Students can use Class 9 Malayalam Kerala Padavali Notes തത്തക്കൂട്ട് Thathakkoottu Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Thathakkoottu Summary
തത്തക്കൂട്ട് Summary in Malayalam
ആമുഖം
ആധുനിക കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ ഗ്രേസിയുടെ കഥയാണ് ‘തത്തക്കൂട്ട് കുട്ടിക്കൃഷ്ണന്റെയും ഭാഗ്യലക്ഷ്മിയുടെയും വാർധക്യജീവിതത്തിമലേക്ക് കടന്നുവരുന്ന തത്തക്കുഞ്ഞ്, അവരുടെ ജീവിതത്തിലെ സജീവസാന്നിധ്യമാവുന്നു. വികാരസാന്ദ്രമായ ഭാഷയുടെ ആവിഷ്കാരത്താൽ തത്തയും ദമ്പതികളുമായുള്ള ആത്മബന്ധം കഥയിൽ അനാവൃതമാകുന്നു. ‘തത്തക്കൂട്ട്’ എന്ന കഥാശീർഷകം നിരവധി അർഥതലങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. തത്തക്കൂട് അസ്വാതന്ത്യ ത്തിന്റെയും ബന്ധനത്തിന്റെയും പ്രതീകമാണ്. എന്നാൽ തത്തക്കൂട്ട് വാർധക്യത്തിലെ ഏകാന്തതയിൽ സ്നേഹക്കൂട്ടായി കഥയിൽ മാറുന്നു.
![]()
പാരസംഗ്രഹം

മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി ഖനനം ചെയ്യുന്നവരാണ് എഴുത്തുകാർ. ഇത്തരത്തിൽ മനുഷ്യ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കഥയാണ് തത്തക്കൂട്ട്. നിരാ ലംബരായ മനുഷ്യരുടെ ജീവിതമാണ് കഥാപാത്രങ്ങളിലൂടെ നിർധാരണം ചെയ്യുന്നത്. ഏകാന്തതയെ, ബന്ധങ്ങളുടെ ഊഷ്മളതയെ വൈകാരികമായി ഈ കഥയിൽ ഗ്രേസി വിശകലനം ചെയ്യുന്നുണ്ട്. ലളിതമായ പ്രമേയങ്ങൾകൊണ്ട് അസാധാരണമായ ഉൾക്കാഴ്ച്ചകളിലേക്ക് വായനക്കാരെ നയിക്കാൻ ഗ്രേസിയുടെ കഥകൾക്ക് കഴിവുണ്ട്. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. ഇതിനുമുമ്പും കുട്ടി കൃഷ്ണൻ തത്തയെ പലതവണ തുറന്നു വിട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ തുറന്നു വിടാനിടയായ സാഹചര്യം ഭാര്യ മരിച്ചതാണ്. അവൾ ഇല്ലാത്ത ഒരു ലോകത്ത് തനിക്കിനി ആരും കൂട്ടിനില്ലെന്നുതന്നെ അയാൾ വിശ്വസിക്കുന്നു.
ഒരു തത്തക്കുഞ്ഞിനെ കാക്കപ്പെട വളഞ്ഞിട്ട് അക്രമിക്കുന്ന കാഴ്ച്ചയാണ് അയാളെ തത്തയിലേക്ക് അടുപ്പിച്ചത്. അതിന്റെ നെഞ്ച് ചെറു തായി മിടിക്കുന്നത് കണ്ട് അയാൾ ആശ്വസിച്ചു. ‘ഭാഗ്യം’ അത് ഭാര്യയെ വിളിച്ചതാണെങ്കിലും കൈവന്ന വലിയൊരു ഭാഗ്യമായി അയാൾ കരുതുന്നു. “എന്താ കുട്ടീ…” എന്ന ഭാഗ്യലക്ഷ്മിയുടെ വിളിയിൽ ഭർത്താവ് കുട്ടികൃഷ്ണന്റെ പേര് ഉണ്ടെങ്കിലും അതിലൊരു സ്നേഹവും വാത്സ ല്യവും ഉണ്ട്. അവർ രണ്ടുപേരും ചേർന്ന് തത്തയെ ശുശ്രൂഷിക്കുന്നു. തൊട്ടിലിലുറങ്ങുന്ന മകനെ നോക്കിനിൽക്കുന്ന അച്ഛനമ്മമാരായി അവർ തങ്ങളെത്തന്നെ കണ്ടു. പുറത്തു ചാടാൻ തുടങ്ങിയ ഒരു നിലവിളി അമർ ത്തിപ്പിടിച്ച് വിദേശത്ത് സ്ഥിരതാമസമാക്കിയ രണ്ട് ആൺമക്ക ളെക്കുറിച്ച് അവർ ഓർക്കുന്നു. പേരക്കുട്ടികളുടെ മുഖം പോലും ഉള്ളിൽ തെളിയാത്തിടത്തോളം അവരുടെ ഓർമ്മ കളിൽ നിന്ന് അകന്നുപോയിരിക്കുന്നു ആ ബന്ധങ്ങൾ. പക്ഷിയുടെ തന്തേം തള്ളേം അന്വേഷിച്ചു വരുമെന്ന പ്രതി ക്ഷയിലായിരുന്നു അവർ. പക്ഷെ അതുണ്ടായില്ല. അവിടെയും കുഞ്ഞുങ്ങളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ ആവിഷ്കാരം കാണാം.
