Students can use Class 8 Malayalam Adisthana Padavali Notes Pdf പുതുവർഷം Puthuvarsham Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Puthuvarsham Summary
പുതുവർഷം Summary in Malayalam
എഴുത്തുകാരിയെ പരിചയപ്പെടുത്തുന്നു

മലയാളത്തിലെ പ്രശസ്തനായ ഒരു കവ യിത്രിയാണ് വിജയലക്ഷ്മി. ബാലാമണിയ മ്മയും കടത്തനാട്ട് മാധവിയമ്മക്കും സുഗത കുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയല ക്ഷ്മിയുടെതായിരുന്നു. 1960 ഓഗസ്റ്റ് 2-നു എറ ണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമത്തിൽ ജനിച്ചു. 1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീ കരിച്ച കവിതയിലൂടെയാണ് വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്-കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലും ജനറൽ കൗൺസിലിങ്ങും അംഗമായിരുന്നി ട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലി ക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്പ്രസിഡന്റ് എന്നീ നില കളിലും പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ
- മൃഗശിക്ഷകൻ
- തച്ചന്റെ മകൾ
- മഴതൻ മറ്റേതോ മുഖം
- മഴയ്ക്കപ്പുറം
- അന്ധകന്യക
- ഒറ്റമണൽത്തരി
- ജ്ഞാനമഗ്ദലന
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, ചങ്ങമ്പുഴ പുര സ്കാരം, പദ്മ പ്രഭാപുരസ്കാരം, ഒ.വി.വിജ യൻ സാഹിത്യ പുരസ്കാരം, ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം, ഉള്ളൂർ പുരസ്കാരം.
![]()
പാഠസംഗ്രഹം
ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പിക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കുന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യകാലം. കുഞ്ഞു ടുപ്പിട്ട് ദേവിയുടെ കോവിലിലെ പടിയെണ്ണിക്ക യി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്കയിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവി യത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ചു വച്ച കാലം.
ആരോടും വഴക്കുകൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മ യോടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റ ത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കള ത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹ മായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടു ത്തതായി കൗമാരകാലത്തെ കുറിച്ചാണ് കവ യിത്രി ഓർമ്മിക്കുന്നത്. കൗമാരത്തിൽ ആയിര ക്കണക്കിന് ആകുല ചിന്തകൾ കുന്തമുനക ളായി ശിരസ്സിൽ ആഴ്ന്നിറങ്ങി യി രു ന്നു. തീരാത്ത പകയും’ തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരു വാനാകാതെ വൈദ്യുതപ്രവാഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായി രുന്നു അത്.
അടുത്തതായി ജീവിതാനന്ദങ്ങൾ എത കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെ ക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിത ത്തിന്റെ സന്തോഷങ്ങൾ മധുരവും കുസ്യ തിയും കൊണ്ട് എത്ര രസിപ്പിച്ചാലും രക്തമാം സമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ട കാലത്ത് സാഹോദര്യത്തിന്റെ പ്രതീകമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമി ല്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ള വർക്ക് എങ്ങനെയാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതുരത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാ നാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കു മ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.
തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പിക്കാത്ത അമ്മയുടെ നിശബ്ദമായ വിറ യാർന്ന മുഖമാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാല ത്തിന്റെ കൂരിരുൾ വകഞ്ഞുമാറ്റി അമ്മ വീടി നകത്ത് വന്നുദിക്കുമെന്ന് കവയിത്രി പ്രത്യാ ശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടിനുള്ളിലേക്ക് കയറി വരുമെന്ന് അവർക്കു റപ്പുണ്ട്.
