Plus Two History Question Paper March 2022 Malayalam Medium

Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.

Kerala Plus Two History Previous Year Question Paper March 2022 Malayalam Medium

Time: 2 1/2 Hours
Total Score : 80 Scores

PART- I
1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
വലിയ കുളം സ്ഥിതി ചെയ്യുന്ന സ്ഥലം.
(a) മോഹൻജോദാരോ
(b) കാലിബംഗൻ
(c) ഹരപ്പ
(d) ധോളാവീര
Answer:
(a) മോഹൻജോദാരോ

Question 2.
മഹാഭാരതത്തിന്റെ ഒരു വിമർശനാത്മക പതിപ്പ് തയ്യാറാക്കുന്ന തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
(a) ബി.ബി.ലാൽ
(b) വി.എസ്. സുക്താങ്കർ
(c) മഹേശ്വാതാദേവി
(d) ആർ ഡി ബാനർജി
Answer:
(b) വി.എസ്. സുക്താങ്കർ

Question 3.
സോക്രട്ടീസ് ഉൾപ്പെട്ടിരുന്ന രാഷ്ട്രം:
(a) ഇറാൻ
(b) ചൈന
(c) റഷാ
(d) ഗ്രീസ്
Answer:
(d) ഗ്രീസ്

Question 4.
ബുദ്ധന്റെ ജന്മസ്ഥലം കണ്ടെത്തുക.
(a) ലുംബിനി
(b) ബോധ്ഗയ
(c) സാരനാഥ്
(d) കുശിനഗരം
Answer:
(a) ലുംബിനി

Plus Two History Question Paper March 2022 Malayalam Medium

Question 5.
ബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയതെവിടെയാണ്?
a) സാഞ്ചി
b) അമരാവതി
c) കുശിനഗരം
d) സാരനാഥ്
Answer:
d) സാരനാഥ്

Question 6.
കർണാടകയിലെ വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവിന്റെ പേരെഴുതുക.
(a) ഗുരുനാനാക്ക്
(b) ബസവണ്ണ
(c) ആണ്ടാൾ
(d) അപ്പാർ
Answer:
(b) ബസവണ്ണ

B. 7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
‘പിയദശ്ശി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
(a) കനിഷ്കൻ
(b) സമുദ്രഗുപ്തൻ
(c) ബിംബിസാരൻ
(d) അശോകൻ
Answer:
(d) അശോകൻ

Question 8.
സുൽത്താൻ ജഹാൻബീഗം എവിടത്തെ ഭരണാധികാരിയായിരുന്നു?
(a) അമരാവതി
(b) ഭോപ്പാൽ
(c) ഇറാൻ
(d) ഗുണ്ടൂർ
Answer:
(b) ഭോപ്പാൽ

Question 9.
വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം:
a) 1300
c) 1326
b) 1316
d) 1336
Answer:
d) 1336

Question 10.
‘രാജ്യസമാചാരം’ എന്ന വർത്തമാനപത്രം ആരംഭിച്ചതാര്?
(a) ബെഞ്ചമിൻ ബെയ്ലി
(b) ആർനോസ് പാതിരി
(c) ഹെർമൻ ഗുണ്ടർട്ട്
(d) റവ. മീഡ്
Answer:
(c) ഹെർമൻ ഗുണ്ടർട്ട്

PART – II
A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്ത രമെഴുതുക. 2 സ്കോർ വീതം.

Question 11.
ഖാൻഗാഹ്, സിൽസില എന്നിവ തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
ഖാൻഗാഹ് – സൂഫികൾ സമൂഹങ്ങളെ സംഘടിപ്പിച്ച അഭയകേ ന്ദ്രങ്ങൾ – ശെയ്ഖ്, പീർ അഥവാ മുർഷിദ് ഇതിനെ നിയന്ത്രിച്ചു. സിൽസില – ചങ്ങലയെ സൂചിപ്പിക്കുന്നു. ഗുരുവും ശിഷ്വവും തമ്മിലുള്ള തുടർച്ചയായ ബന്ധം – ഈ മാർഗത്തിലൂടെ വിശ്വാ സികൾക്ക് ആത്മീയശക്തിയും അനുഗ്രഹവും പകർന്നു.

Question 12.
അക്ബർ നാമയെ കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
അബുൾ ഫസൽ – മൂന്ന് പുസ്തകങ്ങൾ. ആദ്യ രണ്ട് പുസ്തക ങ്ങൾ കൊട്ടാരചരിത്രങ്ങൾ – മൂന്നാമത്തേത് അയ്നി അക്ബരി – അക്ബറിന്റെ ഭരണം.

Question 13.
മുഗളന്മാരുടെ ഏതെങ്കിലും നാല് തലസ്ഥാന നഗരങ്ങൾ ചൂണ്ടി ക്കാണിക്കുക.
Answer:

  • ഡൽഹി
  • ഫത്തേപൂർ സിക്രി
  • ലാഹോർ
  • ഷാജഹാനാബാദ്

Question 14.
1857ലെ വിപ്ലവത്തിന്റെ ഏതെങ്കിലും രണ്ട് നേതാക്കളുടെ പേരെ ഴുതുക.
Answer:

  • ബഹദൂർഷ
  • ഝാൻസി റാണി നാനാസാഹിബ്
  • കൻവർസിംഗ്
  • ബിർജിസ് ഖാദർ
  • ഷാമാൽ
  • ബിഗം ഹസ്രത്ത് മഹൽ
  • ഗോനു

Question 15.
ഏതെങ്കിലും രണ്ട് തിണകളുടെ പേരെഴുതുക.
Answer:

  • കുറിഞ്ചി
  • പാലൈ
  • നെയ്തൽ
  • മരുതം
  • സൂചനകൾ

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്ത രമെഴുതുക. (2 × 2 = 4)

Question 16.
അയി അക്ബരിയെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
അബുൾ ഫസൽ – 1598-ൽ പൂർത്തിയായി. അക്ബർ നാമയുടെ മൂന്നാമത്തെ പുസ്തകം – രാജസദസ്സിന്റെ രൂപീകരണം, ഭരണ സമ്പ്രദായം, സൈന്യം, വരുമാന ഉറവിടങ്ങൾ, അക്ബർ ചക വർത്തിയുടെ സാമ്രാജ്യത്തിലെ പ്രവിശ്യകളുടെ ഭൗതികരൂപരേ ഖ, ജനങ്ങളുടെ സാഹിത്യ – സാംസ്കാരിക – മതപാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് അയ്ൻ വിശദമായ വിവരങ്ങൾ നൽകുന്നു. 5 പുസ്തകങ്ങൾ.

Question 17.
1526നും 1707 നും ഇടയ്ക്ക് മുഗൾ സാമ്രാജ്യം ഭരിച്ച ഏതെ ങ്കിലും രണ്ട് ഭരണാധികാരികളുടെ പേരെഴുതുക.
Answer:

  • ബാബർ
  • ജഹാംഗീർ
  • ഹുമയൂൺ
  • അക്ബർ
  • ഷാജഹാൻ
  • ഔറംഗസീബ്

Plus Two History Question Paper March 2022 Malayalam Medium

Question 18.
കേരളത്തിലേക്ക് വ്യാപാരത്തിനായി കടന്നുവന്ന യൂറോപ്യൻ ശക്തി കളെ വ്യക്തമാക്കുക.
Answer:
പോർട്ടുഗീസുകാർ
ഡച്ചുകാർ
ഇംഗ്ലീഷുകാർ
ഫ്രഞ്ചുകാർ

PART-III
A. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. (3 × 4 = 12)

Question 19.
ഹരപ്പൻ സംസ്കാരത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളെ വില യിരുത്തുക.
Answer:
വനനശീകരണം
അമിതമായ വെള്ളപ്പൊക്കം
നദികൾ വറ്റി വരണ്ടതോ വഴിമാറി ഒഴുകിയതോ
കാലാവസ്ഥ മാറ്റം
ഭൂമിയുടെ അമിത ഉപയോഗം

Question 20.
മുഗളന്മാരുടെ കാർഷിക സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കുക.
Answer:
സ്ത്രീകൾ വിത്ത് വിതയ്ക്കുകയും കളപറിക്കുകയും മെതി യ്ക്കുകയും പതിര് നീക്കുകയും ചെയ്തു. ലിംഗപരമായ വേർതി രിവ് അസാധ്യമായിരുന്നു. ജീവശാസ്ത്രപരമായ ധർമ്മങ്ങളെ സംബന്ധിച്ച മുൻവിധി – കൈത്തൊഴിൽ – കുലീന വർഗ ത്തിന്റെ സ്ത്രീകൾക്ക് പാരമ്പര്യ സ്വത്തിനവകാശം.

Question 21.
പ്രാചീന ഇന്ത്യയുടെ രൂപരേഖയിൽ ചുവടെ തന്നിട്ടുള്ള സ്ഥല ങ്ങൾ രേഖപ്പെടുത്തുക.
ഡൽഹി
കാൻപൂർ
ഝാൻസി
അവധ്
Answer:
ഡൽഹി
ഝാൻസി
കാൻപൂർ
അവധ്

Question 22.
ഇന്ത്യയുടെ വിഭജനത്തിന്റെ ചരിത്രത്തിൽ വാമൊഴി ചരിത്രത്തി നുള്ള പ്രാധാന്യം വിലയിരുത്തുക.
Answer:
വ്യക്തത കുറവ് – കൃത്യതയില്ലാത്ത കാലഗണന – വിക്താനുഭ വങ്ങൾ – വ്യക്തിയുടെ ഓർമ്മ ഉർവശി ഭൂട്ടാലിയ – മൗന ത്തിന്റെ മറുപുറം

Question 23.
‘എ’ കോളത്തിന് അനുയോജ്യമായ ‘ബി’ യിൽ നിന്ന് കണ്ടെത്തി എഴുതുക.

‘A’ ‘B’
വേലുത്തമ്പി സവർണജാഥ
രാമനമ്പി കല്ലുമാല സമരം
മന്നത്ത് പത്മനാഭൻ കുണ്ടറ വിളംബരം
അയ്യങ്കാളി കുറിച്യ കലാപം

Answer:
വേലുത്തമ്പി – കുണ്ടറ വിളംബരം
രാമനമ്പി – കുറിച്യകലാപം
മന്നത്ത് പത്മനാഭൻ – സവർണജാഥ
അയ്യങ്കാളി – കല്ലുമാല സമരം

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. (1 × 4 = 4)

Question 24.
മധ്യകാല ഇന്ത്യയിലെ സ്ത്രീകളുടെയും അടിമകളുടേയും അവ സ്ഥയെ കുറിച്ച് സഞ്ചാരികളായ ഇബ്ൻ ബത്തുത്തയും പ്രായോ യിസ് ബർണിയറും വിവരിക്കുന്നതെങ്ങനെ?
Answer:
അടിമകൾ മറ്റേതു വസ്തുവിനേയും പോലെ കമ്പോളങ്ങളിൽ വിൽക്കപ്പെടുകയും പാരിതോഷികം എന്ന നിലയിൽ നിരന്തരം വിനിമയം നടത്തപ്പെടുകയും ചെയ്തിരുന്നു. അടിമകൾക്കിടയിൽ ഗണ്യമായ തോതിൽ വൈജാത്യങ്ങൾ നില നിന്നിരുന്നു. സുൽത്താന്റെ കീഴിലുണ്ടായിരുന്ന ചില സ്ത്രീ അടിമകൾ സംഗീ തത്തിലും നൃത്തത്തിലും വിദഗ്ധരായിരുന്നു.
അടിമകളെ പൊതുവെ ഗാർഹിക ജോലികൾക്കാണ് ഉപയോഗി ച്ചിരുന്നത്. മിക്ക കുടുംബങ്ങളും ഏറ്റവും കുറഞ്ഞത് ഒന്നോ രണ്ടോ അടിമകളെ നിലനിർത്തിയിരുന്നു.

