Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 5 Chapter 14 മരങ്ങളുടെ ഭാഷ Marangalude Bhasha Notes Questions and Answers Pdf improves language skills.
Marangalude Bhasha Class 5 Notes Questions and Answers
Class 5 Malayalam Kerala Padavali Notes Unit 5 Chapter 14 Marangalude Bhasha Question Answer
Class 5 Malayalam Marangalude Bhasha Notes Question Answer
രംഗവേദി
Question 1.
കഥ നാടകമായി അവതരിപ്പിക്കുക
Answer:
മരങ്ങൾ പറഞ്ഞ കഥ….
കഥാപാത്രങ്ങൾ : പ്ലാവ്, തെങ്ങ്, പപ്പായച്ചെടി.
രംഗം 1
കുട്ടിയുടെ വീട്ടിലെ പൂന്തോട്ടം, ചെടികൾ പരസ്പരം സംസാരിക്കുന്നു
തെങ്ങ് : ‘എടീ, പ്ലാവേ നീയങ്ങു വളർന്നു വലുതായി ലോ….എത്ര പെട്ടന്നാ നിന്റെ വളർച്ച.
പ്ലാവ് : ഹൊ എന്റെ തെങ്ങ് ചേച്ചി, ഈ വീട്ടിലെ ചേട്ടൻ നല്ല പോലെ എന്നെ നോക്കി വളർത്തുന്നുണ്ട്, എനിക്ക് ആവശ്യമായ വെള്ളവും വളവും നൽകാൻ എപ്പോഴും ശ്രദ്ധിക്കും. അതുകൊണ്ടാ ഞാൻ ഇത്രയും പെട്ടന്ന് വലുതായത്.
തെങ്ങ് : അതു ശരിയാ നമ്മളെയൊക്കെ സ്വന്തം മക്കളെ പോലെയാ അദ്ദേഹം പരിപാലിക്കുന്നെ. പപ്പായ മരം: തെങ്ങ് ചേച്ചീ, ചേച്ചിയും നന്നായി വളർന്നിട്ടുണ്ട്. ചേച്ചീടെ തണലിൽ നിൽക്കാൻ സുഖാ… വെയിലും മഴയും അധികം കൊള്ളണ്ടല്ലോ.. എന്നാൽ സൂര്യവെളിച്ചം മുഴുവൻ മറയ്ക്കല്ലേ..
തെങ്ങ് : അനിയത്തി പേടിക്കണ്ടാ എന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള കാറ്റും വെളിച്ചവും താഴേയ്ക്ക് തരാം.
പപ്പായമരം: നന്ദി തെങ്ങേച്ചീ….
തെങ്ങ് : ടീ പ്ലാവേ വളരുന്നതൊക്കെ കൊള്ളാം എന്നെ ഉപദ്രവിക്കാൻ വരല്ലേ ട്ടോ..
പ്ലാവ്: ഏയ് ഞാൻ ഉപദ്രവിക്കില്ല. എത്രയും പെട്ടന്ന് നമ്മുടെ കൃഷിക്കാരന് ആവശ്യമായ ഫലങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കണം അതാണ് എന്റെ ആഗ്രഹം.
പപ്പായ മരം : എനിക്കും അത് തന്നെയാ ആഗ്രഹം.
![]()
ഞങ്ങളും പറയുന്നുണ്ട്
Question 1.
“ഭേഷ് … അതായത്, മോൾക്കും മരങ്ങളുടെ ഭാഷ വശമായി!”
അച്ഛൻ കുട്ടിയോടു പറഞ്ഞ ഈ വാക്യത്തോടെയാണ് കഥ അവസാനിക്കുന്നത്.
മരങ്ങളും ജീവികളും മനുഷ്യനെപ്പോലെ ഭാഷ ഉപയോഗിക്കുന്നവരാണോ?
