Practicing with Std 8 Malayalam Adisthana Padavali Notes and പുതുവർഷം Puthuvarsham Notes Questions and Answers improves language skills.
പുതുവർഷം Question Answer Notes Std 8 Malayalam Adisthana Padavali Chapter 1
Class 8 Malayalam Adisthana Padavali Unit 1 Chapter 1 Notes Question Answer Puthuvarsham
Class 8 Malayalam Puthuvarsham Notes Questions and Answers
Question 1.
പൊയ്പ്പോയ കാലം എന്തെല്ലാം സ്മരണ കളാണ് കവയിത്രിയിൽ ഉണർത്തുന്നത്?
Answer:
അമ്മയുടെ വാക്കുകൾക്കപ്പുറം മറ്റൊന്നു മില്ലാതിരുന്ന ബാല്യത്തെക്കുറിച്ചാണ് കവ യിത്രി ഓർക്കുന്നത്. ഓണക്കാലത്ത് മാവേലി നാടുവാണിടും കാലം എന്ന് പാടി പൂവ് നുള്ളാൻ പോയതും, കുഞ്ഞുടുപ്പിട്ട് അമ്മയോടൊപ്പം ദേവിയുടെ കോവിലിലെ പടിയെണ്ണിക്കയറി ശ്രീകോവിലിനു മുന്നി ലെത്തിയതും, ദേവിയെ കൈക്കൂപ്പി തൊഴു താൽ കരിവളകൾ കാപ്പായി മാറുമെന്ന് അമ്മ പറഞ്ഞതും എല്ലാം കവയിത്രിയുടെ ഓർമ്മകളിലുണ്ട്. പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളിയുമെല്ലാം ഒളിപ്പിച്ചുവച്ചതും, ആരോടും വഴക്കുകൂ ടാതെ എല്ലാവരെയും സ്നേഹിച്ച് പുഞ്ചി രിയോടെ നടന്ന കാലവും, അമ്മയോ ടൊപ്പം മുറ്റത്തെ പൂക്കളം തീർത്തതും മുറ്റ ത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കള ത്തിലെ തുമ്പ പൂവിനെ പോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവയിത്രി സ്മരി ക്കുന്നു.
Question 2.
ഓണവും പൂവും മറന്ന മലയാള- നാടി ഖിന്ന ഞാൻ നോക്കിനിൽ കവയിത്രിയെ ദുഃഖിപ്പിക്കുന്നത് എന്തെല്ലാ മാവാം?
Answer:
കേരളത്തിന്റെ മാറിയ സാമൂഹിക വ്യവ സ്ഥയെ കുറിച്ചോർത്ത് കവയിത്രി സങ്കട പ്പെടുകയാണ്. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീകമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതു കാണുമ്പോഴാണ് മന സ്സിൽ ദുഃഖം നിറയുന്നത്. കൂടുപോലുള്ള കൊച്ചുവീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും മലയാളികൾ ഒതുങ്ങിയപ്പോൾ ഓണവും പൂക്കളുമെല്ലാം പേരിനു മാത്രമായി മാറി. ഇത്തിരി മണ്ണു പോലുമില്ലാത്തവർക്ക്, കൊച്ചു വീടിന്റെ കൂടുമാത്രമുള്ളവർക്ക് പൂവുണ്ടാവുക എന്ന് കവയിത്രി ചോദിക്കു കയാണ്.
![]()
Question 3.
“ജീവിതത്തിലുടനീളം അമ്മ ഒരു പ്രത്യാ ശയായി മാറുന്നു.” ഈ പ്രസ്താവന യിലെ ആശയത്തെ പാഠഭാഗവുമായി ബന്ധിപ്പിച്ച് വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
കവയിത്രിയുടെ ഓർമ്മകളിലെല്ലാം അമ്മ നിറസാന്നിധ്യമാണ്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന കാലം എന്ന് പറയു ന്നതിൽ നിന്നും കുട്ടിക്കാലത്തു എന്തിനും ഏതിനും വഴികാട്ടിയായി അമ്മ ഉണ്ടായി രുന്നു എന്ന് നമുക്ക് മനസിലാക്കാം. തുമ്പ പൂവിന്റെ വിശുദ്ധിയോടെ അമ്മ സ്നേഹ മായി ജ്വലിച്ച ആ കാലത്തു നിന്നും കൗമാ രത്തിലേക്കും യൗവനത്തിലേക്കും എത്തി യപ്പോൾ അമ്മയുടെ സാന്നിധ്യമില്ലാതെ തികച്ചും വിഭിന്നമായ ഒരാവസ്ഥയിലൂടെ യാണ് കവയിത്രി കടന്നു പോകുന്നത്. മണ്ണും പൂക്കളും ഇല്ലാതായ കാലത്തു ഒരു തുമ്പപ്പൂവിൽ പോലും അമ്മയുടെ മുഖ മാണ് കവയിത്രി കാണുന്നത്. ഓണനാളിൽ ജീവിതത്തിലെ കൂരിരുൾ നീക്കി അമ്മ വീടി നകത്തു വന്നുദിക്കുമെന്നും അതോടെ ദുഃഖങ്ങളെല്ലാം അകന്ന് വരും വർഷം ഐശ്വര്യത്തിന്റേതായി മാറുമെന്നും അവർ പ്രത്യാശിക്കുകയാണ്.
Question 4.
“മുറ്റത്തിനൈശ്വര്യം ചാർത്തുമാപ്പൂക്കളോ- ടൊപ്പമെന്നമ്മയും തുമ്പപോലെ”
ഈ വരികളിലെ കാവ്യഭംഗി കണ്ടെത്തുക.
Answer:
കവയിത്രിയുടെ കുട്ടികാലത്തെക്കുറിച്ചുള്ള ഓർമ്മകളിലെല്ലാം അമ്മ നിറസാന്നിധ്യ മാണ്. നൈർമല്യം, വെണ്ട, ലാളിത്യം എന്നീ ഗുണങ്ങളുള്ളതാണ് തുമ്പപ്പൂ. സ്നേഹവും സാന്ത്വനവും നിറച്ച് പുഞ്ചി രിയോടെ കടന്നുവരുന്ന അമ്മയെ തുമ്പ പൂവിനോടാണ് കവയിത്രി ഉപമിക്കുന്നത്. ഓണം ആഹ്ലാദത്തിന്റെയും ഉത്സവത്തി ന്റെയും പ്രതീകമാണ്. അമ്മ ജീവിതത്തി ന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ഓണപൂക്കളിൽ തുമ്പ ശ്രേഷ്ഠമാകുന്നതു പോലെ ഏറ്റവും ഉദാത്തമായ സ്നേഹ മാണ് അമ്മയുടേത്.
Question 5.
ആരോടുമില്ലാ വഴന്നു പുഞ്ചിരി- ച്ചാരോടും കൂടി നടന്ന കാലം കുട്ടിക്കാലത്തെക്കുറിച്ച് കവിയിത്രി ഓർമ്മി ക്കുന്നതിങ്ങനെയാണ്. നിങ്ങളുടെ കുട്ടിക്കാ ലത്തെക്കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ഒരു അവധിക്കാലത്ത്
കുട്ടിക്കാലത്തെക്കുറിച്ചു ഓർക്കുമ്പോൾ എന്നും ഓർമ്മയിൽ വരുന്നത് വേനലവ ധികളാണ്. സ്കൂൾ, ട്യൂഷൻ, വീട് എന്നി ങ്ങനെ ടൈംടേബിൾ വച്ചുള്ള ജീവിത ത്തിൽ നിന്ന് കളിയുടെയും ചിരിയുടെയും സന്തോഷത്തിന്റെയും ലോകത്തേക്കുള്ള സ്വാതന്ത്ര്യമായിരുന്നു ഓരോ അവധിക്കാ ലവും. പാലക്കാടുള്ള അമ്മയുടെ തറവാ ട്ടിലേക്കാണ് അവധിക്കാലം ചെലവഴിക്കാ നുള്ള യാത്ര. അവിടെ മുത്തശ്ശിയും, മുത്ത ശ്ശനും, അമ്മാവനും, അമ്മായിയും അവ രുടെ മകനും എന്റെ സമപ്രായക്കാരനു മായ അജിത്തും ഉണ്ട്. എല്ലാം കൊണ്ടും സന്തോഷത്തിന്റെ നാളുകളാണ് ഓരോ അവധിക്കാലവും.
അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാല ത്താണ് എനിക്ക് മറക്കാൻ പറ്റാത്ത ഒരു സംഭവം നടന്നത്. ഞാനും അജിത്തും കൂടി കുളക്കരയിലുള്ള മാവിൽ നിന്ന് മാങ്ങ പറിക്കുകയായിരുന്നു. മാവിന്റെ മുക ളിൽ ഇരിക്കുകയായിരുന്നു. ഞാൻ പെട്ടെ ന്നാണ് കമ്പൊടിഞ്ഞു നേരെ കുളത്തി ലേക്ക് വീണത്. ഒന്ന് രണ്ടു തവണ ഞാൻ വെള്ളത്തിൽ മുങ്ങി പൊങ്ങിയ അജി ത്തിന്റെ കരച്ചിൽ കേട്ട് പറമ്പിൽ പണിയെ ടുക്കുകയായിരുന്ന അമ്മാവൻ പെട്ടെന്ന് ഓടി വന്നു എന്നെ കരക്കെത്തിച്ചു. കുറച്ചു വെള്ളം കുടിച്ചു എന്നല്ലാതെ ഭാഗ്യത്തിന് എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. എനിക്കും അജിത്തിനും കുറെ വഴക്കു കേട്ടു എന്ന് മാത്രം. എന്തായാലും അതു കൊണ്ടൊരു ഗുണമുണ്ടായി. പിറ്റേന്ന് തന്നെ ഞങ്ങളുടെ നീന്തൽ ക്ലാസ്സ് അമ്മാ വൻ തുടങ്ങിവച്ചു. ആ അവധി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴേക്കും ഞാൻ നന്നായി നീന്താൻ പഠിച്ചിരുന്നു.
Question 6.
‘വൈദ്യുതി വീചി പോലാ പത്ത്’ എന്ന് കൗമാരകാലത്തെ വിശേഷിപ്പിക്കാൻ കാര ണമെന്ത്?
Answer:
ആയിരക്കണക്കിന് ആകുലചിന്തകൾ കുന്ത ങ്ങൾപോലെ മനസ്സിൽ ഉയരുന്നകാലമാണ് കൗമാരം എന്ന് കവയിത്രി പറയുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിക്കുന്ന കാലം. ഒരു
വൈദ്യുതി വീചിയെപ്പോലെ വേഗമുള്ളതും അപകടം നിറഞ്ഞതുമാകും യൗവന ത്തിലെ ചിന്തകളും പ്രവർത്തികളും. എന്തി നോടും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാ വവും കൗമാരത്തിന്റെ പ്രത്യേകതയാണ്. ഇതുകൊണ്ടെല്ലാമാണ് ‘വൈദ്യുതി വീചി പോലാപത്ത്’ എന്ന് കൗമാരത്തെ വിശേ ഷിപ്പിക്കുന്നത്.
Question 7.
‘ഫ്ളാറ്റിലെ ബാൽക്കണി കർക്കടക്കാറ്റും മഴയും കൊടിചുരുക്കി ഈ വരികൾ കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
Answer:
ഫ്ളാറ്റിലെ ഇത്തിരിവട്ടത്തിലാണ് കാറ്റും മഴയും കാണാൻ കഴിയുന്നത്. കർക്കടകം മാറി ചിങ്ങം വരുന്ന കാലപ്പകർച്ചയുടെ സൂചനയാണിത്. ഫ്ളാറ്റിലെ ബാൽക്കണി ത്തുമ്പത്തു എന്ന പ്രയോഗത്തിലൂടെ നഗ രവൽക്കരണവും പ്രകൃതിക്ക് മേൽ ഉണ്ടാ കുന്ന ക്ഷതങ്ങളും എല്ലാം ഇവിടെ സൂചി പ്പിക്കുന്നു. ഓണവും പൂക്കളും മറക്കുന്ന തിലൂടെ കേരളസംസ്കാരത്തിന്റെ കൊടി യാണ് ചുരുങ്ങുന്നത്.
![]()
Question 8.
‘എന്തിനു പൂക്കളം’ ഈ ചോദ്യത്തിന്റെ പ്രസക്തിയെന്ത്?
Answer:
മണ്ണും പൂക്കളും ഇല്ലാതായതും ഫ്ളാറ്റിലെ ജീവിതവും കവയിത്രിയെ ദുഃഖത്തിലാ ഴ്ത്തുന്നു. എങ്കിലും ഓർമ്മകളിലുളള അമ്മ യെന്ന സാന്നിധ്യം പ്രത്യാശയും സാന്ത്വ നവും നിറച്ച് സ്നേഹമായ് ജ്വലിക്കുന്നു. ഏതു പൂക്കളത്തേക്കാളും സൗന്ദര്യം അമ്മ യെക്കുറിച്ചുള്ള ദീപ്തമായ സ്മരണ കൾക്കുണ്ട്. എല്ലാ സങ്കടങ്ങളും അകറ്റി ഐശ്വര്യത്തിന്റെ ഒരു പുതുവർഷം സമ്മാ നിക്കാൻ അമ്മ വീടിനകത്തു വന്നുദിക്കു മെന്ന് വിശ്വസിക്കുകയാണ് കവയിത്രി.
Question 9.
‘പുതുവർഷം’ എന്ന കവിതയ്ക്ക് ആസ്വാ ദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പോയകാലത്തിന്റെ ഓർമ്മകളാണ് വിജയ ലക്ഷ്മി പുതുവർഷം എന്ന കവിതയിലൂടെ ആവിഷ്കരിക്കുന്നത്. അമ്മ ഒരു ഉദാത്ത ബിംബമായി ഈ കവിതയിൽ ആവിഷ്ക രിക്കപ്പെടുന്നു.
അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണ കളിൽ നിന്നാണ് കവിത ആരംഭിക്കുന്നത്. ആരോടും വഴക്കില്ലാതെ, എല്ലാവരോടും കൂട്ടുകൂടി നിഷ്കളങ്കത ബാല്യത്തിന്റെ നാളുകളായിരുന്നു അത്. ദേവിയെ കുപ്പി യാൽ കൈയിലെ കരിവള കാപ്പാകുമെന്ന പ്രത്യാശയാണ് അമ്മ എപ്പോഴും മകളിൽ നിറച്ചത്. കുഞ്ഞുമകൾക്കൊപ്പം പൂക്കളം ഒരുക്കിയിരുന്ന അമ്മയ്ക്ക് തുമ്പപ്പൂവിന്റെ നൈർമല്യവും ഐശ്വര്യവും ഉണ്ടായിരുന്നു. ഇന്ന് ആപത്തുകളുടെയും ആകുലതകളു ടെയും കാലമാണ്. ആരോടും ചേരാനാ കാതെ വെറുപ്പും പകയുമാണ് മനുഷ്യമ നസ്സുകളിൽ നിറയുന്നത്.
കേരളത്തിന്റെ മാറിയ സാമൂഹിക വ്യവ സ്ഥയെ കുറിച്ചോർത്ത് കവയിത്രി സങ്കട പ്പെടുകയാണ്. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീകമായ ഓണവും സുഗന്ധം പൊഴിയുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. കൂടുപോലുള്ള കൊച്ചു വീടു കളിലേക്കും ഫ്ളാറ്റുകളിലേക്കും മലയാളി കൾ ഒതുങ്ങിയപ്പോൾ ഓണവും പൂക്കളു മെല്ലാം പേരിനു മാത്രമായി മാറി. ഫ്ളാറ്റിലെ ഇത്തിരിവട്ടത്തിലാണ് കാറ്റും മഴയും കാണാൻ കഴിയുന്നത്. താഴെയുള്ള പറ മ്പിൽ വിനീതമായി ഇപ്പോഴും തുമ്പപ്പൂവുണ്ട്. തുമ്പ് വേദനിപ്പിക്കാത്ത അമ്മയെയാണ് ഓർമ്മിപ്പിക്കുന്നത്. തുമ്പയെ നോക്കി നിൽ ക്കുമ്പോൾ വേദനിപ്പിക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖമാണ് കവ യിത്രി ഓർമ്മിക്കുന്നത് എല്ലാ പൂക്കളും എല്ലാ സൗന്ദര്യങ്ങൾക്കും മീതെയായി അമ്മ, സ്നേഹമായി ജ്വലിക്കുന്നു.