ചില സ്ത്രീകൾ പുഞ്ചിരിയോടെ സതി അനുഷ്ഠിച്ചപ്പോൾ മറ്റു ള്ളവർ അതിന് നിർബന്ധിതരാകുകയായിരുന്നു. സതി എന്ന ആചാരത്തിനപ്പുറം മറ്റു പല കാര്യങ്ങളും കൂടി ഉൾപ്പെട്ടതായി രുന്നു സ്ത്രീ ജീവിതങ്ങൾ. കാർഷിക- കാർഷികേതര ഉൽപ്പാദ നത്തിന് സ്ത്രീകളുടെ അധ്വാനം നിർണായകമായിരുന്നു. സ്ത്രീകൾ അവരുടെ വീടുകളിലെ സ്വകാര്യ ഇടങ്ങളിൽ മാത്ര മായി ഒതുങ്ങി നിന്നിരുന്നില്ല.

Question 25.
1857-ലെ വിപ്ലവകാലത്ത് അവധി ഉണ്ടായിരുന്ന പ്രാധാന്യം വിശ കലനം ചെയ്യുക.
Answer:
ബ്രിട്ടീഷുകാർ അവധ് പിടിച്ചെടുത്തത് നാട്ടുരാജാക്കന്മാർ, താലൂ ക്ക്ദാർമാർ, കർഷകർ, ശിപായിമാർ എന്നിവർക്കിടയിൽ കടുത്ത അസംതൃപ്തിയും രോഷവും സൃഷ്ടിച്ചു. വിദേശഭരണത്തെ ത ളുടെ ജീവിതത്തിന്റെ അന്തകനായാണ് അവർ കണ്ടത്. സ്വാഭാ വികമായും ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ചെറുത്തുനില്പ് മറ്റേതു പ്രദേശത്തെക്കാളും ശക്തമായത് അവധിലാണ്. അവധ് കലാപത്തിന്റെ സിരാകേന്ദ്രമായിത്തീർന്നു.

അവധ് പിടിച്ചെടുക്കപ്പെട്ടതോടെ നവാബ് മാത്രമല്ല സ്ഥാനഭ്രഷ്ട നായത്. അവധിലെ ധാരാളം താലൂക്ക്ദാർമാരും സ്ഥാനഭ്രഷ്ട
രാക്കപ്പെട്ടു.

അവധിലെ നാട്ടിൻപുറങ്ങളിൽ താലൂക്ക്ദാർമാർക്ക് ധാരാളം എസ്റ്റേറ്റുകളും കോട്ടകളും ഉണ്ടായിരുന്നു. തലമുറകളായി ഈ ഭൂമിയുടെ നിയന്ത്രണം അവരുടെ കൈകളിലായിരുന്നു. മാത്ര മല്ല, ഗ്രാമപ്രദേശങ്ങളിൽ അവർക്ക് വലിയ അധികാരവുമുണ്ടാ യിരുന്നു.

ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് താലൂക്ക്ദാർമാർ ഒരു അക നടി സൈന്യത്തെ നിലനിർത്തിയിരുന്നു. ചില വൻകിട താലു ക്ക്ദാർമാരുടെ അകമ്പടി സൈന്യത്തിൽ 12,000 കാലാൾപടയാ ളികൾ ഉണ്ടായിരുന്നു. ചെറിയ താലൂക്ക്ദാർമാർക്ക് പോലും 200 കാലാൾ പടയാളികൾ ഉണ്ടായിരുന്നു.

താലൂക്ക്ദാർമാരുടെ സ്വയംഭരണവും അധികാരവും അംഗീക രിക്കാൻ ബ്രിട്ടീഷുകാർ ഒരുക്കമായിരുന്നില്ല. അവധ് കൈവശ പെടുത്തിയ ഉടനെതന്നെ താലൂക്ക്ദാർമാരുടെ സൈന്യത്തെ അവർ പിരിച്ചുവിടുകയും അവരുടെ കോട്ടകൾ നശിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി നയവും താലു ക്ക്ദാർമാർക്ക് വലിയ തിരിച്ചടിയായി. അവരുടെ അധികാര ത്തിനും പദവിക്കും അത് കോട്ടം വരുത്തി. അവധ് പിടിച്ചെടു

ത്തതിനു ശേഷം താലൂക്ക്ദാർമാരുടെ ആദ്യത്തെ ഭൂനികുതി വ്യവസ്ഥ 1856- ൽ ബ്രിട്ടീഷുകാർ നടപ്പിലാക്കി. ഇത് 1856ലെ താൽക്കാലിക വ്യവസ്ഥ (The Summary Settlement) എന്ന റിയപ്പെടുന്നു. താലൂക്ക്ദാർമാർക്ക് ഭൂമിയുടെമേൽ സ്ഥിരമായ ഒര വകാശവും ഇല്ലെന്ന ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ നികുതി വ്യവസ്ഥ നടപ്പിലാക്കിയത്. ബലപ്രയോഗവും ചതിയും ഉപയോഗിച്ച് ഭൂമിയുടെ മേൽ അവകാശം സ്ഥാപിച്ചെടുത്ത വലിഞ്ഞുകയറ്റക്കാരായാണ് ബ്രിട്ടീഷുകാരെ അവർ കണ്ടത്. താലൂക്ക്ദാർമാരെ ഒഴിവാക്കികൊണ്ട് യഥാർത്ഥ ഭൂവുടമകളു മായി നികുതി വ്യവസ്ഥയുണ്ടാക്കാം എന്നാണ് ബ്രിട്ടീഷ് ഉദ്യോഗ സ്ഥന്മാർ കരുതിയിരുന്നത്. ഇത് കർഷക ചൂഷണം കുറയ്ക്കു മെന്നും ഗവൺമെന്റിന്റെ വരുമാനം വർധിപ്പിക്കുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഇതൊന്നുമുണ്ടായില്ല. അവധിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കർഷകരുടെമേൽ അമി തമായ നികുതിയാണ് ചുമത്തിയിട്ടുള്ളതെന്ന് താമസിയാതെ ഉദ്യോ ഗസ്ഥന്മാർക്ക് മനസ്സിലായി. ചുരുക്കത്തിൽ താൽക്കാലിക വ്യവസ്ഥ ഒരു പരാജയമായിരുന്നു. താലൂക്ക്ദാർമാരെയോ കർഷ കരെയോ അത് തൃപ്തരാക്കിയില്ല.

താലൂക്ക്ദാർമാർ സ്ഥാനഭൃഷ്ടരായ തോടെ അവധിലെ സാമൂഹ്യക്രമം പൂർണ്ണമായും തകർന്നു. താലൂക്ക്ദാർമാരും കർഷ കരും തമ്മിലുണ്ടായിരുന്ന കെട്ടുപാടുകളെല്ലാം തകർന്നു. ബ്രിട്ടീഷ് കാലഘട്ടത്തിനു മുമ്പ് താലൂക്ക്ദാർമാരും കർഷകരും തമ്മിൽ ഒരു ആത്മബന്ധം നിലനിന്നിരുന്നു. താലൂക്ക്ദാർമാർ കർഷകരെ പീഡിപ്പിച്ചിരുന്നുവെങ്കിലും ഒരു രക്ഷാകർത്താവിനെ പോലെ അവരോട് ഉദാരത കാണിച്ചിരുന്നു. അവശ്യ ഘട്ടങ്ങളി ലെല്ലാം അവർ കർഷകരെ സഹായിച്ചു. ഉത്സവകാലങ്ങളിൽ അവർക്ക് വായ്പകൾ നൽകുകയും ചെയ്തു. കർഷകരാകട്ടെ താലൂക്ക്ദാർമാരോട് വലിയ കൂറുപുലർത്തുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാരുടെ വരവോടെ ഈ ബന്ധങ്ങളെല്ലാം തകിടം മറിഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്നും യാതൊരു പരിഗണ നകളും കർഷകർക്ക് ലഭിച്ചില്ല. മാത്രമല്ല അമിതമായ നികുതിഭാരം അവർ കർഷകർക്കുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. കർക്കശമായ രീതിയിലാണ് നികുതി പിരിച്ചെടുത്തിരുന്നത്. കഷ്ട പാടുകളുടേയും വിളനാശത്തിന്റെയും സമയത്ത്, അല്ലെങ്കിൽ

ഉത്സവകാലത്ത് ബ്രിട്ടീഷുകാരിൽ നിന്ന് എന്തെങ്കിലും തരത്തി ലുള്ള ഇളവുകളോ സഹായമോ അവർക്ക് കിട്ടിയില്ല. സ്ഥാനഭ്രഷ്ടരാവുകയും പുറന്തള്ളപ്പെടുകയും ചെയ്ത താലു ്ദാർമാർ തങ്ങളുടെ നഷ്ടപ്പെട്ട എസ്റ്റേറ്റുകളും പദവിയും വീണ്ടെടുക്കാൻ ആഗ്രഹിച്ചു. അവർ ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും കടുത്ത എതിരാളികളായിത്തീർന്നു. 1857- ൽ ഉഗ്രവും ദീർഘവുമായ പോരാട്ടങ്ങൾ നടന്ന അവധിനെപ്പോലെയുള്ള പ്രദേശങ്ങളിൽ താലൂക്ക്ദാർമാരും കർഷകരുമാണ് കലാപ ത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നത്.

താലൂക്ക്ദാർമാരിൽ പലരും അവധിലെ നവാബിനോട് കൂറുള്ള വരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അവർ നവാബിന്റെ ഭാര്യയായ ബീഗം ഹസ്റത്ത് മഹലിനോടൊപ്പം ചേർന്നു. പരാജയത്തിലും അവർ ബീഗത്തെ കൈവിട്ടില്ല. അവധ് പിടിച്ചെടുത്തത് ശിപായിമാരേയും അസംതൃപ്തമാക്കിയി രുന്നു. ശിപായിമാരിൽ നല്ലൊരു ഭാഗവും അവധിൽ നിന്നുള്ള വരായിരുന്നു. ജന്മനാട് ബ്രിട്ടീഷുകാരുടെ കൈകളിൽ അകപ്പെ ടുന്നത് രോഷത്തോടെയാണ് അവർ നോക്കികണ്ടത്. ശിപായിമാർക്ക് ധാരാളം പരാതികളും ആവലാതികളുമുണ്ടായി രുന്നു. കുറഞ്ഞ വേതനാണ് അവർക്ക് ലഭിച്ചിരുന്നത്. അവർക്കു കിട്ടിയിരുന്ന ഭക്ഷണവും താമസസ്ഥലവുമെല്ലാം വളരെ മോശ പ്പെട്ടതായിരുന്നു. അവധി കിട്ടാനും പ്രയാസമായിരുന്നു. കൂടാതെ ഉദ്യോഗകയറ്റത്തിനുള്ള സാധ്യതകളും പരിമിതമായിരുന്നു. ഇന്ത്യയ്ക്കു വെളിയിലുള്ള സേവനത്തിന് അവർക്ക് വിദേശ ബത്ത ലഭിച്ചിരുന്നില്ല. മാത്രമല്ല കടൽകടന്നുള്ള വിദേശ സേവനം ചില വിഭാഗങ്ങൾപ്പെട്ട പട്ടാളക്കാരുടെ മതവികാരങ്ങളെ മുറിപ്പെ ടുത്തുകയും ചെയ്തു. താടി, തലപ്പാവ് എന്നിവ ധരിക്കുന്നതി ലുണ്ടായ വിലക്കും അവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തു കയുണ്ടായി.

PART-IV
A. Answer any 3 questions from 26 to 29. Each carries 6 scores. (3 × 6 = 18)

Question 26.
സ്തൂപങ്ങളുടെ സവിശേഷതകളും അവയ്ക്ക് ബുദ്ധമതവുമാ യുള്ള ബന്ധവും വിശദമാക്കുക.
Answer:
സ്തൂപങ്ങൾ വിശുദ്ധ സ്ഥലങ്ങളാണ്. ബുദ്ധന്റെ ശരീരാവശിഷ്ട ങ്ങളോ, അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്തി ട്ടുള്ള മേടുകളാണിവ. കല്ലുകൾകൊണ്ടോ, ഇഷ്ടികകൾ കൊ ണ്ടോ ആണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അവയ്ക്ക് വലിയ കലാ മുല്യവുമുണ്ട്. ബുദ്ധമതത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ പ ങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നിലനിന്നിരുന്നു. പിന്നീടത് ബുദ്ധമതവുമായി ബന്ധപ്പെട്ട ഒന്നായി മാറി.

ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചതിനു മുകളി ലാണ് സ്തൂപങ്ങൾ പണിതുയർത്തിയിട്ടുള്ളത്. അതിനാൽ ബുദ്ധന്റെയും ബുദ്ധമതത്തിന്റേയും ഒരു അടയാളം എന്ന നിലയിൽ അവ ആരാധിക്കപ്പെടാൻ തുടങ്ങി. ബുദ്ധമതാനുയായികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന വധി സ്തൂപങ്ങൾ നിർമ്മിച്ചു. അശോക ചക്രവർത്തി തന്റെ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം ബുദ്ധന്റെ ഭൗതികാ വശിഷ്ട ഭാഗങ്ങൾ എത്തിച്ചിരുന്നുവെന്ന് ബുദ്ധകൃതിയായ ‘അശോകവദന’ (Ashokavadana) പരാമർശിക്കുന്നുണ്ട്. അവ സംസ്കരിച്ച സ്ഥലത്തിനു മുകളിൽ സ്തൂപങ്ങൾ നിർമ്മിക്കാൻ അദ്ദേഹം കൽപ്പിക്കുകയും ചെയ്തു. ബി.സി.ഇ രണ്ടാം നൂറ്റാ ണ്ടോടെ ധാരാളം സ്തൂപങ്ങൾ പണികഴിപ്പിക്കപ്പെട്ടു. അവയിൽ ഏറ്റവും പ്രസിദ്ധമായത് ബർഹട്ട്, സാഞ്ചി, സാരാനാഥ് എന്നിവി ടങ്ങളിലെ സ്തൂപങ്ങളാണ്.

സ്തൂപം’ എന്നത് ഒരു സംസ്കൃത പദമാണ്. കൂമ്പാരം അഥവാ മൺമേട് എന്നാണ് ഇതിന്റെയർത്ഥം. ആദ്യകാലത്ത് സ്തൂപങ്ങൾ അർധവൃത്താകൃതിയിലുള്ള ലളിതമായ മൺമേടുകൾ ആയിരു ന്നു. ഇത് പിൽക്കാലത്ത് ‘അണ്ഡ’ (anda) എന്ന പേരിൽ അറി യപ്പെട്ടു. ക്രമേണ സ്തൂപങ്ങളുടെ ഘടന സങ്കീർണമായി ത്തീർന്നു. സന്തുലിതമായ വൃത്താകൃതിയിലും, സമചതുരാകൃതി യിലും അവ നിർമ്മിക്കപ്പെടാൻ തുടങ്ങി. അണ്ഡയുടെ മുകളി ലായി ബാൽക്കണിപോലുള്ള നിർമ്മിതിയുണ്ടാക്കി. ശ്രീകോവിൽ എന്നർത്ഥം വരുന്ന ‘ഹർമിക്’ (Harmika) എന്നാണിതിനെ വിളി ച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലത്തെയാണ് ഇതു പ്രതിനി ധാനം ചെയ്യുന്നത്. ഹർമികയിൽ നിന്ന് ഒരു കൊടിമരം ഉയർന്നുനി ന്നിരുന്നു. ഇതിനെ യഷ്ടി (Yashti) യെന്നാണ് പറഞ്ഞിരുന്നത്.

ഇതിനു ചുറ്റുമായി ‘ഛത്രങ്ങൾ’ (chhatris) അഥവാ കുടകൾ കാണാം. മേടിനുചുറ്റും കൽവേലി കെട്ടി ഈ വിശുദ്ധ സ്ഥലത്തെ ഭൗതികലോകത്തുനിന്ന് വേർതിരിച്ചിരുന്നു. സാഞ്ചിയിലേയും ബർഹട്ടിലേയും ആദ്യകാല സ്തൂപങ്ങൾ വളരെ ലളിതമായിരുന്നു. കവാടങ്ങളും കൽവേലികൾ മുള കൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയതു പോലെ തോന്നിച്ചിരുന്നു. സ്തൂപങ്ങളിലേക്ക് നാലു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. നാലു പ്രധാന സ്ഥാനങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കവാട ങ്ങൾ കൊത്തുപണികളാൽ അലംകൃതമായിരുന്നു.

ഭക്തർ കിഴക്കേ കവാടത്തിലൂടെ അകത്തു പ്രവേശിക്കുകയും മേടിനെ വലംവെയ്ക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് മേടിലുള്ള സ്തൂപങ്ങളെ കൊത്തുപണികളാലും ഭിത്തി മാടങ്ങളാലും (അമ രാവതിയിലും പെഷ്വാറിലെ (പാക്കിസ്ഥാൻ) ഷഹ്ജി – കി ദഹി റിയിലും ഉള്ളതുപോലെ) ആകർഷകമാക്കിത്തീർത്തു. സ്തൂപം’ എന്നത് ഒരു സംസ്കൃത പദമാണ്. കൂമ്പാരം അഥവാ മൺമേട് എന്നാണ് ഇതിന്റെയർത്ഥം. ആദ്യകാലത്ത് സ്തൂപങ്ങൾ അർധവൃത്താകൃതിയിലുള്ള ലളിതമായ മൺമേടുകൾ ആയിരു ന്നു.

ഇത് പിൽക്കാലത്ത് ‘അണ്ഡ’ (anda) എന്ന പേരിൽ അറി യപ്പെട്ടു. ക്രമേണ സ്തൂപങ്ങളുടെ ഘടന സങ്കീർണമായിത്തീർ ന്നു. സന്തുലിതമായ വൃത്താകൃതിയിലും, സമചതുരാകൃതിയിലും അവ നിർമ്മിക്കപ്പെടാൻ തുടങ്ങി. അയുടെ മുകളിലായി ബാൽക്കണി പോലുള്ള നിർമ്മിതിയുണ്ടാക്കി. ശ്രീകോവിൽ എന്നർത്ഥം വരുന്ന ‘ഹർമിക്’ (Harmika) എന്നാണിതിനെ വിളി ച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലത്തെയാണ് ഇതു പ്രതിനി ധാനം ചെയ്യുന്നത്. ഹർമികയിൽ നിന്ന് ഒരു കൊടിമരം ഉയർന്നുനി ന്നിരുന്നു. ഇതിനെ ‘യഷ്ടി (Yashti) യെന്നാണ് പറഞ്ഞിരുന്നത്. ഇതിനു ചുറ്റുമായി ‘ഛത്രങ്ങൾ’ (chhatris) അഥവാ കുടകൾ കാണാം. മേടിനുചുറ്റും കൽവേലി കെട്ടി ഈ വിശുദ്ധ സ്ഥലത്തെ ഭൗതികലോകത്തുനിന്ന് വേർതിരിച്ചിരുന്നു.

സാഞ്ചിയിലേയും ബർഹട്ടിലേയും ആദ്യകാല സ്തൂപങ്ങൾ വളരെ ലളിതമായിരുന്നു. കവാടങ്ങളും കൽവേലികൾ മുളകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയതു പോലെ തോന്നിച്ചിരുന്നു. പങ്ങളിലേക്ക് നാലു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. നാലു പ്രധാന സ്ഥാനങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കവാടങ്ങൾ കൊത്തുപണികളാൽ അലംകൃതമായിരുന്നു. ഭക്തർ കിഴക്കേ കവാടത്തിലൂടെ അകത്തു പ്രവേശിക്കുകയും മേടിനെ വലംവെ യ്ക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് മേടിലുള്ള സ്തൂപ ങ്ങളെ കൊത്തുപണികളാലും ഭിത്തി മാടങ്ങളാലും (അമരാവതി യിലും പെഷ്വാറിലെ (പാക്കിസ്ഥാൻ) ഷഹ്ജി – കി- ദഹിറിയിലും ഉള്ളതുപോലെ) ആകർഷകമാക്കിത്തീർത്തു.

Plus Two History Question Paper March 2022 Malayalam Medium

Question 27.
മഗധയുടെ ആവിർഭാവത്തിന് കാരണമായ ഘടകങ്ങള വില യിരുത്തുക.
Answer:
മണ്ണിന്റെ ഫലഭൂയിഷ്ഠത – കൃഷിയുടെ പുരോഗതി – ഇരുമ്പിന്റെ നിക്ഷേപം – ആനകളെ യുദ്ധത്തിൽ ഉപയോഗിച്ചത് . ഗംഗാ നദിയിലൂടെയുള്ള ഗതാഗതം ശക്തന്മാരായ രാജാക്കന്മാർ (ബിം ബിസാരൻ, അജാതശത്രു, മഹാപത്മനന്ദൻ . തലസ്ഥാനങ്ങ ളുടെ തന്ത്രപരമായ സ്ഥാനം (രാജഗൃഹം, പാടലീപുത്രം

Question 28.
വിജയ നഗര സാമ്രാജ്യത്തിലെ രാജകീയ കേന്ദ്രത്തിലെ നിർമിതി കളുടെ സവിശേഷതകൾ വിശദമാക്കുക.
Answer:
ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് രാജകീയ കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജകീയ കേന്ദ്രമെന്ന് വിശേഷിപ്പിച്ചി രുന്നുവെങ്കിലും, 60ഓളം ക്ഷേത്രങ്ങൾ ഇവിടെ ഉൾപ്പെടുന്നു. ഈ പ്രദേശത്ത് വളരെ വ്യത്യസ്തമായ നിർമ്മാണങ്ങൾ കാണപ്പെ ടുന്നു. ഏറ്റവും വലുത് രാജാവിന്റെ കൊട്ടാരമാണ്. ഇവിടെ ആകർഷകമായ രണ്ടു പ്ലാറ്റ് ഫോമുകൾ ഉണ്ട്. ‘ശ്രോതക്കളുടെ ഹാജും മഹാനവമി ദിബ്ബയും എന്ന് ഇവയെ വിളിക്കപ്പെടുന്നു. ശ്രോതാക്കളുടെ ഹാളിന് ഉയർന്ന പ്ലാറ്റ് ഫോമുണ്ട്. തടികൾ കൊണ്ടുള്ള തൂണുകൾക്ക് വേണ്ടി സ്ഥാനവും ഇവിടെ നൽകി യിട്ടുണ്ട്. രണ്ടാം നിലയിലേയ്ക്ക് പോകുന്നതിന് ഗോവണികളു ണ്ടായിരുന്നു. അവ തൂണുകളിൽ ഘടിപ്പിച്ചിരിക്കുന്നു. തു കൾ വളരെ അടുത്തായിരുന്നു. ഹാൾ എന്തിനാണ് ഉപയോഗി ച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല.

11000 ചതുരശ്ര അടി അടിത്തട്ട് വിസ്തീർണ്ണവും 40 അടി ഉയര വുമുള്ള ഒരു കൂറ്റൻ പ്ലാറ്റ് ഫോമാണിത്. ഒരു തടി കൊണ്ടുള്ള ഘടന ഇതിനെ താങ്ങിനിർത്തുന്നതായി തെളിവുണ്ട്. പ്ലാറ്റ്ഫോ മിന്റെ അടിത്തട്ട് കൊത്തുപണികൾകൊണ്ട് ആവരണം ചെയ്തി രിക്കുന്നു. മഹാനവമി പോലെയുള്ള ഉത്സവങ്ങൾ മഹാനവമി ദിബ്ബയുമായി ബന്ധപ്പെട്ടതാണ്.
ഉത്തരേന്ത്യയിൽ ‘ദസ്, ബംഗാളിൽ ദുർഗ്ഗപൂജ, ദക്ഷിണേന്ത്യയിൽ ‘നവരാത്രി’ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു വിജയ നഗര രാജാക്കന്മാർ അവരുടെ പ്രൗഢിയും അധികാരവും മേധാവിത്വവും ഈ ഉത്സവവേളയിൽ പ്രദർശിപ്പിച്ചിരുന്നു. മഹാനവമി ആഘോഷിക്കുമ്പോൾ ധാരാളം ചടങ്ങുകൾ അനുഷ്ഠിച്ചിരുന്നു. വിഗ്രഹാരാധന, രാജകീയ കുതിരയെ ആരാധിക്കൽ, മൃഗബലി എന്നിവ അതിലുൾപ്പെടുന്നു. നൃത്തനത്വങ്ങൾ, ഗുസ്തിമത്സരങ്ങൾ, ചമയമണിഞ്ഞ് കുതിര കളുടേയും ആനകളുടേയും രഥങ്ങളുടേയും ഭടന്മാരുടേയും ഘോഷയാത്ര തുടങ്ങിയവ മഹാനവമി ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാറുണ്ട്.

