Students can use Class 8 Malayalam Adisthana Padavali Notes Pdf കുപ്പായം Kuppayam Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Kuppayam Summary
കുപ്പായം Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടക കൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസു ദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം 1933, ജൂലൈ 15) മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അധ്യാപകൻ, പ്രതാധിപൻ എന്നീ നിലക ളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂ ഷൺ ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
1995-ൽ ഭാരത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാന പീഠം എം.ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി.യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹി ത്യഅക്കാദമി ഫെല്ലോഷിപ്പ് നൽകി. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സംസ്ഥാന സർക്കാർ നൽകുന്ന പരമോ ന്നത് പുരസ്ക്കാരമായ പ്രഥമ കേരള ജ്യോതി പുരസ്കാരം എം.ടി.ക്ക് ലഭിച്ചു.
![]()
മറ്റു പുരസ്കാരങ്ങൾ
- 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുര സ്കാരം (1973, നിർമ്മാല്യം)
- മികച്ച തിരക്കഥക്കുള്ള ദേശീയ പുര സ്കാരം (നാലുതവണ)
(1990-ഒരു വടക്കൻ വീരഗാഥ, 1992 – കടവ്, 1993 – സദയം, 1995 – പരിണയം) - മികച്ച ചലച്ചിത്ര ത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978 ബന്ധനം)
- മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978 ബന്ധനം)
- മികച്ച ചലച്ചിത്ര ത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്)
- മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (2009-കേരളവർമ്മ പഴശ്ശി രാജ)
- എഴുത്തച്ഛൻ പുരസ്കാരം
- ജെ.സി. ദാനിയേൽ പുരസ്കാരം – 2013
- ദേശാഭിമാനി സാഹിത്യ പുരസ്കാരം
- ജ്ഞാനപീഠം പുരസ്കാരം 1995
പ്രധാനകൃതികൾ
• നോവലുകൾ
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളി ച്ചവും, അറബിപ്പൊന്ന് (എൻ.പി. മുഹമ്മദു മായി ചേർന്നെഴുതിയത്) രണ്ടാമൂഴം, വാര ണാസി
• കഥകൾ
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധ നം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ സ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളി വീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂക മ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം
• തിരക്കഥകൾ
ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാ നുണ്ട് സ്വപ്നങ്ങൾ, നഗമേ നന്ദി, അസുര വിത്ത്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരുഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കു കൾ, വൈശാലി, താഴ്വാരം, പഴശ്ശിരാജ, ഉയരങ്ങളിൽ, ഒരു വടക്കൻ വീരഗാഥ, സുകൃതം, ഒരു ചെറുപുഞ്ചിരി, ഋതുഭേദം, പെരുന്തച്ഛൻ, പരിണയം, എന്നും സ്വന്തം ജാനകിക്കുട്ടി, (ചെറിയ ചെറിയ ഭൂകമ്പ ങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച് തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറു കഥയെ ആശ്രയിച്ച്)
• ചലച്ചിത്രങ്ങളും ഡോക്യുമെന്റികളും
നിർമ്മാല്യം, (1973) മോഹിനിയാട്ടം, (ഡോ ക്യുമെന്ററി 1977), മഞ്ഞ്, കടവ്, ഒരു ചെറു പുഞ്ചിരി, തകഴി
• മറ്റു കൃതികൾ
ഗോപുരനടയിൽ എന്ന നാടകവും കാഥി കന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിം
വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങ ളും, ജാലകങ്ങളും കവാടങ്ങളും, വൻകട ലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്ത ശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴ ലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
ആമുഖം
മലയാളത്തിലെ പ്രശസ്ത സാഹിത്യകാ രനും ജ്ഞാനപീഠം പുരസ്കാര ജേതാവു മായ എം.ടി. വാസുദേവൻ നായരുടെ കുപ്പായം എന്ന കഥയാണ് ഈ പാഠഭാഗം. തന്റെ കുട്ടിക്കാലത്തെ ഓർമ്മയാണ് ഓർമ്മ കൾക്കെന്തു സുഗന്ധം എന്ന ഭാഗത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. കുട്ടിക്കാ ലത്ത് ഒരു കുപ്പായം തുന്നിച്ചതിന്റെ ഓർമ്മ ഈ പാഠഭാഗത്തിലൂടെ അദ്ദേഹം അവത രിപ്പിക്കുന്നു.