‘ഓണപ്പുലർച്ചയിൽ കൂരിരുൾ നീക്കിയെൻ വീടിനകത്തമ്മ വന്നുദിക്കും’
വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാ ലത്തിന്റെ കൂരിരുൾ വകത്തുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവയിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നുപോകും. വരാനിരിക്കുന്ന പുതുവർഷം വലതുകാൽ വച്ച് അക്ഷയ ശ്രീയായ് വീട്ടിനുള്ളിലേക്ക് കയറിവ രുമെന്ന് അവർക്കുറപ്പുണ്ട്.
അമ്മ ബിംബത്തെ പലവിധത്തിലാണ് കവ യിത്രി അവതരിപ്പിക്കുന്നത്. അമ്മയുളള കാലത്തെ ബാല്യം അമ്മയില്ലാത്ത യൗവനം, അമ്മയുള്ള കാലത്തെ ആഹ്ലാദം, ഇല്ലാത്ത കാലത്തെ ആകുലത, അമ്മക്കാലത്തെ ഓണം എന്നിങ്ങനെ പലവിധം ചിത്രം കവ യിത്രി ബിംബാത്മകമായി അവതരിപ്പിക്കുന്നു.
അധിക വായനയ്ക്ക്
ഓണം ഐതിഹ്യം
മഹാബലി എന്ന അസുരചക്രവർത്തി പണ്ട് കേരളനാട് ഭരിച്ചിരുന്നു എന്നാണ് സങ്ക പം. മഹാബലിയുടെ ഭരണകാലം ജന ങ്ങൾക്ക് ഐശ്വര്യത്തിന്റെയും ആനന്ദത്തി ന്റെയും ദിനങ്ങളായിരുന്നു. മഹാബലി യുടെ ഉയർച്ചയിൽ അസൂയ പൂണ്ട ദേവ ന്മാർ മഹാവിഷ്ണുവിനോട് സങ്കടം ബോധിപ്പിച്ചു. മഹാവിഷ്ണു ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. മഹാ വാമനൻ എന്ന ബ്രാഹ്മണബാല നായി അവതരിച്ചു. അതിഥികളെ സ്വീകരി ക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മഹാ ബലിയുടെ സമീപത്ത് വാമനൻ എത്തി. വാമനൻ തപസ്സിനായി മൂന്നടി മണ്ണിന് അപേക്ഷിച്ചു. മഹാബലി അത് നൽകാൻ തീരുമാനിച്ച നിമിഷം വാമനൻ ഭീമാകൃതി പൂണ്ട മഹാബലിയുടെ സാമ്രാജ്യം രണ്ടടി യായിട്ടളന്നു.
മൂന്നാമത്തെ ചുവടിന് സ്ഥലമില്ലാതെവന്ന പ്പോൾ മഹാബലി തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു. വാമനൻ മഹാബലിയെ പാതാ ളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വർഷത്തി ലൊരിക്കൽ പ്രജകളെ കാണാൻ ഭൂമിയി ലേക്ക് വരുവാനുള്ള അനുവാദവും മഹാ ബലിക്ക് വാമനൻ നൽകിയിരുന്നു. അങ്ങനെ എല്ലാ വർഷവും മഹാബലി കേരളം സന്ദർ ശിക്കാൻ എത്തുന്നു എന്നാണ് വിശ്വാസം
ഓണവുമായി ബന്ധപ്പെട്ട ചെറുകഥ
ജോസേട്ടാ…..
എന്താടാ രാവിലെ തന്നെ
ജോസേട്ടാ നാളെ ഓണം അല്ലേ, വീട്ടി ലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം. ഒരു മൂവായിരം രൂപ തന്ന് ഒന്ന് സഹായിക്കണം. വേറെ ആരോടും ചോദിക്കാൻ പറ്റില്ല, പിന്നെ ചോദിച്ചാൽ അതും ഇതും പറയും. കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുമ്പോഴായി രുന്നു ഫോൺ റിംഗ് ചെയ്തത്. ജോസ ട്ടന്റെ കണ്ണുകൾ ആ ഫോൺ ചുറ്റി വട്ടമിട്ട് പറക്കുകയായിരുന്നു.
ടാ… ഇതെന്താ ഫോൺ
Samsung
എത്ര വിലയിട്
ഇത് ഒരു പതിനായിരം രൂപ വരും
നോക്കട്ടെ…..
ഫോൺ ജോസേട്ടനു കൈമാറി. ഫോൺ ആകെ നോക്കി എന്നിട്ട് പറഞ്ഞു.
നിനക്ക് മൂവായിരത്തോളം Facebook കൂട്ടു കാർ ഉണ്ടാലോ, പിന്നെ ഏഴ് WhatsApp ഗ്രൂപ്പും, എന്നിട്ടാണോ മൂവായിരം രൂപക്ക് വേണ്ടി നീ വന്നത്.
നീ ഈ ഫോൺ ഇവിടെ വെക്ക്, രൂപ തിരിച്ചു തരുമ്പോൾ കൊണ്ട് പോക്കോ… നിന്റെ ഈ കണ്ട് കൂട്ടുകാർക്ക് ഇല്ലാത്ത വിശ്വാസവും, സ്നേഹവും, കാരുണ്യവും എനിക്ക് എന്തിനാണ്.
അയാൾ ഒന്നും മിണ്ടിയില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി അനർത്ഥ മാക്കി ഫോണും പിന്നെ നാലായിര ത്തോളം വരുന്ന കൂട്ടുകാരെയും പണയം വച്ച് ഓണം ആഘോഷിച്ചു.
ഓണച്ചൊല്ലുകൾ
- അത്തം കറുത്താൽ
ഓണം വെളുക്കും - അത്തം പത്തോണം
- അത്തം ചിത്തിര ചോതി
അന്തിക്കിത്തം വറ്റ്
അതീക്കൂട്ടാൻ താള്
അമ്മേടെ മൊകത്തൊരു കുത്ത് - ഉത്രാടം ഉച്ചയാകുമ്പോൾ
അച്ചിമാർക്കു വെപ്രാളം - ഉണ്ടെങ്കിൽ ഓണം
ഇല്ലെങ്കിൽ പട്ടിണി - ഓണവും വിഷുവും വരാതെ പോകട്ടെ
- ഓണം കഴിഞ്ഞാൽ
ഓലപ്പുര ഓട്ടപ്പുര - ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരൻ കഞ്ഞി കുമ്പിളിൽ - ഓണം പോലെയാണോ തിരുവാതിര
- ഓണം വരാനൊരു മൂല വേണം
- ഓണം മുഴക്കോലുപോലെ
- ഓണമുണ്ട് വയറേ ചൂളം പാടിക്കിടക്കുന്നു
- ഓണമുണ്ട് വയർ ചൂളം പാടും
ഓണവാക്കുകൾ ശേഖരിക്കുക
ഓണപ്പതിപ്പ് തയ്യാറാക്കുക
ഉള്ളടക്കം
- ഓണത്തിന്റെ ഐതിഹ്യം
- ഓണപ്പാട്ട്
- ഓണക്കവിത
- ഓണപ്പദങ്ങൾ
- ഓണസദ്യവിഭവങ്ങൾ
- ഓണപ്പൂക്കളം
- ഓണക്കളികൾ
- ഓണച്ചൊല്ലുകൾ
ആമുഖം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓഗസ്റ്റ് സെപ്തംബർ മാസങ്ങ ളിലും മലയാളം കലണ്ടറിൽ ചിങ്ങമാസ ത്തിലാണ് ഓണം വരുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.
![]()
ഓണപ്പാട്ട്
ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ…
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലേ….
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ…
സന്ധ്യവരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ…
സന്ധ്യവരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ…
ഓണക്കവിത
മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനാവില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളാമില്ല പൊളി വചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ഓണക്കറികൾ പലതുണ്ട
പയ്യെ പയ്യെ വിളമ്പാം ഞാൻ
പച്ചടി, കിച്ചടി, യച്ചാറ്
അച്ചിങ്ങാക്കറി, സമ്പാറ്
ഓലൻ, കാളൻ, നെല്ലിക്കാ
ചേനത്തോരൻ, പർപ്പടകം
മത്തങ്ങാക്കറി, യുപ്പേരി
പുളി കൊണ്ടുളള പുളിശ്ശേരി
ജിം ജിം ജിം ജിം – പുളിയിഞ്ചി
തൊട്ടാൽ നക്കും ചമ്മന്തി
കൊതികൊണ്ടങ്ങനെ പറയും ഞാൻ
ഓണച്ചൊല്ലുകൾ
ഓണവുമായി ബന്ധപ്പെട്ട അനവധി ചൊല്ലു കൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. “കാണം വിറ്റും ഓണം ഉണ്ണണം,” “ഉള്ള തുകൊണ്ട് ഓണം പോലെ” എന്നിങ്ങനെ യുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.
