Plus Two History Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus Two History Board Model Paper 2022 Malayalam Medium

Time: 2 1/2 Hours
Total Score: 80

Part- I
A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
നാനാസാഹിബ് 1857- ലെ കലാപം നയിച്ച സ്ഥലം
a) ഡൽഹി
b) അവധ്
c) ണ്ഹാർ
d) കാൺപുർ
Answer:
d) കാൺപുർ

Question 2.
കലപ്പയുടെ കളിമൺ രൂപങ്ങൾ കണ്ടെത്തിയ ഹരഷൻ കേന്ദ്രം
a) കാളിബംഗൻ
b) ബാലാക്കോട്ട്
c) ബനവാലി
d) ഡൊയാവെ
Answer:
c) ബനവാലി

Plus Two History Board Model Paper 2022 Malayalam Medium

Question 3.
കനാലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ കേന്ദ്രം
a) ഷോർട്ടുഗായ്
b) ലോഥൻ
c) ചാൻഹുദാരോ
d) ചോലിസ്ഥാൻ
Answer:
a) ഷോർട്ടുഗായ്

Question 4.
ചോളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്
a) രാജസ്ഥാൻ
c) ഹരിയാന
b) ഗുജറാത്ത്
d) പഞ്ചാബ്
Answer:
b) ഗുജറാത്ത്

Question 5.
കർണാടകയിലെ വീരശൈവ പാരമ്പര്യത്തിന്റെ നേതാവ്
a) കബിർ
b) രവിദാസ്
c) ബമ്പവണ്ണ
d) മീരാബായി
Answer:
ബസവണ്ണ

Question 6.
താഴെപ്പറയുന്നവയിൽ സിഖ് മതവുമായി ബന്ധപ്പെട്ടതാരാണ്?
a) ഗുരു നാനാക്ക്
b) സുന്ദരൻ
c) അഷ
d) സംബന്ധർ
Answer:
a) ഗുരു നാനാക്ക്

B. 7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം (4 × 1 = 4)

Question 7.
‘പത്മാവതി’ എന്ന ഗ്രന്ഥം രചിച്ചതാര്?
a) മാലിക്ക് മുഹമ്മദ് ജയ്സി
b) ശെയ്ഖ് നിസാമുദ്ദീൻ
c) അമീർ ഖുസ
d) ആണ്ടാൾ
Answer:
a) മാലിക്ക് മുഹമ്മദ് ജയ്സി

Question 8.
താഴെപ്പറയുന്നവയിൽ ഷാനിനാമയുമായി ബന്ധപ്പെട്ടതേതാണ്?
a) താരാട്ടുപാട്ടുകൾ
b) കഥകൾ
c) കല്യാണപ്പാട്ടുകൾ
d) നാടകം
Answer:
c) കല്യാണപ്പാട്ടുകൾ

Question 9.
കേരളതീരത്ത് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തി
a) ഡച്ധ്യാർ
b) പോർട്ടുഗീസുകാർ
c) ഇംഗ്ലീഷുകാർ
d) ഫ്രഞ്ചുകാർ
Answer:
b) പോർട്ടുഗീസുകാർ

Question 10.
കേരളത്തിലെ പെരുമാൾ രാജ്യത്തിന്റെ തലസ്ഥാനം:
a) കൊച്ചി
b) കണ്ണൂർ
c) മഹോദയപുരം
d) തിരുവിതാംകൂർ
Answer:
c) മഹോദയപുരം

PART – II
A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 11.
മഹാഭാരതം പോലുള്ള ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുമ്പോൾ ചരിത്രകാരൻമാർ പരിഗണിക്കുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങൾ
എഴുതുക.
Answer:
ദാഷ
ഉള്ളടക്കം
രചയിതാവ്
കാലം

Question 12.
ഖുദ് കഷതയേയും, പാഹി കഷയേയും നിർവചിക്കുക.
Answer:
ഖുദ്ഷ – ഗ്രാമവാസികളായ കർഷകർ
പാഹികത . മറ്റ് ഗ്രാമങ്ങളിൽ നിന്ന് വന്ന് കൃഷി ചെയ്യുന്നവർ

Plus Two History Board Model Paper 2022 Malayalam Medium

Question 13.
മുഗൾ കാലത്തെ കാർഷിക സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കുക.
Answer:
സ്ത്രീകൾ വിത്തുവിതയ്ക്കുകയും കള പറിക്കുകയും മെതി യ്ക്കുകയും പതിര് നീക്കുകയും ചെയ്തു. ലിംഗപരമായ വേർതി രിവ് അസാധ്യം – ജീവശാസ്ത്രപരമായ ധർമ്മങ്ങളെ സംബന്ധിച്ച മുൻവിധി – കൈത്തൊഴിൽ, കുലീനവർഗത്തിലെ സ്ത്രീകൾക്ക് പാരമ്പര്യസ്വത്തിനവകാശം.

Question 14.
വാമൊഴി ചരിത്രത്തിന്റെ ഏതെങ്കിലും രണ്ട് പോരായ്മകൾ എഴു തുക.
Answer:
വ്യക്തത കുറവ് – കൃത്യതയില്ലാത്ത കാലഗണന – വ്യക്ത്യാനുഭ
വങ്ങൾ – വ്യക്തിയുടെ ഓർമ

Question 15.
സംഘം കൃതികളിൽ പാരമർശിച്ചിരിക്കുന്ന ഏതെങ്കിലും രണ്ട് തിണകളുടെ പേരെഴുതുക.
Answer:
കുറിഞ്ചി
മരുതം
മുൈല്ല
പലൈ
നെയ്തൽ

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
വൈഷ്ണവ മതത്തേയും, ‘ശൈവ മതത്തേയും വേർതിരിച്ചെഴു തുക.
Answer:
വൈഷ്ണവമതം – വിഷ്ണുവിനെ ആരാധിക്കുന്നു.
ശൈവമതം – ശിവനെ ആരാധിക്കുന്നു.

Question 17.
അയ്ൻ — ഇ – അക്ബരിയെ കുറിച്ച് ഒരു ലഘു കുറിച്ചെഴുതുക.
Answer:
അബ്ദുൾ ഫസൽ – 1598-ൽ പൂർത്തിയായി – അക്ബർ നാമ യുടെ മൂന്നാമത്തെ പുസ്തകം – രാജസദസ്സിന്റെ രൂപീകരണം, ഭരണസമ്പ്രദായം, സൈന്യം, വരുമാന ഉറവിടങ്ങൾ, അക്ബർ ചക്രവർത്തിയുടെ സാമ്രാജ്യത്തിലെ പ്രവിശ്യകളുടെ ഭൗതികരു പരേഖ, ജനങ്ങളുടെ സാഹിത്യ- സാംസ്കാരിക- മതപാരമ്പര്യ ങ്ങൾ എന്നിവയെക്കുറിച്ച് അത് വിശദമായ വിവരങ്ങൾ നൽകുന്നു .. 5 പുസ്തകങ്ങൾ.

Question 18.
ജോട്ടേദാർമാർ ആരായിരുന്നു?
Answer:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സെമീന്ദാർമാർ പ്രതി സന്ധി നേരിടുന്ന സമയത്ത് ഗ്രാമങ്ങളിൽ സ്ഥാനം ഉറപ്പിച്ച സമ്പന്ന കർശകരായിരുന്നു ജോട്ടേപ്പോർമാർ. പ്രാദേശിക വ്യാപാ രത്തേയും പണം കടം കൊടുക്കലിനേയും നിയന്ത്രിച്ചു. ജോട്ടേർദാർമാരുടെ അധികാരം സമീന്ദാർമാരുടേതിനേക്കാൾ പ്രഭാവം ഉളളതായിരുന്നു. ഗ്രാമങ്ങളിൽ ജീവിച്ചു. അവരുടെ ഉയർച്ച സെമീന്ദാർമാരുടെ അധികാരത്തെ ദുർബലപ്പെടുത്തി.

PART – III
A. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
‘എ’ കോളത്തെ ‘ബി കോളവുമായി ബന്ധിപ്പിക്കുക.

ബി
പാലിയം സത്യാഗ്ര ടി.കെ. മാധവൻ
കുണ്ടറ വിളംബരം രാമനമ്പി
കുറിച്യ കലാപം എ.ജി. വേലായുധൻ
വൈക്കം സത്യാഗ്രഹം വേലുത്തമ്പി

Answer:
പാലിയം സത്യഗ്രഹം – എ.ജി. വേലായുധൻ
കുണ്ടറ വിളംബരം – വേലുത്തമ്പി
കുറിചവിളംബരം – രാമനമ്പി
വൈക്കം സത്യഗ്രഹം – ടി.കെ. മാധവൻ

Question 20.
നൽകിയിരിക്കുന്ന പ്രാചീന ഇന്ത്യയുടെ രൂപരേഖയിൽ താഴെ ക്കൊടുത്തിരിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുക.
a) ലുംബിനി
b) സാരനാഥ്
c) ബോധ്ഗയ
d) കുശിനഗരം
Answer:
a) ലുംബിനി
b) സാരനാഥ്
c) ബോധ്യ
d) കുശിനഗരം

Question 21.
ഖാൻഗാഹുകളുടേയും, സിൽസിലകളുടേയും സവിശേഷതകൾ വിശദീകരിക്കുക.
Answer:
ഖാൻഗാഹ് . സൂഫികൾ സമൂഹങ്ങളെ സംഘടിപ്പിച്ച അഭ യകേന്ദ്രങ്ങൾ – ശേയ്ഖ്, പീർ അഥവാ മുർഷിദ് ഇതിനെ നിയന്ത്രിച്ചു.
സിൽസില ചങ്ങലയെ സൂചിപ്പിക്കുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള തുടർച്ചയായ ബന്ധം. ഈ മാർഗ്ഗത്തി ലൂടെ വിശ്വാസികൾക്ക് ആത്മീയശക്തിയും അനുഗ്ര ഹവും പകർന്നു.

Question 22.
മുഗൾ തലസ്ഥാന നഗരങ്ങളുടെ സവിശേഷതകൾ വിവരിക്കുക.
Answer:
ഡൽഹി
ഫത്തേപൂർ സിക്രി
ലാഹോർ
ഷാജഹാനാബാദ്

Question 23.
ബ്രിട്ടീഷുകാർക്കെതിരെ സന്താളുകൾ കലാപം നടത്തിയതെന്തു കൊണ്ട്?
Answer:
രാജ്മഹൽ കുന്നുകൾ – കൈക്കോട്ടും കലപ്പയും – പഹാരി യകൾ – സ്ഥിരകൃഷിയുടെ വ്യാപനം – 1770കളിൽ ബ്രിട്ടീഷു കാർ പഹാരിയകളെ വേട്ടയാടിപ്പിടിച്ച് കൊന്നൊടുക്കി. സന്താ ളുകളുടെ കടന്നുകയറ്റം – ദാമിൻ ഇ കോഹ് – ഗവൺമെന്റ് അധികനികുതി ചുമത്തി – ഹുണ്ടികക്കാർ – 1855-56 – സന്താൾ കലാപം സിദ്ദു.

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ (1 × 4 = 4)

Question 24.
ബ്രാഹ്മി, ഖരോഷ്ഠി എന്നീ ലിപികളെക്കുറിച്ച് ലഘു കുറിപ്പെഴു തുക
Answer:
ആധുനിക ഇന്ത്യൻ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന മിക്ക വാറും ലിപികൾ ബ്രാഹ്മിയിൽ നിന്നാണ് ഉടലെടുത്തത്. അശോ കന്റെ ഭൂരിഭാഗം ലിഖിതങ്ങളിലും ഈ ലിപിയാണ് ഉപയോഗിച്ചിരു ന്നത്. 1838 ൽ ജയിംസ് പ്രിൻസെപ് ബ്രാഫിയിലെഴുതിയ അശോ കശാസനം വായിച്ചു.

വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ ലിഖിതങ്ങളിലാണ് ഖരോഷ്ഠി ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഈ പ്രദേശം ഭരിച്ചി രുന്ന ഇൻഡോ- ഗ്രീക്ക് രാജാക്കന്മാരുടെ നാണയങ്ങളിൽ അവ രുടെ പേരുകൾ കൊത്തി വച്ചിരുന്നത് ഖരോഷ്ഠി ലിപികളിലാ യിരുന്നു. ഖരോഷ്ഠി ലിഖിതങ്ങളുടെ ഭാഷ പ്രാകൃത് ആണെന്ന് പ്രിൻസെപ് തിരിച്ചറിഞ്ഞതോടെ ദൈർഘ്യമേറിയ ലിഖിതങ്ങളും വായിച്ചെടുക്കാൻ സാധിച്ചു.

Plus Two History Board Model Paper 2022 Malayalam Medium

Question 25.
മധ്യകാല ഇന്ത്യയിലെ സ്ത്രീകളുടേയും, അടിമകളുടേയും അവസ്ഥ സഞ്ചാരികൾ വിവരിച്ചതെങ്ങനെ?
Answer:
അടിമകൾ മറ്റേതു വസ്തുവിനേയും പോലെ കമ്പോളങ്ങളിൽ വിൽക്കപ്പെടുകയും പാരിതോഷികം എന്ന നിലയിൽ നിരന്തരം വിനിമയം നടത്തപ്പെടുകയും ചെയ്തിരുന്നു. അടിമകൾക്കിടയിൽ ഗണ്യമായ തോതിൽ വൈജാത്യങ്ങൾ നില നിന്നിരുന്നു. സുൽത്താന്റെ കീഴിലുണ്ടായിരുന്ന ചില സ്ത്രീ അടിമകൾ സംഗീ തത്തിലും നൃത്തത്തിലും വിദഗ്ധരായിരുന്നു.
അടിമകളെ പൊതുവെ ഗാർഹിക ജോലികൾക്കാണ് ഉപയോഗി ച്ചിരുന്നത്. മിക്ക കുടുംബങ്ങളും ഏറ്റവും കുറഞ്ഞത് ഒന്നോ രണ്ടോ അടിമകളെ നിലനിർത്തിയിരുന്നു.

ചില സ്ത്രീകൾ പുഞ്ചിരിയോടെ സതി അനുഷ്ഠിച്ചപ്പോൾ മറ്റു ള്ളവർ അതിന് നിർബന്ധിതരാകുകയായിരുന്നു. സതി എന്ന ആചാരത്തിനപ്പുറം മറ്റു പല കാര്യങ്ങളും കൂടി ഉൾപ്പെട്ടതായി രുന്നു സ്ത്രീ ജീവിതങ്ങൾ. കാർഷിക- കാർഷികേതര ഉൽപാദ നത്തിന് സ്ത്രീകളുടെ അധ്വാനം നിർണായകമായിരുന്നു. സ്ത്രീകൾ അവരുടെ വീടുകളിലെ സ്വകാര്യ ഇടങ്ങളിൽ മാത്ര മായി ഒതുങ്ങി നിന്നിരുന്നില്ല.

PART – IV
A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
ചുവടെ കൊടുത്തിരിക്കുന്നവയെക്കുറിച്ച് ചുരുക്കി വിവരി ക്കുക.
a) അശോകന്റെ ധ
b) ലിഖിത തെളിവുകളുടെ പോരായ്മകൾ
Answer:
a) അശോകൻ തന്റെ സാമ്രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ ധമ്മ പ്രചരിപ്പിച്ചു. ഇതിന്റെ തത്വങ്ങൾ ലളിതവും പ്രയോഗ ത്തിൽ സാർവ ലൗകികവുമായിരുന്നു. ഇത് ഇഹലോ കത്തും പരലോകത്തും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കു ന്നു. ധമ്മ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ധമ്മ മഹാ മാത്ത എന്നറിയപ്പെടുന്ന പ്രത്യേക ഉദ്യോഗസ്ഥന്മാരെ നിയ മിച്ചു. താൻ മനസ്സിലാക്കിയ ധമ്മത്തെ ഉറക്കെ പ്രഖ്യാപിക്കു വാൻ അശോകൻ തന്റെ ശാസനങ്ങളെ ഉപയോഗിച്ചു. മുതിർന്നവരോടുള്ള ബഹുമാനം, ബ്രാഹ്മണരോടും ലൗകിക ജീവിതം ഉപേക്ഷിച്ചവരോടുമുള്ള ഉദാരമനസ്ക ത, അടിമകളോടും ദാസൻമാരോടും ദയയോടു കൂടിയ പെ രുമാറ്റം, തന്റേതല്ലാത്ത മതങ്ങളോടും മറ്റു പാരമ്പര്യങ്ങളോ ടുമുള്ള ബഹുമാനം എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.

b) സാങ്കേതിക പരിമിതികൾ: അക്ഷരങ്ങൾ മങ്ങിയ രീതി യിലാണ് കൊത്തിവച്ചിരിക്കുന്നത്. ലിഖിതങ്ങൾ കേടുവന്നി രിക്കാം. അല്ലെങ്കിൽ അക്ഷരങ്ങൾ നഷ്ടപ്പെട്ടിരിക്കാം. ലിഖിതങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ കൃത്യ മായ അർഥത്തെക്കുറിച്ച് ഉറപ്പായി പറയാൻ എപ്പോഴും കഴി യില്ല.

എല്ലാ ലിഖിതങ്ങളും വായിച്ചെടുക്കുകയോ, പ്രസിദ്ധീക രിക്കുകയോ വിവർത്തനം നടത്തുകയോ ചെയ്തിട്ടില്ല. നിരവധി ലിഖിതങ്ങൾക്ക് കാലത്തിന്റെ സംഹാരത്തെ അതി ജീവിക്കുവാൻ കഴിഞ്ഞിരിക്കില്ല. രാഷ്ട്രീയവും സാമ്പത്തികവുമായി പ്രാധാന്യമുണ്ടെന്ന് നാം കരുതുന്നതെല്ലാം തന്നെ ലിഖിതങ്ങളിൽ രേഖപ്പെടുത്തണ മെന്നില്ല.

Question 27.
ചുവടെ നൽകിയിരിക്കുന്നവയെക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാ ക്കുക.
a) ബുദ്ധമത തത്വങ്ങൾ
b) സ്തൂപങ്ങളുടെ ഘടന
Answer:
a. സുത്ത പിടിക – ലോകം ക്ഷണികവും നിരന്തരം മാറിക്കൊ ണ്ടിരിക്കുന്നതുമാണ് അനിച്ചു. ലോകത്തിൽ ഒന്നിനും ആത്മാവ് ഇല്ല (അനാത്തി. ഈ ലോകത്തിൽ ദുഃഖം മനു ഷ്വന്റെ അസ്തിത്വത്തിൽ അന്തർലീനമാണ് (ദുഃഖം. മിതത്ത ത്തിന്റെ പാത പിന്തുടർന്നാലാണ് മനുഷ്യർക്ക് ലൗകിക ക്ലേശ ങ്ങളെ മറികടക്കാൻ സാധിക്കുക. സാമൂഹ്യലോകം മനു ഷ്യനിർമ്മിതമാണ്. നിബ്ബാന സ്വന്തമാക്കുന്നതിനുള്ള മാർഗ്ഗ ങ്ങൾ വ്യക്തിഗതമായ കർതൃത്വവും ധാർമ്മികമായ പ്രവ ത്തിയുമാണ്.

b. സ്തൂപങ്ങൾ വിശുദ്ധ സ്ഥലങ്ങളാണ്. ബുദ്ധന്റെ ശരീരാ വശിഷ്ടങ്ങളോ, അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്തിട്ടുള്ള മേടുകളാണിവ. കല്ലുകൾകൊണ്ടോ, ഇഷ്ടികകൾ കൊണ്ടോ ആണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ള ത്. അവയ്ക്ക് വലിയ കലാമൂല്യവുമുണ്ട്.

ബുദ്ധമതത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ പ് ങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നിലനിന്നിരുന്നു. പിന്നീടത് ബുദ്ധമതവുമായി ബന്ധപ്പെട്ട ഒന്നായി മാറി.

ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചതിനു മുക ളിലാണ് സ്തൂപങ്ങൾ പണിതുയർത്തിയിട്ടുള്ളത്. അതിനാൽ ബുദ്ധന്റെയും ബുദ്ധമതത്തിന്റേയും ഒരു അടയാളം എന്ന നിലയിൽ അവ ആരാധിക്കപ്പെടാൻ തുടങ്ങി.

ബുദ്ധമതാനുയായികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അനവധി സ്തൂപങ്ങൾ നിർമ്മിച്ചു. അശോക ചക്രവർത്തി തന്റെ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം ബുദ്ധന്റെ ഭൗതികാവശിഷ്ട ഭാഗങ്ങൾ എത്തിച്ചിരുന്നുവെന്ന് ബുദ്ധകൃതിയായ ‘അശോകവദന’ (Ashokavadana) പരാ മർശിക്കുന്നുണ്ട്. അവ സംസ്കരിച്ച സ്ഥലത്തിനു മുകളിൽ സ്തൂപങ്ങൾ നിർമ്മിക്കാൻ അദ്ദേഹം കൽപ്പിക്കുകയും ചെയ്തു. ബി.സി.ഇ രണ്ടാം നൂറ്റാണ്ടോടെ ധാരാളം പ് ങ്ങൾ പണികഴിപ്പിക്കപ്പെട്ടു. അവയിൽ ഏറ്റവും പ്രസിദ്ധ മായത് ബർഹട്ട്, സാഞ്ചി, സാരാനാഥ് എന്നിവിടങ്ങളിലെ സ്തൂപങ്ങളാണ്.

‘സ്തൂപം’ എന്നത് ഒരു സംസ്കൃത പദമാണ്. കൂമ്പാരം അഥവാ മൺമേട് എന്നാണ് ഇതിന്റെയർത്ഥം. ആദ്യകാലത്ത് സ്തൂപങ്ങൾ അർധവൃത്താകൃതിയിലുള്ള ലളിതമായ മൺമേ ടുകൾ ആയിരുന്നു. ഇത് പിൽക്കാലത്ത് ‘അ’ (anda) എന്ന പേരിൽ അറിയപ്പെട്ടു. ക്രമേണ സ്തൂപങ്ങളുടെ ഘടന സങ്കീർണമായിത്തീർന്നു. സന്തുലിതമായ വൃത്താക തിയിലും, സമചതുരാകൃതിയിലും അവ നിർമ്മിക്കപ്പെടാൻ തുടങ്ങി. അന്ധയുടെ മുകളിലായി ബാൽക്കണിപോ ലുള്ള നിർമ്മിതിയുണ്ടാക്കി. ശ്രീകോവിൽ എന്നർത്ഥം hcp 1 Aan V(Harmika) mɔmilom nilglýslazım ത്. ദൈവത്തിന്റെ വാസസ്ഥലത്തെയാണ് ഇതു പ്രതിനിധാനം ചെയ്യുന്നത്.

