവകാശവാദം ഇന്നും സ്ഥിരീ കരിക്കപ്പെട്ടിട്ടില്ല.
നമ്പ്യാരെ കുറിച്ചുള്ള ലഭ്യമായ അറിവു ച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കു റിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായി രുന്നു അദ്ദേഹത്തിന്റെ ജനനം. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാ വിനോടൊപ്പം പിതൃദേശമായ കിടങ്ങൂരി ലെത്തി. പിന്നീട് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയി ലാണ് ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.
![]()
തുള്ളൽ എന്ന കലാരൂപത്തിന്റെ പിറ വിക്കു പിന്നിലും ഏറെ പ്രശസ്തമായ ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്തിന് മിഴാവ് കൊട്ടുകയായി രുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിപ്പോയി. ഇതി നിടെ പരിഹാസപ്രിയനായ ചാക്യാർ അര ങ്ങത്തുവച്ചുതന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു ശകാരിച്ചു. പകരം വീട്ടാൻ അടുത്തദിവസം തന്നെ നമ്പ്യാർ ആവിഷ്ക രിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായി രുന്ന് തുള്ളൽ. തുള്ളലിന് കൂത്തുമായി സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക വയ്യ. ഏതായാലും തുള്ളലിനെ ഒന്നാംകിട കലാ രൂപമായി വികസിപ്പിച്ചെടുക്കാനും അംഗീ കാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴി ഞ്ഞു. തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടികൊടുത്തു. സാധാര ണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ ആയിരിക്കണം എന്ന് നമ്പ്യാർ തന്നെ പറഞ്ഞിട്ടുണ്ട്.
‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണി ക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേരിവരുന്ന നല്ലമണി പ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല; വിശേഷ ഭൂഷണ
മായരും’
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനു ഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളി ലുമുള്ള അവഗാഹവും ഈ കൃതികളിൽ പ്രകടമാകുന്നുണ്ട്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും. എന്നാൽ അവയിൽ കഴിയുന്നത് നർമവും സാമൂഹ്യപ്രസക്തി യുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു.
പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വ ചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികി ത്സാരീതികൾ, കൃഷിയറിവുകൾ, കടലറി വുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊ ല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.
തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണ ങ്കിലും നമ്പ്യാർ കൊടുക്കുന്ന പശ്ചാത്തലം കേരളീയ മാണ്. കഥാ പാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കൽപിച്ചു കൊടു ക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ, ദമയന്തി, ദ്രൗപതി, സീത, പാർവ്വതി തുട ങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പ കർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂമിയും സ്വർഗ്ഗവും പാതാളവുമെല്ലാം നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു.
അതേ സമയം, എല്ലാ വിഭാഗം മലയാളിക ളുടെയിടയിലും ജനസമ്മതിയും അംഗീകാ രവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമു ണ്ട്. നമ്പ്യാരുടെ സംസ്കാരലോപത്തെപ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മല യാള സാഹിത്യവിമർശകനായിരുന്ന കുട്ടി ഷ്ണ മാരാരും, പി.കെ. ബാലക ഷനും പരാതിപ്പെട്ടിട്ടുണ്ട്. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങ ളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരി പ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാക് വ്യഭി ചാരമായാണ് മാരാർ വിശേഷിപ്പിച്ചത്.
കല്യാണസൗഗന്ധികത്തിലെ ‘ഭീമ-ഹനു’ മൽ സംവാദ’ത്തിന്റെ നിശിത മായ വിമർശനം മാരാരുടെ ‘ഭാരതപര്യടനം’ എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ ‘അങ്ങാടിക്കൂളനും’ ഭീമസേ നനെ ‘മേനിക്കണ്ടപ്പനും’ ആയി തരംതാ ഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു. സാ ധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേ ഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്ത ലത്തിന്റെ പരിമിതകൾ ചൂണ്ടിക്കാണിക്ക പ്പെട്ടിട്ടുണ്ട്.
സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിതപോലും നായന്മാർ വരെയുള്ള ജന വിഭാഗങ്ങളെ മാത്രമേ കണക്കിലെടു ത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേ ഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നു മാണ് വിമർശനം.
