Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 1 Chapter 1 ഊഞ്ഞാൽപ്പാട്ട് Oonjal Pattu Notes Questions and Answers Pdf improves language skills.
Oonjal Pattu Class 6 Notes Questions and Answers
Class 6 Malayalam Adisthana Padavali Notes Unit 1 Chapter 1 Oonjal Pattu Question Answer
Class 6 Malayalam Oonjal Pattu Notes Question Answer
കണ്ടെത്താം പറയാം
Question 1.
അച്ഛനെ കണ്ടപ്പോൾ കുട്ടികൾ സന്തോഷം പ്രക ടിപ്പിക്കുന്നത് എങ്ങനെയെല്ലാമാണ്?
Answer:
കുഞ്ഞുമോൻ തളിര് പോലുള്ള ചുണ്ടുകൊണ്ട് കൊഞ്ചിക്കൊഞ്ചി അവ്യക്തമായി എന്തെല്ലാമോ പറഞ്ഞു. അവനെ എടുത്തു തോളത്തു കിടത്തി യപ്പോൾ തന്റെ കൊച്ചു ചിറ്റുള്ളിപ്പല്ലുകൾ കൊണ്ട് അമർത്തി പതിയെ കടിച്ചു. ഗീതമോൾ ഓടി യെത്തി അച്ഛന്റെ കഴുത്തിൽ താമരത്തണ്ടറിഞ്ഞു കുനിച്ചു, എന്നിട്ടു അച്ഛന്റെ വിയർപ്പു നിറഞ്ഞ നെറ്റിയിൽ കുഞ്ഞു ചുണ്ടുകളാൽ ഉമ്മ വച്ചു.
Question 2.
“ചിറ്റുളിപ്പല്ലമർത്തിയെൻ തോളിൽ
കൊച്ചുപൂവിൻ പടങ്ങൾ വരഞ്ഞും”
കൊച്ചുകുട്ടികൾ എങ്ങനെയെല്ലാമാണ് സ്നേവ്ര കടനം നടത്താറുള്ളത് ?
Answer:
കൊച്ചുകുട്ടികൾ പ്രിയപ്പെട്ടവരെ കാണുമ്പോൾ ഓടിച്ചെന്നു കെട്ടിപ്പിടിക്കുകയും ഉമ്മ വക്കുകയും ചെയ്യും. ചുറ്റും ഓടി കളിച്ചു സന്തോഷം പ്രകടി പ്പിക്കും. അവരുടെ മടിയിൽ കയറിയിരുന്നു കഥകൾ പറയാൻ തുടങ്ങും.
![]()
Question 3.
“കഴുത്തിൽ താമരത്തണ്ടറിഞ്ഞു.”
ഇവിടെ “താമരത്തണ്ട്” എന്നതുകൊണ്ട് കവി എന്താണ് ഉദ്ദേശിക്കുന്നത് ?
Answer:
താമരയുടെ തണ്ടുകൾ പോലെ മൃദുലവും വഴങ്ങു ന്നതുമായ ഗീതാമോളുടെ മനോഹരമായ കൊച്ചു കൈകളെയാണ് താമരത്തണ്ട് എന്ന് കവി വിശേ ഷിപ്പിക്കുന്നത്.
Question 4.
മക്കളുടെ സ്നേഹം അച്ഛന് എന്തെല്ലാം അനുഭ വങ്ങൾ നൽകുന്നു
Answer:
മക്കളുടെ സ്നേഹം അച്ഛനെ സന്തോഷവനാ ക്കുന്നു. അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പാറ്റ പള്ളിച്ചിറകുവീശി ആഴത്തിൽ കറുത്ത് കിടക്കുന്ന കടലിന്റെ അക്കരെ എത്തി. അപ്പോൾ ഓളങ്ങൾ എല്ലാം ചേർന്ന് ശോഭയുള്ള ഒരു പൂവായ് വിടരു ന്നപോലെ അച്ഛന്റെ മനസ്സ് സന്തോഷത്താൽ വിടർന്നു.
ഉണ്ണിമോഹങ്ങൾ തുള്ളി കളിക്കുന്ന മണ്ണിലെ നറും കൗതുകത്തിന്റെ ഉള്ളിന്റെ ഉള്ളിലെ തേൻ തുള്ളി യായി ഞാൻ കുറച്ചു നേരം സന്തോഷമായി നിൽക്കുന്നു എന്ന് അച്ഛൻ പറയുന്നു.
വിശകലനം ചെയ്യുക
Question 1.
“ഉഷ്ണമാണെന്റെ മക്കളേ ദേഹ-
പ്പുനാറും,’ തുടച്ചിട്ടെടുക്കാം.”
അച്ഛനിങ്ങനെ പറയാൻ കാരണമെന്ത് ?
Answer:
ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശനായാണ് അച്ഛൻ വീട്ടിൽ എത്തുന്നത്. അച്ഛന്റെ വരവ് കാത്തി രുന്ന കുട്ടികൾ അച്ഛനെ കണ്ടതിന്റെ സന്തോഷ ത്തിൽ കെട്ടിപ്പിടിക്കുകയും, ഉമ്മവയ്ക്കുകയും ചെയ്യുന്നു. കുട്ടികളുടെ ദേഹത്ത് വിയർപ്പു പറ്റു മെന്ന് കരുതി അച്ഛൻ അവരെ പിന്തിരിപ്പിക്കാ നായി ഇങ്ങനെ പറയുന്നു ‘വല്ലാത്ത ഉഷ്ണമാണ് മക്കളെ, ദേഹത്താകെ വിയർപ്പാ ഈ വിയർ പ്പൊക്കെ തുടച്ചിട്ട് നിങ്ങളെ എടുക്കാം.’ തന്റെ ദേഹത്തെ അഴുക്ക് കുഞ്ഞുങ്ങളുടെ മേൽ പറ്റരു തെന്നും, തന്റെ കഷ്ടപ്പാടും ക്ഷീണവും മക്കൾ അറിയരുതെന്ന് അച്ഛൻ ആഗ്രഹിക്കുന്നു.
