Students can use 5th Standard Malayalam Kerala Padavali Notes and ഉണ്ണിയുടെ വിമാനയാത്ര Unniyude Vimanayathra Summary in Malayalam to grasp the key points of a lengthy text.
Class 5 Malayalam Unniyude Vimanayathra Summary
Unniyude Vimanayathra Summary in Malayalam
ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam
എഴുത്തുകാരിയെ പരിചയപ്പെടാം
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. മലയാളത്തിലെയും ഇംഗ്ലഷിലെയും പ്രശസ്ത സാഹിത്യകാരിയാ യിരുന്ന കമലാസുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ചെറുപ്പം മുതലേ കവി തയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ ‘കൂപ്പുകൈ’ ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷത്തു തമ്പുരാനിൽ നിന്ന് 1947-ൽ ‘സാഹിത്യനിപുണ’ ബഹു മതി നേടി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പി ക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. ബാലാമണി അമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യ മായ ഭാവധാര മാതൃവാത്സല്യമാണ്. അഞ്ചുവർഷത്തോളം അനുഭവിച്ച അൽഷിമേഴ്സ് രോഗത്തി നൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 95-ാംത്തെ വയസ്സിൽ 2004 സെപ്തംബർ 29-ാം നായി രുന്നു മരണം.
കൃതികൾ
പ്രണാമം, അവർ പാടുന്നു, വെളിച്ചത്തിൽ, കളിക്കൊട്ട, ഭാവനയിൽ, നിവേദ്യം, സന്ധ്യ, മാതൃഹ
ദയം
പുരസ്കാരങ്ങൾ
സരസ്വതി സമ്മാനം, എൻ. വി. കൃഷ്ണവാരിയർ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം
പാരസംഗ്രഹം
കുട്ടിത്തത്തോടെ പ്രകൃതിയെ നിരീക്ഷിക്കുന്ന കവയിത്രിയാണ് ബാലാമണിയമ്മ. മനുഷ്യനും പ്രകൃതിയും വേറെയാണെന്ന് ഭേദബുദ്ധി കുട്ടിത്തത്തിനില്ല. മനുഷ്യനെയും പ്രകൃതിയെയും ഒന്നായി കാണാൻ അതിന് കഴിയും. ജീവിത പ്രശ്നങ്ങൾക്കിടയിൽ കൈമോശം വരുന്ന കുട്ടിത്തത്തെ വീണ്ടും വീണ്ടും കവിതകളിലൂടെ ഓർമ്മിപ്പിക്കുന്ന എഴുത്തുകാരിയാണ് ബാലാമണിയമ്മ.
വില കൂടിയ കളികോപ്പുകൾക്ക് പിറകെ ധനമോഹത്താൽ നേരവും ശക്തിയും ചെലവിടുന്നവർക്ക് നഷ്ടമാകു ന്നത് എന്താണെന്ന് കവയത്രി സൂചിപ്പിക്കുന്നു. കളിക്കോപ്പെടുത്ത് കളിക്കുന്ന കുട്ടിയിലൂടെ കളിപ്പാട്ടങ്ങൾക്ക് പോലും പുതിയ ജീവചൈതന്യം ലഭിക്കുന്നു.
കളിയും ചിരിയും കരച്ചിലും ഒത്തുചേർന്ന ജീവിതസൗന്ദര്യം ലഭിക്കുമ്പോഴാണ് മനുഷ്യർ സുന്ദരികളും സുന്ദ രന്മാരുമായിത്തീരുന്നത്. പുഞ്ചിരിയും കരച്ചിലും കൊഞ്ചലും കൂടിച്ചേർന്ന കുട്ടിത്തത്തിന് ജീവനില്ലാത്ത കളികോ പ്പുകൾക്ക് ജീവൻ നൽകാനും ഇങ്ങനെ കുട്ടികളുടെ കണ്ണിലൂടെ ലോകത്ത് കണ്ടതിനാലാണ് ഉണ്ണിയുടെ വിമാ നയാത്ര എന്ന കവിതയിൽ മന്നിടത്തെ കളിക്കോപ്പ് ചിന്നിയ തിണ്ണയായി കാണാൻ ബാലാമണി അമ്മയ്ക്ക് സാധിക്കുന്നത്. ലോകത്തിന്റെ അമ്മയായി സ്വയം സങ്കൽപ്പിക്കുമ്പോൾ മുകളിൽ നിന്ന് നോക്കാനും ലോകത്തെ കളിക്കോപ്പായി വീക്ഷിക്കാനും കഴിയുന്നു.
“ഉച്ചനേരത്ത് ഉറങ്ങുമെന്നുണ്ണിയെ-
യുറ്റു നോക്കിയരികത്തിരിക്കുമ്പോൾ
എൻ കരളിൽക്കുറിച്ചിതാ രോക്ഷണത്താൽ
ശങ്ക പോക്കുമൊരുത്തരമിങ്ങനെ
ഇജ്ജഗദാത്മാവെന്നു നിൻ പൈതലായ്
നിശ്ചയമെന്ന് ലോകാംബയായി നീ”
കുട്ടികൾക്കിടയിൽ ബാലാമണിയമ്മ
ഇങ്ങനെ വിശ്വമാതാവായി പാറിയുയരുമ്പോ ഴാണ് വിമാനത്തിലിരുന്ന ഉണ്ണി യിലൂടെ അവർക്കും പാടാൻ തോന്നുന്നത്. ഇങ്ങനെ ഉയർന്നു പാറുമ്പോഴും വിമാനത്തിൽ കയറാൻ കഴിയാതെ ആശയോടെ വിരൽ ചൂണ്ടി നിൽക്കുന്ന കുട്ടികളെ (ജീവിതയാഥാർത്ഥ്യ ത്തെ) കാണാനും കവയിത്രിയ്ക്ക് കഴിയുന്നു. ചെന്തീയുടുപ്പിട്ട സൂര്യനും ഉറ്റുനോക്കുന്ന ഉണ്ണി നക്ഷത്രങ്ങളും വെളിച്ചത്തിൽ മൊട്ടകളുമെല്ലാം കുട്ടിത്തത്തിന്റെ ഭാവന പൂർണ്ണമായ ആഘോ ഷങ്ങൾ തന്നെയാണ്. ലോകത്തെ കാണു മ്പോൾ
കൈമോശം വന്നുപോകാറുളള കുട്ടി
നടന്നുനടന്ന്, പിന്നെ പറന്നുപറന്ന് ഭാഗം 3
ത്തത്തിന്റെ മഴവിൽക്കണ്ണാടി കവയിത്രി ഈ കവിതയിലൂടെ തിരിച്ചു നൽകുന്നു!