Practicing with Class 8 Malayalam Kerala Padavali Notes Pdf and വേദം Vedam Notes Questions and Answers improves language skills.
വേദം Question Answer Notes Std 8 Malayalam Kerala Padavali Chapter 9
Class 8 Malayalam Kerala Padavali Unit 3 Chapter 9 Notes Question Answer Vedam
Class 8 Malayalam Vedam Notes Questions and Answers
Question 1.
‘അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും അന്നമൊരു സ്വപ്നമായിരുന്നു.’
ഏതു കാലത്തെക്കുറിച്ചാണ് ഇവിടെ പരാമർശി ക്കുന്നത്?
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന ഒരു കാലഘട്ടമായി രുന്നു അത്. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവുമാ യിരുന്നു. ഇതിനു പുറമെ രണ്ടാം ലോക മഹായു ദ്ധത്തിന്റെ കെടുതികളും ജനങ്ങളെ കൂടുതൽ കഷ്ടതയിലാഴ്ത്തി. ഒരു നേരത്തെ ഭക്ഷണം പോലും ജനങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന ആ കാലത്തെക്കുറിച്ചാണ് കവി ഇവിടെ പരാമർശിക്കു ന്നത്.
Question 2.
‘ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ-
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പെയ്ക്കുന്ന പള്ളയ്ക്കിടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ’
-ഉമ്മയുടെ എന്തു മനോഭാവമാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
ചുറ്റുമുള്ളവരുടെ വേദനകൾ സ്വന്തം വേദന യായിക്കാണുന്ന ഉമ്മയുടെ മനോഭാവമാണ് ഇവിടെ തെളിയുന്നത്. ഒരുപാട് അറിവുകൾ. നമുക്ക് പകർന്നു നൽകുന്നതാണ് വേദങ്ങൾ, ഉമ്മയുടെ വേദം വിശപ്പാണ്. വിശപ്പെന്ന വേദത്തെ അറി ഞ്ഞാൽ മറ്റെല്ലാം നമുക്ക് അറിയാൻ കഴിയുമെന്ന് ഉമ്മ പറയുന്നു. വിശക്കുന്നന് ആഹാരം നൽകുന്ന തിലും വലിയ പുണ്യം വേറെയില്ല എന്ന് വിശ്വസി ച്ചിരുന്ന ഉമ്മ, വിശക്കുന്ന വയറിനായി അന്നം തേടി അലയുന്നവരിൽ നമുക്ക് പടച്ചവനെ കാണാൻ കഴിയും എന്ന് മകനോട് പറയുന്നു. ചുറ്റുമുള്ളവ രുടെ കഷ്ടപ്പാടുകളും, വേദനകളും കാണുന്ന വർക്കു മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ എന്ന മഹത്തായ പാഠമാണ് അവർ പഠിപ്പിക്കുന്ന ത്. ഏതു മഹത്ഗ്രന്ഥത്തിൽ നിന്നുള്ള അറിവിനേ ക്കാളും വലുതാണ് ആ പാഠം.
![]()
Question 3.
‘ഉള്ളലിഞ്ഞൊതിനൻ; എൻ ചോറുമാ കഞ്ഞി-
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ.’
ഈ നിലപാടിലെത്താൻ കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യമെന്താണ്? കണ്ടെത്തിയെഴുതുക.
Answer:
വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേ രിയും കറിയും മീനുമൊന്നുമില്ല എന്ന കാരണ ത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു അവൻ, ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടിത്തത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നൽകുന്നു. ആ കഞ്ഞിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉള്ളൂ. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു. ഇതെല്ലാം കണ്ട അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തു രുകി പോയി.
സ്വയമുണ്ണാതെ അന്യന്റെ വിശപ്പക റ്റാനായി പ്രയത്നിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് പറ്റില്ലാകഞ്ഞിക്കുവേണ്ടി ഇരക്കു മ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതു ങ്ങിയെത്തി. വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. ‘എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ടു വിള മ്പിക്കൊള്ളൂ.’