Question 2.
‘പ്രാർത്ഥനാനാളം’ എന്ന പദം കൊണ്ടു കവി ഉദ്ദേശിക്കുന്നതാരെ ? എന്തുകൊണ്ടാണ് ഈ പദം തന്നെ ഉപയോഗിച്ചത് ?
Answer:
അച്ഛന്റെയും മക്കളുടെയും സ്നേഹപ്രകടനങ്ങൾ കണ്ട് നിൽക്കുന്ന അമ്മയെയാണ് ‘പ്രാർത്ഥനാ നാളം’ എന്ന പദംകൊണ്ട് കവി ഉദ്ദേശിക്കുന്നത്. ഭർത്താവിന്റെയും മക്കളുടെയും അഭിവൃദ്ധിക്കു വേണ്ടി എപ്പോഴും പ്രാർത്ഥനയോടെ ജീവിക്കുന്ന വളാണ് അമ്മ.
Question 3.
“കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറ കാൽ
കറ്റനാമാഴിക്കക്കരെയെത്തി”
വരികളിലെ ആശയം വിശദമാക്കുക.
Answer:
അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പറ്റ് പുള്ളിച്ചിറ കുവീശി ആഴത്തിൽ കറുത്ത് കിടക്കുന്ന കടലിന്റെ അക്കരെ എത്തി എന്നതാണ് ഈ വരികളുടെ അർഥം. തന്റെ കുടുംബത്തിൽ നിറഞ്ഞിരിക്കുന്ന സ്നേഹവും പ്രാർത്ഥനയും ആണ് എല്ലാ കഷ്ട പ്പാടുകളും നീന്തി കടക്കാൻ അച്ഛന്റെ മനസ്സിനെ സഹായിക്കുന്നത്.
പ്രയോഗഭംഗി കണ്ടെത്താം
Question 1.
പിരണ്ടോടി വീണു, ഉള്ളിനുള്ളിലെ തേൻതുള്ളി, ഓമനച്ചന്തം ഇതുപോലെ കവിതയിലെ സവി ശേഷപ്രയോഗങ്ങൾ കണ്ടെത്തി കവിതയ്ക്ക് ഇവ നൽകുന്ന സൗന്ദര്യം വിശദമാക്കുക.
Answer:
പിച്ചവെച്ചു, വിരണ്ടോടിവീണു, കൊഞ്ഞകൂമ്പി, ചിറ്റൂളിപല്ല്, കൊച്ചുപൂവിൻ പടങ്ങൾ, ഓമനക്കണ്ണാ, താമരത്തണ്ട്, പ്രാർത്ഥനാനാളം, ഒളിപൂൺപ്, ഉണ്ണി മോഹങ്ങൾ എന്നിങ്ങനെ മനസ്സിൽ സുന്ദരമായ ചിത്രങ്ങൾ ഉണ്ടാക്കുന്ന ഒരുപാടി പ്രയോഗങ്ങൾ കവിതയിലുണ്ട്. കൊഞ്ഞകൂമ്പി, ചിറ്റൂളില്ല, കൊച്ചു പൂവിൻ പടങ്ങൾ, ഓമനക്കണ്ണാ, ഓളി പൂൺപ് എന്നീ പ്രയോഗങ്ങളിലെല്ലാം പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പിച്ചവെച്ചു, വിരണ്ടോടിവീണു എന്നീ പദങ്ങളിലെ അക്ഷരാവർത്തനം വായനയ്ക്ക് താളഭംഗി നൽകു ന്നു. പ്രാർത്ഥനാനാളം എന്ന പ്രയോഗത്തിലൂടെ കുടുംബത്തിന്റെ നന്മയ്ക്കു വേണ്ടി എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന അമ്മയെയാണ് കവി സൂചിപ്പിക്കുന്നത്.
കവിയും ചിത്രവും
Question 1.
കവിതയോടൊപ്പം കൊടുത്ത ചിത്രം ശ്രദ്ധിച്ചല്ലോ. ഇതിനെ കവിതയിലെ ആശയവുമായി എങ്ങനെ ബന്ധിപ്പിക്കാം. ചർച്ച ചെയ്യൂ.
Answer:
താമര, താമരമൊട്ട്, മത്സ്യങ്ങൾ, കൈവിരലുകൾ എന്നിവ ചിത്രത്തിൽ കാണാം. കവിതയിലെ കൊച്ചു കുടുംബത്തിന്റെ പ്രതീകമാണീ താമരച്ചെ ടി. താമരയിലയിലെ വിരലുകൾ അച്ഛന്റേതാണ്. അച്ഛന്റെ അടുത്തേക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങ ളുടെ പ്രതീകമാണ് രണ്ട് മത്സ്യങ്ങൾ. പ്രാർത്ഥ നയാൽ കൂമ്പി നിൽക്കുന്ന അമ്മയുടെ പ്രതീക മാണ് താമരമൊട്ട്.
![]()
പദച്ചേർച്ച
Question 1.

കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തിയെഴുതുക.
Answer:

ഉചിതമായ ഈണം കണ്ടെത്താം?
Question 1.
ഊഞ്ഞാൽപ്പാട്ട് എന്ന കവിത ഭാവമുൾക്കൊണ്ട് സംഘങ്ങളായി ചൊല്ലി നോക്കു. യോജിച്ച ഈണം കണ്ടെത്തുമല്ലോ.
* അക്ഷരസ്ഫുടത
*
*
*
മികച്ചത് ക്ലാസ്സിൽ അവതരിപ്പിക്കുക.
Answer:
* ആശയവ്യക്തത
* ഭാവത്തിനും താളത്തിനും ഇണങ്ങുന്ന ഈണം
* ശബ്ദനിയന്ത്രണം
കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
ടീച്ചർ, അച്ഛൻ ഇതുവരെ വീട്ടുമുറ്റത്തായിരു ന്നില്ലേ ? പെട്ടെന്ന് അദ്ദേഹം എങ്ങോട്ടുപോയി ആഴി എന്നാൽ കടലല്ലേ ? കടൽ കടന്നുപോ ഇത് കൊച്ചു പൂമ്പാറ്റയല്ലേ ?
