Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 1 ഒരു ചിത്രം Oru Chithram Notes Questions and Answers Pdf improves language skills.
Oru Chithram Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 1 Chapter 1 Oru Chithram Question Answer
Class 6 Malayalam Oru Chithram Notes Question Answer
വായിക്കാം പറയാം
Question 1.
നിയിതുകാൺക കവി ആരെയാണ് ചൂണ്ടിക്കാ ണിച്ചു തരുന്നത്?
Answer:
രാവിലെ പശുവിനെ കറക്കുന്ന അമ്മയുടെ അരി കിൽ ഒരു ചെറിയ പാൽപാത്രവുമായി അമ്മയുടെ ശരീരത്തിന്റെ വലതു വശത്തു ചാരിനിൽക്കുന്ന ഉണ്ണിക്കണ്ണനെയാണ് കവി നമുക്ക് കാണിച്ചു തരു ന്നത്.
Question 2.
ബാലന്റെ ചുണ്ടിൽ പുഞ്ചിരി വിടരാൻ കാരണ മെന്ത്?
Answer:
അഴുകുള്ള പാത്രത്തിൽ അമ്മ ചൂടുപാൽ പകർന്നു നൽകിയപ്പോഴാണ് ബാലന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത്.
![]()
Question 3.
ഈ കുഞ്ഞിനെ ആർക്കും എടുത്തുമ്മവച്ചീടു വാൻ തോന്നുന്നത് എന്തുകൊണ്ടാവാം?
Answer:
താമരയിതൾ പോലെ മനോഹരമായ കണ്ണന്റെ കണ്ണുകളിൽ സ്നേഹവും സന്തോഷവും നിറഞ്ഞു നിൽക്കുന്നു. എത്ര സുന്ദരമാണ് കണ്ണന്റെ ആ ഓമന മുഖം. ആ സൗന്ദര്യം വർണിക്കാൻ കവിക്ക് പോലും വാക്കുകൾ കിട്ടുന്നില്ല. അമ്മക്ക് മാത്രമല്ല, ആർക്കും കണ്ണനെ എടുത്ത് ഓമനിച്ചു ഉമ്മ വയ്ക്കാൻ തോന്നും.
Question 4.
ഉണ്ണിയുടെ കണ്ണുകളിൽ സ്നേഹവും സന്തോ ഷവും നിറഞ്ഞു നിൽക്കുന്നു എന്ന് സൂചിപ്പി ക്കുന്ന വരി ഏതാണ്?
Answer:
താമരത്താരിതൾ പോലെ നെടുതായി-
തൂമയെഴുതിയ കണ്ണിണയിൽ
പ്രേമവും ഹർഷവുമുൾക്കൊള്ളുമുണ്ണിത-
ന്നോമനവകതമിതെത രമ്യം
പദപരിചയം
Question 1.
മെയ്യ്, പൈക്കം, വാതം, പ്രീത, ചേലുറ്റ, പാലഞ്ചും, തഞ്ചുകം, ഹർഷം, വക്രതം, ലാവണ്യം, ദുഗ്ധം എന്നീ പദങ്ങൾ വരുന്ന വരികൾ കണ്ടെത്തുക. ഈ പദങ്ങളുടെ അർത്ഥം ഊഹിച്ചു പറയുക. നിഘണ്ടു നോക്കി ഉറപ്പുവരുത്തുക.
Answer:
മെയ്യ് – ശരീരം
പൈക്കറ – പശുവിനെ കറക്കൽ
പ്രതം – കൂട്ടം
പ്രീത – സന്തോഷവതി
ചേലും – ഭംഗിയുള്ള
പാലഞ്ചും – പാലും പോലും തോൽപ്പിക്കുന്ന
തഞ്ചുകം – തങ്ങുക
ഹർഷം – സന്തോഷം
ദുഗ്ധം – പാൽ
- മെയ്യിൻ വലം വശം ചാരി നിൽ
- മാതാവോ പൈക്ക് നിർത്തി, മണിവള
- വാതമണിഞ്ഞ വലതുകൈയാൽ
- പൈതലെപ്പേർത്തുമണച്ചു പുണർന്നതി
- പ്രീതയായ് കോൾമയിർക്കൊണ്ടിടുന്നു
- ചേലുറ്റ പാത്രത്തിലമ്മ നറുചൂടു
പാലും പകർന്നു കൊടുത്തതിനാൽ
ബാലന്റെ ചെന്തൊണ്ടിവായ് മലരിൽച്ചെറ്റു - പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു
പ്രേമവും ഹർഷ വുമുൾക്കൊള്ളുമുണ്ണിത
ന്നോമനവകതമിതെത രമ്യം! - ലാവണ്യദുഗ്ധം കടഞ്ഞെടുത്തീടിന
തൂവെണ്ണയോ ഇത് തമ്പുരാനേ
![]()
അക്ഷരങ്ങൾ – വരികൾ
Question 1.