ഓണക്കളികൾ
- സുന്ദരിക്ക് പൊട്ടുകുത്ത്
- തിരുവാതിരക്കളി
- ഓണത്തല്ല്
- പുലിക്കളി
ഓണസ്സദ്യ വിഭവങ്ങൾ
പപ്പടം, പഴം
പായസം
ചോറ്, സാമ്പാർ
അവിയൽ
ഓലൻ
കാളൻ
കൂട്ടുകറി
പച്ചടി
ഇഞ്ചിക്കറി
തോരൻ
മോര്
ശർക്കര ഉപ്പേരി
വറുത്തുപ്പേരി
ഓണപ്പദങ്ങൾ
ഓണക്കോടി
ഓണപ്പുലരി
ഓണക്കാലം
ഓണ നിലാവ്
ഓണത്തുമ്പി
ഓണപ്പൂവ്
ഓണസ്സദ്യ
ഓണപ്പൂക്കളം
ഓണപ്പാുവ്
പൂക്കളങ്ങൾ

ഓണശൈലികൾ
- ഓണം കേറാമൂല
- ഓണം ഊട്ടുക
- ഓണം ഉണ്ണുക
- ഓണം കൊള്ളുക
- ഓണപ്പാച്ചിൽ
- ഓണമടുത്ത ചാലിയന്റെ ചേല്
- ഓണം പോലെയാണോ തിരുവാതിര?
- ഓണം സൗഖ്യകാലം
- ഓണം വിഷു തിരുവാതിര
- ഉത്രാടപ്പാച്ചിൽ
- ഉള്ളതുകൊണ്ട് ഓണം പോലെ
- മാവേലി നാട്
- മാവേലി വരുന്നതുപോലെ
- പൊന്നോണപ്പുലരി
ഓണപ്പാട്ടുകൾ ശേഖരിക്കാം
1. ഓണം വന്നല്ലോ ഓണം വന്നല്ലോ
മാമല നാട്ടിൽ ഓണം വന്നല്ലോ
അത്തം പത്തിന് തിരുവോണം
മാബലി മന്നനെ വരവേൽക്കാൻ
പൂക്കളമൊന്നു തീർക്കേണ്ട
പുത്തനുടുപ്പുകൾ അണിയേണ്ടേ
ഓണപ്പാട്ടുകൾ പാടണ്ടേ
ഓണക്കളികൾ കളിക്കേണ്ട
പപ്പടം പായസം നാൽക്കറി കൂട്ടി
ഓണസദ്യയും കൊടുക്കേണ്ട
ഓണം വന്നല്ലോ ഓണം വന്നല്ലോ
മാമല നാട്ടിൽ ഓണം വന്നല്ലോ
അത്തം പത്തിന് തിരുവോണം
മാബലി മന്നനെ വരവേൽക്കാൻ
പൂക്കളമൊന്നു തീർക്കേണ്ട
2. ഓണം വന്നേ പൊന്നോണം വന്നേ
പൂവുകളെല്ലാം വിരിയുന്നേ
തുമ്പികൾ പാറി നടക്കുന്ന
മുറ്റത്തു പൂക്കളമൊരുങ്ങുന്ന
ഓണത്തപ്പാ കുടവയറാ
ഓണം വന്നേ, തിരുവോണം വന്നേ
ഓണക്കോടിയുടുത്തിട്ട്
ഓണസദ്യയുണ്ണണ്ടേ……
ഓണപ്പാട്ടുകൾ പാടീട്ട്
ഓണക്കളികൾ കളിക്കണ്ടേ
കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി
പുലിക്കളി, കളികളേറെയുണ്ടേ….
3. അത്തം പത്തിന് തിരുവോണം
ഉണ്ണികിടാങ്ങൾക്ക് പൊന്നോണം
പൂക്കളറുക്കേണം
പൂക്കളം തീർക്കേണം
പപ്പടം, പായസം
നാൽക്കറി കൂട്ടി
സദ്യയുമുണ്ടു കളിക്കേണം….
ഓണത്തപ്പനെഴുന്നള്ളും നേരത്ത്
ഓണപ്പാട്ടുകൾ പാടേണം, നല്ല
ഓണപ്പാട്ടുകൾ പാടേണം,
![]()
4. ഓണം വന്നേ……….
ഓണം വന്നേ……….
മാമല നാട്ടിൽ ഉത്സവം വന്നേ….
ഓണത്തപ്പനെ വരവേൽക്കാനായി.
നാടുമുഴുവൻ ഒരുങ്ങിക്കഴിഞ്ഞു….
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ പൊലി…….
പൂവിളിയാർപ്പിൻ ആരവമായി………..
വഞ്ചിപ്പാട്ടിൻ ഈണവുമായി
ഓണം വന്നേ………
ഓണം വന്നേ……….
പപ്പടം പായസം നാൽക്കറിയുമായി
ഓണസദ്യയും ഒരുങ്ങുകയായി….
ഓണപ്പാട്ടിൻ താളത്തോടെ…
ഓണക്കളികളും തുടങ്ങുകയായി….
5. തുമ്പപ്പൂവേ മുക്കുറ്റി പൂവേ
ഓണം വന്നേ പൊന്നോണം വന്നേ
മാമല നാട്ടിൽ ഓണമായെന്ന്
പൂങ്കാറ്റോടി നടന്ന് ചൊല്ലീടുന്നേ…
ചിങ്ങപ്പുലരി കുളിച്ചു വന്നു.
നല്ല കസവു പുടവയുടുത്തു നിന്നേ….
തങ്കത്തളികയിൽ ചെമ്പകപ്പൂവുമായി
ചിങ്ങനിലാവു വിരുന്നു വന്നേ
എങ്ങും പൂക്കുല പൂക്കൾ വിരിഞ്ഞു
ചന്തം തുളുമ്പി നിന്നീടുന്നേ….
മാബലി മന്നനെ വരവേൽക്കാനായ്
മാലോകരെല്ലാം ഒരുങ്ങിക്കഴിഞ്ഞു…
6. എന്നുണ്ണി…. പൊന്നുണ്ണി… കണ്ണനുണ്ണി…
ഓണമല്ലേ…. ഇന്നോണമല്ലേ….
പൂക്കൾ പറിക്കണ്ടേ….
പൂക്കളം തീർക്കണ്ടേ…..
പുത്തനുടുപ്പു ധരിക്കണ്ടേ…
പൂവിളിയാർപ്പു വിളിക്കണ്ടേ….
കൂട്ടുകാരെ കൂടെ കൂട്ടണ്ടേ്….
ഓണക്കളികൾ കളിക്കണ്ടേ….
ഇന്നോടി നടന്നു കളിക്കണ്ടേ….
കൂട്ടുകാരൊന്നായ് ഇരിക്കേണ്ട….
തൂശനിലകളുമിടേണ്ട….
പപ്പടം, പായസം, സദ്യവട്ടങ്ങൾ
ഓണത്തപ്പൻ വിളമ്പേണ്ടേ….
എല്ലാരും കൂടിയുണ്ണണ്ടേ….
7. ഓണത്തപ്പാ കുടവയറാ
എന്റെ കൂടെ പോരാമോ?
എന്റെ കൂടെ പോന്നാലോ
പൂക്കളമിട്ടത് കാട്ടിത്തരാം
പൂക്കളമിട്ടത് കണ്ടാലോ
പപ്പടം, പായസം, നാൽക്കറി
കൂട്ടി സദ്യ തരാം…..
സദ്യയുണ്ട് കഴിഞ്ഞാലോ
ഓണപ്പാട്ടുകൾ പാടേണം
ഓണക്കളികൾ കളിക്കേണം
ഓണത്തപ്പാ കുടവയറാ
എന്റെ കൂടെ പോരാമോ?
8. പൂമുറ്റത്തത്തെപ്പൂവിനു
പൊന്നരളിപ്പൂവേണം
കൈതപ്പൂന്തഴവേണം
കൈനാറിപ്പൂവേണം
ഓണപ്പൂങ്കുല വേണം
ഓലോലം പൂവേണം
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൊലിയോ
9. ഓണത്തപ്പാ കുടവയറാ
എന്താപോലും തിരുവോണം?