പ്രധാന നായകന്മാരും’ (Nayaks) സാമന്ത രാജാക്കന്മാരും, രാജാവിനും അദ്ദേഹത്തിന്റെ അതിഥികൾക്കും സമ്മാനങ്ങൾ കാഴ്ചവെക്കുന്നതും ഈ ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഈ ആചാരങ്ങൾക്കെല്ലാം വലിയ പ്രതീകാത്മ കമായ അർത്ഥതലങ്ങൾ ഉണ്ടായിരുന്നു. ഉത്സവത്തിന്റെ അവസാന ദിവസം ഒരു തുറന്ന സ്ഥലത്തുവെച്ച് അതിഗംഭീരമായ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ച് രാജാവ് അദ്ദേഹത്തിന്റെയും നായകന്മാരുടേയും
സൈന്യത്തെ നേരിട്ടു പരിശോധിക്കും.

നായകന്മാർ രാജാവിനും കപ്പം നൽകുന്നത് ഈ സന്ദർ ഭത്തിലാണ്. നിശ്ചിതമായ കപ്പത്തോടൊപ്പം വിലപിടിപ്പുള്ള ധാരാളം ഉപഹാരങ്ങളും അവർ രാജാവിന് സമ്മാനിച്ചിരുന്നു. രാജകീയ കേന്ദ്രത്തിലെ മനോഹരമായ മറ്റൊരു കെട്ടിടമാണ് ‘ലോട്ടസ് മഹൽ’ 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സഞ്ചാരികളാണ്

ഈ പേരു നൽകിയത്. കെട്ടിടത്തിന്റെ പേര് കാല്പനിക മാണെങ്കിലും അത് എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്ന തെന്ന് ചരിത്രകാരന്മാർക്ക് തീർച്ചയില്ല. രാജാവ് അദ്ദേഹത്തിന്റെ ഉപദേശകരെ സന്ധിച്ചിരുന്ന ഒരു കൗൺസിൽ ചേംബർ ആയിരുന്നു ഇതെന്ന് മെക്കൻസി സൂചിപ്പിക്കുന്നു. രാജകീയ കേന്ദ്രത്തിൽ ചില ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. രാജകീയ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഹസാര രാമക്ഷേത്രമാണ്.

രാജാവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രമാണ് ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
ഹസാര രാമസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും ക്ഷേത്രച്ചുമരുകളിലെ ശില്പവേലകളും കൊത്തുപണികളും ഇപ്പോഴും നിലനിൽക്കു ന്നുണ്ട്. രാമായണത്തിൽ നിന്നുള്ള രംഗങ്ങളും ഇതിലുൾ പ്പെടുന്നു. ക്ഷേത്രത്തിന്റെ ഉൾചുമരുകളിലാണ് ഇത് കൊത്തിവെച്ചിട്ടുള്ളത്. വിജയനഗരം തകർക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന മിക്ക നിർമ്മിതികളും നശിപ്പിക്കപ്പെടുക യുണ്ടായി. എങ്കിലും കൊട്ടാരതുല്യമായ കെട്ടിടങ്ങൾ നിർമ്മിക്കു ന്ന പാരമ്പര്യം നായകന്മാർ തുടർന്നുപോന്നു. അവരുടെ കീഴിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളിൽ പലതും ഇപ്പോഴും നിലനിൽക്കു ന്നുണ്ട്.

Question 29.
രാജ്മഹൽ കുന്നുകളിലെ പഹാരികളുടേയും സന്താളുകളു ടേയും ജീവിതം വിശകലനം ചെയ്യുക.
Answer:
രാജ്മഹൽ കുന്നുകൾ – കൈക്കോട്ടും കലപ്പയും പഹാരി യകൾ – സ്ഥിരകൃഷിയുടെ വ്യാപനം – 1770കളിൽ ബ്രിട്ടീഷു കാർ പഹാരിയകളെ വേട്ടയാടിപ്പിടിച്ച് കൊന്നൊടുക്കി. സന്താ ളുകളുടെ കടന്നുകയറ്റം ദാമിൻ ഇ കോഫ് – ഗവൺമെന്റ് അധികനികുതി ചുമത്തി ഹുണ്ടികക്കാർ

B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക.

Question 30.
വിവാഹസമ്പ്രദായം നാല് തട്ടുകളായുള്ള വർണ സമ്പ്രദായം എന്നിവയെ അടിസ്ഥാനമാക്കി പ്രാചീന ഇന്ത്യയിലെ സാമൂഹിക സ്ഥിതി വിശദമാക്കുക.
Answer:
ബ്രാഹ്മണർ – വേദപഠനം, യാഗങ്ങൾ നടത്തൽ, പാരിതോ ഷികങ്ങൾ നൽകലും സ്വീകരിക്കലും.
ക്ഷത്രിയർ – യുദ്ധം ചെയ്യൽ, ഭരണം നടത്തൽ, വേദപഠ നം, യാഗങ്ങൾ നടത്തൽ, പാരിതോഷികങ്ങൾ നൽകൽ.
വൈശ്യർ – കൃഷി, കാലി വളർത്തൽ, കച്ചവടം
ശൂദ്രന്മാർ – മുകളിലെ മൂന്ന് വർണങ്ങളെ സേവിക്കൽ
സ്വഗണവിവാഹം, അഷ്ടഗണവിവാഹം, ബ്രഹ്മവിവാഹം, ആർഷ വിവാഹം, ശൈശവവിവാഹം, അസുരവിവാഹം, ഗാന്ധർവവി വാഹം, രാക്ഷസ വിവാഹം, പൈശാചവിവാഹം, ഏകഭാര്യാത്വം, ബഹുഭാര്യാത്വം, ഏകഭർതൃത്വം, ബഹുഭർതൃത്വം തുടങ്ങിയവ പ്രാചീന ഇന്ത്യയിൽ നിലനിന്ന വിവിധ വിവാഹ രീതികളായിരു

Question 31.
ദക്ഷിണേന്ത്യയിലെ ആദ്യകാല ഭക്തി പാരമ്പര്യങ്ങൾ വിശദമാക്കുക.
Answer:
ആദ്യകാല ഭക്തി പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ഭക്ത കവിക ളായ സന്യാസിമായിരുന്നു. അവർ യാഥാസ്ഥിത ബ്രാഹ്മണ പാര സര്വത്തെ വെല്ലുവിളിച്ചു. ഈ പാരമ്പര്യത്തിൽ സ്ത്രീകളെയും പിന്നോക്ക ജാതിക്കാരെയും ഉൾക്കൊള്ളുകയും അംഗീകരിക്കു കയും ചെയ്തു. ആദ്യകാല ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആഴ്വാർമാരും നയനാൻമാരുമാണ്.
ആഴ്വാർമാരും നയനാർമാരും അവരുടെ യാത്രകൾക്കിടയിൽ ചില പുണ്യ സങ്കേതങ്ങളെ അവരുടെ ഇഷ്ടദൈവങ്ങളുടെ ആവാ കേന്ദ്രമായി തിരിച്ചറിഞ്ഞു. ഈ വിശുദ്ധ സ്ഥലങ്ങളിൽ പിന്നീട് അവർ വലിയ ക്ഷേത്രങ്ങൾ പണിതുയർത്തു. ഈ ക്ഷേത്രങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായിത്തീർന്നു.

ഭക്തകവികളായ സന്ന്യാസിമാരുടെ രചനകളുടെ ആലാപനവും, അവരുടെ വിഗ്രഹങ്ങളുടെ ആരാധനയും ഈ പുണ്യ സങ്കേത ങ്ങളിലെ ക്ഷേത്രാചാരങ്ങളുടെ ഭാഗമായിത്തീർന്നു. ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനുമെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് ആഴ്വാൻമാരും നയനാൻമാരും ആരംഭം കുറിച്ചു. ഭക്തന്മാർ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു ള്ളവരാണെന്ന് തെളിവുണ്ട്. കൃഷിക്കാർ, കൈതൊഴിലുകാർ, ബ്രാഹ്മണർ പോലുള്ള വ്യത്വസ്തവിഭാഗങ്ങൾ ഇതിൽ ഉൾപ്പെട്ടി ട്ടുണ്ട്. ആഴ്വാർമാരുടെയും നയനാൻമാരുടെയും പാരമ്പര്യം പ്രധാനപ്പെട്ടതാണ്. അവരുടെ രചനകൾ വേദങ്ങളെപോലെ പ്രാധാന്യം ഉള്ളതായി പലരും അവകാശപ്പെട്ടു. ഉദാഹരണമായി, ആഴ്വാർമാരുടെ രചനാ സമാഹാരമായ നാലായിരം ദിവ്യ പ്രബ സത്തെ തമിഴ് വേദമെന്നാണ് അറിയപ്പെടുന്നത്. സംസ്കൃത ത്തിലെ നാല് വേദങ്ങളെപ്പോലെ ഈ ഗ്രന്ഥത്തിന് പ്രാധാന്യമു ള്ളതായി കരുതപ്പെടുന്നു.

12-ാം നൂറ്റാണ്ടിൽ കർണ്ണാടകത്തിൽ ഒരു പുതിയ കി പ്രസ്ഥാനം ഉയർന്നുവന്നു. ബാസവം (1106 1168) എന്ന പേരുള്ള ഒരു ബ്രാഹ്മണനാണ് ഇതിനു നേതൃത്വമേകിയത്. വിര ശൈവ പ്രസ്ഥാനം അഥവാ ലിംഗായത് എന്ന പേരിൽ ഇതറിയ പ്പെടുന്നു. ബാസവണ്ണ തുടക്കത്തിൽ ഒരു ജൈനമത വിശ്വസി യായിരുന്നു. ഒരു ചാലുക്യ രാജാവിന്റെ (ബിജാല കാളാപുരി രാജാവ്) സദസ്സിൽ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചി രുന്നു. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജൈനമത വുമായി തെറ്റിപിരിഞ്ഞ് ബാസവണ്ണ അദ്ദേഹത്തിന്റെ മരുമകനു മായി ചേർന്ന് വീരശൈവ പ്രസ്ഥാനത്തിന് രൂപം നൽകി. അദ്ദേ ഹത്തിന്റെ അനുയായികൾ വീരശൈവന്മാർ ശിവന്റെ നായക ന്മാർ) അഥവാ ലിംഗായകർ ലിംഗധാരികൾ) എന്നറിയപ്പെട്ടു. ലിംഗാ യർ ഒരു പ്രധാന സമുദായമായി ഇപ്പോൾപോലും ഈ പ്രദേ ശത്ത് നിലനിൽക്കുന്നുണ്ട്.

1) വീരശൈവർ ശിവഭക്തരായിരുന്നു. ലിംഗരൂപത്തിലുള്ള ശിവ നെയാണ് അവർ ആരാധിച്ചത്. വിരശൈവർ പതിവായി ഒരു ചെറു ശിവലിംഗത്തെ ധരിച്ചിരുന്നു. ഇടത്തെ തോളിൽ ഒരു ചരടിൽ ഉറപ്പിച്ച വെള്ളിച്ചെല്ലത്തിലാണ് ശിവലിംഗം സൂക്ഷി ച്ചിരുന്നത്. ജനന്മയെ (jangamma) അഥവാ നാടോടികളായ സന്ന്യാസിമാരെയും അവർ ആരാധിച്ചിരുന്നു.

2) ഭക്തന്മാർ അവരുടെ മരണശേഷം ശിവനിൽ ലയിക്കുമെന്നും ലോകത്തേയ്ക്ക് തരിച്ചുവരില്ലെന്നും ലിംഗായതർ വിശ്വസി ക്കുന്നു. അതിനാൽ ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്ന ശവദാഹം പോലെയുള്ള ശവസംസ്കാര ചടങ്ങുകൾ അവർ അനുഷ്ഠിക്കാറില്ല. പകരം ഇരുശരീരത്തെ ആചാരനുഷ്ഠാ നങ്ങളോടെ അവർ കുഴിച്ചുമൂടാറാണ് പതിവ്.