“ചേലും പാത്രത്തിലമ്മ നറുച്ചൂടു-
പാലും പകർന്നുകൊടുത്തതിനാൽ
ബാലന്റെ ചെന്തൊണ്ടി വായ്മലരിൽച്ചെറ്റു
പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു.”
വരികളിൽ രണ്ടാമത്തെ അക്ഷരം ആവർത്തിച്ചു വന്നതു കാണാം.
രണ്ടാമത്തെ അക്ഷരം ആവർത്തിക്കുന്ന മറ്റുവ രികൾ കണ്ടെത്തിച്ചൊല്ലുക
Answer:
കേവലഭംഗ്യാ കൊഴുത്തുരുണ്ടുള്ളോരി-
പൂവൽമെയ് പൂൺ മോർ താൻ പുണ്യവാന്മാർ,
ലാവണ്യദുഗദ്ധം കടഞ്ഞെടുത്തീടിന
തൂവെണ്ണയോ ഇത് തമ്പുരാനേ!
പ്രയോഗഭംഗി കണ്ടെത്താം
Question 1.
കുഞ്ഞിന്റെ പുഞ്ചിരിയെ ‘പാലഞ്ചും’ പുഞ്ചിരി എന്നാണു കവി വിശേഷിപ്പിച്ചത്. പുഞ്ചിരിയുടെ എന്തു പ്രത്യേകതയാണ് ഈ പ്രയോഗത്തിലൂടെ വെളിപ്പെടുന്നത്?
Answer:
കണ്ണന്റെ കൈയിലെ പാത്രത്തിലേക്ക് അമ്മ നറും ചൂടുപാൽ പകർന്നു കൊടുത്തപ്പോഴാണ് കണ്ണന്റെ ചുണ്ടിൽ പാലിനേക്കാൾ വെണ്മയുളള പുഞ്ചിരി വിടരുന്നത്. കണ്ണന്റെ ഓമനത്തം തുളുമ്പുന്ന മുഖത്ത് വിരിയുന്ന പുഞ്ചിരിയുടെ വെണ്മ പാലി നേക്കാൾ മീതെയാണെന്ന് കവി സങ്കൽപ്പിക്കുന്നു. കണ്ണന്റെ പുഞ്ചിരിയുടെ മനോഹാരിത ആണ് ഈ പ്രയോഗത്തിലൂടെ വെളിപ്പെടുന്നത്.
വിശലനം ചെയ്യാം
Question 1.
ഉണ്ണിയുടെ കണ്ണുകളെ, താമരത്താരിതൾ പോ ലെ, എന്നു വിശേഷിപ്പിച്ചതിന്റെ ഔചിത്യം എന്ത്?
Answer:
താമര വിരിഞ്ഞു നിൽക്കുന്നത് പൊയ്കയിലാണ്. പൊയ്കയുടെ നീലനിറവും കണ്ണന്റെ കറുപ്പുക ലർന്ന നീലനിറവും തമ്മിൽ സമാനതയുണ്ട്. താമ രയിതളിന്റെ ആകൃതിയിൽ നീണ്ട് മനോഹരമായ കണ്ണുകളാണ് കണ്ണനുള്ളത്. അതിനാൽ ഉണ്ണിക്ക ണ്ണന്റെ കണ്ണുകളുടെ സൗന്ദര്യം വ്യക്തമാക്കാ നാണ് താമരത്താരിതൾ പോലെ എന്ന് കവി വിശേഷിപ്പിച്ചിരിക്കുന്നത്
Question 2.
പാലും വെണ്ണയും കണ്ണന് പ്രിയപ്പെട്ടതാണ് ഇവയെ കണ്ണന്റെ സൗന്ദര്യവുമായി കവി എങ്ങ നെയാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്?