നാളേയ്ക്കാണേ തിരുവോണം
നാക്കിലയിട്ടു വെളമ്പേണം
ഓണത്തപ്പാ മുത്തപ്പാ
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കാടും പടലുമെരിശ്ശേരി
വാഴയ്ക്ക ചുണ്ടുപ്പേരി
മാമ്പഴമിട്ട് പുളിശ്ശേരി
അറിയാം ഓണത്തിന്റെ ഐതിഹ്യം…..
പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകി അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കു ന്ന ത്. ഓണത്തെ സംബന്ധിച്ച് നിരവധി ഐതി ഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേ താണ്. മഹാബലി എന്നൊരു അസുരചക്രവർത്തി നാടു ഭരി ച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായി രുന്ന മഹാബലിയുടെ ഗർവ്വ് മാറ്റുന്നതിന് വാമനെന്ന ബ്രാഹ്മണ ബാലനായി മഹാ വിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നൽകാമെന്നു സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക വർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടു ത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാ ബലിയെ പാതാളത്തിലേക്കയച്ചു തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകിയ അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്.
കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേ ക്കാൾ വളരെ മുൻപേ തന്നെ കേരള ത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകൃതികൾ വെളിപ്പെടുത്തുന്നു. സംഘകാല കൃതിയായ കാഞ്ചിയിലാണ് ‘ഓണത്തെക്കുറിച്ചുള്ള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരു മാൾ (മഹാവിഷ്ണുവിന്റെ ജന്മദിനമായി ട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധു രൈകാഞ്ചി 590 മുതലുള്ള അടികളിൽ പറ യുന്നു. പിന്നീട് കാർഷികവും വാണിജ്യ വുമായി അതു മാറി. കർക്കടമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാല ത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധ ദ്രവ്യവ്യാപാരത്തിനായി കേരളത്തിൽ കൂടു തലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാര ണമതാണ്. കേരളത്തിൽ വിളവെടുപ്പിനേ ക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടു ണ്ട്. വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരി യുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരി ക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണ മെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥ യാണെന്നു തന്നെയാണ് നിഗമനങ്ങൾ.
പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരി ക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേ ശത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286-ൽ മത പ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോ റിക്കും 1347-ൽ കോഴിക്കോട് താമസിച്ചി രുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരി ച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നു ണ്ട്. എ.ഡി. 1200-ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ പിനോർ ജോൺ തന്റെ കൃതിയായ ഓർമ്മകളിൽ ഇപ്രകാരം എഴു തുന്നു. ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ സന്തോഷം പങ്കിടുന്നു.
![]()
ഉപന്യാസം തയ്യറാക്കുക
ഓണം അന്നു ഇന്നും
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. ലോകത്തെവിടെയായാലും മല യാളി ഓണം ആഘോഷിക്കുന്നു. ഓണ ത്തെക്കുറിച്ച് പ്രസിദ്ധമായ ഒരു കഥയുണ്ട്. പണ്ട് മവേലിമന്നന്റെ കേരളം ഭരിച്ചിരുന്നു. അന്ന് മാനുഷരെല്ലാവരും ആമോദത്തോടെ ഒന്നു പോലെ കഴിഞ്ഞിരുന്നു. മഹാവി ഷ്ണുവിന്റെ അവതാരമായ വാമനൻ മഹാ ബലിയോട് മൂന്നടി മണ്ണ് യാചിച്ചു ഭൂമിയും സ്വർഗ്ഗവും രണ്ടടികൊണ്ട് അളന്ന് മൂന്നാ മഞ്ഞയടിവയ്ക്കാൻ സ്ഥലമില്ലാതെ വന്ന പ്പോൾ മഹാബലി തന്റെ ശിരസ്സ് കാട്ടിക്കൊ ടുക്കുകയും വാമനൻ മഹാബലിയെ പാതാ ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ആണ്ടിലൊരിക്കൽ കേരളത്തിൽ വന്ന് തന്റെ പ്രജകളെക്കാണുവാൻ വാമ നൻ മഹാബലിക്ക് അനുവാദം കൊടുത്തു. അതനുസരിച്ച് ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണനാളിൽ മഹാബലി നാടുകാ ണാൻ വരുന്നു എന്നാണ് സങ്കല്പം.
അന്നുമിന്നും മലയാളിയുടെ മനസ്സിൽ ഈ മുഗ്ദ്ധസങ്കല്പം മൊട്ടിട്ടു നിൽക്കുന്നു. പണ്ട് അത്തം മുതൽ പത്തു ദിവസം ഓണം ആഘോഷിക്കുമായിരുന്നു. വീടും പരിസരവും വൃത്തിയാക്കി അത്തം മുതൽ മുറ്റത്ത് പൂക്കളം തീർക്കുമായിരുന്നു. പൂപ്പൊലിപ്പാട്ടുപാടി പൂപറിക്കാൻ പോകും. പറമ്പിലും പാടത്തും കുന്നിൻമുകളിലു മെല്ലാം ഓണത്തെ വരവേൽക്കാൻ ചെടി കളെല്ലാം കാക്കപ്പൂവുമൊക്കെ പറിച്ച് പൂക്കുടനിറച്ച് കുട്ടികൾ വീട്ടിലെത്തി പൂക്ക ളമൊരുക്കുന്നു. ഓണക്കാലം ഒരു വസന്ത കാലം തന്നെയായിരുന്നു. ഇന്ന് സ്ഥിതി യാകെ മാറി. നമ്മുടെ പറമ്പിലും പാടത്തു മൊക്കെയുണ്ടായിരുന്ന തുമ്പപ്പൂ കണികാ ണാനില്ല. കാക്കപ്പൂവും അരിപ്പൂവും മഞ്ഞ പൂവുമില്ല. ഉണ്ടെങ്കിൽത്തന്നെ അവ ആർക്കും തിരിച്ചറിയാനും കഴിയുന്നില്ല. ഓണക്കാലത്തെ വരവേറ്റിരുന്ന നാട്ടുചെ ടികളൊന്നും നമ്മുടെ നാട്ടിലില്ലാതെയായി.
ഓണക്കാലമാകുമ്പോൾ അങ്ങാടിയിൽ പ്പോയി പൂക്കൾ വാങ്ങി പൂക്കളം തീർക്കു കയാണ് ഇന്നത്തെ പതിവ്. വഴിയോരങ്ങ ളിൽ ചെത്തിയും ജമന്തിയും ചെണ്ടുമ ല്ലിയും വില്പനയ്ക്കു വച്ചിരിക്കുന്നതു കാണാം. ഇവ വാടി ഇതൾ കൊഴിയാറായ പൂവുകളായിരിക്കും. പലരും പൂക്കളം തീർ ക്കാൻ മുറ്റം പോലുമില്ലാതെ ഫ്ളാറ്റുകളി ലാണ് കഴിയുന്നത്. സ്കൂൾ, കോളേജ് തലങ്ങ ളിലും സംസ്കാരികകേന്ദ്രങ്ങളിലും പൂക്കള നിർമ്മാണം ഒരു മത്സര രംഗമായി മാറിയി രിക്കുന്നു. പൂ പറിക്കുന്ന കുട്ടികളും, പൂക്കുടയും, പൂപ്പൊലിപ്പാട്ടും നമുക്കിന്ന് വെറുമൊരു ഓർമ്മതമായി മാറിയിരിക്കുന്നു.
ഓണക്കാലത്തെ മറ്റൊരു പ്രത്യേകത കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വിഭ വസമൃദ്ധമായ സദ്യയുണ്ടാക്കി കഴിക്കു ന്നതു എന്നതാണ്. ഓണമെന്നു കേട്ടാൽ തന്നെ ഉപ്പേരിയുടെയും, പപ്പടത്തിന്റെയും പായസത്തിന്റെയും മാധുര്യം നമ്മുടെ നാവിലുണ്ടാകുന്നു. ഓണസദ്യയൊരുക്കാ നുള്ള വിഭവങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെയുണ്ടായിരുന്നു. വെള്ളരിയും, മത്തനും, ചേമ്പും, ചേനയും, പയറും, മുളകുമെല്ലാം തൊടികളിൽ ഉണ്ടാകുമായിരുന്നു. ഇന്നതി നെല്ലാം ചന്തയിൽ പോകണമെന്ന സ്ഥിതി യായി. ഓണക്കാലമടുക്കുന്നതോടുകൂടി നാട്ടിലെങ്ങും പച്ചക്കറി വില്പനകേന്ദ്രങ്ങൾ ആരംഭിക്കുന്നതു കാണാം. ഇന്ന് ഓണസ ദ്യയ്ക്കുള്ള വസ്തുക്കളെല്ലാം അങ്ങാടി യിൽ സുലഭമാണ്. വിഭവങ്ങളൊരുക്കാ നുളള സാധനങ്ങൾ റെഡിമെയ്ഡായി വിപ ണിയിൽ കിട്ടും. ഓണസദ്യയും പായസവു മൊക്കെ പാഴ്സലായും ഇന്ന് ലഭിക്കും. അണുകുടുംബമായി മാറിയ മലയാളി ഇന്ന് ചന്തകളിൽ കിട്ടുന്ന വസ്തുക്കൾ കൊണ്ട് ഓണമാഘോഷിച്ച് സംതൃപ്തിയടയുന്നു.