Answer:
മനസ്സുകൊണ്ടും നമ്മൾ സഞ്ചരിക്കാറുണ്ടോല്ല ? അച്ഛന്റെ യാത്ര അങ്ങനെയാകാം. പൂമ്പാറ്റ ഭയങ്ക രമായ കടലുതാണ്ടുക എന്നത് അസാധ്യം തന്നെ. എങ്കിലും ജീവിതത്തിലെ ചില പ്രയാസങ്ങൾ നാം തരണം ചെയ്യാറുണ്ട്. അല്ലേ ?
Question 2.
ഉണ്ണി മോഹങ്ങൾ എന്ന് അച്ഛൻ പാടുന്നു. അച്ഛനും ഉണ്ടോ കുട്ടിയുടെ മോഹങ്ങൾ? അച്ഛൻ കുട്ടിയല്ലല്ലോ ചെറിയ കാര്യങ്ങൾ ആഗ്ര ഹിക്കാൻ പിന്നെന്തിനാവും അങ്ങനെ എഴുതി യത്?
Answer:
മുതിർന്നവർ ചിലപ്പോഴെങ്കിലും കുട്ടികളായി മാറും. അപ്പോഴവരുടെ മനസ്സ് തുള്ളിച്ചാടാറുണ്ട്. കവി ആ അനുഭവമാണ് ഇവിടെ പങ്കിടുന്നത്.
Question 3.
ആഹ്ലാദത്തിന്റെ അടയാളമായി ജീവിതം മാറി ‘യത് കവി സൂചിപ്പിക്കുന്നതെങ്ങനെ?
Answer:
നമുക്ക് സന്തോഷം കൂടുമ്പോൾ പ്രകൃതിയും അതിൽ പങ്കു ചേരും കാഴ്ചകളെ സുഖവും സമാ ധാനവുമുള്ളതായി അറിയാൻ കഴിയും.
Question 4.
കഷ്ടപ്പാടുകൾ താണ്ടി ചെല്ലുമ്പോൾ ഒടുവിൽ നമ്മെ കാത്തിരിക്കുന്നത് എന്താണ് ?
Answer:
കഷ്ടപ്പാടുകളുടെ സമുദ്രം താണ്ടി അക്കരെ ചെല്ലു മ്പോൾ നമുക്ക് എന്തൊരാഹ്ലാദമാണ്. എല്ലാ കാഴ്ചകളും അവയുടെ ഭംഗിയാൽ നമ്മെ അലങ്ക രിക്കും.
Question 5.
ഞാൻ തന്നെയാണ് നീ എന്ന് കവി പറയുന്നത് എന്തുകൊണ്ടുതന്നെ. തേൻ തുള്ളിയായി സ്വയം രുചിക്കുന്നത് എന്തുകൊണ്ടാവാം?
Answer:
കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ അന്തരീക്ഷം അപ്പോൾ അച്ഛൻ സ്വയം കുഞ്ഞായി മാറുന്നു. തന്നെത്തന്നെ മധുരിക്കുന്നതായി അറിയുന്നു.
Question 6.
താമരയിലയിലെ ജലത്തുള്ളി പോലയാണ് ജീവിതം. സ്നേഹമാണ് അതിനു താങ്ങാകു ന്നത്. കുടുംബ ബന്ധങ്ങൾ നൽകുന്ന തണൽ മനുഷ്യരെ ദുഃഖങ്ങളില്ലാത്തവരാക്കുന്നു. വീണ്ടും ഈ ചിത്രം സംസാരിക്കുന്നുണ്ട്. അതെ ന്തെല്ലാമാണ്.
Answer:
ചിത്രത്തിൽ താമരമൊട്ട്, താമരയില, മീനുകൾ, മീനുകളെ സ്നേഹത്തോടെ സ്പർശിക്കുന്ന വിര ലുകൾ എന്നിവ കാണാം. താമരയിലയിലെ കൈവിരലുകളിലേക്ക് നീന്തി ചെല്ലുന്ന മീനുകൾ അച്ഛന്റെ സംരക്ഷണത്തിലേക്ക് ഓടിക്കയറുന്ന കുഞ്ഞുങ്ങളുടെ പ്രതീകമാകാം. ജലത്തിന്റെ ഉപ രിതലത്തിലാണ് താമരയിലയും പൂവും കാണു ന്നത് എങ്കിലും അതിന്റെ വേര് ആഴങ്ങളിലായിരി ക്കും. കുടുംബബന്ധങ്ങളുടെയും സ്നേഹത്തി ന്റെയും വേരുകളും ആഴത്തിലുള്ളവയാണ് കൂപ്പുകൈ പോലെയുള്ള താമരമൊട്ട് കവിതയിലെ അമ്മയുടെ പ്രതീകമായി കാണാം.
![]()
Question 7.
……
Answer:

Question 8.
കറ്റനാമാഴി, പൂൺപ്, ഞൊടിനേരം ഈ വാക്കു കളെ ജീവിതവുമായി ബന്ധിപ്പിക്കാം അല്ലേ ?
Answer:
പ്രതിസന്ധികൾ നിറഞ്ഞ ജീവിതം
സ്നേഹത്തണലാൽ അതു നീന്തിക്കയറുമ്പോൾ നമുക്ക് കിട്ടുന്ന ആഹ്ലാദം.
ജീവിതം വളരെ ചെറുതാണെങ്കിലും സ്നേഹം കൊണ്ട് തന്നത്താൻ മധുരിക്കുന്ന നമ്മൾ.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
ഒരു കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ നിമിഷ ങ്ങളാണ് ഊഞ്ഞാൽപ്പാട്ട് എന്ന കവിതയിലുള്ളത്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശനായി വീട്ടി ലെത്തുന്ന അച്ഛനെ എതിരേൽക്കാൻ ഓടിയെത്തു കയാണ് കൊച്ചു കുട്ടികളായി മകനും മകളും. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹവാ ത്സല്യങ്ങൾ നോക്കി നിർവൃതി കൊണ്ട് തൊട്ട ടുത്ത് പ്രാർത്ഥനാനാളം പോലെ നിൽക്കുകയാ ണമ്മ.
