Students can use Class 8 Malayalam Adisthana Padavali Notes Pdf രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Randu Malsyangal Summary
രണ്ടു മത്സ്യങ്ങൾ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ പ്രമുഖനാണ് അംബികാ സുതൻ മാങ്ങാട്. അധ്യാപകൻ, കഥാകൃ ത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.
1962 ഒക്ടോബർ മാസം കാസർഗോഡ് ജില്ല യിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരു ദവും, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരു ദവും എം.ഫിലും നേടി. ഇപ്പോൾ കാഞ്ഞ ങ്ങാട്ട് നെഹ്റു കോളേജിൽ മലയാള അധ്യാപകൻ കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചി ട്ടുണ്ട്.
- പ്രധാന കൃതികൾ
കുന്നുകൾ, പുഴകൾ, എൻമകളെ, രാത്രി, രണ്ടു മുദ്ര, ജീവിതത്തിന്റെ മുദ്ര, കമേ ഴ്സ്യൽ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേ നന്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾ, രണ്ടുമത്സ്യങ്ങൾ - പുരസ്കാരങ്ങൾ
കഥാരംഗം നോവൽ അവാർഡ്, കാരൂർ പുരസകാരം, തുഞ്ചൻ സ്മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അങ്കണം അവാർഡ്, ഇതൾ അവാർഡ്,
ആമുഖം
കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് ചെന്ന് അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊ രുങ്ങുന്ന അഴകൻ, പൂവാലി എന്നീ നെടും ചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥി തികമായ പശ്ചാത്തലത്തിൽ പങ്കുവയ്ക്കു കയാണ് ഡോ. അംബികാസുതൻ മാങ്ങാ ടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. ‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ’ രചിച്ച കഥ യാണ് “രണ്ടു മത്സ്യങ്ങൾ”. രണ്ടു മത്സ്യ ങ്ങളുടെ കഥയാണിത്. ഈ കഥയെ “ഇട പെയ്ത്തിലെ ചെറു മീനുകൾ” ആ പേരിൽ ശ്രീ. പ്രകാശൻ കരിവള്ളൂർ ഒരു ശാസ്ത്രനാടകമാക്കി എഴുതിയിട്ടുണ്ട്. കോഴിക്കോട് പനമരം ജി.എച്ച്. എസ് നാടകം രംഗത്ത് അവതരിപ്പിച്ചു. ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഈ നാടകം ഒന്നാം സ്ഥാനം നേടി.
രണ്ടു മത്സ്യങ്ങൾ മുട്ടിയിടാൻ ശുദ്ധജലം തേടിപ്പോകുന്നതാണ് കഥയുടെ ഉളളടക്കം. മനുഷ്യന്റെ ചൂഷണങ്ങൾ മൂലം പുഴയും കാടും ഒന്നൊന്നായി മരിക്കുകയും ശേഷി ക്കുന്നവ മലിനീകരിക്കപ്പെടുകയും ചെയ്ത തിനാൽ മീനുകൾക്ക് എവിടെയും ശുദ്ധ ജലമുള്ള പുഴ കണ്ടെത്താനാകുന്നില്ല. അമ്പലക്കുളത്തിൽ എത്തിയപ്പോൾ അതും വറ്റിയിരിക്കുന്നു. അവസാനം ഓടുകൾ പാകിയ മനുഷ്യനിർമ്മിതമായ കുളത്തിൽ മീനുകൾക്ക് അഭയം പ്രാപിയ്ക്കേണ്ടിവരു ന്നു. പ്രകൃതിയുടെ വരണ്ടുണങ്ങിയ മണ്ണി ലൂടെയും വിഷം പേറുന്ന പുഴയിലൂടെയും രണ്ടു മത്സ്യങ്ങൾ നടത്തുന്ന പ്രയാണമാണ് നാം ഇവിടെ കാണുന്നത്.
![]()
പാഠസംഗ്രഹം
ഡോ. അംബികാസുതൻ മാങ്ങാടിന്റെ
“രണ്ടു മത്സ്യങ്ങൾ” വെറുമൊരു കഥയല്ല. ഭൂമി സർവജീവജാലങ്ങൾക്കും അവകാശ പ്പെട്ടതാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുക യാണ്. “രണ്ടു മത്സ്യങ്ങൾ” കവ്വായിക്കായ ലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് ചെന്ന് അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊരുങ്ങുന്ന അഴ കൽ, പൂവാലി എന്നീ നെടുംചൂരി മത്സ്യ ങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തിൽ പങ്കുവെയ്ക്കുകയാണ് “രണ്ടു മത്സ്യങ്ങൾ” . രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളി കൾ, എന്നീ കഥാപാത്രങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കാ യലിലെ ഉപ്പുവെള്ളത്തിൽ മുട്ടയിടാൻ ചീഞ്ഞു പോകുമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ.