Answer:
തൈര്, കടഞ്ഞാണ് വെണ്ണയെടുക്കുന്നത്. പാലിന്റെ സത്ത് മുഴുവൻ വെണ്ണയിലടങ്ങിയിരി ക്കുന്നു. അതുപോലെ ലാവണ്യമാകുന്ന പാൽ കട ഞ്ഞെടുത്തതാണ് കണ്ണന്റെ ശരീരം അതിനാൽ സൗന്ദര്യത്തിന്റെ പ്രധാന ഘടക ങ്ങ ളെല്ലാം അതിൽ ഒത്തുചേർന്നിരിക്കുന്നു, കണ്ണന് ഏറ്റവും ഇഷ്ടമുള്ള പാലിനോടും വെണ്ണയോടും കണ്ണന്റെ സൗന്ദര്യത്തെ താരതമ്യപ്പെടുത്തുകയാണ് കവി.
വർണിക്കാം
Question 1.
കവിതയിലെ രംഗം സ്വന്തം ഭാഷയിൽ വർണി ച്ചെഴുതുക?
Answer:
ഒരു ദിവസം രാവില പശുവിനെ കറന്നുകൊണ്ടി രിക്കുന്ന യശോദ അടുത്തേക്ക് കണ്ണൻ ചെറി യൊരു പാത്രവുമായി ചെന്നു
അമ്മയുടെ അരികിൽ ചെന്ന് വലതുവശം ചേർന്നു നിന്നു. അമ്മ പശുവിനെ കറക്കുന്നത് നിർത്തി വാത്സല്യത്തോടെ കണ്ണന്റെ ഓമനമുഖത്ത് ഒരുമ്മ നൽകി. കണ്ണന്റെ കൈയിലെ പാത്രത്തിലേക്ക് നറും ചൂടും പാൽ പകർന്നു നൽകി. പാല് കിട്ടിയ പ്പോൾ ഉണ്ണിക്കണ്ണന്റെ ചുണ്ടിൽ പാലിനേക്കാൾ വെണ്മയുള്ള ചിരി വിടർന്നു. കണ്ണന്റെ കണ്ണുകൾ താമരയിതൾ പോലെ ഭംഗിയുള്ളതായിരുന്നു. ആ സുന്ദരമായ മുഖം കണ്ടാൽ അമ്മയ്ക്ക് മാത്രമല്ല മറ്റാർക്കും അവനെ വാരിയെടുത്ത് ഓമനിക്കാൻ തോന്നും. നല്ല ഭംഗിയുള്ള കണ്ണന്റെ മൃദുല മേനി പുണരുന്നവർ പുണ്യം ചെയ്തവരാണ്. നല്ല ഭംഗി യുള്ള കണ്ണന്റെ മൃദുല മേനി പുണരുന്നവർ പുണ്യം ചെയ്തവരാണ്. ലാവണ്യമാകുന്ന പാൽ കടഞ്ഞെടുത്ത വെണ്ണയാണോ ഉണ്ണിക്കണ്ണനെന്ന് കവി സംശയിക്കുകയാണ്.
കഥ പറയാം
Question 1.
“ബാലകരൂപനാം നിന്നുടെ അത്ഭുത-
ലീലകൾക്കുണ്ടോ പറഞ്ഞാലറ്റം!”
‘ഒരു ചിത്രം’ എന്ന കവിതയുടെ മറ്റൊരു ഭാഗത്ത് കവി ഇങ്ങനെ അത്ഭുതപ്പെടുന്നു. കണ്ണന്റെ ബാല ലീലകളെക്കുറിച്ചുള്ള കഥകൾ ശേഖരിച്ച് ക്ലാസ്സിൽ പറഞ്ഞ് അവതരിപ്പിക്കുക.