ഹർമികയിൽ നിന്ന് ഒരു കൊടിമരം ഉയർന്നുനി ന്നിരുന്നു. ഇതിനെ യഷ്ടി’ (Yashti) യെന്നാണ് പറഞ്ഞിരു ന്നത്. ഇതിനു ചുറ്റുമായി ‘തങ്ങൾ’ (chhatris) അഥവാ കുടകൾ കാണാം. മേടിനുചുറ്റും കൽവേലി കെട്ടി ഈ വിശുദ്ധ സ്ഥലത്തെ ഭൗതികലോകത്തുനിന്ന് വേർതിരിച്ചിരു

സാഞ്ചിയിലേയും ബർഹട്ടിലേയും ആദ്യകാല സ്തൂപങ്ങൾ വളരെ ലളിതമായിരുന്നു. കവാടങ്ങളും കൽവേലികൾ മുള കൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയതു പോലെ തോന്നിച്ചി രുന്നു. സ്തൂപങ്ങളിലേക്ക് നാലു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. നാലു പ്രധാന സ്ഥാനങ്ങളിലായി സ്ഥാപി ക്കപ്പെട്ട ഈ കവാടങ്ങൾ കൊത്തുപണികളാൽ അലംക തമായിരുന്നു. ഭക്തർ കിഴക്കേ കവാടത്തിലൂടെ അകത്തു പ്രവേശിക്കുകയും മേടിനെ വലംവെയ്ക്കുകയും ചെയ്തി രുന്നു. പിൽക്കാലത്ത് മേടിലുള്ള സ്തൂപങ്ങളെ കൊത്തു പണികളാലും ഭിത്തിമാടങ്ങളാലും അമരാവതിയിലും പെഷവാറിലെ പാക്കിസ്ഥാൻ) ഷഹ്ജി – കി- ദഹിറിയിലും ഉള്ളതുപോലെ ആകർഷകമാക്കിത്തീർത്തു.

സ്തൂപം’ എന്നത് ഒരു സംസ്കൃത പദമാണ്. കൂമ്പാരം അഥവാ മൺമേട് എന്നാണ് ഇതിന്റെയർത്ഥം. ആദ്യകാലത്ത് സ്തൂപങ്ങൾ അർധവൃത്താകൃതിയിലുള്ള ലളിതമായ മൺമേ ടുകൾ ആയിരുന്നു. ഇത് പിൽക്കാലത്ത് അ്’ (anda) എന്ന പേരിൽ അറിയപ്പെട്ടു. ക്രമേണ സ്തൂപങ്ങളുടെ ഘടന സങ്കീർണമായിത്തീർ ന്നു. സന്തുലിതമായ വൃത്താ കൃതിയിലും, സമചതുരാകൃതിയിലും അവ നിർമ്മിക്കപ്പെടാൻ തുടങ്ങി. അയുടെ മുകളിലായി ബാൽക്കണിപോ ലുള്ള നിർമ്മിതിയുണ്ടാക്കി. ശ്രീകോവിൽ എന്നർത്ഥം വരുന്ന ‘ഹർമിക്’ (Harmika) എന്നാണിതിനെ വിളിച്ചിരു ന്നത്.

ദൈവത്തിന്റെ വാസസ്ഥലത്തെയാണ് ഇതു പ്രതിനി ധാനം ചെയ്യുന്നത്. ഹർമികയിൽ നിന്ന് ഒരു കൊടിമരം ഉയർന്നുനിന്നിരുന്നു. ഇതിനെ സൃഷ്ടി (Yashti) യെന്നാണ് പറഞ്ഞിരുന്നത്. ഇതിനു ചുറ്റുമായി “ത്രങ്ങൾ’ (chhatris) അഥവാ കുടകൾ കാണാം. മേടിനുചുറ്റും കൽവേലി കെട്ടി ഈ വിശുദ്ധ സ്ഥലത്തെ ഭൗതികലോകത്തുനിന്ന് വേർതിരി ച്ചിരുന്നു.

സാഞ്ചിയിലേയും ബർഹട്ടിലേയും ആദ്യകാല പങ്ങൾ വളരെ ലളിതമായിരുന്നു. കവാടങ്ങളും കൽവേലികൾ മുള കൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയതു പോലെ തോന്നിച്ചി രുന്നു. സ്തൂപങ്ങളിലേക്ക് നാലു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. നാലു പ്രധാന സ്ഥാനങ്ങളിലായി സ്ഥാപി ക്കപ്പെട്ട ഈ കവാടങ്ങൾ കൊത്തുപണികളാൽ അലംക തമായിരുന്നു. ഭക്തർ കിഴക്കേ കവാടത്തിലൂടെ അകത്തു പ്രവേശിക്കുകയും മേടിനെ വലംവെയ്ക്കുകയും ചെയ്തി രുന്നു. പിൽക്കാലത്ത് മേടിലുള്ള സ്തൂപങ്ങളെ കൊത്തു പണികളാലും ഭിത്തിമാടങ്ങളാലും അമരാവതിയിലും പെഷ്വാറിലെ പാക്കിസ്ഥാൻ) ഷഹ്ജി – കി- ദഹിറിയിലും ഉള്ളതുപോലെ) ആകർഷകമാക്കിത്തീർത്തു.

Question 28.
ചുവടെ നൽകിയിരിക്കുന്നവയെക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാ ക്കുക
a) മഹാനവമി ദിബ്ബ
b) ഗോപുരങ്ങളും മണ്ഡപങ്ങളും
Answer:
a. വിജയനഗര സാമ്രാജ്യത്തിലെ രാജകീയ കേന്ദ്രത്തിലാണ് മഹാനവമി ദിബ്ബ സ്ഥിതി ചെയ്യുന്നത്.
11000 ചതുരശ്ര അടി അടിത്തട്ട് വിസ്തീർണ്ണവും 40 അടി ഉയരവുമുള്ള ഒരു കൂറ്റൻ പ്ലാറ്റ് ഫോമാണിത്. ഒരു തടി കൊണ്ടുള്ള ഘടന ഇതിനെ താങ്ങിനിർത്തുന്നതായി തെളി വുണ്ട്. പ്ലാറ്റ്ഫോമിന്റെ അടിത്തട്ട് കൊത്തുപണികൾകൊണ്ട് ആവരണം ചെയ്തിരിക്കുന്നു.

മഹാനവമി പോലെയുള്ള ഉത്സവങ്ങൾ മഹാനവമി ദിബ്ബയുമായി ബന്ധപ്പെട്ടതാണ്. ഉത്തരേന്ത്യയിൽ ‘ദസ്’, ബംഗാളിൽ ‘ദുർഗ്ഗ പൂജ’, ദക്ഷിണേന്ത്യയിൽ നവരാത്രി എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു വിജയ നഗര രാജാക്കന്മാർ അവരുടെ പ്രൗഢിയും അധികാരവും മേധാവിത്വവും ഈ ഉത്സവവേളയിൽ പ്രദർശിപ്പിച്ചിരുന്നു.

മഹാനവമി ആഘോഷിക്കുമ്പോൾ ധാരാളം ചടങ്ങുകൾ അനുഷ്ഠിച്ചിരുന്നു. വിഗ്രഹാരാധന, രാജകീയ കുതിരയെ ആരാധിക്കൽ, മൃഗബലി എന്നിവ അതിലുൾപ്പെടുന്നു. നൃത്തനങ്ങൾ, ഗുസ്തിമത്സരങ്ങൾ, ചായമണിഞ്ഞ കുതിര കളുടേയും ആനകളുടേയും രഥങ്ങളുടേയും ഭടന്മാരുടേയും ഘോഷയാത്ര തുടങ്ങിയവ മഹാനവമി ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാറുണ്ട്. പ്രധാന ‘നായകന്മാരും’ (Nayaks) സാമന്ത രാജാക്കന്മാരും, രാജ വിനും അദ്ദേഹത്തിന്റെ അതിഥികൾക്കും സമ്മാനങ്ങൾ കാഴ്ചവെക്കുന്നതും ഈ ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഈ ആചാരങ്ങൾക്കെല്ലാം വലിയ പ്രതീകാത്മ കമായ അർത്ഥതലങ്ങൾ ഉണ്ടായിരുന്നു.

ഉത്സവത്തിന്റെ അവസാന ദിവസം ഒരു തുറന്ന സ്ഥല ത്തുവെച്ച് അതിഗംഭീരമായ ഒരു ചടങ്ങ് സംഘടിപ്പിച്ചി രുന്നു. ഈ ചടങ്ങിൽ വെച്ച് രാജാവ് അദ്ദേഹത്തിന്റെയും നായകന്മാരുടേയും സൈന്യത്തെ നേരിട്ടു പരിശോധിക്കും. നായകന്മാർ രാജാവിനും കപ്പം നൽകുന്നത് ഈ സന്ദർ ഭത്തിലാണ്. നിശ്ചിതമായ കപ്പത്തോടൊപ്പം വിലപിടിപ്പുള്ള ധാരാളം ഉപഹാരങ്ങളും അവർ രാജാവിന് സമ്മാ നിച്ചിരുന്നു.

b) ക്ഷേത്ര നിർമ്മാണവിദ്യയിൽ ഇക്കാലത്ത് ചില പുതിയ സവിശേഷതകൾ പ്രത്യക്ഷപ്പെട്ടു. പടുകൂറ്റൻ ഗോപുരങ്ങളു ടേയും മണ്ഡപങ്ങളുടേയും നിർമ്മാണമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ. ഈ നിർമ്മിതികൾ രാജകീയ അധികാരത്തിന്റെ അടയാളങ്ങളായിരുന്നു. ക്ഷേത്ര കവാട ങ്ങളാണ് ഗോപുരങ്ങൾ ഇവ നിർമ്മിച്ചത് രാജാക്കന്മാരാണ്. അതിനാൽ ഈ രാജകീയ കവാടങ്ങൾ ‘രായഗോപുരങ്ങൾ എന്നറിയപ്പെടുന്നു. ആകാശംമുട്ടെ ഉയർന്നുനിന്നിരുന്ന ഈ ഗോപുരങ്ങൾ പലപ്പോഴും പ്രധാന വലുതായിരിക്കും. ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യം വളരെ ദൂരത്തുനിന്നുതന്നെ അവ വിളിച്ചറിയിച്ചു.

വിജയനഗരത്തിലെ രാജാക്കന്മാർ മണ്ഡപങ്ങളും നീളമുള്ള തുണുകളോടു കുടിയ ഇടനാഴികളും നിർമ്മിച്ചിരുന്നു. ക്ഷേത്ര സമുച്ചയത്തിലെ ദേവാലയത്തെ വലംവെയ്ക്കുന്ന രീതിയിലാണ് ഇടനാഴികൾ നിർമ്മിച്ചിരുന്നത്. മണ്ഡപ ങ്ങൾക്ക് കൊത്തു പണികളോടു കൂടിയ ധാരാളം തുണുക ളുണ്ട്. അവയുടെ നാലുവശങ്ങളും പൊതുവെ തുറന്നാണ് കിടന്നിരുന്നത്.

Question 29.
1857 ലെ കലാപ സമയത്ത് നിലനിന്നിരുന്ന കിംവദന്തികളും പ്രവചനങ്ങളും വിശകലനം ചെയ്യുക. 1857 ലെ കലാപത്തിലെ ഏതെങ്കിലും മൂന്ന് നേതാക്കൻമാരുടെ പേരെഴുതുക.
Answer:
1857 കലാപത്തിന് കിംവദന്തികളും പ്രവചനങ്ങളും കാരണ മായി. അവ ചുവടെ ചേർക്കുന്നു.
തോക്കിൽ നിറയ്ക്കുന്ന തിരകൾ പശുവിന്റേയും പന്നിയു ടേയും കൊഴുപ്പ് കൊണ്ട് ആവരണം ചെയ്തതാണ്.
ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും ജാതിയും മതവും തകർക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് വലിയ ഒരു ഗൂഢാലോചന ആസൂത്രണം ചെയ്തിട്ടുണ്ട്.