മരങ്ങളുടെ ഭാഷ അച്ഛനെപ്പോലെ കുട്ടിയും പഠിച്ചു എന്നു പറയുന്നതുകൊണ്ട് കഥാകൃത്ത് എന്താ ണുദ്ദേശിച്ചത്?
ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും ചേർത്ത് കുറിപ്പ് തയാറാക്കൂ.
Answer:
ചെടികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അച്ഛൻ അതിൽ ആനന്ദവും സന്തോഷവും കണ്ടെത്തുന്നുണ്ട്. മനുഷ്യരെ പോലെ അവയ്ക്കും ജീവനുണ്ടെന്നും, ചെടികളുടെ ഭാഷ അവരും സംസാരിക്കുന്നുണ്ടെന്നുള്ള പ്രകൃതി സ്നേഹത്തിന്റെ തിരിച്ചറിവാണ് അച്ഛൻ കുട്ടിയിലേക്കും പകർന്നു കൊടുക്കുന്നത്.
മരങ്ങളുടെ ഭാഷ കുട്ടിയും പഠിച്ചു എന്നു പറയുന്നതു കൊണ്ട് പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സ്നേഹിക്കാനും അടുത്തറിയാനുമുള്ള പ്രാപ്തി കുട്ടിക്കായി എന്നാണ് അച്ഛൻ പറയുന്നത്.
ഓർമ്മത്താളിലേയ്ക്ക്
Question 1.
പകലുണ്ടായ കാര്യങ്ങളെല്ലാം ഓർത്തുകൊണ്ടാണ് കുട്ടി അന്ന് ഉറങ്ങാൻ കിടന്നത്. കയ്പവ ള്ളിയും അച്ഛനും തമ്മിലുള്ള വർത്തമാനം അവളെ ഏറെ ചിന്തിപ്പിച്ചു. “മോൾക്കും മരങ്ങളുടെ ഭാഷ വശമായി’ എന്ന അച്ഛന്റെ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഉറക്കം വരുന്നേയില്ല.
ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസത്തെക്കുറിച്ച് അവൾ ഡയറിയിൽ എഴുതാൻ തുടങ്ങി. നിങ്ങളും ഭാവനയ്ക്കനുസരിച്ച് ആ ഡയറി എഴുതൂ.
Answer:
ഡയറി
21/11/24
വ്യാഴം
ഇന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ദിവസമാണ്.
ഇന്ന് അച്ഛനോടൊപ്പം ഞാൻ തൊടിയിൽ പോയി, അവിടെ കുറേ പച്ചക്കറികളും, മരങ്ങളും പൂത്തും കായ്ച്ചും നിൽക്കുന്നുണ്ട്. നല്ല രസമായിരുന്നു അവിടെ…. അച്ഛൻ എത്ര ശ്രദ്ധയോടെയും സ്നേഹത്തോടെയുമാണ് അവയെ പരിപാലിക്കുന്നത്….. അച്ഛൻ അവയോട് സംസാരിക്കാറുണ്ട്. മരങ്ങളുടെ ഭാഷ അച്ഛനറിയാം.
നമ്മളെ പോലെ അവയ്ക്കും വേദനകളുണ്ട്, സന്തോഷവും സങ്കടങ്ങളും ഉണ്ട്. അതൊക്കെ അറിഞ്ഞും സ്നേഹിച്ചുമാണ് നമ്മൾ ചെടികൾ വളർത്തേണ്ടത്. ഈ തിരിച്ചറിവാണ് മരങ്ങളുടെ ഭാഷ അറിയുന്നതിലൂടെ അച്ഛൻ പറഞ്ഞു തന്നത്.
ഇതൊക്കെ അറിഞ്ഞപ്പോൾ എനിക്കും ഈ പ്രകൃതിയോട് ഒരുപാട് ഇഷ്ടം തോന്നി. അവരുടെ ഭാഷ ഇപ്പൊ എനിക്കും വശമായി.
പ്രകൃതിയുടെ ഭാഷ
Question 1.