Question 4.
‘ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം-
ഒരു പുഞ്ചിരി മറ്റു-
ള്ളവർക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമ്മല പൗർണമി
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം -അക്കിത്തം)
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ കവി തയിലും ആവിഷ്കരിക്കുന്നതു മാനുഷിക മൂല്യ ങ്ങളുടെ മഹത്ത്വമാണ്. ഇക്കാലത്ത് ഇത്തരം മൂല്യ ങ്ങൾക്ക് ഇടിവു സംഭവിച്ചിട്ടുണ്ടോ? ചർച്ച ചെയ്യു ക. നിരീക്ഷണങ്ങൾ എഴുതുക.
Answer:
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ ഇരു പതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലും മാനുഷിക മൂല്യങ്ങളുടെ മഹത്വം തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി നാം ചൊരിയു മ്പോൾ ആത്മാവിൽ നിന്ന് ആയിരം സൂര്യന്മാർ ഉദിച്ചുയരും. മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരി ക്കുമ്പോൾ ഹൃദയത്തിൽ നിത്യവും നിർമ്മലവുമായ പൗർണ്ണമി പരക്കുമെന്നാണ് അക്കിത്തം പറയുന്നത്. വേദം എന്ന കവിതയിലെ മാതാവിന്റെ വേദം വിശ പ്പാണ്. മഹദ്ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസിലാക്കാ നുള്ള മനസ്സ് എന്നാണ് ഉമ്മയുടെ ജീവിത ദർശനം. ഈ അത്യാധുനിക കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് നാം എത്രത്തോളം വിലകൊടു ക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ആഡംബരവും ധൂർത്തും ശീലമാക്കിയവരും ദുരന്തങ്ങളിൽ സഹായം നല്കാൻ തയ്യാറാകാതെ ഫോട്ടോ എടു ക്കാനും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പി ക്കാനും തിടുക്കം കൂട്ടുന്നവരുമായ ഒരു വിഭാഗം നമുക്കിടയിൽ ഉണ്ട്.
തന്റെ ചുറ്റുമുള്ളവരുടെ ദുരി തങ്ങൾ കാണാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഇത്തരക്കാരിൽ നിന്നെല്ലാം വിഭിന്ന മായി സഹപാഠികൾക്ക് വീട് വച്ചു നൽകുന്ന സുഹൃത്തുക്കൾ, അപകടങ്ങളിൽ പരിക്ക് പറ്റുന്ന അപരിചിതരെ മുൻപിൽ നോക്കാതെ സഹായിക്കു ന്നവർ, പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവർ എന്നിങ്ങനെ മാനവിക മൂല്യങ്ങൾ ചോർന്നുപോകാതെ ജീവിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. ഇവരിലാണ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷ.
Question 5.
മാനവികത പ്രമേയമായി വരുന്ന കവിതകൾ കണ്ടെത്തി കവിയരങ്ങ് സംഘടിപ്പിക്കുക, കവിത പതിപ്പ് തയ്യാറാക്കുക.
Answer:
മലയാപ്പുലയനാ മാടത്തിന്റെ മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു
മനതാരിലാശകൾ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു
അരുമാക്കിടാങ്ങളിലൊന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
(വാഴക്കുല ചങ്ങമ്പുഴ കൃഷ്ണപിള്ള)
മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
(കുറത്തി – കടമ്മനിട്ട)
കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച് മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു….
ഇല്ല, ഭയം, വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
യധരങ്ങൾ മൊഴിഞ്ഞിടുന്നു.