പശുവിന്റേയും പന്നിയുടേയും എല്ലുപൊടി ധാന്യപ്പൊടിയിൽ കലർത്തിയിട്ടുണ്ട്.ബ്രിട്ടീഷുകാർ ഇന്ത്യാക്കാരെ ക്രിസ്തുമതത്തിലേക്ക് പരി വർത്തനം ചെയ്യാൻ ശ്രമിക്കുന്നു. പ്ലാസി യുദ്ധത്തിന്റെ നൂറാംവാർഷികദിനമായ 1857 ജൂൺ 23- ന് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്വംകുറിക്കും എന്നതായിരുന്നു പ്രവചനം.

നേതാക്കൾ
ബഹദൂർഷ
ഝാൻസിറാണി
ബിർജിസ്ഖാദർ
ഷാൽ
നാനാസാഹിബ്
കൻവർസിംഗ്
ബിഗം ഹസ്രത്ത് മഹൽ
തോന്നു

B. 30 മുതൽ 32 വരെ ചോദങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
താഴെ കൊടുത്തിരിക്കുന്നവ വിശദീകരിക്കുക
a) പ്രാചീന ഇന്ത്യയിലെ വിവാഹനിയമങ്ങൾ
b) വർണ സമ്പ്രദായം
Answer:
ബ്രഹ്മ വിവാഹം: ജ്ഞാനിയും മാന്യനുമായ വരന് ആടയാഭരണ ങ്ങളെല്ലാമണിഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കുന്നു. പ്രജാപത്യ വിവാഹം: സ്ത്രീധനമില്ലാതെ അച്ഛൻ മകളെ വിവാഹം ചെയ്തു കൊടുക്കുന്നു. ഈ സമ്പ്രദായം ബ്രഹ്മ വിവാഹത്തിന്റെ പരിഷ്കരിച്ച രൂപമാണ്.

ആർഷവിവാഹം; വരന്റെ വശത്തു നിന്ന് ഒരു ജോടി കാളകളെ യോ പശുക്കളെയോ സ്വീകരിച്ചതിനു ശേഷം വധുവിന്റെ അച്ഛൻ മകളെ വരനു വിവാഹം കഴിച്ചു കൊടുത്തിരുന്ന സമ്പ്രദായമാ യിരുന്നു ഇത്.

ദൈവ വിവാഹം: പുരോഹിതനായ വരന് പെൺ കുട്ടിയെ

അസുര വിവാഹം: വരൻ വധുവിന്റെ അച്ഛന് പെൺ പണം നൽകി പെൺകുട്ടിയെ വിവാഹം കഴിക്കുന്ന രീതി ഗാന്ധർവ്വ വിവാഹം പരമ്പരാഗതരീതിയിലുള്ള പ്രണയ വിവാഹം. രാക്ഷസ വിവാഹം വധുവിനെ അവളുടെ വീട്ടിൽ നിന്ന് തട്ടി ക്കൊണ്ടുവന്ന് വരന് വിവാഹം കഴിച്ചു കൊടുക്കുന്ന രീതി

പൈശാച വിവാഹം: അത്യപൂർവ്വമായി നിലനിന്നിരുന്ന വിവാഹ രീതിയാണിത്. പുരുഷൻ പെൺകുട്ടിയെ ചതിച്ചുകെട്ടുന്ന രീതിയാ ണിത്. ചാരിത്ര്യം നഷ്ടമായ സ്ത്രീക്ക് അവനെ വിവാഹം കഴിക്കു കയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലായിരുന്നു.

b) വർണവ്യവസ്ഥയിലെ നാലു വിഭാഗങ്ങളും ചെയ്യേണ്ട ശരിയായ ജോലികൾ എന്തെല്ലാമാണെന്ന് ധർമ്മശാസ്ത്ര ങ്ങളിലും, ധർമ്മ സൂത്രങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, യാഗങ്ങൾ നടത്തുക, ദാനം കൊടുക്കുകയും സ്വീകരിക്കു കയും ചെയ്യുക എന്നിവയാണ് ബ്രാഹ്മണർ ചെയ്യേണ്ടത്.

യുദ്ധം ചെയ്യുക, ജനങ്ങളെ സംരക്ഷിക്കുക, നീതി നടപ്പാ ക്കുക, വേദങ്ങൾ പഠിക്കുക, യാഗങ്ങൾ ചെയ്യിപ്പിക്കുക, ദാനം നൽകുക എന്നിവയാണ് ക്ഷത്രിയന്മാർ ചെയ്യേണ്ടത്.

ക്ഷത്രിയന്മാർ ചെയ്യേണ്ട അവസാനത്തെ മൂന്നു തൊഴിലു കൾ” വൈശ്യർക്കും നൽകിയിരുന്നു.

കാർഷിക വൃത്തിയി ലേർപ്പെടുക, കച്ചവടം ചെയ്യുക, ആടുകളെ മേയ്ക്കുക എന്നിവയാണ് വൈശ്യരുടെ മറ്റുതൊഴിലുകൾ

മൂന്ന് ഉയർന്ന വർണ്ണങ്ങളെയും സേവിക്കുകയെന്ന ഒരേ ഒരു തൊഴിലാണ് ശൂദ്രന്മാർക്കു നൽകിയിരുന്നത്.

Plus Two History Board Model Paper 2022 Malayalam Medium

Question 31.
മുഗൾ കാലഘട്ടത്തിലെ കൊട്ടാര ചരിത്രങ്ങളുടെ പ്രാധാന്യം പരി ശോധിക്കുക.
Answer:
മുഗൾചക്രവർത്തിമാരുടെ കൽപനപ്രകാരം കൊട്ടാര ചരിത്രകാ രന്മാരാണ് ദിനവൃത്താന്തങ്ങൾ (കൊട്ടാര ചരിത്രങ്ങൾ എഴുതിയ ത്. ഈ ഗ്രന്ഥങ്ങൾ മുഗൾഭരണാധികാരികളുടെ നേട്ടങ്ങളെക്കു റിച്ചുള്ള വിവരങ്ങൾ നൽകുന്നു.
ഇംഗ്ലീഷിൽ ചരിത്രരചന നടത്തുന്ന ആധുനിക ചരിത്രകാരന്മാർ ഇത്തരം ഗ്രന്ഥങ്ങളെ ‘ദിനവൃത്താന്തങ്ങൾ’ (Chronicies) എന്ന് വിളിച്ചു. കാരണം അവ സംഭവങ്ങളുടെ തുടർച്ചയായ കാലാനു ക്രമ വിവരണമാണ് നൽകുന്നത്. മുഗളരുടെ ചരിത്രമെഴുതുന്ന തിന് ദിനവൃത്താന്തങ്ങൾ അനുപേക്ഷണീയമായ വിവര സ്രോത സ്സുകളാണ്.

മുഗൾ രാഷ്ട്രത്തിന്റെ സ്ഥാപനങ്ങളെക്കുറിച്ച് യഥാർത്ഥമായ വിവരങ്ങൾ നൽകുന്ന ഒരു കലവറയാണ് ദിനവൃത്താന്ത ങ്ങൾ.

മുഗൾ ചക്രവർത്തിമാർ അവരുടെ സാമ്രാജ്യത്തിൽ നടപ്പാ ക്കാൻ ശ്രമിച്ച ആശയങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും അവ നമുക്ക് വിവരങ്ങൾ നൽകുന്നു.

സാമ്രാജ്യത്തിൽ പ്രത്യയശാസ്ത്രങ്ങൾ എങ്ങനെയാണ് രൂപ കരിച്ചതെന്നും ജനങ്ങളിലേക്ക് പ്രചരിച്ചതെന്നും അവ നമുക്ക് കാണിച്ചു തരുന്നു.

അക്ബർനാമ, ബാദ്ഷനാമ, ഹുമയൂൺനാമ, ബാബർനാമ, ആലംഗിർനാമ തുടങ്ങിയവ പ്രധാനപ്പെട്ട കൊട്ടാരചരിത്രങ്ങ ളാണ്.

Question 32.
a) കാബിനറ്റ് മിഷൻ
b) ഇന്ത്യാ വിഭജനം
Answer:
a. 1946 മാർച്ചിൽ ഇന്ത്യൻ നേതാക്കളുമായി അധികാര കൈമാ റ്റത്തിന്റെ വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടീഷ് കേബിനറ്റിലെ മൂന്നു അംഗങ്ങളടങ്ങിയ ഒരു ദൗത്യസം ഘത്തെ ബ്രിട്ടൻ ഇന്ത്യയിലേക്കയച്ചു. പാഥിക് ലോറൻസ്, സർ സ്റ്റാഫോർഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ എന്നി വരായിരുന്നു അതിലെ അംഗങ്ങൾ. ഇന്ത്യൻ നേതാക്കന്മാ രുമായുള്ള ദീർഘ ചർച്ചകൾക്കുശേഷം കേബിനറ്റ് മിഷൻ അതിന്റെ പദ്ധതി മുന്നോട്ടു വെച്ചു.

തുടക്കത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേബിനറ്റ് മിഷന്റെ പദ്ധതി അംഗീകരിച്ചു. എന്നാൽ ഈ യോജിപ്പ് അധി കകാലം നിലനിന്നില്ല. കാരണം കോൺഗ്രസ്സും ലീഗും പ തിയിലെ നിർദ്ദേശങ്ങളെ പരസ്പര വിരുദ്ധമായാണ് വ്യാഖ്യാ നിച്ചത്. പ്രവിശ്യകളുടെ ‘ഗ്രൂപ്പിംഗ് നിർബന്ധിതമാണെന്ന് ലീഗ് വ്യാഖ്യാനിച്ചു. ബി.സി. എന്നീ ഗ്രൂപ്പുകളിലുള്ള പ്രവിശ്യകൾക്ക് ഭാവിയിൽ യുണിയനിൽ നിന്നു വിട്ടുപോകാനുള്ള അവകാ ശമുണ്ടെന്നും ലീഗ് വാദിച്ചു. എന്നാൽ ഗ്രൂപ്പിംഗ് ഐച്ഛിക മാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വ്യാഖ്യാനം.

ഏതെ ങ്കിലും ഗ്രൂപ്പിൽ ചേരാനുള്ള അവകാശം പ്രവിശ്വകൾക്ക് വിട്ടുകൊടുക്കണമെന്ന് കോൺഗ്രസ് വാദിച്ചു. ലീഗിന്റെയും കോൺഗ്രസ്സിന്റെയും ഈ വിരുദ്ധ നിലപാടുകൾ കാബി നറ്റ് മിഷൻ പദ്ധതിയുടെ അന്തിമ പരാജയത്തിന് വഴിയൊ രുക്കി.

പദ്ധതിക്കു നൽകിയിരുന്ന പിന്തുണ അധികം താമ സിയാതെ ലീഗ് പിൻവലിച്ചു. ഇതോടെ ഇന്ത്യയെ വിഭജി ക്കാതെ ഇന്ത്യൻ പ്രശ്നം പരിഹരിക്കാനുള്ള കേബിനറ്റ് മിഷന്റെ അന്തിമ ശ്രമം പരാജയപ്പെട്ടു. വിഭജനം അനിവാ രമായിത്തീർന്നു. മിക്ക കോൺഗ്രസ് നേതാക്കൻമാരും വിഭ ജനത്തിന് എതിരായിരുന്നുവെങ്കിലും ഒടുവിൽ അതിനു സമ്മതം മുളാൻ അവർ നിർബന്ധിതരായി, വിഭജനം നിർഭാ ഗകരമാണെങ്കിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് അവർ വിശ്വസിച്ചു.

b) ഏകീകൃത ഇന്ത്യയെന്ന എല്ലാ പ്രതീക്ഷയും പദ്ധതികളും വർഗ്ഗീയ രാഷ്ട്രിയത്തിന്റെ നഗ്നമായ യാഥാർഥ്യത്തിന് മുമ്പിൽ തകർന്നടിഞ്ഞു. പാക്കിസ്ഥാനിൽ കുറഞ്ഞത് തങ്ങൾക്ക് ഒന്നും ആവശ്യമില്ലെന്ന നിലപാടിൽ ജിന്ന ഉറച്ചു നിന്നതോടെ വിഭജനം കൂടുതൽ വ്യക്തമായി. മുസ്ലിം ലീഗിനെ നിലയ്ക്ക് നിർത്തുന്നതിൽ ബ്രിട്ടീഷുകാർ യാതൊരു ആത്മാർത്ഥതയും കാണിച്ചില്ലെന്ന് മാത്രമല്ല അവ രുടെ പ്രവർത്തനങ്ങൾ പാക്കിസ്ഥാനു വേണ്ടി ലീഗിനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. രാഷ്ട്രീയമായ ഈ അരക്ഷിതാവസ്ഥയിൽ ഫലപ്രദമായ സമാധാന ശ്രമ ങ്ങൾ നടത്തുന്നതിൽ കാബിനറ്റ് മിഷൻ പദ്ധതികൾ പരാജ യപ്പെടുക കൂടി ചെയ്തപ്പോൾ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായി.