പേജ് 95 കവിത വായിച്ച് കവി ഈ വരികളിലൂടെ എന്തെല്ലാം അനുഭവങ്ങൾ ആവിഷ്കരിക്കു ന്നുണ്ട്? ചർച്ച ചെയ്യുക.
Answer:
ഏറ്റുമാനൂർ സോമദാസന്റെ കവിത പ്രകൃതിയും ജീവജാലങ്ങളും എത്ര സുന്ദരമാണ് എന്ന് കാണിച്ചുതരുന്നു. ഇലകൾ കാറ്റിൽ ഉലയുന്നതും നിരവധി കിളികൾ അവയുടെ പൂ പോലെയുള്ള ചിറകുകൾ ഇളകുന്നതും കൊഞ്ചുന്ന മൊഴികളാൽ ശബ്ദിക്കുന്നതും കാണുമ്പോൾ നീല മലയിൽ ആകെ കുറിഞ്ഞിപ്പൂക്കൾ പൂത്തുനിൽക്കുന്നത് പോലെ മെയ് കുളിരു കോരുന്നു എന്ന് കവി പറയുന്നു. കുറിഞ്ഞിപ്പൂക്കൾ നല്ല തണുപ്പ് കാലങ്ങളിലാണ് പൂക്കാറുള്ളത് ഇങ്ങനെ പ്രകൃതി ജീവജാലങ്ങളാലും സസ്യങ്ങളാലും സമ്പന്നമാകുന്നതു കാണുമ്പോൾ മനസ്സ് നിറയുന്നു.
അകം ധരിച്ചു നിന്ന് ഉലയുന്ന മരവും അടിമുടി പൂവിടുന്നുണ്ട്. നിറയെ പൂത്തു നിൽക്കുന്ന മരങ്ങളും, കൊഞ്ചുന്ന മൊഴി, ശബ്ദിക്കുന്ന കിളികളും, കാറ്റും, ഇലകളും, പൂക്കളും എല്ലാം കൂടിയാണ് പ്രകൃതിയെ സമൃദ്ധം ആക്കുന്നത്. ഇങ്ങനെ സമൃദ്ധമായി നിൽക്കുന്ന പ്രകൃതിയെ അഥവാ ഭൂമിയെ കാണുമ്പോൾ മനം നിറഞ്ഞു ചിരിക്കുന്ന പെറ്റമ്മയെ പോലെയാണ് തോന്നുന്നത് എന്ന് കവി പറയുന്നു.
കൂടുതൽ ചോദ്യങ്ങൾ
Question 1.
അച്ഛൻ തൊടിയിൽ എന്താണ് ചെയ്തു കൊണ്ടിരുന്നത്?
Answer:
കയ്പ വള്ളികൾ ഒരോന്നായി കൈകൊണ്ട് പതുക്കെ പൊക്കിപ്പിടിച്ച് പുഴുക്കേടുകൾ നുള്ളിനീക്കുകയും ചെടികളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു.
Question 2.
അച്ഛൻ ആരോടാണ് സംസാരിച്ചിരുന്നത്?
Answer:
കയ്പ്പ വള്ളിയോട്
![]()
Question 3.
കയ്പ് വള്ളി അച്ഛനോട് എന്താണ് പറഞ്ഞത്?
Answer:
‘എനിക്ക് മുകളിലോട്ട് കയറണം, പന്തലിട്ടു തരണം, പൂക്കണം, കായ്ക്കണം. ഇതെല്ലാമാണ് ചെടി അച്ഛനോട് പറഞ്ഞത്.
Question 4.
തെങ്ങ് പ്ലാവിനോട് എന്താണ് പറഞ്ഞത്?’
Answer:
ഉപദ്രവിക്കാൻ വരല്ലേ എന്നാണ് തെങ്ങ് പറയുന്നത്.
Question 5.
പ്രകൃതി ഒരു സ്നേഹിത എന്ന രചന ആരുടേതാണ് ?
Answer:
യു. അരവിന്ദാക്ഷൻ