അർത്ഥം
മാവേലി – മഹാബലി
കോവിൽ – ക്ഷേത്രം
കൂപ്പുക – കൈപ്പടം രണ്ടും ചേർത്ത് തൊഴുക, വണങ്ങുക
കാപ്പ് – കൈയിൽ ഇടുന്ന ആഭ രണം
ചൊന്ന – പറഞ്ഞ
നിശ്ചയം – ഉറപ്പ്, സ്ഥിരമായ അഭി പ്രായം
ചാർത്തുക – പൂവും മറ്റും കൊണ്ട് അല ങ്കരിക്കുക
ആകുല – ദുഃഖിത
ആകുലചിന്ത – ദുഃഖം നിറഞ്ഞ ചിന്ത
കുന്തം – കുത്താനുള്ള ഒരു തരം നീണ്ട ആയുധം
പക – ശത്രുത, വിരോധം
വീചി – രശ്മി, തിര
കാടുകാട്ടുക – കാടുകാണിക്കുക, (വേണ്ടാ തനം പ്രവർത്തിക്കുക)
ஜெஜ – എല്ലിന്റെ അകത്തെ ഒരു ഭാഗം, ആറാമത്തെ ധാതു
മലയാളനാട് – കേരളദേശം,
ഖിന്ന – ദുഃഖിത, വേദന അനുഭവി ക്കുന്ന
ഇത്തിരി – അല്പം
ബാൽക്കണി – മാളികയുടെ മുകളിൽ മുൻ ഭാഗത്തേയ്ക്ക് ഉന്തിനില് ക്കുന്ന ഭാഗം
ഫ്ലാറ്റ് – ഫ്ളാറ്റ്
വിനീത – വിനയമുള്ള, അടക്കവും ഒതുക്കവുമുള്ള
വേപഥു – വിറയൽ
സ്മരിക്കുക – ഓർമ്മിക്കുക
ഉജ്ജ്വലിക്കുക – നല്ലവണ്ണം പ്രകാശിക്കുക
കൂരിരുൾ – വലിയ ഇരുട്ട്
മാൽ – ദുഃഖം
മാലറ്റു – ദുഃഖം ഇല്ലാതായി
അക്ഷയം – ക്ഷയിക്കാത്ത, കുറവില്ലാത്ത
ശ്രീ – ശ്രേയസ്, കീർത്തി, വിജയം (ലക്ഷ്മി)
![]()
പര്യായം
അമ്മ – മാതാവ്, ജനനി
കോവിൽ – അമ്പലം, ക്ഷേത്രം
കൈ – കരം, പാണി
നെല്ലിക്ക – ധാത്രി, ആമലകീഫലം
പുഞ്ചിരി – സ്മിതം, രം
തുമ്പ – തിന്ദുകി, ദൗണപുഷ്പി
ശിരസ്സ് – ശീർഷം, തല
തേൻ – മധു, മടു
രക്തം – നിണം, രുധിരം
മാംസം – പിശിതം, പലലം
മണ്ണ് – മത്ത്, മൃത്തിക
മഴ – മാരി, വർഷം
കൊടി – പതാക, കൊടിക്കൂറ
മുഖം – വദനം, ആസ്യം
ശ്രീ – മംഗലദേവത
സന്ധി
പറഞ്ഞതിനപ്പുറം – പഞ്ഞതിന് + അപ്പുറം (ലോപസന്ധി)
ആരോടുമില്ല – ആരോടും + ഇല്ലാ (ആദേശസന്ധി)
അക്കാലം – അ + കാലം (ദ്വിത്വസന്ധി)
പൂക്കളം – പൂ + കളം (ദ്വിത്വസന്ധി)
താഴത്തെയിത്തിരി – താഴത്തെ + ഇത്തിരി (ആഗമസന്ധി)
വിനീതയാം – വിനീത് + ആം (ആഗമസന്ധി)
പാവത്ത – പാവം + എ (ആദേശസന്ധി)
നീക്കിയെൻ – നീക്കി + എൻ (ആഗമസന്ധി)
പടിയെണ്ണിക്കേറുന്ന – പടി + എണ്ണിക്കേറുന്നേരം (ആഗമസന്ധി)
സമാസം
പച്ചപ്പുളി – പച്ചയായ പുളി (കർമ്മധാരയൻ)
പുസ്തകസഞ്ചി – പുസ്തകം ഇടുന്നതിനുള്ള സഞ്ചി (മധ്യമപദലോപി)
തുമ്പപോലെ – തുമ്പയെപ്പോലെ (പ്രതിഗ്രാഹികാ തൽപു രുഷൻ)
ആകുലചിന്ത – ആകുലമായ ചിന്ത (കർമ്മധാരയൻ)
കാട്ടുതേൻ – കാട്ടിലെ തേൻ (പ്രതിഗ്രഹികാ തൽപുരു ഷൻ)
സ്നേഹമായും – ജ്ജ്വലിക്കെ സ്നേഹമായി ഉജ്ജ്വലിക്കെ (കർമ്മധാരയൻ)