കോൺഗ്രസിന്റെ മതേതരത്വ ദേശീയ ഗവൺമെന്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടു പോകാൻ വേവൽ പ്രഭു ലീഗിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മുസ്ലിംലീഗിന്റെ ചിന്താഗതികൾ രാജ്യത്തിന്റെ ഭാവിയെയും സുരക്ഷയെയും കൂടുതൽ സങ്കീർണമാക്കി. അവർ കോൺഗ്രസ് ഗവൺമെന്റിൽ ചേർന്നില്ല. എന്ന് മാത്രമല്ല വർഗ്ഗീയച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിന്റെ പ്രതിപ്രവർത്തനമെന്ന നിലയിൽ ഹിന്ദുമഹാസഭ, ആർ എസ് എസ്., അകാലിദൾ തുടങ്ങിയവർ യോജിച്ചു കൊണ്ട് മുസ്ലിം ജനതയ്ക്ക് എതിരായി മുന്നോട്ടുവന്നു.

വർഗ്ഗീയ ലഹളകളുടെയും കൊലപാതകങ്ങളുടെയും ഒരു പരമ്പരതന്നെ അരങ്ങേറി. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങൾ രക്തത്തിൽ മുങ്ങിയപ്പോൾ ലഹള അടിച്ച മർത്തുന്നതിന് കഴിയാതെ ദേശീയ ഗവൺമെന്റിന് നിസഹാ യമായി നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ. ബ്രിട്ടീഷുകാ രുടെ അലസമായ സമീപനം ലഹളയെ പരോക്ഷമായി സഹായിക്കുന്ന താ യി രു ന്നു. അതോടെ വിഭജനം മാത്രമേയുള്ളൂ എന്നുള്ള ഒരവസ്ഥ ഹിന്ദുക്കളിലും മുസ്ലി ങ്ങളിലും സംജാതമായി.
പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തിൽ സമാധാനവും സാമുദായിക സൗഹാർദ്ദവും പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ഗാന്ധിജി മുന്നോട്ടുവന്നു. 77 കാരനായ അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മുറുകെപിടിച്ച അഹിംസ

എന്ന ആശയത്തെ സംരക്ഷിക്കുന്നതിനുവേണ്ടി തനിക്കുള്ള തെല്ലാം ത്യജിക്കാൻ തീരുമാനിച്ചു. ജനങ്ങളുടെ മനസ്സ് മാറ്റാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കിഴക്കേ ബംഗാ ളിലെ നോവാഖാലി എന്ന ഗ്രാമത്തിൽ നിന്ന് ബീഹാറിലെ ഗ്രാമങ്ങളിലേക്ക് അദ്ദേഹം സഞ്ചരിക്കുകയും ജനങ്ങ ൾക്കിടയിൽ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് വർഗ്ഗീയ കലാപങ്ങൾ കീറിമുറിച്ച കൽക്ക യിലെ ചേരികളിലേക്കും ഡൽഹിയിലേക്കും അദ്ദേഹം പോവുകയും ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വെട്ടി മരിക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. ചെന്നെ ത്തിയ എല്ലായിടത്തും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവ രുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും അവർക്കു ധൈര്യം പകരാനും അദ്ദേഹം ശ്രമിച്ചു.

വിഭജനത്തിന്റെ ഏറ്റവും ക്രൂരമായ ഇരകൾ സ്ത്രീകളായി രുന്നു. അവർ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും തട്ടിക്കൊ ണ്ടുപോയി വിറ്റു. അപരിചിതരായ നാടുകളിൽ അപരിചി തമായ സാഹചര്വങ്ങളിൽ അപരിചിതരോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവർ നിർബന്ധിതരായി. ഈ ഭീകരമായ അനുഭവങ്ങൾ സ്ത്രീകളെ അങ്ങേയറ്റം വ്രണപ്പെടുത്തി.

പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി ചേർന്ന് ഒരു പുതിയ കുടുംബബന്ധമാരംഭിക്കാൻ അവരിൽ പലരും തയ്യാറായി.
എന്നാൽ മനുഷ്യബന്ധത്തിലെ സങ്കീർണ്ണതകൾ മനസ്സിലാ ക്കാൻ ഇന്ത്യയിലേയോ പാക്കിസ്ഥാനിലെയോ ഗവൺമെന്റു കൾ ശ്രമിച്ചില്ല.

ഇന്ത്യയിലുള്ള പാക്കിസ്ഥാൻ സ്ത്രീകളെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ സ്ത്രീകളെയും കണ്ടുപിടിച്ച് പരസ്പരം കൈമാറാൻ ഇരു ഗവൺമെന്റും തീരുമാനിച്ചു. ഇതിനെത്തുടർന്ന്, തട്ടിക്കൊണ്ടുപോയ സ്ത്രീകളെ കണ്ട ത്തുന്നതിനുള്ള വേട്ട രണ്ടു രാജ്യങ്ങളിലും ആരംഭിച്ചു.

അവരെ പുതിയ ബന്ധുക്കളിൽ നിന്നും പിടിച്ചു മാറ്റി അവ രുടെ പഴയ കുടുംബങ്ങളിലേക്കോ സ്ഥലങ്ങളിലേക്കോ തിരിച്ചയച്ചു. ഇക്കാര്യത്തിൽ സ്ത്രീകളുടെ അഭിപ്രായമോ സമ്മതമോ ആരും തിരക്കിയില്ല. അങ്ങനെ സ്വന്തം ജീവിത ത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു.

കണക്കനുസരിച്ച് മൊത്തം 30,000 സ്ത്രീകൾ വീണ്ടെടു ക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് 22,000 മുസ്ലീം സ്ത്രീകളെയും പാക്കിസ്ഥാനിൽ നിന്ന് 8000 ഹിന്ദു- സിക്ക് സ്ത്രീകളെയും വീണ്ടെടുത്തു. ഈ വീണ്ടെടുക്കൽ പ്രക്രിയ 1954 വരെ നീണ്ടുനിന്നു

PART – V
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
ഹരപ്പൻ സംസ്കാരത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യു
അഴുക്ക് ചാൽ സമ്പ്രദായം
ഗാർഹിക വാസ്തുവിദ്യ
കോട്ടനം
ശവമടക്ക്
Answer:
i) ഹാരപ്പൻ സംസ്കാരം ഒരു നഗര സംസ്കാരമാണെന്ന് തെളി യിക്കുന്ന ധാരാളം തെളിവുകൾ ചരിത്രം ബാക്കിവെച്ചിട്ടുണ്ട്. ഹാരപ്പൻ സംസ്കാരത്തിന്റെ ഏറ്റവും പ്രസിദ്ധമായ സൈറ്റാണ് മോഹൻജോദാരോ, ഹാരപ്പയ്ക്കു ശേഷമാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്. ഹാരപ്പൻ സംസ്കാരത്തിന്റെ നഗ രാസൂത്രണം, വീടുകൾ, മുദ്രകൾ എന്നിവയെക്കുറിച്ചുള്ള മിക്ക വിവരങ്ങളും ലഭിച്ചിട്ടുള്ളത് മോഹൻജോദാരോയിൽ നിന്നാണ്.

സിന്ധിലെ ലാർക്കാന ജില്ലയിൽ സിന്ധുനദിയുടെ തീരത്താണ് ഈ വൻനഗരം സ്ഥിതി ചെയ്യുന്നത്. മോഹൻജോദാരോ എന്ന പദത്തിന്റെ അർത്ഥം “മരിച്ചവ രുടെ കുന്ന്’ (The mound of the dead) എന്നാണ്. ഇവിടെ നടത്തിയ ഉത്ഖനനങ്ങൾ ആസൂത്രിതമായി ഒരു നഗര കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ വെളിച്ചത്തു കൊണ്ടു വന്നു. ഈ നഗരത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
1. ഷോട്ട (The Citadel)
കീഴ്പട്ടണം (The Lower Town).

i) ഷോട്ട (The Citadel)
മനുഷ്യനിർമ്മിതമായ ഒരു ചെറിയ വേദിയാണ് (Platform) കോട്ട നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്താണ് ഇത് നിർമ്മിക്കപ്പെട്ടിട്ടു ള്ളത്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗമാണ് കോട്ട. ഇതിന്റെ അസാധാരണ ഉയരത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, ഒരു ഉയർന്ന പ്രദേശത്താണ് അത് നിർമ്മിച്ചിട്ടുള്ളത്. രണ്ടാമ തായി, അതിലെ കെട്ടിടങ്ങൾ മണ്ണുകൊണ്ടുള്ള ഇഷ്ടികകൾക്ക് മുകളിലാണ് നിർമ്മിച്ചിട്ടുള്ളത്. കോട്ടയെ മതിലുകൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ കീഴ്പ്പട്ടണത്തിൽ നിന്ന് അത് വേറിട്ടു നിൽക്കുന്നു. കോട്ടയിൽ ധാരാളം വലിയ കെട്ടിട ങ്ങളുണ്ട്. അവ പൊതു കെട്ടിടങ്ങളാണെന്ന് കരുതപ്പെടു ന്നു. പ്രത്യേകമായ പൊതുലക്ഷ്യങ്ങൾക്കുവേണ്ടിയാണ് അവ ഉപയോഗിക്കപ്പെട്ടിരുന്നത്. കലവറ, വലിയ കുളിപ്പുര എന്നിവയാണ് കോട്ടയിലെ പ്രധാന കെട്ടിടങ്ങൾ,

ശലപറ (The Warehouse)
മോഹൻജോദാരോയിലെ ഏറ്റവും വലിയ കെട്ടിടം അവി ടത്തെ കലവറ അഥവാ ധാന്യപ്പുരയാണ്. ഈ കെട്ടിടത്തിന്റെ കീഴ്ഭാഗം ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കലവറയുടെ മേൽഭാഗം മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവയെല്ലാം വളരെ കാലം മുമ്പുതന്നെ ദ്രവിച്ചു പോയിരിക്കുന്നു. മിച്ചം വരുന്ന ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനാണ് കലവറകൾ ഉപയോഗിച്ചിരുന്നത്.