തത്തക്കുഞ്ഞിന്റെ ആരോഗ്യം വീണ്ടു കിട്ടിയപ്പോൾ കൂട് തുറന്ന് അതിനോട് പോകാൻ ആവശ്യപ്പെട്ടു. നിങ്ങൾ എന്നെ ഉപേക്ഷിക്കുകയാണോ എന്നൊരു ദയനീയ ഭാവമാണ് തത്തക്കുഞ്ഞിനുണ്ടായത്. പിന്നീടങ്ങോട്ട് പേരക്കുട്ടി കൾക്കായി കരുതിവെച്ച വാത്സല്യം മുഴുവൻ അവർ തത്തക്കു ഞ്ഞിൽ ചൊരിഞ്ഞു. “കുട്ടി” എന്ന് തത്തക്കുഞ്ഞ് വിളിച്ചപ്പോൾ അദ്ഭുതവും ആഹ്ലാദവും തോന്നിയെങ്കിലും മറ്റ് തത്തകൾ മനുഷ്യഭാഷ സംസാരിച്ച തത്തയെ കൂട്ടത്തിൽ കൂട്ടില്ലെന്ന് കരുതി അതിനെ എത്രയും വേഗം സ്വതന്ത്രമാക്കാനാണ് അയാൾ ശ്രമിച്ചത്.

അറിവിലേക്ക്
രചനയ്ക്ക് പിന്നിൽ എഴുത്തിന്റെ വഴി കൊച്ചുകൊച്ചു പിണക്കങ്ങളും വഴക്കുകളും ഒക്കെ ഉണ്ടാകുന്ന സാധാരണ ജീവിതത്തിലെ സന്ദർഭത്തിൽ ചിലപ്പോൾ ഞാൻ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട് നിങ്ങളോടൊപ്പം ജീവിച്ചത് എനിക്ക് മതിയായി എനിക്കങ്ങ് നേരത്തെ പോയാ മതിയേ എന്ന്”. ഇതാണ് ഈ കഥയുടെ തുടക്കം. അപ്ര തീക്ഷിതമായി ഒരിക്കൽ ഒരുവീട്ടിൽ ചെന്നപ്പോൾ അവിടെ ഒരു തത്തക്കൂട് കാണാൻ ഇടയായി. അതിലെ തത്ത സംസാരിക്കുന്നത് അദ്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. ഞാൻ അത് കണ്ട് അന്തം വിട്ടു നിന്നുപോയി. മനുഷ്യനേക്കാൾ ഭംഗിയായി ആ സംസാരിക്കുന്നു.”അതാ വിരു ന്നുകാർ വരുന്നു എന്നൊക്കെ ആ തത്ത വിളിച്ചുപറയുന്നത് കണ്ടപ്പോൾ അവിശ്വസനീയമായി തോന്നി. കഥ വായിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന പോലെ എനിക്കും അങ്ങനെ തോന്നുകയുണ്ടായി. ചില അച്ഛനമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ മക്കൾ ജോലിക്കും പഠനത്തിനും വേണ്ടി വിദേശത്തേക്ക് പോയതിൽ പിന്നെ വലിയ ഒറ്റപ്പെടലാണ് ജീവിതമെന്ന്. ആരോടും സംസാരിക്കാനില്ല. വീടിന്റെ ഏകാന്തതയിൽ മുറിക്കകത്ത് അവർ ഒറ്റപ്പെട്ട് ജീവിതം നയിക്കുന്നതായി പലരും സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഈ മൂന്ന് അനുഭവങ്ങളെ ഒരുമിച്ച് ചേർത്തുവച്ചപ്പോഴാണ് യഥാർഥത്തിൽ ‘തത്തക്കൂട്ട്’ എന്ന കഥ ജനിക്കുന്നത്. ഇങ്ങനെ നമുക്ക് ചുറ്റും വീണുകിടക്കുന്ന കഥകളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്.