മാത്രമല്ല, ശത്രുക്കൾ മുട്ടതി ന്നുമെന്നും അതിനറിയാം. അതുകൊണ്ടു തന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും ശൂലാപ്പ് കാവിന കത്തെ ജലാശയത്തിലേക്ക് വേനൽമഴ തുട ങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറി പോകുന്നത്. വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടക ത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടി യിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായ ലിലും എത്തിക്കാം എന്ന അഴ കന്റെ വാക്കുകൾ പൂവാലിക്ക് ധൈര്യവും ആത്മ വിശ്വാസവും പകരുന്നു ഉണ്ടെങ്കിലും പെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു. ഈ മീനിണകൾ ഭയക്കുന്നത് വംശങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻ കൊത്തികളെയുമല്ല. മുട്ടയിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചുവരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ്.
മലകയറ്റത്തിനിടയിൽ മനുഷ്യരുടെ കാഴ്ച വട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യ ങ്ങൾ കടുംപച്ചനിറമുള്ള നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്ന തന്നെ ബുദ്ധൻ അറിയാതെ ചവിട്ടി യതും സ്നേഹപൂർവ്വം തലോടി ക്ഷമാ പണം നട ത്തിയതും ചിരഞ്ജീവി യാക്കിത്തീർത്തതുമായ ഓർമ്മകൾ അഴ കനും പൂവാലിയുമായി തവള പങ്കുവെ യ്ക്കുന്നു. മനുഷ്യന് മാത്രം ബാക്കിയാ വുന്ന ആർക്കും മനസ്സിലാകാത്ത വിക സന സങ്കൽപ്പത്തെ തവള പരിഹസിക്കു ന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവളയെയും രണ്ടു മത്സ്യങ്ങളെയും കാത്തിരിക്കുന്നത് നിറഞ്ഞു നിന്നിരുന്ന കാവിന്റെ ഓർമ്മപോലെ നാലഞ്ചുമരങ്ങൾ മാത്രം.
അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതു പോലെ കാട്ടുവള്ളികൾ കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചി രിക്കുന്ന കാഴ്ചയാണ് അവിടെ പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷത്തിനു മുക ളിൽ പാടിക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിതത്ത യാണ്. കാവിനകത്തെ ജലാശയത്തിനു വന്നുചേർന്ന വിപത്തിനെക്കുറിച്ച് നിലവി ളിച്ച് പാടികേൾപ്പിച്ചത്. പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ “രണ്ടു മത്സ്യ ങ്ങൾ” പങ്കുവെയ്ക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളുടെയും നീർനായ്ക്ക ളുടെയും മീൻ കൊത്തികളുടെയും അസാ ന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസ ങ്ങൾ പാറകൾ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമി യുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, കാടായി നിറഞ്ഞതു നിന്നി ടത്ത് കാടിന്റെ ഓർമമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെ രിഞ്ഞ ബോധി വൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരി ഞ്ഞുതീർന്ന കിളിയുടെ വംശങ്ങൾ, എവി ടെയെങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിര വധി സൂചനകൾ രണ്ടുമത്സ്യങ്ങളിലുണ്ട്.