Answer
പശുവിനെ എടുത്തെറിഞ്ഞ കണ്ണൻ
തന്റെ എതിരാളി ജീവനോടെ ഉള്ളിടത്തോളം കാലം തനിക്കു സുരക്ഷയുണ്ടാവില്ലെന്ന് കംസൻ ധരിച്ചു. രണ്ട് അസുരന്മാരെ തെരഞ്ഞെടുത്ത് കണ്ണനെ വകവരുത്താൻ ശട്ടം കെട്ടി. കംസന്റെ നിർദ്ദേശപ്രകാരം അസുരന്മാരായ വത്സാസുരനും കപിത്താസുരനും തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ പുറപ്പെട്ടു. അവിടെ ഗോകുലബാലന്മാരോടൊത്ത് കണ്ണനും ബലരാമനും കന്നുകാലികളെ മേയ്ക്കു കയായിരുന്നു. നടക്കാൻ പോകുന്നത് ഗ്രഹിച്ച കണ്ണൻ ഒന്നുമറിയാത്തപ്പോലെ അവിടെ കൂട്ടുകാ രോടൊത്ത് കളിതമാശകൾ പറഞ്ഞുകൊണ്ടിരുന്നു. അമ്പാടിയിലെ വത്സാസുരനും, കപിത്താസുരനും വെവ്വേറെ രണ്ടുരൂപങ്ങൾ കൈക്കൊണ്ടു.
ഒരുത്തൻ ഒരു പശുവായി മാറി. മറ്റൊരുത്തൻ അയിനി മര ത്തിൽ തൂങ്ങുന്ന അയിനിക്കായായും രൂപാന്തരം പ്രാപിച്ചു. പശുവായി മാറിയ വത്സാസുരൻ കന്നു കളുടെ കൂടെച്ചേർന്ന് അവയിലൊന്നായി കൂട്ട ത്തിന്റെ മദ്ധ്യത്തിൽ പ്രവേശിച്ചു. അവിടെ പുതു തായി എത്തിയ അസുര പശുവിനെ കണ്ട് മറ്റു പശുക്കൾ വിരളാൻ തുടങ്ങി. തന്റെ കന്നുകൾ വിര ളുന്നത് കണ്ണൻ പ്രത്യേകം ശ്രദ്ധിച്ചു. കുറച്ചുനേരം വിരണ്ടു നിന്നിരുന്ന കന്നുകൂട്ടം വീണ്ടും പുൽമൈ താനത്തിൽ മേയാനാരംഭിച്ചു. കണ്ണൻ തന്റെ കൂട്ടു കാരോടൊത്ത് മൈതാനത്തിനരുകിൽ നിന്ന അയിനി മരത്തിനടുക്കൽ വന്നു.
അയിനിപ്പഴമായി മാറിയ കപിത്താസുരന് വളരെ സന്തോഷമായി. എങ്ങനെയും ഇന്നു കണ്ണനെ വധിക്കണം. എത്രയോ പേർ ശ്രമിച്ചു നോക്കി. പക്ഷെ ഞങ്ങളാണ് ശരിക്കും കണ്ണനെ കൊല്ലു ന്നത് എന്ന് അസുരൻ ചിന്തിച്ചു.
അയിനിമരത്തിന് സമീപം എത്തിയതോടെ ബാല ന്മാർ അതിൽ വിളഞ്ഞുകിടക്കുന്ന അയിനിപ്പഴ ങ്ങളെക്കണ്ട് നമുക്കതു പറിക്കാം എന്നു പറഞ്ഞ ഉടനേതന്നെ കണ്ണൻ പശുക്കുട്ടങ്ങളിലുണ്ടായിരുന്ന അസുരപശുവിനെ ചെന്നു പിടിച്ചു. അത് രക്ഷ പ്പെടാൻ ശ്രമിച്ചു. പക്ഷേ, കണ്ണൻ പിടിവിട്ടില്ല. അതിന്റെ പിൻകാലുകൾ കൂട്ടിപ്പിടിച്ചു പൊക്കി. വാലുകൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ വാലും ചേർത്തു പിടിച്ചു.
ഇപ്പോൾ പശുവിൽ ഉളള അസുരന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. രക്ഷപ്പെടാനും വയ്യ. നിമി ഷനേരത്തിനുള്ളിൽ കണ്ണൻ ആ പശുവിനെ അയി നിമരം ലക്ഷ്യമാക്കി തൂക്കിയെറിഞ്ഞു. എറിയപ്പെട്ട പശു അയിനിപ്പഴമായി തൂങ്ങിക്കിടന്നിരുന്നു കപി ത്താസുരന്റെ മേൽ ശക്തമായി പതിച്ചു രണ്ടു പേരും താഴെ നിലത്ത് അലച്ചു വീണ് ചത്തു.
കൂട്ടുകാർ കണ്ണനെ വാരിപ്പുണർന്നു സന്തോഷി ച്ചു. തന്റെ സ്വന്തം അമ്മാവന്റെ ചതിപ്രയോഗത്തെ തൂത്തെറിഞ്ഞല്ലോ എന്നു ആശ്വസിച്ച് കണ്ണൻ അടുത്ത പരിപാടിയെ പറ്റി ആലോചന തുടങ്ങി.