എന്നാൽ അതേസമയം കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഗവേഷണം നടത്താറുണ്ട്. അവർക്ക് കഥയുടെ പ്രമേയത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ പേരിടാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ തത്തക്കൂട്ടിൽ ഭാഗ്യം എന്ന ഭാഗ്യലക്ഷ്മിയും കുട്ടി എന്ന കുട്ടിക്കൃഷ്ണനും കഥാപാത്രമായി രൂപ പ്പെടുന്നു. ഭാഗ്യം എന്ന കഥാപാത്രം വീടിന്റെ ഐശ്വര്യമാണ്. അതുകൊണ്ടാണ് വീടിന്റെ ലക്ഷ്മി എന്ന അർഥത്തിൽ ഭാഗ്യലക്ഷ്മി എന്ന് പേരിട്ടത്. അവർ മരിച്ചുപോകുന്നതോടുകൂടി ആ വീടിന്റെ സകല ഐശ്വര്യങ്ങളും ഇല്ലാതായിപ്പോയതായി കുട്ടിക്കൃഷ്ണനും മനസ്സിലാക്കുന്നുണ്ട്. ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതുകൊണ്ടാണ് അവർക്ക് പെട്ടെന്ന് മരിച്ചാൽ മതിയെന്നുള്ള തോന്നൽ ഉണ്ടാകുന്നതും അവർ സങ്കടങ്ങൾ അനുഭവിക്കുന്നതും.
സമകാലികമായ ജീവിതാവസ്ഥയിൽ ‘ ഇത്തരത്തിലുള്ള ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട്. അവരുടെ ഇടയി ലേക്കാണ് ആശ്വാസവുമായി ഈ തത്തക്കുഞ്ഞ് കടന്നുവരുന്നത്. മനുഷ്യർ മാത്രമല്ല സകലജീവഇത്തരത്തിലുള്ള ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട്. അവരുടെ ഇടയിലേക്കാണ് ആശ്വാസവുമായി ഈ തത്തക്കുഞ്ഞ് കടന്നുവരുന്നത്. മനുഷ്യർ മാത്രമല്ല സകലജീവ ജാലങ്ങളും മൃഗങ്ങളും മരങ്ങളും വീടും ഒക്കെ എന്റെ പല കഥകളിലും കഥാപാത്രങ്ങളായി വന്നി ട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരു കഥാലോകത്ത് നിന്നാണ് ഞാൻ കഥകൾ എഴുതുന്നത്. എനിക്ക് ഇവയോടൊക്കെ സംസാരിക്കാൻ തോന്നും. ഇവയെല്ലാം എന്നോടും സംസാരിക്കും. പരസ്പരസ്നേഹത്തിന്റെയും അനുകമ്പയുടെയും ലോകമാണ് എന്റെ കഥകളുടേത്. എന്റെ കഥാ പാത്രങ്ങൾ പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ചു വിശ്വസിക്കുന്നവരാണ്.
![]()
കഥകളുടെ ഉത്സവം, മലയാളം മിഷൻ, റേഡിയോ മലയാളം
ഭാഷാ വസ്തുതകൾ
പദച്ചേരുവകൾ താഴെ കൊടുത്തിട്ടുള്ള പദച്ചേരുവകൾ ശ്രദ്ധിക്കുക.