വലിയ കുളിപ്പുര (The Great Bath)
മോഹൻജോദാരോയിലെ കോട്ടയ്ക്കുള്ളിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുകെട്ടിടം വലിയ കുളിപ്പുരയാ ണ്. ദീർഘചതുരാകൃതിയിലുള്ള ഒരു വലിയ കുളിപ്പുര. നാലുവശങ്ങളും ഇടനാഴികയാൽ ചുറ്റപ്പെട്ട ഒരു അങ്കണ ത്തിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. കുളത്തിലേക്ക് ഇ ങ്ങുന്നതിന് വടക്കും തെക്കും ഭാഗങ്ങളിലായി പടവുകളു ണ്ട്. കുളത്തിലെ ജലം ചോർന്നു പോകാതിരിക്കുന്നതിനു വേണ്ടി അതിന്റെ അടിത്തട്ട് ഇഷ്ടികകളും ചുണ്ണാമ്പു കൊണ്ടുള്ള ചാന്തും ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ട്. കുള ത്തിന്റെ മൂന്നു വശങ്ങളിലും മുറികളുണ്ട്. ഒരു മുറിയിലെ വലിയ കിണറിൽ നിന്നാണ് കുളത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കുളത്തിൽ ജലം നിറയ്ക്കാനും മലി നജലം അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയാനുമുള്ള സംവി ധാനങ്ങൾ ഉണ്ടായിരുന്നു.

വലിയ കുളിപ്പുരയ്ക്ക് മതപരമായ ഒരു ലക്ഷ്യമാണ് ഉണ്ടാ യിരുന്നതെന്ന് ചരിത്രകാരന്മാർ കരുതുന്നു. അനുഷ്ഠാന പരമായ സ്നാനത്തിനു വേണ്ടിയാണ് ഈ കുളിപ്പുര ഉപ് യോഗിക്കപ്പെട്ടിരുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. വലിയ കുളിപ്പുര ഹാരപ്പൻ ജനത ശുചിത്വത്തിനു നൽകിയി രുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നു. അവരുടെ എഞ്ചി നിയറിംഗ് വൈദഗ്ധ്യത്തേയും അത് പ്രകടിപ്പിക്കുന്നു. കീഴ്പ്പട്ടണം : ഗൃഹനിർമ്മാണ വാസ്തു വിദ്യ (Lower Town: Domestic Architecture)

നഗരത്തിന്റെ കിഴക്കുഭാഗത്ത്, കോട്ടയ്ക്ക് തൊട്ടുതാഴെയാണ് കീഴ്പ്പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇതിനേയും മതിലുകെട്ടി സംരക്ഷിച്ചിരുന്നു. കീഴ്പട്ടണം ഒരു അധിവാസ മേഖലയാ യിരുന്നു. ധാരാളം ഇഷ്ടിക വീടുകൾ അടങ്ങിയ ഈ പ്രദേ ശത്താണ് ഭൂരിഭാഗം ജനങ്ങളും താമസിച്ചിരുന്നത്. ഗ്രിഡ് സമ്പ്രദായം (Grid System) പ്രകാരമാണ് വീടുകൾ ക്രമീക രിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം റോഡുകൾ മട്ടകോണിൽ പരസ്പരം മുറിച്ചു കടക്കുകയും പട്ടണത്തെ ദീർഘചതുരാ കൃതിയിലുള്ള അനേകം ബ്ലോക്കുകളായി വിഭജിക്കുകയും ചെയ്തു. റോഡുകളുടേയും ഇടവഴികളുടേയും ഇരുഭാഗ ങ്ങളിലായി വീടുകൾ നിർമ്മിക്കപ്പെട്ടു.

എല്ലാ വീടുകൾക്കും ഒരു തുറന്ന നടുമുറ്റവും അതിനു ചുറ്റുമായി മുറികളും ഉണ്ടായിരുന്നു. പാചകം, നെയ്ത്ത് തുടങ്ങിയ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രം നടുമുറ്റമാ യിരുന്നുവെന്ന് കരുതപ്പെടുന്നു.

വീടുകൾ നിർമ്മിച്ചപ്പോൾ ഹാരപ്പൻ ജനത സ്വകാര്യതയ്ക്ക് ജനാലകൾ പിടിപ്പിച്ചിരുന്നില്ല. തെരുവുകളെ അഭിമുഖീക രിക്കുന്ന വാതിലുകളും ജനാലകളും അപൂർവമായിരുന്നു. കൂടാതെ, പ്രധാന വാതിലിലൂടെ പ്രവേശിക്കുമ്പോൾ അക ത്തളത്തെയോ നടുമുറ്റത്തെയോ നേരിട്ടു കാണാൻ കഴിയു മായിരുന്നില്ല.

എല്ലാ വീടുകൾക്കും കുളിമുറികൾ ഉണ്ടായിരുന്നു. ഇഷ്ടിക പാകിയ ഈ കുളിമുറികളെ തെരുവിലെ ഓവുചാലുക ളുമായി ബന്ധിപ്പിച്ചിരുന്നു. വീടുകൾ പല വലിപ്പത്തിൽ ഉള്ള വയായിരുന്നു. ചെറിയ വീടുകൾ മുതൽ മാളികവീടുകൾ വരെ അവയിൽ ഉൾപ്പെട്ടിരുന്നു. ചില വീടുകളിൽ രണ്ടാം നിലയിലോ മേല്പുരയിലോ എത്തുന്നതിന് കോണിപ്പടികൾ ഉണ്ടായിരുന്നു. രണ്ടുമുറികളുള്ള കുടിലുകളുടെ അവശി ഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ ദരിദ്ര വിഭാ ഗങ്ങൾ താമസിച്ചിരുന്ന വീടുകളാണ് അവയെന്ന് കരുത പ്പെടുന്നു.

പല വീടുകളിലും കിണറുകൾ ഉണ്ടായിരുന്നു. പുറമെനിന്നുള്ളവർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വീടിന്റെ ഒരു മുറിയിലാണ് കിണർ കുഴിച്ചിരുന്നത്. വഴിപോ ക്കർ അവ ഉപയോഗിച്ചിട്ടുണ്ടാകാം.

മോഹൻജോദാരോയിൽ ഉദ്ദേശം 700 കിണറുകൾ ഉണ്ടാ യിരുന്നുവെന്ന് പണ്ഡിതൻമാർ കണക്കാക്കിയിട്ടുണ്ട്. നഗരത്തിലെ വീടുകളെല്ലാം പണിതുയർത്തിയിരുന്നത് പ്ലാറ്റ് ഫോമുകളുടെ മുകളിലാണ്. ഈ പ്ലാറ്റ്ഫോമുകൾ അടിത്തറ കളായി വർത്തിച്ചു. അധിവാസകേന്ദ്രങ്ങൾ ആദ്യം ആസു ത്രണം ചെയ്യുകയും തദനുസൃതമായി നടപ്പിലാക്കുകയുമാണ് ചെയ്തിരുന്നതെന്ന് കരുതപ്പെടുന്നു.

ചുടുകട്ടകളും വെയി ലത്തുണക്കിയ പച്ചക്കട്ടകളും കെട്ടിടനിർമ്മാണത്തിന് ഉപ യോഗിച്ചിരുന്നു. ഈ ഇഷ്ടികകളെല്ലാം ഒരു നിശ്ചിത അനു പാതത്തിലുള്ളവയായിരുന്നു. ഇഷ്ടികകൾക്ക് അവയുടെ ഉയരത്തിന്റെ നാലിരട്ടി നീളവും രണ്ടിരട്ടി വീതിയും ഉണ്ടായി രുന്നു. എല്ലാ ഹാരപ്പൻ അധിവാസ കേന്ദ്രങ്ങളിലും ഇത്തര ത്തിലുള്ള ഇഷ്ടികകളാണ് ഉപയോഗിച്ചിരുന്നത്.

അഴുക്കുചാൽ സമ്പ്രദായം (The Drainage System) ഹാരപ്പൻ നഗരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായൊരു സവി ശേഷത മികവോടെ ആസൂത്രണം ചെയ്തിട്ടുള്ള അഴുക്കു ചാൽ സമ്പ്രദായമാണ്. അത് വളരെയധികം പുരോഗതി പ്രാപി ച്ചതും ഉദാത്തവുമായിരുന്നു. അഴുക്കുചാലുകളെക്കുറി ച്ചുള്ള മാക്കെയുടെ പ്രതികരണം വളരെ ശ്രദ്ധേയമാണ്. “അത് നിശ്ചയമായും ഇതുവരെയും കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും പൂർണ്ണതയാർന്ന പുരാതന സമ്പ്രദായമാണെന്ന്” അദ്ദേഹം പറയുന്നു. ഓരോ വീടിനേയും തെരുവിലെ ഓവുചാലുമായി ബന്ധിപ്പിച്ചിരുന്നു. കട്ടകളും ചാന്തും ഉപയോഗിച്ചാണ് പ്രധാന ചാലുകൾ നിർമ്മിച്ചിരുന്നത്. അഴുക്കു ചാലുകൾ ഇഷ്ടികകൊണ്ടോ കരിങ്കൽപ്പാളികൾകൊണ്ടോ മൂടിയിരുന്നു. ചിലയിടങ്ങളിൽ ചുണ്ണാമ്പുകല്ലും മൂടികളായി ഉപയോഗിച്ചി രുന്നു.

ഈ ആവരണങ്ങളെല്ലാം ഇളക്കിമാറ്റി ഓടകൾ വൃത്തി യാക്കാൻ കഴിയുമായിരുന്നു. തെരുവിലെ ഓടകൾ ആൾത്തു ളകൾ (Manholes) കൊണ്ട് സജ്ജമാക്കപ്പെട്ടിരുന്നു. ഓവുചാലുകളോടു കൂടിയ തെരുവുകളാണ് ആദ്യം നിർമ്മി ക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. പിന്നീട് അവയോട് ചേർന്ന് വീടുകളും നിർമ്മിക്കപ്പെട്ടു. വീടുകളിലെ മലിനജലം തെരുവിലെ ഓടകളിലേക്ക് ഒഴുകണമെങ്കിൽ ഓരോ വീടിനും തെരുവിനോടു ചേർന്ന് ഒരു ഭിത്തിയെങ്കിലും വേണമായിരുന്നു.

അഴുക്കുചാൽ സമ്പ്രദായം ഹാരപ്പൻ ജനതയുടെ എഞ്ചി നിയറിംഗ് വൈദഗ്ദ്വം പ്രകടമാക്കുന്നു.

ഹാരപ്പൻ നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായിരുന്നു വെന്ന് ഇത് സൂചിപ്പിക്കുന്നു.

ആരോഗ്യത്തിനും ശുചിത്വത്തിനും ഹാരപ്പൻ ജനത അതിവ ശ്രദ്ധ നൽകിയിരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു.

അഴുക്കുചാൽ സമ്പ്രദായം വലിയ നഗരങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നില്ല. ലോഥാളിനെപ്പോലെയുള്ള ചെറിയ അധിവാസകേന്ദ്രങ്ങളിലും അവ കാണപ്പെട്ടിരുന്നു. ലോഥാ ളിലെ വീടുകൾ പച്ചക്കട്ടകൾകൊണ്ടാണ് നിർമ്മിച്ചിരുന്നത്. എന്നാൽ അവിടത്തെ ഓടകൾ നിർമ്മിച്ചത് ചുടുകട്ടകൾ കൊണ്ടായിരുന്നു.

ശവമടക്ക് രീതി
ഹാരപ്പയിൽ നിലനിന്ന സാമൂഹിക വ്യത്യാസങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന പ്രധാന ഘടകം അവിടെ നിലനിന്ന ശവമടക്ക് രീതിയാണ്.

ശവകുടീരങ്ങളിൽ മൃതശരീരം കുഴികളിലാണ് പൊതുവെ അടക്കം ചെയ്തിരുന്നത്. ഇത്തരം ശവകുടീരങ്ങളിൽ ചിലതിന്റെ നിർമ്മാണരീതികളിൽ കാണുന്ന ചില വ്യത്യാസങ്ങളെ സാമൂഹിക വ്യത്യാസത്തിന്റെ സൂചനയായി കണക്കാക്കാം. ചില ശവക്കല്ലറ കളിൽ നിന്നും മൺപാത്രങ്ങളും ആഭരണങ്ങളും കണ്ടെടുത്തി ട്ടുണ്ട്. ചിലതിൽ നിന്ന് ചെമ്പു കണ്ണാടിയും ലഭിച്ചിട്ടുണ്ട്. മരണാന ന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നതിന്റെ സൂചനയായിരിക്കാം ഇത്.