പാഠസംഗ്രഹം
കരുപ്പറമ്പിലെ അമ്മിണി ഓപ്പു വിന്റെ കല്യാണം നിശ്ചയിച്ചു. മൂന്നാഴ്ച കഴിഞ്ഞി ട്ടാണ് വിവാഹം. കരുപ്പറമ്പിലെ അമ്മായി യുടെ ആങ്ങളെ രാമൻകുട്ടിനായർ വീട്ടിൽ വന്നു വിവരം പറഞ്ഞു. അച്ഛന്റെ അനു ജൻ ഗോവിന്ദമ്മാമയുടെ ഭാര്യവീടാണ് കരു പറമ്പിൽ. കഥാകൃത്തിന്റെ വീട്ടിൽ നിന്ന് മൂന്നുനാഴിക ദൂരെയാണ് കരുപ്പറമ്പിൽ വീട്. മന്ദിരാശിയിൽ ബി.ടി.ക്കു പഠിക്കുന്ന വലിയേട്ടനാണ് ഓപ്പുവിന്റെ വരൻ. അച്ഛൻ സിലോണിലേക്കു പോകുമുമ്പേ കല്യാണം നടത്തണമെന്ന് അഭിപ്രായമായിരുന്നു അച്ഛനും.
കരുപ്പറമ്പിലെ അമ്മായിയെ അമ്മയ്ക്ക് ഇഷ്ടമായിരുന്നു കഥാകൃത്തിനെയും കൂട്ടി അമ്മ അവിടേക്കു വിരുന്നുപോകാറുണ്ട്. ചമ്മണിക്കാവിലെ താലപ്പൊലിക്ക് അമ്മയെ വിളിക്കാറുണ്ടെങ്കിലും അമ്മ
പോകാറില്ല. തൃശ്ശൂർ പുരം കഴിഞ്ഞാൽ ഏറ്റവും വലിയ വെടിക്കെട്ട് ചമ്മിണിക്കാവിലാണ് അമ്മായി യുടെ ആങ്ങളയായ രാമൻകുട്ടിനായർ ഉൾപ്പെടെയുള്ളവരാണ് അതിന്റെ നടത്തി പ്പുകാർ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ടാവാം രാമൻകുട്ടിനായർ കഥാക ത്തിനെകൊണ്ട് രാമായണം വായിപ്പിക്കാ റുണ്ട്. എല്ലാവരും നേരത്തെ വരണം എന്നുപറഞ്ഞ രാമൻകുട്ടിനായർ യാത്രയായി.
ഓപ്പു വിന്റെയും വലിയേട്ടന്റെയും കല്യാണം അച്ഛന്റെ വീട്ടിൽ വച്ചായി രിക്കും. കഥാകൃത്തിന് ഉത്സാഹം തോന്നി യത് അമ്മിണിയേപ്പുവിന്റെ കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞപ്പോഴാണ്.
കല്യാണത്തിനുപോകുമ്പോൾ നല്ല കുപ്പാ യവും ട്രൗസറും വേണം അതായിരുന്നു കഥാ കൃത്തിന്റെ വിചാരം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കഥാകൃത്തിന് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണുള്ളത്. എല്ലാം വില കുറഞ്ഞതുണികൊണ്ടു തുന്നിച്ചതാ ണ്. അക്കാലത്ത് മാസത്തിലൊരിക്കൽ പുഴ ക്കരെ നിന്ന് നെയ്ത്തൻ വരും. വലിയൊരു തുണിക്കെട്ടും അയാളുടെ തലയിൽ ഉണ്ടാ വും. കെട്ടിൽ അധികവും വലിയ മുണ്ടും തോർത്തുമാണ്. ക്ലാസിൽ ഷർട്ടിടാത്ത
കുട്ടികളും വരുന്നതിൽ മത്സര ബുദ്ധി യോടെ ആരുടെയും വേഷഭൂഷാദികളെ കഥാകൃത്ത് ശ്രദ്ധിച്ചിട്ടില്ല.