![]()
കണ്ണൻ ചെയ്ത നൃത്തം
ഒരു സന്ദർഭത്തിൽ കാളിയൻ എന്നു പേരുള്ള അഞ്ചുതലകളുള്ള ഒരു സർപ്പം യമുനാനദിയിൽ വന്നു താമസമുറപ്പിച്ചു. അതു വസിച്ചിരുന്ന കയ ത്തിനു സമീപം മൃഗങ്ങളോ പറവകളോ ഒന്നും വന്നിരുന്നില്ല. കാരണം, അതു കൊടിയ വിഷമു ള്ളതും, വായിൽ നിന്നും തീക്കാറ്റു പുറത്തേയ്ക്കു വരുന്നതുമായിരുന്നു.
അമ്പാടിയിൽ നിന്നും പശുക്കൾ നദിയിൽ വെള്ളം കുടിക്കാൻ ചെല്ലുമ്പോൾ അവയെയും ഈ വിഷ സർപ്പം ആക്രമിച്ചു. അമ്പാടിയിലെ ജനങ്ങൾ ആകെ ഭയന്നു വിറച്ചിരുന്നു. ആ പാമ്പ് നദീതീര ത്തുള്ള കയത്തിൽ നിന്നും പോകുന്നതുവരെ ആരും തന്നെ ആ പ്രദേശത്ത് പോകരുതെന്നും നിശ്ചയിച്ചു.
കണ്ണൻ കാളിയനെപ്പറ്റി കേട്ടയുടനെ അമ്പാടി യിലെ ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് നിശ്ച യിച്ചു. യമുനയിൽ നിന്നും കാളിയനെ തുരത്തി യാൽ നദീതീരത്തുള്ള കയത്തിൽ ജലം നല്ലതായി മാറുമെന്നു വിചാരിക്കുകയും, അതിനാൽ കൂട്ടുകാ രോടൊത്ത് യമുനാനദീതീരത്തേക്ക് ചെല്ലുകയും ചെയ്തു. അവിടെ കയത്തിന്റെ കരയിൽ നിന്നി രുന്ന കടമ്പ് മരത്തിൽക്കയറി അതിൽ നിന്നും കയ ത്തിലേക്ക് ചാടാൻ ഒരുമ്പെട്ട കണ്ണന്റെ കൂട്ടുകാർ, വേണ്ടാ പാമ്പുണ്ട്, എന്നൊക്കെ പറഞ്ഞുവിലക്കി. അതു വകവെയ്ക്കാതെ കയത്തിലേക്കു കുതിച്ചു.
വെള്ളത്തിൽ വീണയുടനെ തന്നെ കാളിയൻ തലയുയർത്തി വെളിയിൽ വന്ന് എന്നിട്ട് മൂക്കിലൂടെ വിഷക്കാറ്റും വായിൽ നിന്ന് തീനാളങ്ങളും ചീറ്റി തെറിപ്പിച്ചു. അതിന്റെ വാലുകൊണ്ട് കണ്ണനെ ചുറ്റി കണ്ണൻ മയക്കത്തിലായതുപോലെ ചരിഞ്ഞു. കൂട്ടു കാരെല്ലാവരും ആറ്റുതീരത്തുകൊണ്ട് കണ്ണനെ ഉറക്കെ വിളിച്ചു. പിന്നീട് വീട്ടിലെത്തി കണ്ണൻ കയ ത്തിൽ ചാടിയതായി പറഞ്ഞു നന്ദഗോപൻ, രോഹിണി എല്ലാവരും അവിടെയെത്തി.
കയത്തിലേയ്ക്ക് കുതിച്ച് കണ്ണൻ പിന്നീട് ജല ത്തിനു മുകളിൽ കാണാതായപ്പോൾ എല്ലാവരും അലറിക്കരഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കണ്ണന്റെ തല ജലത്തിന്റെ മുകളിൽ കാണപ്പെട്ടു. പിന്നീട് ശരീരം മുഴുവൻ മേൽപ്പോട്ട് വന്നു. കണ്ണൻ കാളിയന്റെ തലയ്ക്കുമുകളിലായാണ് നിന്നിരുന്നത്. പിന്നീട് തന്റെ ഓടക്കുഴലെടുത്ത് ഊതിക്കൊണ്ട് നൃത്തം ചെയ്തത് സകല ജനങ്ങളേയും കോരി ത്തരിപ്പിച്ചു. കാളിയൻ ആ കയത്തിൽ നിന്നും കര കയറി പോകുന്നതായി പറഞ്ഞുകൊണ്ട് പുറത്തി റങ്ങി പോയി. കണ്ണന്റെ ഈ അദ്ഭുത പ്രവൃത്തിയെ ജനം ഉള്ളം നിറഞ്ഞ് പുകഴ്ത്തി.