കൊന്നത്തെങ്ങ്, കാക്കക്കൂട്ടം, മരക്കൊമ്പ്, പ്രസവമുറി
തത്തക്കുഞ്ഞ്, മഞ്ഞൾപ്പൊടി, അച്ഛനമ്മമാർ
കമ്പിക്കൂട് രണ്ടു പദങ്ങൾ കൂടിച്ചേർന്നാണ് ഒരു പദച്ചേരുവ ഉണ്ടായതെന്ന് മനസ്സിലായല്ലോ. കൊന്ന, തെങ്ങ് എന്നീ പദങ്ങൾ ചേർന്ന് കൊന്നത്തെങ്ങ് എന്ന പദച്ചേരുവ ഉണ്ടായി. കാക്ക, കൂട്ടം എന്നിവ ചേർന്നപ്പോൾ കാക്കക്കൂട്ടമായി. ഇങ്ങനെയുള്ള പദച്ചേരുവകളെയാണ് വ്യാകരണത്തിൽ സമസ്തപദം എന്നു പറയുന്നത്. രണ്ടിലേറെ പദങ്ങൾ ചേർന്നും ഒരു സമസ്തപദം ഉണ്ടാകാം. മലയാളത്തിൽ അത്രത സ്വാഭാവിക മല്ലെന്നേയുള്ളു. സമസ്തപദത്തെ വിഭക്തിപ്രത്യയങ്ങളുടെയും മറ്റും സഹായത്തോടെ വേർപിരിച്ചെഴുതാം.
ഉദാഹരണമായി മഞ്ഞൾപ്പൊടി വേർപിരിച്ച് എഴുതുമ്പോൾ മഞ്ഞളിന്റെ പൊടി എന്നാകും. സമസ്തപദത്തെ ഇങ്ങനെ വേർപിരിക്കുന്നതിന് വ്യാകരണത്തിൽ വിഗ്രഹിക്കുക എന്നാണ് പറയുന്നത്. അച്ഛനമ്മമാർ എന്ന സമസ്തപദം വിഗ്രഹിക്കുമ്പോൾ അച്ഛനും അമ്മയും എന്നാകും. ഇങ്ങനെ വിഗ്രഹിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന പദങ്ങളെ ഘടകപദങ്ങൾ എന്നു പറയും. ഈ ഘടകപദങ്ങളിൽ ആദ്യം ഉള്ളതിന് പൂർവപദം എന്നും രണ്ടാമത്തേതിന് ഉത്തരപദം എന്നുമാണ് പറയുന്നത്. അച്ഛനും അമ്മയും എന്നതിൽ അച്ഛൻ പൂർവപദവും അമ്മ ഉത്തരപദവുമാണ്.
കൊന്നത്തെങ്ങ് – കൊന്നയായ തെങ്ങ്
കാക്കക്കൂട്ടം – കാക്കകളുടെ കുട്ടം
പ്രസവത്തിനായുള്ള – മുറിപ്രസവമുറി
തത്തക്കുഞ്ഞ് – തത്തയുടെ കുഞ്ഞ്
മഞ്ഞൾപ്പൊടി – മഞ്ഞളിന്റെ പൊടി
അച്ഛനമ്മമാർ – അച്ഛനും അമ്മയും
കമ്പിക്കൂട് – കമ്പി കൊണ്ടുള്ള കൂട്
സമാന പ്രയോഗമുള്ള കൃതികൾ
വെള്ളപ്പൊക്കത്തിൽ തകഴി – ശിവശങ്കരപ്പിള്ള .
ടി. പത്മനാഭൻ – മുട്ടി
മാണിക്യൻ – ലളിതാംബിക അന്തർജനം
ലൂസിഫർ – ചന്ദ്രമതി
കോഴിയും കിഴവിയും – കാരൂർ നീലകണ്ഠപ്പിള്ള
നാളത്തെ പൊന്മാൻ – അയ്മനം ജോൺ
ഒരു മുതലനായാട്ട് – സി. എസ്. ഗോപാലപ്പണിക്കർ
രണ്ടു മത്സ്യങ്ങൾ – അംബികാസുതൻ മാങ്ങാട്
ഓർത്തിരിക്കാൻ
കൂട് ബന്ധനത്തിന്റെ അടയാളമാണ്. തത്തക്കൂട്ട് സൗഹൃദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാകുന്നു. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്പതികൾക്ക് കുട്ടും ആശ്വാസവുമായി മാറുകയാണ് മക്കളുടെ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന തത്ത. ബന്ധങ്ങളുടെ ഊഷ്മളതയാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ളതുമാത്രമല്ല ഇതര ജീവ ജാലങ്ങളുമായുള്ള ബന്ധങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നു. തത്തക്കൂട് നമുക്ക് പരിചിതമായ പദമാണ്. എന്നാൽ തത്തക്കൂട്ട് ഒരു പുതിയ അനുഭവതലം പ്രദാനം ചെയ്യുന്നു.