കല്യാണത്തിന്റെ തീയതി അടുത്തടുത്തു വന്നതോടെ പുതിയ കുപ്പായത്തിന്റെ കാര്യം കഥാകൃത്തിനെ അലട്ടാൻ തുടങ്ങി. വൈകുന്നേരത്ത് അച്ഛൻ പതിവുപോലെ വന്നുകൂടിയവർക്കെല്ലാം തുണിത്തരങ്ങൾ വിതരണം ചെയ്തു. കഥാകൃത്തുൾപ്പെടെ വീട്ടിലുള്ളവരാരും അതിൽ പങ്കെടുത്തില്ല. പിറ്റേന്ന് അച്ഛൻ പുന്നയൂർക്കുളത്തേയ്ക്ക് യാത്ര തിരിച്ചു. കൊച്ചുണ്ണിയേട്ടൻ പെട്ടിക ളിൽ അവശേഷിച്ചത് തിരഞ്ഞുനോക്കിയ പ്പോൾ നീണ്ടവരയുള്ള രണ്ടു തുണിക്കഷ ണങ്ങൾ കണ്ടു. അതു ഷർട്ടിനു പറ്റില്ലേ എന്നു ചോദിച്ച കഥാകൃത്തിനോട് അതു കിടക്കശീലയാണ്. തലയണയുടെ ഉറയു ണ്ടാക്കാനൊക്കെ പറ്റും എന്ന് ഏട്ടൻ പറഞ്ഞു.
അമ്മയോട് ഉടുപ്പിന്റെ കാര്യം വീണ്ടും സൂചിപ്പിച്ചപ്പോൾ അമ്മ കൊത്തലങ്ങാട്ടേല് പോയി വല്യമ്മോട് പറ. കുട്ടന്റെ കൈ യിൽ ഇഷ്ടം പോലെ ഷർട്ടും ട്രൗസറും ഉണ്ട്. ഒരു ഷർട്ടും ട്രൗസറും തരാൻ പറ എന്നു പറഞ്ഞു. കൊത്തലങ്ങാട്ട് പോയെ ങ്കിലും കഥാകൃത്ത് ഷർട്ടും ട്രൗസറും ചോദിച്ചില്ല. മടങ്ങിവന്ന് തനിക്ക് പറ്റിതയൊ ന്നുമില്ലെന്ന് കളവു പറഞ്ഞു.അവസാനം അച്ഛൻ ബാക്കിവെച്ചു പോയ പെട്ടികളി ലെല്ലാം അമ്മ ഒരു തെരച്ചിൽ നടത്തി. കിട ശ്ശിലയേ പറ്റു എന്നു പറഞ്ഞു. കൊച്ചു ണ്ണിയേട്ടൻ പറഞ്ഞ് ഒഴിവാക്കിയ തുണിക്ക ഷണമെടുത്ത് അപ്പുട്ടിയുടെ അടുത്ത് ചെന്ന് ഷർട്ടു തുന്നിക്കാൻ അമ്മ പറഞ്ഞു. കഥാകൃത്ത് തുണിയുമെടുത്ത് തുന്നൽക്കാ രന്റെ അടുത്ത് ചെന്ന് ഷർട്ടു തുന്നിച്ചു.