(കൊല്ലേണ്ടതെങ്ങനെ സുഗതകുമാരി)
അമ്മ രണ്ടപ്പം കൊടുത്തുകെയി-
ലമ്മിണിക്കുട്ടനു തിൻമാൻ,
ചെങ്കതിരോൻ മറയാറായ് വാനിൽ
കുങ്കുമപ്പൊട്ടഴിയാറായ്
ഒന്നവൻ തിന്നു, കളിക്കാൻ -വേറി
ട്ടൊന്നുമായ്ച്ചെന്നു നിരത്തിൽ
കേറിത്തുളച്ചുടൻ പാഞ്ഞു -കാതിൽ
കൂരമ്പുപോലൊരു ശബ്ദം
(രണ്ടപ്പം-ഉള്ളൂർ)
Question 6.
‘ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ ഞാൻ ചുമ്മാ മുഖം കറുപ്പിച്ചിരുന്നു.’
മുഖം കറുപ്പിക്കുക എന്ന പ്രയോഗത്തിന്റെ സവി ശേഷത എന്ത്?
Answer:
‘മുഖം കറുപ്പിക്കുക’ എന്നത് കുട്ടിയുടെ പ്രതിഷേ ധത്തെ സൂചിപ്പിക്കുന്നു.
![]()
Question 7.
‘ഉപ്പേരിയില്ല, കറിയില്ല, മീനില്ല,
പപ്പടം ‘വട്ടത്തിലാണ് താനും.’
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം കറികൾ ഒന്നു മില്ല എന്ന് സൂചിപ്പിക്കുന്നു.
Question 8.
‘ചോറ്റുപാത്രത്തിൽ പൊട്ടുപോലുണ്ടൊരു ചോന്നുള്ളിച്ച മന്ത്രി അത്രമാത്രം’
‘പൊട്ട് ‘ എന്ന പ്രയോഗത്തിന്റെ സവിശേഷത എന്ത്?
Answer:
ഉപ്പേരിയോ മീനോ കറിയോ ഇല്ല. ആകെയുള്ള ചോന്നുള്ളിച്ചമ്മന്തിയാകട്ടെ പൊട്ടുപോലെ തീരെ കുറഞ്ഞ അളവിൽ മാത്രം ‘പൊട്ട്’ എന്ന പ്രയോഗം ചമ്മന്തിയുടെ കുറഞ്ഞ അളവിനെ കുറി ക്കുന്നു.
Question 9.
‘പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ’
പൊട്ടലും ചീറ്റലും എന്നതുകൊണ്ട് കവി ഉദ്ദേശി ക്കുന്നത് എന്ത്?
Answer:
കുട്ടിയുടെ വാശിയും ദേഷ്യവും കരച്ചിലും സൂചി പ്പിക്കുന്നു.
Question 10.
‘പിക്കഞ്ഞി’ എന്ന പ്രയോഗം നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
പക്ഷി പട്ടിണിയെയും കഞ്ഞി ദാരിദ്ര്യത്തെയും കുറിക്കുന്നു. ദരിദ്രരായ അയൽക്കാരുടെ പട്ടി ണിയും വിശപ്പും മാറ്റുന്നതിനാലാണ് പി ക്കഞ്ഞി എന്ന് പ്രയോഗിച്ചിരിക്കുന്നത്. വറ്റുകൾ കുറഞ്ഞതിനാൽ കഞ്ഞിയും പഷ്ണിയിലാണ്.
Question 11.
ദാരിദ്ര്യത്തിന്റെ തീവ്രത കവിതയിൽ ആവിഷ്കരി ക്കുന്നത് എങ്ങനെ?
Answer:
വിശപ്പിന്റെ ആധിക്യത്താൽ കിട്ടിയ ആഹാരം പങ്കു വെക്കുവാൻ മക്കളോ അച്ഛനമ്മമാരോ തയാറാകു ന്നില്ല. ആഹാരത്തിനായി പരസ്പരം കലഹിക്കുന്ന മക്കളുടെയും അച്ഛനമ്മമാരുടെയും ചിത്രം ദാരി ദ്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കൂനിയിരുന്ന് കഞ്ഞി വിളമ്പുന്ന അമ്മയുടെയും കഞ്ഞിക്കായി തിരക്കുകൂട്ടുന്ന ആൾക്കാരുടെ ചിത്രം ഒരു ചിത ത്തിലെന്നപോലെ വായനക്കാരുടെ മനസ്സിൽ തെളി യുന്നു.