ഓണമെന്നുകേട്ടാൽ ആബാലവൃദ്ധം ജന ങ്ങളുടെയും മനസിലോടിയെത്തുന്നത് ഓണക്കളികളേക്കുറിച്ചുള്ള ഓർമ്മകളാണ്. ഓണക്കാലമായാൽ പ്രായഭേദമനുസരിച്ച് ആളുകളോരോരോ കളികളിൽ മുഴുകുക യായിരുന്നു പതിവ്. പുലിക്കളി, കൈകൊ ട്ടിക്കളി, പന്തു കളി, തുമ്പി തുള്ളൽ, ഊഞ്ഞാലാട്ടം എന്നിങ്ങനെ വിവിധതരം നാടൻ കളികൾ ജനങ്ങൾക്ക് ഏറെ പ്രിയ ങ്കരമായിരുന്നു. ഇന്നാകട്ടെ കളിസ്ഥലവു മില്ല. കളിക്കാനാളുമില്ല. ഓണക്കാല മായാലും ആളുകൾക്ക് ടെലിവിഷനുമു ന്നിൽ ചടഞ്ഞുകൂടിയിരിക്കാനാണ് താത്പര്യം. വിവിധ ചാനലുകളിലായി ഓണക്കാലത്ത് സിനിമകളും മറ്റു പല പരിപാടികളുമുണ്ട്. കുടുംബാംഗങ്ങൾ അതുകൊണ്ട് ഓണം കഴിച്ചുകൂട്ടുന്നു. ഓണക്കളികളെക്കുറി ച്ചുള്ള ഓർമ്മകൾ മലയാളികളുടെ മന സ്സിൽ നിന്നു നഷ്ടമാകുന്നു.
പ്രകൃതിക്കുപോലും വളരെയധികം മാറ്റം വന്നുകഴിഞ്ഞു. ഓണവെയിലും ഓണനി ലാവും ഓണത്തുമ്പിയും മലയാളിയുടെ മനസ്സിൽ എന്നും സന്തോഷം നൽകിയി രുന്നു. കാലം തെറ്റിവരുന്ന മഴചാറൽ നാട്ടി ലങ്ങിങ്ങായിനടക്കുന്ന ഓണാഘോഷത്തേ പ്പോലും താറുമാറാക്കുന്നു. ഓണം മലയാ ളിയുടെ ഒരു പ്രതീക്ഷയും ഓർമ്മയുമാണ്.
കാലം മാറുന്തോറും അതിന് പരിണാമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഓണത്തെക്കുറി ച്ചുള്ള കഥപോലെതന്നെ ഒരു മധുരപ്രതീ ക്ഷയും ഓണം മലയാളിക്കു നൽകുന്നുണ്ട്.
അനുഭവ കുറിപ്പെഴുതുക
എന്റെ ഓണം
വയനാട്ടിൽ താമസിച്ചിരുന്ന കാലത്താണ് ഓണം ഏറ്റവും കേമമായി ആഘോഷിച്ചി രുന്നത്. ഹൗസിംഗ് കോളനിയായ തു കൊണ്ട് ധാരാളം കൂട്ടുകാരൊക്കെ കാണും. ഓണത്തിന് രണ്ടു ദിവസം മുമ്പേ ഒരുക്കം തുടങ്ങും. ആദ്യപടി ഊഞ്ഞാലിടുക എന്ന താണ്. മുതിർന്ന ചേട്ടന്മാർ മരത്തിൽ കയറി ഊഞ്ഞാൽ കെട്ടിത്തരും പിന്നെ ഊഞ്ഞാ ലാടാൻ ഒരു മത്സരമാണ്. ഓലപ്പന്ത് കൊണ്ടുള്ള നാനാവിധ കളികളാണ് എല്ലാർക്കും താല്പര്യം.
അത്തമായാൽ പൂപറിക്കാൻ ഒരോട്ടമാണ്. സൈക്കിളെടുത്തു കുട്ടിപ്പട ഇറങ്ങിയാൽ പിന്നെ വീടായ വീടുകളിലെയൊക്കെ ചെടി കൾ മൂടടക്കം പറിച്ചിട്ടെ മടങ്ങിവരൂ. വട്ട യിലയിലാണ് പൂക്കൾ ശേഖരിക്കുക. കൊങ്ങിണി, മല്ലിക, തെച്ചി എന്നിവയാണ് പ്രധാനപ്പെട്ട പൂക്കൾ. എന്നാലും ആന്ത റിയം മുതൻ ശവംനാറിപൂവ് വരെ ഉപയോ ഗിക്കും. പച്ചില അരിഞ്ഞിടാറുണ്ട്. പച്ചപ പ്പായ അരിഞ്ഞത് സ്കെച്ച് പെൻ കളറിൽ കുതിർത്തു ബ്രൗണും നീലയും പിങ്കും നിറങ്ങളിലുള്ള ആർട്ടിഫിഷ്യൽ പൂക്കളും ഉണ്ടാക്കാറുണ്ട്. പൂ പൈസ കൊടുത്തു വാങ്ങുന്ന പതിവില്ല. ഓരോ ദിവസവും കൂട്ടുകാരുടെ വീടുകളിൽ പോയി അവ രുടെ പൂക്കളം നോക്കി എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കും.
തിരവോണം കേമമാണ്. ഏറ്റവും വലിയ പൂക്കളമിടുന്നതും അന്നാണ്. അന്നത്തെ പൂക്കളത്തിന്റെ ഡിസൈൻ എല്ലാവരും സീക്രട്ടാക്കി വയ്ക്കും. മറ്റുള്ളവർ നമ്മുടെ ഡിസൈൻ കോപ്പി അടിക്കാൻ പാടില്ലല്ലോ. കൂട്ടുകാർ ആരെങ്കിലും സദ്യയ്ക്ക് വിളി ച്ചിട്ടുണ്ടാകും. കാളൻ, ഓലൻ പുളിശ്ശേരി പിന്നെ പേരറിയാത്ത പലതരം കറികൾ എന്നിവ ഉണ്ടാകും. സദ്യ കഴിഞ്ഞാൽ പിന്നെ മഹാബലി മന്നനെ മേക്കപ്പ് ഇട ക്കാൻ പോകും കൂട്ടത്തിലെ ഏറ്റവും തടിച്ച ചേട്ടനാണ് മഹാബലിയായി വേഷം കെട്ടുക. കണ്മഷി കൊണ്ട് മീശയൊക്കെ വരച്ചുകൊ ടുക്കും.കുപ്പിവള ഇട്ടു കൊടുക്കും. ഓല ക്കുട ഇല്ലാത്തതു കൊണ്ട് പോപ്പി കുട യാണ് ഉപയോഗിക്കുക. പിന്നെ മഹാബ ലിയുടെ പിന്നിൽ നാടൻ പാട്ടുകളൊക്കെ പാടി കോളനിയിലെ വീടുകൾ തോറും കയ റിയിറങ്ങും പീപ്പി, സൈക്കിൾഹോൺ മുത ലായ വാദ്യോപകരണങ്ങളൊക്കെ ബാക്ക് ഗ്രൗണ്ടിൽ പ്രവർത്തിപ്പിക്കും, വൈകുന്നേ രമാണ് ഓണക്കളികൾ. കസേരക്കളി മുതൽ ഉറിയടിവരെ ഉണ്ടാകും. ജയിക്കു ന്നവർക്ക് ശർക്കര ഉപ്പേരി മുതൽ ലഡ്ഡുവ രെയാണ് സമ്മാനങ്ങൾ. സന്ധ്യയായാൽ അടുത്ത വീട്ടുകാർ പായസമോ, പ്രഥമനോ ഒക്കെ കൊണ്ട് തരും. രാത്രി ക്ഷീണിച്ചു ഉറങ്ങുമ്പോൾ അടുത്ത ഓണത്തെക്കുറി ച്ചുള്ള ചിന്തകളായിരിക്കും.