കരുപ്പറമ്പിലെ കല്യാണത്തിന് കഥാ കൃത്തും അമ്മയും തലേന്നു തന്നെ പുറ പ്പെട്ടു. കല്യാണ ദിവസം രാവിലെ കുളിച്ച് തയ്യാറായി പുതിയ ഷർട്ടിട്ടു. മുടിചീകി വൃത്തിയാക്കി. പലരും തന്നെ ശ്രദ്ധിക്കു ന്നത് കഥാ കൃത്ത് ശ്രദ്ധിച്ചു. വരന്റെ സംഘം അടുത്തെത്തിയപ്പോൾ രാമൻകു ട്ടിനായർ കഥാകൃത്തിന്റെ കൈയിൽ പനി നീർ വീശി നൽകി. പനിനീർ തളിക്കാൻ ചുമതലപ്പെടുത്തി. കല്യാണം കഴിഞ്ഞ് വരു മ്പോൾ ഷർട്ട് മാറ്റിയിട്ട് തലേന്നതു മതി യല്ലോ എന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ വര യൻകുപ്പായവും കല്യാണത്തിനു കിട്ടിയ ചെറുനാരങ്ങയുമായി അമ്മയുടെ പിറകേ നടന്നു.
![]()
അർത്ഥം
ഓപ്പു – മൂത്തസഹോദരൻ, സഹോ ദരി
ശ്രമക്കാർ – സദ്യക്കുവിളമ്പുകയും മറ്റും ചെയ്യുന്നവർ, അദ്ധ്വാനക്കാ രൻ, ദേഹക്കാരൻ
വിരുന്നുവരവ് – നവദമ്പതികളെയും മറ്റും ക്ഷണിച്ചു വരുത്തി നൽ കുന്ന ഭക്ഷണം, അതിഥി സൽക്കാരം
ഒഴിവുകാലം – അവധിക്കാലം
കുപ്പായം – ഉടുപ്പ്, കഴുത്തിനു താഴെ ദേഹം മൂടാനായി കുത്തി യുണ്ടാക്കുന്നത്.
നെയ്ത്തൻ – നെയ്ത്തുകാരൻ, വസ്ത്രം നെയ്യുന്നവർ
ശീട്ടിത്തുണികൾ – ചീട്ടിത്തുണികൾ, ഉടുപ്പുതു ണി, ചായം കയറ്റിയതുണി
പുഴ – ആറ് (ചെറിയ നദി), ഊടു വഴി, വിടവ്, ഇടിഞ്ഞക യ്യാല പൊളിഞ്ഞവേലി
മത്സരബുദ്ധിയോടെ – തോല് പിക്കണമെന്ന വിചാരം, (എതിർപ്പ്)
അലട്ടുക – ബുദ്ധിമുട്ടിക്കുക, കൂടെ കൂടെ വല്ലതും ചോദിച്ചു ശല്യപ്പെടുത്തുക ഉപദ്രവി ക്കുക, മഷിപ്പിക്കുക
നീരസത്തോടെ – വെറുപ്പോടെ, ഇഷ്ടമില്ലാതെ
നീരസം – മുഷിച്ചിൽ വിരോധം
കിടക്കശ്ശീല – മെത്തയിലും മറ്റും വിരി ക്കുന്നതുണി
കലാപം – കലഹം, വഴക്ക്, കുഴപ്പം, പടയോട്ടം, കർപ്പൂരം, അര മണി, അഞ്ഞാണം, മയിൽ പീലി, ആവനാഴി
വട്ടളം – അരിവെപ്പിനുള്ള വലിയ പാത്രം (വട്ടിളം)
മഹാളി – കവുങ്ങിനെ ബോധിക്കുന്ന ഒരു രോഗം
വിധി – ദൈവകല്പിതം, പൂർവ്വ കർമ്മ ഫലം, വിഷ്ണു, കാലം
പാകി – പിരാകി (ശപിച്ചു)
