Students can use Class 9 Malayalam Kerala Padavali Notes തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Tharishunilangalilekku Summary
തരിശുനിലങ്ങളിലേക്ക് Summary in Malayalam
ആമുഖം
ഭൂമിയുടെ കാവൽക്കാരാണ് കർഷകർ. മണ്ണിന്റെ മടിയിൽ പച്ചമണ്ണിന്റെ ഗന്ധമറിഞ്ഞു രാപകലില്ലാതെ അധ്വാനിക്കുന്ന വിഭാഗമാണ് കർഷകർ. കർഷകരുടെ അധ്വാനത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്ന വരികളാണ് ശ്രീ. തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിലേക്ക് എന്ന കവിത. തങ്ങളുടെ അധ്വാനത്തിന്റെ ഫലമായി തരിശു നിലങ്ങളിൽ പോലും പൊന്നു വിളയിക്കുന്നവരാണ് കർഷകർ. അവരുടെ വരവിനെ കരിമുകിലിനോടാണ് കവി ഉപമിക്കുന്നത്. തൊഴിലാളികളുടെ ഉള്ളിലെ നന്മയും അവരുടെ കരുത്തും എത്രമാത്രമുണ്ടെന്നു ജീവിതത്തിൽ അവർക്കു എന്നും കണ്ണുനീരും കഷ്ടപ്പാടും ആണെങ്കിൽ പോലും തങ്ങളുടെ തൊഴിലിടങ്ങളിൽ അവർ ഉത്സാഹഭരിതരും ഉരുക്കിന്റെ കരുത്തുമായി മാറുകയാണ് എന്ന് കവി പറയുന്നു . ഇത്തരം ഒരു കൂട്ടം തൊഴിലാളികളുടെ പ്രയത്നഫലമായാണ് നമ്മുടെ ജീവിതത്തിൽ നല്ല നാളെകൾ ഉണ്ടാകുന്നതു എന്ന് കവി പറയുന്നു.
![]()
പാഠസംഗ്രഹം

തരിശ്ശ് നിലങ്ങളിലേക്കു പ്രതീക്ഷയുടെ കരിമുകിൽ പോലെ വരുകയാണ് വേലക്കാർ. കരിമുകിൽ തരിശ്ശ് മണ്ണിനു പ്രതീക്ഷയാണല്ലോ. നെഞ്ചിന്റെ വരൾച്ച മാറ്റി ഉർവരതയുടെ പാനപാത്രം നിറയ്ക്കുന്നതി നായുള്ളവരാവണല്ലോ കരിമുകിലുകൾ. തരിശുനിലങ്ങളിലേക്കു പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് വേലക്കാർ. വേലക്കാരുടെ കണ്ണിൽ കാണുന്ന മിന്നലിന്റെ പ്രകാശവും കരുത്തും ആണെങ്കിലും അവരുടെ ഉള്ളാകട്ടെ തെളിനീർ പോലെ പരിശുദ്ധമാണ് എന്ന് കവി പറയുന്നു. വേലക്കാരുടെ കൈയ്യുകളിലാകട്ടെ ഏഴഴകായി വളരുന്ന വിത്തുകളും പണിയുപകരണങ്ങളായ വാളുകളും ഉണ്ട്. ഇതെല്ലാമായി തരിമണ്ണിൽ പൊന്നു വിളയിക്കാൻ ശക്തമായ കാലടികൾ വെച്ച് മുന്നോട്ടു വരികയാണ് കർഷകർ എന്ന് കവി പറയുന്നു തങ്ങളുടെ ജീവിത പ്രാരാബ്ധത്തിൽ സ്ഥിരം നീറുകയാണ് എങ്കിൽ പോലും അവരുടെ കരുത്തിലും മനോബലത്തിലും ഭൂമിയിൽ പ്രതീക്ഷകൾ നിറയുന്നുണ്ട്. അവരുടെ കാൽ പെരുമാറ്റത്തിൽ പ്രതിബന്ധങ്ങൾ എല്ലാം നിസ്സാരമായി മാറിപോവുകയാണ് എന്ന് കവി പറയുന്നു. ഋതുഭേദങ്ങൾ മാറി മാറി വന്നെങ്കിലും ഒട്ടും ഉടയാതെ സൗന്ദര്യത്തിന്റെ മൂർത്തഭാവമായി അവശേഷിക്കുന്ന താഴ്വരകളും മുതലാളിത്തത്തിന്റെ കടന്നു വരവിൽ വന്ധ്യകളായ വയലേലകളും അവരുടെ പദവിന്യാസത്തിന്റെ ആരവം കേട്ട് അറിയാതെ മനസ്സ് നിറയ്ക്കുന്നുണ്ട്.
പ്രതീക്ഷയുടെ വെള്ളിമേഘങ്ങളാകുകയാണ് വേലക്കാർ. കർഷകരുടെ ബലിഷ്ഠമായ കൈകളിലണയാൻ മണ്ണ് കൊതിക്കുകയാണ്. വരൾച്ചയുടെ ഉറക്കത്തിൽ നിന്നും തളിരിടലിന്റെ കാലത്തിലേക്ക് പ്രവേശിക്കാൻ വേലക്കാരുടെ കാലടിശബ്ദം കേട്ടപ്പോൾ മൂരി നിവർത്തി ഉണരുകയാണ് മണ്ണ്. അവരുടെ ഓരോ ചുവടുകളിലും കൂർത്ത പരുക്കൻ വാക്കുകളിലും ആകാശം പോലും വിറച്ചു പോവുകയാണ്. ജീവിതത്തിന്റെ വറുതിയോട് അങ്കം വെട്ടുന്നവരാണ് വേലക്കാർ. അവർ കരുത്തോടെ വെയ്ക്കുന്ന ഓരോ ചുവടും ജീവിതത്തിന്റെ പ്രതീക്ഷകളാകുകയാണ്. നാൾ തോറും പട്ടിണിയാണെങ്കിലും അതിനോടങ്കം വെട്ടി ജയിക്കുന്നതാണ് തൊഴിലാളികളുടെ മനക്കരുത്ത്. പട്ടിണിയേയും ദാരിദ്ര്യത്തെയും കീഴ്പ്പെടുത്തി കരിങ്കൽ പാറകൾ പോലും തുരക്കുന്നവരാണ് വേലക്കാർ. അവരുടെ കരുത്തിനു മുന്നിൽ പുതുമണ്ണിന്റെ ആർദ്രത എത്രമാത്രം ലോലമാണെന്ന് കർഷകാരിലൂടെ കവി പറയുകയാണ്.
![]()
അറിവിലേക്ക്
തിരുനല്ലൂർ കരുണാകരൻ.

മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹം പലപ്പോഴായി രചിച്ച ലളിത ഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ, മാർച്ചിംഗ് ഗാനങ്ങൾ, കഥാപ്രസംഗങ്ങൾ, സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കി. കുമാരനാശാന്റെ “ചണ്ഡാല ഭിക്ഷുകി ‘യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽപെടുന്നു. ലഘുവായ ഭാവഗീതങ്ങൾ, ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിന്റെ ലളിത്യമുള്ള ഗാനങ്ങൾ, പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനെല്ലൂരിന്റേത്.
ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി. അന്ത്യസമയത്ത് രാമായണം പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത ‘സീത’ എന്ന ദീർഘ കാവ്യത്തിന്റെ രചനയിലായിരുന്നു… ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.