‘ചിറ്റുളിപല്ലമർത്തിയെൻ തോളിൽ
കൊച്ചുപൂവിൻ പടങ്ങൾ വരഞ്ഞും
ഗീതമോളോടിയെത്തിക്കഴുത്തിൽ
താമരത്തണ്ടറിഞ്ഞു കുനിച്ചു.’
എന്നീ വരികളിലൂടെ ആർദ്രമായ സ്നേഹവാത്സ ല്യങ്ങൾ നമുക്ക് വായിച്ചെടുക്കാം.
കുടുംബബന്ധത്തിന്റെ ഇഴയടുപ്പമാണിവിടെ കവി വരച്ചു കാട്ടുന്നത്. ഉഷ്ണമാണ് മക്കളേ, ദേഹ ത്താകെ വിയർപ്പാണ്, ഈ വിയർപ്പൊക്കെ തുട ച്ചിട്ട് നിങ്ങളെ എടുക്കാമെന്ന് പറയുന്ന അച്ഛൻ മക്ക ളുടെ സ്നേഹപ്രകടനത്തിന് മുന്നിൽ തന്റെ കഷ്ട പാടുകളെയാണ് തുടച്ചുമാറ്റാൻ ശ്രമിക്കുന്നത്. അവർക്കിടയിൽ അപ്പൊ വീശുന്ന കാറ്റിനുപോലും സ്നേഹത്തിന്റെ സുഗന്ധമാണ്. അച്ഛന്റെ മനസാ കുന്ന പൂമ്പാറ്റയുടെ ചിറക് ദുർബലമാണ്. എങ്കിലും ആ ചിറക് കൊണ്ട് എല്ലാ കഷ്ടതകളും താണ്ടി ജീവിതത്തിന്റെ അക്കരെയെത്താൻ കുടുംബബന്ധ ത്തിലെ സ്നേഹമാണ് അച്ഛന് ശക്തി നൽകുന്ന ത്. തേൻ നുകരാനെത്തിയ വണ്ടുകൾക്ക് പൂവ് തേൻ നൽകുന്നതു പോലെ തന്റെ ഉള്ളിലെ സ്നേഹം മുഴുവൻ അച്ഛൻ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുന്നു.
പിതൃസ്നേഹത്തിന്റെ ഉദാത്തഭാവമാണ് ഈ കവി തയിൽ കാണാനാവുന്നത്. അച്ഛന്റെ സ്നേഹം അത് തിരിച്ചും ഒരു നദിയായി ഒഴുകുകയാണ്.
അധികവായനയ്ക്ക്
കിരാതവൃത്തം – കടമ്മനിട്ട രാമകൃഷ്ണൻ
ഈറ്റപ്പുലി നോറ്റുകിടക്കും ഈറൻ കണ്ണു തുറന്നും കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും നീറായ വനത്തിൽ നടുവിൽ നിൽപ്പു കാട്ടാളാൻ നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളാൻ
കണയേറ്റ കരിമ്പുലിപോലെ ഉരുൾപൊട്ടിയ മാമലപോലെ ഉലകാകെയുലയ്ക്കും മട്ടിൽ അലറി കാട്ടാളൻ
ഒരുനിമിഷം തേങ്ങിക്കരയും വേഴാമ്പൽപ്പക്ഷികണക്കെ മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ
കുറത്തി
കരിഞ്ചായൽ കെട്ടഴിഞ്ഞ്
കാരിരുമ്പിൻ ഉടൽ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്ത് മുന്തിരയിൽ
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടാം കണ്ണാൻ
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാർക്ക് നേരെ
വിരൽ ചൂണ്ടിപ്പറയുന്നു.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.
കോഴി
കുഞ്ഞ് തുള്ളാൻ സമയമില്ലിപ്പോൾ
കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോൾ
എന്നുമെന്റെ ചിറകിന്റെ കീഴിൽ
നിന്നു നിന്റെ വയറു നിറയ്ക്കാം
എന്ന് തോന്നുന്ന തോന്നലു വേണ്ട
നിന്റെ ജീവിതം നിന്റെ കാര്യം മാത്രം
നേരമായി നിനക്കു ജീവിക്കാൻ
നേരമിന്നു തിരക്കു കൂട്ടുന്നു.
ആത്മാവിൽ ഒരു ചിത
വയലാർ രാമവർമ്മ
അച്ചുറങ്ങിക്കിടക്കുന്നു നിശ്ചലം :
നിശ്ശബ്ദതപോലുമന്നു നിശ്ശബ്ദമായ്!
വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി-
നിന്നുപോയ് ഞാന്ന നിഴലുകൾ മാതിരി.
കത്തുന്നു കാറ്റിന്റെ കാണാത്ത കൈകളി-
ലെത്തിപ്പിടിക്കാൻ നിലവിളക്കിൻ തിരി.
ഇത്തരിച്ചാണകം തേച്ച വെറും നില-
അച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ?
പച്ചപ്പിലാവിലത്തൊപ്പി മെടഞ്ഞുകൊ-
ച്ഛന്റെ ചാരത്തിരുന്നതോർക്കുന്നു ഞാൻ
നാലുവയസ്സും തികഞ്ഞില്ലെനി; -ക്കെഴു
ത്തോലകളെല്ലാമുരുവിട്ടു തീർത്തു ഞാൻ
ആരു വന്നാലും കിളിപോലെ ഞാൻ ചൊല്ലും
‘ആ’ മുതലി ‘ക്ഷാ’ വരേയ്ക്കുള്ള വാർത്തകൾ!
