Students can use Adisthana Padavali Malayalam Standard 9 Notes Pdf തഥാഗത Thadhagatha Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Thadhagatha Summary
തഥാഗത Summary in Malayalam
ആമുഖം
ആധുനിക മലയാള സാഹിത്യത്തിൽ തന്റേതായ മുഖമുദ്ര ചാർത്തിയ എഴുത്തുകാരിയാണ് അഷിത ജീവിതത്തിന്റെ വേറിട്ട ഭാഗങ്ങളെ തീവ്രതയോടെ അവതരിപ്പിക്കാൻ അഷിതയുടെ കൃതികൾക്കു കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായജീവിത വീക്ഷണങ്ങളെ പല കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പാഠഭാഗമാണല്ലോ ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തോട് കാണിക്കുന്ന തീർത്താൽ തീരാത്ത ഉത്തരവാദിത്വങ്ങൾ മുതൽ ജീവിത പ്രതിസന്ധിയിൽ മനക്കരുത്തുകൊണ്ട് കരേറുന്നവരെയും നമ്മൾ കണ്ടു. നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് നമുക്ക് നമ്മളെ തന്നെ നഷ്ട്ടപെടുന്ന അവസ്ഥകളുണ്ട്. മനുഷ്യൻ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണ്, ഒരാളുടെ ഓർമയാണ് മറ്റൊരു മനുഷ്യനു കരുതലാകുന്നത്, പരസ്പരമുള്ള കരുതലിലാണ് മനുഷ്യൻ മുന്നോട്ടു പോകുന്നതും എന്ന് കാണിക്കുന്ന ഒരു പാഠഭാഗമാണ് ഇത്.
![]()
പാഠസംഗ്രഹം

മനുഷ്യൻ കൂട്ടമായും സമൂഹമായും ജീവിക്കാൻ ഇഷ്ടപെടുന്നവരാണ്, എന്ത്കൊണ്ടെന്നാൽ മനുഷ്യൻ പ്രകൃതിയെയും സഹജീവികളെയും, തമ്മിൽ തമ്മിലും ആശ്രയിച്ചു മുന്നേറുന്നവരാണ്. മറ്റൊരാളുടെ ഓർമയിലും കരുതലിലുമാണ് മനുഷ്യൻ ജീവിച്ചു പോകുന്നത്.’അമ്മ അച്ഛൻ മക്കൾ ബാല്യം കൗമാരം തുടങ്ങിയ ഓർമകളെ ജീവിതാവസാനം വരെ താലോലിക്കുന്ന സംസ്കാരമാണ് മലയാളികൾക്കുള്ളത്. അത്തരത്തിൽ അൽഷിമേഴ്സ് എന്ന രോഗം പിടിപെട്ട അമ്മയുമായുള്ള ആശുപത്രി വാസവും അമ്മയുടെ ഓർമകളിൽ താൻ ഇല്ലാതെയാകുന്നു എന്ന തിരിച്ചറിവിൽ മകൾക്കുണ്ടാകുന്ന വേദനയുമാണ് ഈ അധ്യായം പങ്കു വെയ്ക്കുന്നത്. സദാ തന്റെ നഷ്ടപ്പെട്ട മകളുടെ ചിത്രം നോക്കി കിടക്കുന്ന അമ്മയുടെ നോട്ടത്തിൽനിന്ന് എന്താണ് ‘അമ്മ ആലോചിക്കുന്നത് എന്ന് പോലും മനസിലാക്കാൻ കഴിയാത്തത നിസ്സംഗതയാണെന്നു എഴുത്തുകാരി പറയുന്നു. നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് നമുക്ക് നമ്മളെ തന്നെ നഷ്ട്ടപ്പെടുന്ന ചില അവസ്ഥകൾ ഉണ്ട് അത്തരം ചില അവസ്ഥകളിലൂടെ കടന്നു പോകുന്ന മനുഷ്യന്റെ അവസ്ഥകളെ ചിത്രീകരിക്കുകയാണ് അഷിത. മനുഷ്യ മനസുകളുടെ തീവ്രമായ ഭാവങ്ങളെ അവതരിപ്പിക്കാൻ അഷിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അറിവിലേക്ക്
സന്ധി
വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധിക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലായവസരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാകണമെന്നില്ല. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെയും കുറിക്കുന്നു. ലോപം, ആഗമം, ആദേശം, ദ്വിത്വം എന്നിവയാണ് പ്രധാന സന്ധികൾ.
ലോപസന്ധി
സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ് ലോപസന്ധി.
കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ
തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
കാറ്റു് + അടിക്കുന്നു = കാറ്റടിക്കുന്നു
ആഗമസന്ധി
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
തിരു + അനന്തപുരം = തിരുവനന്തപുരം പന + ഓല = പനയോല.
ദിത്വസന്ധി
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
നിൻ + എ = നിന്നെ
പച്ച + കല്ല് = പച്ചക്കല്ല്
![]()
ആദേശസന്ധി
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരം വരുന്നതാണ് ആദേശസന്ധി.
അവൻ + ഓടി = അവനോടി
വിൺ + തലം = വിണ്ടലം
നെൽ + മണി = നെന്മണി

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവിയത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 27 മാർച്ച് 2019). ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ ‘അഷിതയുടെ കഥകൾ’ എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. ‘പദവിന്യാസങ്ങൾ’ എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1956 ഏപ്രിൽ 5ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ാം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27 – ന് പുലർച്ചെ ഒരു മണിയ്ക്ക് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വച്ച് അന്തരിച്ചു.
ഓർത്തിരിക്കൻ
- വാർധക്യം എല്ലാവർക്കും വരുന്ന അവസ്ഥയാണ്.
- വാർധക്യത്തിൽ ഉണ്ടാകുന്ന ഒറ്റപ്പെടലും ശാരീരിക അസ്വസ്ഥകളും അതിജീവിക്കാൻ മക്കളുടെയും നമ്മോടടുത്തു നിൽക്കുന്നവരുടെയും കൈത്താങ്ങാവശ്യമാണ്.
- സമൂഹത്തിൽ ഒറ്റപ്പെടുന്ന വാർദ്ധക്യം തിരിച്ചറിയാനുള്ള മനസ്യു വതലമുറയ്ക്കുണ്ടാകണം.