മലയാളത്തിലെ പ്രസിദ്ധമായ പല ലോകോ ക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്ന വയാണ്.
നെല്ലും പണങ്ങളു മുണ്ടിന്നു റിച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ. കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ? എന്നി വയെല്ലാം ഉദാഹരണങ്ങൾ മാത്രം.
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ മൊരു സൗരഭ്യം.
കനകം മൂലം കാമിനിമൂലം കലഹം പല വിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെ ടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ
എലിയെപ്പോലെയിരിക്കുന്നവനൊരു പുലി യെപ്പോലെ വരുന്നതു കാണാം.
എന്നിവ കിരാതത്തിൽ നിന്നാണ്.
നമ്പ്യാരുടെ ഫലിതോക്തികളും ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലി കനെന്ന് പറയപ്പെടുന്ന ഉണ്ണായിവാര്യരുമാ യുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടി ലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേക്കും എത്തിയിട്ടുണ്ട്. അസാധാരണ മായ നർമ ബോധവും കൗതു ക മു ണർത്തുന്ന ദ്വയാർത്ഥ പരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേ ഖരത്തിന്റെ പ്രിയപ്പെട്ടതായി തുടരുന്നു. ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നി രുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ ‘കരി കലക്കിയ കുളം’ എന്നും നമ്പ്യാർ ‘കളഭം കലക്കിയ കുളം’ എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആന യുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞ തെങ്കിലും, ആദ്യ ശ്രവണത്തിൽ കുള ത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്ത രീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തെന്നേ തോന്നു.
കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസി യേയും കണ്ടപ്പോൾ വാര്യർ “കാതിലോല (കാ അതിലോല ആരാണ് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ നല്ലതാളി (നല്ലത് ആളി തോഴിയാണ് കൂടു തൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടത് യജമാനത്തിയുടെ കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയി രുന്ന താളിയും ആണ് എന്നേ കരുതൂ.
സമൂഹത്തിലെ അനീതികളും കാപട്യങ്ങൾ തന്റെ കവിതകളിലൂടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരുന്നു. രാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച്, പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാ നായി കൊട്ടാരത്തിലെ കവികളെ കാട്ടി ക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ലോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതര കവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളാ യിരുന്നു.
‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം,
ഇത്യർത്ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.’
![]()
1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തിനെ തുടർന്ന് നമ്പ്യാർ തിരുവന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡ വർമ്മയുടേയും അദ്ദേ ഹത്തെ തുടർന്ന് ഭരണമേറ്റ കാർത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രി തനായി ജീവിച്ചും. വാർദ്ധക്യത്തിൽ രാജ സദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോ ന്നിയ അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.
‘കോലം കെട്ടുക, കോലകങ്ങളിൽ നടക്കെ ന്നുള്ള വേലക്കിനി-
കാലം വാർദ്ധകമാകയാലടിയനെച്ചൊടി ക്കൊലാ ഭൂപതേ.’
എന്ന കവിതയുടെ അഭ്യർത്ഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പ ലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധ യായിരുന്നു മരണകാരണം എന്നൊരു കഥ പ്രചാരത്തിലുണ്ട്. മലയാളത്തിലെ ഹാസ്യ കവികളിൽ അഗ്രഗണനീയനായ നമ്പ്യാ രുടെ കുറിക്കുകൊള്ളുന്ന വാക്കുകൾ സമ കാലീന സന്ദർഭങ്ങളിൽ പോലും ഏറെ അർത്ഥവത്താണ്.
കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1967 -ൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ചി ട്ടുണ്ട്. 2017-ൽ സ്മാരകത്തിന് 50 വയസ്സ് തികയുകയാണ്. കുഞ്ചൻ നമ്പ്യാരുടെ പേരിൽ സെമിനാറുകളും മറ്റും ആഘോ ഷിക്കുക, അവാർഡുകൾ പ്രഖ്യാപിക്കുക തുടങ്ങിയവയിലൊതുങ്ങുകയാണ് സമിതി യുടെ പ്രവർത്തനം. പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻനമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേ ഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം ഇവിടെ നിന്നും ഏതാനും കിലോ മീറ്ററുകൾ അകലെയാണ്.