അന്നെനിക്കൊട്ടും മനസ്സുഖമി ല്ലെന്റെ
ചന്ദനപ്പമ്പരമെങ്ങോ കളഞ്ഞുപോയ്!
വീടിന്നകത്തു കരഞ്ഞു തളർന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതൽ!
വാരിയെടുത്തെന്നെയുമ്മവച്ചച്ചമ്മയ-
ന്നോരോന്നു ചൊല്ലിക്കരഞ്ഞതോർക്കുന്നു ഞാൻ!
നൊമ്പരം കൊണ്ടു വിതുമ്പി ഞാനെൻ കളി-
പമ്പരം കാണാതിരുന്നതുകാരണം!
വന്നവർ വന്നവരെന്നെ നോക്കിക്കൊണ്ടു
നിന്നു നെടുവീർപ്പിടുന്നതെന്തിങ്ങനെ?
ഒന്നുമെനിക്കു മനസ്സിലായി ; മ്ലച്ഛ
നിന്നുണരാത്തതുമുമ്മ തരാത്തതും!
ഒച്ചയുണ്ടാക്കുവാൻ പാടില്ല, ഞാനെന്റെ
യച്ഛനുറങ്ങിയുണർന്നെണീക്കുംവരെ
പച്ചപ്പാവിലാലത്തൊപ്പിയും വച്ചുകൊ-
ണ്ടച്ഛന്റെ കൺപീലി മെല്ലെത്തുറന്നു ഞാൻ,
പെയ്തുതോരാത്ത മിഴികളുമായ്-എന്റെ
കൈതട്ടിമാറ്റി പതുക്കെയെൻ മാതുലൻ
എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു
കൊണ്ടുപോയ്, കണ്ണീരയാളിലും കണ്ടു ഞാൻ
എന്തുകൊണ്ടച്ഛനിന്നുണരാത്തതെ,
ന്നെന്നെയെടുത്തയാളോടു ചോദിച്ചു ഞാൻ.
കുഞ്ഞിന്റെയച്ഛൻ മരിച്ചുപോ, യെന്നയാൾ
നെഞ്ഞകം പിഞ്ഞിപ്പറഞ്ഞു മറുപടി.
ഏതാണ്ടപകടമാണച്ഛനെന്നോർത്തു
വേദനപ്പെട്ട് ഞാനൊന്നാശ്വസിച്ചുപോയ്.
ആലപ്പുഴയ്ക്കു പോയെന്നു കേൾക്കുന്നതു-
പോലൊരു തോന്നലാണുണ്ടായതെപ്പോഴും!
ആലപ്പുഴയ്ക്കു പോന്നാലെനിക്കച്ഛ-
നാറഞ്ചുകൊണ്ടത്തരാറുള്ളതോർത്തു ഞാൻ.
അച്ഛൻ മരിച്ചതേയുള്ളൂ. (മരിക്കുന്ന-
തത് കുഴപ്പാണെന്നറിഞ്ഞില്ല ഞാൻ)
എന്നിട്ടുമെന്നിട്ടുമങ്ങേ മുറിക്കക-
ന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാൻ ചോദിച്ചിതിമ്മയോ-
ടാരാണു കൊണ്ടക്കളഞ്ഞൻ പമ്പരം?
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരുഞ്ഞുപോയ്;
കുട്ടനെയിട്ടേച്ചുപോയതെന്തിങ്ങനെ…?
“അച്ഛനുണ്ടപ്പുറ-ത്തിത്തിരി മുൻപു ഞാ-
നച്ഛനെക്കണ്ടതാ, “ണുത്തരം നല്കി ഞാൻ!
അമ്മ പറഞ്ഞു, മകനേ, നമുക്കിനി
നമ്മളേയുള്ളു; നിന്നച്ഛൻ മരിച്ചുപോയ്….
വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാൾ, പിറന്ന
വെള്ളമുണ്ടിട്ടു പുതപ്പിച്ചിതച്ഛനെ
താങ്ങിപ്പുറത്തേക്കെടുത്തു രണ്ടാളുകൾ
ഞാൻ കണ്ടു നിന്നു; കരയുന്നു കാണികൾ
അമ്മ ബോധം കെട്ടു വീണുപോയ് തൊട്ടടു-
അങ്ങേപ്പറമ്പിൽച്ചിതാഗ്നിതന്റെ ജ്വാലകൾ
അച്ചിതാഗ്നിക്കു വലം വച്ചു ഞാനെന്തി-
നച്ഛനെത്തീയിൽക്കിടത്തുന്നു നാട്ടുകാർ?
ഒന്നും മനസ്സിലായില്ലെനി, -ക്കപ്പൊഴും
ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ!
ഇത്തിരികൂടി വളർന്നു ഞാ-നാരംഗ
മിപ്പൊഴുമോർക്കുമ്പോൾ നടുങ്ങുന്ന മാനസം
എന്നന്തരാത്മിനുള്ളിലെത്തീയിൽ വ-
ച്ചിന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ!
![]()
മുത്തച്ഛൻ
ഒ.എൻ.വി. കുറുപ്പ്
എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ വി-
ട്ടെവിടേക്കു പോവാനാ
ണല്ലേ, യുണ്ണീ?
ഇവിടെയീയുമ്മറ-
ത്തില്ലെങ്കിലും മിവി-
ടെവിടെയോ നി-
ന്നെന്തോ ചെയ്തയാവാം!
വെറുതേയിരിക്കുവാൻ
മുത്തച്ഛനാവില്ലെ-
ന്നറിയില്ലേ, പണിയൊന്നും
ചെയ്തിടാതെ?
കലവറയിലുണ്ടാ,
മുണ്ണിക്കായ്ക്കരുതിയ
കദളിക്കുലയുടെ
പാകം നോക്കാൻ
ഇനിവരുമോണത്തി-
നെല്ലാരുമെത്തുമ്പോൾ
ഇളവനും വെള്ളരി-
മൊക്കെ വേണ്ടേ?
എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ വി-
ട്ടെവിക്കു പോവാനാ-
ണല്ലേ യുണ്ണീ?
തൊടിയിലെങ്ങാനും പോയ്
നില്ക്കയാവാം, വീണ
പടവലത്തിൽ പന്തൽ
നേരേയാക്കാൻ
കലികൊണ്ട് കാറ്റ-
കൊടിഞ്ഞു വീഴാറായ
കദളിവാഴയ്ക്കൊ-
രുന്നു നല്കാൻ,
ചെറുനെല്ലിൻ കുറുമണി-
കതിർ കൊയ്യാറായോ, യെ-
ന്നറിയുവാൻ പാടത്തു
പോയതാവാം
പറയാറില്ലേയെന്നൊം
മുത്തച്ഛ, നെല്ലാർക്കും
ചെറുനെല്ലരിച്ചോറാ-
റെയിഷ്ടം…
എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ വി-
ട്ടെവിടേക്കു പോവാനാ-
നല്ലിയുണ്ണീ?
അവിടെ, കിഴക്കേ-
തൊടിയിൽ തൊഴുത്തിന്റെ
അരികിലെങ്ങാനും പോയ്
നില്ക്കയാവാം
നിറവയറായ് നില്ക്കും
നമ്മുടെ പൂവാലി-
ക്കൊരു പിടി വയ്ക്കോൽ,
തൻ കൈയാൽ നല്കാൻ.
പകലന്തിയാം വരെ
തൊടിയിലും പാടത്തും
പണിചെയ്യുവോരൊത്തു
നില്ക്കയാവാം.
ഒടുവിലെക്കിളിവാലൻ
മാങ്ങയുമുണ്ണിക്കായ്
തിരയുവാൻ മാഞ്ചോട്ടിൽ-
ത്തന്നെയാവാം.
എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ, വി-
ട്ടെവിടേക്കു പോവാനാ,
ണല്ലേ, യുണ്ണീ?
മഴപെയ്ത് പുഴകുത്തി-
യൊഴുകുന്നതു കാണാൻ
പുഴയോരത്തെങ്ങോ പോയ്
നില്ക്കയാവാം!
ഒരു മീനിനെക്കൊത്തി-
പാറുന്ന പൊന്മയെ
വെറുതെ ശകാരിച്ചു
നില്ക്കയാവാം!
ഒരു കൊച്ചരിപ്രാവി-
മുറ്റത്തു വന്നാലോ,
അരിമണി വിതറുന്ന
മേളമല്ലേ?……
അരികിൽ നിന്നാരേ
കരയുന്നു. മുത്തച്ഛ-
നറിയേണ്ട, വെറുതേ
കരുഞ്ഞുപോയാൽ…!
ഒരു നാളുമുണ്ണിയെ
കരയിച്ചു മുത്തച്ഛന-
നൊരിടത്തും പോകുവാ
നാവില്ലല്ലോ…..!
ദേവീസ്തവം
കടമ്മനിട്ട രാമകൃഷ്ണൻ
ഹേ! പാർവതീ! പാർവണേന്ദു പ്രമോദ്, പ്രസന്നേ
പ്രകാശക്കുതിപ്പിൽ, കിതയ്ക്കുന്ന നിന്നെ
പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-
ക്കുളിർവാത ദാഹാർത്തിയായ് നിന്റെ നിശ്വാസം-
വേഗം കുടിക്കാനു, മോമൽത്തട്ടിൽ മേനി
പുൽകിത്തലോടാനുമാഴത്തികഞ്ഞാട-
ലാറ്റാനുമീ വിശ്വഭക്തി പ്രവാഹക്കുതിപ്പിന്റെ
കിതപ്പായി ഭവിക്കാനുമെന്നെ ഭവിപ്പിക്ക നീ ഭാവിക!
ഹേ! ഭാർഗവീ, ഗർവഹർ ത്രീ, ഗാത്രി, പ്രസി
നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-
രാഗത്തുടിപ്പിൻ കരൾക്കൂമ്പറുത്തും,
ഇളംചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-
യെത്തുന്ന നൻമണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,
വിയർക്കുന്ന പുല്ലിന്റെ ഗർദം ചോർത്തിക്കുടിച്ചും
ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും
തിമിർക്കുന്നരക്കൻ, നറും ചോരമോന്തി-
ച്ചിനയ്ക്കുന്നരക്കൻ, ഇരുൾ കോട്ട കെട്ടി-
യടക്കിക്കപാലാസ്ഥി മാലാവിതാനം
ചമയ്ക്കുന്നരക്കൻ ധരിത്രീവിലാപം
വിറയ്ക്കുന്ന ദിക്പാലരെല്ലാ മിടിത്തീയിളക്കുന്നു ചുറ്റും
ഇതാണന്റെ ലോകം, ഇതാണന്റെ യോഗം.
ഹേ! ഭൈരവീ, ശോകഹർ ത്രീ, യോഗമൂർത്ത, പ്രചാണ് ഡേ!
തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കു
കുതിക്കൂ, ജ്വലിച്ചന്ധകാരം മൂടിക്കു-
കരാളന്റെ വക്ഷസ്സിലോങ്ങിയച്ചവിട്ടിച്ചതയ്ക്കു
സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങു.
എടുക്കെന്നെ നീ, നിൻ മടിത്തട്ടിലൊട്ടി-
കിടക്കട്ടേ നിൻ പോർ മുളക്കണ്ണുമുട്ടി
ഹോ ശാരദേ, സാർവഭൗമേ, പരിശോഭിതേ
ശാദകാശസങ്കാശ സൗമ്യേ, ശിവേ!
പ്രകാശാങ്കരങ്ങൾ, പ്രഭാതാദ്ഭുതങ്ങൾ
പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ
ഘനശ്യാമനീലം, കടക്കണ്ണുപായും വിലാസം
വികാരോൽബണം, വിശ്വഭാവം
സമാകർഷചോതോവിതാനം, സരിത്തിൻ
ഹൃദന്താവബോധോദയം, പാരിജാതം.