3) ലിംഗായതർ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു. ബ്രാഹ്മണർ ചില വിഭാഗങ്ങളിൽ ആരോപിക്കുന്ന തീണ്ടലിനെയും (Po lution) അവർ ശക്തമായെതിർത്തു പുനർജ്ജന്മ സിദ്ധാന്ത ത്തേയും അവർ ചോദ്യം ചെയ്തു. ഇതിന്റെ ഫലമായി ബ്രാഹ്മണ സാമൂഹ്യക്രമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാ ഗങ്ങളിൽ നിന്ന് ധാരാളം അനുയായികളെ അവർക്കു ലഭിച്ചു.

4) ധർമ്മശാസ്ത്രങ്ങൾ നിരാകരിച്ച പ്രായപൂർത്തി വിവാഹ “ത്തേയും വിധവാ വിവാഹത്തേയും ലിംഗായതർ പ്രോത്സാ ഹിപ്പിച്ചു. അതേ സമയം ഉപവാസം സദ്യ, തീർത്ഥാടനം, ബലി ദാനം എന്നിവയെ അവർ നിഷേധിക്കുകയും ചെയ്തു.

Plus Two History Question Paper March 2022 Malayalam Medium

Question 32.
ഇന്ത്യയുടെ വിഭജനത്തിന്റെ പശ്ചാത്താലം വിലയിരുത്തുക.
Answer:
ഏകീകൃത ഇന്ത്യയെന്ന എല്ലാ പ്രതീക്ഷയും പദ്ധതികളും വർഗ്ഗീയ രാഷ്ട്രീയത്തിന്റെ നഗ്നമായ യാഥാർഥ്യത്തിന് മുമ്പിൽ തകർന്നടിഞ്ഞു. പാക്കിസ്ഥാനിൽ കുറഞ്ഞത് തങ്ങൾക്ക് ഒന്നും ആവശ്യമില്ലെന്ന നിലപാടിൽ ജിന്ന് ഉറച്ചു നിന്നതോടെ വിഭജനം കൂടുതൽ വ്യക്തമായി. മുസ്ലിം ലീഗിനെ നിലയ്ക്ക് നിർത്തുന്ന തിൽ ബ്രിട്ടീഷുകാർ യാതൊരു ആത്മാർത്ഥതയും കാണിച്ചില്ലെന്ന് മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾ പാക്കിസ്ഥാനുവേണ്ടി ലീഗിനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. രാഷ്ട്രീയമായ ഈ അരക്ഷിതാവസ്ഥയിൽ ഫലപ്രദമായ സമാധാന ശ്രമങ്ങൾ നടത്തുന്നതിൽ ക്യാബിനറ്റ് മിഷൻ പദ്ധതികൾ പരാജയപ്പെടുക കുടി ചെയ്തപ്പോൾ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായി. കോൺഗ്രസിന്റെ മതേതരത്വ ദേശീയ ഗവൺമെന്റ് എന്ന ആശ യത്തിൽ നിന്നും പിന്നോട്ടു പോകാൻ വേവൽ പ്രഭു ലീഗിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

മുസ്ലീംലീഗിന്റെ ചിന്താഗതികൾ രാജ്യത്തിന്റെ ഭാവിയെയും സുര ക്ഷയെയും കുടുതൽ സങ്കീർണമാക്കി. അവർ കോൺഗ്രസ് ഗവൺമെന്റിൽ ചേർന്നില്ല. എന്ന് മാത്രമല്ല വർഗ്ഗിയച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിന്റെ പ്രതിപ്രവർത്തനമെന്ന നിലയിൽ ഹിന്ദുമഹാസഭ, ആർ.എസ്.എസ്., അകാലിദൾ തുട ങ്ങിയവർ യോജിച്ചുകൊണ്ട് മുസ്ലിം ജനതയ്ക്ക് എതിരായി മുന്നോട്ടുവന്നു. വർഗ്ഗീയ ലഹളകളുടെയും കൊലപാതകങ്ങളു ടെയും ഒരു പരമ്പരതന്നെ അരങ്ങേറി. ഇന്ത്യയുടെ വടക്ക് പടി ഞ്ഞാറൻ പ്രദേശങ്ങൾ രക്തത്തിൽ മുങ്ങിയപ്പോൾ ലഹള അടി ചമർത്തുന്നതിന് കഴിയാതെ ദേശീയ ഗവൺമെന്റിന് നിസഹായ മായി നോക്കി നിൽക്കാനേ കഴിഞ്ഞുളളു. ബ്രിട്ടീഷുകാരുടെ അല സമായ സമീപനം ലഹളയെ പരോക്ഷമായി സഹായിക്കുന്നതാ യിരുന്നു. അതോടെ വിഭജനം മാത്രമേയുള്ളൂ എന്നുള്ള ഒരവസ്ഥ ഹിന്ദുക്കളിലും മുസ്ലീങ്ങളിലും സംജാതമായി.

പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തിൽ സമാധാനവും സാമുദാ യിക സൗഹാർദ്ദവും പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ഗാന്ധിജി മുന്നോട്ടുവന്നു. 77 കാരനായ അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മുറുകെപിടിച്ച അഹിംസ എന്ന ആശയത്തെ സംരക്ഷി ക്കുന്നതിനുവേണ്ടി തനിക്കുള്ളതെല്ലാം ത്വജിക്കാൻ തീരുമാനിച്ചു. ജനങ്ങളുടെ മനസ്സ് മാറ്റാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കിഴക്കേ ബംഗാളിലെ നോവാഖാലി എന്ന ഗ്രാമത്തിൽ നിന്ന് ബീഹാറിലെ ഗ്രാമങ്ങളിലേക്ക് അദ്ദേഹം സഞ്ചരിക്കുകയും ജന ങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.

പിന്നീട് വർഗ്ഗീയ കലാപങ്ങൾ കീറിമുറിച്ച കൽക്കത്ത യിലെ ചേരികളിലേക്കും ഡൽഹിയിലേക്കും അദ്ദേഹം പോവു കയും ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വെട്ടിമരിക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. ചെന്നെത്തിയ എല്ലായിടത്തും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ ആത്മവിശ്വാസം വീണ്ട ടുക്കാനും അവർക്കു ധൈര്യം പകരാനും അദ്ദേഹം ശ്രമിച്ചു. വിഭജനത്തിന്റെ ഏറ്റവും ക്രൂരമായ ഇരകൾ സ്ത്രീകളായിരുന്നു. അവർ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും തട്ടിക്കൊണ്ടുപോയി വിറ്റു. അപരിചിതരായ നാടുകളിൽ അപരിചിതമായ സാഹചര്യ

ങ്ങളിൽ അപരിചിതരോടൊപ്പം ഒരു പുതിയ ജീവിതം ആരംഭി ക്കാൻ അവർ നിർബന്ധിതരായി, ഈ ഭീകരമായ അനുഭവങ്ങൾ സ്ത്രീകളെ അങ്ങേയറ്റം വ്രണപ്പെടുത്തി. പുതിയ സാഹചര്യങ്ങ ളുമായി ഇണങ്ങിച്ചേർന്ന് ഒരു പുതിയ കുടുംബബന്ധമാരംഭി ക്കാൻ അവരിൽ പലരും തയ്യാറായി.

എന്നാൽ മനുഷ്യബന്ധത്തിലെ സങ്കീർണ്ണതകൾ മനസ്സിലാ ക്കാൻ ഇന്ത്യയിലേയോ പാക്കിസ്ഥാനിലെയോ ഗവൺമെന്റു കൾ ശ്രമിച്ചില്ല. ഇന്ത്യയിലുള്ള പാക്കിസ്ഥാൻ സ്ത്രീകളെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ സ്ത്രീകളെയും കണ്ടുപിടിച്ച് പര സ്പരം കൈമാറാൻ ഇരു ഗവൺമെന്റും തീരുമാനിച്ചു.

ഇതിനെത്തുടർന്ന്, തട്ടിക്കൊണ്ടുപോയ സ്ത്രീകളെ കണ്ട ത്തുന്നതിനുള്ള വേട്ട രണ്ടു രാജ്യങ്ങളിലും ആരംഭിച്ചു. അവരെ പുതിയ ബന്ധുക്കളിൽ നിന്നും പിടിച്ചു മാറ്റി അവ രുടെ പഴയ കുടുംബങ്ങളിലേക്കോ സ്ഥലങ്ങളിലേക്കോ തിരി ച്ചയച്ചു. ഇക്കാര്വത്തിൽ സ്ത്രീകളുടെ അഭിപ്രായമോ സമ തമോ ആരും തിരക്കിയില്ല. അങ്ങനെ സ്വന്തം ജീവിതത്തെ ക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു.

കണക്കനുസരിച്ച് മൊത്തം 30,000 സ്ത്രീകൾ വീണ്ടെടുക്ക പ്പെട്ടു. ഇന്ത്യയിൽ നിന്ന് 22,000 മുസ്ലീം സ്ത്രീകളെയും പാക്കിസ്ഥാനിൽ നിന്ന് 8000 ഹിന്ദു സിക്ക് സ്ത്രീകളെയും വീണ്ടെടുത്തു. ഈ വീണ്ടെടുക്കൽ പ്രക്രിയ 1954 വരെ നീണ്ടുനിന്നു.

Part – VI
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. (2 × 8 = 16)

Question 33.
തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ഹരപ്പൻ സംസ്കാ രത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
മോഹൻജൊദാരോ – ഒരു ആസൂത്രിത നഗര കേന്ദ്രം
മുദ്രകളും ലിപിയും
Answer:
i) ഹാരപ്പൻ സംസ്കാരം ഒരു നഗര സംസ്കാരമാണെന്ന് തെളി
യിക്കുന്ന ധാരാളം തെളിവുകൾ ചരിത്രം ബാക്കിവെച്ചിട്ടുണ്ട്. ഹാരപ്പൻ സംസ്കാരത്തിന്റെ ഏറ്റവും പ്രസിദ്ധമായ സൈറ്റാണ് മോഹൻജോദാരോ, ഹാരപ്പയ്ക്കു ശേഷമാണ് ഇത് കണ്ടുപിടിക്കു പെട്ടത്. ഹാരപ്പൻ സംസ്കാരത്തിന്റെ നഗരാസൂത്രണം, വീടുകൾ, മുദ്രകൾ എന്നിവയെക്കുറിച്ചുള്ള മിക്ക വിവരങ്ങളും ലഭിച്ചിട്ടു ള്ളത് മോഹൻജോദാരോയിൽ നിന്നാണ്. സിന്ധിലെ ലാർക്കാന ജില്ലയിൽ സിന്ധുനദിയുടെ തീരത്താണ് ഈ വൻനഗരം സ്ഥിതി ചെയ്യുന്നത്. മോഹൻജോദാരോ എന്ന പദത്തിന്റെ അർത്ഥം ‘മരി ച്ചവരുടെ കുന്ന്’ (The mound of the dead) എന്നാണ്. ഇവിടെ നടത്തിയ ഉത്ഖനനങ്ങൾ ആസൂത്രിതമായി ഒരു നഗര കേന്ദ്ര ത്തിന്റെ അവശിഷ്ടങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു. ഈ നഗ രത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു. 1. കോട്ട (The Citadel 2. കീഴ്പട്ടണം (The Lower Town).