അർത്ഥം
നിശ്ചലം – ചലനമില്ലാത്ത
കുതിക്കാനാഞ്ഞ – കുതിച്ചുപോവാനാഞ്ഞ
ശ്രദ്ധവേണ്ട – ശ്രദ്ധവേണ്ടുന്ന
ഇരുളിമ – ഇരുണ്ട അവസ്ഥ
ഉത്സാഹത്തോടെ – ഉത്സാഹമോടെ
മരണക്കെണി – മരണമുണ്ടാക്കുന്ന കെണി
മൂർച്ചത്തിളക്കം – മൂർച്ചയുള്ള കൊളു ത്തിന്റെ തിളക്കം
ഉടൽ – ശരീരം
നെടുവീർപ്പ് – നെടുതായ നിശ്വാസം
പോംവഴി – പരിഹാരം
നിരാലംബൻ – ആലസമില്ലാത്തവൻ
നീര് – ജലം
ചരാചരങ്ങൾ – ചരവും അച ര വു മായ വസ്തുക്കൾ (ജീവനുള്ള വയും ഇല്ലാത്തവയുമായ വസ്തുക്കൾ)
ഇരുളിമ – ഇരുട്ട്
നെടുംചൂരി – വരാൻ ഇനത്തിൽപ്പെട്ട വലിയ മത്സ്യം
നീർനായ – കഴുന്നാ
ഉൾക്കണ്ണ് – അകക്കണ്ണ്
കിടുകിടുക്കുക – വിറയ്ക്കുക
ചേരൽമരം – ചേരമരം
കക്കുക – ചർദ്ദിക്കുക
സ്നേഹാധിക്യം – അധികം സ്നേഹം
നൈരന്തര്യം – നിരന്തരമായത്
കനപ്പിക്കുക – കടുത്തതാകുക
ഭീതിദം – ഭീതി (ഭയം) നൽകുന്നത്
കള്ളത്തിരുമാലി – കള്ളപ്പരിഷ
സന്തതികൾ – മക്കൾ
അസ്തപ്രജ്ഞൻ – പ്രജ്ഞയറ്റവൻ
രാക്ഷസയന്ത്രങ്ങൾ – ബുൾഡോസോർ, ജെസി ബി തുടങ്ങിയവ
രക്ഷിക്കുക – തിന്നുക
കലക്കുവെള്ളം – കലക്കവെള്ളം (കലങ്ങിയ വെള്ളം)
ജലാശയം – കുളം
രാസവിഷം – മീനിനെ പിടിയ്ക്കാൻ കല ക്കുന്ന വിഷം,
ഉരിയാടുക – പറയുക
പറുദീസ – സ്വർഗ്ഗം
അടയിരിക്കുക – മുട്ട വിരിയിക്കാൻ ചൂടു നൽകി ഇരിക്കുക
പാറയടുക്കുകൾ – പാറയുടെ വിടവുകൾ
ഉലകം – ലോകം
നിയോഗം – യോഗം
അസംഖ്യം – സംഖ്യയില്ലാതെ, കണക്കി ല്ലാതെ
![]()
പദം പിരിച്ചെഴുതാം
കുതിക്കാനാഞ്ഞ – കുതിക്കാൻ + ആഞ്ഞ
മരണക്കെണി – മരണ + കെണി
പുറത്തേയ്ക്കുന്തിനി – പുറത്തേയ്ക്കും + ഉന്തിനിന്ന
ചൂണ്ടക്കൊളുത്ത് – ചൂണ്ട + കൊളുത്ത്
മൂർച്ചത്തിളക്കം – മൂർച്ച + തിളക്കം
കണ്ണുവേണം – കണ്ണ് + വേണം
എടുത്തുചാടരുത് – എടുത്ത് + ചാടരുത്
മുട്ടിയുരുമ്മി – മുട്ടി + ഉരുമ്മി
പൊട്ടിക്കരയുക – പൊട്ടി + കരയുക
ആകാവുന്നത – ആകാവുന്ന + അത
നാമെങ്ങനെ – നാം + എങ്ങനെ
കണ്ണുവേണം – കണ്ണ് + വേണം
ആകാശക്കാഴ്ച – ആകാശ + കാഴ്ച
പത്തുപതിനഞ്ച് – പത്ത് + പതിനഞ്ച്
പൊട്ടിക്കരയുക – പൊട്ടി + കരയുക
ആകാവുന്നത – ആകാവുന്ന + അത
നിരാലംബനെപ്പോലെ – നിരാലംബനെ + പോലെ
കരിങ്കടൽ – കരി + കടൽ
മഴക്കുഴി മഴ + കുഴി
ഉൾക്കണ്ണ് – ഉൾ + കണ്ണ്
പതുങ്ങിയിരിക്കുക – പതുങ്ങി+ ഇരിക്കുക
അവിടവിടെ – അവിടെ + അവിടെ
കോരിയെടുത്ത് – കോരി + എടുത്ത്
പറഞ്ഞൊപ്പിച്ചു – പറഞ്ഞ് + ഒപ്പിച്ചു
പെയ്യാതിരിക്കില്ല – പെയ്യാതെ + ഇരിക്കില്ല