പ്രമകല്ലോലിനീലില, ലാവണ്യലാസ്യ-
പ്രകാരം, പ്രസാദം, പ്രകാശം
ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം.
ഇതാണന്റെ നീയായ സത്യസ്വരൂപം
ഹേ ശ്യാമളേ, ശാന്തപുരേ, സമുദ്ര
![]()
ചാക്കാല
അങ്ങേല മൂപ്പീന്നു ചത്തോടീ?
നമ്മളും പോയൊന്നറിയണ്ട
ചാക്കാല ചൊല്ലുവാൻ വന്നവന്
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ!
കോടിയിടേണം, പുകലവേണം
കാണിക്കാൻ കണ്ണുനീരിറ്റുവേണം
വെറ്റിലതിന്നു ചവച്ചുതുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കണം
ചാവിന്നു ബന്ധുത്വമേറുമല്ലോ!
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാ വഴിയടച്ചു
എലുകകല്ലൊക്കെ പിഴുതി മറ്റി
അതിരിലപ്ലാവിന്റെ ചോടുമാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറുരി വിട്ടു തയ്യിൻ
തല തീറ്റിയതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടു കണ്ണിൽ
ഈറകടിച്ചു കുശുമ്പുകുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെ കാണുവാൻ വന്നവരോ
ടെണ്ണിയ ദുഷണമെത്ര മാത്രം!
പൈക്കിടാവാദ്യമായ പെറ്റവാ
കൊണ്ടികൂടോത്രങ്ങളെന്നു വേണ്ട
കുരുതിപുഴുങ്ങിയുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലുപൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല
തരവഴികാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിന്നും നാം മോശമല്ല
അയൽ ദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തുപോകുന്നോർമ ബാക്കിയെന്നും
എങ്കിലുമങ്ങോരു ചത്തല്ലൊ!
എന്തൊക്കെയാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്ന് വരുത്തരുത്.
മക്കളോടൊന്നു പറഞ്ഞ്
വാരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേര്
നഷ്ടം വരാനതിലൊന്നുമില്ല
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ പെരുമാറാം ദോഷമില്ല.
Class 6 Malayalam Adisthana Padavali Notes Unit 1 സ്നേഹസ്പർശം
Question 1.
ചിത്രത്തിൽ കാണുന്ന മരത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ് ?

Answer:
രണ്ടു കൈകൾ കോർത്തു പിടിച്ചിരിക്കുന്നത് പോലെയാണ് ചിത്രത്തിൽ കാണുന്ന മരത്തിന്റെ രൂപം. കൈകോർത്തുപിടിച്ചതുപോലെയുള്ള ഭാഗത്ത് മരത്തിന് കൂടു തൽ വണ്ണമുള്ളതായി കാണാം. ഇത് സ്നേഹത്തിന്റെ ദൃഡതയെയാണ് സൂചി പ്പിക്കുന്നത്. ഐക്യത്തിന്റെ മഹാത്മ്യം വിളിച്ചോതുന്ന ചിത്രമാണിത്.
സഹോദരതി
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിൽ 1947-ന് അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തി നുശേഷം പട്ടാമ്പി സംസ്കൃതം കോളജിൽ ഉപരിപഠ നത്തിനു ചേർന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ലേഖനങ്ങൾ എഴുതുമായിരുന്നു. നിരോധിക്കപ്പെട്ട പ്രസക്തി മാസികയുടെ എഡിറ്റർ ആയിരുന്നു അദ്ദേ ഹം. 1976 ഏപ്രിൽ 15-ന് അടിയന്തരാവസ്ഥകാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് 1977 മാർച്ച് 23- നാണ് അദ്ദേഹം ജയിൽ മോചിതനായത്. അതിനു വൈദ്യശാസ്ത്രമാസികയുടെ പതാ ധിപരായി. ഈ മാസികയിൽ 23 വർഷം ലേഖനങ്ങൾ എഴുതിയിരുന്നു. ഈ ലേഖനങ്ങൾ ചേർത്ത് സംസ്കാ രത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാ രവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ദീപാങ്കുരൻ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നത്. പ്രകൃതിചികിത്സ, യൂറിൻ തെറാപ്പി എന്നീ രംഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ജീവി താന്ത്യം വരെ പ്രകൃതി ജീവനം ജീവതചരിയാക്കി. 2014-ലെ വൈദിക സാഹിത്യത്തിനുള്ള കെ. ആർ. നമ്പൂ തിരി എൻഡോവ്മെന്റ് അവാർഡ് അദ്ദേഹം നേടി. അദ്ദേഹത്തിന്റെ ഒരു തുള്ളി വെളിച്ചം എന്ന കൃതി ക്കാണ് അവാർഡ് ലഭിച്ചത്.
കരുണയിലേക്കുള്ള തീർത്ഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, ഒരു തുള്ളി വെളിച്ചം, ജീവിതഗാനം, ബോധിവൃക്ഷത്തിന്റെ ഇലകൾ, സംസ്കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാരവും, ഇരു ളിലെ ജീവതാരകം, വിളക്കിയ വെളിച്ചം മാത്രം. വേരു കളും ചിറകുകളും പക്ഷി മാനസം, ജീവിത പുസ്തക ത്തിൽനിന്ന് തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളിൽ ചിലതാണ്. 2019 ജൂലൈ 28-ന് അദ്ദേഹത്തിന്റെ എഴു പത്തിരണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
കഥാസംഗ്രഹം
സാഹോദര്യത്തിന്റെ സൗന്ദര്യം തുളുമ്പുന്ന രണ്ടു കർഷകസഹോദരരുടെ കഥയുണ്ട്. ഏട്ടൻ അവിവാഹ തിൻ, അനുജൻ വിവാഹിതൻ, വിവാഹിതനായ ഇളയ സഹോദരന് നാലഞ്ചു മക്കളും. ഒരു രാത്രി അവിവാ ഹിതനായ ജേഷ്ഠൻ അനുജന്റെയും കുടുംബ ത്തിന്റെയും ഭാവിയെപ്പറ്റിയാലോചിച്ച് ഉറക്കം വരുന്ന തായില്ല. “അനുജനും കുടുംബത്തിനും വേണ്ടത്ര വരു മാനമില്ല. അതുകൊണ്ട് അവനും കുടുംബവും ഭാവി യിൽ കഷ്ടപ്പെടും…” ജേഷ്ഠന് സങ്കടം വന്നു. രാത്രി എല്ലാ വരും ഉറങ്ങുന്ന നേരം തന്റെ പത്തായ ത്തിൽനിന്ന് മൂന്നു നാല് ചാക്ക് നെല്ലെടുത്ത് അനു ജന്റെ പത്തായത്തിൽ കൊണ്ടുപോയിട്ടു.