കോട്ട (The Citadel)
മനുഷ്യനിർമ്മിതമായ ഒരു ചെറിയ വേദിയാണ് (Platform) കോട്ട നഗ രത്തിന്റെ പടിഞ്ഞാറേ ഭാഗത്താണ് ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ന രത്തിലെ ഏറ്റവും ഉയർന്ന ഭാഗമാണ് കോട്ട. ഇതിന്റെ അസാധാ രണ ഉയരത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, ഒരു ഉയർന്ന പ്രദേശത്താണ് അത് നിർമ്മിച്ചിട്ടുള്ളത്. രണ്ടാമതായി, അതിലെ കെട്ടി ടങ്ങൾ മണ്ണുകൊണ്ടുള്ള ഇഷ്ടികകൾക്ക് മുകളിലാണ് നിർമ്മിച്ചിട്ടു ള്ളത്. കോട്ടയെ മതിലുകൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ കീഴ്പ്പട്ടണത്തിൽ നിന്ന് അത് വേറിട്ടു നിൽക്കുന്നു. കോട്ടയിൽ ധാരാളം വലിയ കെട്ടിടങ്ങളുണ്ട്. അവ പൊതു കെട്ടിടങ്ങളാ ണെന്ന് കരുതപ്പെടുന്നു. പ്രത്യേകമായ പൊതുലക്ഷ്യങ്ങൾക്കുവേ ണ്ടിയാണ് അവ ഉപയോഗിക്കപ്പെട്ടിരുന്നത്. കലവറ, വലിയ കുളി പുര എന്നിവയാണ് കോട്ടയിലെ പ്രധാന കെട്ടിടങ്ങൾ.
sen (the Warehouse)

മോഹൻജോദാരോയിലെ ഏറ്റവും വലിയ കെട്ടിടം അവിടത്തെ കലവറ അഥവാ ധാന്യപ്പുരയാണ്. ഈ കെട്ടിടത്തിന്റെ കീഴ്ഭാഗം ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അത് ഇപ്പോഴും അവ ശേഷിക്കുന്നുണ്ട്. കലവറയുടെ മേൽഭാഗം മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവയെല്ലാം വളരെ കാലം മുമ്പുതന്നെ ദ്രവിച്ചു പോയിരിക്കുന്നു. മിച്ചം വരുന്ന ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചുവെ ക്കുന്നതിനാണ് കലവറകൾ ഉപയോഗിച്ചിരുന്നത്.

വലിയ കുളിപ്പുര (The Great Bath)
മോഹൻ ജോദാരോയിലെ കോട്ടയ്ക്കുള്ളിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുകെട്ടിടം വലിയ കുളിപ്പുരയാണ്. ദീർഘചതുരാകൃതിയിലുള്ള ഒരു വലിയ കുളിപ്പുര. നാലുവശ ങ്ങളും ഇടനാഴികയാൽ ചുറ്റപ്പെട്ട ഒരു അങ്കണത്തിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത് കുളത്തിലേക്ക് ഇറങ്ങുന്നതിന് വടക്കും തെക്കും ഭാഗങ്ങളിലായി പടവുകളുണ്ട്. കുളത്തിലെ ജലം ചോർന്നു പോകാതിരിക്കുന്നതിനുവേണ്ടി അതിന്റെ അടിത്തട്ട് ഇഷ്ടികകളും ചുണ്ണാമ്പു കൊണ്ടുള്ള ചാന്തും ഉപയോഗിച്ച് ഉറ പിച്ചിട്ടുണ്ട്. കുളത്തിന്റെ മൂന്നു വശങ്ങളിലും മുറികളുണ്ട്. ഒരു മുറിയിലെ വലിയ കിണറിൽ നിന്നാണ് കുളത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കുളത്തിൽ ജലം നിറയ്ക്കാനും മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു.

വലിയ കുളിപ്പുരയ്ക്ക് മതപരമായ ഒരു ലക്ഷ്യമാണ് ഉണ്ടായിരു ന്നതെന്ന് ചരിത്രകാരന്മാർ കരുതുന്നു. അനുഷ്ഠാനപരമായ സ്നാനത്തിനു വേണ്ടിയാണ് ഈ കുളിപ്പുര ഉപയോഗിക്കപ്പെട്ടി രുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു.
വലിയ കുളിപ്പുര ഹാരപ്പൻ ജനത ശുചിത്വത്തിനു നൽകിയിരുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നു. അവരുടെ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തേയും അത് പ്രകടിപ്പിക്കുന്നു.

കീഴ്പ്പട്ടണം : ഗൃഹനിർമ്മാണ വാസ്തു വിദ്യ (Lower Town : Domestic Architecture)
നഗരത്തിന്റെ കിഴക്കുഭാഗത്ത്, കോട്ടയ്ക്ക് തൊട്ടുതാഴെയാണ് കീഴ്പ്പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇതിനേയും മതിലുകെട്ടി സംര ക്ഷിച്ചിരുന്നു. കീഴ്പട്ടണം ഒരു അധിവാസ മേഖലയായിരുന്നു. ധാരാളം ഇഷ്ടിക വീടുകൾ അടങ്ങിയ ഈ പ്രദേശത്താണ് ഭൂരി ഭാഗം ജനങ്ങളും താമസിച്ചിരുന്നത്. ‘ഗ്രിഡ് സമ്പ്രദായം (Grid Sys term) പ്രകാരമാണ് വീടുകൾ ക്രമീകരിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം റോഡുകൾ മട്ടകോണിൽ പരസ്പരം മുറിച്ചു കടക്കു കയും പട്ടണത്തെ ദീർഘചതുരാകൃതിയിലുള്ള അനേകം ബ്ലോക്കു കളായി വിഭജിക്കുകയും ചെയ്തു. റോഡുകളുടേയും ഇടവഴിക ളുടേയും ഇരുഭാഗങ്ങളിലായി വീടുകൾ നിർമ്മിക്കപ്പെട്ടു.

എല്ലാ വീടുകൾക്കും ഒരു തുറന്ന നടുമുറ്റവും അതിനു ചുറ്റു മായി മുറികളും ഉണ്ടായിരുന്നു. പാചകം, നെയ്ത്ത് തുടങ്ങിയ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രം നടുമുറ്റമായിരുന്നുവെന്ന് കരുതപ്പെടുന്നു.

വീടുകൾ നിർമ്മിച്ചപ്പോൾ ഹാരപ്പൻ ജനത സ്വകാര്യതയ്ക്ക് ജനാലകൾ പിടിപ്പിച്ചിരുന്നില്ല. തെരുവുകളെ അഭിമുഖീകരി ക്കുന്ന വാതിലുകളും ജനാലകളും അപൂർവമായിരുന്നു. കൂടാതെ, പ്രധാന വാതിലിലൂടെ പ്രവേശിക്കുമ്പോൾ അക

ളത്തെയോ നടുമുറ്റത്തെയോ നേരിട്ടു കാണാൻ കഴിയു മായിരുന്നില്ല.എല്ലാ വീടുകൾക്കും കുളിമുറികൾ ഉണ്ടായിരുന്നു, ഇഷ്ടിക പാകിയ ഈ കുളിമുറികളെ തെരുവിലെ ഓവുചാലുകളുമായി ബന്ധിപ്പിച്ചിരുന്നു. വീടുകൾ പല വലിപ്പത്തിൽ ഉള്ളവയായിരു ന്നു. ചെറിയ വീടുകൾ മുതൽ മാളികവീടുകൾ വരെ അവയിൽ ഉൾപ്പെട്ടിരുന്നു. ചില വീടുകളിൽ രണ്ടാം നിലയിലോ മേല്പുര യിലോ എത്തുന്നതിന് കോണിപ്പടികൾ ഉണ്ടായിരുന്നു. രണ്ടുമു റികളുള്ള കുടിലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾ താമസിച്ചിരുന്ന വീടുകളാണ് അവയെന്ന് കരുതപ്പെടുന്നു.

പല വീടുകളിലും കിണറുകൾ ഉണ്ടായിരുന്നു. പുറമെനിന്നു ള്ളവർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വീടിന്റെ ഒരു മുറി യിലാണ് കിണർ കുഴിച്ചിരുന്നത്. വഴിപോക്കർ അവ ഉപയോ ഗിച്ചിട്ടുണ്ടാകാം.

മോഹൻജോദാരോയിൽ ഉദ്ദേശം 700 കിണറുകൾ ഉണ്ടായി രുന്നുവെന്ന് പണ്ഡിതൻമാർ കണക്കാക്കിയിട്ടുണ്ട്. നഗരത്തിലെ വീടുകളെല്ലാം പണിതുയർത്തിയിരുന്നത് പ്ലാറ്റ് ഫോ മുകളുടെ മുകളിലാണ്. ഈ പ്ലാറ്റ്ഫോമുകൾ അടിത്തറകളായി വർത്തിച്ചു. അധിവാസകേന്ദ്രങ്ങൾ ആദ്യം ആസൂത്രണം ചെയ്യു കയും തദനുസൃതമായി നടപ്പിലാക്കുകയുമാണ് ചെയ്തിരുന്നതെന്ന് കരുതപ്പെടുന്നു.

ചുടുകട്ടകളും വെയിലത്തുണക്കിയ പച്ചക്ക കളും കെട്ടിടനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഈ ഇഷ്ടികക ളെല്ലാം ഒരു നിശ്ചിത അനുപാതത്തിലുള്ളവയായിരുന്നു. ഇഷ്ടി കകൾക്ക് അവയുടെ ഉയരത്തിന്റെ നാലിരട്ടി നീളവും രണ്ടിരട്ടി വീതിയും ഉണ്ടായിരുന്നു. എല്ലാ ഹാരപ്പൻ അധിവാസ കേന്ദ്രങ്ങ ളിലും ഇത്തരത്തിലുള്ള ഇഷ്ടികകളാണ് ഉപയോഗിച്ചിരുന്നത്.
അഴുക്കുചാൽ സമ്പ്രദായം (The Drainage System) ഹാരപ്പൻ നഗരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായൊരു സവിശേഷത മികവോടെ ആസൂത്രണം ചെയ്തിട്ടുള്ള അഴുക്കുചാൽ സമ്പ്രദാ യമാണ്.

അത് വളരെയധികം പുരോഗതി പ്രാപിച്ചതും ഉദാത്തവു മായിരുന്നു. അഴുക്കുചാലുകളെക്കുറിച്ചുള്ള മാക്കെയുടെ പ്രതി കരണം വളരെ ശ്രദ്ധേയമാണ്. അത് നിശ്ചയമായും ഇതുവരെയും കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും പൂർണ്ണതയാർന്ന പുരാതന സം ദായമാണെന്ന്” അദ്ദേഹം പറയുന്നു. ഓരോ വീടിനേയും വിലെ ഓവുചാലുമായി ബന്ധിപ്പിച്ചിരുന്നു. കട്ടകളും ചാന്തും ഉപ യോഗിച്ചാണ് പ്രധാന ചാലുകൾ നിർമ്മിച്ചിരുന്നത്. അഴുക്കുചാലു കൾ ഇഷ്ടികകൊണ്ടോ കരിങ്കൽപ്പാളികൾകൊണ്ടോ മുടിയിരുന്നു. ചിലയിടങ്ങളിൽ ചുണ്ണാമ്പുകല്ലും മുടികളായി ഉപയോഗിച്ചിരുന്നു. ഈ ആവരണങ്ങളെല്ലാം ഇളക്കിമാറ്റി ഓടകൾ വൃത്തിയാക്കാൻ കഴി യുമായിരുന്നു. തെരുവിലെ ഓടകൾ ആർത്തുളകൾ Manholes കൊണ്ട് സജ്ജമാക്കപ്പെട്ടിരുന്നു.

ഓവുചാലുകളോടു കൂടിയ തെരുവുകളാണ് ആദ്യം നിർമ്മിക്ക പ്പെട്ടതെന്ന് കരുതപ്പെടുന്നു. പിന്നീട് അവയോട് ചേർന്ന് വീടു കളും നിർമ്മിക്കപ്പെട്ടു. വീടുകളിലെ മലിനജലം തെരുവിലെ ഓട കളിലേക്ക് ഒഴുകണമെങ്കിൽ ഓരോ വീടിനും തെരുവിനോടു ചേർന്ന് ഒരു ഭിത്തിയെങ്കിലും വേണമായിരുന്നു. അഴുക്കുചാൽ സമ്പ്രദായം ഹാരപ്പൻ ജനതയുടെ എഞ്ചിനി യറിംഗ് വൈദഗ്ദ്വം പ്രകടമാക്കുന്നു.

