Students can use Class 8 Malayalam Adisthana Padavali Notes Pdf നനയാത്ത മഴ Nanayatha Mazha Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Nanayatha Mazha Summary
നനയാത്ത മഴ Summary in Malayalam
എഴുത്തുകാരിയെ പരിചയപ്പെടാം

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ ഒരാളാണ് പ്രിയ എ.എസ്. വിവർത്തക എന്ന നിലയിലും പ്രശസ്ത യാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂരിൽ 1967 മെയ് 28ന് ജനിച്ചു.
എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദവും, പ്രൈവറ്റായി ഇംഗ്ലീ ഷിൽ ബിരുദാനന്തര ബിരുദവും കരസ്ഥ മാക്കി.
ഓരോരോ തിരിവുകൾ, പ്രിയ എ.എസിന്റെ കഥകൾ, ജാഗരൂക, കഥബാക്കി, ചിത്രശ ലഭങ്ങളുടെ വീട് എന്നിവ പ്രധാനകൃതിക ളാണ്.
അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്, ജയശ്രീ മിശ്രയുടെ ഏൻഷ്യന്റ് പ്രോമിസസ് എന്നീ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തി ട്ടുണ്ട്.
കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുര സ്കാരങ്ങൾ, ലളിതാംബിക അന്തർജ്ജനം അവാർഡ്, സിദ്ധാർത്ഥ് ഫൗണ്ടേഷൻ പുരസകാരം, ഭീമ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
![]()
പാഠസംഗ്രഹം
പ്രിയ എ.എസിന്റെ “നനയാത്ത മഴ’ എന്ന ഓർമക്കുറിപ്പ് ബാല്യ കൗമാരങ്ങളുടെ നന വുള്ള ഓർമ്മകളാണ്. ഏകാന്തമായ മന സ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കി യതായി കഥാകാരി ഓർമ്മിക്കുന്നു.
അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസ ഹചാരിയായിരുന്ന കഥാകാരിക്ക് മഴയു മായി അടുത്തിടപഴകാൻ കഴിഞ്ഞില്ല. എങ്കിലും വേറെ ഏത് ബന്ധുവിനെക്കാളും കഥാകാരി ഇഷ്ടപ്പെടുന്നത് മഴ ബന്ധുവി നെയാണെന്നും പറയുമ്പോൾ ആ സ്നേഹ ബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാവു ന്നതാണ്. പോകാൻ തുനിയുമ്പോൾ വേണ്ട, പോകണ്ട, ഇത്തിരി നേരം കഴിഞ്ഞു പോയാൽ മതി. എന്ന് പറയാൻ കഴിയുന്ന സ്നേഹശാഠ്യത്തിനു മുന്നിൽ മഴപോലും തോല്ക്കുന്നു. മഴയത്തു ഇറ ങ്ങിനിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിനകത്തു നിന്നും വിരലു കളാൽ തൊട്ടാണ് മഴയെ ആസ്വദിച്ചിരു ന്നത്. രോഗങ്ങൾ കഥാകാരിയെ മഴയിൽ നിന്ന കാറ്റു മ്പോഴും വീണ്ടും വീണ്ടും തൊടാൻ തുനിയുന്ന ഇഴയടുപ്പത്തെ മനോ ഹരമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ടി വിടെ. മഴയുടെ സംഗീതവിരുന്ന്, വെള്ളി നൂലുകളാൽ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മന സ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലിപ്പൂ ക്കൾ തുടങ്ങിയ പ്രയോഗങ്ങൾ മഴയോ ടുള്ള പ്രണയത്തിന്റെ സൂചനകളാണ്.
മുത്തച്ഛനോടൊപ്പം പൂക്കളം തീർക്കു മ്പോഴും സ്കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനുഗ്രഹമാവുകയായിരുന്നു വെന്ന് പ്രിയ എ.എസ്. ഓർക്കുന്നു. ദിവ സേന നാലു മഴകൾ സ്വന്തമാക്കിയതിന്റെ നിർവൃതി അവരിപ്പോഴും അനുഭവിക്കുന്നു. വർണങ്ങൾ മിന്നിമായുന്ന അന്നത്തെ കുഞ്ഞുടുപ്പിനും മഴ സമ്മാനിക്കുന്ന മഴ വില്ലിനും നിറഭേദമില്ലായിരുന്നു വെന്ന് ഓർത്തെടുക്കുമ്പോൾ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴുത്തുകാ രിക്ക് അനുഭവപ്പെടുന്നു.
ഏറ്റവും അടുപ്പമുള്ളവരോടുപോലും ചില പ്പോൾ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴയോട് മുഷിപ്പു തോന്നിയെങ്കിലും പിണക്കം നടിക്കു മ്പോൾ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടു ചേർത്തുവെക്കുന്നതായി പ്രിയ എ.എസ്. ആത്മഹർഷത്തോടെ പറ യുന്നു. കാഴ്ചക്കാരന്റെ മാനസികഭാവങ്ങ ളാണ് പ്രകൃതിഭാവങ്ങളെ വായിക്കുന്നത്. ചരൽമഴ, യക്ഷിമഴ, കണ്ണീർ മഴ, വേദന മഴ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കഥകാ രിയുടെ ദുരനുഭവങ്ങൾക്ക് സാക്ഷിയാ കാൻ മഴയ്ക്കു കഴിഞ്ഞിട്ടുണെന്ന് അടയാ പ്പെടു ത്തുന്നു. അമ്പതു വയസ്സിലും അഞ്ചു വയസ്സിന്റെ കൗതുകം നൽകാൻ മഴയ്ക്കു കഴിയുന്നു ണ്ടെന്നും അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു വെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തു കാരി ശ്രമിക്കുന്നു. ബാല്യത്തെ വീണ്ടെടു ക്കുന്ന നനവുള്ള സ്മരണകൾ വായനക്കാ രിലും ആർദ്രതയേറുന്നു.
![]()
അർത്ഥം
ശാഠ്യം – നിർബന്ധബുദ്ധി, കുസൃതി
നുരയുന്ന – പതയുന്ന, പെരുകുന്ന
സാക്ഷി – നേരിട്ടു, കണ്ടത്
മതിവരുക – തൃപ്തിയാവുകാ, മതിയാവുക
പര്യായപദം
മഴ – വ്യഷ്ടി, വർഷം, മാരി
കുട്ടി – പോതം, പാകം, അർകൻ, ഡിംഭാൻ, ശിശു
ഓർമ – സ്മരണ, സ്മൃതി, ചിന്ത, ആധ്യാനം, ഉപസ്ഥിതി, ഉപസ്മരണം
കരച്ചിൽ – രോദനം, തുദിതം
ഇരുട്ട് – അന്ധകാരം, ധ്വാന്തം, തമിസം
വർഷകാലം – പാവുട്ട്, മഴക്കാലം
വേലി – പ്രാചീനം, വൃതി, പ്രാചീരം, പ്രാന്താവ്യതി