അന്നു രാത്രിയിൽ അവിവാഹിതനായ ജേഷ്ഠന്റെ ഭാവിയോർത്തപ്പോൾ അനുജനും ഉറക്കം വന്നില്ല. തനിക്ക് മക്കളെങ്കിലുമുണ്ട്. ഏട്ടന് വയസ്സുകാലത്ത് ആരാണുണ്ടാവുക ? വേണ്ടത്ര പണമുണ്ടെങ്കിൽ അതെ ങ്കിലുമൊരുപകാരമാവും……… അന്നു രാത്രി അനുജൻ തന്റെ പത്തായത്തിൽ നിന്ന് കുറേ നെല്ലെടുത്ത് ഏട്ടന്റെ പത്തായത്തിൽ കൊണ്ടുപോയി നിറച്ചു.
ഇടയ്ക്കിടെ രണ്ടുപേരും പരസ്പരമറിയാതെ. ഇത് ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം രാത്രി രണ്ടുപേരും ചാക്കുകളിൽ നെല്ലുമായി പത്തായപ്പുരയ്ക്കു നേരെ പോകുമ്പോൾ തമ്മിൽ നേരിൽ കണ്ടുമുട്ടി. ഒന്നുമു രിയാടാനാവാതെ അവരിരുവരും പരസ്പരം നോക്കി നിന്നു. ഇരവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി… കാലം കഴിഞ്ഞു. ഇരുവരും മരിച്ചുപോയി. ഇവരുടെ സഹോദരസ്നേഹത്തിന്റെ കഥ നാട്ടിലാകെ പര ന്നു. ആയിടെ ഗ്രാമത്തിലൊരു ദേവാലയം പണിയാ നുള്ള ആലോചന നടന്നു. അതിനു പറ്റിയ സ്ഥലമായി അവർ തിരഞ്ഞെടുത്തത് ഈ സോദരർ നെല്ലുചാക്കു മായി നടക്കുമ്പോൾ പരസ്പരം കണ്ടുമുട്ടിയ ആ സ്ഥല മായിരുന്നു.
പദപരിചയം
പത്തായം – നെല്ലും മറ്റുധാന്യങ്ങളും സൂക്ഷി ക്കുന്നതിനുള്ള വലിയപെട്ടി
ഭാവി – വരുംകാലം
അവിവാഹിതൻ – വിവാഹം കഴിക്കാത്തവൻ
പരസ്പരം – അന്യോന്യം
കണ്ടുമുട്ടുക – നേരിട്ടുകാണുക
വേണ്ടത – ആവശ്യത്തിന്
ഉരിയാടുക – സംസാരിക്കുക
ഇരുവരും – രണ്ടുപേരും
സ്ഥലം – സ്ഥാനം
പരന്നു – വ്യാപിച്ചു
കാലമേറെ – വളരെക്കാലം
![]()
വിപരീതം
അവിവാഹിതൻ × വിവാഹിതൻ
എതിർലിംഗം
അവിവാഹിതൻ – അവിവാഹിത
Question 1.
ദേവാലയം പണിയാൻ നാട്ടുകാർ തിരഞ്ഞെടു അത് സഹോദരങ്ങൾ കണ്ടുമുട്ടിയ ഇടമാണ്. എന്തുകൊണ്ട്?
Answer:
നിസ്വാർഥമായ സ്നേഹത്തിന്റെ പ്രതീകങ്ങളാണ് ‘സഹോദര ശ്രുതി’ എന്ന കഥയിലെ രണ്ടുസഹോ ദരങ്ങളും ഒന്നും പ്രതീക്ഷിക്കാതെ, തമ്മിൽ അറി യിക്കാതെ ജ്യേഷ്ഠനും അനുജനും പരസ്പരം സഹായിക്കുകയാണ്. യഥാർത്ഥ സ്നേഹം നിസ്വാർത്ഥവും ഉദാരവുമാണെന്ന് അവർ നമ്മെ പഠിപ്പിക്കുന്നു. രക്തബന്ധത്തിനപ്പുറം എല്ലാ മനു
ഷ്യരെയും സഹോദരന്മാരായിക്കാണാനുള്ള വിശാലത നമുക്കുണ്ടാവണമെന്നു ഓർമ്മിപ്പിക്കു
ന്നതാണ് ഈ കഥ. തമ്മിൽ അറിയിക്കാതെ സഹാ യിക്കുന്ന സഹോദരങ്ങൾ ഒരിക്കൽ പരസ്പരം കണ്ടുമുട്ടുന്നു. പരിപാവനമായ സ്നേഹം തിരിച്ച റിയപ്പെടുന്നു. ഈശ്വരൻ എന്നാൽ സ്നേഹമാണ്. സ്നേഹമുള്ളിടത്തേ ഈശ്വരസാന്നിധ്യം ഉണ്ടാകൂ. അവർ പരസ്പരം കണ്ടുമുട്ടിയ സ്ഥലം തന്നെ യാണ് ദേവാലയം നിർമ്മിക്കാൻ ഏറ്റവും ഉചിത മെന്നു നാട്ടുകാർ തീരുമാനിക്കാൻ ഇതാവാം കാരണം.