“ഹാരപ്പൻ നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായിരുന്നു വെന്ന് ഇത് സൂചിപ്പിക്കുന്നു. ആരോഗ്യത്തിനും ശുചിത്വത്തിനും ഹാരപ്പൻ ജനത അതീവ ശ്രദ്ധ നൽകിയിരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. അഴുക്കുചാൽ സമ്പ്രദായം വലിയ നഗരങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നില്ല. ലോഥാളിനെപോലെയുള്ള ചെറിയ അധിവാസകേന്ദ്രങ്ങളിലും അവ കാണപ്പെട്ടിരുന്നു. ലോഥാ ളിലെ വീടുകൾ പച്ചക്കട്ടകൾകൊണ്ടാണ് നിർമ്മിച്ചിരുന്നത്. എന്നാൽ അവിടത്തെ ഓടകൾ നിർമ്മിച്ചത് ചുടുകട്ടകൾ കൊണ്ടായിരുന്നു.

മുദ്രകളും മുദ്രവയ്ക്കലും ദൂരദേശവിനിമയം സുഗമമാക്കാൻ ഉപ യോഗിച്ചിരുന്നു. മുദ്രകൾ ചരക്കുകൾ അയയ്ക്കുന്ന ആളിനെ തിരിച്ചറിയാൻ സഹായിക്കുന്നു. മിക്ക ഹരപ്പൻ ലിഖിതങ്ങളും വളരെ ഹ്രസ്വമാണ്. ഏറ്റവും വലു തിൽ 26 ചിഹ്നങ്ങളാണുളളത്. ഈ ലിപി നാളിതുവരെയും വായി ച്ചിട്ടില്ല. ഇവ അക്ഷരമാല ക്രമത്തിലുള്ളതല്ല.

ഏകദേശം 375ഉം 400നും ഇടയ്ക്ക് ചിഹ്നങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഈ ലിപി വല ത്തുനിന്നും ഇടത്തേക്കാണ് എഴുതിയിരുന്നത്. മുദ്രകൾ, ചെമ്പാ യുധങ്ങൾ, ഭരണിയുടെ വക്കുകൾ, ചെമ്പ് കളിമൺ ഫലകങ്ങൾ, ആഭരണങ്ങൾ, അസ്ഥി കഷണങ്ങൾ, പുരാതന ചൂണ്ടുപലകകൾ എന്നിവയിൽ ഹരപ്പൻ എഴുത്ത് കണ്ടെത്തിയിട്ടുണ്ട്.

Question 34.
അൽബിറൂനി തന്റെ ഗ്രന്ഥത്തിൽ ഇന്ത്യയെ വിവരിച്ചത് എങ്ങന യായിരുന്നു? വിശദമാക്കുക.
Answer:
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarezm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അതിനാൽ അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറുണിക്ക് ലഭി ച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനയിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയു ടെയും മറ്റ് ഗ്രീക്ക് തത്വചിന്തകന്മാരുടേയും കൃതികൾ അവയുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായി രുന്നു.

1017 – ൽ സുൽത്താൻ മുഹമുദ് ഗസ്നി ഖ്വാരിസം ആക മിച്ചു. അൽ ബിറൂണി ഉൾപ്പെടെയുള്ള അനേകം പണ്ഡിതന്മാ രേയും കവികളേയും അദ്ദേഹം തടവുകാരായി പിടിക്കുകയും ഗസ്നിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഒരു തടവുകാരനായാണ് അൽബറൂണി ഗസ്നിയിലെത്തിയത്. എന്നാൽ ക്രമേണ അദ്ദേഹം ആ നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. മഹ്മൂദ് ഗസ്നിയുടെ സേവനത്തിൽ പ്രവേശിച്ച അദ്ദേഹം ശേഷജീവിതം ഗസ്നിയിൽ തന്നെ ചെലവഴിച്ചു. 70-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ഗസ്നിലായിരുന്നപ്പോഴാണ് അൽബറുണിയിൽ ഇന്ത്യയോട് ഒരു താൽപര്യം വളർന്നു വന്നത്. എട്ടാം നൂറ്റാണ്ടുമുതൽ ജോതി ശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷ പ്പെടുത്തി. ഇതിനിടെ പഞ്ചാബ് ഗസ്നാവിഡ് സാമ്രാജ്വത്തിന്റെ ഭാഗമായിരുന്നപ്പോൾ പ്രാദേശിക ജനതയോട് അടുപ്പം സ്ഥാപി ക്കുവാനും അതിലൂടെ പരസ്പരവിശ്വാസത്തിന്റെയും മനസ്സിലാ ക്കലിന്റെയും ഒരു സാഹചര്യം സൃഷ്ടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ബ്രാഹ്മണപുരോഹിതമാരുമായും പണ്ഡിതൻമാരു മായും അനേകവർഷം അദ്ദേഹം ചെലവഴിക്കുകയും അവരിൽ നിന്നും സംസ്കൃത മത- തത്ത്വചിന്ത ഗ്രന്ഥങ്ങളും പഠിക്കുകയും ചെയ്തു.

അറബി ഭാഷയിൽ എഴുതിയ അൽബറുണിയുടെ കിതാബ് ഉൽ. ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അദ്ധ്യായങ്ങളായി വിഭജിക്കുകയും മതം, തത്ത്വ ചിന്ത, ഉത്സവങ്ങൾ, ജോതിശാസ്ത്രം, സയാനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹിക ജീവിതം, അളവുതൂക്കങ്ങൾ, വി ഹപഠനം, നിയമങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഓരോ അധ്യായത്തിനും വ്യത്യസ്ത മായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശദീക രണം നൽകുന്നു.

മറ്റു സംസ്കാരങ്ങളുമായുള്ള താരതമ ത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവാ കതകൊണ്ട് ഇത് ഒരു ജാമിതീയ ഘടനയെന്ന് ചില പണ്ഡിതർ വാദിക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭി മുഖത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. അപരിചിതമായ നാടുകളെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നങ്ങ ളെക്കുറിച്ച് അൽ ബിറൂണി ബോധവാനായിരുന്നു. തന്റെ ഗ്രഹ ണശേഷിയെ തടസ്സപ്പെടുത്തിയ മൂന്ന് പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തി ലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി- പേർഷ്യൻ ഭാഷക ളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അൽ ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.

2) മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായി രുന്നു രണ്ടാമത്തെ പ്രതിബന്ധം.

3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റ പെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബ ന്ധം. വിദേശികളെ സംശയദൃഷ്ടികളോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാ ക്കിയില്ല.

ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണന അൽ ബിറൂണി സ്വീകരിച്ചു. എന്നാൽ അശുദ്ധരെക്കുറിച്ചുള്ള ബ്രാഹ്മണ സങ്കൽപ്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിത്തീരു ന്നതെല്ലാം അതിന്റെ യഥാർത്ഥ വിശുദ്ധി വീണ്ടെടുക്കാൻ ശ്രമി ക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായ പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു. കടലിലെ ഉപ്പ് വെള്ളത്തിന്റെ മലിനീകരണത്തെ തടയുന്നു. പ്രക തിദത്തമായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാ ധ്യമാകുമെന്ന് അൽ ബിണി വിശ്വസിച്ചു.

അതിനാൽ ജാതിവ വസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂട്ടായ്മ അഥവാ സാമു ഹഅശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ ബിറൂണിയുടെ വിശദീക രണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധ് നിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രി ക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടി ലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത കർക്കശമൊന്നുമായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യ (antyaja, ജാതിവ്യവസ്ഥയ്ക്കു വെളിയിൽ ജനിച്ചവർ) പോ ലെ യുള്ള സാമൂഹ്യ വിഭാഗങ്ങൾ കർഷകർക്കും സമ ന്ദാർമാർക്കും കുറഞ്ഞ വേതനത്തിന് പണിചെയ്തുകൊടുക്കു മെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെ ട്ടവരായിരുന്നുവെങ്കിലും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങ ളിലും അവരെ ഉൾപ്പെടുത്തിയിരുന്നു.

Plus Two History Question Paper March 2022 Malayalam Medium

Question 35.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ മഹാത്മാഗാന്ധി വഹിച്ച പങ്ക് വിശകലനം ചെയ്യുക.
പരിഗണിക്കേണ്ട മേഖലകൾ
ആദ്യകാല സമരങ്ങൾ
നിസ്സഹകരണ പ്രസ്ഥാനം
ഉപ്പുസത്യാഗ്രഹം
Answer:
1915 ജനുവരിയിൽ ഗാന്ധിജി തന്റെ മാതൃരാജ്യത്തിലേക്ക് തിരി ചുവന്നു. അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനവേളയായിരുന്നു.

1916-ൽ ചമ്പാരനിൽ നിന്നുള്ള കർഷകർ ഗാന്ധിജിയെ സമീപിച്ച് ബ്രിട്ടീഷ് നീലം തോട്ടമുടമകളുടെ മോശമായ മനോഭാവത്തെക്കു റിച്ച് അദ്ദേഹത്തോട് പരാതി പറഞ്ഞു. 1917 ൽ ചമ്പാരനിൽ ഗാന്ധിജി കൂടുതൽ സമയം ചെലവഴിക്കുകയും തങ്ങളുടെ ഇഷ്ട ത്തിനനുസരിച്ചുള്ള വിളകൾ കൃഷി ചെയ്യാനുള്ള അനുവാദം കർഷകർക്ക് നേടികൊടുത്തു.

1918- ൽ അദ്ദേഹത്തിന്റെ സംസ്ഥാ നമായ ഗുജറാത്തിൽ രണ്ടു പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ആദ്യ ത്തേത് അഹമ്മദാബാദിലെ തൊഴിൽ തർക്കത്തിൽ ഇടപ്പെട്ടു കൊണ്ട് ടെക്സ്റ്റയിൽ മിൽ തൊഴിലാളികളുടെ തൊഴിൽ സാഹ ചര്യം മെച്ചപ്പെടുത്തുവാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഖേദ യിലെ കർഷകസമരത്തിൽ പങ്കുചേരുകയും കൊയ്ത്തുകാല ത്തുണ്ടായ പരാജയം പരിഹരിക്കുന്നതിനായി നികുതി കുറയ്ക്ക ണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

1914-18 ലെ യുദ്ധകാലഘട്ടത്തിൽ, ബ്രിട്ടീഷുകാർ പത്രങ്ങൾക്ക് നിയന്ത്രണവും വിചാരണ കൂടാതെ വ്യക്തികളെ തടവിലടക്കു വാനും തീരുമാനിച്ചു. ഇത് പാസാക്കിയത് സർ സിഡ്നി റൗലറ്റ് ചെയർമാനായ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ്. അതു കൊണ്ട് ഇത് റൗലറ്റ് നിയമം എന്ന് അറിയപ്പെടുന്നത്.

റൗലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തു വാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും പഞ്ചാബിൽ . പ്രക്ഷോഭം തീവ്രമായിരുന്നു. ഗാന്ധിജി പഞ്ചാബിലേക്ക് പോയി. പക്ഷെ യാത്രാമധ്യേ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രവശ്യയിലെ സാഹചര്യം കൂടുതൽ തീവ്രമായി വളർന്നുവരുകയും അത് 1919 – ഏപ്രിൽ രക്തരൂക്ഷിതമായ സാഹചര്യത്തിൽ എത്തിച്ചേരു കയും ചെയ്തു. ദേശീയ സമ്മേളനത്തിനുനേരെ വെടിവെയ്ക്കു വാൻ ഒരു ബ്രിട്ടീഷ് ബ്രിഗേഡിയർ തന്റെ സൈന്യത്തോട് ഉത്തര വിട്ടു. 400 ൽ കൂടുതൽ ജനങ്ങൾ മരണപ്പെട്ടു. ഈ സംഭവത്തെ ജാലിയൻവാല ബാഗ് എന്ന് അറിയപ്പെടുന്നു.

പോരാട്ടത്തെ വ്യാപിപ്പിക്കുവാൻ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാ നവുമായി കൈകോർത്തു. ഖലീഫ ഭരണം പുനഃസ്ഥാപിക്കുന്ന തിനുവേണ്ടിയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ വൻ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം. നിസ്സഹകരണം ഗാന്ധിജി യുടെ സത്യാഗ്രഹ സങ്കൽപത്തിന്റെ ഒരു ഘടകമായിരുന്നു. തുട ക്കത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്ന ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ 1919 ലെ ചില സംഭവങ്ങൾ – റൗലറ്റ് നിയമങ്ങൾ, ജാലിയൻ വാലാബാഗ് ദുരന്തം, ഖിലാഫത്ത് പ്രസ്ഥാനം – ഗാന്ധിജിക്ക് ബ്രിട്ടീഷുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി.