Plus Two History Board Model Paper 2022 Malayalam Medium

Question 34.
മധ്യകാല ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ഇബ്ൻ ബത്തു യുടെ യാത്രാനുഭവങ്ങൾ വിവരിക്കുക.
a) ഒരു ആദ്യകാല ആഗോള സഞ്ചാരി
b) നാളികേരവും വെറ്റിലയും
c) ഇന്ത്യൻ നഗരങ്ങളെക്കുറിച്ചുള്ള വിവരണം
Answer:
മൊറോക്കോയിലുള്ള ടാൻജിയറിലാണ് ഇബ്നുബത്തൂത്ത ജനി ച്ചത്. ടാൻജിയറിലെ ഏറ്റവും ആദരണീയവും വിദ്യാഭ്യാസമുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ഗ്രന്ഥ ങ്ങളി ലൂടെയുള്ള അറിവിന്റെ സ്രോതസിനേക്കാൾ വളരെ പ്രധാന മാണ് സഞ്ചാരങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം സഞ്ചാത്തെ ഇഷ്ടപ്പെടുകയും വിദൂരപ്രദേശങ്ങൾ സഞ്ചരിക്കുകയും പുതിയ ലോകത്തെയും ജനങ്ങളെയും പഠിക്കുകയും ചെയ്തു.

1333 – ൽ ഇബ്നു ബത്തുത്ത സിഡിൽ എത്തി. ഡൽഹിയിലെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് കേട്ടു. കല കളുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹകൻ എന്ന നില യിൽ സുൽത്താനുണ്ടായിരുന്ന പ്രസിദ്ധി ഇബ്നു ബത്തൂത്തയെ ആകർഷിച്ചു. – അങ്ങനെ അദ്ദേഹം ഡൽഹിയിൽലേക്ക് വന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്വത്തിൽ ആകൃഷ്ടനായ സുൽത്താൻ, ഡൽഹിയിലെ ഖ്വാസി (ന്യായാധിപൻ) യായി അദ്ദേഹത്തെ നിയ മിച്ചു. അനേകം വർഷം ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു.

1347 – ൽ അദ്ദേഹം മൊറോക്കോയിലേയ്ക്ക് തിരിച്ചുപോയി. ഇബ്നു ബത്തൂത്തയുടെ സഞ്ചാര കൃതിയായ ‘റി’ അറബി യിലാണ് എഴുതപ്പെട്ടിട്ടുള്ളത്. 14-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക – സാംസ്കാരിക ജീവിതത്തെക്കുറിച്ച് സമ്പന്നവും രസകരവുമായ വിവരങ്ങൾ ഇത് നൽകുന്നു. പുതിയ സംസ്കാ രങ്ങളെയും ജനങ്ങളെയും വിശ്വാസങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധയോടുകൂടി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

സമ്പത്തും, അഭിലാഷങ്ങളും വൈദഗ്ദ്വവുമുള്ളവർക്ക് ഇന്ത്യൻ നഗരങ്ങളിൽ വേണ്ടത്ര മികച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇബ്നുബത്തൂത്ത രേഖപ്പെടുത്തുന്നു. അവ ജനസാന്ദ്രവും സമ്പ ന്നവുമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലും തിരക്കേറിയ തെരു വുകളും പലതരത്തിലുള്ള സാധനങ്ങളുള്ള പ്രകാശപൂരിതവും വർണ്ണാഭവുമായ കമ്പോളങ്ങളായിരുന്നു ഇവ. ഡൽഹി വൻ ജന സംഖ്യയുള്ള വിശാലമായൊരു നഗരമായിരുന്നുവെന്ന് അത് ഇന്ത്യയെ ഏറ്റവും വലിയ നഗരവുമാണ്. ദൗലത്താബാദാണ് ഇന്ത്യ യിലെ മറ്റൊരു വലിയ നഗരം.

കമ്പോളങ്ങൾ സാമ്പത്തിക ഇട പാടുകൾക്കുള്ള സ്ഥലങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് അവ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായിരുന്നു. ഭൂരിഭാഗം കമ്പോളങ്ങളിലും മുസ്ലീം പള്ളിയും ക്ഷേത്രവും ഉണ്ടായിരുന്നു. ചിലതിൽ നർത്തകർ, സംഗീതജ്ഞർ, ഗായകർ തുടങ്ങിയവർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള പൊതുവേദികൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ കൃഷി വളരെ ഫല സമൃദ്ധമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് ഇതിന്റെ കാരണം. ഇത് കർഷകരെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യാൻ സഹാ യിച്ചു. ഉപഭൂഖണ്ഡത്തെ കൂട്ടിയിണക്കുന്ന ഒരു ഏഷ്യൻ വ്യാപാ രത്തിന്റെയും വാണിജ്യത്തിന്റെയും ശൃംഖല ഇവിടെ നിലനിന്ന തായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

പടിഞ്ഞാറൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വളരെ ആവശ്വക്കാർ ഉണ്ടായിരുന്നു.
ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഇബ്നു ബത്തൂത്തയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ദൂരദേശങ്ങളി ലേക്ക് വിവരങ്ങൾ അയയ്ക്കാനും വായ്പ അടയ്ക്കാനും ഇത് വ്യാപാരികളെ സഹായിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിച്ചുകൊടുക്കേണ്ട സാധനങ്ങൾ അയക്കാനും ഇതവരെ സഹായിക്കുകയുണ്ടായി. തപാൽ സമ്പ്രദായം കാര്യക്ഷമമായിരു ന്നു.

സിന്ധിൽ നിന്ന് സാധനങ്ങളോ വിവരങ്ങളോ ഡൽഹിയിൽ എത്തിക്കുന്നതിന് 50 ദിവസങ്ങൾ മാത്രമേ വേണ്ടിവന്നിരുന്നുള്ളൂ. ചാരന്മാർ അയച്ചിരുന്ന വാർത്താക്കുറിപ്പുകൾ കേവലം അഞ്ചു ദിവസങ്ങൾക്കുള്ളിൽ സുൽത്താന് എത്തിക്കാൻ തപാൽ സമ്പ ദായത്തിന് കഴിഞ്ഞിരുന്നു.

തന്റെ വായനക്കാർക്ക് തീർത്തും അപരിചിതങ്ങളായ രണ്ട് സസ്യോ ത്പന്നങ്ങളെ – നാളികേരവും വെറ്റിലയും – വിശദീകരിക്കാൻ ഇബ്ൻബത്തൂത്ത സ്വീകരിച്ച രീതി തന്നെ അദ്ദേഹത്തിന്റെ തന്ത്ര ശാലിത്തത്തിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണ്.

Question 35.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ മഹാത്മഗാന്ധി എങ്ങനെയാണ് ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതെന്ന് പരിശോധിക്കുക? a) നിസ്സഹകണ പ്രസ്ഥാനം
b) കപ്പ സതാഗഹം
Plus Two History Board Model Paper 2022 Malayalam Medium Img 1
Answer:
1915 ജനുവരിയിൽ ഗാന്ധിജി തന്റെ മാതൃരാജ്യത്തിലേക്ക് തിരി ചുവന്നു. അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനവേളയായിരുന്നു.

1916 – ൽ ചമ്പാരനിൽ നിന്നുള്ള കർഷകർ ഗാന്ധിജിയെ സമീപിച്ച് ബ്രിട്ടീഷ് നീലം തോട്ടമുടമകളുടെ മോശമായ മനോഭാവത്തെക്കു റിച്ച് അദ്ദേഹത്തോട് പരാതി പറഞ്ഞു.

1917 – ൽ ചമ്പാരനിൽ ഗാന്ധിജി കൂടുതൽ സമയം ചെലവഴിക്കുകയും തങ്ങളുടെ ഇഷ്ട ത്തിനനുസരിച്ചുള്ള വിളകൾ കൃഷി ചെയ്യാനുള്ള അനുവാദം കർഷകർക്ക് നേടികൊടുത്തു.

1918- ൽ അദ്ദേഹത്തിന്റെ സംസ്ഥാ നമായ ഗുജറാത്തിൽ രണ്ടു പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ആദ്യ
ത്തേത് അഹമ്മദാബാദിലെ തൊഴിൽ തർക്കത്തിൽ ഇടപ്പെട്ടു കൊണ്ട് ടെക്സ്റ്റയിൽ മിൽ തൊഴിലാളികളുടെ തൊഴിൽ സാഹ ചര്യം മെച്ചപ്പെടുത്തുവാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഖേദ യിലെ കർഷകസമരത്തിൽ പങ്കുചേരുകയും കൊയ്ത്തുകാല ത്തുണ്ടായ പരാജയം പരിഹരിക്കുന്നതിനായി നികുതി കുറയ്ക്ക ണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

1914-18 ലെ യുദ്ധകാലഘട്ടത്തിൽ, ബ്രിട്ടീഷുകാർ പത്രങ്ങൾക്ക് നിയന്ത്രണവും വിചാരണ കൂടാതെ വ്യക്തികളെ തടവിലടക്കു വാനും തീരുമാനിച്ചു. ഇത് പാസാക്കിയത് സർ സിഡ്നി റൗലറ്റ് ചെയർമാനായ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ്. അതു കൊണ്ട് ഇത് റൗലറ്റ് നിയമം എന്ന് അറിയപ്പെടുന്നത്. റൗലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തു വാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും പഞ്ചാബിൽ പ്രക്ഷോഭം തീവ്രമായിരുന്നു. ഗാന്ധിജി പഞ്ചാബിലേക്ക് പോയി. പക്ഷെ യാത്രാമധ്യേ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രവശ്യയിലെ സാഹചര്യം കൂടുതൽ തീവ്രമായി വളർന്നുവരുകയും അത്

1919 – ഏപ്രിൽ രക്തരൂക്ഷിതമായ സാഹചര്യത്തിൽ എത്തിചേരു കയും ചെയ്തു. ദേശീയ സമ്മേളനത്തിനുനേരെ വെടിവെയ്ക്കു വാൻ ഒരു ബ്രിട്ടീഷ് ബ്രിഗേഡിയർ തന്റെ വിട്ടു. 400 ൽ കൂടുതൽ ജനങ്ങൾ മരണപ്പെട്ടു. ഈ സംഭവത്തെ ജാലിയൻവാല ബാഗ് എന്ന് അറിയപ്പെടുന്നു.