കാവ്യശകലങ്ങൾ
Question 1.
മഹാകവി വള്ളത്തോളിന്റെ പ്രസിദ്ധമായ വരി കൾ ശേഖരിക്കാം. ചാർട്ടിൽ ആകർഷകമായി എഴുതി ക്ലാസിൽ പ്രദർശിപ്പിക്കാം.
Answer:



![]()
ആസ്വാദനക്കുറിപ്പ്
ഒരു ജീവിതസന്ദർഭം മനോഹരമായ വാങ്മയ ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് വള്ള ത്തോൾ. ഗോകുലത്തിൽ യശോദയുടെ മകനായി വളരുന്ന ശ്രീകൃഷ്ണന്റെ കുട്ടിക്കാലമാണ് കവിത യിലുള്ളത്.
പ്രഭാതത്തിൽ പശുവിനെ കറക്കുന്ന അമ്മയുടെ അരികിലേക്ക് പാലിനു വേണ്ടി പാത്രവുമായി നറു പുഞ്ചിരിയോടെ കാത്തു നിൽക്കുകയാണ് കണ്ണനു കുഞ്ഞിന്റെ പുഞ്ചിരിയെ പാലഞ്ചും പുഞ്ചിരിയാ യാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്
താമരത്താരിതൾ പോലെ നെടുതായി-
തൂമയെഴുതിയ കണ്ണിന്നയിൽ
പ്രേമവും ഹർഷവുമുൾക്കൊള്ളുമുണ്ണിത-
ന്നോമന വക്രതമിതെത രമ്യം
ഉണ്ണിയുടെ താമരത്താരിതൾ പോലെ നീണ്ടു മനോ ഹരമായ മിഴികളിൽ സ്നേഹവും ഹർഷവും നിറ ഞ്ഞുനിൽക്കുകയാണ്. കണ്ണന്റെ ലാവണ്യം വർണ്ണി ക്കാൻ കവിക്ക് വാക്കുകളില്ല. ഓമനത്തം നിറഞ്ഞ കണ്ണനെ കണ്ടാൽ അമ്മയ്ക്ക് മാത്രമല്ല മറ്റാർക്കും അവനെ വാരിയെടുത്ത് ഉമ്മ വയ്ക്കാൻ തോന്നും. ലാവണ്യദുഗ്ധം, പൂവൽമെയ്യ് എന്നീ പ്രയോഗങ്ങ ളിലൂടെ കണ്ണന്റെ മേനിയുടെ സൗന്ദര്യം വർണ്ണി ക്കുകയാണ് കവി. പാൽ പാത്രവുമായി അമ്മയുടെ അരികിൽ നിൽക്കുന്ന കണ്ണന്റെ മനോഹരരൂപം ഒരു ചിത്രത്തിലെന്നപോലെയാണ് വള്ളത്തോൾ വർണിക്കുന്നത്.
Class 6 Malayalam Kerala Padavali Notes Unit 1 ചിത്രവർണങ്ങൾ
നിറം
പുൽപ്പരച്ച്
മുന്നിൽ നീലത്തടാകം.
ഓരത്തോടു ചേർന്ന് വെള്ളാമ്പലുകളും ചെന്താമരകളും.
നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ.
നിറയെ പൂത്തുലഞ്ഞ് ചാഞ്ഞുനിൽക്കുന്ന
വൃക്ഷത്തിലേക്കു പറന്നിറങ്ങുന്ന പക്ഷികൾ.
അപ്പുറത്ത് നീല മലനിരകളുടെ മതിൽക്കെട്ട്.
ആകാശത്ത് വെള്ളമേഘങ്ങളുടെ പഞ്ഞിക്കെട്ടുകൾ.
ഈ കാഴ്ച ചിത്രമാക്കൂ.