ഒരു പോരാളിയായി മാറാനും ബ്രിട്ടീഷു കാരോട് നിസ്സഹകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഈ സംഭ വങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേ ഹത്തെ പ്രേരിപ്പിച്ചതും ഇതേ സംഭവങ്ങൾ തന്നെയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിനു മൂന്നു ലക്ഷ്യങ്ങളുണ്ടായിരുന്നു. (1) പഞ്ചാബ് പ്രശ്നത്തിനു പരിഹാരം കാണുക. (2) ഖിലാഫത്ത് പ്രശ്നം തീർക്കുക. (3) സ്വരാജ് നേടുക.

നിസ്സഹകരണത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തോട് വ്യാപ കമായ പ്രതികരണമുണ്ടായി. വിദ്യാർത്ഥികൾ ഗവൺമെന്റ് സ്കൂളുകളും കോളേജുകളും ബഹിഷ്കരിച്ചു. പട്ടണങ്ങളി ലേയും നഗരങ്ങളിലേയും ആയിരക്കണക്കിനു തൊഴിലാളികൾ പണിമുടക്കി. 1921 ൽ 396 പണിമുടക്കുകൾ നടന്നുവെന്നും 6 ലക്ഷം തൊഴിലാളികൾ ഇതിൽ പങ്കെടുത്തുവെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 ദശലക്ഷം പ്രവൃത്തി ദിനങ്ങളും നഷ്ട പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീകളും കർഷകരും സജീവമായി പങ്കെടുത്തു. സമരത്തിൽ പങ്കെടുക്കാനായി നൂറു ക്കണക്കിനു സ്ത്രീകൾ പർദ്ദയുപേക്ഷിച്ച് രംഗത്തു വന്നു. നിസ്സഹകരണ പ്രസ്ഥാനം നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചു.

വടക്കൻ ആന്ധ്രയിലെ ഗിരിവർഗ്ഗക്കാർ വനനിയമങ്ങൾ ലംഘി ച്ചു. അവധിലേയും ബിഹാറിലേയും കർഷകർ നികുതി നിഷേ ധിച്ചുകൊണ്ട് സമരത്തിൽ പങ്കുചേർന്നു. കുമോണിലെ കർഷ കർ കോളനി ഉദ്യോഗസ്ഥന്മാരുടെ സാധനങ്ങൾ ചുമന്നുകൊണ്ടു പോകാൻ കുട്ടാക്കിയില്ല.

ഈ പ്രതിഷേധ പ്രസ്ഥാനങ്ങൾ പലപ്പോഴും പ്രാദേശിക ദേശീയ നേതാക്കന്മാരുടെ തീരുമാനങ്ങളെ ലംഘിച്ചുകൊണ്ടാണ് നടന്ന ത്. കർഷകരും തൊഴിലാളികളും മുകളിൽ നിന്നുള്ള നിർദ്ദേശ ങ്ങൾ അനുസരിക്കുന്നതിനു പകരം സ്വന്തം നിലയിൽ കൊളോ ണിയൻ ഭരണത്തോട് നിസ്സഹകരിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ മർദ്ദന നടപടികൾ സമരത്തെ വളർത്തുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. നിസ്സഹകരണ പ്രസ്ഥാനം കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടു പോയി. എന്നാൽ ചൗരിചൗരിയിൽ നടന്ന നിർഭാഗ്യകരമായ ഒരു സംഭവം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളേയും തകിടം മറിച്ചു.

പ്രക്ഷോഭം നിർത്തിവെക്കാൻ ഗാന്ധിജി നിർബന്ധിതനായി. 1922 ഫെബ്രുവരിയിൽ കർഷകർ നടത്തിയ ഒരു ജാഥയ്ക്കു നേരെ പോലീസ് വെടിവെച്ചതോടെയാണ് ചൗരിചൗരിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കുപിതരായ ഒരു സംഘം കർഷകർ ചൗരിചൗരിയിലെ (ഇപ്പോൾ ഉത്തരാഞ്ചലിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തിവെയ്ക്കുകയും ചെയ്തു. 22 പോലീസുകാർ കൊല്ലപ്പെട്ടു. ഈ സംഭവം ഗാന്ധിജിയെ ഞെട്ടി ച്ചു. അഹിംസാത്മകമായയൊരു സമരം നടത്താൻ ജനങ്ങൾ ഇനിയും സജ്ജരായിട്ടില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. ഉട നെതന്നെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെയ്ക്കാനും പിൻവ ലിക്കാനും അദ്ദേഹം തീരുമാനിച്ചു.

ഒരു പ്രകോപനവും നിസ്സ ഹായരായ ആ മനുഷ്യരുടെ കൊലപാതകത്തെ ന്യായീകരിക്കു ന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ തീരുമാനത്തെ കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗീകരിച്ചു. അങ്ങനെ 1922 ഫെബ്രുവരി 22-ാം തീയതി നിസ്സഹകരണ പ്രസ്ഥാനത്തിനു തിര ശ്ശീല വീണു. നിസ്സഹകരണ പ്രസ്ഥാനം വലിയ പ്രാധാന്യമുള്ളൊരു സംഭവമാണ്. ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ മായാത്തൊരു മുദ്ര പതിപ്പിക്കാൻ അതിനു കഴിഞ്ഞു.

നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയുടെയും ഗാന്ധിജിയു ടേയും ജീവിതത്തിലെ ഒരു സംഭവമായി മാറിയെന്ന് ഗാന്ധി ജിയുടെ ജീവചരിത്രത്തിൽ ലൂയി ഫിഷർ (അമേരിക്ക) അഭി പ്രായപ്പെടുന്നു. “നിസ്സഹകരണം സമാധാനപരമായിരുന്നില്ലെ ങ്കിലും ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. നിഷേധം, പരിത്യാഗം, ആത്മനിയന്ത്രണം എന്നിവ അതിൽ ഒത്തു ചേർന്നിരുന്നു. അത് സ്വയംഭരണ ത്തിനുള്ള ഒരു പരി ശീലനമായിരുന്നു.

1930, മാർച്ച് 12 ന് തന്റെ ആശ്രമമായ സബർമതിയിൽ നിന്നും ഗാന്ധിജി യാത്ര തിരിച്ചു. മൂന്നു ആഴ്ചകൾക്കുശേഷം അദ്ദേഹം അവിടെ എത്തിച്ചേരുകയും ഉപ്പുനിർമ്മിച്ചുകൊണ്ട് നിയമത്തിന്റെ കണ്ണിൽ കുറ്റവാളി ആവുകയും ചെയ്തു. ഇതേ രീതിയിലുള്ള ഉപ്പുസത്യഗ്രഹങ്ങൾ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നടത്തുകയും ചെയ്തു.

രാജ്യത്താകമാനം കർഷകർ വെറുക്കപ്പെട്ട കൊളോണിയൽ വന നിയമത്തെ ലംഘിച്ചു. ചില നഗരങ്ങളിൽ, ഫാക്ടറിയിലെ തൊഴി ലാളികൾ സമരത്തിൽ ഏർപ്പെട്ടു. വക്കീലന്മാർ ബ്രിട്ടീഷ് കോടതി ബഹിഷ്ക്കരിക്കുകയും വിദ്യാർത്ഥികൾ ബ്രിട്ടീഷുകാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുവാൻ വിസമ്മതിക്കുകയും ചെയ്തു. ഗാന്ധിജി ഉൾപ്പെടെ ഏകദ്ദേശം 600 ത്തോളം ഇന്ത്യാക്കാരെ ഈ കാലഘട്ടത്തിൽ അറസ്റ്റ് ചെയ്തു. ഉപ്പുസത്യഗ്രഹത്തിന്റെ പുരോഗതി മറ്റൊരു സ്രോതസ്സിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്.

അമേരിക്കൻ വാർത്ത മാഗസിനായ ടൈം ആയിരുന്നു അത്. അതിന്റെ ആദ്യ റിപ്പോർട്ടിൽ ഉപ്പുസത്യ ഗ്രഹം അതിന്റെ ലക്ഷത്തിൽ എത്തിച്ചേരുമോയെന്ന് ടൈം സംശയം പ്രകടിപ്പിച്ചു. രണ്ടാം ദിവസത്തിന്റെ അവസാനത്തിൽ ഗാന്ധിജി വീഴുമെന്ന് മാഗസിൻ അവകാശപ്പെട്ടു. എന്നാൽ ആഴ്ച കൾക്കുള്ളിൽ ഒടൈം അതിന്റെ കാഴ്ചപ്പാടിൽ മാറ്റംവരുത്തി പിന്നീട് അവർ ഗാന്ധിജിയെ യോഗിയായും രാഷ്ട്രതന്ത്രജ്ഞ നായും വാഴ്ത്തി.

മൂന്നു കാരണങ്ങൾകൊണ്ടാണ് ഉപ്പുസത്വഗ്രഹം ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായ് ഈ സംഭവം ഗാന്ധിജിയ്ക്ക് ലോകശ്രദ്ധ നേടികൊടു ത്തു. യൂറോപ്യൻ അമേരിക്കൻ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു. രണ്ടാമതായി, സ്ത്രീകൾ വ്യാപകമായി പങ്കെടുത്ത ആദ്യത്തെ ദേശീയപ്രസ്ഥാനമായിരുന്നു ഇത്.

മുന്നാമതായി, ബ്രിട്ടീഷുകാരുടെ ഭരണം വളരെ ദീർഘകാലം ഇന്ത്യയിൽ നീണ്ടുപോകുകയില്ലായെന്ന് ഉപ്പുസത്യഗ്രഹം ബ്രിട്ടീ ഷുകാരെ മനസ്സിലാക്കി കൊടുത്തു.

ആദ്യനടപടിയെന്ന നിലയിൽ ബ്രിട്ടീഷ് ഗവൺമെന്റ് തുടർച്ചയായി ലണ്ടനിൽ വട്ടമേശസമ്മേളനം നടത്തി. 1930-ലാണ് ആദ്യവട്ടമേ ശസമ്മേളനം നടന്നത്. ഗാന്ധിജിയോ മറ്റു പ്രധാന കോൺഗ്രസ് നേതാക്കളോ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. 1931- ൽ ഗാന്ധിജിയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും തുടർന്നുള്ള മാസങ്ങളിൽ വൈസറോയിയുമായി ധാരാളം കുടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത് ഗാന്ധി ഇർവിൻ ഉടമ്പടിയി ലേക്ക് നയിക്കുകയും തൽഫലമായി ഗാന്ധിജി നിയമലംഘനം സ്ഥാനം പിൻവലിക്കുകയും ചെയ്തു.

ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് ഗാന്ധിജി ബ്രിട്ടീഷുകാർ ക്കെതിരെയുള്ള തന്റെ മൂന്നാമത്തെ ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ഇതായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942-ൽ ഇത് ആരംഭിച്ചു. ഗാന്ധിജി ജയിലിലായിരുന്നുവെങ്കി ലും, യുവപ്രവർത്തകർ സമരങ്ങൾ സംഘടിപ്പിക്കുകയും രാജ്യ ത്താകമാനം അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഒളിവിലിരുന്നുകൊണ്ട് ജയപ്രകാശ് നാരായണനെപ്പോലുള്ളവർ പ്രക്ഷോഭത്തെ കാര്യക്ഷമമായി നയിച്ചു. സത്താര, മിസ്നാപൂർ തുടങ്ങിയ ധാരാളം ജില്ലകളിൽ സ്വതന്ത്രഗവൺമെന്റുകൾ പ്രഖ്യാ പിച്ചു. യഥാർത്ഥത്തിൽ ഇത് ഒരു ബഹുജനപ്രക്ഷോഭമായിരുന്നു. ധാരാളം യുവാക്കളെ പ്രചോദനം നൽകുകയും അവർ കോളേ ജുകൾ ഉപേക്ഷിച്ചുകൊണ്ട് ജയിലിലേയ്ക്കു പോവുകയും ചെയ്തു.

Leave a Comment