Question 12.
‘എന്നുൾത്തട്ടിൽ കാപട്യം വെന്തെരിഞ്ഞു’
-ഉൾത്തട്ട്, ‘കാപട്യം’, ‘വെന്തെരിയുക’ എന്നീ പദ ങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?
Answer:
ഉൾത്തട്ട് കുട്ടിയുടെ മനസ്സിനെയും കാപട്യം വിശ പ്പില്ലാഞ്ഞിട്ടും ഭക്ഷണത്തിനായി കലമ്പൽ കൂട്ടിയ കുട്ടിയുടെ പ്രവൃത്തിയെയും വെന്തെരിയൽ കുട്ടി യുടെ പശ്ചാത്താപത്തെയും കുറിക്കുന്നു.
Question 13.
‘ഉണ്ണാവ്രതവുമായ ന്യരെയുട്ടുന്നൊ-
രെന്നുമ്മതൻ യജ്ഞം കണ്ടുനിൽക്കെ’
യജ്ഞം എന്ന പദത്തിന്റെ പ്രാധാന്യം വ്യക്തമാ ക്കുക.
Answer:
ദൈവ പ്രീതിക്കായി നടത്തുന്ന ഹോമമാണ് യജ്ഞം. ഐശ്വര്യവും നേട്ടവും ഉണ്ടാകാനാണ് യജ്ഞമനുഷ്ഠിക്കുന്നത്. ഉമ്മയുടെ യജ്ഞം ദൈവ പ്രതിയ്ക്കല്ല. പട്ടിണിക്കാരായ മനുഷ്യരെയാണ് അമ്മ സേവിക്കുന്നത്. സൽപ്രവൃത്തികളാണ് യഥാർത്ഥ ഈശ്വരപൂജ എന്ന സൂചന നൽകാൻ യജ്ഞം എന്ന പ്രയോഗത്തിന് സാധിക്കുന്നു.
![]()
Question 14.
‘നീറുമെന്നും കുറുകി’
‘കുറുകി’ എന്ന പദത്തിന്റെ സവിശേഷത വ്യക്ത മാക്കുക.
Answer:
കുട്ടിയുടെ മനസ്സിന്റെ പശ്ചാത്താപത്താലുള്ള വിങ്ങൽ വ്യക്തമാക്കുന്നതാണ് ഈ പ്രയോഗം.
Question 15.
അമ്മയുടെ പ്രവൃത്തി കുട്ടിയിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്?
Answer:
കൊടിയ പട്ടിണിയിൽ വലയുന്നവരെക്കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടാകുന്നു. തന്റെ ആഹാരം മറ്റു ള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് കുട്ടി തിരി ച്ചറിയുന്നു. സ്വന്തം പ്രവൃത്തികൾ കൊണ്ട് തിരു ത്താമെന്നും കുട്ടി മനസ്സിലാക്കുന്നു. അന്യർക്ക് ഭക്ഷണം നൽകുന്നതിൽ ആനന്ദം കണ്ടെത്തുന്ന അമ്മയുടെ പ്രവൃത്തിയിൽ കുട്ടി അഭിമാനം കൊള്ളുന്നു.
Question 16.
‘പൊട്ടിക്കരഞ്ഞ
മാറോടു ചേർന്നെ’
ഈ വാക്യത്തിൽ വ്യക്തമാകുന്ന അമ്മയുടെ മാന സികാവസ്ഥ എന്ത്?
Answer:
മകനുണ്ടായ മാറ്റം അമ്മയെ സന്തോഷിപ്പിക്കുന്നു. തെറ്റുകൾ സ്വയം തിരുത്താനുള്ള മകന്റെ മനസ്സലി വിൽ അമ്മ അഭിമാനം കൊള്ളുന്നു.