കാലം ആകെ മാറി. ഓണം വെക്കേഷൻ പോലും സ്റ്റഡി ലീവാണ്. ഷിബുവിന്റെ നിര്യാണത്തെ ത്തുടർന്ന് ഈ വർഷം കോളേജിൽ ഓണാഘോഷമില്ല. സാ പായും എസ്.എം.എസ് വഴിയും കുറെ ഓണാശംസകൾ കിട്ടും. പൂക്കളമിടാൻ പോയിട്ട് പൂപറിക്കാനുള്ള സാവകാശം പോലും ഇന്നില്ല. ഇനിയങ്ങോട്ട് ഉണ്ടാകു മെന്നും തോന്നുന്നില്ല. യന്ത്ര ത്തിൽ ഇന്നത്തെ വാൾപേപ്പർ പൂക്കളമാണ്. നാളെ അത് മാറും. പരിചയമുള്ള ബ്ലോഗ്ഗർമാരുടെ ഓണപ്പോസ്റ്റുകൾ വായിക്കും. ടി.വി.യിൽ വരുന്ന തല്ലിപ്പൊളി പടങ്ങളൊന്നും കാണാൻ നിക്കാറില്ല. അങ്ങനെ നിശബ്ദ മായി ഓരോണവും കൂടി കഴിഞ്ഞുപോയി.
![]()
മഹാബലിയുടെ ഐതിഹ്യം
മലയാളികളുടെ ഏറ്റവും വലിയ ഉത്സവ മാണ് ഓണം. ഓണത്തിന്റെ ഐതിഹ്യങ്ങ ളിൽ നിന്നും മാറ്റിനിർത്താൻ കഴിയാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നതാണ് മഹാ ബലി എന്ന അസുര ചക്രവർത്തിയുടെ കഥ. മലയാളികളെ സംബന്ധിച്ച് ഓണം അവരുടെ മവേലിത്തമ്പുരാൻ അവരെ കാണാൻ വരുന്ന ഉത്സവമാണ്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവ സങ്ങൾ മലയാളികൾക്ക് ആഘോഷ ത്തിന്റെ നാളുകളാണ്. മഹാബലി കേരളം ഭരിച്ചിരുന്ന കാലത്തെ സമ്പൽസമൃദ്ധി യുടെ ഓർമ്മകളിലാണ് ഓണം ആഘോ ഷിക്കുന്നത്. മാവേലി, ഓണത്തപ്പൻ, തുട ങ്ങിയ പേരുകളിലും മഹാബലി അറിയപ്പെ ടുന്നു.
നീതിമാനായ മഹാബലിയുടെ കീർത്തി എല്ലാ നാടുകളിലേക്കും പടർന്നു. ഈ പ്രസിദ്ധിയിൽ ദേവന്മാർക്ക് അസൂയയും അസ്വസ്ഥതയും തോന്നി. തങ്ങളുടെ മേധാ വിത്വം നഷ്ടപ്പെടുമെന്ന് ദേവന്മാർ ഭയ പ്പെട്ടു. മഹാബലിയുടെ വളർച്ചയ്ക്ക് തട യിടാനുള്ള പദ്ധതികൾ ദേവന്മാർ ആസൂ ത്രണം ചെയ്തു. ദേവന്മാരുടെ മാതാവായ അദിതി മഹാബലി ആരാധിച്ചിരുന്ന മഹാ വിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലി യുടെ വളർച്ച തടയാനുള്ള സഹായം തേടി.
മഹാബലി മഹാമനസ്കനും ദാനശീലമുള്ള വ്യക്തിയും ആയിരുന്നു. അദ്ദേഹത്തിനോട് സഹായം തേടിച്ചെന്നവർക്കെല്ലാം അദ്ദേഹം ധാരാളം സഹായങ്ങൾ ചെയ്തുകൊടുക്കു കയും ചെയ്തിരുന്നു. മഹാബലിയെ ഒന്ന് പരീക്ഷിക്കാനായി മഹാവിഷ്ണു വാമനൻ എന്ന് പേരുള്ള ഒരു കള്ളൻ ബ്രാഹ്മണ നായി അവതാരമെടുത്തു.
വാമന രൂപത്തിൽ മഹാവിഷ്ണു മഹാബ ലിയുടെ രാജ്യത്തേക്ക് ചെന്നു. ആ സമ യത്ത് മഹാബലി പ്രഭാത സമയത്ത പ്രാർത്ഥനകൾ കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം നൽകാനുള്ള തയ്യാറെടുപ്പിൽ ആയി രുന്നു.
തന്റെ മുൻപിലെത്തിയ ദരിദ്രബ്രാഹ്മണ നായ വാമനനോട് ദാനമായി എന്താണ് വേണ്ടത് എന്ന് മഹാബലി ചോദിച്ചു. തനിക്ക് കുറച്ച് ഭൂമി മാത്രം മതിയെന്ന് വാമനൻ പറഞ്ഞു. എത്രത്തോളം ഭൂമി വേണം അദ്ദേഹത്തിനെന്ന് മഹാബലി ചോദിച്ചു. തന്റെ മൂന്ന് കാലടി കൊണ്ട് അള ക്കാവുന്നത് ഭൂമി മാത്രം മതിയെന്ന് വാമ നൻ പറഞ്ഞു. മഹാബലിയ്ക്ക് അൽപ്പം ആശ്ചര്യം തോന്നിയെങ്കിലും വാമനന്റെ ആവശ്യം അദ്ദേഹം അംഗീകരിച്ചു.
എന്നാൽ വാമനൻ ഒരു സാധാരണ വ്യക്തി യല്ല എന്ന് മനസ്സിലാക്കിയ അസുരഗുരുവായ ശുക്രാചാര്യൻ വാമനന് ഭൂമി ദാനം ചെയ്യു ന്നതിൽ നിന്നും മഹാബലിയെ വിലക്കി.
പക്ഷേ കൊടുത്ത വാക്ക് പാലിക്കാതിരി ക്കുന്നത് തെറ്റാണെന്ന് മഹാബലി ശുകാ ചാര്യനോട് പറഞ്ഞു. കള്ളനായ ആ ബ്രാഹ്മണൻ മഹാവിഷ്ണു ആകുമെന്ന് മഹാബലി കരുതിയില്ല. അദ്ദേഹം ശുക ചാര്യരുടെ മുന്നറിയിപ്പ് ലംഘിച്ച് ഭൂമി എടു ത്തുകൊളളാൻ വാമനനോട് പറഞ്ഞു.
മഹാബലി വാക്കു നൽകിയതോടെ വാമ നന്റെ ശരീരം വലുതാകാൻ തുടങ്ങി. വാമ നൻ പ്രപഞ്ചത്തോളം വളർന്നു. ആദ്യത്തെ കാലടിയിൽ വാമനൻ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ കാലടിയിൽ ആകാ ശവും അളന്നു തീർത്തു. മൂന്നാമത്തെ കാലടി വെക്കാനുള്ള സ്ഥലം എവിടെ യെന്ന് വാമനൻ മഹാബലിയോട് ചോദി ച്ചു. തനിക്ക് മുൻപിൽ നിൽക്കുന്നത് ഒരു സാധാരണ ബ്രാഹ്മണൻ അല്ലെന്ന് അതി നോടകം തന്നെ മഹാബലിക്ക് മനസ്സിലായി.
വാമനന്റെ അടുത്ത കാലടിയിൽ ഭൂമി മുഴു വൻ നശിക്കും എന്ന് തിരിച്ചറിഞ്ഞ മഹാ ബലി തൊഴുകൈകളോടെ വാമനന് മുൻപിൽ ശിരസ്സ് കുനിച്ചു. തന്റെ വാക്ക് പാലിക്കാനായി വാമനന്റെ അടുത്ത കാലടി തന്റെ ശിരസ്സിൽ വെച്ചുകൊള്ളാൻ മഹാബലി വാമനനോട് പറഞ്ഞു. വാമനൻ മഹാബലിയുടെ ശിരസ്സിൽ കാൽ വെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. ആ സമയം വാമനൻ യഥാർത്ഥ ത്തിൽ ആരാണെന്ന് മഹാബലി ചോദിച്ചു. മഹാവിഷ്ണു തന്റെ യഥാർത്ഥ രൂപത്തിൽ മഹാബലിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു.