മുന്തിയ – മുമ്പുള്ള, മേത്തരമായ
ദെണ്ണെളക്കം – അപസ്മാരം
ഇടനാഴി – രണ്ടുമുറികൾക്കോ എടു പ്പുകൾക്കോ നടുവേയുള്ള
ഈന്തിൻപട്ടകൾ – ഇന്തോലകൾ
ദേഹണ്ണപ്പുര – പാചകപ്പുര
തുണ – സഹായം, കൂട്ട്
ഗന്ധം – സൗരഭ്യം
ഉത്തരവാദിത്വം – ചുമതല, കൃത്യബോധം
മടക്കത്തിന് – തിരിച്ചുപോക്കിന്
തെക്കിനി – നാലുകെട്ടായ ഭവനത്തിന്റെ തെക്കേക്കെട്ട്
പര്യായം
കുപ്പായം – ഉരച്ഛദം, കങ്കടകം, കവചം
കൂട്ടം – നിവഹം, വ്യൂഹം, സമൂഹം, സംഘം
തുന്നൽ – സേവനം, സീവനം, സതി
കല്യാണം – ഉപയാമം, പരിണയം, ഉദ്വാഹം, പാണീപീഡനം, കല്യാണം
അസൂയ – ഈർഷ്യ, അക്ഷാന്തി
ചിന്ത – ആധ്യാനം, നിനവ്, വിചാരം, സ്മൃതി
കാള – ഋഷഭം, വൃക്ഷം, വൃക്ഷഭം
ഇഷ്ടം – അഭീഷ്ട്ടം, പ്രിയം, ഹൃദ്യം
അർത്ഥവ്യത്യാസം
ശീല – തുണി
ശില – മാറ
നാനാർത്ഥം
കല്യാണം – മംഗളം, വിവാഹം
വട്ട – ഓല, ലഹരിപദാർത്ഥം
പൂരം – ഉത്സവം, ഒരു നക്ഷത്രം (നാൾ)
പിണങ്ങുക – കലഹിക്കുക, ഇളക്കിമറിയുക
വരവ് – വരിക എന്ന പ്രവർത്തി, സാമ്പ ത്തിക നേട്ടം
![]()
പദം പിരിച്ചെഴുതുക
മൂന്നാഴ്ച – മൂന്ന് + ആഴ്ച
ആലൂരടുത്ത് – ആലൂര് + അടുത്ത്
വലിയേട്ടൻ – വലിയ + ഏട്ടൻ
ദൂരമുള്ള – ദൂരം + ഉള്ള
അഭിപ്രായമായിരുന്നു – അഭിപ്രായം + ആയി രുന്നു
നിശ്ചയിച്ചിരുന്നതാണ് – നിശ്ചയിച്ച് + ഇരുന്ന താണ്
വന്നപ്പോൾ – വന്ന് + അപ്പോൾ
വൈകിക്കവേണ്ട – വൈകിക്ക + വേണ്ട
കേട്ടിരുന്ന് – കേട്ട് + ഇരുന്നു
താഴെയാണ് – താഴെ + ആണ്
ക്ഷണിക്കാറുണ്ട് – ക്ഷണിക്കാറ് + ഉണ്ട്
സന്ധ്യയായാൽ – സന്ധ്യ + ആയാൽ
വീട്ടിൽ വച്ചായിരിക്കും – വീട്ടിൽ + വച്ച് + ആയിരിക്കും
മാസത്തിലൊരിക്കൽ – മാസത്തിൽ + ഒരിക്കൽ
ശീട്ടിത്തുണികൾ – ശീട്ടി + തുണി + കൾ
പ്രീതിപ്പെടുത്താനെന്നോണം – പ്രീതി + പെടുത്താൻ + എന്നോണം
ഓർമ്മയില്ല – ഓർമ്മ + ഇല്ല
പങ്കെടുത്തിട്ടില്ല – പങ്കെടുത്തിട്ട് + ഇല്ല
തരക്കേടില്ല – തരക്കേട് + ഇല്ല
എന്തെങ്കിലുമൊക്കെ – എന്ത് + എങ്കിലും + ഒക്കെ