പോരാട്ടത്തെ വ്യാപിപ്പിക്കുവാൻ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാ നവുമായി കൈകോർത്തു. ഖലീഫ ഭരണം പുനഃസ്ഥാപിക്കുന്ന തിനുവേണ്ടിയാണ്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ വൻ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം. നിസ്സഹകരണം ഗാന്ധിജി യുടെ സത്യാഗ്രഹ സങ്കൽപ്പത്തിന്റെ ഒരു ഘടകമായിരുന്നു. തുട ക്കത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്ന ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ

1919 – ലെ ചില സംഭവങ്ങൾ – റൗലറ്റ് നിയമങ്ങൾ, ജാലിയൻ വാലാബാഗ് ദുരന്തം, ഖിലാഫത്ത് പ്രസ്ഥാനം – ഗാന്ധിജിക്ക് ബ്രിട്ടീഷുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി. ഒരു പോരാളിയായി മാറാനും ബ്രിട്ടീഷു കാരോട് നിസ്സഹകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഈ സംഭ വങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേ ഹത്തെ പ്രേരിപ്പിച്ചതും ഇതേ സംഭവങ്ങൾ തന്നെയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിനു മൂന്നു ലക്ഷ്യങ്ങളുണ്ടായിരുന്നു. (1) പഞ്ചാബ് പ്രശ്നത്തിനു പരിഹാരം കാണുക. (2) ഖിലാഫത്ത് പ്രശ്നം തീർക്കുക. (3) സ്വരാജ് നേടുക.
നിസ്സഹകരണത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തോട് വ്യാപ കമായ പ്രതികരണമുണ്ടായി. വിദ്യാർത്ഥികൾ ഗവൺമെന്റ്

സ്കൂളുകളും കോളേജുകളും ബഹിഷ്കരിച്ചു. പട്ടണങ്ങളി ലേയും നഗരങ്ങളിലേയും ആയിരക്കണക്കിനു തൊഴിലാളികൾ പണിമുടക്കി. 1921 ൽ 396 പണിമുടക്കുകൾ നടന്നുവെന്നും 6 ലക്ഷം തൊഴിലാളികൾ ഇതിൽ പങ്കെടുത്തുവെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 ദശലക്ഷം പ്രവൃത്തി ദിനങ്ങളും നഷ്ട പ്പെട്ടു.

നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീകളും കർഷകരും സജീവമായി പങ്കെടുത്തു. സമരത്തിൽ പങ്കെടുക്കാനായി നൂറു ക്കണക്കിനു സ്ത്രീകൾ പർദ്ദയുപേക്ഷിച്ച് രംഗത്തു വന്നു. നിസ്സഹകരണ പ്രസ്ഥാനം നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചു. വടക്കൻ ആന്ധ്രയിലെ ഗിരിവർഗ്ഗക്കാർ വനനിയമങ്ങൾ ലംഘി ച്ചു. അവധിലേയും ബീഹാറിലേയും കർഷകർ നികുതി നിഷേ ധിച്ചുകൊണ്ട് സമരത്തിൽ പങ്കുചേർന്നു. കുമോണിലെ കർഷ കർ കോളനി ഉദ്യോഗസ്ഥന്മാരുടെ സാധനങ്ങൾ ചുമന്നുകൊണ്ടു പോകാൻ കൂട്ടാക്കിയില്ല.

ഈ പ്രതിഷേധ പ്രസ്ഥാനങ്ങൾ പലപ്പോഴും പ്രാദേശിക ദേശീയ നേതാക്കന്മാരുടെ തീരുമാനങ്ങളെ ലംഘിച്ചുകൊണ്ടാണ് നടന്ന ത്. കർഷകരും തൊഴിലാളികളും മുകളിൽ നിന്നുള്ള നിർദ്ദേശ ങ്ങൾ അനുസരിക്കുന്നതിനു പകരം സ്വന്തം നിലയിൽ കൊളോ ണിയൻ ഭരണത്തോട് നിസ്സഹകരിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ മർദ്ദന നടപടികൾ സമരത്തെ വളർത്തുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. നിസ്സഹകരണ പ്രസ്ഥാനം കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോയി.

എന്നാൽ ചൗരിചൗരിയിൽ നടന്ന നിർഭാഗ്യകരമായ ഒരു സംഭവം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളേയും തകിടം മറിച്ചു. പ്രക്ഷോഭം നിർത്തിവെക്കാൻ ഗാന്ധിജി നിർബന്ധിതനായി. 1922 ഫെബ്രുവരിയിൽ കർഷകർ നടത്തിയ ഒരു ജാഥയ്ക്കു നേരെ പോലീസ് വെടിവെച്ചതോടെയാണ് ചൗരിചൗരിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കുപിതരായ ഒരു സംഘം കർഷകർ ചൗരിചൗരിയിലെ (ഇപ്പോൾ ഉത്തരാഞ്ചലിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്തു. 22 പോലീസുകാർ കൊല്ലപ്പെട്ടു. ഈ സംഭവം ഗാന്ധിജിയെ ഞെട്ടി ച്ചു.

അഹിംസാത്മകമായയൊരു സമരം നടത്താൻ ജനങ്ങൾ, ഇനിയും സജ്ജരായിട്ടില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. ഉട നെതന്നെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെയ്ക്കാനും പിൻവ ലിക്കാനും അദ്ദേഹം തീരുമാനിച്ചു. ഒരു പ്രകോപനവും നിസ്സ ഹായരായ ആ മനുഷ്യരുടെ കൊലപാതകത്തെ ന്യായീകരിക്കു ന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ തീരുമാനത്തെ കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗീകരിച്ചു. അങ്ങനെ 1922 ഫെബ്രുവരി 22-ാം തീയതി നിസ്സഹകരണ പ്രസ്ഥാനത്തിനു തിര ശ്ശീല വീണു.

നിസ്സഹകരണ പ്രസ്ഥാനം വലിയ പ്രാധാന്യമുള്ളൊരു സംഭവമാണ്. ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ മായാത്തൊരു മുദ്ര പതിപ്പിക്കാൻ അതിനു കഴിഞ്ഞു.
നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയുടെയും ഗാന്ധിജിയു ടേയും ജീവിതത്തിലെ ഒരു സംഭവമായി മാറിയെന്ന് ഗാന്ധി ജിയുടെ ജീവചരിത്രത്തിൽ ലൂയി ഫിഷർ (അമേരിക്ക) അഭി പ്രായപ്പെടുന്നു. “നിസ്സഹകരണം സമാധാനപരമായിരുന്നില്ലെ ങ്കിലും ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. നിഷേധം, പരിത്യാഗം, ആത്മനിയന്ത്രണം എന്നിവ അതിൽ ഒത്തു ചേർന്നിരുന്നു. അത് സ്വയംഭരണ ത്തിനുള്ള ഒരു പരി ശീലനമായിരുന്നു.

1930, മാർച്ച് 12 ന് തന്റെ ആശ്രമമായ സബർമതിയിൽ നിന്നും ഗാന്ധിജി യാത്ര തിരിച്ചു. മൂന്നു ആഴ്ചകൾക്കുശേഷം അദ്ദേഹം അവിടെ എത്തിച്ചേരുകയും ഉപ്പുനിർമ്മിച്ചുകൊണ്ട് നിയമത്തിന്റെ കണ്ണിൽ കുറ്റവാളി ആവുകയും ചെയ്തു. ഇതേ രീതിയിലുള്ള ഉപ്പുസത്യഗ്രഹങ്ങൾ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നടത്തുകയും ചെയ്തു.
രാജ്യത്താകമാനം കർഷകർ വെറുക്കപ്പെട്ട കൊളോണിയൽ വന നിയമത്തെ ലംഘിച്ചു. ചില നഗരങ്ങളിൽ, ഫാക്ടറിയിലെ തൊഴി ലാളികൾ സമരത്തിൽ ഏർപ്പെട്ടു. വക്കീലന്മാർ ബ്രിട്ടീഷ് കോടതി ബഹിഷ്ക്കരിക്കുകയും വിദ്യാർത്ഥികൾ ബ്രിട്ടീഷുകാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുവാൻ വിസമ്മതിക്കുകയും ചെയ്തു.

ഗാന്ധിജി ഉൾപ്പെടെ ഏകദ്ദേശം 6000 ത്തോളം ഇന്ത്യാക്കാരെ ഈ കാലഘട്ടത്തിൽ അറസ്റ്റ് ചെയ്തു. ഉപ്പുസത്വഗ്രഹത്തിന്റെ പുരോഗതി മറ്റൊരു സ്രോതസ്സിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. അമേരിക്കൻ വാർത്ത മാഗസിനായ ടൈം ആയിരുന്നു അത്. അതിന്റെ ആദ്യ റിപ്പോർട്ടിൽ ഉപ്പുസത്യ ഗ്രഹം അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുമോയെന്ന് ടൈം സംശയം പ്രകടിപ്പിച്ചു. രണ്ടാം ദിവസത്തിന്റെ അവസാനത്തിൽ ഗാന്ധിജി വീഴുമെന്ന് മാഗസിൻ അവകാശപ്പെട്ടു. എന്നാൽ ആഴ്ച കൾക്കുള്ളിൽ ടൈം അതിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തി. പിന്നീട് അവർ ഗാന്ധിജിയെ യോഗിയായും രാഷ്ട്രതന്ത്രജ്ഞ നായും വാഴ്ത്തി.

മൂന്നു കാരണങ്ങൾകൊണ്ടാണ് ഉപ്പുസത്യഗ്രഹം ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായ് ഈ സംഭവം ഗാന്ധിജിയ്ക്ക് ലോകശ്രദ്ധ നേടികൊടു ത്തു. യൂറോപ്യൻ അമേരിക്കൻ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.

രണ്ടാമതായി, സ്ത്രീകൾ വ്യാപകമായി പങ്കെടുത്ത ആദ്യത്തെ ദേശീയപ്രസ്ഥാനമായിരുന്നു ഇത്. മൂന്നാമതായി, ബ്രിട്ടീഷുകാരുടെ ഭരണം വളരെ ദീർഘകാലം ഇന്ത്യയിൽ നീണ്ടുപോകുകയില്ലായെന്ന് ഉപ്പുസത്യഗ്രഹം ബ്രിട്ടീ ഷുകാരെ മനസ്സിലാക്കി കൊടുത്തു.

ആദ്യനടപടിയെന്ന നിലയിൽ ബ്രിട്ടീഷ് ഗവൺമെന്റ് തുടർച്ചയായി ലണ്ടനിൽ വട്ടമേശസമ്മേളനം നടത്തി. 1930-ലാണ് ആദ്യവട്ടമേ ശസമ്മേളനം നടന്നത്. ഗാന്ധിജിയോ മറ്റു പ്രധാന കോൺഗ്രസ് നേതാക്കളോ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല.

1931- ൽ ഗാന്ധിജിയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും തുടർന്നുള്ള മാസങ്ങളിൽ വൈസറോയിയുമായി ധാരാളം കുടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത് ഗാന്ധി-ഇർവിൻ ഉടമ്പടിയി ലേക്ക് നയിക്കുകയും തൽഫലമായി ഗാന്ധിജി നിയമലംഘനം സ്ഥാനം പിൻവലിക്കുകയും ചെയ്തു. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് ഗാന്ധിജി ബ്രിട്ടീഷുകാർ ക്കെതിരെയുള്ള തന്റെ മൂന്നാമത്തെ ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ഇതായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം.

1942-ൽ ഇത് ആരംഭിച്ചു. ഗാന്ധിജി ജയിലിലായിരുന്നുവെങ്കി ലും, യുവപ്രവർത്തകർ സമരങ്ങൾ സംഘടിപ്പിക്കുകയും രാജ്യ ത്താകമാനം അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഒളിവിലിരുന്നുകൊണ്ട് ജയപ്രകാശ് നാരായണനെപ്പോലുള്ളവർ പ്രക്ഷോഭത്തെ കാര്യക്ഷമമായി നയിച്ചു. സത്താര, മിസ്നാപൂർ തുടങ്ങിയ ധാരാളം ജില്ലകളിൽ സ്വതന്ത്ര ഗവൺമെന്റുകൾ പ്രഖ്യാ പിച്ചു.

യഥാർത്ഥത്തിൽ ഇത് ഒരു ബഹുജനപ്രക്ഷോഭമായിരുന്നു. ധാരാളം യുവാക്കളെ പ്രചോദനം നൽകുകയും അവർ കോളേ ജുകൾ ഉപേക്ഷിച്ചുകൊണ്ട് ജയിലിലേയ്ക്കു പോവുകയും ചെയ്തു.

Leave a Comment