മഹാബലിയെ പരീക്ഷിക്കാനായാണ് താൻ വന്നതെന്നും പരീക്ഷണത്തിൽ മഹാബലി വിജയിച്ചുവെന്നും മഹാവിഷ്ണു മഹാബ ലിയോട് പറഞ്ഞു.
തന്റെ പ്രജകളെ കാണാൻ മഹാബലി പാതാളത്തിൽ നിന്നും തിരിച്ചുവരുന്ന ദിവ സമാണ് മലയാളികൾ ഓരോ വർഷവും ഓണമായി ആഘോഷിക്കുന്നത്. മഹാബ ലിയുടെ ത്യാഗത്തോടുള്ള ബഹുമാന സൂചകമായി കൊണ്ടാടുന്ന ഓണം ദിവ സങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോ ഷമാണ്. മലയാളമാസം ചിങ്ങത്തിലെ അത്തം ദിനം മുതൽ മഹാബലിയെ വര വേൽക്കാനുള്ള തയ്യാറാടെപ്പുകൾ തുട ങ്ങും. അത്തദിനം മുതൽ വീടുകളുടെ മുൻപിൽ പൂക്കളം ഒരുക്കും. മഹാബലി പ്രജകളെ കാണാനെത്തുന്ന തിരുവോണ നാളിലാണ് ഏറ്റവും പ്രധാന ആഘോഷം.
Class 8 Malayalam Adisthana Padavali Notes Unit 1 പിന്നെയും പൂക്കുമീ ചില്ലകൾ
ആമുഖം
എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല എന്ന ആശയമാണ് പിന്നെയും പൂക്കുമീ ചില്ലകൾ എന്ന തലക്കെട്ട് സൂചിപ്പിക്കുന്നത്. പ്രത്യാശയുണ്ടെങ്കിൽ ജീവിതത്തിൽ ആനന്ദവും ഭാവിയെ പ്പറ്റി തെളിവാർന്ന ചിന്തയും ഉണ്ടാകും. ഏത് തരത്തിലുള്ള പ്രതിസന്ധികളിലും പ്രതീക്ഷയോടെ പുലർത്തി ജീവിതത്തിന്റെ ഉയർന്ന തലങ്ങൾ എത്തിപ്പിടിക്കാൻ നമുക്കു കഴിയണം. മൂല്യ ങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്ക് ജീവിതത്തിൽ വളർച്ചയുണ്ടാകും. (സ്നേഹം, കരുണ, നന്മ, സഹാനുഭൂതി, വിശ്വാസം, സഹകരണം, സഹവർത്തിത്വം, സഹനത തുടങ്ങിയവയെല്ലാം ജീവിത മൂല്യങ്ങളാണ്.
“ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശവും
ആകാശത്തായിരിക്കുമ്പോൾ
ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക.
ഭൂമിയിലും നിങ്ങൾ തളിർക്കും;
ആകാശത്തിലും വേരു പടരും”
(വേരും തളിരും) -പി.കെ. പാറക്കടവ്

യഥാർത്ഥ പേര് അഹമ്മദ് പി.കെ. 1952-ൽ ജനിച്ചു. പത്രപ്രവർത്ത കനായി പ്രവർത്തിക്കുന്നു.
പ്രധാനകൃതികൾ:
മനസ്സിന്റെ വാതിലുകളിൽ, മാനത്തിന്റെ നിലവിളി (കഥാസമാ ഹാരം) ഗുരുവും ഞാനും, പ്രകാശനാളം (ബാലസാഹിത്യം) മുറി വേറ്റ വാക്കുകൾ (ലേഖന സമാഹാരം) ഞായറാഴ്ച നിരീക്ഷണ ങ്ങൾ (വിവർത്തനം)
![]()
Question 1.
ഈ കഥ നമ്മോടു പറയുന്നതെന്താണ്? ചർച്ച ചെയ്യുക.
Answer:
- മൂല്യബോധമുള്ളവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്ന് വളരെ ലളിതമായി അവ തരിപ്പിക്കുന്ന മിനിക്കഥയാണ് പി.കെ. പാറക്കടവിന്റെ “വേരും തളിരും”
- പുതിയ കാലത്ത് മനുഷ്യൻ കൂടുതൽ സ്വാർത്ഥനാകുന്നതിന്റെ ഫലമായി വേരുകൾ (ബന്ധങ്ങൾ) നഷ്ടപ്പെടുന്നു.
- കുടുംബന്ധങ്ങളിലെ ഊഷ്മളത കുറയുന്നതുപോലെ മനുഷ്യന് അവന്റെ അമ്മയായ ഭൂമിയോടുള്ള ബന്ധവും കുറയുന്നു.
- ഭൂമിയിൽ ജനിച്ച മനുഷ്യനെ ആകാശത്തോളം വളരാൻ സഹായിച്ചത് അവന്റെ അമ്മ യാണ്.
- ഭൂമിയിൽ തളിർത്ത് ആകാശത്തോളം വേരു പടരാൻ നമ്മെ സഹായിച്ചത് അമ്മയായ ഭൂമിയാണ്.
- കാലക്രമത്തിൽ മനുഷ്യബന്ധങ്ങളിലും പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധ ത്തിലും ഉണ്ടാകുന്ന കുറവുകളെക്കുറിച്ചാണ് എഴുത്തുകാരൻ സൂചിപ്പിക്കുന്നത്.
- ഓരോ മനുഷ്യനും ഉള്ളിലെ ഇടുങ്ങിയ ചിന്താഗതികൾ മാറ്റി കുറച്ചുകൂടി വിശാലത യുടെ സഹനതയും സഹാനുഭൂതിയും പ്രകടിപ്പിക്കുമ്പോൾ ജീവിതവീക്ഷണം (കാഴ്ച പ്പാട് തന്നെ മാറുന്നു.
സമൂഹം ഒറ്റക്കെട്ടായി തളിർത്ത് വളർന്ന് ആകാശത്തോളം പടരുന്നു. - അന്യന്റെ ദുഃഖം തന്റേതു കൂടിയായി കാണുമ്പോൾ അവൻ ഒപ്പമുള്ളവർക്കും പ്രാധാന്യം കൽപ്പിക്കും.
- കൂടുതൽ മഹത്തായ ഒരു ലോകം സ്വപ്നം കാണും. പുതിയ പ്രതീക്ഷകളും പ്രത്യാശ കളും ഉണ്ടാകുന്നു.
- അപ്പോഴാണ് ജീവിതം ഭൂമിയിൽ തളിർക്കുകയും ആകാശത്തിൽ വേരു പടർത്തുകയും
ചെയ്യുന്നത്. - എളിമയിൽ നിന്ന് പ്രത്യാശയുടെ ചില്ലകളിലേറി ആകാശത്തോളം വരുക. വളർന്ന് വലുതാകുമ്പോൾ നാം പിന്നിട്ട വഴികളെ മറക്കാതിരിക്കുക. ജീവിതമൂല്യങ്ങൾ കൈവി ടാതിരിക്കുക. നാം പറയാറുള്ളതുപോലെ മൂടു മറക്കാതിരിക്കുക.
- മനുഷ്യജീവിതത്തിന്റെ രണ്ടറ്റങ്ങളെയാണ് ഭൂമിയും ആകാശവും എന്ന പദങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും മേന്മകൾ ഉൾക്കൊണ്ട് ജീവിക്കുക.
- ഭൂമിയിലായിരിക്കുമ്പോൾ എപ്പോഴും കിനാവു കാണുക. ചിന്തയിലെല്ലാം ആകാശ ത്തിന്റെ തെളിമയും പരപ്പുമുണ്ടാവുക-അതാണ് ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശം മനസ്സിൽ സൂക്ഷിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം ജീവിതത്തിന്റെ ഉന്നതിയിൽ, നമ്മുടെ വേരുകൾ ഉള്ളത് മണ്ണിലാണെന്നും ഓർക്കുക.
- മണ്ണിൽ വേരുപടരാതെ ഒരാൾക്കും ജീവിക്കാൻ കഴിയില്ലല്ലോ. പടർന്ന് പന്തലിക്കാൻ സഹായിച്ച ആ വേരിന്റെ ആഴത്തെ മറക്കാതിരിക്കുക. അങ്ങനെയുള്ളവർക്കേ ഭൂമി യിൽ തളിർക്കാനും ആകാശത്തു പടരാനും സാധിക്കുകയുള്ളൂ.